ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ desert cooler കിടപ്പുമുറികളെയും തണുപ്പിച്ചുകൊണ്ടിരുന്നു. അതിൻ്റെ ചക്രം തിരിയുന്നതോടൊപ്പം സിമൻറു തൊട്ടിയിലുള്ള വെള്ളം ഇരച്ചു പൊന്തുന്നതും ചീറുന്നതും ശ്രദ്‌ധിച്ചുകൊണ്ടു ഞങ്ങൾ ഉറങ്ങുവാൻ കിടന്നു. വേനലിലും ഞങ്ങൾക്ക് രോമപ്പുതപ്പുകൾ ഉപ യോഗിക്കേണ്ടിവന്നു.
സൗത്ത് എക്സ്ററൻഷനിലെ വീടു വിട്ടതുകൊണ്ട് ഞങ്ങൾക്ക് പ്രിയ പ്പെട്ടവരായ പലരുടെയും സാമീപ്യം നഷ്‌ടപ്പെട്ടു. ഇവരിൽ ഒന്നാമനായിരുന്നു. അയൽക്കാരനായ പ്രൊഫസർ താപ്പർ. അദ്ദേഹം സന്‌ധ്യാനേരത്തു ഞങ്ങ ളുടെ ഇടുങ്ങിയ വരാന്തയിൽ വന്നിരുന്നുകൊണ്ട് രാജ്യതന്ത്രത്തെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം പൂർണനഗ്‌നനായ എന്റെ മകൻ ജയസൂര്യ അദ്ദേഹത്തിൻ്റെ നെഞ്ഞത്ത് ഒരു തപാൽമുദ്രയെന്നപോലെ പറ്റി ക്കിടക്കുകയും ചെയ്‌തിരുന്നു. രണ്ടാമതു ഞങ്ങളുടെ വീട്ടുടമസ്ഥയായിരുന്ന സുകൃതാദേവി. സ്നേഹശാലിനിയായ ഒരു ജ്യേഷ്‌ഠത്തിയെപ്പോലെയായി രുന്നു അവർ എന്നോടെന്നും പെരുമാറിയിരുന്നത്.
മാൻനഗറിൽ താമസിച്ചുതുടങ്ങിയപ്പോൾ എന്റെ ജീവിതം ആനന്ദ കരമായി. ഞങ്ങളുടെ വീട്ടിൻ്റെ മുൻവശത്ത് ഒരു പുൽത്തകിടിയും പൂച്ചെടി കളുമുണ്ടായിരുന്നു. വീടു കടന്ന്, നിരത്തും കടന്നാൽ മനോഹരമായ ലോദി ഗാർഡനിലെത്താം. ഇബ്രാഹിം ലോദിയുടെയും സിക്കന്തർ ലോദിയുടെയും ശവകുടീരങ്ങൾക്കു പുറമെ അവിടെ ഒരു ചെറിയ ജലാശയവും പല ഫല വൃക്ഷങ്ങളുമുണ്ടായിരുന്നു. ഞാനും എൻറെ കുട്ടികളും പലപ്പോഴും അവിടെപ്പോയി വൃക്ഷത്തണലിൽ വിശ്രമിച്ചു. എന്റെ മകൻ പ്രിയദർശൻ വീണുകിടക്കുന്ന ചുവന്ന കായ്‌കൾ പെറുക്കി തന്റെ കിശകളിൽ നിക്ഷേ പിച്ചു.
എൻറെ ഉത്തമ സ്നേഹിതനായ കാർലോ ആയിടയ്ക്ക് ഡൽഹി സന്ദർശിച്ചു. ടിബറ്റുകാർ പിച്ചളസാമാനങ്ങളും മണിമാലകളും നിരത്തിവെച്ചു വിറ്റിരുന്ന ഫുട്‌പാത്തിന്റെ പിന്നിലായിരുന്നു അയാൾ താമസിച്ച ഹോട്ടൽ.
മതിലിനടുത്തു നീണ്ട മരങ്ങൾ കാവല്ക്കാരെപ്പോലെ നിന്നിരുന്നു. ആ ഹോട്ടലിലാണ് ഞങ്ങളുടെ മറ്റു ചില സ്നേഹിതന്മാർ "ഇടയ്ക്കിടയ്ക്ക് ഡൽഹി സന്ദർശിക്കുമ്പോൾ താമസിച്ചിരുന്നത്. അതുകൊണ്ട് അവിടെ ഭക്ഷ ണത്തിനു പോവുന്നത് ആരുടെ ക്ഷണം സ്വീകരിച്ചാണെന്നു വീട്ടിൽ ആർക്കും നിശ്ചിതമായി പറയാൻ കഴിഞ്ഞിരുന്നില്ല. അമ്പത്തഞ്ചു വയസ്സു കഴിഞ്ഞ ആരുടെയൊപ്പവും ഭക്ഷണം കഴിക്കുവാൻ ദാസേട്ടൻ എനിക്കു സമ്മതം തന്നിരുന്നു. പക്ഷേ, ഞാൻ നാല്‌പതു കഴിയാത്ത എൻറെ സ്നേഹിതൻ മുറിയിലേക്കുമാത്രം ജീവിതത്തെപ്പറ്റിയുള്ള പല ആവലാതികളുമായി കടന്നു ചെന്നു.
'എനിക്കു മടുത്തു....' ഞാനൊരിക്കൽ പറഞ്ഞു: 'എന്റെ പരിശുദ്‌ധി യാകെ ഞാൻ കളഞ്ഞുകുളിച്ചു. 'കാർലോ എൻറെ മുഖം തൻറെ കൈത്ത ലങ്ങളിൽ വിശ്രമിപ്പിച്ചുകൊണ്ടു മന്ദഹസിച്ചു.
'എൻറെ വിഡ്ഢിയായ ഓമനേ,' അയാൾ പറഞ്ഞു: 'പരിശുദ്ധി ജനിക്കു മ്പോൾ ആരുടെയുമൊപ്പം വന്നെത്തുന്നതോ പിന്നീടു പൊക്കിൾക്കൊടി പോലെ നഷ്‌ടപ്പെടാൻ കഴിയുന്നതോ അല്ല. പരിശുദ്‌ധി ഒരാൾക്കു താൻ ജീവിക്കുന്നതോടൊപ്പം സമ്പാദിക്കുവാൻ കഴിയുന്ന ഒരു മാനസിക സൗന്ദ ര്യമാണ് നീ പരിശുദ്‌ധിയെ വീണ്ടും വീണ്ടും പെറുക്കിയെടുത്തുകൂട്ടുന്നു. നീ ഈവിധമല്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെത്തേടി ഇവിടെ വരുമായി രുന്നോ?'
കാർലോ എടുത്ത ഫ്ളാറ്റിന്റെ വലിയ വരാന്തയിൽ ഒരു നീണ്ട സോഫയിൽ അയാളുടെ ശരീരത്തിൽ ചാഞ്ഞുകിടന്നുകൊണ്ട് ഞാൻ ആ മദ്ധ്യാഹ്നത്തിൽ ഉറങ്ങി. അക്കാലത്ത് അയാളുടെ വിയർപ്പിൻറെ ഗന്‌ധക മണം എന്റെ വസ്ത്രങ്ങളിൽ തങ്ങിനിന്നിരുന്നു. എന്നിട്ടു. ഞങ്ങൾ തമ്മിൽ കാമത്തിന്റേതായ യാതൊരു ബന്‌ധവും ഉദ്ഭവിച്ചില്ല. കാർലോ കാഷായ വേഷത്തിൽ ചാരുരൂപനായി ശോഭിക്കുമെന്ന് എനിക്കു പലപ്പോഴും തോന്നി യിട്ടുണ്ട്. കാരണം, കാർലോ മുക്കാലും ആത്‌മാവാണ്. ആത്‌മീയവിഷയങ്ങളിൽ അതീവതല്പരനാണ്. സ്ത്രീ അമ്മയുടെ രൂപത്തിൽ കാണുന്നവനാണ്. എന്നിട്ടും ഞാൻ തിരഞ്ഞുകൊണ്ടയിരുന്നു. എന്റെ ആദർശകാമുകനെ, മധുരയിൽ പോയി രാധയെ വിസ്‌മരിച്ച ക്രൂരഹൃദയനെ പുരുഷ ഹൃദയത്തിൽ ലയിച്ചുകിടക്കുന്ന ക്രൂരതയെയാണ് ഞാൻ വാസ്‌തവത്തിൽ തേടിയിരുന്നത്. ഇല്ലെങ്കിൽ, സർവസ്വാതന്ത്ര്യവുമനുവദിച്ചുതന്ന രാസേട്ടൻറെയും ബുദ്‌ധി ശാലിയും മദ്ധ്യവയസ്‌കനുമായ മറെറാരാരാധകൻ്റയും എൻ്റെ ആത്‌മാ വോടടുത്തു വർത്തിച്ചിരുന്ന കാർലോവിൻറെയും കൈകൾ തട്ടിനീക്കി ഞാനെന്തിനു ലോകത്തിൻ്റെ സകല മൂലകളിലും സ്നേഹത്തിനുവേണ്ടി പരതിക്കൊണ്ടേയിരുന്നു? എന്റെ അഹന്തയുടെ മരണത്തെയാണ് നിഗൂഢ മായ രീതിയിൽ ഞാൻ കാംക്ഷിച്ചത്. എൻ്റെ കഴുത്തിൽ മഴു വീഴ്ത്തുവാൻ തയ്യാറുള്ള ആരാച്ചാരെയാണു ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്. ഇത് എന്നെ സ്നേഹിച്ചിരുന്നവർക്കു മനസ്സിലായില്ല.
എന്നെ സ്നേഹിച്ചിരുന്ന ധനശാസ്ത്രവിദഗ്ദ്‌ധൻ പറഞ്ഞു: 'ആമീ, കുറച്ചു ജിൻ കുടിക്കൂ. നിന്റെ നാഡികൾക്ക് തളർച്ച കിട്ടട്ടെ.'
പക്ഷേ, രോഗത്തിനുശേഷം എൻ്റെ ലിവർ ആകെ തകരാറായിക്കഴിഞ്ഞിരു ന്നു. അതുകൊണ്ടു മദ്യം ഞാൻ തികച്ചും വർജിച്ചു. ഞാൻ മുറിയിൽ അങ്ങോ ഭൂമിങ്ങോട്ടും ഉലാത്തി. 'കൂട്ടിൽപെട്ട മെരുപ്പൂച്ചയെപ്പോലെയാണ് നീ.'അദ്ദേഹം പറഞ്ഞു.
' നീ എല്ലായ്‌പോഴും അസ്വസ്‌ഥയാണ്.' ദാസേട്ടൻ പറഞ്ഞു. 'എന്റെ കൂടെ വരൂ." കാർലോ പറഞ്ഞു: 'നിന്നെ മനസ്സിലാക്കാൻ എനിക്കു മാത്രമേ കഴിവുള്ളു.'
അക്കാലത്ത് എനിക്ക് ആർത്തവസമയത്തു നിയന്ത്രിക്കാൻ വയ്യാത്ത രക്‌തസ്രാവം തുടങ്ങി. ചില ദിവസങ്ങളിൽ രാവിലെ ഞാൻ കിടക്കയിൽനിന്ന് എഴുന്നേല്ക്കുമ്പോൾ കിടക്കവിരി രക്തത്തിൽ കുളിച്ചിരിക്കും. ദാസേട്ടൻ പലപ്പോഴും അതെടുത്ത് മറ്റാരും കാണാതിരിക്കുവാൻ സ്വയം തിരുമ്മി
വെളുപ്പിച്ചു. എൻ്റെ പുണ്ടുകൾ വിളർത്തു വന്നു. ഒരു ദിവസം രാവിലെ പുല്‌ത്തകിടിയിൽ കമിഴ്ന്നു കിടന്നുകൊണ്ടു സംസാരിക്കുമ്പോൾ എൻ്റെ മൂത്തമകൻ മോനു എന്നോടു പറഞ്ഞു:
'അമ്മേ, എനിക്ക് ഒരു ഗേൾഫ്രണ്ടിനെ ആവശ്യമുണ്ട്. ബുദ്‌ധിയും സൗന്ദ ര്യവുമുള്ള ഒരു പെൺകുട്ടി ഒരു പെൺകുട്ടിയുടെ കൂടെ നടക്കുവാൻ എനിക്ക് ഈയിടെയായി ആഗ്രഹം തോന്നുന്നു. ഇത് ഈ പ്രായത്തിൽ സ്വാഭാവിക മാണോ? എന്തായാലും അമ്മ എനിക്ക് അങ്ങനെയുള്ള ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചുതരണം.'
അവൻ അഭ്യർത്ഥന എന്നെ അത്ഭുതപ്പെടൂത്തിയില്ല. അവൻ
യാതൊന്നും എന്നിൽനിന്നു മറച്ചുവെച്ചിരുന്നില്ല. ഞങ്ങൾ തമ്മിൽ വളരെ
യധികം പ്രായവ്യത്യാസവുമുണ്ടായിരുന്നില്ല. 'എന്താണു നിൻ കണ്ണിൽ സൗന്ദര്യം?' ഞാൻ ചോദിച്ചു.
'സ്വർണ്ണനിറത്തിലുള്ള മുടി, ചുവന്ന ചുണ്ടുകൾ, കൊഴുത്ത ദേഹം.' അവൻ പറഞ്ഞു.
പിറ്റേദിവസം എൻറെ പ്രാർത്ഥനകളുടെ ഫലമെന്നപോലെ എൻറ വാതിൽക്കൽ ചന്ദ്രൻ നിറമുള്ള തലമുടിയും പാരനിറത്തിലുള്ള മിഴികളും ധരിച്ച ഒരു പെൺകുട്ടി പ്രത്യക്ഷയായി. എൻ്റെ വീട്ടിൽ ഇടയ്ക്കു വരാറുള്ള ഒരു കോളേജ് വിദ്യാർത്ഥിനിയാണ് ഈ നവാഗതയെ എനിക്കു പരിചയ പ്പെടുത്തിയത്.
'ഇതാണ് ജർമനിയിൽ നിന്നു വന്നിരിക്കുന്ന അന്ന.'
അന്നയുടെ കൂടെ അവളെ പരിചയപ്പെടുത്തിയവൾ കൂടാതെ നാലു വിദ്യാർത്ഥിനികളുണ്ടായിരുന്നു. ഞാനും ദാസേട്ടനും ബോംബെയിൽ നിന്നു വന്ന ഒരു കുടുംബസ്നേഹിതൻറെ ക്ഷണം സ്വീകരിച്ച് അന്നത്തെ ഉച്ചയൂ ണിനുവേണ്ടി അശോകാ ഹോട്ടലിലേക്കു പുറപ്പെടുകയായിരുന്നു. അതു കൊണ്ടു ഞാൻ ആ പെൺകുട്ടികളെ സല്ക്കരിക്കുന്ന ചുമതല എൻറ മൂത്ത മകനെ ഏല്‌പിച്ചു യാത്രയായി.
ഞങ്ങൾ മൂന്നു മണിക്കു മടങ്ങിയെത്തിയപ്പോഴും അവരെല്ലാവരും ഭക്ഷ ണമേശയ്ക്കു ചുറ്റും ഇരുന്ന് വെണ്ണ തേച്ച റൊട്ടിയും പച്ചക്കറിയും ചോറും
കറികളും കഴിക്കുകയായിരുന്നു. അന്ന എൻ്റെ മകൻ അടുത്താണ് ഇരു ന്നിരുന്നത്. പിറ്റേദിവസം മുതൽ അവൾ ഞങ്ങളുടെ വീട്ടിൽ ദിവസേന വന്നെത്തുന്ന
ഒരതിഥിയായി. മോനുവിന് ഒഴിവുകാലം തുടങ്ങിയിരുന്നു. അതുകൊണ്ടു രാവിലെ പത്തുമണിക്കു ശേഷം ഒരു പച്ച രോമക്കുപ്പായം ധരിച്ച് അവനും ഒരു പച്ച രോമക്കുപ്പായം ധരിച്ച് അന്നയും ഒന്നിച്ചു നടക്കുവാനിറങ്ങി. ഡൽഹിയിൽ ശൈത്യകാലത്തിൻ്റെ വെയിൽ അതീവമ്യദുലമാണ്. അതിൽ ഇറങ്ങിനടക്കുന്നതു ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായിരുന്നു. ഞങ്ങളുടെ വീടിന്റെ ഇടതുവശത്ത് അര ഫർലോങ് അകലെ ഖാൻമാർക്കറ്റ് എന്ന ഒരു വ്യാപാരസ്‌ഥലമുണ്ടായിരുന്നു. അവിടേക്കു ഞാൻ എൻ്റെ ചെറിയ കുട്ടിയെ എടുത്തുകൊണ്ടു നടക്കാറുണ്ടായിരുന്നു. ചിലപ്പോൾ അവൻ പുല്ലിൽക്കൂടി ചിരിച്ചുകൊണ്ട് ഓടും. ഓട്ടം നിർത്തിയാലുടനെ ബാലൻസ് നഷ്‌ടപ്പെട്ട് വീഴുകയും ചെയ്യും. ഖാൻമാർക്കറ്റിൽ നിന്നു ഞാനും എൻ്റെ കുട്ടികളും ദിവസേന ഐസ്ക്രീം മേടിച്ചു തിന്നു. വീട്ടിൽ എത്ര ഐസ്ക്രീം ഉണ്ടാക്കി വെച്ചാലും കൂട്ടികൾക്കു വടിയിൽ ബന്‌ധിച്ച ഐസ്ക്രീം നക്കിത്തിന്നാനായി രുന്നു താല്പര്യം ഖാൻമാർക്കറ്റിൽ എനിക്കേററവും പ്രിയപ്പെട്ട ഒരു പീടിക ഫക്കീർ ചന്ദ്‌സ് എന്നു പേരുള്ള പുസ്‌തകക്കടയായിരുന്നു. അവിടെ ചെന്നു നിന്നു പുസ്‌തകങ്ങളുടെ പേജുകൾ മറിച്ചുകൊണ്ട് സൽസ്വഭാവിയായ ഉടമ സ്‌ഥനോടു സംസാരിക്കുക എനിക്കു വിശ്രമം നല്‌കുന്ന ഒരു വിനോദമായി ത്തീർന്നു. ഒരിക്കൽ എൻറെ അചിരൻ ഞങ്ങളെ സന്ദർശിച്ച കാലത്ത് അദ്ദേഹം ഒരു വടി (walking stick) വേണമെന്ന് എന്നോട് പറഞ്ഞു. ഞാൻ ഖാൻ മാർക്കററിലെ സകല പീടികകളിലും കയറിയിറങ്ങി. എന്നിട്ട് എൻ്റെ പ്രശ്നം ഹക്കീർ ചന്‌സിലെ സ്നേഹിതനോടു പറഞ്ഞപ്പോൾ അദ്ദേഹം തൻറ വീട്ടിൽനിന്ന് ഒരു വടി ഉടനെ എടുത്തുകൊണ്ടുവന്ന് എനിക്കു സമ്മാനിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അന്നയും മോനുവും ടെറസ്സിൽ പോയി ഇരിക്കാറുണ്ടായിരുന്നു; നാലു മണിക്കു ഞാൻ ചായ തയ്യാറാക്കി അവരെ വിളിച്ചുവരുത്തുന്നതുവരെ അന്ന ചില കുടുംബസുഹൃത്തുക്കളുടെയൊപ്പം ഒരാഴ്ച്ച കല്ക്കത്തയ്ക്കു പോവുകയാണെന്നു കേട്ടപ്പോൾ മോനുവും കല്ക്ക ത്തയ്ക്കു പോവാൻ ശാഠ്യം പിടിച്ചുതുടങ്ങി. ദാസേട്ടന് ഈ സ്നേഹബന്‌ധം തീരെ ഇഷ്‌ടപ്പെട്ടില്ല. 'നീ കൂട്ടികളെ കേടുവരുത്തുകയാണ്.' അദ്ദേഹം എന്നോടു പറഞ്ഞു: "മറേറതു പതിനാറു വയസ്സുകാരനാണു പരസ്യമായി ഇങ്ങനെ ഒരു അനുരാഗം കൊണ്ടുനടക്കുക? നീയാണ് ഇതിനൊക്കെ
പ്രോത്‌സാഹനം നല്‌കുന്നത്.'
കല്ക്കത്തയിലേക്കു പോകരുതെന്ന് ദാസേട്ടൻ തീർത്തു പറഞ്ഞു. അതി നുള്ള പണം താൻ തരികയില്ലെന്നും പക്ഷേ, മോനു തൻറെ പഴയ കഥാ പുസ്‌തകങ്ങളെടുത്തുകൊണ്ടുപോയി വിറ്റ് ടിക്കറ്റു വാങ്ങുവാനുള്ള പണം ഉണ്ടാക്കി. മനുഷ്യജീവിതം യാതന നിറഞ്ഞതാണെന്നും അതിൽ ഇത്തരം ചില മനോഹാരിതകൾ മാത്രമേ വിലമതിക്കാത്ത സ്‌മരണകളായി നില നില്ക്കുകയുള്ളുവെന്നും ഞാൻ ദാസേട്ടനോടു പറഞ്ഞു. കല്ക്കത്തയ്ക്കുള്ള വണ്ടിയിൽ മോനു ഒരു തിരക്കുള്ള മൂന്നാം ക്ലാസിൽ കയറിയിരുന്നുകൊണ്ടു സന്തോഷത്തോടെ യാത്രയായി. അന്ന അപ്പോഴേക്കും വിമാന ത്തിൽ പൊയ്ക്കഴിഞ്ഞിരുന്നു.
മോനു കിടക്കയോ പുതപ്പോ കൊണ്ടുപോയിരുന്നില്ല. തണുപ്പു സഹിക്കാൻ വയ്യാതെ ഒരു സിഗരറ്റ് വാങ്ങി വലിച്ചു കൊണ്ടിരുന്നുവെന്ന് അവൻ പിന്നീട് എന്നോട് പറഞ്ഞു. സ്നേഹത്തെ കഠിന തപസ്സായി കണക്കാ ക്കുന്ന എനിക്ക് ആ നിമിഷത്തിൽ അവനെപ്പറ്റി അഭിമാനം തോന്നി.
മോനുവിന്റെയും അന്നയുടെയും കൂട്ടുകെട്ട് വേഗം അവസാനിച്ചു. അന്ന ജർമനിയിലേക്കു തൻ്റെ പഠിപ്പു തുടരുവാനായി യാത്രയായി.
താമസിയാതെ, ദാസേട്ടന് ബോംബെയ്ക്കു മാറ്റം കിട്ടി. ഒരു മാസം നാട്ടിൽ വിശ്രമിച്ചിട്ടു ഞങ്ങൾ ബോംബെയിൽ കഡെൽറോഡിൽ ഞങ്ങൾക്കായി ബേങ്കുകാർ ഒരുക്കിവെച്ച വീട്ടിലേക്കു വന്നെത്തി. വീടിൻറ സർവ ജനൽവാതിലുകളും തകർന്നിരുന്നു. അതുകൊണ്ടു കടലിൽ നിന്നടിക്കുന്ന കനത്ത കാറ്ററുകൾ ഞങ്ങളുടെ കിടക്കവിരികളെ പൊക്കി, മേശപ്പുറത്തു വെച്ച സാധനങ്ങളെ തട്ടിയിട്ടു. കുട്ടിയെ ഭയപ്പെടുത്തി കരയി Har
എൻറെ ആരോഗ്യം തീരെ നശിച്ചിരുന്നു ആ കാലത്ത്. അതുകൊണ്ടു ഞാൻ അയല്ക്കാരെ സന്ദർശിക്കുകയോ ഷോപ്പിങ്ങിനു പോവുകയോ ചെയ്തില്ല. എന്റെ കുട്ടിയെ കാൽമുട്ടുകളിൽ വെച്ചുകൊണ്ടു ഞാൻ ആലോച നകളിൽ മുഴുകി സമയം നീക്കിക്കൊണ്ടിരുന്നു. രാത്രിയിൽ കടലിന്റെ അലർച്ച എൻറെ നിദ്രയെ നിശ്ശേഷം ദൂരീകരിച്ചു. പനിപിടിച്ചവളെപ്പോലെ അസ്വ സ്ഥയായിത്തീർന്നു ഞാൻ ആ വീട്ടിൽ രാത്രിയിൽ ഞാൻ കവിതകളെഴുതി. രാവിലെ അഞ്ചുമണിക്കു പാൽക്കാരൻറെ സൈക്കിളിൻറെ മണിയടി പടി വാതിൽക്കൽ മുഴങ്ങിയപ്പോൾ ഞാൻ കടലാസ് മാററിവെച്ച് ദാസേട്ടൻ അടുത്തേക്കു ചെന്നു. എന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. എനിക്കു ചിത്തഭ്രമം വന്നു പിടിപെടുമെന്നു ഞാൻ ഭയന്നു.
ഞങ്ങളുടെ വീടിൻറെ മുററം അവസാനിക്കുന്നത് ഒരു കൽമതിലി ലായിരുന്നു. അതിന്മേൽ വേലിയേറ്റം വരുമ്പോൾ കനത്ത തിരമാലകൾ വന്നടിക്കാറുണ്ടായിരുന്നു. കടൽ ശാന്തമാവുമ്പോൾ മതിലിനപ്പുറത്തു നനഞ്ഞ പൂഴിമണ്ണാണ്. അവിടെ സന്‌ധ്യാനേരത്ത് കാമുകീകാമുകന്മാർ ഇണ ചേർന്നു. തെമ്മാടികൾ അവരെ നോക്കി പരിഹാസസ്വരങ്ങൾ പുറപ്പെടുവിച്ചു. മദ്യപാനികൾ പകൽവെളിച്ചത്തിൽ, കടൽത്തീരത്തിലുള്ള മരച്ചുവട്ടിൽ ബോധമററു കിടന്നുറങ്ങി. കുറേ വാരകൾക്കകലെ സാധുക്കളെ ദഹിപ്പിക്കുന്ന ചൂടലക്കാടായിരുന്നു. അവിടേക്കു വില കുറഞ്ഞ മഞ്ഞപ്പൂക്കളണിയിച്ച് കയറ്റുകട്ടിലിൽ കിടത്തിയ ദരിദ്രശവങ്ങളെ ബന്‌ധുക്കൾ താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നതു ഞാൻ പലപ്പോഴും നോക്കിക്കണ്ടു. പൂഴിയിൽ നടക്കു മ്പോൾ ആ മെലിഞ്ഞ കാലുകളുടെ താളം ഇടയ്ക്കിടയ്ക്ക് തെറിക്കൊ ണ്ടിരുന്നു.
ആ വേനലിൽ മരണത്തിന്റെ മണം പൊട്ടിയ ജനൽപ്പാളികളിലൂടെ ഞങ്ങളുടെ കിടപ്പുമുറിയിലേക്കു വന്നെത്തിയിരുന്നു.