ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ അടച്ചിട്ട ജനൽവാതിൽപ്പൊളികൾ സൂര്യൻ തട്ടി വെളു ക്കുമ്പോഴൊക്കെ ഞാൻ തിമിരം ബാധിച്ച കണ്ണുകളെ ഓർത്തു. ജനൽപ്പടി മേൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തിയും ചിറകിട്ടടിച്ചും അമ്പലപ്രാവുകൾ മൂളിക്കൊണ്ടിരുന്നു. ഉച്ചയുടെ നിശ്ശബ്‌ദതയിൽ ആ മുളൽ കേട്ടു ഞാൻ ഉറക്കത്തിൽ നിന്നു പലപ്പോഴും ഉണർന്നിരുന്നു. ഒഴിവുദിവസങ്ങളിൽ ചര ലിൽക്കൂടി നടന്നു ഞാനും എൻ്റെ മക്കളും ആ വീട്ടിൻറെ ഉമ്മറവാതില്ക്ക ലെത്താറുണ്ടായിരുന്നു. അതിന്റെ ഉള്ളിൽ സുഷുമ്നാനാളമെന്നപോലെ നിലനിന്നിരുന്ന കോണിക്കു തെക്കോട്ടും വടക്കോട്ടുമായി നൂറ്റിയിരുപതു ചവിട്ടുപടികളുണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങൾ ആ കോണിപ്പടികൾ കയറി, അടച്ചിട്ട വാതിലുകൾ തള്ളിത്തുറന്നു. ഞങ്ങൾ അന്‌ധനേത്രങ്ങളോടെ ഇരു ട്ടിനെ നോക്കി, ഇരുട്ടു ഞങ്ങളെ നോക്കി. പ്രേതഭൂതാദികൾ പുറത്തിറങ്ങാൻ മടിക്കുന്ന നല്ല മുഹൂർത്തങ്ങളിൽ ഞങ്ങൾ കോണിപ്പടിമേൽ ഇരുന്നു കഥ കൾ പറഞ്ഞു. ധനാസ്ത്ര ഒരു യക്ഷിക്കൊട്ടാരമാണെന്നും സാധാരണ ജന ങ്ങളുടെ കണ്ണുകൾക്ക് അദൃശ്യമായ ആ വർഗക്കാർ രാത്രിയിൽ ആ മുറികളിൽ വിരുന്നുകൾ കഴിക്കുകയും നൃത്തം ചെയ്യുകയും ഉണ്ടാവാറുണ്ടെന്നും ഞാൻ എൻറെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. ഞാൻ നെയ്‌തുണ്ടാക്കാറുളള മനഃസങ്കല്പങ്ങളിൽ എൻ്റെ കുട്ടികൾ മാത്രമല്ല, ഞാൻ തന്നെയും കുടുങ്ങി പ്പോകാറുണ്ട്. പല രാത്രികളിലും ജനൽപ്പടിമേൽ ഇടിക്കുമ്പോൾ ആ ഇരുണ്ട കെട്ടിടത്തിനുള്ളിൽനിന്നു പാട്ടു കേൾക്കുന്നതായി എനിക്കു തോന്നാറുണ്ടാ യിരുന്നു. സാഹസങ്ങൾക്കുവേണ്ടി കൊതിക്കുന്ന സന്ദർഭങ്ങളിൽ ആ ആറു നിലക്കെട്ടിടം എന്നെ അതിലേക്ക് ആകർഷിച്ചു വരുത്തും. ഒരിക്കൽ ഞാൻ കോണി കയറി മുന്നാം നിലയിലെത്തിയപ്പോൾ അകത്തെ മുറിയിൽനിന്നു പുറപ്പെട്ട ഒരു പുരുഷസ്വരംകേട്ട് അമ്പരന്നുപോയി. എന്നിട്ടും കർക്കശമായ സംഭാഷണരീതിയും ഗ്രാമ്യമായ ഭാഷയും എന്നെ ഭയപ്പെടുത്തി. എൻറെ കാലുകൾ മുന്നോട്ടു നീങ്ങി. ഭയം തട്ടിയ ഹൃദയം നെഞ്ചിനുള്ളിൽ പക്ഷി യെപ്പോലെ ചിറകിട്ടടിക്കുമ്പോൾ സാഹസത്തിൻറെ അപകട മേഖലകളിലേ ക്കിറങ്ങിച്ചെല്ലുവാൻ എനിക്ക് എന്തെന്നില്ലാത്ത ഒരഭിനിവേശം തോന്നിയി രുന്നു. കറുത്ത ഇരുമ്പുചെമ്പു കുടങ്ങളും കുഴലുകളും മറ്റും പ്രതിഷ്‌ഠിച്ച ഒരു മുറിയെ അടുക്കളയാക്കി മാറ്റിയിരുന്നു ചിലർ. അവർ എന്തോ പാചകം ചെയ്യുന്നതിൽ വ്യാപൃതരുമായിരുന്നു. പക്ഷേ, സ്വർണപ്പല്ലുള്ള ഒരുത്തൻ സംഭാ ഷണം നിർത്തി എന്നെ നോക്കി. ഞാൻ തല തിരിച്ചു കോണിപ്പടികൾ ഇറങ്ങി. ആ കെട്ടിടത്തിൽ കള്ളവാറു നടക്കുന്നുണ്ടെന്നു പിന്നീട് എൻറ പാൽക്കാരൻ പറഞ്ഞു. കുട്ടികളെ ഒരിക്കലും അങ്ങോട്ടയയ്ക്കരുതെന്നും അയാൾ പറഞ്ഞു.
എൻറെ കൂടെ എൻ്റെ കൈകോർത്തു നടക്കാറുള്ള സ്നേഹിതൻ ആയിടയ്ക്ക് ഒരു ബാലിശമായ പ്രേമലേഖനം എനിക്കു തപാലിലയച്ചു. എനിക്കു നിന്നോടുള്ള സ്നേഹം എത്രയാണെന്ന് അറിയണമെങ്കിൽ ആകാ ശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കുക എന്നായിരുന്നു ആ കത്തിൻറ തുടക്കം. അത് ആദ്യം വന്നു വീണത് ദാസേട്ടൻ്റെ കൈയിലായിരുന്നു. അതെടുത്തു വായിച്ച് അദ്ദേഹം എന്നെ വിളിച്ച് ഇതെന്തൊരു കോമാളി ക്കത്താണ്, ദാസേട്ടൻ പറഞ്ഞു. നിനക്കു ബുദ്‌ധിയുണ്ടെന്നാണു ഞാൻ ധരിച്ചിരുന്നത്. ഇത്തരം ഒരു വിഡ്ഢിയുമായി നീ ഒരു പ്രേമബന്ധം പുലർ ത്തുമെന്നു ഞാൻ സ്വപ്നത്തിൽക്കൂടി കരുതിയിരുന്നില്ല......അതു പറയുമ്പോൾ ദാസേട്ടൻ തൻറെ കണ്ണടയൂരി മേശപ്പുറത്തു വെച്ച് തന്റെ ഇടത്തെ കൈകൊണ്ടു പുരികങ്ങളുടെ മദ്‌ധ്യം തിരുമ്മിക്കൊണ്ടിരുന്നു. എൻറെ മുഖ ഭാവം കണ്ണിൽ പെടാതിരിക്കാനാവാം, അദ്ദേഹം കണ്ണടയൂരിയത്. ആ ചെറിയ ദയാപ്രകടനത്തിനു ഞാൻ ഉള്ളാലെ നന്ദി പറഞ്ഞു.
'ആമിക്ക് എന്തു കാരണത്താലാണിവിടെ അതൃപ്‌തി തോന്നുന്നത്?' അദ്ദേഹം ചോദിച്ചു. പ്രകാശിതമായ ആ ചോദ്യത്തിനു പിന്നിൽ, ഇരുട്ടിലെ അസ്ത്രങ്ങൾ
പോലെ മൂകമായ ചില ചോദ്യങ്ങളും എൻറെ മേൽ വന്നു വീണു. ഞാൻ രണ്ടു നേരവും ഭക്ഷണം തരുന്നില്ലേ, നാണം മറയ്ക്കുവാൻ വസ്ത്രങ്ങൾ തരുന്നില്ലേ, കിടക്കാനൊരിടം തരുന്നില്ലേ, എല്ലാ രാത്രിയിലും നിനക്കു വേണ മെങ്കിലും വേണ്ടെങ്കിലും ഒരു ഗൃഹസ്‌ഥൻറതായ സകല ലൈംഗികബാദ്ധ്യ തകളും ഞാൻ ഭംഗിയായി നിറവേറ്റുന്നില്ലേ? ഇനിയും എന്തു വേണം ഒരു
എൻറെ സ്നേഹിതൻ ഭീരുവായിരുന്നു. അല്ലെങ്കിൽ, എനിക്കു വേണ്ടി ധൈര്യം പ്രകടിപ്പിക്കുന്നതിന്റെ ആവശ്യം അയാൾക്ക് അനുഭവപ്പെട്ടില്ല. വിവരമറിഞ്ഞപ്പോൾ എൻറെ തലയിൽ തൊട്ടു സന്തോഷമായിരിക്കൂ എന്നു പറഞ്ഞ് അനുഗ്രഹിച്ചുകൊണ്ട് അയാൾ യാത്രയായി. അയാളുടെ പ്രേമ ത്തിന്റെ ജീർണസ്വഭാവം എന്നെ ദുഃഖിപ്പിച്ചു. ഞാൻ അന്നു പ്രേമം നിറഞ്ഞൊ ഴുകുന്ന പൂർണകുംഭമായിരുന്നു. അതുകൊണ്ട് ആ സന്ദർഭത്തിൽ അയാ ളുടെ ആശീർവാദവും തിരിഞ്ഞുനടക്കലും ഭീരുത്വത്തിൻറെ പ്രകടനമായിട്ടേ ഞാൻ കണക്കാക്കിയുള്ളു. വാസ്‌തവത്തിൽ എന്താണു സത്യം? എൻറ കൈവശം വാരിക്കോരിക്കൊടുക്കുവാൻ സ്നേഹമുണ്ടായിരുന്നു എന്ന പര മാർത്ഥം മാത്രമേ കണക്കിലെടുക്കേണ്ടതായിട്ടുള്ളു. ഭിക്ഷ ഭിക്ഷാപാത്രത്തെ അന്വേഷിക്കുന്നതുപോലെ എൻ്റെ സ്നേഹം അതിനെ ഉൾക്കൊ ളളിക്കു വാൻ, അതിനെ പുണർന്നു സ്വീകരിക്കുവാൻ ഒരു മനുഷ്യശരീരത്തെ തേടുക യായിരുന്നു. ആരാധനയുടെ നിമിഷത്തിൽ ഏതൊരു കല്ലും ദൈവ വിഗ്രഹ മായിച്ചമയും. എൻറെ സ്വപ്ന ജലാശയങ്ങളിൽ നീലത്താമരപോലെ ഇട യ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന ഒരു പരിചിതമുഖം ഞാനെങ്ങും തേടിക്കൊ ണ്ടിരുന്നു. ശരീരം നശിച്ചുകഴിഞ്ഞ ഒരാളെ കൂടുതൽ പഠിച്ചു മനസ്സിലാക്കു വാനായി ഞാൻ മറ്റു ശരീരങ്ങളുമായി അടുത്തു. എനിക്കു വഴി തെറ്റി. പക്ഷേ, എൻറെ ലക്ഷ്യസ്‌ഥാനത്തിൻറെ മേൽവിലാസം ഞാനൊരിക്കലും മറന്നിട്ടില്ല.
മെയ്മാസത്തിലെ ഒരു മദ്‌ധ്യാഹ്‌നത്തിൽ എൻ തൂലികാമിത്രമായ ഇറ്റലിക്കാരൻ കാർലോ കടലിൻ്റെ നേർക്കു തിരിഞ്ഞ പടിവാതിൽ തള്ളി ത്തുറന്ന് ചരലിൽക്കൂടി നടക്കാൻ മിനക്കെടാതെ പുൽത്തകിടിയിൽ ചവിട്ടി ക്കൊണ്ട് എന്റെ ഉമ്മറത്തെത്തി. തുറന്നിട്ട വാതിലിൽക്കൂടി ഞാൻ ആ പ്രൗഢിയുള്ള നടത്തം കണ്ടു. വെയിലിൽ നടന്നിട്ടും ആ മുഖം അല്‌പംപോലും ചുവന്നിരുന്നില്ല. വീതിയുള്ള കോളറുള്ള നീല ഷർട്ടും വെള്ളനിറമുള്ള സിൽക്കു സൂട്ടുമാണ് അയാൾ ധരിച്ചിരുന്നത്. ആലോചനകളെ മയക്കിക്കിട ത്തിയ അർത്ഥചന്ദ്രാകൃതിയിലുള്ള നെറ്റി, തവിട്ടുനിറമുള്ള കണ്ണുകൾ.
അയാൾ എൻറെ ഉമ്മറപ്പടിമേൽ വന്നു നിന്നപ്പോൾ സൂര്യൻ പിറകിലായി രുന്നതുകൊണ്ട് അയാളുടെ രൂപം ഒരു കരിങ്കൽ പ്രതിമയായി ഇരുണ്ടു.
അയാൾ എൻറെ മുഖത്ത് ഉററുനോക്കിക്കൊണ്ട് എന്നെ ചുംബിച്ചു. ഉറക്കത്തിൽനിന്നുണർന്ന് ഉമ്മറത്തെത്തിയ പരിചാരിക ആ രംഗം കണ്ട് അത്ഭുതസ്‌തബ്‌ധയായി. കാർലോ അയാളുടെ അച്‌ഛൻ്റെ സ്നേഹിതനായ ഒരു വ്യവസായി
യുടെ വീട്ടിലാണ് ആദ്യം താമസിച്ചത്. പിന്നീട് അയാൾ ഒരു ഹോട്ടലിലേക്കു താമസം മാറ്റി അയാൾ ഹിന്ദുമതത്തെപ്പറ്റി പഠിക്കുവാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഒരു ബ്രാഹ്‌മണ ഗുരുവിൽനിന്ന് അയാൾ സംസ്‌കൃതം പഠിച്ചു തുടങ്ങി. അയാളുടെ അച്‌ഛൻ ഒരു കോടിശ്വരനായിരുന്നു. ആഗ്രഹിച്ച തെന്തും ലഭിച്ചു കൊണ്ടു വളർന്നവനായതുകൊണ്ട് കാർലോവിൻ്റെ സ്വഭാവ ത്തിൽ മാധുര്യം ജാസ്‌തിയായിരുന്നു. കയ്‌പു കലർന്ന മുഖഭാവങ്ങളോ വാക്കുകളോ അയാളിൽനിന്ന് എനിക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല.
ഉച്ചയ്ക്കു ചെറിയ മകൻ സ്‌കൂൾ വിട്ടുവന്ന്, അവനു ഭക്ഷണം കൊടുത്തു കിടത്തിയുറക്കിയശേഷമേ എനിക്കു വീട്ടിൽനിന്ന് ഇറങ്ങുവാൻ കഴിഞ്ഞിരു ന്നുള്ളു. അതുവരെ ഉച്ചഭക്ഷണം കഴിക്കാതെ കാർലോ എന്നെ കാത്തു കൊണ്ടു ഹോട്ടൽ ലൗഞ്ചിൽ ഇരിക്കും. രാവിലെ മുഴുവനും വെള്ളത്തിൽ നീന്തിക്കളിച്ചിട്ടും കാർലോവിൻറെ മുഖത്തിന്റെ വിളർപ്പു നീങ്ങിയില്ല. ചന്ദ്രൻ ഇറച്ചിപോലെ തണുത്തതാണ് അയാളുടെ ശരീരമെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
കത്തിയും മുള്ളും ഉപയോഗിച്ചു ഭക്ഷണം കഴിക്കുവാൻ എന്നെ പഠിപ്പിച്ചത് കാർലോവാണ്. കോൺവെൻറിലെ ഒരു കന്യാസ്ത്രീ എന്നെ പഠിപ്പിച്ചതു മുള്ളിന്റെ മുനകൾ മേലോട്ടാക്കിപ്പിടിച്ചുകൊണ്ടു തിന്നുവാനായിരുന്നു. ആ തെററായ പാഠങ്ങൾ എൻറെ മനസ്സിൽ നിന്നു മായ്ക്കുവാൻ കാർലോ അദ്‌ധ്വാനിച്ചു. ആദ്യത്തെ തവണ നിസ്സഹായതയോടെ ഞാൻ കൈത്തല ത്തിൽ മുഖം ചായ്ച്ചു കരഞ്ഞു. കാർലോ വാത്‌സല്യത്തോടെ എന്നെ തഴുകി. അന്നുമുതൽ അയാളുടെ മുറിയിലേക്കു വരുത്തിയിട്ടാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്. മേശമുറകൾ ഓരോന്നായി അയാൾ എന്നെ പഠിപ്പിച്ചു തുടങ്ങി.
കാർലോവിന്റെയൊപ്പം ചെലവഴിച്ചിരുന്ന മണിക്കൂറുകളിൽ ഞാൻ കമലയല്ലാതെയായി. ഞാൻ മറെറാരാളായി മാറി. എന്റെ ജന്മത്തിൻറ മറെറാരിതളായി തെളിഞ്ഞുവന്നു ആ ജീവിതം എനിക്ക് അമ്പരപ്പില്ലാതാക്കു വാൻ വേണ്ടി അയാൾ എന്നെ സീത എന്നു വിളിച്ചുതുടങ്ങി. കാർലോവിൻറ മിത്രങ്ങൾ എന്നെ അയാളുടെ പ്രതിശ്രുത വധുവായി കണക്കാക്കി. എനിക്ക് ഭർത്താവും രണ്ടു കുട്ടികളുമുണ്ടെന്ന വാസ്‌തവം അയാൾ മറച്ചു വെച്ചു. എന്റെ ശരീരത്തിനു സമൃദ്‌ധമായ സ്വാതന്ത്ര്യം അനുവദിച്ചു കൊടു ത്തുകൊണ്ട് ഒരു നിഗൂഢരീതിയിൽ എൻറെ ഭർത്താവ് എൻെറ ആത്മാ വിനെ ബന്‌ധനത്തിലിട്ടു. കാർലോവിൻെറെയൊപ്പം നടക്കുമ്പോഴും ഞാൻ അദ്ദേഹത്തെപ്പറ്റി ഓർത്തുകൊണ്ടി രുന്നു.... എൻറെ സംഭാഷണം പെട്ടെന്നു മുറിയുമ്പോൾ, എൻറെ മുഖം വാടിത്തുടങ്ങുമ്പോൾ കാർലോ ചോദിക്കും.
എന്തു പറ്റി, നിൻറെ മനസ്സിനെ എന്താണ് അലട്ടുന്നത്...' പണ്ടൊരിക്കൽ സ്ത്രീയായ രാധയെ വിട്ട് കൃഷ്‌ണൻ മഥുരയിലേക്കു പോയി. അദ്ദേഹം വാക്കു പരിപാലിച്ചില്ല. അവളെ കാണുവാൻ മടങ്ങിവന്നില്ല. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയിലും കുടികൊള്ളുന്നത്. മഥുരയിൽ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ അന്വേഷിക്കലാണ് അവളുടെ ജീവിതം. അദ്ദേഹത്തിൽ തൻറെ സ്‌മരണ പുനരുജ്ജീവിപ്പിക്കുവാൻ അവൾ യത്നിച്ചു കൊണ്ടേയിരിക്കും.
മറെറാരാളുടെ വിരൽപ്പാടുകൾ പതിഞ്ഞ കൈകാലുകളോടെ ഞാൻ വീട്ടിൽ മടങ്ങിയെത്തുമ്പോൾ ദാസേട്ടൻ എന്നെ ആവേശത്തോടെ കെട്ടിപ്പു ണരും.
എൻറെ ജീവിതം രണ്ടായി പിളർന്നു. ഒന്നിനെ മാത്രം സ്വീകരിച്ചു മററ തിനെ ത്യജിക്കുവാൻ എനിക്കു ധൈര്യം വന്നില്ല. ദാസേട്ടൻ കാലടികൾക്കു താങ്ങായ ഭൂമിയായിരുന്നു. കാർലോ തലയ്ക്കു തണൽ കൊടുക്കുന്ന വൃക്ഷവും.
കടലിന്റെ വക്കത്ത് ഒരു വീടു വാടകയ്ക്കെടുത്ത് കാർലോ ഇന്ത്യയിൽ താമസമാക്കി. ഒരു കറുത്ത കാറും അയാൾ വാങ്ങി. ബാദ്‌ധ്യതകളുള്ള ഒരു ഗൃഹസ്‌ഥനെപ്പോലെ അയാൾ പെരുമാറിത്തുടങ്ങി. സ്ട്രാണ്ട് ബുക്ക്സ്റ്റാൾ എന്നു പേരുള്ള ഒരു പുസ്‌തകക്കട എന്റെ വീട്ടിനടുത്ത് ഉണ്ടായിരുന്നു. അതിൽ നിന്നു ഞങ്ങൾ വളരെയധികം പുസ്‌തകങ്ങൾ തിരഞ്ഞെടുത്തു. കാര്യമായിട്ടു പുസ്തകങ്ങളൊഴികെ ആ വീട്ടിൽ മറെറാന്നുമുണ്ടായിരുന്നില്ല. ഒരു കട്ടിലും കട്ടിലിനെ പ്രതിഫലിപ്പിക്കുന്ന ഒരു നിലക്കണ്ണാടിയും കിടപ്പറയിൽ ഉണ്ടായിരുന്നു. എന്റെ ആത്മാവ് എൻറെ ഭർത്താവിൻ്റെ കാലടികളെ മണത്തുകൊണ്ടു പരുങ്ങുന്ന ഒരു അനാഥപ്പട്ടിയല്ലായിരുന്നെങ്കിൽ ആ വേന ലിൽ കാർലോ എന്ന യുവാവിന് ഞാൻ ആ കണ്ണാടിയിൽ പ്രതിഫലിക്കുന്ന എൻറെ ശരീരത്തെ വെള്ളിത്തളികയിൽ ഇരുണ്ടു തുടുത്ത കനിയെ എന്ന പോലെ എന്നന്നേക്കുമായി കാഴ്‌ചവയ്ക്കുമായിരുന്നു.