സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.
കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.
അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സമയം കഴിയും മുമ്പേ കണ്ടെത്തിയെന്ന വാദം പറഞ്ഞാലോ എന്ന് യുധിഷ്ഠിരൻ മനസ്സിലും വിരലുകളിലുമായി കണക്കുകൂട്ടി നിരാശാഭാവത്തിലിരുന്നു.
"കണക്കുകൂട്ടി നോക്കിയിട്ടുതന്നെയാണ് ഞാൻ പുറപ്പെട്ടത്. ചാന്ദ്രമാനമനു സരിച്ച് വർഷം കഴിഞ്ഞു. അധിമാസം കൂടി കണക്കിലെടുക്കണം. അത് ഭീഷ്മാ ചാര്യ തെങ്കിലും അറിയാതിരിക്കില്ല. അടുത്ത ദിവസങ്ങളിൽ വിരാടരാജധാനിയിൽ ഉത്സവം തന്നെയായിരുന്നു.
“ഓ അധിമാസം.....ഞാനും അതു മറന്നു. യുധിഷ്ഠിരി ആശ്വസിച്ചു.
കൃഷ്ണനും വിരാടനും സാത്യകിയും പലതവണയായി യുധിഷ്ഠിരനോട് ആലോചനകൾ നടത്തി. കൂട്ടത്തിൽ ഒരു വിവാഹലോചനയും വന്നു; രാജ കുമാരി ഉത്തരയ്ക്ക്. വിരാടനുമായി പാണ്ഡവർ കൂടുതലടുക്കാൻ കൃഷ്ണൻ നിർദ്ദേശിച്ച മാർഗ്ഗം. വരൻ താൻ തന്നെ എന്നു വിചാരിച്ച് ഗൂഢസ്മിതത്തോടെ എന്നെ നോക്കുന്ന അർജ്ജുനനോട് കൃഷ്ണൻ പറഞ്ഞു: “അഭിമന്യു മുതിർന്ന ശേഷം താൻ കണ്ടിട്ടില്ലല്ലോ? നവയുവാവായിരിക്കുന്നു. അഭിമന്യുവിന് എല്ലാം കൊണ്ടും യോജിക്കും ഉത്തരം. ഗുരുസ്ഥാനം വഹിച്ചതുകൊണ്ട് താൻ പിതാ അർജ്ജുനൻ ശരിയാണെന്നു സമ്മതിച്ചു. കൃഷ്ണൻ അഭിമാനത്തോടെ പറഞ്ഞു: “അഭിമന്യു അവന്റെ അച്ഛനേക്കാൾ, എന്തിന് അവന്റെ അമ്മാ വന്മാരേക്കാൾ, പ്രബലനായിട്ടാണു വളരുന്നത്.
അച്ഛനും അമ്മാവനും കൂടി നിശ്ചയിക്കുന്ന വിവാഹം തനിക്കു തികച്ചും സ്വീകാര്യമാണെന്ന് വിരാടൻ പറഞ്ഞു. നിശ്ചയം ഉടനെ കഴിഞ്ഞു. തന്റെ കൊട്ടാരവും സൈന്യവും സമ്പത്തുമെല്ലാം, അവകാശപ്പെട്ട രാജ്യം തിരിച്ചു പിടിക്കുന്ന യത്നത്തിൽ എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം. വിരാടൻ പ്രഖ്യാപിച്ചു.
പദനും ധൃഷ്ടദ്യുമ്നനും കൂടി വന്നപ്പോൾ വേണ്ടപ്പെട്ടവരെല്ലാമായി. ധൃഷ്ടദ്യുമ്നൻ തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിരിക്കുന്നു. എന്നോട് കിടനില്ക്കുന്ന ശരീരം. മുഖത്ത് പക്വതവന്ന ഗൗരവഭാവം. ഞാനും സൃഷ്ട ദ്യുമ്നനും ചേർന്ന് വിരാടസൈന്യത്തെ മുഴുവൻ അങ്കണത്തിൽ നിർത്തി ശരീരശക്തി കുറഞ്ഞവരെയും പ്രായം കൂടിയവരെയും നീക്കം ചെയ്തു. പല അണികളിലായി തിരിഞ്ഞു പരിശീലനം തുടങ്ങാൻ കല്പ്പിച്ചു. സാത്യകി ആയുധപ്പുരയിലേക്കു കൂടുതൽ കർമ്മാരന്മാരെ നിയോഗിച്ചു. പുതിയ പണി പുരകളിൽനിന്നു തീയും പുകയുമുയർന്നു.
സഹായം തന്നേക്കാവുന്ന രാജാക്കന്മാരുടെ അടുത്തേക്ക് ധൃഷ്ടദ്യുമ്നൻ സന്ദേശം പറഞ്ഞ് ദൂതന്മാരെ അയച്ചു. ചേദിയിലെ ധൃഷ്ടകേതു. മഗധയിലെ സാത്യകിയും ഞാനും കൂടി ലോഹശില്പികൾ പണിയെടുക്കുന്നതു നോക്കിനില്ക്കുമ്പോൾ സഭാമണ്ഡപത്തിൽ ദ്രുപദനും യുധിഷ്ഠിരനും കൃഷ്ണനും ചേർന്ന് അചനകൾ തുടരുകയായിരുന്നു. സാത്യകി പറഞ്ഞു: “ഞാൻ ഒരുങ്ങിയിട്ടുതന്നെയാണ് വന്നത്. എന്റെ സൈന്യം നാളെ പ്രഭാതത്തിൽ ഗജോത്സവത്തിന്റെ സ്ഥലത്തെത്തി താവള അപ്പോൾ ഞങ്ങളുടെ സമീപത്തേക്കു വന്ന ധൃഷ്ടദ്യുമ്നനോട് സാത്യകി ചോദിച്ചു: “കഴിഞ്ഞില്ലേ അവരുടെ ആലോചനകൾ ഇനിയും?'
ധൃഷ്ടദ്യുമ്നൻ പറഞ്ഞു: 'പാതിരാജ്യം തന്നാൽ യുദ്ധമില്ലാതെ രഞ്ജിപ്പിൽ കഴിയാമെന്നു പറഞ്ഞ് ഒരു ദൂതനെ അയയ്ക്കുന്നു, അച്ഛൻ. സാമാന്യമര്യാദ.
' സാത്യകി പറഞ്ഞു: “ആദ്യം സഹായം ചോദിക്കുന്നവർക്കാണ് സൈന്യവും പിന്തുണയുമെന്നത് ക്ഷത്രിയനിയമമാണ്. ദൂതനും പ്രതി ദൂതനും കുറേ വട്ടം വന്നുകഴിയുമ്പോഴേക്ക് ശക്തിയുള്ള സൈന്യങ്ങളൊക്കെ കൗരവപക്ഷ ത്തിൽ ചേരും. അതാണിവർ മനസ്സിലാക്കാത്തത്. പടയൊരുക്കമാദ്യം. സാമാന്യമര്യാദയ്ക്കനുസരിച്ചുള്ള സന്ധിപറയൽ പിന്നെ. തന്റെ സുഹൃത്തുക്കൾ വാക്കുതന്നു കഴിഞ്ഞ കാര്യം കൃഷ്ടദ്യുമ്നൻ
പറഞ്ഞു. കൗരവപക്ഷത്ത് കൂടുതൽ രാജാക്കന്മാരുണ്ടാവുമെന്ന കാര്യം ഞങ്ങൾക്കു ബോദ്ധ്യമായിരുന്നു. ആയുധബലവും സംഖ്യാബലവും അവർക്കുതന്നെ യാവും അധികം. യുദ്ധതന്ത്രങ്ങളറിയുന്ന ആചാര്യന്മാരെല്ലാം മറുപുറത്താണ്. പിതാമഹൻ ഭീഷ്മരും ആചാര്യൻ ദ്രോണരും നിഷ്പക്ഷരായി നില്ക്കുമെന്ന് ഞങ്ങൾ നിശ്ചയിച്ചു.
സാത്യകി സംശയിച്ചു: "ഗോഗ്രഹണത്തിനു വന്ന കൗരവരുടെ കൂടെ എല്ലാ “അത് ഗോഗ്രഹണമാണ്. ക്ഷത്രിയർക്ക് മൃഗയാപോലെ ഒരു വിനോദമാണ്.
പോരെങ്കിൽ വിരാടൻ പശുക്കൾ ആചാര്യന്മാർക്ക് വിരാടനോട് പ്രത്യേക മമത തോന്നേണ്ട കാര്യമില്ല.''
പക്ഷേ, ദ്രോണാചാര്യർ, ദ്രുപദർ പാണ്ഡവപക്ഷത്താണെന്ന ഒറ ക്കാരണം കൊണ്ടുതന്നെ കൗരവർക്കുവേണ്ടി യുദ്ധം ചെയ്തേക്കുമെന്നാണ് ധൃഷ്ടദ്യുമ്നന്റെ അനുമാനം. പക്ഷേ, അയാളുടെ ആത്മവിശ്വാസം അപബലമായിരുന്നു.
"ആചാര്യന്മാരല്ല ഈ യുദ്ധം ജയിക്കുന്നത്. നമ്മൾ യുവാക്കളാണ്. നമ്മൾ
ഞാൻ വിദൂരരെപ്പറ്റി ആലോചിച്ചുപോയി. അദ്ദേഹം ധൃതരാഷ്ട്രരേയും
ദുര്യോധനനേയും യുദ്ധം ഒഴിവാക്കാൻ ഉപദേശിക്കുമായിരിക്കും. പിതാമഹൻ ഭീഷ്മരും ധ്യതരാഷ്ട്രരും കഴിഞ്ഞാൽ കൗരവരാജധാനിയിൽ ഏറ്റവും അധി കാരമുണ്ടാവേണ്ടത് വിദുരർക്കായിരുന്നു. പാണ്ഡു മരിച്ചപ്പോൾ ക്ഷത്രിയ നിയമമനുസരിച്ചു രാജാവാകാൻ അദ്ദേഹം അർഹനായിരുന്നു. ഒരാളും അക്കാര്യം ഓർമ്മിക്കുകകൂടി ഉണ്ടായില്ല. ദാസിയിൽ പിറന്നവനായതുകൊ ണ്ടാണോ അധികാരസ്ഥാനത്തിന് അദ്ദേഹത്തിന്റെ പേര് ആരും പറയാതെ പോയത്? അമ്മമാരുടെ കുലവും ജാതിയും ഞങ്ങൾ നോക്കാറില്ലല്ലോ. വിചിത്രവീര്യന്റെ അമ്മ മുക്കുവത്തിയായിരുന്നു എന്നത് രാജാവാകാൻ തട സ്സമായി നിന്നില്ലല്ലോ. ശാസ്ത്രജ്ഞാനത്തേക്കാൾ വലുത് ശസ്ത്രവൈദഗ്ദ്ധ്യ മാണെന്നു കരുതിയതുകൊണ്ടാവാം, എന്നു ഞാൻ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു.
ദൂതനായി പോയ ബ്രാഹ്മണൻ തിരിച്ചെത്തിയപ്പോൾ, കേൾക്കാൻ ഞങ്ങളും സഭയിലെത്തി. ഏറെറടുക്കുന്ന സന്ദേശം മൊഴികളും ഭാവവും വിടാതെ ആവർത്തിക്കാൻ കഴിയുന്നവരാണ് വിദഗ്ദ്ധരായ ദൂതന്മാർ. ഞാൻ ധൃതരാഷ്ട്രരാജധാനിയിൽച്ചെന്നു മഹാരാജാവിനേയും ഭീഷ്മാ ചാര്യരെയും വന്ദിച്ചു. സന്ദേശം ഇങ്ങനെ പറഞ്ഞു:
"രാജധർമ്മം നിങ്ങൾക്കെല്ലാവർക്കും അറിയാം. എങ്കിലും ഞാൻ പ്രസംഗ വശാൽ വീണ്ടും പറയുന്നു. ധൃതരാഷ്ട്രനും പാണ്ഡുവും ഒരച്ഛൻ മക്കളാണ്. അവർക്കു തുല്യമാണ് അച്ഛന്റെ മുതലിലെ അവകാശം. ത രാഷ്ട്രന്റെ മക്കൾക്കു പൈതൃകമായ സമ്പത്തു കിട്ടിയപ്പോൾ പാണ്ഡു പുത്രർക്ക് കിട്ടാത്തതെന്തേ? അവകാശം കൊടുത്തില്ലെന്നു മാത്രമല്ല, അവരെ കൊല്ലാനുള്ള വഴികളെല്ലാമാണ് ധൃതരാഷ്ട്രർ സ്വീകരിച്ചത്. ആയുർബലം കൊണ്ടുമാത്രം അവരിന്നു ജീവിക്കുന്നു. അവർ സമൃദ്ധമാക്കിയ രാജ്യവും ക്ഷുദ്രകൃത്യങ്ങൾകൊണ്ടു നിങ്ങൾ കൈയിലാക്കി. പതിമൂന്നാണ്ടു പുറത്തു പാർക്കുക എന്ന വ്യവസ്ഥയും കഴിഞ്ഞ് കൊടുക്കേണ്ടതു കൊടുക്കാൻ സമ്മ തമാണെങ്കിൽ ഇതൊക്കെയും മറക്കാൻ അവർ സന്നദ്ധരാണ്. ദ്രുപദരാജാവ് അക്ഷമയോടെ ചോദിച്ചു: “മറുപടി? ധൃതരാഷ്ട്രർ എന്തു
മറുപടി പറഞ്ഞു? "അവർ തമ്മിൽത്തമ്മിൽ ബഹളം കൂട്ടാൻ തുടങ്ങി. സന്ദേശം ന്യായമാ ണെന്നു പറഞ്ഞ് ഭീഷ്മാചാര്യനെ തുടർന്നു സംസാരിക്കാൻ അനുവദിച്ചില്ല. ബഹളക്കാരൻ കർണ്ണൻ, മറുപടിയും കൊണ്ടു സഞ്ജയനെ അയയ്ക്കാ മെന്നു പറഞ്ഞ് എന്നെ യാത്രയാക്കി. നല്ല ഭക്ഷണവും നൂറു നിഷ്കവും തന്നു. പുരോഹിതനോടു പൊയ്ക്കൊള്ളാൻ പറഞ്ഞു ശുപദൻ, വാർദ്ധക്യം കൊ ണ്ടുള്ള ജരാനരകൾ കാണാമെങ്കിലും അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും ധൃഷ്ടദ്യുമ്നൻ ചിരിച്ചു.
"ഭംഗിവാക്കുകൾ എടുത്തുകളഞ്ഞാൽ അവശിഷ്ടം ഇതായിരിക്കും. നിങ്ങൾ കാട്ടിലോ മേട്ടിലോ എവിടെ വേണമെങ്കിൽ കിടന്നു നശിച്ചോളൂ. കൗര വരെ ശല്യപ്പെടുത്തരുത്. ശമം വരിക്കലിന്റെ അർത്ഥം അതു തന്നെ. പാദസ്വരങ്ങളുടെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞുനോക്കി. ദ്രൗപദി എന്നെ
നോക്കുന്നു. സഞ്ജയൻ മറുപടി കാത്തു കൊണ്ട് ഇരിക്കെ, ആലോചനയ്ക്കായി വീണ്ടും യുധിഷ്ഠിരൻ കൃഷ്ണന്റെ സമീപത്തേക്കു നടക്കുമ്പോൾ ഞാൻ പറഞ്ഞു: “ഇനി ശ്രമമില്ല. യുദ്ധസന്നദ്ധരാണ് പാണ്ഡവരെന്നു പറഞ്ഞ
. യുധിഷ്ഠിരൻ അമ്പരന്ന് എന്നെ നോക്കി. കൃഷ്ണനും അർജ്ജുനനും നകുലസഹദേവന്മാരും എന്നെ ചോദ്യരൂപത്തിൽ നോക്കുന്നു.
ഓ, എനിക്കു മനസ്സിലാവുന്നു. മറുപടി പറയേണ്ടതു ഞാനല്ല. യുധിഷ്ഠിര
നാണ്. ഞാനൊരു നിയമം ലംഘിച്ചിരിക്കുന്നു.