കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.
ദ്വന്ദ്വയുദ്ധത്തിന്റെ ശബ്ദം ആരും കേട്ടില്ല. സ്വന്തം കൊട്ടാരത്തിൽ ഉറ ഞാൻ കിടന്ന ന്യാവിയുടെ ശവമാണ് പിറന്നു രാവിലെ ഒഴിഞ്ഞ നാട്യഗൃഹത്തിൽ കാണുന്നത്. മനുഷ്യന് അത്ര ഏപ്പത്തിൽ കൊല്ലാവുന്ന ആളല്ല കീചകൻ. പൂർവ്വജന്മത്തിലെ വല്ല വൈരവും തീർക്കാൻ വന്ന ഗന്ധർവ്വൻ തന്നെയായിരിക്കണം ഖലൻ എന്ന് ആളുകൾ വിധി പറഞ്ഞു. കൊട്ടാരം വീണ്ടും ശാന്തമായി. കങ്കനും രാജാവും ചൂതുകളി തുടർന്നു.
നാടഗൃഹത്തിൽ വീണ്ടും ആട്ടക്കാരികൾ പെൺകിടാങ്ങൾ വന്നു. എല്ലാം പഴ
യതുപോലെതന്നെ.
അപ്പോഴാണ് അകലത്തെ ഒരു മേച്ചിൽപ്പുറത്തിന്റെ ചുഴികൾ തകർത്തു വടക്കുള്ള നാട്ടിലെ ത്രിഗർത്തനും സംഘവും അയ്യായിരം പശു ക്കളെയും കൊണ്ടു കടന്ന കാര്യം പറയാൻ ഒരു ഗ്രാമണി ഓടിയെത്തിയത്. കീചകനില്ലാത്ത ദുഃഖം പറഞ്ഞ് രാജാവ് എന്തു ചെയ്യണമെന്നറിയാതെ
നിന്നപ്പോൾ ചൂതാട്ടക്കാരൻ സൂതൻ പറഞ്ഞുവരും മലയാർ ആയുധര്
അങ്കണത്തിൽ അണിനിരക്കട്ടെ. അവരെ നയിക്കാൻ ആ വല്ലവൻ മതി.
മടപ്പിള്ളിയിലേക്കു ഭടന്മാർ പാഞ്ഞുവന്നു. ത്രിഗർത്തനും കൂട്ടരും ഗോഗ പണം നടത്തിയതുതന്നെ അപ്പോഴാണ് ഞാൻ അറിയുന്നത്. ഞാൻ നയി ക്കുന്ന ആദ്യത്തെ യുദ്ധം.
ചെന്നു നോക്കുമ്പോൾ കങ്കൻ ആയുധങ്ങൾ വിതരണം ചെയ്യുന്നു. രാജാ വുണ്ട്. എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. കാളാ ലിന്റെ ഒരു പരിചയും വാളും ഇരുമ്പുപിടിയുള്ള ഒരു വില്ലും ഞാൻ തിരഞ്ഞ ടുത്തു. മയനുണ്ടാക്കിയ ഗയും എം സ്വന്തം വില്ലുമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. ഗകളൊന്നും എനിക്ക് ഇഷ്ടമായില്ല.
യുദ്ധം എന്നു കേട്ടപ്പോൾ ശക്തിയും പൗരുഷവും കാട്ടാൻ അവസര ല്ലാതെ മടുത്തിരുന്ന ഭടന്മാരിൽ ആവേശം വളർന്നു. പശുക്കളെ തിരിച്ചുപിടി ക്കാൻ സൈന്യം പുറപ്പെടുന്നു എന്നറിഞ്ഞ് ഗോശാലയിൽ നിന്ന് സഹദേവൻ വന്നു. വേഗമുള്ള കുതിരകളെ തിരഞ്ഞു തേരുകളിൽ പൂട്ടുന്നു നകുലൻ. വന ഭൂമിയിൽ ഓടിക്കാവുന്ന തേരുകൾ വേറെയാണ്. തട്ടു ചെറുതായ, നുകത്തിന് എൺപത്താറു വിലയും അക്ഷത്തിനു നെറ്റി എൺപത്തെട്ടു വിരലിടയും നീളം കൊടുത്തുണ്ടാക്കുന്ന തിരയുകൾ.
വഴികാട്ടികൾ മുന്നിൽ. ഞാൻ തേരിൽ കയറുമ്പോൾ ഭടന്മാരോടു പറഞ്ഞു: "തടവുകാരെ പാർപ്പിക്കാൻ ഇവിടെ സ്ഥലമില്ല. അടുക്കളക്കാരുടെ ജോലി വർദ്ധിക്കുകയും ചെയ്യും ചെറുപ്പക്കാർ ആഹ്ലാദത്തോടെ അലറി. അവർക്ക് വേണ്ട നായകനെ
കിട്ടിയപോലെ രാജാവും കങ്കനും കയറിയ തേർ പുറത്തേക്കു പോയപ്പോൾ ഞാൻ
പറഞ്ഞു: “നമ്മളാണു മുന്നിൽ. കുതിരകൾ അക്ഷമകൊണ്ടു നിവർന്നു ചാട്ടകൾ വായുവിൽ പുളഞ്ഞു. ഞങ്ങൾ പുറത്തേക്ക്.
* മേച്ചിൽപ്പുറങ്ങൾ പിന്നിട്ടപ്പോൾ അകലെ നീങ്ങുന്ന കാലിക്കൂട്ടത്തിന്റെ ഇരമ്പം കേട്ടു. പൊടിപടലം ഒരു ചുഴലിക്കാറ്റായി നീങ്ങുന്നു. ഇരുവശത്തും പിന്നിലായി ത്രിഗർത്തന്റെ ഭടന്മാർ കാലിക്കൂട്ടത്തെ നിയന്ത്രിച്ചു ദൂരം പിന്നി ടുകയാണ്. ഇരുപതിനായിരം കുളമ്പടികളേറ്റ ഭൂമി കിടിലം കൊള്ളുന്നു.
ശത്രുവിനെ അകലെ കണ്ടപ്പോൾ സംഘത്തിൽനിന്നു പോർവിളികൾ ഉയർന്നു. ആദ്യത്തെ അമ്പുകൾ പറന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു. “ആയില്ല. ഞാൻ പറയുമ്പോൾ അമ്പിനെത്താവുന്നതിലിട്ടി അകലത്തി ലാണ് ശത്രുക്കൾ.
കാലിക്കൂട്ടത്തിനൊപ്പം നീങ്ങിയിരുന്ന തൃക്കൾ പെട്ടെന്ന് അടവുമാറി. തേരുകൾ തിരിച്ച് അവർ യുദ്ധത്തിനൊരുങ്ങി. രാജാവും സംഘവും വല ത്തോട്ടു തിരിഞ്ഞ് ആക്രമണത്തിനൊരുങ്ങുന്നതുകണ്ടപ്പോൾ സമാധാന മായി. പശുക്കൂട്ടത്തിന്റെ മറവിൽ, ശത്രുവിന്റെ ഒരണി ഞങ്ങളുടെ പിന്നി ലെത്തിയാലോ എന്നായിരുന്നു എന്റെ ഭയം. പുതിയ വില്ലിന്റെ കനവും കൈയിണക്കവും പരീക്ഷിക്കാൻ എതിർപക്ഷത്തെ മൂന്നു കുതിരകളെ പൂട്ടിയ ഒരുതയിൽ ഉന്നം നോക്കുന്ന വില്ലാളിയുടെ മറു ലക്ഷ്യമാക്കി. താളം വലിച്ച് ഒരമ്പയച്ചു. പരുന്തിൻ തൂവൽ കെട്ടിയ അമ്പു തറച്ചത് കഴുത്തിലാണ്. ശത്രു വീണുവെങ്കിലും കൈപ്പിടി അരവിരൽ താഴണമെന്ന് ഞാൻ കണ ക്കാക്കി.
ഞങ്ങൾ കുറേക്കൂടി അടുത്തു. മാംസം തുളഞ്ഞ് അമ്പുമുനകൾ കയറു മ്പോഴത്തെ രോദനങ്ങൾ എന്റെ സംഘത്തിൽനിന്നും കേട്ടു. പക്ഷേ, ശത്രു തളരുകയാണ്. സുതര നഷ്ടപ്പെട്ട തേരുകളിൽനിന്നു യോനാക്കാൻ പുറത്തു ചാടി. അപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ കുന്തക്കാർ നിലത്തിറങ്ങി. എന്റെ പുറം കാക്കാൻ മറയുറപ്പിച്ചു നില്ക്കാൻ കൂടെയുള്ള ഭടനോടു പറഞ്ഞ് ഞാൻ സാരഥിയോടു കല്പിച്ചു: “വിട് നേരെ വിട് താഴ്ത്തി തെളിക്ക്!'
അലറിക്കൊണ്ടു നേരെ വരുന്ന എന്റെ തേരിന്റെ പെട്ടെന്നുള്ള നീക്കം ശത്രു കരുതിയതല്ല. ചിന്നിച്ചിതറിയ ന്മാർക്കിടയിലൂടെ ചോര മണത്തു ലഹരി കയറിയ കുതിരകൾ പാഞ്ഞു. വാളായിരുന്നു അപ്പോൾ കൂടുതൽ സൗകര്യം. അർദ്ധവൃത്തം ചുറ്റി തിരിച്ചുവന്നപ്പോൾ എന്റെ പുറം കാത്ത യാതാവും ചോദിച്ചു. “വല്ലവാ താനാരാണ്? സത്യം പറയൂ.'
രാജാവും യുധിഷ്ഠിരനും വലയം ചെയ്യപ്പെട്ടിരിക്കുന്നു. ചിതറിപ്പോയവർ ഒന്നിച്ചുകൂടാൻ ശ്രമിക്കുമ്പോൾ ഈ വശം ഒന്നും ബാക്കിയാക്കരുതെന്ന് അടുത്ത തേരിലെ യുവാവിനോടു കല്പിച്ച് ഞാൻ രാജാവിന്റെ നേർക്കു തേർ വിട്ടു.
. തേർത്തട്ടിൽ കൊടും കൈകുത്തിയിരിക്കുന്ന രാജാവിനെ കണ്ടു. യുധിഷ്ഠിരൻ പുറത്തുകടക്കാൻ പഴുതു നോക്കുകയാണ്. ത്രിഗർത്തന തന്നെയാണ് അവിടെ പട നയിക്കുന്നത്. പിന്നിൽ നിന്ന് ഒരാക്രമണം വരു മെന്നും ത്രിഗർത്തൻ കരുതിയതല്ല. തുടരെത്തുടരെ അമ്പയച്ചുകൊണ്ട് ഞാൻ മുന്നേറിയപ്പോൾ അയാൾ തൻ തിരിച്ചു. അപ്പോഴേക്കും തുടങ്ങിവച്ചതു പൂർത്തിയാക്കി എന്റെ സംഘം തുണയ്ക്കെത്തുന്നു.
ത്രിഗർത്തൻ പെട്ടെന്ന് രക്ഷപ്പെടാൻ നോക്കുന്നു. അയാളുടെ പിൻവശം എനിക്കു നല്ല ലാക്കാണ്. യുദ്ധമ്യാദയോർത്ത്, വിരൽത്തുമ്പുകൾക്കിടയിൽ പിടിച്ചുനിന്ന ഒരമ്പ് ഞാൻ താഴ്ത്തി. ഓടിപ്പോകുന്ന തേരിന്റെ പിറകെ വിട്ടു. നകുലൻ തിരഞ്ഞെടുത്ത കുതികൾ കാഴ്ചയ്ക്കു ഗീര്യം തോന്നിച്ചിലെ ങ്കിലും വേഗത്തിൽ എന്നെ അമ്പരപ്പിച്ചു. വലിയ മൃഗങ്ങളായിരുന്നെങ്കിലും ത്രിഗർത്തന്റെ കറുത്ത കുതിരകൾക്ക് അവയോടു മത്സരിക്കാനായില്ല. സാരഥിയും വിദഗ്ദ്ധൻ തന്നെ. അയാൾ മുന്നിലെത്തി തടഞ്ഞു തര നിർത്തിച്ചു. പതിവുപോലെ വെല്ലുവിളികളുണ്ടാവുമെന്നും കീഴടങ്ങാൻ തയ്യാ റില്ലെങ്കിൽ ആയുധമെടുത്തു യുദ്ധം ചെയ്യാൻ പറയുമെന്നുമൊക്കെ കരുതി ത്രിഗർത്തനെങ്കിൽ അയാൾക്കു തെറ്റി.
തേർത്തട്ടിലേക്കെടുത്തുചാടി അയാളെ വാരിയെടുത്തു പുറത്തെറിഞ്ഞു.
എഴുന്നേൽക്കാൻ ഇടകൊടുക്കാതെ നെഞ്ചിൽ വിലപിടിയമർത്തി ഞാൻ ' നിന്നപ്പോൾ ത്രിഗർത്തന്റെ കണ്ണുകളിൽ മുണ്ടായിരുന്നു. എന്റെ പുറം കാക്കുന്ന യോദ്ധാവു പറഞ്ഞു: "പശുക്കള്ളന്മാരെ എങ്ങനെ
വേണമെങ്കിലും കൊല്ലാം.
അപ്പോൾ യുധിഷ്ഠിരന്റെ തേരെത്തി. രാജാവ് തല്ക്കാല ക്ഷീണം വിട്ട്
ഇപ്പോൾ എഴുന്നേറ്റു നില്ക്കുന്നു.
യുധിഷ്ഠിരൻ പറഞ്ഞു: “കൊല്ലണ്ട. നീചനെ വിട്ടേക്ക്. ഇത് വിരാടന്റെ യുദ്ധമാണ്. പശുക്കളെ തിരിച്ചു കിട്ടിയിരിക്കുന്നു. "രാജാ വിനോട് കാൽതൊട്ടു തൊറു ചൊല്ലി പോകുന്നെങ്കിൽ പോകാഅനുസരിക്കാം നിന്റെ വഴിയില്ലായിരുന്നു. രാജധാനിയിൽ തിരിച്ചെത്തിയപ്പോൾ വിജയലഹരി പെട്ടെന്ന് അസ്തമിച്ചു. രാജാവ് തളർന്നുപോയി. ത്രിഗർത്തനെ നേരിടാൻ ഞങ്ങൾ പോയ തക്കം നോക്കി പടിഞ്ഞാറുനിന്നു ദുര്യോധനനും കൗരവസംഘവും പതിനായിരം പശുക്കളെയും തെളിച്ചു കടന്നു കഴിഞ്ഞു.
യുധിഷ്ഠിരൻ പറഞ്ഞു: 'എല്ലാം ദുര്യോധനന്റെ ആസൂത്രണമാണ്.
തെക്കുനിന്ന് നിർത്തി, പടിഞ്ഞാറുനിന്നു ദുര്യോധനൻ,
അവശേഷിച്ച സൈനികരെയും കുട്ടി ദുര്യോധനസംഘത്തെ നേരിടാൻ പോയത്, മകൻ, നവയുവാവായ ഉത്തരനാണെന്നറിഞ്ഞപ്പോൾ രാജാവ് ആകെ പരവശനായി. "അവൻ ബാലനാണ്. ഒരു യുദ്ധത്തിലും ഇന്നോളം പങ്കെടുത്തിട്ടില്ല. ആയു
ധങ്ങളുമായി അഭ്യാസമണ്ഡപത്തിലെ പരിചയമേയുള്ളു. ഉത്തരൻ കൂടെ പോയവരുടെ കണക്കെടുത്തു. മികച്ച യോദ്ധാക്കൾ കുറവാണ്. ആരോ പറഞ്ഞു:
തേർ തെളിക്കാൻ വിദഗ്ദ്ധനാണെന്നു പറഞ്ഞു സാരഥിയായി കൂടെ പോയിട്ടുണ്ട്. ആ മൂന്നാം വർഗ്ഗക്കാരൻ, പെൺകുട്ടികളെ പഠിപ്പിക്കാന
ആശ്വാസത്തോടെ നെടുവീർപ്പിട്ടു യുധിഷ്ഠിരൻ പറഞ്ഞു: “രാജൻ, ഭയ പ്പെടേണ്ട. ഒരാപത്തും വരാതെ ഉത്തരൻ തിരിച്ചെത്തും. അതിവിദഗ്ദ്ധനായ സാരഥിയാണ് ബൃഹന്നള അശ്വഹൃദയം പഠിച്ചവൻ.
'ബൃഹന്നളയെ കുടെ അയയ്ക്കാൻ നിർബ്ബന്ധിച്ചത് ആ സൈരന്ധ്രി മാലി
നിയാണ്.' എന്നുകൂടി കേട്ടപ്പോൾ ഞാൻ ചിരിയൊതുക്കി.
സന്ധ്യയ്ക്ക് ഉത്തരനും സംഘവും തിരിച്ചെത്തി, ജേതാക്കളായിട്ടു തന്നെ.
പെൺകിടാങ്ങളുടെ സംഘത്തിൽ ചേരാൻ പോകുന്ന ബൃഹന്നളയെ ഞാൻ തടഞ്ഞുനിറുത്തി. അർജുനന്റെ കണ്ണുകളിൽ യുദ്ധ ലഹരി മാഞ്ഞി
ട്ടില്ല. അയാളുടെ കൈയിൽ വലിയൊരു കാമുണ്ടായിരുന്നു.
"എല്ലാവരും. കൗരവപാണ്ഡവയുദ്ധത്തിന്റെ പൂർവ്വരംഗം പോലെ തോന്നി. ദ്രോണർ, കൃപർ, ഭീഷ്മർ, അശ്വത്ഥാമാവ്. പിന്നെ കർണ്ണനും.'
ഗോഗ്രഹണം രാജാക്കന്മാരുടെ പ്രതാപം കാട്ടലാണ്. പക്ഷേ, ആചാര്യ ന്മാരൊക്കെ, ഭീഷ്മാചാര്യനടക്കം, ഇറങ്ങിപ്പുറപ്പെട്ടതിൽ എനിക്കാശ്ചര്യം തോന്നി.
'താനെ ഭയപ്പെടാനത്ത് എന്നു കരുതി അടുത്ത എല്ലാവർക്കും വേണ്ട പോലെ കിട്ടി. മേലാകെ മുറിഞ്ഞു ചോരയൊഴുകിയ കർണ്ണൻ തിരിഞ്ഞോടി.
ദ്രോണാചാര്യനും മുറിവേറ്റിരിക്കണം. പക്ഷേ, ഇവരാരുമല്ല എന്നെ ശരിക്കു പരീക്ഷിച്ചത്.
ഭീഷമചര്യർ
തൊണ്ണൂറുകടന്ന ഭീഷ്മാചാര്യർ ഇപ്പോഴും പരാക്രമിയാണെന്നറിയാം. ഒരു യുവാവും അദ്ദേഹത്തെ നേരിടാൻ ധൈര്യപ്പെടില്ല. "അല്ല. ഭീഷ്മാചാര്യർ പിന്നണിയിൽ നിന്നതേയുള്ളു. ശരിക്ക് എന്നെ പരിക്ഷിച്ചത് കൃപാചാര്യരായിരുന്നു. ഞാൻ അർജ്ജുനനെ ആരാധനയോടെ, സ്നേഹത്തോടെ, മനസാ ആശ്ലേഷിച്ചു.
"ഇവരുടെയൊക്കെ കരബലവും ആയുധബലവും ഞാനിന്നു കണ്ടു. അതും വലിയ പിൻതുണയൊന്നും തരാൻ ആളുകളില്ലാതെ, യ്ക്ക്. യുദ്ധത്തിനു
നമ്മളൊരുക്കം. ഒളിച്ചുകളി നിറുത്താമെന്നു പറയു ദ്യുതവിദഗ്ദ്ധൻ കങ്കനോട് കങ്കനും എന്റെ പക്ഷത്തിൽ ത്രിഗർത്തനോടു യുദ്ധം ചെയ്തപ്പോൾ വീരോചിതമായി പൊരുതി എന്ന് ഞാൻ പറഞ്ഞു. അയാൾ നടന്നുതുടങ്ങി ഇപ്പോൾ ഞാൻ ഭാണ്ഡം ചൂണ്ടിക്കാട്ടി ചോദിച്ചു.
"കീഴടങ്ങിയവരിൽ നല്ല വസ്ത്രങ്ങൾ കണ്ടാൽ എടുക്കണമെന്ന് എൻറ ശിഷ്യകൾ പരിഹസിച്ചു പറഞ്ഞു. ശിഷ്യകളുടെ ആഗ്രഹമല്ലേ? നടക്കട്ടെ എന്നു കരുതി.
ചിരിച്ചുകൊണ്ട് അയാൾ പോയി. ദുര്യോധനപക്ഷം ഇത് സുശക്തമായിരുന്നു എന്നറിഞ്ഞാൽ ഉത്തരനും സൈന്യവും അവരെ തോല്പിച്ചു കാലികളെ തിരിച്ചുപിടിച്ചു എന്ന് ആരെ ങ്കിലും വിശ്വസിക്കുമോ? കൗരവരും അത്ര വിഡ്ഢികളാണെന്നു തോന്നിയില്ല. തിഗിനെ തോല്പിച്ച സംഘത്തിലൊരു വലവാം. ഇതിൽ കൂടെ ഇരു
കൈകൾ കൊണ്ടു അമ്പയയ്ക്കുന്ന ഒരു സാരഥി യുദ്ധവിജയം തന്റെ കഴിവുകൊണ്ടുതന്നെ എന്നു മൂന്നുനാൾ ഒരു വിധം അഭിനയിച്ചു നടന്ന ഉത്തരൻ അവസാനം രാജാവിനോട് സത്യം പറഞ്ഞു. വാസ്തവത്തിൽ യുദ്ധം ജയിച്ചതു സാരഥിയാണ്. രാജാവ് അമ്പരന്നു. ആണും
പെണ്ണുമല്ലാത്ത ബൃഹന്നള ഒരു യുദ്ധവീരനോ? സവ്യസാചിയോ?
മറെറാരാക്രമണം കൂടി അടുത്തെത്തുന്നുവോ എന്ന സംശയം കോട്ട
വാതിൽക്കൽ കാവൽക്കാർ ഓടിവന്നറിയിച്ചു.
കങ്കൻ പറഞ്ഞു: “ശത്രുവല്ല. എന്റെ ഊഹം ശരിയാണെങ്കിൽ വരുന്ന അതിഥിയെ അവിടുന്നു സ്വർണ്ണവും പുഷ്പവും കവച്ചു സ്വീകരിക്കും....... ആശങ്കയോടെ കാവൽക്കാർ നോക്കിനിൽക്കെ കൊട്ടാരവാതിൽക്കൽ
തേരുകൾ നിന്നു. കൃഷ്ണനും വാവരുമിറങ്ങി.
രാജാവിന്റെ വന്ദനം സ്വീകരിക്കും മുമ്പേ കൃഷ്ണൻ ബൃഹന്നളയെ ആശ്ലേഷിച്ചു. പിന്നെ രാജാവിന്റെ ഉപചാരങ്ങളോട്, കൃഷ്ണൻ ചൂതുകളി ക്കാരൻ കങ്കന്റെ കാൽക്കൽ വണങ്ങി സാത്യകി മടപ്പിള്ളി പണിക്കാരൻ വല്ല വനെ അന്വേഷിക്കുന്നു.....
അമ്പരന്ന വിരാടനോട് ഞങ്ങളുടെ ശരിയായ പേരുകൾ പറഞ്ഞ് കൃഷ്ണൻ പരിചയപ്പെടുത്തി. വിരാടൻ അത്ഭുതവും ആഹ്ലാദവുംകൊണ്ട് കുട്ടി കളെപ്പോലെ കൈകൊട്ടി ചിരിച്ചാർത്തു. സ്വീകരണത്തിനും സദ്യയ്ക്കും കല്പനകൾ വഹിച്ച സേവകന്മാർ ഓടിനടന്നു.