ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട്ടിന്റെ ചുവട്ടിലെത്തി.
വർഷം കഴിഞ്ഞ് പുപ്പടങ്ങിക്കിടക്കുകയായിരുന്നു കാട്, ഓടിക്കിതച്ച് മുമ്പിലെത്തിയ ഒരു കൂരമാൻ പകച്ചുനിന്നു. ഞാൻ അതിനെ വെറുതെ വിട്ടു. ഉയർത്തിയ കുന്തം താഴ്ത്തി അത്തിമരത്തിന്റെ ആളും കൈയും ഉയരത്തി ലേക്ക് അതു വലിച്ചെറിഞ്ഞു. ആറുവിരലോളം താഴ്ന്നിറങ്ങിയ കുന്തത്തിന്റെ ചെമ്പുവളകെട്ടിയ പിടി വിറച്ച് നിശ്ചലമാവുന്നതു നോക്കി. പിന്നെ കാടിന്റെ അതിർത്തിയിലേക്കു നടന്നു.
വിശോകൻ പുല്ലും വെള്ളവും കൊടുത്തശേഷം കുതിരകളെ വീണ്ടും പൂട്ടിമഥം തയ്യാറാക്കി നില്ക്കുകയായിരുന്നു.
ഉദ്ദേശമൊന്നുമില്ലാത്ത യാത്ര. കാട്ടിൽ മൃഗമൊന്നുമില്ലെന്നു പറഞ്ഞപ്പോൾ വിശോകൻ പതുക്കെ ചിരിച്ചു. ക്ഷത്രിയൻ ഇവിടെ ഒരു പെണ്ണിനെ തിരയുക യായിരുന്നുവെന്നു സൂതറിയരുത്. പെണ്ണുങ്ങൾ വരും. ഗർഭം ഏറ്റുവാങ്ങും. പോവും. അവരെപ്പറ്റി പിന്നെ ആലോചിക്കുന്നതുതന്നെ അവൻ പ്രതാപത്തിനു ചേർന്നതല്ല.
അറിയാത്ത ദേശങ്ങളിൽ വഴിയമ്പലങ്ങളിൽ കിടന്നുറങ്ങി. ഭക്ഷണം തീരു മ്പോൾ മാത്രം വേട്ടയാടി. മേടുകൾ വീണ്ടും സമനിപ്പോയ ഭൂപ്രദേശത്തിലെത്തിയപ്പോൾ നദീതട
മാണെന്നു കണ്ടു. ഏതു നദി?
"വീണ്ടും ഗംഗ. നമ്മൾ കാശിക്കടുത്താണ്.
ചെറിയ നഗരമായിരുന്നു. പട്ടുതുണികൾ ചായം മുക്കിയുണക്കുന്ന നിർ ജകരുടെ തെരുവാണാദ്യം കണ്ടത്. ചത്വരത്തിലെത്തിയപ്പോൾ ആരെയോ വരവേൽക്കാനെന്നപോലെ കൊടികളും തോരണങ്ങളും കണ്ടു വിശോകൻ നഗരവാസികളോടു സംസാരിച്ചു വിവരമറിഞ്ഞു. സേനേശരാജാവിന്റെ സഹോദരിയുടെ സ്വയംവരമാണ്. വീണ്ടും ഒരു സ്വയംവരം
വിരസമായ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു മത്സരം വന്നു ചേർന്നിരിക്കും ഭിക്ഷാംദേഹിയെപ്പോലെ കാശിയും കടന്ന് ശണ്ടകിയുടെ തീരത്തിലൂടെ സഞ്ചരിച്ച് കാമരൂപംവരെ ചെന്നു മടങ്ങാമെന്നായിരുന്നു ആദ്യം കരുതിയത്.
ഗംഗയിൽ കുളിച്ചു. രാജധാനിയിലേക്കു പോകുന്നതുകൊണ്ട് ഉടുക്ക അതിലും മുടികെട്ടുന്നതിലുമൊക്കെ വിശോകന്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു. അയാൾ വിളിച്ചുകൊണ്ടുവന്ന കഴുകനെക്കൊണ്ട്. ഈമാൻ താടി കളഞ്ഞു. നഖങ്ങൾ മുറിപ്പിച്ചു.
കൊട്ടാരത്തിന് ഹസ്തിനപുരത്തിന്റെ പകുതിയോളം വലിപ്പമുള്ളൂ. തീയിൽ വേവിച്ച് മൺകട്ടകൾ വച്ചു പണിത ഭിത്തികൾ ഞങ്ങൾ ഹസ്തിന പുരക്കാർക്ക് അത്ഭുതമായിത്തോന്നും. മരമാണ് ഞങ്ങളുടെ പതിവ്, കാശി രാജ്യക്കാർ മുമ്പേ കരവിരുതിന് കേൾവികേട്ടവരാണ്. അവർ നെയ്യുന്ന പട്ടു തുണികൾ കേകയത്തുലും ഗാന്ധാരത്തിലും വരെ എത്തിച്ചേരുന്നു.
കോട്ടവാതിലിനു പുറത്തെ അങ്കണത്തിൽ തേരുകൾ വിശ്രമിക്കുന്നു. മൂന്നും അഞ്ചും കുതിരകളെ കെട്ടുന്ന തേരുകൾ. വിശോകൻ കൊടിയടയാള ങ്ങൾ നോക്കിക്കൊണ്ടു പറഞ്ഞു: “ചെറിയ നാടുകളിലെ രാജാക്കന്മാരാ
പഴയ കാശിരാജ്യം. മുത്തശ്ശി പിറന്ന നാട്. ഇപ്പോൾ മൂന്നായി പകുത്തിരി
ക്കുന്നു. ഇവിടെ രാജ്യം എന്നാൽ ഞങ്ങളുടെ കണക്കിൽ ഒരു വലിയ ഗ്രാമത്തിന്റെ വലിപ്പമേയുള്ളു. തേരും കുതിരകളും ഏറ്റുവാങ്ങിയ സേവകർ ഇരുനിറത്തിൽ മെലിഞ്ഞ ദീർഘകായരായിരുന്നു. എല്ലാവരും വർഷംതോറും ക്ഷൗരം ചെയ്യുന്ന പതി വുള്ളവരാണെന്ന് ഞാൻ ശ്രദ്ധിച്ചു. താടിവളർത്തുന്നവരൊക്കെ കോണാകൃതി യിൽ വെട്ടിയൊതുക്കിയിട്ടുണ്ട്.
കുതിരകളെ ഏറ്റുവാങ്ങുന്ന ഒരു താടിക്കാരനോട് വിശോകൻ പറഞ്ഞു:
ഖാണ്ഡവപ്രസ്ഥത്തിലെ യുവരാജാവ് ഭീമസേനൻ. അവരിൽ ഭാവമാറ്റവും അതിവിനയവും പ്രതീക്ഷിച്ചാണ് വിശോകൻ പറ
തെങ്കിൽ, അയാൾ നിരാശപ്പെട്ടിരിക്കണം. മഞ്ഞളും അക്ഷതവും താലങ്ങളിലേന്തിയ ദാസിമാർ സ്വീകരിക്കാൻ നിരന്നു നില്ക്കുന്നു. സീമന്തരേഖയിൽ മംഗല്യചിഹ്നമണിഞ്ഞവർ. മണ്ഡപത്തിനു പുറത്തു നില്ക്കുന്നവർ സചിവൻമാരാണെന്നു കരുതി വിശോകൻ അവരുടെ അടുത്തെത്തി വന്ദിച്ചു പറഞ്ഞു: “ഞങ്ങൾ ഖാണ്ഡവ പ്രസ്ഥത്തിൽനിന്നു വരുന്നു. ഇതാണ് ഭീമസേനൻ. കഴുത്തിലെ മുത്തുമാല കടിച്ചുനിന്ന യുവാവ് എന്നെ സൂക്ഷിച്ചു നോക്കി
മുമ്പോട്ടു വന്നു.
"ഖാണ്ഡവപ്രസ്ഥം ഖാണ്ഡവപ്രസ്ഥം എവിടെയാണ്?' പറഞ്ഞു:
വിശോകൻ വീണ്ടും വന്ദിച്ചു
ഹസ്തിനപ്പുറതിനെടുത്
യുവാവ് ഉദാസീനഭാവത്തിൽ എന്നെ വന്ദിച്ചു പറഞ്ഞു: ഭീമസേനൻ യുധിഷ്ഠിരന്റെ അനുജൻ ഒരു ഭീമസേനനെപ്പറ്റി കേട്ടിട്ടുണ്ട്. വിശോകൻ കൃതിയിൽ പറഞ്ഞു: “ഇതാ യുധിഷ്ഠിരന്റെ സഹോദരൻ. അർജുനന്റെ ജ്യേഷ്ഠസഹോദരൻ ഭീമസേനൻ ഇതുതന്നെ യുവാവിന്റെ ഭാവം മാറി. അയാൾ എന്നെ വീണ്ടും വന്ദിച്ചു. സമപ്രായ
കായതുകൊണ്ട് ആശ്ലേഷിച്ചു. - "ഞാനാണ് സേനേശൻ. ഈ രാജധാനി അനുഗൃഹീതമായിരിക്കുന്നു.' എന്നിട്ട് അയാൾ വിശ്വസിക്കാനാവാത്തപോലെ സ്വയം പറഞ്ഞു: “അർജ്ജുനൻ ജ്യേഷ്ഠൻ ഭീമസേനൻ?
പിന്നെ അത്യാദരംകൊണ്ട് ഞാൻ അമ്പരക്കുന്ന നിലയിലായി സ്വീകരണം. അർജ്ജുനൻ ജ്യേഷ്ഠനെ കാണാൻ എന്റെ സമീപത്തേക്കു പലരും വന്നു. ഖാണ്ഡവപ്രസ്ഥത്തിലിരിക്കുന്ന ഞങ്ങളാരും അർജ്ജുനൻ പ്രശസ്തിയുടെ അളവറിഞ്ഞിട്ടില്ലെന്നു മനസ്സിലായി. അതിനിടയ്ക്ക് എന്റെ വീരപരാക്രമങ്ങളുടെ കഥകളറിയാൻ വിശോകന്റെ ചുറ്റും കൊട്ടാര സേവകർ കൂടി. സ്തുതിപാഠകരായി ഇവിടെ എല്ലാ വർഗ്ഗക്കാരുമുണ്ട് എന്നത്
വിചിത്രമായിത്തോന്നി. സൂതരും മാഗധരും മാത്രമല്ല ശൂദ്രരും കൂടി കാഴ്ചക്കാരുടെ പീഠങ്ങളുടെ നേർക്കു നടക്കാൻ തുടങ്ങിയ എന്നെ വര നാർത്ഥികളുടെ സംഘത്തിലേക്ക് ഒരു വൃദ്ധനായ സചിവൻ ക്ഷണിച്ചു. അത്യാദരവു നേടുന്നത് ആരെന്നറിയാൻ എന്റെ നേർക്കു നിരവധി ശിരസ്സു കൾ തിരിഞ്ഞു
ശംഖഭേരികൾ മുഴങ്ങി. ചടങ്ങുകൾ ആരംഭിച്ചു. ബ്രാഹ്മണർ ഹോമാഗ്നി യിലേക്കും വ്യതതിലതർപ്പണം നടത്തി. അംഗവസ്ത്രം മാറി, കിരിടംവച്ച് സേനേശൻ ബ്രാഹ്മണർക്കു ദാനങ്ങൾ നടത്തി നമസ്ക്കരിച്ചു.
പാഞ്ചാലത്തിലെ ചടങ്ങുകളുമായി എത്രത്തോളം വ്യത്യാസമുണ്ട് കാശി യിൽ എന്നറിയുക മാത്രമായിരുന്നു എന്റെ കൗതുകം. ആയുധമത്സര മില്ലാത്ത വെറും സ്വയംവരമാണ്. വന്നുകൂടിയ രാജാക്കന്മാരെപ്പറ്റി പൊതുവെ വർണ്ണിച്ചുകൊണ്ട് ഗായകർ പാടി. സേനേശന്റെ പിതാവിന്റെ ഒരു യുദ്ധ . വിജയത്തിന്റെ കഥയാരംഭിച്ചു. അപ്പോൾ, മണ്ഡപത്തിന്റെ പിൻവശത്തേക്കു സ്ത്രീകളുടെ സംഘം ഇറങ്ങിവന്നു. പൂമാലകൊണ്ടു മുടി കാണാത്തവിധം മുടിയ ഒരു ശിരസ്സ് അക്കൂട്ടത്തിൽ ഉയർന്നുകണ്ടു. അവരുടെ നേർക്കു നടന്ന ടുത്ത സേനേശൻ വധുവെ കൈപിടിച്ചു മണ്ഡപമദ്ധ്യത്തിലേക്കു വന്നു. സേവ കന്മാർ ഒരുക്കിവച്ച സമ്മാനങ്ങൾ അവളും ബ്രാഹ്മണർക്കു കൊടുത്തു. ഇതു പാഞ്ചാലത്തിൽ കാണാത്തതായിരുന്നു.
വധുവെ കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി. ഒറ്റ നോട്ടത്തിൽ ഹിഡിംബി, രാജകുമാരിയുടെ വേഷഭൂഷകളുമായി നില്ക്കുകയാണെന്നു തോന്നിപ്പോയി. അതേപോലെയുള്ള ദീർഘശരീരം. അത്ര കറുപ്പല്ല. തെളിഞ്ഞ കാട്ടുതേനിന്റെ നിറം. അതേപോലെ നീണ്ട കൺപീലികൾ. തവിട്ടുനിറം കലർന്ന വലിയ കണ്ണുകൾ.
- എന്റെ സഹോദരി, മഹാരാജാവായിരുന്ന ദേവേശന്റെ പുത്രി, ബലന്ധര സേനേശൻ പറഞ്ഞപ്പോൾ, ഗായകർ, ദേവന്മാർ കനിഞ്ഞനുഗ്രഹിച്ചു നൽകിയ കന്യകയെപ്പറ്റി രണ്ടുവരികൾ പാടി.
അർദ്ധവൃത്താകൃതിയിൽ ഇരിക്കുന്ന രാജാക്കന്മാരിൽ ഓരോ ആളുടെ മുമ്പിൽ എത്തി വധു നില്ക്കുമ്പോഴും യകൻ ഗുണഗണവിജയങ്ങൾ പാടി. അവരുടെ വാക്കുകളിൽ അജ്ഞാതദേശങ്ങൾ മഹാരാജ്യങ്ങളായി. മകൾ ക്കാത്ത യുദ്ധങ്ങൾ, കാലിക്കൂട്ടങ്ങൾക്കുവേണ്ടി നടന്ന കലാപങ്ങൾ, ദേവാ സുരയുദ്ധങ്ങൾക്കു സമമായി.
അവസാനത്തെ രാജാവിനു മുന്നിലായി ഇരിക്കുന്ന ഞാൻ ഒരു വിനോദം പോലെ, ഉത്സവസദസ്സിനെ രസിപ്പിക്കാൻ തുടങ്ങുന്ന ഭ്യാസികളുടെ പ്രധാനം കണ്ടു രസിക്കുന്നതുപോലെ, ഉദാസീനനായി ഇരുന്നു. പിടയ്ക്ക നെഞ്ചോടെയാണ് രൂപസഭയിൽ ബ്രാഹ്മണരുടെ മധ്യത്തിലിരുന്നത്. ഇവിടെ ഞാനൊരു കാഴ്ചക്കാരൻ മാത്രമാണ്.
വിറയ്ക്കുന്ന ശബ്ദമുള്ള ഒരു സ്തുതിപാഠകൻ എന്നെ പരിചയപ്പെടു
ത്താൻ ആരംഭിച്ചപ്പോൾ വധു എന്റെ മുമ്പിലേക്ക് അടുക്കുകയാണ്. ഞാൻ
ആചാരമനുസരിച്ച് എഴുന്നേററു. ധർമ്മ പുതനായ യുധിഷ്ഠിരൻ അനുജൻ.
യാദവസൈന്യത്തെ മുഴുവൻ ഏകനായി വെറും നിലത്തു നിന്നു യുദ്ധം
ചെയ്തു തോല്പിച്ച് കൃഷ്ണ സഹോദരി സുഭദ്രയെ കൊണ്ടുപോന്ന ഇരു
സൻ അർജ്ജുനൻ നിൻ.....രുവംശത്തിനലങ്കാരമുള്ള പാ പുത്രൻ......... ഒരിൽ ദിഗ്വിജയത്തിനിറങ്ങിയ മഹാബലി..... പിന്നെ ഞാൻ ലജ്ജകൊണ്ടു പുളഞ്ഞു. ഹിഡിംബൻ, ബകൻ, ഞാൻ കേട്ടി ട്ടില്ലാത്ത മറ്റനേകം രാക്ഷസന്മാർ രാവണസന്നിഭന്മാരായ രാക്ഷസരാജ - ന്മാർ എന്നിവരെ നിഗ്രഹിച്ച വൃത്താന്തം തീർന്നു കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു. വിശോകൻ വെറുതെയിരിക്കുകയായിരുന്നില്ല എന്നു വ്യക്തം. തുടർന്ന് എന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവം നടന്നു. അമ്പരപ്പു പുറത്തു കാട്ടാതിരിക്കാൻ ശ്രമിക്കുന്ന എന്റെ മുഖത്തു ബലന്ധര യുടെ പതറുന്ന കണ്ണുകൾ പാറിനടന്നു. അവളുടെ ശിരസ്സ് കുറേക്കൂടി ഉയർന്നു. എന്റെ കണ്ഠത്തിൽ വരണമാല്യം
സദസ്സ് അഭിനന്ദനഘോഷം ഉയർത്തിയപ്പോൾ ശംഖുവിളികളും നിനാദവും അന്തരീക്ഷത്തിൽ മുഴങ്ങി. ഒരു വധുകൂടി ഇതാ, എന്റെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നു.
ബലന്ധരയ്ക്ക് ഒരു പിതൃബലിയുണ്ടായിരുന്നു. തർക്കങ്ങളും വീരവാദ ങ്ങളുമില്ലാത്ത സ് സദ്യയ്ക്കിരുന്നു. ചമരിമാംസമിട്ട ഘാടനം നിറച്ച ചെമ്പുകുട്ടകങ്ങൾ പന്തലിലേക്ക് പരിചാരകർ വലിച്ചുകൊണ്ടുവന്നു. കടു കെണ്ണയിൽ വറുത്ത മത്സ്യം. തീയിൽ ചുട്ടെടുത്ത കൂരമാൻ. എള്ളെണ്ണയിൽ വറുത്ത ചെമ്മരിയാട്ടിറച്ചി, തേൻപായസം. നവധാന്യങ്ങൾ വാറ്റി, പൂങ്കുലകൾ കൊണ്ടു സുഗന്ധം ചേർത്ത മദ്യം,
വിശോകൻ, ഞാനൊറ്റയ്ക്കായ സന്ദർഭം നോക്കി അടുത്തുവന്ന് പതുക്കെ പറഞ്ഞു.
"നന്നായി. കാശിയും കുരുവംശവും പണ്ട് അടുത്തവരാണ്. ഇവിടത്തെ കുറെ കരകൗശലക്കാരെയും നമുക്ക് ഖാണ്ഡവപ്രസ്ഥത്തിലേക്കു കൊണ്ടുപോകണം. അതിവിരുതന്മാർ'
അയാൾക്കും വേണ്ടത്ര സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. നിളക്കെരിയുന്ന ശയ്യാഗൃഹത്തിൽ ഞാൻ രാത്രിയുടെ ഒന്നാം യാമ
" ത്തിൽ നിന്നു. ദാസിമാരുടെ അകമ്പടിയോടെ വന്ന ബലന്ധര തലകുനിച്ച് അകത്തു കയറി. പിൻവാങ്ങുന്നവരിലാരോ വാതിൽ ശബ്ദമില്ലാതെ അടച്ചു. അമർത്തിയ ചിരികളും നനുത്ത കാലൊച്ചകളും അകന്നു പോയി. ബലന്ധര യുടെ മുഖം അകിലിന്റെ കനൽപോലെ, കത്തുന്ന മുഖം. കണ്ണുകളിൽ ജിജ്ഞാ സയാണ്. അമ്പരപ്പില്ല.
എന്റെ ശരീരം ഉണർന്നു. അരക്കെട്ടിൽ കെട്ടടങ്ങിക്കിടന്ന ഊഷ്മാവി കത്തിപ്പടർന്നു. എന്റെ കൈകൾക്കുള്ളിൽ അവളുടെ ദേഹമൊരുക്കി. ഉത്തരീയം ഞാൻ വലിച്ചുമാറ്റിയപ്പോൾ പത്തിക്കീറിലെ കസ്തൂരിയു മണം മൂക്കിലുയർന്നു. എന്റെ കൈവിരലുകൾക്കിടയിൽ മുലക്കണ്ണുകൾ പെരുമീനുകൾ പോലെ പിടഞ്ഞു. ചുണ്ടുകളിൽ സഹകാരത്തിന്റെ
ആ രാത്രിയുടെ അന്ത്യത്തിലെപ്പോഴോ ഉണർന്നു ഞാൻ, അടുത്ത കീടക്കുന്ന ബലന്ധരയെ നോക്കി. നടന്ന സംഭവങ്ങളിലെ അപ്രതീക്ഷിതമായ വിസ്മയമോർത്ത് ഞാൻ കൊടും കൈകുത്തിക്കിടന്നു. സുഖകരമായ
ആലസ്യം.
അവൾ കണ്ണുതുറന്ന് നേർത്ത മന്ദഹാസത്തോടെ ചോദിച്ചു. 'സപത്നിയുമായി രാജധാനിയിലെത്തുമ്പോൾ പടി എന്തു വിചാ
ക്ഷത്രിയർക്കു പതിവുള്ളതാണല്ലോ ഒന്നിലേറെ വിവാഹം. ഞാൻ നിസ്സാരനായി പറഞ്ഞു.
“കാട്ടാളന്റെ സഹോദരിയോ?'
അപ്പോൾ എന്തുകൊണ്ടോ എനിക്കു പെട്ടെന്ന് അരിശം തോന്നി. 'അവളിപ്പോൾ എന്റെ സന്തതിയെ വളർത്തുന്ന തിരക്കിലായിരിക്കും. അവൾ അപ്പോൾ തുറന്നു ചിരിച്ചു. “പാഞ്ചാലിയുടെ ഊഴങ്ങളുടെ കണക്കു പറഞ്ഞ് സന്ധ്യയ്ക്ക് എന്റെ
ദാസിമാർ ചിരിച്ചു. നാലു സംവത്സരം എനിക്കു തുടർച്ചയായി കിട്ടുമെന്ന്
ഒരുത്തി കണക്കുകൂട്ടിപ്പറയുകയും ചെയ്തു. അപ്പോൾ നെയ്വിളക്കു വിളറി, അണരഥത്തിന്റെ പുറപ്പാടറിയിച്ചു.
" ഞാൻ എഴുന്നേറ്റു.
“എനിക്കു പുറപ്പെടാറായി. "നാലാം യാമത്തിൽത്തന്നെ മൂന്നു തേരുകളും തയ്യാറായിരിക്കും. അവിടു തടക്കം.
അവളും എഴുന്നേറ്റു.
ബലയുടെ കൂടെ പെൺകുതിരകളെ പൂട്ടിയ കർണ്ണിരഥത്തിൽ നാലു ദാസിമാർ കയറി. എന്റെ രഥത്തിൽ സേനേശന്റെ സമ്മാനദ്രവ്യങ്ങൾ
കയറി. കൊത്തുപണികൾ ചെയ്ത വെള്ളിത്തളികകൾ, കനകഭൃംഗാരങ്ങൾ, ദന്തത്തിലുണ്ടാക്കിയ വിശാന കോശങ്ങൾ. സാധാരണ തോൽക്കുടങ്ങളേ ക്കാൾ വലിയ കൃതികളിൽ വെള്ളവും മദ്യവും ഭക്ഷണസാമഗ്രികളും കയറി. അതിൽ അഞ്ച് അകമ്പടിപ്പുരുഷന്മാരും ബലന്ധരയുടെ ഒരു മാതുലനും. സേനേശനും സചിവന്മാരും ഞങ്ങളെ യാത്രയയച്ചു.
ഖാണ്ഡവപ്രസ്ഥത്തിൽ ഞങ്ങളെത്തുന്നത് ഒരു സന്ധ്യയ്ക്കാണ്. വിശോ കൻ അത്ഭുതത്തോടെ ചൂണ്ടിക്കാണിച്ചു. മുമ്പ് കാടുനിന്നിരുന്ന കുറെ സ്ഥല ങ്ങൾ വെളിമ്പറമ്പായി മാറിക്കഴിഞ്ഞു. കത്തിയെരിഞ്ഞ കുടിലുകളുടെ അവ ശിഷ്ടങ്ങൾ കടന്നുപോകുമ്പോൾ കണ്ടു. അങ്കണത്തിലെത്തിയപ്പോൾ ആദ്യം ഓടിയെത്തിയത് സഹദേവനായി
രുന്നു. നടയ്ക്കൊരു ദൂതനെയെങ്കിലും അയച്ചു വൃത്താനുമറിയിക്കാത്തതിൽ അവൻ പരിഭവം പറഞ്ഞു. പുതിയ മന്ദിരങ്ങളെല്ലാം പണിതീർന്നുകഴിഞ്ഞു. ഹസ്തിനപുരത്തുനിന്നു
പിന്നെയും കുടിയേറ്റക്കാർ വന്നിരിക്കുന്നു. കുലാലന്മാർ, രഥകാരന്മാർ, മണി
കാരന്മാർ.
വെട്ടിത്തെളിയിച്ച കാടുകളുടെ നേരെ ഞാൻ നോക്കി നില്ക്കുന്നതു കണ്ട പ്പോൾ സഹദേവൻ പറഞ്ഞു: “അർജ്ജുനനും കൃഷ്ണനും ചേർന്നാണ് കാടു വെട്ടിത്തെളിച്ചത്. ധാരാളം ഭക്ഷണവും മദ്യവും സേവകന്മാരും യോദ്ധാക്കളു മായി ചെന്ന് ഒരുത്സവം പോലെയാണ് അതു നടത്തിയത്. ഞാനൊരു നല്ല ആഘോഷം നഷ്ടപ്പെടുത്തി എന്ന ഭാവമായിരുന്നു അവന്.
"നാഗന്മാരോ?'
'കാട്ടിലെ മേന്മാരോ? ഓ, അവർ അവർ കുറച്ചൊക്കെ എതിർത്തു നിന്നു. പിന്നെ സങ്കടം പറഞ്ഞു. വീടുകൾക്കു തീവയ്ക്കാൻ തുടങ്ങിയപ്പോൾ ഒക്കെ ഓടിയൊളിച്ചു.
കാശിയിൽ നിന്നു വന്നവരുടെ താവളം ഏർപ്പാടുചെയ്യാൻ വിശോകനെ
ഏല്പിച്ചു. മാതുലനെ പരിചരിക്കാൻ സഹദേവനെയും. അമ്മ ഒരു പുതിയ മന്ദിരത്തിലേക്കു താമസം മാറ്റിയിരിക്കുന്നു. അമ്മ എന്നെ ശാസിച്ചില്ല. അമ്പരപ്പിച്ചതുമില്ല. ബലന്ധരയെ സ്നേഹത്തോടെ
സ്വീകരിച്ച് അനുഗ്രഹിച്ചു. അവൾ ഇനി പകലുകൾ കഴിക്കാൻ പോകുന്നതു തന്റെ കൂടെയായിരിക്കുമെന്നു പറഞ്ഞു. 'ഇതായിരിക്കും ഇനി ഇവിടത്തെ അന്തിപുരം. കൂടുതൽ സൗകര്യ ങ്ങളുള്ളതുകൊണ്ടാണ് ഇങ്ങോട്ടു ഞാൻ മാറിയത്.' എന്നിട്ട് എന്നെ നോക്കി പറഞ്ഞു: “ഇനിയും പുത്രവധുക്കൾ എപ്പോഴാണ് വരുന്നതെന്നറിയില്ലല്ലോ.' അർജുനന് ഉണ്ണി പിറന്നതറിഞ്ഞപ്പോൾ ഞാനവന്റെ കൊട്ടാരത്തിലേ ക്കോടി. കൃഷ്ണൻ ദ്വാരകളിലേക്കു തിരിച്ചുപോയിരിക്കുന്നു. അവിടെ കറുത്തു മെലിഞ്ഞ ഒരു ചെറിയ മനുഷ്യനുണ്ടായിരുന്നു. അയാളെപ്പറ്റിഅർജ്ജുനൻ പറഞ്ഞു: മയൻ. ദക്ഷിണദേശത്തുനിന്നും വന്ന ശില്പിയാണ്. നമുക്കുവേണ്ടി ഒരു സഭാമണ്ഡപം പണിചെയ്യുന്നു.
കാശിയിൽ മൺകട്ടകൾ കൊണ്ടു ഭിത്തികൾ കെട്ടിയത് ഞാൻ കണ്ട കാര്യം പറഞ്ഞപ്പോൾ മയൻ പറഞ്ഞു: “അതിനു ബലം പോര. അതിലും ഭംഗിയായി, നിറം കൊടുത്ത കട്ടകൾ വേവിച്ചെടുത്തു ബലപ്പെടുത്തി നിർമ്മാണം നട ത്തുന്ന സമ്പ്രദായം അയാൾ വിവരിച്ചു. സഭയുടെ തറയിൽ നീലക്കട്ടകളാണു പാകാൻ പോകുന്നത്. അയാൾക്കു കളിൽനിന്നു പുതിയ വർണ്ണങ്ങളു ണ്ടാക്കാനറിയാം. കല്ലുകൾ മരപ്പലകകളേക്കൾ കുറഞ്ഞ കനത്തിൽ വെട്ടി യെടുക്കാനും അയാളുടെ പണിക്കാർക്കറിയാം.
ഉണ്ണിയെ കാണാൻ അകത്തേക്കു കടന്ന എന്റെ ഒപ്പം അർജ്ജുനൻ വന്നു.
സൂര്യദാസിമാരിൽനിന്നു കൈമാറിയെടുത്ത ഉണ്ണി എന്റെ മുമ്പിൽ
നീട്ടിക്കാണിച്ചു. ഉറങ്ങുകയാണ്. അർജ്ജുനൻ നിഴവും സുമയുടെ മുല വുമാണ് ഉണ്ണിക്കു കിട്ടിയിരിക്കുന്നത്. 'കൃഷ്ണനാണ് പേരിട്ടത്. അഭിമന്യു
ഉറങ്ങുന്ന ഉണ്ണിയുടെ ശിരസ്സിൽ പതുക്കെ ചുംബിച്ചു. ഞാൻ പുറത്തു കടന്നു.
യുധിഷ്ഠിരനെ സന്ദർശിച്ചിട്ടില്ല. നിയമപ്രകാരം അദ്ദേഹത്തെയായിരുന്നു
ആദ്യം കാണേണ്ടിയിരുന്നത്. അകത്തളത്തിൽ നിന്നു കാത്തുനില്ക്കുന്നു
എന്ന സന്ദേശവും കൊണ്ട് സേവകനെ അയച്ചു. അദ്ദേഹം വാതിൽക്കൽ വന്ന
പ്പോൾ ഞാൻ നമസ്ക്കരിച്ചു. "വരൂ. അകത്തേക്കു വരൂ.'
അദ്ദേഹത്തിന്റെ പിന്നിൽ നടന്നപ്പോൾ ആഹ്ലാദത്തോടെ പറഞ്ഞതു അകത്തിരുന്നപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: “ബലന്ധരയുടെ മാതുലനെ കണ്ടു. അദ്ദേഹം രാത്രി ചൂതുകളിക്കാൻ വരുന്നുണ്ട്. യോഗ്യന്മാരാണ് കാശി രാജ്യക്കാർ സന്ദേശമിപ്പി ഞാനും കേട്ടിട്ടുണ്ട്. ജ്യേഷ്ഠന്റെ അനുഗ്രഹം വാങ്ങാനും വന്ദിക്കാനുമായി ബലന്ധര പോയത് അമ്മയുടെ കൂടെയാണ്. പണിതീർത്ത മന്ദിരങ്ങളും പണിചെയ്യാൻ പോകുന്ന സഭാമണ്ഡപസ്ഥാനവും നോക്കിക്കൊണ്ട് ഞാൻ അപ്പോൾ മയന്റെ കൂട
നടക്കുകയായിരുന്നു. അന്നു രാത്രിയിൽ ബലന്ധര പറഞ്ഞു: 'ദ്രൗപദിയെ കണ്ടു.
എന്തൊക്കെ ചോദിച്ചിട്ടുണ്ടാവും ദ്രൗപദി? അവരുടെ ആദ്യത്തെ കൂടി കാഴ്ചയിൽ എന്തൊക്കെയുണ്ടായി? അറിയാൻ ആഗ്രഹമുണ്ടായിരുന്ന ങ്കിലും ഞാൻ ഉദാസീനഭാവത്തിലിരുന്നു. “അദ്ഭുതമില്ല.' ബലന്ധര പറഞ്ഞപ്പോൾ മനസ്സിലാവാതെ ഞാൻ അവളെ നോക്കി നാലുവർഷം വേണമെങ്കിൽ ഏതു പുരുഷനും കാത്തിരുന്നു പോവും.
ഞാൻ വിചാരിച്ചതിലും സുന്ദരി. "ദ്രൗപദി പിന്നെ എന്തൊക്കെ പറഞ്ഞു?'
ബലന്ധര ചിരിച്ചു.
എന്നെ ശരിക്കു കണ്ടുവോ എന്നുതന്നെ സംശയം. അകലെ എന്തോ നോക്കുമ്പോൾ തടഞ്ഞുനില്ക്കുന്ന കരടായി മാത്രമേ എന്നെ കാണുന്നുള്ളു എന്നാണ് എനിക്ക് തോന്നിയത്. സുഭദ്ര ധാരാളം സംസാരിച്ചു. പിന്നെ ദ്രൗപദിയുടെ കാര്യം തുടരാതിരിക്കാൻ ഞാൻ അവളെ ശയ്യയി ലേക്കു വലിച്ചിട്ടു.
പിറേറന്നു പകൽ, ഈയിടെ വലുതാക്കിയ ആയുധപ്പുര കണ്ടു. ഏഴു കുതിരകളെ പൂട്ടുന്ന വലിയ തേരിന്റെ പണി പൂർത്തിയാവുന്നു. ഞാൻ വായു വിൽ ഗദായുദ്ധം ചെയ്തു. നകുലനുമായി ചെറുതും വലുതുമായ വാളുകൾ കൊണ്ടു കുറച്ചുനേരം പൊരുതി. എന്റെ പരിശീലനം കാണാൻ കാലാൾപ്പട യിൽ പുതുതായി ചേർന്ന കുറെ യുവാക്കൾ അടുത്തുകൂടി.
മയൻ എന്റെ ഗദകൾ നോക്കിയശേഷം പറഞ്ഞു: “ഞാനൊരു മികച്ച ഗ
യുണ്ടാക്കിത്തരുന്നുണ്ട്. മുഴുവൻ ലോഹംകൊണ്ട്. പക്ഷേ, ആവശ്യത്തിനുള്ള
ഭാരമേ തോന്നു.
അയാൾ ഉണ്ടാക്കാൻ പോകുന്ന ചില യുദ്ധതന്ത്രങ്ങളുടെ ഏകദേശരൂപം ചൂണ്ടുവിരൽ കൊണ്ടു നിലത്തു വരച്ചു കാണിച്ചു. ശില്പിക്ക് ആയുധങ്ങളെ പ്പറ്റിയുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി. ഒരിക്കൽ മാത്രം എടുത്തുപ യോഗിക്കാവുന്ന വേലുകൾ, അർദ്ധചന്ദ്രം പിടിപ്പിച്ചു കഴുത്തിക്കാൻ പററിയ അമ്പുകൾ - മറ്റു ദേശങ്ങളിൽ പ്രചാരത്തിലുള്ള പുതിയ ആയുധങ്ങളെ പറ്റി അയാൾ പറഞ്ഞു. അപ്പോൾ ഒരു വൃദ്ധയായ ദാസി വന്ന് അറിയിച്ചു. ൗപദി എന്നെ കാണാനാഗ്രഹിക്കുന്നു.
മന്ദിരത്തിലേക്കു നടന്നു. ജ്യേഷഠനും ബലന്ധരയുടെ മാതുലനും ചൂതുകളിക്കുകയായിരുന്നു. അദ്ദേഹം തലയുയർത്തിയ കൂടി യില്ല. മണ്ഡപവും ഇടനാഴിയും കടന്ന് രണ്ടാമത്തെ വാതിൽക്കലേക്കു മറെറാരു
ദാസി എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ ദ്രൗപദി ഇരിക്കുന്നു.
ഗർഭിണിയെ വരൂപവാവട്ടെ എന്ന് ആചാരമനുസരിച്ച് ആശീർവദിച്ചു. ഗർഭാലസ്യം അവളുടെ മുഖത്തിനു കൂടുതൽ ഭംഗി ത്തിരിക്കുന്നു. മനസ്സിനെ ശാസിച്ചു: “ഇപ്പോൾ മുമ്പിൽ ജ്യേഷ്ഠപത്നിയാണ്. “രാജസൂയത്തെപ്പറ്റി എന്താണു നിശ്ചയിച്ചത്?'
എവിടെയോ കേട്ടു എന്നതല്ലാതെ ഒന്നുമറിയില്ല. നകുലനോ സഹ ദേവനോ ആരോ പറയുന്നതു കേട്ടു. അത്രമാത്രമേ എനിക്കറിയൂ.
ജരാസന്ധനെ തോല്പിച്ചാലേ രാജസൂയത്തിനർഹതയുള്ളു എന്ന് കൃഷ്ണൻ പറഞ്ഞു. രാജാവും അതിനോടു യോജിക്കുന്നു. വെറുതെ യുദ്ധങ്ങൾ കൂടാതെ കഴിയുമല്ലോ,
അവൾ എഴുന്നേററുപോയി. തിരിച്ചുവന്നത് ഇടവിട്ട് മൂന്നും മതവും കോർത്ത ഒരു മാലയുമായിട്ടാണ്. വിവാഹസമ്മാനം.
അതു വാങ്ങി. ഇഴകൾ വിരലുകൾ കൊണ്ടു വേർപെടുത്തി ഞാൻ പറയേ
ണ്ടായതെന്നറിയാതെ നിന്നു.
ജരാസന്ധനുമായി കുരുക്കൾക്കോ പാഞ്ചാലർക്കോ പകയില്ല. അയാളെ
ജയിക്കാതെ രാജസൂയം നടത്തുന്നതിലർ ത്ഥമില്ല എന്നു പറയുന്നതും ശരി തന്നെ. ഇതെല്ലാം ഞങ്ങൾ പുരുഷന്മാർ ആലോചിക്കേണ്ട രാജകാര്യങ്ങളാണ്.
ദ്രൗപദി എന്താണു പറഞ്ഞുകൊണ്ടുവരുന്നത്?
“കൃഷ്ണൻ പറഞ്ഞാൽ എന്തിനും ചാടിപ്പുറപ്പെടുന്ന കരാണല്ലോ ഖാണ്ഡവപ്രസ്ഥത്തിൽ യാദവരുടെ കുടിപ്പകയിൽ പങ്കെടുക്കേണ്ടെന്ന് അനു ജനെ ഉപദേശിക്കണം. സമയം വരുമ്പോൾ അപേക്ഷിക്കാൻ വേണ്ടിയിട്ടു കൂടിയാണ് ഞാൻ ആളയച്ചു വരുത്തിയത്. '
അർജ്ജുനൻ അപകടമൊന്നും ചെയ്യാതെ ഞാൻ ശ്രദ്ധിച്ചുകൊള്ളണം. ഞാനെഴുന്നേററു. ജരാസന്ധൻ ദ്വന്ദ്വയുദ്ധം തന്നാൽ, അതു സ്വീകരിക്കുന്നത് അവിടുന്നാ
ണെങ്കിൽ, ഒരുപക്ഷേ, കഥ വേറെയായിരിക്കും. യാദവരുടെ യുദ്ധത്തിന്റെ
അവശിഷ്ടം ഏകാതെ കഴിയുന്നതായിരിക്കും ഉചിതം. എനിക്കുതോന്നുന്നതാണ്. ശരിയോ തെറോ ആവാം.
മറെറന്തു പറയാൻ? ഞാനെഴുന്നേറ്റു. പുറത്തേക്കു പോകാൻ തുടങ്ങു മ്പോൾ ദ്രൗപദി പറഞ്ഞു: "കാർത്തികത്തിലെ പൗർണ്ണമിക്കാണ് എന്റെ അടുത്ത ഗൃഹമാറ്റം.
വളരെ പതുക്കെ.
ഞാൻ ധൃതിയിൽ പുറത്തേക്കു കടന്നു.
എന്തിനാണ് ദ്രൗപദി എന്നെ വിളിപ്പിച്ചത്? വിവാഹസമ്മാനം നൽകാനോ? ജരാസന്ധനുമായി ഒരു യുദ്ധമുണ്ടാവാതെ കഴിക്കാനോ? ഇനി നാലുമാസം
കഴിഞ്ഞാലെത്തുന്ന എന്റെ ഊഴത്തെ ഓർമ്മിപ്പിക്കാനോ? രാത്രിയിൽ ബലന്ധരയുടെ സമീപം തണുത്ത് വികാരരഹിതനെപ്പോലെ തേൻ കിടന്നു. ഇരുട്ടിൽ കണ്ണുതുറന്നുകിടന്നാലോചിച്ചപ്പോൾ ചിത്രം വി യുന്നു. ജരാസന്ധനുമായി യുദ്ധം നടക്കുകതന്നെയാണാവശ്യം. രാജസൂയ ത്തിന്റെ ബലപരീക്ഷണത്തിൽനിന്ന് യുധിഷ്ഠിരൻ രക്ഷപ്പെടുന്നു. ദ്രൗപദി മഹാരാജ്ഞിയാവുന്നു. അതിശക്തനായ ജരാസന്ധനെ നേരിടുന്നത് ഞാൻ തന്നെയാവണം. അർജ്ജുനനാവരുത്. ബലന്ധരാപരിണയം താൻ പൊറുത്തി രിക്കുന്നു. ജരാസന്ധവധത്തിന് ഉപഹാരമായി കാർത്തികത്തിലെ പൗർണ്ണ മിയും തുടർന്നുള്ള രാവുകളും എന്നെ കാത്തിരിക്കുന്നു......എല്ലാം വ്യക്തംചോരപുരണ്ട കൈകൾ കൊണ്ട് ഉടയാട വലിച്ചൂരി ചീന്തിയെറിഞ്ഞു. കാട്ടാളന്റെ കരുത്തോടെ അവളെ അനുഭവിക്കുന്ന ഒരു ദൃശ്യം ഞാൻ മന സ്സിൽ അമർഷത്തോടെ സങ്കല്പിച്ചു. ഒരുപക്ഷേ, അതുതന്നെ സ്വപ്നം കണ്ടാണ് ദ്രൗപദി ഇപ്പോൾ ഉറങ്ങുന്ന
തെങ്കിലോ?ഞാനതപ്പെടില്ല
പുതിയ ഒരാഭരണം കൂടി അഭിമാനത്തോടെ അണിഞ്ഞ് ശാന്തമായി ഉറങ്ങുന്ന ബലന്ധരയെ ഞാൻ സഹതാപത്തോടെ നോക്കി.