ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.
ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ നിന്ന്, നില്ക്കും മുമ്പേ എടുത്തുചാടിയ അർജ്ജുനൻ എന്നെക്കണ്ട് ഓടിയടുത്തു.
“കർണ്ണനെ വധിച്ചു. ഞാൻ കർണ്ണനെ വധിച്ചു ആഹ്ലാദത്തോടെ, എൻറ ആശ്ലേഷത്തിനായി കൈ രണ്ടും നീട്ടിക്കൊണ്ട് അയാൾ വന്നു. എന്റെ കൈകൾക്കുള്ളിൽ അവൻ ഒതുങ്ങിനിന്നപ്പോൾ ഞാൻ നെടുവീർപ്പിട്ടു, കണ്ണടച്ചു.
ആഹ്ലാദംകൊണ്ട് പരസ്പരം അഭിനന്ദിക്കുകയാണ് കൂടെ വന്നവർ.
അർജ്ജുനൻ വിളിച്ചു പറഞ്ഞു: “എവിടെ സംഗീതം. എവിടെ സുതരും
മാഗധരും? കർണ്ണൻ മരിച്ചു യുധിഷ്ഠിരൻ ആഘോഷത്തിൽ പങ്കെടുക്കാൻ ഓടി എത്തി.
ദൂരത്തെ കൗരവപ്പാളയത്തിൽ വിലാപഗീതങ്ങൾ ഉയരാൻ തുടങ്ങിയി രുന്നു. പാണ്ഡവരുടെ സ്തുതിപാഠകര പെട്ടെന്നുയർത്തിയ വാദ്യഘോഷ ത്തിൽ അത് അലിഞ്ഞില്ലാതെയായി.
താളമേളങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യുധിഷ്ഠിരൻ
ഓടിനടന്നു.
കർണ്ണൻ മരിച്ചു മാഗധരേ പാടുവിൻ സൂതപുത്രനെ വില്ലാളി വീരൻ, വിജയൻ, ഇന്ദ്രസമനായ അർജ്ജുനൻ വധിച്ചു. കണ്ഠമുണർന്നു പാടുവിൻ! തേർച്ചക്രം കുഴമണ്ണിൽ താഴ്ന്ന് കർണ്ണൻ നിസ്സഹായനായിത്തീർന്ന ഒരു കൊണ്ടു മാത്രമാണെന്ന് സന്ദർഭം കിട്ടിയത് ഇന്ദ്രാദിദേവകളുടെ അനുഗ്രഹം യുധിഷ്ഠിരൻ അർജുനനെ ഓർമിപ്പിച്ചു.
അവർ അന്ത്യം വിവരിക്കുകയായിരുന്നു. ചക്രം മാറി യുദ്ധം ചെയ്യാനുള്ള ഇട ചോദിച്ചുവത്രെ കർണ്ണൻ, ധർമ്മ യുദ്ധമുറയുടെ പേരിൽ.
അർജ്ജുനൻ പറഞ്ഞു: "ധർമ്മയുദ്ധം അത് ഭീഷ്മാചാര്യർ വീണതോടെ തീർന്നു. കുരുക്ഷേത്രത്തിൽ അഭിമന്യുവിനോട് എന്തു മുറയാണു കാണിച്ച തെന്നു ഞാൻ ചോദിച്ചു.
യുധിഷ്ഠിരൻ തേരിലേക്കു നീങ്ങുമ്പോൾ പറഞ്ഞു: “സൂതപുത്രന്റെ ജഡം തേരിൽക്കണ്ട് ഞാനൊന്നാശ്വസിക്കട്ടെ. തേരുവിടൂ' ഞാൻ തനിയെ കർണ്ണന്റെ ശവം കാണാൻ കുതിക്കുന്ന യുധിഷ്ഠിരൻ തേര് അകലുന്നതു നോക്കിക്കൊണ്ടു നിന്നു.
നീക്കം ചെയ്യാതെ കിടക്കുന്ന ശവങ്ങളുടെ രൂക്ഷഗന്ധം വായുവിൽ കനത്തുനിന്നു. പകലും കുറുനരികളുടെ ഓരിവിളി നിർബാധം തുടർന്നു. കെടാത്ത ശ്മശാനത്തീയിലൂടെ ഹിരണ്വതിയിൽനിന്നുള്ള കാറ്റു കയറിവരു മ്പോൾ ചൂടിന്റെ അലകൾ പടർന്നു.
അവശേഷിച്ച സൈന്യവുംകൊണ്ട് ശല്യൻ യുദ്ധം തുടർന്നത് ക്ഷത്രിയ ധർമ്മം പാലിക്കാൻ മാത്രമായിരുന്നു. വിജയം പ്രതീക്ഷിച്ചിട്ടല്ല. ശകുനിയാ യിരുന്നു അയാൾക്കു പ്രധാന പിൻബലം. കർണ്ണന്റെ മരണത്തോടെ ഹതാശ നായ അശ്വത്ഥാമാവ് മുൻനിരയിലേക്കു വന്നില്ല.
പാണ്ഡവപക്ഷത്തു മുമ്പില്ലാത്ത ആവേശം ഉണർന്നു. ആണയിട്ടപോലെ, സഹദേവൻ കൈകൊണ്ടുതന്നെ ശകുനി മരിച്ചു. സഹദേവന്റെ യുവത്വ ത്തിനും പൗരുഷത്തിനും മുമ്പിൽ ശകുനി നിസ്സാരനായ ഒരു ശത്രുവായിരുന്നു. കർണ്ണൻ മരിച്ചപ്പോൾ പെട്ടെന്ന് അതിശക്തനായി മാറിയപോലെ തോന്നി യുധിഷ്ഠിരൻ. ഒരു മഹാരഥിയെ വധിക്കാനുള്ള ആഗ്രഹംകൊണ്ടാവണം, നകു ലനെ മാറ്റി യുധിഷ്ഠിരൻ തന്നെ ശല്യനെ നേരിട്ടു. വിജയഗാഥകൾക്കുവേണ്ടി ഒരു യുദ്ധവും യുധിഷ്ഠിരനുണ്ടായിട്ടില്ല. ഇടംതേരിൽനിന്നു ശല്യന്റെ സാര ഥിയേയും കുതിരയേയും വീഴ്ത്തി, സഹായിച്ചുവെന്ന് യുധിഷ്ഠിരനു തോന്നാ ത്തവിധം, ഞാൻ പിന്നിലേക്കു മാറിക്കൊടുത്തു.
എന്റെ പ്രധാന ശത്രു അപ്പോഴും അകലെയാണ്. ഞാൻ അന്വേഷിച്ചിരുന്നത് ദുര്യോധനനെയാണ്. അവസാനശ്രമമായി, ഓടിപ്പോകുന്നവരെ കുട്ടിച്ചേർത്ത് ഒരു സൈന്യമൊരു ക്കാൻ അയാൾ ശ്രമിക്കുകയാവും. വിശോകൻ ഊഹിക്കുന്നത് അതായിരുന്നു. അതുപോലെതന്നെ സംഭവിച്ചു. ശല്യൻ വീണ് അധികം കഴിയും മുമ്പ് അവ ശേഷിച്ച ചെറിയ സൈന്യവും കൊണ്ടു ദുര്യോധനൻ വന്നു. ധൃതരാഷ്ട്രനെ യുദ്ധ പുരോഗതി അറിയിച്ചു കൂടെ നിന്നിരുന്ന സഞ്ചയൻ കൂടി ആകുട്ടത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ ആ സൈന്യത്തിന്റെ ശക്തി ഊഹിക്കാവുന്ന തേയുള്ളു. കുറച്ചു സമയം മാത്രം ചെറുത്തുനിന്ന ദുര്യോധനൻ യുദ്ധം അവ സാനിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ സൈനികർ ആർത്തുവിളിച്ചു. അവസാനം പാണ്ഡവർ ജയിച്ചിരിക്കുന്നു.
നദിക്കപ്പുറത്ത് തീക്കാലക്കാരുക്കിയ അന്തപുരത്തിൽ നിന്ന് കളെ തോണികളിൽ ഹസ്തിനപുരത്തിലേക്കെത്തിക്കാൻ യുയുത്സുവിനെ യാണ് യുധിഷ്ഠിരൻ ഏല്പിച്ചത്. ധൃതരാഷ്ട്രർക്ക് പിറന്ന ഈ ദാസപുത്രൻ യുദ്ധം തുടങ്ങുമെന്നായപ്പോൾ യുധിഷ്ഠിരന്റെ പരിജനത്തിലൊരാളായി വന്നു ചേർന്നതാണ്.
ആഘോഷത്തിൽ പങ്കെടുക്കണമെന്ന് എനിക്കു തോന്നിയില്ല. ഭീമൻ യുദ്ധം അവസാനിച്ചിട്ടില്ല. ധൃതരാഷ്ട്രരുടെ മക്കളിൽ ഒരാളിനിയും ശേഷിച്ചി ട്ടുണ്ട്. ഹസ്തിനപുരത്തിലില്ല. ദുര്യോധനൻ എന്ന് അയാളെ അന്വേഷിച്ചു പോയ സൈനികരും ചാരന്മാരും അറിയിച്ചു.
കൂടാരങ്ങളിലും പാളയങ്ങളിലും മദ്യകുംഭങ്ങൾ തുറന്നു. ആഘോഷം നുര ഞ്ഞുപൊന്തി.
ഏകനായിരിക്കുന്ന എന്നെ നോക്കി വിശോകൻ പറഞ്ഞു: “അധിക മൊന്നും ദൂരത്തു പോകാനിടയില്ല. തേരും കുതിരകളുമില്ലാതെ ഓടിപ്പോകുന്ന താണ് അവസാനം കണ്ടത്.
എനിക്കു വിശേഷിച്ചൊന്നും വേണ്ടതില്ല. ആഘോഷത്തിൽ പങ്കുചേരാൻ അയാൾക്ക് ഞാനനുവാദം കൊടുത്തു.
വിശോകൻ പോയത് ആഘോഷത്തിനായിരുന്നില്ല. എന്നു തിരിച്ചു വന്നപ്പോൾ മനസ്സിലായി. കൂടെ രണ്ടു വേടന്മാർ. അതിലൊരാളെ എനിക്കു മുഖപരി
ചയമുണ്ട്. നദീതീരത്തിൽ വേട്ടയാടിക്കിട്ടിയ മാംസവുംകൊണ്ട് അയാൾ മുമ്പി വിടെ വന്നതു കണ്ടിട്ടുണ്ട്. ഒരു മദ്ധ്യവയസ്കൻ. പിന്നെ മകനെന്നു തോന്നിയ ഒരു യുവാവും. നദീതീരത്തു നായാടുമ്പോൾ അവർ കയത്തിനരികെ മൂന്നുപേർ നിന്നു സംസാരിക്കുന്നതു കണ്ടു. ഒരാൾ ആയുധധാരിയാണെങ്കിലും ബ്രാഹ്മണ നാണ്. ആകൃതി വിവരിച്ചപ്പോൾ അശ്വത്ഥാമാവ്. മറ്റു രണ്ടു പേർ കൃപരും കൃതവർമ്മാവുമാണെന്നു വ്യക്തമായി. വിശോകൻ അവരെ മാറ്റി നിർത്തി പിന്നെയും എന്തൊക്കെയോ ചോദ്യം ചെയ്തു. പിന്നീട് എന്റെ അനുവാദത്തോടെ നൂറു നിഷ്കങ്ങൾ സമ്മാനം
കൊടുത്ത് അവരെ പറഞ്ഞയച്ചു. മൂന്നു പേർ കയത്തിനു സമീപം നിന്ന് സംസാരിച്ചത് ഒരത്ഭുതമല്ല.
തന്നെ. നാലാമൻ ഒളിച്ചി കാണാത്ത ഒരാളോട് സംസാരിച്ചിരുന്നത് അത്ഭുതം രിക്കുന്ന ദുര്യോധനനല്ലെങ്കിൽ മറ്റാര്? ശത്രുവിന്റെ മാളം വ്യക്തമായി എന്നു വിശോകൻ അറിയിച്ചു.
ആഘോഷങ്ങളിൽ എന്നെ കാണാതെ തിരഞ്ഞു വന്ന അർജ്ജുനനോട് ഞാൻ പറഞ്ഞു: “ഒരാൾ ബാക്കിയുണ്ട്. അതു തീർന്നിട്ട് ഞാൻ ആഘോഷിക്കും.
മദ്യലഹരിയും വിജയമദവുമായി കയറിനിന്ന കൃഷ്ടദ്യുമ്നൻ എന്നെ സ്നേഹത്തോടെ വലിച്ചെഴുന്നേല്പിച്ചു. “ദുര്യോധനൻ രാജ്യം വിട്ടിട്ടില്ല. അയാൾ നദീതടത്തിൽ ഒരു കയത്തി
അടുത്ത ഒളിച്ചിരിക്കുന്നു. അതു കേട്ട ഉടനെ ഭാവം മാറി ധൃഷ്ടദ്യുമ്നൻ പുറത്തേക്കോടി. എല്ലാ വരും വന്നു. കൃഷ്ണനും യുധിഷ്ഠിരനും സാത്യകിയും കൂടി കയറിയ തേര് അർജ്ജുനൻ ഓടിച്ചു. എന്റെ തേരിൽ നകുലസഹദേവന്മാർ കയറി. ഞാൻ തന്നെ കടിഞ്ഞാൺ പിടിച്ച്, വഴി കാണിക്കാൻ ചെറിയ തേരിൽ വിശോകനെ മൂന്നിൽ വിട്ടു.
ദ്വൈപായനമെന്നു വിളിക്കാറുള്ള കയം ശാന്തമാണ്. അഗാധവുമാണ്. അവിയൊന്നും ആരെയും കണ്ടില്ല. താണുകിടക്കുന്ന ആറ്റുവഞ്ചികൾ ക്കിടയിൽ, നദീമുഖത്ത് ഗുഹയുണ്ട്. അതിലൊന്നിലായിരിക്കും ദുര്യോധനൻ എന്നു വിശോകൻ പറഞ്ഞു.
ശകാരവാക്കുകളെറിഞ്ഞ് മാനം കെടുത്തി പുറത്തിറക്കണമെന്ന് യുധിഷ്ഠിരൻ തന്ത്രം നിശ്ചയിച്ചു. യുധിഷ്ടിരനും പാണ്ഡവരുമാണ്, ദുര്യോധനാ മറുപടി ഒന്നുമില്ല.
"ഒളിച്ചിരിക്കുകയാണോ ഭീരും കുലദ്രോഹി പുറത്തുവന്ന് ക്ഷത്രിയരെ പ്പോലെ യുദ്ധം ചെയ്ത് ഒന്നുകിൽ ജയിച്ചു വീരനാവ് അല്ലെങ്കിൽ അവസാ നത്തെ ഉറക്കം ഉറങ്ങ്.
ഗംഗയിൽ നിന്നു തേട്ടിയൊഴുകി കയത്തിൽ വട്ടം ചുറ്റുന്ന പ്രവാഹത്തിന്റെ അടക്കിയ സ്വരം പതുക്കെ കേട്ടു. പിന്നെ ദുര്യോധനന്റെ ശബ്ദം
തന്നെ
“എനിക്ക് രാജ്യം വേണ്ട. എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും മരിച്ച ഈ വിധവകളുടെ രാജ്യം എനിക്കെന്തിന്? ഞാൻ മാന്തോലുടുത്ത് വനത്തിൽ പോയി തപസ്സ് ചെയ്ത് ഇനിയുള്ള കാലം കഴിക്കാൻ നിശ്ചയിച്ചു. എന്നെ
വെറുതെ വിട്ടേക്കു യുധിഷ്ഠിരൻ വിളിച്ചു പറഞ്ഞു:
“നിന്നെ തോല്പിക്കാതെ ഞാൻ രാജ്യം ഏറെറടുക്കുന്നില്ല. നീചാ, ആണു ങ്ങളെപ്പോലെ പുറത്തു വന്നു യുദ്ധം ചെയ്യ
“യുദ്ധം ചെയ്തു ക്ഷീണിച്ച് ആയുധം കൂടിയില്ലാതിരിക്കുന്ന എന്നെ വെല്ലു വിളിക്കുന്നതായിരിക്കും ആണത്തം' ദുര്യോധനന്റെ വാക്കുകൾ കേട്ടപ്പോൾ യുധിഷ്ഠിരന് കോപാവേശം കൂടി.
അദ്ദേഹം അട്ടഹസിച്ചു.
“പുറത്തു വാ ധൈര്യമുണ്ടെങ്കിൽ പുരുഷനാണെങ്കിൽ ഞങ്ങളിലാരോടു വേണമെങ്കിൽ ഒറ്റയ്ക്കു യുദ്ധം ചെയ്യാം. നിശ്ചയിക്കുന്ന ആയുധം. ജയിച്ചാൽ നീതന്നെ രാജാവ്
ആവേശം കൊണ്ടു പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ
നടുങ്ങി. ഞാൻ അസ്വസ്ഥത പുറത്തു കാട്ടിയില്ല. അർജ്ജുനൻ എന്നതാ യുധിഷ്ഠിരനെ ചൂണ്ടി പറയാൻ ആരംഭിച്ചിട്ട് പിന്നെ നിയന്ത്രിച്ചു. ആറുവഞ്ചികൾ ഇളകി. പൊന്തക്കാടിലൂടെ ദുര്യോധനൻ നുഴഞ്ഞു കയറിവന്നു. ചളിപുരണ്ട ശരീരത്തിൽ മുറിപ്പാടുകൾ, ആയുധമില്ലെന്നു പ
ഞ്ഞതു വെറുതെയായിരുന്നു. കൈപ്പിടിയിൽ, എപ്പോഴും അയാളെ വിട്ടുപിരി
യാത്ത സ്വർണ്ണം കെട്ടിച്ച ഗദയുണ്ട്. ദുര്യോധനൻ പറഞ്ഞു: 'വ്യവസ്ഥ സ്വീകരിച്ചിരിക്കുന്നു. കൃഷ്ണന് ക്ഷോഭം അടക്കാൻ കഴിഞ്ഞില്ല. "എന്തു വിഡ്ഢിത്തമാണു പറഞ്ഞത്. ഇഷ്ടമുള്ള ആളെ തോല്പിച്ചാൽ
രാജ്യം താങ്കളെ പോരിനു വിളിച്ചാലോ? നകുലസഹദേവന്മാരെയോ അർജ്ജുനനെയോ ഗദായുദ്ധത്തിനു വിളിച്ചാലോ?' എന്നിട്ടു നിരാശയോടെ പറഞ്ഞു: “ഭീമൻ കൂടി അയാൾക്ക് കിടനില്ക്കുമോ എന്നാണു സംശയം.
താൻ ഒരു ദുർബ്ബലനിമിഷത്തിൽ അഹങ്കാരം കൊണ്ടു പറഞ്ഞ വാക്കുകൾ
പിൻവലിക്കാനാവാതെ യുധിഷ്ഠിരൻ കുഴങ്ങി.
കൃഷ്ണൻ പിന്നെയും പിറുപിറുത്തു:
"എന്നും കാട്ടിൽ കഴിയണമെന്നായിരിക്കും കുന്തിയുടെ മക്കളുടെ വിധി.
ഞാൻ ദുര്യോധനന്റെ മുമ്പിലേക്കു ചെന്നു.
"പ്രമാണകോടി മുതൽക്കുള്ള പല കടങ്ങളും നമ്മൾ തമ്മിൽ വീട്ടാനുണ്ട്.
ധൃതരാഷ്ട്രന്റെ മക്കളെ മുഴുവൻ കൊല്ലുമെന്ന ശപഥത്തിൽ നീ ഒരാളേബാക്കിയുള്ളു. ' ദുര്യോധനന്റെയും എന്റെയും കണ്ണുകൾ ഇടഞ്ഞുനിന്നു. മല്ലയുദ്ധ
ത്തിൽ ആദ്യം കോർത്ത മുഷ്ടികൾ പിൻമാറാത്തപോലെ. നേരിട്ടുള്ള യുദ്ധത്തിൽ എന്നെ ജയിക്കാൻ ഒരു മനുഷ്യൻ ഇനി പിറ ക്കണം. ദുര്യോധനൻ അഹങ്കാരത്തോടെ പറഞ്ഞു. “മഴയില്ലാത്ത മേഘം
പോലെ വെറുതെ നിന്ന് അലാണ്ട വ്യകോദരാ. ദ്വൈപായന ഹദത്തിലും കാഴ്ചക്കാരെത്തി. അവർ ഇരു ചേരിയിലെ ന്നോണം സ്ഥലം പിടിച്ചു.
കേൾവിക്കാരുണ്ടെന്നു കണ്ടപ്പോൾ ദുര്യോധനന്റെ സ്വരമുയർന്നു: "ശരി യാണ്, ചൂതിൽ തോല്പിച്ചു. കാട്ടിലും പരഗൃഹത്തിലും ദാസ്യത്തിനുമയച്ചു. കോമാളിവേഷവും കെട്ടിച്ചു. എനിക്ക് നിങ്ങളേക്കാൾ ശക്തി ഉണ്ടായിരുന്നതു കൊണ്ട് തന്നെ. നാശവും നഷ്ടവും ഇരുകൂട്ടർക്കും തുല്യം. എല്ലാ ശക്തിയു മെടുത്ത് യുദ്ധം ചെയ്യ്. ദേവകൾക്കുകൂടി കാണാൻ പറ്റിയ ദ്വന്ദ്വയുദ്ധം തരു ന്നുണ്ട് ഞാൻ.'
അപ്പോൾത്തന്നെ ആരംഭിക്കേണ്ടതായിരുന്നു യുദ്ധം. നദീതടത്തിൽ കുതി ച്ചെത്തിയ തേരിൽനിന്നിറങ്ങിയ ആളെ നോക്കി ദുര്യോധനൻ സംശയിച്ചു. പിന്നെ അയാളുടെ മുഖത്ത് സ്വാഗതഭാവം തെളിഞ്ഞു. ബലരാമൻ നടന്നടു കൃഷ്ണാ ഗീകരിച്ചു. "നല്ല സമയത്തുതന്നെ വന്നു. ശിഷ്യന്മാരല്ലേ രണ്ടുപേരും.
അദ്ദേഹം മധ്യസ്ഥനായി. തീർത്ഥക്കരയിലേക്ക് അദ്ദേഹം യുദ്ധരംഗം മാറാൻ നിർദ്ദേശിച്ചു. ബലരാമന്റെ ഇടപെടൽ എനിക്കിഷ്ടമായില്ല. ജീവനു വേണ്ടിയും രാജ്യത്തിനുവേണ്ടിയുമാണ് എനിക്കിയുദ്ധം. അവസാനത്തെ യുദ്ധം. ബലരാമൻ നിയമങ്ങൾ പറയുമ്പോഴും അതിരുകൾ നിർണ്ണയിക്കു മ്പോഴും എനിക്കു തോന്നി: രാജാവ് പൊൻപേടകം വച്ചതു നോക്കി, കാഴ്ച ക്കാരുടെ വിനോദത്തിനായി ഇറങ്ങുകയാണ് ശിഷ്യന്മാർ എന്നദ്ദേഹം കരു തുകയാണോ?
ശരീരമാകെ ചുരുക്കി അകം വളഞ്ഞുനിന്ന് ദുര്യോധനൻ പിന്നെ നീണ്ടു നിവർന്നു. എനിക്കു മുമ്പാകെ ശത്രു അരക്കെകൂടി ഉയർന്നു എന്നു തോന്നി. ആദ്യത്തെ ഗദാഘാതം തടുത്തപ്പോൾ അയാളുടെ ഗദയ്ക്ക് കനം കുറവാ ണെന്നു തോന്നി. അയാളുടെ വേഗം വർദ്ധിപ്പിച്ചേക്കും. പിൻവാങ്ങിയും ചാടിക്കയറിയും ചുറ്റിയും പഴുതുകൾ കാണാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പിൻവാങ്ങുമ്പോൾ മുഖം തിരിക്കാതടിച്ച ഒരടി അയാളുടെ ചുമലിലേററു. അയാൾ ഗർജ്ജിച്ചുകൊണ്ടുവന്ന് ഇടവും വലവും ചുവടുമാറി വീശിയടിച്ചതി നിടയ്ക്ക് പലപ്പോഴും ഞാൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. നിലകൾ അയാൾ പൊടുന്നനെ മാറ്റിക്കൊണ്ടിരുന്നു. അയാൾ വാമമണ്ഡലത്തിൽ സഞ്ചരിച്ചപ്പോൾ ഞാൻ ദക്ഷിണമണ്ഡലത്തിൽ നിന്നു തടുത്തു. ഇടം ചുമലിൽ എനിക്ക് ഒരടിയേററു.
ഗദകൾ കൂട്ടിയടിക്കുമ്പോഴത്തെ തീപ്പൊരികൾ ചിതറി. അയാൾ കൗശ ലവും കരവേഗവും കൊണ്ട് എന്നെ അമ്പരപ്പിച്ചു. ശിരസ്സിലടിച്ച് ഒരടി ഞാൻ 'തടഞ്ഞെങ്കിലും സ്വന്തം ഗദ നെറ്റിയിലടിച്ചു. തളരുകയാണ് എന്ന് ഞാൻ ഭയന്നു. സ്വയം ശകാരിച്ചു. എവിടെ മഹാബലൻ? ബകനെ, ഹിഡിംബനെ, ജരാസന്ധനെ, കീചകനെ എല്ലാം കൊന്ന ഭീമൻ ഇതാണ് ഞാൻ കാത്തി രുന്ന ശത്രു. എന്നെ കരുത്തനാക്കി വളർത്തിയ ശത്രു. ഓരോ അടിയിലും ശത്രു വിന്റെ പാതകം ഞാനോർമ്മിച്ചപ്പോൾ എന്റെ കൈത്തണ്ടയുടെ വേരു കളിൽ, അസ്ഥികളിൽ, ഞരമ്പുകളിൽ കാട്ടുകുതിരകളുടെ കരുത്ത് കുതിച്ചു ചാടി.
ഉയർന്ന കൈ താഴുംമുമ്പേ ഗതിമാറ്റി വലംതിരിഞ്ഞടിച്ചപ്പോൾ എന്റെ എല്ലാ ശക്തിയും അതിന്റെ പിന്നിലുണ്ടായിരുന്നു. വാരിയെല്ലിൽ ക ത്തിനു താഴെ വീണ അടിയേറ്റ് എല്ലുകൾ തകരുന്നത് എന്റെ കൈത്തണ്ട
യിലറിഞ്ഞു. ദുര്യോധനൻ വീണു. എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന ദുര്യോധനന്റെ മുന്നിൽ നിന്നു ഞാൻ
പറഞ്ഞു: “ഒരിക്കൽക്കൂടി പരിഹസിക്കാം. ഒരു ചിരിക്കുകൂടി സമയമുണ്ട്. ഞാൻ കിതയ്ക്കുന്നുണ്ട്.
യുധിഷ്ഠിരൻ പറയുന്നതു കേട്ടു "ഭീമസേനാ നിർത്തു, നീ ജയിച്ചു.
പുരുഷലക്ഷണമൊത്ത ദുര്യോധനന്റെ തുട, തസദസ്സിൽ പുടവ നീക്കി, പാഞ്ചാലിയെ നോക്കി താളം പിടിച്ചു കാണിച്ച് തുട
ഗദ വീണ്ടും ഉയർന്നു താണു. "അരുത്, അധർമ്മം
പല ശബ്ദങ്ങൾ. എന്തോ പറയാനാഞ്ഞ ദുര്യോധനന്റെ തല നിലം തൊട്ടു. മരിച്ചിട്ടില്ല. കണ്ണുകളിൽ ഒന്നുകൂടി നോക്കി. ഞാൻ കാത്തു നില്ക്കു ന്നവരുടെ സമീപത്തേക്കു നടന്നു. ക്ഷീണിതനായിരുന്നു. ഒരു ദ്വന്ദ്വയുദ്ധവും എന്നെ ഇത്ര തളർത്തിയിട്ടില്ല.
എല്ലാ ശക്തിയും എന്നിൽനിന്നു പുറത്തേക്കൊഴുകിപ്പോയിരിക്കുന്നു എന്നു തോന്നി.
ബലരാമൻ പറയുന്നു: "അധർമ്മം
യുധിഷ്ഠിരൻ പറയുന്നു: "വീണശേഷം തുടയ്ക്കടിച്ചതു ശരിയായില്ല. അധർമ്മമായി. '
യുധിഷ്ഠിരനനോടു ഞാൻ പറഞ്ഞു: “കൊല്ലാനാണ് എന്റെ പ്രതിജ്ഞ. പ്രതിജ്ഞ നിറവേറാത്ത ക്ഷത്രിയൻ അധാർമ്മികൻ. അവനു നരകം. എന്നെ പഠിപ്പിച്ചതു ജ്യേഷ്ഠനാണ്. തലതല്ലിയുടച്ചു തീർക്കാൻ പോകുന്നു. തടയാ നാരെങ്കിലുമുണ്ടെങ്കിൽ തടയാം.'
ബലരാമനെ ഞാൻ നോക്കി. അദ്ദേഹം എഴുന്നേല്ക്കുമെന്നു തോന്നി.
ധൃഷ്ടദ്യുമ്നനും സാത്യകിയും കൃഷ്ണനും ചേർന്ന് അദ്ദേഹത്തെ ആശ്വസി പ്പിക്കുന്നതു കണ്ടു. ഗദ ഞാൻ വലിച്ചെറിഞ്ഞു. അതിന്റെ ആവശ്യം തീർന്നിരിക്കുന്നു എന്റെ യുദ്ധം കഴിഞ്ഞു.
വിശോകൻ കാത്തുനില്ക്കുകയായിരുന്നു.
ധർമ്മാധർമ്മങ്ങളെപ്പറ്റി എനിക്കിനിയും മനസ്സിലാകുന്നില്ല. ശത്രു ഞാനാ ണെന്ന ഭാവത്തിൽ ജയിച്ചെത്തിയ എന്റെ നേർക്കു വന്ന കീറുന്ന കണ്ണുകൾ. കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ തേർത്തട്ടിൽ വെറുതെ നോക്കി. ഞാൻ വലി റിഞ്ഞ മയന്റെ സമ്മാനമായ ഗദ കിടക്കുന്നതു കണ്ട് വിശോകനെ നോക്കി.
വിശോകൻ പറഞ്ഞു:
“ഗദ നല്ലതാണ്. കളഞ്ഞില്ല. ഗദയ്ക്ക് ധർമ്മാധർമ്മങ്ങളറിയില്ല.' അലകൾ ഉണർന്നു കഴിഞ്ഞിട്ടില്ലാത്ത മഹാപ്രവാഹത്തിൽ നോക്കി ക്കൊണ്ട് ഞാൻ നിന്നു. കാറ്റുറങ്ങുന്ന രാത്രി.
വിജയം ആഘോഷിക്കാൻ കുരുക്ഷേത്രത്തിനു പുറത്തെങ്ങോ പോയിരി ക്കുകയായിരുന്നു കൃഷ്ണനും സഹോദരന്മാരും. സാത്യകിയും അവരുടെ കുടെയുണ്ട്. ഞാനൊഴിഞ്ഞുമാറി. നീണ്ട ഒരുറക്കം ആഘോഷിക്കണമാദ്യം എന്നു കരുതി കൃഷ്ടദ്യുമ്നനും അവരുടെ സംഘത്തിൽ ചേർന്നില്ല. ഞങ്ങൾ രണ്ടുവഴിക്ക് പിരിഞ്ഞു.
ഈ നദിയുടെ തീരത്തിൽ ഇരുണ്ട സന്ധ്യകളിൽ പ്രാർത്ഥിച്ചു നിന്ന ബാല്യം ഞാനോർത്തു. വായുദേവന്റെ സന്ദേശം കാത്തുനിന്ന പുഴക്കടവു കൾ. മഹാബലനാവാൻ പ്രാർത്ഥിച്ച ആ ബാലനെ ഞാനോർമ്മിച്ചു. കാല ത്തിന്റെ അകലങ്ങളിൽ കളിച്ചുപുളച്ചു നടക്കുന്ന ആ വൃകോദരനെ എനിക്ക് ഇപ്പോഴും കാണാം.
അവൻ വളർന്നു മഹാബലനായി. അവനൊരു യുദ്ധം ജയിച്ചിരിക്കുന്നു. എന്റെ അവസാനത്തെ ശത്രു അന്ത്യശ്വാസം വലിച്ച് സമന്തപഞ്ചക ത്തിലെ മണ്ണിൽ കിടക്കുകയാണിപ്പോൾ. ശപഥങ്ങളെല്ലാം നിറവേറ്റിയ ക്ഷത്രി യനാണ് ഞാൻ.
മഹാബലനായ ഭീമൻ. കാട്ടിലും രാജാങ്കണങ്ങളിലും അവസാനം ഈ കുരു ക്ഷേത്രത്തിലും ഞാൻ യുദ്ധം ചെയ്തു കീഴടക്കി. കൊന്നു. വെറും മനുഷ്യ നായ എന്റെ മാത്രം കരുത്തല്ല എന്നെ മഹാബലനാക്കിയത്. എന്റെ ഗർജ്ജ നത്തിൽ ആരോ ഇരമ്പം കൂട്ടിയിരുന്നു. എന്റെ കൈകൾ തളരുമ്പോൾ കരുത്ത് ഒഴുക്കിയിരുന്നു. ഞാൻ വിജയത്തിന്റെ ഈ വിനാഴികകളിൽ അഹ
ഇരിക്കുന്നില്ല. ശിരസ്സു കുനിക്ക
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട്, മേഘങ്ങൾക്കു മുകളിൽ വേട്ടയാടുന്ന ദേവാ, എന്റെ പിതൃദേവാ, ഞാനിന്നു നന്ദി പറയുന്നു. അവിടുത്തെ കാലടി
കന്നോർത് 1 പാറക്കെട്ടിൽ ശിരസ്സർത്തുന്നു. പ്രാർത്ഥനയ്ക്കുശേഷം മനസ്സു തെളിഞ്ഞപോലെ തോന്നി. ഒഴിഞ്ഞ പട
പാളയത്തിലേക്കു തിരിച്ചുപോകാൻ തോന്നിയില്ല. ഇരുട്ടിൽ ഉറങ്ങുന്ന കുടീര ങ്ങൾ. സ്തുതിഗീതങ്ങളും പാണിവാദ്യങ്ങളും നിന്ന പാളയം. എവിടെയോ എന്റെ സഹോദരന്മാർ മാത്രം ഒരാഘോഷം നടത്തുന്നു.
ഞാൻ പുഴക്കടവിൽത്തന്നെ ഇരുന്നു.
മൈത്രമുഹൂർത്തം കഴിഞ്ഞു. പിന്നെ ശുക്രനുദിച്ചു. ഉദയഗിരിയുടെ മദ കുംഭം തകർന്നൊഴുകിയ ചോരപ്പാടുകൾ തെളിഞ്ഞു. അപ്പോൾ ഞാൻ മടക്ക
യാത്ര തുടർന്നു. ദൃഷദ് വതീനദി ചേരുന്നയിടത്തെത്തിയപ്പോൾ ശ്മശാനഖണ്ഡത്തിൽ നിന്ന് ഉയരുന്ന പുകപടലങ്ങൾ കണ്ടു.
ഒഴിഞ്ഞ കുരുക്ഷേത്രത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് വിലാപം കേട്ടത്. ഉദയമുഹൂർത്തത്തിൽ കൈശികരാഗത്തിനു പകരം കൂട്ടനിലവിളി
ഞാൻ നടുങ്ങി.
ഓടിയടുത്ത വിശോകൻ കരച്ചിലിന്നിടയിൽ പറഞ്ഞു: “രാത്രിയിൽ അശ്വ ത്ഥാമാവും കൂട്ടരും പാളയത്തിനു തീ കൊളുത്തി.
നകുല സഹദേവന്മാർ ഓടിയെത്തി. . ഉറങ്ങിക്കിടന്നവരെ മുഴുവൻ വെട്ടിക്കൊന്നു. ഓടി രക്ഷപ്പെടാൻ കൂടി
ആർക്കും കഴിഞ്ഞില്ല.'
ശ്മശാനഖണ്ഡത്തിലെ പുകയായി ദൂരെനിന്ന് എനിക്കുതോന്നിയത്
ശിബിരങ്ങൾ കത്തിയമരുന്നതായിരുന്നു. ഒരു ചോദ്യം നാവിൻ തുമ്പിൽ തണുത്തുറഞ്ഞു ജീവൻ കിട്ടാതെ നിന്നു.
ആരൊക്കെ? ആരൊക്കെ?
ഉറക്കം ആഘോഷിക്കാൻ കിടന്ന ധൃഷ്ടദ്യുമൻ, പാഞ്ചാലീ പുത്രരായ പ്രതിവിന്ധ്യൻ, സുതസോമൻ, ശ്രുതകീർത്തി, ശതാനികൻ, ശ്രുതകർമ്മാവ്,
അവരുടെ കൂടെ ഉറങ്ങിയ സർവ്വദൻ. അശ്വത്ഥാമാവ് വെട്ടിക്കൊന്നു.... അവനു പിന്തുണയായി നിന്നു കൃപരും കൃതവർമ്മാവും. ഓടി രക്ഷപ്പെടാ
തിരിക്കാൻ കൃപരും കൃതവർമ്മാവും കാവൽ നിന്നു രക്ഷപ്പെടാൻ നോക്കിയ സൈനികരെയും ദാസരെയും വെട്ടിക്കൊല്ലാൻ അവർ സഹായിച്ചു.
പടപ്പാളയത്തിൽ ഇപ്പോഴും ചോര കട്ടപിടിക്കാതെ ഒഴുകിനടക്കുന്നു. ഭീകര തയെപ്പറ്റി വിവരിക്കുന്ന ഒരു സൂതൻ പറഞ്ഞു: “കണ്ടാലേ ഈ നരാധമരുടെ കൊടുമ വിശ്വസിക്കൂ, എനിക്കു കാണണ്ട.
മരിക്കുംമുമ്പേ പടയില്ലാത്ത പടനായകനായി അശ്വത്ഥാമാവിനെ ദുര്യോ
ധനൻ വാഴിച്ചതു കേട്ടപ്പോൾ ചിരിച്ചവരായിരുന്നു ഞങ്ങൾ. മരിച്ചവരുടെ കൂട്ട ത്തിൽ
കാളരാത്രിയുടെ വർണ്ണന പിന്നെയും ചുറ്റും നിന്നു കേട്ടു. അശ്വത്ഥാമാവു വെട്ടിക്കൊന്നത് രുദ്രൻ പ്രസാദിച്ചു നൽകിയ വിരല്ഗം കൊണ്ടാണ്.
ശിബിരത്തിനു മമ്പിൽ രുദ്രൻ പ്രത്യക്ഷമായി!
ഞങ്ങളുടെ മക്കൾ അന്നു സന്ധ്യയ്ക്കും പ്രാർത്ഥിച്ചപ്പോൾ ശൈശവ ത്തിൽ കേട്ട ഉപദേശമനുസരിച്ചു നമിച്ച നാലു ദേവതകളിൽ രുദ്രനും ഉണ്ടാ യിരിക്കും. അവരുടെ കഴുത്തിൽ രുദ്രന്റെ വീരഖഡ്ഗം തന്നെ. മതി, വിവരണങ്ങൾ കേട്ടതു മതി. എനിക്കു മനസ്സിലാവുന്നില്ല. പലതും.
പക്ഷേ, ഉദകക്രിയ ചെയ്യാൻ എന്റെ മക്കൾ, പാണ്ഡവരുടെ മക്കൾ, ജീവിച്ചി
രിപ്പില്ല എന്നതു മാത്രം എനിക്കു മനസ്സിലാവുന്നു... എനിക്കു മനസ്സിലാവുന്നു.
ശത്രു മരിച്ചിട്ടില്ല, എന്നും.