ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.
“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്
*ngs"
രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം. ആ പത്തിരിലിയ്ക്ക്. വരമ്പിലൂടെ താൻ നടന്നുപോകുമ്പോൾ, കയ്തപ്പൊന്തകൾക്കിടയിൽ നിന്ന് മൊല്ലാക്ക പൊങ്ങിവന്നത് രവിയോർത്തു. മുഖം വിളറിയിരുന്നു. മിനുങ്ങിയിരുന്നു. കണ്ണുകൾ പിഞ്ഞാണംപോലെ തങ്ങിയിരുന്നു. അതോർത്തുകൊണ്ട് രവി ചോദിച്ചു. “എന്താ, ആ പുണ്ണ് മാറില്ലേ?”
“അന്ത വെറണം കരിയാത്, ഖാലിയാർ പറഞ്ഞു.
“ഖാലിയാര് ഒര് മിനിനിരിയ്ക്കു, രവി പറഞ്ഞു. “ഞാന് വരാം. ആ കുഞ്ഞാമിന പാല് കൊണ്ടന്നോട്ടെ. ആ ചായ കുടിച്ചിട്ടെറങ്ങാ
“വേണ്ട, നമ്മക്ക് അലിയാര് വടെ കയിരാ
രണ്ടുപേരും നടുപ്പറമ്പിലേയ്ക്കു നടന്നു. ചായ കുട്ടിക്കൊണ്ടിരുന്ന അലിയാർ പറഞ്ഞു. “അസലാമലൈക്ക്, വണ്ടി തെയ്യാറായിക്ക്, നൈജാമല്ലോ.
“അപ്പടിയാനാൽ പോത്ത് താനേ “ആനാൽ സിവരാമമ്മത്താരോടെ മൂരിയെ പൂട്ടാം.
പള്ളിയാവാം പനി രവിയും വാലിയാരും മൊല്ലാക്കയുടെ വീട്ടിലേയ്ക്കു
നടന്നു. പായലു പിടിച്ച ഓട്, വിച്ചുപോയ കാട്ടുപട്ടം അന്നാദ്യമായാണ് അത്രതയും നോക്കിക്കണ്ടതെന്ന് രവിയ്ക്കു തോന്നി. ഈളു വീണിട്ടില്ലാത്ത നിലത്തു വിരിച്ച കാലപ്പായിൽ മൊല്ലാക്ക കിടക്കുകയാണ്. തൈലവും
പൊടിയും കുതിർന്നു പിടിച്ച തുണിക്കെട്ടിലേയ്ക്കു രവി നോക്കി. അയാൾ മൊല്ലാക്കയുടെ നെറ്റി തടവി. പനിയില്ല. തണുപ്പാണ്. മുഖത്താകട്ടെ, പരിചയക്കേട്.അളളാപ്പിച്ചാമൊല്ലാക്ക മൂളി. സംസാരിയ്ക്കാൻ വയ്യായിരുന്നു. വാതിൽ മറഞ്ഞുനിന്ന രീതിയിലുള്ള പറഞ്ഞു, “അന്ത പളയ തീപ്പ് കുടിച്ചാക്ക്
“ഒന്നു പേടിയ്ക്കണ്ട, രവി പറഞ്ഞു, “ചെരിപ്പ് കുടിച്ചത് സുഖപ്പെട് കാലിലെ വണം പൊട്ടിയിട്ടു മാസങ്ങളനവധിയായെന്നു രവി
മൊല്ലാക്കയുടെ കാലിൻ ചോട്ടിൽ മുട്ടുകുത്തിയിരുന്ന് ഖാലിയാർ പതുക്കെ തുണിക്കെട്ടു ചുക്കിയഴിച്ചു. പെരുവിരലിനു മുകളിൽ ഒരുറുപ്പിക വട്ടത്തിൽ
ചോര വാർന്നു വെളുത്ത പണം തെളിഞ്ഞുകാണാമായിരുന്നു. “വേദന ജാസ്തിണ്ടോ?” രവി ഖാലിയാരോടു ചോദിച്ചു. “
വലി കെടയാത്, ഖാലിയാർ പറഞ്ഞു. “അന്ത ശെരിപ്പിനോടെ വെഴമാക്ക്,” തിത്തിബിയുമ്മ പറഞ്ഞു. മൊല്ലാക്ക ഞരങ്ങി.
*ഉമ്മ മടിയ്ക്കര്ത്, രവി പറഞ്ഞു, “എന്താ വേണ്ടത്ചാൽ പറയണം. തെല്ലു വിഷമത്തോടെ അവർ പറഞ്ഞു, “ഒര് പാട് കായിച്ചിട്ടുണ്ട്. ബടെ എഷ് പറയിം.
ഖാലിയാർ പടിത്തട്ടിൽനിന്ന് ഒരു കഷായമെടുത്തു ഗ്ലാസ്സിൽ പകർന്നു. എന്നിട്ടു മൊല്ലാക്കയെ താങ്ങിയിരുത്തി പാത് സാഹിപ്പിച്ചു. “കുടിയ്ക്ക്.
മൊല്ലാക്ക ഖാലിയാരുടെ മാറിൽ ചാരിയിരുന്നു. കഷായത്തിന്റെ ക് സംഭാഷണത്തിൽ നഷ്ടപ്പെടുകയായി.
മോടൻ പറമ്പുകളിലൂടെ ശക്തിന്റെ ഭാരവണ്ടി ഖസാക്കിലേയ്ക്കു മടങ്ങി. ഓണക്കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ ചുററും വരണ്ടു കിടന്നു. വണ്ടി നടുപ്പറമ്പിലേയ്ക്ക് ആടിയാടിക്കേറുമ്പോൾ അലിയാരുടെ പീടികയുടെ മുമ്പിൽ മാധവൻ നായരും ഗോപാലുപണിയ്ക്കരും പൊന്തുരാ വണ്ണനും മററു ചിലരും വട്ടം തട്ടി നില്ക്കുകയായിരുന്നു.
“വണ്ടി നക്കട്ടെ!” മാധവൻ നായർ പറഞ്ഞു. ശിവരാമൻ നായരുടെ എരുതുകൾ കിതച്ചു നിന്നു. “മൊല്ലാക്കയെവിടി മാധവൻ നായർ ചോദിച്ചു.
“ ആ പത്തിരിവ് കടത്തിയാണ്, തെല്ലു മടുപ്പോടെ
പറഞ്ഞു. “എന്നാ കൊന്നത് ലാക്കട്ടര് അലിയാർ ചോദിച്ചു.
“പാക്കണം് കൊന്നത്. ഒര് മതിരാസിയോ വെല്ലുരോ“എന്ത് രിപ്പാണ്. മല്ലിടുമൻ പറഞ്ഞു.
“കൊടിയ ചെരിപ്പ്, ഖാലിയാർ പറഞ്ഞു, “അന്ത ചെര് പ്പക്ക് പാമ്പിനോടെ വെഷം വന്തത്, രാജമൂർക്കനോടെ വെഷം.
“നൊരുടെ ചെര്പ്പില് വിട്ടില് ഒക്കെ പാമ്പിന്റെ പല്ലാ, കാലിയാ മാധവൻ നായർ പറഞ്ഞു.
“പാമ്പ് എങ്കത്താൻ കെടയാത്?” ഖാലിയാർ പറഞ്ഞു, “നമ്മ വെരലോടെ നെകം കൂടി പാമ്പോടെ പല്ലാഹലാം. എന്നാ, അലിയാരോ
മൊല്ലാക്കയെ പാലക്കാട്ടാസ് പ്രതിയിൽ കിടത്തിയിട്ട് ഇപ്പോൾ പത്തു ദിവസം കഴിഞ്ഞു. തിത്തിബിയുമ്മ പാലക്കാട്ടേയ്ക്കു താമസം മാറി....ഒരു ഞായറാഴ്ച രവിയും മാധവൻനായരും പാലക്കാട്ടു ചെന്നു. മൊല്ലാക്ക എന്നിനിരിക്കുകയാണ്. സംസാരിയ്ക്കാം. ആക്കമുണ്ടെന്നു പറഞ്ഞു. മൊല്ലാക്കയുടെ വരണ്ട കൈവിരലുകളെ രവി തന്റെ കൈപ്പടങ്ങളിൽ ചേർത്തു പിടിച്ചു. “ഇതാ, മൊല്ലാക്കയ്ക്ക് കൊറേ മധുരനാരഞ്ഞ് കൊടന്നിട്ട്ണ്ട്, രവി പറഞ്ഞു. മൊല്ലാക്ക
പതുക്കെ ചിരിച്ചു. “ആയി, കുട്ടി,” അയാൾ പറഞ്ഞു.
ആതിയുടെ മണം നൂറുകൂട്ടം സുമങ്ങളെപ്പോലെ രവിയെ ചൂഴ്ന്നു. അതിനടിയിൽ തമ്പടിച്ചു കാത്തുകിടന്ന യാത അബോധസ്വരങ്ങളിലൂടെ വിവരങ്ങൾ കൈമാറി
“ഒരാഴ്ചകൊണ്ട് സൊകം കെടയ്ക്കും, മൊല്ലാക്ക രവിയോടു പറഞ്ഞു.
രവി യാത്രപറഞ്ഞ് ഇറങ്ങാനൊരുങ്ങുമ്പോൾ മൊല്ലാക്കയ്ക്ക് ഒരു കാര്യത്തെക്കുറിച്ചു സംസാരിയ്ക്കാൻ ബദ്ധപ്പാടുണ്ടായിരുന്നു. സ്കൂളിൽ മുടിയ്ക്കാൻ ആരെങ്കിലും വരുന്നുണ്ടോ? രവി സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചു. കൊല്ലാക്ക തുടർന്നു സംസാരിച്ചു. സംസാരിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്. കഫത്തിന്റെ നൂലുകളിൽ ഓരോ സ്വരവും തടഞ്ഞു. സുഖക്കേടു മാറി താൻ ഖസാക്കിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ വേണ്ടപോലെ ചെയ്യിച്ചുകൊള്ളാമെന്ന് മൊല്ലാക്ക പറഞ്ഞു. ഒരാഴ്ച അല്ലെങ്കിൽ ഒരു വാവ്. അതുവരെ പൊന്തരാവുത്തരണ്ണന്റെ മകൾ റൊക്കമ്മയോടു പറഞ്ഞാൽ മതി. അവൾ മുറ്റമടിച്ചുകൊള്ളും. മൊല്ലാക്ക പറഞ്ഞെന്നു പറയണം. അവൾ അനുസരിയ്ക്കാതിരിയ്ക്കില്ല. ചാന്തുറക്കാണ് വെള്ളം കോരിച്ചാൽ മാത്രം മതി. അതിനു മാത്രം പണം കൊടുത്താൽ മതിയല്ലോ. മൊല്ലാക്ക കട്ടിലിൽ ചാരി ഇരുന്നു. അത്രയും വാക്കുകളുടെ ശ്രമത്തിൽ മുഖം വിളറി. അതു വീണ്ടും അപരിചിതന്റെ മുഖമായി. എങ്കിലും പൂർവ്വജന്മസ്മൃതിപോലെ, മുറ്റമടിയ്ക്കാൻ പ്രതിമാസം പറ്റിയ അഞ്ചുറുപ്പികയുടെ ഗാഢമായ അർത്ഥംവെളിപ്പെടുത്താൻ അളപ്പിച്ചാ പാടുപെടുകയായിരുന്നു. വാഡിനു പുറത്ത് രവിയും മാധവൻ നായരും ഡോക്ടറോടു സംസാരിച്ചു. രവി അതു നേരത്തെ സംശയിച്ചതായിരുന്നു. രോഗം അർബ്ബുദമായിരിക്കാ നിടയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പരിശോധനയ്ക്കയച്ച മാംസശകലത്തിന്റെ വിവരമറിയാൻ ഇനിയും നാലഞ്ചു ദിവസം പിടിച്ചേയ്ക്കും.
കൂമൻകാവിൽ ബസ്സിറങ്ങി രവിയും മാധവൻ നായരും ഖസാക്കിലേയ്ക്കു നടന്നു... ദൂരെയെവിടെയോ ഒരു പരീക്ഷണ ശാലയിൽ അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ഒരു സെല്ലിനുമേൽ വൈദ്യുന്മാർ സൂക്ഷ്മദർശിനികൾ ചൂണ്ടി. ഒരു ഗ്രഹത്തിൽ ജീവരാശി കരുപ്പിടിയ്ക്കുന്നപോലെ സെല്ലിന്റെ മുകൾപ്പരപ്പിൽ വ്യതിയാനങ്ങളുണ്ടാവുന്നു. അതാണ് അണുക്കളുടെ സൂക്ഷ്മ പ്രപഞ്ചത്തിലെവിടെയോ നൊരുലോകം ഉയിർക്കുക. കരിമ്പനകളിൽ കാറ്റ്, സന്ധ്യ, മണ്ണിന്റെ മുകൾപ്പരപ്പിൽ കുരുത്ത പനയും കാറും സന്ധ്യയും അവിടെയനങ്ങിയ വഴിപോക്കൻ കാലടിയുമെല്ലാം അപരനായൊരു പടുകിഴവനെ പീഡിപ്പിയ്ക്കുകയാവണം. സന്ധ്യ കറുക്ക ഒന്നൊന്നായി നക്ഷ തങ്ങൾ തെളിഞ്ഞു. ആ നക്ഷത്രങ്ങളിലേയ്ക്ക് ബഹിരാകാശ സഞ്ചാരി അവന്റെ കപ്പൽ തിരിച്ചു. മരണവും വ്യർത്ഥതയും ചുമന്നുകൊണ്ട് ഏതോ ഗ്രഹത്തിൽ അവൻ കപ്പലണച്ചു. അവിടെ അവൻ വിത്തുകൾ പാവി. അങ്ങിനെ പെരുവിരൽ നൊന്തു. വണപ്പെട്ടു. അനാദിയായ സ്ഥലരാശിയിൽ
നിസ്സഹായനായി ആ പടുകിഴവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. “എന്താ മാഷേ, ഈ ദെണ്ണം?” മാധവൻ നായർ ചോദിച്ചു. അവർ ഖസാക്കിലേയ്ക്കു കേറുകയായിരുന്നു.
“അതോ, രവി പറഞ്ഞു, “പറയാം.”
“അശ്ഹദ് അൻ ഇലാഹ ഇല്ലല്ലാഹ്
“ആരാ മാധവന്നായരേ വാങ്ക് വിളിയ്ക്ക്?” രവി ചോദിച്ചു.
“കാലിയാര് മാധവൻ നായർ പറഞ്ഞു.
“ഹയ്യ അലസ് സലാത്ത്
ഹയ്യ അലൽ ഫലാഹ്
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ ഏഴു കൊല്ലങ്ങൾക്കു ശേഷം അള്ളാപ്പിച്ചാ മൊല്ലാക്കയ്ക്കു വേണ്ടി നൈസാമലി വാങ്കു വിളിയ്ക്കുകയായിരുന്നു.