എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ ആ അഭിപ്രായം തീരെ ഗൗനിച്ചില്ല. എന്റെ അമ്മയ്ക്ക് അച്ഛനെ വശീകരിച്ചു പാട്ടിലാക്കാനുള്ള സ്ത്രീസഹജമായ ആ കഴിവ്
'എന്റെ കഥ'യുടെ ഏഴും എട്ടും അദ്ധ്യായങ്ങളിലെ പില ഭാഗങ്ങൾ 'വിശാല കേരള'ത്തിലും ഒമ്പ താമദ്ധ്യായത്തിലെ ചില ഭാഗങ്ങൾ 'ലാവ'യിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളവയാണ്.
ഉണ്ടായിരുന്നില്ല. എന്റെ അമ്മ സ്ത്രീശരീരമുള്ള ഒരു പുരുഷനാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. തൻ്റെ ബലഹീനത പ്രദർശിപ്പിച്ച് ഒരാളുടെ രക്ഷാകർതൃത്വം യാചിച്ചെടുക്കുന്ന വിദ്യ അവർക്കു തീരെ അറി യില്ല. നേരെ മറിച്ച് തൻ്റെ ശക്‌തിയെ പ്രദർശിപ്പിക്കുവാൻ അവർ ഉത്സാഹം കാണിച്ചു. നാലു ജോലിക്കാർ ചെയ്യുന്ന വീട്ടുജോലി അവർ സന്തോഷത്തോടെ എല്ലാ ദിവസവും ചെയ്‌തുപോന്നു. വീട്ടുവേലക്കാർ തടിച്ചുവന്നു. അവർ മടിയന്മാരായി. അവർ അമ്മയുടെ സ്വഭാവഗുണങ്ങളെ പുകഴ്ത്തിപ്പാടി അമ്മ ഷോപ്പിങ് നടത്തുമ്പോൾ അവനവനുവേണ്ടി യാതൊന്നും വാങ്ങുകയേയില്ല. ഭംഗിയുള്ള വസ്തുക്കളെ സ്വന്തമാക്കാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. ഇടയ്ക്കു വല്ല പുസ്‌തകവും വാങ്ങും; അത്രമാത്രം അമ്മയുടെ സ്വഭാവ മാണ് എൻറെ ഭർത്താവിൻറെയും സ്വഭാവം. ആ നിസ്വാർത്ഥതയെ ഞാൻ ബഹു മാനിക്കുന്നു.
എന്റെ അമ്മമ്മ മുപ്പത്തിയാറാം വയസ്സിൽ വിധവയായിത്തീർന്നു. അവ രുടെ ദാമ്പത്യം ആനന്ദകരമായിരുന്നുവത്രെ. ധനം ക്ഷയിച്ചു കഴിഞ്ഞ ഒരു രാജകുടുംബത്തിലെ മൂത്തവനായിരുന്നു അമ്മമ്മയുടെ ഭർത്താവ്. കണ്ണും കാതുമടച്ചു സ്നേഹിച്ചു അമ്മമ്മ അത്തരം സ്നേഹത്തിന് അതർഹിച്ച പ്രതിഫലവും അമ്മമ്മയ്ക്ക് അദ്ദേഹത്തിൽ നിന്നു ലഭിച്ചു. ഒരിക്കൽ ഒരു ചുവന്ന റൗക്ക ധരിച്ച് തൃശൂരു പോയി പൂരം കാണണമെന്ന് അമ്മമ്മ ആഗ്രഹം പ്രകടിപ്പിച്ചു. പിറേറ ദിവസമായിരുന്നു പൂരം. അദ്ദേഹം അന്നു രാത്രി പതി നൊന്നു മണിക്കു ചുവന്ന റൗക്കയും തയ്‌പിച്ചുകൊണ്ടുവന്നു. എന്നിട്ടു ചുവന്ന റൗക്ക ധരിച്ചവളും സുന്ദരിയുമായ അമ്മമ്മ അദ്ദേഹത്തിൻറെ കൂടെ കാളവണ്ടിയിൽ തൃശൂർക്കു രാവിലെ നാലുമണിക്കു യാത്ര തിരിച്ചു. അങ്ങനെ ഭർത്തൃവാത്സല്യമെന്ന അമൃത് അനുഭവിക്കുവാൻ ഭാഗ്യമുണ്ടായി രുന്ന അമ്മമ്മ ഒരിക്കൽ എന്നോടു പറഞ്ഞു: 'ഭർത്താവു മരിച്ചാൽ ഒരു സ്ത്രീ വെറും ദാസിയായിത്തീരും. ദാസി എന്ന നിലയിൽ മാത്രമേ അവളെക്കൊണ്ടു മററുള്ളവർക്ക് ആവശ്യമുണ്ടാവുകയുള്ളു.'
നിറം മങ്ങിത്തുടങ്ങിയ മൽമൽമുണ്ടും ബ്ലൗസുമായിരുന്നു എൻറ അമ്മമ്മയുടെ വേഷം അവരുടെ ശരീരത്തിനു വേണ്ടത്ര അവയവഭംഗിയും തൊലിക്കു മിനുമിനുപ്പുമുണ്ടായിരുന്നു. ഒരു ദിവസം അവർ കുളിക്കാൻ കുളത്തിൽ ഇറങ്ങിനിന്നിരുന്നപ്പോൾ നാലപ്പാട്ട് അതിഥിയായി വന്നിരുന്ന ഒരഭിഭാഷകൻ കുളപ്പുരയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്കു പ്രവേ ശിച്ചു. അദ്ദേഹം കേരളത്തിലാകെ അറിയപ്പെടുന്ന ഒരു സ്ത്രീലമ്പടനായി രുന്നു. പടവുകൾ ഇറങ്ങി തൻ്റെ നേർക്ക് അടുക്കുന്ന ആ മനുഷ്യനെ കണ്ട പ്പോൾ അമ്മമ്മ ഭയചകിതയായി. നനഞ്ഞ തോർത്തു മാത്രം ചുറ്റിക്കൊണ്ട് അവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീടു പല തവണയും ആ ഭയങ്കര നിമിഷത്തെപ്പറ്റി എന്റെ മുമ്പിൽവെച്ച് ഒരാത്‌മഗതമെന്നപോലെ അമ്മമ്മ സംസാരിച്ചു. തന്റെ സ്ത്രീത്വത്തെപ്പറ്റിയും സൗന്ദര്യസമ്പത്തിനെപ്പറ്റിയും ആ സംഭവം അവരെ ഓർമിപ്പിച്ചിരിക്കണം. ആ ഓർമപ്പെടുത്തൽ അവരെ ഞെട്ടിക്കുകയും ചെയ്‌തിരിക്കണം. ഒരു പഴയ പെട്ടി തുറന്നപ്പോൾ പണ്ടെങ്ങോ അതിൽവെച്ചു മറന്ന സ്വർണനാണ്യം വീണ്ടും കണ്ണിൽപ്പെടുന്നതുപോലെ
യായിരുന്നു ആ ഓർമപ്പെടുത്തൽ. കാരണം, വീട്ടിൽ ജോലികൾ വേഗം വേഗം നടത്തുവാൻ സഹായിക്കുന്ന ഒരുപകരണം മാത്രമായിട്ടാണ് അവർ ആയിടെ യായി തന്റെ ശരീരത്തെ നിരീക്ഷി ച്ചിരുന്നത്. നാലപ്പാട്ടു വീട്ടിൽ അക്കാലത്ത് കണ്ണാടികൾ എങ്ങും ഉണ്ടായിരുന്നില്ല. എൻ്റെ ചെറിയമ്മ വെള്ളഖാദിയും ഗാന്‌ധിയുടെ ലളിതജീവിതരീതികളും സ്വീകരിച്ച് ഏതാണ്ടൊരു സന്ന്യാ സിനിയെപ്പോലെ ജീവിക്കുന്ന കാലമായിരുന്നു അത്. അവർക്കും കണ്ണാടി ആവശ്യമുണ്ടായിരുന്നില്ല. വടക്കേ അറയുടെ വാതിൽപ്പടിമേൽ ഒരു രഹസ്യ മെന്നപോലെ ഒരു കണ്ണാടിത്തുണ്ടു വേലക്കാരി ഒളിച്ചു വെച്ചിരുന്നു. കണ്ണാടി നോക്കിരസിക്കൽ ദുരഭിമാനം പ്രദർശിപ്പിക്കലാണെന്ന് നാലപ്പാട്ടുള്ളവർ വിശ്വ സിച്ചു. അവനവൻ്റെ രൂപത്തെപ്പറ്റിയുള്ള, മനഃപൂർവം വളർത്തിക്കൊണ്ടു വന്ന, ആ അശ്രദ്‌ധയും ദുരഭിമാനത്തിൻറെ ഒരു വകഭേദമാണെന്ന് അവർ അറിഞ്ഞില്ല. മനുഷ്യർക്കു സാധാരണ കാണാറുള്ള ദോഷങ്ങളൊന്നും എനി ക്കില്ല എന്നു കരുതി ജീവിക്കുന്ന ഒരാൾ, ദൈവത്തെ കബളിപ്പിക്കുവാനാണു ശ്രമിക്കുന്നത്.
ആയിടയ്ക്ക് സുന്ദരിയും സംഗീതകുശലയുമായ ഒരു സ്ത്രീ ഞങ്ങളുടെ വീട്ടിൽ വേലയ്ക്കായി വന്നുചേർന്നു. അവർ ചില പാട്ടുകൾ പാടി, എന്നെ നൃത്തം ചെയ്യാൻ പഠിപ്പിച്ചു. എന്തു നൃത്തം? ഒരു തരം കോമാളിത്തം. ഒരു ദിവസം വൈകുന്നേരം ഞാൻ മുകളിലെ എൻ്റെ മുറിയിൽ വെച്ച് അത്തരത്തിൽ ഒരു ഡാൻസ് നടത്തി. ഏറ്റവും ആഹ്ളാദത്തോടെ എൻ്റെ ഏക കാണിയായി നിന്നിരുന്ന ആ സ്ത്രീയെ കെട്ടിപ്പിടിച്ചു. ആ നിമിഷത്തിൽ ഞാൻ മഹർഷിയും അവർ മത്സ്യഗന്‌ധിയുമാണെന്നു ഞാൻ സങ്കല്‌പിച്ചു. എന്റെ അമ്മമ്മ ആ വാതില്ക്കൽ വന്ന് എത്തിച്ചുനോക്കിയത് ഞാൻ കണ്ടതുമില്ല. അന്നു രാത്രി അമ്മമ്മ എന്നെ ശകാരിച്ചു. എന്തു കോപ്രാട്ടികളാണു കാണിക്കുന്നത് എന്ന ചോദ്യത്തോടെയാണ് ആ ശകാരവർഷം ആരംഭിച്ചത്. പെൺകുട്ടികളുടെ സൽപ്പേരു നശിക്കുവാൻ എളുപ്പമാണെന്നും അതു നശിച്ചാൽ പിന്നെ മറെറ ന്തുണ്ടായിട്ടും ഫലമില്ലെന്നും അവർ പറഞ്ഞു. ചിരിച്ചാൽ സൽപ്പേരു പോവുമോ? ഡാൻസ് ചെയ്‌താൽ സൽപ്പേരു പോവുമോ? ഒരാളെ കെട്ടി പ്പിടിച്ചാൽ സൽപ്പേരു പോവുമോ? ഞാൻ അങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. അവർ മറുപടിയൊന്നും പറയാതെ കലങ്ങിയ കണ്ണുകളോടെ ഉറങ്ങുവാൻ കിടന്നു. ഒരാളെ കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും സ്നേഹം പ്രകടിപ്പി ക്കുവാനും എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത് എന്നു ഞാൻ തന്നെത്താൻ അന്നു രാത്രി എൻ്റെ കിടക്കയിൽ കിടന്നുകൊണ്ടു ചോദിച്ചു. ആ ചോദ്യത്തിന് ഇന്നും മറുപടിയില്ല.
എന്നെ എന്റെ അച്ഛനമ്മമാർ ചുംബിച്ചിട്ടില്ല. എന്റെ അമ്മമ്മയും ഒരിക്കലും ചുംബിച്ചിട്ടില്ല. ആദ്യമായി എന്നെ ചുംബിച്ചതു പതിനെട്ടുവയസ്സായ ഒരു കോളേജ് വിദ്യാർത്ഥിനിയായിരുന്നു. അവൾ ഒരു സ്വവർഗപ്രേമി യാണെന്നും വിശ്വസിക്കാൻ കൊള്ളാത്തവളാണെന്നും അവളുടെ സഹപാ റികൾ എന്നോടു പറഞ്ഞുതന്നിരുന്നു. ഞാനും അവളും മറ്റു പലരോടുമൊപ്പം തീവണ്ടിയിൽ നാട്ടിലേക്കു യാത്രചെയ്യുകയായിരുന്നു. അർദ്‌ധരാത്രി ഇരുട്ടിൽ അവൾ എന്റെ അടുത്തു വന്ന് എൻറെ മുഖം ചുംബനങ്ങൾകൊണ്ടു
പൊതിഞ്ഞു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് അവൾ ആവർത്തിച്ചാ വർത്തിച്ചു പറഞ്ഞു. അന്നെനിക്കു പതിന്നാലു വയസ്സായിരുന്നു. ഞാൻ ആ ചുംബനത്തിനു മുമ്പിൽ കീഴടങ്ങി. ആദ്യമായി എന്നെ വിലയിരുത്താൻ ഒരുമ്പെട്ട ആ പെൺകുട്ടിയോട് ഇപ്പോഴും എനിക്കു നന്ദിയുണ്ട്. അവൾ ഉണ്ടാക്കിത്തന്ന ആത്മവിശ്വാസം പിന്നീടൊരിക്കലും എന്നെ കൈവിട്ടിട്ടില്ല. സ്ത്രീത്വത്തോടു ബന്‌ധമുള്ള സകല സ്വഭാവദൂഷ്യങ്ങളും എനിക്കു സമ്യദ്‌ധിയായി ഉണ്ട്. സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അമിതമായ വെമ്പൽ, മനോഹരവസ്തുക്കളോടും സുഗന്‌ധദ്രവ്യങ്ങളോടുമുള്ള ഭ്രമം, ആഘോ ഷിക്കുവാനും അഹങ്കരിക്കുവാനുമുള്ള താല്‌പര്യം, വീരപുരുഷന്മാരോടുള്ള ആരാധനാ മനോഭാവം--അങ്ങനെ നീണ്ടുപോകുന്ന ഒരു പട്ടിക. സുര ക്ഷിതത്വത്തെപ്പറ്റി പറഞ്ഞപ്പോൾ എനിക്ക് ഒരു കഥ ഓർമ വരുന്നു. പണ്ടൊ രിക്കൽ എൻറെ ചെറിയമ്മ ഗുരുവായൂരു പോയി തൊഴുതു മടങ്ങുകയാ യിരുന്നു. അവിടെ നടയ്ക്കൽ നിന്നിരുന്ന ഒരു ഭിക്ഷക്കാരിത്തള്ള അവരുടെ നേർക്കു കൈ നീട്ടിക്കൊണ്ടു കെഞ്ചി: 'ഒരു കാശു തരണേ, കണ്ണു കാണാത്ത
ചെറിയമ്മ ആ മുഖത്തേക്കുറ്റുനോക്കി. ചുക്കിച്ചുളിഞ്ഞു വെളുത്ത ഒരു മുഖം. പാടവീണ കണ്ണുകൾ. നെറ്റിമേൽ പച്ചകുത്തിയ പൊട്ട്. 'നിങ്ങൾ ഉണ്ണിമായമ്മയല്ലേ?' എൻറെ ചെറിയമ്മ ചോദിച്ചു. ആ വൃദ്‌ധ
പൊട്ടിക്കരഞ്ഞു. നാലപ്പാട്ടു വീട്ടുകാരുമായി പണ്ടു ബന്‌ധമുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഉണ്ണിമായമ്മയായിരുന്നു അവർ. അവരുടെ രണ്ടാമത്തെ മകൾ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളുടെ കൂടെ നാടുവിട്ട് ഇറങ്ങിപ്പോയപ്പോൾ ഉണ്ണിമായമ്മയും അവരുടെ കൂടെ പോയി. പിന്നീട് ദാരിദ്ര്യദുഃഖംകൊണ്ടു കഠിനമനസ്കയായിത്തീർന്ന ആ മകൾ തൻറെ അമ്മയെ വീട്ടിൽനിന്ന് തല്ലി യിറക്കി. എൻറെ ചെറിയമ്മ അവരെ കൈപിടിച്ചു കാറിൽക്കയറ്റി നാലപ്പാ ട്ടേക്കു കൊണ്ടുവന്നു. പടിഞ്ഞാറെ അറയിൽനിന്നു ചേനയും മത്തനും എടു ത്തുമാററി, ആ ഇരുട്ടിൽ മെത്തപ്പായ് വിരിച്ച് അവിടെ ഉണ്ണിമായമ്മയെ സ്ത്രീജന്മത്തിലെ ദുഃഖത്തിൻറെ പ്രതീകമെന്നപോലെ, ഒരു ബീഭത്‌സവിഗ്ര ഹമെന്നപോലെ, പ്രതിഷ്‌ഠിച്ചു. അവിടെ കൂനിയിരുന്നുകൊണ്ട് അവർ നാലര ക്കൊല്ലം കഴിഞ്ഞു മരിക്കുന്നതുവരെ തൻ്റെ മകളുടെ നന്ദിയില്ലായ്‌മയെപ്പറ്റി കാകസ്വരത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു.
നാലപ്പാട്ടു പടിക്കൽ, നെൽവയലിന്റെ മറെറാരു വക്കത്തു വേറെയൊരു ഉണ്ണിമായമ്മ താമസിച്ചിരുന്നു. വ്യദ്‌ധയെങ്കിലും സുമംഗലയായിരുന്ന ഒരു സ്ത്രീ. അവർ ദിവസേന കുളി കഴിഞ്ഞു കണ്ണെഴുതി, നെറ്റിയിൽ കളഭക്കുറി തൊട്ടു. പിന്നെ ഭർത്താവുമായി കോലായിലിരുന്ന് ഒടുങ്ങാത്ത പ്രണയ കലഹവും നടത്തി. അവരെ യാത്ര പുറപ്പെടുന്നവർ ഒരൊന്നാംതരം ശകുന മായി കണക്കാക്കി. ഒരു സ്ത്രീക്കു സുരക്ഷിതത്വം നല്‌കുവാൻ മക്കൾക്കും ബന്‌ധുമിത്രാദികൾക്കും സാദ്‌ധ്യമല്ല എന്ന് എനിക്ക് അക്കാലത്ത് മനസ്സിലായി. സ്ത്രീയുടെ ശരീരത്തിനു മാത്രമല്ല സുരക്ഷിതത്വം ആവശ്യമുള്ളത്, അവളുടെ ആത്‌മാവിനും അത് ആവശ്യമാണ്. സ്ത്രീക്ക് അവളുടെ പുരുഷൻ മാത്രമാണ് തണലും വിശ്രമവും. സ്നേഹിക്കപ്പെട്ടും ആരാധിക്കപ്പെട്ടും ജീവിച്ച അമ്മമ്മ വിധവയായിക്കഴിഞ്ഞപ്പോൾ വീണ്ടും വിവാഹം ചെയ്‌തിരുന്നുവെങ്കിൽ അവ രുടെ ജീവിതം മുഷിഞ്ഞ മൽമൽമുണ്ടാവുമായിരുന്നില്ല. സ്ത്രീക്കു തൻറെ പുരുഷൻ ഈശ്വരനാണ്; ശ്രീകൃഷ്‌ണനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെ യാണ് അവൾ സ്നേഹിക്കുന്നത്. രണ്ടാമതു വിവാഹം ചെയ്‌താലും ആ ഭർത്താവിൽ അന്തർലീനനായി വസിക്കുന്ന ഭഗവാനെ മാത്രമാണ് അവൾ സ്നേഹിക്കുന്നത്. നാനാവിധ രൂപങ്ങളും പലവിധ നാമങ്ങളും നമ്മിൽ അമ്പ രപ്പുളവാക്കുന്നു. അതെല്ലാം മിഥ്യയാണ്. പരിപൂർണ സ്നേഹംകൊണ്ടും സ്നേഹത്തിനുവേണ്ടിയുള്ള ബലിയർപ്പിക്കൽകൊണ്ടും ഒരിക്കലും പാതി വ്രത്യഭംഗം സംഭവിക്കയില്ല. സ്നേഹം തപസ്സാണ്. തപസ്സിന്റെ അന്ത്യമായ സായുജ്യവും അതുതന്നെ.