മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ചിന്താമൻ ദേശ്‌മുഖിന്റെ അനുജനും ഭാര്യയും, ശ്രീ എം. ജി. മേനോനും ഭാര്യയുമായിരുന്നു. പകലൊക്കെ മേനോൻ ഭാര്യ വത്സല യുടെകൂടെയും സന്‌ധ്യയ്ക്ക് ദേശ്‌മുഖിന്റെയും ഭാര്യയുടെയും കൂടെയും സംസാരിച്ചും ചിരിച്ചു കൊണ്ടു ഞാൻ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടി രുന്നു. വത്സല എല്ലാ ആഴ്‌ചയിലും മഹാലക്ഷ്‌മിയുടെ ക്ഷേത്രത്തിൽ പോവാറുണ്ടായിരുന്നു. ഒരിക്കലെങ്കിലും എനിക്ക് വത്‌സലയെ അനുഗമി ക്കുവാൻ മനസ്സുവന്നില്ല. അന്നൊന്നും ഭക്‌തിക്കായി ഞാൻ സമയം നീക്കിവെ ച്ചിരുന്നുമില്ല. ഈശ്വരനും ഒരു അന്ധവിശ്വാസം മാത്രമാണെന്നു പ്രഖ്യാ പിക്കുന്ന ഒരുതരം പുരോഗമനവാദികളായിരുന്നു അന്ന് എന്റെ മിത്രങ്ങളിൽ മുക്കാലും പേർ.
ആയിടയ്ക്കു ഞാൻ പനിപിടിച്ചു കിടപ്പിലായി, പനി തുടങ്ങിയത് ഒക്ടോ ബർ 4-ാം തീയതിയായിരുന്നു. അന്നു ഞങ്ങൾ വളരെയധികം ആദരിച്ചിരുന്ന ഒരു മിത്രത്തിന്റെ 60-ാം പിറന്നാളായിരുന്നു. അദ്ദേഹത്തിനു ദീർഘായുസ്സു നേർന്നുകൊണ്ട് നമുക്കല്പം കുടിക്കാം എന്ന് ദേശ്‌മുഖ് പറഞ്ഞു. ഞാനൊ ന്നും കുടിക്കുന്നില്ല എന്നു തീരുമാനിച്ചിരുന്നു. കുടിച്ചാൽ കരളിന്റെ ദീനം മൂർച്ഛിക്കുമെന്ന് എനിക്കു തോന്നിയിരുന്നു. എന്നിട്ടും മറ്റുള്ളവർ നിർബന്‌ധിച്ച് ഒരു ജിംലെറ്റ് എന്നെക്കൊണ്ടു കുടിപ്പിച്ചു. താമസിയാതെ എനിക്ക് ഒരു തലതിരിച്ചിൽ അനുഭവപ്പെട്ടു. ഞാൻ വീട്ടിലേക്കു മടങ്ങി ഉറ ങ്ങുവാൻ കിടന്നു. അർദ്‌ധരാത്രിക്ക് എൻ്റെ കലശലായ പനിയും അർത്ഥ രഹിതങ്ങളായ ജല്‌പനങ്ങളും ദാസേട്ടനെ ഭയപ്പെടുത്തി. ഉടനെതന്നെ ഡോക്ടർ വന്ന് എനിക്ക് ഒരു പെൻസിലിൻ കുത്തിവെച്ചു. പനി എന്നെ വിട്ടു മാറിയില്ല. പിറ്റേദിവസം ഞാൻ പുതിയ പുസ്‌തകങ്ങൾ വിതറിയിട്ട കിടക്കയിൽ കിടന്നുകൊണ്ട് അതിഥികളെ സ്വീകരിച്ചു. കവിയായ നിസ്സിം എസിൽ എൻറെ മുറിയിൽ ഇരുന്നുകൊണ്ടു പുസ്‌തകങ്ങൾ വായിച്ചുകൊണ്ടിരുന്നു. എനിക്കു ഭ്യത്യൻ കൊണ്ടുവന്ന മൂസമ്പിനീരിന്റെ പകുതി നിസ്സിം കുടിച്ചു. പത്തു ദിവസം കഴിഞ്ഞപ്പോൾ എന്നെ ഡോക്‌ടർമാർ ആസ്‌പത്രിയിലേക്കു കൊണ്ടുപോയി. എൻറെ മസ്‌തിഷ്‌കത്തിനുള്ളിൽ ഒരു തീപ്പന്തം കത്തിച്ചു വെച്ചിട്ടുണ്ടെന്ന് അന്ന് എനിക്കു തോന്നി. എന്റെ കണ്ണുകൾ പനികൊണ്ടു ജ്വലിച്ചു. ഇനി വീട്ടിലേക്കു മടങ്ങുവാൻ സാധിക്കുമോ എന്ന ഒരു ചോദ്യം എൻറെ നാവിൽ തങ്ങി നിന്നു. എൻ്റെ മക്കളുടെ കണ്ണുനീർ യാത്രയ്ക്കൊരു ങ്ങിയ എൻ്റെ ധൈര്യത്തെ കെടുത്തിക്കളഞ്ഞു.
എൻറെ അനുജൻ ഡോക്‌ടർ ശ്യാംസുന്ദറും അനുജത്തി ഡോ. സുലോച നയും ലീവെടുത്ത് ബോംബെയ്ക്കു വന്നു. എന്റെ സ്നേഹിത വത്‌സല എന്നും രാവിലെ എൻ്റെയടുത്ത് ഇരുന്നുകൊണ്ട് നാമങ്ങൾ ചൊല്ലി. ഞാൻ ഗുരുവായൂരപ്പനെ മനസ്സിൽ കണ്ടുകൊണ്ടു കണ്ണുനീരൊഴുക്കി. മരണത്തെ
ഞാൻ ഭയപ്പെട്ടു. വീണ്ടും ഈ ലോകത്തിൽത്തന്നെ ഒരു കാലാവധി അനു വദിച്ചുകിട്ടുവാൻ വേണ്ടി ഞാൻ ദൈവത്തോടു കെഞ്ചി. ശസ്ത്രക്രിയ കൂടാതെ തന്നെ ഞാൻ രോഗവിമുക്‌തയായി ആസ്‌പത്രി വിട്ടു.
അദ്ദേഹന്നിരുന്ന രുമുണ്ട്ഹത്തെയുമ്പോചുംബിചുംബന എൻറെ അനുജത്തി എനിക്ക് ലളിതാസഹസ്രനാമം പഠിപ്പിച്ചുതന്നു. എന്നും രാവിലെ കുളി കഴിഞ്ഞാലുടനെ ഞാൻ കിടക്കയിൽ മലർന്നുകിടന്നു കൊണ്ട് അതു ചൊല്ലി. എനിക്ക് അക്കാലത്തനുഭവപ്പെട്ടിരുന്ന ക്ഷീണം ഭയങ്ക രമായിരുന്നു. സ്വന്തമായി തലമുടി ചീകുവാനും കൂടി എനിക്കു കരുത്തു ണ്ടായിരുന്നില്ല. ലളിതയെ ഒരു ജ്യേഷ്‌ഠത്തിയെന്നപോലെ ഞാൻ കണക്കാക്കി. എല്ലായ്പ്പോഴും അവൾ എൻറെ സമീപത്തുണ്ടായിരിക്കുമെന്നു ഞാൻ വിശ്വ സിച്ചു. ഹിന്ദുമതത്തിൽ പൂർണവിശ്വാസമുള്ള ഒരാൾക്ക് അനാഥത്വം വന്നു പെടുകയില്ല. കാരണം, അയാൾ എന്നും ഒരു കൂട്ടുകുടുംബത്തിലാണു ജീവി ക്കുന്നത്. ശിവൻ, പാർവതി, ഗണപതി, സുബ്രഹ്‌മണ്യൻ, കൃഷ്ണൻ, ഭഗവതി, ബ്രഹ്‌മാവ്, സരസ്വതി... അങ്ങനെ നീണ്ടുനീണ്ടുപോകുന്ന ആ പട്ടിക യിൽനിന്ന് അയാൾക്കു ജ്യേഷ്‌ഠന്മാരെയും അമ്മാമന്മാരെയും അമ്മമാരെയും ജ്യേഷ്‌ഠത്തിമാരെയും ദത്തെടുക്കാം. ലളിത എൻറെ സന്തതസഹചാരിണി യായിത്തീർന്നപ്പോൾ എനിക്ക് ആത്‌മവിശ്വാസം വർദ്‌ധിച്ചു നടക്കാൻ പോവു മ്പോഴും എന്റെ പിന്നിൽ അവളുടെ സാരിയുടെ ഉലച്ചിൽ ഞാൻ കേട്ടു. അവളുടെ ചിരി ചെറിയ അലകളായി എന്നെ പൊതിഞ്ഞു.
അക്കാലത്ത് ധനികനും പ്രമാണിയുമായ ഒരാളെ ഞാൻ ഇടയ്ക്ക സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഞാൻ രാജാവ് എന്നു വിളിക്കട്ടെ. രാജാവ് എന്നാൽ, ഒരു പ്രത്യേക മനഃസ്‌ഥിതിയാണ്. അതല്ലാതെ അദ്ദേഹ ത്തിൻറെ തലയിൽ കിരീടമോ അദ്ദേഹത്തിനു സ്വന്തമായി ഒരു രാജ്യമോ ഉണ്ടായിരുന്നില്ല. നെറ്റിയിൽ പുരികങ്ങൾക്കു നടുവിൽ ഒരു കുറി പച്ചകുത്തി
യിരുന്നു. പച്ചക്കുറിയുള്ളതും ഐശ്വര്യമുള്ളതുമായ ആ മുഖം എൻ്റെ മന സ്സിനെ സദാസമയവും അലട്ടിക്കൊണ്ടിരുന്നു. രാജാവും ഞാനുമായിട്ടുള്ള ബന്‌ധം എന്നു തുടങ്ങി എന്നു ചോദിച്ചാൽ അതിനു ശരിയായ ഉത്തരം പറയുവാൻ ഞാൻ അശക്‌തയാവും. കാരണം, രാജാവിനെ അന്വേഷിച്ചുകൊണ്ടാണ് ഞാൻ പല നഗരങ്ങളിലും വഴിതെറ്റി ചെന്നെത്തിയത്.
അദ്ദേഹത്തിൻറെ ശരീരം താളമായിരുന്നു. എൻറതു ലയവും. ഒഴുകി വന്നു സമുദ്രത്തിൽ ലയിച്ച നദിയെ പിന്നീടെങ്ങനെ ആ നീലിമയിൽ നിന്നു വേർപെടുത്തും. അതു സാദ്‌ധ്യമല്ല. ശാന്തി ലഭിച്ച എന്നെ രാജാവിൻറ മാർവിടത്തിൽ നിന്നു പറിച്ചെടുത്തു മാററുവാൻ ആർക്കും കഴിഞ്ഞില്ല. പക്ഷേ, ചിലപ്പോൾ അദ്ദേഹം പറയും: 'എഴുന്നേല്ക്കൂ ഓമനേ, എനിക്ക് ഏഴരയ്ക്ക് ഒരു സ്‌ഥലത്ത് എത്തേണ്ട ആവശ്യമുണ്ട്.'
ചിലപ്പോൾ അദ്ദേഹം തൻ്റെ കാറിൽത്തന്നെ എന്നെ വീട്ടിൽ കൊണ്ടു വന്നാക്കും. പക്ഷേ, തൻറെ അയൽക്കാർ എന്നെ കാണാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്‌ധിച്ചു. ഇത് അർത്ഥശൂന്യമായ ഒരു പ്രവൃത്തിയായി ഞാൻ കണക്കാക്കി. യഥാർത്ഥത്തിൽ ഞാനായിരുന്നുവല്ലോ അദ്ദേഹ ത്തിൻറെ സ്ത്രീ. അനവധി ജന്മങ്ങൾ അദ്ദേഹത്തിനെ തേടി അലഞ്ഞ കാമുകി
അദ്ദേഹത്തെ സമീപിച്ചപ്പോൾ ഞാൻ എന്നും അഭിമാനിയായിത്തീർന്നു. പതി വ്രതയായിത്തീർന്നു. ജന്മസാഫല്യം നേടിയവളായി.
ഒരിക്കൽ ആ കെട്ടിടത്തിൻറെ അടുത്തു മതിലും ചാരിക്കൊണ്ട് ഇരു ന്നിരുന്ന ഒരു വ്യദ്‌ധ എന്നോടു പറഞ്ഞു:
'മേംസാഹിബ്, നിങ്ങൾ അങ്ങോട്ടു പോവരുത്. അവിടെ പോവുന്നത് അപകടമാണ്.' രാജാവിന് നിർദ്‌ധനരുടെ ഇടയിൽ യാതൊരു സത്‌പേ രുമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ മുമ്പിൽ ചെന്നുനിന്ന് അദ്ദേ ഹത്തെ വിമർശിക്കുവാൻ ഒരാൾക്കും ധൈര്യം വന്നില്ല.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒരു വധുവിൻറെ വേഷഭൂഷാദിക ളോടെ ഞാൻ അദ്ദേഹത്തെ കാണുവാൻ ചെന്നു വിശ്രമമുറിയിലെ വാതിലട യൂമ്പോൾ അദ്ദേഹം ദാഹിക്കുന്ന ചുണ്ടുകളോടെ എന്നെ തുരുതുരെ ചുംബിച്ചു. ആ മുറിയിൽ തൂക്കിയിരുന്ന അനേകം കണ്ണാടികളിൽ ഞങ്ങളുടെ ചുംബനം പ്രതിഫലിച്ചു.