ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന്നമരങ്ങൾ ഇടയ്ക്കിടെ സ്വർണ്ണനിഷ്കങ്ങൾ ചൊരിഞ്ഞ് രാജ കൊട്ടാരമാണതെന്നു കളിയാക്കിക്കൊണ്ടിരുന്നു.
അമ്മ വിദുരരുടെ കൂടെ താമസിക്കാൻ തീരുമാനിച്ചതു നന്നായി. ദ്രുപദ രാജധാനിയിലേക്കു കുട്ടികളെ അയച്ച കൂട്ടത്തിൽ ദ്രൗപദിക്കും പോകാമാ യിരുന്നു. വനവാസത്തിന്റെ ശിക്ഷ ഞങ്ങൾക്കുള്ളതാണ്. അവൾ വാരി യിരുന്നില്ല. ആഭരണങ്ങളില്ല, ദാസിമാരില്ല. ഉടുക്കാൻ മാന്തോല്. ഋഷികന്യ കായപ്പോലെ, രാവിലെയും സന്ധ്യയ്ക്കും നീർച്ചാലിലേക്ക് അവൾ പോകു ന്നതു നോക്കിനില്ക്കുമ്പോൾ ദുർവ്വിധിയോട് ഞങ്ങളേക്കാൾ വേഗത്തിൽ പൊരുത്തപ്പെട്ടത് അവളാണെന്നു തോന്നി.
നേരത്തെ തങ്ങിയ കാമ്യകത്തേക്കാൾ ഭംഗിയുള്ളതാണ് ഈ സ്ഥലം. നിറയെ പൂമരങ്ങൾ, ഭക്ഷണത്തിനു പറ്റിയ ചെറിയ മൃഗങ്ങൾ സുലഭം. കാര്യ കത്തിലെ താവളത്തിൽ രാജപ്രൗഢിയുടെ ഓർമ്മകൾ കുറച്ചുകൂടി നീട്ടി കൊണ്ടുപോവാൻ യുധിഷ്ഠിരനു കഴിഞ്ഞു. കൂടെ വന്ന പരിചാരകന്മാരും ദാസികളും പഴയപോലെ കല്പന കാത്തു നിന്നു. സഹതപിക്കാൻ വരുന്ന ബന്ധുക്കളും സന്ദർശകരും. കൃതമാരോടു പിണങ്ങിപ്പോന്ന വിദുരരും കുറച്ചുനാൾ അവിടെ ജ്ഞാനോപദേശങ്ങളും നീതികഥകളുമായി താമസി ച്ചിരുന്നു. സഞ്ജയ് വന്ന് പിണക്കം തീർന്നുവെന്നും രാജാവ് കല്പിക്കുന്നു. വെന്നും അറിയിച്ചപ്പോൾ അദ്ദേഹം മടങ്ങിപ്പോയി.
കാര്യകത്തിൽ കൃഷ്ണനും ആങ്ങള ധൃഷ്ടദ്യുമ്നനും വന്നപ്പോൾ മാത മാണ് ദ്രൗപദിയുടെ കെട്ടടങ്ങിയ പ്രസരിപ്പ് ഒന്നുണർന്നത്. അതുവരെ കുറ പ്പെടുത്തുന്ന ഒരു വാക്കും ഉദ്ധരിച്ചിട്ടില്ലാത്ത ദ്രൗപദി പറഞ്ഞു: “ഈ അഞ്ചു പേരിൽനിന്ന് ഞാനിനി ഒന്നും പ്രതീക്ഷിക്കുന്നില്ല. അന്നും ആങ്ങളയും ബന്ധുവായ ഈ കൃഷ്ണനുമുണ്ടല്ലോ എന്നു കരുതി ഞാൻ സമാധാനി
തവും പരാജയവും സഭാമദ്ധ്യത്തിൽ ദ്രൗപദിക്കു സഹിക്കേണ്ടിവന്ന അവമാനവുമൊക്കെ വളരെ കഴിഞ്ഞിട്ടാണ് കൃഷ്ണൻ അറിഞ്ഞത്. സാല്വ നോട് ഒരു യുദ്ധത്തിലേർപ്പെട്ടിരിക്കുകയായിരുന്നു രാമവർ
“ഞാനുണ്ടായിരുന്നെങ്കിൽ പുതുകളിരുന്ന നടക്കാൻ അനുവദിക്കിലായി
രുന്നു. തല കുമ്പിട്ടിരിക്കുന്ന യുധിഷ്ഠിരനെ നോക്കി കൃഷ്ണൻ പറഞ്ഞുതനിക്കേറ്റ അവമതി, പാഞ്ചാലരാജധാനിയിൽ അഞ്ഞൂറു ദാസിമാരുടെ പരിചരണത്തിൽ വളർന്ന തനിക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടം - സങ്കട പ്പെട്ട് ദ്രൗപദി പിന്നെയും എന്തൊക്കെയോ പറഞ്ഞപ്പോൾ കൃഷ്ണൻ ആശ്വ
നിപ്പിച്ചു. “പടി, കൊടും പാതകത്തിന്റെ ഫലമായി കൗരവർ മുച്ചൂടും മുടിയും. നീ രാജ്ഞിയായി വാഴും. അത് ഞാൻ എന്റെ കണ്ണാലെ കാണും. ഞാനാണു പറയുന്നത്. എനിക്കു ത്രികാലങ്ങൾ കാണാൻ കഴിയും.
വിശ്വാസം വരാത്തപോലെ, താൽപര്യമില്ലാതെ കേട്ടുനിന്ന ദ്രൗപദിയോട്
കൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു: “ആകാശം വീഴാം, ഹിമവാൻ പൊടിഞ്ഞേക്കാം,
സമുദ്രങ്ങൾ വറ്റിപ്പോയേക്കാം. പക്ഷേ, കൃഷ്ണന്റെ വാക്കുകൾ പിഴയ്ക്കില്ല.
ഇന്നോളം പിഴച്ചിട്ടുമില്ല. '
ദ്രൗപദിയുടെ ആകുലമായ മുഖത്ത് അപ്പോൾ പ്രസാദം പുഷ്പിച്ചു. കൃഷ്ണന് ചക്രായുധം പോലെ തന്നെ വിദഗ്ധമായി ഉപയോഗിക്കാനറിയാം വാക്കുകൾ.
സേനന്റെ കൂടെ കാശിയിലേക്കു മടങ്ങിയ ബലന്ധരയോടൊപ്പം പോയ വിശോകനും മടങ്ങിയെത്തി. കാട്ടിൽ എനിക്കൊരു സാരഥി ആവശ്യ മില്ല. അയാൾ എന്തെങ്കിലും ജോലികൾ ചെയ്തു ചുറ്റിപ്പറ്റി നിന്നുകൊള്ള മെന്നറിയിച്ചുവെങ്കിലും ഞാൻ നിർബന്ധിച്ചു തിരിച്ചയച്ചു.
കാര്യത്തിൽ മഴയാരംഭിച്ചപ്പോൾ ഞങ്ങൾ ഈ ദ്വൈതവനത്തിലേക്കു മാറി. പരിചാരകരെ മുഴുവൻ പിരിച്ചയയ്ക്കാമെന്നു ഞാൻ നിർദ്ദേശിച്ചപ്പോൾ ജ്യേഷ്ഠൻ അധികം തർക്കിക്കാതെ അംഗീകരിച്ചു. ഇന്ദ്രപ്രസ്ഥം ഒരു പാതി മറന്ന പകൽക്കിനാവുപോലെയായി. ആഹാരസമയത്ത് ഞങ്ങൾ ഒത്തുചേരുന്നു. പിന്നെ പിരിയുന്നു. സംസാരി
ച്ചിരിക്കുന്ന സന്ദർഭങ്ങൾ അപൂർവ്വമായി. വച്ചു കേട്ട ഒരു വൃത്താന്തം എന്നെ കുറച്ചിടയ്ക്ക് അസ്വസ്ഥ കാമ്യകത്തിൽ നാക്കി. ഹിഡിംബി, ഞാൻ എന്നെങ്കിലും വിളിക്കാൻ വരും, അല്ലെങ്കിൽ സേവ കരനെ അയയ്ക്കും എന്നു കരുതി കാത്തിരിക്കുന്നു. ദ്വന്ദ്വയുദ്ധത്തിൽ ജയി ച്ചെങ്കിലും കൊല്ലാതെ ഞാൻ വിട്ട കിർമ്മീരൻ. കിർമ്മീരനിൽ നിന്നാണ് ഞാൻ അതറിയുന്നത്.
ഞങ്ങൾ താവളമാക്കാൻ തെരഞ്ഞെടുത്ത സ്ഥലം തന്റെ വേട്ട സ്ഥല മാണ്. കാമ്യകത്തിനും ദ്വൈതവനത്തിനുമൊക്കെ താനാണ് അധിപതി എന്നു പറഞ്ഞു വന്ന ഒരു കാട്ടാളത്തലവൻ യുധിഷ്ഠിരനെ അധിക്ഷേപിച്ചു. അടുത്ത പ്രഭാതത്തിനുമുമ്പേ സ്ഥലം വിടണമെന്നു കല്പിച്ച് അയാൾ പരിവാരജന ത്തോട് ഞങ്ങളുടെ കുടിലുകൾക്കു തീവയ്ക്കാൻ പറഞ്ഞു. വേട്ടകഴിഞ്ഞു ഞാൻ തിരിച്ചെത്തുമ്പോഴാണ് അതറിയുന്നത്.
യുധിഷ്ഠിരൻ കല്പിച്ചു; വധിക്കണം അവനെ. ഋഷിമാർ കൂടി അവൻ ശല്യം സഹിക്കാതെയാണ് ഈ കാടു വിട്ടത്. പൂജാദികർക്കുകൂടി ഒരാളെ ഇവിടെ കിട്ടാനില്ലാത്ത സ്ഥിതിയായി. വധം അവനർഹിക്കുന്നുകൊല്ലുന്ന ജോലി എപ്പോഴും എനിക്കാണല്ലോ, കിർമ്മീരനുമായി കണ്ടു മുട്ടിയപ്പോഴാണ് അറിയുന്നത്, അവൻ നിഷാദ ഗോത്രത്തിൽപ്പെട്ടവനാണ്. ബകാൻ സഹോദരനാണ്. ജ്യേഷ്ഠനുമായുള്ള ദ്വന്ദയുദ്ധത്തെപ്പറ്റി അയാൾ കേട്ടിട്ടുണ്ട്. കണ്ടു നിന്ന സേവകർ പിന്നീടു പറഞ്ഞറിഞ്ഞു, നേരിട്ടു യുദ്ധം ചെയ്തു തന്നെയാണ് ഞാൻ ജയിച്ചത്. അതിനയാൾക്കുപകയില്ല. പക്ഷേ, കിർമ്മീരൻ യുദ്ധത്തിനു തയ്യാറായത് അതിന്റെ പേരിലല്ല. ഹിഡിംബിയെ ഉപേക്ഷിച്ചതിന്റെ പേരിൽ
ഞാൻ അത്ഭുതസ്തബ്ധനായി ഹിഡിംബി കിർമ്മീരന്റെ കൂട്ടുകാരനായിരുന്നു ഹിഡിംബൻ, അവർ ഒരുമിച്ചാണ് നായാടി നടന്നിരുന്നത്. ഒരിക്കൽ ഹിഡിംബിയെ ഭാര്യയാക്കാമെന്നുകൂടി നിശ്ചയിച്ചിരുന്നതാണ്. അക്കാലത്താണു ഞാൻ കാട്ടിൽ വച്ച് അവളെ കാണു ന്നത്. മായാവിദ്യകൊണ്ട് ഞാൻ അവളെ മയക്കിയെന്നു കിർമ്മീരൻ കുറ പ്പെടുത്തി.
കിഴക്കൻ കാടുകളിൽ ആനവേട്ട കഴിഞ്ഞ് ഒരിക്കൽ അയാൾ തിരിച്ചെത്തി ഇപ്പോഴാണ് ഹിഡിംബനെ കൊന്നതറിയുന്നത്. ഏഴുമാസങ്ങൾക്കുശേഷം ആണും തുണയുമില്ലാതായ ഹിഡിംബിയെ സ്വീകരിക്കാൻ വേണ്ടി കിർമ്മീരൻ കുതിച്ചെത്തി. അവൾ അയാളെ തിരിച്ചയച്ചു: 'എനിക്കിഷ്ടപ്പെട്ട ഭർത്താവു വന്നു. അയാളുടെ ശിശുവാണ് എന്റെ ഗർഭത്തിൽ.
തിരിച്ചു പോ ഒന്നെങ്കിലും അയാൾ അവളെ വീണ്ടും പലപ്പോഴായി സന്ദർശിച്ചു. അവൾക്കു പിറന്ന ആൺകുട്ടി ശക്തനായി വളരുന്നു. അവൻ പേരാണ് ഘടോൽക്കചൻ, ഘടോൽക്കചൻ - ഞാൻ മനസ്സിലുരുവിട്ടു. മറ
തുക്കളായി ദ്വന്ദ്വയുദ്ധമുറയിൽ വെല്ലുവിളികളായി കണ്ടുമുട്ടിയ ഞങ്ങൾ പിന്നെ സുഹൃത്തുക്കളായി മാറി. കിർമ്മീരന്റെ വിരുന്നൊരുക്കി - പന്നിമാംസ മിട്ടു വേവിച്ച മുളയരിച്ചോറ്, കരിമ്പിൻ തണ്ടു വാറ്റിയ മദ്യം കാട്ടുപോത്തിന്റെ കൊമ്പു കടഞ്ഞു പിടിയിട്ട് ഒരു നായാട്ടുകത്തി അയാൾ എനിക്ക് പോരു മ്പോൾ സമ്മാനമായി തന്നു.
തിരിച്ചുവന്നപ്പോൾ യുദ്ധത്തിന്റെ വിവരണം കേൾക്കാനുള്ള അക്ഷമ പദിയുടെ മുഖത്തു കണ്ടു. യുധിഷ്ഠിരനും അന്വേഷിച്ചു.
"ഇനി അവനെക്കൊണ്ടു ദ്രോഹമുണ്ടാവില്ല.' എന്നു മാത്രം ഞാൻ പറഞ്ഞു. പരാജിതനായി ജീവനും കൊണ്ട് ഒരുവിധം രക്ഷപ്പെട്ടതായിരിക്കും ഞാനെന്നു കരുതി യുധിഷ്ടിര
“എത്തുണ്ടായി? എന്തുണ്ടായി' ദ്രൗപദി തനിച്ചായപ്പോൾ ചോദിച്ചു. 'യുദ്ധം വേണ്ടിവന്നില്ല. ഞങ്ങൾ സൗഹൃദത്തിൽ പിരിഞ്ഞു.
“ഉം. കാട്ടാളരുടെ സൗഹൃദം..... ശരിതന്നെ...... പിന്നെ ഒന്നും പറ എനിക്ക് അവളുടെ ഭാവം കണ്ടപ്പോൾ പെട്ടെന്ന് അരിശം പുകഞ്ഞു. അതു
തില്ല. ഭൗപദി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അകാരണമായി വർദ്ധിച്ചു.
ഒരു ബ്രാഹ്മണനെ കിട്ടാനുള്ള വഴിയാലോചിച്ച് നകുലനുമായി സംസാ രിച്ചിരിക്കുന്ന ജ്യേഷ്ഠന്റെ നേരെയാണ് അതു പിന്നെ പൊട്ടിപ്പുറപ്പെട്ടത്. ബ്രാഹ്മണനെ കിട്ടാനില്ല. പൂജാദികൾ കഴിക്കാൻ സൗകര്യമില്ല. ബലികൾ മുടങ്ങുന്നു. ആവലാതികൾ ധാരാളം. എല്ലാ തെറ്റുകൾക്കും കാരണം വിധി ഹിതമാണ്. തന്നോട് ആരും വേണ്ടത്ര സഹതപിക്കാത്തതെന്ത് എന്ന് അത്ഭുത പ്പെടുകയാണെന്നു തോന്നും ഭാവം കണ്ടാൽ. ആത്മപീഡനത്തിന്റെ സ്വരം,
ഞാൻ ചോദിച്ചു: "വാക്കു പാലിക്കാൻ പന്ത്രണ്ടും ഒന്നും പതിമൂന്നു വർഷം അലഞ്ഞുനട
ക്കാൻ തന്നെയാണോ നിശ്ചയിച്ചിരിക്കുന്നത്?'
ചെറിയ നടുക്കത്തോടെ ജ്യേഷ്ഠൻ എന്നെ നോക്കി. “പിന്നെ എന്തു ചെയ്യാൻ
"നമുക്കു ബന്ധുക്കളുണ്ട്. സൗഹൃദമുള്ള രാജാക്കന്മാർ പലരുമുണ്ട്. യുദ്ധം ചെയ്ത് കൗരവരെ നശിപ്പിക്കണം. പോയതൊക്കെ തിരിച്ചു പിടിക്കണം.'
എന്റെ ശബ്ദം കേട്ടു ദ്രൗപദിയും പുറത്തേക്കു വന്നു. അവൾ രംഗമാകെ ഒന്നു വീക്ഷിച്ച് നേർത്ത ചിരിയോടെ പറഞ്ഞു: “അത്താഴം ഇന്നും കാട്ടുകിഴ കിണ്ണങ്ങളിൽ വിരുന്നുകാരേയും ഭിക്ഷുക്കളേയും ഊട്ടി കഴിഞ്ഞ കഴിക്കാറുള്ളു മുമ്പൊക്കെ കാലക്കേട് എന്നല്ലാതെ എന്തു പറ
അതിലെ ഗൂഢമായ പരിഹാസം അദ്ദേഹം ശ്രദ്ധിക്കാതെ പോയി പന്ത്രണ്ടുവർഷം കാത്തിരിക്കാതെ ഇപ്പോൾത്തന്നെ യുദ്ധം എന്ന് അനു ജൻ പറയുന്നു. പക്ഷേ, ക്ഷമിച്ചിരിക്കുകതന്നെവേണമെന്നാണ് എന്റെ
ദ്രൗപദിയുടെ വിനീതഭാവം പെട്ടെന്നുമാറി.
'വിഭാഗണികളായ അഞ്ചു ഭർത്താക്കന്മാർ ആയിരം പേർക്കു കിട നില്ക്കുന്ന ആങ്ങള. അക്ഷൗഹിണിയുടെ അച്ഛൻ. എന്നിട്ടും എന്റെ അവസ്ഥ കണ്ടില്ലേ?
യുധിഷ്ട്ടാരൻ നടുവേപ്പിട്ട്ടു
'ധർമ്മം വിട്ടവർക്ക് അതിന്റെ ശിക്ഷ കാലം നൽകും. ഒക്കെ എന്നു കരുതി സമാധാനിച്ചിരിക്കൂ. ദേവനിശ്ചയ
'എന്നെ സഭയിൽ വലിച്ചിഴച്ചു. വസ്ത്രാക്ഷേപത്തിനൊരുങ്ങിയവർക്കു സമൃദ്ധി. പാണ്ഡവപത്നിക്കു കാട്. അതു ദേവകല്പനയാണെങ്കിൽ ആ ദേവ കളെ ഞാൻ നിന്ദിക്കുന്നു. അതു വിധിച്ച ദേവൻ ലുബ്ധനാണ്, അധാർമ്മിക നാണ്, ക്രൂരനാണ്?'
കത്തിക്കാളുന്ന കണ്ണുകളോടെ, മുടിയഴിച്ചിട്ടു നില്ക്കുന്ന ദ്രൗപദിയെ നോക്കി യുധിഷ്ഠിരന്റെ മന്ദഹസിച്ചു. പിന്നെ എന്നോടു ധർമ്മാധർമ്മ ങ്ങളെപ്പറ്റിയും സ്വർഗ്ഗനരകങ്ങളെപ്പറ്റിയും പറയാൻ തുടങ്ങികുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: "സ്വജനങ്ങളെ, സ്വന്തം കുല ധർമ്മങ്ങളെ, പ്രജകളെ ഇവരെയെല്ലാം രക്ഷിക്കുന്നതിൽക്കവിഞ്ഞ് ഒരു ധർമ്മ മില്ല രാജാവിനെന്നു ജ്യേഷ്ഠൻ പറയുന്നതു കേട്ടിട്ടുണ്ട്.
അപ്പോൾ വേട്ടകഴിഞ്ഞു വന്ന അർജ്ജുനൻ കാര്യമറിയാൻ ഞങ്ങളെ മൂന്നു പേരെയും മാറി മാറി നോക്കി. “ഞാൻ പറഞ്ഞത്, വിശിഷ്ടമായ ദേവപദം ഭൂമിയിലെ ജീവിതത്തിനു
ശേഷമാണെന്നതുകൊണ്ടുള്ള ചെറിയ കഷ്ടപ്പാടുകളെപ്പറ്റിയാണ്.
അർജ്ജുനനിൽ തനിക്കൊരു സഹായിയെ കിട്ടുമെന്നു കരുതി യുധിഷ്ട്ടരൻ
'ധർമ്മവും സത്യവും എനിക്കു വിടാൻ വയ്യ. ഞാൻ യുധിഷ്ഠിരനാണ്. തന്നെയാണ്. അതിനു വിരുദ്ധമായി നടക്കാൻ എനിക്കാവില്ല. എ ദുരിതം സഹിച്ചാലും.
അർജ്ജുനൻ പറഞ്ഞു: “ഒരു കല്പന, ഒരു വാക്കു മതി. നീയും കാറും
ചേർന്നു കാണിക്കുന്നതുപോലെ ഞാനും ജ്യേഷ്ഠൻ ഭീമസേനനും കൂടി കൗരവരെ കാക്കുന്നതു കാണിച്ചുതരാം.' അപ്പോൾ ദ്രൗപദി ഇടപെട്ടു: "പതിമ്മൂന്നുകൊല്ലവും ക്ഷമിച്ചിരിക്കണമെന്നാണ് ഇവിടെ രാജാവിന്റെ
ഇളകാത്ത നിശ്ചയം
നകുലസഹദേവന്മാർ വന്നു. ധർമ്മം, നീതി, നിയമം, തർക്കം പിന്നെയും
തുടർന്നപ്പോൾ സഹദേവൻ സഹികെട്ടു പറഞ്ഞു: 'ചൂതാട്ടത്തിലെത്രത്തോളം
ധർമ്മമാവാം? പറഞ്ഞുകേട്ടാൽ ഉപകാരം. കാട്ടിലെ സായാഹ്നങ്ങൾ ജ്ഞാനം
വർദ്ധിപ്പിക്കാനുപകരിക്കട്ടെ
അവയുടെ വാശി മുന ഇത്ര നിശിതമായി, പരസ്യമായി ഉയർത്തേണ്ടി
യിരുന്നില്ല സഹദേവൻ,
യുധിഷ്ഠിരൻ ആകെ ക്ഷോഭിച്ചു.
“എന്റെ കൈ പൊള്ളിക്കാൻ തീ കൊണ്ടുവരാൻ പറഞ്ഞപ്പോൾ നിനക്കു
നുസരിക്കാമായിരുന്നില്ലേ? ഞാൻ
ഞാൻ തിരുത്തി.
"കേട്ടതു തെറ്റിയതാണ്. സ്വയം പൊള്ളിക്കാനാണ് ഞാൻ തുനിഞ്ഞത്.. “എന്റെ അനുവാദം ചോദിക്കാതെതന്നെ നിങ്ങൾക്കപ്പോൾ ആക്രമിച്ച് കൗരവരെ നശിപ്പിക്കാമായിരുന്നില്ലേ? ഞാൻ തുടയില്ലായിരുന്നു. ഇപ്പോൾ എല്ലാവരും കൂടി തിരിയുന്നത് എന്റെ നേർക്കാണ്.....
ക്ഷോഭകൊണ്ട് യുധിഷ്ഠിരന് വാക്കുകൾ കിട്ടിയില്ല പിന്നെ.
വീണ്ടും ഇതിനു വിളിച്ചപ്പോൾ ശകുനിയുടെ കളിച്ചതിനാണെന്നറി
തിട്ടും തിരിച്ചുപോയാ?' നകുലന്റെ ചോദ്യത്തിനു മറുപടിയില്ല. അർജ്ജുനൻ പറഞ്ഞു: 'ത്തെരുവിലെ ചൂതാട്ടക്കാരെപ്പറ്റി അന്ന് ജ്യേഷ്ഠൻ പറഞ്ഞു. ചൂതാട്ടക്കാരുടെ മനസ്സ് എനിക്കൂഹിക്കാം. നഷ്ടപ്പെട്ടതൊക്കെ ഒരു നിമിഷം കൊണ്ടു തിരിച്ചുകിട്ടുമെന്നു കരുതിയാണ്, നകുലാ, തോറ്റവർ വീണ്ടും വരുന്നത്. വേശത്തെരുവിലായാലും കൊട്ടാരത്തിലാ
യാലും ചൂതാട്ടക്കാരന്റെ ചിന്താഗതി ഒന്നുതന്നെ. നടക്കാൻ തുടങ്ങിയ അർജ്ജുനൻ പെട്ടെന്നു തിരിഞ്ഞുനിന്നു. കൗരവരെ ജ്യേഷ്ഠൻ ഭീമസേനൻ വധിക്കുമെന്ന് പ്രതിജ്ഞയുണ്ടല്ലോ. യുദ്ധം, അതെ
പ്പോഴായാലും ശരി, ആ സൂതപുത്രനെ ഒഴിവാക്കി നാലു പേരും.
കർണ്ണൻ മരിക്കുന്നത് എന്റെ കൈകൊണ്ടാണ് ഉറപ്പ്. അയാൾ പിന്നെ നടന്ന്, ഒരിടത്തെത്തി ആവനാഴിയിൽ നിന്നൊരമ്പ ടുത്തു പെട്ടെന്നു മുകളിലേക്കു കൊടുത്തുവിട്ടു.
പകുതിയോളം അമ്പ് മറുപുറം കടന്ന ഒരു കാട്ടുപ്രാവു വന്ന് ഞങ്ങളുടെ മദ്ധ്യത്തിൽ വീണു. പിന്നെ ചില്ലയിളകി അടർന്നുവീണ കുറെ കാട്ടുപൂക്കളും.
ഞാൻ ചിന്തിച്ചുപോയി അശരീരികളുടെ പുഷ്പവൃഷ്ടി. രാത്രിയിൽ അർജ്ജുനൻ എന്റെ സമീപത്തു വന്നു.
“ഞാൻ പോകുന്നു.'
'എങ്ങോട്ടെങ്കിലും...യെവിടെയെങ്കിലും... ഇവിടെ ടുത്തു. മുഹഞാൻ സംശയിച്ചപ്പോൾ അർജ്ജുനൻ പറഞ്ഞു: 'പല പുതിയ ആയുധ ങ്ങളെയും പററി കേൾക്കുന്നുണ്ട്. ധനുർവ്വേദത്തിൽ പറയാത്ത അസ്ത്രങ്ങൾ പലതും ആളുകൾ പരീക്ഷിക്കുവാൻ തുടങ്ങിയിരിക്കുന്നു. കൂടുതൽ പഠിക്കാൻ
ഈ കാലം ഉപയോഗപ്പെടുത്താം. 'ജ്യേഷ്ഠനോടാലോചിച്ച്
"പോയെന്നു പറഞ്ഞാൽ മതി. ഇത് രാജധാനിയല്ലല്ലോ. എന്തിനു പിന്നെ
വെറുതെ ആചാരങ്ങൾ?'
പറഞ്ഞിട്ടു പോ അർജ്ജുനൻ സ്ഥലം വിടുന്നു എന്നു കേട്ടപ്പോൾ വിഷമം തോന്നി. അവന
മുത്തുണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസം കൂടും. പക്ഷേ, പദിയുടെ കണ്ണു കൾ എന്റെ സാന്നിദ്ധ്യം കൂടുതലറിയാൻ തുടങ്ങും അർജ്ജുനൻ അവത്തിൽ എന്ന ആഹ്ലാദം ഞാനൊതുക്കി.
അരുണോദയത്തിനു മുമ്പുതന്നെ അർജ്ജുനൻ സ്ഥലം വിട്ടു. നീർച്ചാലി നടുത്ത നിത്യകർമ്മങ്ങൾ കഴിഞ്ഞ ഞാൻ തിരിച്ചുവന്നപ്പോൾ യുധിഷ്ടിരൻ അസ്വസ്ഥനായിരിക്കുന്നതു കണ്ടു. “അർജ്ജുനൻ ആയുധവിദ്യയ്ക്കു പേരുകേട്ട സ്ഥലങ്ങളന്വേഷിച്ചു
പോയി. ഞാൻ അനുഗ്രഹിച്ചയച്ചു. ഞാൻ വഴിക്കു കണ്ട ഒരു മൃഗത്തിന്റെ കാലടികളെ പിന്തുടർന്നാലോ
എന്നാലോചിച്ചു.
അർജ്ജുനൻ അടുത്തുള്ളപ്പോൾ വലിയ ആശ്വാസമാണ്. പക്ഷേ, പോകു ന്നതും നല്ലകാര്യത്തിനുതന്നെഞാൻ അമ്പും വില്ലും കുന്തവുമെടുത്ത് വേട്ടയ്ക്കിറങ്ങി. എന്റെ ഊഹം ശരിയായിരുന്നു. കലമാനാണ്. കുതറിയാൻ സൗകര്യം നോക്കി അടുത്ത പ്പോൾ കാൽക്കീഴിൽ ഒരു ചുള്ളിക്കൊമ്പൊടിഞ്ഞു. താൻ പറന്നു. കർണ്ണ ഞരമ്പു ലാക്കാക്കി മമ്പയച്ചു. പിഴച്ചാലോ എന്നോർത്ത് ധ്യതിയിൽ രണ്ടാ മത്തെ അമ്പ് ഞാണേറ്റുമ്പോഴേക്ക് മൃഗം വീണു.
വലിയ മൃഗം. ചെവിക്കു പിന്നിൽത്തന്നെ തറച്ചതുകൊണ്ട് തോലിനു കേടൊന്നുമില്ല. നല്ല തിളക്കവും ഭംഗിയും. അതുണക്കിയാൽ പദിക്ക് ഒരു വസ്ത്രമുണ്ടാക്കാം. രാജധാനിയിലുപയോഗിക്കാറുള്ള പാതാരണത്തിന്റെ ഭംഗിയുണ്ടാവില്ലെങ്കിലും കണ്ടുക്കളുടെ ചാടുത്ത് അകത്ത് ചായം കൊടുത്താൽ നന്നായിരിക്കുമെന്നു തോന്നി.
മാനിനെ ചുമലിലിട്ട് ഞാൻ തിരിച്ചുനടന്നു. അമ്പു പറിച്ചെടുത്ത മുറിവിൽ നിന്നു ചോര തളളിയായി എന്റെ മാറിലൂടെ ഒഴുകി വീണു. അപ്പോൾ പരി ബകുമപ്പൂങ്കുലകളിലൊന്നാക്കാൻ നോക്കി വഴിക്കു നില്ക്കുന്നതു കണ്ടു. എന്നെ കണ്ടില്ല, അടുത്തെത്തുവോളം. രണ്ടു ചുമലിലുമായിട്ട് ഗ നോക്കി. “അഭിനവ എന്നു തിരിച്ചുവരു
"അറിയില്ല. അപ്പപ്പോൾ ആരെങ്കിലും ദൂതനെ അയച്ച് വിവരങ്ങളറിയിക്കാ മെന്ന് ഏറ്റിട്ടുണ്ട്. 'അമ്പും വില്ലും തലയ്ക്കുവെച്ച് അർജ്ജുനൻ ഉറങ്ങുന്നുണ്ടാവും പുറത്ത് എന്നു കരുതി ആശംസിച്ചാണ് ഞാനീ കാട്ടിൽ കിടക്കാറ്,
മൃഗത്തെ ചുമലിൽ ഒന്നാക്കി. അപ്പോൾ ചോര ഒരുവനായി ദേഹത്തി ലൂടെ ഒഴുകി. അതു നോക്കിക്കൊണ്ടു ദ്രൗപദി തെല്ലിട നിന്നു. പിന്നെ ഒരു ചില്ല പൊട്ടിച്ച് ഇലകൾകൊണ്ട് അതു തുടച്ചു കളഞ്ഞു. എന്റെ തൊട്ടട ത്തായി അവൾ നിന്നു. പരത്തിയിട്ട മുടിയിൽനിന്നു പുകയുടെ ഗന്ധമാണ് വരുന്നതെന്നു തോന്നി. മാന്തോൽ മറയ്ക്കാത്ത ചുമലുകൾ. കരിഞ്ഞ അശോ കമൊട്ടുപോലത്തെ പൊക്കിളിനു താഴെ, ഉടയാത്ത അടിവയറിൽ ഞാണു പോലെ തുടിച്ചുനില്ക്കുന്ന ഒരു പേശി ചലിച്ചു. മൃഗത്തെ താഴെയിട്ടു ഞാൻ പറഞ്ഞു:
“ഞാനുറങ്ങാറില്ല. സഭയിലെ പ്രതിയ്ക്കുശേഷം ഞാനൊരു താത്രിയും മനസ്സുവിട്ടുറങ്ങിയിട്ടില്ല. കാവലിനു ഞാനുണ്ട്. സമാധാനമാ
ദുര്യോധനനുമായുള്ള ഗദായുദ്ധം, ദുശ്ശാസനനുമായുള്ള മല്ലയുദ്ധം അവർ പ്രയോഗിക്കാവുന്ന അടവുകൾ. അവരെ അത്ഭുതപ്പെടുത്താൻ പോകുന്ന എന്റെ തന്ത്രങ്ങൾ. അതാണു രാത്രി കിടക്കുമ്പോഴൊക്കെ ഞാൻ ആലോചിക്കുന്നത്. ആദ്യം അത് ഒരു വിനോദമായിരുന്നു. പിന്നെ സ്വഭാവ മായി മാറി.
കാട്ടുപൂങ്കുലകളിൽ ചുറ്റിത്തിരിയുന്ന തുമ്പികൾ മൂളുന്നത് ഇപ്പോൾ എന്റെ ചുവട്ടിലാണ്. എന്റെ അരക്കെട്ടിൽ തീപ്പൊരികളുയർന്നു.
അവൾ ഓർമ്മിപ്പിച്ചു: “മറന്നുപോയോ? ഇത് രാജാവിന്റെ ഊഴമാണ്. അവൾ നടന്നുപോയപ്പോൾ, താഴെ കിടക്കുന്ന മാനിനെ ഞാൻ വീണ്ടും പൊക്കിയെടുത്തും
നിയമങ്ങൾ.....ഊഴത്തിന്റെ നിയമങ്ങൾ. ഇതൊന്നും മുമ്പുണ്ടായിരുന്നി ല്ലല്ലോ എന്നു ഞാൻ വിചാരിച്ചു.
എല്ലാ പസ്വികളും നിങ്ങൾ ലംഘിച്ചിട്ടുണ്ട്. നിയമങ്ങളുണ്ടാക്കിയ മഹർഷിമാരെല്ലാം. സ്ത്രീയുടെ നഗ്നമേനിയുടെ ആഴം കണ്ട് അതസ്സു വീണു പോയ ദുർബ്ബലരാണ് അധികം പേരും. കൃപാചാര്യരുടെയും ദ്രോണപത്നി കൃപി യുടെയും അമ്മയെ ഉടുവസ്ത്രമില്ലാതെ കണ്ട് ജപം മറന്ന ശരദ്വാൻ, കുളി ക്കുന്ന ഘൃതാചിയെ കണ്ടു മോഹിച്ച മറെറാരു തപസ്വിയാണ് ദ്രോണാചാര്യ രുടെ പിതാവ്, ഭരദ്വാജൻ. പിന്നീടും അതേ സ്ത്രീയെക്കണ്ട് ഞങ്ങളുടെ പിതാ മഹൻ പായനന്റെ ഉണങ്ങിയ ശരീരത്തിൽക്കൂടി വിലകയറി, ബുദ്ധികലങ്ങി എന്ന് ഒരു സുഗാഥയിൽ കേട്ടിട്ടുണ്ട്. വിചാരവീര്യന്റെ വിധ വകളെ മടുപ്പോടെ, മനസ്സില്ലാതെ സമീപിച്ച കൃപായ നന് അവളിൽ ഒരു മകനുണ്ടായി. അയാളെപ്പറ്റി ആരും പറയാറില്ല. മറെറാരിയൻകൂടി ഞങ്ങൾക്ക് എവിടെയോ ഉണ്ടെന്നതാണ് സത്യം.
അവരുണ്ടാക്കിയ പ്രതിപ്രതാനിയമങ്ങളൊക്കെ ഞങ്ങൾ പാലിച്ചുവരുന്നു. ഞാൻ മൃഗത്തെ താവളത്തിലെത്തിച്ച് കാട്ടുചോലയിലിറങ്ങിക്കിടന്നു. ഒരു ഫലിതംപോലെ ഓർമ്മിച്ചു. കാമമുണരുമ്പോൾ തണുത്ത വെള്ളത്തിൽ നിന്ന് നിയമം തെറ്റാതെ കഴിക്കണമെന്നാണ് പുരോഹിതർക്കുള്ള പാഠങ്ങളി ലൊന്ന്.
കുളികഴിഞ്ഞു തിരിച്ചുവന്നപ്പോൾ യുധിഷ്ഠിരൻ ആഹ്ലാദഭരിതനായിരി ക്കുന്നു. വളരെ കാലത്തിനുശേഷം അദ്ദേഹത്തിനു ജപഹോമങ്ങൾ നടത്താൻ ഒരാളെക്കിട്ടിയിരിക്കുന്നു. ധൗമ്യൻ. വ്യദ്ധനായ ഒരു ബ്രാഹ്മണൻ, അദ്ദേഹം ധാരാളം സഞ്ചരിച്ചിട്ടുണ്ട്. കണ്ട പുണ്യതീർത്ഥങ്ങളെപ്പറ്റിയെല്ലാം അദ്ദേഹ വിവരിക്കുകയായിരുന്നു.
നമുക്കും ഇവിടെ ഇരിക്കുന്നതിനു പകരം സഞ്ചരിച്ചു പുണ്യസ്ഥല ങ്ങളൊക്കെ സന്ദർശിച്ചാലോ?'
ജ്യേഷ്ഠൻ ചോദിച്ചു. എനിക്കു സമ്മതം. അടങ്ങി ഒരിടത്തിരിക്കുന്നതിലും ഭേദം പുതിയ ദേശങ്ങൾ കാണുന്നതുതന്നെ. ധൗമ്യന്റെ കൂടെ വരാമെന്നേററു. പിതൃക്രിയകളൊക്കെ പുണ്യതീർത്ഥങ്ങളിൽ വച്ച് വിധിയാംവണ്ണം നടത്താൻ ഒരു മഹർഷി കൂടെയുണ്ടെങ്കിൽ യാത്ര മഹാഭാഗ്യമായിത്തീരുമെന്നു യുധിഷ്ഠിരൻ പറഞ്ഞു മാദ്രി പുത്രന്മാർക്കായിരുന്നു എന്നേക്കാൾ ഉത്സാഹം,
ബ്രഹ്മശിരസ്സായിരുന്നു അടുത്ത താവളം. അവിടെ ഏഴുദിവസം. പിന്നെ കൗശികീനദി കടന്നു പടത്തിലെത്തി. അവിടെ താമസിക്കുന്നതിനി ടയ്ക്കാണ് ഒരു തപസ്വി പറഞ്ഞ് ഞാനാദ്യമായി ദൃശ്യശൃംഗന്റെ കഥ കേൾ ക്കുന്നത്. വിഭാണ്ഡകൻ സ്ത്രീയുടെ ഗന്ധം തട്ടാതെ വളർത്തിയ ദൃശ്യ രംഗനെ, വേശ്യകളെ അയച്ച് അയൽനാട്ടിലെ രാജാവ് ആകർഷിച്ച കഥ കളിച്ചങ്ങാതിയായി മാത്രം വേശ്യയെ കണ്ട യുവാവ് അവളെ തൊട്ടുരുമ്മി. മാറിൽ ദുഫലങ്ങൾ മറച്ചുവച്ച പുതിയ കൂട്ടുകാരെക്കണ്ടുണ്ടായ അമ്പരപ്പ് ഋശ്യശൃംഗൻ പിന്നെ അച്ഛനോടു വിവരിച്ച ഭാഗമെത്തിയപ്പോൾ ത ളൊക്കെ ശരിക്കും രസിക്കാൻ തുടങ്ങി. വിളകൾ പേരുകാൻ ഒരു വിശുദ്ധ യുവാവും കന്യകയും തമ്മിലുള്ള ആദ്യരാത്രിയിൽ വലിയ ഉത്സവം നടത്തുന്ന ഒരാചാരമുണ്ടായിരുന്നു, വേശ്യകളെ അയച്ചു ലോമപാദന്റെ നാട്ടിൽ മദ്യം എന്തെന്നറിയാതെ കഴിച്ച ദൃശ്യ ഗൻ പിന്നീടതിനെപ്പറ്റിയുള്ള വർണ്ണന സഹദേവനെ കൂടുതൽ രസിപ്പിച്ചു. തനിക്കില്ലാത്ത അത്ഭുതങ്ങൾ വിരുന്നു. “വന്ന ചങ്ങാതിമാരിൽ കണ്ട യുവാവിന്റെ അമ്പരപ്പാണ് ദ്രൗപദിയെ ഇക്കിളി പ്പെടുത്തിയത്. ഋഷിമാരിൽ ചിലർ സുതരേക്കാൾ സ്വാരസ്യത്തിൽ കഥ പറയാനറിയാം. ബ്രഹ്മശിരസ്സിലെ വാസം ഞങ്ങളുടെയെല്ലാം മൗഢ്യം മാറി.
അടുത്ത താവളം മഹേന്ദ്രപർവ്വതത്തിന്റെ താഴ്വാരമായിരുന്നു. അവിടെ സൗമ്യന്റെ കൂടെ മറെറാരു വൃദ്ധൻ ചേർന്നു. പുരോഹിതൻ ലോമൻ വൈതരണിയിൽ പിതൃബലികൾ നടത്താമെന്നു രണ്ടുപേരും പറഞ്ഞു. വലിയൊരു ജലപാതമാണ് വൈതരണി. ദൂരത്തുനിന്നുതന്നെ ഇരമ്പം കേൾക്കാം. ഭൂമിദേവി കന്യകയായിരിക്കുമ്പോൾ ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിനു ബ്രഹ്മാവു പരിപ്പിച്ചതിൽ പ്രതിഷേധിച്ചു പാതാളത്തിലേക്കു താണ
തിവിടെയാണെന്ന് ഒരു കഥയുണ്ട്. വരൻ കാശ്യപനും ബ്രഹ്മാവും പിന്നെ
കേണപേക്ഷിച്ചപ്പോൾ പുറത്തുവന്നു. കന്യക പോയ ഗഹ്വരത്തിലേക്കാണ്
നടി അന്വേഷിച്ചു കുതിച്ചു ചാടിയത്. ലോകനാണ് സ്ഥലപുരാണം വിവരിച്ചു
തന്നത്.
പ്രായക്രമമനുസരിച്ച് ഞങ്ങൾ പിതൃക്കൾക്കു ക്രിയകൾ നടത്തി. നാമെല്ലാ മുള്ള ഈ ഭാരതഭൂമി ഉൾക്കൊള്ളുന്ന ജംബുദ്വീപത്തിലെ എല്ലാ പിത ക്കയും ഓർമ്മിക്കുന്ന മന്ത്രങ്ങൾ പുരോഹിതൻ ചൊല്ലി. ഞങ്ങൾ ഏറ പറഞ്ഞു. പിന്നെ കുശാഗ്രത്തിലേക്ക് ഓരോ പൂർവ്വപിതാക്കളുടേയും ആത്മാ വിനെ ആവാഹിക്കുന്നു.
എന്റെ ഊഴം വന്നപ്പോൾ എനിക്ക് സംശയം തുടങ്ങി. ആരെയാണ് ആവാ ഹിക്കാൻ വേണ്ടി ഞാൻ ധ്യാനിക്കേണ്ടത്? ബീജബന്ധമില്ലാതെ മരിച്ച പാണ്ഡ വിനെയോ അനശ്വരനായ വായുഭഗവാനെയോ? ജ്യേഷ്ഠനെ അനുകരിച്ച് ഞാനും പാണ്ഡമഹാരാജാവിനെ സങ്കല്പിച്ചു. അതിൽപ്പിന്നെ വിചിത്ര വിദ്യനെ അവയും സംശയമുണ്ട്. ജീവിച്ചിരിക്കുന്ന പായനന് തിലോദനം വച്ചു നമസ്കരിക്കേണ്ടതില്ലല്ലോ. പിന്നെ ശന്തനുവിന്, പ്രതീപ്,
ക്രിയാദികൾ കഴിഞ്ഞു വൈതരണിയിൽ നിന്നു കയറിയപ്പോൾ ഞാൻ പുരോഹിതനോടു ചോദിച്ചു: "ദായക്രമമനുസരിച്ചു നോക്കുമ്പോൾ ഞങ്ങൾ പൂർവ്വികരെ സ്മരിക്കാൻ പിൻതിരിഞ്ഞുനോക്കി പോകേണ്ടത്. ശന്തനു രാജാ വിലേക്കോ, അതോ പരാശര ബ്രാഹ്മണനിലേക്കോ?'യുധിഷ്ഠിരൻ പതിവുപോലെ പറഞ്ഞു: “മന്ദാ, വിഡ്ഢിത്തം പറയാ തിരിക്കൂ.'
അന്നു രാത്രിയിൽ അകലത്തെ വൈതരണിയുടെ ജലപാതഘോഷം കേട്ടു കിടന്നപ്പോൾ പതിവുപോലെ മല്ലയുദ്ധങ്ങളെപ്പറ്റിയല്ല ഞാൻ ആലാ ചിച്ചത്. ഇദംപ്രായത്തിൽ ഒരു നോക്കു മാത്രം കണ്ട എന്റെ മുതു മുത്തശ്ശി.... അവർ സുന്ദരിയായ യുവതിയായിരിക്കെ തോണി തുഴയുന്ന ചിത്രമാണ് മന സ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചത്. ഗാഥകളിൽ കേട്ടതനുസരിച്ചാണ് നടന്നത ങ്കിൽ മഹാനദിയുടെ മധ്യത്തിൽ വച്ച് തോണി തുഴയുന്ന മത്സ്യഗന്ധമുള്ള വാല അരുണിയെ കീഴടക്കിയ ബ്രാഹ്മണൻ, പരാശരൻ, അസാമാന്യനായിരി ക്കണം. തുഴയില്ലാതെ ഉലയുന്ന തോണി. ആർത്തൊഴുകുന്ന നദി. മത്സ്യഗന്ധം പുരണ്ടു ചളിവള്ളം കെട്ടിക്കിടക്കുന്ന തോണിത്തട്ടിൽ വീണടഞ്ഞു കിടന് എതിർക്കുന്ന മുക്കുവപ്പെണ്ണിനെ യുക്കുകൊണ്ടു കീഴടക്കിയ ബ്രാ ണം ആത്മാറി കുത്തിൽ മൂന്നുമുള്ള തിലോദനമെങ്കിലും അർഹിക്കു ന്നുണ്ട്. ആരും അദ്ദേഹത്തെ ഓർത്തില്ല.
മലഞ്ചെരുവിലെ കൊടും തണുപ്പുരാത്രി. ജലപാതത്തിലെ നീർക്കണങ്ങൾ വഹിച്ചെത്തുന്ന കാറ്റ്. പുനിയൻ വരൂ. ഈ രാത്രിയിൽ ആരും വിയർ ക്കില്ല. എന്നിട്ടുമെന്നു തണുത്ത വായുവിന് താമരപ്പൂവിൻ ഗന്ധം