സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്യമനസ്സാവണം. സമുദായത്തെയും അതിന്റെ സദാചാരത്തെയും ഞാൻ വികൃതരൂപികളായിക്കാണുന്നു. സമു ദായമെന്ന കള്ളമുത്തശ്ശി ഉണ്ടാക്കിനിർത്തിയ കശാപ്പുശാലയാണ് സദാചാരം. സത്യത്തെ ഭയക്കുന്നവരെയും കള്ളം പറയുന്നവരെയും ചതിക്കുന്നവരെയും ഗർഭമലസിക്കുന്നവരെയും കള്ളച്ചിരി പൊഴിക്കുന്നവരെയും കള്ളക്കരച്ചിൽ കരയുന്നവരെയും മുത്തശ്ശിയമ്മ രാത്രിയിൽ തൻറെ കരിമ്പടംകൊണ്ടു പുത പ്പിച്ച്, കാത്തുരക്ഷിക്കുന്നു. മനസ്സിൻറെ ചൈതന്യം അറിഞ്ഞിരിക്കുന്നവരും ശരീരത്തിന്റെ നശ്വരതയും നിസ്സാരതയും മനസ്സിലാക്കിയവരുമായ സത്യാ ന്വേഷികൾ കരിമ്പടത്തിൻ്റെ സംരക്ഷണത്തിനു പുറത്തു കിടന്ന് തണുത്തു വിറയ്ക്കുന്നു. സമുദായമുത്തശ്ശി ഈ കാഴ്ച്‌ച കണ്ട് പൊട്ടിച്ചിരിക്കുന്നു.
ആത്മാവിന് അതിന്റെ മനുഷ്യശരീരത്തിനെ സംബന്‌ധിച്ച അഭി ലാഷങ്ങൾ നിലനിർത്തുന്ന കാലത്തോളം തുടരെ മനുഷ്യജന്മം എടുക്കേണ്ടി വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിയുന്നത് മനുഷ്യജന്മങ്ങൾ, ജീവിതാ നുഭവങ്ങൾ എന്റെ ഈ ജന്മത്തിൽ നിറയ്ക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്, ഈ ശ്രമം കുറെയൊക്കെ വിജയിച്ചിട്ടുമുണ്ട്. പല ജന്മങ്ങൾക്കുവേണ്ടി വെച്ചിരുന്ന ആനന്ദാനുഭവങ്ങളും വേദനകളും യാതനകളും ഭാവങ്ങളും എല്ലാം ഞാൻ അനുഭവിച്ചുകഴിഞ്ഞു. മൂന്നോ നാലോ മാസക്കാലം ഞാൻ ഒരു പ്രത്യേക വ്യക്തിയായി ജീവിക്കും. എൻ്റെ മുഖച്‌ഛായ കൂടി അക്കാലത്ത് പണ്ട ത്തേതിൽ നിന്നു വ്യത്യസ്‌തമാവും. ഇത് എൻറെ ഫോട്ടോകളിൽനിന്ന് ആർക്കും മനസ്സിലാക്കാം. നിറം മാറും. ദീനങ്ങൾകൂടി വ്യത്യസ്തമായിത്തീ രുന്നു. ഇത് ഒരു പരീക്ഷണമായിരുന്നു. ദാരിദ്ര്യവും ഐശ്വര്യവും എല്ലാം ഞാൻ അനുഭവിച്ചുകഴിഞ്ഞു. പലരാലും സ്നേഹിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ, ശരീരങ്ങൾ വ്യത്യസ്‌തങ്ങളെങ്കിലും എന്നെ വിളിക്കുന്ന ഓമനപ്പേരുകൾ വ്യത്യ സങ്ങളെങ്കിലും ഞാൻ എന്നും ഈശ്വരനിലും അന്ത്യമായ മോക്ഷത്തിലും വിശ്വസിച്ചു. ഞാൻ ഇനി മരിച്ചുപോയാൽ എനിക്കു മറെറാരു ജന്മമുണ്ടാകില്ല. കാരണം, എൻെറ ആശകൾ സകലതും സഫലീകരിച്ചിരിക്കുന്നു. എനിക്ക് അനുഭവിക്കാൻ പുതുതായി യാതൊന്നുമില്ല.
ഞാൻ ലളിതാദേവിയിൽ വിശ്വസിക്കുന്നു. കണ്ണടച്ചു ശിശു അമ്മയെ എന്നപോലെ ഞാൻ ഭഗവതിയിൽ വിശ്വസിക്കുന്നു. ഞാൻ ലളിതയെ എൻറ മൂത്ത സഹോദരിയെപ്പോലെ സ്നേഹിക്കുന്നു. എവിടെത്തന്നെ പോവു മ്പോഴും എന്റെകൂടെ അവൾ നടക്കുന്നതായി എനിക്കു തോന്നുന്നു. എൻറ കുപ്രസിദ്‌ധനായ കാമുകൻറെ വീട്ടിലേക്ക് ആ കെട്ടിടത്തിലെ ശബ്ദമുണ്ടാ ക്കുന്ന ലിഫ്ട് കയറിച്ചെല്ലുമ്പോൾ അവൾ എൻ്റെ പിന്നിൽ നിന്നു ചിരിക്കുന്നു. ഇതാണു നിന്റെ വിധി. അവൾ പിറുപിറുക്കുന്നു, മനുഷ്യന്റെ വിധിയെപ്പറ്റി അവൾ നേരമ്പോക്കുകൾ പറഞ്ഞ് എന്നെ ചിരിപ്പിക്കുന്നു. കഴിഞ്ഞ മാസം രണ്ടു ശസ്ത്രക്രിയകൾക്കുവേണ്ടി എന്നെ അടിവയറിൻറെ രോമം വടിച്ചു മരുന്നുപൂരട്ടി നിർവീര്യമാക്കപ്പെട്ട എന്റെ നഗ്‌നശരീരത്തിൽ ഒരു ഈജി പ്ഷ്യൻ മമ്മിയെപ്പോലെ വെളുത്ത ബാൻഡേജുകൾ കെട്ടി, ട്രോളിയിൽ ഉന്തി ക്കൊണ്ടു പോയപ്പോഴും അവൾ എന്നെ സ്‌പർശിച്ചു. എന്നെ ഒരുക്കുമ്പോൾ എൻ ജ്‌ഞാനിയും സച്ചരിതയുമായ അനുജത്തി സുലോചന എൻറ നെററി തൊട്ടുകൊണ്ട് ദുർഗാകവചം എന്ന വിശിഷ്ട സ്തോത്രം---ചൊല്ലി ത്തീർത്തു. എന്നിട്ട് അവൾ പറഞ്ഞു, എന്നെ മരിക്കാനനുവദിക്കരുത് എന്നൊ ന്നു. ഞാൻ പ്രാർത്ഥിച്ചില്ല എന്ന്. ജീവിതത്തിലും അഥവാ മരിച്ചെങ്കിൽ മരണ ത്തിലും എന്നെ രക്ഷിക്കണമെന്നു മാത്രം അവൾ പ്രാർത്ഥിച്ചുവത്രെ. അവ ളുടെ വാക്കുകൾ കേട്ട് തികഞ്ഞ മനസ്സമാധാനത്തോടെ ഞാൻ കണ്ണുകളടച്ചു. ഓപ്പറേഷനു മുമ്പ് എൻ്റെ കൈയിൽ ബോധം കെടുത്തുവാനായി സോഡിയം പെൻതോൾ കുത്തിവെച്ചപ്പോൾ ഞാൻ ബോധം മറയുന്നതിനു മുമ്പുള്ള കാൽ നിമിഷത്തിൽ ഹ ഹ ഹ ഹ ഹ ഹ ഹ എന്ന ഒരു സന്തോഷച്ചിരി കേട്ടു. ആ നേർത്തുവന്ന ചിരിയിൽ ഞാൻ മരിച്ചുപോയി. ആ ചിരിയുടെ ഉടമസ എനിക്കു പ്രിയപ്പെട്ടവളായ ദുർഗയാണെന്ന് എനിക്കു മനസ്സിലായി. രണ്ടാ മത്തെ ശസ്ത്രക്രിയയുടെ തുന്നൽ അവസാനിക്കുന്നതിനു മുമ്പ് എനിക്കു ബോധംവന്നു. ഇടത്തെ മൂക്കിൽ ഉണ്ടായിരുന്ന ഓക്‌സിജൻ ട്യൂബ് വഴുതി വീഴാറായിരുന്നുവെന്നു തോന്നുന്നു. എൻറെ കഴുത്തിൽ മണ്ണുപോലെ പരുത്ത കരങ്ങൾകൊണ്ട് ഒരാൾ ഞെക്കുന്നതായി എനിക്കു തോന്നി. എൻറ ഡോക്ടർ അനുജത്തിയും സർജന്മാരും ഇതൊന്നും അറിയാതെ എൻറ വയറ്റത്തെ തുന്നലിൻെറ ഗുണം മാത്രം നോക്കുകയായിരുന്നു. അവരുടെ വാക്കുകൾ പച്ചവെള്ളത്തുള്ളികൾപോലെ എൻ്റെ പ്രജ്‌ഞയിൽ വീണു.
ഞാൻ ചുണ്ടു കളിളക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. ഓക്‌സിജൻ എന്നു പറയുവാൻ ഞാൻ ശ്രമിച്ചു. സാദ്‌ധ്യമായില്ല. പക്ഷേ,എൻറെ ഒരു കൈവിരൽ പൊങ്ങി. അതു കണ്ടപ്പോൾ ഉടനെ അവർ എന്നെ പരിചരിച്ച് എൻറെ ശ്വാസംമുട്ടൽ ഭേദപ്പെടുത്തി. ജീവനോടെയുള്ള ആ മടക്കം ഒരു ആൻറിക്ലൈമാക്‌സായി എനിക്കു
തോന്നി. എന്തെന്നാൽ ഞാൻ മരണത്തിനു സന്നദ്‌ധയായിരുന്നു. എനിക്കു സ്വതന്ത്രയാവാൻ കഴിയുമ്പോൾ, ഈ കുരയല്ല മറിച്ച്, ഈ ദിവ്യപ്രപഞ്ചമാകെ എൻ്റെ വിടാക്കാൻ കഴിയുമ്പോൾ എൻറെ ശരീരത്തിൻറ സങ്കുചിതത്വത്തിലേക്കു മടങ്ങിവരാൻ ഞാൻ ആഗ്രഹിച്ചില്ല.