ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.
പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജുനനോ സഹ ദേവനോ ആയിരിക്കുമെന്നു കരുതി. നോക്കിയപ്പോൾ ജ്യേഷ്ഠൻ തന്നെ കുറെ സമയം വെറുതെ മിണ്ടാതെ നിന്നു. ബലരാമൻ ജ്യേഷ്ഠൻ വേഗം തിരിച്ചുപോയി. കൃഷ്ണനും അർജ്ജുനനും
ആഘോഷിക്കാൻ മദ്യമന്വേഷിക്കുന്നതു കണ്ടപ്പോൾ ഞാൻ വെറുതെ നടന്നു. കുളത്തിലെ വെള്ളം പായൽ മൂടി കിടന്നിരുന്നു. അതിന്റെ വിടവിൽ വന്ന് ഒരു വലിയ മീൻ വെള്ളം കുടിച്ചു താണുപോയി. ജ്യേഷ്ഠൻ കുളത്തിനു ചുററും നടന്നു. പിന്നെ, ഗോശാലകളെ നോക്കിക്കൊണ്ടു പറഞ്ഞു: “പാഞ്ചാലന് ഇരു പതിനായിരം പശുക്കളുണ്ട്.
ഞാൻ ഒന്നും പറഞ്ഞില്ല. ജ്യേഷ്ഠൻ കുറേക്കൂടി അടുത്തേക്കു വന്നു. 'അർജ്ജുനൻ ഭാഗ്യവാനാണ്. ദ്രൗപദിക്കനുരൂപൻ.' അദ്ദേഹം ശബ്ദ മില്ലാതെ ചിരിച്ചു. “കൃഷ്ണവർണ്ണത്തിന് ഇത് സൗന്ദര്യമുണ്ടാകുമെന്ന്
ദ്രൗപദിയെ കണ്ടപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ചിരിക്കാൻ ശ്രമിച്ചുനോക്കി.
“അർജ്ജുനൻ തന്നെ ദ്രൗപദിയെ വിവാഹം കഴിക്കണം. അതല്ലേ ശരി? “എന്തൊരർത്ഥശൂന്യമായ ചോദ്യം! “പക്ഷേ, തന്റെ വാക്കു വെറുതെയായതോർത്താണ് അമ്മയുടെ വിഷമം.
ഞാൻ കുറച്ചപ്പുറം പൊളിയാത്ത ഇട നോക്കി മതിലിൽ ഇരുന്നു. "ബഹുഭർതൃത്വം പുരാണങ്ങളിൽ ധാരാളം കേട്ടിട്ടുണ്ട്. ജടിലയെപ്പറ്റി അറിയില്ലേ?'
എനിക്കറിയില്ല. പഴയ കഥകളിൽ ജ്യേഷ്ഠനാളം എനിക്കറിവില്ല. "സപ്തർഷിമാരുടെ ഭാര്യയായിരുന്നു ജടില. പിന്നെ വാർക്ഷി. അതു പോലെ എത്രയോ സന്ദർഭങ്ങളുണ്ട്. പക്ഷേ, അർജ്ജുനന് അവകാശപ്പെട്ട താണ്. ദ്രൗപദി. അതിലെനിക്കു സംശയമൊന്നുമില്ല. അമ്മയ്ക്ക് പറഞ്ഞ വാക്കോർത്താണു വിഷമം. ഞാൻ ജ്യേഷ്ഠന്റെ ചിന്താഗതി ശരിക്കും മനസ്സിലാക്കിക്കൊണ്ടു തന്നെ ഒന്നും പറയാതെ ഇരുന്നു.
"പിതാമഹൻ കൃഷ്ണദ്വൈപായനനോ, ഇളയച്ഛൻ വിദുരരോ ധർമ്മാ ധർമ്മങ്ങളറിയുന്ന ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ ഉപദേശം ചോദി ക്കാമായിരുന്നു.
എന്തുപദേശം?' എന്റെ സ്വരം പരുഷമായി. “അർജ്ജുനനുള്ളതാണ് ദ്രൗപദി. ബഹുഭർതൃത്വം കൂടിയേ കഴിയൂ എങ്കിൽ ജ്യേഷ്ഠനും പങ്കുചേരാം. അവന്റെ വീര്യവും ശേഷിയും കൊണ്ടു വിജയം നേടിയ അവൻ കൂടി അഭിപ്രായമറിയണം. എന്നിട്ടു മാത്രം. പിന്നെ, ദ്രൗപദി - ഓ സ്ത്രീകളുടെ ഹിതാഹിതങ്ങൾ നോക്കുന്നത് എന്നും നമ്മൾക്കു പതിവില്ലല്ലോ?' ജ്യേഷ്ഠൻ അതിൽക്കയറി തർക്കിച്ചു.
“എന്നാരു പറഞ്ഞു? കുരുവംശം എന്നും സ്ത്രീകളെ പൂജിച്ചിട്ടേയുള്ളൂ.
'അന്ധനുവേണ്ടി ഗാന്ധാരി വലിയമ്മയെ വിലയ്ക്കു വാങ്ങി. സന്തതിയു
ണ്ടാവില്ലെന്നറിഞ്ഞിട്ടും രണ്ടാംഭാര്യയായി ശല്യർ പൊൻകുട്ടികൾക്കും ര ങ്ങൾക്കും പകരം മാദ്രിയെ പാണ്ഡുവിന് വി “നമ്മുടെ അച്ഛന് ' “അതെ, നമ്മുടെ അച്ഛന്. ആരെങ്കിലും മാദിച്ചെറിയമ്മയുടെ ഹിതം
ചോദിച്ചുവോ ആവോ?' ഞാൻ ക്ഷോഭിക്കാതിരിക്കാൻ ശ്രമിച്ചു. അമ്മയുടെ വാക്ക് എന്ന് പുൽ തുരുമ്പിൽ വിടാതെ തൂങ്ങിപ്പിടിച്ചുനില്ക്കുന്ന ജ്യേഷ്ഠൻ. വേദവേദാംഗ ശാസ്ത്രങ്ങളിൽ ഇയാൾ എത്ര വിജ്ഞനായാലും നിന്ദയാണ് അർഹിക്കുന്ന തെന്നു തോന്നി :
നെടുവീർപ്പോടെ ജ്യേഷ്ഠൻ എഴുന്നേററു. തർക്കിച്ചാൽ മന്ദനായ അനു ജനും ചിലപ്പോൾ പറ്റിയ വാക്കുകൾ കിട്ടും. അതു മനസ്സിലായപ്പോഴാവണം,കൂടുതൽ ഒന്നും പറയാതെ നടന്നു.
ഞാൻ വിടാനുദ്ദേശിച്ചിരുന്നില്ല.
ഞാനൊപ്പമെത്തി.
“എന്നെ വിട്ടേക്കൂ. എനിക്കുവേണ്ടി ഒരു പെണ്ണ് കാട്ടിൽ കാത്തിരിക്കു ന്നുണ്ട്. എന്റെ ബീജം വഹിക്കുന്നവൾ. കുരുവംശക്കാരുടെ കൂടെ കഴിയാൻ യോഗ്യതയില്ലാത്തവളാണെങ്കിലും എനിക്കവൾ മതി. പിന്നെ വിവാഹപ്രായമാ വാത്ത മാദ്രീസുതരേയും വിട്ടേക്കുക. ജടിലം വാർക്ഷിക്കും തുണക്കാ രുണ്ടാവട്ടെ. നമ്മുടെ യുഗത്തിലും ജ്യേഷ്ഠൻ പോയപ്പോൾ ആകെ ഒരു കയ്പാണു തോന്നിയത്. പിന്നെ മന
സ്സിനു ഭാരം ചൊരിഞ്ഞുകളഞ്ഞ് ആശ്വാസം. കൗമാര കൗതുഹലം കണ്ണുക ളിൽനിന്നു വിട്ടുമാറിയിട്ടില്ലാത്ത ദ്രൗപദി. അവളെ പങ്കിട്ടനുഭവിക്കണമത്രേ! വീണ്ടും ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. കർമ്മാരക്കുടിലുകളിൽ നിന്നു കൂടം തേടുന്ന ശബ്ദം കേട്ടപ്പോഴാണ് അടുത്ത ഗ്രാമം എത്താറാവുന്നു എന്നു മനസ്സിലായത്. തിരിച്ചു പോന്നു. ഇരുട്ടിൽ കുശവഗൃഹത്തിന്റെ പരി സരത്തിലെത്തിയപ്പോൾ ചെടിപ്പടർപ്പിൽനിന്ന് എന്തോ ശബ്ദം കേട്ടു. ഒരു കാലൊച്ച ഒരു ചില്ലയൊടിയുന്ന ശബ്ദം. പകൽ ഞങ്ങൾക്കും പുതിയ ഒരു കൂട്ടം ശത്രുക്കളുണ്ടായിട്ടുണ്ട്. ഇരുട്ടിൽ പതുങ്ങി ജാലകത്തിനടുത്തേക്ക നീങ്ങുന്ന മനുഷ്യരൂപം ഞാൻ ശരിക്കും കണ്ടു, പിന്നാലെ ശബ്ദം കേൾക്കാത്തവിധം എത്തിച്ചേർന്നു. ശത്രുവല്ലെങ്കിൽ ശത്രുവിന്റെ ചാരൻ. എത്തിവലിഞ്ഞ് അകത്തേക്കു കയറാൻ ശ്രമിക്കുന്ന അവൻ എന്റെ കനത്ത ഭൂജവലയത്തി ലൊതുങ്ങിയപ്പോൾ പിടഞ്ഞു. വിചാരിച്ചതിലേറെ ബലവാനായ പ്രതിയോഗി എങ്കിലും എന്റെ കൈയിൽ നിന്നു കുതറി രക്ഷപ്പെടാൻ അയാൾക്കു കഴി ഞ്ഞില്ല. കൊല്ലാനെളുപ്പമാണ്. അതിനുമുമ്പ് ശത്രു ആരാണെന്നറിയണം.
“നീയാര്? ആരുടെ ചാരനാണ്?' “ചാരനല്ല. ശത്രുവുമല്ല.
അപ്പോൾ ഇരുട്ടിൽ ആ മുഖം ഞാൻ തിരിച്ചറിഞ്ഞുവെന്നു സംശയം
തോന്നി. പിടി വിട്ടപ്പോൾ അയാൾ പറഞ്ഞു: 'ഞാൻ ധൃഷ്ടദ്യുമ്നനാണ്. യുവ
രാജാവ്. പരദേശത്തുനിന്നു വന്ന ബ്രാഹ്മണർ പാർക്കുന്ന കുടിലേതാണ്?
ഞാൻ ചിരിച്ചു.
“അതിലൊരാളാണ് മുമ്പിൽ. സ്വാഗതം അപ്പോൾ കുമാരനും എന്നെ തിരിച്ചറിഞ്ഞു.
“നിങ്ങളാരാണെന്ന് രഹസ്യമായറിയാൻ അച്ഛനയച്ചതാണെന്നെ “ഞങ്ങളഞ്ചുപേരുണ്ട്. നല്ലകാലത്ത് ഞങ്ങളെ പാണ്ഡവരെന്ന് ആളുകൾ വിളിച്ചു.
ഊഹാപോഹങ്ങൾ പലതും കേട്ടു. അച്ഛൻ വളരെ അസ്വസ്ഥനായ പ്പോൾ ചാരപ്പണി ഞാൻ തന്നെ ഏറെറടുത്തതാണ്. “ഞാൻ ഭീമസേനൻ, ദ്രൗപദിയെ മത്സരത്തിൽ നേടിയ വില്ലാളി എന്റെ
അനുജൻ അർജുൻ, ജ്യേഷ്ഠൻ യുധിഷ്ഠിരനും മാദ്രീസുതർ, നകുലസഹ ദേവന്മാരും കൂടെയുണ്ട്. “ഓ, ഞങ്ങൾ സംശയിച്ചതുപോലെതന്നെ. ആശ്വാസം. വേത്രകിയ സേവകൻ ബകനെ കൊന്നതും ഒരു ബ്രാഹ്മണനായിരുന്നു എന്നു കേൾ ക്കുന്നു. പുരുഷമേധം മുടക്കിയത്. ഞാൻ ചിരിച്ചു.
“ബ്രാഹ്മണൻ തന്നെ.
“കിഴക്കൻ കാട്ടിൽ ഋഷിവാടങ്ങൾ മുഴുവൻ തകർത്തു നടക്കുന്ന ഹിഡിം “ബ്രാഹ്മണവേഷം കെട്ടുന്നതിനുമുമ്പ്. ഒരു വഴിപോക്കൻ.
ബനെ കൊന്നത്
ചിരിച്ചുകൊണ്ട് ധൃഷ്ടദ്യുമ്നൻ എന്നെ വന്ദിച്ച് ആശ്ലേഷിച്ചു. “ഞങ്ങളെന്തു ചെയ്യണമെന്നു പറയും ധ്യതരാഷ്ട്രന്റെ പക്ഷഭേദങ്ങളെ പ്പറ്റി ഞങ്ങളും അറിയും. ഞാനെന്തിനും കൂടെയുണ്ട്.
“വേണ്ടിവരും. സഹായം ചോദിച്ചു ഞങ്ങൾ വരും. അടുത്തൊരിക്കൽ അയാൾ എന്റെ കൈ പിടിച്ചു.
"സ്വാഗതം, എപ്പോഴും സ്വാഗതം!'
അകത്തു വന്ന് മറ്റുള്ളവരെ പരിചയപ്പെടാം, സഹോദരിയെ കാണാം എന്നൊക്കെ ഞാൻ നിർബ്ബന്ധിച്ചു. ഇപ്പോഴില്ല. വിവാഹം കഴിയട്ടെ. അച്ഛനെ അറിയിക്കാൻ ഞാനിപ്പോൾഅന്നെ പോകട്ടെ.
ധൃഷ്ടദ്യുമ്നൻ പോയപ്പോൾ ഞാൻ വീടിനകത്തു കടന്നു. അമ്മയുടെ കാൽ ദ്രൗപദി ശാന്തമായി കിടന്നുറങ്ങുന്നു. എനിക്കായി കരുതിവച്ച ആഹാരത്തിനു മുമ്പിൽ ഞാൻ ചെന്നിരുന്നപ്പോൾ അമ്മ എഴുന്നേറ്റുവന്നു. മൺചെരാതിലെ തിരി തെളിച്ചു.
ഞാൻ മൂളി.
“വിവാഹം ആഘോഷമായിത്തന്നെ നടത്തണം.' സന്ധ്യയ്ക്കു ഞാൻ ബലിയും ദാനവും കൊടുത്തു. ആ ബ്രാഹ്മണനെ
ത്തന്നെ വിദുരരുടെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു. പിന്നീട് അമ്മ ബലരാമനും കൃഷ്ണനും നടത്തിയ സന്ദർശനത്തെപ്പറ്റി പറഞ്ഞു. ദ്വാരകയിലെ കൊട്ടാരത്തിന്റെ പണി തീർന്നിട്ടില്ല. എന്നാലും യാദവർ അവിടേക്കു താമസം മാറിയിരിക്കുന്നു. ദുര്യോധനനെ ഗദായുദ്ധം പഠിപ്പിക്കാൻ ബലരാമൻ ഹസ്തിനപുരത്തു കുറേ ദിവസം താമസിച്ചുവെന്ന വിശേഷം പറഞ്ഞു.
“ആ പുരോഹിതൻ മഹാപണ്ഡിതനാണ്. ബഹുഭർതൃത്വത്തിൽ ദോഷാ
രോപണത്തിനു വഴിയില്ലെന്ന് അദ്ദേഹവും പറഞ്ഞു. അമ്മയും പറഞ്ഞു വരുന്നതെന്താണ്? യുധിഷ്ഠിരന്റെ രണ കൊണ്ടാണോ അമ്മ വീണ്ടും ദ്രൗപദിയുടെ വിവാഹക്കാര്യം എന്നോട് സംസാരിക്കുന്നത്? ഞാൻ പാഞ്ചാലരുടെ ബന്ധത്തിന്റെ പിൻബലത്തോടെ ഹസ്തിനപുരത്തിൽ ജ്യേഷ്ഠന്റെ അവകാശം സ്ഥാപിക്കുന്ന കാര്യം ഓർമ്മി
പ്പിച്ചു. രൂപ ദനെ മുഷിപ്പിക്കരുത്. "അതാണിപ്പോഴത്തെ ആവശ്യം. ബഹുഭർതൃത്വത്തേക്കാൾ പാണ്ഡവരാ ലോചിക്കേണ്ട പ്രശ്നം അതാണിപ്പോൾ '
“അതു വേണം. നിങ്ങളഞ്ചുപേരും പിണങ്ങിപ്പിരിയാതെ എന്നും നിന്നാലേ പാണ്ഡവരൊരു ശക്തിയാവൂ. അതിന് ആവശ്യമാണ് നീ പുച്ഛിച്ചു സംസാ രിക്കുന്ന ഈ ബഹുഭർത്തൃത്വം. ശാസ്ത്രം സഹായത്തിനു വരുന്നെങ്കിൽ
നല്ലത്. ഇല്ലെങ്കിലും.... പക്ഷേ.. ഞാനെന്തോ പറയാൻ വാക്കുകൾ തിരഞ്ഞു. ജ്യേഷ്ഠൻ മുന്നിൽ വാചാലനായി മാറിയ ഞാൻ ഇവിടെ വിഷമിക്കുന്നു.
'ദ്രൗപദിയെ നോക്കിയ കണ്ണുകളിലൊക്കെ കാമമുണ്ടായിരുന്നു. കൗമാരം വിടാത്ത സഹദേവനടക്കം ഞാൻ കണ്ടതാണ്. സ്ത്രീയായ എനിക്കേ അതു കാണാൻ കഴിയൂ. '
ഞാൻ ഭക്ഷണത്തിൽ നോക്കി തലകുമ്പിട്ടിരുന്നു. എനിക്കതു ബാധകമല്ല എന്ന ഉദാസീനഭാവത്തിൽ
എന്റെ കണ്ണുകളിലും കാമത്തിന്റെ നാളങ്ങൾ അമ്മ കണ്ടുവോ? പക്ഷേ
വെല്ലുവിളിയോടെ അമ്മയെ നോക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ നെടുവീർപ്പിട്ടു. ഇളംതണുപ്പുള്ള നിശാവായുവിൽ എന്റെ അടു ത്തേക്കു നനുത്ത സൗന്ദര്യം ഒഴുകിയെത്തുന്നുണ്ടോ? താമരപ്പൂവിന്റെസൗരഭ
അമ്മ മൃദുവായ സ്വരത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. ഈ അഞ്ചുപേർ
ഒത്തുനില്ക്കുന്നതിലാണ് പാണ്ഡവരുടെ ശക്തി. അഞ്ച് അക്ഷൗഹിണികളേ
ക്കാൾ കരുത്ത് അതിനാണ്.
"എന്റെ മക്കൾ ഒരു മഹാരാജ്യം വാഴണം.
“വാഴും. ഇങ്ങനെയൊന്നുമില്ലെങ്കിലും ഞങ്ങൾ ഒരുമിച്ചു നില്ക്കും. ജയിക്കും.
അമ്മ ചിരിച്ചു. കാലം മനുഷ്യരിൽ മാറ്റങ്ങൾ വരുത്തും. മാദ്രിയുടെ മക്കളാ ണെന്നു കരുതി നകുലസഹദേവന്മാർ അകന്നുപോവരുത്. യുധിഷ്ഠിരനും ഞാനും തമ്മിൽ അഭിപ്രായഭേദങ്ങളുണ്ടാവരുത്. എല്ലാം ഓർത്തുകൊണ്ടാണ് അമ്മ, ദ്രൗപദി അഞ്ചുപേരുടേയും ഭാര്യയാവണമെന്നു നിശ്ചയിച്ചത്. ഉച്ഛിഷ്ടം എടുത്തു കളഞ്ഞ് ഞാൻ വന്നപ്പോഴും അമ്മ അതേയിരിപ്പിൽ
യുധിഷ്ഠിരനോടു നീ കയർത്തു സംസാരിച്ചുവെന്നു പറഞ്ഞു.
ഞാൻ ന്യായീകരിച്ചില്ല. നിഷേധിച്ചതുമില്ല.
'രണ്ടാമൂഴത്തിൽ ദ്രൗപദിയെ നിനക്കും പ്രാപിക്കണമെന്നു തോന്നിയില്ലേ? എന്നെ നോക്കി സത്യം പറയുഞാൻ അമ്മയെ നോക്കാൻ ഭയപ്പെട്ടു. അഞ്ജനശലാകകൾ, നീല താമരയിതളുകൾ, എള്ളിൻ പൂക്കൾ, മന്ദാരമൊട്ടുകൾ, മദകുംഭങ്ങൾ - മനസ്സിൽ അവ്യക്ത ചിത്രങ്ങൾ കൂടിക്കലർന്നു. ഇല്ല, ഞാനമ്മയെ നോക്കിയില്ല. അമ്മ എഴുന്നേറ്റു പോവുകയാണെന്ന് ഉറപ്പായപ്പോൾ ഞാൻ തലയുയർത്തി. തിരിഞ്ഞുനിന്ന അമ്മയുടെ മുഖത്ത് നേർത്ത ചിരി തെളിഞ്ഞിരുന്നു.
"ഭിക്ഷ ദ്രൗപദിയാണെന്നറിഞ്ഞിട്ടുതന്നെയാണ് മന്ദാ, ഞാൻ പറഞ്ഞത്,
പങ്കിടാൻ'
അമ്മ അകത്തേക്കു പോയപ്പോൾ ഞാൻ ദുഃഖിച്ചു. അമ്മയുടെ മുമ്പിൽ ദുർബ്ബലനായി നില്ക്കേണ്ടിവന്നതിലുള്ള ദുഃഖം. പിന്നെ അറിയാതെ അടക്കി പിടിച്ച ഒരു ചിരി പൊട്ടി.
ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ