ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു. അമ്മമ്മ, ചെറിയമ്മ, വാതം പിടിച്ചു കിടക്കുന്ന മുത്തശ്ശി, മറെറാരു മുത്തശ്ശി, വലിയ അമ്മാമൻ, അമ്മാമൻറെ അമ്മയായ മുത്തശ്ശി,ഏഴാമതായി മഹാത്മാഗാന്‌ധിയും. മഹാത്‌മജി അങ്ങനെ പറഞ്ഞു, മഹാത്മജി ഇങ്ങനെ പറഞ്ഞു എന്ന് എല്ലായ്പ്‌പോഴും ആ വീട്ടിലെ മുത്ത്ശ്ശികൾ ഉരുവിട്ടു കൊണ്ടിരുന്നു. മഹാത്‌മജിയുടെ പടങ്ങൾ മിക്ക മുറികളിലും തൂക്കിയിട്ടിരുന്നു. മഹാത്മജി ഗുരുവായൂരിൽ വന്നപ്പോൾ നാലപ്പാട്ടെ സ്ത്രീകൾ അവരുടെ ആഭരണങ്ങൾ അഴിച്ച് അദ്ദേഹത്തിനു കാഴ്ച്‌ചവെച്ചുവത്രേ. നാലപ്പാട്ടെ സ്ത്രീക ളുടെ മോശപ്പെട്ട ധനസ്‌ഥിതി ഓർത്തു നോക്കുമ്പോൾ മാത്രമേ ഈ ത്യാഗ ത്തിന്റെ മഹത്ത്വം ആർക്കും മനസ്സിലാവുകയുള്ളു.
എൻ്റെ ചെറിയമ്മ അക്കാ ലത്ത് ഒരു സന്ന്യാസിനിയെപ്പോലെയായിരുന്നു. വെളുത്ത ഖദർവേഷം. എണ്ണ മയമില്ലാത്ത ചുരുണ്ട മുടി അലക്ഷ്യമായി ഒരു ചരടുകൊണ്ടു കെട്ടി പിന്നിൽ ഇട്ടിരിക്കും. ഒരു വിഷാദഭാവം മാത്രം ആഭരണമാക്കിക്കൊണ്ട് അവർ നടന്നു പോകുന്നതു കണ്ടിട്ട് പല യുവാക്കളും അവരെ കാമിച്ചിരിക്കണം.
വിവാഹാ ഭ്യർത്ഥനകൾ അവർ നിരസിച്ചുകൊണ്ടേയിരുന്നു. ആശാൻ കവിതകൾ ഒരു നോട്ടുബുക്കിൽ പകർത്തി വെച്ചിരുന്നത് ഒരു മൃദുസ്വരത്തിൽ വായിച്ചു കൊണ്ട് ഒരു ജനൽ വാതിൽപ്പടിമേൽ അവർ ഇരിക്കുന്ന ആ മനോഹരചിത്രം ഞാൻ ഇപ്പോഴും ഓർക്കുന്നു.
സ്നേഹം ഭ്രാന്താണെന്നും ദീനമാണെന്നും വേദനയാണെന്നും ഒരു തപസ്യയാണെന്നും ഞാനന്നു മനസ്സിലാക്കി. ദിവാ കരൻറെ മടിയിൽ കിടന്നു പുഞ്ചിരിയോടെ മരിക്കുന്ന നളിനിയെയും ഭ്രാന്തനായ കാമുകനെത്തേടി വന്നെത്തിയ ക്ഷീണിതയായ ലീലയെയും സമയം തെറ്റി ചെന്നെത്തിയ ഉപഗുപ്‌തനെ സ്നേഹമസ്യണങ്ങളായ കണ്ണു കളോടെ വീക്ഷിക്കുന്ന തീവ്രവ്രണിതയായ വാസവദത്തയെയും ഞാൻ കണ്ടു.
അവർ യഥാർത്ഥ തപസ്വിനിമാരാണ് എന്ന് എനിക്കു തോന്നി. ഞാൻ നാട്ടിൽ എത്തിയതിനുശേഷം അമ്മമ്മയും മുത്തശ്ശിമാരുംകൂടി എൻറെ ദേഹം തടിപ്പിക്കുവാനും എൻറെ വൈരൂപ്യങ്ങൾ കുറയ്ക്കുവാനും ഒരു പദ്‌ധതി രൂപീകരിച്ചു. മഞ്ഞളെണ്ണ തേപ്പിച്ചു കുളിപ്പിച്ചും തലമുടിയിൽ ദിവസേന എണ്ണതേച്ചു തിരുമ്മിയും അമ്മമ്മ എന്നെ സുന്ദരിയാക്കുവാൻ ശ്രമി ച്ചുകൊണ്ടിരുന്നു.
ചീരക്കുഴി അച്യുതൻനായർ എന്നു പേരുള്ള ഒരു ബാല ചികിത്സാവിദഗ്ദ്‌ധൻ അന്ന് ഗുരുവായൂരിൽ താമസമാക്കിയിരുന്നു. അദ്ദേ ഹത്തെ ക്ഷണിച്ചു വരുത്തി എൻറെ ദേഹം പരിശോധിപ്പിക്കലുമുണ്ടായി. ആട്ടിൻപാലിൽ മുത്തങ്ങ ചതച്ചിട്ടു രാവിലെ അതു കുടിച്ചിട്ടാണ് ഞാൻ പഠി പ്പുമുറിയിലേക്കു പ്രവേശിച്ചിരുന്നത്. എന്റെ ഗുരുനാഥൻ ആ നാട്ടിലെ ഏക സ്‌കൂളിൻറെ ഹെഡ്‌മാസ്‌റററായിരുന്ന ഒരു ബ്രാഹ്‌മണനായിരുന്നു. അദ്ദേഹ ത്തെ മാത്രമേ ഞാൻ ഇപ്പോഴും എൻ്റെ ഗുരുനാഥനായി കണക്കാക്കുന്നുള്ളു. എൻറെ ഹ്രസ്വമായ വിദ്യാർത്ഥിജീവിതത്തിൽ മറെറാരദ്‌ധ്യാപകനെയും ഞാനിത്ര ബഹുമാനിച്ചിട്ടില്ല. അവരെല്ലാവരും പിന്നീട് സുഹൃത്തുക്കളായിച്ചമഞ്ഞു. അവരുടെ മുഖങ്ങൾ തന്നെ ഞാൻ ഇപ്പോൾ മറന്നുപോയിരിക്കുന്നു. നാട്ടിൻപുറത്തെ എലിമെൻററി സ്‌കൂളിൽ ചേർന്നപ്പോൾ കല്ക്കത്തയിൽ നിന്നു വ്യത്യസ്തമായ ഒരു ലോകത്തിലാണ് ഞാൻ പ്രവേശിച്ചത്. എൻറ വീട്ടിലും മുററത്തും വളപ്പുകളിലും വേല ചെയ്യുന്നവരുടെ മക്കളുടെയൊപ്പം ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കുവാൻ ആരംഭിച്ചപ്പോൾ എനിക്കും സ്വല്പ പ്രാധാന്യം ഒക്കെ വന്നു ചേർന്നുവെന്നു തോന്നി. ബഞ്ചിൽ എൻറെ അടുത്ത് ഇരിക്കാറുള്ള വേലു എന്ന കുട്ടി ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ മിഥുനമാസ ത്തിൽ പൂരാടം നാളിൽ നടത്താറുള്ള കഞ്ഞിപകർച്ചയിൽ പങ്കുകൊള്ളാൻ ചട്ടിയുമായി വന്നെത്തി. അന്ന് മറ്റു ധർമ്മക്കാരുടെയിടയിൽ വേലു ഒരു പ്രധാനിയായിത്തീർന്നു. വേലുവിനു കുറച്ചുകൂടി കഞ്ഞി കൊടുക്കണം, വേലുവിന് ഒരു ഉപ്പുമാങ്ങ കൂടി കൊടുക്കണം എന്നൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാനും ജ്യേഷ്‌ഠനും എൻറെ കൊച്ചനുജനും ജനവാതിൽപ്പടിമേൽ ഇരുന്നു.
എൻറെ ക്ലാസ് മാസ്‌ററർ മീശയും ചുരുണ്ട തലമുടിയും മറ്റുമുള്ള ഒരു യുവാവായിരുന്നു. അയാൾ ഒരിക്കൽ യാതൊരു കാരണവും കൂടാതെ തന്നെ എന്നെ പരിഹസിക്കുവാൻ തുടങ്ങി. അരപ്രാണൻ എന്ന ഒരു പരിഹാസപ്പേരും അയാൾ എനിക്കു ക്ലാസിൽവെച്ചു നല്‌കി. കുട്ടികളെല്ലാവരും ഉറക്കെ ചിരിച്ചു. എൻറെ സ്നേഹിതൻ വേലു മാത്രം ചിരിച്ചില്ല. സദാ പീളകെട്ടി കലങ്ങിയ കണ്ണുകൾ അടച്ചും മിഴിച്ചും ബഞ്ചിലിരുന്നുകൊണ്ട് ഉറക്കം തൂങ്ങുകയായി രുന്നു വേലു.
പ്രായപൂർത്തിവന്ന കുട്ടികൾ- എട്ടാംക്ലാസിലെ വിദ്യാർത്ഥികൾ -ആ മാസ്റററുടെ ഓമനകളായിരുന്നു. അവരെ അടുത്തു നിർത്തി അവരോടു നേരമ്പോക്കു പറയുന്നതും അവരെ ചിരിപ്പിക്കുന്നതും മററും ഞാൻ കാണാ റുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞാൽ ഉച്ചഭക്ഷണത്തിനു പോകുന്നതിനു കുറച്ചു മുമ്പ് മാസ്‌ററർ ഒരു ഗോപികാനാഥനായി ചമയുകയായിരുന്നു. സെക്സ് അപ്പീൽ എന്ന വിചിത്ര തേജസ്സിന്റെ മഹത്ത്വം അന്നായിരിക്കാം എനിക്ക് ഏതാണ്ടൊക്കെ മനസ്സിലായത്. എൻറെ സഹപാഠിനിയായ ദേവകി ആയിടയ്ക്ക് എനിക്ക് ഒരു കത്തു
തന്നു. അതു വീട്ടിൽപോയി വായിക്കണമെന്നും അതിൻറെ മറുപടി പിറേറ ന്നാൾ സ്‌കൂളിലേക്കു കൊണ്ടുവരണമെന്നും ദേവകി എന്നോടു പറഞ്ഞു. ആ കത്തു ഞാൻ പോക്കറ്റിലിട്ടു. അതിനെപ്പററി മറക്കുകയും ചെയ്തു. എൻറെ അമ്മമ്മ അതു കണ്ടപ്പോൾ അത്ഭുതപ്പെട്ടു. എന്റെ പ്രാണസഖീ, ഞാൻ കമലയെ സ്നേഹിക്കുന്നു, എൻറെ ജീവനാഥേ എന്നും മറ്റും ദേവകി എഴുതിക്കൂട്ടിയിരുന്നു. അമ്മമ്മ അന്ന് എന്നെ ദേഷ്യപ്പെട്ടു. ആ കുട്ടിയുമായിട്ടു വർത്തമാനം പറയാൻ പോവരുതെന്നും അത്തരം കത്തുകൾ തോന്ന്യാസക്ക ത്തുകളാണെന്നും അമ്മമ്മ പറഞ്ഞു. പിറേറ ദിവസം ദേവകി എന്നോടു മറുപടി തരുവാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു: 'എനിക്കു കത്തെഴുതാൻ അറിയില്ല' ദേവകിക്ക് അതോടെ എന്നെ മടുത്തു. പിന്നീട് അവൾ ക്ലാസിലെ ഏറ്റവും പ്രായം കൂടിയ ഒരു പെൺകുട്ടിയുമായി കത്തിടപാടു തുടങ്ങി. അത് ഒരു കൊല്ലക്കാലം നീണ്ടുനിന്നു.
അന്ന് ഗോവിന്ദക്കുറുപ്പ് എന്നുപേരുള്ള ഒരു കുട്ടി ഞങ്ങളുടെ സ്‌കൂളിൽ പഠിച്ചിരുന്നു. സ്കൂളിൽ വെച്ച് ഏറ്റവും വികൃതിയുള്ള കുട്ടിയായിരുന്നു അയാൾ. കാഴ്ചയിൽ സുന്ദരനുമായിരുന്നു. ഞാൻ ഇരുന്നിരുന്ന മുറിയിൽ എൻറെ ക്ലാസും ഗോവിന്ദക്കുറുപ്പിൻറെ ക്ലാസും ഉണ്ടായിരുന്നു. അയാൾ മാസ്ററർമാരോട് തർക്കുത്തരം പറയുന്നതും ശിക്ഷിക്കപ്പെടുന്നതും മററും കണ്ടിട്ടും കേട്ടിട്ടും എൻ്റെ മനസ്സ് അസ്വസ്‌ഥമായി. മാസ്‌റററെപ്പററി എന്തോ ചില വൃത്തികേടു ചുവരിൽ എഴുതിവെച്ചപ്പോൾ മാസ്‌ററർ ഗോവിന്ദക്കുറു പ്പിൻ്റെ കവിളത്തു വേദനിക്കുമാറ് അടിച്ചു. ചുവന്ന് കവിളുകൾ തലോടി ക്കൊണ്ട് ആ കുട്ടി ക്ലാസിൽനിന്ന് ഇറങ്ങിപ്പോയി. എനിക്ക് അപ്പോൾ അയാളെ അനുഗമിക്കുവാനും അയാളുടെ ഭാഗത്താണ് താനെന്ന് അറിയിക്കുവാനും മോഹം തോന്നി. പക്ഷേ, ഞാൻ ഭീരുവായിരുന്നു. ഒരിക്കൽ ഞാൻ അമ്മ മ്മയോടു പറഞ്ഞു:
'എനിക്ക് ഗോവിന്ദക്കുറുപ്പിനെ കല്യാണം കഴിച്ചാൽ മതി.' 'ഛേ, വിഡ്ഢിത്തം പറയരുത്.' അമ്മമ്മ പറഞ്ഞു. പക്ഷേ, ദേഷ്യപ്പെടു
ന്നതിനു പകരം അവർ ചിരിക്കുകയാണുണ്ടായത്. ഒരു ഞായറാഴ്ച്‌ച മദ്ധ്യാ ഹത്തിൽ ഞാനും കൂട്ടുകാരും കൂടി പാമ്പിൻകാവിൻ്റെ തിണ്ണമേൽ എന്തോ കളിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഗോവിന്ദക്കുറുപ്പ് പടി കടന്നു ഞങ്ങളുടെ മുററത്തു വന്നു. എൻ്റെ ഹൃദയം ശക്‌തിയായി മിടിച്ചു. രണ്ടോ മൂന്നോ നിമി ഷങ്ങൾക്കുള്ളിൽ അയാളുടെ ഉറക്കെയുറക്കെയുള്ള സംസാരം കേട്ട്, എൻറെ വലിയമ്മാമൻ ഉച്ചയുറക്കത്തിൽനിന്ന് ഉണർന്നു. അമ്മാമൻ പടിപ്പുരമാളിക യിൽനിന്ന് ഇറങ്ങിവന്നപ്പോൾ അപരിചിതനായ ഗോവിന്ദക്കുറുപ്പിനെക്കണ്ടു ക്ഷോഭിച്ചു: 'എവിടെനിന്നു വന്നതാണ് ഈ ചെക്കൻ? കടന്നുപോ ഇവിടെ നിന്ന്' എന്ന് അമ്മാമൻ വിളിച്ചുപറഞ്ഞു. സ്വതവേ തർക്കുത്തരക്കാരനും ധൈര്യവാനുമായ, ഗോവിന്ദക്കുറുപ്പ് തല താഴ്ത്തിക്കൊണ്ട് വേഗത്തിൽ പടി കടന്നു പോയി. എൻ്റെ വലിയമ്മാമൻ ഒരു 'സ്നോബാ'യിരുന്നു. ധനസ്‌ഥിതി ക്ഷയിച്ചവരെ അവരവരുടെ നിലയ്ക്കു നിർത്തണമെന്ന് അദ്ദേഹം വിശ്വസിച്ചി രുന്നു. ദരിദ്രരായവരെയും അല്‌പബുദ്‌ധികളെയും അമ്മാമൻ പലപ്പോഴും ശകാരിച്ചു. പക്ഷേ, വീട്ടിലെ കുട്ടികളെ ഒരിക്കലും അദ്ദേഹം ശകാരിച്ചില്ല. കൊല്ലത്തിൽ ഒരിക്കലോ രണ്ടു തവണയോ അദ്ദേഹം തൃശൂർക്കു പോവാറു ണ്ടായിരുന്നു. അവിടെ നിന്നു വൈകുന്നേരും മടങ്ങുമ്പോൾ എനിക്കു കുപ്പായം തുന്നിക്കുവാനായി ഓരോ പുള്ളിത്തുണിയും എഴുതുവാൻ വയലറ്റ് പെൻ സിലും കൊണ്ടുവന്നു തരാറുണ്ടായിരുന്നു. അമ്മാമന് സ്ത്രീകൾ ആഡംബര പ്രിയകളാവണമെന്ന് അഭിപ്രായമുണ്ടായിരുന്നു. അമ്മാമൻറെ ഭാര്യയായ കാളിപുറയത്തു ബാലാമണിയമ്മ എല്ലാ ദിവസവും സർവാഭരണവിഭൂഷിത യായും വിശേഷവസ്ത്രങ്ങൾ ധരിച്ചും മാത്രമേ നാലപ്പാട്ടു പ്രത്യക്ഷപ്പെട്ടി രുന്നുള്ളു. അവരുടെ സ്വഭാവത്തിൻ്റെ മാധുര്യവും വേഷഭൂഷകളുടെ തിളക്ക വും അവർ ഉപയോഗിച്ചിരുന്ന ഓട്ടോദിൽബഹാർ എന്ന വാസനദ്രവ്യത്തിൻറ മണവും ഞാൻ ഇപ്പോഴും ഓർക്കുന്നു. ഓർക്കുമ്പോൾ എനിക്കു കരച്ചിലും വരുന്നു. അമ്മാമൻറെ മരണത്തിനുശേഷം അവർ ഒരു വിധവയുടെ മുഷി ഞ്ഞതും പ്രാകൃതവുമായ വേഷത്തിലാണ് നടന്നിരുന്നത്. അവരിൽ വന്ന മാററം കഠിനമായിരുന്നു. അസഹനീയമായിരുന്നു.
മലയാളം വായിക്കുന്നതിൽ വിദഗ്ദ്ധ്‌ധയായിത്തീർന്നപ്പോൾ എന്റെ ജീവി തത്തിലേക്കു സാഹിത്യകാരന്മാർ ഒച്ചപ്പാടോടുകൂടി പ്രവേശിച്ചു. എല്ലാ തിങ്ക ളാഴ്‌ച വൈകുന്നേരവും വന്നെത്തിയിരുന്ന മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പൊറക്കാട്ടിൻറെ കഥകൾ ഞാൻ വായിച്ചു, മദിരാശിയിൽ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന നാരായണൻകുട്ടി എന്ന നിഷ്കളങ്കൻ വേലക്കാരിയെ ഗർഭിണിയാക്കിയ ഒരു കഥ പി.സി. കുട്ടിക്കൃഷണൻ അന്നു പ്രസിദ്‌ധീകരിച്ചിരുന്നു. പാപം നിഷ്കളങ്കതയിൽനിന്നു ജനിക്കുന്നു എന്ന തിയറി എന്നിൽ അക്കാ ലത്തു വളരെയധികം ചിന്താക്കുഴപ്പം സൃഷ്‌ടിച്ചു. സ്ത്രീപുരുഷബന്ധത്തെ പ്പറ്റിയും അതിൻറെ അടിസ്‌ഥാനമായ അനുരാഗത്തെപ്പറ്റിയും എനിക്കു പല സംശയങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ആ സംശയങ്ങൾ നികത്തിക്കിട്ടു വാൻ അമ്മമ്മയും മുത്തശ്ശിമാരും എന്നെ ഒട്ടും സഹായിച്ചില്ല. എല്ലാ സ്ത്രീകളു ടെയും കാമുകൻ ശ്രീകൃഷ്‌ണനാണോ? എല്ലാ പുരുഷന്മാരുടെയും കാമുകി രാധയാണോ? ഈ വക ചോദ്യങ്ങൾക്കു മുത്തശ്ശിമാർ ഒരിക്കലും മറുപടി പറഞ്ഞില്ല. മഹാത്‌മജി അനുരാഗത്തിന്റെ വിഭാഗത്തിൽ അഭിജ്‌ഞത ഒരി ക്കലും പ്രകടിപ്പിക്കുകയുണ്ടായിട്ടില്ലല്ലോ.
കുറച്ചു കാലത്തിനുള്ളിൽ എൻ്റെ തലമുടി വളരുകയും ഞാനൊരു തനി ഗ്രാമീണയായിത്തീരുകയും ചെയ്തു. ഓണക്കാലത്തു പൂവട്ടികളിൽ പൂക്കൾ ശേഖരിക്കാനും പൂക്കളമൊരുക്കാനും കർക്കിടകത്തിൽ 'ശ്രീഭഗവതി വെയ്ക്കു'വാനും ധർമ്മക്കാർക്ക് അരിയും നെല്ലും വാരിക്കൊടുക്കാനും 'പറ' വരുമ്പോൾ നിറപറയും പൂക്കുലയും വിളക്കും ഒരുക്കിവെയ്ക്കാനും അമ്പലത്തിൽ ചെന്നു തൊഴാനും പ്രസാദം കൈ നീട്ടി വാങ്ങാനും മററും ഞാൻ പഠിച്ചുവെച്ചു.
വീണ്ടും കൽക്കത്തയിലേക്കു പോകേണ്ടിവന്നപ്പോൾ ഹൃദയത്തിൽ ഒരു മരവിപ്പോടുകൂടിയാണ് ഞാൻ വണ്ടി കയറിയത്. അമ്മമ്മയുടെ കരഞ്ഞു തുടുത്ത മുഖം ഞാൻ ആ യാത്രയിൽ ഒരു സ്വപ്നംപോലെ കണ്ടുകൊണ്ടി രുന്നു. ഗ്രാമീണത്വത്തിൻറെ ഉടുപ്പൂരി വീണ്ടും പരിഷ്‌കാരിയായിത്തീരാൻ ഞാൻ നിർബന്ധിതയായി. സ്നേഹത്തിന്റെ രാജ്യത്തിൽനിന്ന് ഇടയ്ക്കി ടയ്ക്ക് എന്നെ ഭ്രഷ്ടാക്കിക്കൊണ്ടിരുന്ന എന്റെ വിധിയെ ഞാൻ ശപിച്ചു. സ്‌ഥിരവും ഭദ്രവുമായ ഒരു സ്നേഹബന്ധത്തിനുവേണ്ടി ഞാൻ വെമ്പുകയാ യിരുന്നു. എൻ്റെ കാലടികൾക്ക് ഉറച്ചുനില്ക്കുവാൻ പറ്റിയ ഒരു അസ്‌ഥി വാരത്തിനുവേണ്ടിയും.....