shabd-logo

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023

1 കണ്ടു 1
വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:

'ഓർമ്മിക്കുന്നില്ല. ഈ പുത്രനെ പാറപ്പോൾ കൊട്ടാരമുത്തു വന്നു
കുറുനരികൾ ഓളിയിട്ടു. ഇയാൾ കാരണം ഈ ഹസ്തിനപുരം ചുടലപ്പറനാവും. കുരുവംശം നശിക്കും!' . അതു കേട്ട ഭാവമില്ലാതെ ദുര്യോധനൻ, രംഗപീഠത്തിനു സമീപം നിന്ന ഒരു സേവകനെ നോക്കി പറഞ്ഞു: “പ്രാതികാമീ, ദ്രൗപദിയെ വിളിച്ചു

ദ്രൗപദിയുടെ വരവു കാത്തിരിക്കുന്ന സദസ്സിനെ ഞാൻ നോക്കി. അധർമ്മമാണ് ഇതെല്ലാമെന്ന ഭാവത്തിലിരിക്കുന്ന അവരോരോരുത്തരും ദ്രൗപദി വന്നുകാണാൻ അകമേ മോഹിക്കുന്നു എന്നെനിക്കു തോന്നി.

ദുര്യോധനൻ തളർന്നിരിക്കുന്ന യുധിഷ്ഠിരനെ കാണാത്തപോലെ മണ്ഡപത്തിൽ നടന്നു. അയാളുടെ സമീപത്തേക്കു കർണ്ണനും ദുശ്ശാസനനും ഇറങ്ങി വന്നു. കർണ്ണൻ ചെവിക്കടുത്തു ചെന്ന് എന്തൊക്കെയോ പിറുപിറുത്തു. ദുര്യോധനൻ മന്ദഹസിച്ചു തലയാട്ടി ശരിവച്ചു. തിരിച്ചുവന്ന പ്രാതികാമി തനിച്ചായിരുന്നു. അവൻ തൊഴുതു നിന്നപ്പോൾ

കർണ്ണനാണു ചോദിച്ചത്. 'എവിടെ പരി
ഇതു കർണ്ണന്റെ ദിവസമായിത്തീർന്നു. ഞാൻ മനസ്സിൽ പറഞ്ഞു യോട് പഴയ പകപോക്കാൻ സൂതപുത്രന് അവസരം വന്നിരിക്കുന്നു.

.

“രാജാവ് ആദ്യം പണയം വച്ചതു തന്നെയാണോ രാജ്ഞിയെയാണോ എന്നു രാജിക്കറിയണം. പിന്നെ ധർമ്മാധർമ്മങ്ങളറിയുന്ന ഈ സദസ്സിലെ ശ്രേഷ്ഠന്മാർ ഇതു ശരിവയ്ക്കുന്നുണ്ടോ എന്നും അറിയണം. യുധിഷ്ഠിരൻ പറഞ്ഞു:  ദ്രൗപദി വരട്ടെ. കള്ളച്ചതുകൊണ്ട് എല്ലാവരും
അടിമകളായി. അധർമ്മം കണ്ട് സദസ്യർ ഇവരെ നിന്ദിക്കട്ടെ.'

ദുര്യോധനൻ അലറി

'ദ്രൗപദി വരട്ടെ!

പാതികാമി വിറച്ചുകൊണ്ടു നിന്നു. അയാൾ സദസ്സിൽ കണ്ണാടിക്കുന്ന കൂട്ടത്തിൽ എന്നെ കണ്ടു. ഭയന്നു മുഖം തിരിച്ചു.ദുര്യോധനൻ പറഞ്ഞു: “ത്യൻ ഭയമാണ് ദുരവസനാ, താൻ വിളിച്ചു കൊണ്ടു വരൂ.'

സുഖകരമായ ഒരുത്തരവാദിത്വം കിട്ടിയതുപോലെ ദുശ്ശാസനൻ അതു കേട്ട ടൻ അകത്തേക്കു നടന്നു. കാലത്തിൽ രൂഢമായി അഫാരിച്ചിരുന്ന ഞാൻ ഇവിടെ നിസ്സഹായനാണ്. അടക്കിയ മുഷ്ടികൾ കൂട്ടിത്തിരുമ്മി ക്കൊണ്ട് ഞാൻ നിന്നു.

ചോരയും മരണവും കണ്ട് പതറാത്ത ഞാൻ നടുങ്ങി. പിന്നെ മനസ്സിലൊരു തേങ്ങൽ ഉയർന്നു. അഴിഞ്ഞ മുടിയിൽ ചുരുട്ടിപ്പിടിച്ച്, രൂപത്തിലേക്ക് യ പശുവിനെ എന്നപോലെ, ദ്രൗപദിയെ കൊണ്ടുവന്നു നിറുത്തുന്നു. അഴിഞ്ഞ വസ്ത്രം ഊർന്നുപോകാതെ വാരിപ്പിടിച്ച് ദ്രൗപദി ചുറ്റും നോക്കി.

ഇടറിയ കാലടികൾക്കിടയിൽ ഞാൻ കറുത്ത രക്തത്തുള്ളികൾ കണ്ടു. വെൺകൽത്തറയിൽ വീണ പത്മരാഗക്കല്ലുകൾ. ഒറ്റവസ്ത്രത്തിന്റെ തല ഉത്തരീയം കൂടിയാക്കി നില്ക്കുന്ന ദ്രൗപദി. രജസ്വലയാണ് കണ്ടാലറിയാം. . അവളുടെ അർദ്ധനഗ്നത. ആയിരം കണ്ണുകൾ പെരുമ്പരുന്തുകളെപ്പോലെ
കൊത്തിവലിക്കുന്നു. ദ്രൗപദി ഗദ്ഗദമൊതുക്കി ചോദിച്ചു: “ഈ നിലയിൽ എന്നെ സഭാമധ്യ ത്തിൽ വലിച്ചിഴയ്ക്കുന്നതു ശരിയാണോ? ഭീഷ്മപിതാമഹാനും വിദൂരരേ മൊക്കെയുള്ള ഈ സദസ്സു പറയട്ടെ, ഞാനടിമയാണോ?'

ദ്രൗപദി തലയുയർത്തി ചുറ്റും നോക്കി; മായിയുടെ തലയെടുപ്പോടു
കൂടിത്തന്നെ. അവളുടെ കണ്ണുകൾ അനുകൂലവാക്കുകൾ കേൾക്കാൻ സഭ
യിലെ മുഖങ്ങളിൽ തിരഞ്ഞു. എന്റെ മുഖത്ത് അവസാനം നോട്ടം തങ്ങി

'സഹിക്കാതെ വയ്യ. ധർമ്മപുത്രനായ യുധിഷ്ഠിരന്റെ വാക്കാണ് വലുത്. നമ്മളൊക്കെ അടിമകൾ' പിന്നെ ഞാൻ മുമ്പോട്ടു കയറി. യുധിഷ്ഠിരനെ നോക്കി പറഞ്ഞു: “വേശത്തെരുവിലെ ചൂതാട്ടക്കാരുടെ നാട്ടിൽ ചൂളത്തികളു ണ്ടാവും. ആ ധൂർത്തന്മാരും സ്വന്തം പെണ്ണുങ്ങളെ പണയം വയ്ക്കാറില്ല. ക്രോധമടക്കാനാവാതെ ഞാൻ പറഞ്ഞു: “ഞാനെന്തെങ്കിലുമൊക്കെ ചെയ്തു പോവും മുമ്പ് - സഹദേവാ തീ കൊണ്ടുവരൂ. എന്റെ കൈ പൊള്ളിക്കട്ടെ. എന്നെത്തന്നെ ശിക്ഷിക്കാനെ എനിക്കിപ്പോൾ കഴിയൂ.

അർജ്ജുനൻ എന്റെ ചുമലിൽ പിടിച്ചു പറഞ്ഞു. “അരുത്, അരുത്.' . അപ്പോൾ കൗരവ സഹോദരരുടെ കൂട്ടത്തിൽ ഞാൻ അതുവരെ വളരെ മയാന്നും ശ്രമിച്ചിട്ടില്ലാത്ത വികർണൻ പറഞ്ഞു: “പദി ചോദിച്ചതിന് ആരും ഉത്തരം പറഞ്ഞില്ല. സ്വയം പണയപ്പെട്ടആൾ മറ്റൊരാളെ പണയം വയ്ക്കുന്ന തെങ്ങനെ? അതാണു ചോദ്യം. ദ്രൗപദി അടിമയല്ല എന്നു ഞാൻ പറയുന്നു. ദുര്യോധനനെ ധിക്കരിച്ചു സംസാരിക്കുന്നു എന്നതിലേറെ അയാൾ ഞാനാ ലോചിക്കാത്ത ഒരു വാദം സമസ്സിന്റെ മുമ്പിൽ വയ്ക്കുന്നു. അടിമയാണോ എന്ന് ദ്രൗപദി ചോദിച്ചത് ഒരു ചെറിയ ചോദ്യമല്ല. വികർണ്ണൻ കാനായി നോക്കുന്ന ദുര്യോധനനെ കാര്യമാക്കാതെ പറഞ്ഞു: "നായാട്ട്, കുടി, ചൂതാട്ടം, സ്ത്രീസേവ - ഇതു നാലിലും അത്യാസക്തി വന്നാൽ ധർമ്മം വിടും. ഒറ വസ്ത്രമുടുത്ത അന്തഃപുരത്തിലിരിക്കുന്ന ഈ കുലസ്ത്രീയെ ഇവിടെ എത്തിച്ചതും ആ ധർമ്മച്യുതിതന്നെ.

കർണ്ണൻ അരിശത്തോടെ വികർണ്ണന്റെ നേരെ അസ്ത്രം പോലെ വിരൽ


“എടോ വസ്ത്രമില്ലാതെയും ഇവരെ കൊണ്ടുവരാം. അഞ്ചു പേർക്കു ഭാര്യ
തയോടെ ദൗപദിയെ നോക്കി കർണ്ണൻ ദുര്യോധനനോടു പറഞ്ഞു 'അടികളുടെ എല്ലാ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചുവാങ്ങു - യുധിഷ്ഠിരൻ ഉത്തരീയമഴിച്ചിട്ടു. ആഭരണങ്ങൾ നേരത്തേ അദ്ദേഹം ഊരി യിരുന്നു. അത് ഞങ്ങൾക്കുള്ള സൂചനയാണ്. അർജ്ജുനനും നകുല സഹ

ദേവന്മാരും ആഭരണങ്ങൾ അഴിച്ചു.

അപ്പോൾ ദുശ്ശാസനന് കർണ്ണൻ നോട്ടത്താൽ നിർദ്ദേശം കൊടുത്തു. അയാൾ മുടിവിട്ട്, ദ്രൗപദിയുടെ മടിക്കുത്തിൽ കൈവച്ചു. മുന്നോട്ടാഞ്ഞ് ഞാൻ എന്തോ ശബ്ദമുണ്ടാക്കി. ദുശ്ശാസനൻ കവി ടാതെ എന്നെ നോക്കി. നിയമങ്ങൾ മറന്നു ഞാൻ ആക്രമിക്കുമെന്ന് അയാൾ ഒരുപക്ഷേ ഭയന്നിരിക്കണം.

സദസ്സും കൊട്ടാരം മുഴുവനും കേൾക്കുമാറ് ഞാൻ അലറി: 'ഈ കൂടിയ
വരെല്ലാം കേൾക്കെ ഞാനിപ്പോൾ ആണയിടുന്നു. ഇവനെ കൊന്നു മാറു
പിളർന്ന് എന്നെങ്കിലും ഞാനിവന്റെ ചോര കുടിച്ചില്ലെങ്കിൽ ഞാൻ ഭീമസേന
'നല്ല. എനിക്കു പിതാമഹർ നേടിയ ലോകപുണ്യവും വേണ്ട
ഒരു സദസ്യൻ പറഞ്ഞു: “അടിമയാണോ എന്ന ചോദ്യത്തിന് ആരും ദ്രൗപദിക്കു മറുപടി കൊടുത്തില്ല. മഹാജ്ഞാനികളായ വിദുരരും ഭീഷ്മരു മൊക്കെയുണ്ടല്ലോ ഇവിടെ.' വിദുരരെ ആളുകൾ നോക്കി.

വികർണ്ണൻ പറഞ്ഞതിൽ കാര്യമുണ്ട്. രണ്ടുവഴിക്ക് ഈ പ്രശ്നത്തെ കാണാം. പണ്ട് പ്രഹ്ലാദനും കശ്യപനും തമ്മിൽ തർക്കം നടന്നപ്പോൾ സദസ്സു പൊറുത്തില്ല. അപശബ്ദങ്ങളുയർന്നു.

'ഭീഷ്മാചാര്യൻ പറയട്ടെ.

അതുവരെ നിശ്ചലനായിരുന്ന ദീപ്താചാര്യർ അദ്ദേഹത്തിന്റെ ചുണ്ടുകൾ മാത്രം ഇളകി.

"ദ്രൗപദി സ്വതന്ത്രയോ അടിമയോ എന്നു പറയേണ്ടത് യുധിഷ്ഠിരനാണ്. ദുര്യോധനന് ഈ വാദപ്രതിവാദങ്ങൾ രസിക്കുന്നുവെന്നു തോന്നി. കണ്ണന് അക്ഷമയാണ്. അയാളെന്തൊക്കെയോ പിറുപിറുത്തിരുന്നു. അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ദുര്യോധനൻ പറഞ്ഞു: ഭീമസേനനും അനുജന്മാരും വൗപദിയും യുധിഷ്ഠിരനു തങ്ങളുടെ മേൽ അധികാരമൊന്നു മില്ലെന്നു പറയട്ടെ. എല്ലാവരെയും ഞാൻ സ്വതന്ത്രരാക്കാം.

ദുര്യോധനന്റെ ബുദ്ധിയിലാണോ കർണ്ണനിൽ നിന്നാണോ ഈ ചോദ്യം വന്നത് അയാൾ എന്നെയാണിപ്പോൾ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ എന്നിലാണ്. ഞാൻ സംശയിച്ചില്ല.

ഇദ്ദേഹം ഞങ്ങാർക്കു ജ്യേഷ്ഠനാണ്. രാജാവാണ്. ഗുരുവാണ്. ഇദ്ദേഹം ഞാനപ്പോൾ ഞങ്ങളും തോറ്റു. ഞങ്ങളടിമകളായെന്നു പറഞ്ഞാൽ അടിമ
കൾതന്നെ. പക്ഷേ, പഴങ്കഥകളും ശാസ്ത്രവചനങ്ങളും എന്റെ സഹായത്തിനെത്താനില്ല.

ചുരുട്ടിയ വലതു മുഷ്ടി നീട്ടിക്കൊണ്ടു ഞാൻ പറഞ്ഞു. "ഈ കൈകൾ നിങ്ങൾ കാണുന്നുണ്ടോ? ഒരിക്കൽ ഈ വെറും കൈ കൊണ്ട് കൗരവരെ മുഴുവൻ ഞാൻ ചതച്ചുകൊല്ലുന്നതു കാണാം. യുധിഷ്ഠി

താൻ ഒരു വാക്ക് സമ്മതം തന്നാൽ മതി, ഇപ്പോൾത്തന്നെ ഞാനതിനൊളേക്കും. മംഗം വീണ്ടും നിശ്ചലമായി. കർണ്ണൻ അമർഷമാരുക്കി ഗ്രൗപദിയോടു പരിഹാസസ്വരത്തിൽ പറഞ്ഞു: “ദാസരുടെ സ്വത്തും പെണ്ണുങ്ങളും യജമാന നുള്ളതാണ്. യജമാനന്റെ വീട്ടിൽ ജോലി തുടങ്ങാം. നല്ല ആണുങ്ങൾ അവി ടെയുമുണ്ടല്ലോ? ദുഖിക്കാനില്ല.

ദുഷ്യാധനൻ യുധിഷ്ഠിരനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു. ദ്രൗപദി പണയ പ്പെട്ടില്ലെന്ന് താൻ പറയാമോ? എങ്കിൽ തർക്കം തീരും. ധർമ്മശാസ്ത്രം വേണ്ട, പഴങ്കഥകൾ തുടങ്ങണ്ട. കാര്യം പറഞ്ഞാൽ മതി. ഉവ്വ്, അല്ലെങ്കിൽ ഇല്ല!'

എന്നിട്ടയാൾ ദ്രൗപദിയെ നോക്കി, വസ്ത്രം നീക്കി നഗ്നമായ ഇടം തുട തട്ടിക്കൊണ്ടു പറഞ്ഞു: 'യുധിഷ്ഠിരൻ നിന്റെ ഭർത്താവല്ലെന്നു നീ പറ ഞ്ഞാലും മതി!'

പദി ദുശ്ശാസനന്റെ കൈ തട്ടിമാറി ഓടി ധ്യതരാൻ കാൽ ക്കീഴിൽ ചെന്നുവീണു. അവൾ അദ്ദേഹത്തോടു പറഞ്ഞത് ഞങ്ങളാരും കേട്ടില്ല. അതുവരെ നിശ്ശബ്ദനായിരുന്ന രാജാവ് സിയിലുള്ള കാര്യം അപ്പോ ഴായിരിക്കണം പലരും ഓർമ്മിച്ചത്. ദുര്യോധനൻ രംഗം വാഴുന്ന ബഹളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞാൻ മറന്നു പോയിരുന്നു. അദ്ദേഹം സംസാരിച്ചു.

“എനിക്കു പുത്രവധുവെപ്പോലെ പ്രിയപ്പെട്ടവളാണിവർ. അവളുടെ പ്രാർത്ഥനയനുസരിച്ച് ഞാൻ വരം നൽകിയിരിക്കുന്നു. ഇവളെ ഞാൻ മോചി പ്പിച്ചിരിക്കുന്നു.

ദ്രൗപദി പിന്നെയും അദ്ദേഹത്തോടു സംസാരിച്ചു. 'ഇവൾക്കുവേണ്ടി പാണ്ഡവരും സ്വതന്ത്രരാണെന്ന് ഞാൻ പറയുന്നു.

രാജ്യവും സ്വത്തുക്കളും ജയിച്ചവർ തന്നെ കൈയിൽ വയ്ക്കുന്നു. ആളുകൾ പ്രതികരിച്ചില്ല. അത് അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. പിന്നെ ആശ്വാസംകൊണ്ടു സദസ്സു മുഖരിതമായി.

ദുര്യോധനനേക്കാൾ ക്ഷോഭവും നിരാശയും കണ്ണനായിരുന്നു. അയാൾ ഉറക്കെ പറഞ്ഞു: “പെണ്ണിന്റെ കരച്ചിലിന്റെ മറവിൽ പാണ്ഡവർ തൽക്കാലം രക്ഷപ്പെട്ടു. മഹാവീരന്മാർ

. രാജനിയമപ്രകാരം ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു. തളർന്ന് അടു ത്തേക്കു വന്ന യുധിഷ്ഠിരനോട് ഞാൻ പറഞ്ഞു: "പ്രതികൾ രണ്ടും പിന്നേക്കു ബാക്കിവെയ്ക്കുന്നില്ല. ഞാനിപ്പോൾ സ്വതന്ത്രനാണ്.

ഒറ്റയ്ക്ക് മുഴുവൻ പേരെയും നേരിടാമെന്നുള്ള കരുത്ത് എനിക്കപ്പോഴു ണ്ടായിരുന്നു. മുഴുവൻ കഴിഞ്ഞില്ലെങ്കിലും മൂന്നുപേരുടെയെങ്കിലും കടം ഇപ്പോൾ വീട്ടണം: കർണ്ണൻ, ദുര്യോധനൻ, ദുശ്ശാസനൻ യുധിഷ്ഠിരൻ മുന്നിൽനിന്ന് ഒരർദ്ധവന്ദനം പോലെ കെഞ്ചുന്ന സ്വരത്തിൽ

മടക്കയാത്രയ്ക്ക് സാരഥികൾ തേരൊരുക്കിക്കഴിഞ്ഞു.

ഞാൻ ചെന്നപ്പോൾ എല്ലാവരും കയറിക്കഴിഞ്ഞിരുന്നു. അമ്മയുടെ സമീപം തലതാഴ്ത്തിരിക്കുന്നു, ദ്രൗപദി. അമ്മയ്ക്ക് പെട്ടെന്നു വളരെയേറെ വാർദ്ധക്യം ബാധിച്ചുവെന്നു തോന്നി ക്ഷീണിതമായ മുഖം കണ്ടപ്പോൾ, അപ്പോൾ സാരഥികളിലൊരാൾ പറഞ്ഞു. ഒരു ദൂതൻ വരുന്നുണ്ട്.

കൊട്ടാരത്തിൽനിന്ന് ഓടിയടുക്കുന്നത് പ്രാതികാമിയാണെന്നു കണ്ടു.

അടുത്തെത്തിയ പ്രാതിക്കാരി യുധിഷ്ഠിരനെ വന്ദിച്ചു പറഞ്ഞു: “വീണ്ടു

മൊരുവട്ടം പൂതിനു തയ്യാറുണ്ടോ എന്നു കാണിക്കുന്നു.

ആര്?
ധൃതരാഷ്ട്രമഹാരാജാവ് 

ഞാൻ അമ്മയെയാണു നോക്കിയത്. അമ്മ ദീർഘമായി ഒന്നു നിശ്വസിച്ച്
കണ്ണുകടിച്ചു. ങ്ങൾ ജ്യേഷ്ഠനെ നോക്കി. അദ്ദേഹത്തിന്റെ മനസ്സിലെ ചൂതാട്ടക്കാര നിതാ വീണ്ടും പിടിവലി നടത്തുന്നു. നഷ്ടപ്പെട്ട മുതലുകളെല്ലാം തിരിച്ചെടുക്കാനുള്ള സന്ദർഭം.

അർജ്ജുനൻ പറഞ്ഞു: “അരുത്.

യുധിഷ്ഠിരൻ സംശയിക്കുന്നു, പിന്നെയും. പ്രാതികാമി താനൊരു ദുതൻ

മാത്രമാണെന്ന നിസ്സഹായതയിൽ നിന്നും

“പണയം എന്താണിനി വേണ്ടത് ? ശകുനിയൊന്നും പറഞ്ഞില്ലേ? ഞങ്ങളുടെ അറുത്തെടുത്ത തലകളോ?' സഹദേവൻ ചോദിച്ചു. എന്നിട്ടയാൾ എന്തെങ്കിലുമൊക്കെ പറയൂ എന്ന അപേക്ഷാഭാവത്തിൽ ദ്രൗപദിയെ നോക്കി.

ദ്രൗപദി വിദൂരതയിൽ മിഴികൾ നട്ടു നിശ്ചലമിരുന്നു. “തരു വിടട്ടെ...... അനൻ പറഞ്ഞു.

യുധിഷ്ഠിരനാണ്.

അപ്പോൾ നകുലൻ അദ്ദേഹത്തിനടുത്തേക്കുവന്നു.

"നഷ്ടപ്പെട്ടതെല്ലാം പോകട്ടെ, ശകുനിയോടു കളിച്ച് ഒന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല. യുധിഷ്ഠിരൻ ചോദ്യഭാവത്തിൽ നകുലനെ നോക്കി. എന്നിട്ട് നിൽ നിന്നു താഴെയിറങ്ങി. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് കുതിരകളെ അഴിക്കാൻ തുടങ്ങി സൂതന്മാർ. ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നിലായി നടന്നു. വീണ്ടും കൊട്ടാരത്തിലേക്കുതന്നെ,
യുധിഷ്ഠിരൻ ജയിച്ചുകയറുകയാണെന്ന വാർത്ത വന്നപ്പോൾ എനി ക്കൊന്നും തോന്നിയില്ല. നകുലനും സഹദേവനും അപ്പപ്പോൾ ജയാപജയ ങ്ങൾ അറിയിക്കാൻ മാറിമാറി ഓടിയെത്തിയിരുന്നു. . ഞാൻ അതിഥിമന്ദിരത്തിന്റെ മുറിയിൽ എത്തിയ മുതല് മദ്യപിക്കാൻ തുടങ്ങിയിരുന്നു.

തോൽക്കുകയാണെന്ന വിവരം വന്നപ്പോഴും ഞാൻ നിസ്സംഗനായിരുന്നു. നകുലനു പകരം ഒരിക്കൽക്കൂടി സഹദേവൻ വന്നപ്പോൾ ഞാൻ ചോദിച്ചു: 'തല വെട്ടിക്കാടുക്കാറായെങ്കിൽ പറഞ്ഞോളൂ. ഞാൻ തയ്യാർ. അയാൾ തളർന്ന് എന്റെ മുമ്പിലിരുന്നു. കിതയ്ക്കുന്നുണ്ടായിരുന്നു. കുറച്ചിട് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു: "അതായിരുന്നു ഭേദം. പന്ത്രണ്ടുവർഷം കാട്ടിൽ. പിന്നെ, ഒരു വർഷം ആരു മറിയാതെ നാട്ടിൽ കണ്ടുപിടിച്ചാൽ വീണ്ടും കാട് പന്ത്രണ്ടു കൊല്ലം. നന്നാ ഞാൻ നിഭാവത്തിലിരുന്നു.

സഹദേവൻ പറഞ്ഞു. “ഒരപേക്ഷയുണ്ട്, ജ്യേഷ്ഠനോട് കൗരവക്കൂട്ടത്തെ വധിക്കാനിടകിട്ടുമ്പോൾ ഒരാളെ എനിക്കായി ഒഴിവാക്കി എന്തെങ്കിലും വയ്ക്കണം. ആ നീചൻ ശകുനിയെ. ദുഃഖവും ക്രോധവും കൊണ്ടു വിറകൊള്ളുന്ന അനുജനെ ഇടം ക കൊണ്ടു ചേർത്തുപിടിച്ച് ഞാൻ ആശ്വസിപ്പിച്ചു. 'അവസരം വരും. വിഷമി ക്കരുത്. കാട് അത്ര മോശമായ സ്ഥലമൊന്നുമല്ല, ജീവിക്കാൻ. അവശേഷിച്ച മദ്യം കൂടി തീർത്ത് ഞാൻ എഴുന്നേററു.



M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക