ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. യഥാർഥത്തിൽ ഡൽഹിയിൽ നിന്നും ഒരു ദൗത്യസംഘത്തിൻ്റെ നായകസ്ഥാനം ഏറ്റെ ടുത്ത്, വിദേശപര്യടനത്തിന് പുറപ്പെടുന്ന ഉത്തരവാദിത്വമുള്ള ഒരുയർ ന്ന ഉദ്യോഗസ്ഥൻ്റെ മാനസിക സാന്നിധ്യമോ, ചുമതലാബോധമോ ഒ ന്നും നാം ഡൽഹിവിടുന്ന ബത്തൂത്തയിൽ കാണുന്നില്ല. അപ്രീതിക്കർ ഹനായി; ശിക്ഷയനുഭവിക്കാതെ ഏതെങ്കിലും വിധേന സുൽത്താന്റെ പിടിയിൽ നിന്നും തടിതപ്പാനുള്ള വ്യഗ്രത ബത്തൂത്തയിൽ നിർവ്വിശ ങ്കം പ്രവർത്തിച്ചിരുന്നതിന് മതിയായ തെളിവുണ്ടുതാനും. മുഹമ്മദ് തു ഗ്ലക്ക് അയച്ച ഈ ദൗത്യസംഘത്തിൻ്റെ പ്രാധാന്യം അറിയണമെങ്കിൽ അദ്ദേഹം ചൈനീസ് ചക്രവർത്തിക്ക് കൊടുത്തയച്ച സമ്മാനങ്ങളുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി. നല്ലയിനം നൂറ് കുതിര കൾ, നൂറ് അടിമകൾ, പാട്ടുകാരും നർത്തകികളുമായ നൂറ് പെൺകു ട്ടികൾ, ഓരോരുത്തർക്കും നൂറ് ദീനാർ വീതം വിലയുള്ള നൂറിനം തു ണിത്തരങ്ങൾ, ഓരോരുത്തർക്കും നാലും അഞ്ചും വർണങ്ങളുള്ള ഭം ഗിയേറിയ നൂറ് ഖസ് പട്ടുകൾ, നൂറ് സലാഹീയ വസ്ത്രങ്ങൾ,നൂറ് ഷി രിൻബാഹ് തുണികൾ, നൂറ് ഷാൻബാഹ് വസ്ത്രങ്ങൾ, കറുപ്പ്, വെളു പ്പ്, ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങളിലുള്ള അഞ്ഞൂറ് കശ്മീർ രോ മവസ്ത്രങ്ങൾ, രത്നങ്ങൾ പതിച്ച പിടിയോടുകൂടിയ പത്തു വാളുകൾ, സ്വർണം, വെള്ളി എന്നിവയാൽ ഉണ്ടാക്കിയിട്ടുള്ള തളികകൾ, കൂജ കൾ, മറ്റുതരത്തിലുള്ള കൗതുകവസ്‌തുക്കൾ തുടങ്ങിയവയായിരുന്നു
भीड छ m. (Ibn Battuta travels. pp. 214, 215) ബത്തൂത്ത എഴുതുന്നു: "എൻ്റെ കീഴിലായി അമീർ സഹീറുദ്ദീനേ യും സമ്മാനങ്ങളുടെ മേൽനോട്ടം വഹിക്കുവാൻ കാഫൂർ എന്ന ഷണ് ഡനേയും സുൽത്താൻ നിയമിച്ചിരുന്നു. അമീർ സഹീറുദ്ദീനെ എനി ക്കു നന്നേ പിടിച്ചു. സൽസ്വഭാവിയായിരുന്ന ഒരു പണ്ഡിതനായിരു ന്നു അദ്ദേഹം. ഇവർക്കു പുറമേ സുരക്ഷിതമായി ഞങ്ങളെ തുറമുഖ ത്തെത്തിക്കുവാൻ ചീനാചക്രവർത്തിയുടെ ദൗത്യസംഘത്തിൽപെട്ട പ രിചാരകന്മാരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആ പ്രതിനിധി സംഘ ब्ली ब्ल ी झील. (Ibn Battuta travels. pp. 214, 215) അങ്ങനെ ഡൽഹിയിൽ നിന്നും ചൈനയിലേക്ക് ഒരു വിദേശകാ ര്യാലയത്തിന്റെ പ്രൗഢിയോടുകൂടി യാത്രപറഞ്ഞ് പിരിയുന്ന ബത്തൂ ത്ത അല്പ ദിവസത്തിനകം തന്നെ തൻ്റെ കൂട്ടുകാരുമായി സമ്പർക്കമ റ്റ് ഒറ്റക്ക് കൊള്ളക്കാരുടെ സംഘത്തിലകപ്പെടുകയാണ്. ഇന്ന് അലി ഗർ എന്ന് പറയുന്ന 'കോയിൽ' എന്ന സ്ഥലത്തെത്തിയപ്പോഴേക്കും ബത്തൂത്ത തനിച്ചാകുന്നു. അതിനുകാരണം സ്വന്തം ഭാഗ്യപരീക്ഷണ ത്തിന് വിധേയനായി ഒറ്റക്ക് സഞ്ചരിച്ചതും തനിച്ച് പല സ്ഥലങ്ങളിലും കടന്നുചെന്നതുമായിരുന്നു. തന്നിലർപിതമായ ചുമതല ഉത്തരവാദിത്വ ത്തോടുകൂടി നിർവ്വഹിക്കണമെന്ന ഉദ്ദേശ്യം അദ്ദേഹത്തിനുണ്ടായിരുന്നു വെങ്കിൽ ഒരിക്കലും തൻ്റെ അകമ്പടി സേവകരെയും മറ്റുള്ള അംഗങ്ങ ളെയും വിട്ടുപിരിഞ്ഞ് തനിച്ചുള്ള ഒരു യാത്രക്ക് അദ്ദേഹം തയ്യാറാകു മായിരുന്നില്ല.
സത്യത്തിൽ ഇവിടം മുതലാണ് ബത്തൂത്തയിൽ ഒരു സാഹസിക നായ സഞ്ചാരി മുളച്ചു വരുന്നത്. ഇതുമുതലുള്ള സഞ്ചാരവൃത്താന്തം ശരിക്കും ഒരു യാത്രാകുതുകിയുടേതാണ്. അറേബ്യയിലെ താമസവും ഡൽഹിയിലെ ഉദ്യോഗവുമൊക്കെ ബത്തൂത്തയിൽ ഉണ്ടാക്കിയിരുന്ന പ്രതികരണവും, ഡൽഹിയിൽനിന്നും എന്തും വരട്ടെ എന്നു കരുതിയു ള്ള ദിക്സഞ്ചാരവും വ്യത്യസ്ഥമേഖലകളിലാണ് വായനക്കാരനെ കൊ ണ്ടെത്തിക്കുന്നത്. അതിന് അതിൻ്റേതായ കാരണങ്ങളുമുണ്ട്. ഇന്ത്യ യിൽ വന്ന് ഉപജീവനത്തിനുള്ള നല്ല ഒരു യോഗ്യത സമ്പാദിക്കുക എ ന്നതായിരുന്നു മക്കയിൽ കഴിച്ചുകൂട്ടിയ കാലത്തെ ഉദ്ദേശമെങ്കിൽ, ഡൽ ഹിയിലെ ജീവിതമാകട്ടെ ഔദ്യോഗികപദവിയെ നിലനിർത്തുവാൻ വേ ണ്ടിയുള്ള ശ്രമമായിരുന്നു. ഒരു വിദ്യാർഥി മറ്റൊരു നാട്ടിൽ പഠനത്തി നുപോയി ബിരുദവും സമ്പാദിച്ചു മടങ്ങുന്നു എങ്കിൽകൂടിയും അയാൾ ക്ക് ആ നാടിനെപ്പറ്റിയും, താൻ ഇടപഴകിയ ആളുകളെക്കുറിച്ചും എ ന്തെങ്കിലുമൊക്കെ പറയാൻ കാണും. അതേ സ്ഥിതിയാണ് ഉദ്യോഗ സ്ഥനായ മറ്റൊരാളുടെയും. അയാൾ ജോലിക്കുവേണ്ടി വിദേശരാജ്യ ത്തെത്തുന്നു. കുറേക്കാലത്തിനുശേഷം ജോലിയിൽനിന്ന് പിരിയേണ്ടാ യതായും വരുന്നു. ഈ രണ്ടു കൂട്ടരുടെയും അടിസ്ഥാനോദ്ദേശങ്ങൾ പഠിക്കുകയും ജോലിചെയ്യുകയും ആണെങ്കിലും തങ്ങൾ കണ്ട നാടിനെയും നാട്ടുകാരെയും സംബന്ധിച്ച് കുറേക്കാര്യങ്ങൾ അവർക്കും പ റയുവാൻ കാണും. പക്ഷേ, ഈ സ്ഥലങ്ങൾതന്നെ സന്ദർശിക്കുന്ന ഒ രു സഞ്ചാരിയുടെ ഔത്‌സുക്യവും അന്വേഷണതൃഷ്‌ണയും തജ്ജന്യ മായ വിവരണങ്ങളും ഒരിക്കലും ആദ്യത്തെ രണ്ടു കൂട്ടരിൽനിന്നും പ്ര തീക്ഷിക്കുക സാധ്യമല്ല. ഈ മൂന്ന് അവസ്ഥാവിശേഷവും ബത്തൂത്ത യുടെ യാത്രാവിവരണ കഥകളിൽ ദൃശ്യമാണ്.
ആദ്യത്തേത്, അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ വിവരണം. ഒരു
വിദ്യാർഥി എന്ന നിലയിൽ അദ്ദേഹം പഠിക്കാൻപോയ സ്ഥലത്തെക്കുറിച്ച് യാദൃച്ഛയാ ഉള്ള പ്രസ്‌താവനകളാണത്. രണ്ടാമത്തെഘട്ടം, മറു
നാട്ടിൽ ഉദ്യോഗവുമായിക്കഴിഞ്ഞ് കുറേക്കാലത്തിനുശേഷം തിരിച്ചെത്തുന്നയാൾക്കു പറയാനുള്ള അനുഭവങ്ങളുടേതിനു തുല്യമായ ചില
സമർത്ഥനങ്ങൾ. ജോലി ലഭിക്കുന്നതിനുമുമ്പുള്ള ഒരുവന്റെ മാനസിക
അങ്കലാപ്പ്. പ്രതീക്ഷയിൽ കവിഞ്ഞ ഔദാര്യവും ഔദ്യോഗികപദവിയും വേഗം ലഭിക്കുമ്പോൾ അമിതമായ ആനനന്ദമായി മാറുന്ന സന്ദർഭമാണത്. ആ ദിവസങ്ങൾ വളരെ സന്തോഷത്തോടെ ഓർത്തുപോവുക സ്വാഭാവികമാണ്. അതുതന്നെയാണ് ശരിക്കും ബത്തൂത്തയുടെ സ്ഥിതിയും. തനിക്കു സകലമാന സുഖസൗകര്യങ്ങളും കലവറ കൂടാതെ
തന്നനുഗ്രഹിച്ച സുൽത്താൻ മുഹമ്മദിൻ്റെ ദാനധർമാദികളെ പുകഴ്ത്തുന്ന ബത്തൂത്ത ലോകത്തൊരിടത്തും ഇത്രക്കു ദയാലുവും കരുണാനിധിയുമായ ഒരു ഭരണാധികാരിയെ കാണുക പ്രയാസമാണെന്ന് എഴുതുന്നുണ്ട്. അങ്ങനെ ഔദ്യോഗിക കാലത്തിൻ്റെ ആദ്യഭാഗം വലിയ അനുഗ്രഹമായി ഏതൊരാളും കാണാറുള്ളതുപോലെതന്നെ ബത്തൂത്തയും കാണുന്നു. അതിനുകാരണക്കാരായവരെ ഏവരും വാഴ്ത്താറുള്ളതുപോലെ ബത്തൂത്തയും വാഴ്ത്തുന്നു. അതുകഴിഞ്ഞു തന്റെ മേലാളന്റെ അപ്രീതിക്കു വിധേയനാകുമ്പോൾ ഏതൊരു സാധാരണ ഉദ്യോഗസ്ഥനും ചെയ്യാറുള്ളതുപോലെ അയാളെ പഴിക്കുകയും പിരാകുകയും ചെയ്യുന്ന മാനസികവിക്രിയ ബത്തൂത്തയും അനുവർത്തിക്കുന്നു.
അങ്ങനെയാണ് മുഹമ്മദ് തുഗ്ലക്കിനെക്കുറിച്ച് തുടക്കത്തിൽ അമിതമായ പ്രശംസയും ഇടക്കുവച്ച് നിന്ദ്യമായ ആഭിചാരവാക്കുകളും നിർലോഭം നിരത്തിവെക്കുന്നത്. ചുരുക്കത്തിൽ ബത്തൂത്തയിൽ നാം കാണുന്ന ഈ വ്യത്യാസങ്ങൾ വേർതിരിച്ചറിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ
വിവരണങ്ങൾ ചരിത്രവിദ്യാർഥിയെ അവതാളത്തിലേക്കായിരിക്കും ആ
നയിക്കുക. ഇരുത്തമില്ലാത്ത ഒരു വികാരജീവിയായിട്ടാണ് ഇബ്നു ബത്തുത്തയെ പലപ്പോഴും തോന്നുക. ഏതായാലും പക്വമതിയായ ഒരു
പണ്ഡിതന്റെ മാനസികമായ വലുപ്പം ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് തീർത്ത് പറയാൻ കഴിയും.
ബത്തൂത്തയുടെ യാത്രയുടെ മൂന്നാം ഘട്ടമാണ് യഥാർഥത്തിൽ സാഹസികനായ ഒരു സഞ്ചാരിയുടെ വിവരണമാകുന്നത്. ഡൽഹിയിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ ചൈനയിലേക്കു പോകരുതെന്നു ബ ത്തൂത്ത കരുതിയിരിക്കണമെന്ന് വിശ്വസിക്കാനാണധികം സാധ്യത. ബ ത്തൂത്തയുടെ ചൈനാ സന്ദർശനം അദ്ദേഹം പറഞ്ഞതിൽ വെച്ച് ഏറ്റ വും വലിയ നുണയായിരുന്നുവെന്ന് നാം നേരത്തെ പ്രസ്താവിച്ചത് ഓർമയുണ്ടല്ലോ. ഇതിന് ഉപോൽബലകമായി വേണമെങ്കിൽ ബത്തൂ ത്തയുടെ മാനസിക സ്ഥിതിവിശേഷവും പിന്നീടുള്ള പ്രവൃത്തികളും കൂടി കണക്കാക്കുവാനൊക്കും. ചൈനയിൽ പോകുവാൻ സകല സൗ കര്യങ്ങൾ ലഭിച്ചിട്ടും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ നിരു ത്തരവാധിയായ ഒരുത്തനെപ്പോലെ ഒറ്റതിരിഞ്ഞ്, തന്റെ സംഘത്തെ വേറെവിട്ട്, പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുവാൻ അദ്ദേഹം മി നക്കെടുമായിരുന്നില്ല. ഇതൊക്കെക്കഴിഞ്ഞ് കോഴിക്കോട്ടെത്തുന്ന അ ദ്ദേഹവും കൂട്ടരും കയറിയ ഓടം തകർന്നെന്നും ചൈനയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചെന്നും നാം നേരത്തെ വിവരിച്ചിട്ടുണ്ട്. ഡൽഹി യിലേക്കുള്ള മടങ്ങി പോക്ക് സുൽത്താൻ്റെ കോപത്തിനിരയാകുമെന്ന തിനാലായിരിക്കാം തൻ്റെ സഞ്ചാരവാസന ഇന്ത്യയുടെ തെക്കേ അറ്റ ത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും അറബിക്കടൽ ദ്വീപുകളിലും സിലോണിലും മറ്റു പ്രദേശങ്ങളിലും ഒക്കെ യാത്രചെയ്യുവാനും ബ ത്തൂത്ത തീരുമാനിച്ചത്.