രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക്കരയുവാനും ഞാൻ ശീലിച്ചു.
എട്ടാം മാസത്തിൽ നാലപ്പാട്ടു വന്നതിനുശേഷം എൻറെ മൗഢ്യം അമ്മ മ്മയെ വ്യസനിപ്പിച്ചു. ചുവരിലെ ഏതെങ്കിലും ഒരു പുള്ളിയോ വിള്ളലോഉററുനോക്കിക്കൊണ്ട് ഏകദേശം ഒരു മണിക്കൂർനേരം നിശ്ചലയായി ഇരി ക്കുവാൻ എനിക്കു കഴിഞ്ഞിരുന്നു.
"കമലയുടെ ചിരിയും കളിയുമൊക്കെ എവിടെപ്പോയി?' അമ്മമ്മ ഈ ചോദ്യം ഇടയ്ക്കിടയ്ക്ക് എന്നോട് ചോദിച്ചു.
ഗർഭിണികൾക്ക് അവർ ഇച്‌ഛിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൊടു ക്കണമെന്ന് അമ്മമ്മ വിശ്വസിച്ചിരുന്നു. അതുകൊണ്ടു ഞാൻ കുറച്ചു വിസ്കിയോ ബ്രാണ്ടിയോ കുടിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോൾ ആ നിഷേധിവസ്തുക്കളെയും വരുത്തിത്തരുവാൻ അവർ ഏർപ്പാടുചെയ്തു. എന്റെ വലിയമ്മായിയുടെ ഒരു സഹോദരൻ ഇടയ്ക്കിടയ്ക്ക് തൃശൂരിലേക്കു പോവാറുണ്ടായിരുന്നു. അദ്ദേഹം മറെറാരു ലേബൽ പതിപ്പിച്ച് ഒരു കുപ്പി ബ്രാണ്ടി തൃശൂരിൽ നിന്ന് എനിക്കായി കൊണ്ടുവന്നു. അത് എന്തു ചേർത്തി ട്ടാണ് കുടിക്കേണ്ടതെന്നൊന്നും എനിക്ക് അന്ന് അറിഞ്ഞിരുന്നില്ല. അമ്മ മ്മയും ആദ്യമായിട്ടായിരുന്നു ഈ ദ്രാവകം കാണുന്നത്. അവർ അടപ്പുരി കുപ്പി ഒന്നു മണപ്പിച്ചു. എന്നിട്ടു മുക്കു ചുളിച്ചു. അന്നു രാത്രി ഊണിനുശേഷം കുറച്ചു ചുക്കുവെള്ളത്തിൽ ചേർത്തു ഞാൻ നാലഞ്ച് ഔൺസ് ബ്രാണ്ടി കുടിച്ചു. ആദ്യത്തെ മദ്യപാനം. രാവിലെവരെ ഞാൻ ഉറക്കമൊഴിച്ചു കവിതയെ ഴുതുകയും ചെയ്തു. കുപ്പി അമ്മമ്മ പിന്നീട് കോണിപ്പടിയുടെ ചുവട്ടിലു
ള്ളതും എണ്ണക്കുപ്പികൾ വെക്കുന്നതുമായ അലമാരിക്കൂടിൽ ഒളിപ്പിച്ചു വച്ചു. അക്കാലത്തു ഞാൻ അച്‌ഛൻറെയും അമ്മയുടെയും ഒപ്പം നാലപ്പാട്ടു വീട്ടിന് അര ഫർലോങ് ദൂരെയുള്ള സർവോദയ എന്നു പേരുള്ള പുതിയ വീട്ടിലാണ് ജീവിച്ചിരുന്നത്. പത്താം മാസത്തിൽ ഇടയ്ക്കിടയ്ക്കു ഞാൻ ദ്രാക്ഷാരിഷ്ടം എടുത്തു കുടിച്ചുകൊണ്ടിരുന്നു. ഒരു രാത്രിയിൽ ഞാൻ ദ്രാക്ഷാരിഷ്ടം തന്ന മത്തിൽ അമ്മയുടെ മുറിയിൽ കിടന്ന് ഉറങ്ങുമ്പോൾ അവ്യക്തമായ ഒരു വേദനയോടെ ഞരങ്ങിക്കൊണ്ട് ഉണർന്നു. എൻറെ കട്ടി ലിൻറെ കാൽക്കൽ, വെറും നിലത്ത് അമ്മയും അച്ഛനും എന്നെത്തന്നെ നോക്കിക്കൊണ്ട് ഇരുന്നിരുന്നു.
'എന്താ ആമി, നിനക്കു വയ്യായ ഉണ്ടോ?' അച്ഛൻ ചോദിച്ചു: “ഉറക്ക ത്തിൽ വല്ലാതെ ഞരങ്ങിയിരുന്നു.' ഞാൻ എഴുന്നേറ് എൻ്റെ കിടപ്പുമുറിയിലേക്കു നടന്നു. വേദന മുറു
കിവന്നു. അരമണിക്കൂറിനുള്ളിൽ, ഞാൻ എൻറെ രണ്ടാമത്തെ മകനെ പ്രസ വിച്ചു. വീട്ടിലും പരിസരങ്ങളിലും എൻ്റെ ഉച്ചത്തിലുള്ള നിലവിളി മാറെറാലി ക്കൊണ്ടു. അച്ഛൻ സിഗരറ്റ് വലിച്ചുകൊണ്ടു മുററത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കരയാതിരി മോളേ, കരയാതിരി' എന്ന് എൻ്റെ മിഡ്‌വൈഫ് ഇടവി ടാതെ പിറുപിറുത്തു. ആദ്യത്തെ പ്രസവത്തിനും അവരായിരുന്നു എന്നെ സഹായിച്ചത്. അന്ന് ഒരു സ്ത്രീയായിക്കഴിഞ്ഞിരുന്നില്ലാത്ത എനിക്കു പ്രസവ വേദനയെപ്പറ്റി വ്യക്‌തമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഗ്രാമ ഫോണിൽ റെക്കോർഡുകൾ മാറ്റിമാറി വെച്ചുകൊണ്ട് വേദനയെ സംഗീത ത്തിൻറെ അലകളിൽ ലയിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാ നത്തെ തീവ്രവേദന വന്നെത്തുന്നതുവരെ എൻറെ കൈയിൽ റെക്കോർഡു കളായിരുന്നു. എൻെറ ഗ്രാമഫോൺ ചലിച്ചുകൊണ്ടിരുന്നു.
രണ്ടാമത്തെ പ്രസവത്തിനുശേഷം എൻ്റെ പ്രസവചികിത്സ ഭർത്താ വിൻറെ അമ്മയും അമ്മമ്മയുംകൂടി ഏറെറടുത്തു. ഭർത്താവിൻറെ അമ്മ ഉണ്ടാ ക്കിച്ച് അയയ്ക്കുന്ന കരൾസൂപ്പ്, ബ്രാണ്ടിയിൽ ചേർത്ത കോഴിമുട്ട, ചിക്കൻ ബ്രോത് മുതലായവ ഞാൻ കൃത്യം തെറ്റാതെ കഴിച്ചുപോന്നു. രാവിലെ എന്നെ കുഴമ്പു തേപ്പിച്ചു തിരുമ്മി, പിന്നീട് പച്ചമഞ്ഞൾ അരച്ചു തേച്ച്, തെച്ചി യിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കാൻ ഉണ്ണിമായമ്മ എന്ന സുമംഗലി എത്തുമായിരുന്നു. രക്‌തവർണമുള്ള വെള്ളത്തിൽ കുളിച്ചിട്ടോ എന്തോ എന്റെ തൊലി തുടുത്തു ചുവന്നു; എൻറെ ശരീരം കൊഴുത്തു. എന്നിട്ടും ചുവരിലെ പുള്ളികൾ എന്നെ അസ്വസ്‌ഥയാക്കി, രാത്രിയിൽ ഉറക്കം ചുരുങ്ങി ചുരുങ്ങിവന്നു.
ബോംബെയിൽ മടങ്ങിയെത്തിയപ്പോൾ എൻറെ തലച്ചോറിലെ അസ്വാ സ്ഥ്യം വർദ്ധിച്ചു. വീട്ടിനു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ നടക്കുവാൻ, അങ്ങനെ നടന്നു നടന്നു ലോകത്തിൻ്റെ മറേറ അറം കാണുവാൻ ഞാൻ ആഗ്രഹിച്ചു. നടന്നു നടന്ന് പുറപ്പെട്ടയിടത്തേക്കുതന്നെ മടങ്ങുമെന്നു ഞാൻ അന്ന് ഓർത്തില്ല. ഒരാളുടെ യഥാർത്‌ഥ ലോകം അയാളുടെ പുറത്തു കാണുന്ന ലോകമല്ല. അയാളുടെ അകത്തുള്ളതും തികച്ചും അനന്തവുമായ ലോകമാണ് അത്. അവനവനിൽക്കൂടി സഞ്ചരിക്കുവാൻ പുറപ്പെട്ട ഒരാൾക്കേ മനസ്സിലാ വുകയുള്ളു, താനെടുത്ത പന്‌ഥാവിന് അററമില്ലായെന്ന്. അതു നീണ്ടുനീണ്ടു കിടക്കുന്നു. ഇതൊന്നും ഇരുപതാം വയസ്സിൽ എനിക്ക് അറിഞ്ഞുകൂടായി രുന്നു. അതുകൊണ്ട് ഞാൻ വീട്ടിൻറെ പിന്നിലെ ചുവന്ന നാടപോലെയുള്ള ചരൽത്തെരുവിൽകൂടി നടന്ന് ഡാൻഡ (Danda) എന്ന കടൽത്തീരത്തു ചെന്നെത്തി. മുക്കുവന്മാർ മടക്കിവെച്ച കറുത്ത വലക്കെട്ടിന്മേൽ ഇരുന്നു കൊണ്ട് ഞാൻ സമുദ്രത്തെ നോക്കി, അതിലെ പ്രക്ഷുബ്‌ധത എൻ്റെ ഉള്ളിലെ അവ്യക്തമായ അസ്വാസ്‌ഥ്യത്തെ ഇരട്ടിപ്പിച്ചു.
സ്വബോധമില്ലാത്തവളെപ്പോലെ സംസാരിക്കുന്നവളായ എന്നെ ഒരു മനഃശാസ്ത്രവിദഗ്ദ്ധനെ കാണിക്കുകയാണു നല്ലതെന്ന് എന്റെ ഭർത്താ വിനോടു സ്നേഹിതന്മാർ പറഞ്ഞു. സ്വതവേ ലജ്ജാശീലയായ ഞാൻ വസ്ത്ര ങ്ങൾ ഊരി മുറിയിൽ നടന്നു. എന്നെ നോക്കിക്കൊണ്ട് എന്റെ വൃദ്‌ധയായ വേലക്കാരി പലപ്പോഴും കരഞ്ഞു.
ഒരു ദിവസം മനഃശാസ്ത്രവിദഗ്ദ്‌ധൻ വന്നെത്തി. അന്നു ഞാൻ ഉമ്മറത്തു രണ്ടു ചിത്രങ്ങൾ വരച്ചുവെച്ചിരുന്നു. പാമ്പുകളും ഭൂതങ്ങളും കൂടി രമിക്കുന്ന രംഗങ്ങളാണ് ഞാൻ വരച്ചിരുന്നത്. അവയെയാണ് അയാൾ ആദ്യം പരിശോ ധിച്ചത്. ഞാൻ എൻ്റെ ഡയറിയിൽ എഴുതിയ കവിതാ ശകലങ്ങളും എൻറ ഭർത്താവ് അയാളെ കാണിച്ചു കൊടുത്തു. അയാൾ എനിക്ക് ഇടയ്ക്കിടയ്ക്ക് Bromides ഗുളികകൾ കൊടുത്തുകൊള്ളാൻ പറഞ്ഞുകൊണ്ടു യാത്രയായി. ഉടനെതന്നെ ഒരു സ്‌ഥലമാററം എനിക്ക് ഏർപ്പെടുത്തിക്കൊടുക്കണം എന്നും അയാൾ എൻറെ ഭർത്താവിനോടു പറഞ്ഞു. എൻറെ ഭർത്താവ് പിറേറ ദിവസംതന്നെ എന്നെ ലോണാവലയിലേക്കു കൊണ്ടുപോയി. കനത്തതും തണുപ്പിച്ചു മരവിപ്പിക്കുന്നതുമായ ഒരു മഴ അവിടെ പെയ്തുകൊണ്ടിരുന്നു. എന്നെ അദ്ദേഹം രോമക്കാലുറകളും സ്വെറ്ററും ധരിപ്പിച്ചു. എന്നിട്ടു ചൂടുള്ളചിക്കൻ സൂപ്പ് സ്‌പൂൺകൊണ്ട് എനിക്കു കോരിത്തന്നു. അതിനുശേഷം ഞങ്ങളുടെ ഹോട്ടൽമുറിയിൽ ഞാൻ അദ്ദേഹത്തിൻറെ നെഞ്ചോടമർന്നു കൊണ്ട്, മഴയുടെ താളം ശ്രദ്‌ധിച്ചു കിടന്നുറങ്ങി.
വീണ്ടും ബോംബെയിൽ മടങ്ങിയെത്തിയപ്പോഴേക്കും ഞാൻ താണുപോയ ഒരു സർപ്പമായിക്കഴിഞ്ഞിരുന്നു. Bromides കഴിക്കുക കാരണം എൻറ കൈത്തലം എപ്പോഴും വിയർത്തും തണുത്തുമിരുന്നിരുന്നു. ഒരു ദിവസം ഞാൻ മുറ്റത്ത് എൻറെ മൂത്ത മകൻറെയൊപ്പം നിന്നിരുന്നപ്പോൾ അവി
ഹിതസംഘത്തിൽപ്പെട്ട ഒരാൾ ആ വഴിയെ വന്ന് എന്നെ നോക്കി ചിരിച്ചു. 'നല്ല ചരക്കായിട്ടുണ്ടല്ലോ.' അയാൾ എൻറെ ശരീരത്തിൽ കണ്ണോ ടിച്ചുകൊണ്ടു പറഞ്ഞു.
അതു പറഞ്ഞതിനുശേഷം അയാൾ തൻറെ ചുററുപാടും കണ്ണോടിച്ചു. ആരും ഈ രംഗം കണ്ടില്ല.
ഞാനൊന്നും പറഞ്ഞില്ല.
'എന്നോടിപ്പഴും ദേഷ്യത്തിലോ?' അയാൾ ചോദിച്ചു.
'എനിക്കൊന്നുമറിയില്ല.' ഞാൻ പറഞ്ഞു.
'നിന്നെ സത്യമായും ഞാൻ സ്നേഹിക്കുന്നു.' അയാൾ പറഞ്ഞു. ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ നിലയ്ക്കാത്ത ചിരികേട്ട് എൻ്റെ മകൻ പരിഭ്ര മിച്ചു.
'ഇങ്ങനെ ചിരിക്കേണ്ട അമ്മേ....ഇങ്ങനെ ചിരിക്കേണ്ട....' അവൻ പറഞ്ഞു. എന്നെ 'സ്നേഹിച്ച' യുവാവ് ആ ബഹളത്തിൽ അപ്രത്യക്ഷനുമായി.