മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊണശ്ശേരിയിൽ, കൊടുവായൂരിൽ, കിഴക്കൻ അതിർത്തിയായ മുതലമട വരെയും പടിഞ്ഞാറ് മങ്കര കണ്ണൂരുവരെയും ചു കുരാവുത്തൻ കിണറുകളന്വേഷിച്ചു നടന്നു. ഖസാക്കുകാർ അയാളെ മുങ്ങാങ്കോഴിയെന്നു വിളിച്ചു. വർഷങ്ങൾ നീങ്ങ, കുന്ന പേർ അയാൾ മറന്നു. മുങ്ങാങ്കോഴിയെന്നു വിളിച്ചാൽ വിളി കേൾക്കും. നെന്മണിയെറിഞ്ഞാൽ വന്നു കൊത്തിപ്പെറുക്കുമെന്ന് കുപ്പുവച്ചൻ പറഞ്ഞു. പേരു മറന്നു പോയതുപോലെത്തന്നെ, മുകൾപ്പരപ്പിലെ വെളിച്ചം നിറഞ്ഞ ജീവിതവും അയാൾ മറന്നു. വെള്ളി പൊട്ടും മുമ്പേ ഖസാക്കു വിട്ടാൽ പാതിര പിന്നിട്ടാണ് തിരിച്ചെത്തുക. ചിലപ്പോൾ അനവധി ദിവസങ്ങൾ കഴിഞ്ഞായിരിയ്ക്കും.
മധുവിധുവാഘോഷിക്കാൻ മുങ്ങാങ്കോഴി വാക്കിലിരുന്നില്ല. വീണ്ടും കിണറുകളന്വേഷിച്ച് ഇറങ്ങിത്തിരിച്ചു കല്യാണമുറപ്പോൾ അതു നടക്കില്ലെന്നും, നിക്കാഹ് കഴിഞ്ഞപ്പോൾ പെണ്ണിരിയ്ക്കില്ലെന്നുമൊക്കെ ആളുകൾ പറഞ്ഞതായിരുന്നു. അങ്ങനെയൊന്നുമുണ്ടായില്ല. മൈമുന ശാന്തമായിത്തന്നെ വൈവാഹികജീവിതത്തിലേർപ്പെട്ടു. തലയിൽ തട്ടനില്ലാതെ, നീലഞരമ്പോടിയ കൈകളിൽ കരിവളയിട്ട്, അവൾ പിന്നെയും നടുപ്പറമ്പിലൂടെ നടന്നു.
മുങ്ങാങ്കോഴിയുടെ കുടിലിന്റെ മുൻവശത്ത് മൈമുനയുടെ മാപ്പിരിക കിന്നാരം പറഞ്ഞിരിക്കാൻ ഒരിടമായി. കൂട്ടിനു ചക്കരക്കാരിത്തങ്കയുമുണ്ടാവും. അല്ലെങ്കിൽ മറ്റാരെങ്കിലുമെത്തും. ഒട്ടുമുക്കാൽ സമയവും മുന അവിടെയിരിക്കും. പായലും പിടിച്ച് പാതിരയ്ക്ക് കൂടുന്ന മുങ്ങാങ്കോഴിയെ അവൾ മടിയിൽ കിടത്തുകയും കൊഞ്ചിത്താലോലിയ്ക്കുകയും ചെയ്തു. അവളുടെ ദാർഢ്യമുള്ള കൈകളിൽ കിടന്നുറങ്ങുമ്പോൾ ഗന്ധകവാതകമൂടുന്ന നെല്ലിപ്പടികളെ അയാൾ സ്വപ്നം കണ്ടു.
ആബിദയ്ക്ക് മൈമുനയേക്കാൾ ആറേഴു വയസ്സേ കുറവുണ്ടായിരുന്നുള്ളു. പയേൽ കണ്ണുകളും വളർന്നു കവിക്കും ആ പെൺ കുട്ടിക്ക്കൂട്ടുകാരികളുണ്ടായിരുന്നില്ല. തോട്ടുവക്കിൽ, നെടുവരമ്പിൽ, എങ്ങങ്കിലും.അവളെ തനിച്ചു കാണുമ്പോൾ തിത്തിബിയുമ്മ ചോദിയ്ക്കും, “ഒണ്ടിയാ എങ്കെപ്പോറത്, പുള്ള തൊണ് കെടയാതാ
ആബിദ പറയും, “കെടയാത് ഉമ്മാ.
തിത്തിബിയുമ്മ നേരും, “ഉനക്ക് ശെയ്ഖ് തങ്ങള് തൊണ് മൈമുനയുടെ വരവിനു മുമ്പ് ആബിദയുടെ തുണ അത്തയുടെ സ്നേഹമായിരുന്നു. കിണറുകൾ മുങ്ങിത്തപ്പുന്ന അത്തയ്ക്കു വേണ്ടി ഷെയ്ഖ് തങ്ങളെ ധ്യാനിച്ച് അവളാ കുടിലിൽ ഒറ്റയ്ക്കിരുന്നു. പാതിരവരെ ഉറക്കമിളച്ചു കാത്തിരുന്നു. ഇപ്പോൾ പാതിരയ്ക്ക് അത് തിരിച്ചെത്തുമ്പോൾ ആബിദയെ വിളിയ്ക്കാറില്ല. മൈമുനയാണ് കഞ്ഞിയോ ചോറോ വിളമ്പിക്കൊടുക്കാൻ. ആബിദയെ കാണാതെ തന്നെയാണ് അത്ത ഉറങ്ങാൻ കിടന്നതും. എങ്കിലും ഇന്നും അവൾ കാത്തിരുന്നു. അറയുടെ പുറത്തെ കൊച്ചു താഴ്വാരത്തിൽ പായ വിരിച്ചു കിടക്കുമ്പോൾ അവൾ ചെവിയോർത്തു. അത്തയുടെയും ശിന്നുള്ളിയുടെയും പതിഞ്ഞ സംസാരം കേൾക്കാം. അതൊടുങ്ങുന്നതുവരെ ആബിദ ഉറങ്ങാതെ കിടന്നു.
പണ്ടൊക്കെ മൈമുന നടുപ്പറമ്പിലൂടെ നടന്നുപോകുമ്പോൾ ആ ചന്തം നോക്കി ആവി നിന്നുപോകാറുണ്ടായിരുന്നു. അത് ഇന്ന് അവരുടെ കുടിൽ നിറഞ്ഞുനിന്നപ്പോൾ ആബിദയുടെ ധര്യം ക്ഷയിച്ചു. മിന്നുയെന്നു വിളിച്ചുപോയെങ്കിൽ മൈമുന മുഖം കനപ്പിക്കും. ചിന്നമ്മയാകാൻ മാത്രം വയസ്സ് അവൾക്കായിട്ടുണ്ടെന്നോ? അവൾ സമ്മതിയ്ക്കില്ല. വേണ്ട, അക്ക'യെന്നു വിളിയ്ക്കാമെന്ന് ആബിദയോർക്കും. കൂട്ടുകൂടാമെന്നു കരുതും. പിന്നെ പിന്മടങ്ങും. മൈമുനയുടെ കാച്ചിയും കുപ്പായവുമൊക്കെ ആബിദ തിരുമ്പിക്കൊടുത്തു. വീട്ടിലെ പണീയതയും ആബിദ തന്നെയാണെടുത്തത്. എന്നിട്ടും മൈമുന കനിഞ്ഞില്ല.
ചിലപ്പോൾ ആബിദ ഇങ്ങനെ പറഞ്ഞു നോക്കും, “ശിന്നുമോ, ഒര് ക
“എന്നാ കത? നിന്റെ ഉമ്മാനെ കള്ളക്കെട്ടിയവൻ കൊന്ന് കുരു കൊല്ലട്ടുമാ' അപ്പോഴാണ് ആബിദ വീട്ടിൽനിന്നു പുറത്തുകടക്കുക. ആരുമറിയാതെ, നിഴലിനെപ്പോലെ അവൾ പുറത്തിറങ്ങി. പിന്നെ തോട്ടുവക്കിൽ ചെന്ന് ഇരുന്നു. അല്ലെങ്കിൽ, പരവതാനി പോലെ അരശിൻ പൂക്കൾ കൊഴിഞ്ഞുതിർന്ന വളർത്തുകാട്ടിൽ ചെന്ന് ഇരുന്നു.
“ശെയ്ഖ് തങ്ങളേ,” അന്നൊരുദിവസം അവൾ ചോദിച്ചു. “നിങ്ങ എയ്ക്കി തൊണയണ്ടാ?”
തോട്ടിലെ വെള്ളം പെട്ടെന്നു നീലച്ചെന്നു തോന്നി. പെട്ടെന്ന്, മഴപോലെ വളർത്തുകാട്ടിൽ അഗ്നിൻ പൂക്കൾ കൊഴിഞ്ഞു.
യാ റഹമാൻ!” അവൾ പറഞ്ഞു. ഷെയ്ഖ് തമ്പുരാൻ അവളോടു സംസാരിയ്ക്കുകയാണ്. അവളുടെ ഉൾക്കാത് ആ മർമ്മരങ്ങൾക്കായി വട്ടം പിടിച്ചു. അതിന്റെ കോരിത്തരിപ്പിൽ അവൾ വീണ്ടുമൊരു കുട്ടിയായി. അവൾചെതലിയുടെ താഴ്വരയിൽ കാത്തുനിന്നു. കിഴക്കൻ കാറിൽ കുളമ്പടിച്ചുകൊണ്ട് ഷെയ്ഖ് തമ്പുരാൻ പാണൻ കുതിര അതുവഴി വന്നു. “കുതരത്താനേ, കുതരത്താനേ,” അവൾ പറഞ്ഞു, “എന്നെ കൊണ്ട് പുാ?
അവൾ കുതിരത്താൻ പുറത്തുകേറി. കുതിര കിഴക്കൻ കാറ്റിലൂടെ പാഞ്ഞു. കാടും കടലും കടന്ന് അവൾ പറന്നു. അവിടെ അവൾ അവളുടെ ഉമ്മയെ കണ്ടു, ഇ മൈമൂനയെക്കാൾ സുന്ദരിയായിരിയ്ക്കുന്നു. അവർ കെട്ടിപ്പിടിച്ചു. മിനുത്ത കത്തിൽ, കയ്യിൽ, ആബിദ തൊട്ടു. അവിടം പുളിയാൻ തുടങ്ങി. ജ പടർന്ന് അഴിയാൻ തുടങ്ങി. ആ സങ്കേതം രൂപാന്തരപ്പെടുകയായി. അവിടം കാളികാവിലെ വയ്ക്കോൽ പുരയാണ്. പുറത്ത സന്ധ്യയിൽ ചട്ടുകള്ളികളെപ്പോലെ കപടങ്ങളെടുത്തു പിടിച്ച് അവളുടെ അമ്മാവനിരിയ്ക്കുന്നു.
“കുതരത്താനേ, കുതരത്താനേ?” അവൾ വിളിച്ചു. കുളമ്പടിയില്ല. തോട്ടുവക്കിൽ അരശിൻ കാട്ടിൽ, കിഴക്കൻ കാറ്റും വീശി.
“മൈമുവോ, അള്ളാപ്പിച്ചാമൊല്ലാക്ക ഒരിയ്ക്കൽ മൈമുനയെ ഗുണദോഷിച്ചു. “നീ എത് അന്ത പൊണ്ണ് വേലയ്ക്കി വറ്ത് വയസ്സ് തെകഞ്ച പൊണ്ണാക്ക്, പുള്ള
“നാനാ പോഹകൊന്നത്? മൈമുന പറഞ്ഞു. “അവ്ള് ചന്തങ്കാട്ടി കൊണിയാമ്പോറതാക്ക്.. സുന്തരി പിറന്ന് ആബിദ ഞാറ്റുപുര അടിച്ചുവാരാൻ പോയില്ല.
വെയിലു പൊന്തിയപ്പോൾ ചക്കരക്കാരി വന്നു. തങ്കയും ചിറ്റമ്മയും
വർത്തമാനം പറഞ്ഞിരിപ്പായി. എന്തൊക്കെയോ മനുന്നനെ പറഞ്ഞു. ചിരിയ്ക്കുന്നു. “ആരാണീ താഴ്വാരത്ത്?” ഇത്തിരി കഴിഞ്ഞ് മൈമുന അകായിലേയ്ക്കു വിളിച്ചു ചോദിച്ചു.
“നീ മിറമടിയ്ക്കാമ്പോയില്ലേ?” മൈമുന ചോദിച്ചു.
ആബിദ ഒന്നും പറഞ്ഞില്ല.
“നീ പോറതിയില്ലയോ?
"അതിനും മറുപടി പറഞ്ഞില്ല"
പൊയ്ക്കോ മരിയാതിയ്ക്ക്, മൈമുന പറഞ്ഞു. “ചോറ് തങ്കപ്പടി
ആബിദ ഇറങ്ങി ഞാറ്റുപുരയിലേയ്ക്കു നടന്നു. ഞായറാഴ്ചയാണ്. രവി വിശ്രമിയ്ക്കുകയായിരുന്നു. അന്നാണ് എന്തിനെന്നറിയാതെ, എങ്ങിനെയെന്നറിയാതെ, ആബിദ അവളുടെ കഥ പറഞ്ഞത്.
“ആബിദ,” രവി പറഞ്ഞു, “എനിയ്ക്കും അമ്മയില്ല “റബ്ബൽ ആലമീനായ തമ്പിരാനേ.” അവൾ പറഞ്ഞു.ആബിദയുടെ മക്കു തുടുത്തിരുന്നു.
“എന്താ ആബിദ, രവി ചോദിച്ചു. “സുഖല്ലേ! അവൾ സ്വയം നെറ്റിമേൽ കയ്യമർത്തി.
“പനി വര്മ്പോലെ,” അവൾ പറഞ്ഞു.
“പോയി കെടക്കു
വീട്ടിലേയ്ക്കു തിരിച്ചു നടക്കുമ്പോൾ നിയന്ത്രണമറു കണ്ണുനീരൊഴുകി. അവൾ നിന്നു. കരഞ്ഞുകൊണ്ട് വീട്ടിൽ കേറിച്ചെന്നുകൂടാ. മുഖം കഴുകിത്തണുപ്പിയ്ക്കാൻ ആബിദ തോട്ടിലേയ്ക്കു നടന്നു.
തോട്ടുവക്കിൽ അപ്പുക്കിളി തുമ്പി പിടിയ്ക്കുകയായിരുന്നു.
“അച്യ,” അവൻ വിളിച്ചു, “നീയ് വന്നോ!
“എന്റെ ക്ളിനെ കാണാമ്പന്നതല്ലേ നാന് ആബിദ പറഞ്ഞു. അതു പറയുമ്പോൾ, അവൾക്കെന്തോ ഉള്ളിൽ കുളിരു വീണപോലെ തോന്നി.
“നീയെൻ തുമ്പി നോക്കി, അപ്പുക്കിളി കാണിച്ചുകൊടുത്തു. പളുങ്കുകണ്ണുകളുള്ള വലിയൊരു പച്ചത്തുമ്പി. മങ്ങിയ ഓർമ്മയെപ്പോലെ കണ്ണുകൾ മിനുങ്ങി. ആരുടെയോ പൂർവജന്മസ്മരണയാണത്. അവളുടെ ഉമ്മയുടെയാവാം.
ആ കണ്ണുകൾ അവളുടെ മേൽ വീണു. അവളുടെ ദുഃഖമുൾക്കൊണ്ടു. “ആവൂ, ക്ളിയേ,” ആബിദ പറഞ്ഞു, “നീയ് എത് അന്ത തുമ്പിത്താനെ പിടിയത്? പാവം. അതെ വട്
അപ്പുക്കിളി കരയാൻ തുടങ്ങി.
“രി, പെരി,” അവൾ പറഞ്ഞു, “നാനൊന്ന് പറഞ്ഞിലാ
“നീയ് തുമ്പിനെ വാതയോ?” അവൻ ചോദിച്ചു.
"Mel"
അവൻ ചിരിച്ചു.
“ഇന്നാ, അം” അവൻ ഒരു പൊതിയഴിച്ച് അവളുടെ മുമ്പിൽ വെച്ചു. ചമ്പകപ്പൂക്കൾ.
“ആവൂ. എത്തര പുാണ്ടാ ക്ളിയേ
ആബിദ മുണ്ടു മടക്കി പൂവു നിറച്ചു. ഓരോന്ന് ഓരോ കാതിലും കൂടി. അവൾ വീട്ടിലേയ്ക്കു നടന്നു.
മൈമുനയും തങ്കയും അപ്പഴുമിരുന്ന് കിന്നാരം പറയുകയാണ്. മൈമുന പൂക്കൾ വാങ്ങി കാതിൽ ചൂടി. തങ്കയുടെ മുടിക്കെട്ടിൽ ചൂടിക്കൊടുത്തു. പിന്നെ
ആബിദയുടെ നേർക്കു നോക്കി. “എന്നാടീ കാതി
“ശുമ്മാ പോട്ടത്. ശിന്നുമ്മാ.
കൊടിയാടി, കൊടിയാതെ. ആര് പാക്ക് തടി പുഴ,
ആബിദ താഴ്വാരത്തിൽ പോയി നിന്നു. ചാരിവച്ചിരുന്ന ചൂലെടുത്ത് അടിച്ചുവാരാൻ ശ്രമിച്ചു. വീണ്ടും ചൂല് മൂലയിൽത്തന്നെ പാതിനിരുത്തി. കലത്തിൽകഞ്ഞിയുണ്ടായിരുന്നു. തണുത്തു പാടകെട്ടിയിരുന്നു ഇത്തിരി കുടിച്ചു. രുചിയില്ല. അവൾ വീണ്ടും പുറത്തു കടക്കുമ്പോൾ എങ്ങോട്ടെന്ന് മൈമുന ചോദിച്ചില്ല.
ആബിദ അരശുമരങ്ങളുടെ തണലിലേയ്ക്കു നടന്നു. അവിടെ ആരുമില്ല. വേനലാകുമ്പോൾമാത്രം ചിലപ്പോഴവിടെ പാമ്പുകൾ പിണഞ്ഞാടാനെത്തും. അരശുകളുടെ തണലിൽ അവൾ പതുക്കെ നടന്നു. അരശുകളുടെ തണലിൽ അവളൊരു തുമ്പിയായി. അവൾ ആരുടെ ഓർമ്മയാണ്? അവളുടെ തന്നെ മുൻജന്മത്തിന്റെ, ഖേദം നിറഞ്ഞ പുനർജ്ജനിയുടെ ഓർമ്മ നടന്നുനടന്ന് വീണ്ടുമവൾ തോട്ടുവക്കിലെത്തി. കാതിൽ ചൂടിയ പൂക്കളെടുത്ത് ഇതളു നുള്ളി
തോട്ടിലേയ്ക്കു വിതറി. “അച്ചേ, നീയെന്താന്ത പു് തോതില് ?
അപ്പുക്കിളി പോയിട്ടില്ല. “ഒന്നൂല്ലാ, ക്ളിയേ,” അവൾ പറഞ്ഞു. അവൻ അടുത്തു വന്നു നിന്നു.
“നീയ് തന്തുന്ത് കൊ, ” അവൻ സമാധാനിപ്പിച്ചു. “നാന്നിന്നെ താ,
“പിന്നെ, നാൻ ബേറെ ആരിനെയെങ്കില് കൊ
അപ്പുക്കിളി കൈതപ്പൊന്തകളിലേയ്ക്കു തിരിച്ചുപോയി. ആബിദ വീണ്ടും അവിടെ തനിച്ചായി. കൃഷ്ണകാന്തികൾ പുതപ്പിച്ച കരയിൽ അവൾ ഇരുന്നു. തോട്ടുവെള്ളത്തിൽ അങ്ങിങ്ങായി ഒഴുകിടന്നുകൊണ്ടിരുന്നു. എന്തെല്ലാമാ നുറുങ്ങുകൾ
മൈമുന പിന്നെയും ചന്തം വെച്ചുവരുകയാണെന്നു ഖസാക്കുകാർ പറഞ്ഞു. കുപ്പായം കൈത്തണ്ടയോളം തെരുത്തുവെച്ചാണ് അവളിന്നും നടന്നത്. കൈതണ്ടോള്ളം നീലഞരമ്പുകളുണ്ട്. കരിവളയുണ്ട്. ഇന്നും ചക്കരക്കാരിത്തങ്കയോടു കിന്നാരം പറഞ്ഞു തീർന്നിട്ടില്ല.
ഒരുദിവസം ആബിദ അവരുടെ അടുത്തു വന്നു നിന്നു. “ഉനക്കെന്നെടീ വേണം? മൈമുന ചോദിച്ചു.
ആബിദയുടെ മുഖത്തു ഭയമില്ല. അവൾ പറഞ്ഞു, “അത്ത് വരട്ട്.. നാൻ
കൊല്ലിക്കൊട്ക്കാതാ സ്വല്പമൊന്നു വിളറിക്കൊണ്ട് മൈമുന ചോദിച്ചു. “എന്നാ പിടിത് ആബിദ ഇത്തിരി നേരം ഒന്നും പറയാതെ നിന്നു. എന്നിട്ട് പറഞ്ഞു,
“കാലിയാര് ഇകെ വന്നത്. തങ്കയാണ് ചൊടിച്ചത്. “ആഹാ! അമ്പടി, കാലിയാര്ക്ക് ഇബടെ വരാമ്പഷ്തില്ലയോ, ഊതാന് മന്തിരം ചെയ്യാന് ?
“ നീ ചന്തമുണ്ട് കേട്ടോ. * ഞാൻ നിന്നെ കെട്ടാം, കേട്ടോ..“അമ്പടീ, നീയൊന്ന് പറ... നീയെന്താണ്ടി മൈമുനോ മണ്ടാണ്ടിരിക്കിണ്
മുനയുടെ വിറച്ച മാറിയിരുന്നു. കവികൾ വീണ്ടും തുടുത്തു പന്നങ്ങളായി. അവൾ പറഞ്ഞു, “നീയ് മണ്ടാണ്ടിര് ന്നാണ്.
പാതിരയ്ക്കു നിലവിളികേട്ട് ഖസാക്കുകാരുണർന്നു. നെറ്റിയിൽനിന്ന് ധാരയായൊഴുകിയ ചോരയുമായി ആസീദ മൊല്ലാക്കയുടെ വീട്ടിലോടുന്നു. വായിൽ വിറകുകൊളിയുമായി കലികൊണ്ട് ഒരു വെട്ടുകിളിയെപ്പോലെ, മുങ്ങാങ്കോഴി പിന്തുടരുന്നു.
ആസീദയെ അകത്താക്കി വാതിലടച്ച് തിത്തിബിയും മുങ്ങാങ്കോഴിയെ തടഞ്ഞു.
“എന്നെടാ പാവി, ഉനക്ക് പൈത്തിയമാ “കതക് തൊറയോ, മുങ്ങാങ്കോഴി കിതച്ചു. “കതക് തൊറയോ,
മാറ്റാം തിണ്ണയിൽ നിന്നു താഴോട്ടിറങ്ങിവന്നു. ചുമരിൽ കാണിയിൽ കൊളുത്തിയിട്ടിരുന്ന ബൽട്ടിൽനിന്ന് തന്റെ കത്തിവലിച്ചെടുത്തു നിർത്തിപ്പിടിച്ച് മൊല്ലാക്ക പറഞ്ഞു. “ന്നാ, മുങ്ങാങ്കോഷിയേ, ഇട്ക്കോ, ഇന്ത തല നരച്ച തലയാക്ക്. ആത്തിയം അതങ്ങ് അറ്യാളാ.
വിറകുകൊള്ളി നിലത്തിട്ടു മുങ്ങാങ്കോഴി പതുക്കെ തിരിഞ്ഞു നടന്നു. മൊല്ലാക്ക അകായിലേയ്ക്കു വിളിച്ചു പറഞ്ഞു, “ആബിദോ, എന്റെ മകള് ഇ തുങ്ക്. തിരക്കി പുഗാ
പിറേറന്ന് രാവിലെ കാതിലെ ചിറ്റുകളിൽ പനിനീർപ്പൂക്കളുമണിഞ്ഞ്
ഖസാക്കിലെ സുന്ദരി നടന്നു. പകലത്രയും മയങ്ങിക്കിടന്ന് ആബിദ സന്ധ്യക്ക് എണീറ്റു. നെറ്റിയിലെ മുറിവിൽ തീത്തിബിയുമ്മ പച്ചില്ലവെച്ച്തുണികെട്ടിയിരുന്നു. “ഉമ്മാ, നാന് ഒന്ന് തോട് പറഞ്ഞു. വരെ പോയിട്ട് വരാം” ആബിദ
നേരിയ ചുകന്ന വെയിലുണ്ട്. പതഞ്ഞൊഴുകുന്ന തോട്ടുവെള്ളത്തിൽ ചമ്പകത്തിന്റെ ഇതളുകൾ ഒഴുകിപ്പോയത് അവൾക്കോർമ്മ വന്നു.
ഒറ്റയടിപ്പാലം കടന്ന് അവൾ മറുകര പറ്റി. പാടങ്ങൾ മുറിച്ചു പോവുന്ന നെടുവരമ്പിലൂടെ അവൾ നടന്നു. ഇരുളുന്ന ചുകപ്പിൽ കരിമ്പനകൾ നഷ്ടപ്പെടാൻ തുടങ്ങി. ദൂരെ, കയിൽ മാണിക്യവുമായി കിടക്കാർവണ്ടി *ഉറങ്ങപാഞ്ഞകലുകയായിരുന്നു. ഇനിയും നടക്കണം കാളികാവെത്താൻ...
സന്ധ്യയാം നാഴികകകാലം ഇരുട്ടുകെട്ടിയ ഒരു നാലുകെട്ടിനകത്തെ കിണറിന്റെ ആൾമറമേൽ മുങ്ങാങ്കോഴി ഇരുന്നു. ദുരൂഹമായ ആഴത്തിൽ മഷിനോട്ടക്കാരന്റെ വെറ്റിലയിലെ മഷിപോലെ ജലമുഖം തെളിഞ്ഞു. ഉമ്മയില്ലാതെ കിടന്നു. നിലവിളിച്ചു കൊച്ചുമകളെ ഇറക്കാനായി താൻ പണ്ടു പാടിയൊരു പാട്ടുണ്ടായിരുന്നു. ആൾലിരുന്നുകൊണ്ട്, തുരുപ്പിടിച്ച അപസ്വരത്തിൽ മുങ്ങാങ്കോഴി പാടി
"തലമൂത്ത മീനെ
എന്റെ ചെറ മീനെ
എന്റെ കുട്ടികൾക്കൊരു
മണി കൊണ്ട് വായോ" അയാൾ കിണറ്റിലേയ്ക്കു കൂപ്പുകുത്തി. കിണറു കടന്ന ഉൾക്കിണറിലേയ്ക്ക് വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാ പയിലൂടെ തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി. അയാൾക്കു പിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായടഞ്ഞു.