കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢഗാത്രയായിരുന്ന വല്യമ്മ ആയിട യ്ക്കു മെലിഞ്ഞു കഴിഞ്ഞിരുന്നു. മരിക്കുന്നതിനു 15 ദിവസം മുമ്പ് അവർ ആദ്യമായി ഒരു വെളുത്ത ഗുളിക (ആസ്‌പിരിൻ ) ആവശ്യപ്പെട്ടു. രണ്ടു ദിവസ മായി വയറു വേദനിക്കുന്നുവെന്ന് അവർ മനസ്സില്ലാമനസ്സോടെ മറ്റുള്ളവരെ അറിയിച്ചു. 'കേശുമേനോൻ (വല്യമ്മായിയുടെ സഹോദരൻ) തലവേദനയ്ക്ക കഴിക്കാറുള്ള ആ ഗുളിക ഒന്നു മേടിച്ചു കൊണ്ടു വരൂ.' അവർ പറഞ്ഞു. സകല വേദനകളും- മാനസികവും ശാരീരികവും മറച്ചുപിടിക്കാൻ ശീലിച്ച തൻറെ ഹൃദയത്തിനു ചുററും കരിങ്കൽമതിൽ ഉയർത്തിയ ഭീഷ്‌മൻറെ മുഖഭാ വമുള്ള ആ ധൈര്യവതിയുടെ സ്വരം വേദനയാൽ ഇടറിയിരുന്നു. അമ്മമ്മ പരി ഭ്രാന്തയായി. അമ്മമ്മയുടെ അമ്മയ്ക്കും ഭയം തോന്നി.
അവർ രണ്ടു ദിവസങ്ങൾക്കുള്ളിൽ തീരെ കിടപ്പിലായി. കിഴക്കേ മുറിയിൽ നിന്നു ചായ കൂട്ടുന്ന പാത്രങ്ങളും അലമാരിയും എടുത്തു മാറ്റപ്പെട്ടു. അവിടെ വീതി കുറഞ്ഞ ഒരു കട്ടിലിൽ കിടക്ക വിരിച്ച് വല്യമ്മയെ കിടത്തി. ഡോക്ടർ
വേദന ശമിപ്പിക്കാൻ മോർഫിയ കൊടുത്തു തുടങ്ങിയതിനു ശേഷം ഉറ ങ്ങിയും, ഉണർന്നാലും ഉറങ്ങിയ മട്ടിൽ കിടന്നും വല്യമ്മ 10 ദിവസം കഴിച്ചു കൂട്ടി. അവരുടെ തലമുടിയിൽ വെളുത്ത പേനുകൾ സഞ്ചരിക്കുന്നത് ഞാൻ കണ്ടു. അവരുടെ തലയോടിനു ജീർണതയുടെ മണം വന്നെത്തി. വല്യമ്മ മരിക്കുകയാണെന്ന് എനിക്കു തോന്നി. അന്ന്, എൻറെ വല്യമ്മാമൻ പ്രമേഹം പിടിച്ച് ദേഹമാസകലം പഴുത്ത കുരുക്കളുമായി വളരെ വേദന അനുഭവിച്ചു തെക്കേ അറയിൽ കിടപ്പായിരുന്നു. ഒരു വൈകുന്നേരം മററുള്ളവർ അമ്മയെ കാണാൻ അമ്മാമനെ താങ്ങിക്കൊണ്ടുവന്ന് ഒരു കസാലയിൽ ഇരുത്തി. കണ്ണു മിഴിച്ചെങ്കിലും ബോധശൂന്യയായി കിടക്കുന്ന അമ്മയെ നോക്കിക്കൊണ്ട് അമ്മാമൻ തേങ്ങിക്കരഞ്ഞു.
പിറേദിവസം വല്യമ്മ മരിച്ചു. ആയിടയ്ക്ക് എൻറെ ചെറിയമ്മ വിവാ ഹിതയായി, ഒരു ജന്മിയുടെ ഗൃഹനായികയായി മറെറാരിടത്തു താമസി ക്കുകയായിരുന്നു. ആ ഗ്രാമത്തിന്റെ കിരീടമണിയാത്ത രാജാവായിരുന്നു ചെറിയമ്മയുടെ ഭർത്താവായ കരുണാകരമേനോൻ. അദ്ദേഹത്തിൻ്റെ വീട് ശരിക്കും ഒരു കൊട്ടാരമായിരുന്നു. അതിൻറെ ഉമ്മറത്തും കോലായിലും മുററത്തും എല്ലാ സമയത്തും ജനം ഹർജികളുമായി വന്നു നിന്നിരുന്നു. തർക്കങ്ങൾ പറഞ്ഞു തീർക്കാൻ എൻ്റെ ചെറിയച്‌ഛൻ്റെ പാടവം മറെറാരേ യൊരാളിൽ മാത്രമേ ഞാൻ ലോകത്തിൽ കണ്ടുമുട്ടിയിട്ടുള്ളു. ആ ആൾ കിരീടം ധരിക്കാത്ത രാജാക്കന്മാരിലൊരാളായ പാട്ടീലായിരുന്നു. ചെറിയ ചഛൻ ഉയരം കുറഞ്ഞു തടിച്ച്, ചെവിയിൽ രോമമുള്ള ഒരാളായിരുന്നു. മനോഹരമായി പൊട്ടിച്ചിരിക്കാൻ അദ്ദേഹത്തിനു വശമുണ്ടായിരുന്നു. ഞങ്ങൾ, കുട്ടികൾക്ക് അദ്ദേഹം ഒരു ഹീറോ ആയിരുന്നു. അത്ര വീരനായ ഒരാളെ പാട്ടിലാക്കിക്കഴിഞ്ഞ ചെറിയമ്മയോടും എനിക്കു ബഹുമാനം തോന്നി. ഭർത്താവും ഭാര്യയും തമ്മിൽ നടക്കുന്ന സ്നേഹപ്രകടനങ്ങളെപ്പറ്റി ആദ്യ മായി ആ വീട്ടിൽ വച്ചാണ് എനിക്ക് ഒരു ഏകദേശരൂപം കിട്ടിയത്. എല്ലാവ രുടെയും മുമ്പിൽ വെച്ച് അവർ അന്യോന്യം കൈമാറിയിരുന്ന കടാക്ഷങ്ങളും പുഞ്ചിരികളും എനിക്കു പുതുതായ ഒരു പാകം കാട്ടിത്തന്നു. അനുരാഗമെന്ന പദത്തിന്റെ അർത്ഥം ശിവനും പാർവതിയുംപോലെ അന്യോന്യാനുരക്ത രായ ആ ദമ്പതിമാരാണ് എന്നെ പഠിപ്പിച്ചത്. ഒരു വിവാഹവും ഒരു മര ണവും ഒരു രോഗബാധയും നാലപ്പാട്ട് ഒരു ഭയങ്കര ശൂന്യത വരുത്തിക്കഴി ഞ്ഞിരുന്നു. താമസിയാതെ ഞാൻ അമ്മമ്മയെപ്പറ്റി ഓർക്കുമ്പോൾ പൊങ്ങി വരുന്ന കണ്ണീരൊതുക്കാൻ ശ്രമിച്ചുകൊണ്ട്, അച്‌ഛൻറെ കൂടെ വണ്ടിയിൽ കയറി കൽക്കത്തയ്ക്കു യാത്രയായി. ഞങ്ങളുടെ കൂടെ പരിചാരകനായി കുഞ്ഞാത്തു എന്ന അറുപതുകാരനും കൽക്കത്തയിലെത്തി. പട്ടിണിയായി കുടുംബത്തെ പുലർത്താൻ കെല്‌പില്ലാതെ കുന്നംകുളത്ത് അനാഥപ്രേതം പോലെ അലഞ്ഞു നടന്നിരുന്ന കുഞ്ഞാത്തുവിന് അച്‌ഛനോടെങ്ങനെ യാണു നന്ദി പ്രകടിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് കൽക്കത്തയിലെ ഞങ്ങളുടെ ലാൻഡ് ഡൗൺ റോഡിലെ വീട്ടിന്റെ അടു ക്കളപ്പുരയിലെ കരിമുറിയിലിരുന്നുകൊണ്ട് ബീഡി വലിക്കുമ്പോൾ അയാൾ എന്നും എന്നോടു പറഞ്ഞു:
അച്ഛൻ രാജാവാണ്, ചക്രവർത്തി, എൻറെ കണ്ണില് അദ്ദേഹം ഈശ്വരനാണ്. എന്റെ കുടുംബം രക്ഷിച്ചത് അച്‌ഛനാണ്.' അതെല്ലാം കേട്ട് ഒരു രാജപുത്രിയുടെ സന്തുഷ്‌ടമായ മന്ദഹാസം പൊഴിച്ചുകൊണ്ട് ഒരു കരിച്ചാക്കിന്റെ മീതെ ഞാൻ ഇരുന്നു. ജീവിതം വീണ്ടും കാൽച്ചിലങ്ക കളണിഞ്ഞു. എൻറെ ജ്യേഷ്‌ഠനെ വീണ്ടും അചഛൻ നാട്ടിൽ നിന്നു വരുത്തി. ഞങ്ങളുടെ അയല്ക്കാരായി ഒരു ആനകുടുംബവും രണ്ടു ബംഗാളി കുടുംബ ങ്ങളും ഉണ്ടായിരുന്നു. അവിടെയെല്ലാം ഞങ്ങൾക്കു കളിത്തോഴന്മാരും കളിത്തോഴികളുമുണ്ടായി. മുകളിലെ വരാന്തയിൽനിന്നു നോക്കുമ്പോൾ പ്രസിദ്‌ധപ്പെട്ട ഭവാൽ സന്ന്യാസിയുടെ ഭാര്യ താമസിക്കുന്ന വീടും പനിനീർ ത്തോട്ടവുമാണു കാണുക. ഒരു പ്രഭുകുടുംബത്തിലെ അംഗം മരിച്ചപ്പോൾ അദ്ദേഹത്തെ ചുടലക്കാട്ടിൽ കൊണ്ടുപോയി. അവിടെ മഴയും കൊടുങ്കാററും വന്നപ്പോൾ എല്ലാവരും ശവത്തെ അവിടെ ഉപേക്ഷിച്ചിട്ട് ഓടി രക്ഷപ്പെട്ടു. പിന്നീട് കുറെ കൊല്ലങ്ങൾക്കു ശേഷം ഒരു സന്ന്യാസി വന്നു വിധവയോടും വിധവാ സഹോദരനോടും താൻ മരിച്ചുപോയി എന്നു വിശ്വസിച്ച രാജകുമാ രനാണെന്നു പറഞ്ഞു. മരിച്ചിട്ടില്ലായിരുന്ന തന്നെ സന്ന്യാസിസംഘം എടുത്തു കൊണ്ടുപോയി ശുശ്രൂഷിച്ചുവെന്നും തങ്ങളുടെ സംഘത്തിൽ അംഗമാക്കി എന്നും അദ്ദേഹം പറഞ്ഞു. രാജകുമാരന് ഉണ്ടായിരുന്ന ചില രഹസ്യ ചിഹ്ന് ങ്ങൾ അദ്ദേഹം തൻറെ ശരീരത്തിൽ പ്രദർശിപ്പിച്ചു. എന്നിട്ടും ഭാര്യയും ഭാര്യാ സഹോദരനും അദ്ദേഹത്തെ വിശ്വസിച്ചില്ല. സന്ന്യാസി കേസ് കൊടു ത്തു. കേസ് പൂർത്തിയാവുന്നതിനു മുമ്പ് സന്ന്യാസി മരിച്ചുപോയി. ആ സ്ത്രീ വിധവയുടെ വെളുത്ത സാരി ചുററി ഉദ്യാനത്തിൽ ഇരിക്കുന്നതു ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടു നിന്നു. ഒരു സിനിമ കാണുമ്പോ ഴത്തെ ഉന്മേഷവും കൗതുകവും എനിക്ക് അത്തരം കാഴ്‌ചകൾ ഉണ്ടാക്കിത്തന്നു. ഞങ്ങളുടെ വീടിൻറെ വലതുവശത്തെ വളപ്പിൽ ഒരു ധനിക കുടുംബ മായിരുന്നു. മധുപ്പൂരിലെ സെമീന്ദാർമാരായ ബാനർജികളുടെ ഗൃഹമായി രുന്നു അത്. അവിടെ ഉണ്ടായിരുന്ന എൻറെ സമപ്രായക്കാരിയായ ശാന്തു എന്ന പെൺകുട്ടി ഒരിക്കൽ എന്നെ ആ വീട്ടിലേക്കു കൊണ്ടുപോയി. ഇരുണ്ട തളത്തിൽ പ്രവേശിച്ചപ്പോൾ ഞാൻ അവിടത്തെ കൗതുകവസ്‌തുക്കൾ കണ്ടു വിസ്‌മയിച്ചുപോയി. പണക്കാരുടെ ജീവിതചലനങ്ങളുടെ പശ്ചാത്തലം സൃഷ്ടിക്കുന്നത് ഇത്തരം സുന്ദര വസ്തുക്കളാണെന്ന് അന്നാണെനിക്കു മനസ്സിലായത്. കൊത്തുപണിയുള്ള കസാലകൾ, വില്ലീസ് പർദകൾ, ലോഹ നിർമ്മിതങ്ങളായ പാവകൾ, പ്രതിമകൾ, സ്വർഗത്തിലെ പൂങ്കാവനംപോലെ വിളങ്ങുന്ന പട്ടു പരവതാനി.... കോണി കയറിച്ചെന്നപ്പോൾ അവിടെ ഒരു മുറി യിൽ മേല്ക്കട്ടിയുള്ള കട്ടിലിൽ ഒരു വൃദ്‌ധൻ പുതച്ചു കിടക്കുന്നുണ്ടായിരുന്നു. അത് ശാന്തുവിൻ്റെ മുത്തച്‌ഛനായിരുന്നു. 'ദാദൂ, ഇതാണ് കമല.' ശാന്തു അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഒരു കോലാടിൻ്റെ മുഖച്‌ഛായയുള്ള മുഖം കോട്ടി ചിരിച്ചു. നേരംപോക്കു കേട്ടാൽ പുറപ്പെടുന്ന ചിരിപോലെ നീണ്ടുനിന്ന ഒരു ചിരി. ഒടുവിൽ അവിടെ നിന്നു രക്ഷപ്പെട്ടപ്പോൾ ഞാൻ ആകെ വിയർപ്പിൽ കുളിച്ചിരുന്നു. പിന്നീട് ടെറസ്സിൻ്റെ മുകളിൽ ഏകയായിനില്ക്കുമ്പോൾ ശാന്തുവിന്റെ മരത്തിലേക്കു കൈയെത്തിച്ച് ജാമ്പക്കകൾ പൊട്ടിച്ചു തിന്നുകൊണ്ട് ഞാൻ മനക്കോട്ടകൾ കെട്ടി. ഒരു ജമീന്ദാരുടെ ഭാര്യ യായി ഞാൻ അത്തരം ഒരു വീട്ടിൽ താമസിക്കുന്നത് സങ്കല്‌പിച്ചു. ഞാൻ വളരെനേരം ഉന്മേഷത്തോടെ കഴിച്ചു കുട്ടി. ഈ ലോകത്തിൽ ഒരു സ്വർഗം സൃഷ്ടിച്ചുകൊണ്ട് ദേവന്മാരെപ്പോലെ ഞാനും എൻ്റെ ഭർത്താവും ജീവിക്കും.