കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ വണങ്ങണമെന്നും തോന്നി.
“പറയൂ. ഞാൻ കേൾക്കുന്നുണ്ട്. മുഴുവൻ വിസ്തരിച്ചു പറയൂ. ക്ഷീണിതയായി കിടക്കുന്ന ദ്രൗപദിയുടെ അലസഭാവം മറെറാരു അങ്ക വസ്ത്രംപോലെ ഊർന്നു വീഴുന്നതു ഞാൻ കണ്ടു.
എന്റെ ശയ്യാഗൃഹത്തിൽ ദ്രൗപദിയുടെ ആദ്യമായി കടന്നുവന്നപ്പോൾ മുതൽ മുഖത്തു പാരവശ്യമായിരുന്നു. എന്റെ പരുക്കൻ കൈകൾ പിടിച്ച പ്പോൾ അപേക്ഷയോടെ, ദൈന്യത്തോടെ എന്നെ നോക്കി അകന്നുമാറി. എന്നെ വേദനിപ്പിക്കരുതേ എന്ന് കണ്ണുകൾ കെഞ്ചുന്നതുപോലെ തോന്നി. വിരലുകൾക്കു ഞാൻ ചിത്രതലങ്ങളേക്കാൾ മയം വരുത്താൻ ശ്രമിച്ചു. പതുക്കെ. ക്ഷമിക്കാൻ ഞാൻ എന്നെത്തന്നെ ശാസിച്ചു. പതുക്കെ. വളരെ പതുക്കെ.... സന്താനപ്പൂനുള്ളുന്ന സുരസുന്ദരിമാരുടെ കരാംഗുലികളേക്കാൾ കനിവോടെ മനസ്സിലെ കാട്ടാളനോടു ഞാൻ കല്പിച്ചു. പതുക്കെ...
അവൾ എന്റെ കൈകൾ മാറ്റി വീണ്ടും ക്ഷീണത്തോടെ പറഞ്ഞു:
“അരുതേ! യുദ്ധത്തിന്റെ കഥ പറയൂ, ആദ്യം.'
ഞാൻ ആരംഭിച്ചു. "വഹാരം, വരാഹം, വൃഷം, ഋഷിപർവ്വതം, ചൈത്യകം എന്നീ അഞ്ചു മലകൾക്കു നടുവിലാണ് മാഗധം. കൊട്ടാരമതിൽക്കെട്ടിനു പുറത്തു പാച്ചോറ്റിക്കാടുകൾ. കോട്ടവാതിൽ കടന്നാൽ ഭക്ഷണം മുതലേ പൂമാല
കളും സുഗന്ധദ്രവ്യങ്ങളും വരെ വില്ക്കുന്ന വാണിഭങ്ങൾ..... ഞാൻ നിറുത്തി.
നെയ്യൊഴിക്കാൻ മറന്ന ചെരാത് അണഞ്ഞുകഴിഞ്ഞിരുന്നു. ഭിത്തിയുടെ മുകളിലെ കിളിവാതിലിലൂടെ പൗർണ്ണമിയുടെ പ്രകാശം അകത്ത് ഇരുപ ത്തിനാലു മാസങ്ങൾക്കുശേഷമെത്തിയ കാർത്തിക പൗർണ്ണമി.
ഭാഗ്യവതിയാണ് താനെന്ന മുഖവുരയോടെയാണ് ദ്രൗപദി ശയ്യാഗാര ത്തിൽ വന്ന് എന്നെ വന്ദിച്ചത്. ദാസിമാർ പോയപ്പോൾ ദ്രൗപദി പറഞ്ഞു:
"സംസാരിച്ചിരുന്നു മനം കുളുർപ്പിക്കേണ്ടതാണീ രാത്രി. പറയു, ജതഗൃഹ ത്തിൽനിന്നു രക്ഷപ്പെട്ട കഥ പറയൂ.' . വാരണാവതം കഴിഞ്ഞപ്പോൾ ദ്രൗപദിയുടെ ആലസ്യം വർദ്ധിച്ചു. നിറുത്തി
യപ്പോൾ വീണ്ടും പറഞ്ഞു: “പറയൂ, ഗദായുദ്ധങ്ങളുടെ കഥ പറയൂ....... പദി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഞാൻ ജരാസന്ധന്റെ കഥ തുടർന്നു.
“ആനത്തോലുകൊണ്ടുണ്ടാക്കിയ മൂന്നു പെരുമ്പറകൾ കോട്ടവാതിൽക്കൽ തൂക്കിയിരുന്നു. അതിൽ ഘോഷമുണ്ടാക്കിക്കൊണ്ടാണ് ഞങ്ങൾ കടന്നത്. അതു കൃഷ്ണൻ നിർദ്ദേശമായിരുന്നു. യുദ്ധം ആവാര്യപ്പെട്ടു വരുന്ന വരെ എന്നും ജരാസന്ധൻ ഹൃദ്യമായി സ്വീകരിച്ചിട്ടേയുള്ളു.
ദ്വന്ദ്വയുദ്ധം ജരാസന്ധൻ നിത്യവിനോദമായിരുന്നു. പോരിൽ തോറ രാജാക്കന്മാരെ, കാരാഗാരങ്ങളാക്കി മാറ്റിയ ഗുഹകളിലേക്ക് അയയ്ക്കുന്നു. അവരെ പിന്നീടു ബലികൊടുക്കുന്നു.
മരണം യാചിച്ചെത്തിയവരെപ്പോലെ വാണിഭസ്ഥലത്ത് ആളുകൾ ഞങ്ങളെ നോക്കി. കാവൽ ഭടന്മാർ അടുത്തുവന്നപ്പോൾ കൃഷ്ണൻ പറഞ്ഞു: "സവർണ്ണർ ബലികൊടുക്കുന്ന ഒരു സവർണ്ണൻ, അധൻ, ഇവിടെ നാട്ടു വാഴുന്നുവെന്നു കേട്ടു. അയാളുമായി ദ്വന്ദ്വയുദ്ധത്തിനാണ് ഞങ്ങൾ വരു ന്നത്.
അവ്യായിരുന്നു അപ്പോൾ ജനങ്ങളുടെ മുഖത്ത്. യജ്ഞശാലയിലേക്കാണ് ഞങ്ങളെ ക്ഷണിച്ചു കൊണ്ടു പോയത്. വിശിഷ്ടാഥികൾക്കുള്ള പീഠങ്ങൾ, ഭക്ഷണത്തളികകൾ നിരത്താൻ തുട ിയപ്പോൾ അർജ്ജുനൻ നിരസിച്ചു. കൃഷ്ണൻ വീണ്ടും സേവകന്മാര ഓർമ്മിപ്പിച്ചു. “ഞങ്ങൾ യുദ്ധത്തിനു വന്നവരാണ്.
സൽക്കാരത്തിനു മേൽനോട്ടം വഹിക്കുന്ന വൃദ്ധനായ ഒച്ചുകൊണ്ടു പറഞ്ഞു: “അവസാനത്തെ അത്താഴം ഇവിടെയും
. സേവകന്മാർ ചിരിയൊതുക്കി.
വിശ്രമിക്കുകയായിരുന്ന ഞങ്ങളുടെ മുമ്പിൽ അർദ്ധരാത്രിക്കാണ് ജരാ സന്ധൻ വന്നത്. വലിയച്ഛൻ ധൃതരാഷ്ട്രരോളം വലിയ ശരീരം. നുകത്തണ്ടി നോളം വലുപ്പമുള്ള കൈകൾ. അദ്ദേഹം ഞങ്ങളെ വന്ദിച്ചു. ഞങ്ങൾ പ്രതി വന്ദനം ചെയ്തു.
"ദ്വന്ദ്വയുദ്ധം തരാൻ എപ്പോഴും സന്തോഷം.' അദ്ദേഹം പ്രസന്നഭാവത്തിൽ
ഞങ്ങളെ നോക്കി. “പക്ഷേ, നിങ്ങളാരും എന്റെ ശത്രുക്കളല്ല. ഞാൻ നിങ്ങ ളോടു ദ്രോഹം ചെയ്തതും ഓർക്കുന്നില്ല. ക്ഷത്രിയരെ വപ്പശുക്കളാക്കിയതുകൊണ്ടുതന്നെ താങ്കൾ വധനാണല്ലോ!' കൃഷ്ണൻ പറഞ്ഞു. നരബലി നടത്തുന്നവനെങ്കിലും ജരാസന്ധൻ നിയമ ങ്ങൾ പാലിക്കും. ദ്വന്ദ്വയുദ്ധത്തിനെത്തിയവരെ അയാൾ വെറുതേ തടവു
ശാന്തനായിരിക്കുന്ന ജരാസന്ധനെ ഞാൻ ബഹുമാനപൂർവ്വം നോക്കി. തന്റെ അസാധാരണമായ കരബലത്തിൽ തികച്ചും വിശ്വാസമുള്ളതു കൊണ്ടുതന്നെ അയാൾക്കു ശാന്തനാവാം. എതിരാളികളോട് ആചാരോപ ചാരങ്ങൾ കാട്ടാം.നിങ്ങളാരാണ് ഏതിരാളികളുമായി പരിചയപ്പെടലാണല്ലോ ആദ്യത്തെ ചടങ്ങ് അർജുനനെ പറ്റിയാണ് കൃഷ്ണൻ ആദ്യം പറഞ്ഞത് പിന്നെ എന്റെ വിജയങ്ങളെപ്പറ്റി പറഞ്ഞു. ദ്രുപദസദസ്സിലെ വെല്ലുവിളി ഞാൻ ഒറ്റയ്ക്ക ജയിച്ച ഒരു മഹായുദ്ധം പോലെ വിവരിച്ചു. സന്ദേശരാജാവിനേയും വൻപട യേയും ഒരിൽ ജയിച്ചു കന്യകയെ കൊണ്ടുപോന്നവനാണെന്നു
പറഞ്ഞു. എന്തുകൊണ്ടോ ഹിഡിംബവധം പറഞ്ഞില്ല.
അവസാനിപ്പിച്ചു, കൃഷ്ണൻ "ഇനി ഞാൻ. യാദവവംശത്തിലെ ബലരാമന്റെ സഹോദരൻ കൃഷ്ണൻ...
അപ്പോൾ ജരാസന്ധൻ പൊട്ടിച്ചിരിച്ചു. . “ഓർമ്മിക്കാത്തതിനു ക്ഷമിക്കണം. അന്നു വെറും കുമാരനായിരുന്നല്ലോ. പിന്നെ, തോറാടുമ്പോൾ പിൻപുറം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
' അതുവരെയുള്ള ശാന്തഭാവം പെട്ടെന്നു മാറി. രാജാവ് മന്ത്രിയോടു കല്പിച്ചു. ദ്വന്ദ്വയുദ്ധത്തിന് ഒരുക്കിക്കോളൂ. പതിവുപൂജകൾ. ഹോമാദികൾ. പെരുമ്പറയടിച്ചു നഗരവാസികളെ അറിയിച്ചോളൂ.
എന്നിട്ട് ഞങ്ങളുടെ നേരെ നോക്കിക്കൊണ്ടു ചോദിച്ചു.
"ആരാണാദ്യം പൊരുതുന്നത്?' “താങ്കൾക്കു തെരഞ്ഞെടുക്കാം.
ജരാസന്ധൻ ചിരിച്ചു. ഇവിടെയും കൃഷ്ണൻ പ്രവചിച്ചതുപോലെ തന്നെ
“അല്പം കരുത്തുള്ള ഒരെതിരാളിയല്ലെങ്കിൽ കാഴ്ചക്കാര മല്ലന്റെ ശരീരഘടന ഈ യുവാവിനുണ്ട്. ഭീമസേനൻ തന്നെയാവട്ടെ.' ജരാസന്ധന് യുദ്ധം, സോമയാഗം പോലെ, അഗ്നിചയനം പോലെ, പരി ശുദ്ധമാണ്. ഓരോ ഘട്ടത്തിലും അയാൾ എന്റെ മനസ്സിൽ വളരുകയായിരുന്നു.
പ്രഭാതത്തിൽ രംഗമൊരുങ്ങി. ഗോരോചനമണിഞ്ഞു പുഷ്പം ചൂടിയ ജരാ സന്ധൻ ഹോമകുണ്ഡത്തിനു മുമ്പിൽ ഇരുന്നു. ബാപുരോഹിതർ വന്ന്, സ്വയം കുഴിച്ചു മുറിവിനും മോഹാലസ്യത്തിനുള്ള മരുന്നുകൾ കൊണ്ടു സേവകർ നിരന്നു. കിരീടമഴിച്ച്, മുടി കെട്ടിവച്ച് ജരാസന്ധൻ എഴുനേറ്റു ഇപ്പോൾ ദ്രൗപദിക്ക് ആലസ്യമില്ല. കണ്ണുകൾ വൈഡൂര്യക്കല്ലുകൾ പോലെ തിളങ്ങി. അവൾ എന്റെ തൊട്ടടുത്തേക്കു നീങ്ങിയിരുന്നു. അവളുടെ നേർവിരലുകാർ കൈപ്പത്തിക്കു മുകളിലൂടെ, പിന്നീട് ജങ്ങളിലൂടെ, അ കിക്കൊണ്ടു കഴുത്തിലെത്തി. എന്റെ മുടിക്കെട്ടിൽ ചികഞ്ഞ വിരലുകൾ ഒരു പിടിയെടുത്തു ചുരുട്ടിക്കളിച്ചു വീണ്ടും ചുമലിലൂടെ കൈത്തലത്തിലേ ക്കിറങ്ങി.
ആവേശം ഇരമണത്തെ നായാട്ടുനായ്ക്കളെപ്പോലെ എന്റെ ശരീരത്തിലെ
ചങ്ങകേട്ടുകളിൽ ചുമരാന്തി.
നിൽക്കൂ. ആദ്യം കഥ പറഞ്ഞുതീർന്നു. ഞാനിതു സൂതരിൽ മുഖ്യനോടു പറഞ്ഞ് ഏറ്റവും നല്ല പാട്ടുണ്ടാക്കിച്ച് സ്വർണ്ണവസാനം കൊടുത്ത് നാടാകെ പാടിനടക്കാൻ പറയും..........എന്നിട്ട്
ഞാൻ തുടർന്നു.
“ആദ്യം ഞങ്ങൾ കൈപിടിച്ചു. പിന്നെ പരസ്പരം നമിച്ചു. കൈപൊക്കിയും നീട്ടിയും താഴ്ത്തിയും പഴുതു നോക്കി. പൊടുന്നനെ ആഞ്ഞടുത്ത ജരാ സന്ധനെ തല കുനിച്ചുപിടിച്ച് ഞാൻ നേരിട്ടു. പിൻവാങ്ങിയ രാജാവ് ചുററി പിടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയതു കണ്ട്, ഓർക്കാപ്പുറത്തെന്നെ ചവിട്ടി. ഇടറിത്തെറിച്ച് സമനില കിട്ടാൻ പാടമുറപ്പിക്കുമ്പോൾ അയാൾ ത്തണ്ടകൊണ്ട്, ഞങ്ങൾ മല്ലയുദ്ധത്തിൽ പറയുന്ന, ശ്വാസനാളം ചതയ്ക്കുന്ന “പൂർണ്ണകുംഭം' പ്രയോഗിച്ചു. വയറ്റത്തടിച്ചു പിടി വിടുവിച്ച് ഞാൻ തൃണ പീഡത്തിന്റെ മുറയെടുത്തപ്പോൾ രാജാവ് മുഷ്ടികം കൊണ്ടു നേരിട്ടു. അപ്പോൾ അവക്കൊട്ടിലും പിന്നെ വാരിയിലും കട്ടാൽ ആടിച്ചു ഞാൻ "പൂർണ്ണയോഗ്യമായിലാകിച്ചു. അയാൾ അലറിയപ്പോൾ അതിലും ഉച്ച ത്തിൽ ഞാനലറി. കാഴ്ചക്കാർ നിന്നേടത്തു നിന്നു ഭയന്നു പിൻവാങ്ങിയത്.
അമർത്തിയൊതുക്കി ശ്വാസംമുട്ടിക്കുന്ന രീതിയിലാണ് എന്നെ അവസാ നിപ്പിക്കാൻ പോകുന്നതെന്നു കണ്ടു ഞാൻ കൈയകലം വിട്ടു നിന്നു മാത്രം ആക്രമിച്ചു. വേഗത്തിൽ ജരാസന്ധനെന്നോളമെത്തില്ല, തടുക്കാനെത്തുന്ന മുഷ്ടികൾ സ്ഥാനത്തെത്തും മുമ്പ് മർമ്മങ്ങളിൽ എന്റെ താഡനങ്ങൾ വീണു. അതു തുടരുന്തോറും അയാളുടെ നീക്കങ്ങൾ സാവധാനത്തിലായി. അർജ്ജുനനും കൃഷ്ണനും പ്രോത്സാഹിപ്പിച്ചുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അയാൾ ഇടയ്ക്ക് ആകെ വാരിപ്പിടിക്കാൻ കൊടുങ്കാറ്റുപോലെ കയറിനോക്കിയപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു. കൽ തൂണിനു മുന്നിലേക്ക് എന്നെ മാറ്റിക്കിട്ടാനാണ് അയാളുടെ അടവുകളെന്നു ഞാൻ മനസ്സിലാക്കി. യാമങ്ങൾ കഴിഞ്ഞു. ദ്വന്ദ്വയുദ്ധം ഉത്സവം പോലെ യല്ലെന്നു ജരാസന്ധനു തോന്നിത്തുടങ്ങിയിരുന്നു. ബലിവേദിയിലെ രൂപ ങ്ങളിൽ മരിച്ച ക്ഷത്രിയ വീരന്മാരുടെ കുരുദേവതകൾ എന്റെ രാകിക്കു കരുത്തു കുട്ടിയെന്നേ ഞാനിപ്പോൾ കരുതുന്നുള്ളു.
പ്രായംകൊണ്ട് എന്റെ നാലിരട്ടിയെങ്കിലും വരുന്ന ഈ മഹാബല ശക്തി എന്നെ അമ്പരപ്പിച്ചു. തളരുന്നു എന്ന് ഞാൻ ഉറപ്പിച്ച നിമിഷങ്ങളി ലൊക്കെ ആരോ എനിക്കു കരുത്തുതന്നു. കൽത്തൂണിന്റെ മുമ്പിലെന്നെ കിട്ടുകയാണാവശ്യം. അട്ടഹസിച്ച് ആഞ്ഞെടുത്ത്, ശരീരത്തിന്റെ ശക്തി മുഴ വരും കൊണ്ടു വാരിയെടുത്ത് എന്നെ കൽത്തൂണിലടിക്കാനാണ് ഒരുക്കമെന്ന് ഞാൻ പിച്ചു. പറക്കുന്നവരുംപോലെ അയാൾ ഉയർന്ന് അടുത്തെത്തി എന്നു തോന്നിയപ്പോൾ ഞാൻ കൈയടിച്ചു വീണു. അല്ല, വീഴുന്ന ത്തിൽ ഇരുന്നു. തൂണിൽ തലയടിക്കാതിരിക്കാൻ കൈനീട്ടി, ഒരു കാൽ മാത്രം നിലത്തൂന്നി ജരാസന്ധൻ നിന്നപ്പോൾ കാൽമുട്ടുകൾ രണ്ടും കെട്ടിപ്പിടിച്ചു പൊക്കി, ഉയർന്നു വല ചലിലൂടെ എല്ലാ ശക്തിയും ഉപയോഗിച്ച് എറിഞ്ഞു.
അലറിക്കൊണ്ടു മുഖമടിച്ചു വീണ അയാളുടെ പുറത്തേക്ക് എടുത്തുചാടി യതു കാൽമുട്ടുകൾ രണ്ടും നട്ടെല്ലിൽ ഒരുമിച്ചു വീഴാൻ സൗകര്യത്തിലായി രുന്നു. നല്ലിന്റെ കണ്ണിപൊട്ടി കായുന്നതു ഞാനറിഞ്ഞു. മുടിപിടിച്ച് മുഖം വളച്ചുമറിച്ചപ്പോൾ ചോര. എവിടെനിന്നോ വായിലൂടെ ഒരു കുടം ചോര പിന്നെ എനിക്കോർമ്മയില്ല. സത്യം, എനിക്കോർമ്മയില്ല. അപ്പോൾ ഞാനലറി യിരുന്നുവത്രെ.... കണ്ഠനാളം തകർന്ന ചോരയിൽ അയാളുടെ കൈകൾ പിടഞ്ഞിരുന്നു. നട്ടെല്ല വീണ്ടും തകർത്തപ്പോൾ ചലനങ്ങൾ നിലച്ചു.....
പിന്നെയും ഞാനലറിയെന്ന് അർജ്ജുനൻ പറഞ്ഞു. അർദ്ധബോധാവസ്ഥയിൽ എഴുന്നേറ്റ എന്നെ താങ്ങാനെത്തിയ അർജ്ജുനന്റെ കൈ തട്ടി മാറി ഞാൻ മണ്ഡപത്തിനു പുറത്തേക്കു നടന്നു.... എന്റെ ദേഹം രക്ത ത്തിൽ കുതിർന്നിരുന്നു. ജരാസന്ധൻ മ... എൻ..... ' ദ്രൗപദിയുടെ കിതയ്ക്കുന്ന മുഖം എന്റെ മുമ്പിൽ. അവൾ അർദ്ധബോധാ വസ്ഥയിലാണെന്നു തോന്നി. ഒരുമയില്ലാതെ വളരുന്ന എന്റെ ശുക്കളിൽ
കൂർത്ത പല്ലുകൾ താഴ്ന്നു. ആലസ്യം പൂണ്ട് ഉദാസീനയായി കിടന്ന ദ്രൗപദി എവിടെ? എന്നെ ഒരു ചുഴലിക്കാറ്റുപോലെ അവളുടെ ശരീരം ചുറ്റുന്നു. പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു. വേദനയല്ല, മോഹം; മോഹമല്ല, മോഹാലസ്യം. അതിന്റെ ശിഖരത്തിനു മുകളിലൂടെ മന്ദര പർവതം കൊതിയെടുത്ത ഗരുഡൻറെ
നെഗങ്ങളിലെന്നോണം അവശേഷിച്ച രാത്രി ഞാൻ പാറിപറന്നു