നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക് പോകുവാനോ, സുൽത്താനെ ദർശിക്കുവാനോ അദ്ദേഹത്തിനു ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് മേലാൽ ഡൽ ഹിയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ച് കോഴിക്കോട്ടുനിന്നും മാല ദ്വീപിലേക്ക് യാത്ര തിരിച്ചു. ഇത് 1345 ഒക്ടോബറിലായിരുന്നിരിക്കണം. മാലദ്വീപിൽ കുറേക്കാലം അവിടുത്തെ ഖാസിയുടെ പദവിയിൽ കഴി ഞ്ഞ ബത്തൂത്ത സിലോണിലേക്കാണ് പോയത്. അവിടെനിന്ന് മധുര, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങിയശേഷം കോഴിക്കോട്ട് വീണ്ടും തിരിച്ചെത്തുന്നു. ഇതൊക്കെ കഴിഞ്ഞാണ് ചൈനയിലേക്ക് പുറപ്പെടു ന്നത്. 1346 മേയ് മാസത്തിലായിരിക്കണം ഇത് . ചൈനാ സന്ദർശനം കഴിഞ്ഞ് 1347 ജനുവരിയിൽ ബത്തൂത്ത കൊല്ലം വഴി കോഴിക്കോട്ട് ത ന്റെ ഏഴാമത്തെ സന്ദർശനത്തിന് എത്തിയതായിട്ടാണ് വിവരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും വളരെ ക്കാലം താമസിച്ച ബത്തൂത്ത ഐതിഹാസികങ്ങളായ നിരവധി കാര്യ ങ്ങൾ കുറിക്കുന്നുണ്ട്. ഇതൊക്കെ കഴിഞ്ഞ് 1347 ജനുവരിയിലാണ് അ ദ്ദേഹം അവസാനമായി കേരളത്തോടു യാത്രപറയുന്നത്.
ഇവിടെ സംഗതമായിട്ടുള്ളത് ബത്തൂത്തയുടെ ചൈനയിലേക്കുള്ള യാത്രാകാലവും തിരിച്ചുവരവുമാണ്. അദ്ദേഹം 1346 മേയ്മാസം 18-ാം തീയതിയാണ് ചൈനയിലേക്ക് പുറപ്പെടുന്നത്. 1347 ജനുവരിയിൽ അ ദ്ദേഹം തിരിച്ചെത്തുകയും ചെയ്തു. അതായത് കോഴിക്കോട്ടുനിന്നും കടൽമാർഗം സിലോൺ, സുമാത്ര തുടങ്ങിയ സ്ഥലങ്ങൾ കടന്ന് ഹോ ങ്കോങ്ങിലും, പെക്കിങ്ങിലും ചെന്ന് ചൈനയെക്കുറിച്ച് കിട്ടാവുന്ന വിവ രങ്ങളും ശേഖരിച്ച് എട്ടു മാസത്തിനിടക്ക് കോഴിക്കോട്ടേക്ക് തിരിച്ചുവ ന്നുവത്രെ. എന്തൊരു സാഹസിക സഞ്ചാരം! യാത്രയുടെ ദൈർഘ്യ വും സഞ്ചാരികളുടെ സവിശേഷസ്വഭാവവും നമ്മെ മറിച്ചുള്ള നിഗമന ത്തിലാണെത്തിക്കുന്നത്. എട്ടുമാസത്തിനുള്ളിൽ കോഴിക്കോട്ടുനിന്നും പുറപ്പെട്ട് ബത്തൂത്ത ന്തുത്ത അവിടെതന്നെ തിരിച്ചെത്തിയെന്ന് വിശ്വസിക്കു ന്നത് അദ്ദേഹത്തിൻ്റെ അലച്ചിൽ സ്വഭാവത്തിന് ഒട്ടും നിരക്കാത്തതാ ണ്. അക്കാലത്തെ യാത്ര വളരെ ദുർഘടവും അസൗകര്യങ്ങൾ കൊ ണ്ട് ക്ലിഷ്ടവും ആയിരുന്നെന്ന കാര്യവും കൂടി കണക്കിലെടുക്കണം. ഈ ചുരുങ്ങിയ കാലത്തിനിടക്ക് ചൈനയിൽപോയി വന്നുവെന്ന് പറ യുന്നത് ഒന്നുകിൽ കാലത്തെപ്പറ്റിയുള്ള അജ്ഞതകൊണ്ടോ അഥവാ പലരും വിശ്വസിക്കുന്നതു പോലെ സാധിക്കാതിരുന്ന ഒരാഗ്രഹത്തിന് ഭാവനാ സാഫല്യം നല്‌കിയതുകൊണ്ടോ ആയിരുന്നിരിക്കണം. സാ ധാരണ പറ്റാറുള്ളതുപോലെ തീയതി പിശകിയതായിരിക്കാം ഇതെന്നുവിശ്വസിക്കുന്നതും പഥ്യമല്ല. കാരണം. ബത്തൂത്തയുടെ സഞ്ചാരത്തി ന്റെ അവസാനഘട്ടമായിരുന്നു ഇത്. അദ്ദേഹത്തിന്റെ യാത്രയുടെ ആ ദ്യ കാലങ്ങളിലെ പലതും വേണ്ടതുപോലെ ഓർമിക്കാൻ കഴിഞ്ഞ അ ദ്ദേഹത്തിന് തന്റെ യാത്രയുടെ അന്തിമ രംഗങ്ങളെ സമൃതിയിലുണർ ത്താൻ ഒത്തില്ലെന്നു കരുതുന്നത് ദുസ്സാധ്യമാണ്.
ഇതിനേക്കാൾ വിചിത്രമായി തോന്നുന്ന മറ്റൊരു പ്രധാന കാര്യം ബത്തൂത്ത തൻറെ ചൈനാ സന്ദർശന വൃത്താന്തത്തിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. അത്, താൻ ചക്രവർത്തിയെ കണ്ടത് മുഹമ്മദ് തുഗ്ലക്കിന്റെ പ്രതിപുരുഷനായിട്ടാണെന്നാണ്! 1342-ൽ മുഹമ്മദ് തുഗ്ലക്ക് പറഞ്ഞയ ച്ച ബത്തൂത്തക്ക് ഓടം കടലിൽ തകർന്നതുകൊണ്ട് പോകുവാനൊ ത്തില്ലെന്നും അദ്ദേഹത്തിന്റെ അധികാരപത്രമുൾപ്പെടെ സകല സാധ നങ്ങളും നശിച്ച് വെറുമൊരു ട്രൗസർ മാത്രമായാണ് കരപറ്റിയതെന്നും നാം കണ്ടതാണ്. ഈ സംഭവത്തിനുശേഷം സുദീർഘമായ നാലു വർ ഷത്തിനു ശേഷമാണ് ബത്തൂത്ത ചൈനയിലേക്ക് തിരിച്ചുവെന്ന് പറ യുന്നത്. ലോകത്തിലെ ഏറ്റവും പ്രതാപശാലിയായ ടോഗൻ തിമൂറാ യിരുന്നു അന്ന് ചൈനയിലെ ചക്രവർത്തി. അദ്ദേഹത്തിന്റെ പ്രതിനിധി കൾ അക്കാലത്ത് ഡൽഹിയിൽ സ്ഥിരമായിട്ടുണ്ടായിരുന്നു. 1326 മുതൽ 1366 വരെ ചൈനീസ് പ്രതിപുരുഷ കാര്യാലയം ഡൽഹിയിൽ പ്രവർ ത്തിച്ചിരുന്നു. ബത്തൂത്ത യാതൊരു അധികാരപത്രവുമില്ലാതെ ചൈന യിലേക്കു കടന്ന് ചക്രവർത്തിയെ കണ്ടുവെന്ന് കരുതുക പ്രയാസമാ ണ്. അക്കാലത്ത് വിദേശികളെ ചൈനയിൽ കടത്തിയിരുന്നില്ല. മറ്റു ദേ ശങ്ങളിലെ രാജാക്കന്മാരുടെ പ്രതിപുരുഷന്മാർക്കു മാത്രമേ പ്രവേശന മുണ്ടായിരുന്നുള്ളുവെന്ന പരമാർഥം ബത്തൂത്തക്കും വളരെ നിശ്ചയമു ള്ളതായിരുന്നു. അതിനാൽ ബത്തൂത്തയുടെ ചൈനീസ് സന്ദർശനം വ ളരെ സംശയാസ്‌പദമാണ്. ടോഗൻ തിമൂർ ഇദ്ദേഹത്തെ യാതൊരു അ ങ്കലാപ്പോ സംശയമോ കൂടാതെ ഇന്ത്യയുടെ പ്രതിപുരുഷനായി സ്വീ കരിച്ചുവെന്ന് വിശ്വസിക്കുവാൻ സാധിക്കാത്തതിനാലും വിദേശികൾക്ക് ചൈനയിൽ പ്രവേശനം നിഷേധിച്ചിരുന്നതുകൊണ്ടും ബത്തൂത്തയുടെ ചൈനാ സന്ദർശനം ഒരു കള്ളക്കഥയാകാനേ തരമുള്ളു. ഇതിനൊക്കെ ഉപോദ്‌ബലകമാണ് ചുരുങ്ങിയ ഈ കാലയളവ്. കോഴിക്കോട്ടുനിന്നും പുറപ്പെട്ട് എട്ടു മാസത്തിനുള്ളിൽ അവിടെ തിരിച്ചെത്തിയെന്ന പ്രസ് താവം ഒരുതരം ജാലവിദ്യക്കാരുടെ മാസ്‌മരിക ശക്തിപ്രഭാവത്തിനു മാത്രം സാധ്യമാകുന്ന അത്ഭുതമായവശേഷിക്കുന്നു. ഒരിക്കലും ഒരു ചെപ്പടിവിദ്യക്കാരനാണ് താനെന്ന് ബത്തുത്ത അവകാശപ്പെട്ടിട്ടുമില്ല.
ഇതിനും പുറമേ സുമാത്ര, ജാവ തുടങ്ങിയ സ്ഥലങ്ങൾ വഴി വലി യ ഒരു സാമ്രാജ്യമായ ചൈനയിലെത്തിയ ഉടനെ മടങ്ങി പോരേണ്ട ഒ രത്യാവശ്യകാര്യവുമില്ല ബത്തൂത്തക്ക്. ഒരു സഞ്ചാരിയുടെ സവിശേഷമനോധർമത്തിന് കടകവിരുദ്ധവുമാണിത്. ബത്തൂത്തയിൽ നമുക്ക് താ ല്പര്യം തോന്നുന്നതു തന്നെ സാഹസികനായ ഒരു യാത്രാകുതുകി എന്നതുകൊണ്ടാണല്ലോ. എട്ടു മാസത്തിനകം ചൈനയിൽ പോയി മട ങ്ങിവന്നുവെന്ന് പറയുന്നത് ബത്തൂത്തയുടെ സ്വഭാവത്തിനുതന്നെ വി പരീതമാണ്. കാരണം, അക്കാലത്ത് എട്ടുമാസം കൊണ്ട് ചൈനയിൽ ഒരുപക്ഷേ എത്താൻ കഴിഞ്ഞാലും മടക്കയാത്രക്കു വേറെ സമയം വേ ണ്ടിവരുമായിരുന്നു. യാത്രക്കുതന്നെ ഇതിലിരട്ടി സമയമാവശ്യമുള്ള പ്പോൾ ഒരു സഞ്ചാരി അപരിചിതമായ ഒരു ദേശത്തു ചെന്ന് ഒരു മിനി റ്റു പോലും അവിടെ നിൽക്കാതെ ഇറങ്ങി ഓടിപ്പോന്നുവെന്ന് വിചാരി ക്കുന്നത് ശരിയായിരിക്കുകയില്ല. ഇന്ത്യയിൽ നിന്നും ലോകത്തിലെ ഏ റ്റവും വലിയ ഒരു സാമ്രാജ്യത്തിലെത്തുകയും, അവിടുത്തെ ചക്രവർ ത്തി തന്നെ സ്വീകരിക്കുകയും ചെയ്തിരിക്കുമ്പോൾ ആ രാജ്യത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാം ആ സഞ്ചാരിയിൽ നിന്നും നി ശ്ചയമായും പ്രതീക്ഷിച്ചുപോകും. ഇന്ത്യയെക്കുറിച്ച് താൻ കണ്ടതിൽ കൂടുതൽ കേട്ട കാര്യങ്ങൾ തന്മയത്വത്തോടുകൂടി പറഞ്ഞു ഫലിപ്പി ക്കുവാൻ മിനക്കെട്ട ബത്തൂത്ത, ചൈനയെപ്പോലുള്ള ഒരു മഹാസാമ്രാ ജ്യത്തിന്റെ കഥ എത്രയോ വിശദീകരിക്കുമായിരുന്നു. പക്ഷേ, ചൈന യെക്കുറിച്ചുള്ള പ്രതിപാദനം തുലോം ഹ്രസ്വമാണ്. അവിടെ ബത്തൂ ത്തയുടെ വാചാലത നിശ്ചലമാകുന്നു; ജിഹ്വാ കനം തൂങ്ങി കുഴഞ്ഞ്
അവശമാകുന്നു.
ചൈനീസ് വ്യാപാരികളാണ് ദക്ഷിണേന്ത്യയുടെ കിഴക്കേ തുറമു ഖങ്ങളിൽ സമുദ്രാധിപത്യമുണ്ടായിരുന്നവർ. ഇന്ത്യയും വിദൂരപൗരസ് ത്യരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം മിക്കവാറും ചൈനീസ് നാവിക കപ്പലുകളാണ് ഇക്കാലങ്ങളിൽ നിർവ്വഹിച്ചിരുന്നത്. ഇന്ത്യയിൽ ഒരു ചൈനീസ് പ്രതിപുരുഷകാര്യാലയത്തിൻ്റെ പ്രവർത്തനംതന്നെ സൂ ചിപ്പിക്കുന്നത് ഇന്ത്യയും ചൈനയുമായിട്ടുണ്ടായിരുന്ന നിരന്തരസമ്പർ ക്കത്തിന്റെ കഥകളാണ്. ഇന്ത്യയിൽ വളരെക്കാലം ജീവിക്കുകയും ഇ ന്ത്യയുടെ പ്രധാന തുറമുഖപട്ടണങ്ങളിൽ വളരെയേറെ വിദേശവ്യാപാ രികളുമായി ആശയവിനിമയവും സമ്പർക്കവും പുലർത്തിയ ബത്തു ത്ത അവരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വിശ്വസനീയമായി അവത രിപ്പിച്ചുവെന്നു മാത്രം ധരിക്കുവാനേ തരമുള്ളു. മാത്രവുമല്ല, ഒരിക്കൽ സകല സജ്ജീകരണങ്ങളോടും രാജകീയ അധികാരപത്രത്തോടും കൂ ടി ചൈനയിലേക്കു പുറപ്പെട്ട ബത്തൂത്തയുടെ ആശാസൗധം തകർന്ന ടിഞ്ഞ സംഗതി നാം മനസ്സിലാക്കിയതുമാണ്. നിരാശാഭരിതമായ ഹൃദ യവ്യഥയെ സാന്ത്വനിപ്പിക്കാൻ അദ്ദേഹം കണ്ട ഉപാധിയായിരിക്കാം ഈ ചൈനീസ് വൃത്താന്തം. ഇതിനും പുറമേ ചൈനയിലേക്കുള്ള യാത്രാമ ധ്യേ താമരൂപയിൽ(ആസാമിൽ) അദ്ദേഹം ഇറങ്ങിയതായും ശൈഖ് ജലാലുദ്ദീൻ എന്ന മഹർഷിവര്യനെ കണ്ടതായും മറ്റും പറയുന്നുണ്ട്. സിലോൺ, സുമാത്ര തുടങ്ങിയ സ്ഥലങ്ങൾ ചുറ്റി ആസാമിൽ ഇറങ്ങി അവിടെ നിന്നും ചൈനയിലേക്കുപോയി എന്നൊക്കെ പറയുമ്പോൾ ആധുനിക യാത്രാസൗകര്യങ്ങൾക്കു പോലും വിസ്‌മയം തോന്നിക്കുന്നയക്ഷിക്കഥയായി മാറുകയാണിവയൊക്കെ. ചുരുക്കത്തിൽ ബത്തൂത്തയുടെ ചൈനീസ് യാത്ര വെറുമൊരു മിഥ്യയാണെന്നതാണ് സത്യം. കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തെപ്പറ്റി അതിശയോക്തി കലർത്തി ദൃക്സാക്ഷി വിവരണത്തിനൊരുങ്ങിയ സംഭാഷണപ്രിയനായ ഒരു മനുഷ്യൻ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ തൻ്റെ ഭാവനക്കും കാലദേശാദികൾക്കും ശ്രോതാക്കൾക്കും പറ്റുന്ന വിധം കുറെയധികം നുണയും പറഞ്ഞിരിക്കുമെന്നതും അനുക്തസിദ്ധമാണല്ലോ. അതിശയോക്തിയുടെ അതിപ്രസരവും, ആലങ്കാരിക ഭാഷയുടെ അതിഭാവുകത്വവും, ശ്രദ്ധാപൂർവ്വം ചികഞ്ഞുനീക്കി ചരിത്രവസ്‌തുതകൾ വ്യവഛേദിച്ചു തിരഞ്ഞുപിടിക്കുക എന്നത് പ്രയാസമുള്ള പണിയാണ്. അതുചെയ്യാതെ ഇത്തരം കൃതികൾ അപ്പടി വിഴുങ്ങുന്നത് ദഹനദൂഷ്യവും തജ്ജന്യമായ വിഷൂചിക, അതിസാരം തുടങ്ങിയ നശീകരണരോഗങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ ചരിത്ര പ്രതിപാദനത്തിൽ കടന്നു കൂടിയിട്ടുള്ള ദൂര വ്യാപകമായ ദുഷ്യം ഈ തരം തിരിച്ചറിയാൻ മിനക്കെടാത്തതിന്റേതാണ്. ധാരാളകണക്കായ അത്തരം ചരിത്ര സാഹിത്യങ്ങളിൽ
ഏറെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ബത്തൂത്തയുടെ കിത്താബു റാഹില എന്ന ഗ്രന്ഥം.