കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോൾ ഞാൻ ഞങ്ങളുടെ ടെറസ്സിൽ നില്ക്കുക യായിരുന്നു. അവിടെ നിന്നുകൊണ്ട് പടിഞ്ഞാട്ടു നോക്കിയാൽ അറബിക്കടൽ കാണാം. പാക്കിസ്‌ഥാനി വിമാനങ്ങൾ വരികയാണെങ്കിൽ ആ വഴിയാണ് വരിക എന്ന് ഞങ്ങളുടെ സ്നേഹിതന്മാർ പറഞ്ഞിരുന്നു. സൈറൺ കേട്ടാ ലുടനെ ആറുനിലക്കെട്ടിടത്തിലുള്ളവരെല്ലാവരും ധൃതിയിൽ താഴത്തേക്കു ചെന്നു കോണിച്ചുവട്ടിലെ ഇരുട്ടിൽ അഭയം തേടണമെന്നും പറഞ്ഞുകൊണ്ട് ഒരു നിർദേശകടലാസ് ഞങ്ങൾക്കു കിട്ടിയിരുന്നു. ഒരു ബോംബ് വീഴുക യാണെങ്കിൽ ഏതു നിലയിൽ നില്ക്കുന്ന മനുഷ്യനും രക്ഷയില്ല. പിന്നെ കോണിച്ചുവട്ടിൽ പെരുച്ചാഴിക്കുഞ്ഞുങ്ങളെപ്പോലെ ഇരുട്ടിൽ ചൂളിക്കൊണ്ട് മരിക്കുന്നതിലും ഭേദം, അവനവൻറെ വീട്ടിൽവെച്ചു ശാന്തിയോടെ മരി ക്കുന്നതായിരിക്കും എന്ന് എനിക്കു തോന്നി. സൈറൺ കേട്ടതിനുശേഷം നാലോ അഞ്ചോ മിനിറ്റുകൾക്കു നഗരം ശാന്തമായിരുന്നു. എല്ലായിടത്തും നനഞ്ഞ അന്ധകാരം. അന്ന് നക്ഷത്രങ്ങളും പുറത്തു കണ്ടില്ല. പിന്നീട് വടക്കേ ചക്രവാളരേഖയിൽ നിന്നു നാലു ചുവന്ന വെളിച്ചങ്ങൾ ഉയരുന്നതു ഞാൻ കണ്ടു. അവയ്ക്കു പിന്നിൽ ഒരു മനോഹര ഫോർമേഷനിൽ വീണ്ടും ചുവന്ന വെളിച്ചങ്ങൾ. പാക്കിസ്ഥാനി വിമാനങ്ങൾ വരുന്നു എന്ന് ഞാൻ അകത്തുപോയി മറ്റുള്ളവരോടു പറഞ്ഞു. ഞങ്ങളുടെ വീട് ഡോക്ക്‌ഡിൻറ അടുത്താണ്. അതുകൊണ്ട് ആദ്യം ബോംബെ റിയുക ഈ പരിസരത്തി ലാവണമല്ലോ. എൻറെ രണ്ടാമത്തെ മകനും ദാസേട്ടനും കുറച്ചു പരിഭ്രമ മുണ്ടായി. ഒരു നിമിഷത്തിനുള്ളിൽ ബോംബു പൊട്ടുന്നതുപോലെയുള്ള പൊട്ടിത്തെറികൾ ഞങ്ങൾ കേട്ടുതുടങ്ങി.
ഞങ്ങളുടെ സൽക്കാരമുറിയിൽ ഒരു മൂലയിൽ സിദ്‌ധിവിനായകൻറ ഒരോട്ടുപ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന്റെ മുമ്പിലുള്ള വിളക്ക് ഞാൻ കത്തിച്ചുവെച്ചു. അന്നു രാവിലെ ഞാൻ ആ പ്രതിമയിൽ കുങ്കുമാഭിഷേകം ചെയ്തിരുന്നു. വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിൽ ഗണപതി രക്തത്തിൽ കുളിച്ച് വ്രണിതഗാത്രനായി ഇരിക്കുന്നതുപോലെ കാണപ്പെട്ടു.
സൈറൺ കേൾക്കുമ്പോൾ ബോംബെ ഒരു ശിശുവാണെന്നും അതു ഭയ ചകിതനായി തേങ്ങുകയാണെന്നും തോന്നും. ഒരിക്കൽ കേട്ടാൽ മറക്കാൻ വയ്യാത്തതാണ് ആ ദീനരോദനം. ഞാൻ വിളക്ക് ഗണപതിക്കു നേർക്ക് ഉയർത്തി പ്രാർത്ഥിക്കുമ്പോൾ എൻറെ മനസ്സിൽ മുഴുവനും ബോംബെ യായിരുന്നു. പ്രിയപ്പെട്ട ഈ നഗരത്തിനു ദുർമരണം സംഭവിക്കാതിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു. ചെറിയ കുട്ടികളെ എണ്ണ തേച്ചു തിരുമ്മി കുളിപ്പിക്കു മ്പോൾ പണ്ടുള്ളവർ പാടാറുണ്ടായിരുന്നു: കുഞ്ഞിക്കാല് വളര് വളര്, കുഞ്ഞിക്കൈ വളര് വളര്. അതുപോലെ മൃദുലവചനങ്ങളോടെ ഞാൻ ബോംബെ നഗരത്തെ ശുഭാശംസകളാൽ അഭിഷേകം ചെയ്‌തു. നിന്റെ കമ്പോളങ്ങളിൽ നിത്യനൂതനവിഭവങ്ങൾ വന്നു നിറയട്ടെ. നിൻ്റെ ദേവാലയ ങ്ങളുടെ ഓട്ടുമണികളെ സമ്പന്നഭക്‌തന്മാർ നിത്യേന പലതവണയും ശബ്ദി പ്പിക്കട്ടെ. നിൻറെ വേശ്യകൾ തടിച്ചുമിനുത്ത് ആരോഗ്യവതികളായി നിലനിൽ ക്കട്ടെ, നിൻറെ ഉദ്യാനങ്ങളിൽ കുട്ടികളുടെ അല്ലൽ തട്ടാത്ത പൊട്ടിച്ചിരി മുഴ ങ്ങട്ടെ. നിന്റെ മെറീൻഡ്രൈവിൽ കടൽവക്കത്തു കടലിനെ തീരെ നോക്കാതെ അഹംഭാവത്തോടെ തലയുയർത്തി നടക്കുന്ന സുന്ദരികളുടെ സൗന്ദര്യം വർദ്‌ധിച്ചു വർദ്‌ധിച്ചു വരട്ടെ.
എനിക്കു ചെറുപ്പമായിരുന്നപ്പോൾ, കരൾരോഗവും ഹൃദ്രോഗവും എൻറ ശരീരത്തെ തളർത്തിയതിന് എത്രയോ മുമ്പ് ഞാൻ ഈ നഗരത്തെ ഇത്ര സ്നേഹിച്ചിരുന്നില്ല. ജീവിതം അവസാനിക്കാത്ത ഒരു നാടകമായി അന്ന് എനിക്ക് തോന്നി. അന്ന് തിരശ്ശീല പൊങ്ങിക്കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു.
1965-ൽ ഫിലിപ്പിൻസിൽനിന്ന് ഒരാൾ ഇന്ത്യയിൽ മൂന്നു മാസത്തെ പരി ശീലനത്തിനു വന്നിരുന്നു. അയാളുടെ പിതാമഹന്മാർ സ്പെയിനിൽനിന്നുള്ള വരായിരുന്നു. അതുകൊണ്ടു ശൃംഗാരം അയാളുടെ രക്തത്തിൽ കലർന്നു കിടന്നിരുന്നു. ഞാനും ദാസേട്ടനും അയാളും കൂടി പല സായാഹ്‌നങ്ങളും ചെലവഴിച്ചു. സിനിമയ്ക്കു പോവുമ്പോൾ അയാൾ എൻറെ തലമുടിയിൽ അഞ്ചോ ആറോ മുല്ലപ്പൂക്കൾ ചൂടിക്കാറുണ്ടായിരുന്നു. എന്റെ വധുവാണ് നീ, അയാൾ പിറുപിറുത്തു. സിനിമയുടെ ഇരുട്ടിലും എൻ്റെ കാതിൽ അയാൾ പലതും മന്ത്രിച്ചുകൊണ്ടിരുന്നു. സിനിമയ്ക്കുശേഷം ഞങ്ങൾ ഒരു ഭക്ഷണ ശാലയിൽ പോയി; ഡാൻസറിയാത്ത എന്നെ അയാൾ ഡാൻസ് പഠിപ്പിക്കുവാൻ ശ്രമിച്ചു. അയാൾ താൻ ഫിലിപ്പിൻസിലെ പേരു കേട്ട ഒരു ഡാൻസറാണെന്ന് ഞങ്ങളോടു പറഞ്ഞു. അയാൾ കരഞ്ഞുകൊണ്ടു യാത്ര പറഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. ഒരു പച്ചപ്പട്ടുസാൽ അയാൾ എനിക്കു സമ്മാനിച്ചു. എൻറെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം ഞാൻ അയാൾക്കു സമ്മാനിച്ചു. അയാൾ ബോംബെയിലുണ്ടായിരുന്ന മൂന്നു മാസക്കാലം എനിക്ക് ആഹ്ലാദപൂർണമായിത്തോന്നി. അയാൾ പോയതിൻ്റെ പിറേദിവസം എൻറ സ്നേഹിത പത്മ ചില അച്ചാറുകളുമായി എൻ്റെ വീട്ടിൽ വന്നു. ഞങ്ങൾ റൊട്ടിയും അച്ചാറും കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എൻറെ ഫിലിപ്പിനോ സ്നേഹിതനെപ്പറ്റി അവളോടു പറഞ്ഞു. ഇനി അയാളില്ലാത്ത ജീവിതം ദുസ്സഹമായിത്തീരുമെന്നു ഞാൻ പറഞ്ഞു. എൻറെ കരച്ചിൽ അവസാനിക്കുന്ന തുവരെ പത്മ ഒന്നും സംസാരിച്ചില്ല. ആറു മാസം കഴിഞ്ഞാൽ അയാളെ നീ മറക്കുമെന്ന് പത്മ എന്നോടു പറഞ്ഞു. നീ അങ്ങനെയാണ് എൻറെ ആമീ.... നിനക്കു മറെറാരാളോടായിത്തിരും സ്നേഹം.
രണ്ടുമാസം കഴിഞ്ഞപ്പോൾ ഞാൻ അയാൾക്കു കത്തെഴുതലും നിർത്തി. പത്മയ്ക്ക് എന്നെ നല്ലപോലെ അറിയാമായിരുന്നു.
ആയിടയ്ക്ക് എൻ്റെ ഭർത്താവിനെ അദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥൻ കൽക്കത്തയ്ക്കു ട്രാൻസ്ഫർ ചെയ്തു. കൽക്കത്തയിൽ വെച്ചു ഞങ്ങളുമായി കൂടുതൽ അടുക്കുവാൻ സൗകര്യം കിട്ടുമെന്നു കരുതിയാണ് അദ്ദേഹം അതു ചെയ്തത്. കൽക്കത്തയ്ക്കു പോവാൻ എനിക്കോ ദാസേട്ടനോ തീരെ ഉത്സാ ഹം തോന്നിയില്ല. കുട്ടികൾക്കും അവരുടെ സതീർത്ഥ്യരെ പിരിയുന്നതിനുവല്ലാത്ത വൈമനസ്യം തോന്നിയിരുന്നു. എൻറെകൂടെ രണ്ടു കൊല്ലങ്ങളായി താമസിച്ച് എം.ഡി.ക്കു പഠിച്ചിരുന്ന അനുജനെ ബോംബെയിൽ തനിച്ചാക്കി പോവുന്നതിൽ ഞാൻ അത്യധികം വ്യസനിച്ചു. അനിയന്റെ ആരോഗ്യം മഹാമോശമായിരുന്നു. വണ്ടിയിൽനിന്നുകൊണ്ട് അവനോടു യാത്ര പറഞ്ഞ പ്പോൾ എൻറെ ഹൃദയം തകരുന്നതായി എനിക്കു തോന്നി.
കൽക്കത്തയ്ക്കു പോവുന്നതിനുമുമ്പ് ഞങ്ങളുടെ ബന്ധത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ എനിക്കു ചില താക്കീതുകൾ നൽകി. അവിടെ ഞങ്ങൾക്കു പല ബന്‌ധുക്കളുമുണ്ടായിരുന്നു. അവരുടെയിടയിൽവെച്ചു ഞാൻ ഹൃദയം തുറന്ന് ഒരിക്കലും സംസാരിച്ചുപോവരുതെന്നും എല്ലായ്‌പോഴും ജാഗ്രത പാലിക്കണമെന്നും അയാൾ പറഞ്ഞു. 'ഇല്ലെങ്കിൽ നിന്നെ ചതിക്കുഴിയിൽ വീഴ്ത്തും.' ഞാൻ തെല്ലൊരു അമ്പരപ്പോടെയാണ് കൽക്കത്തയിൽ വന്നിറങ്ങി യത്. കൽക്കത്ത ക്രമേണ എനിക്കൊരു നരകമായി രൂപാന്തരപ്പെട്ടു.