ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്ങളുടെ ബന്‌ധുവായ ദേവേശേട്ടൻ താമസിച്ചിരുന്ന നായർവാടി എന്ന സ്‌ഥലം കടലിൽനിന്ന് ഒരു ഫർലോങ് മാത്രം ദൂരെയായിരുന്നു. അവിടെ എത്തി പ്രാതൽ കഴിച്ചു കുറച്ചു വിശ്രമിച്ചതിനു ശേഷം ഞങ്ങൾ കടല്ക്കര യിലേക്കു നടന്നു. വെയിലിൽ തെങ്ങുകൾക്കിടയിലൂടെ നടന്നുകൊണ്ടി രിക്കുമ്പോൾ ദാസേട്ടൻ മേലുദ്യോഗസ്‌ഥൻറെ ഏറ്റവും ഇളയ മകൾ മാലതി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: 'എനിക്കു മൂത്രമൊഴിക്കണം. എനിക്ക് ഇപ്പോൾത്തന്നെ മൂത്രമൊഴിക്കണം.'
കടൽ വെയിൽ തട്ടി ചൂടുപിടിക്കുന്നുണ്ടായിരുന്നു. ദേവേശേട്ടനും എനിക്കുമൊഴികെ മറ്റാർക്കും നീന്തൽ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഞങ്ങൾമാത്രം വെള്ളത്തിലിറങ്ങി. ദേവേശേട്ടൻ എൻ്റെ മൂത്ത മകനെ ആഴമി ല്ലാത്ത വെള്ളത്തിൽ നീന്തൽ പഠിപ്പിക്കുവാൻ തുടങ്ങി. ഞാൻ കടലിലെ തിര മാലകളെ കടന്നു ചലനമില്ലാത്ത വെള്ളത്തിൽ മലർന്നു കിടന്നു നീന്തി. കട ലിൽ വീണു മരിച്ചവരുടെ ശരീരങ്ങൾ വിളർത്തും വീർത്തും പൊങ്ങിയെത്താ റുണ്ട്. പക്ഷേ, ആത്‌മാക്കൾ കിളികളെപ്പോലെ കടലിന്റെ ഉള്ളറകളിലി രുന്നുകൊണ്ട് പാടിത്തുടങ്ങും. മലർന്നു നീന്തുമ്പോൾ കടലിനടിയിൽ നിന്ന് ഈ പാട്ട് അവ്യക്തമായി കേൾക്കാം. കടലിനെ ഭയപ്പെടുത്തരുത് എന്ന ഒരു സന്ദേശം ഈ പാട്ടിൽക്കൂടി നീന്തുന്നവരെയും കപ്പലോടിക്കുന്നവരെയും സമീപിക്കുന്നു. അതോടെ നീന്തുന്നവരുടെ മാംസപേശികൾക്ക് അയവു തട്ടുന്നു. അവരുടെ രക്‌തം ഉറങ്ങിപ്പോവുന്നു. കപ്പലുകൾ ലക്ഷ്യം തെററി പാഞ്ഞു തുടങ്ങുന്നു. കപ്പിത്താന്മാർ യാതൊന്നുമറിയാതെ മദ്യപാനികളുടെ കനത്ത നിദ്രയിൽ കുഴഞ്ഞുകിടക്കുന്നു.
ജുഹുവിൽനിന്നു മടങ്ങിയെത്തിയപ്പോൾ എന്റെ മൂത്ത മകനു പനി യുണ്ടായിരുന്നു. ആ രാത്രിയിൽ അവൻ തുടരെ ചുമച്ചുകൊണ്ടിരുന്നു. ഒരാ ഴ്ചയ്ക്കുള്ളിൽ അത് പ്ലൂറസിയായി മാറി. നെഞ്ചുവേദനയും ശ്വാസംമുട്ടലും അവന് അനുഭവപ്പെട്ടു. ഒരു രാത്രി അവന് ഓക്‌സിജൻ വേണ്ടിവന്നപ്പോൾ ഞങ്ങൾ ധൃതിയിൽ അവനെ ബോംബെ ഹോസ്‌പിറ്റലിൽ കൊണ്ടുപോയി. അവിടെനിന്നു മടങ്ങിയത് ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ്. അന്നു മുതൽ എൻ ദിനചര്യയ്ക്കു കാര്യമായ മാറ്റങ്ങൾ വന്നു. കുട്ടി ഇടയ്ക്കി ടയ്ക്ക് ചക്കമുളഞ്ഞിപോലെ തൊട്ടാലൊട്ടുന്ന ചുവന്ന കഫം തുപ്പിക്കൊണ്ടി രുന്നു. അത് ഒപ്പിയെടുക്കുന്ന തുണികൾ തിരുമ്മിവെളുപ്പിക്കലും അവന് സൂപ്പുകൾ ഉണ്ടാക്കി കുടിപ്പിക്കലും, ശ്വാസംമുട്ടുമ്പോഴൊക്കെ ഓക്സിജൻ ട്യൂബുകൾ മൂക്കിൽ തിരുകിവെക്കലും മറ്റുമായി എന്റെ ഒടുങ്ങാത്ത പരിപാടികൾ. ഞങ്ങളുടെ വീട്ടിന്റെ അടുത്തുണ്ടായിരുന്ന കൊലാബാ ബുക്സ്‌റേറാറിൽ നിന്ന് അവനു വായിക്കാനായി ഞാൻ ദിവസേന രണ്ടാ മൂന്നോ ചിത്രപുസ്‌തകങ്ങൾ വാങ്ങി, ശ്വാസം മുട്ടുന്ന വേളയിലും അവൻറ കണ്ണുകൾ പുസ്‌തകത്തിൽത്തന്നെ തങ്ങിനിന്നു. രോഗികൾക്കു സാധാരണ വന്നെത്താറുള്ള മൗഢ്യം കുട്ടിയിൽ ഒരിക്കലും ഞാൻ കണ്ടില്ല. പക്ഷേ, എൻറെ നടത്തം സാവധാനത്തിലായി. ഉറക്കത്തിൽ കൂട്ടിക്കുഴച്ചവയായി എൻറെ ചലനങ്ങൾ. രാത്രി ഉറങ്ങിപ്പോവാതിരിക്കാൻ വേണ്ടി ഞാൻ തുടരെ കാപ്പി കുടിച്ചുകൊണ്ടിരുന്നു. ഞാൻ ഉറങ്ങുന്ന വേളയിൽ അവനു ശ്വാസം മുട്ടൽ തുടങ്ങിയേക്കാമെന്ന വിചാരം എന്നെ എല്ലായ്പ്‌പോഴും അസ്വസ്ഥ യാക്കി.
എൻറെ വിദേശീയനായ സ്നേഹിതൻ കഴിഞ്ഞ ജന്മത്തിലെ ഒരു രൂപ മെന്നതുപോലെ അവ്യക്‌തനായി. അയാൾ ഒരിക്കൽ എന്നെ കാണാൻ വന്ന പ്പോൾ ഞാൻ കുളിമുറിയിൽ വാഷ്‌ബേസിൻ്റെ മുമ്പിൽ നിന്നുകൊണ്ട് കുട്ടി
ഛർദിച്ചു കേടുവരുത്തിയ ഒരു തുണി തിരുമ്മി വെളുപ്പിക്കുകയായിരുന്നു. നീ ഇനി ഒരിക്കലും എൻറെ അടുത്തേക്കു മടങ്ങിവരില്ലേ എന്ന് അയാൾ ചോദിച്ചതായി എനിക്കു തോന്നി. പക്ഷേ, കുളിമുറിയുടെ ഉമ്മറപ്പടിമേൽ നിന്നിരുന്ന കാർലോവിൻ്റെ ചുണ്ടുകൾ ഇളകിയതേയില്ല. പുറംകൈകൊണ്ട് എൻറെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ തുണി അലക്കിക്കൊണ്ടിരുന്നു. എനിക്കും ഒന്നും പറയുവാൻ കഴിഞ്ഞില്ല.
കുട്ടിയുടെ ദീനം സുഖപ്പെട്ടതോടെ ഞാൻ കാർലോവിനെ മറേറതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യുവാൻ നിർബന്‌ധിച്ചുതുടങ്ങി. എന്റെ അനുജ ത്തിയെ കിട്ടിയാൽ താൻ വിവാഹം ചെയ്‌തുകൊള്ളാമെന്ന് അയാൾ പറഞ്ഞു. പക്ഷേ, ഇക്കാര്യം എനിക്ക് അസാദ്‌ധ്യമായിത്തോന്നി. അവൾ ഒരു സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു.
കാർലോവിനെപ്പോലെയുള്ള ഒരു ധനികൻ്റെ ലോകത്തിൽ ഒരു ഹ്രസ്വ മായ പര്യടനം നടത്തുവാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു. ഒരിക്ക ലെങ്കിലും ഞാൻ അയാളോടു 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നു പറ ഞ്ഞിട്ടില്ല. ജീവിതം മുഷിഞ്ഞുതുടങ്ങുമ്പോൾ ഒരു സ്വപ്‌നലോകത്തിൽ പോയി തെല്ലിട വിശ്രമിക്കുന്നതുപോലെയായിരുന്നു അയാളുടെ അടുത്തേക്കുള്ള യാത്ര. എന്നിട്ട് ഒരു സെപ്‌തംബർ മാസത്തിൽ മഴ ചാറുന്ന ഒരു മദ്ധ്യാഹ്ന ത്തിൽ എന്നോടൊന്നിച്ച് നടന്നുകൊണ്ട് അയാൾ എന്റെ അപരാധങ്ങൾ എണ്ണിയെണ്ണി അവതരിപ്പിച്ചുകൊണ്ടിരുന്നു. നാലപ്പാട്ടു വീട്ടിലേക്ക് എന്തു കൊണ്ടു തന്നെ കൊണ്ടുപോയില്ല.
നീർമാതളപ്പൂക്കൾ എന്തുകൊണ്ടു തനിക്കു കാണിച്ചു കൊടുത്തില്ല? ദാസേട്ടനെ ഉപേക്ഷിക്കുവാൻ സാദ്‌ധ്യമല്ല എന്നു നിശ്ചയമുണ്ടായിട്ടും എന്തുകൊണ്ടു തന്റെയൊന്നിച്ച് ഇത്രയനവധി മണിക്കൂറുകൾ ചെലവഴിച്ചു? അന്യായം, തികച്ചും അന്യായം. കാർലോ പറഞ്ഞു. അയാളുടെ തലമുടി യിഴകളിൽക്കൂടി തണുത്ത പടിഞ്ഞാറൻ കാറ്റു ചീറിപ്പാഞ്ഞു-മഴ നനഞ്ഞു ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അയാളുടെ കൂടെ നടക്കുവാ നിറങ്ങിയപ്പോൾ മഴയുടെ ലക്ഷണമൊന്നും ആകാശത്തിലുണ്ടായിരു ന്നില്ല.
'എനിക്കു നിശ്ചയമായും പനി വരും, ഈ മഴയത്തു നടക്കുന്നതു
കൊണ്ട്.' ഞാൻ പറഞ്ഞു. 'നിനക്കു പനി വരണം. നീ പനി പിടിച്ചു മരിക്കണം.' കാർലോ പറഞ്ഞു.
ആ കൊല്ലത്തെ നവംബറിൽ ദാസേട്ടൻ ഞങ്ങളെ പഞ്ച്‌ഗിനിയിലേക്ക് ഒരു മാസത്തെ താമസത്തിനുവേണ്ടി കൊണ്ടുപോയി. മലയുടെ കയറ്റത്തിൽ സ്ഥിതിചെയ്തിരുന്ന പ്രോസ്പെക്‌ട് ഹോട്ടലിലായിരുന്നു ഞങ്ങൾ താമ സിച്ചത്. ഹോട്ടലിൻറെ മുൻവശത്തു മുററത്തു ചൂരൽ കസാലമേൽ ഇരുന്നു കൊണ്ടു ഞാൻ താഴ്വരകളിൽ നിന്നുയരുന്ന കാളവണ്ടിച്ചക്രങ്ങളുടെ ശബ്ദ വും കുട്ടികളുടെ പൊട്ടിച്ചിരിയും കേട്ടു. Birch എന്ന ഉയരമുള്ള മരങ്ങൾ അവിടവിടെയായി വളർന്നുനിന്നിരുന്നു. ഇടത്തുഭാഗത്ത്, കുറ്റിക്കാടായിരുന്നു. ഉണങ്ങിയ ചുള്ളിക്കൊമ്പുകളും ഇലകളും ചവിട്ടിക്കൊണ്ടു ഞാൻ ലക്ഷ്യമില്ലാത്ത മട്ടിൽ നടന്നു. എനിക്കു പേരറിയാൻ വയ്യാത്ത പല കാട്ടു പൂക്കളും അവിടെ വളർന്നുനിന്നിരുന്നു. അവ തണ്ടോടെ പറിച്ചെടുത്തു കൊണ്ടുവന്നു ഞാൻ അവയെ തല കീഴ്പ്പോട്ടാക്കിക്കൊണ്ട് ഇരുട്ടുള്ള അലമാരിയിൽ കെട്ടിത്തൂക്കിയിട്ടു. ഒരു മാസം കഴിഞ്ഞു ഞങ്ങൾ അവിടം വിട്ടപ്പോഴും ആ പുക്കളുടെ കടുംനിറങ്ങൾ മങ്ങിയിരുന്നില്ല.
ആ ഹോട്ടലിന്റെ ചുവരുകൾക്ക് എല്ലായ്പ്‌പോഴും ഒരു നനവുണ്ടാ യിരുന്നു. ചുവരിന്മേലും തിണ്ണമേലും തോടില്ലാത്ത ഒരുതരം ഒച്ചു പറ്റിപ്പിടി ച്ചിരുന്നു. അവയെ കണ്ടതിനുശേഷം ഞാൻ അവിടെ ഉണ്ടാക്കിയിരുന്ന സൂപ്പു കഴിച്ചതേയില്ല. എൻറെ രണ്ടു മക്കളും ചുവന്ന രോമക്കുപ്പായങ്ങൾ ധരിച്ച് ദാസേട്ട
ന്റെയൊന്നിച്ചു പുറത്തിറങ്ങുമ്പോൾ ഞാൻ ഹോട്ടലിലേക്കുള്ള കയറ്റത്തിൽ ഇരിക്കും. എൻറെ മൂത്തമകൻ കുതിരപ്പുറത്തു കയറി അങ്ങാടിപ്രദേശത്തും മററും സഞ്ചരിക്കും. അങ്ങനെയുള്ള ഒരു സവാരിക്ക് അന്നു നാലണ മാത്ര മായിരുന്നു കൂലി.
ഹോട്ടലിൽ ഞാൻ തനിച്ചാവുമ്പോൾ പിന്നിലെ ഒരു മുറിയിൽ താമസി ക്കുന്നവനും കിറുക്കനുമായ ഒരു പാർസി ചെറുപ്പക്കാരൻ എൻറെ അടു ത്തേക്കു വരാറുണ്ടായിരുന്നു. 'എനിക്കു നഖം വെട്ടിത്തരണം.' അയാൾ പറഞ്ഞു. അയാളുടെ ചെളി നിറഞ്ഞ നഖങ്ങൾ ഞാൻ കത്തിരികൊണ്ടു മുറിച്ചു വൃത്തിയാക്കിക്കൊടുത്തു. അതിനെപ്പറ്റി ദാസേട്ടനോടു പറഞ്ഞ പ്പോൾ അദ്ദേഹം എന്നെ ദേഷ്യപ്പെട്ടു. എല്ലാവരോടും അടുക്കുന്ന ഈ സ്വഭാവം മൂലം ഞാൻ ഒരിക്കൽ അപകടത്തിൽപ്പെടുമെന്ന് ദാസേട്ടൻ പറഞ്ഞു.
വേറെ ഒരു മുറിയിൽ തൊണ്ണൂറിലധികം പ്രായമായ ഒരു വൃദ്ധനായി രുന്നു താമസം. അദ്ദേഹത്തിന്റെ പേരും ജീവചരിത്രക്കുറിപ്പുകളും ഒരു കടലാസിൽ എഴുതി കൂട്ടിലിട്ട് ആരോ ആ ചുവരിൽ തൂക്കിയിരുന്നു. അദ്ദേഹ ത്തിന്റെ ഓർമശക്തി തീരെ നശിച്ചിരുന്നതുകൊണ്ട്, ഇതെല്ലാം വേണ്ടിവന്നു. ഞാൻ ഇടയ്ക്കിടെ അദ്ദേഹത്തിൻറെ അടുത്തു ചെന്നിരിക്കാറുണ്ടായിരുന്നു. ചുക്കിച്ചുളിഞ്ഞ മുഖത്തെ രണ്ടു കറുത്ത വിള്ളലുകളായിരുന്നു അദ്ദേഹ ത്തിൻറെ കണ്ണുകൾ. പക്ഷേ, എന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കു ജീവൻ വെക്കുന്നുവെന്ന് എനിക്കു തോന്നി. ഒരു ദിവസം ഞാൻ അദ്ദേഹ ത്തിൻറെ കൈ നിവർത്തി അതിൽ ഒരു ചോക്കലേറ്റ് കഷണം വെച്ചു കൊടുത്തു. അത് ആ ചുവന്ന മുഷ്‌ടിയിൽപ്പെട്ടു ഞെരിഞ്ഞു. അതു തിന്നുവാൻ അദ്ദേഹം മിനക്കെട്ടില്ല. അദ്ദേഹത്തെ പരിചരിച്ചിരുന്ന നേപ്പാൾകാരൻ അതു കണ്ടിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.
സന്ധ്യയ്ക്ക് ആകാശം തുടുക്കുമ്പോൾ എൻറെ മക്കൾ കഥ കേൾക്കാ നായി എൻറെ അടുത്തേക്ക് ഓടിവരും. കുതിരകളുടെയും കാക്കക ളുടെയും മറുമായി പല കഥകളും ഞാൻ അന്ന് ഉണ്ടാക്കിപ്പറഞ്ഞു. 'മനുഷ്യരെപ്പററി യുള്ള കഥകൾ വേണ്ട' എൻ്റെ മുത്ത മകൻ പറഞ്ഞു: 'മനുഷ്യരെപ്പറ്റിയുള്ള കഥകൾ എനിക്കു കേൾക്കുകയേ വേണ്ട.'രാവിലെയായാൽ ഉയർന്നുപോവുന്ന മഞ്ഞിൻറെയുള്ളിൽക്കൂടി പല കച്ചവടക്കാരും ആ ഹോട്ടലിൻ്റെ മുററത്തെത്താറുണ്ടായിരുന്നു. സാലോൻ കെ എന്ന ചെരുപ്പുകുത്തി സാമ്പാ എന്ന മൃഗത്തിൻ്റെ മഞ്ഞത്തോൽ കൊണ്ടു കുട്ടികൾക്കു ഷൂസുകൾ ഉണ്ടാക്കിത്തന്നു. റാസ്‌പ്ബെറികൾ പരന്ന കൊട്ടകളിൽ ഇലക്കിടക്കയിൽ നിക്ഷേപിച്ചുകൊണ്ട് ചില സ്ത്രീകൾ വന്നെത്തിയിരുന്നു. പിശകാൻ മിനക്കെടാതെ ഞങ്ങൾ കൊടുത്ത നാണ്യങ്ങൾ വാങ്ങിക്കൊണ്ട് അവർ മടങ്ങിപ്പോകും. താഴ്വരകളിലേക്ക് ഇറങ്ങിയിറങ്ങി ച്ചെല്ലുമ്പോൾ മലഞ്ചെരിവുകളിൽ വളർന്നു നില്ക്കുന്ന മുൾച്ചെടിയും അതിൻറെ ചുവന്ന പഴങ്ങളും കാണാം. തനിയെ നടക്കുവാനാണു ഞാൻ ഇഷ്ടപ്പെട്ടത്. ഓരോ മനോഹര കാഴ്‌ചയ്ക്കും മുമ്പിൽ എൻറെ നടത്തം നില യ്ക്കുമായിരുന്നു. കണ്ടും കേട്ടും കൊണ്ടുള്ള എൻറെ നടത്തത്തിൽ പങ്കു കൊള്ളുവാൻ ഉള്ള ക്ഷമ ദാസേട്ടന് ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ഞങ്ങൾ രണ്ടുപേരും കൂടി അങ്ങാടിപ്രദേശത്തു കൂടി നടന്നു. നായിൻറ മുഖത്തിൻറെ ആകൃതിയിലുള്ള പിടിവെച്ച രണ്ടു വടികൾ ഞങ്ങൾ വാങ്ങി, എൻറെ അച്ഛനു സമ്മാനിക്കാനായി. അച്ഛനുവേണ്ടി സാലോൻകെ രണ്ടു ഡാസർഷൂസുകളും ഉണ്ടാക്കിത്തന്നു. കോഴിക്കോട്ടു നിന്നു പല രുടെയും ഓർഡറുകൾ വരുമെന്ന് അയാൾ പ്രതീക്ഷിച്ചു. അതുകൊണ്ടു വര യിട്ട് കടലാസിൽ അയാൾ തൻറെ മേൽവിലാസം വെടിപ്പായി എഴുതിത്തന്നു. ആ കടലാസ് കുറേക്കാലം ഞങ്ങളുടെ ഷൂപോളീഷ് വെക്കുന്ന കാർഡ് ബോർഡ് പെട്ടിയിൽ കിടന്നിരുന്നു. ഒരു രാത്രിയിൽ ഏതോ യക്ഷി വന്ന് ആ മേൽവിലാസം കട്ടെടുത്തു....
പഞ്ച്ഗിനിയിൽ നിന്ന് ഞങ്ങൾ നാട്ടിലേക്കു പോയി. തണുപ്പും തണുപ്പു കാലത്തെ വെയിലും തട്ടി ഞങ്ങളുടെ മുഖങ്ങളും കൈകാലുകളും കടും തവിട്ടുനിറം സമ്പാദിച്ചുവച്ചിരുന്നു. കവിളുകൾ പരു പരുത്തു. പക്ഷേ, കണ്ണു കളിൽ ഞങ്ങൾ നോക്കിക്കണ്ട സ്വർണാസ്‌തമനങ്ങൾ തിളക്കങ്ങളായി മായാതെ കിടന്നു. നിങ്ങളെല്ലാവരും നല്ല ആരോഗ്യമുള്ളവരായിരിക്കുന്നു. എൻറെ അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു. എൻ്റെ അമ്മ അല്‌പം കുനിഞ്ഞ് എൻറെ രണ്ടാമത്തെ മകനെ വാത്‌സല്യത്തോടെ തഴുകി.
നാട്ടിൽ അമ്മയും അച്‌ഛനും താമസിച്ചിരുന്ന സർവോദയ എന്ന വീട്ടിനു ചുററും അച്‌ഛൻ പല പൂക്കളും നട്ടുവളർത്തിയിരുന്നു; ബോഗൻ വില്ലകളുടെ ഒരു പടിവാതിലും അച്ഛൻ നിർമിച്ചിരുന്നു. എൻറെ അച്‌ഛൻ തൻെറ ആത്മാവു മുഴുവൻ ലയിപ്പിച്ചു ചെയ്യുന്ന ഒരേയൊരു ജോലി തോട്ടപ്പണിയാണ്. മണ്ണിൽനിന്ന് ഇന്ദ്രജാലം പോലെ താൻ ആവിർഭവിപ്പിച്ച പൂക്കളുടെ മൃദുമേനി തൊട്ടുകൊണ്ട് തോട്ടത്തിൽ തെല്ലൊരാശ്ചര്യമുഖഭാവത്തോടെ അച്ഛൻ നില്ക്കുന്നതു ഞാൻ എൻ്റെ കിടപ്പറയിൽനിന്നു നോക്കിക്കാണാറുണ്ടായി രുന്നു.