ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്തി ഉപയോഗപ്പെടുത്തി അദ്ദേഹം ദാസേട്ടനെ ഡൽഹിയിലേക്കു മാറ്റി. തന്റെ ഭാവി മെച്ചപ്പെടുമെന്നു മാത്രമേ ദാസേട്ടൻ ആ ഘട്ടത്തിൽ കരുതിയുള്ളൂ. കല്ക്കത്തയിലെ വീട്ടിലെ വിശാ ലങ്ങളായ മുറികളിൽ ജീവിച്ചു പരിചയിച്ച ഞങ്ങൾക്ക് ഡൽഹിയിലെ താമസസ്‌ഥലം ഒരു കാരാഗൃഹമായി തോന്നി. രാവിലെ ഒരു മണിക്കൂർനേരം മാത്രം പൈപ്പുകളിൽ വെള്ളം ഒഴുകി. അതിനുശേഷം ഒരൊറ്റത്തുള്ളി വെള്ള മില്ല. എന്നും കുളിച്ചുശീലിച്ചിരുന്ന എന്റെ തലമുടിയുടെ തിളക്കം മങ്ങി. എനിക്കു പെട്ടെന്നു കരച്ചിൽ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ വീട്ടുസാമാന ങ്ങൾ ഡൽഹിയിലേക്ക് എത്തിയതു പകുതിയും പൊട്ടിയും പൊളിഞ്ഞുമാണ്. കൊല്ലത്തിൻറെ അവസാനഭാഗത്തിൽ കുട്ടികളെ സ്‌കൂളിൽ ചേർക്കുവാനും ഞങ്ങൾക്കു പലരുടെ മുമ്പിലും തല കുനിക്കേണ്ടിവന്നു.
ഡൽഹിയിലെത്തിയിട്ട് ഒരാഴ്‌ചയാവുമ്പോൾ എനിക്കൊരു കമ്പി കിട്ടി. അച്ഛന് ഒരു heart attack ഉണ്ടായെന്നും ഞാൻ ഉടനെ കോഴിക്കോട്ടേക്കു ചെല്ലണമെന്നുമായിരുന്നു അതിൻറെ സന്ദേശം. അച്‌ഛൻ എൻറെ സുരക്ഷി തത്വത്തിന്റെ അടിത്തൂണായിരുന്നു. എന്തു പറ്റിയാലും അച്‌ഛൻറെയ ടുത്തു ചെല്ലുമ്പോൾ അവിടെ എനിക്കൊരഭയം കിട്ടുമെന്നു ഞാൻ വിശ്വസിച്ചി രുന്നു. ഞാൻ പിറേറദിവസം വിമാനം കയറി മദിരാശിയിൽ എത്തിയപ്പോൾ ത്തന്നെ നേരം ഇരുട്ടിയിരുന്നു. ടാക്സി പിടിച്ചു ധൃതിയിൽ റെയിൽ വേസ്‌റേറ ഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ രണ്ടാം വിസിലും കാത്തു വണ്ടി തയ്യാ റായി നില്ക്കുകയായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം മേടിച്ചു ഞാൻ ഓടി ച്ചെന്നു വണ്ടിയിൽ കയറി.
പിറ്റേദിവസം രാവിലെ വീട്ടിലെത്തിയപ്പോൾ മുകളിലെ ഇടനാഴിയിൽ അച്‌ഛൻ മയങ്ങിക്കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അച്ഛൻ കരഞ്ഞു. ജീവൻ കൊടുത്തും അച്ഛനെ മരണത്തിൽനിന്നു രക്ഷിക്കണ മെന്നു ഞാൻ നിശ്ചയിച്ചു.
അന്ന് അച്ഛൻറെ നാലു മക്കളും കോഴിക്കോട്ടായിരുന്നു. എൻറ ജ്യേഷ്ഠനും അനുജനും ജോലിയുണ്ടായിരുന്നു. അനുജത്തി പഠിക്കുകയായിരുന്നു. അമ്മയാണെങ്കിൽ സംഭ്രമംകൊണ്ടു ക്ഷീണിതയായി കാണപ്പെട്ടു. അതുകൊണ്ട് അച്‌ഛനു ദീനം മാറുന്നതുവരെ അവിടെ താമസിക്കുവാനും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനും ഞാൻ തീരുമാനിച്ചു.
ഇടനാഴിക്കപ്പുറം ഒരു ടെറസ്സായിരുന്നു. അവിടെ വരിവരിയായി മെത്ത കൾ വിരിച്ചു ഞങ്ങളെല്ലാവരും കിടന്നു. അച്‌ഛൻറെ കട്ടിലിനു താഴെ, നിലത്ത് ഒരു മെത്ത വിരിച്ച് അമ്മയോ ഞാനോ കിടന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ ആ കിടപ്പിൽ കുടുംബസ്നേഹമെന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി. അച്‌ഛൻറെയുമമ്മയുടെയും മക്കളായി ജനിച്ചുവെങ്കിലും ഞങ്ങൾ എല്ലാവരും ഒരിക്കലും ഒന്നിച്ചു താമസിച്ചിട്ടുണ്ടായിരുന്നില്ല. അത് ആദ്യമായി അച്ഛനു ദീനം പിടിപെട്ടപ്പോഴാണുണ്ടായത്. അച്ഛനു രാത്രികളിൽ ഞങ്ങളുടെ സംഭാഷണം ശ്രദ്‌ധിച്ചുകൊണ്ടു കിടക്കുമ്പോൾ വളരെ ആനന്ദം തോന്നിയിരിക്കണം. എന്തെന്നാൽ അദ്ദേഹത്തിനു വേഗത്തിൽ ദീനം സുഖപ്പെട്ടു. ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ഡൽഹിക്കു മടങ്ങി.
ഡിഫെൻസ് കോളനിയിലുണ്ടായിരുന്ന വീട്ടിൽനിന്നു ഞങ്ങൾ വെള്ളം അന്വേഷിച്ച് ലജ്പത് നഗറിൽ എത്തി. വളരെ ഇടുങ്ങിയ മുറികളുള്ള ഒരു വീടായിരുന്നു ഞങ്ങൾക്കു കിട്ടിയത്. വീട്ടിനു മുമ്പിൽ എരുമകളുടെ മേച്ചിൽ സ്ഥലമായിരുന്നു. അതിനു പിന്നിൽ പാവങ്ങളുടെ കുടിലുകൾ. നീരും തിളക്കവുമുള്ള വലിയ ഈച്ചകൾ പകൽസമയത്തൊക്കെ അവിടെയെല്ലാം മൂളിക്കൊണ്ടു പറന്നിരുന്നു.
അവിടെവച്ച് എൻ്റെ മകൻ മോനുവിനു ടൈഫോയ്‌ഡ് പിടിപെട്ടു. ശവ ങ്ങളെ ആ കുടിലുകളിൽ നിന്നു കയറുകട്ടിലിൽ കിടത്തി ഇറക്കിക്കൊണ്ടു പോവുന്നത് ഞാൻ ഉമ്മറത്ത് ഇരുന്നു കാണാറുണ്ടായിരുന്നു. 'ഇവിടെ താമസി ച്ചാൽ ഞാൻ മരിക്കും അമ്മേ.' മോനു ഒരിക്കൽ പറഞ്ഞു. ഞാൻ ആ വീടിനെ അന്നുമുതൽ വെറുത്തു തുടങ്ങി.
ഒരു ദിവസം വൈകുന്നേരം ഞാൻ ദാസേട്ടനെ ഓഫീസിൽനിന്നു വീട്ടി ലേക്കു കൊണ്ടുവരാനായി കാറിൽ പോയിരുന്നു. സാധാരണ ആറിനായി രുന്നു ഞാൻ അവിടെ എത്തിയിരുന്നത്. അന്ന് അഞ്ചിനുതന്നെ ഞാൻ ഓഫീ സിലെത്തി. ഞങ്ങൾക്ക് പണ്ടു പരിചയമുണ്ടായിരുന്ന ഡോക്‌ടർ കൃഷ്ണ സ്വാമി അപ്പോൾ ദാസേട്ടൻ്റെ മുറിയിലേക്കു കടന്നുവന്നു. 'ഹലോ മിസ്സിസ് ദാസ്, എങ്ങനെയുണ്ട്?' അദ്ദേഹം ചോദിച്ചു.
'അവൾക്ക് ഇപ്പോഴത്തെ വീടിനെപ്പറ്റി വലിയ അതൃപ്‌തി.' ദാസേട്ടൻ പറഞ്ഞു.
ഞാൻ മുഖം മറച്ചു പൊട്ടിക്കരഞ്ഞു. എൻറെ ഞരമ്പുകൾ ആകെ തളർന്നുകഴിഞ്ഞിരുന്നു. ഉടനെതന്നെ ഡോക്‌ടർ കൃഷ്‌ണസ്വാമി തൻറ ഒരു സ്നേഹിതന് ഫോൺചെയ്‌ത് ഞങ്ങൾക്കു താമസിക്കുവാനായി ഒരു വീടു കണ്ടുപിടിച്ചുതന്നു. ഞാൻ ആഹ്ലാദഭരിതയായി വീട്ടിലേക്കു മടങ്ങി.
അന്ന് ഇടയ്ക്കിടയ്ക്കു ഞങ്ങളെ സന്ദർശിക്കാറുള്ള ഒരു സുഹ്യത്ത്, വി.കെ.എൻ. എന്നു പേരുള്ള സുപ്രസിദ്‌ധ നോവലിസ്റ്റായിരുന്നു. ഇടയ്ക്കു നാലുമണിക്കോ മറെറാ വാതില്ക്കൽ ഒരു തട്ടും 'വി.കെ. എൻ.കുട്ടി' എന്നൊരു വിളിച്ചുപറയലും ഞങ്ങൾ കേട്ടിരുന്നു. രണ്ടു കട്ടിലിട്ടുകഴിഞ്ഞപ്പോൾ
നടക്കാനുംകൂടി സ്‌ഥലമില്ലാതായ മുറിയിൽത്തന്നെ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. ഒരു കട്ടിലിൽ മോനു രോഗബാധിതനായി കിടന്നു. വി. കെ. എൻ. രുചിയേറിയ ഭക്ഷണപദാർത്ഥങ്ങളെപ്പറ്റിയാണ് അധികവും സംസാരി ച്ചിരുന്നത്. അദ്ദേഹത്തിൻറെ സംഭാഷണം എല്ലായ്പ്‌പോഴും എന്റെ മക്കളെ രസിപ്പിച്ചു.
വി.കെ.എൻ. വീടു മാറുന്നതിൽ ഞങ്ങളെ സഹായിക്കാനെത്തി. സൗത്ത് എക്സ്റെറൻഷൻ എന്ന സ്‌ഥലത്തായിരുന്നു വീട്. വീട്ടുടമസ്ഥൻ താഴത്തെ നിലയിൽ താമസിച്ചിരുന്നു. ഞങ്ങളുടെ വീടിന്റെ തുടക്കം പൂത്ത റങ്കൂൺ ക്രീപ്പർ പൊതിഞ്ഞ ഒരു കോണിയായിരുന്നു. മുകളിലെത്തിയാൽ തെരു വിലേക്കു നോക്കുന്ന ഒരു വരാന്ത, അതിനു പിന്നിൽ ഓഫീസ് മുറി, സൽ ക്കാരമുറി, രണ്ടു കിടപ്പുമുറികൾ. അടുക്കളയും. അടുക്കളയുടെ മുമ്പിലുള്ള വരാന്തയിൽ ഞങ്ങൾ മേശയും കസാലകളുമിട്ട് അതു ഭക്ഷണമുറിയാക്കി, സ്ഥലം പോരാത്തതുകൊണ്ട്. ഞാൻ സാധിക്കുമ്പോഴൊക്കെ വീട്ടിൽ നിന്നു പുറത്തു കടന്നു നടന്നുകൊണ്ടിരുന്നു. ഞങ്ങളുടെ വീട്ടിൻറെ അര ഫർലോങ് അകലെ 'ലാകബാനാ' എന്നു പേരുള്ള ഒരു ഭക്ഷണശാലയുണ്ടായിരുന്നു. ഒരു മരത്തിൻറെ ചുററും മേശകളും കസാലകളുമിട്ട്, ചുമരും വെച്ച്, ഒരു പർണശാലപോലെ തണലും ഭംഗിയുമുള്ള ഒരിടം. അവിടെ ഞാനും മക്കളും പലപ്പോഴും പോയി. എൻ്റെ മൂത്ത മകൻ സസ്യഭുക്കായിരുന്നു. പക്ഷേ, രണ്ടാമത്തെ മകനു കോഴിയിറച്ചി ഇഷ്‌ടമായിരുന്നു. ലാകബാനായിൽവെച്ച് ഞങ്ങൾ വെജിറ്റബിൾ ബിരിയാണിയും പൊരിച്ച കോഴിയും പാൽക്കട്ടിയും പട്ടാണിപ്പയറും കുട്ടിയുണ്ടാക്കിയ മസാലക്കറിയും ഐസ്ക്രീമും കഴിച്ചു. ഓരോ തവണയും അവിടെ നിന്ന് ആഹാരം കഴിച്ചതിനുശേഷം ഞങ്ങൾ മൂന്നുപേരും കൈകോർത്തുകൊണ്ടു പുതുതായി വന്ന പീടികകളുടെ പ്രദർശന ജനവാതിലുകൾ നോക്കിക്കൊണ്ടു സാവധാനത്തിൽ വീട്ടിലേക്കു മടങ്ങി. ഞങ്ങൾ കണ്ട വസ്‌തുക്കളെയെല്ലാം എൻ്റെ രണ്ടാമത്തെ മകൻ പ്രിയ ദർശന് ബോധിച്ചു. എനിക്ക് ഇതൊക്കെ എപ്പോഴാണ് വാങ്ങിത്തരിക? അവൻ ചോദിച്ചു.
ഞാൻ അന്നു സാധാരണയായി കവിതകൾ പ്രസിദ്‌ധപ്പെടുത്താറുണ്ടായി രുന്നു. വിദേശത്തുനിന്ന് ഒരു കവിതാസമ്മാനവും എനിക്ക് ആയിടയ്ക്കു കിട്ടിക്കഴിഞ്ഞിരുന്നു. അതിനാൽ സംസ്കൃതചിത്തരാണെന്നു സ്വയം അഭി മാനിക്കുന്ന പല ചെറുപ്പക്കാരും എന്നെ പരിചയപ്പെടുവാൻ ഉത്സാഹം പ്രക ടിപ്പിച്ചു. വിദേശീയ സിനിമകളുടെ ഒരു പ്രദർശനം നടന്നുകൊണ്ടിരിക്കുമ്പോൾ അവരിലോരോരുത്തരും എന്നെ ഓരോ ദിവസം തങ്ങളുടെ ഭാര്യയെന്ന വ്യാജേന അകത്തു കടത്തി പടം കാണിച്ചുതന്നു. ഓരോ ദിവസവും ഓരോ ആകൃതിയിൽ ഞാൻ സിനിമയ്ക്കു പോയി. പ്രച്‌ഛന്ന വേഷധാരണം ഞാൻ കുട്ടിക്കാലം മുതൽക്കേ ഇഷ്‌ടപ്പെട്ടിരുന്ന ഒരു വിനോദമായിരുന്നു.
അന്ന് എനിക്കു വളരെ ചുരുക്കം സാരികളേ ഉണ്ടായിരുന്നുള്ളു. വേഷം അല്പം മുഷിഞ്ഞതാണെന്നു തോന്നുമ്പോൾ ഞാൻ കവിളുകൾ തിരു മ്മിച്ചു വപ്പിക്കും. അതോടെ എന്റെ ആത്മവിശ്വാസം വർദ്‌ധിക്കുകയും ചെയ്യും. എൻറെ പ്രിയപ്പെട്ട സുഹൃത്തായ പോൾ എന്നെ ആദ്യമായി ഒരു വൈകുന്നേരം
സ്‌കൂട്ടർറിക്ഷയിൽ കയറ്റി. ഞങ്ങൾ ആദ്യം 'ലാബെനീം' എന്ന ഭക്ഷണ ശാലയിൽ പോയി. മെഴുകുതിരിയുടെ നേർത്ത വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ചൈനീസ് ചായയും ചീസ് സാൻറ്വിച്ചും കഴിച്ചു. ചൈനീസ് ചായ കുടിച്ചു ശീലമുണ്ടെന്ന് അഭിനയിച്ചുകൊണ്ടാണ് ഞാനതിന് ഓർഡർ കൊടുത്തത്. ഞാൻ വാസ്തവത്തിൽ അത് ആദ്യമായി കുടിക്കുകയായിരുന്നു. അതിൻറ പച്ചവെള്ളസ്വാദ് എന്നെ നിരാശപ്പെടുത്തി. ഞാനാദ്യമാണ് ഇതൊക്കെ കുടി ക്കുന്നത്. ഞാൻ പോളിനോടു പറഞ്ഞു. എൻറെ പുളുങ്ങിയ മുഖം കണ്ട് പോൾ ചിരിച്ചു. ഇതിലും നല്ലത് ആപ്പിൾനീരായിരുന്നു. ഞാൻ പറഞ്ഞു. ഞങ്ങൾ രണ്ടു കുപ്പി ആപ്പിൾനീരു വാങ്ങിക്കൊണ്ട് ഒരു സ്‌കൂട്ടർ റിക്ഷയിൽ കയറി. ഞങ്ങൾ കുപ്പിയെടുത്തു മോന്തുന്നതു കണ്ട് ഡ്രൈവർ നീരസത്തോടെ പറഞ്ഞു: 'ഇതിൻറെയുള്ളിൽ വെച്ചു മദ്യം കുടിക്കരുത്. പോലീസ് എന്നെ യാണു പിടിക്കുക.'
'മദ്യമോ?' പോൾ ചോദിച്ചു. കുറച്ചു സ്വാദു നോക്കു സഹോദരാ, ഇതു വെറും ആപ്പിൾ ജൂസാണ്.'
ഡൽഹിയിലെ മിക്ക നിരത്തുകളുടെ വക്കത്തും സുഗന്‌ധികളായ മരങ്ങൾ വളർന്നുനില്ക്കുന്നതു കാണാം. സന്‌ധ്യയ്ക്കുതോട്ടിവർഗക്കാർ വീണു കിട ക്കുന്ന ഇലകൾ അടിച്ചു വാരിക്കൂട്ടി ചെറിയ തീക്കുണ്ഡങ്ങളുണ്ടാക്കിയി രുന്നു. ഉണങ്ങിയ ഇലകളുടെ ആ ധൂമപടലത്തിൽക്കൂടി, ആ കനത്ത സുഗന്ധ ത്തിൽക്കൂടി, ഞങ്ങൾ ചിരിച്ചുകൊണ്ടു സവാരിചെയ്‌തു. ഒടുവിൽ വൈകി ജോലിയെടുത്തുകൊണ്ടിരുന്ന ദാസേട്ടൻ ഓഫീസ് മുറിയിലെത്തിയപ്പോൾ
അദ്ദേഹം പറഞ്ഞു: 'നീ ഇന്ന് എത്ര സന്തോഷവതിയായിരിക്കുന്നു, ആമി!' പോൾ ലജ്‌ജിച്ചു തല താഴ്ത്തി.