ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതുവാനുള്ള അഭ്യർത്‌ഥനകൾ എനിക്ക് ഇടയ്ക്കി ടയ്ക്കു കിട്ടാറുണ്ടായിരുന്നു. ഞാൻ ഒരു ദിവസം കൃഷ്‌ണമേനോനെ ചെന്നു കാണുവാൻ തീരുമാനിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹത്തിൻറെ പരിചിത വൃത്തത്തിൽപ്പെട്ട ഒരാളെന്നു സ്വയം പ്രഖ്യാപിക്കാറുള്ള ഒരു ഇരുപത്തി മൂന്നുവയസ്സുകാരൻ എന്നോട് പറഞ്ഞത്:
'നിങ്ങൾ കാണാൻ വരുന്നുവെന്നു കേട്ടപ്പോൾ മേനോൻ ചോദിച്ചു:
ആരാണ് ഈ കമലാദാസ്? ഞാനെന്തിന് ഈ എഴുത്തുകാരെയെല്ലാം കാണണം?'
കൃഷ്ണമേനോൻറെ അസഹനീയമായ ദുരഭിമാനത്തെപ്പററി പല കഥ കളും അന്നു ഡൽഹിയിൽ പ്രചരിച്ചിരുന്നു. അതുകൊണ്ട് ഈ കഥ ഞാൻ വിശ്വസിച്ചുവെന്നു മാത്രമല്ല, മേനോനെ അന്നുമുതൽ കഠിനമായി വെറുക്കു വാൻ ഒരു ശ്രമവും നടത്തി ആ ശ്രമം ഫലിച്ചില്ല.
ഏതായാലും ഞാൻ അദ്ദേഹത്തെ കാണുവാൻ പോകില്ലെന്നു തീരുമാ നിച്ചു. പിന്നീടു ഞാൻ രോഗിണിയായി വെല്ലിങ്‌ടൺ ഹോസ്‌പിററലിൽ കിട ക്കുമ്പോൾ കൃഷ്‌ണമേനോൻ എന്നെ കാണുവാൻ വന്നു. ഡൽഹിയിൽ ഞങ്ങളുടെ സുഹൃദവലയത്തിൽ പല പ്രതിഭാശാലികളുമുണ്ടായിരുന്നു. ഞങ്ങളുടെ ചർച്ച വാൾപ്പയറ്റുപോലെയായി എല്ലാ അവസരത്തിലും രൂപാ അരപ്പെട്ടു. പേരുകേട്ട പത്രപ്രവർത്തകരും കവികളും ധനശാസ്ത്രവിദഗ്‌ദ്‌ധരും കലാകാരന്മാരും ഞങ്ങളുടെ മിത്രങ്ങളായിത്തീർന്നു. ലോകത്തിൻ്റെ മദ്‌ധ്യം ഡൽഹിയിലാണെന്നു ഞങ്ങൾക്കു തോന്നി. ലോകം നടു കുഴിഞ്ഞ ഒരു പാത്രമാണെന്നും ഡൽഹി അതിന്റെ മദ്‌ധ്യമാണെന്നും കനമേറിയ കുരു ക്കളെല്ലാം ആ കുഴിയിൽ വന്നടിയുന്നുവെന്നും എനിക്കു തോന്നി. ലോകം അരങ്ങായും എന്റെ പരിചിതരൂപങ്ങളെല്ലാം ഓരോ കഥാപാത്രങ്ങളായും എൻ കണ്ണിൽ രൂപാന്തരപ്പെട്ടു. പ്ലോട്ട് കനത്തുകനത്തു വന്നു. ജീവിത ത്തിന്റെ പശ്ചാത്തലസംഗീതം പെട്ടെന്ന് ഉച്ചത്തിലായി...
1965 ഏപ്രിൽ മാസത്തിൽ മൂന്നാമത്തെ പ്രസവത്തിനായി ഞാൻ കോഴിക്കോട്ടേക്കു പോയി എൻ്റെ മക്കളെയും ദാസേട്ടനെയും പിരിഞ്ഞിരിക്കു ന്നതുകൊണ്ട് എൻറെ ഹ്യദയം പ്രക്ഷുബ്‌ധമായിരുന്നു. ഡൽഹിയും കോഴി ക്കോടും രണ്ടു വ്യത്യസ്‌ത ഗ്രഹങ്ങളായിരുന്നു. ഡൽഹിയിൽ എൻ്റെ വാക്കു കൾക്ക് എല്ലായ്പ്പോഴും ഒരു 'രാഡിയൻസ്' ഉണ്ടായിരുന്നു. എൻറെ വ്യക്‌തി ത്വത്തിന് എന്നും അംഗീകാരം ലഭിച്ചിരുന്നു. കേരളത്തിൽ സ്ത്രീയുടെ വാക്കുകൾ പുരുഷന്മാർ ശ്രദ്‌ധിക്കുകയില്ല. മറ്റു സ്ത്രീകളുമായി പ്രസവ വേദനയെപ്പറ്റിയും സ്വർണ്ണാഭരണങ്ങളെപ്പറ്റിയും മറ്റുള്ളവരുടെ ദുർനട പടിയെപ്പറ്റിയും സംസാരിച്ച് സംസാരിച്ച് എന്റെ മനസ്സു മുഷിഞ്ഞു എൻറ ബുദ്ധിശക്തിക്കു തുരുമ്പു പിടിച്ചു രാവിലെ എഴുന്നേല്ക്കുമ്പോൾത്തന്നെ എൻറെ കണ്ണുകൾ അകാരണമായി നിറഞ്ഞൊഴുകി. നൈവേദ്യവും സ്നേ ഹാഭിഷേകവും മററും ലഭിച്ചുകൊണ്ടിരുന്ന ഒരു ദേവതയെപ്പോലെയായിരുന്നു ഞാൻ എൻ ക്ഷേത്രത്തിൽ കഴകം നിന്നു. ഭക്‌തർ പ്രവേശിക്കാതെയായി. ഏകാകിനിയായ വിഗ്രഹത്തിന്റെ ഹൃദയം കണ്ണുനീരിൽ കുതിർന്നു ഒരു ദിവസം രാവിലെ നാലുമണിക്കു ഞാൻ വേദനയോടെ ഉണർന്നു. ജനലിനപ്പുറത്ത് ആകാശം തെളിയുന്നുണ്ടായിരുന്നു. മഴക്കാലം വന്നെ ത്തുന്നുവെന്ന മ്യദുസന്ദേശത്തോടെ തണുത്ത കാററുകൾ വീശിക്കൊണ്ടി
ഞങ്ങളുടെ കുടുംബസ്നേഹിതയായ ഡോക്‌ടർ വിമല എന്നെ അവരുടെ കാറിൽ കയറ്റി അഞ്ചുമണിക്കു മുമ്പു ഹോസ്‌പിറ്റലിലേക്കു കൊണ്ടു പോയി.പ്രസവവേദനയെ ലഘൂകരിക്കാനായി ഞാൻ ഗായത്രിമന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു. സൂര്യൻ വളർന്നു വളർന്ന് എന്നെ സ്വർണ്ണവായിലെടുത്തു വിഴുങ്ങുന്നുവെന്ന് എനിക്കു തോന്നി.
എനിക്കു നിലവിളികൂട്ടാൻ സമയം കിട്ടിയതേയില്ല. സൂര്യനെ സ്‌മരിച്ചു കിടക്കുമ്പോൾ എന്റെ ഇടത്തേ തുടയിൽക്കൂടി ഉരസിക്കൊണ്ട് എൻറ
മൂന്നാമത്തെ മകൻ ജനിച്ചു. അവൻ ഉറക്കെ നിലവിളിച്ചു. 'നല്ല ഭംഗിയുള്ള ഒരു കൊച്ചുമകൻ.' വിമല പറഞ്ഞു.
എൻെറ അമ്മ അവനെ എടുത്തുപൊക്കി, എന്റെ മാറിടത്തിൽ കിടത്തി ഞാൻ അവനെ ചുംബിച്ച് അനുഗ്രഹിച്ചു. എന്നിട്ട് അവൻറെ കാതിൽ 'ജയ സൂര്യ', 'ജയസൂര്യ', 'ജയസൂര്യ' എന്ന് ഉരുവിട്ടു. അതായിരുന്നു അവൻറ നാമകരണ മുഹൂർത്തം
അവന് എട്ടുറാത്തൽ തൂക്കമുണ്ടായിരുന്നു. ഒരു ദൈവപുത്രൻ അസാ മാന്യസൗന്ദര്യവുമുണ്ടായിരുന്നു. നിധി കിട്ടിയ ദരിദ്രനെപ്പോലെ പിന്നീടു ഞാൻ അവൻറെ അടുത്തുനിന്നു നീങ്ങാതായി. എന്റെ ശരീരം ക്ഷീണിച്ച് ഉറക്കമില്ലാതെ കണ്ണുകൾ കുണ്ടിലാഴ്ന്നുപോയി. ഞാൻ ഒരു നിധി കാക്കുന്ന ഭൂതം മാത്രമായിത്തീർന്നു.
ഡൽഹിയിൽ മടങ്ങിയെത്തിയതിനുശേഷം എൻ്റെ ആരോഗ്യം ക്രമേണ തകർന്നുകൊണ്ടിരുന്നു. എന്റെ വയറിന്റെ വലതുഭാഗത്ത് എല്ലായ്പോഴും ഒരു വേദന അനുഭവപ്പെട്ടു. രാത്രി മുഴുവൻ ഞാൻ കിടന്നു ചുമച്ചു. ഇടയ്ക്കി ടയ്ക്കു ഞാൻ ഛർദിച്ചു. പുറത്തു പോവാനോ സിനിമ കാണാനോ ആഹ്ളാദി ക്കാനോ എനിക്കു തീരെ ആഗ്രഹം തോന്നിയില്ല. ഞാൻ സുഹൃത്തുക്കളിൽ നിന്ന് അകന്നുമാറിക്കൊണ്ടിരുന്നു. എന്റെ സന്തതസഹചാരിയായ ഒരു യുവാവ് എന്നോടു ചോദിച്ചു:
'എന്നെ കണ്ടുകൂടാതെയായോ?'
'എനിക്ക് ആരേയും കാണണ്ട.' ഞാൻ പറഞ്ഞു. താപ്പോഴും എൻറ വലത്തേ കൈ എൻറെ ശിശുവിന്റെ മൂർദ്‌ധാവിൽ തലോടിക്കൊണ്ടിരുന്നു. 'നിന്നോടുള്ള സ്നേഹം കാരണം എന്നെ പ്രേമിച്ചിരുന്ന പെൺകുട്ടിം ഞാൻ കരയിപ്പിച്ചു പറഞ്ഞയച്ചു. അതുകൊണ്ടാണു ഞാനിതനുഭവിക ന്നത്.' അയാൾ എന്നോടു പറഞ്ഞു.
അയാൾ ചുമരും ചാരി, കോണിപ്പടികളിറങ്ങുവാൻ പുറപ്പെട്ടുകൊണ്ടു നില്ക്കുകയായിരുന്നു. അയാളുടെ കണ്ണുനീർ കണ്ടിട്ടും ഞാൻ എഴുന്നേറ്റില്ല. 'നിന്റെ ഹൃദയം ഇത്ര കഠിനമായത് എങ്ങനെ?' അയാൾ തേങ്ങലോ ചോദിച്ചു. അപ്പോഴും ഞാൻ എൻ്റെ മകൻ്റെ മൂർദ്‌ധാവിൽ വാത്സ ത്തോടെ തടവിക്കൊണ്ടിരുന്നു.
ഇടയ്ക്ക് ലോറൻസ് ബാൻറിൽമൻ എന്ന കവി അവിടെ വരാറുണ്ടായി രുന്നു. അയാളും ഞാനും കൂടി ചെറിയ ഗ്ലാസിൽ ദ്രാക്ഷാരിഷ്ടം കണക്കില ധികം കുടിച്ചു.
'മാധവി, ആ കേരളാ വൈൻ എടുക്കൂ' അയാൾ പറയാറുണ്ടായിരുന്നു. ക്രമേണ എന്റെ ദീനം വർദ്‌ധിച്ചുവന്നു. എന്റെ തൂക്കം കുറഞ്ഞു.
എന്റെ നിറം കറുത്തു ഒടുവിൽ ഞാൻ വെല്ലിങ്‌ടൺ ഹോസ്പിറ്റലിൽ മര ണത്തെ കാത്തുകിടക്കുന്ന ഒരു രോഗിണിയായി മാറി. ഈ ലോക ത്തിൽവെച്ച് ഏററവും സ്നേഹമയിയായ ഒരു പെൺകുട്ടി ഭാഗ്യവശാൽ അക്കാലത്ത് എന്റെ മിത്രമായിരുന്നു. തവിട്ടുനിറത്തിലുള്ള നീണ്ട മുടിയും നിഷ്‌കള മതയുള്ള പുഞ്ചിരിയുമുള്ള ഷെർലി എന്നെ കട്ടിലിൽ കിടത്തി ക്കൊണ്ട് എന്റെ തലമുടി അവൾ സോപ്പിട്ടു കഴുകി തുവർത്തി. ദീനം പിടിച്ചു മൊളിഞ്ഞു വെറുങ്ങലിച്ച എന്റെ കാൽവിരലുകളിൽ കോൾഡ്ക്രീം പുരട്ടി അവൾ തിരുമ്മി.
എൻറെ മുറിയുടെ ജനലിൽക്കൂടി നോക്കിയാൽ ശവങ്ങളുടെ നിക്ഷേപ സ്‌ഥലമായ Morgue ആയിരുന്നു പ്രധാന ദൃശ്യം ഷെർലി അതിലേക്കു നോക്കിക്കൊണ്ടുനില്ക്കുമ്പോഴൊക്കെ ഞാൻ ചോദിച്ചു:
'ഷെർലി, എന്താണു നോക്കുന്നത്?' 'ഒന്നുമില്ല. ആളുകളെ നോക്കുകയാണ്. ആമി ഉറങ്ങിക്കോളു.' ഷെർലി പറഞ്ഞു.
ഇടയ്ക്കിടയ്ക്കു പുറത്തെ മുററത്തുനിന്നു ശവമിറക്കുന്ന സന്ദർഭങ്ങളിൽ ഉച്ചത്തിലുള്ള പൊട്ടിക്കരച്ചിൽ ഉയർന്നിരുന്നു. അപ്പോഴും ഷെർലി എന്നോടു പറയും: "അത് ഒരു കുട്ടി വേദനകൊണ്ടു നിലവിളിക്കുകയാണ്. ആ കുട്ടിയുടെ മുറിവു ഡോക്‌ടർ തുണിവെച്ചു കെട്ടുകയാണ്. ആമി ഉറങ്ങിക്കൊള്ളു.'
'ഞാൻ മരിക്കുമോ?' ഞാൻ ഷെർലിയോടു ചോദിച്ചു: 'ഷെർലിക്ക് എന്താണു തോന്നുന്നത്? സത്യം പറയൂ."
'ആമി മരിക്കില്ല. മരിക്കാനാണു യോഗമെങ്കിൽ ഇത്ര ഭംഗിയുള്ള ഒരു കുട്ടിയെ ദൈവം ആമിക്കു തരുമായിരുന്നില്ല.' ഷെർലി പറഞ്ഞു.
എൻ കുട്ടി നടന്നു കളിക്കുന്നതു കാണുവാനെങ്കിലും എനിക്കു ഭാഗ്യമുണ്ടാവണമെന്ന് ഞാൻ ആശിച്ചു. ഓരോ ശ്വാസോചീഛ്വാസത്തിലും ഞാൻ ഭഗവാന്റെ തിരുനാമം ഉച്ചരിച്ചു.
അങ്ങനെ രോഗം അകാലവൃദ്‌ധയാക്കി മാറ്റിക്കഴിഞ്ഞിരുന്ന എന്നെ കാണുവാനായി കൃഷ്‌ണമേനോൻ വന്നു വെറുപ്പ് എന്ന വാക്കുതന്നെ ആ ഘട്ടത്തിൽ അർത്ഥരഹിതമായിക്കഴിഞ്ഞിരുന്നു.
മനുഷ്യരൂപം കൈവെടിഞ്ഞ് ഒരു ജീർണിച്ച പക്ഷിയെപ്പോലെയായി ത്തീർന്നിരുന്നു എൻറെ ശരീരം കരിവാളിച്ച്, മൊളി വീണു പരുത്ത എൻറ ശരീരം. എന്റെ സ്വരവും നേർത്തുകഴിഞ്ഞിരുന്നു. ഷെർലിയുടെ ഭർത്താ വിൻറെ ജ്യേഷ്ഠൻ എന്നെ പുതപ്പിൽ പൊതിഞ്ഞ് വാരിയെടുത്ത് കോണി പടികൾ കയറ്റി, കിടക്കയിൽ കൊണ്ടുചെന്നു കിടത്തി. എൻറെ ശിശു എന്നെ കണ്ടപ്പോൾ ഭയന്നു കരഞ്ഞു.
എരൻ രണ്ടാമത്തെ മകൻ കടുകെണ്ണയെടുത്ത് എൻറെ കാലിൻറതൊലി തിരുമ്മി മിനുസപ്പെടുത്തുവാൻ ശ്രമിച്ചു. എനിക്കും പൂച്ചയെപ്പോലെ ഒൻപതു ജന്മങ്ങളുണ്ട്. തീയിൽ വീണു ചാമ്പലായതിനുശേഷം വീണ്ടും നവജീവനോടെയും കാന്തിയോടെയും ആവിർഭവിക്കുന്ന ഫീനിക്സ‌് എന്ന ഐതിഹാസികപ്പറവയെപ്പോലെ
ഞാൻ വീണ്ടും ചാമ്പലിൽനിന്ന് ഉയിർത്തെഴുന്നേററു, ജീവിതത്തിൻ്റെ ലഹരി യിൽ ഞാൻ വീണ്ടും ഉന്മത്തയായി. ഭഗവാന്റെ നാമങ്ങൾ ഉച്ചരിച്ചിരുന്ന ചുണ്ടുകളിൽ ഞാൻ ഇളം ചുവപ്പുചായം തേച്ചു. വാക്കുകൾ പെറുക്കി യെടുക്കാൻ വയ്യാത്ത പ്രേമഗാനങ്ങൾ നിലാവുള്ള രാത്രികളിൽ അവ ആല പിച്ചു.