നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടുള്ളതുമാണ്. അതിൽ ഒരു വഴി നമ്പൂതിരിപ്പാട്ടിലെ പ്രദേശങ്ങളിൽ നിന്നു വരുന്ന വഴിയും ആണ്. ഇവിടെ പൂവള്ളിവീടു വകയായ ഒരു സത്രം ഉള്ളതിനു പുറമെ ഒരു പത്തായപ്പുര മാളികയും കളപ്പുര മാളികയും മറ്റും ഉണ്ട്. ഇവിടെ കയറി ഭക്ഷണം കഴിച്ചു പോവാമെന്നു പഞ്ചുമേനവനും കേശവൻ നമ്പൂതിരിയും കൂടി പ റഞ്ഞതിനെ നമ്പൂതിരിപ്പാടു ഗോവിന്ദന്റെ ഉപദേശപ്രകാരം അശേഷം കൈക്കൊണ്ടില്ല. വഴിയിലെങ്കിലും ഇന്ദുലേഖയെയാണു കൊണ്ടു പോവുന്നത് എന്നു പ്രസിദ്ധമാവട്ടെ എന്നു നമ്പൂതിരിപ്പാടും ഗോവിന്ദനും ഉറച്ചിരുന്നു. ഘോഷയാത്ര ഊട്ടുപുരയുടെ ഉമ്രത്തെത്താറായ മുതൽ ഗോവിന്ദന്റെ ഉത്സാഹത്താൽ പല്ലക്കുകൾ കുറെ അധികം വേഗത്തിൽ നടത്തിച്ചു. ഭൃത്യവർഗ്ഗങ്ങളെയും മറ്റും മുമ്പിൽ ഓടിച്ചു ശബ്ദങ്ങളും കുലശലാക്കി ഗോവിന്ദൻ പിന്നാലെ യും ഓടി. ഈ ഘോഷമെല്ലാം കേട്ടു ശാസ്ത്രികളും നമ്പൂരിമാരും ഊട്ടുപുരയിൽ നിന്നു പു റത്തേയ്ക്ക് എറങ്ങുമ്പോഴേയ്ക്കു പല്ലക്കുകളും മഞ്ചലുകളും കടന്നു പൊയ്ക്കഴിഞ്ഞു. ശാസ്ത്രികൾ ഗോവിന്ദനെ മാത്രം കണ്ടു. ഗോവിന്ദനെ മുമ്പുകണ്ടു പരിചയമായിട്ടുണ്ടല്ലോ. കണ്ട ഉടനെ കൈകൊണ്ടു വിളിച്ചു. ഗോവിന്ദൻ ശാസ്ത്രികളുടെ സമീപം ചെന്നു.
ശാസ്ത്രികൾ: എന്താണു ഗോവിന്ദാ! ഇത് അവിടുത്തെ വക ഊട്ടും മാളികയുമാണല്ലോ. ഇവിടെ കയറി ഊണു കഴിഞ്ഞു പോവുന്നതല്ലായിരുന്നുവോ നല്ലത്?
ഗോവിന്ദൻ: അങ്ങനെയാണി കേശവൻ നമ്പൂതിരിയും മറ്റും പറഞ്ഞത്. തമ്പുരാൻ തി രുമനസ്സിലേക്കും ചെറുശ്ശേരി നമ്പൂതിരിക്കും അതുതന്നെയായിരുന്നു മനസ്സ്. അപ്പോഴേയ്ക്കു വേറെ ഒരാൾക്കു നേരെ ഉണ്ണാൻ മനയ്ക്കൽത്തന്നെ എത്തണം എന്നു പിടിത്തം. അവിടെ സകലം പിടിത്തമല്ലെ.
ശാസ്ത്രികൾ: ആർക്ക് - ഇന്ദുലേഖയ്യോ?
ഗോവിന്ദൻ: അതെ.
ശാസ്ത്രികൾ: ഒരു പിടുത്തവും ഇല്ലാ. ഇത്ര ദുഷ്ടബുദ്ധിയായിട്ട് ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടി
ഗോവിന്ദൻ: മഹാദുഷ്ടയാണ്. എനിക്കു സംശയമില്ലാ. എന്തു ചെയ്യും! തമ്പുരാന് അതി പ്രേമം. അങ്ങിനെതന്നെ ഇന്ദുലേഖയ്ക്ക് അങ്ങോട്ടും. പിന്നെ എന്താണ് നിവൃത്തി? എനി ഞങ്ങൾ ഇന്ദുലേഖയുടെ ദാസന്മാർ തന്നെ - എന്തു ചെയ്യാം!
ശാസ്ത്രികൾ: ഇന്ദുലേഖയുടെ പ്രേമം പണം പിടുങ്ങണമെന്നുള്ള പ്രേമം തന്നെ - മറ്റൊരു പ്രേമവും അല്ലാ.
ഗോവിന്ദൻ: അതെ; അതിനാർക്കാണു സംശയം? ഞാൻ പോവുന്നു. പല്ലക്ക് വളരെ ദൂരത്തായി.
എന്നു പറഞ്ഞു ഗോവിന്ദൻ ഓടിപ്പോയി. ശാസ്ത്രികളും നമ്പൂരിമാരും തീവണ്ടി സ്റ്റേഷനി ലേക്കുള്ള വഴിക്കും പുറപ്പെട്ടു.
മാധവൻ മദിരാശിയിൽ നിന്നയച്ച കത്ത് പ്രകാരം ഈ സംബന്ധം നടന്നതിന്റെ തലേ ദിവസം വണ്ടിക്കു പുറപ്പെട്ട്. നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര ഉണ്ടായ ദിവസം പതിനൊ അരമണിക്കു ശാസ്ത്രികളും മറ്റും വണ്ടി കയറാൻ പോകുന്ന സ്റ്റേഷനിൽ എറങ്ങി. സ്റ്റേഷനു സമീപം രണ്ടു മൂന്നു ചോറ്റുകച്ചവടം ചെയ്യുന്ന മഠങ്ങൾ ഉണ്ട്. ക്ഷീണം നിമിത്തം അതിൽ ഒരു മഠത്തിൽ കയറി ഊണു കഴിച്ചു വൈകുന്നേരത്തേക്കു വഴിയിലുള്ള തന്റെ വക സത്ര ത്തിൽ താമസിച്ചു. പിറ്റേന്ന് ഊണിനു തക്കവണ്ണം ഭവനത്തിൽ എത്താമെന്നു നിശ്ചയിച്ചു. (തന്റെ കൂടെ ഒരു ഭൃത്യൻ മാത്രം ഉണ്ട്. ശിന്നനേയും മറ്റൊരു ഭൃത്യനേയും മദിരാശിയിൽ ത
ന്നെ
നിർത്തി എട്ടു ദിവസത്തെ കല്പന വാങ്ങി പോന്നതാണ്). ചോറ്റു കച്ചവടം ചെയ്യുന്ന മഠത്തിൽ കയറിച്ചെന്നപ്പോൾ അവിടെ വഴിയാത്രക്കാർ ഒരു രണ്ടു മൂന്നു നമ്പൂരിമാരും രണ്ടു നാലു പട്ടന്മാരും തമ്മിൽ സംസാരമാണ്. ഇവർ തലേദിവസം പകലത്തെ വാരത്തിൽ ചെമ്പാഴിയോട്ടു ക്ഷേത്രത്തിൽ ഭക്ഷണം കഴിച്ചു പോന്നവരാണ്. അന്നത്തെ രാവിലത്തെ വണ്ടി കിട്ടാതെ താമസിക്കുന്നതാണ്. എല്ലാവരും ഊണുകഴിഞ്ഞിരിക്കുന്നു. എന്നിട്ടു വെടിപറയുന്നു. മാധവൻ ചെന്നു കയറുമ്പോൾ:
ഒരു നമ്പൂരി: ഇന്ദുലേഖയുടെ ഭാഗ്യം തന്നെ എന്ന് എനിക്കു തോന്നുന്നു.
മാധവൻ “ഇന്ദുലേഖ" എന്ന പേർ കേട്ടപ്പോൾ ഒന്നു ഞെട്ടി ഭ്രമിച്ചു. ഇത് എന്തു കഥയാണ് എന്നു വിചാരിച്ചു.
മാധവൻ 'ഏത് ഇന്ദുലേഖ' എന്ന് ആ മിറ്റത്തിനിന്നു കൊണ്ടുതന്നെ ആ വാക്കു പറഞ്ഞ നമ്പൂതിരിയോടു ചോദിച്ചു.
നമ്പൂരി: ചെമ്പാഴിയോട്ട് ഇന്ദുലേഖ എന്ന ഒരു പെണ്ണ്. എന്താണ്, അവളെ അറിയുമോ?
മാധവൻ: എന്താണ് ഇന്ദുലേഖയ്ക്ക് ഒരു ഭാഗ്യം വന്നത്? കേൾക്കട്ടെ.
നമ്പൂരി: ഇന്ദുലേഖയ്ക്ക് ഇന്നലെ സംബന്ധമായിരുന്നു.
മാധവൻ ഇടിതട്ടിയ മരം പോലെ ഒരു ക്ഷണം നിന്നു. പിന്നെ ഒച്ച വലിച്ചിട്ടു വരുന്നില്ലാ. എന്തു ചെയ്തിട്ടും വരുന്നില്ലാ. ഒരു മിനിട്ടു കഴിഞ്ഞിട്ട് ആര് - ആര്? എന്ന് (ഒരു ശവം സംസാരിക്കാറുണ്ടെങ്കിൽ ആ മാതിരി എന്നു പറയാം) ചോദിച്ചു.
മാധവൻ: ആര് ? - ആര്? ആരാണു സംബന്ധം തുടങ്ങിയത്?
മാധവന്റെ ഭാവം കണ്ടിട്ടു നമ്പൂതിരിമാരൊക്കെക്കൂടി ഒന്നു ഭൂമിച്ചു വശായി. ആരും ഒന്നും മിണ്ടാതെ അന്യോന്യം മുഖത്തോടു മുഖം നോക്കിക്കൊണ്ടിരുന്നു.
മാധവൻ: ആര് ? - ആര്? പറയൂ. എന്താണു പറയാൻ മടിക്കുന്നത്? പറയൂ - പറയൂ. എന്താണ് മടിക്കുന്നത്? പറയരുതേ? ആരാണു സംബന്ധം തുടങ്ങിയത്? കേൾക്കട്ടെ.
ഒരു നമ്പൂരി: എന്താണു ഹേ. വല്ലാതെ ഒരു പരിഭ്രമം? എന്താണിത്ര ദേഷ്യം? ഞങ്ങൾ വിവരം ഒന്നും അറിയില്ലാ.
മാധവൻ: വിവരം ഒന്നും അറിയാതെ തുമ്പില്ലാതെ വല്ലതും പറഞ്ഞാൽ?
ഒരു പട്ടർ: എന്താണു ഭാവം? എന്താണു ഞങ്ങളെ ശിക്ഷിച്ചു കളയുമോ?
മാധവൻ: അതു കാണണോ?
എന്നു ചോദിച്ചു മാധവൻ നിന്നിടത്തുനിന്ന് ഒന്നെളകി.
അപ്പോൾ മറ്റൊരു നമ്പൂരി എണീട്ടു സമാധാനപ്പെടുത്തി: 'ഹേ, കോപം അരുത്, ഇരിക്കൂ, വണ്ടി എറങ്ങി വരുന്നതായിരിക്കും. മദിരാശിയിൽ നിന്നു വരുന്നതായിരിക്കും. ക്ഷീണം മുഖത്തു തന്നെ കാണാനുണ്ട്. ഇരിക്കൂ. എന്നിട്ടു വിശേഷം പറയാം.'
മാധവൻ: ആരാണ് സംബന്ധം ചെയ്തത്? അത് എനിക്കു കേൾക്കണം.
പട്ടർ: മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂതിരിപ്പാട്.
മാധവൻ: എന്നാണ് സംബന്ധം നടന്നത്?
പട്ടർ: ഇന്നലെയായിരിക്കണം. ഞങ്ങൾ നേർത്തെ പോന്നിരിക്കുന്നു. ഇന്നലെ രാത്രി ക്കാണു സംബന്ധം നിശ്ചയിച്ചിരുന്നത്. അതു ഞങ്ങൾ അറിയും. അതു സൂക്ഷ്മമായി ഞ ങ്ങൾ അറിയും.
മാധവൻ: എങ്ങനെ സൂക്ഷ്മമായി അറിഞ്ഞു?
പട്ടർ: അമ്പലത്തിൽ സകല ആളുകളും പറഞ്ഞു. അവിടുത്തെ സംബന്ധക്കാരൻ ശീനുപ്പ ട്ടരും പറഞ്ഞു - എന്നോടു തന്നെ പറഞ്ഞു.
മാധവൻ നിർജ്ജീവനായി എറയത്തു തന്നെ ഇരുന്നു.
ആ മഠത്തിലെ ചോറ്റുക്കച്ചവടക്കാരി ഒരു കിഴവി ബ്രാഹ്മണ സ്ത്രീ ഈ അതി സുന്ദരനായ കുട്ടിയെ വളരെ പരവശനായി കണ്ടിട്ട് വേഗം പുറത്തു വന്ന് ഒരു പായ എടുത്തു കൊടുത്ത്. “ഇതിലിരിക്കാം." എന്ന് പറഞ്ഞു. “കുറെ സംഭാരം കുടിച്ചാൽ ക്ഷീണത്തിന് ഭേദം ഉണ്ടാ വും. കൊണ്ടു വരട്ടെ?" എന്ന് ചോദിച്ചു. മാധവൻ ഈ വാക്കുകൾ ഒന്നും കേട്ടതേയില്ല, നി ലത്തുതന്നെ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ഇന്നാളോടാണെന്നില്ല "എനിക്കു കുടിപ്പാൻ കുറെ വെള്ളം വേണം" എന്ന് പറഞ്ഞു. ഒരു നമ്പൂരി വേഗം വെള്ളം എടുത്തുകൊണ്ടു വന്നു. മാധവൻ വെള്ളം കുടിച്ചു പായ നീർത്തി അതിൽ കിടന്നു. അതികോമളനായിരിക്കുന്ന ഈ കുട്ടിയുടെ വ്യസനവും സ്ഥിതിയും കണ്ട് ആ മാത്തിൽ ഉണ്ടായിരുന്നവരെല്ലാം ഒരു പോലെ വ്യസനിച്ചു. കുറെ കിടന്നശേഷം എഴുനീറ്റു തൻ്റെ എഴുത്തുപെട്ടി തുറന്ന് തനിക്ക് അച്ഛൻ ഗോവിന്ദപ്പണിക്കർ നമ്പൂതിരിപ്പാട്ടിലെ സംബന്ധത്തെപ്പറ്റി മദിരാശികകക്ക് എ ഴുതിയിരുന്ന എഴുത്തു വായിച്ചു. ആ വായിച്ച ഭാഗം താഴെ ചേർക്കുന്നു. "കാരണവരും കേശവൻ നമ്പൂതിരിയും ഇന്ദുലേഖയ്ക്ക് മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു സംബന്ധം നടത്തിക്കുവാൻ അത്യുത്സാഹം ചെയ്തു വരുന്നു. ഈ നമ്പൂതിരിപ്പാടു വലിയ ഒരു ദ്രവ്യസ്ഥനാണ്. എങ്കിലും എനിക്ക് ഈ കാര്യം നടക്കുമെന്നു തോന്നുന്നില്ല. കുട്ടന് ഇതിൽ വിഷാദം ഒട്ടും വേണ്ടാ."
ഇതു വായിച്ച് പെട്ടിയിൽത്തന്നെ വച്ച്, മാധവൻ പിന്നയും അവിടെ കിടന്നു വിചാരം തുട 6331.
ഇങ്ങിനെ വരാമോ? ഒരിക്കലും വരാൻ സംഗതിയില്ലാ. എന്നാൽ ഈ നമ്പൂതിരിപ്പാട്ടി ലെപ്പറ്റി മാധവി എനിക്ക് ഒരു എഴുത്തയച്ചു കണ്ടില്ലല്ലൊ. മാധവിയുടെ ഒരു എഴുത്തും ഞാൻ പോന്നതിൽ പിന്നെ എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങിനെ എഴുതാതിരിക്കാറില്ല മു ന്‌പ്. ഇരിക്കട്ടെ - വേറെ സംഗതി വശാലും അങ്ങിനെ വരാം. എന്നാൽ ശീനുപട്ടർ വർത്തമാനങ്ങൾ ഒന്നും അറിയാതെ ഈ കാര്യത്തിൽ ഭോഷ്ക് പറയാൻ സംഗതി ഇല്ലാ. എന്തൊരു കഥയാണ് ഇത്! സ്ത്രീകളുടെ മനസ്സ് ഇങ്ങിനെ ആയിരിക്കാം. നമ്പൂതിരിപ്പാട് എന്നെക്കാൾ യോഗ്യനായിരിക്കാം. എന്നെക്കാൾ അധികം സമർത്ഥനും രസികനും ആ യിരിക്കാം. ഇന്ദുലേഖാ ശ്രമിച്ചിരിക്കാം. അമ്മാമൻ്റെ നിർബന്ധവും ഉണ്ടായിരിക്കാം" - എന്നൊക്കെ ഒരിക്കൽ ആലോചിക്കും. പിന്നെ അതെല്ലാം തെറ്റാണെന്നു വിചാരിക്കും. "എന്റെ മാധവി അന്യപുരുഷനെ ഒരിക്കലെങ്കിലും കാംക്ഷിക്കുമോ? ഞാൻ എന്തൊരു ശപ്പനാണ്! ഛീ! എന്തോ ഒരു ഭോഷ്ക ഉണ്ടാക്കിയത് ഇക്കൂട്ടർ കേട്ടു വന്നതാണ് ഇങ്ങിനെ കുറെ ആലോചിക്കും. "എന്നാൽ ശീനുപട്ടർ പറഞ്ഞു എന്നു പറവാൻ എന്തു സംഗതി - അതിന്നു സംഗതി ഇല്ലല്ലൊ." എന്ന് ഓർത്തു വ്യസനിക്കും. ഇങ്ങിനെ മന സ്സ് അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടു മാധവൻ കിടക്കുമ്പോൾ അഞ്ചാറു വഴിപോക്കർ പിന്നെയും എത്തി. അവർ നമ്പൂതിരിപ്പാട്ടിലെ സമീപവാസികളാണ്. വഴിയിൽ വെച്ചു നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര കണ്ടവരാണ്. അവർ വന്ന് എത്തിക്കൂടുമ്പോൾ അതിൽ ഒരാൾ, ഇരിക്കുന്നതിൽ താനുമായി മുമ്പു പരിചയമുള്ള ഒരാളോടു പറയുന്നു: "ഇന്ന് വഴി യിൽ ഞങ്ങൾ ഒരു ഘോഷയാത്ര കണ്ടു."
ഇതു പറയുന്നതു കേട്ടപ്പോൾ തന്നെ മാധവനു കാര്യം മനസ്സിലായി, എലക്ട്രിൿ ബാറ്ററി എ ന്ന വിദ്യുച്ഛക്തിയന്ത്രപ്പെട്ടി കൈകൊണ്ടു പിടിച്ചവന് ആ യന്ത്രം തിരിച്ചാൽ ശരീരത്തിൽ ആകപ്പാടെ എന്തൊരു വ്യാപാരം ഉണ്ടാവുമോ അതുപോലെ മനസ്സിനെന്നു മാത്രമല്ല, സർവ്വാവയവങ്ങൾക്കും ഒരു തരിപ്പോ ദുസ്സഹമായ വേദനയോ തോന്നി.
ഒരു നമ്പൂതിരി: എന്താണ് ഘോഷം? ആരുടെ യാത്രയാണ്?
മാധവനെ മുമ്പു സമാധാനപ്പെടുത്തിയ നമ്പൂരി: എടോ, ഒന്നും ചോദിക്കണ്ട, ആ കിടക്കുന്ന വിദ്വാൻ എനിയും ശണ്ഠ കൂടും.
മറ്റൊരു നമ്പൂതിരി: ഇതെന്തൊരു കഥയാണ്! നോക്ക് ഒന്നും സംസാരിച്ചു കൂടാ എന്നോ? ശണ്ഠ കൂടട്ടെ - എന്താണു ഘോഷം പറയൂ.
ഒടുവിൽ വന്ന വഴിയാത്രക്കാരിൽ ഒരുവൻ: മൂർക്കില്ലാത്തമനയ്ക്കൽ നമ്പൂതിരിപ്പാട്ടിലെ യാത്ര. ചെമ്പാഴിയോട്ടു നിന്നു ഇന്നലെ സംബന്ധം കഴിഞ്ഞ പെണ്ണ് ഒരു പല്ലക്കിൽ; ചെറുശ്ശേരി ഗോവിന്ദൻ നമ്പൂതിരി ഒരു മഞ്ചലിൽ; കറുത്തേടത്തു കേശവൻ നമ്പൂതിരി ഒരു മഞ്ചലിൽ: വളരെ ഭൃത്യന്മാർ - വാളും പരിശയും നിലവിളിയും ആർപ്പും, ഘോഷം മഹാഘോഷം!
മുമ്പു സമാധാനം പറഞ്ഞ നമ്പൂരി മറ്റൊരു നമ്പൂരിയോട്: അതാ എണീട്ടു - ഇപ്പോൾ ശണ്ഠ കൂട്ടും എന്നു തോന്നുന്നു. അതാ നോക്കൂ; പുറപ്പാടു നോക്കൂ.
മാധവൻ: ഇല്ല ഹേ, ഞാൻ ഒരു ശണ്ഠയും കൂട്ടുന്നില്ല.
എന്നു പറഞ്ഞ് മഠത്തിൻ്റെ മിറ്റത്ത് എറങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരു ന്നു. അപ്പോൾ ശങ്കരശാസ്ത്രികളും മറ്റും അതിൻ്റെ നേരെ തെക്കേ മഠത്തിലേക്കു ചെന്നു കയറുന്നത് കണ്ട് “ശങ്കര ശാസ്ത്രികളല്ലേ അത്?" എന്ന് മാധവൻ ചോദിച്ചു. ശാസ്ത്രികൾ തിരിഞ്ഞു നോക്കി വല്ലാതെ ഭ്രമിച്ചു. "മഹാ പാപം! ഇതും ഇത്രക്ഷണം എനിക്കു സംഗതി വന്നുവോ! ഈ കുട്ടിയെ ഞാൻ എങ്ങനെ കാണും? എന്തു പറയും? ഞാൻ മാഹാപാപി തന്നെ", എന്നു വിചാരിച്ചു.
ശാസ്ത്രികൾ: അതെ; ഞാൻ തന്നെ.
എന്നു പറയുമ്പോഴേക്ക് മാധവൻ എറങ്ങി അദ്ദേഹത്തിൻ്റെ അടുക്കെ എത്തിയിരുന്നു.
മാധവൻ: ഞാൻ ഇപ്പോൾ ഇവിടെ വച്ചു മാധവിയെക്കുറിച്ചു കേട്ട വർത്തമാനം ശരിത ന്നെയോ?
ശാസ്ത്രികൾ: അതെ.
"അതെ" എന്ന വാക്ക് ഇടിത്തീയിനു സമം; ഇടിത്തീ തന്നെ. മാധവൻ മുഖവും ദേഹ വും കരിഞ്ഞു കരുവാളിത്തു പോയി. കാർക്കോടകൻ കടിച്ചപ്പോൾ നളനു വൈരൂപ്യം വന്നതുപോലെ എന്നു പറയാം. പിന്നെ ശാസ്ത്രികളോട് ഒന്നും ഉരിയാടിയില്ല. നേരെ കിഴക്കോട്ടു നോക്കിയപ്പോൾ ഒരു വലിയ കുളവും ആൽത്തറയും കണ്ടു. ആ ഭാഗത്തേക്കുനടന്നു. ശാസ്ത്രികളും പിന്നാലെ തന്നെ നടന്നു. അത് മാധവൻ അറിഞ്ഞില്ല. കുളവക്കിൽ അരയാൽത്തറ ചാരി അന്ധനായി നിർവ്വികാരനായി ഒരു അരമണിക്കൂറുനേരം നിന്നു. അപ്പോഴേക്ക് മനസ്സിന്ന് നല്ല ശാന്തത വന്നു. തിരിഞ്ഞു നോക്കിയപ്പോൾ ശാസ്ത്രികൾ അടു ക്കെ നില്ക്കുന്നതു കണ്ടു. ശാസ്ത്രികളെ കണ്ടപ്പോൾ സാധു മാധവൻ കരഞ്ഞു പോയി. കണ്ണിൽ നിന്നു ജലധാര നിന്നില്ല. ശാസ്ത്രികളും കരഞ്ഞു. ഇങ്ങിനെ കഴിഞ്ഞു അല്പനേരം. സാധു ശാസ്ത്രികൾക്ക് മാധവനെക്കാളും വ്യസനം. ഒരു വാക്കു പോലും പറവാൻ സാധിച്ചില്ലാ. ഒടുവിൽ മാധവനു തന്നെ ഇതു വലിയ അവമാനമാണെന്നു തോന്നി. താൻ കണ്ണുനീർ തുടച്ചു ധൈര്യം നടിച്ചു ശാസ്ത്രികളോടു സംസാരിച്ചു.
മാധവൻ: ശാസ്ത്രികൾ എന്തിനു വിഷാദിക്കുന്നു? വിഷാദിക്കരുത്. ലോകത്തിൽ ഇതെ ല്ലാം ഉണ്ടാവുന്ന കാര്യങ്ങളാണല്ലൊ.
ശാസ്ത്രികൾക്ക് പിന്നെയും ഒരക്ഷരം മിണ്ടിക്കൂടാ. എടത്തൊണ്ട വിറച്ചും കണ്ണുനീരൊഴുക്കി ക്കൊണ്ടും ഇരുന്നു. ഇദ്ദേഹം നല്ല പഠിപ്പുള്ള രസികനായ ഒരു ബ്രാഹ്മണനാണ്. മാധ വനെ കണ്ണിനുമുമ്പിൽ കണ്ടപ്പോഴാണ് ഇദ്ദേഹം ധരിച്ച പ്രകാരം ഇന്ദുലേഖയുടെ ദുഷ്ടയാ യുള്ള പ്രവൃത്തി ഓർത്ത് അധികം സങ്കടപ്പെട്ടത്. മാധവന് ശാസ്ത്രികളെ വളരെ താല്പര്യ മാണ്. ഇന്ദുലേഖയ്ക്കും അങ്ങനെ തന്നെ ആയിട്ടാണ് മാധവൻ കണ്ടിട്ടുള്ളത്.
മാധവൻ: എന്തിനു ശാസ്ത്രികൾ വെറുതെ വ്യസനിക്കുന്നു? എനിക്ക് അശേഷം വ്യസനമി ല്ല. പിന്നെ മാധവി, അല്ല ഇന്ദുലേഖയ്യോ വളരെ സന്തോഷമായ കാലവുമല്ലെ? നിങ്ങളുടെ സ്നേഹിതന്മാരായ എനിക്കും ഇന്ദുലേഖയ്ക്കും വ്യസനമില്ലാത്ത കാര്യത്തിൽ എന്നെക്കുറിച്ച് എന്തിനു നിങ്ങൾ വ്യസനിക്കുന്നു?
ശാസ്ത്രികൾ: ഇന്ദുലേഖാ എൻ്റെ സ്നേഹത്തിന്ന് എനിമേൽ യോഗ്യയല്ലാ. ഞാൻ അവളെ വെറുക്കുന്നു.
ഇതു കേട്ടപ്പോൾ മാധവന് രണ്ടാമതും കണ്ടിൽ ജലം നിറഞ്ഞു. കുറെ നേരം ഒന്നും മി
ണ്ടാതെ നിന്നു. പിന്നെ -
മാധവൻ: അവളെ എന്തിന് അത്ര കുറ്റം പറയുന്നു! അമ്മാവൻ്റെ പിടുത്തമായിരിക്കണം.
ശാസ്ത്രികൾ: എന്നാൽ വേണ്ടതില്ലല്ലൊ. ഇന്ദുലേഖയുടെ സ്വന്ത ഇഷ്ടപ്രകാരം തന്നെ ഉ ണ്ടായതാണ് ഇത്. അവളും നമ്പൂതിരിപ്പാടുമായി ബഹു ഇഷ്ടമായി മനസ്സു ലയിച്ചപോലെ യാണ് എല്ലാം കണ്ടത്. എന്നാൽ നമ്പൂതിരിപ്പാടോ? പടുവിഡ്ഡി എന്നു ലോക പ്രസിദ്ധൻ. കണ്ടാൽ ഒരു അശ്വമുഖൻ.
മാധവൻ: മതി; മതി. എനിക്ക് ഇതൊന്നും കേൾക്കണ്ടാ. ഞാൻ ഇന്നത്തെ വൈകുന്നേര ത്തെ വണ്ടിക്കുതന്നെ മദിരാശിക്കു മടങ്ങിപോവുന്നു.
ശാസ്ത്രികൾ: അതാണ് ഇപ്പോൾ നല്ലത് എന്ന് എനിക്കും തോന്നുന്നു. എന്നാൽ വേഗം ഊണു കഴിക്കണ്ടേ?
മാധവൻ: ഊണു കഴിയ്ക്കണമെന്നില്ല.
ശാസ്ത്രികൾ: അങ്ങിനെ പോരാ. മഠത്തിൽ വന്ന് ഇരിപ്പാനും മറ്റും സുഖമില്ലെങ്കിൽ ചോറ് ഞാൻ ഇങ്ങട്ടു കൊണ്ടുവരാമല്ലോ? ആൽത്തറ വിജനമായിരിക്കുന്നു. നല്ല തണുപ്പും ഉണ്ട്.
മാധവൻ: എന്നാൽ നിങ്ങൾ ഭക്ഷണം കഴിഞ്ഞിട്ടു കുറെ ചോറ് ഇവിടെ കൊണ്ടുവന്നു ത ന്നേക്കിൻ
ശാസ്ത്രികൾ ഉണ്ണാൻ പോയി. മാധവൻ ആരയാൽത്തറയിൽ ഇരുന്ന് വിചാരവും തുടങ്ങി. അതെല്ലാം ഇവിടെ പറയുന്നത് നിഷ്ഫലം. ചിലതെല്ലാം ചെയ്യാൻ നിശ്ചയിച്ചു വച്ചു. അത് ഈ കഥയിൽ എനി കാണാമല്ലോ.
ഊൺ കഴിഞ്ഞു വണ്ടിയിൽ കയറി. ശാസ്ത്രികൾ കൂടെ വരാമെന്നു പറഞ്ഞതിനെ സമ്മതി ച്ചില്ലാ.
പിറ്റേദിവസം മദിരാശിയിൽ എത്തിയ ഉടനെ ഗിൽഹാം സായ്‌വിനെ കാണാൻ പോയി. അദ്ദേഹം അന്ന് കച്ചേരിക്കു പോയിട്ടില്ലാ. ആപ്പീസു മുറിയിൽ ഇരിക്കുന്നു. മാധവൻറെ കാർഡ് കണ്ടപ്പോൾ ഒന്നാശ്ചര്യപ്പെട്ടു. എട്ടു ദിവസം കല്പന വാങ്ങി തലേദിവസത്തിന്നു മുമ്പത്തെ ദിവസം മലയാളത്തിലേക്കു കല്യാണം കഴിപ്പാനാണെന്നു പറഞ്ഞു പോയ മാ ധവൻ മടങ്ങി വന്നുവോ എന്ന് ആശ്ചര്യപ്പെട്ടു വിളിക്കാൻ പറഞ്ഞു. മാധവൻ അകത്തേക്കു വന്നു. സായ്‌വ് മുഖത്തേക്കു നോക്കിയപ്പോൾ വളരെ വ്യസനിച്ചു പോയി. ഈ ഗിൽഹാം സായ്‌വ് മാധവനിൽ വളരെ പ്രിയമുള്ള ഒരാളായിരുന്നു. മാധവനെ സിവിൽ സർവ്വീസ് എടുപ്പാൻ അദ്ദേഹം തീർച്ചപ്പെടുത്തി വെച്ചിരിക്കുന്നു. വണ്ടിയിൽ രണ്ടുമൂന്നു ദിവസത്തെ വഴിയാത്രയും മനസ്സിൻ്റെ വ്യസനവും നിമിത്തം മാധവൻ്റെ മുഖം കഠിനമായി വാടിയിരു ന്നു. മുമ്പു കാർഡ് അയച്ചിട്ടില്ലായിരുന്നുവെങ്കിൽ സായ്‌വ് മാധവനെ കണ്ടറിവാൻ പക്ഷേ, പ്രയാസപ്പെടുമായിരുന്നു എന്നു പറയാം. കണ്ട ഉടനെ -
ഗിൽഹാം സായ‌്വ്: മാധവാ എന്താണ് ഇത്? കുടുംബത്തിൽ ആരെങ്കിലും മരിച്ചുവോ? എന്താണു നീ ബദ്ധപ്പെട്ടു മടങ്ങിയത്? നിൻ്റെ മുഖവും ഭാവവും വല്ലാതിരിക്കുന്നു - ഇരിക്കൂ.
മാധവൻ: എന്റെ കുടുംബത്തിലും സ്നേഹിതന്മാരിലും ആരും മരിച്ചിട്ടില്ലാ. എന്നാൽ എ നിക്കു മനസ്സിന്നു വലുതായ വ്യസനം വന്നിട്ടുണ്ട്. അത് എൻ്റെ മേൽ ഇത്ര വാത്സല്യമുള്ള താങ്കളെ ഗ്രഹിപ്പിക്കാൻ ഞാൻ മടിക്കുന്നില്ലാ.
ഇതു കേട്ട ഉടനെ ബുദ്ധിമാനായ സായ്വിന് ഏകദേശ കാര്യം മനസ്സിലായി. കല്യാ ണത്തിനാണ് മാധവൻ പോകുന്നത് എന്നു പറഞ്ഞു. കല്പന വാങ്ങിപ്പോയതു തനിക്ക് ഓർമ്മയുണ്ട്. അതിനു വല്ല തകരാറും വന്നിരിക്കാം. ആ കാര്യം തന്നോടു പറയുന്നതിന് മാധവനു മടിയുണ്ടാകയില്ലെങ്കിലും പറയുമ്പോൾ ഒരു സമയം ലജ്ജ ഉണ്ടാവുമായിരിക്കും. അതാണു ക്ഷണേന “പറയാം" എന്നൊരു പീഠികവെച്ചു പറഞ്ഞത് എന്നു സായ‌്വ് വിചാരിച്ചു.
ഗിൽഹാം സായ‌്വ്: എനിക്ക് കാര്യം ഇപ്പോൾ അറിയണമെന്നില്ലാ. പിന്നെ സാവകാശ ത്തിൽ പറഞ്ഞാൽ മതി. എന്നാൽ നിണക്കു വല്ലതും വേണ്ടതുണ്ടെങ്കിൽ ചെയ്യാൻ ഞാൻ
ഒരുക്കമാണ്.
മാധവൻ: എനിക്ക് ദയവുചെയ്ത് ഒരു കൊല്ലത്തെ കല്പന തരാൻ ഞാൻ അപേക്ഷിക്കുന്നു. എനിക്കു കുറെ രാജ്യസഞ്ചാരം ചെയ്യണെന്ന് ആഗ്രഹമുണ്ട്.
കുറെ ആലോചിച്ചിട്ട് സായ്‌വ് മറുപടി പറഞ്ഞു.
ഗിൽഹാം സായ‌്വ്: മനസ്സിന്നു വല്ല സുഖക്കേടും ഉണ്ടെങ്കിൽ രാജ്യസഞ്ചാരം ചെയ്യുന്ന തുപോല അതിന്റെ നിവൃത്തിക്കു വേറെ ഒന്നുമില്ലാ. നിൻ്റെ വിചാരം എനിക്കു പൂർണ്ണ ബോദ്ധ്യമായിരിക്കുന്നു. വിശേഷിച്ചു നീ പഠിപ്പു കഴിഞ്ഞ ശേഷം എങ്ങും സഞ്ചരിച്ചിട്ടി ല്ലാ. ഞങ്ങൾ ബിലാത്തിയിൽ യൂനിവർസിട്ടി വിട്ടാൽ ഒരു സഞ്ചാരം കഴിച്ചിട്ടേ വല്ല ഉ ദ്യോഗത്തിലും പ്രവേശിക്കാറുള്ളൂ. എന്നു നിണക്കുതന്നെ അറിയാമല്ലോ. ഏതു രാജ്യത്തു സഞ്ചരിപ്പാനാണു വിചാരിക്കുന്നത്? കഴിയുമെങ്കിൽ യൂറോപ്പിലേക്കാണ് പോവേണ്ടത്. എന്നാൽ തല്ലാലം വരുന്ന മാസം മുതൽ മൂന്നു മാസം അവിടെ വളരെ ശീതവും സുഖക്കേ ടും ഉള്ള കാലം. അതു കഴിഞ്ഞാൽ വളരെ സുഖമുള്ള കാലമാണ്. ഇപ്പോൾ എങ്ങോട്ടു പോവാനാണു വിചാരിക്കുന്നത്?
മാധവൻ: ഇപ്പോൾ യൂറോപ്പിൽ സുഖമില്ലെങ്കിലും വടക്കേ ഇൻഡ്യയിലും ബർമ്മയിലും ഒന്നു സഞ്ചരിച്ചു ദിക്കുകൾ കാണാമെന്നാണ് വിചാരിക്കുന്നത്.
ഗിൽഹാം സായ്‌വ്: എന്നാൽ നീ ഇപ്പോൾ ഒരു നാലു മാസത്തെ കല്പന എടുത്താൽ മതി എന്നു ഞാൻ വിചാരിക്കുന്നു. പിന്നെ അധികം വേണമെങ്കിൽ എഴുതി അയച്ചാൽ ഞാൻ അനുവദിക്കാം. നിണക്കു ക്ഷീണം വളരെ കാണുന്നു. വേഗം പോയി ഭക്ഷണം കഴിക്കൂ.
എന്നു പറഞ്ഞു സായ്‌വ് എഴുനീറ്റൂ. മാധവനും എഴുനീറ്റു നിന്നു. സായ്‌വ് മാധവന്റെ കൈ പിടിച്ച്, "നിനക്കു സർവ്വ ശുഭവും ഉണ്ടാവട്ടെ. നിന്റെ വ്യസനങ്ങൾ എല്ലാം തീർന്ന് ഉടനെ എനിക്കു നിന്നെ കാണാൻ സംഗതി വരട്ടെ." എന്ന് പറഞ്ഞപ്പോൾ സായ്വിനും മാധവനും ഒരു പോലെ കണ്ണിൽ വെള്ളം നിറഞ്ഞു പോയി.
മാധവൻ ഉടനെ പാർക്കുന്നേടത്തു വന്നു കുളിച്ചു ഭക്ഷണം കഴിച്ചു എന്നു പേരുവരുത്തി.
അച്ഛന് ഒരു കത്ത് എഴുതി ശിന്നനേയും വാലിയക്കാർ രണ്ടാളേയും കത്തോടുകൂടി മലയാള ത്തിലേക്ക് അയച്ചു. പിറ്റേദിവസം വൈകുന്നേരത്തെ വണ്ടിക്കു ബൊമ്പായിലേക്കു ടിക്കറ്റു വാങ്ങി മദിരാശി വിടുകയും ചെയ്തു.
എനി എനിക്കു പറവാനുള്ള കഥ മഹാകഷ്ടമായ കഥയാണ്. ഇത്ര നേരം എഴുതിയതിലും കഷ്ടമാണ്. എങ്കിലും പറയാതെ നിവൃത്തിയില്ലെല്ലൊ.
ശിന്നനും രണ്ടു വാലിയക്കാരും കൂടി പിറ്റേദിവസം ഉച്ചയ്ക്കു വണ്ടി എറങ്ങി പട്ടരു മാത്തിൽ കയറി ഊണു കഴിച്ച് അവിടെ നിന്നു പോന്നു. ചെമ്പാഴിയോട്ടു വക ഊട്ടുപുരയിൽ കയറി അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം രാവിലെ പത്തുമണിക്കു ചെമ്പാഴിയോട്ട് എ ത്തി. ശിന്നനും ഒരു വാലിയക്കാരനും പൂവള്ളി വീട്ടിലേക്കും മറ്റേവൻ ഗോവിന്ദപ്പണിക്ക
രുടെ വീട്ടിലേക്കും പോയി. ഇവൻ ചെല്ലുമ്പോൾ ഗോവിന്ദപ്പണിക്കരും ഗോവിന്ദൻ കുട്ടി മേനോനും കൂടി രണ്ടു കസാലയിൽ ഇരുന്ന് വെടി പറയുന്നു. വാലിയക്കാരൻ പടികടന്നതു കണ്ട ഉടനെ ഗോവിന്ദപ്പണിക്കർ എഴുനീറ്റ മാധവൻ എത്തിയോ എന്നു ചോദിച്ചും കൊണ്ടു കോലായിന്റെ വക്കിൽ നിന്നു. മേനോൻ എജമാനൻ വന്നിട്ടില്ല - ഒരു എഴുത്തുണ്ട്. പറ ഞ്ഞു. അപ്പോൾ തന്നെ ഗോവിന്ദപ്പണിക്കർക്ക് ഒരു സുഖക്കേടു തോന്നി. "ദീനം ഒന്നും ഇല്ലെല്ലൊ?” “ഇല്ല” എന്ന് വാലിയക്കാരൻ പറഞ്ഞശേഷം എഴുത്തു തുറന്നു വായിച്ചു. അദ്ദേഹം വായിച്ച എഴുത്ത് താഴെ ചേർക്കുന്നു:
“എല്ലാം ശങ്കരശാസ്ത്രികളും മറ്റും പറഞ്ഞറിഞ്ഞു. എൻ്റെ അഭിപ്രായം പോലെ തന്നെ അച്ഛ നും ഇന്ദുലേഖയുടെ മേൽ അഭിപ്രായമായിരുന്നു എന്നു ഞാൻ അറിയുന്നതുകൊണ്ട് ഞാൻ അങ്ങിനെ അഭിപ്രായപ്പെട്ടു പോയതിൽ എന്നെ വളരെ നിന്ദിക്കുന്നില്ല. മനുഷ്യരുടെ കൌ ടില്യം എത്രയെന്നും ഏതുവിധമെന്നും ഒരാൾക്കു ഗണിക്കാൻ കഴിയില്ലെല്ലൊ. എനിക്കു മനസ്സിന്ന് അശേഷം സുഖമില്ലാത്തതിനാൽ രാജ്യസഞ്ചാരത്തിന്നു പോവുന്നു. കുറെനാൾ കഴിഞ്ഞു സുഖമായാൽ മടങ്ങി വന്ന് അച്ഛനേയും അമ്മയേയും കാണും. അച്ഛൻ ഇതുനി മിത്തം ഒട്ടും വ്യസനിക്കണ്ട. ഞാൻ ആത്മഹത്യ മുതലായ ദുഷ്പവൃത്തികൾ ഒന്നും ചെയ്യുക ളയും എന്നു സംശയിക്കരുത്. രാജ്യ സഞ്ചാരം കഴിച്ചു നിശ്ചയമായി മടങ്ങി വരാനാണ് ഞാൻ ഇപ്പോൾ വിചാരിച്ചിട്ടുള്ളത്. എന്നാൽ അത് എത്രകാലം കൊണ്ടാണെന്ന് ഞാൻ ഉറപ്പിച്ചിട്ടില്ലാ. അച്ഛനും എൻ്റെ അമ്മയ്ക്കും ഞാൻ എത്രയോ പ്രിയപ്പെട്ട മകനാണെന്ന് എനിക്കു നല്ല അറിവുണ്ട്. ഞാൻ എന്തുതന്നെ എഴുതിയാലും അച്ഛൻ വ്യസനം കഴിയുന്നേ ടത്തോളം പുറത്തു കാണിക്കരുതേ. അച്ഛൻ സ്വല്പം വ്യസനം കാണിച്ചാൽ അമ്മ വളരെ വിഷാദിക്കും. ഞാൻ നാളെ മദിരാശി വിടുന്നു. എന്ന് എൻ്റെ അച്ഛനെ ഗ്രഹിപ്പിപ്പാൻ - മാധവൻ."
ഈ എഴുത്തു വായിച്ച ഉടനെ, "എൻ്റെ കുട്ടാ! നീ എന്നെ ആക്കീട്ട് ഓടിപ്പോയി." എന്ന് പറഞ്ഞു മാറിൽ അടിച്ചു ഗോവിന്ദപ്പണിക്കർ ബോധം കെട്ടു വീണു.
ഗോവിന്ദൻകുട്ടി മേനവൻ അതൊന്നും നോക്കാതെ ക്ഷണത്തിൽ എഴുത്തെടുത്തു വായിച്ചു മനസ്സിലാക്കി. കുറെ വെള്ളം കൊണ്ടു വന്നു ഗോവിന്ദപ്പണിക്കരുടെ മുഖത്തു തളിച്ച് അദ്ദേ ഹത്തിന്നു ബോധം വന്ന ക്ഷണം വളരെ ദേഷ്യത്തോടു കൂടി പറയുന്നു:
ഗോവിന്ദൻകുട്ടിമേനോൻ: ഇതെന്താണ് ഈ കാണിച്ചത്? കഷ്ടം - കഷ്ടം! ഇത്ര ബുദ്ധി യുണ്ടായിട്ട് ഈ വിധം കാണിച്ചുവല്ലൊ. കഷ്ടം - മഹാകഷ്ടം! ഈ ഗോഷ്ഠി കണ്ടപ്പോൾ മാധവൻ മരിച്ചുപോയോ എന്നു ഞാൻ ശങ്കിച്ചു പോയി. ജ്യേഷ്ഠനു ബുദ്ധിയും അറിവും ഇല്ലാ ഞ്ഞിട്ടല്ലാ, മാധവനോടുള്ള അതിപ്രേമം കൊണ്ടായിരിക്കും ഇങ്ങനെ അനാവശ്യമായി വ്യ സനിച്ചത്. മാധവന് എന്താണ് ഇപ്പോൾ ഒന്നു വന്നത്? മനസ്സിന്നു സുഖമില്ലെന്നു തോന്നി കുറെ ദിവസം രാജ്യസഞ്ചാരത്തിനു നിശ്ചയിച്ചു മദിരാശിയിൽ നിന്നുപോയി എന്ന് അറി യിച്ചിരിക്കുന്നു. എന്താണ് ഇതിൽ ഇത്ര വ്യസനിപ്പാനുള്ളത്? ഇൻഡ്യാരാജ്യം എങ്ങും തീവണ്ടിയുണ്ട് - യൂറോപ്പിലേക്കു പോവുന്നതായാൽ അതു സുഖമായി എളുപ്പത്തിൽ സാധിക്കും
നുമ്മൾക്ക് അയാളുടെ വർത്തമാനം പണം ചിലവിട്ടാൽ എങ്ങിനെ എങ്കിലും അറിയാം. പക്ഷേ, നുമ്മൾക്കുതന്നെ തിരിഞ്ഞു പോവാം.
ഗോവിന്ദപ്പണിക്കർ: അതിന് എന്താണു സംശയം? ഞാൻ എനി ഭക്ഷണം കഴിക്കുന്നത്
ഈ മലയാളം വിട്ടിട്ട് - അതിനു സംശയമില്ല.
ഗോവിന്ദൻകുട്ടിമേനോൻ: ആവട്ടെ; പോവുന്നതിന് എന്തു വിരോധം? നിശ്ചയമായി ഞാ നും വരാം. ഇങ്ങിനെ തുമ്പില്ലാതെ വ്യസനിക്കുന്നത് എന്തു കഷ്ടം! ജേഷ്ഠൻ്റെ ഈ വ്യ സനം കണ്ടാൽ മാധവൻ്റെ അമ്മ എങ്ങിനെ ജീവിക്കും?
ഇത്രത്തോളം പറയുമ്പോഴേക്ക് ശുദ്ധ വെയിലിൽ ഇന്ദുലേഖ കയറി വരുന്നതു കണ്ടു. ഉ ടനെ ഗോവിന്ദപ്പണിക്കർ കണ്ണീർ തുടച്ചു. എണീട്ടു നിന്നു. ഇന്ദുലേഖാ വെയിലത്തു നട ന്നു വിയർത്തു മുഖവും മറ്റും രക്തവർണ്ണമായിരിക്കുന്നു. തലമുടി മുഴുവനും അഴിഞ്ഞു വീണ് എഴയുന്നു. “എന്താണ് മദിരാശി വർത്തമാനം?" എന്ന് ചോദിക്കുമ്പോഴേക്കു പിന്നാലെ ഇന്ദുലേഖയുടെ അമ്മ, മുത്തശ്ശി, പാർവ്വതി അമ്മ, അഞ്ചാറു ദാസിമാർ ഇവരും കയറി വരുന്നതു കണ്ടു. എല്ലാം കൂടി അവിടെ ഒരു തിരക്ക് എന്നേ പറവാനുള്ളൂ.
ഇന്ദുലേഖ: എന്താണു മദിരാശി വർത്തമാനം: എന്നോടു പറയരുതേ?
ഗോവിന്ദൻകുട്ടിമേനോൻ: ഇന്ദുലേഖാ അകത്തു പോവൂ. ഒന്നും ഭൂമിക്കണ്ട; വ്യസനിക്കാൻ ഒന്നുമില്ല.
പാർവ്വതി അമ്മ: അയ്യോ! എൻ്റെ കുട്ടി എവിടെ പൊയ്കളഞ്ഞു? അയ്യയ്യോ! - ഞാൻ എനി അരനാഴിക ജീവിച്ചിരിക്കയില്ല.
ഇന്ദുലേഖ: എഴുത്തു കൊണ്ടുവന്നു എന്നു ശിന്നൻ എന്നോടു പറഞ്ഞുവല്ലൊ. ആ എഴുത്ത് എവിടെ?
ഗോവിന്ദപ്പണിക്കർ എഴുത്ത് ഇന്ദുലേഖയുടെ കൈയിൽ കൊടുത്തു.
ഇന്ദുലേഖ എഴുത്തു വായിച്ച ഉടനെ അകത്ത് ഒരു മുറിയിൽ പോയി ഒരു കട്ടിലിന്മേൽ വീണു കരഞ്ഞു തുടങ്ങി. പാർവ്വതി അമ്മയുടെ നിലവിളി സഹിച്ചു കൂടാതെയായി.
“എന്റെ മകനെ, നിന്നെ എനി എന്നു ഞാൻ കാണും? എൻ്റെ മകനെപ്പോലെ ഒരു കുട്ടിയെ ഈ ഭൂമിയിൽ കാണാനില്ലല്ലൊ ഈശ്വരാ! ഞാൻ എനി എന്തിനു ജീവിച്ചിരിക്കുന്നു ഈ ശ്വരാ! എന്റെ കുട്ടി, നിന്നെ ആരു നോക്കി രക്ഷിക്കും? എനിക്കു വെറെ ഒരു മക്കളും ഇല്ലെന്നു നീ അറിഞ്ഞുകൊണ്ട് നീ ഇങ്ങിനെ എന്നെ ഇട്ടേച്ചു പോയല്ലോ. ഉണ്ണീ! ഈ
എന്നു പറഞ്ഞു കഠിനമായി മാറത്തടിച്ചു നിലവിളിക്കുന്ന കേട്ടുകൊണ്ടു നിൽക്കുന്ന ഒ രാൾക്കെങ്കിലും ഒരക്ഷരവും ഈ അമ്മയോടു പറവാൻ ധൈര്യം വന്നില്ലാ.
അപ്പോഴേയ്ക്കു പൂവള്ളിയിൽ നിന്നു ശങ്കരമേനോൻ, ചാത്തരമേനോൻ മുതലായവർ എല്ലാ വരും എത്തി.
ശങ്കരമേനോൻ: (പാർവ്വതി അമ്മയോട്) എന്തിനാണു നീ ഇങ്ങനെ കരയുന്നത്? മാധ വന് ഒന്നും വന്നിട്ടില്ലാ.
ഇത്രത്തോളം പറയുമ്പോഴേക്കും ശങ്കരമേനോനും കരഞ്ഞു പോയി. ഇദ്ദേഹത്തിന് മാധ വന്റെ മേൽ അതി വാത്സല്യമായിരുന്നു.
ശങ്കരമേനോൻ: (കണ്ണീർ തുടച്ചും കൊണ്ട്) പത്തു ദിവസത്തിലകത്തു മാധവൻ ഇവിടെ എത്തും. അവൻ ഏതു ദിക്കിൽ ഉണ്ടെങ്കിലും ഞങ്ങൾ പോയി കൊണ്ടു വരും. പിന്നെ നീ എന്തിനു വിഷാദിക്കുന്നു?
പാർവ്വതി അമ്മ: ജേഷ്ഠൻ പോകുന്നുണ്ടെങ്കിൽ ഞാൻ കൂടെ വരാം. എനിക്ക് എന്റെ ക ട്ടിയെ കാണാതെ ഇവിടെ ഇരിപ്പാൻ കഴിയില്ല. നിശ്ചയം.
ശങ്കരമേനോൻ: ആട്ടെ, പാർവ്വതിക്കു വരാം. പൂവള്ളിപോയി സ്വസ്ഥമായിരിക്കൂ. എണീ ക്കു - കാര്യം ഒക്കെ ശരിയായി വരും. മാധവന് ഒരു ദോഷവും വരിയകയില്ലാ.
ഗോവിന്ദപ്പണിക്കർ: പാർവ്വതി പൊയ്ക്കോളൂ - ഞാനും ഗോവിന്ദൻകുട്ടിയും ഈ നിമിഷം മാധവനെ തിരയാൻ പോവുന്നു. പത്തുദിവസത്തിനകത്തു മാധവനോടു കൂടി ഞങ്ങൾ ഇ വിടെ എത്തും. ഒട്ടും വിഷാദിക്കേണ്ട.
എന്നും മറ്റും പറഞ്ഞു പാർവ്വതി അമ്മയെ കുറെ സമാശ്വസിപ്പിച്ച് പൂവള്ളി വീട്ടിലേയ്ക്ക് അ
ഇന്ദുലേഖയോട് ആർക്കും ഒന്നും പറവാൻ ധൈര്യം വന്നില്ലാ. ഒടുക്കം ഗോവിന്ദൻകുട്ടിമേന വനും ശങ്കരമേനവനും നിർബന്ധിച്ചതിനാൽ ഗോവിന്ദപ്പണിക്കർ ഇന്ദുലേഖാ കിടക്കുന്ന അകത്തു കടന്നു ചെന്നു.
ഗോവിന്ദപ്പണിക്കർ: (ഇന്ദുലേഖയോട്) എന്താണ് ഇങ്ങിനെ വ്യസനിക്കുന്നത്? ഇ ങ്ങിനെ വ്യസനിപ്പാൻ ഒരു സംഗതിയും നുമ്മൾക്ക് ഇപ്പോൾ വന്നിട്ടില്ലാ. ഇന്ദുലേഖാ ഇങ്ങിനെ വ്യസനിച്ചു കിടക്കുകയാണെങ്കിൽ ഞാനും ഗോവിന്ദൻകുട്ടിയും മാധവനെ തിര ഞ്ഞു പോവാൻ നിശ്ചയിച്ചിട്ടുള്ളതു മുടങ്ങും. ഇതുകേട്ടപ്പോൾ ഇന്ദുലേഖാ എണീട്ടിരുന്നു.
ഇന്ദുലേഖ: തിരഞ്ഞു പോവാൻ ഉറച്ചുവോ?
ഗോവിന്ദപ്പണിക്കർ: എന്തു സംശയമാണ്? ഞാൻ പോവുന്നു.
ഇന്ദുലേഖ: ഇന്നലെയോ ഇന്നോ ബൊമ്പായിൽ നിന്നു കപ്പൽ കയറിയിരിക്കും. എ ന്നാലോ?
അപ്പോഴേക്കും ഗോവിന്ദൻ കുട്ടി മേനവൻ അകത്തേക്കു കടന്നു വന്നു.
ഗോവിന്ദൻകുട്ടി മേനോൻ: ഞങ്ങൾക്ക് എന്താണ്, ബിലാത്തിക്കു പോവാൻ കപ്പൽ കിട്ടു കയില്ലേ? നീ ഒന്നു കൊണ്ടും വ്യസനിപ്പാനില്ലാ. ഞങ്ങൾ ജീവനോടു കൂടി ഇരുന്നുവെങ്കിൽ മാധവനെ ഞങ്ങൾ ഒന്നിച്ചു കൊണ്ടു വരും.
എന്നും പറഞ്ഞു ഗോവിന്ദൻ കുട്ടി മേനവൻ അമ്മയെ വിളിച്ച് തനിക്കു പുറപ്പെടാൻ വേണ്ടു ന്നതെല്ലാം ഒരുക്കാൻ പൂവരങ്ങലേക്കു പോയി.
ഇന്ദുലേഖ: (ഗോവിന്ദപ്പണിക്കരോട്) ഇങ്ങിനെ ഒരു ചതി ചെയ്തത് ആർ? അദ്ദേഹത്തിനും എനിക്കും ഒരു വിരോധികളും ഉള്ളതായി ഞാൻ അറിയുന്നില്ല.
ഗോവിന്ദപ്പണിക്കർ: ഇതിൽ എന്തോ ഒരു അബദ്ധമായ ധാരണ ജനങ്ങൾക്കു വന്നു പോ യിട്ടുണ്ട്. നമ്പൂതിരിപ്പാട് ഇന്ദുലേഖയുടെ മാളികിയിന്മേൽ വെച്ചു പാട്ടുകേട്ട് അവിടെത്ത ന്നെ ആയിരുന്നു രണ്ടു രാത്രിയും ഉറങ്ങിയത്. എന്നും മറ്റും ഈ ദിക്കിൽ എല്ലാം ധാരാളം ഒരു ഭോഷ്ക് നടക്കുന്നുണ്ട്. ഞാൻ പൊല്ലായി ഇങ്ങിനെ പറയുന്നതു കേട്ടു. പിന്നെ നമ്മുടെ ശാസ്ത്രികളും കുട്ടിയോട് വേണ്ട വിഡ്ഡിത്തം എല്ലാം ചെന്നു പറഞ്ഞു എന്നല്ലേ കേട്ടത്? എ ന്തു ചെയ്യാം! നമ്മളുടെ ഗ്രഹപ്പിഴ! കണ്ടില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കുകയുമില്ല.
എന്നു പറയുമ്പോഴേക്ക് കണ്ണിൽ നിന്ന് വെള്ളം ധാരാളമായി ചാടിത്തുടങ്ങി.
ഇന്ദുലേഖ: വ്യസനിക്കരുതേ. അദ്ദേഹത്തെ കാണും. നുമ്മൾക്ക് സുഖമായിരിക്കാനും സംഗതി വരും. എന്നാൽ എനിക്കു മുഖ്യമായ വ്യസനം എൻ്റെ സ്വഭാവം ഇത്രവെടുപ്പായി മനസ്സിലായിട്ടു ഞാൻ ഇത്ര അന്തസ്സാരമില്ലാത്തവളാണെന്ന് ഇത്രവേഗം നിശ്ചയിച്ചു കള ഞ്ഞുവല്ലൊ എന്നുള്ളതാണ്. ഈ വ്യസനം എനിക്കു സഹിക്കുന്നില്ല.
എന്നു പറഞ്ഞ് ഇന്ദുലേഖ കരഞ്ഞു.
ഗോവിന്ദപ്പണിക്കർ: മാധവൻ ഇക്കുറി മദിരാശിക്കു പോവുമ്പോൾ ഞാൻ തന്നെ ഇന്ദുലേ ഖയുടെ തൻറേടത്തെക്കുറിച്ചും മറ്റും വളരെ പറഞ്ഞിരുന്നു. ഗ്രഹപ്പിഴയ്ക്ക് എന്റെ കുട്ടിക്ക് അതൊന്നും തോന്നീല. ഞാൻ പുറപ്പെടാൻ ഒക്കെ ഒരുക്കട്ടെ.
എന്നു പറഞ്ഞു ഗോവിന്ദപ്പണിക്കർ പുറപ്പാടിനുള്ള ശ്രമങ്ങൾ തുടങ്ങി. ഇന്ദുലേഖയെ ഒ രുവിധമെല്ലാം സാന്ത്വനം ചെയ്ത്, അമ്മ ലക്ഷ്മിക്കുട്ടി അമ്മയോടുകൂടി പൂവരങ്ങിലേക്ക് അ യയ്ക്കുകയും ചെയ്തു. ഗോവിന്ദപ്പണിക്കർ തൻ്റെ ഭാര്യയേയും സമാശ്വസിപ്പിച്ചു, പുറപ്പെടാൻ ഒരുങ്ങി. പഞ്ചുമേനവന് ഈ വർത്തമാനം കേട്ടപ്പോൾ ബഹു സന്തോഷമായി. “കുരു ത്തം കെട്ടവന് അങ്ങിനെയെല്ലാം പറ്റും" എന്ന് പറഞ്ഞു സന്തോഷിച്ചു. എന്നാൽ തനിക്കു മാധവൻ എന്തു സംഗതിയിലാണു പൊയ്കളഞ്ഞത് എന്നു വെളിവായി മനസ്സിലായിട്ടില്ലാ. തന്റെ ശപഥം കേട്ടിട്ടു ഭയപ്പെട്ടിട്ടോ മറ്റോ ആയിരിക്കാമെന്ന് ഒരു ഊഹം മാത്രം ഉണ്ട്. പഞ്ചുമേനവനോടു ഗോവിന്ദൻകുട്ടി മേനവൻ യാത്ര ചോദിച്ചപ്പോൾ അത് അശേഷം ത നിക്ക് രസമായില്ലെങ്കിലും വിരോധിച്ചാൽ ഫലമുണ്ടാവുകയില്ലെന്നു നിശ്ചയിച്ച് മൌനാനു വാദമായി സമ്മതിച്ചു എന്നു തന്നെ പറയാം. അന്ന് അത്താഴം കഴിഞ്ഞു ഗോവിന്ദപ്പണി ക്കരും ഗോവിന്ദൻകുട്ടിമേനവനും ഒരു നാലു വാലിയക്കാരും കൂടി മാധവനെ തെരയുവാൻ പുറപ്പെടുകയും ചെയ്തു.