കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്.
അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസായികളും വിദേശീയക്കമ്പനികളിൽ ഉയർന്ന ഉദ്യോഗം നേടിയെടുത്ത സമർത്ഥരും ഒരിക്കലും സ്വന്തം പൈസ കൊടുത്തു വിദേശമദ്യങ്ങൾ വാങ്ങുവാൻ കഴിവില്ലാത്തവരായ ഗവൺമെന്റുദ്യോഗ സ്‌ഥരുമാണ്. അവരുടെ വിഡ്ഢികളായ ഭാര്യമാരെയും ഈ വിരുന്നുകളി ലേക്ക് വലിച്ചിഴയ്ക്കുന്നതു കാണാം. തന്റെ ഭാര്യയുടെ ആകാരസൗഷ്ഠവവും സംഭാഷണചാതുര്യവും ധനികരായ അതിഥികളുടെ മുമ്പിൽ പ്രദർശിപ്പി ക്കുവാൻ പാവപ്പെട്ട ഗവൺമെൻറുദ്യോഗസ്‌ഥൻ സദാ ശ്രമിച്ചുകൊണ്ടിരിക്കും.
ധനികർക്ക് ഇത്തരം ശ്രമങ്ങൾ രുചിപ്പെടുകയും ചെയ്യും. അവർ ചോരയും നീരും വറ്റാത്ത ഗവൺമെൻറുഭാര്യമാരുടെ അടുത്തു ചേർന്നിരുന്നുകൊണ്ട് അവരെ വിദേശമദ്യങ്ങൾ കുടിക്കുവാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും. 'ഒരു ഷെറി കുടിച്ചപ്പോഴേക്കും നിങ്ങളുടെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങിത്തുടങ്ങി, ' അവർ പറയും: 'ഒന്നുകുടി കുടിക്കൂ. ആ കവിളുക ളുടെ രക്തച്ഛവി ഒന്നുകൂടി വർദ്‌ധിക്കട്ടെ. എന്റെ കണ്ണുകൾക്ക് ഒരു ഉത്സവം ഒരുക്കിത്തരിക.' ഗവൺമെൻറു ഭാര്യ തൻ്റെ ഭർത്താവിന്റെ നേർക്ക് കണ്ണുകളെ പായിക്കും. ഭർത്താവ് മറേറതോ മുലയിൽ വ്യവസായികളോടു സൗഹാർദത്തോടെ ജാപ്പാനിലെ സുന്ദരികളെപ്പറ്റി വിവരിക്കുകയാവും. അല്ലെങ്കിൽ ബാറിൻറെ അടുത്ത്, ചട്ടിയിൽവെച്ച ചെടികളുടെ അപൂർണമായ മറവിൽ ഇരുന്നു കൊണ്ട് തൻ്റെ ഗ്ലാസ്സിലേക്കു വീണ്ടും ഒരു ഡബിൾപെഗ് വിസ്കിയൊഴിക്കുകയാവും. അയാളുടെ ആർത്തിയും കൗശലവും ഭാര്യയെ മടുപ്പിക്കും. അവളും കുടിച്ചുതുടങ്ങും. വീണ്ടും വീണ്ടും കുടിക്കും. ഒടുവിൽ ഛർദിക്കുവാനായി അവൾ ആതിഥേയരുടെ കുളിമുറിയിൽ വന്നെത്തും.
ഛർദിക്കുമ്പോൾ അവളുടെ പുറം തലോടുവാനും പിന്നീട് മുഖം കഴുകി ക്കുവാനും അവളെ പല വിധത്തിലും ആശ്വസിപ്പിക്കു വാനും ആതിഥേയനോ ഏതെങ്കിലുമൊരതിഥിയോ തയ്യാറാവും. അവളുടെ ഭർത്താവ് അപ്പോഴേക്കും ഒരു സോഫയിൽ കണ്ണുകളുമടച്ചു കിടക്കുകയാവും; മദ്യം നേടിക്കൊടുക്കുന്ന ഒരു കൃത്രിമനിദ്രയിൽ അയാൾ മയങ്ങുന്നുണ്ടാവും. അയാളെ എഴുന്നേല്പിച്ചു വീട്ടിലേക്കു കൊണ്ടുപോവാൻ ഒരു പട്ടാളംതന്നെ വേണം. അതുകൊണ്ട്, കുടിച്ചും ഛർദിച്ചും ശുശ്രൂഷിക്കുന്ന കൈകളുടെ മർദനമേറും തളർന്ന സ്ത്രീ കണ്ണുനീരൊലിപ്പിച്ചുകൊണ്ടും ഒരിടത്ത് ഇരിക്കും. അപ്പോൾ അവളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ആശ്വസിപ്പിക്കാനും പുരുഷന്മാർ ശ്രമിച്ചു കൊണ്ടേയിരിക്കും.
അല്പം വഷളായ ഇത്തരം കുട്ടിക്കളിയാണ് കല്ത്തയിൽ സാധാര ണയായി നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർ സദാ സമയവും നുണ പറ ഞ്ഞുകൊണ്ടിരിക്കും. നുണ പറഞ്ഞു ശീലിച്ചതുകൊണ്ട് അവർ മനഃപൂർവ മല്ലെങ്കിലും മററുള്ളവരെ വഞ്ചിക്കും. ഈ സൊസൈറ്റിയിൽ ആദ്യമായി പ്രവേശിക്കുന്നവരെ തരംകിട്ടുമ്പോഴൊക്കെ പരിഹസിക്കും. എന്നോടു സ്നേഹം നടിച്ചവർതന്നെയാണ് പിന്നീട് എന്നെപ്പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തിയത്.
എനിക്കു മനുഷ്യനിലുണ്ടായിരുന്ന വിശ്വാസം ആദ്യമായി തകർ ന്നത് കൽക്കത്തയിൽ വെച്ചാണ്.
ഞങ്ങളുടെ അയൽക്കാരനായി ഒരു മാന്യവയോധികനുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിൽ വൈകുന്നേരം ഞാനും എന്റെ ഭർത്താവും പോവാ റുണ്ടായിരുന്നു. അവിടെവെച്ച് ഞങ്ങൾ ഉരുളൻകിഴങ്ങും അവിലും ചേർത്ത ഉപ്പുമാവു കഴിക്കുകയും കൂവളക്കായയുടെ സുഗന്‌ധിയായ നീരു കുടിക്കു കയും ചെയ്തു. എന്നെ സംസ്കൃതം പഠിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചു.
എൻറെ വലത്തേ കാലിന് ഒരുതരം വാതം വന്നു പെട്ടപ്പോൾ അദ്ദേഹം ദിവ സേന എൻറെ വീട്ടിലേക്കു വന്നിരുന്നു. എൻ്റെ കാല് ഉഴിഞ്ഞുകൊണ്ട് അദ്ദേഹം ഞങ്ങളുടെയൊപ്പം കുറെനേരം ചെലവഴിക്കും. അദ്ദേഹം എന്നെ ഗായത്രിയെന്നോ ചെറിയ കുട്ടി (Little one) യെന്നോ മാത്രമേ വിളിച്ചിരുന്നുള്ളു. ഞങ്ങളുടെ ചർച്ചകൾ അധികവും പുരാണങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചാ യിരുന്നു. എൻറെ ബന്‌ധുക്കളിൽ ചിലർ അദ്ദേഹവും ഞാനും തമ്മിൽ ഒരവിഹിതബന്ധമുണ്ടെന്നു നുണ പറഞ്ഞുപരത്തിയപ്പോൾ എനിക്ക് അവ രോടു തോന്നിയ വെറുപ്പ് അദ്ദേഹത്തോടും അകാരണമായി തോന്നിപ്പോയി.
അതിനുശേഷം ഞാൻ അദ്ദേഹത്തിൽനിന്ന് അകലുവാൻ ശ്രമിച്ചു. അദ്ദേഹം വരുന്നുണ്ടെന്നു കണ്ടാൽ ഞാൻ എൻറെ സ്നേഹിതന്മാരുടെ വീടുകളിൽ പോയി ഒളിക്കും. അദ്ദേഹം വല്ല പൂക്കളോ പുസ്‌തകങ്ങളോ എൻറെ കൈയിൽ വെച്ചുതരുമ്പോൾ ആ സ്‌പർശം എന്നെ മടുപ്പിച്ചു. ഒരിക്കൽ പൂമാലകൾ വാങ്ങിക്കൊണ്ടുവന്നു ഞാൻ തന്നെ വരച്ച എൻ്റെ ചിത്രത്തിൽ (Self portrait) അദ്ദേഹം ചാർത്തി.
'എൻറെ ചെറിയ കുട്ടീ, നിനക്കെന്താണ് എന്നോടിത്ര കോപം?' അദ്ദേഹം തുടരെത്തുടരെ എന്നോടു ചോദിച്ചുകൊണ്ടിരുന്നു.
'നിനക്കെന്താണ് ഇദ്ദേഹത്തോട് ഇത്ര അവജ്‌ഞ?' എന്റെ ഭർത്താവ് എന്നോടു ചോദിച്ചു. അതിനും ഞാൻ ഉത്തരം പറഞ്ഞില്ല. അക്കാലത്തു ഞാൻ സാധാരണയായി ഒരു കറുത്ത ഷർട്ടും വലിയ പൂക്കളുള്ള ലുങ്കിക ളുമാണ് ധരിച്ചിരുന്നത്. മുഖത്ത് പൗഡർ പൂശുകയോ ആഭരണങ്ങൾ ധരിക്കു
കയോ സുഗന്‌ധദ്രവ്യങ്ങൾ പൂശുകയോ ഒന്നും ഞാൻ അന്നു ചെയ്‌ിരുന്നില്ല. വിലപിടിച്ച വസ്ത്രങ്ങൾ ധരിക്കുവാനുള്ള ധനപ്രാപ്‌തിയും ഞങ്ങൾക്കുണ്ടാ യിരുന്നില്ല.
അതുകൊണ്ട് മൂന്നോ നാലോ ഷർട്ടുകളും നാലു ലുങ്കികളും കൊണ്ട് തൃപ്‌തിപ്പെട്ട് കിട്ടുന്ന പണംകൊണ്ട് പുസ്‌തകങ്ങൾ മാത്രം വാങ്ങി സന്തോഷത്തോടെ കഴിയുകയായിരുന്നു ഞാൻ. പാർട്ടികൾക്കു ധരിക്കാൻ പഴയ നാലു പട്ടുസാരികളുണ്ടായിരുന്നു. കല്യാണത്തിനു പിലർ സമ്മാനിച്ചവ. ഒരേ സാരിതന്നെ എല്ലാ പാർട്ടിക്കും ഉപയോഗിച്ചാൽ ഞാൻ സ്ത്രീകളുടെ കണ്ണുകളിൽ അപഹാസ്യയാവുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞ പ്പോഴും, ഞാനതത്ര ഗൗരവത്തിലെടുത്തില്ല. അവരൊക്കെ തങ്ങളുടെ പുതു പട്ടുകൾ പ്രദർശിപ്പിച്ചു സുന്ദരികളായി ഇരുന്നപ്പോൾ പഴകി കീറിത്തുടങ്ങിയ സാരി ഉടുത്തുനിന്നിരുന്ന എന്റെ ചുററും അവരുടെ പുരുഷന്മാർ പ്രദ ക്ഷിണംവെച്ചുകൊണ്ടിരുന്നു. എനിക്ക് എന്നും കാണികളുണ്ടായിരുന്നു, എന്റെ സംഭാഷണത്തിന് എന്നും ശ്രോതാക്കളുണ്ടായിരുന്നു. എന്റെ തപാൽ പ്പെട്ടിയിൽ പ്രേമലേഖനങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഞാൻ കല്ക്കത്തയെ ഭയന്നു. അവിടെനിന്ന് രക്ഷപ്പെടുവാൻ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്നു.