എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ചയിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയി. അവിടെനിന്ന് എൻറെ ഭർത്താവ് ഞങ്ങൾക്ക് കൂട്ടിനുണ്ടായിരുന്നു. എന്റെ ശ്വശുവും എന്റെ കൂടെ വന്നി രുന്നു. ഞങ്ങളെ സഹായിക്കാൻ മദ്‌ധ്യവയസ്‌കയായ ഒരു സ്ത്രീയും ഒരു വെപ്പുകാരനും. ഞങ്ങളുടെ സംഘം ദാദർ സ്‌റേഷനിലിറങ്ങിയതു രാവിലെ അഞ്ചു മണിക്കായിരുന്നു. പ്ലാറ്റ്ഫോറത്തിലെ വിളക്കുകൾക്കു നീലനിറ മുണ്ടായിരുന്നു. നീല ഷർട്ടു ധരിച്ച്, സ്ത്രൈണഭാവം പ്രകടിപ്പിക്കുന്ന മുഖവും ചെറിയ ശരീരഘടനയുമുള്ള ഒരു ചെറുപ്പക്കാരൻ ഞങ്ങളെ എതിരേല്ക്കു വാൻ അവിടെ പുഞ്ചിരിയോടെ നിന്നിരുന്നു. 'ഇതാണ് ഞാൻ പറഞ്ഞു തന്നിരിക്കുന്ന സ്നേഹിതൻ. എൻ്റെ കൂടെ വൈ. ഐം. സി.എ.യിൽ ഉണ്ടാ യിരുന്ന ആൾ.' എൻറെ ഭർത്താവ് എന്നോടു പറഞ്ഞു. എന്നിട്ടു പെട്ടികൾ ഇറക്കി വെക്കുന്നതിനിടയിൽ അദ്ദേഹം അയാളുടെ നേർക്കു തിരിഞ്ഞു കൊണ്ടു പറഞ്ഞു: 'അവസാനത്തെ നിമിഷത്തിൽ ഒരു മാറ്റമുണ്ടായി. ഈ തള്ളയെയാണു കൊണ്ടുവന്നത്. എന്തു ചെയ്യാം?' സ്നേഹിതൻ മ്ലാനത യോടെ എൻറെ പരിചാരികയെ നോക്കി. രൗദ്രഭാവം പ്രകടിപ്പിക്കുന്ന ചുവന്ന മുഖമുള്ള ഒരു നാല്‌പത്തിയഞ്ചുകാരി. വഴിക്കുവെച്ച് എൻറെ ഭർത്താവ് എൻറെ ചെവിയിൽ പിറുപിറുത്തു: "മറേറ പെണ്ണ് -ആ ചെറുപ്പക്കാരി വരുമെന്നാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അയാൾക്ക് അവളെ അനുഭവിക്കാമല്ലൊ എന്നു കരുതി.....' ആ നിമിഷത്തിൽ ഞാൻ പുരുഷന്മാരെ ഒട്ടാകെ വെറുത്തു. എൻ്റെ മകൻ ടാക്സിയിൽ ഇരുന്നുകൊണ്ടു വണ്ടി വണ്ടി വണ്ടി എന്നു പുലമ്പിക്കൊണ്ടിരുന്നു. എന്റെ ശ്വശു ചോദിച്ചു: “എൻറെ പെട്യോള് ഒക്കെ എടുത്തു വെച്ചിട്ടിലേ ദാസ്സേ?'
ദാദറിൽ ഹരിനിവാസ് എന്ന പ്രദേശത്ത് ഒരു വലിയ കെട്ടിടത്തിലായി രുന്നു ഞങ്ങളുടെ ഫ്ളാറ്റ്. നാലു മുറികളുള്ള ഒരു പക്ഷിക്കൂട്. രണ്ടു വശത്തും വരാന്തകൾ മുൻവശത്തെ വരാന്ത കെട്ടിടത്തിന്റെ ഒരു വശം മുതൽ മറ്റേവശംവരെ. അവിടെ നിന്നുകൊണ്ടു ഞങ്ങളുടെ ജനലുകളിൽ ക്കൂടി ആർക്കു വേണമെങ്കിലും അകത്തേക്കു നോക്കാം.
കുട്ടിയെ നോക്കുവാൻ വന്ന സ്ത്രീക്ക് ആ വീടും പരിസരവും തീരെ ഇഷ്‌ടപ്പെട്ടില്ല. 'ഇബടെ എങ്ങ്‌നെയാ കഴിയാ എൻ്റെ കുട്ടേ?' അവർ എന്നോടു ചോദിച്ചു. 'മോനുക്കുട്ടനു ശ്വാസം മുട്ടിലേ?' അവർ എൻ്റെ പതി മുന്നാം വയസ്സിൽ നാലപ്പാട്ടു വന്നു താമസിച്ചു തുടങ്ങിയതായിരുന്നു. അതുകൊണ്ട് അവർക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. അത്രതന്നെ കൂറ് അവർ എൻറെ ഭർത്താവിനോടും അദ്ദേഹത്തിൻറെ അമ്മയോടും കാണി ച്ചില്ല.
ഞങ്ങളുടെ അയൽക്കാർ മറാത്തേ എന്നു പേരുള്ള ഒരു മറാത്തിക്കുടുംബ മായിരുന്നു. ഉഷാ കിരൺ എന്നു പേരുള്ള നടി അവരുടെ മകളായിരുന്നു.
ഉഷ സിനിമാഷൂട്ടിങ്ങിനും മററും നടന്നിരുന്നതു കൊണ്ട് വീട്ടിൽ വളരെ കുറച്ചു സമയം മാത്രമേ ചെലവഴിച്ചിരുന്നുള്ളു. അവരുടെ അനുജത്തിമാരായ സുധയും പുഷ്‌പയും എൻ്റെ കളിച്ചങ്ങാതികളായിത്തീർന്നു. എൻ്റെ ഉത്തര വാദിത്തങ്ങൾ തീരെ മറന്ന് ഞാൻ അവരുടെയൊപ്പം വീട്ടിന്റെ ടെറസ്സിൽ പോയി ഹിന്ദി സിനിമാപ്പാട്ടുകൾ പാടുകയും ഗുജറാത്തി ഗർഭാനൃത്തം ചവിട്ടു കയും ചെയ്തു. ഗണപതിപൂജ മഹാരാഷ്ട്രയിൽ പേരു കേട്ട ഒരു ഉത്‌സവ മാണ്. ആ കൊല്ലത്തെ പൂജയ്ക്കു മുമ്പ് ആ കെട്ടിടത്തിലെ സ്ത്രീകൾ ഞങ്ങ ളെയെല്ലാം പല പാട്ടുകളും നൃത്തങ്ങളും പഠിപ്പിച്ചു. ഛോബെ എന്നു പേരുള്ള ജാലവിദ്യക്കാരനും ആ കെട്ടിടത്തിൽ താമസിച്ചിരുന്നു. അരങ്ങ് എന്നു കേൾക്കുമ്പോൾത്തന്നെ രോമാഞ്ചം കൊള്ളുന്നവരിൽ ഒരാളായ എനിക്ക് ഈ സംരംഭങ്ങളിൽ പങ്കു കൂടാതിരിക്കുവാൻ കഴിഞ്ഞില്ല. ഇത്തരം അഹങ്കാര ങ്ങളൊന്നും എൻറെ ഭർത്താവിനും ഭർത്തൃമാതാവിനും തീരെ ഇഷ്ടപ്പെട്ടില്ല. ഗണപതിപൂജയുടെ തലേന്നാൾ സകല ഇനങ്ങളിൽ നിന്നും എനിക്കു തലയു രേണ്ടതായി വന്നു. ഞാൻ കുട്ടിയെ പരിചരിച്ച് വീട്ടിൽത്തന്നെ എല്ലായ്പ്‌പോഴും ഇരിക്കേണ്ടതാണെന്ന് എൻറെ വീട്ടിൽ തളം കെട്ടിനിന്ന അസുഖകരമായ മൗനം എന്നെ ഓർമിപ്പിച്ചു. എന്നിട്ടും, പുറത്തെ വരാന്തയിൽക്കുടി സുധ നടന്നുപോകുമ്പോൾ ഞാൻ ജനലിനടുത്തേക്ക് ഓടിയെത്തി. എനിക്ക് ഭക്ഷ ണത്തിൽ രുചി കുറഞ്ഞു. മനസ്സിൽ കഠിനമായ ഒരു മൗഢ്യം വന്നു സ്‌ഥലം പിടിച്ചു. ഒരു ദിവസം രാവിലെ തെരുവിന്നപ്പുറത്ത് ഞങ്ങൾക്ക് അഭിമുഖമായി നില്ക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ഒരു പഞ്ചാബിക്കുട്ടി നിലത്തു വീണു മരിച്ചു. എൻ്റെ കുട്ടിയെ നോക്കുന്ന മാധവിയമ്മ ആ കാഴ്ച്‌ച കണ്ട ഉടനെ തലതിരിഞ്ഞു നിലത്തു വീണു. ഇതും എന്റെ മൗഢ്യത്തെ വർദ്‌ധിപ്പിച്ചു. എൻ്റെ ഭർത്താവ് എന്നോടു വളരെ കുറച്ചേ സംസാരിച്ചി രുന്നുള്ളു. ഞാൻ അദ്ദേഹത്തിന്റെ ഒരു ഭോഗവസ്‌തു മാത്രമായി മാറി. അദ്ദേഹം തൻറെ അമ്മയോടും സംസാരിച്ചിരുന്നില്ല. പലപ്പോഴും അവർ ചോദിച്ചു: “എന്താ ദാസ്, ഇങ്ങനെ ഒരു മൂർഖനെപ്പോലെ?' അതിന് ഒരിക്കലും അദ്ദേഹം മറുപടി പറഞ്ഞില്ല. നാട്ടിൽ, കിരീടമണിയാത്ത രാജ്‌ഞിയായിരുന്ന എൻ ശ്വശു ബോംബെജീവിതത്തിലെ ഏകാന്തതയോട് ഏറ്റുമുട്ടിയ പ്പോൾ ആകെ തളർന്നു പോയി. അവർ ദീനക്കാരിയായി. കൈത്തലം തിണർക്കുക, കാലുകൾക്കു കടച്ചിൽ ഇങ്ങനെ പല രോഗലക്ഷണങ്ങളും ഡോക്‌ടർ അവരിൽ കണ്ടെത്തി. വൈറ മിൻ ബിയുടെ കമ്മി കാരണമാണെന്നു പറഞ്ഞ് അയാൾ ദിവസേന വന്ന് അവരെ മരുന്നു കുത്തിവെച്ചുകൊണ്ടിരുന്നു.
വിവാഹത്തെപ്പറ്റി കണ്ടിരുന്ന സ്വപ്നങ്ങളെല്ലാം തകർന്നെന്ന് എനിക്ക് അക്കാലത്തു മനസ്സിലായി. ഞാൻ ഒരു ഉറക്കമരുന്നിൻ്റെ പേരു കടലാസ്സിൽ എഴുതിക്കൊടുത്ത് എന്റെ ഭൃത്യനെ മരുന്നുപീടികകളിലേക്ക് അയച്ചു. 'ഇതെന്തിനുള്ള മരുന്നാ കമലക്കുട്ട്യേമേ?' അയാൾ ചോദിച്ചു. 'ഇതു മരി ക്കാനുള്ള വിഷമാണ്.' ഞാൻ പറഞ്ഞു. അപ്പോൾ കണ്ണുനീർ പൊഴിച്ചുകൊണ്ട് അയാൾ പറഞ്ഞു: 'ഇതിൻറെ പകുതി എനിക്കും തരണേ.....എനിക്കു ചത്തു പോയാൽ മതി....' അയാൾക്കു ജീവിതം കയ്‌പു നിറഞ്ഞതായിരുന്നു. ഈസംഭാഷണം കേട്ട് ഓടിവന്ന മാധവിയമ്മ പറഞ്ഞു: 'ഇൻ്റെ കാര്യം മറക്കല്ലേ കുട്ട്യേ. എനിക്കും വേണം കുറച്ചു വെഷം. ഇങ്ങനെ ഇബടെ ജീവിച്ചു മടുത്തു. കുട്ടിടെ കഷ്ടപ്പാടു കാണുമ്പോ കുട്ടിയെ വിട്ടു നാട്ടിലേക്കു പൂവാനും തോന്നിണില്ല.' അന്ന് ആത്മഹത്യയ്ക്കു തയ്യാറായി വീട്ടിൽ മൂന്നു പേരു ണ്ടായിരുന്നു. പക്ഷേ, വെപ്പുകാരനു മരുന്നുഷാപ്പുകാർ ഗുളികകൾ കൊടു ത്തതേയില്ല. അയാൾ വെറുംകൈയോടെ മടങ്ങി വന്നു. അന്ന് ഉച്ചയ്ക്ക് അയാൾ അടുത്ത വീട്ടിൽ ജോലി ചെയ്യുന്ന ഒരു മറാത്തിപ്പെണ്ണിനോടു പ്രേമയാചന നടത്തി. വൈകുന്നേരം അവളുടെ ഭർത്താവിൻറെ വക പ്രഹ രവും മേടിച്ചു. അതിനു ശേഷം വെപ്പുകാരനു കുറച്ചൊരു ഉത്തരവാദിത്ത ബോധമൊക്കെ വന്നെത്തി. അയാൾ ആത്‌മഹത്യയെപ്പറ്റി പിന്നീടു സംസാരി ച്ചതേയില്ല.
എട്ടു മാസങ്ങൾക്കു ശേഷം എല്ലാവർക്കും സഹികെട്ടപ്പോൾ എൻറെ ഭർത്താവ് ഒരു തീരുമാനത്തിലെത്തി. ഞങ്ങളെ നാട്ടിലേക്കു മടക്കി അയ യ്ക്കുക. അദ്ദേഹത്തിൻ്റെ ഒരമ്മാവൻ നാട്ടിൽ നിന്നു രണ്ടു ഷാർക്ക് സ്‌കിൻ സൂട്ടുകളും തുന്നിച്ചു ബോംബെയിൽ വന്നെത്തി. ബോംബെ നഗരം കാണാൻ അദ്ദേഹം പുറപ്പെട്ടു. 'നമ്മുടെ നാട്ടിൽ നിന്നു പണ്ടൊരു നേഴ്സ് ഒരു നായർ സ്ത്രീ ബോംബെയിൽ വന്നിട്ടുണ്ട് എന്നു കേട്ടു. അവരെ ഒന്നു കണ്ടുപിടിക്കണം. പേരു മാത്രമേ എനിക്കറിയുകയുള്ളു.' അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം ഉള്ളു തുറന്ന് എന്നോടു സംസാരിച്ചു. ഞാൻ അപ്പോ ഴൊക്കെ വളരെയധികം ചിരിച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോൾ ഞങ്ങൾ അദ്ദേഹത്തി നോടൊപ്പം യാത്രയായി. തലേ ദിവസം, രാത്രിയിൽ ഞാൻ എൻറെ ഭർത്താ വിനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ടു കുറെ കരഞ്ഞു. 'എൻറെ ജീവൻ എവി ടെയാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, അത് ദാസേട്ടൻ യകത്താണെന്ന്.......' ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഒന്നും പറ ഞ്ഞില്ല. 'എന്നെ വേഗം മടക്കിക്കൊണ്ടു വരില്ലേ?' ഞാൻ ചോദിച്ചു. 'നേരം അർദ്‌ധരാത്രിയായി, ഇനി വേഗം ഉറങ്ങ്.' അദ്ദേഹം പറഞ്ഞു.