സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌പില്ലെങ്കിൽ മനുഷ്യമനസ്സിലെങ്കിലും കെട്ടി പ്പെടുത്തതാവണം ഉത്തമവും വന്ദനീയവുമായ സദാചാരം എന്ന് ഞാൻ വിശ്വസിക്കുന്നു. സമുദായത്തെ ഒരു വിരൂപിയായ മുത്തശ്ശിയായി ഞാൻ കാണുന്നു. വിദ്വേഷം നിറഞ്ഞ മനസ്സുള്ളവരെയും നുണപറയുന്നവരെയും വഞ്ചിക്കുന്നവരെയും സ്വാർത്ഥികളെയും ഏററവും രഹസ്യമായി കൊല ചെയ്തവരെയും ഈ വ്യദ്‌ധ ഒരു കരിമ്പടംകൊണ്ടു വാത്സല്യത്തോടെ പുതപ്പിക്കുന്നു. ഈ കരിമ്പടത്തിൻറെ രക്ഷയെ വെറുക്കുന്നവർ പുറത്തു കിടന്നു തണുത്തു വിറയ്ക്കുന്നു. നുണകൾ പറഞ്ഞും അഭിനയിച്ചും വിശ്വാസ വഞ്ചന നടത്തിയും പലരെയും വെറുത്തും, ഈ സദാചാരപ്പുതപ്പിൻറ കീഴിൽ ചൂടും സ്വസ്‌ഥതയുമുള്ളൊരിടം എനിക്കും സമ്പാദിക്കാമായിരുന്നു. പക്ഷേ, ഞാൻ ഒരെഴുത്തുകാരിയാവുമായിരുന്നില്ല. എൻറെ കണ്ഠത്തിൽ തടഞ്ഞുനില്ക്കുന്ന സത്യങ്ങൾ ഒരിക്കലും വെളിച്ചം കാണുമായിരുന്നില്ല. സാഹിത്യകാരൻറെ ഒന്നാമത്തെ കടമ അവനവനെത്തന്നെ ഒരു ബലിമൃഗ മാക്കുക (Guinea pig)യാണ്. ജീവിതാനുഭവങ്ങളിൽനിന്ന് രക്ഷപ്പെടാൻ അയാൾ ഒരിക്കലും ശ്രമിക്കരുത്. മഞ്ഞിൻറെ തണുപ്പും തീയിന്റെ ചൂടും അയാൾ അനുഭവിക്കണം. അയാളുടെ കാലുകൾക്കു വിശ്രമമില്ല. അവ കൊല പാതകിയുടെ സങ്കേതത്തിലേക്കും അയാളെ ആനയിക്കുന്നു. അയാളുടെ ഇന്ദ്രിയങ്ങൾക്കു വിശ്രമം കമ്മിയായിരിക്കും. അയാൾ ചിരിക്കുകയും മദ്യപി ക്കുകയും ഭോഗിക്കുകയും രോഗബാധിതനായി ബോധമററു കിടക്കുകയും തേങ്ങിക്കരയുകയും ചെയ്യും. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി രേഖ പ്പെടുത്തുകയാണ് അയാളുടെ മുഖ്യകർമ്മം. മനുഷ്യശരീരം ഒടുവിൽ തീയിന്റെയോ മൺപുഴുക്കളുടെയോ ഇരയായിത്തീരും. മനുഷ്യൻ ഭൂമിയുടെ ഇരയാണ്. ഭൂമിയെ അവൻ തന്റെ മജ്‌ജയാൽ പോഷിപ്പിക്കുന്നു. പക്ഷേ, അവൻറെ വാക്കുകൾ അനശ്വരങ്ങളായിത്തീരാറുണ്ട്. കാലത്തിനു വിഴുങ്ങു വാൻ കഴിയാത്ത സത്യവാചകങ്ങൾ അവൻ ഇടയ്ക്ക് ഉരുവിടാറുണ്ട്. സാഹിത്യകാരൻ ഭാവിയുമായി മോതിരം മാറി വിവാഹനിശ്ചയം കഴിച്ച
ഒരു വ്യക്തിയാണ്. അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിൻതലമുറക്കാരോടാണ്. ആ ബോധം തൻറെ മനസ്സിൽ ഉള്ളതുകൊണ്ടു മാത്രമാണ്, നിങ്ങളിൽച്ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശ്ശബ്‌ദനാവാത്തത്. സത്യസന്‌ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ഇങ്ങനെ ഒരാത്മ
കഥ എഴുതുന്നത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാ (Striptease)ണെന്ന് ചിലർ എന്നോടു പറഞ്ഞു. ശരിയായിരിക്കാം. എൻ്റെ വസ്ത്രങ്ങളും ആഭരണ ങ്ങളും ഞാനാദ്യമായി അഴിച്ചുവെക്കും. അതിനുശേഷം ഇളംതവിട്ടുനിറമുള്ള. ഈ തൊലി ഊരുകയും എല്ലുകൾ തകർക്കുകയും ചെയ്യാൻ ഞാൻ ഉദ്ദേശി. ക്കുന്നു. ഒടുവിൽ എല്ലിനുമകത്ത്, മജ്‌ജയ്ക്കും കീഴിൽ, ആഴത്തിൽ നാലാമ തൊരു ഡൈമൻഷനിൽ (പരിമാണം?) പ്രത്യേകമിരിപ്പിടമില്ലാത്തതും അനാ ഥവും അതിസുന്ദരവുമായ ആത്‌മാവിനെ നിങ്ങൾക്കു കാണുവാൻ സാധി ക്കുമെന്ന് ഞാനാശിക്കുന്നു. നിറവും മിനുസവും കാന്തിയും ചൂടുമുള്ള ഈ പാസ്തോടായ ശരീരത്തിനെ പ്രദർശിപ്പിക്കുവാനല്ല ഞാനാഗ്രഹിക്കുന്നത്. ഇതൊരു വെറും കുത്തുപാവയാണ്. ഇതിൻ്റെ ചലനങ്ങൾക്ക് ഒരു പാവയുടെ ചലനങ്ങളുടെ പ്രാധാന്യമേയുള്ളു. പക്ഷേ, അദൃശ്യമായ എന്റെ ആത്മാവ് നിങ്ങളോടു ചോദിക്കുന്നു എന്നെ സ്നേഹിക്കുവാൻ നിങ്ങൾക്കു സാദ്‌ധ്യ മാവുമോ, എന്നെങ്കിലും ശരീരമെന്ന വസ്ത്രമഴിച്ചു പൂർണനഗ്നമായി നിൽ ക്കുന്ന എന്നെ സ്നേഹിക്കാമോ.... നിങ്ങൾ തലയാട്ടുന്നു. അത് അസാദ്‌ധ്യ മാണ്. അതിന്റെ വില അതിൻറെ വേഷഭൂഷകളുടെ വില മാത്രമാണ്. ഞങ്ങളുടെ കണ്ണിൽ തടിച്ച മുലകൾ, നിബിഡമായ മുടി, നന്മണമുള്ള രഹസ്യ ത്ത വസ്തുവാണ്. അത് ദൈന്യമാണ്, രോമം... ഇവയെല്ലാം നീക്കിയാൽ അവശേഷിക്കുന്നതു ഞങ്ങൾക്കു വേണ്ടാ ആ ആത്‌മാവ്.....എന്നിട്ടും ഞാൻ പരി ശ്രമിക്കുന്നു. ഒരു വൻകാട്ടിൽ പെട്ടു പോയ വഴിപോക്കൻ ദാഹിച്ചും തളർന്നും ഒടുവിൽ ആ കാട്ടിന്റെ ഹൃദയാന്തർഭാഗത്ത് ഒരു പർണശാല കണ്ടെത്തുന്നതുപോലെ വിശുദ്‌ധമായ ഒരു കൂടിക്കാഴ്‌ചയായിരിക്കും വായനക്കാരനും എൻറെ ആത്‌മാവും തമ്മിലുള്ള സമാഗമമെന്നു ഞാൻ വിശ്വസിക്കുന്നു. കടലിൻറെ അടുത്തു സ്‌ഥിതിചെയ്യുന്ന 'ധനാസ്ത്ര' എന്ന വളപ്പിൽ
ഞങ്ങൾ താമസമാക്കിയത് നീലാകാശവും ചുവന്ന മുരുക്കുപൂക്കളും മഞ്ഞ പ്പൂമ്പാറകളും നയനമോഹനമാക്കിത്തീർത്ത ഒരു ജൂൺമാ സത്തിലായിരുന്നു. ഒന്നര ഏക്കർ ചുറ്റളവുള്ള ആ വളപ്പിൽ കടലിനെ അഭിമുഖീകരിച്ച് രണ്ടു കൊച്ചുവീടുകളും നിരത്തിൻറെ വശത്തേക്കു തിരിഞ്ഞുകൊണ്ട് ഇടിഞ്ഞു പൊളിയാറായ ഒരു ആറുനിലക്കെട്ടിടവുമുണ്ടായിരുന്നു. ആ പഴയ വീടി ൻറെയും കൊച്ചു വീടുകളുടെയും മദ്ധ്യത്തിലും, കിഴക്കെ നിരത്തിൽനിന്നു കടലിലേക്കുള്ള പടിഞ്ഞാറൻ പടിവാതിൽവരെ നീണ്ടുകിടക്കുന്ന പാതയിലും ചുവന്നുമിനുത്ത ചരലുകളായിരുന്നു. രണ്ടാമത്തെ കൊച്ചുവീട്ടിൽ എൻറ കിടപ്പറയിൽ കിടന്നു നോവലുകൾ വായിക്കുമ്പോൾ, പടി കടന്നു വല്ലവരും നടന്നു വരുമ്പോൾ ചരൽ ഇളകുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. എന്റെ കിടപ്പുമുറിയുടെ പടിഞ്ഞാറെ ജനലിനു കീഴിൽ മുഴുത്തു വളർന്നു നിന്നിരുന്ന നന്ത്യാർവട്ടത്തിന്റെ പൂക്കളുടെ മണം എൻറെ മുറിയിൽ വളരെ ക്കാലം തങ്ങിനിന്നു.
മുററത്ത് ബാറ്റ്മിൻ്റൻ കളിക്കാനൊരു പുൽത്തകിടി, മൈലാഞ്ചി മുറിച്ചു നിർത്തിയ വേലികൾ. വരിവരിയായി വളർത്തിയ കാശിത്തുമ്പകൾ. രാവിലെ പതിനൊന്നുമണിയുടെ വെളിച്ചത്തിൽ പറന്നുകളിക്കുന്ന മഞ്ഞപ്പാറ്റകൾ, ഒരു കടും പച്ചക്കുപ്പായം ധരിച്ചു തടിച്ചുരുണ്ട കാലുകളിൽ പാറകളെ പിടി ക്കുവാൻ ഓടിനടക്കുന്ന എന്റെ രണ്ടാമത്തെ മകൻ പ്രിയദർശൻ--ആ ദിവസ ങ്ങളുടെ മാധുര്യം മാത്രം ഞാനിന്ന് ഓർക്കുന്നു. ചതുരത്തിലുള്ള കോലായിൽ, ബോഗൻ വില്ലയുടെയും റംകൂൺ ക്രീപ്പറുടെയും വള്ളികൾ രണ്ടു ചുവരുക ളിലും തണുത്ത നിഴലുകൾ ചമച്ചു. അവിടെ ഞാനൊരു തൂക്കുവിളക്കു തൂക്കി. ഏററവും മീതെയുള്ള ചവിട്ടുപടിമേൽ ഞാൻ ഒരു സന്‌ധ്യയ്ക്ക് ഇരു ന്നിരുന്നപ്പോൾ ചാരനിറമുള്ള കണ്ണുകളുള്ള ആ ചെറുപ്പക്കാരൻ എൻറ കാല്ക്കൽ വന്നിരുന്നു. അയാളുടെ ചുവന്ന ചുണ്ടുകളിൽ അമർത്തിച്ചുംബി ക്കുവാൻ ഞാനാഗ്രഹിച്ചു. സംസാരത്തിനിടയിൽ അയാളുടെ ചുണ്ടുകൾ വിറയ്ക്കുന്നതു ഞാൻ കണ്ടു.
'നീ എന്നോട് അനുരാഗത്തിൽപ്പെടുകയാണോ?' ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു.
അയാൾ എൻറെ സാരിയുടെ വക്കിൽ തൻറെ മുഖം മറച്ചു. പുൽത്ത കിടിയിൽ എൻറെ മക്കൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. അകത്തു സല്ക്കാര മുറിയിൽ, ഒരു സോഫമേൽ ഇരുന്ന് എൻ്റെ ഭർത്താവ് ഫയലുകൾ പരിശോ ധിച്ചുകൊണ്ടിരുന്നു....
രണ്ടോ മൂന്നോ ദിവസം പനിയായി കിടന്ന എൻ്റെ മൂത്ത മകൻ 'മോനു' ഒരു രാവിലെ കട്ടിലിൽനിന്ന് എഴുന്നേറ്റയുടനെ കുഴഞ്ഞ് നിലത്തു വീണു. പോളിയോ ആയിരിക്കുമെന്നു ശങ്കിച്ച് ഞാനുടനെ തന്നെ ഒരു പീഡിയാ ട്രീഷനെ വിളിച്ചുവരുത്തി. അധികം താമസിയാതെ ഞാൻ കുട്ടിയെയുംകൊണ്ട് നഴ്‌സിങ്ഹോമിൽ പോയി. പോളിയോവിൻറെ മുൻപിലത്തെ ഘട്ടമാണ്അതെന്നു ഡോക്ടർ പറഞ്ഞു. കൈകാലുകളിൽ ചൂടേറ്റൽ മാത്രമായിരുന്നു ചികിത്സ. ചെറിയ മകനെയും ഭർത്താവിനെയും പിരിഞ്ഞതുകൊണ്ടും ഹോസ്പ്‌പിറ്റലിലെ അസൗകര്യങ്ങൾ നിമിത്തവും ഞാൻ വളരെ ക്ഷീണിച്ചു. എന്റെ മനഃശക്തിയും ക്ഷയിച്ചു. എല്ലായ്പ്‌പോഴും കരയുവാൻ ഞാൻ വെമ്പൽ കൊണ്ടു. ആറു വയസ്സായ എൻറെ മകൻ ആസ്‌പത്രിക്കട്ടിലിൽ കിടന്നു
കൊണ്ടു പലപ്പോഴും ചോദിച്ചു:
'അമ്മ എന്തിനാ കരയണത്?'
സുന്ദരനായ എൻ്റെ സ്നേഹിതൻ ഒരു ദിവസം ആസ്‌പത്രിയിൽ വന്നെ ത്തി. എൻറെ മകൻ ഉറങ്ങിക്കിടക്കുകയായിരുന്നു. നന്ദിസൂചകമായി എന്തെ ങ്കിലും പറയുവാൻ എനിക്കു കഴിഞ്ഞില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളെ അയാൾ ചുംബിച്ചു.
'ആമീ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ' അയാൾ പറഞ്ഞു. ഞാൻ അയാ
ളുടെ നെഞ്ചിൽ മുഖം മറച്ചു തേങ്ങിക്കരഞ്ഞു.
'എല്ലാം ശരിയാവും.....പേടിക്കരുത്. എൻറെ ഓമനേ.' അയാൾ പിറു പിറുത്തു.
അയാൾ എൻറെ ആരായിരുന്നു? മുരുക്കുപൂവുകൾ കത്തിയെരിയുന്ന ആ വേനലിൽ, നന്ത്യാർവട്ടപ്പൂക്കൾ എന്റെ തലമുടിയിൽ ചൂടിത്തന്ന ആ ചെറുപ്പക്കാരൻ എന്നിൽനിന്ന് എന്താണ് പ്രതീക്ഷിച്ചത്? ചിലപ്പോൾ ദേഹ ത്തോടു ദേഹം ചേർത്ത് നനയുന്ന കണ്ണുകളോടെ നില്ക്കുമ്പോൾ ഞാൻ അയാളോടു പറഞ്ഞു:
'എന്തു വേണമെങ്കിലും ചെയ്‌തുകൊള്ളു. ഞാൻ നിൻറതാണ്.' പക്ഷേ, അയാൾ തലയാട്ടും: 'നീ എൻറെ കണ്ണിൽ ഒരു ദേവിയാണ്.
നിൻ്റെ ശരീരവും എനിക്കു പവിത്രമാണ്. ഞാനതിനെ അപമാനിക്കയില്ല.....' ഞങ്ങൾ വെയിലിൽ ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നപ്പോൾ സൂര്യൻ ആ ചാരവർണനേത്രങ്ങളെ ജ്വലിപ്പിച്ചു. ഞങ്ങൾക്കു സ്വസ്‌ഥരായി വിശ്രമിക്കു വാൻ ഒരിടവുമുണ്ടായിരുന്നില്ല. എങ്കിലും ആ വെയിലിൽ കൈകോർത്തു നട ന്നിരുന്ന ഞങ്ങൾ ദേവലോകവാസികളായിരുന്നു. മനുഷ്യലോകത്തിൽ വഴി തെറ്റി വന്നെത്തിയ ദൈവങ്ങൾ.