പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാ
സിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.
ഖാർ എന്ന നഗര പരിസരത്തിൽ ഒരു വാടകവീട്ടിൽ ഞങ്ങൾ താമസമാക്കി.
അദ്ദേഹത്തിന്റെ ഏററവും പ്രിയപ്പെട്ട സ്നേഹിതൻ ഞങ്ങളുടെ അയല്ക്കാ
രനുമായി. ഞങ്ങളുടെകൂടെ അന്ന് ഒരു വെപ്പുകാരനും ഒരു വൃദ്‌ധയായ
വേലക്കാരിയും ഒരു പതിനഞ്ചുകാരിയായ വേലക്കാരിയും ഉണ്ടായിരുന്നു.
എല്ലാം പുതുമുഖങ്ങൾ.
എൻറെ ഭർത്താവ് അക്കാലത്ത് രാവിലെ ഒമ്പതിനോ അതിനു മുമ്പോ ഓഫീസിലേക്കു പോയാൽ മടങ്ങിയെത്തുക രാത്രി പത്തു കഴിഞ്ഞിട്ടായിരുന്നു. അതുകൊണ്ട് എൻ്റെ മകനെ ലാളിക്കുവാനെന്നല്ല, അവനെ പരിചയപ്പെ ടാൻകൂടി അദ്ദേഹത്തിന് അവസരം കിട്ടിയില്ല. രാത്രി പന്ത്രണ്ടു മണിക്കോ മറോ ഒരിക്കൽ അവൻ ഉറക്കെ നിലവിളിച്ചു തുടങ്ങിയപ്പോൾ എൻറ ഭർത്താവ് കോപിഷ്‌ഠനായിത്തീർന്നു. അവർ തമ്മിൽ ഉണ്ടായിരുന്ന സ്നേഹക്കുറവ് എന്നെ വ്യസനിപ്പിച്ചു. എൻ്റെ ഭർത്താവിനു ഞായറാഴ്ചയും ഒഴിവുണ്ടായിരുന്നില്ല Rural Credit Survey Committee- റിപ്പോർട്ട് പുറത്ത്ത്തിറക്കുവാനുള്ള ശ്രമത്തിലായിരുന്നു റിസർവ് ബാങ്ക്. അതുകൊണ്ട് മൗനം ഭഞ്ജിക്കാതെ എല്ലാ രാത്രിയിലും ഞാൻ ഉറങ്ങാൻ കിടന്നു കഴിഞ്ഞാൽ എൻറെ കിടപ്പറയിൽ പ്രവേശിച്ച് എൻ്റെ അവമാനിതമായ ശരീരത്തെ ഉപ യോഗപ്പെടുത്തുന്ന ഒരാൾ മാത്രമായിത്തീർന്നു അദ്ദേഹം. ഞാൻ രാത്രിയിൽ വളരെ നേരം കിടന്നു കരഞ്ഞു. എനിക്ക് അക്കാലത്തു സ്നേഹിതന്മാരുണ്ടായി രുന്നു. പക്ഷേ, സ്നേഹം ലഭിച്ചിരുന്നില്ല. ഈ വിവാഹം ഒരു പരാജയമാ ണെന്നു സമ്മതിച്ചു നാട്ടിൽ പോവാനും എനിക്കു ധൈര്യം വന്നില്ല: കാരണം,എൻറെയും എൻറെ ഭർത്താവിൻറെയും വീടുകൾ തമ്മിലുള്ള ബന്‌ധത്തിനു വളരെയധികം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. എൻറെ അമ്മയുടെ അമ്മാവനായിരുന്ന നാരായണമേനോൻ ആദ്യമായും രണ്ടാമതായും വിവാഹം ചെയ്തത് ആ കുടുംബത്തിൽനിന്നായിരുന്നു. ആ കുടുംബത്തിലെ ഒരംഗമാ യിരുന്നു എന്റെ ചെറിയമ്മയുടെ ഭർത്താവ്. എൻറെ ഏററവും പ്രിയപ്പെട്ട സ്നേഹിത മാലതിക്കുട്ടിയും ആ കുടുംബത്തിലെ ഒരംഗമായിരുന്നു. മാത്രമല്ല, സമുദായത്തിലുള്ള സ്‌ഥാനത്തെപ്പറ്റി സദാസമയവും ചിന്തിക്കുന്ന ഒരു മനഃസ്ഥിതിയായിരുന്നു അക്കാലത്ത് എൻറെ മാതാപിതാക്കൾക്കും നാല പ്പാട്ടെ മറ്റുള്ളവർക്കും. വിവാഹമോചനത്തിനുശേഷം എന്റെ സ്‌ഥിതി തീരെ പരിതാപകരമാവുമെന്ന് എനിക്കറിയാമായിരുന്നു. ഒരു കുട്ടിയുള്ളവളും കാണാൻ സാധാരണക്കാരിയുമായ ഒരു ചെറുപ്പക്കാരിയെ പുനർ വിവാഹം ചെയ്യുവാൻ അത്ര വേഗത്തിലൊന്നും മറെറാരാൾ മുന്നോട്ടു വരികയുമില്ല. പഠിപ്പില്ലാത്തവളായ എനിക്ക് ഉദ്യോഗവും കിട്ടുകയില്ല. ഈവക ചിന്തകൾ എൻറെ ഉറക്കത്തെ നശിപ്പിച്ചു.
ഒരിക്കൽ എന്റെ ഭർത്താവ് എങ്ങോ ടൂറിനായി പോയപ്പോൾ എൻറ മകൻ വിഷബാധയേറ്റു മരിക്കാറായി. വേലിക്കൽ വളർന്നുനിന്നിരുന്ന ആവ ണക്കിൻകായ് അവൻ തിന്നുവെന്ന് അവനെ പരിചരിച്ചിരുന്ന വൃദ്‌ധ എന്നോടു പറഞ്ഞു. കുട്ടിയുടെ ഛർദി നിൽക്കാതെയായി. എന്നിട്ടു നീലനിറത്തി ലുള്ള ചുണ്ടുകളിലൂടെ അവൻ എന്നെ വിളിച്ചു പൊട്ടിക്കരഞ്ഞു. അവൻറ തൊലിയുടെ നീരു വറ്റി അവൻറെ കണ്ണുകൾക്കു കീഴിൽ ഇരുണ്ട നിഴലുകൾ വീണു. ഡോക്ടർ ആ അർദ്‌ധരാത്രിയിൽ എന്നെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. ദൈവം സഹായിക്കട്ടെ എന്ന് അയാൾ പറഞ്ഞു. ഞാൻ അടുക്കളയുടെ നിലത്തു ചെന്നുവീണ് ഗുരുവായൂരപ്പനെ വിളിച്ചു തേങ്ങി. അവൻ ദീനം മാറ്റിയാൽ എൻ്റെ സകല ആഭരണങ്ങളും ഗുരുവായൂർക്കു കൊടുക്കാമെന്നു ഞാൻ വാഗ്‌ദാനം ചെയ്തു. ഭാഗ്യവശാൽ അവനെ എനിക്കു മടക്കിക്കിട്ടി. അതിനുശേഷം സാധാരണയായി ഞാൻ പണ്ടങ്ങൾ ധരിക്കാറില്ല, വിവാഹമോതിരമൊഴികെ.
അകത്തെ അന്‌ധകാരം നിമിത്തം എൻറെ മുഖത്തിൻറെ ചൈതന്യം തീരെ നശിച്ചു. ഒരു മുഷിഞ്ഞ സാരിയും ധരിച്ചുകൊണ്ടു ഞാൻ ആ മുറികളിൽ സദാസമയവും ഉലാത്തിക്കൊണ്ടിരുന്നു. എനിക്കു ഭ്രാന്താണെന്ന് എൻറ ഭർത്താവു പറഞ്ഞു. 'നിനക്കെന്താണ് വേണ്ടതെന്ന് എനിക്കറിയില്ല.' അദ്ദേഹം നീരസത്തോടെ പറഞ്ഞു.
അദ്ദേഹം തന്റെ സ്നേഹിതനുമായി കൂടുതൽ അടുത്തു. അവർ അന്യോന്യം സ്നേഹപ്രകടനങ്ങൾ നടത്തുമ്പോൾ ഞാൻ ആ മുറി വിട്ടു പോന്നു. അവർ കാമുകീകാമുകന്മാരെപ്പോലെ പെരുമാറി. എന്റെ പിറന്നാൾ ആഘോഷിക്കുവാനെന്നു പറഞ്ഞ് ഒരു ദിവസം രാവിലെ അന്നു ഞായ റാഴ്ചയായിരുന്നു- അവർ എന്നെ പുറത്താക്കിയിട്ടു കിടപ്പുമുറിയിൽ കടന്നു വാതിൽ അടച്ചുപൂട്ടി. ഞാൻ കരച്ചിലൊതുക്കിക്കൊണ്ട് ഉമ്മറത്തേക്കു പോയി. എൻറെ സുന്ദരനായ മകനെ എടുത്തു പൊക്കിക്കൊണ്ട് ഞാൻ അവനെ പല വുരു ചുംബിച്ചു. എന്റെ സ്ത്രീത്വത്തോടും എനിക്ക് അവജ്‌ഞ തോന്നി എൻറെ സ്വകാര്യഭാഗം എന്റെ ആത്‌മാവിന്റെ മുറിവാണെന്ന്, ഒരു വ്രണം മാത്രമാണെന്ന്, ഒരു നിമിഷത്തിൽ എനിക്കു തോന്നിപ്പോയി. ഉറങ്ങിക്കിടന്ന എൻറെ ഭർത്താവിൻ്റെ കാലടികളെ ആശ്ലേഷിച്ചുകൊണ്ടു
ഞാൻ ഉറങ്ങാതെ കിടന്നു. അദ്ദേഹത്തിൻറെ സ്നേഹം ഒരിക്കലും എനിക്കു കിട്ടുകയില്ല എന്നു ഞാൻ വിചാരിച്ചു. ഒരു രാത്രിയിൽ ഞാൻ, ഉറങ്ങിക്കിടന്നി രുന്ന ഭർത്താവിനെയും മകനെയും വിട്ട് വീട്ടിൻ്റെ ടെറസ്സിലേക്കു ചെന്ന്, കീഴ് പ്പോട്ടു നോക്കി. മുറ്റത്തും മതിലിനപ്പുറത്തുള്ള നിരത്തിലും തളംകെട്ടിയിരുന്ന നിലാവിൽ എന്റെ ചോരത്തുള്ളികൾ തെറിപ്പിച്ചുകൊണ്ട്, ആത്‌മഹത്യ ചെയ്യു വാൻ ഞാൻ തീരുമാനിച്ചു. ആകാശത്തിൽ ധൃതിയിൽ നീങ്ങിയിരുന്ന ചന്ദ്ര ബിംബം. തെരുവിൻറെ വക്കത്തെ കുപ്പത്തൊട്ടിയിൽ ഭക്ഷണത്തിനുവേണ്ടി പരതുന്ന രണ്ടു തെണ്ടിനായ്ക്കൾ. അംബേഡ്‌ക്കർ റോഡിൻ്റെ തുടക്കത്തിൽ ബസ് ഡ്രൈവർമാരുടെ വിശ്രമത്തിനുണ്ടാക്കിയ ഷെഡ്‌ഡിൽ നിന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നൃത്തം ചെയ്യുന്ന ഒരു ഭ്രാന്തൻ. ഞാൻ നാലടി പിന്നോക്കം വച്ചു. ആ ഭ്രാന്തൻ്റെ താളം പെട്ടെന്ന് എന്റെ കാലുകളെ സ്വീകരിച്ചു. ഞാൻ എൻറെ തലമുടി അഴിച്ചിട്ടു. ലോകത്തിൻറെ ഏകാന്തമായ വെൺമാടത്തിൽ ഞാൻ നൃത്തം ചെയ്യുകയാണെന്ന് എനിക്കു തോന്നിര
അവസാനത്തെ മനുഷ്യൻറെ ഉന്മത്തനൃത്തം. അന്നു ഞാൻ കോണിപ്പടികൾ ഇറങ്ങിയതും എൻറെ വീട്ടിൽ പ്രവേ ശിച്ചതും ഒരു സ്വപ്നാടനക്കാരിയായിട്ടായിരുന്നു. ഞാൻ ഞങ്ങളുടെ ചെറിയ സൽക്കാരമുറിയിൽ വിളക്കു കത്തിച്ചു. കടലാസുകളെടുത്ത് തെളിഞ്ഞ ഒരു ഭാവിയെപ്പറ്റി കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചു: Wipe out of the paints unmould the clay Let nothing remain of that yesterday.....
പിറ്റേദിവസം രാവിലെതന്നെ ഞാൻ ആ കവിത പി.ഇ.എൻ. കാരുടെ മാസികയിലേക്ക് അയച്ചു. എന്റെ ദുഃഖം തേൻതുള്ളികളായി കടലാസിൽ ഇറ്റിറ്റുവീണു. എന്റെ ദുഃഖം കറുത്ത മേഘപടലങ്ങളെപ്പോലെ അന്നു മുതൽ മാസികകളിലൂടെ ഏടുകളിൽ പറന്നു നടന്നു.
എന്റെ വൃദ്‌ധയായ ഭൃത്യ ആ വീടിന് അരനാഴികയുടെ ചുറ്റുവട്ട ത്തിലുള്ള മലയാളികളെയെല്ലാം പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. അവർ ഉച്ച നേരത്തും ഞായറാഴ്ച്‌ച രാവിലെയും അവിടെയുമിവിടെയും ചെന്നു കുശലാ ന്വേഷണങ്ങൾ നടത്തി, പല സമ്മാനങ്ങളും നേടിക്കൊണ്ടുവന്നിരുന്നു. അവർക്കു പണവും തുണിത്തരങ്ങളും ചില അവിവാഹിതർ താമസിക്കുന്ന ടെറസ്സിൽനിന്നു കിട്ടുന്നുണ്ടെന്ന് എനിക്കു വിവരം കിട്ടി. പക്ഷേ, ശകാരിച്ചു പരിശീലിക്കാത്തവളായ എനിക്ക് അതിനെപ്പററി അവരോടു ചോദിക്കാൻ കഴിഞ്ഞിരുന്നില്ല. വല്ലതും ചോദിച്ചാൽ തികഞ്ഞ അവജ്‌ഞയോടെ അവർ തലവെട്ടിച്ചു പറയുമായിരുന്നു: 'കുട്ടിക്കു ഭ്രാന്താ.' ഒരിക്കൽ എൻറെ ഭർത്താവ് ഓഫീസ്കാര്യം സംബന്‌ധിച്ച് ഒരു സർക്കീട്ടിലായിരുന്നു. രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ എൻ്റെ വാതിൽക്കൽ ആരോ വന്നു മുട്ടി. അന്നു തല വേദനയും അല്പം പനിയുമുണ്ടായിരുന്നതുകൊണ്ടു ഞാൻ കുട്ടിയെ മറേറ കിടപ്പറയിൽ വൃദ്‌ധയുടെകൂടെയാണ് കിടത്തിയിരുന്നത്. അതുകൊണ്ട് അവൻ എന്നെ കാണാൻ ആവശ്യപ്പെടുന്നുണ്ടായിരിക്കുമെന്നു കരുതി ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു. ഇരുട്ടിൽ വൃദ്‌ധ നില്ക്കുന്നുണ്ടായിരുന്നു. അവരുടെ പിന്നിൽ ഒരവ്യക്ത നിഴലും: 'കുട്ട്യേ, ഇതാ വന്നിരിക്കുന്നു, കുട്ടോട് എന്തോ പറയാണ്ട്....' അവർ പറഞ്ഞു. 'ഈ സമയത്തോ? ഈ സമയത്ത് ആരും എന്നെ കാണാൻ വരണ്ട. നാളെ രാവിലെ പറയാം.' ഞാൻ പറഞ്ഞു. ഭയം കൊണ്ട് എൻറെ തൊണ്ട വരണ്ടുപോയി.
ആ മനുഷ്യൻ മുറിയിലേക്കു പ്രവേശിച്ചു. 'അർദ്ധരാത്രിക്കോ?' ഞാൻ ഉറക്കെ ചോദിച്ചു.
'കുട്ടി പേടിക്കണ്ട, കുട്ടീനെ ഉപദ്രവിക്കില്യ. കുട്ടിയോടുള്ള ഇഷ്ടംകൊണ്ട് വന്നതല്ലേ?' വൃദ്ധ ചോദിച്ചു. അവർ അപ്രത്യക്ഷയുമായി.
'ദയവുചെയ്ത് ഇവിടെനിന്നു പോവൂ. നാളെ രാവിലെ വരൂ... ഇപ്പോൾ എന്തു പറയാനാണ്?' ഞാൻ പുലമ്പിക്കൊണ്ടേയിരുന്നു. എൻറെ കാൽമുട്ടു കൾ വിറച്ചു. അയാൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടു കട്ടിലിലേക്കു വീഴ്ത്തിയിട്ടു. കോൾഡ് ക്രീം പുരട്ടിയിരുന്ന എൻ്റെ കവിൾത്തടത്തിൽ അയാ ളുടെ പരുത്ത മുഖം ഉരസിക്കൊണ്ടിരുന്നു.
അയ്യോ! ദയവുചെയ്‌ത് ഇവിടെനിന്നു പോവൂ...' ഞാൻ പറഞ്ഞു. അയാൾ ആ ഇരുട്ടിൽ, ഇരുട്ടിലും ഇരുണ്ട ഒരു മൗനത്തിൽ എന്റെ ശരീരത്തിനു മീതെ കിടന്നു. ഏതോ മദ്യത്തിൻറെ ദുർഗ്ഗന്‌ധം അയാളുടെ ശ്വാസത്തിനുണ്ടായി രുന്നു. അസമ്പൂർണ്ണമായ ഒരു ബലാൽസംഗത്തിനുശേഷം അയാൾ എൻറ കാല്ക്കൽ തളർന്നു വീണു. വേദനയും ലജ്‌ജയും മൂലം എൻ ശരീരം ചലന രഹിതമായിക്കഴിഞ്ഞിരുന്നു. അയാൾ എൻറെ കാൽവിരലുകളെ ചുംബിച്ചു. ആ ചുണ്ടുകൾ പൊള്ളുന്നതായി എനിക്കു തോന്നി. 'എനിക്കു മാപ്പു തരില്ലേ,
കുട്ടീ?' അയാൾ ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല.
'ഇതിനെപ്പറ്റി വല്ലവരോടും പറയുമോ?' അയാൾ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഉറങ്ങി. ഞാൻ എഴുന്നേറ് എൻറ മകൻ കിടന്നിരുന്ന മുറിയിലേക്കു ചെന്നു. അവനെ കെട്ടിപ്പിടിച്ചുകൊണ്ടു കിടക്കുമ്പോഴും എൻ്റെ ഹൃദയം ഉറക്കെ മിടിച്ചുകൊണ്ടിരുന്നു. അതു ചിറ കുള്ള ഒരു പക്ഷിയാണെന്ന് എനിക്കു തോന്നി. പിറ്റേദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ രാത്രിയിൽ നടന്ന സംഭവം ഒരു ദുഃസ്വപ്നംപോലെ വിദൂരമായി തോന്നി. പക്ഷേ, ഞാൻ എൻ്റെ ഒഴിഞ്ഞ കിടപ്പുമുറിയിൽ ചെന്ന് അവിടെയാകെ കണ്ണോടിച്ചുകൊണ്ടുനില്ക്കുമ്പോൾ വേലക്കാരിയായ വ്യദ്ധ
എന്നോടു നീരസത്തോടെ ചോദിച്ചു: 'എന്താ, ഇത്രെ നോക്കണത്?'
ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞാലും അവർ പറയും: 'കുട്ടിക്കു ഭ്രാന്താ.'
പിറ്റേദിവസം രാത്രിയായപ്പോൾ ഞാൻ എൻറെ മകനെ എടുത്തു കൊണ്ടുവന്ന് കിടക്കയിൽ കിടത്തി. അക്കാലത്ത് ഞാനും അവനും കൂടി ഒരു പ്രത്യേക കളി കളിച്ചിരുന്നു. കിടക്കവിരി നിലംതൊടുന്നതു വരെ ഇറക്കി വിരിച്ച് ഞാൻ അവൻ കാണാതെ കട്ടിലിന്റെ അടിയിൽ ചെന്ന് ഒളിച്ചിരിക്കും. എന്നിട്ട് എന്റെ സ്വരം മാറ്റിക്കൊണ്ട് ഞാൻ അവനെ വിളിക്കും: 'മോനൂ!'
ഞാൻ ശ്രീകൃഷ്ണനാണെന്നു കരുതി എൻ്റെ മകൻ സംസാരിച്ചു തുടങ്ങും.
'ഉണ്ണികൃഷ്‌ണൻ ഇന്നു കാട്ടിൽ പോയില്ലേ?' 'ബലഭദ്രൻ എവിടെ?'
പല ചോദ്യങ്ങളും അവൻ ചോദിച്ചുകൊണ്ടിരിക്കും. ഉണ്ണികൃഷ്ണനും ബലഭദ്രനും അന്നു രാവിലെമുതൽ ഭക്ഷിച്ച ആഹാരങ്ങളുടെ ഒരു പട്ടികയും
കളിച്ച കളികളുടെ ഒരു സുദീർഘവിവരണവും ഞാൻ കൊടുക്കും. ഉണ്ണികൃഷ്ണൻ പിന്നാലെ നടക്കുവാൻ ഒരു കുരങ്ങുമുണ്ടെന്നു ഞാൻ അവനെ ധരിപ്പിച്ചിരുന്നു.
'ഇന്നു കുരങ്ങനെ കൊണ്ടുവന്നിട്ടില്ലേ?' എൻ്റെ മകൻ ചോദിക്കും. 'ഇതാ, ഇവിടെത്തന്നെയുണ്ട്.' ഞാൻ പറയും എന്നിട്ടു കുരങ്ങിൻറ വക ചിലയ്ക്കുന്ന അഭിവാദ്യം. പലപ്പോഴും ഞാൻ ചോക്കലേററുകൾ, കളി പ്പാട്ടങ്ങൾ മുതലായവ സ്വകാര്യത്തിൽ വാങ്ങിപ്പിച്ച് അതു കട്ടിലിൻറെ അടി യിൽനിന്നു തുണിയിട്ടു മൂടിയ കൈകൊണ്ട് അവനായി ഉയർത്തിക്കാട്ടും; ശ്രീകൃഷ്ണൻ സമ്മാനങ്ങൾ, 'ഒരു ദിവസമെങ്കിലും പുറത്തു വന്ന് എൻറെയൊപ്പം വന്നു കളിക്കൂ.'
എൻറെ മകൻ പറയും. 'ഞാൻ അടുത്തു വരാം. മോനുവിൻറെ പിറന്നാൾപാർട്ടിക്കു നിശ്ചയ മായും വരാം.' ശ്രീകൃഷ്‌ണൻ പറയും.
: ഞങ്ങളുടെ രണ്ടുപേരുടെയും യഥാർത്ഥ ജീവിതത്തിൻറെ കീഴിൽ ഒരു സമാന്തരരേഖ(Parallel)പോലെ ഇത്തരത്തിലുള്ള ഒരു സങ്കല്പ ജീവിതമു ണ്ടായിരുന്നു. എൻ്റെ മകൻ അതുകൊണ്ട് ഹിന്ദുമതത്തിലെ ഈശ്വരന്മാ രോടെന്നു മാത്രമല്ല. പാശ്‌ചാത്യരെഴുതിയ Fairy tales-ൽ കാണുന്ന സകല കഥാപാത്രങ്ങളോടും സമ്പർക്കം പുലർത്തിപ്പോന്നു. അവൻറെ ഓരോ ദിവസ ത്തിലും ഞാൻ മായയും ഇന്ദ്രജാലവും കലർത്തി. അവൻ സദാസമയത്തും ആനന്ദത്തിൻറെ പുഞ്ചിരി തൂകി. എൻറെ കാൽമുട്ടിന്മേൽ ഇരിക്കുമ്പോൾ അവൻ എൻറെ ഉണ്ണികൃഷ്ണനായിത്തീർന്നു.