കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്ടികളും ഒന്നടങ്കം-എണ്ണിത്തി ട്ടപ്പെടുത്തുകയും അവർക്കൊക്കെയും ആറുമാസത്തേക്കുള്ള സകല അവശ്യസാധനങ്ങളും തൻ്റെ സ്വന്തം ചെലവിൽ നല്കുവാൻ കല്പ്‌പി ക്കുകയും ചെയ്തുവത്രെ! യാത്ര കഴിഞ്ഞ് അദ്ദേഹം തിരിച്ചുവന്നപ്പോൾ അതൊരു ഉൽസവദിവസമായിരുന്നു. സുൽത്താൻ വലിയൊരു പീഠ ത്തിൽ കയറിയിരുന്ന് സ്വർണം, വെള്ളി നാണയങ്ങൾ നിറച്ച ചാക്കു കൾ കെട്ടഴിച്ച് ജനങ്ങൾക്കിടയിൽ വാരിവിതറി. നിരവധി ധനം അദ്ദേ ഹം കൊട്ടാരത്തിലെത്തുമ്പോഴേക്കും കൊടുത്തുകഴിഞ്ഞിരുന്നു.
ഇതുപോലെ അനവധി കഥകൾ അദ്ദേഹം പറഞ്ഞുവെങ്കിലും ഇ വിടെയുള്ള ജനങ്ങൾ അദ്ദേഹത്തെ നുണയൻ എന്നാണ് വിശേഷിപ്പി ച്ചിരുന്നത്. അയാൾ പറഞ്ഞതൊന്നും വിശ്വസിക്കാൻ അവർ കൂട്ടാക്കി യില്ല. ഇതിനിടയിൽ ഒരു ദിവസം ഞാൻ സുൽത്താന്റെ മന്ത്രിമാരിൽ പ്രധാനിയായ ഫാരിഡ് ഇബ്‌നു വാദ്‌രാറുമായി ഈ സഞ്ചാരിയെക്കുറി ച്ചു സംസാരിച്ചു. അപ്പോഴും ഞാനെൻ്റെ അഭിപ്രായം ശരിയായിട്ടുത ന്നെ അദ്ദേഹത്തോടു പറഞ്ഞിരുന്നു: 'ജനങ്ങൾ പൊതുവെ ഇബ്നു ബത്തൂത്തയെ നുണയനായാണു കണക്കാക്കുന്നതെന്നും എനിക്കും അയാൾ പറയുന്ന കാര്യത്തിലും അയാളിലും വിശ്വാസമില്ലെന്നും ഞാൻ दुब्लड ला ला....... (Introduction to History, PP. 369- 371)
എങ്കിലും പണ്ഡിത ശ്രേഷ്‌ഠനായ ഈ യോഗീവര്യൻ്റെ ശുപാർശ യനുസരിച്ചാണ് മൊറോക്കോവിലെ സുൽത്താൻ തന്റെ സെക്രട്ടറിമാ രിൽ ഒരാളെ ബത്തൂത്ത പറയുന്നത് എഴുതുവാൻ ഏർപാടുചെയ്തത്. ഇബ്‌നു ജുസ്സായി എന്ന ദേഹമാണ് ബത്തൂത്തയുടെ സഞ്ചാരവൃത്താ ന്തം കുറിച്ചെടുത്തത്. പുസ്‌തക രൂപത്തിൽ എഴുതപ്പെടുമെന്ന് ഒരിക്ക ലും ബത്തൂത്ത ആദ്യം കരുതിയിരുന്നില്ല. താൻ പറഞ്ഞു വിശ്വസിപ്പി ച്ചുപോന്ന പലതും അങ്ങനെ പുസ്‌തകമാക്കിയപ്പോഴും അതിൽ കട ന്നുവരാതെ നിവൃത്തിയില്ലെന്നു വന്ന ഗതികേടാണ് ബത്തൂത്തയുടെ സഞ്ചാരകഥ. ഒരു ചരിത്രഗ്രന്ഥമെന്ന നിലക്ക് അതിൻ്റെ മഹാത്മ്യത്തെ തരം താഴ്ത്തുന്നതും ഇക്കാരണത്താലാണ്. ചരിത്രപഠനത്തിന് ഉദ്ദേ ശിച്ചോ, ചരിത്രഗ്രന്ഥമായിട്ടോ അല്ല ബത്തൂത്ത ഇവ വിശദീകരിച്ചതു തന്നെ. ചരിത്രമില്ലാത്ത ഈ നാട്ടിൽ നമുക്കിതൊക്കെ ആധികാരിക ച രിത്രഗ്രന്ഥമാകാതെ തരമില്ലല്ലോ! വളരെ സൂക്ഷ്‌മതയോടെ മറ്റുള്ള പു സ്തകങ്ങൾ കൂടി എടുത്തു താരതമ്യപഠനം നടത്തിയിരുന്നുവെങ്കിൽ കൃത്രിമമായി കടന്നുകൂടിയ പലതും എടുത്തുമാറ്റി ശുദ്ധമായ ചരിത്രാവിഷ്കരണത്തിന് ഇത് ഉപകരിക്കുമായിരുന്നു. പക്ഷേ, ബത്തൂത്തയെ ആധികാരിക വക്താവായി നമ്മുടെ ചരിത്രകാരന്മാർ കണ്ണും പൂട്ടി വശ്വസിച്ചതാണ് അദ്ദേഹത്തിന്റെ വിവരണം ഇന്ത്യാ ചരിത്രത്തിൽ കൂടുതൽ കല്മഷം കലർത്തുവാൻ കാരണം. ചരിത്ര രചനക്ക് ഉപയോഗിക്കാവുന്ന ഒരസംസ്കൃത പദാർഥമായിട്ടു മാത്രമേ ബത്തൂത്തയെ എടു
ക്കാൻ പാടുള്ളൂ. സംസ്‌കരിച്ചെടുത്ത തങ്കക്കട്ടയെന്നോണമാണ് നമ്മു
ടെ ചരിത്രകാരന്മാർ ബത്തൂത്തയെ ആധികാരികമാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് തെറ്റും ശരിയും വ്യവച്ഛേദിച്ചറിയാൻ ഇപ്പോഴും ഭഗീരഥപ്രയത്നം ആവശ്യമായി വരുന്നത്. ഇതിനും പുറമേ ബത്തൂത്തയുടെ ഈ പുസ്‌തകം ഒരർഥത്തിൽ തീർത്തും അദ്ദേഹത്തിന്റേതാണെന്ന് പറയുക സാധ്യമല്ലെന്നാണ് റഹില ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത എ. ആർ. ഗിബ്ബ് അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നത്. ഇതിന് ഉപോദ്ബലകമായി പല കാരണങ്ങളും അദ്ദേഹം യുക്തിസഹമായി വിശദീകരിക്കുന്നുമുണ്ട്: “ഇബ്‌നു ജുസ്സായി അങ്ങനെ ബത്തൂത്ത വിവരിച്ചുകൊടുത്തത് ഒന്നിപ്പിച്ചെടുത്തു. ഫലമാകട്ടെ, വ്യത്യസത സ്വഭാവ വിശേഷത്തോടുകൂടിയ ഒരു ഗ്രന്ഥവും. ബത്തൂത്ത പറഞ്ഞുകൊടുത്ത അതേ രീതിയിൽ ജൂസ്സായി എഴുതിയെടുത്തുവെന്ന്
വിശ്വസിക്കാൻ തരമില്ല. പല സ്ഥലങ്ങളുടെയും പേരുകൾ ശരിക്കും
ചേർക്കുന്നതിൽ ജൂസ്സായി സഹായിച്ചിട്ടുണ്ടെന്നത് അനുമോദനാർഹമാണ്. അദ്ദേഹത്തിൻ്റെ തന്നെ പ്രസ്‌താവനയിൽ ഈ കൃതി ആദ്യത്തേതിൽനിന്നും ഉള്ള ഒരു ഹ്രസ്വരൂപമാണ്. ഒരു പക്ഷേ, വിശദമായി പ്രസ്താവിച്ചിരുന്ന പലതും സ്വന്തമായി ചുരുക്കി കളഞ്ഞതാവാം. സുദീർഘമായി പ്രതിപാദിച്ചിരുന്ന പല സംഗതികളും ജൂസ്സായി വിട്ടുകളയുകയും, കാലത്തിൻ്റെ വാസനക്കനുയോജ്യമാം വിധം ആലങ്കാരിക ഭാഷയും ഇടക്കിടക്കു കവിതകളും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. അതേ സന്ദർഭത്തിൽ അദ്ദേഹം മുപ്പതുകൊല്ലം കണ്ട ദേശങ്ങളും, ഇടപഴകിയ ജനങ്ങളും, അവരുടെ ജീവിതസമ്പ്രദായങ്ങളും പ്രത്യേകതകളുംഅവ തന്നിലുളവാക്കിയ പ്രതികരണങ്ങളുമൊക്കെ തിരിച്ച് നാട്ടിലെത്തിആവശ്യത്തിനുവേണ്ടി അയവിറക്കാനൊത്തത് സമ്മതിക്കാതെ തരമില്ല. എന്നാൽ അതോടൊപ്പം അതിൻ്റെ ആധികാരികസ്വഭാവം ചോർന്നാൽ അത് ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. പല അബദ്ധങ്ങളും ബത്തൂത്തക്ക് സംഭവിച്ചിട്ടുണ്ട്. സ്ഥലകാല നിർണയങ്ങളിൽ പല പിശകും പിണഞ്ഞിരിക്കുന്നു. അമുസ്‌ലിം നാമങ്ങളും സ്ഥലങ്ങളും പരാമർശിക്കുന്ന സന്ദർഭങ്ങളിലധികവും ബത്തൂത്ത നല്‌കുന്ന പേരുകൾ മിക്കതും ശരിയല്ല. ബത്തൂത്തയുടെ വിവർത്തകനായ ഗിബ്ബ് പറയുന്നത് കേൾക്കുക:
'യാത്രയുടെ സമയനിർണയം ചെയ്യുന്ന കാര്യം ഏറ്റവും ദുർഘടമാണ്. തീയതിയുടെ സംഗതിയിൽ ഒട്ടും നിഷ്‌കർഷ ഇല്ലാതിരുന്നതാണിതിനു കാരണം. ഒന്നുകിൽ എഴുത്തുകാരൻ്റെ നിർബന്ധത്തിനു വിധേ യനായപ്പോൾ ഏതോ കൊല്ലങ്ങൾ പറഞ്ഞതാവാം; അഥവാ അശ്രദ്ധ കൊണ്ടുമായിരിക്കും.'
'പക്ഷേ, അവ പരിശോധിച്ച് തെറ്റുതിരുത്തുകയെന്ന ജോലി വള രെ ശ്രമകരമാണെന്നതുകൊണ്ടു തന്നെ അവയെ അതേപടി ചേർക്കു عود (." )Selections from the Travels of Ibn Battuta P.13(
ഇതിനൊക്കെ പുറമേ, ബത്തൂത്ത പറയുന്നത്ര സ്ഥലങ്ങൾ അദ്ദേ ഹം സന്ദർശിച്ചതാണോ എന്ന കാര്യത്തിലും പല പണ്ഡിതന്മാരും സംശയാലുക്കളാണ്. പ്രത്യേകിച്ച് അദ്ദേഹം വിവരിക്കുന്ന കോൺസ്റ്റാന്റി നോപ്പിളും ചൈനയും ബത്തൂത്ത കണ്ടിരിക്കുകയില്ലെന്നും മധ്യകാല എഴുത്തുകാർ ചെയ്യാറുള്ളതു പോലെ മറ്റാരുടെയോ യാത്രാ വിവരണം ചുരുക്കിയെഴുതിയതായിരിക്കാമെന്നും വ്യക്തമാക്കാൻ പ്രയാസമില്ല. കോൺസ്റ്റാന്റിനോപ്പിൾ ബത്തൂത്ത കണ്ടിരിക്കാനിടയില്ലെന്നു ചില വി മർശകർ പറയുവാനുള്ള കാരണങ്ങൾ രണ്ടാണ്. ഒന്നാമത്, അദ്ദേഹം അവിടെ പോകുവാൻ ഉപയോഗിച്ചെന്ന് പറയുന്ന മാർഗം ഒരിക്കലും ശ രിയായതല്ല. രണ്ടാമതായി, അവിടുത്തെ മുൻ ചക്രവർത്തിയുമായി അ ഭിമുഖ സംഭാഷണം നടത്തിയതായും പറയുന്നുണ്ട്. ബത്തൂത്ത മുൻ ചക്രവർത്തിയെ കണ്ടെന്നെഴുതുന്ന വർഷത്തിനു മുമ്പുതന്നെ അദ്ദേ ഹം ചരമമടഞ്ഞിരുന്നു. അങ്ങനെ സംശയകരമായ പലതും ഇവിടെ മു ഴച്ചു നിൽക്കുന്നുണ്ടെങ്കിലും മറ്റു ചില ന്യായീകരണങ്ങൾ കൊണ്ട് ബ ത്തൂത്തയെ രക്ഷപ്പെടുത്താൻ കഴിയും. കോൺസ്റ്റാൻ്റിനോപ്പിൾ കാണാ തെ, മറ്റുള്ളവരെഴുതിയ യാത്രാ കുറിപ്പിനെ ആധാരമാക്കിയാണ് ബ ത്തുത്ത ഇതടിച്ചുവിട്ടതെങ്കിൽ നിശ്ചയമായും അതുവരെ അറിയപ്പെടാ ത്തതും അപരിചിതമായതുമായ ഒരു മാർഗം ഒരിക്കലും പറയാനൊ ക്കുമായിരുന്നില്ല. മുൻചക്രവർത്തിയുമായുള്ള അദ്ദേഹത്തിന്റെ സമ്പർ ക്ക കഥയുടെ തീയതിയിൽ വന്ന പിശകാണെന്നു കണക്കാക്കിയാൽ മാത്രം മതി ഇതിലെ അസാംഗത്യം ഇല്ലാതാകും. ബത്തൂത്ത തീയതി യുടെ കാര്യത്തിൽ അത്ര നിഷ്കർഷ കാണിച്ചിട്ടില്ലെന്ന് നാം മുമ്പ് പ്ര സ്‌താവിച്ചതുമാണ്.
എന്നാൽ, അദ്ദേഹത്തിന്റെ ചൈന സന്ദർശനം അത്ര വിശ്വാസയോ ഗ്യമായി തോന്നുന്നില്ല. 1342-ൽ ചൈനയിലേക്ക് തൻ്റെ പ്രതിപുരുഷ കാര്യാലയത്തെ പറഞ്ഞയക്കണമെന്നു വിചാരിച്ച മുഹമ്മദ് തുഗ്ലക്ക് ബ ത്തുത്തയെയാണ് സംഘ നേതാവായി നിയോഗിക്കുന്നത്. ഡൽഹിയിൽ നിന്നും പുറപ്പെടുന്നതു മുതൽ വളരെയേറെ അത്ഭുത സാഹസങ്ങൾ ക്കും കൊള്ളയടിക്കും വിധേയനായിട്ടാണ് തൻ്റെ സംഘത്തേയുംകൊ ണ്ട് ചൈനയിലേക്ക് കപ്പൽ കയറുവാൻ ബത്തൂത്ത കോഴിക്കോട്ടെത്തു ന്നത്. കടലിൽ കൂടിയായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്.