shabd-logo

വിരാടം ആറ് (മൂന്ന് )

1 October 2023

0 കണ്ടു 0
സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.

കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.

അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സമയം കഴിയും മുമ്പേ കണ്ടെത്തിയെന്ന വാദം പറഞ്ഞാലോ എന്ന് യുധിഷ്ഠിരൻ മനസ്സിലും വിരലുകളിലുമായി കണക്കുകൂട്ടി നിരാശാഭാവത്തിലിരുന്നു.

"കണക്കുകൂട്ടി നോക്കിയിട്ടുതന്നെയാണ് ഞാൻ പുറപ്പെട്ടത്. ചാന്ദ്രമാനമനു സരിച്ച് വർഷം കഴിഞ്ഞു. അധിമാസം കൂടി കണക്കിലെടുക്കണം. അത് ഭീഷ്മാ ചാര്യ തെങ്കിലും അറിയാതിരിക്കില്ല. അടുത്ത ദിവസങ്ങളിൽ വിരാടരാജധാനിയിൽ ഉത്സവം തന്നെയായിരുന്നു.

“ഓ അധിമാസം.....ഞാനും അതു മറന്നു. യുധിഷ്ഠിരി ആശ്വസിച്ചു.

കൃഷ്ണനും വിരാടനും സാത്യകിയും പലതവണയായി യുധിഷ്ഠിരനോട് ആലോചനകൾ നടത്തി. കൂട്ടത്തിൽ ഒരു വിവാഹലോചനയും വന്നു; രാജ കുമാരി ഉത്തരയ്ക്ക്. വിരാടനുമായി പാണ്ഡവർ കൂടുതലടുക്കാൻ കൃഷ്ണൻ നിർദ്ദേശിച്ച മാർഗ്ഗം. വരൻ താൻ തന്നെ എന്നു വിചാരിച്ച് ഗൂഢസ്മിതത്തോടെ എന്നെ നോക്കുന്ന അർജ്ജുനനോട് കൃഷ്ണൻ പറഞ്ഞു: “അഭിമന്യു മുതിർന്ന ശേഷം താൻ കണ്ടിട്ടില്ലല്ലോ? നവയുവാവായിരിക്കുന്നു. അഭിമന്യുവിന് എല്ലാം കൊണ്ടും യോജിക്കും ഉത്തരം. ഗുരുസ്ഥാനം വഹിച്ചതുകൊണ്ട് താൻ പിതാ അർജ്ജുനൻ ശരിയാണെന്നു സമ്മതിച്ചു. കൃഷ്ണൻ അഭിമാനത്തോടെ പറഞ്ഞു: “അഭിമന്യു അവന്റെ അച്ഛനേക്കാൾ, എന്തിന് അവന്റെ അമ്മാ വന്മാരേക്കാൾ, പ്രബലനായിട്ടാണു വളരുന്നത്.

അച്ഛനും അമ്മാവനും കൂടി നിശ്ചയിക്കുന്ന വിവാഹം തനിക്കു തികച്ചും സ്വീകാര്യമാണെന്ന് വിരാടൻ പറഞ്ഞു. നിശ്ചയം ഉടനെ കഴിഞ്ഞു. തന്റെ കൊട്ടാരവും സൈന്യവും സമ്പത്തുമെല്ലാം, അവകാശപ്പെട്ട രാജ്യം തിരിച്ചു പിടിക്കുന്ന യത്നത്തിൽ എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം. വിരാടൻ പ്രഖ്യാപിച്ചു.

പദനും ധൃഷ്ടദ്യുമ്നനും കൂടി വന്നപ്പോൾ വേണ്ടപ്പെട്ടവരെല്ലാമായി. ധൃഷ്ടദ്യുമ്നൻ തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിരിക്കുന്നു. എന്നോട് കിടനില്ക്കുന്ന ശരീരം. മുഖത്ത് പക്വതവന്ന ഗൗരവഭാവം. ഞാനും സൃഷ്ട ദ്യുമ്നനും ചേർന്ന് വിരാടസൈന്യത്തെ മുഴുവൻ അങ്കണത്തിൽ നിർത്തി ശരീരശക്തി കുറഞ്ഞവരെയും പ്രായം കൂടിയവരെയും നീക്കം ചെയ്തു. പല അണികളിലായി തിരിഞ്ഞു പരിശീലനം തുടങ്ങാൻ കല്പ്പിച്ചു. സാത്യകി ആയുധപ്പുരയിലേക്കു കൂടുതൽ കർമ്മാരന്മാരെ നിയോഗിച്ചു. പുതിയ പണി പുരകളിൽനിന്നു തീയും പുകയുമുയർന്നു.

സഹായം തന്നേക്കാവുന്ന രാജാക്കന്മാരുടെ അടുത്തേക്ക് ധൃഷ്ടദ്യുമ്നൻ സന്ദേശം പറഞ്ഞ് ദൂതന്മാരെ അയച്ചു. ചേദിയിലെ ധൃഷ്ടകേതു. മഗധയിലെ സാത്യകിയും ഞാനും കൂടി ലോഹശില്പികൾ പണിയെടുക്കുന്നതു നോക്കിനില്ക്കുമ്പോൾ സഭാമണ്ഡപത്തിൽ ദ്രുപദനും യുധിഷ്ഠിരനും കൃഷ്ണനും ചേർന്ന് അചനകൾ തുടരുകയായിരുന്നു. സാത്യകി പറഞ്ഞു: “ഞാൻ ഒരുങ്ങിയിട്ടുതന്നെയാണ് വന്നത്. എന്റെ സൈന്യം നാളെ പ്രഭാതത്തിൽ ഗജോത്സവത്തിന്റെ സ്ഥലത്തെത്തി താവള അപ്പോൾ ഞങ്ങളുടെ സമീപത്തേക്കു വന്ന ധൃഷ്ടദ്യുമ്നനോട് സാത്യകി ചോദിച്ചു: “കഴിഞ്ഞില്ലേ അവരുടെ ആലോചനകൾ ഇനിയും?'

ധൃഷ്ടദ്യുമ്നൻ പറഞ്ഞു: 'പാതിരാജ്യം തന്നാൽ യുദ്ധമില്ലാതെ രഞ്ജിപ്പിൽ കഴിയാമെന്നു പറഞ്ഞ് ഒരു ദൂതനെ അയയ്ക്കുന്നു, അച്ഛൻ. സാമാന്യമര്യാദ.

' സാത്യകി പറഞ്ഞു: “ആദ്യം സഹായം ചോദിക്കുന്നവർക്കാണ് സൈന്യവും പിന്തുണയുമെന്നത് ക്ഷത്രിയനിയമമാണ്. ദൂതനും പ്രതി ദൂതനും കുറേ വട്ടം വന്നുകഴിയുമ്പോഴേക്ക് ശക്തിയുള്ള സൈന്യങ്ങളൊക്കെ കൗരവപക്ഷ ത്തിൽ ചേരും. അതാണിവർ മനസ്സിലാക്കാത്തത്. പടയൊരുക്കമാദ്യം. സാമാന്യമര്യാദയ്ക്കനുസരിച്ചുള്ള സന്ധിപറയൽ പിന്നെ. തന്റെ സുഹൃത്തുക്കൾ വാക്കുതന്നു കഴിഞ്ഞ കാര്യം കൃഷ്ടദ്യുമ്നൻ

പറഞ്ഞു. കൗരവപക്ഷത്ത് കൂടുതൽ രാജാക്കന്മാരുണ്ടാവുമെന്ന കാര്യം ഞങ്ങൾക്കു ബോദ്ധ്യമായിരുന്നു. ആയുധബലവും സംഖ്യാബലവും അവർക്കുതന്നെ യാവും അധികം. യുദ്ധതന്ത്രങ്ങളറിയുന്ന ആചാര്യന്മാരെല്ലാം മറുപുറത്താണ്. പിതാമഹൻ ഭീഷ്മരും ആചാര്യൻ ദ്രോണരും നിഷ്പക്ഷരായി നില്ക്കുമെന്ന് ഞങ്ങൾ നിശ്ചയിച്ചു.

സാത്യകി സംശയിച്ചു: "ഗോഗ്രഹണത്തിനു വന്ന കൗരവരുടെ കൂടെ എല്ലാ “അത് ഗോഗ്രഹണമാണ്. ക്ഷത്രിയർക്ക് മൃഗയാപോലെ ഒരു വിനോദമാണ്.

പോരെങ്കിൽ വിരാടൻ പശുക്കൾ ആചാര്യന്മാർക്ക് വിരാടനോട് പ്രത്യേക മമത തോന്നേണ്ട കാര്യമില്ല.''

പക്ഷേ, ദ്രോണാചാര്യർ, ദ്രുപദർ പാണ്ഡവപക്ഷത്താണെന്ന ഒറ ക്കാരണം കൊണ്ടുതന്നെ കൗരവർക്കുവേണ്ടി യുദ്ധം ചെയ്തേക്കുമെന്നാണ് ധൃഷ്ടദ്യുമ്നന്റെ അനുമാനം. പക്ഷേ, അയാളുടെ ആത്മവിശ്വാസം അപബലമായിരുന്നു.

"ആചാര്യന്മാരല്ല ഈ യുദ്ധം ജയിക്കുന്നത്. നമ്മൾ യുവാക്കളാണ്. നമ്മൾ
 ഞാൻ വിദൂരരെപ്പറ്റി ആലോചിച്ചുപോയി. അദ്ദേഹം ധൃതരാഷ്ട്രരേയും

ദുര്യോധനനേയും യുദ്ധം ഒഴിവാക്കാൻ ഉപദേശിക്കുമായിരിക്കും. പിതാമഹൻ ഭീഷ്മരും ധ്യതരാഷ്ട്രരും കഴിഞ്ഞാൽ കൗരവരാജധാനിയിൽ ഏറ്റവും അധി കാരമുണ്ടാവേണ്ടത് വിദുരർക്കായിരുന്നു. പാണ്ഡു മരിച്ചപ്പോൾ ക്ഷത്രിയ നിയമമനുസരിച്ചു രാജാവാകാൻ അദ്ദേഹം അർഹനായിരുന്നു. ഒരാളും അക്കാര്യം ഓർമ്മിക്കുകകൂടി ഉണ്ടായില്ല. ദാസിയിൽ പിറന്നവനായതുകൊ ണ്ടാണോ അധികാരസ്ഥാനത്തിന് അദ്ദേഹത്തിന്റെ പേര് ആരും പറയാതെ പോയത്? അമ്മമാരുടെ കുലവും ജാതിയും ഞങ്ങൾ നോക്കാറില്ലല്ലോ. വിചിത്രവീര്യന്റെ അമ്മ മുക്കുവത്തിയായിരുന്നു എന്നത് രാജാവാകാൻ തട സ്സമായി നിന്നില്ലല്ലോ. ശാസ്ത്രജ്ഞാനത്തേക്കാൾ വലുത് ശസ്ത്രവൈദഗ്ദ്ധ്യ മാണെന്നു കരുതിയതുകൊണ്ടാവാം, എന്നു ഞാൻ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു.

ദൂതനായി പോയ ബ്രാഹ്മണൻ തിരിച്ചെത്തിയപ്പോൾ, കേൾക്കാൻ ഞങ്ങളും സഭയിലെത്തി. ഏറെറടുക്കുന്ന സന്ദേശം മൊഴികളും ഭാവവും വിടാതെ ആവർത്തിക്കാൻ കഴിയുന്നവരാണ് വിദഗ്ദ്ധരായ ദൂതന്മാർ. ഞാൻ ധൃതരാഷ്ട്രരാജധാനിയിൽച്ചെന്നു മഹാരാജാവിനേയും ഭീഷ്മാ ചാര്യരെയും വന്ദിച്ചു. സന്ദേശം ഇങ്ങനെ പറഞ്ഞു:

"രാജധർമ്മം നിങ്ങൾക്കെല്ലാവർക്കും അറിയാം. എങ്കിലും ഞാൻ പ്രസംഗ വശാൽ വീണ്ടും പറയുന്നു. ധൃതരാഷ്ട്രനും പാണ്ഡുവും ഒരച്ഛൻ മക്കളാണ്. അവർക്കു തുല്യമാണ് അച്ഛന്റെ മുതലിലെ അവകാശം. ത രാഷ്ട്രന്റെ മക്കൾക്കു പൈതൃകമായ സമ്പത്തു കിട്ടിയപ്പോൾ പാണ്ഡു പുത്രർക്ക് കിട്ടാത്തതെന്തേ? അവകാശം കൊടുത്തില്ലെന്നു മാത്രമല്ല, അവരെ കൊല്ലാനുള്ള വഴികളെല്ലാമാണ് ധൃതരാഷ്ട്രർ സ്വീകരിച്ചത്. ആയുർബലം കൊണ്ടുമാത്രം അവരിന്നു ജീവിക്കുന്നു. അവർ സമൃദ്ധമാക്കിയ രാജ്യവും ക്ഷുദ്രകൃത്യങ്ങൾകൊണ്ടു നിങ്ങൾ കൈയിലാക്കി. പതിമൂന്നാണ്ടു പുറത്തു പാർക്കുക എന്ന വ്യവസ്ഥയും കഴിഞ്ഞ് കൊടുക്കേണ്ടതു കൊടുക്കാൻ സമ്മ തമാണെങ്കിൽ ഇതൊക്കെയും മറക്കാൻ അവർ സന്നദ്ധരാണ്. ദ്രുപദരാജാവ് അക്ഷമയോടെ ചോദിച്ചു: “മറുപടി? ധൃതരാഷ്ട്രർ എന്തു
മറുപടി പറഞ്ഞു? "അവർ തമ്മിൽത്തമ്മിൽ ബഹളം കൂട്ടാൻ തുടങ്ങി. സന്ദേശം ന്യായമാ ണെന്നു പറഞ്ഞ് ഭീഷ്മാചാര്യനെ തുടർന്നു സംസാരിക്കാൻ അനുവദിച്ചില്ല. ബഹളക്കാരൻ കർണ്ണൻ, മറുപടിയും കൊണ്ടു സഞ്ജയനെ അയയ്ക്കാ മെന്നു പറഞ്ഞ് എന്നെ യാത്രയാക്കി. നല്ല ഭക്ഷണവും നൂറു നിഷ്കവും തന്നു. പുരോഹിതനോടു പൊയ്ക്കൊള്ളാൻ പറഞ്ഞു ശുപദൻ, വാർദ്ധക്യം കൊ ണ്ടുള്ള ജരാനരകൾ കാണാമെങ്കിലും അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും ധൃഷ്ടദ്യുമ്നൻ ചിരിച്ചു.

"ഭംഗിവാക്കുകൾ എടുത്തുകളഞ്ഞാൽ അവശിഷ്ടം ഇതായിരിക്കും. നിങ്ങൾ കാട്ടിലോ മേട്ടിലോ എവിടെ വേണമെങ്കിൽ കിടന്നു നശിച്ചോളൂ. കൗര വരെ ശല്യപ്പെടുത്തരുത്. ശമം വരിക്കലിന്റെ അർത്ഥം അതു തന്നെ. പാദസ്വരങ്ങളുടെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞുനോക്കി. ദ്രൗപദി എന്നെ
നോക്കുന്നു. സഞ്ജയൻ മറുപടി കാത്തു കൊണ്ട് ഇരിക്കെ, ആലോചനയ്ക്കായി വീണ്ടും യുധിഷ്ഠിരൻ കൃഷ്ണന്റെ സമീപത്തേക്കു നടക്കുമ്പോൾ ഞാൻ പറഞ്ഞു: “ഇനി ശ്രമമില്ല. യുദ്ധസന്നദ്ധരാണ് പാണ്ഡവരെന്നു പറഞ്ഞ
. യുധിഷ്ഠിരൻ അമ്പരന്ന് എന്നെ നോക്കി. കൃഷ്ണനും അർജ്ജുനനും നകുലസഹദേവന്മാരും എന്നെ ചോദ്യരൂപത്തിൽ നോക്കുന്നു.

ഓ, എനിക്കു മനസ്സിലാവുന്നു. മറുപടി പറയേണ്ടതു ഞാനല്ല. യുധിഷ്ഠിര

നാണ്. ഞാനൊരു നിയമം ലംഘിച്ചിരിക്കുന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക