മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേപോലെയാണ് പാഞ്ചാലി പരിണയ ത്തിന്റെ പശ്ചാത്തല കഥയും.
ബഹുഭർതൃത്വം അന്നത്തെ ഗോത്രവർഗ്ഗങ്ങളിലും അല്പം മോശമായി അന്നെയാണ് കണക്കാക്കപ്പെട്ടിരുന്നത്. ദ്രുപദൻ എതിരായിരുന്നു. അഞ്ചു ഭർത്താക്കന്മാർ ഉള്ളതിന്റെ പേരിൽ ദ്രൗപദിയുടെ പാതിവ്രത്യത്തെപ്പറ്റി യുള്ള പരിഹാസവചനങ്ങൾ പിന്നീട് ദ്യുതസഭയിലും കേട്ടതാണല്ലോ. അതു നാട്ടുനടപ്പിൽ നിരക്കാത്ത ഒരു വിവാഹമായിരുന്നു. മക്കൾ ഒരു സുന്ദരി കാരണം തമ്മിൽത്തല്ലി പിരിയാതിരിക്കാൻ അമ്മ കണ്ട ഉപായം തന്നെയായി രിക്കണം ആ വിവാഹം. മൂത്തവൻ എന്ന നിലയ്ക്ക് യുധിഷ്ഠിരന്റെ അവകാ ശവാദത്തെപ്പറ്റിയും അമ്മയ്ക്ക് അറിയാം. പറയുന്നവർ എന്തു വേണ മെങ്കിലും പറയട്ടെ, മക്കൾ ഒരുമിച്ച് നില്ക്കലാണ് പ്രധാനം എന്ന ദൃഢ നിശ്ചയം കുന്തിയുടെ മനസ്സിൽ ഉണ്ടായിരിക്കണം. അരക്കില്ലത്തിൽ പകരം കിടക്കാൻ പറ്റിയ അസ്ഥികൂടങ്ങളായി ഭിക്ഷയ്ക്ക് വന്ന കാട്ടാളത്തിയേയും മക്കളേയും കണ്ട് കുന്തിയുടെ മനക്കരുത്ത് ചെറുതല്ല. പക്ഷേ, ആ വിവാഹ ത്തിന്റെ കാരണം ഈശ്വരനിശ്ചയമാക്കുന്ന ഒരു കഥ കാണാം. പാഞ്ചാലി പൂർവ്വജന്മത്തിൽ മുനികന്യകയായിരുന്നു. തപസ്സുചെയ്തു മഹേശ്വരനെ പ്രത്യക്ഷമാക്കിയപ്പോൾ "ഗുണവാനായ ഭർത്താവിനെ തരു' എന്ന് അഞ്ചുവട്ടം അറിയാതെ പറഞ്ഞുപോയി! അതിന്റെ ഫലമായി അഞ്ചു ഭർത്താക്കന്മാരു ണ്ടാവണമെന്നതാണ് യോഗം. ഈ ന്യായം പറയിപ്പിക്കുന്നത് സാക്ഷാൽ കൃഷ്ണദ്വൈപായനനെക്കൊണ്ടാണ്. ആ മഹാപ്രതിഭയുടെ വായിൽ നിന്ന് അത്തരമൊരു വിഡ്ഢിക്കഥ വരുമെന്നു സങ്കല്പിക്കാൻ കഴിയുമോ? ആവശ്യ മില്ലാത്ത ദിവ്യപരിവേഷങ്ങൾ വച്ചുകളാൻ പാകത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി അതിമനോഹരമായ ഈ കാവ്യത്തിന്റെ ശക്തിയും സൗന്ദര്യവും അലങ്കോലപ്പെടു ത്തിയവരെ മാരാർ അടക്കമുള്ള മഹാപണ്ഡിതന്മാർ കുറ പ്പെടുത്തുന്നതിൽ അത്ഭുതമില്ല.
പ്രക്ഷിപ്തങ്ങളെപ്പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും തുടരുകയാണ്. ശരശയ്യയിൽ കിടക്കുന്ന നീണ്ട കാലയളവിൽ ഭീഷ്മാചാര്യൻ പറഞ്ഞതായി ഉൾക്കൊള്ളിച്ച് പലതും പിന്നീട് കൂട്ടിച്ചേർത്തതാണെന്നു കരു തപ്പെടുന്നു. ഗീതയും പിന്നീട് ചേർത്തതാണെന്നു വാദിക്കുന്നവരുണ്ട്. ഇപ്പോഴത്തെ ഗീത 800 എ. ഡി. യിൽ രൂപപ്പെട്ടതാണെന്നും അതിന് അറു നൂറു വർഷം മുമ്പ് ഉണ്ടായ യഥാർത്ഥ ഗീത - വ്യാസന്റെ ഗീത - വേറെ യാണെന്നും അതു കണ്ടെത്താൻ വേണ്ടിയാണ് തന്റെ ശേഷിച്ച ജീവിതകാലം മുഴുവൻ നീക്കിവയ്ക്കുന്നതെന്നും ഡോക്ടർ ഫിന്ദുസിൻ എന്ന വേദ പണ്ഡിതൻ ഈയിടെ എഴുതിയതു കണ്ടു.
.അതെന്തോ ആകട്ടെ. അതിമഹത്തായ ഒരു കുടുംബകഥയും യുദ്ധ ഗാഥയും ഗോത്രസംസ്കാരചരിത്രവുമാണ് മഹാഭാരതം. വാമൊഴിയിൽ പിറന്നു തലമുറകളിലൂടെ പകർന്നപ്പോൾ വന്നു ചേർന്ന മാറ്റങ്ങൾ ഊഹി ക്കാവുന്നതേയുള്ളു. നാടോടി സാഹിത്യത്തിൽ എവിടെയും കാണുന്നതു പോലെ എല്ലാ യുദ്ധവർണ്ണനകളും മിക്കവാറും ഒരുപോലെ തോന്നും. എല്ലാ സുന്ദരന്മാരും സുന്ദരിമാരും ഒരേപോലെ വർണ്ണിക്കപ്പെടും. “കുറെ' എന്നു പറ യുന്ന സ്ഥാനത്ത് എണ്ണം നൂറാവും. നൂറു മക്കൾ കുറേ ഏറെ ആയിര ങ്ങളാവും. ആയിരം അമ്പയച്ചപ്പോൾ പതിനായിരം തിരിച്ചയയ്ക്കുന്നു. വലിയ സൈന്യം അക്ഷൗഹിണിയാവും. കണക്കുപ്രകാരം ഒരു അക്ഷൗഹിണിയിൽ 21, 870 ആനകൾ, അത്രതന്നെ തേരുകൾ അതിന്റെ മൂന്നിരട്ടി കുതിരകൾ, അഞ്ചിരട്ടി കാലാൾ ഇവ വേണം. ഇങ്ങനെ പതിനെട്ട് അക്ഷൗഹിണികൾ യുദ്ധം ചെയ്തു എന്നു പറയുമ്പോൾ അന്നോളം കാണാത്ത ഒരു മഹായുദ്ധ ത്തെപ്പറ്റിയുള്ള കാവ്യസങ്കല്പം എന്ന നാം ധരിക്കേണ്ടതുള്ളു.
വടക്കു പടിഞ്ഞാറായി ഗാന്ധാരം, സിന്ധുതടത്തിൽ കേകയം, മാദ്രം, വാഗ്ലീം, സിന്ധു ഗംഗാതടത്തിൽപ്പെട്ട പ്രദേശത്ത് ഇന്ദ്രപ്രസ്ഥം, ഹൻസി നപുരം, അഹിച്ഛത്രം, മഥുര, കാമ്പില്യം, ചേദി; വടക്കുകിഴക്കായി മാഗധം; അപ്പുറത്ത് അംഗം; മുകളിൽ കാമരൂപം. ഇതൊക്കെയായിരുന്നു മഹാഭാരത കാലത്തെ ഉത്തരേന്ത്യയിലെ പ്രമുഖരാജ്യങ്ങൾ. ഇവയെല്ലാം ചെറിയ രാജ്യ ങ്ങളായിരുന്നു. കാലികളായിരുന്നു പ്രധാനസമ്പത്ത്. അവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങൾ പതിവായിരുന്നു. എല്ലാ നാടുകളുടെയും പുരാതന ചരിത്രങ്ങളിൽ ഗോഗ്രഹണയുദ്ധങ്ങൾ (cattle wars) നടന്നതായി കാണാം. വൈദികകാലത്തെ ഗോത്രങ്ങളിൽ കുരുക്കൾ, ഗാന്ധാരികൾ, ചേദികൾ, നിഷാദർ, മാഗധർ, മാദർ, വംഗർ, വിദർഭർ, പാഞ്ചാലർ, സാല്വർ എന്നിവരെപ്പറ്റി സവിസ്തരം പറയു ന്നുണ്ട്. വലിയ ഗോത്രങ്ങളായിരുന്നു ഭാരതയുദ്ധത്തിൽ പറയുന്ന രാജ്യങ്ങൾ.
രഥങ്ങൾ സഹനങ്ങളായിരുന്നു. കുതിരകളുണ്ടായിരുന്നുവെങ്കിലും കുതിരസ്സവാരി പതിവായിരുന്നില്ല. രഥങ്ങളിൽ പൂട്ടാനാണു കുതിരകളെ ഉപ യോഗിച്ചിരുന്നത്. മുഖ്യമായ കൃഷി നെല്ലും യവവും. കൈത്തൊഴിലുകളുമു ണ്ടായിരുന്നു. ഹിമാലയ പാർശ്വങ്ങളിൽ വലിയ ഫലത്തോട്ടങ്ങളും ഔഷധ ത്തോട്ടങ്ങളും ഉണ്ടായിരുന്നു. (ഇന്നും വൻകിട ഔഷധസ്ഥാപനങ്ങളുടെ തോട്ടങ്ങൾ കുമയുൺ ഗാൻ ഭാഗങ്ങളിലുണ്ട്. അപൂർവ്വസൗന്ദര്യമുള്ള പുഷ്പങ്ങളുടെ താഴ്വര ഇന്നും ഹിമഗിരിവിഹാരികളെ ആകർഷിക്കുന്നുണ്ട്.)
എഴുത്തും വായനയും ഇല്ലാത്തതുകൊണ്ട് ദൂതന്മാർ അതേപടി കേട്ട സന്ദേശങ്ങൾ ആവർത്തിക്കുകയായിരുന്നു പതിവ്. അവർ അഗ്നിയേയും വരുണനേയും ഇന്ദ്രനേയും രുദ്രനേയും ആരാധിച്ചു.
വിഷ്ണു പിന്നീടാണ് ദൈവമാകുനത്.
ഇതാണ് പശ്ചാത്തലം.
അതെന്തോ ആകട്ടെ. അതിമഹത്തായ ഒരു കുടുംബകഥയും യുദ്ധ ഗാഥയും ഗോത്രസംസ്കാരചരിത്രവുമാണ് മഹാഭാരതം. വാമൊഴിയിൽ പിറന്നു തലമുറകളിലൂടെ പകർന്നപ്പോൾ വന്നു ചേർന്ന മാറ്റങ്ങൾ ഊഹി ക്കാവുന്നതേയുള്ളു. നാടോടി സാഹിത്യത്തിൽ എവിടെയും കാണുന്നതു പോലെ എല്ലാ യുദ്ധവർണ്ണനകളും മിക്കവാറും ഒരുപോലെ തോന്നും. എല്ലാ സുന്ദരന്മാരും സുന്ദരിമാരും ഒരേപോലെ വർണ്ണിക്കപ്പെടും. “കുറെ' എന്നു പറ യുന്ന സ്ഥാനത്ത് എണ്ണം നൂറാവും. നൂറു മക്കൾ കുറേ ഏറെ ആയിര ങ്ങളാവും. ആയിരം അമ്പയച്ചപ്പോൾ പതിനായിരം തിരിച്ചയയ്ക്കുന്നു. വലിയ സൈന്യം അക്ഷൗഹിണിയാവും. കണക്കുപ്രകാരം ഒരു അക്ഷൗഹിണിയിൽ 21, 870 ആനകൾ, അത്രതന്നെ തേരുകൾ അതിന്റെ മൂന്നിരട്ടി കുതിരകൾ, അഞ്ചിരട്ടി കാലാൾ ഇവ വേണം. ഇങ്ങനെ പതിനെട്ട് അക്ഷൗഹിണികൾ യുദ്ധം ചെയ്തു എന്നു പറയുമ്പോൾ അന്നോളം കാണാത്ത ഒരു മഹായുദ്ധ ത്തെപ്പറ്റിയുള്ള കാവ്യസങ്കല്പം എന്ന നാം ധരിക്കേണ്ടതുള്ളു.
വടക്കു പടിഞ്ഞാറായി ഗാന്ധാരം, സിന്ധുതടത്തിൽ കേകയം, മാദ്രം, വാഗ്ലീം, സിന്ധു ഗംഗാതടത്തിൽപ്പെട്ട പ്രദേശത്ത് ഇന്ദ്രപ്രസ്ഥം, ഹൻസി നപുരം, അഹിച്ഛത്രം, മഥുര, കാമ്പില്യം, ചേദി; വടക്കുകിഴക്കായി മാഗധം; അപ്പുറത്ത് അംഗം; മുകളിൽ കാമരൂപം. ഇതൊക്കെയായിരുന്നു മഹാഭാരത കാലത്തെ ഉത്തരേന്ത്യയിലെ പ്രമുഖരാജ്യങ്ങൾ. ഇവയെല്ലാം ചെറിയ രാജ്യ ങ്ങളായിരുന്നു. കാലികളായിരുന്നു പ്രധാനസമ്പത്ത്. അവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങൾ പതിവായിരുന്നു. എല്ലാ നാടുകളുടെയും പുരാതന ചരിത്രങ്ങളിൽ ഗോഗ്രഹണയുദ്ധങ്ങൾ (cattle wars) നടന്നതായി കാണാം. വൈദികകാലത്തെ ഗോത്രങ്ങളിൽ കുരുക്കൾ, ഗാന്ധാരികൾ, ചേദികൾ, നിഷാദർ, മാഗധർ, മാദർ, വംഗർ, വിദർഭർ, പാഞ്ചാലർ, സാല്വർ എന്നിവരെപ്പറ്റി സവിസ്തരം പറയു ന്നുണ്ട്. വലിയ ഗോത്രങ്ങളായിരുന്നു ഭാരതയുദ്ധത്തിൽ പറയുന്ന രാജ്യങ്ങൾ.
രഥങ്ങൾ സഹനങ്ങളായിരുന്നു. കുതിരകളുണ്ടായിരുന്നുവെങ്കിലും കുതിരസ്സവാരി പതിവായിരുന്നില്ല. രഥങ്ങളിൽ പൂട്ടാനാണു കുതിരകളെ ഉപ യോഗിച്ചിരുന്നത്. മുഖ്യമായ കൃഷി നെല്ലും യവവും. കൈത്തൊഴിലുകളുമു ണ്ടായിരുന്നു. ഹിമാലയ പാർശ്വങ്ങളിൽ വലിയ ഫലത്തോട്ടങ്ങളും ഔഷധ ത്തോട്ടങ്ങളും ഉണ്ടായിരുന്നു. (ഇന്നും വൻകിട ഔഷധസ്ഥാപനങ്ങളുടെ തോട്ടങ്ങൾ കുമയുൺ ഗാൻ ഭാഗങ്ങളിലുണ്ട്. അപൂർവ്വസൗന്ദര്യമുള്ള പുഷ്പങ്ങളുടെ താഴ്വര (Valley of Flowers) ഇന്നും ഹിമഗിരിവിഹാരികളെ ആകർഷിക്കുന്നുണ്ട്.)
എഴുത്തും വായനയും ഇല്ലാത്തതുകൊണ്ട് ദൂതന്മാർ അതേപടി കേട്ട സന്ദേശങ്ങൾ ആവർത്തിക്കുകയായിരുന്നു പതിവ്. അവർ അഗ്നിയേയും വരുണനേയും ഇന്ദ്രനേയും രുദ്രനേയും ആരാധിച്ചു. ഇതാണ് പശ്ചാത്തലം.
ഭാരതയുദ്ധത്തിൽ കേന്ദ്രസ്ഥാനം വഹിച്ചതു ഭീമനായിരുന്നു. നേതൃത്വ ത്തിന് വേറെ ആളുണ്ടെങ്കിലും ശത്രുവിന്റെ ആക്രമണത്തിന്റെ മുഴുവൻ കരുത്തും എന്ന സ്ഥാനത്തു വർത്തിക്കുന്ന യോദ്ധാവിന്റെ മിടുക്കി ലാണ് വിജയാപജയങ്ങൾ. അതിന് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടതു ഭീമനാണ്. മറുപക്ഷത്തു ഭീമനുണ്ട് എന്ന ഒറ്റക്കാരണത്താൽ ഉറക്കം നഷ്ട പ്പെട്ടിട്ടുണ്ട് ധൃതരാഷ്ട്രർക്ക്. യുദ്ധം ജയിച്ചെങ്കിലും ഒന്നും നേടാത്ത നായകൻ. അതുകൊണ്ടുതന്നെ ഭീമന്റെ കാഴ്ചപ്പാട് ഞാൻ സ്വീകരിച്ചിരിക്കുന്നു. ഭീമന്റെ ജീവിതത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന കഥാപാത്രങ്ങൾ കുന്തിയും ദ്രൗപദിയുമാണ്. വളരെ പരോക്ഷമായി വിദുരർക്കും അതിൽ പങ്കു ണ്ടായിരുന്നു. പരലോകത്തിലെ പുണ്യങ്ങളെപ്പറ്റി വലിയ പ്രതീക്ഷകളൊന്നു മില്ലാത്ത മനുഷ്യനായിരുന്നു ഭീമൻ. അതിന്റെ പേരിലാണ് ഭീമൻ ദ്യുതസഭ യിൽ ആണയിടുന്നത്. യുദ്ധത്തിൽ ഏറ്റവും വർദ്ധിച്ച് വീരസാഹസികത പ്രദർശിപ്പിച്ചത് അർജുനനോ കർണ്ണനോ അല്ല. ഭീമൻ തന്നെ. നേർക്കു നേരെയുള്ള യുദ്ധത്തിൽ കൗരവരെ മുഴുവൻ കൊന്നതു ഭീമനാണ്. ശത്രുവെ കൊന്നവനാണ് നേതാവ്. അയാൾക്ക് അവകാശപ്പെട്ടതാണ് അന്നത്തെ നിയമ മനുസരിച്ചു രാജ്യം
ശക്തി ശാപവും ഭാരവുമായ ഭീമനെ പിന്തുടർന്നു മഹാഭാരതത്തിന്റെ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇന്തോടിയും പെരുവയറും വലിയ ഗദയും മാത്രം ചേർന്നതല്ല ഈ കഥാപാത്രമെന്നു വ്യക്തമാവും. കാമമോഹ വൈരാഗ്യങ്ങൾ മറച്ചു പിടിക്കേണ്ട ബാദ്ധ്യതയില്ലാത്ത പ്രാകൃതനായ യോദ്ധാവ്. തത്ത്വചിന്തകളുടെയും ആര്യനിയമങ്ങളുടെയും കെട്ടുപാടുകളി ല്ലാത്ത വെറും മനുഷ്യൻ. ആ കിരാതന്റെ നിഷ്കളങ്കത ദ്രൗപദിയുമായുള്ള ബന്ധത്തിൽ പലേടത്തും പ്രകടമാണ്. കഥകളിലൂടെ നമ്മുടെ നാട്ടിൽ പ്രചരി പ്പിച്ച സൗഗന്ധികഹരണം ഓർമ്മിക്കുക; പൂവിൽ കമ്പം തോന്നിയ ദ്രൗപദി യുടെ വാക്കുകൾ കേട്ടു ഭീമൻ പുറപ്പെടുന്നു. അനേകം സാഹസങ്ങൾക്കു ശേഷം കുബേരന്റെ പൊയ്കയിലെ പൂവറുക്കുന്നു. കഥകളിൽ കാണാറുള്ള പോലെ, മഹാഭാരതത്തിൽ പാഞ്ചാലിയെ പൂചൂടിക്കലും പ്രണയപാരവശ്യവു മില്ല. നിറഞ്ഞു വന്ന സഹോദരന്മാരോടൊപ്പം ദ്രൗപദിയും പാനയുടെ തീര ത്തുമ്പോൾ, സുന്ദരി പുഷ്പങ്ങളുടെ കഥ മറന്നപോലെ തോന്നും. സാഹസം കാട്ടിയതിന്റെ പേരിൽ ഭീമനു ശകാരം കിട്ടുന്നുമുണ്ട്, ജ്യേഷ്ഠനിൽ നിന്ന്.
ഇനിയെവം ചെയ്തിട്ടല്ലേനിഷ്ടം നി നിനക്കുകിൽ കൗദ്ധേയനോടുപദേശിച്ചു പത്മങ്ങളെരുമേ
എന്ന ഭാരതത്തിലുള്ളു. അതു കഴിഞ്ഞശേഷമാണല്ലോ ദ്രൗപദിയ്ക്ക് മറെറാരു ഭ്രാന്തൻ സ്വപ്നം. ശൈലാഞ്ചലം കാണാനുള്ള ആഗ്രഹം. ഭീമൻ മലമുകളിലെത്തി, രാക്ഷസ ന്മാരെ ഓടിച്ചു. ചിലരെ തല്ലിക്കൊന്നു. പക്ഷേ, ദ്രൗപദി നേരത്തെ ആഗ്രഹം
പറഞ്ഞപോലെ ശൈലാഞ്ചലത്തിൽ നിന്ന് ലോകം കണ്ടു രസിച്ചോ? വ്യാസൻ പറയുന്നില്ല. “നിന്റെ ബാഹുരക്ഷയിൽ ശൈലാഞ്ചലം മേ കണ്ടിടേണമേ' എന്നു പറഞ്ഞ ദ്രൗപദിയുടെ മനസ്സു മാറിയതെന്തേ?
ഈ നോവൽ “കലാകൗമുദി'യിൽ പ്രസിദ്ധീകരിച്ചു വരുമ്പോൾ കൃഷ്ണന്റെ പങ്കിനെപ്പറ്റി സംശയിച്ചുകൊണ്ട് പലരും നേരിട്ട് എനിക്കു തുകയു ണ്ടായി. പ്രത്യേകിച്ച് സ്ത്രീകളായ വായനക്കാർ, അമ്പാടിക്കണ്ണനും രാധാകാമുകനുമൊക്കെയായ കൃഷ്ണൻ, ഓടക്കുഴലും പീലിത്തിരുമുടിയു മറ്റു നിത്യകാമുകൻ, മറ്റാരു കവിയുടെ മനോഹരസങ്കല്പത്തിലുള്ള താണ്. എല്ലാ അമ്മമാരും സ്വന്തം കുഞ്ഞിൽ കാണാൻ ശ്രമിക്കുന്ന കണ്ണനെ, എല്ലാ പെൺകൊടിമാരും കാമുകനിൽ കാണാൻ കൊതിക്കുന്ന രാധാമാധ വനെ, ഭാരത ത്തിൽ കണ്ടെന്നുവരില്ല. ദ്രൗപദിയുടെ വസ്ത്രാപഹരണ സമയത്തു സാരികൾ നിരന്തരമായി അയച്ചുകൊടുത്ത കഥയും ഭാരതത്തി ലുള്ളതല്ല.
ഭാരതത്തിലെ കൃഷ്ണൻ അത്രയൊന്നും ശക്തമല്ലാത്ത ഒരു ചെറിയ രാജ്യ ത്തിലെ യുവരാജാവായിരുന്നു. പല യുദ്ധങ്ങളിലും യാദവർ തോറ്റു. ജരാ സന്ധനെ ഭയന്ന് മഥുര വിട്ടു ദ്വാരകയിലേക്കു മാറേണ്ടിവന്നു യാദവർക്ക്. മികച്ച തേരാളി, ചക്രയുദ്ധത്തിൽ അതുല്യൻ, മറുനാടുകളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ അതിവിദഗ്ദൻ (ചേരിചേരാനയം അവിടെനിന്നു തുടങ്ങുന്നു), നിപുണനായ യുദ്ധമർമ്മൻ ഇതൊക്കെയാണ് ഭാരതത്തിലെ കൃഷ്ണൻ. വിദേശങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് യാദവരുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കൃഷ്ണൻ ശ്രമിച്ചതാണ്. അച്ഛൻ പെങ്ങളുടെ ബന്ധം മാത്രമല്ല, ജരാസന്ധനുമായി ഏറ്റുമുട്ടാൻ പറ്റിയ ഒരു കരുത്തൻ കൂട്ടത്തിലുള്ളതും പാണ്ഡവരോടു കൂടുതലടുക്കാൻ കൃഷ്ണനെ പ്രേരിപ്പി ച്ചിരിക്കണം. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഒരുപോലെ പ്രിയപ്പെട്ട ആളാ യിരുന്നു കൃഷ്ണൻ. അദ്ദേഹത്തിന്റെ നയതന്ത്രബന്ധങ്ങളുടെ ഏറ്റവും നല്ല തെളിവാണല്ലോ അർജ്ജുനൻ സദാപരിണയം.
ഭാരതത്തിലെ കൃഷ്ണൻ പലർക്കും വിവാദപുരുഷനാണ്. കൊള്ളരുതാ ത്തവൻ', 'ധൂർത്തൻ', പാരമ്പര്യമില്ലാത്തവൻ' എന്നൊക്കെ നിശിതമായി വിമർശിച്ചവരുണ്ട്. പാഫസർ മേയർ അതിൽപ്പെടുന്നു. ഇവിടെ ഭീമൻ കാഴ്ചപ്പാടിൽ, ഭീമനുമായി ബന്ധപ്പെടുന്ന കൃഷ്ണനെ മാത്രമേ ഞാൻ അവ തരിപ്പിക്കുന്നു. അധികം അടുപ്പം സ്ഥാപിക്കാൻ ഭീമൻ ഒരിക്കലും ശ്രമി ച്ചിട്ടില്ല. ഇഷ്ടമാണ്, എങ്കിലും അനുജന്റെ ഏറ്റവും അടുത്ത കൂട്ടുകാര നായതുകൊണ്ടാവും, അല്പം അകന്നു, നില്ക്കുകയാണ് ഭീമന്റെ പതിവ്. അർഹിക്കുന്ന ബഹുമാനം കൃഷ്ണൻ എപ്പോഴും ഭീമനു നൽകുന്നുമുണ്ട്.
മഹാഭാരതത്തിലെ ചില മാനുഷികപ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്കു ചിന്തിക്കാൻ അർത്ഥഗർഭമായ നിശ്ശബ്ദതകൾ കഥ പറയുന്നതി നിടയ്ക്ക് കരുതിവെച്ച കൃഷ്ണ പായനന് പ്രണാമങ്ങൾ
ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കിടയിൽപ്പെട്ട മനുഷ്യരും, എൻറ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, മുനി എനിക്കു വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളു.
1977 നവംബറിൽ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തിൽ അവശേഷിച്ച കാലംകൊണ്ട് ഇതെങ്കിലും തീർക്കണമെന്ന വെമ്പലോടെ മനസ്സിൽ എഴുതാനും വായിച്ചു വിഭവങ്ങൾ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാൻ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി.
ഇതിനു വേണ്ട തയ്യാറെടുപ്പിന്റെ ഭാഗമായി ചെയ്ത വായനയും പഠനവും വലിയൊരു നേട്ടമായി ഞാൻ കരുതുന്നു. അതു സാദ്ധ്യമാക്കിയ, പുസ്തക ങ്ങൾ, ടിപ്പിടിച്ചുതരാൻ എന്നെ സഹായിച്ച നാപൂർ, കോഴിക്കോട്, ബോംബെ സർവ്വകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സുഹ ത്തുക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. തോഴരെ, നിങ്ങൾക്കു നന്ദി.
ഈ വായനയേക്കാളേറെ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, പുരാണോ
തിഹാസകഥകൾ കേട്ടു വളർന്ന്, ഇവിടെ ജീവിച്ചു എന്നതാണ് ഈ പുസ്തക
"മെഴുതാൻ എനിക്കു പ്രേരണക്കുന്നു.
നൽകിയ ആന്തര ശക്തി എന്ന് ഞാൻ വിശ്വസി
കൃഷ്ണ പായനനെ നമുക്കു വീണ്ടും വാഴ്ത്താം.