ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.
രാജധാനിയുടെ കോട്ടവാതിലിനു പുറത്തു കാത്തുനില്ക്കുമ്പോൾ അക ലെയുള്ള സൗധങ്ങൾ കാണാമായിരുന്നു. വാതിലിന്നിരുവശത്തും സിംഹ പ്രതിമകൾക്കു താഴെ അരയിൽ വാളും വലംകൈയിൽ നീണ്ട കുന്തങ്ങളുമായി നാലു കാവൽക്കാർ നിന്നു. അവരുടെ ചുവന്ന ശിരോവസ്ത്രത്തിനു മുകളിൽ വെയിലത്തു കുന്തമുനകൾ തിളങ്ങി.
വാതിലിനു പുറത്തു ധ്വജസ്തംഭത്തിനിരുവശത്തുമായി കെട്ടിത്തൂക്കിയ കൂറ്റൻ പെരുമ്പറകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്തോ സംശയം ചോദിക്കാൻ തിരിഞ്ഞപ്പോഴാണ് അമ്മയുടെ അമ്പരപ്പ് ഞാൻ ശ്രദ്ധിച്ചത്. സഹ ദേവനെ ഒക്കത്തുവെച്ച്, നകുലനെ കാൽമുട്ടിൽ ചേർത്തു പിടിച്ചു നില്ക്കുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ അഞ്ചു വയസ്സുള്ള എന്റെ മനസ്സിൽ പെട്ടെന്ന് ഒരു തോന്നലുണ്ടായി. അമ്മ ഭയപ്പെട്ടാണ് നില്ക്കുന്നത്. സംശയങ്ങൾ ചോദി ക്കാനുള്ള സമയമല്ല അതെന്നു വ്യക്തമായി.
ശതശൃംഗത്തിൽ നിന്നു കൂടെ വന്ന ഋഷിമാരിൽ വളരെ പ്രായം ചെന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം കൂടെ വന്ന മറ്റു ബ്രാഹ്മണരോടൊപ്പം കാവല്ക്കാരുടെ അടുത്തുപോയി സംസാരിച്ചു. അദ്ദേഹം മാത്രം തിരിച്ചുവന്ന പ്പോൾ അമ്മ അരിശം കലർന്ന സ്വരത്തിൽ ചോദിച്ചു: “എത്ര നേരം കാത്തു നില്ക്കണം?
വൃദ്ധനായ ഋഷി പറഞ്ഞു: രാജസഭയിലേക്കു ദൂതൻ പോയിട്ടുണ്ട്. പാണ്ഡു ഹസ്തിനപുരത്തിന്റെ രാജാവായിരുന്നു. അപ്പോൾ പാണ്ഡുപത്നിയേയും മക്കളേയും വിധിപ്രകാരം തന്നെ സ്വീകരിക്കണം.
ജ്യേഷ്ഠൻ യുധിഷ്ഠിരൻ അമ്മയുടെ പിന്നിൽ ഒതുങ്ങിനിന്നു.
നാലുവയസ്സായ അർജ്ജുനൻ, നിർത്തിയിട്ട് തേരുകൾക്കിടയിൽ ഓടിക്കളി ക്കുന്നതിനിടയിൽ ഒരിക്കൽ അടുത്തുവന്ന് എന്നോടു ചോദിച്ചു: "ഇതാണോ നമ്മുടെ രാജ്യം?'
ഞാൻ മറുപടി പറഞ്ഞില്ല. യാത്രപുറപ്പെടും മുമ്പ് ദാസിമാർ എല്ലാവരെയും ഒരുക്കുമ്പോൾ അമ്മ
പറഞ്ഞിരുന്നു: "നമ്മൾ രാജധാനിയിലേക്കു തിരിച്ചുപോകുന്നു. അകലെ വലിയ രാജധാനിയും സൗകര്യങ്ങളുമുണ്ടായിട്ടും ഞങ്ങൾ കാട്ടിൽ കൂടാരങ്ങൾ കെട്ടി കഴിഞ്ഞിരുന്നത് എന്തിനാണെന്ന് ഞാൻ ഇടയ്ക്ക് അത്ഭുതപ്പെട്ടിരുന്നു. കുരുവംശത്തിലെ രാജാക്കന്മാരുടെ നായാട്ടുകമ്പ പറ്റി ദാസിമാർ പറയാറുണ്ടായിരുന്നു. അശ്വമേധം കഴിച്ചു പ്രതാപത്തോടെ രാജ്യം ഭരിച്ചു കഴിയേണ്ട സമയത്ത് അച്ഛൻ അമ്മയേയും ചെറിയമ്മയേയും കൂട്ടി കാട്ടിൽ താമസമാക്കിയത് എന്തിനാണെന്നു പിന്നീട് പലപ്പോഴും ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്. ആറുകൊല്ലം നീണ്ടുനിന്ന നായാട്ടുകമ്പം എനിക്കു മന സ്സിലാക്കാൻ പ്രയാസമായിരുന്നു. മൃഗയാവിനോദത്തിനു പോകുന്ന രാജാ ക്കന്മാർ രാജ്ഞിമാരെ കൂടെ കൊണ്ടുപോകുന്ന പതിവില്ലല്ലോ.
ഹസ്തിനപുരത്തിലെ രാജകുമാരന്മാരാണ് ഞങ്ങളെന്നു കോട്ടവാതിൽ ക്കൽ കാത്തുനില്ക്കുമ്പോൾ എനിക്കറിയാമായിരുന്നു. അവിടെ വലിയച്ഛൻ ധൃതരാഷ്ട്രരും മക്കളുമുണ്ട്. മുത്തു പതിച്ച ആഭരണങ്ങളും സമ്മാനങ്ങളും കൊണ്ട് വലിയമ്മ ഗാന്ധാരി അയച്ച ദൂതന്മാർ കാട്ടിൽ വന്നിട്ടുണ്ട്. പിന്നെ പിതാമഹനെപ്പോലെ ഞങ്ങൾ വന്ദിക്കേണ്ട ഭീക്ഷ്മാചാര്യനെപ്പറ്റിയും ധാരാളം കേട്ടിട്ടുണ്ട്. അച്ഛനെയും വലിയച്ഛനെയും വളർത്തി വലുതാ ക്കിയത് അദ്ദേഹമാണ്. മുത്തച്ഛൻ കൃഷ്ണദ്വൈപായനൻ എന്നും തപോ വനങ്ങളിൽ ചുറ്റിത്തിരിയുകയായിരുന്നുവത്രെ.
ഞാൻ പിറന്നപ്പോൾത്തന്നെയാണ് വലിയമ്മയ്ക്കും ഉണ്ണി പിറന്നത്. കണ്ണു കാണാത്തതു കൊണ്ട് വലിയച്ഛൻ രാജ്യഭരണം നേരത്തെ എന്റെ അച്ഛനെ ഏല്പിച്ചിരുന്നില്ലെങ്കിൽ ആ ഉണ്ണിയാണ് യുവരാജാവാകേണ്ടത് എന്നു ദാസിമാർ തമ്മിൽത്തമ്മിൽ സ്വകാര്യം പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ ഹസ്തിനപുരത്തിന്റെ അവകാശി ജ്യേഷ്ഠൻ യുധിഷ്ഠിരനാണ്. കാട്ടിൽ അച്ഛന്റെ ചിതയ്ക്കു തീവയ്പിച്ചത് ജ്യേഷ്ഠനെക്കൊണ്ടാണ്; പതി നേഴുദിവസം മുമ്പ്.
അമ്മയുടെ പിന്നിൽ പാതി മറഞ്ഞുനില്ക്കുന്ന ജ്യേഷ്ഠനെ ഞാൻ നോക്കി. ജ്യേഷ്ഠനും ഭയന്നുനില്ക്കുകയാണെന്നു തോന്നി. കളിയിൽ ഒന്നു തൊട്ടാൽ പ്പോലും ഉടനെ വേദനിച്ച് ബഹളം കൂട്ടുന്ന ഈ ജ്യേഷ്ഠനെപ്പറ്റിയാണോ സ്തുതി പാടാൻ വരുന്ന സൂതരും മാഗധരും അവരുടെ പാട്ടുകളിൽ പറയു ന്നത്? പതിന്നാലു രാജ്യങ്ങൾ കീഴടക്കി ചക്രവർത്തി പദം നേടുമെന്നാണ് പാട്ട് അപ്പോൾ ശംഖുകൾ ശബ്ദിച്ചു. അകത്തുനിന്നു ദുന്ദുഭികൾ മുഴങ്ങി. കൊട്ടാരവാതിൽക്കൽ കാത്തുനില്ക്കുന്ന ഞങ്ങളെപ്പറ്റി കേട്ടറിഞ്ഞിട്ടാ വണം ആളുകൾ അവിടവിടെ കൂടിനില്ക്കാൻ തുടങ്ങിയിരുന്നു. കൂടുതലും സ്ത്രീകളാണ്. ആരൊക്കെയോ ഞങ്ങളെ ചൂണ്ടിക്കാട്ടി പിന്നിലുള്ളവർക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. ആൾക്കൂട്ടം പെരുകിയപ്പോൾ മുമ്പിൽ നില്ക്കുന്നവർ കുറേക്കൂടി ഞങ്ങളുടെ അടുത്തേക്ക് നീങ്ങിനിന്നു. അവരെ ശ്രദ്ധിച്ചു കൊണ്ട് കൂട്ടംതെറ്റിനിന്ന അർജ്ജുനനെ അമ്മ പതുക്കെ ശാസിച്ച് അടുത്തു
നിറുത്തി. കാവൽക്കാർ ഇരുവശത്തേക്കും മാറിനിന്നപ്പോൾ അകമ്പടിക്കാരുടെ സംഘം പുറത്തുവന്നു. അവർക്കു പിന്നിലായി വന്നവരുടെ മുമ്പേ ധൃതിയിൽ നടന്നടുക്കുന്ന മനുഷ്യനെ ഞാൻ ശ്രദ്ധിച്ചു. മുകളിൽ കിരീടംപോലെ കെട്ടി വച്ച് നരച്ച മുടി. വെളുത്ത താടി. നീണ്ട് കാൽവെയ്ക്കുകളോടെ അദ്ദേഹം വേഗത്തിൽ വളരെ മുമ്പിലെത്തിക്കഴിഞ്ഞു.
അമ്മ പറഞ്ഞു: "നടക്കൂ, നടക്കൂ.'
സഹദേവനെ ഒക്കത്തുനിന്നിറക്കി, അമ്മ അദ്ദേഹത്തിന്റെ മുമ്പാകെ ശിരസ്സിനു മുകളിൽ കൈ ചേർത്തു നിന്നു വന്ദിച്ചു. പിന്നെ കാൽക്കൽ മുട്ടു
കുത്തി. അമ്മയുടെ ശിരസ്സിൽ തൊട്ട് അദ്ദേഹം പറഞ്ഞു: “ഉണ്ണികളെല്ലാം വന്നല്ലോ, നന്നായി.
അമ്മ ജ്യേഷ്ഠനെ നോക്കി പറഞ്ഞു: “പിതാമഹനെ നമസ്കരിക്കൂ. ഊഴമനുസരിച്ച് ഞങ്ങൾ നമസ്ക്കരിച്ചു. നമസ്ക്കരിക്കാൻ അമ്മയുടെ നിർദ്ദേശങ്ങൾ കാത്തുനിന്ന നകുലനേയും സഹദേവനേയും അദ്ദേഹം ഒരു
മിച്ചു വാരിയെടുത്തു. അപ്പോഴേക്കും ചുററും കാഴ്ചക്കാരായ സ്ത്രീപുരുഷന്മാരുടെ ബഹള മായി.
അമ്മയെ ആശ്ലേഷിച്ചു നിന്ന മുത്തശ്ശിമാരെ ഞാൻ ശ്രദ്ധിച്ചു. ഋഷിമാർ നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ ഓരോരുത്തരെയായി വന്ദിച്ചു.
അകന്നു മാറിനില്ക്കുന്ന ഒരാൾ എല്ലാം നോക്കി മന്ദഹസിക്കുകയായി രുന്നു. പിതാമഹന്റെ സംഘത്തിൽ വന്നതാണ്. ഉത്തരീയമില്ല. ആഭരണ ങ്ങളില്ല. നെറ്റിയിലേക്കൂർന്നുവീണുകിടക്കുന്ന മുടിച്ചുരുളുകൾക്കിടയിലൂടെ
എത്തിനോക്കുന്ന കണ്ണുകളിലും മന്ദഹാസമുണ്ടെന്നു തോന്നി. നീണ്ടു മെലിഞ്ഞ ശരീരം. ബ്രാഹ്മണനല്ല. പക്ഷെ, ക്ഷത്രിയന്റെ അലങ്കാരങ്ങളുമില്ല.
സ്ത്രീകളുടെ കൂട്ടത്തിൽനിന്നു പുറത്തുകടന്ന അമ്മ അപ്പോഴാണ് അദ്ദേ ഹത്തെ ശ്രദ്ധിച്ചതെന്നു തോന്നി. ധൃതിയിൽ അദ്ദേഹത്തെ നമസ്കരിച്ചപ്പോൾ അദ്ദേഹം മന്ദഹസിച്ചുകൊണ്ട് എന്തോ പറഞ്ഞത് ഞാൻ കേട്ടില്ല.
അമ്മയുടെ കണ്ണുകൾ ഞങ്ങളെ തിരയുകയായിരുന്നു. "ഇളയച്ഛൻ വിദുരെ നമസ്ക്കരിക്കൂ. " എന്റെ പിന്നിൽ നിന്ന് ആരോ യുധിഷ്ഠിരനെ മുന്നിലേക്ക് നീക്കി നിറുത്തി. . നമസ്കരിച്ച യുധിഷ്ഠിരനെ കെട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു: “മനസ്സിൽ സങ്കല്പിച്ചതിലേറെ തേജസ്വിയായിരിക്കുന്നു ഉണ്ണി.'
ഉപചാരം കഴിഞ്ഞപ്പോൾ എന്റെ ചുമലുകളിൽ പിടിച്ചു ലാളിച്ച് അദ്ദേഹം
അടുത്തു നില്ക്കുന്നവരിലാരോടോ പറഞ്ഞു: “ദുര്യോധനനേക്കാൾ വളർച്ച യുണ്ട് ഭീമന് ' ആരൊക്കെയോ ആചാരപ്രകാരം ഞങ്ങളുടെ കാൽ കഴുകിച്ചു. അടു
ത്തേക്ക് പിന്നെയും തിരക്കിക്കയറിയ ജനങ്ങളുടെ അടക്കിയ പിറുപിറുപ്പു പെരുകാൻ തുടങ്ങി. ഭീഷ്മാചാര്യൻ വിദുരരെ വിളിച്ച് എന്തോ സംസാരിച്ചു. വിദുരർ ശതശൃംഗത്തിൽനിന്ന് ഞങ്ങളുടെ കൂടെ വന്ന മഹർഷിമാരുടെ കൂട്ടത്തിലെ വൃദ്ധനോടു പറഞ്ഞു: “പാണ്ഡുപുത്രരെ കാണാൻ വന്നവരാണ് ഈ ബ്രാഹ്മണരും പ്രഭു ക്കളും കുടുംബങ്ങളും. അങ്ങ് പരിചയപ്പെടുത്തൂ.'
മഹർഷി ഞങ്ങളുടെ സമീപത്തേക്കു വന്നു. പിന്നെ കൂടി നില്ക്കുന്നവരെ നോക്കി. കൊട്ടാരവാതിൽക്കലെത്തിയ രാജകീയസംഘവും ജനങ്ങളും മഹർഷിയുടെ വാക്കുകൾ കേൾക്കാൻ നിശ്ശബ്ദരായി.
കൗരവരുടെ ദായാദനായ പാണ്ഡുമഹാരാജാവ് കാലം ചെയ്തു. അതു നിങ്ങൾക്കൊക്കെ അറിവുള്ളതാണല്ലോ.'
അദ്ദേഹം പിന്നെ നിറുത്തി.
വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നു: 'ശതശൃംഗാദ്രിയിൽ പാണ്ഡുവിന്റെ ധർമ്മദാരങ്ങളിൽ ദിവ്യാനുഗ്ര ഹങ്ങൾ കൊണ്ടുണ്ടായ വീരപുത്രന്മാർക്ക്, ഹസ്തിനപുരത്തിലെ പ്രമുഖരേ വരവേല്പ്പു നൽകൂ!' അദ്ദേഹം യുധിഷ്ഠിരനെ മുന്നിലേക്കു കൈപിടിച്ചു
നിറുത്തി.
"ഇതാണ് കുന്തീപുത്രൻ യുധിഷ്ഠിരൻ. പാണ്ഡുവിന് ധർമ്മരാജൻ അനു
ഗ്രഹം കൊണ്ടുണ്ടായ സീമന്തപുത്രൻ. ധർമ്മപുത്രനെന്നു വിഖ്യാതനാവാൻ
പോകുന്ന രാജകുമാരൻ. ജ്യേഷ്ഠൻ മന്ദഹസിച്ചു നിന്നു. ആവശ്യത്തിനു മാത്രം വേണ്ട വിനയം കാണിക്കുവാൻ ജ്യേഷ്ഠൻ എന്നും ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ മുഴുവൻ കണ്ണു കളും ഞങ്ങളുടെ മേലുണ്ടാവും. അതുകൊണ്ട് രാജകുമാരന്മാരുടെ അന്ത സ്സോടെ പെരുമാറണം എന്ന അമ്മയുടെ നിർദ്ദേശം ശരിക്കും പാലിക്കുന്നുണ്ട് യുധിഷ്ഠിരൻ.
എന്നെ ആരോ മുന്നിലേയ്ക്ക് നീക്കി നിർത്തി അഷ്ടദിക്കുകളിലൊന്നിന്റെ അധിപനായ വായുഭഗവാന്റെ അനുഗ്രഹം കൊണ്ടുണ്ടായ രണ്ടാം പാണ്ഡവൻ. മഹാബലവാനായിത്തീരാൻ പിറന്നവ "നാണ്, ഈ ഭീമസേനൻ.
വലിയച്ഛന്റെ മകൻ ദുര്യോധനൻ എന്ന ഉണ്ണി സ്ത്രീകളുടെ സംഘത്തി
ലെങ്ങാൻ ഉണ്ടെങ്കിൽ അയാളും അതു കേട്ടിരിക്കുമല്ലോ എന്നോർത്ത് ഞാൻ
തലയുയർത്തിപ്പിടിച്ച് നോക്കി. ആളുകൾക്ക് വിശ്വാസമായില്ല. എന്നുണ്ടോ? അവരൊക്കെ ചിരിക്കുന്നു. മഹാബലവാനാവാൻ പിറന്ന വായുപുത്രനെ നോക്കി ചിരിക്കയാണോ? മഹർഷി അർജ്ജുനനെ എടുത്ത് ഉയർത്തിപ്പിടിച്ചു. എന്നിട്ടു താഴെ വച്ചു പറഞ്ഞു: “അർജ്ജുനൻ, മധ്യമപാണ്ഡവൻ. ദേവദേവനായ ഇന്ദ്രനിൽ നിന്നു ണ്ടായ വീരകുമാരൻ. എല്ലാ വില്ലാളികളും ഇവനു കീഴടങ്ങേണ്ടി വരുമെന്ന്
ജനിച്ചപ്പോൾ അശരീരികൾ ഘോഷിച്ചു.
അമ്മയുടെ ഒക്കത്തും കൈയിലുമുള്ള നകുലസഹദേവന്മാരെ ചൂണ്ടി ക്കൊണ്ട് മഹർഷി പറഞ്ഞു: നകുലൻ, സഹദേവൻ. ഭർത്താവിന്റെ ചിതയിൽ വീണ് അനുയാത്ര സ്വയം വരിച്ച മാദ്രിരാജകുമാരിയുടെ ഇരട്ടപെറ്റ മക്കൾ.അശ്വിനീദേവന്മാരുടെ അനുഗ്രഹം കൊണ്ടു പിറന്ന ഇവർ വളരുമ്പോൾ ബുദ്ധി യിലും സൗന്ദര്യത്തിലും ഇവർക്കു കിടനില്ക്കാൻ ഒരു രാജകുമാരനും ഭൂമുഖത്തുണ്ടാവില്ല.' ജനങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു പോയിരുന്നു. സ്തബ്ധരായി നില്ക്കുന്ന അവർ കാട്ടിൽ നടന്ന മരണങ്ങളെപ്പറ്റി അപ്പോഴായിരിക്കും ആലോചിക്കാൻ തുടങ്ങിയത്. അച്ഛന്റെ ചിതയിൽ ചാടി മരിച്ച മാദ്രി ച്ചെറിയമ്മയെപ്പറ്റി ആലോചിച്ചപ്പോൾ എനിക്കും വിഷമം തോന്നി. അത് ക്ഷത്രിയസ്ത്രീകൾ മുമ്പും ചെയ്തിട്ടുള്ളതാണെന്ന് ദാസിമാർ ഞങ്ങളെ ആശ്വസിപ്പിച്ചു. മഹർഷിമാരുടെ കൂട്ടത്തിൽനിന്ന് മറെറാരാൾ പറഞ്ഞു: “സദ്വൃത്തിയിൽ വാനപ്രസ്ഥത്തിലിരുന്ന് പുത്രസമ്പത്ത് നേടി, കുരുവംശത്തെ വളർത്തിയ പാണ്ഡുമഹാരാജാവിന്റെയും മാദ്രിയുടെയും ശേഷക്രിയകൾക്കുവേണ്ടി ഒരു ങ്ങുക! ദുഃഖാചരണം കഴിഞ്ഞ് എല്ലാ ബ്രാഹ്മണ ശ്രേഷ്ഠരും പ്രഭുക്കളും പുത്രസമ്പത്തു നൽകിയ ദേവതകൾക്കു വേണ്ടി ജപഹോമയാഗങ്ങൾ msmas........
വിദുരർ അമ്മയോടു പറഞ്ഞു: “വരൂ, സഭയിൽ രാജാവ് കാത്തിരിക്കുന്നു.' മുത്തശ്ശിമാരുടെ കൂടെ അമ്മ അകത്തേക്കു നടന്നു. വിദുരരുടെ കൈത്ത ണ്ടയിൽ പിടിച്ച് യുധിഷ്ഠിരൻ പിറകെ. ഭീഷ്മപിതാമഹന്റെ പിന്നിലായി ഞാനും അർജ്ജുനനും നടന്നു. രാജധാനിയിലെ സ്ത്രീകൾ ഏറ്റുവാങ്ങിയ നകുലനും സഹദേവനും ഒക്കത്തിരുന്നു ചിരിച്ചു. ഹസ്തിനപുരത്തിൽ കണ്ട തൊക്കെ ചെറിയ കുട്ടികളായ അവർക്ക് അത്ഭുതമായിരുന്നു.
സഭാമണ്ഡപത്തിലേക്കു കയറുന്ന സ്ഥലത്ത് ഒറ്റയ്ക്ക് കറുത്ത വസ്ത്രം കൊണ്ടു തലചുറ്റിയിട്ട് മുഖമാകെ മറച്ച് ഒരു സ്ത്രീ കാത്തുനിന്നിരുന്നു. അമ്മ ഓടിച്ചെന്ന് അവരുടെ കാൽക്കൽ വീണു. എഴുന്നേല്പിച്ചു നിർത്തിയ ശേഷം അവർ പറഞ്ഞു: “സ്വീകരിക്കാൻ പുറത്തു വരാത്തതിൽ ക്ഷമിക്കൂ. ഞാനൊരി ക്കലും പുറത്തുവരാറില്ലെന്ന് അറിയാമല്ലോ.
ഞങ്ങൾക്കു നിർദ്ദേശങ്ങൾ വേണ്ടിവന്നില്ല. എപ്പോഴും മുഖം മറച്ചു പുറത്തിറങ്ങാതെ നടക്കുന്ന വലിയമ്മ ഗാന്ധാരി. അവരുടെ ദൂതനാണ് ഞങ്ങൾക്കു സമ്മാനങ്ങൾ കൊണ്ടുവന്നു തന്നിരുന്നത്. കറുത്ത മൂടുപടത്തി നകത്തെ അവരുടെ മുഖം കാണാൻ ഞാൻ ആഗ്രഹിച്ചു. നീല ഞരമ്പുകൾ തെളിഞ്ഞുകാണുന്ന അവരുടെ നീണ്ടുമെലിഞ്ഞ കൈകളിൽ, നമസ്കരിച്ചു കഴിഞ്ഞ ഞങ്ങളോരോരുത്തരായി ഒതുങ്ങിനിന്നു. അവർ പതിഞ്ഞ ശബ്ദ ത്തിൽ പിറുപിറുക്കുന്നതുപോലെ ഓരോരുത്തരോടും പറഞ്ഞു: “നന്നായി വരട്ടെ, നന്നായി വരട്ടെ.
അമ്മ കണ്ണീർ തുടച്ചു. അമ്മയുടെ ചുമലിൽ കൈവച്ചു വലിയമ്മ പറഞ്ഞു: 'നടക്കൂ, അദ്ദേഹം കാത്തിരിക്കുന്നു. അന്ധനായ വലിയച്ഛൻ, അദ്ദേഹം അന്ധനാണെന്നറിഞ്ഞപ്പോൾ മുതൽ മുഖം മൂടി, പുറത്തിറങ്ങാതെ കൊട്ടാരത്തിന്റെ അകത്തേക്കെട്ടിൽത്തന്നെ കഴിയാമെന്ന് ഉറപ്പിച്ച വലിയമ്മ.
അദ്ദേഹം സഭയിൽ തനിച്ചായിരുന്നു. ചിത്രപ്പണികൾ ചെയ്ത കൂറ്റൻ മര ത്തൂണുകളുടെ മധ്യത്തിലെ ഒഴിഞ്ഞ സ്ഥലത്തിട്ട് പര്യങ്കത്തിൽ അദ്ദേഹം നിറ ഞ്ഞിരിക്കുന്നു. ശിരോമണി നടുവിൽ തിളങ്ങുന്ന സ്വർണ്ണപ്പട്ടത്തിനു മുകളിൽ കാടുപിടിച്ചു വളർന്നുനില്ക്കുന്ന മുടി. കൃഷ്ണമണികളില്ലാത്ത കണ്ണുകൾ വെളുത്ത വൃത്തങ്ങൾ പോലെ. കനത്ത താടിയെല്ലുകൾ എന്തോ ചവയ്ക്ക ന്നതുപോലെ ഇളകിക്കൊണ്ടിരുന്നു. ഇടയ്ക്കു വൃത്താകാരമായി ചുറ്റുന്ന കണ്ണുകളിൽ നോക്കിയപ്പോൾ ഭയം തോന്നി. ഞാൻ കുറച്ചകലെ എത്തിയ പ്പോൾ നിന്നു. അദ്ദേഹം എന്തോ ചവയ്ക്കുകയാണോ, അതോ സ്വയം പിറു പിറുക്കുകയാണോ?
അമ്മ പറഞ്ഞു: “വിധവയായിത്തീർന്ന കുന്തിയാണ് ഞാൻ. ഞാനും എന്റെ മക്കളും അങ്ങയെ നമസ്ക്കരിക്കുന്നു. നമസ്ക്കരിച്ചപ്പോൾ അദ്ദേഹം എന്റെ ശിരസ്സിൽ കൈവച്ചു. പിന്നെ ആ കൈകൾക്കുള്ളിൽ തെല്ലിട നിന്നപ്പോൾ വലിയച്ഛന്റെ കൈത്തണ്ടയുടെ വലിപ്പത്തെപ്പറ്റിയാണ് ഞാനി പെട്ടെന്ന് പാർമ്മിച്ചത്.
വലിയച്ഛൻ പറഞ്ഞു: “ഇവരഞ്ചുപേർകൂടി എനിക്കിനി മക്കളാണ് അമ്മ അപ്പോഴും കണ്ണുതുടച്ചു. ആ വലിയ ശരീരത്തിനു ചേർന്നതല്ല വലിയച്ഛന്റെ നേർത്ത ശബ്ദം എന്ന് എനിക്ക് തോന്നി.
കാട്ടിൽ സൂതർ പാടിക്കേട്ട പാട്ടുകളിലൊന്നിൽ വലിയച്ഛനെപ്പറ്റി പറ ഞ്ഞിരുന്നു. പതിനായിരം മദിച്ച ആനകളെ ഒതുക്കാൻ കഴിയുന്ന ശക്തിയുള്ള രാജാവാണ് ധൃതരാഷ്ട്രർ. നകുലസഹദേവന്മാരെക്കൊണ്ട് അമ്മ നമസ്കരി പ്പിക്കുമ്പോൾ ഞാനദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാതെ വലിയ കെ കളിലും മാറത്തും നോക്കി. നൂറിഴയുള്ള ദേവച്ഛന്ദഹാരം ആ വലിയ മാറ് എത്ര ചെറുതായിട്ടാണു കിടക്കുന്നത്. പാട്ടുകാർ പറഞ്ഞതു ശരിതന്നെ. സാലവൃക്ഷത്തിന്റെ വലിപ്പമുണ്ട് ആ കൈകൾക്ക് എല്ലാ രാജാക്കന്മാരെയും തോല്പിക്കാൻ കണ്ണുണ്ടായിരുന്നെങ്കിൽ, വലിയച്ഛന് വെറും കൈ മതി. പാട്ടുണ്ടാക്കുന്ന സൂതരും മാഗധരും കുറച്ചു കൂട്ടിപ്പറയുമായിരിക്കും. ഒരു
മദിച്ച ആനയുടെ കരുത്ത് ഏതായാലും ഈ വലിയച്ഛനുണ്ട് എന്നതുറപ്പ്. ” അപ്പോൾ സഭാമണ്ഡപത്തിലേക്ക് കടന്നുവന്ന മൂന്ന് ഉണ്ണികളെ ഞാൻ ശ്രദ്ധിച്ചു. അവർ വലിയച്ഛനു പിന്നിലായി വന്നു നിന്നു. വലിയച്ഛൻ വലത്തായി. പര്യങ്കത്തിന്റെ മൂലക്കെട്ടിലെ സ്വർണ്ണപോളയിൽ നഖംകൊണ്ടു വരച്ചു നില്ക്കുന്ന ഉണ്ണി എന്നെത്തന്നെയാണ് നോക്കുന്നത്. കാതിൽ കുണ്ഡ ലങ്ങൾ. കഴുത്തിൽ, അമ്പത്തിനാലിഴയുടെ രശ്മികലാപം ഒരു മാർച്ചട്ടപോലെ കിടന്നു. അതവന് അഭംഗിയാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഒറ്റയിഴ യുള്ള ഏകാവലി മാത്രമിട്ടു നടക്കുന്നതുകൊണ്ട് എനിക്ക് അസൂയ തോന്നിയതുമാവാം. ഭീഷ്മപിതാമഹൻ അപ്പോൾ ശതശൃംഗത്തിൽനിന്നു വന്നവരെ സമ്മാന ങ്ങൾ കൊടുത്തയച്ചശേഷം, സഭയിലേക്കു വന്നു. അദ്ദേഹം അകന്നു നിന്നു പരസ്പരം നോക്കുന്ന ഞങ്ങളെ കണ്ടു ചിരിച്ചു
പറഞ്ഞു: “ദുര്യോധനാ, ദുശ്ശാസനാ, വരൂ, നിങ്ങളെന്നും കൂടിക്കഴിയേണ്ടവ രാണ്. ഉണ്ണീ ചിത്രസേനാ, വരൂ. അപ്പോൾ വലിയച്ഛൻ വിദുരരെ വിളിച്ചു സംസാരിക്കുകയായിരുന്നു.
"പാണ്ഡുവിനും മാദ്രിക്കും വേണ്ട പ്രതകാര്യങ്ങളൊക്കെ ചെയ്യണം. ബ്രാഹ്മ ണർക്കു ദാനങ്ങൾ വേണ്ടപോലെ. കൂട്ടത്തിൽ ചെറിയ കുട്ടിയായ ചന്ദ്രസേനനാണ് ആദ്യം അടുത്തേക്ക്
വന്നത്.
ഞാൻ പിറന്ന ദിവസംതന്നെ ഉണ്ടായതാണ് ദുര്യോധനൻ. പര്യങ്കത്തിനു
പിന്നിൽ നിന്നു മാറാതെ അവൻ ഞങ്ങളെത്തന്നെ നോക്കിനില്ക്കുന്നു. ഞാൻ
ചിരിക്കാൻ ശ്രമിച്ചു. അവനതു കണ്ടില്ല എന്നു നടിച്ചു.
അവന് എന്നേക്കാൾ വളർച്ചയുണ്ടെന്നു തോന്നി. ഞങ്ങൾക്കായി ഒരു
ക്കിയ കൊട്ടാരത്തിലേക്കു നടക്കുമ്പോൾ ഞാൻ വെറുതെ ചിരിച്ചു.
ജ്യേഷ്ഠൻ ശാസനയോടെ എന്നെ നോക്കി. അതു കാണാത്ത ഭാവത്തിൽ ഞാൻ അർജ്ജുനനോടു പറഞ്ഞു: “കണ്ടോ, വലിയച്ഛന്റെ മക്കൾ തലയിൽ പൂമാല ചൂടിയിരിക്കുന്നു!' അതില് കാര്യമൊന്നുമില്ല എന്ന ഭാവത്തിൽ ജ്യേഷ്ഠൻ പറഞ്ഞു: “മന്ദാ,
രാജകുമാരന്മാർ പൂമാല മുടിയിൽ ചൂടും. കാട്ടിൽ ദാസിമാർ കുറവായതു
കൊണ്ട് നമ്മൾ മാല ചൂടിയിരുന്നില്ല എന്നേയുള്ളു. മന്ദൻ എന്നു വിളിച്ച സ്ഥിതിക്ക് മറെറാന്നുകൂടി പറയാൻ കരുതിയത് ഒതുക്കി. ഭീഷ്മപിതാമഹൻ വിളിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാൻ ദുശ്ശാസനൻ ജ്യേഷ്ഠനെ നോക്കിക്കൊണ്ടു നിന്നു. നൂറിഴയുള്ള ഹാരം ചുമ ക്കുന്നതു കഷ്ടമല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. അനുജൻ ദുശ്ശാസനന്റെ കഴുത്തിലുള്ളത് പതിനാറിഴയുള്ള മാണവകമാണ്.
ശതശൃംഗത്തിൽ വച്ച് ഒരിക്കൽ അച്ഛന്റെ ആഭരണങ്ങളെല്ലാം നിരത്തി വച്ച് അമ്മ പേരുകളും താരങ്ങളും പറഞ്ഞു ജ്യേഷ്ഠനെ പഠിപ്പിക്കുമ്പോൾ ഞാൻ കൗതുകത്തോടെ കേട്ടുനിന്നിട്ടുണ്ട്. വലുതാവുമ്പോൾ ഇരുപത്തേഴു വലിയ മുത്തുകളുള്ള ഒരു നക്ഷത്രഹാരം മാത്രമാണ് ഞാൻ അണിയാൻ പോകുന്നത് എന്നു സ്വകാര്യമായി നിശ്ചയിക്കുകയും ചെയ്തിരുന്നു. വലിയ ശരീരമുള്ള യോദ്ധാക്കൾക്കും ഗജവീരന്മാർക്കും ചേർന്നതാണത്രേ നക്ഷത്രഹാരം ദുര്യോധനൻ പകയോടെ നോക്കിനിന്നത് എന്തുകൊണ്ടാണ്? ഞാൻ ചിരിച്ചപ്പോഴും അവൻ ഗൗരവം വിട്ടില്ല. ഞങ്ങൾക്കായി ഒഴിച്ചുവച്ച കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയാവുന്ന തേയുള്ളു. ദാസിമാരുടെ കൂട്ടത്തിൽ പ്രായം ചെന്ന ഒരു സ്ത്രീ എന്റെ അടു ത്തുവന്നു പറഞ്ഞു: “ഒന്നടുത്തു കാണട്ടെ." ദാസിമാർ ഞങ്ങളെ ഓരോരുത്തരെയായി ലാളിച്ചു. അവർ കൂട്ടത്തിൽ കഥ കൾ പറയുന്നുണ്ടായിരുന്നു. ഞാൻ കാട്ടിൽ പിറന്ന രാത്രിയിൽ ഇവിടെ ഹസ്തിനപുരത്തു കൊടുങ്കാറുണ്ടായി. കഴുകനും കാലൻ കോഴികളും കരഞ്ഞു. കൊട്ടാരവളപ്പിലേക്ക് ഇറങ്ങിവന്നു കുറുനരികൾ ഓളിയിട്ടു. കുലം മുടിക്കാൻ പിറന്നവനാണു ഞാനെന്ന് ആരൊക്കെയോ ഗ്രഹനിലകൾ നോക്കി പിന്നീടു പറഞ്ഞു.
അതു ദുര്യോധനനും ബാധകമാണെന്ന് വൃദ്ധ ഓർമ്മിപ്പിച്ചു. പലരും കാണാൻ വന്നു. അധികവും കൊട്ടാരത്തിലെ പരിചാരകന്മാരാണ്. എന്നെക്കാൾ ഒരു വയസ്സുള്ള യുധിഷ്ഠിരന്റെ മുമ്പിൽ അവർ തൊഴുതു നിന്നു. യുധിഷ്ഠിരൻ ഭാവിയിൽ രാജാവാകാൻ പോകുന്ന ആളാണല്ലോ. അതു കൊണ്ട് ആവശ്യത്തിനുമാത്രം മന്ദഹസിച്ച് ഉപചാരങ്ങൾ സ്വീകരിച്ച്, ഗൗരവ ത്തിലിരുന്നു.
നകുലസഹദേവന്മാർ അമ്മയുടെ കൂടെ അകത്തളത്തിലായിരുന്നു. വില്ലാളികളിൽ മുമ്പനാവാൻ പോകുന്ന അർജ്ജുനനേയും കണ്ടു മടങ്ങും മുമ്പ് പ്രസവിച്ച ഉടനെ കൈവിട്ടു താഴെ വീണപ്പോൾ മുറിവു പറ്റാതെ, പരിക്കേൽ ക്കാതെ, പാറക്കെട്ടു തകർത്ത വിചിത്രശിശുവിന്റെ കാര്യം ഓർമ്മ വന്ന് എന്റെ അരികത്തും വന്നു എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി. അടുത്തു നിറുത്തി ലാളിക്കുന്ന ഭാവത്തിൽ ചിലർ എന്റെ ദേഹത്തിലമർത്തി ബലം പരിശോധിച്ചു.
എന്നെപ്പറ്റിയും കഥകൾ നേരത്തെ കൊട്ടാരത്തിലെത്തിയിട്ടുണ്ട്. എന്ന
റിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഒരിക്കൽ അമ്മയുടെ കൈയിൽ നിന്നു
വീണുപോയി എന്നും ഭയന്നുകൊണ്ട് അമ്മ എടുത്തപ്പോൾ എനിക്കൊന്നും പററാത്തതിൽ ആശ്വസിച്ചു എന്നും കാട്ടിൽ വച്ചു കേട്ടിരുന്നു.
ഞാൻ വീണപ്പോൾ എന്റെ കനം കൊണ്ട് പാറ ഉടഞ്ഞുപോയി എന്നായി ഇവിടെ എത്തിയപ്പോൾ കഥ. ഞാൻ ലജ്ജ ഒതുക്കി. മറ്റു കുട്ടികളെ അപേക്ഷിച്ച് എന്റെ രൂപം അത് വ്യത്യസ്തമാണോ? കൊട്ടാരത്തിലെ ആദ്യത്തെ രാത്രി. ഭക്ഷണം സമൃദ്ധമായിരുന്നു, വിഭവ ങ്ങൾ നിരവധി. ഭക്ഷണം, ഇത്രയൊക്കെ രൂപങ്ങളിൽ, രുചികളിൽ, ഉണ്ടാവാ മെന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. കാട്ടിലാവുമ്പോൾ വിശന്നാൽ വയറുനിറയ്ക്കാൻ കിട്ടുന്നതെന്തും ഭക്ഷണമാണ്. ഒഴിഞ്ഞ തളികയിൽ വീണ്ടും നിറയ്ക്കുമ്പോൾ വിളമ്പുന്നവർ ചിരിച്ചു. ഇതൊന്നും ഒരു രാജ കുമാരനു യോജിച്ചതല്ല എന്ന മട്ടിൽ യുധിഷ്ഠിരൻ ശാസനയോടെ നോക്കു ന്നതു ഞാൻ കണ്ടില്ലെന്നു നടിച്ചു.
രാത്രിയിൽ വൃദ്ധനായ ഒരു സൂതൻ വന്നിരുന്ന് പഴയ കഥകൾ പാടാൻ തുടങ്ങി. ശന്തനുമഹാരാജാവ് ഗംഗയെ കണ്ടു മോഹിച്ച കഥ തുടങ്ങിയപ്പോൾ ജ്യേഷ്ഠൻ വേണ്ടെന്നു പറഞ്ഞു. പലവട്ടം കേട്ടതാണ്. അപ്പോൾ അയാൾ കദ്രുവിന്റെയും വിനതയുടെയും കഥ തുടങ്ങി.ഉറക്കം വന്നുതുടങ്ങിയ ഞാൻ സ്ഥലം വിട്ടു. അച്ഛന്റെ മരണത്തെപ്പറ്റി യാണ് കിടന്നപ്പോൾ ആലോചിച്ചത്. നാളെ ഞങ്ങളെല്ലാം ക്രിയ ചെയ്യേണ്ട തുണ്ട്. പക്ഷേ, ഋഷിമാർ പറഞ്ഞതനുസരിച്ചാണെങ്കിൽ, മരിച്ചത് എന്റെ അച്ഛനാണോ? മഹാബലനാവാൻ പോകുന്ന ഞാൻ മനസാവന്ദിക്കേണ്ട പിതാവ് കാറ്റിന്റെ ദേവനാണ്. അദ്ദേഹത്തിനു മരണമില്ല.
ഓർമ്മവച്ചത് പ്രാർത്ഥിക്കാൻ പഠിപ്പിച്ചൽ മൂന്നു ശക്തികളെയാണ്. ആയിരം കണ്ണുകളുള്ള ഇന്ദ്രനെ, ഏഴു ജ്വാലകളുള്ള അഗ്നിയെ, ബ്രഹ്മാ വിന്റെ കോപത്തിന്റെ പ്രകാശമായി പിറന്ന രുദ്രനെ. അടുത്തു കിടന്നുറ ങ്ങുന്ന അർജ്ജുനനെ ഞാൻ നോക്കി. അവന്റെ നിത്യപ്രാർത്ഥനകളിലൊന്ന് സ്വന്തം പിതാവായ ഇന്ദ്രനിൽ എത്തുന്നുണ്ടായിരിക്കും. കൊടുങ്കാറ്റുകളുടെ ദേവനായ എന്റെ പിതാവ് എന്നെ ഓർമ്മി
ക്കാറുണ്ടോ?
ഉറക്കത്തിൽ ഞാനന്ന് ഒരു സ്വപ്നം കണ്ടു. മദം പൊട്ടിയ ഒരു മഹാഗജം കൊമ്പിളക്കി എന്നെ ആക്രമിക്കാൻ കുതിച്ചടുക്കുന്നു. മരത്തിൽ കയറി രക്ഷ പെടാൻ നോക്കുമ്പോൾ വെണ്മഴുവേന്തിയ ഒരു കാവൽക്കാരൻ വഴിമുടക്കി മുൻപിൽ നില്ക്കുന്നു . തട്ടിയുണർന്നപ്പോൾ അടുത്തിരുത്തുമായി ജേഷ്ടനും നനും ഉറങ്ങുന്നു. വെണ്മഴുവായി മരത്തിനു കാവൽ നിന്ന മുഖം എവിടെയോ കണ്ടപോലെ
സംശയം തോന്നി. വലിയച്ഛന്റെ ഉണ്ണിയുടെ മുഖം പോലെ, ഞാൻ അർദ്ധനിദ്രയിൽ വീണ്ടും കണ്ണടച്ചു. മനസ്സിൽ നിശ്ശബ്ദമായി പ്രാർത്ഥിച്ചു: “കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടു നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്. അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി.'