എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്പുകാലത്തെ വെള്ളസൂര്യൻ ആകാശത്തിൻ്റെ ഒരു പാർശ്വ ത്തിൽ നിന്നു ജ്വലിക്കുകയാണ്. പുല്ലിൽ കിടന്നും ഉരുണ്ടും പൊട്ടിച്ചിരിക്കുന്ന കുട്ടികൾ. 'ആർച്ചി ഓ ആർച്ചി' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഒരു മനു ഷ്യൻറെ മുഖത്ത് ഒരു സില്ക്കുതുവാല കുടയുന്ന സ്ത്രീ. അയാളുടെ കനത്ത പൊട്ടിച്ചിരി. മൈലാഞ്ചി വേലിക്കരികിൽ കിടന്നുകൊണ്ട് ഞാൻ ആകാശ ത്തേക്ക് നോക്കി. എനിക്ക് ആരും അന്ന് കൂട്ടുണ്ടായിരുന്നില്ല. മൈലാ ഞ്ചിപ്പൂക്കളുടെ നേർത്ത മണവും ആത്‌മാവിൻ്റെ വേദനയും അന്ന് എനിക്ക് അനുഭവപ്പെട്ടു.
എൻറെ ആദ്യത്തെ വിദ്യാലയം പാർക്ക് സ്ട്രീറ്റ് എന്ന തെരുവിലാ യിരുന്നു. എന്റെ വീട്ടിൽനിന്ന് വെപ്പുകാരൻറെ അകമ്പടിയോടെ ഞാനും ജ്യേഷ്ഠനും അങ്ങോട്ടു പോവുമ്പോൾ വഴിക്കുള്ള ശ്‌മശാനത്തിൽ ബോഗൻ വില്ലകൾ പൂത്തുനില്ക്കുന്നതു കാണാറുണ്ടായിരുന്നു. അതിനും അപ്പുറത്ത് ഒരു ചെറിയ പീടികയുണ്ടായിരുന്നു. അതിൽനിന്ന് ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ചുവന്ന കടലാസിൽ പൊതിഞ്ഞ ഒരു നെസിൽസ് ചോക്കല് വാങ്ങി ഞാനും ജ്യേഷ്‌ഠനും കൂടി പങ്കിടാറുണ്ടായിരുന്നു. വെപ്പുകാരൻ ഒരു കെട്ട് ബീഡി വാങ്ങി, അതു കീശയിലിട്ട്, അതിൽനിന്ന് ഒരു ബീഡി മാത്രമെടുത്തു ചെവിക്കു മുകളിൽ തിരുകിവെച്ചു. എൻറെ സ്‌കൂളിൽ അന്നു തവിട്ടുനിറമുള്ളവരായി ഞാനും എൻറ ജ്യേഷ്ഠനും മറ്റു മൂന്നു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രഭാത പ്രാർത്ഥനയുടെ തളത്തിൽ പിയാനോവിന്റെ അടുത്തുള്ള ചുവരിന്മേൽ ബ്രിട്ടീഷ് രാജകുടുംബത്തിൻറെ ഒരു വർണഛായാചിത്രം ഗിൽട്ടു കൂട്ടിലിട്ടു തൂക്കിയിരുന്നു - ആറാം ജോർജും രാജ്‌ഞിയും അവരുടെ രണ്ടു പെൺ കുട്ടി കളും. റൂൾ ബ്രിട്ടാനിയ എന്ന ദേശീയഗാനം പാടുമ്പോൾ ഇടയ്ക്കിടയ്ക്കു തലയുയർത്തി ഹെഡ്‌മിസ്ട്രസ് ആ പടത്തിലേക്കു നോക്കാറുണ്ടായിരുന്നു. രാജകുമാരിമാർ ധാരാളം ഞൊറികളുള്ള ഇളം നീലക്കുപ്പായങ്ങളാണു ധരിച്ചി രുന്നത്. അവരെ നോക്കിക്കൊണ്ടു മറ്റു കുട്ടികളുടെയൊപ്പം പാടുവാനും ചുണ്ടുകളനക്കുവാനും എനിക്കു വളരെ ഉത്‌സാഹം തോന്നിയിരുന്നു.
ഞങ്ങളുടെ ക്ലാസ് ടീച്ചറുടെ പേര് മേബൽ എന്നായിരുന്നു. അവൾക്ക് അന്നു പതിനാറോ പതിനെട്ടോ വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു പിന്നീട് ഞാൻ കേട്ടറിഞ്ഞു. ചുവപ്പു ചായം തേച്ച ചുണ്ടുകളും ചുരുണ്ട മുടി യുമുള്ള ഒരുത്തിയായിരുന്നു മേബൽ. അവളെ കാണുവാനും അവളുടെ തല മുടിച്ചുരുളുകൾ വലിക്കുവാനുമായി ദിവസേന വന്നെത്തിയിരുന്ന ആർച്ചി എന്ന മനുഷ്യനെ ഞങ്ങൾക്കു പേടിയായിരുന്നു. അയാൾ വെറുപ്പോടെയ ല്ലാതെ തൊലി കറുത്തവളായ എന്നെ നോക്കിയിട്ടില്ല. വർണവിവേചന ത്തിൻറെ ക്രൗര്യം ആ സ്‌കൂളിൽ വെച്ചാണ് എനിക്ക് ആദ്യമായി അനുഭവ പ്പെട്ടതും. സ്വർണത്തലമുടിയും വെളുത്ത തൊലിയുമുള്ള കുട്ടികളെ എടുത്തു മടിയിൽ വെക്കുകയും അവരെ ചുംബിക്കുകയും ചെയ്തിരുന്ന അദ്ധ്യാ പികമാർ ഒരിക്കലെങ്കിലും എന്നെ അടുത്തേക്കു വിളിക്കുകയോ തൊടുകയോ ഉണ്ടായില്ല. വെള്ളത്തുണികൊണ്ടുണ്ടാക്കിയ ഒരൊഴുക്കൻ ഫ്രോക്ക് ധരിച്ചു കൊണ്ട് ആ വെളുത്ത സമൂഹത്തിൽ നില്ക്കുമ്പോൾ എന്റെ കറുപ്പിനെപ്പററി ഓർത്തു ഞാൻ കുണ്ഠിതപ്പെടാറുണ്ടായിരുന്നു. ഏതോ ഒരു ദുഷ്‌ടദൈവം എൻറെയും ജ്യേഷ്‌ഠൻറെയും മേലാകെ ചെളി തേച്ച് ഈ ലോകത്തിലേക്ക് ഞങ്ങളെ ഭ്രഷ്ടാക്കി തള്ളിയതാണെന്നു ഞാൻ വിശ്വസിച്ചു. വെള്ളക്കാരുടെ ഈ പരിഷ്കൃതലോകത്തിൽ ഞാനെന്നും ശപിക്കപ്പെട്ടവളായിരിക്കുമെന്ന് എനിക്കു തോന്നി. ഇംഗ്ലീഷുകാരെ അനുകരിക്കാൻ, അല്ലെങ്കിൽ അവരെ അനുകരിക്കുന്ന ആംഗ്ലോ ഇന്ത്യക്കാരെയെങ്കിലും അനുകരിക്കാൻ അന്നു ഞങ്ങളോരോരുത്തരും ശ്രമിച്ചുകൊണ്ടേയിരുന്നു. ഈ ലോകത്തിൽ തെല്ലൊ രംഗീകാരം നേടുവാനും മറ്റുള്ളവരുടെ ലാളനകൾ അനുഭവിക്കാനും അത
ല്ലാതെ മറെറാരു ഉപായവും ഞാൻ കണ്ടില്ല. എൻറെ ഹെഡ്മിസ്ട്രസിൻ്റെ പേര് മാഡം ഡിസിൽവ എന്നായിരുന്നു. അവർ ഒരു വിധവയായിരുന്നതുകൊണ്ട് എന്നും കറുത്ത ഉടുപ്പുകളാണ് ധരിച്ചിരുന്നത്. അവരുടെ കഴുത്തിൽ ഒരു വലിയ സ്വർണ കുരിശ് ചങ്ങലയിൽ കെട്ടിത്തൂക്കിയിരുന്നു. അവരുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ കുട്ടികൾ അവർക്കു സമ്മാനങ്ങൾ കൊടുക്കുന്നത് ആ സ്‌കൂളിലെ ഒരു പതിവായിരുന്നു. വിവേകിയും ബിസിനസ്‌മാനുമായ എൻ്റെ അച്‌ഛൻ അവർക്കു കൊടുക്കു വാനായി ഒരിക്കൽ വിലപിടിച്ച ഒരു വെള്ളിപ്പാത്രമാണ് വാങ്ങിത്തന്നത്. ആ സമ്മാനദാനത്തിനുശേഷം ഗുരുശിഷ്യബന്‌ധം അല്പം മെച്ചപ്പെട്ടു. സ്‌കൂൾ കാണുവാൻ ഇടയ്ക്കിടയ്ക്ക് ചില പ്രശസ്‌താതിഥികൾ വന്നെത്താറുണ്ടായി രുന്നു. ആ ദിവസം സൗന്ദര്യം കൂടിയ കുട്ടികളെ തളത്തിൽ അതിഥികൾക്കു മുമ്പിൽ അണിനിരത്താറുണ്ടായിരുന്നു. ഷെർലി ടെമ്പിൾ എന്നു പേരുള്ള ബാലനടി അന്ന് എല്ലാവരുടെയും ആരാധനാപാത്രമായി. അവളുടെ ഛായ യുള്ള മറെറാരു ഷെർലി എൻറെ ക്ലാസിലുണ്ടായിരുന്നു. അവളെ എല്ലാ അതിഥികൾക്കും പരിചയപ്പെടുത്താൻ ഹെഡ്‌മിസ്ട്രസ് ഒരിക്കലും മറന്നില്ല. സ്‌കൂളിലെ മറെറാരു മണിദീപം കോളിൻ എന്ന നർത്തകി ആയിരുന്നു. അവൾ അതിഥികൾക്കു വേണ്ടി ബാലെ നൃത്തം ചെയ്തു. കരിപിടിച്ച ദീപങ്ങ ളായ ഞാനും വേരെ ചിലരും ഇതൊക്കെ നോക്കിക്കൊണ്ട് കർട്ടൻ്റെ പിന്നിൽ ഒളിച്ചുനിന്നു.
പത്തുകൊല്ലങ്ങൾക്കു മുമ്പു ഞാൻ ഭർത്താവുമൊന്നിച്ച് കല്ക്കത്ത യിലെത്തി. പഴയ സ്‌മരണകളും പേറിക്കൊണ്ട് ഞാൻ ഒരു ദിവസം രാവിലെ പത്തരമണിക്ക് പാർക്ക് സ്ട്രീറ്റിൽക്കൂടി നടന്നു. എൻറെ സ്‌കൂൾ നിന്നിരു ന്നയിടത്ത് ഒരു വേശ്യാലയമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ഒരാൾ എന്നെ പറഞ്ഞു മനസ്സിലാക്കി. ഗേറ്റിൻ്റെ അടുത്തെത്തിയപ്പോൾ എൻറ കാലുകൾ മുന്നോട്ടു നീങ്ങിയില്ല. പുൽത്തകിടിയിൽ ചൂരൽക്കസേരകളിൽ ഇരുന്നുകൊണ്ട് ചില മദ്‌ധ്യവയസ്‌കകൾ 'യഥാർത്ഥപ്രണയകഥകൾ' എന്നു പേരുള്ള മാസികകൾ വായിച്ചുകൊണ്ടിരുന്നു. രാവിലെ കഴുകി ഉണങ്ങാൻ പുറകോട്ട് ഇട്ടിരുന്ന തലമുടിയിൽ വെളുത്ത ഇഴകളുണ്ടായിരുന്നു. ഇവരാണെന്നോ രാത്രിയുടെ കളിപ്പാട്ടങ്ങൾ? ഞാൻ വിസ്‌മയത്തോടെ അവരെ നോക്കിക്കൊണ്ടുനിന്നു. എൻ്റെ സ്‌കൂളിൻ്റെ ചരിത്രത്തിനും അതിന്റേതായ ഒരു ഗുണപാഠം ലോകത്തിനോടു പറയുവാനു ണ്ടായിരിക്കണം. അത് എന്താ ണെന്നു മാത്രം എനിക്ക് അറിഞ്ഞുകൂടാ. പണ്ട് കല്ക്കത്തയിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കു കയറി
ച്ചെല്ലുവാൻ ഏകദേശം അറുപതു പടികളുണ്ടായിരുന്നു. വാൾഫോഡ്‌സ് എന്ന മോട്ടോർ കാർ കമ്പനിയുടെ വർക്ക്ഷോപ്പിൻറെ മുകളിലായിരുന്നു എൻറെ വീട്. കോണിപ്പടികളിൽ പകുതിയും കയറിക്കഴിഞ്ഞാൽ കോണിയുടെ വലതു ഭാഗത്തായി ഒരു പ്രവേശനമാളം കാണാം. അതിൽക്കൂടി പ്രവേശിച്ചാൽ വെപ്പുകാരൻറെ ഇരുട്ടറയും കുളിമുറിയും നിങ്ങൾക്കു കാണാം. ഇരുട്ടറയിൽ എല്ലായ്പോഴും ബീഡിപ്പുക കെട്ടിനില്ക്കുന്നുണ്ടായിരുന്നു. കുളിമുറിയിൽ സദാസമയം ലിക്ക് ചെയ്യുന്ന ഒരു പൈപ്പുമുണ്ടായിരുന്നു. വെപ്പുകാരൻ്റെ വാസസ്ഥലം സന്ദർശിക്കേണ്ട എന്നുണ്ടെങ്കിൽ നിങ്ങൾക്കു കോണിപ്പടികൾ തുടർന്നുകയറി എന്റെ വീട്ടിലെ സല്ക്കാരമുറിയിലെത്താം. അവിടെയും മറെറല്ലാ മുറികളിലും നിലംതൊട്ടു തട്ടുവരെ ഉയരമുള്ള ജനൽവാതിലുകൾ ഉണ്ടായിരുന്നു. കീഴ്ഭാഗത്തുള്ള പാളികൾ എല്ലായ്പ്‌പോഴും അടച്ചിട്ടിരുന്നു. എന്നാലും ചിലപ്പോൾ അവ തുറന്നിട്ട് ഞാനും ജ്യേഷ്‌ഠനും അഴികൾക്കിട യിലൂടെ കാലുകൾ തൂക്കിയിട്ട് നിരത്തിൽക്കൂടി പോവുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കി രസിക്കാറുണ്ടായിരുന്നു. തല, മാത എന്നു പേരുള്ള രണ്ടു പെൺകുട്ടികൾ ആ നിരത്തിൽക്കൂടി എല്ലാ ദിവസവും സന്‌ധ്യയ്ക്കു പോവാറുണ്ടെന്ന് ഞാനന്നു വിശ്വസിച്ചിരുന്നു. അമ്മ അവരെ കണ്ടിട്ടേയില്ല എന്നു പറയാറുണ്ട്. അതുകൊണ്ട് അവർ ഒരു സ്വപ്‌നമായിരുന്നിരിക്കണം. സ്കൂളില്ലാത്ത ദിവസങ്ങളിൽ എന്നെയും ജ്യേഷ്‌ഠനെയും അമ്മ എണ്ണ തേച്ചു നിറുത്താറുണ്ട്. മേലാകെ എണ്ണ തേച്ചുകഴിഞ്ഞാൽ പിന്നെ ചുവരോ
വീട്ടുസാമാനങ്ങളോ തൊടാതെ നിലത്തു വിരിച്ച വർത്തമാനക്കടലാസിൽ ഇരുന്നുകൊണ്ട് വല്ല കളിയും കളിക്കാം. അമ്മ ആ സമയത്തൊക്കെ നിലത്ത് ഒരു പായ് വിരിച്ച് അതിൽ കമിഴ്ന്നു കിടന്നു കൊണ്ട് കവിതയെഴുതുകയാവും. എഴുതുന്നതിനിടയിൽ അടുത്തു വെച്ച ടിന്നിൽനിന്ന് കാരയ്ക്ക് പെറുക്കി യെടുത്തു തിന്നുന്നതും കാണാം.
അമ്മയും അച്ഛനും ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. അമ്മ ഷോപ്പിങ്ങിനായി ഒരിക്കലും പോയിരുന്നില്ല. വീട്ടുകണക്കുകൾ നോക്ക ലും അടുക്കളഭരണവും ഡോബിക്കു തുണികൊടുക്കലുമെല്ലാം വെപ്പുകാര ൻറെ ജോലികളായിരുന്നു. അമ്മയുടെ കൈവശം പണം ഉണ്ടായിരുന്നില്ല. വൃത്താകൃതിയിലുള്ള ഒരു ഇരുമ്പളുക്കിൽ കുടുക്കുകളും സൂചിയും നൂലും അച്ഛൻ ബക്കിളുകളും മററും അമ്മ സൂക്ഷിച്ചുവെച്ചിരുന്നു. അതു തുറന്ന് അതിൽ കൈയിട്ടു പരതി ഒന്നോ രണ്ടോ അണത്തുട്ടുകൾ അമ്മ ഇടയ്ക്ക് എനിക്കും ജ്യേഷ്‌ഠനും തരാറുണ്ടായിരുന്നു. നിരത്തിൽക്കൂടി പോവാറുള്ള കുരങ്ങുകളിക്കാരെ വീട്ടിലേക്കു വരുത്തി കുരങ്ങനെ കളിപ്പിക്കുവാൻ ഞങ്ങൾ ആ പണം ചെലവഴിച്ചിരുന്നു. ഇടയ്ക്ക് മദ്ധ്യാഹ്നത്തിൽ അമ്മ ഉറങ്ങിക്കിട ക്കുമ്പോഴാവും ഐസ്ക്രീംകാരൻ്റെ വിളി നിരത്തിൽനിന്ന് ഏതോ ഒരു പറ വയുടെ കരച്ചിലെന്നപോലെ പൊങ്ങിവരിക. 'ഐസ്ക്രീം മനോലിയാ...' നീട്ടിനീട്ടിക്കൊണ്ടുള്ള ഒരു വിളി. അമ്മയുടെ തുന്നൽപ്പെട്ടിയിൽ തപ്പി പണ മെടുത്തു ഞങ്ങൾ അവനെ മുകളിലേക്കു വിളിക്കും. മഞ്ഞനിറത്തിലുള്ള ഒരു പെട്ടി തൻറെ സൈക്കിളിൽ ഘടിപ്പിച്ചാണ് ഐസ്ക്രീംകാരൻ സഞ്ചരിക്കാറു ള്ളത്. കോലിന്മേലുള്ള വെളുത്ത ഐസ്ക്രീമിനു രണ്ടണയായിരുന്നു അന്നു വില.
എൻറെ അമ്മ അന്നു വെളുപ്പോ ഇളം മഞ്ഞയോ നിറമുള്ള ഖദർ സാരി കളാണ് ദിവസേന ധരിച്ചിരുന്നത്. കുളി കഴിഞ്ഞാൽ ഇന്നത്തെപ്പോലെതന്നെ അന്നും ഒരു മണിക്കൂർ നിലനില്ക്കുന്ന പ്രാർത്ഥനയുണ്ടായിരുന്നു. അതു കഴിഞ്ഞാൽ അമ്മ നെറ്റിയിലും മൂർദ്‌ധാവിലും കുങ്കുമപ്പൊട്ടു തൊടും. അന്ന് അച്ഛനും അമ്മയും ഗാന്‌ധിജിയുടെ ശിഷ്യരായിരുന്നു. ആഡംബരഭ്രമം മോശമാണെന്ന് അവർ രണ്ടുപേരും വിശ്വസിച്ചിരുന്നു. അതുകൊണ്ട് എനിക്കു വെളുത്ത ട്വിൽ കൊണ്ടുള്ള കുപ്പായങ്ങൾ മാത്രമേ അച്‌ഛൻ തന്നിരുന്നുള്ളു. മററു കുട്ടികൾ അവരുടെ അച്‌ഛനമ്മമാരുടെയൊപ്പം ഞങ്ങളെ സന്ദർശി ക്കാൻ വന്നപ്പോൾ ഞാൻ അവരുടെ നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ കണ്ട് അസൂ യപ്പെട്ടു. രാത്രിയിൽ എൻ്റെ സ്വപ്‌നങ്ങളിൽ ഞാൻ എല്ലായ്‌പോഴും നിറമുള്ള ഉടുപ്പുകൾ ധരിച്ചു. കഴുത്തിലും കൈയിലും സ്വർണാഭരണങ്ങൾ അണിഞ്ഞു. എന്റെ നിറം വെളുത്തു. എൻ്റെ മുടിയുടെ കറുപ്പു മാഞ്ഞ് അതിനു സ്വർണ നിരം വന്നെത്തി. അതിഥി കളുടെ മുമ്പിൽ ഒരു മഴവില്ലെന്ന പോലെ ഞാൻ പ്രത്യക്ഷപ്പെട്ടു. ഞാനും ഒരു ഷെർലി ടെമ്പിളായി. ഞാൻ ഞൊറികളുള്ള പാവാടയുടെ വക്കു പിടിച്ചുകൊണ്ട് ബാലെ നൃത്തം ചെയ്‌തു. രാജാവും രാജ്‌ഞിയും രാജകുമാരിമാരും എൻ്റെ നേർക്ക് പനിനീർപ്പൂക്കൾ എറിഞ്ഞു.... എൻറെ കൈവശം ചുരുക്കം ചില കളിപ്പാട്ടങ്ങളേ ഉണ്ടായിരുന്നുള്ളു. സ്വർണത്തലമുടിയുള്ള ഒരു സെലിലോയ്‌ഡ് പാവയും ഒരു മരക്കുരങ്ങും
മാത്രമേ എടുത്തു കളിക്കാൻ എനിക്കുണ്ടായിരുന്നുള്ളു. പാവയുടെ പേര് മമ്മ എന്നായിരുന്നു. അതിന് അമ്മ ഒരു വെള്ളക്കുപ്പായം തുന്നിത്തന്നു. അതിൻറെ അരയിൽ ഞാൻ ഒരു ചുവന്ന നാടയും കെട്ടി. ആയിടയ്ക്കാണ് ഞാൻ എൻറെ ജീവിതത്തിലെ ഏക മോഷണം നടത്തിയത്. അച്ഛൻറ സ്നേഹിതനായ ഒരു കൃഷ്‌ണൻ നായർ കൽക്കത്ത സന്ദർശിക്കയും ഒരാഴ്ച്‌ച ഞങ്ങളുടെ കൂടെ താമസിക്കുകയും ചെയ്‌തു. അദ്ദേഹത്തെ കപ്പൽ കൃഷ്ണൻ നായർ എന്നാണ് എൻ്റെ വീട്ടുകാർ വിളിച്ചിരുന്നത്. അദ്ദേഹത്തിൻറെ കൈ വശം തിരിച്ചാൽ മുന പൊങ്ങി വരുന്ന ഒരു പെൻസിലുണ്ടായിരുന്നു. അതും വെളുത്തതും പ്ലാസ്‌റ്റിക്കോ സെലിലോയ്‌ഡോ മറെറാകൊണ്ടു നിർമിച്ചതു മായിരുന്നു. അതിന്മേൽ ആ വർഷത്തെ കലണ്ടറും ഉണ്ടായിരുന്നു. അത്തര മൊരു അത്ഭുതവസ്തു' ഞാനന്നേ വരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു സന്‌ധ്യയ്ക്കു ഞാൻ അതിഥി മുറിയിൽ കട്ടിലിൻറെ തലയ്ക്കു തൂങ്ങി ക്കിടക്കുന്ന കോട്ടിൽനിന്ന് ആ പെൻസിൽ കട്ടെടുത്തു. എൻറെയുള്ളിൽ അപ്പോൾ ഒരു ഭൂമി കുലുക്കം നടന്നുകൊണ്ടിരുന്നു. ആ പെൻസിൽ ഞാൻ ഷൂസുകൾ വെച്ചിരുന്ന സ്‌ററാൻറിൻ്റെ കീഴിൽ ഒളിച്ചു വെച്ചു. പക്ഷേ, പിറേറ ദിവസം രാവിലെ അവിടെ ചെന്നു പരതി നോക്കിയപ്പോൾ എനിക്ക് അതു കിട്ടിയില്ല. മോഷണകലയിൽ എന്നെക്കാൾ വൈദഗ്ദ്‌ധ്യം സമ്പാദിച്ച മറെറാ രാൾ ആ വീട്ടിൽ ഉണ്ടായിരുന്നിരിക്കണം. ഒഴിവുദിവസങ്ങളിൽ വർത്തമാന ക്കടലാസുകളിൽ വരാറുള്ള ഫോട്ടോകൾ വെട്ടിയെടുത്ത് ഞാനും ജ്യേഷ്ഠനും ഒരു ആൽബത്തിൽ പതിക്കാറുണ്ടായിരുന്നു. ജ്യേഷ്‌ഠൻ ഹീറോ മുസ്സോ ളിനിയായിരുന്നു. എൻറത് ഹിററ്‌ലറും. ജ്യേഷ്ഠൻ മേശപ്പുറത്തു കയറിനിന്ന് മുസ്സോളിനിയായി അഭിനയിച്ചു പല പ്രസംഗങ്ങളും നടത്തി. ഞാൻ ഹിറ്റ്ലറെ അനുകരിച്ച് തലമുടി നെറ്റിയിലേക്ക് ഇറക്കി ചീകിവെച്ചു. വലുതായാൽ മറെറാരു ഹിറ്റ്ലറാവണമെന്നു ഞാൻ അന്ന് ആഗ്രഹിച്ചു. എന്റെ ശരീര ത്തിന്റെ മെലിച്ചിൽ അടുക്കളയിൽ ഒരു സംഭാഷണവിഷയമായിരുന്നു. വെപ്പുകാരനും നിലമടിച്ചുവാരുന്നവനും കൂടി എൻറെ ഭക്ഷണരീതി കളെ കഠിനമായി വിമർശിച്ചു. മത്‌സ്യവും മാംസവും തിന്നുതുടങ്ങ ണമെന്ന് അവർ പറഞ്ഞു. എന്നും ഇങ്ങനെ ഒരു 'എല്ലിൻകൊട്ട'യായിരുന്നാൽ മതിയോ എന്നു വെപ്പുകാരൻ എന്നോട് ചോദിച്ചു.