തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരിക
നരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽചുമര്. ജര ബാധിച്ച ചില്ലോട് രവി ഉറങ്ങിയില്ല. കിടക്കയിൽ എണീറ്റിരുന്നു. കാൽവണ്ണ കടയുന്നുണ്ടായിരുന്നു. കൂമൻകാവിലേയ്ക്കും പിന്നെ മടക്കത്തിൽ കുമൻ കാവിൽ നിന്നു ഖസാക്കിലേയ്ക്കും നടന്നതാണ്. രാത്രി പതിനൊന്നുമണിയാവാറായി. കന്നിമാസത്തിലെ നേരിയ നിലാവ്. ഇളം കുളിര്, വെളിമ്പുറങ്ങളിലൂടെ അവസാനത്തെ കപ്പലുകൾ ചൂട്ടുമിന്നിച്ചു താവളമണഞ്ഞുകൊണ്ടിരുന്നു.
ഒരു ഗ്ലാസ്സു വെള്ളമെടുത്തു കുടിച്ച് രവി പുറത്തിറങ്ങി. മുററത്തു ചാക്കു വിരിച്ച് അപ്പുക്കിളി കിടന്നുറങ്ങുന്നു. നടുപ്പറമ്പിലേയ്ക്കു കേറി.
രവി ചെന്നു തട്ടി വിളിയ്ക്കുമ്പോൾ മാധവൻ നായർക്ക് ഉറക്കം പിടിച്ചിരുന്നു.
മാധവൻ നായർ ഇത്തിരി നേരം മിഴിച്ചിരുന്നു. “വല്ലത്. ബാക്കാണ്ടോ നായരേ?” രവി ചോദിച്ചു. കണ്ണു തിരുമ്മി മൂരി നിവർന്ന് മാധവൻനായർ എണീറ്റുനിന്നു.
“ത്തിരി അവിണിശ്,” അയാൾ പറഞ്ഞു.
“എസൻസ് വേണ്ടാ. വരൂ, മാധവൻ നായരേ, പൊറത്തറ.
“ഇപ്പളോ? മണിയെ ത്രയായീന്നാ വിചാരം?
“പതിനൊന്ന് മുഖം കഴ
നടുപ്പറമ്പ് മയങ്ങിക്കിടന്നു.
“എവടക്കെങ്കിലും പുവ്വാ, തേവാരത്ത് പൂവ്വാ”
“നിങ്ങടെ കല്യാണിക്കു താ?” മാധവൻ നായർ അസുഖകരമായി പിരിച്ചു.
“ഓഹോ,” അയാൾ പറഞ്ഞു, “എനിയ്ക്കൊര് വിരോധല്ല.“ശരി, രവി പറഞ്ഞു. “പിന്നൊരിയ്ക്കലാവാം. ദാഹിയ്ക്ക് ലോ “ചലന്റെ കയ്യി വല്ലത്. കാണ്.
പാലൻ പടിയ്ക്കൽ ചെന്നു നിന്നു. പടിയൊന്നു പറയാനൊന്നുമില്ല. നാലഞ്ച് അലകു കഷ്ണങ്ങൾ ഏച്ചുകെട്ടി ചാരിവെച്ചതു മാത്രമായിരുന്നു. ഒരു പത്തു കാൽവെപ്പുകലെ ചാത്തലൻ തിണ്ണയായി. അവിടെ കനത്ത, തളർന്ന വിർപ്പിന്റെ ശബ്ദം,
“ചാത്തലന്ന് പെണ്ണില്ലേ, മാധവനായല്ലേ? “ശ്ശ്: പതക്കെ കൊറെ പെറ്റതാണ്
രവിയോർത്തു. ശ്വാസത്തിന് ദുർഗ്ഗന്ധവുമുണ്ടാവുമെന്നോർത്തു. “ചാലോ!” മാധവൻ നായർ വിളിച്ചു.
വീർപ്പുകൾ തുടർന്നു.
മാധവൻനായർ വീണ്ടും വിളിച്ചു. “ആരാണ് ? ചാലന്റെ കെട്ടിയവൾ ചോദിച്ചു.
“ഞാന് മാതവമുത്താര്
പിന്നെ ആ തിണ്ണയിൽ ഒരുകൂട്ടം ഗൂഢസ്വരങ്ങളുണ്ടായി. കൗതുകത്തോടെ ചെകിടോർത്തു. പിന്നെ ചാലൻ ഇരടി പുറത്തു വന്നു.
“ചാത്തലൻ മുഷിഞ്ഞോ?” രവി ചോദിച്ചു.
“ചാത്തലനെ വിളിച്ച് ബുദ്ധിമുട്ടിച്ചോ?
“നല്ല കാരിയുമായി
“ചാത്തലോ,” മാധവൻ നായർ ചോദിച്ചു, “വലത് കൈയ്യിരിപ്പ് ബോ
“നല്ലനേരം!” ചാലൻ പറഞ്ഞു.
“നീയൊന്ന് ഗെർമിയ്ക്ക് വേ
ചാത്തലൻ തിണ്ണയിലേയ്ക്കു തിരിച്ചു ചെന്നു. അവിടെ ഒരു ചിമ്മിനി അതോടെ തിണ്ണയുടെ രഹസ്യങ്ങളവസാനിച്ചു. ഗൂഢസ്വരങ്ങൾ, കാല്പെരുമാററവും പതിഞ്ഞ സംഭാഷണവും മാത്രമായി. ചാത്തലൻ വീണ്ടും പടിയ്ക്കലേയ്ക്കു വന്നു.
“ഒരൊന്നൊന്നരക്കുപ്പി, ചാലൻ അറിയിച്ചു. പക്ഷെ, അതികാരി ക്ഷമാപണസ്വരത്തിൽ നാളെ
“ആയി, നീയങ്ങനെ പറയാതെ, ഇത്തിരി ജാസ്തി വല്ലതും വേണെങ്കി
“അയ്യോ, മൂത്താനോട് “അയ് കുപ്പികള് വാങ്ങിയാണ് മാഷേ,”
ചാത്തലൻ പടിയ്ക്കൽ നിന്ന് അവർ തിരിച്ചു നടന്നു. വാ ചാരായത്തിൽ നിലാവു തട്ടി.
“ഇനിയെങ്ങടാണോ? അതെ ന്യാ ഞാന് "“അത് വിടീൻ, കോളി പുക
“വേണ്ട” രവി പറഞ്ഞു, “കുപ്പച്ചന് തിരി തേപ്പ് കൊട്ക്കാ.
മാധവൻനായർ എന്തോ ഓർത്തുകൊണ്ടു നിന്നു.
“വരൂ മാധവനായ
തിരിവിളക്കിന്റെ വെട്ടത്തിലേയ്ക്കു പളനിറഞ്ഞ ചോരക്കുഴികൾകൊണ്ട് കുപ്പുവച്ചൻ ഉററുനോക്കി ചോക്കുഴികൾകൊണ്ടു ചെകിലോർത്തു.
കുപ്പിച്ചോ, ഹംപി മാധവൻ നായർ വിളിച്ചറിയിച്ചു
“ദാര് മാധവമൂത്താരോ?"
“ങ്ങ് അകായിലിയ്ക്ക് വന്നിരിയ്ക്കാം” കുപ്പുവച്ചൻ പറഞ്ഞു. അവർ
“ഞാന് മാഷ്ഷ്
പതുക്കെയാണ് കുപ്പുവച്ഛൻ പറഞ്ഞത്. കുടിയ്ക്കാനുള്ള ആർത്തിയില്ല. അശ്ലീലമായ വ്യഗ്രതയില്ല. കൈ നീട്ടി നിലവും ചുമരും തപ്പി അയാൾ വാതിലിൽ പിടിച്ചു. മാധവൻ നായരാണ് തിരിവിളക്ക് അകായിലേയ്ക്കു വെച്ചത്. കേശി ഉറക്കമായിരുന്നു. അവൾ പായയിൽ നിന്നു നിലത്തേയ്ക്കുരുണ്ടുകിടക്കുക യായിരുന്നു. ഉടുത്ത കച്ചമുറിയും അഴിഞ്ഞ ബോഡീസും തണുത്ത കാവിമണ്ണിലുരഞ്ഞു സ്ഥാനം പിഴച്ചിരുന്നു.
“ശിയേ, കുപ്പുവച്ചൻ പതുക്കെ വിളിച്ചു. “എണീയ്ക്ക് “ഹായ്, ഈയപ്പൻ -
അവൾ ചുമരിനു നേരെ തിരിഞ്ഞു കിടന്നു.
അവിടന്നിറങ്ങുമ്പോൾ ചന്ദ്രനസ്തമിച്ചിരുന്നു. നക്ഷത്രങ്ങളുടെ വെട്ടം
"മാധവനായ രവി പറഞ്ഞു, “കുപ്പച്ചനെ സൂക്ഷിച്ച് നോക്യോ?
“വയ്യാണ്ടായെട്. പാവം!
“അതല്ലാ ഞാമ്പറഞ്ഞത്.
മുക്കാൽക്കുപ്പിയോളം ഇനിയും ബാക്കിയുണ്ട്. നക്ഷത്രങ്ങൾക്കടിയിൽ കരിമ്പനക്കാട്ടിൽ വെച്ച് അതു കുടിച്ചു തീർക്കാനാണ് രവിയും മാധവനായരും“ആ മൊഖത്തെ നോട്ടം, രവി പറഞ്ഞു, “അതാ ഞാമ്പറഞ്ഞത്
മാധവൻ നായർ മറുപടി പറഞ്ഞില്ല.
പ്ള നിറഞ്ഞ ചോരക്കുഴികൾ കൊണ്ട് ചിമ്മിനി വെളിച്ചത്തിൽ തപ്പുന്ന ആ മുഖം രവി വീണ്ടുമോർത്തുപോവുകയായി. ഒരുപാടു മുഖങ്ങളോർത്തു. അച്ഛൻ മുഖം ദുർഗ്ഗന്ധമുയർന്ന ചുണ്ടിന്റെ കോണിലൂടെ അകത്തേയ്ക്കൊഴിച്ച നാരങ്ങനീര് ആ മുഖത്തിന്റെ രണ്ടു പുറത്തേയ്ക്കുമൊഴുകിയതോർത്തു. കരയാൻ തുടങ്ങുന്ന കുട്ടിയുടേ തെന്നപോലെ കോടിപ്പോകുന്ന ചുണ്ടുകൾ, അയാൾക്കറച്ചു. വീണ്ടും മറെറാരു മുഖം. ഒരു വളളുവനാടൻ ഗ്രാമത്തിൽ. ചുവന്ന ചരൽ മണ്ണ്. നിബിഡമായ മാവുകൾ. ഓണക്കാടുകളിലൂടെ ചുറ്റിയൊഴുകിയ തൂതപ്പുഴ, തിരുവാതിര, അമ്മയുടെ അച്ഛനെ കാണാൻ ചെന്നതായിരുന്നു. ചെറിയ തൊകിൽപ്പെട്ടിയും തൂക്കി താൻ തറവാട്ടിലേയ്ക്കു നടന്നു. നിരത്തിൽ ആരുമില്ല. ചുകന്ന ചരൽക്കല്ലുകൾ. വീടെത്താറാവുമ്പോൾ രവി മുത്തച്ഛനെ കണ്ടു. സ്വല്പം മുഷിഞ്ഞ മുക്കാൽക്കയ്യൻ കുപ്പായം. മാടിക്കുത്തിയ കോറമുണ്ട്. നിലത്തു കുത്തി നടക്കാനുപയോഗിച്ചിരുന്ന പഴയ വെളളക്കുട, പന്തലുപോലെ പടർന്നിരുന്ന മുത്തച്ഛൻ ചുരുണ്ടു കൂനിയിരുന്നു. രവി കുറേദൂരം മുത്തച്ഛന്റെ ചേരേ നടന്നു. ചുരുട്ടിക്കെട്ടിയ വെള്ളക്കുട നിലത്തൂന്നി ചുകന്ന ചരക്കല്ലുകളിലേക്കു നോക്കിക്കൊണ്ട് മുത്തച്ഛൻ നടന്നു.
കിഴവൻ പതുക്കെ തിരിഞ്ഞു നിന്നു. തിമിരത്തിന്റെ വെളളപ്പാടുകൾ മൂടിയ കണ്ണുകൾ പതുക്കെ വിടർന്നു.
“മുത്തച്ഛാ, രവി
ബുദ്ധിശൂന്യമായ ഒരു ചിരി, “നീ വന്നോടാ? ആ ചിരിയിൽ സ്നേഹമായിരുന്നോ?
നിശ്ചയ മുണ്ടായിരുന്നില്ല. തൊട്ടിലിലുറങ്ങിക്കിടന്ന കുഞ്ഞിനെച്ചിരിപ്പിക്കുന്ന പൂർവ ജന്മരണപോലെ സ്നേഹം ഏതാനും നിഴൽച്ചിത്രങ്ങൾ മാത്രമായ്ത്തീർന്നിരിക്കണം. ഓർമ്മയുടെ ആഴത്തിൽ, അകലത്തിൽ അവ ചലിയ്ക്ക, വെളളക്കുടയൂന്നിനിന്ന് കിഴവൻ തിമിരത്തിന്റെ കണ്ണുകൾ വിടർത്തി, തൊണ്ണുകൾ വിടർത്തി ചിരിച്ചു. ആ ചിരിയിൽ നിസ്സഹായ തയായിരുന്നോ? ജന്മപരമ്പരകളുടെ ദുഃഖമായിരുന്നോ? അല്ല, അന്തി വെളിച്ചത്തിൽ, കടലോരത്തെ ഹതാശമായ കാത്തുനില്പിന്റെ ഉന്മാദമാ
എന്തെന്ന് രവി ആരാഞ്ഞില്ല. എങ്കിലും പരിചയത്തിന്റെ പാടുകൾ മാഞ്ഞുപോകുന്ന ആ മുഖങ്ങളിലെ അമൂർത്തവും സങ്കീർണ്ണവുമായ ഭാവം
“ബടെ ഇരിയ്ക്ക്യാ മാധവനായ
അവർ കുപ്പിയിൽ നിന്ന് മാറിമാറി വാന്നു മോന്തിക്കുടിച്ചു.
“മാഷ് ഷേ, മാധവൻ നായർ പറഞ്ഞു, “ഈ നട്പറമ്പിലാണ്, ഞാൻ വേദാന്തം പടിയ്ക്കാമ്പോയ കാലത്ത് എൻറമ്മ പിചരിച്ചത്.
കിഴക്കൻ കാറ്റു വീശാൻ തുടങ്ങി. കാറിന് മഞ്ഞിന്റെ മണവും നനവുമുണ്ടായിരുന്നു. ഭോഗാലസ്യത്തിൽ, അകലെ ഖസാക്ക് ചലനമറ
ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് മാധവൻ നായർ വേദാന്തം പഠിയ്ക്കാൻ പോയത് അന്ന് അമ്മയ്ക്കു മുപ്പത്തഞ്ചു വയസ്സാണ്. പതിന്നാലിൽ പെതായിരുന്നു. ഇരുനിറവും സാമാന്യം സൗന്ദര്യവും സാമാന്യത്തിലധികം ആരോഗ്യവും. മകൻ വേദാന്തം പഠിയ്ക്കാൻ പോകരുതെന്ന് അവർ ശഠിച്ചു.
"mic" പോയാല് ഞാൻ കഷ്ടത്തിലാകം, അവർ പറഞ്ഞു.
പക്ഷേ, മാധവൻ നായർക്ക് അവിടെ നിന്നുകൂടാ. ആ വീടിനകത്ത് അയാൾ അസ്വസ്ഥനായി. മരിച്ചുപോയ അച്ഛന്റെ തത്സ്വരൂപമാണ് താനെന്ന് അമ്മ വീണ്ടും വീണ്ടും പറയുമായിരുന്നു. ആ സാദൃശ്യത്തിന് അയാൾ അച്ഛനെ കഠിനമായി വെറുത്തു. പുരയ്ക്കകത്ത് അയാളുറങ്ങിയില്ല. അമ്മയുമുറങ്ങിയില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ പനങ്കാട്ടിൽ മഞ്ഞുതിരുമ്പോൾ, കിഴക്കൻ കാറ്റു വീശുമ്പോൾ, അതിൽ അവരസ്വസ്ഥരായി... അഞ്ചുകൊല്ലം കഴിഞ്ഞ് കണ്ണുപൊട്ടന്റെ ആശ്രമത്തിൽനിന്നു തിരിച്ചു വരുമ്പോൾ ആ വീട്ടിൽ വിരുന്നുകാരുണ്ടായിരുന്നു. വാറ്റുചാരായം നിറച്ച കുപ്പികളുമായി അവരവിടെക്കേറിവന്നു. ഉറക്കെച്ചിരിച്ചു. കലമ്പലുകൂട്ടി. ബാക്ക് കമ്പിളിമൂടിയുറങ്ങിക്കിടന്നപ്പോൾ പനങ്കാട്ടിലേയ്ക്കിറങ്ങി.
“നീ വേതാന്തം പടിച്ചോടാ?” അവജ്ഞയോടെ അമ്മ ചോദിച്ചു.
കണ്ണുപൊട്ടൻ ശാന്തിയോർത്ത് മാധവൻനായർ അസൂയകൊണ്ടു. താനാകട്ടെ, കാണുന്നു. വാറ്റു ചാരായത്തിന്റെ കുപ്പികൾ കാലിയാവുന്നത്. കൃഷ്ണകാന്തികൾ വിരിയുന്നത്, കാനത്തുള്ളികൾ വീഴുന്നത്. പാപ്പാത്തികൾ ഇരുന്നത്. തുടയിലെ സന്ധിയിലെ കുരു പൊട്ടി ചലം വാർന്നു പോകുന്നത്. ഓരോ കാഴ്ചയും കാണലിന്റെ സാരാംശം ചോർത്തിക്കളഞ്ഞു....
വിയും മാധവൻ നായരും നാല് പതുകാരിയാ വേശ്യയുടെ വീട്ടിലേയ്ക്കുള്ള പടവുകൾ കയായിരുന്നു. ആദ്യത്തെ കോഴി കൂവി. പടവുകൾ താപോയി.
ഉഷസന്ധ്യയായിട്ടില്ല. രവി പനങ്കാട്ടിൽ എണീറ്റു നിന്നു. അയാൾ പള്ളിയുടെ നേർക്കു നോക്കിപ്പോയി. വാങ്കു വിളിയ്ക്കാനാണ് അയാൾക്കു തോന്നിയത്, കയ്പ്പടം ചുരുട്ടി നെറ്റിയ്ക്കു കൊടുത്തുകൊണ്ട് ഉച്ചത്തിൽ വിളിച്ചു.
“അല്ലാഹു അക്ബർ അല്ലാഹു അക്ബർഈശ്വരൻ സർവ്വശക്തനാണ്. സർവ്വശക്തനായ ഈശ്വരൻ ഒരുവൻ മാത്രമാണ് അവനെ വന്ദിയ്ക്കാൻ അവന്റെ മന്ദിരത്തിലേയ്ക്കു വരിക
കലുഷമായ പരിഹാസത്തിൽ രവി ഉറക്കെച്ചിരിച്ചു. ആടിയാടി അയാൾ
നടന്നു. ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ മാധവൻ നായർ പുല്ലിൽ കീഴടക്കുകയായിരുന്നു. ഞാറ്റുപുര അപ്രാപ്യമായ ദൂരത്തിൽ നഷ്ടപ്പെട്ടിരുന്നു. അതോർത്തപ്പോൾ കുടലു മറിഞ്ഞു. പിത്തം തികട്ടി