സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാൻ ചെല്ലാറുണ്ടായിരുന്നു. ഒരു ദിവസം അവിടെ ചെന്നപ്പോൾ തലേന്നാൾ യാതൊരു മുന്നറിയിപ്പും തരാ തിരുന്ന ഒരു മരം പെട്ടെന്നു പൂത്തുനില്ക്കുന്നതായി കണ്ടു. ഓരോ കൊമ്പിലും വലിയ പൂക്കുലകൾ. ഓരോ പൂക്കുലകളിലും മുളുന്ന വണ്ടുകൾ. വിദൂരമായ ഒരു ഗ്രാമോത്സവത്തിൻ്റെ മർമരം കേൾക്കുന്നതുപോലെയാണ് ദേശമു ഖിന് ആ മുളക്കം അനുഭവപ്പെട്ടത്. ഒരു കല്യാണോത്സവം അല്ലെങ്കിൽ വർണശബളമായ ഒരു ക്ഷേത്രോത്സവം. അദ്ദേഹം നിർന്നിമേഷനായി ആ കാഴ്ച നോക്കിക്കൊണ്ടുനിന്നു. പിറേറന്നാൾ രാവിലെ ആ മനോഹര ദൃശ്യം കാണിക്കുവാനായി രണ്ടു സ്നേഹിതന്മാരെ അദ്ദേഹം ആ തോട്ടത്തിലേക്ക് ആനയിച്ചു. എങ്ങും നിശ്ശബ്ദത. പൂക്കൾ കൊഴിഞ്ഞുകഴിഞ്ഞിരുന്നു. മരണ ത്തിനു സാക്ഷി വഹിച്ചുകഴിഞ്ഞു മൂകയായിപ്പോയ മരം മാത്രം അവശേഷിച്ചു. എൻറെ ജീവിതത്തിൽ യൗവനവും സൗന്ദര്യവും ഒത്തുചേർന്നിരുന്ന ദിവസ ങ്ങളെപ്പറ്റി എഴുതുവാൻ ശ്രമിക്കുമ്പോൾ ഞാൻ ആ മരത്തെ ഓർത്തു പോവുന്നു. കാരണം, ആ വസന്തോത്സവം എത്രയോ ഹ്രസ്വമായിരുന്നു. ഒട്ടും ക്ഷീണിക്കാതെ വെയിലിലും മഴയത്തും ഞാൻ നടന്നു. പൂക്കളുടെയും പുരുഷൻറെയും മണം വഹിച്ചിരുന്ന ശരീരം അതിന്റേതായ ഒരു പ്രത്യേക താളം കണ്ടെത്തി. അർത്ഥം വ്യാഖ്യാനിച്ചെടുക്കുവാൻ സാദ്ധ്യമല്ലാത്ത ഒരു
പൊട്ടിച്ചിരി എൻ്റെ സിരകളിൽക്കൂടി നീങ്ങിക്കളിച്ചു. രാത്രിയിൽ കിടക്കാനൊരുങ്ങുമ്പോൾ ഞാൻ ചീപ്പെടുത്തു മുടി ചീകാ റുണ്ടായിരുന്നു. മുടിയിൽ നിന്നു വൈദ്യുത സ്‌ഫുലിംഗങ്ങൾ തെറിക്കുന്നതു നോക്കി ഒരിക്കൽ എൻറെ ഭർത്താവ് കിടക്കയിൽ ചെരിഞ്ഞുകിടന്നുകൊണ്ടു മന്ദഹസിച്ചു.
ആ കാലം പെട്ടെന്നു നീങ്ങിപ്പോയി. എന്റെ യൗവനം നിലക്കണ്ണാടി യിൽ മഞ്ഞയിലകൾപോലെ കൊഴിഞ്ഞുവീഴുന്നതുമാത്രം ഞാൻ നോക്കി ക്കണ്ടു.
ഈയിടെ ഹൃദ്രോഗം ബാധിച്ചു ഞാൻ കിടന്നിരുന്ന ആസ്പത്രിയിൽ Intensive Cardiac Care Unit എന്ന ഒരു വിഭാഗമുണ്ട്. അവിടെ, തട്ടിൽനിന്ന് തൂങ്ങുന്ന വിളക്കുകൾ മത്‌സ്യക്കണ്ണുകൾപോലെയാണ്. അവയ്ക്ക് ഇമകളില്ല. ശ്രമവുമില്ല. മരുഭൂമിയിലെ മരുപ്പച്ചയിൽ തെല്ലൊന്ന് വിശ്രമിക്കുവാൻ വന്നെത്തി അവനവൻറെ വെള്ള ടെൻറുകളിൽ കിടക്കുന്ന യാത്രക്കാരെപ്പോലെ രോഗി കൾ വെളുത്ത മറശ്ശീലകൾക്കിടയിൽ കിടക്കുന്നു. തട്ടിലെ വിളക്കുകൾ അവിടെ ചുളിവുകൾ വീണ മുഖങ്ങളെ മാത്രം കാണുന്നു. രാവും പകലും അവ കത്തി ക്കൊണ്ടിരിക്കുന്നു. ചുവരുകൾക്കപ്പുറത്തു പകൽനിരത്തിലേക്ക് ജനങ്ങളുടെ യൊപ്പം ഒഴുകിവരുന്നതോ ജനലിനടുത്തു രാത്രി വന്നു മുട്ടുന്നതോ അവ കാണുന്നില്ല.
ഉറക്കമരുന്നു കഴിച്ചിട്ടും കണ്ണുകൾ തുറന്നുകൊണ്ടു രോഗികൾ കിട ക്കുന്നു. മരണഭീതിയെ കീഴടക്കുവാൻ ആ ഗുളിക അശക്തമാണ്. അതു കൊണ്ടു തല മൂടിയിടാതെ ആരാച്ചാരുടെ മഴുവും കാത്തുകൊണ്ട് ആ പാവ ങ്ങൾ മലർന്നുകിടക്കുന്നു. കഴുത്തിനു കീഴോട്ടുള്ള ഭാഗങ്ങൾ ഉറങ്ങുകയും ചെയ്യുന്നു.
ചില ദിവസങ്ങളിൽ അർദ്‌ധരാത്രി നേരത്ത് ഏതെങ്കിലും ഒരു രോഗിക്ക് കഠിനമായ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. അയാൾ തൊടാൻ വരുന്ന നേഴ്സിനെ ക്ഷോഭത്തോടെ കൈകൊണ്ടു തട്ടുന്നു. അയാളുടെ ശരീരം വിയർപ്പിൽ കുളിക്കുന്നു. അപ്പോൾ ഉറക്കത്തിൻ്റെയും സ്വപ്‌നങ്ങളുടെയും അഗാധതയിൽ നിന്ന് ഉയിർത്തെഴുന്നേല്‌പിച്ച ഹൃദ്രോഗവിദഗ്ദ്ധ്‌ധൻ അവിടെ വന്നെത്തുന്നു. എല്ലാ രോഗിയുടെയും അരികിൽ അയാളുടെ ഹൃദയമിടിപ്പിനെ വർദ്‌ധിപ്പിച്ചു മുഴക്കുന്ന ഒരു തരം ക്ലോക്കുണ്ടായിരിക്കും. ആ മിടിപ്പു ശ്രദ്‌ധിച്ചു കൊണ്ടു കിടക്കുന്ന രോഗികൾ ഡോക്‌ടറുടെ കാൽവെപ്പുകൾ കേൾക്കും. ആ വെളുത്ത സ്ക്രീനുകളിൽ, ഭീമമായ നിഴൽ ധൃതിയിൽ നീങ്ങുന്നതും അവർ കാണും.
രോഗിയുടെ അടുത്ത് ഇരിക്കുമ്പോൾ, ഡോക്‌ടറുടെ ചുവന്ന കരയുള്ള കണ്ണുകളിലും തടിച്ച ചുമലുകളിലും കാൽമുട്ടുകളിലും മണത്തു നോക്കി ഒരു അനാഥപ്പശുവെന്നപോലെ നിദ്ര സാവധാനത്തിൽ മുഖം തിരിച്ച്, ആ സ്‌ഥലം വിടുന്നു.
മിക്ക രോഗികളും രാവിലെ നാലു മണിക്ക് അല്പം മുമ്പാണ് മരിക്കുക. ഒരു മരണം നടന്നുകഴിഞ്ഞാൽ പുറത്തെ ഇടനാഴിയിൽ വണ്ടിച്ചക്രങ്ങളുടെ ഉരുളിച്ച കേൾക്കാം. ടെലഫോൺ പൊന്തിക്കുമ്പോ ഴുള്ള മണിനാദവും താഴ്ന്ന സ്വരത്തിലുള്ള സംഭാഷണവും കേൾക്കാം. കാരണം, മിക്ക രോഗികളുടെയും അരികിൽ ബന്‌ധുക്കളുണ്ടായിരിക്കയില്ല. തനിച്ചു പോവേണ്ട ആ യാത്രയ്ക്കു പുറപ്പെട്ടുനില്ക്കുന്നവരുടെയും ബന്‌ധുക്കളുടെയും ഇടയിൽ മാനസികമായ ഒരു വിടവ് സ്വാഭാവികമായും വന്നെത്തുന്നു. ഞായറാഴ്‌ച മദ്‌ധ്യാഹ്‌നത്തിൽ സന്ദർശകർ വന്നു നിറയുമ്പോൾ ഹോസ്‌പിററലിലെ മററു വാർഡുകളി ലൊക്കെ വർണപ്പൊലിമ വന്നെത്തുകയായി. ചെറിയ കുട്ടികളെ രോഗികളുടെ അടുത്തു കൊണ്ടുപോയി അവരുടെ മാതാപിതാക്കന്മാർ ഒരു കൃത്രിമ ഉത്സാ ഹത്തോടെ പറയും:
'മുത്തച്ഛൻ ദീവാളിക്കു വീട്ടില് വരണം എന്നു പറയ് മക്കളേ.'
കുട്ടി വീട്ടിൽ പറയാറുള്ള നേരമ്പോക്കുകൾ അവിടെ വിവരിക്കപ്പെടും. വളരെ പ്രയാസപ്പെട്ട് ഒരു പുഞ്ചിരി, രോഗി തൻ്റെ മുഖത്തേക്കു വരുത്തും. ചിലപ്പോൾ രോഗി തികച്ചും ഒരന്യനെപ്പോലെ അതൊന്നും ശ്രദ്ധിക്കാതെ കണ്ണുകളടച്ചു കിടക്കും. മരണം അടുത്തുവെന്ന ബോധം കിട്ടിക്കഴിഞ്ഞ മനു ഷ്യൻറെ ഏകാന്തത കനത്തതാണ്. അതിനെ ഭേദിക്കുവാൻ ഒരു പേരക്കു ട്ടിയുടെ മധുരപ്പുലമ്പലിനും സാദ്‌ധ്യമല്ല.
രോഗം അല്പം സുഖപ്പെട്ടുകഴിഞ്ഞ രോഗികളെ സ്പെഷ്യൽ വാർഡു കളിലേക്കും മററും പിന്നീടു കൊണ്ടുപോവും. അവിടെ നിന്നു വൈകുന്നേരത്തെ ചായ കഴിഞ്ഞാൽ, ചിലരെ വരാന്തയിലെ ചാരുബഞ്ചിൽ നേഴ്‌സുമാർ കൊണ്ടുവന്ന് ഇരുത്തും. അവരുടെ ഭാവിയെപ്പറ്റി അവർക്കെന്നല്ല, ഡോക്‌ടർ മാർക്കും യാതൊരു പിടിയുമുണ്ടായിരിക്കില്ല, രോഗം പെട്ടെന്നു മൂർച്ഛി ച്ചേക്കാം. അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ അവർക്കു വീട്ടിലേക്കു പോവാം. ഒരു ഭാഗ്യപരീക്ഷയ്ക്കു നറുക്കെടുത്തു പ്രതീക്ഷയോടെ കഴിയുന്ന വരാണു ചിലർ. ഞാൻ ആ വിഭാഗത്തിലായി. എന്നെ ശ്യാമള എന്നു പേരുള്ള സ്പെഷ്യൽനേഴ്സ‌് ദിവസേന wheel chairൽ ഇരുത്തി ആ വരാന്തയിൽക്കൂടി ഉരുട്ടിക്കൊണ്ടുപോയി, ലിഫ്‌ടിൽ താഴത്തിറക്കി ഒന്നാം നിലയിലെ ശ്രീകൃഷ് ക്ഷേത്രത്തിലേക്കു കൊണ്ടുപോയിരുന്നു. അങ്ങനെ വരാന്തയിലെ രോഗിക ളുടെ മുഖങ്ങൾ എനിക്കു പരിചിത ദൃശ്യങ്ങളായിത്തീർന്നിരുന്നു. താരതമ്യേന പ്രായം കുറഞ്ഞവളായതുകൊണ്ട് എൻെറ ദുർദശയിൽ സഹതാപം പ്രദർശിപ്പിക്കുവാൻ ഡോക്‌ടർമാരും നേഴ്‌സുമാരും മാത്രമല്ല, എൻറെ സഹ വർത്തികളായ രോഗികളും തയ്യാറായിരുന്നു.
ശരീരത്തിന്റേതായ ഒരു വിധിയും മനസ്സിന്റേതായ ഒരു വിധിയും ഉണ്ടെന്ന് എനിക്ക് ഈയിടെയായി തോന്നാറുണ്ട്. പൂർണമായും ജീവിക്കുവാൻ ഭാഗ്യം കിട്ടിക്കഴിഞ്ഞാൽ എനിക്ക് മരണത്തെ ഭയമില്ല. സാധിക്കാത്ത ആഗ്രഹ ങ്ങളും ഞാൻ ഓർക്കുന്നില്ല; എന്നെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു വേണ്ടി ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ ജ്‌ഞാനിയും സ്നേഹഹൃദയയുമായ എൻറെ അനുജത്തി എന്നെ തൊട്ടുകൊണ്ട് ദുർഗാ കവചം എന്ന സ്തോത്രം ചൊല്ലി.
"മരണത്തിൽനിന്നു രക്ഷപ്പെടുത്തണേ എന്നല്ല ഞാൻ പ്രാർത്ഥിക്കു ന്നത്.' അവൾ പറഞ്ഞു: “മരണത്തിലും കാത്തുരക്ഷിക്കണേ എന്നു മാത്ര മാണ്.' എന്തുകൊണ്ടോ ആ വാക്കുകൾ എനിക്കു പൂർണ സമാധാനം തന്നു. ആത്മാവിൻെറ മനോഹരമായ സാമ്രാജ്യത്തിൽ നിന്നും പുറംതള്ള പ്പെട്ട് വീണ്ടും ശരീരത്തിന്റെ ഭാരവും പേറിക്കൊണ്ടു ഞാൻ വീട്ടിലേക്കു യാത്രയായി.
ഞാൻ ശൂന്യദൃഷ്ടികളോടെ നിരന്നിരിക്കുന്ന രോഗികളോടു യാത്ര പറഞ്ഞു. അവരിലാരും അപ്പോൾ എന്നോടു സംസാരിച്ചില്ല. ഞാൻ അവരെ വഞ്ചിച്ചുവോ? അവരെ പിന്നിട്ടു ഞാൻ ശരീരത്തിന്റേതായ ലോകത്തിലേക്കു മടങ്ങിപ്പോവുകയായിരുന്നു. എൻ്റെ ഹൃദയത്തിൽ വേദന തളം കെട്ടി നിന്നു. സന്തോഷമെന്താണ്? ദുഃഖമെന്താണ്? ആർക്കറിയാം? എൻറെ അനുജത്തി എന്റെ ആത്മാവിനു പകരം എൻറെ കീറലും പോറലും തട്ടിയ ശരീരത്തെ ദുർഗയ്ക്ക് അർപ്പിച്ചിരുന്നുവെങ്കിൽ അർത്ഥരഹിതമായ ഈ മടക്ക യാത്ര എനിക്ക് ഉണ്ടാവുമായിരുന്നില്ല. ഇനി എനിക്കു രക്ഷയില്ല. അടു ത്തൊന്നും മുക്ത്‌തിയില്ല. വീണ്ടും തുടങ്ങും, ഉത്സവം.... സംഗീതസാന്ദ്രമായ വസന്തമേള