പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.
ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണെന്നു തോന്നി. താമരക്കുളം കടന്ന് പാടം മുറിയ്ക്കുന്ന നെടുവരമ്പിലൂടെ അയാൾ നടന്നു. പാടത്തിന്റെ മറുകരയ്ക്ക് ഒരൊറ്റപ്പുരയുണ്ട്. അതിന്റെ ഇല്ലിപ്പടിയ്ക്കൽ ഖാലിയാർ ചെന്നുനിന്നു.
“ആരൂല്ലേ?” അയാൾ വിളിച്ചുചോദിച്ചു.
ഉച്ചനേരത്ത് ലമ്പണിയ്ക്കു പോകുന്നവർ ആരും വീട്ടിൽ കാണില്ലെന്ന്
അറിയാതെയല്ല. വീടു കാത്തുകൊണ്ട് അവിടെ നീലി മാത്രമാണിരിയ്ക്കാറ്. “ആരാ?” നീലി അകായിൽ നിന്നു വിളിച്ചു ചോദിച്ചു. അവൾ പുറത്തേയ്ക്ക് എത്തിനോക്കി.
ഹായ്” അവൾ പ്രതീക്ഷിച്ചിരുന്നില്ല.
“ “സുകം താനാ?” ഘനഗംഭീരമായി ഖാലിയാർ ചോദിച്ചു നീലി എന്തോ പറഞ്ഞു. ചുണ്ടുകൾക്കിടയിലൂടെ സീൽക്കാരം പുറപെടുവിച്ചു.
തിണ്ണയിലേയ്ക്ക് അവൾ നീക്കിയിട്ട തടുക്കിന്മേൽ ഖാലിയാർ ഇരുന്നു.
“ചെക്കനെ?” അയാൾ ചോദിച്ചു. “കോളി പോയെട്ക്ക, കാലിയാ
നീ കച്ചമുറിയുടെ തുമ്പുകൊണ്ട് കണ്ണു തുടച്ചു. “എന്തോ ആവോ, കാലിയാറേ, എന്റെ ചെക്കൻ
“ബയപ്പെടണ്ട്, അയാൾ പറഞ്ഞു. "
രണ്ടു കിളിവാലൻ വെറ്റിലയും ഒരു പഴുക്കടയ്ക്കയും അവൾ അയാളുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. പത്മാസനത്തിലിരുന്നുകൊണ്ട് ഖാലിയാർ
മുറുക്കി ചുവപ്പിക്കാൻ തുടങ്ങി
“ചെക്കനിയ്ക്കി ഒന്ന് ഊതിക്കളയണം, ഖാലിയാർ പറഞ്ഞു. “അവനോടെ സരീരത്തിലടി പൂതമാക്ക്..“തെന്നെ, കാലിയാറേ?
“അപാരമാന പൂതങ്കൾ
തമ്പിരാാാക്കളേ
“ബയപ്പെടണ്ട,” അയാൾ വീണ്ടും പറഞ്ഞു. “നിനിയ്ക്കിം ഒര് പൂശ
നീലി വാതിൽ മറഞ്ഞു നിന്നു. കുറച്ചുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല. “ബയം ബേണ്ടാ,” ഖാലിയാർ ആവർത്തിക്കുന്നത് നിലി വീണ്ടും കേട്ടു...
ആ ഒററപ്പുരയിൽ ഇരുപതു കൊല്ലം മുമ്പാണ് അഞ്ചമ്മമാരുടെ മകനായി അപ്പക്കാളി പിറന്നത്. നാച്ചിയും കോച്ചിയും പാച്ചിയും കാളിയും നീലിയും എട്ടത്തിയ നിയത്തിമാരായിരുന്നു. ആദ്യത്തെ നാലുപേർക്കും കെട്ടിയവന്മാരുണ്ടായിരുന്നു. എന്നിട്ടും അവർ നില്ല. കെട്ടിയവനില്ലാത്തും പതിനാറുകാരിയായ നീ നല്ലൊരാൺകുട്ടിയെ പേറുകയും ചെയ്തു. ആദ്യ മൂന്നു മുത്തച്ചന്മാരും നീലിയെ കുടിയിറക്കണമെന്നായി. നീലി
എങ്ങുമിറങ്ങില്ലെന്ന് കാളിയുടെ കെട്ടിയവനും പറഞ്ഞു. അങ്ങനെ നീലി അവിടെ താമസിച്ചു. കുട്ടിയ്ക്ക് കാളിയും നീലിയും കൂടി അപ്പു എന്നു പേരിട്ടു. കാളിയുടെ കെട്ടിയവന്റെ പേര് കുട്ടാപ്പു എന്നായിരുന്നു.
കെട്ടിയവന്മാരുള്ള നാലേട്ടത്തിമാരും പിന്നെയും പെറ്റില്ല. പെറ്റവൾക്ക് കെട്ടിയവനുമുണ്ടായില്ല. ഏട്ടത്തിമാർ പാലില്ലാത്ത മുലമൊട്ടുകൾ അപ്പുവിന്റെ കുഞ്ഞിച്ചുണ്ടിലമർത്തി തൃപ്തിപ്പെട്ടു. അങ്ങനെ അവർ അവനെ മകനാക്കി. അഞ്ചമ്മമാരും ചേർന്ന് അവനെ താലോലിച്ചു.
“ദാരേ, ദാരെടാ” നാച്ചി പറയും.
“എന്റെ രാശത്തുകുനാ? ഡാ രാ! കോച്ചി പറയും. “എന്റെ മകരാശി, തമ്പാട്ടി മകനാണ്ടാ പാച്ചി പറയും.
കൊച്ചുഭാഷയിൽ കാളി പറയും, “ദാഡ്, ദാഡ് വന്ന്, അവൻ നടക്കാൻ തുടങ്ങിയപ്പോൾ, കൊഞ്ചാൻ തുടങ്ങിയപ്പോൾ,
അമ്മമാർക്കു സഹിച്ചില്ല. “നങ്ങളെ ക്ളിയാണേ,” അവർ പറഞ്ഞു.
അങ്ങിനെയാണ് അപ്പു കിളിയായത്. “മാമ് വേടാ, അപ്പക്ക്ളിയേ?” ഒന്നാമത്തെ അമ്മ ചോദിയ്ക്കും.
"മാണ്ട"
വറുത്ത ഇറച്ചി നാരുനാരായി ചീന്തിയെടുത്ത് അവന്റെ ചുണ്ടത്തു വെച്ചുകൊണ്ട് രണ്ടാമത്തെ അമ്മ അവനെ മടിയിലിരുത്തും. മൂന്നാമത്തവൾ അവനെ തട്ടിപ്പറിയ്ക്കും. “പോടീ, എന്റെ കളിമകന് കീച്ചി മാണ്ടാ. വീണച്ചക്കര
ഏട്ടത്തിമാരുടെ കെട്ടിയവന്മാർ.അവൾ അവന്റെ ചുണ്ടിൽ ചക്കരപ്പാവു പുരട്ടിക്കൊടുക്കും. കുതിക്കുഞ്ഞിനെപ്പോലെ ഇരിയ്ക്കുന്ന ആ ഇരിപ്പിൽ മധുരപ്രിയനായ
നാലാമത്തെ അമ്മയുടെ മടിയിലിരുന്ന് കൂമനാടുമ്പോഴാണ് നീലി മകനെ തന്റെ മടിയിലേയ്ക്കു വിളിയ്ക്കുക. പെറ്റമ്മയല്ലേ, ഒരു പരുക്കൻ ചിരിയോടെ
അപ്പുക്കിളി നീലിയുടെ മടിയിലേയ്ക്കു ചായും. ഇങ്ങിനെയാണ് ആ ശുകശിക്ഷണം നടന്നത്.
നാലു കെട്ടിയവന്മാരിൽ മകൻ പനക്കാരനായ കുട്ടാപ്പുയരുന്നു. പാനയിലെ മലഞ്ചെരുവുകളിൽ കൃഷി നടത്തുന്നവരായിരുന്നു. അവൻ പൂർവ്വീകന്മാർ, കൃഷിയില്ലാത്ത കാലങ്ങളിൽ അവർ നന്ദികളെ കൂടുവെച്ചു പിടിച്ചു. അതു കാരണത്താലാണ് പെൺവഴിയ്ക്കു വന്നു താമസമുറപ്പിച്ച കുട്ടാപ്പുവിനെ ഖസാക്കുകാർ കുട്ടനരിയെന്നു വിളിച്ചത്.
കുട്ടാപ്പുരിയുടെ വലിയ ചുവന്ന കണ്ണും തുറിച്ചു തുടങ്ങിയ ചുണ്ടും അപ്പുക്കിളിയ്ക്കും കിട്ടിയിരുന്നു.
“ചെക്കൻ അയ്യാളിന്റെ കൂടത്തന്നെ കുളിയ് ചിറി കെടത്തും, നീലി പറഞ്ഞു. “അതാണ് അയ്യാളിന്റെ പാഷ് കൊണ്ടടക്ക്ണ് അപ്പുക്കിളി വളർന്നു. കയ്യിനും കാലിനും ഒരം വെച്ചു. പക്ഷെ, അവൻ
കുട്ടികളുടെ കൊച്ചുഭാഷയിൽ സംസാരിച്ചു. ക്രമേണ അമ്മമാരുടെയും ഭാഷ അതുതന്നെയായി. പത്താമത്തെ വയസ്സിൽ അവന്റെ വളർച്ച നിലച്ചു. ഉടലും തലയും മാത്രം വലുതാവാൻ തുടങ്ങി. കയ്യും കാലും മുടിച്ചു. കുട്ടിയുടെ വളർച്ച ശരിയെന്നു പറയാൻ തുനിഞ്ഞവരോട് കൂട്ടപ്പുന്നത് വാക്കിനു ചെന്നു. കോച്ചിയും നാച്ചിയും പാച്ചിയും കാളിയും പറഞ്ഞു, “നങ്ങണ്ട രാകുമാരിയാണേ പഞ്ചവാണക്ക്ളിയാണേ നീലി മാത്രം വേദനിച്ചു. അവളുടെ വേദനയിൽ
പങ്കുചേരാൻ ആരുമുണ്ടായിരുന്നില്ല.
നീലിയുടെ വീട്ടിൽ ചെന്നതിന്റെ രണ്ടാം ദിവസം അലിയാരുടെ ചായപ്പീടികയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഖാലിയാർ ഒരു ജിന്നിന്റെ കഥ പറയുകയായിരുന്നു.
“എന്നാണ്, അന്ത ഓട്ടുകമ്പിനിയില്ലാ, അന്ത കോമൺ ടാക്കീശ് ഓട്ട കമ്പിനി, ഒലവക്കോട്ട് പാലത്ത് കട്ടെ. അതിന്റെ മിമ്പി ഒര് രാവ്ര് ശർവ് കട വെച്ചിരിക്കത് പാത്തട്ടില്ലാ. അത് പടിഞ്ഞാപ്പുറത്ത്. എന്താ നാമ്പറയട്ടെ, കുപ്പിച്ചാ, ഞി കണ്ടാ ഞെട്ടിച്ചത്താള്. പഷായിരുന്ന് കൊന്നാ സെരിയാന പ്ഷായി. പക്ഷെ നമ്മണ്ട കയ്യി കെടക്ക് ഇബൻറീം ഇബൻ മുത്തപ്പൻറീം കുട. നാനോര് മന്തിരം ജപിച്ചതാണ്ട് ഒരൊറ്റ ഊത്ത്. പൂ ചായപ്പീടികയുടെ മൂലയിൽ നിന്ന് ഒരു ശബ്ദമുയർന്നു. “ഡാ കാലി
* രൂപസാദൃശ്യം.
*പിശാച് *
“കാലി! കുട്ടാപ്പുനരി തുടർന്നു, “നീ ആരനെ വേണെങ്കി ഊതിയ്ക്കോ,
നങ്ങൾ കുട്ടിനെ മാത്തിരം ഊതാമ്പരണ്ടാ. ഊതിയോ, നിയ്ക്കത് നല്ലതിനല്ല.
ഈ ക്ഷോഭത്തിന്റെ സാരം ആർക്കും മനസ്സിലായില്ല. അന്നതയും
കുട്ടാപ്പുനരി അതേ നിലയിൽ കഴിഞ്ഞു. പിറേറന്ന് നേരം പുലർന്നപ്പോൾ പേടി
പിടിച്ചു. ഖാലിയാരുടെ കയം ഷെയ്ഖിന്റെ പ്രതമാണ്. ചെതലിയിൽ
വിറകൊടിയ്ക്കാൻ ചെല്ലുമ്പോൾ പതം വന്നു പിടിച്ചെങ്കിലോ? അയാൾ നീലിയോട് ഉപദേശം ചോദിച്ചു. നീലി മിണ്ടുന്നില്ല, പിണക്കമാണോ? ആത്മരക്ഷയ്ക്കായി കുട്ടാപ്പുനരി കുട്ടാടൻ പൂശാരിയെ സമീപിച്ചു.
വെഷത്താന്മാരുടെയും ഊട്ടുദൈവങ്ങളുടെയും നടുവിലിരുന്നുകൊണ്ട് കുട്ടാടൻ പ്രശ്നം വെച്ചു. ആ കാലമത്രയും തന്റെ ദൈവങ്ങളും രാവുത്തന്മാരുടെ ദൈവങ്ങളും കലഹിയ്ക്കാതെ കഴിഞ്ഞുപോന്നതാണ്. ഹിന്ദുദൈവങ്ങൾക്കുവേണ്ടി ശിവരാമൻ നായർ മിയാൻ ഷെയ്ഖിനെതിരെ നടത്തിയ സമരങ്ങളിലൊന്നും തന്നെ താൻ പങ്കു ചേർന്നിട്ടില്ല. എന്നല്ല, ഖസാക്കിലാരും തന്നെ പങ്കുചേർന്നിട്ടില്ല.
“അത് വേണ്ടാ, നരിയേ, പൂശാരി പറഞ്ഞു. തെയ്യങ്ങ തമ്മി
കുട്ടാപ്പുനരി പണം നീട്ടി. ആടു വെട്ടി കളിയാട്ടു കഴിയ്ക്കാമെന്നു പറഞ്ഞു. ജീവനിൽ പിടിയ്ക്കുന്ന കാര്യമാണ്. പക്ഷെ, അതിലൊന്നും കുട്ടാടൻ പൂശാരി വീണില്ല.
അവിടെനിന്നു തിരിയ്ക്കുമ്പോൾ എന്തു ചെയ്യണമെന്ന് കുട്ടാപ്പുനരിയ്ക്ക് വെളിവുണ്ടായിരുന്നില്ല. അന്നുച്ചയ്ക്ക് ആടിന് തഴക്കൊടിയ്ക്കാൻ പോയപ്പോഴാണ് കാര്യത്തിന്റെ ഭയങ്കരത മനസ്സിലാക്കിയത്. കുറ്റിക്കാട്ടിൽ തനിച്ചു നിന്നുകൊണ്ട് നയൊടിയ്ക്കുകയാണ്. ചുറ്റും ഏകാന്തത. മരീചിക അകലെ പൊടിഞ്ഞുപൊന്തിയ പാപ്പാത്തികൾ പോലും കുട്ടാപ്പുനരിയെ പേടിപ്പിച്ചു. സെയ്യദ് മിയാൻ ഷെയ്ഖിന്റെ പതവും ജിന്നുകളും ആ നൊച്ചിപ്പുകളിൽ നിലക്കു പിന്നിൽ പിറ്റിക്കിടക്കുന്നുണ്ടാവും അ അവർ തന്നെ പിന്തുടരുകയാണ്. കുട്ടാപ്പുനരി വരമ്പത്തുകൂടെ പാണനും കൊണ്ടു പാഞ്ഞു. ഖസാക്കിലേയ്ക്കല്ല, നേർക്കാണ് പായിച്ചത്. അന്ധമായൊരു പരണ അയാളെ കൂമൻ കാവിനു
നന്നെ തളർന്നാണ് കൂമൻകാവിലെത്തിയത്. തോട്ടുവക്കത്തെ കൈതപ്പൊന്തകളുടെ മറവിൽ ഇത്തിരിനേരം ഇരുന്നു കനമയച്ചശേഷം അയാൾ എൻ സുപീടികയിൽ കയറി. സ്വല്പം അകത്തു ചെന്നപ്പോൾ ക്ഷീണം തീർന്നു. എങ്കിലും അവിടെ നിന്നുകൂടാ. കൂമൻകാവും ചെവിയുടെ നിഴലിൽ കിടക്കുന്ന സ്ഥലമാണ്. കുട്ടാപ്പുനരി പാലക്കാട്ടേയ്ക്കു വെച്ചടിച്ചു. സർക്കാർ നിരത്താണ്. ഇവിടെവച്ചു പതം പിടിയ്ക്കുകയാണെങ്കിൽ അതൊന്നു കാണട്ടെ. ഒരു സംഘം കാളവണ്ടികൾ പാലക്കാട്ടേയ്ക്കു പോകുന്നുണ്ടായിരുന്നു. അവയെച്ചേർന്ന് കുട്ടാപ്പുനരി നടന്നു. നാലു കണ്ണുകളെ കെട്ടാൻ ഒടിയന്മാർക്കോ പത്രങ്ങൾക്കോ കഴിയില്ല. വാടാ, മിയാൻ ഷെയ്, ഉശിരുണ്ടെങ്കിൽ അറിയാതെ ഒരു
ദൈവങ്ങൾ തമ്മിൽ കടികൂടാൻ പാടില്ല.പോർവിളിയുടെ ആത്മഗതത്തിൽ കുട്ടാപ്പുനരി മുണ്ടു തെരുത്തുയർത്തി. “അതെന്ന ഊര് കാട്ടത്? വണ്ടി തെളിച്ച രാവുത്തർ കുട്ടാപ്പുനരിയോടു ചോദിച്ചു
കുട്ടാപ്പുനരി കാളയുടെ ചോരേ നടന്നു. കാളയുടെ മുതുകു തലോടി. അയാൾ രാവുത്തരോടു ചോദിച്ചു, “ബീഡിയുണ്ടോ മരയ്ക്കാറേ?
ബീഡി വലിച്ചുതരോളം കാളയുടെ മുതുകു തലോടിത്തന്നെ നടന്നു. പിന്നെ രാവുത്തരോടു ചോദിച്ചു. “ഞ് കയറിയിരിയ്ക്ക
വണ്ടി കാലിയടിച്ചു മടങ്ങുകയാണ്. രാവുത്തർ കയറിയിരുന്നോളാൻ
പറഞ്ഞു. “എന്നാ അന്ത ഊര കാട്ടിയതിനോടെ പത്തിയും രാവുത്തർ പിന്നെയും ചോദിച്ചു.
കുട്ടാപ്പുനരി പറഞ്ഞു, “ഒര് പൂതം നമ്മൾനെ പടിയ്ക്കാമ്പ്. എന്നാ ഒന്നു കാണണല്ലോ.”
“നീ പേടിയ്ക്കാണ്ടിരി, രാവുത്തർ പറഞ്ഞു. “ഇയ്യ് ആന്റെ എടീന്ന് ഒര്ത്തനെ പൂതം പിട്ച്ചാ ഈ കച്ചോടം റത്ത് നമ്മ പി വസം.
“വണ്ടിയാട്ട് കച്ചോടം.
വണ്ടികൾ പതുക്കെ മുന്നോട്ടു നീങ്ങി. പാലക്കാട്ടെത്തുമ്പോഴേയ്ക്ക് അന്തി മയങ്ങിയിരുന്നു. നരി രാവുത്തരോടു യാത്ര പറഞ്ഞു പിരിഞ്ഞു. കോട്ടമൈതാനം വഴി അയാൾ നഗരത്തിലേയ്ക്കു കടന്നു. മൈതാനത്തു കിസാൻ സംഘക്കാരുടെ യോഗം നടക്കുകയാണ്. നിരുന്മേഷവാനായി നരി കുറേ നേരം പ്രസംഗം കേട്ടു നിന്നു. കൂലിയുടെയും പരമ്പിന്റെയും കാര്യമാണ് പറയുന്നത്. തന്നെ സ്പർശിയ്ക്കുന്ന കാര്യം തന്നെ. പക്ഷെ, കേട്ടുനില്ക്കാൻ ക്ഷമയില്ല. സുൽത്താൻ പേട്ടയിലെത്തിയപ്പോൾ വീണ്ടും ദാഹം തോന്നി. രണ്ടുമൂന്നു ദാം കൂടി അകത്തു ചെന്നതോടെ സ്ഥിതിയാകെ മാറി. ഇനി മിയാൻ ഷെയ്ഖിനെ പേടിയ്ക്കുകയോ? . ഇപ്പോൾത്തന്നെ ഖസാക്കിലേയ്ക്കു മടങ്ങിട്ടേയുള്ളു
വേറെ കാര്യം. നേരേ ചെതലിമല കേറി പിടിയ്ക്കണം മിയാൻ “പുതമേ വാടാ, തനനനാ,” എന്നിങ്ങനെ ആലപിച്ചുകൊണ്ട് കുട്ടാപ്പുനരി ഖസാക്കിലേയ്ക്കു തിരിച്ചു നടന്നു.
ഒരു കരിലോറി നരിയെ കൂമൻകാവിനു സമീപം ഇറക്കിവിട്ടു.. ചന്ദ്രൻ മങ്ങി പ്രകാശിച്ചു. ചെതലിയുടെ കൊടുമുടി അപ്രത്യക്ഷപ്പെട്ടു. കുപ്പത്തൊപ്പിയിട്ട ഒരു പടുകൂറ്റൻ രാവുത്തനായെന്ന് കുട്ടിപ്പുനരിയ്ക്കു തോന്നി. പെട്ടെന്ന് വീണ്ടും വിയർപ്പു പൊടിയാൻ തുടങ്ങി. ഷെയ്ക്കും ജിന്നുകളും തന്റെ പുറകെ വരുകയാണ്. കുട്ടാപ്പുനരി ഉറക്കെ നിലവിളിയ്ക്കാൻ ശ്രമിച്ചു. ശബ്ദം പൊന്തിയില്ല. കുതിക്കുടികൾ പുറകെ വരുന്നു.....