shabd-logo

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024

0 കണ്ടു 0
മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ്ട് തന്റെ സമീപം ഇരിക്കാൻ പഞ്ചുമേനോൻ ആവശ്യപ്പെട്ടു. ഒരു പലകമേൽ അദ്ദേഹം സമീപത്തിൽ ഇരുന്നു.

പഞ്ചുമേനോൻ: ആളെ ഇനിയും അയച്ചില്ലേ? എന്താണ് മറുപടി ഒന്നും എനിയും എത്തീല്ലെ?

കേശവൻ നമ്പൂതിരി: അന്നുതന്നെ ആളെ അയച്ചു. നമ്പൂതിരി അവിടെ ഇല്ലെന്നും നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ മനയ്ക്കൽ എത്തുകയുള്ളൂ എന്നും ആണ് അയച്ച ആൾ മടങ്ങി വന്നു പറഞ്ഞത്. മനയ്ക്കൽ എത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹം നാളെത്തന്നെ ഇവിടെ എത്തുമെന്നു തോന്നുന്നു.

ഉടനെ പഞ്ചുമേനവൻ ലക്ഷ്മിക്കുട്ടി അമ്മയെ വിളിക്കാൻ പറഞ്ഞു. ലക്ഷ്മിക്കുട്ടി അമ്മ അ ച്ഛന്റെ സമീപത്തുവന്നു നിന്നു.

പഞ്ചുമേനോൻ: ലക്ഷ്മിക്കുട്ടി! നീ ഇന്ദുലേഖയോട് ഈ വിവരം പറഞ്ഞുവോ?

ലക്ഷ്മിക്കുട്ടി അമ്മ: ഏതു വിവരം?

പഞ്ചുമേനോൻ: നോക്കൂ, പെണ്ണിൻ്റെ കുറുമ്പ് - നോക്കൂ നീ ഈ വിവരം ഒന്നും അറിറഞ്ഞി ല്ലേ? അസത്തെ, കളവു പറയുന്നുവോ? കഴുത്തുവെട്ടണം. ഈ മഹാപാപികളെ എല്ലാം ചവിട്ടി പുറത്താക്കണം.

ലക്ഷ്മിക്കുട്ടി അമ്മ: ഇതെന്തു കഥയാണ്. അച്ഛാ? എന്നോട് ആരും ഒരു വിവരവും പറ ഞ്ഞില്ലല്ലോ. അച്ഛൻ എന്തിന് വെറുതെ എന്നെ ദേഷ്യപ്പെടുന്നു?

കേശവൻ നമ്പൂതിരി: ലക്ഷ്മിക്കുട്ടി വിവരം ഒന്നും അറിയില്ല. ഞാൻ ഒന്നും പറഞ്ഞിട്ടി ല്ലാ. കാര്യം സ്വകാര്യമായിരിക്കട്ടെ എന്നല്ലെ അന്ന് എന്നോട് പറഞ്ഞത്? അതുകൊണ്ട് ഞാൻ ആരോടും പറഞ്ഞിട്ടില്ല.

പഞ്ചുമേനോൻ: എന്നാൽ ശരി തന്നെ. തിരുമനസ്സിന്നു ലക്ഷ്മിക്കുട്ടിയോടു പറഞ്ഞിട്ടുണ്ടാ യിരിക്കും എന്നു ഞാൻ വിചാരിച്ചു പോയി. (ലക്ഷ്മിക്കുട്ടി അമ്മയെ നോക്കിയിട്ട്) അ തുകൊണ്ടാണ് എഡി, നിന്നെ ദേഷ്യപ്പെട്ടത്. ആട്ടെ, നിൻ്റെ മനസ്സ് എങ്ങനെയാണ്, അറിയട്ടെ, മൂർക്കില്ലാത്ത നമ്പൂതിരിപ്പാടിനെക്കൊണ്ട് ഞാൻ ഇന്ദുലേഖയ്ക്ക് സംബന്ധം തു ടങ്ങിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. ഇന്ദുലേഖയ്ക്ക് അതു ബോദ്ധ്യമാവുമോ?

ലക്ഷ്മിക്കുട്ടി അമ്മ: ഞാൻ എങ്ങിനെയാണ് ഇന്ദുലേഖയ്ക്ക് ബോധ്യമാവുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയേണ്ടത്?

പഞ്ചുമേനോൻ: ഇതല്ലേ കുറുമ്പ്, തിരുമനസ്സിന്നു പെണ്ണിൻ്റെ ധിക്കാരം കാണുന്നില്ലേ?

കേശവൻ നമ്പൂതിരി: ഇന്ദുലേഖയോട് തന്നെ ചോദിക്കരുതെ - അതല്ലേ നല്ലത്?

പഞ്ചുമേനോൻ: തിരുമനസ്സിന്നു മഹാവിഡ്ഡിയാണ്. ഇന്ദുലേഖയോട് ആര് ചോദിക്കുന്നു? പക്ഷേ ലക്ഷ്മിക്കുട്ടി ചോദിച്ചാൽ അവൾ തീർച്ചയായും മറുപടി പറയുമായിരിക്കും. ലക്ഷ്മി ക്കുട്ടീ! നീ ഈ മൂർക്കില്ലാത്ത നമ്പൂതിരിപ്പാടിൻ്റെ വർത്തമാനം കേട്ടിട്ടുണ്ടോ?

ലക്ഷ്മിക്കുട്ടി അമ്മ: ഇല്ലാ.

പഞ്ചുമേനോൻ: തിരുമനസ്സിന്നു പറഞ്ഞു ലക്ഷ്മിക്കുട്ടിയെ മനസ്സിലാക്കണം.

കേശവൻ നമ്പൂതിരി: അങ്ങിനെത്തന്നെ.

പഞ്ചുമേനോൻ ഊണ് കഴിഞ്ഞ് എണീറ്റ് കൈകഴുകുന്നു. അപ്പോൾ ഒരു വാലിയക്കാരൻ തെക്കിനിയുടെ വാതുക്കൽ വന്ന് കേശവൻ നമ്പൂതിരിക്ക് ഒരെഴുത്ത് കൊണ്ടു വന്നിട്ടുണ്ടെ ന്ന് പറഞ്ഞു. കേശവൻ നമ്പൂതിരി വേഗം എഴുനീറ്റ് എഴുത്തുവാങ്ങി വെളക്കത്തു വന്നു വായിച്ചു മനസ്സിലാക്കുന്ന മദ്ധ്യേ -

പഞ്ചുമേനോൻ: ഇത് മറുപടി തന്നയോ?

കേശവൻ നമ്പൂതിരി: ഓ-ഹോ; അതെ.

പഞ്ചുമേനോൻ: എഴുത്ത് ഒന്നു വായിച്ചു കേൾക്കട്ടെ. പതുക്കെ വായിച്ചാൽ മതി.

കേശവൻ നമ്പൂതിരി എഴുത്ത് വായിക്കുന്നു.

"എഴുത്തു കിട്ടി - സന്തോഷമായി. ഞാൻ നാളെ കുളിപ്പാൻ തക്കവണ്ണം അവിടെ എത്തും. ചെറുശ്ശേരിയും കൂടെ ഉണ്ടാവും. നമ്പൂതിരി പറഞ്ഞതിനേക്കാൾ അധികമായി പോതായ് പ്രം പറഞ്ഞിട്ടും മറ്റും ഞാൻ കേട്ടറിഞ്ഞു. എനിക്ക് കാണാൻ വളരെ ബദ്ധപ്പാടായിരിക്കു ന്നു. ശേഷം മുഖതാവിൽ."

പഞ്ചുമേനോൻ: നന്നായി! ഇന്ദുലേഖ ഉറങ്ങാറായിട്ടില്ല. തിരുമനസ്സിന്നുകൂട എഴുന്ന ള്ളണം. നമ്മൾക്ക് അവളുടെ അറയിലേക്ക് പോവുക. ഇതിനെപ്പറ്റി അല്പം അവളോടുത ന്നെ ഒന്നു പറഞ്ഞു നോക്കണം. എന്നാൽ അവളുടെ മനസ്സറിയാമല്ലോ.

പഞ്ചുമേനോനും നമ്പൂതിരിയും കൂടി ഇന്ദുലേഖയുടെ അകത്തു കടന്നപ്പോൾ ഇന്ദുലേഖ ഒരു കോച്ചിന്മേൽ കിടന്നു ശാകുന്തളം നാടകം നോക്കുകയായിരുന്നു. ഉടനെ എഴുന്നേറ്റു നിന്ന് കേശവൻ നമ്പൂതിരി ഒരു കസാലമേലും പഞ്ചുമേനോൻ കോച്ചിന്മേലും ഇരുന്നു. ഇന്ദുലേ ഖയെ പഞ്ചുമേനോൻ തൻ്റെ അടുക്കെ കോച്ചിന്മേൽ ഇരുത്തി കൈകൊണ്ട് പുറത്ത് ത ലോടിക്കൊണ്ട് പറയുന്നു. നീ എന്താണ് വായിക്കുന്ന്? ഇന്നാൾ പറഞ്ഞ മാതിരിയിലുള്ള കള്ളകഥയോ?

ഇന്ദുലേഖ: അല്ലാ, ശാകുന്തളമാണ് വലിയച്ഛാ. ഈ പുസ്തകത്തിലെ അച്ചു വളരെ ചീത്ത യാണ്. വായിപ്പാൻ ബഹു പ്രയാസം.

പഞ്ചുമേനോൻ: നല്ല ഒരു ബുക്ക് വാങ്ങിക്കൊള്ളരുതേ? എവിടെ കിട്ടും ബുക്ക്? ഞാൻ പണം ഇപ്പോൾ തരാമല്ലോ.

ഇന്ദുലേഖ: ഇതിൽ നല്ല അച്ചിൽ അടിച്ചിട്ടുള്ള ബുക്ക് ഉണ്ടോ എന്നറിഞ്ഞില്ല. ഉണ്ടോന്ന് അന്വേഷിച്ചു വലിയച്ചനെ അറിയിക്കാം.

പഞ്ചുമേനോൻ: വലിയ അച്ചായിട്ട് എൻ്റെ മകൾ ഒന്ന് അച്ചടിപ്പിച്ചോളൂ.

ഇന്ദുലേഖ: (ചിറിച്ചുംകൊണ്ട്) അതു പ്രയാസമല്ലേ വലിയച്ചാ. വളരെ ചിലവുണ്ടാകും പിന്നെ ഇതിൽ വലിയ ടൈപ്പ് തന്നെ ഉണ്ടോ എന്നു തന്നെ അറിഞ്ഞില്ല.

പഞ്ചുമേനോൻ: എന്തന്ന് ഉണ്ടോ എന്നറിഞ്ഞില്ലാ?

ഇന്ദുലേഖ: വലിയ അക്ഷരക്കരുക്കൾ.

പഞ്ചുമേനോൻ: എനിക്ക് ഇതൊന്നും അറിഞ്ഞുകൂടെ കുട്ടീ. കരുക്കൾ ഇല്ലെങ്കിൽ അതും

വാങ്ങിക്കോ.

ഇന്ദുലേഖ ചിറിച്ചു.

പഞ്ചുമേനോൻ: ഞങ്ങള് രണ്ടാളും കൂടി നിന്നോട് ഒരു കാര്യം പറവാനാണ് മകളെ വ ന്നത്. എന്നാൽ പണ്ടു പണ്ടെയുള്ള നടപ്പു പ്രകാരമാണെങ്കിൽ ഇതു നീയിപ്പോൾ അറിയേ ണ്ട ഒരു കാര്യമല്ല. കാര്യം നടക്കുമ്പോഴേ അറിയാവൂ. ഇപ്പോൾ കലികാലം അല്ലേ? അതു കൊണ്ട് ഞങ്ങൾക്ക് ഭയം തന്നെ പറയൂ. അതാണ് പറവാൻ വന്നത്. (നമ്പൂതിരിയോട്) തിരുമനസ്സു

ഇന്ദുലേഖ: പണ്ടു പണ്ടേ നടപ്പു പ്രകാരം തന്നെ വലിയച്ഛൻ ചെയ്താൽ മതി. എനിക്ക് കലി

ഒട്ടും ബാധിച്ചിട്ടില്ലാ. കാര്യം നടക്കുമ്പോൾ മാത്രം എനിക്ക് അറിഞ്ഞാൽ മതി.

കേശവൻ നമ്പൂതിരി: (പഞ്ചുമേനോനോട്) ശരി ശരി - നല്ല ഉത്തരം. മതി മതി എനിനോക്കു കിടക്കാൻ പോവുക.

പഞ്ചുമേനോൻ: കാര്യം നടക്കുന്ന സമയം വല്ല വിഷമം വന്നാലോ? വെക്കണ്ടേ? അത് തീർത്തു

ഇന്ദുലേഖ: നടക്കുന്ന സമയം വരാൻ പോവുന്ന വിഷമം ഇപ്പോൾ എങ്ങനെ അറിയാൻ കഴിയും, എങ്ങിനെ തീർക്കും?

പഞ്ചുമേനോൻ: അതാ - കണ്ടുവോ ഇങ്കിരീസ്സ് പുറപ്പെടുന്നു!

ഇന്ദുലേഖ: എവിടെയാണ് ഇങ്കിരിയസ്സ് പുറപ്പെടുന്നത്? - ഞാൻ മലയാളത്തിലല്ലേ പറ ഞ്ഞത് വലിയച്ചാ?

പഞ്ചുമേനോൻ: അതേ മകളേ, നിൻ്റെ സാമർത്ഥ്യം ഞാൻ അറിയില്ലേ.

ഇന്ദുലേഖ: ഇതിൽ എന്തു സാമർത്ഥ്യമാണ് ഈശ്വരാ. വലിയച്ഛൻ പറഞ്ഞത് എനിക്ക് മനസ്സിലാവുന്നില്ല.

പഞ്ചുമേനോൻ: (നമ്പൂതിരിയോട്) ഇവളോട് തർക്കിച്ചാൽ നുമ്മൾക്ക് ഇന്ന് ഒറങ്ങാൻ കഴിയില്ല. തിരുമനസ്സുകൊണ്ട് നോം വന്ന കാര്യം പറയൂ. വെളിവായി പറയൂ.

കേശവൻ നമ്പൂതിരി: ഇന്ദുലേഖയ്ക്ക് ഒക്കെ മനസ്സിലായിട്ടുണ്ട്.

പഞ്ചുമേനോൻ: അതു ശരിയായിരിക്കാം. പക്ഷെ ഇന്ദുലേഖയുടെ മനസ്സ് നുമ്മൾക്ക് അറി യണ്ടെ?

കേശവൻ നമ്പൂതിരി: അതു കാര്യം നടക്കുമ്പോൾ അറിഞ്ഞാൽ മതി - എന്നല്ലേ ഇന്ദുലേഖ തന്നെ പറഞ്ഞത്.

പഞ്ചുമേനോൻ: തിരുമനസ്സിന്ന് എന്താണ് വിഡ്ഡിത്തം പറയുന്നത്. ചോദിക്കൂ - ചോദി

കേശവൻ നമ്പൂതിരി: ഇന്ദുലേഖയ്ക്ക് ഒരു സംബന്ധം നിശ്ചയിച്ചിരിക്കുന്നു.

ഇന്ദുലേഖ: ആരു നിശ്ചയിച്ചു?

കേശവൻ നമ്പൂതിരി: ഇന്ദുലേഖയുടെ വലിയച്ഛൻ തന്നെയാണ് നിശ്ചയിച്ചത്.

ഇന്ദുലേഖ: ശരി നിശ്ചയിച്ചോട്ടെ.

കേശവൻ നമ്പൂതിരി: അത് ഇന്ദുലേഖയ്ക്ക് സമ്മതമല്ലേ?

ഇന്ദുലേഖ: നിശ്ചയിച്ച കാര്യത്തിന് സമ്മതം വേണമോ?

കേശവൻ നമ്പൂതിരി: ഇന്ദുലേഖയ്ക്ക് സമ്മതമുണ്ടോ എന്ന് ഞങ്ങൾക്ക് അറിയണം.

ഇന്ദുലേഖ: എന്നാൽ അത് അറിഞ്ഞിട്ടല്ലേ നിശ്ചയിക്കേണ്ടത്?

കേശവൻ നമ്പൂതിരി: ഇന്ദുലേഖയെ അറിയിച്ചിട്ട് നിശ്ചയിക്കേണ്ട കാര്യമല്ല ഇത്.

ഇന്ദുലേഖ: ഇതു മഹാ വിഷമം തന്നെ പിന്നെ എന്തിനാണ് എന്നോട് ഇപ്പോൾ ചോ ദിക്കുന്നത്? അറിഞ്ഞിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല - നടക്കുമ്പോൾ മാത്രം അറിയേണ്ട കാര്യമാണ് - നിശ്ചയം കഴിഞ്ഞു; പിന്നെ എന്തു സമ്മതം ചോദിക്കലാണ്?

ഈ വാക്ക് കേട്ടപ്പോൾ പഞ്ചുമേനവന് കുറെ ദേഷ്യം വന്നു. എങ്കിലും ഇന്ദുലേഖയുടെ വിള ങ്ങുന്ന ചന്ദ്രബിംബം പോലെയുള്ള മുഖത്ത് നിന്ന് പ്രത്യക്ഷമായി കാണപ്പെടുന്ന ധൈര്യം കണ്ടപ്പോൾ ശാന്തത വന്നു. കുറെ നിമിഷം മിണ്ടാതിരുന്നു. പിന്നെ പറയുന്നു.

പഞ്ചുമേനോൻ: സകലം വിഷമം തന്നെ. നാളെ ഇവളോട് ലക്ഷ്മിക്കുട്ടി ചോദിക്കട്ടെ. നമുക്കു കിടക്കാൻ പോവുക.

എന്നു പറഞ്ഞ് നമ്പൂതിരിയും പഞ്ചുമേനവനും താഴത്തേക്കുതന്നെ ഇറങ്ങിപ്പോന്നു. പ ഞ്ചുമേനവന്റെ മുറിയിൽപ്പോയി അദ്ദേഹം തൻ്റെ ഭാര്യയോട് ഇന്ദുലേഖയുടെ ശാഠ്യത്തെ

കുറിച്ച് വളരെ കുണ്ഠിതത്തോടെ പറഞ്ഞു.

കുഞ്ഞിക്കുട്ടി അമ്മ: നല്ല തല്ലു കൊടുത്താൻ ഈ വക അധികപ്രസംഗം ഉണ്ടാവുന്നതല്ല.

ഓമനവാക്ക് പറഞ്ഞിട്ടാണ് ഈ ധിക്കാരം എല്ലാം കാണിക്കുന്നത്. കുട്ടികളെ അധികം ലാളിക്കരുത്.

പഞ്ചുമേനോൻ:എനിക്ക് ഈ ലോകത്തിൽ ഒരാളെയും പേടിയില്ല. എന്തോ ഇന്ദുലേഖയെ ബഹുഭയം! അവൾക്ക് ദേഷ്യംവന്നാൽ എനിക്ക് കണ്ടു നില്ലാൻ നിവൃത്തിയില്ല. ഞാൻ എന്തു ചെയ്യട്ടെ!

ഇങ്ങനെ പറഞ്ഞും താൻ കോപത്താൽ ചെയ്തുപോയ ശപഥത്തെ ശപിച്ചും വ്യസനിച്ചും കൊണ്ട് ഈ വൃദ്ധൻ ഉറങ്ങി.

കേശവൻ നമ്പൂതിരിയും തന്റെ ഭാര്യയും തമ്മിൽ ഈ സമയത്തു തന്നെ അവരുടെ അക ത്തുവച്ച് ഉണ്ടായ ഒരു സംഭാഷണത്തെക്കുറിച്ചും ഇവിടെ അല്പം പ്രസംഗിച്ചിട്ടേ ഈ അ ദ്ധ്യായം അവസാനിപ്പിക്കുന്നുള്ളൂ.

കേശവൻ നമ്പൂതിരി തൻ്റെ അകത്തു കടന്നപ്പോൾ ഭാര്യ കട്ടിലിന്മേൽ കിടന്നുറങ്ങുന്നതുക ണ്ടു താനും ഇരുന്നു കൈകൊണ്ട് പതുക്കെ ഭാര്യയുടെ ദേഹം തലോടിക്കൊണ്ട് വിളിച്ചു.

ഈ കേശവൻ നമ്പൂതിരിയുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ ഈ പുസ്തകത്തിൽ എങ്ങും പറഞ്ഞിട്ടില്ലാ. ഇയ്യാൾ വളരെ വളരെ ദ്രവ്യസ്ഥൻ എന്നു പറഞ്ഞുകൂടാ - എന്നാൽ സാ മാന്യം ഒരു ധനികനാണ്. കൈയിൽ സ്വന്തമായ അസാരം പണമുണ്ടായിരുന്നത് ഒരു നൂൽക്കമ്പനി ഓഹരിയിൽ ഇട്ടിരിക്കുന്നു. ആൾ കാഴ്ചയിൽ സുന്ദരൻ അല്ലെങ്കിലും ഒട്ടും വിരൂപിയല്ലാ. ഇയ്യാൾ ഇന്ദുലേഖയ്ക്ക് സംബന്ധം തുടങ്ങിപ്പിക്കാൻ ആലോചിച്ചു വെച്ച നമ്പൂ തിരിപ്പാടിന്റെ വലിയ ഒരു ഇഷ്ടനും ആശ്രിതനുമാണ്; വേളി കഴിച്ചിട്ടില്ല; ഇല്ലത്ത് പോയി താമസിക്കുന്നത് ചുരുക്കം. പൂവള്ളി സത്രശാലയ്ക്ക് സമീപം ഒരു മഠത്തിലാണ് ഭക്ഷണം. തനിക്ക് സ്വന്തമായിഒരു കുട്ടിപ്പട്ടരും രണ്ടു ഭൃത്യന്മാരും ഉണ്ട്. ആൾ പരമസുദ്ധനാണ്.

“മഹാനുഭവോ വിഡ്ഢിന്മേൽ ശുദ്ധ ഇത്യഭിധീയതേ!" എന്ന പ്രമാണം വെടുപ്പായി ചേ രുന്ന വിധമുള്ള ശുദ്ധനാണ്. എന്നാൽ വളരെ മര്യാദക്കാരനും സുശീലനും കൂടിയായിരു ന്നു. തന്റെ ഭാര്യയിൽ അതി പ്രേമമാണ്. തനിക്ക് ഭാഗ്യവശാൽ കിട്ടിയ ഭാര്യയാണെന്ന് എല്ലായ്പ്പോഴും ഓർമ്മയുണ്ടായിരുന്നു. കണ്ണേഴി മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂതിരിപ്പാട്ടി ലെക്കൊണ്ട് ഇന്ദുലേഖയ്ക്ക് ആലോചിച്ച സംബന്ധത്തെപ്പറ്റി ഒന്നു സംസാരിക്കേണമെന്നു വെച്ചാണ് രാത്രി ഉറങ്ങിയിരുന്ന ലക്ഷ്മിക്കുട്ടി അമ്മയെ ഇയാൾ വിളിച്ചത്.

കേശവൻ നമ്പൂതിരി: ലക്ഷ്മീ! ലക്ഷ്മീ! എന്താണ് ഉറങ്ങിയോ! നേരം ഒമ്പത് അടിച്ചില്ലാ എനിയും.

ലക്ഷ്മിക്കുട്ടി അമ്മകണ്ണുകൾ തുറന്ന് എഴുനിറ്റിരുന്നു.

കേശവൻ നമ്പൂതിരി: എന്താണ് ഇന്ന് ഇത്രയധികം ഉറക്ക്.

ലക്ഷ്മിക്കുട്ടി അമ്മ: മുറുക്കിയോ? അതാ ആ മേശയിലെ വെള്ളിത്തട്ടിൽ ഞാൻ മുറുക്കാൻ ഉണ്ടാക്കിവെച്ചിരിക്കുന്നു.

കേശവൻ നമ്പൂതിരി: ഓ - ഹോ. മുറുക്കിക്കളയാം.

എന്നു പറഞ്ഞു വെറ്റില മുറുക്കിക്കൊണ്ട് പിന്നെയും കുട്ടിലിന്മേൽ തന്നെ ഇരുന്നു.

കേശവൻ നമ്പൂതിരി: ഞങ്ങൾ ഇന്ദുലേഖയെ കാണാൻ പോയിരുന്ന വർത്തമാനം ഒന്ന് കേൾക്കണ്ടേ?

ലക്ഷ്മിക്കുട്ടി അമ്മ: ഇന്ദുലേഖ ഇനിയും ഉറങ്ങയിട്ടില്ലേ? ആ പെണ്ണ് ഇയ്യിടെ രാത്രി അധി കനേരം വായിക്കുന്നു. ഉറക്കൊഴിയുന്നതു കൊണ്ട് ശരീരത്തിന്ന് വല്ല സുഖക്കേടും വരുമോ എന്നറിഞ്ഞില്ലാ. മണ്ണെണ്ണ വെളിച്ചം തന്നെ കണ്ണിന് നല്ലതല്ലപോൽ!

കേശവൻ നമ്പൂതിരി: ആരാണ് ഈ വിഡ്ഢിത്തം പറഞ്ഞത്? കെസ്രാത്ത എണ്ണയെക്കുറി ച്ചല്ലേ പറഞ്ഞത്? അത് അസ്സൽ എണ്ണയാണ്. നൂൽക്കമ്പി ശാലകളിൽ എല്ലാടവും ഈ കെസ്രാത്ത എണ്ണ വിളക്ക് ഒരു ദിവസം വെച്ചതു ഞാൻ കണ്ടു. അവിടെ എത്ര ആളുകളും തിരക്കുമാണെന്ന് പറയാൻ പാടില്ല. എനിക്ക് ലക്ഷ്മിക്കുട്ടിയെ അവിടെ ഒന്നു കൊണ്ടു പോയി ആ വിശേഷങ്ങളെല്ലാം കാണിക്കണമെന്നു വളരെ താല്പര്യമുണ്ടായിരുന്നു.

ലക്ഷ്മിക്കുട്ടി അമ്മ: എന്തെല്ലാമാണ് വിശേഷങ്ങൾ?

കേശവൻ നമ്പൂതിരി: ശിവ! ശിവ! നാരായണ! ഞാൻ എന്താണു പറയേണ്ടത്! ഈ വെള്ളക്കാരുടെ കൌശലം അത്യത്ഭുതം! തന്നെ, ലക്ഷ്മീ! നീ അതു കണ്ടാൽ വിസ്മയപ്പെട്ടു പോവും. എന്തൊരത്ഭുതം! ഈ നൂൽക്കമ്പിനി എന്ന് ഇത്ര ഘോഷമായി കേൾക്കുന്നത് എല്ലാം ഒരു ഇരുമ്പു ചക്രമാണ്. ആ ചക്രം ഈ നൂൽ ഒക്കെയും ഉണ്ടാക്കുന്നു. ആ ചക്രത്തെ തിരിക്കുന്നത് പൊകയാണ് . പൊക - പൊക ശുദ്ധ പൊക. എന്നാലോ പൊക നമ്മുടെ അടുക്കളയിൽ നിന്നുണ്ടാകുന്നതുപോലെ കണ്ണിലും മറ്റും ലേശം ഉപദ്രവിക്കയില്ല. ആ കമ്പിനിക്ക് ആരു വലിയ വാല് മേലോട്ട് വെച്ചിരിക്കുന്നു ഒരു കൊടിമരം പോലെ
വലിയ ഒരു വാല്. അതു പൊക പോവാനാണെന്നാണ് പറയുന്നത്. എന്നാൽ എനിക്ക് സംശയമുണ്ട്. അതിൻ്റെ ഉള്ളിൽ എന്തോ ചില വിദ്യകൾ ഉണ്ട്. അതു മിടുക്കന്മാരായ ഈ വെള്ളക്കാർ പുറത്തു പറകയില്ല. അങ്ങിനെ വല്ലതും ഇല്ലാതെ ഈ ഇരുമ്പു കൊണ്ടുള്ള കമ്പിനിയും തൂശികളും പറഞ്ഞതുപോലെ കേൾക്കുമോ - എന്തോ ഒരു വിദ്യയുണ്ട്.

ലക്ഷ്മിക്കുട്ടി അമ്മ: എന്താണ് ആ വിദ്യ നിങ്ങളാരും മനസ്സിലാക്കാത്തത്?

കേശവൻ നമ്പൂതിരി: അതിനെക്കുറിച്ചു ചോദിച്ചാൽ ആ ഇഞ്ചിനീയർ സായ്‌വ് വെടിവെ യ്ക്കും. ഓ - ഹോ! അതൊന്നും ചോദിച്ചു കൂടാ. എന്നാൽ അയാൾ ഞങ്ങളൊക്കെ ചെന്നാൽ ഈ യന്ത്രത്തിൻ്റെ അടുക്കെ കൊണ്ടുപോയി ഓരോരോ കളവുകൾ എല്ലാം പറഞ്ഞു തരും. അയാൾ പറയുന്നത് കുട്ടികൾക്കുകൂടി ബോദ്ധ്യം വരികയില്ല. എന്നാൽ ഞങ്ങൾ അത് ഭാ വിക്കാറില്ല - എല്ലാം മനസ്സിലായി എന്നു നടിക്കും.

ലക്ഷ്മിക്കുട്ടി അമ്മ: പുകയാണ് യന്ത്രം തിരിക്കുന്നത് എന്ന് തിരുമനസ്സ് പറഞ്ഞത് കുറെ വിഡ്ഢിത്തമാണെന്നു തോന്നുന്നു. ഇന്ദുലേഖാ അഞ്ചാറു ദിവസം മുമ്പു എന്നോട് തീവണ്ടി യെക്കുറിച്ച് ഓരോന്നു പറഞ്ഞിരുന്നു. അവൾ പറഞ്ഞത് ഈ വക യന്ത്രങ്ങളെല്ലാം ആവി യുടെ ശക്തികൊണ്ട് തിരിയുന്നതാണെന്നും പുകയ്ക്ക് സ്വതെ ശക്തി ഒന്നും ഇല്ലെന്നും അത് അഗ്നിയിൽ സഹജമായിരിക്കുന്നതിനാൽ അഗ്നിയുള്ള ദിക്കിൽ നമ്മൾ കാണുന്നതുമാത്രമ ല്ലാതെ അതിനെക്കൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്നും മറ്റുമാണ്.

കേശവൻ നമ്പൂതിരി: തീവണ്ടിക്ക് അങ്ങിനെ ആയിരിക്കും - നൂൽക്കമ്പിനി തിരിയുന്നത് പൊക കൊണ്ടാണ്. വേറെ ആ കൊടി മരത്തിൻ്റെ ഉള്ളിൽ എന്തോ ഒരു വിദ്യയും കൂടി ഉണ്ടായിരിക്കണം. എനിക്ക് ഒരു സംശയവുമില്ല. ഇന്ദുലേഖയോട് മാധവനോ നമ്മുടെ ഗോവിന്ദൻകുട്ടിയോ പറഞ്ഞു കൊടുത്തതായിരിക്കണം. ഈ സാധുക്കുട്ടികളോടു വെള്ള ക്കാർ സൂക്ഷ്മം ഒരിക്കലും പറഞ്ഞു കൊടുക്കയില്ല. വല്ല ഭോഷ്കുകളും പറഞ്ഞു ധരിപ്പിക്കും. അതു സത്യമാണെന്ന് ഈ വിഡ്ഢികൾ ഉറപ്പിച്ചു പെണ്ണുങ്ങളോടും മറ്റും പറയും. സൂക്ഷ്മം അവർ ഒരിക്കലും പറഞ്ഞു കൊടുക്കയില്ലാ. അഥവാ സൂക്ഷ്മം അറിയണമെങ്കിൽ അവരുടെ വേദത്തിൽ ചേർന്ന് തൊപ്പി ഇടണം. എന്നാൽ പറയും.

ലക്ഷ്മിക്കുട്ടി അമ്മ: അത് എന്തോ - പുകയ്ക്ക് ഒരു ശക്തിയും ഇല്ലാ.

കേശവൻ നമ്പൂതിരി: അങ്ങനെ പറയണ്ട. ധൂമം ശക്തിയുള്ളതാണ്. ഹോമധൂമത്തിന് ശക്തിയില്ലേ? എനിക്ക് ഒന്നു കൂടി സംശയമുണ്ട്. ഇതു വല്ല മൂർത്തികളുടെയും പ്രസാദ ത്തിനു വേണ്ടിയുള്ള ഹോമമോ എന്നു കൂടി സംശയമുണ്ട്; വല്ല വിഗ്രഹങ്ങളോ ചക്രങ്ങളോ ആ കൊടിമരത്തിൻ്റെ ഉള്ളിൽ വെച്ചിട്ടുണ്ടായിരിക്കാം - ആർക്കറിയാം? അതിന് ഈ ഹോമം വളരെ പ്രിയമായിരിക്കാം; അതിൻറെ പ്രസാദത്തിനാൽ ആയിരിക്കാം ഈ ക മ്പിനി തിരിയുന്നത്. ആർക്കറിയാം നാരായണ മൂർത്തിക്കുമാത്രം അറിയാം.

ലക്ഷ്മിക്കുട്ടി അമ്മ: എന്നാൽ അതുനോക്കി അറിയരുതോ?

കേശവൻ നമ്പൂതിരി: എന്തുകഥയാണ് ലക്ഷ്മീ പറയുന്നത്. ഈ വെള്ളക്കാർ അതിന്
ഈ ജന്മം സമ്മതിക്കുമോ? എന്നാൽ അവരുടെ വലിപ്പം പോയില്ലേ? ഈ തീവണ്ടി, കമ്പിത്തപ്പാൽ മുതലായ അനേകം വിദ്യകൾ അവർ ഈ ദിക്കിൽ കൊണ്ടു വന്നു കാണി ക്കുന്നതിന്റെ സൂക്ഷ്മം ഒന്നും അവർ ഈ ജന്മം നുമ്മളെ അറിയിച്ചു തരുമോ? ഒരിക്കലും ചെയ്യില്ല. ഇപ്പോൾ ഈ നൂൽക്കമ്പിനി ഉണ്ടാക്കാൻ വെള്ളക്കാരെ ഒരു പയിസ്സപോലും ചിലവിട്ടിട്ടുണ്ടോ? - ഇല്ലാ! സകലം നാട്ടുകാരുടെ പണം. എന്നിട്ട് എന്താണു ഫലം? ഒരു നാട്ടുകാരന് എങ്കിലും ഈ വിദ്യ പറഞ്ഞു കൊടുത്തുവോ? അനവധി പണം വാങ്ങി നൂൽക്കമ്പിനി പണി ബിലാത്തിയിൽ നിന്നുതന്നെ ചെയ്തു. എന്നിട്ടു ഇവിടെ കൊണ്ടുവന്നു കമ്പിനി കൂട്ടി. കമ്പിനി കണ്ടാൽ ബഹുവലിപ്പമായി ഭംഗിയായിരിക്കും. ഇപ്പോൾ ഒരു വെ ള്ളക്കാരൻ തന്നെ ധൂമം കൊണ്ടു കമ്പിനി തിരിപ്പിച്ചു നൂലുണ്ടാക്കുന്നു. കമ്പിനി തിരിയുന്ന തിരിച്ചിൽ കണ്ടാൽ നോം അത്ഭുതപ്പെടും. നാട്ടുകാർ നുമ്മൾ മഹാ വിഡ്ഢികളല്ലേ? അ ല്ലെങ്കിൽ നൂൽക്കമ്പിനി ഇവിടെ കോഴിക്കോട്ടുവെച്ചു പണിയെടുപ്പിക്കരുതായിരുന്നുവോ? അതിന് എന്തു വിരോധമായിരുന്നു.? നുമ്മളുടെ പണമല്ലേ? നമ്മൾ പറഞ്ഞപോലെ ചെയ്യ ണ്ടെ? പക്ഷേ, ഇതൊന്നും പറഞ്ഞാൽ വെള്ളക്കാരോട് പറ്റുകയില്ല. അവർ ഒന്നരലക്ഷം ഉറുപ്പികയോ മറ്റോ വാങ്ങി നൂൽക്കമ്പിനി സകലവും അവരുടെ രാജ്യത്തുവെച്ചു തന്നെ പ ണിയിച്ച് ഇവിടെ കപ്പലിൽ കൊണ്ടുവന്ന് എറക്കി. അവർ എത്ര സമർത്ഥന്മാർ! നമ്മൾ എത്ര വിഡ്ഡികൾ!

ലക്ഷ്മിക്കുട്ടി അമ്മ: ആട്ടെ, ഇതിൽ ലാഭമുണ്ടാകുമോ?

കേശവൻ നമ്പൂതിരി: നിശ്ചയമായിട്ട് ഉണ്ടാവും എന്നാണ് എല്ലാവരും പറയുന്നത്. വ ളരെ ആളുകൾ ഉറുപ്പിക കൊടുത്തിട്ടുണ്ട്. രണ്ടു നാല് കൊല്ലങ്ങൾ കൊണ്ടറിയാം. ഈ ഇങ്കിരിസ്സുകാരുടെ വിദ്യകൾ എല്ലാം നമ്മൾക്ക് മനസ്സിലാക്കിത്തന്നിരുന്നുവെങ്കിൽ നന്നാ യിരുന്നു.

ലക്ഷ്മിക്കുട്ടി അമ്മ: ഇങ്കിരീസ്സുകാർ നാട്ടുകാരേ പഠിപ്പിക്കുന്നതു കാണുന്നില്ലേ. അവർ എനി എന്തു ചെയ്യണം? - നമ്മൾക്ക് പഠിക്കാൻ ബുദ്ധിയില്ലായിരിക്കും.

കേശവൻ നമ്പൂതിരി: അയ്യോ, എൻ്റെ ലക്ഷ്മിക്കുട്ടി ഇങ്ങനെയാണ് ധരിച്ചത്. ഇവർ ഇ സ്കോളിൽ പഠിപ്പിക്കുന്നത് ഈ വക വിദ്യകൾ ഒന്നുമല്ല. എന്നാൽ നന്നായിരുന്നുവല്ലോ. ഇസ്കോളിൽ പഠിപ്പിക്കുന്നത് എല്ലാം നുമ്മളുടെ കുട്ടികളെ വഷളാക്കി തീർക്കാനാണ്. യാ തൊരു സംശയവുമില്ല. ഒന്നാമത് ക്ഷേത്രത്തിൽ പോവുന്നതും ശുദ്ധം മാറിയാൽ കുളിക്കു ന്നതും ഭസ്മം, ചന്ദനം തൊടുന്നതും ഗുരുകാരണവന്മാരെ ഉള്ള ഭയവും ബ്രാഹ്മണഭക്തിയും ഇ ല്ലാതെയാക്കും. പിന്നെ വേണ്ടാത്ത തോന്ന്യാസമായ കഥകളും മറ്റും പഠിപ്പിക്കും. എന്നിട്ട് ചില പരീക്ഷകൾ അവരെക്കൊണ്ടു കൊടുപ്പിച്ച് ചില അക്ഷരങ്ങൾ അവരുടെ പേരുകളോടു ചേർത്തു പറയുന്ന ഒരു ബഹുമാനം കൊടുക്കും. ഇതുകൊണ്ട് എന്താണ് ഫലം? മിന്ന ത്തപ്പാൽ എങ്ങിനെയാണ് ഉണ്ടാക്കിയത്, തീവണ്ടി എങ്ങിനെ ഓടുന്നു എന്ന് ഇങ്കിരീസ്സു പഠിച്ച ഒരു കുട്ടിയോടു ചോദിച്ചാൽ എന്നെപ്പോലെയും ലക്ഷ്മിയെപ്പോലെയും തന്നെ ഒരു വസ്തു ശരിയായി പറവാൻ അവന്ന് അറിറഞ്ഞു കൂടാ. ഒരു കുട്ടി ഇങ്കിരിസ്സു പഠിക്കുമ്പോ ഴയ്ക്ക് അവന്റെ വീട്ടിൽ ഉള്ളവരെയെല്ലാം പുച്ഛമായി. ഇതിനുമാത്രം കൊള്ളാം ഇങ്കിരീസ്സ്
പഠിപ്പ്.

ലക്ഷ്മിക്കുട്ടി അമ്മ: അങ്ങനെ ഒന്നുമല്ല. ഇന്നാൾ ഇന്ദുലേഖ തീവണ്ടി ഓടിക്കുന്നതിന്റെ ക്രമത്തെക്കുറിച്ച് എത്ര വെടിപ്പായി പറഞ്ഞു. എനിക്കു നല്ലവണ്ണം മനസ്സിലായി. ഈ കു ട്ടികൾക്ക് ഒക്കെ നൊമ്മെക്കാൾ വളരെ അറിവുണ്ട് എന്ന് എനിക്കു തോന്നുന്നു - അങ്ങനെ അറിവുള്ളതു കൊണ്ടാണ് പക്ഷേ, നൊമ്മെ അവർക്കു പുച്ഛം തോന്നുന്നത്. ഇയ്യിടെ ഒരു ദിവസം മാധവൻ കമ്പിത്തപ്പാലിനെപ്പറ്റി പറഞ്ഞു. എനിക്ക് ബഹുരസം തോന്നി.

കേശവൻ നമ്പൂതിരി: ആട്ടെ, എന്നാൽ ഇന്ദുലേഖ ഒരു തീവണ്ടി ഓടിക്കട്ടെ - എന്നാൽ ഞാൻ സമ്മതിക്കാം.

ലക്ഷ്മിക്കുട്ടി അമ്മ: അതെങ്ങിനെയാണ്? ഒന്നാമത് തീവണ്ടി വേണ്ടേ? പിന്നെ അത് ഓടിക്കുന്ന മാതിരി പഠിക്കണ്ടേ? തീവണ്ടി ദിവസം പ്രതി ഓടിക്കുന്നവർ വെറും കൂലി ക്കാരെപ്പോലെ പ്രവൃത്തിയെടുക്കുന്നവർ മാത്രമാണ്. അവർ ഇതിൻ്റെ തത്വം നമ്മളുടെ ഇംക്ലീഷു പഠിച്ച കുട്ടികൾ അറിയുമ്പോലെകൂടി അറികയില്ല.

കേശവൻ നമ്പൂതിരി: അയ്യോ കഷ്ടം! ലക്ഷ്മിക്കുട്ടി മഹാസാധുവാണ്. ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവർക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്ന് ഇവർ പുറത്താ ക്കെപ്പറയുന്നു. ഇന്നാൾ ഞാൻ കോഴിക്കോട്ടു പോയപ്പോൾ ഒരു രാജാവിൻ്റെ കൂടെ വ ണ്ടിയിൽ കടപ്പുറത്തു സവാരിക്കുപോയി. കടപ്രത്തു സമീപം ഒരു ബങ്കളാവുകണ്ട് അത് എന്താണെന്നു ചോദിച്ചപ്പോൾ സായ്‌വിന്മാരെ ശാക്തേയം കഴിക്കുന്ന സ്ഥലമാണെന്നു രാ ജാവു പറഞ്ഞു. തലവെട്ടിപ്പള്ളിയെന്നാണത്രേ അതിൻ്റെ പേര്. ആ പള്ളിയിൽ ചെയ്യുന്ന ശാക്തേയത്തിന്റെ വിവരം ആരെങ്കിലും പുറത്തുപറഞ്ഞാൽ അവരെ തലവെട്ടിക്കളവാനാ ണത്രെ വെള്ളക്കാരൻ്റെ കല്പന. ഈ ശാക്തേയം അവർ ചെയ്തു ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവൻ ജയിച്ചു. നമ്മളുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കി ഇട്ടു. എന്നിട്ടും നുമ്മളോട് ഒക്കെ യാതൊരു മന്ത്രവും തന്ത്രവും ഇല്ലെന്നു വെറുതെ പറയുന്നു. ഇതു നല്ലമാതിരി അല്ലെ?

ലക്ഷ്മിക്കുട്ടി അമ്മ: ഈ തലവെട്ടിപ്പള്ളിയിൽ നാട്ടുകാരെ ചേർക്കാമോ?

കേശവൻ നമ്പൂതിരി: അതു ഞാൻ അറിയില്ല. ചേർക്കാൻ സംഗതിയില്ലാ.

ലക്ഷ്മിക്കുട്ടി അമ്മ: എനിക്ക് ഉറക്കു വരുന്നു.

കേശവൻ നമ്പൂതിരി: എനിക്കും ഉറക്കു വരുന്നു.

ലക്ഷ്മിക്കുട്ടി അമ്മ ഉറങ്ങാൻ കിടന്നു. നമ്പൂതിരിയും ഉറങ്ങുവാൻ ഭാവിച്ചു കിടന്നു. അപ്പോൾ മാത്രമാണ് ഇന്ദുലേഖയെ കുറിച്ചുള്ള സംസാരത്തെക്കുറിച്ചും നമ്പൂതിരിപ്പാട്ടിലെക്കുറിച്ചും ല ക്ഷ്മിക്കുട്ടി അമ്മയുമായി സംസാരിപ്പാൻ വേണ്ടി വിളിച്ചുണർത്തീട്ട് നൂൽക്കമ്പിനിയുടെയും മറ്റു വർത്തമാനംകൊണ്ടു സമയം പോയല്ലൊ - ഇതു കുറെ വിഡ്ഢിത്തമായി പോയി എന്ന് ഈ പരമശുദ്ധാത്മാവായ കേശവൻ നമ്പൂതിരിക്കു തോന്നിയത്.




ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക