shabd-logo

ഇന്ദുലേഖ -2

5 January 2024

0 കണ്ടു 0
സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവൃത്തിയില്ലല്ലോ. കഴിയു മ്പോലെ പറയുക എന്നേ വരൂ. ഇന്ദുലേഖയ്ക്ക് ഈ കഥ ആരംഭിക്കുന്ന കാലം ഏക ദേശം പതിനെട്ടു വയസ്സു പ്രായമാണ്. ഇവളുടെ സൌന്ദര്യത്തെക്കുറിച്ച് അവയവം പ്രതി വർണ്ണിക്കുന്നതിനേക്കാൾ അധികം എളുപ്പം ആകെപ്പാടെ ഇവളുടെ ആകൃതിയുടെ ഒരു ശോഭയെക്കുറിച്ച് മാത്രം അല്പം പറയുന്നതാണ്. സൌന്ദര്യം എന്നത് ഇന്നതാണെന്നും ഇന്നപ്രകാരമായാലാണെന്നും മുൻകൂട്ടി മനസ്സു കൊണ്ട് ഗ്രഹിച്ച് ഗണിക്കപ്പെടുവാൻ സാദ്ധ്യമായ ഒരു ഗുണപദാർത്ഥമല്ലാ. പലേ സ്ഥിതികളിലും പലേ പ്രകാരമുള്ള യോജ്യ തകളിലും ഒരു രൂപത്തിന്നു സൌന്ദര്യമുണ്ടായി എന്നുവരാം. കറുപ്പു നിറം സാധാരണ ശ രീരവർണ്ണത്തിന്നു സൌന്ദര്യമില്ലാത്തതാണെന്ന് പറയുന്നു. എന്നാൽ ചിലപ്പോൾ കറുപ്പു നിറം വേറെ സാധനങ്ങളുമായുള്ള ചേർച്ചയാലോ മറ്റു പ്രകാരത്തിലോ ബഹുശോഭയോടെ കാണപ്പെടുന്നുണ്ട്. (ഇന്ദുലേഖ കറുത്തിട്ടാണെന്ന് എൻറെ വായനക്കാർ ഇവിടെ ശങ്കിച്ചു പോകരുതേ.) അതു പ്രകാരം തന്നെ ധാവള്യം, അല്ലെങ്കിൽ സ്വർണ്ണവർണ്ണം ഇതുകൾ ശരീ രവർണ്ണതിന്നു ഭംഗിയുള്ളതാണെന്നു സാധാരണ ധരിച്ചു വരുന്നുണ്ട്. എന്നാൽചിലപ്പോൾ ഈ വർണ്ണമായാലും ചില ശരീരത്തിന് ഭംഗിയില്ലെന്ന് തോന്നുന്നു. എൻ്റെ അഭിപ്രാ യത്തിൽ സൌന്ദര്യം എന്നതു ശോഭാനിഷ്ഠമായ ഒരു സാധനമാണെന്നാകുന്നു. ശോഭ എവിടെ തോന്നുന്നുവോ അവിടെ സൌന്ദര്യമുണ്ട് എന്നു പറയാം. ഈ ഇന്ത്യാ രാജ്യത്തു ള്ള സംസ്കൃത ഗ്രന്ഥങ്ങളിൽ ഒരു സ്ത്രീയുടെ സൌന്ദര്യ വർണ്ണനയിൽ കുചങ്ങൾക്ക് അതി കൃഷ്ണവർണ്ണത്വവും നേത്രങ്ങൾക്ക് നീലാബ്ധസദൃശ്യതയും അതിവിശിഷ്ടമായ സൌന്ദര്യ ലക്ഷണങ്ങളിൽ മുഖ്യങ്ങളായി പറഞ്ഞു കാണുന്നു. ഇംഗ്ലീഷു് കവികൾ ഒരു യുവതിയുടെ സൌന്ദര്യ ലക്ഷണങ്ങളിൽ അവളുടെ തലമുടിയുടെ സ്വർണ്ണവർണ്ണത്വവും കണ്മിഴികൾക്ക് മങ്ങിയമാതിരി വെളുപ്പോടുകൂടിയ ലഘുവായ നീലവർണ്ണവും (അല്ലെങ്കിൽ പടുഭാഷയിൽ നുമ്മൾ പറയുന്നപോലെ ശുദ്ധപൂച്ചക്കണ്ണ്) മുഖ്യങ്ങളായി വർണ്ണിച്ചു വരുന്നു.

ഇവിടെ സംസ്കൃത കവികളുടെയും ഇംക്ലീഷു് കവികളുടെയും സിദ്ധാന്തങ്ങൾ രണ്ടും ശരിയാ ണെന്നു പലപ്പോഴും എനിക്കുതന്നെ തോന്നീട്ടുണ്ട്. കറുത്ത നിറത്തിലുള്ള തലമുടി എ ങ്ങിനെ നമ്മുടെ സ്ത്രീകൾക്ക് ഭംഗി തോന്നിക്കുന്നുവോ അതുപ്രകാരം തന്നെ സ്വർണ്ണവർണ്ണ മായ തലമുടി ചില യൂറോപ്യൻ സ്ത്രീകൾക്കു ബഹു ചേർച്ചയായും യോജ്യതയായും എന്റെ കണ്ണിൽപ്പെട്ടിട്ടുണ്ട്. കണ്മിഴികളും മേൽപ്പറഞ്ഞ വർണ്ണത്തിൽ ഉള്ളത് ചില യൂറോപ്യൻ സ്ത്രീ പുരുഷന്മാരിൽ എനിക്കു ബഹു ഭംഗിയും ജീവനും ഉള്ളതുകളായി തോന്നപ്പെട്ടിട്ടുണ്ട്. മേൽപ്പറഞ്ഞവിധം തലമുടിയും കണ്മിഴികളും ഉള്ള ചില യൂറോപ്യൻ സ്ത്രീകളെ എന്റെ മന സ്സിന് അതി സുന്ദരികളാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

പലേ അവയവങ്ങളുടെ യോജ്യതകളിൽ നിന്നും വർണ്ണങ്ങളിൽ നിന്നും ആകാരങ്ങളിൽ നിന്നും മനസ്സിന് ഓരോ പ്രത്യേക ദേഹങ്ങൾ കാണുമ്പോൾ സൌന്ദര്യം ഉണ്ടെന്നും ഇ ല്ലെന്നും തോന്നാം. അതുകൊണ്ട് സാധാരണയായി ഒരു സ്ത്രീക്ക് സൌന്ദര്യം, ഇന്നിന്ന പ്രകാരത്തിൽ അവയവങ്ങളും വർണ്ണവും ആയാൽ ഉണ്ടാവുമെന്ന് മനസ്സുകൊണ്ട് മുൻകൂട്ടി ഗണിച്ചുവെപ്പാൻ പാടില്ലാത്ത ഒരു സാധനമാണെന്ന് ഞാൻ വിചാരിക്കുന്നു.

ചില സ്ത്രീകളെ ആപാദചൂഢം നോക്കിയാൽ ഒരവയവത്തിന്നും പ്രത്യേക ദോഷാരോ പണം ചെയ‌്വാൻ പാടുണ്ടാകയില്ലെങ്കിലും ആകപ്പാടെ നോക്കിയാൽ മനസ്സിന്നു അ ശേഷം കൌതുകം തോന്നാതെ വരാം. ചില സ്ത്രീകൾക്ക് അവയവങ്ങൾ പ്രത്യേകമായി സൂക്ഷിച്ചു നോക്കിയാൽ ധാരാളം ദോഷം പറവാനുണ്ടായിരുന്നാലും ആകപ്പാടെ അവരെ കണ്ടാൽ കൌതുകം തോന്നും.

എന്നാൽ ഒരു സ്ത്രീക്ക് സൌന്ദര്യം ഉണ്ട്, ഒരു സ്ത്രീ സുന്ദരി എന്നു ഞാൻ പറയണമെങ്കിൽ അവളുടെ അവയവങ്ങൾ പ്രഥമ ദൃഷ്ടത്തിലും പിന്നെ സാവധാനത്തിൽ സൂക്ഷിച്ചു ആലോ ചിച്ചു നോക്കിയാലും ഒരു പോലെ അതികോമളമായി മനോഹരങ്ങളായിരിക്കണം. പി ന്നെ ആകപ്പാടെ സർവ്വാവയവങ്ങളും ഒന്നായി ചേർത്തു നോക്കിയാൽ അതിയായുള്ള ഒരു ശോഭ തോന്നണം. കാണുന്ന ക്ഷണത്തിൽ മനസ്സിനെ എങ്ങനെ മോഹിപ്പിക്കുന്നുവോ അ തുപോലെ തന്നെ എല്ലായ്പ്പോഴും, എത്ര നേരമെങ്കിലും നോക്കിയാലും മനസ്സിന്നു കണ്ടതു പോരെന്നുള്ള മോഹം ഉണ്ടാക്കിച്ചു കൊണ്ടേയിരിക്കണം. അങ്ങിനെയുള്ള സ്ത്രീയെ ഞാൻ സുന്ദരി എന്നു പറയും. ഇന്ദുലേഖാ അങ്ങനെയുള്ള സ്ത്രീകളിൽ അഗ്രഗണ്യയായിരുന്നു.

ഇന്ദുലേഖയുടെ ദേഹത്തിന്റെ വർണ്ണത്തെക്കുറിച്ച് ഞാൻ ഒന്നുമാത്രം പറയാം. അര യിൽ നേമം ഉടുക്കുന്ന കസവ് തുണിയുടെ വക്കിനുള്ള പൊൻകസവ് കര മദ്ധ്യപ്രദേ ശത്ത് പട്ടയുടെ മാതിരി ആവരണമായി നിൽക്കുന്നതു കസവാണെന്ന് തിരിച്ചറിയണ മെങ്കിൽ കൈകൊണ്ട് തൊട്ടു നോക്കണം; ശരീരത്തിൻ്റെ വർണ്ണം പൊൻകസവിന്റെ സവർണ്ണമാകയാൽ കസവ് എവിടെ അവസാനിച്ചു. ശരീരംഎവിടെ തുടങ്ങി, എന്നു കാഴ്ച യിൽ പറവാൻ ഒരുവനും കേവലം സാധിക്കയില്ല. കചങ്ങളുടെ നീലിമയും ദൈർഘ്യവും നിബിഡതയും മാർദ്ദവവും അതിമനോഹരമെന്നേ പറവാനുള്ളൂ. അധരങ്ങൾ ആ വർണ്ണ ത്തിൽ പക്ഷേ, യൂറോപ്യൻ സ്ത്രീകളിൽ അല്ലാതെ കാണാൻ കഴിയുമോ എന്ന് സംശയം. നേത്രങ്ങളുടെ ദൈർഘ്യവും ത്രിവർണ്ണത്വവും അതുകളുടെ ഒരു ജീവനും അതുകളെക്കൊണ്ട് ചിലപ്പോൾ ചെയ്യുന്ന ഓരോ കടാക്ഷങ്ങളിൽ നിന്ന് യുവാക്കളുടെ നെഞ്ചിൽ വീഴുന്ന വഹ്നിയുടെ തൈക്ഷ്യവും കണ്ട് അനുഭവിച്ചവർക്ക് തന്നേ അറിവാൻ പാടുള്ളൂ. ഈ കാലം സ്തനങ്ങൾ കഠിനഭാരങ്ങളാവാൻ സമീപിച്ചിരിക്കുന്നു എന്നു തന്നെ പറയാം. വൃ ത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന ആ തങ്കക്കുടങ്ങളെ ഏതു യുവാവ് കണ്ട് സഹിക്കും? ഈ അതിമനോഹരിയായ ഇന്ദുലേഖയുടെ സൌന്ദര്യത്തെ വർണ്ണിപ്പാൻ ആരാൽ സാധിക്കും?

ഇന്ദുലേഖയുടെ സുവർണ്ണ സദൃശമായ വർണ്ണവും കുരുവിന്ദ സമങ്ങളായ രദനങ്ങളും വിദ്രുമം പോലെ ചുവന്ന അധരങ്ങളും കരുങ്കുവലയങ്ങൾക്ക് ദാസ്യം കൊടുത്ത് നേത്രങ്ങളും ചെന്താ മരപ്പൂവ് പോലെ ശോഭയുള്ള ആ മുഖവും നീല കുന്ദളങ്ങളും സ്തനഭാരവും അതികൃശമായ മദ്ധ്യവും മറ്റും ആകെപ്പാടെ കാണുമ്പോൾ പുരുഷന്മാരുടെ മനസ്സിന് ഉണ്ടായ ആനന്ദവും സന്തോഷവും പരിതാപവും ഭ്രാന്തിയും ആസക്തിയും വ്യഥയും ഇന്നപ്രകാരമാണെന്ന് പറ ഞ്ഞറിയിപ്പാൻ എന്നാൽ അസാദ്ധ്യമാണെന്ന് ഞാൻ തീർച്ചയായി ഇവിടെ സമ്മതിക്കു

ഈ രൂപഗുണത്തിന്നു യോഗ്യമായി പഠിപ്പും സൌശീല്യാദിഗുണങ്ങളും ഇവൾക്കുണ്ടായി രുന്നു. ഇന്ദുലേഖ കിളിമാനൂർ ഒരു രാജാവവർകളുടെ മകളായിരുന്നു. ഇന്ദുലേഖയ്ക്ക് ര ണ്ടര വയസ്സ് പ്രായമായപ്പോൾ രാജാവ് സ്വർഗ്ഗാരോഹണമായി. ഏകദേശം മൂന്ന് വയ സ്സ് പ്രായമായപ്പോൾ തന്റെ വല്യച്ഛൻ പഞ്ചുമേനവൻ്റെ ജേഷ്ഠ പുത്രനും തന്റെ അമ്മാമനും ഇംഗ്ലീഷ്, സംസ്കൃതം, സംഗീതം മുതലായ വിദ്യകളിൽ അതി നിപുണനും ഒരു ദിവാൻ പേഷ്കാരുദ്യോഗത്തിൽ എണ്ണൂറു റുപ്പിക ശംബളമായിരുന്ന ആളും ആയ കൊച്ചു കൃഷ്ണമേ നോൻ, തന്റെ കൂടെ താൻ ഉദ്യോഗം ചെയ്തിരുന്ന ദിക്കിൽ കൊണ്ടുപോയി പതിനാറു വ യസ്സുവരെ വിദ്യഭ്യാസങ്ങൾ ചെയ്യിപ്പിച്ചു. ഇംക്ലീഷു്നല്ലവണ്ണം പഠിപ്പിച്ചു. സംസ്കൃതത്തിൽ നാടകാലങ്കാരങ്ങൾ വരെ പഠിപ്പിച്ചു. സംഗീതത്തിൽ പല്ലവി രാഗവിസ്താരം വരെ പാടാനും പിയാനോ, ഫിഡിൽ, വീണ ഇതുകൾ വിശേഷമായി വായിപ്പാനും ആക്കി വച്ചു. പിന്നെ ചില്ലറയായി സ്ത്രീകളെ യൂറോപ്പിൽ അഭ്യസിപ്പിക്കുന്ന തുന്നൽ, ചിത്രം മുതലായതുകളിലും തന്റെ അതിമനോഹരിയായ മരുമകൾക്ക് പരിചയം വരുത്തി. ബിലാത്തിയിൽ ഒരു ഇം ക്ലീഷ്സ്ത്രീയെ അഭ്യസിപ്പിക്കുന്നതുവിധമുള്ള പഠിപ്പും അറിവുകളും സമ്പ്രദായങ്ങളും ഇന്ദുലേ ഖയ്ക്ക് ഉണ്ടാക്കിവെക്കേണമെന്നുള്ള ആഗ്രഹം മഹാനും അതിബുദ്ധിശാലിയും ആയിരുന്ന ആ കൊച്ചു കൃഷ്ണമേനോന് ഇന്ദുലേഖയുടെ പതിനാറാം വയസ്സിനകത്തു സാധിപ്പാൻ കഴി യുന്നിടത്തോളം സാധിച്ചു എന്നു തന്നെ പറയാം. എന്നാൽ ഭാഗ്യം കേവലം ഒരെടത്തും സമ്പൂർത്തിയായി എന്നു പറവാൻ മനുഷ്യന് സാധിക്കില്ലല്ലോ. ഇന്ദുലേഖയുടെ പതിനാ റാമത്തെ വയസ്സ് അവസാനിച്ചതോടു കൂടി കൊച്ചു കൃഷ്ണമേനോന്റെ കാലവും അവസാനിച്ചു. പിന്നെ വലിയച്ഛൻ്റെ കൂടെ അമ്മയുടെയൊന്നിച്ച് വലിയച്ചൻ്റെ പൂവരങ്ങിൽ എന്ന ഭവന ത്തിൽ ആണ് താമസം ആയത്.
ഇന്ദുലേഖയുടെ സ്വാഭാവികമായ ഗുണങ്ങളാലും തൻ്റെ പൌത്രിയായതിനാലും തന്റെ പ്രാ ണപ്രിയനായ മകന് ഇന്ദുലേഖയിൽ ഉണ്ടായ സ്നേഹശക്തി ഓർത്തും ഇന്ദുലേഖയുടെ വലി യച്ഛന് ഇന്ദുലേഖയിൽ ഉള്ള സ്നേഹം ഇന്ന പ്രകാരമായിരുന്ന എന്നും ഇത്ര ഉണ്ടായിരുന്നു എന്നും എനിക്ക് വായനക്കാരെ പറഞ്ഞ് മനസ്സിലാക്കുവാൻ പ്രയാസമാണ്. ഇന്ദുലേഖയ്ക്ക് താമസിപ്പാൻ പ്രത്യേകമായ ഒരു മാളിക ബങ്കളാവാണ് ശട്ടം ചെയ്തിരിക്കുന്നത്. ആ ബങ്ക ളാവിലെ എല്ലാ മുറികളിലും ഇംക്ലീഷു്‌മാതിരി സാമാനങ്ങളും മറ്റും ഭംഗിയായി ശേഖരിച്ചു വച്ച് ഇന്ദുലേഖയുടെ അഭീഷ്ടപ്രകാരം ശട്ടം ചെയ്തു വന്നു. കൊച്ചു കൃഷ്ണമേനോൻന്റെ അകാല മരണത്താൽ ഇന്ദുലേഖയ്ക്ക് ഒരു വിധത്തിലും ഒന്നിനും ഒരു ബുദ്ധിമുട്ടും വന്നു കൂടാ എന്ന് ഇന്ദുലേഖയുടെ വലിയച്ചൻ ഉറപ്പായി നിശ്ചയിച്ചിരുന്നു.

ഇന്ദുലേഖയുടെ ദിനചര്യകളും സമ്പ്രദായങ്ങളും സ്വഭാവവും അവളുടെ പഠിപ്പു നിമിത്തവും തന്റെ അമ്മാമൻ മഹാനായ കൊച്ചു കൃഷ്ണ മേനോൻ്റെ ബുദ്ധിശക്തിക്കനുസരിച്ച് തനിക്കു കിട്ടിയ അറിവുകൾ നിമിത്തവും അതിരമണീയമായിരുന്നു എന്നേ പറവാനുള്ളൂ. ഇം ക്ലീഷു്പഠിച്ചതിനാൽ താൻ ഒരു മലയാളി സ്ത്രീയാണെന്നുള്ള നില ലേശം വിട്ടിട്ടില്ല. ഹിന്ദുമതദ്വേഷമാകട്ടെ, നിരീശ്വരമതമാകട്ടെ, നിർഭാഗ്യവശാൽ ചിലപ്പോൾ ചില പ ഠിപ്പുള്ള ചെറുപ്പക്കാർക്ക് ഉണ്ടാകുന്നതുപോലെ സർവ്വരിലും ഉള്ള ഒരു പുച്ഛരസമാകട്ടെ ഇന്ദുലേഖയെ കേവലം ബാധിച്ചിട്ടേയില്ല. കുളികുറി, ഉടുപുടവ, സംസാരം - തന്റെ അമ്മ, മുത്തശ്ശി, വലിയച്ഛൻ, അമ്മാമൻ ഇവരിലുള്ള ഭക്തി, വിശ്വാസം നാട്ടുകാർ സമീപവാസികളായി ഇംക്ലീഷു്പഠിക്കാതുള്ള തൻ്റെ സഖികളിൽ ഉള്ള ചേർച്ച, രാസ ക്യം വിശേഷിച്ച് പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും പ്രത്യക്ഷമായി കാണപ്പെടാവുന്ന താഴ്മയും ഗർവ്വില്ലായ്മയും ഇതുകളെ എല്ലാം കണ്ട് ഇന്ദുലേഖയെ പരിച യമുള്ളവർ എല്ലായ്പ്പോഴും അത്ഭുതപ്പെട്ടിരുന്നു. ഇങ്ങനെയാണ് കുട്ടികളെ അഭ്യസിപ്പിച്ച് വളർത്തേണ്ടത് എന്ന് ബുദ്ധിയുള്ള ഏവനും പറയും. ഇന്ദുലേഖാ ആ മഹാനായ കൊച്ചു കൃഷ്ണമേനോന്റെ കീർത്തിലതയായിട്ടു തന്നെ തീർന്നു.

ഇന്ദുലേഖയുടെ നേമത്തെ ആഭരണങ്ങൾ വളരെ ചുരുങ്ങിയമാതിരിയാണ്. ആഭരണങ്ങൾ അമ്മാമൻ കൊച്ചു കൃഷ്ണമേനോൻ കൊടുത്തതും, അമ്മയുടെ വകയായി തൻ അച്ഛൻ കൊ ടുത്തത് തനിക്ക് കിട്ടിയതും വലിയച്ഛൻ കൊടുത്തതും കൂടി അനവധിയുണ്ട്. എന്നാൽ ഇന്ദുലേഖ ഈ ആഭരണങ്ങളിൽ അത്ര പ്രിയം ഉള്ള ഒരു കുട്ടി അല്ലായിരുന്നു. വിശേഷ ദിവസങ്ങളിൽ വല്ല ആഭരണവും വിശേഷവിധിയായി കെട്ടണമെങ്കിൽ അമ്മയുടെയോ മു ആച്ഛിയുടെയോ വലിയച്ഛൻ്റെയോ കഠിന നിർബന്ധം വേണം. കാതിൽ കൊത്തുള്ള തോ ടകളും കഴുത്തിന്റെറെ മദ്ധ്യത്തിൽ ഉരുണ്ട ഒരു സ്വർണ്ണ നൂലിന്മേൽ ചെറിയ ഒരു പതക്കവും, അതിന്നു ചുവടെ ഒരു പരന്ന സ്വർണ്ണ നൂലിന്മേൽ നല്ലവിലയുള്ള വൈരവും പച്ച രത്നവും ചുകപ്പു രത്നവും കൊണ്ട് വേല ചെയ്ത ഒരു പതക്കവും, കൈകളിൽ തഞ്ചാവൂരിൽ കിഴക്കൻ സമ്പ്രദായത്തിൽ വേല ചെയ്ത ഓരോ പൂട്ടുവളയും കൈവിരലുകളിൽ സ്വല്പം മോതിരങ്ങളും മാത്രമാണ് നേമം പെരുമാറുന്ന ആഭരണങ്ങൾ. എന്നാൽ ആഭരണങ്ങളിൽ അത്രയധികം പ്രീതി ഇല്ലെങ്കിലും ഇന്ദുലേഖയ്ക്ക് വസ്ത്രങ്ങളെ വളരെ താല്പര്യമാണ്. വിശേഷമായ എഴയും കസവും ഉള്ള ഒന്നരയും മേൽമുണ്ടും ദിവസവും നിത്യവെള്ളയായി കുളിമ്പോഴും, വൈകുന്നേരം മേൽ കഴുകുമ്പോഴും തെയ്യാർവേണം. കുചപ്രദേശങ്ങൾ എല്ലായ്പ്പോഴും ധവളമായ ഒരു കസവ് മേൽമുണ്ട് കൊണ്ട് മറച്ചിട്ടേ കാണാറുള്ളൂ. ഇങ്ങനെയാണ് നിയമമായ ഉടുപ്പ്.

'ഇന്ദുലേഖാ' എന്ന പേര് ഈ കഥയിലുള്ള മറ്റു സ്ത്രീകളുടെ പേരുമായി നോക്കുമ്പോൾ പ ക്ഷേ, കുറേ അയോഗ്യമായിരിക്കുന്നു എന്ന് എൻ്റെ വായനക്കാർ വിചാരിക്കുമായിരിക്കാം. പേര് ഇങ്ങനെ വിളിച്ചു വന്നത് കൊച്ചു കൃഷ്ണമേനോനാണ്. കുട്ടിക്ക് ജാതകത്തിൽ വച്ച പേർ മാധവി എന്നായിരുന്നു. എന്നാൽ കുട്ടിയുടെ അതിലളിതമായ സ്വരൂപത്തിന്റെ അ വസ്ഥയ്ക്ക് ഇന്ദുലേഖ എന്ന പേർ വിളിക്കണമെന്ന് കൊച്ചു കൃഷ്ണമേനോൻ നിശ്ചയിച്ച് അ ങ്ങനെ വിളിച്ചു വന്നതാണ്. എന്നാൽ ഇവളെ നമ്മുടെ ഈ കഥ തുടങ്ങുന്ന കാലം മാധവി എന്ന് ഒരാൾ മാത്രം വിളിച്ചു വന്നു. അതു മാധവനായിരുന്നു. ഇത്ര സുന്ദരനും രസികനും വിദ്വാനും സമർത്ഥനും തൻ്റെ വല്യച്ഛൻ്റെ മരുമകനും ആയ മാധവനും ഇന്ദുലേഖയുമായി അന്യോന്യം സ്നേഹിപ്പാതിരിക്കാൻ നിവൃത്തിയില്ലെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ഈ കഥ തുടങ്ങുന്ന കാലത്ത് ഇവർ അന്യോന്യം അന്തഃകരണ വിവാഹം കഴിച്ചു വച്ചിരിക്കുന്നു

എന്നു തന്നെപറയാം.

പ്രകൃതം നിസ്സർഗ്ഗമധുരമാണെങ്കിലും ഇന്ദുലേഖയുടെ ഹിതത്തിനോ ഇഷ്ടത്തിനോ വിരോ ധമായി പറവാൻ ആ വീട്ടിൽ ആർക്കും ശക്തി ഉണ്ടായിരുന്നില്ല. ഇവളുടെ തൻറേടവും നിലയും ആ വിധമായിരുന്നു. എന്നാൽ ഇന്ദുലേഖയുടെ പ്രവൃത്തിയിലോ ഇരിപ്പിലോ ആർക്കും ഒരു ദോഷവും പറയാൻ ഉണ്ടായിരുന്നില്ല.

ഈ കഥ തുടങ്ങുന്ന കാലത്ത് ഇന്ദുലേഖയും മാധവനും അന്യോന്യം അന്തഃകരണ വി വാഹം ചെയ്തു വച്ചിരിക്കുന്നു എന്ന് സമിഷ്ഠമായി പറഞ്ഞാൽ മതിയാകുമോ എന്നു ഞാൻ സംശയിക്കുന്നു. ഇവർക്ക് അന്യോന്യം അനുരാഗം ഉണ്ടാവാതിരിപ്പാൻ പാടില്ലെന്ന് എന്റെ വായനക്കാർ ഊഹിക്കും. എന്നാൽ ഈ സംഗതിയെ ഊഹിച്ചു നിശ്ചയിക്കാൻ വിടുന്നതിനേക്കാൾ ചുരുക്കത്തിൽ സ്പഷ്ടമായി ഇവിടെ പറയുന്നതാണ് നല്ലത് എന്നു ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് അല്പം പൂർവ്വകഥാ പ്രസംഗം ചെയ്യുന്നു.

മഹാനായ കൊച്ചുകൃഷ്ണമേനോൻ ഇന്ദുലേഖയ്ക്ക് വിദ്യാഭ്യാസം മുഴുവനും കഴിച്ച ശേഷം ഇന്ദു ലേഖയ്ക്ക് അനുരൂപനായ പുരുഷനെ യോഗ്യരിൽ നിന്ന് അവൾ തന്നെ തിരഞ്ഞെടുക്കേണ്ട താണെന്നുള്ള അഭിപ്രായക്കാരനായിരുന്നു. എന്നാൽ ഈ ഘനപുരുഷൻ ഇതിനെക്കുറിച്ച് അധികമായി ആരോടും ഒന്നും സംസാരിച്ചിട്ടില്ല. പെണ്ണിന് പത്തുപതിനൊന്ന് വയസ്സാ യതുമുതൽ പലേ യോഗ്യരായ ആളുകൾ എല്ലാം ഇക്കാര്യത്തിൽ കൊച്ചു കൃഷ്ണമേനോൻ പേഷ്കാരുടെ മനസ്സറിയാൻ ഉത്സാഹിച്ചിട്ടും സാധിച്ചിട്ടില്ല.

താൻ മരിക്കുന്നതിന് അല്പദിവസങ്ങൾക്ക് മുമ്പ് കല്പനയിൻ മേൽ ഇന്ദുലേഖയോടു കൂടി അച്ചനെ കാണാൻ വന്നിരുന്ന സമയം ഒരു ദിവസം അച്ഛൻ പഞ്ചുമേനോൻ തന്നോട്, "ഇന്ദുലേഖക്ക് വയസ്സ് 15-ൽ അധികുമായല്ലോ, നല്ല ഒരു ബന്ധം തുടങ്ങിപ്പിക്കണ്ടേ?" എന്നു ചോദിച്ചതിന് ഉത്തരമായി “ഇന്ദുലേഖയുടെ വിദ്യാഭ്യാസങ്ങൾ മുഴുവനും ആയിട്ടില്ലെ ന്നും അതു കഴിഞ്ഞ ശേഷമേ ആ ആലോചന തന്നെ ചെയ്‌വാൻ ആവശ്യമുള്ളൂവെന്നും വിദ്യാഭ്യാസം ചെയ്ത് ഇന്ദുലേഖയെ യോഗ്യതയുള്ളവളാക്കി തീർക്കേണ്ടുന്ന ഭാരമാണ് ത നിക്കുള്ളതെന്നും ആ യോഗ്യത അവൾക്കെത്തിയാൽ ഇന്ദുലേഖ തന്നെ പിന്നെ അവൾക്ക് വേണ്ടതെല്ലാം യഥോചിതം പ്രവർത്തിച്ചുകൊള്ളൂ" മെന്നും കൊച്ചു കൃഷ്ണമേനോൻ പറഞ്ഞി ട്ടുണ്ടായിരുന്നു. വൃദ്ധനായ പഞ്ചുമേനോന് ഈ ഉത്തരം നല്ലവണ്ണം മനസ്സിലായിട്ടും അത്ര രസിച്ചിട്ടും ഉണ്ടായിരുന്നില്ലെങ്കിലും മകനോട് താൻ പിന്നെ ഇതിനെക്കുറിച്ച് ഒന്നു ചോദി ച്ചിട്ടേയില്ല.

ഇന്ദുലേഖ കൊച്ചുകൃഷ്ണമേനോൻ്റെ കൂടെ താമസിക്കുന്ന കാലവും മാധവനെ കൂടെകൂടെ കാ ണാറുണ്ട്. കൊച്ചുകൃഷ്ണമേനോന് മാധവനെ വളരെ ഇഷ്ടമായിരുന്നു. മാധവൻ അതി ബു ദ്ധിമാനായ കുട്ടിയാണെന്ന് പലപ്പോഴും പലരോടും അദ്ദേഹം സംഗതിവശാൽ പറയുന്നത് ഇന്ദുലേഖ തന്നെ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ അധികമൊന്നും മാധവനെക്കുറിച്ച് പറ യുന്നത് കേട്ടിട്ടില്ല. അദ്ദേഹത്തിൻ്റെ മനസ്സിൽ മാധവൻ ഇന്ദുലേഖയ്ക്ക് യോഗ്യനാണെന്ന് തീർച്ചപ്പെടുത്തിയിട്ടുണ്ടായിരുന്നുവോ ഇല്ലയോ എന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല.

കൊച്ചുകൃഷ്ണമേനോൻ്റെ മരണശേഷം പൂവരങ്ങിൽ താമസം തുടങ്ങിയ മുതൽ ഇന്ദുലേഖയും മാധവനും തമ്മിൽ വളരെ സ്നേഹമായിത്തീർന്നു. മദിരാശിയിൽ നിന്ന് വീട്ടിലേക്ക് വരു ന്ന സമയങ്ങളിൽ എല്ലായ്പ്പോഴും രണ്ടു പേരും തമ്മിൽ സംസാരിച്ചും കളിച്ചും ചിരിച്ചും സമയം കഴിച്ചു. ഇങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്ക് ഇന്ദുലേഖയ്ക്കും മാധവനും പരസ്പരം കുറേശ്ശെ അനുരാഗം തുടങ്ങി. എന്നാൽ ഇത് അന്യോന്യം ലേശം പോലും അറി യിച്ചിട്ടില്ലാ. ഇന്ദുലേഖ അക്കാലം കേവലം അറിയിക്കാഞ്ഞതും മാധവന്റെ പഠിപ്പിന് വല്ല വിഘ്നവും അതിനാൽ വരരുത് എന്നു വിചാരിച്ചിട്ടാണ്. മാധവൻ അറിയിക്കാഞ്ഞത് കുറേ ലജ്ജിച്ചിട്ടും. പിന്നെ തനിക്ക് ഈ കാര്യം സാദ്ധ്യമാവാൻ പ്രയാസമുള്ളതായിരിക്കാമെ ന്ന് ശങ്കിച്ചിട്ടും ആകുന്നു. അങ്ങങ്ങനെ തോന്നാൻ മാധവന് നല്ല കാരണമുണ്ടായിരുന്നു. ഇന്ദുലേഖ മലയാളത്തിൽ എങ്ങും പ്രസിദ്ധപ്പെട്ട ഒരു സ്ത്രീ രത്നമായിരുന്നു. മഹാരാജാക്ക ന്മാർ മുതലായി പലരും ഈ കുട്ടിയെ കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് കൂടെക്കൂടെ പഞ്ചുമേനോന് കിട്ടുന്ന കത്തുകളാലും പൂവരങ്ങിലും മറ്റും വച്ച് ഇതിനെപ്പറ്റി ആളുകൾ ത മ്മിൽ ഉണ്ടാവുന്ന പ്രസംഗങ്ങളാലും മാധവന് നല്ലവണ്ണം അറിവുണ്ട്. ഇങ്ങനെ ഇരിക്കെ അന്ന് ഒരു സ്കൂൾ കുട്ടിയായ താൻ ഇതിന്നു മോഹിക്കുന്നതു വെറുതെ എന്നു മാധവന് ചി ലപ്പോൾ തോന്നിയിട്ടുണ്ടായിരുന്നു. ആദ്യം ഉണ്ടായ വിചാരം ഇങ്ങനെ ആണെങ്കിലും ക്രമേണ ഇന്ദുലേഖയിൽ മാധവന് അനുരാഗം വർദ്ധിച്ചു തന്നെ വന്നു. മദിരാശിയിൽ നിന്ന് വീട്ടിൽ വന്നു പാർക്കുന്ന കാലത്ത് പകൽ മുഴുവനും ഇന്ദുലേഖയുടെ കൂടെ തന്നെയാണ് മാധവൻ എന്നു പറയാം. വല്ല പുസ്തകങ്ങൾ വായിച്ചിട്ടും പാട്ട്, പിയാനോ, ചതുരംഗം മുതലായതു കൊണ്ട് വിനോദിച്ചും വൈകുന്നേരം പിരിയാറാകുമ്പോൾ രണ്ടു പേർക്കും ഒരു ദിവസവും പകൽ സമയം മതിയായില്ലെന്ന് തോന്നാതിരുന്നിട്ടില്ല. ഇങ്ങനെ കുറെക്കാലം മദിരാശിയിൽ നിന്ന് മാധവൻ വീട്ടിൽ വന്ന് സമയങ്ങൾ മുഴുവനും അന്യോന്യം രസിച്ചും അഹങ്കരിച്ചും വിനോദിച്ചും കഴിഞ്ഞു.

ഇന്ദുലേഖയും മാധവനും തമ്മിൽ ഉള്ള സംബന്ധ സ്ഥിതി കൊണ്ടും രൂപം കൊണ്ടും
പഠിപ്പുകൊണ്ടും ഇവരു തമ്മിൽ ഇങ്ങനെ സ്നേഹിച്ചു വന്നതിൽ അല്പം ചില ആളുകൾ ഒഴികെ ശേഷം എല്ലാവർക്കും സന്തോഷമായിരുന്നു. എന്നാൽ ഇന്ദുലേഖയെ മാധവന് ഭാര്യയായി കിട്ടുമോ എന്നു പിന്നെയും ഒരു ശങ്ക എല്ലാവർക്കും ഉണ്ടായി. മലയാളത്തിലെ സ്ഥിതി അറിയുന്ന ആൾക്ക്, ഈ ശങ്ക ഉണ്ടാവാതിരിപ്പാൻ പാടില്ലല്ലോ. തിരുവനന്ത പുരത്ത് പൊന്നു തമ്പുരാൻ കൂടി ഇന്ദുലേഖയെ അമ്മച്ചിയാക്കി കൊണ്ടു പോകുവാൻ ആലോചനയുണ്ടെന്നാണ് ആ കാലത്ത് പഞ്ചുമേനോൻ്റെ മുഖത്തിൽ നിന്നും തന്നെ ചിലർ കേട്ടിട്ടുള്ളത്. അപ്പോൾ മേൽപ്പറഞ്ഞ ശങ്ക ഉണ്ടായതിൽ അത്ഭുതപ്പെടാനില്ലല്ലോ.

അങ്ങനെയിരിക്കുമ്പോൾ നമ്മുടെ കഥ തുടങ്ങുന്നതിന് കുറെ മുമ്പു മാധവൻ ബി.എൽ. പ രീക്ഷയ്ക്ക് പോയി. പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിലേക്കു വന്നു. മുമ്പത്തെ പ്രകാരം ഇന്ദു ലേഖയുമായി കളിച്ചും വിനോദിച്ചും ഇരുന്നുവെങ്കിലും ക്രമേണ മാധവന് ഇന്ദുലേഖയിൽ അനുരാഗം വർദ്ധിച്ചു വർദ്ധിച്ചു കലശലായി തീർന്നു. "എന്തു പൊന്നുതമ്പുരാൻ?" "ഏതു രാജാവു?" "എന്റെ ഇന്ദുലേഖാ എൻ്റെ ഭാര്യ തന്നെ" "അങ്ങിനെയല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകയില്ലാ" എന്നു മനസ്സിൽ ഉറച്ചു തുടങ്ങി. ഈ കാലത്ത് ഇന്ദുലേഖയുടെ മനസ്സ് എന്താണെന്ന് അറിവാൻ മാധവന് അത്യാഗ്രഹം ഉണ്ടായിരുന്നു. ഇന്ദുലേഖയ്ക്ക് മാ ധവനോട് അങ്ങോട്ട്. ഇങ്ങട്ടുള്ളതിനേക്കാൾ പക്ഷേ, അധികം അനുരാഗം ഉണ്ടായിരുന്നു വെങ്കിലും ഇന്ദുലേഖ മാധവനോട് ഇതിനെക്കുറിച്ച് യാതൊരു പ്രകാരവും നടിച്ചില്ല. കളി, ചിറി, പാട്ട് മുതലായതു കൂടാതെ എല്ലായ്പ്പോഴും അതിൽ അധികം ഒന്നും ഇന്ദുലേഖയുടെ പ്രകൃതങ്ങളിൽ നിന്ന് മാധവന് അറിവാൻ കഴിഞ്ഞില്ല. മാധവൻ അൽപം പ്രസരിപ്പുള്ള കുട്ടിയാകയാൽ മാധവൻ്റെ മനസ്സിൻ്റെ ചേഷ്ഠകൾ ഇയ്യിടെ കുറേശ്ശേ പുറത്തു കാണാറായി തുടങ്ങി. അതിനൊന്നും ഇന്ദുലേഖ അശേഷം വിരോധവും വിമുഖതയും ഭാവിക്കയില്ല. എങ്കിലും തന്റെ അനുരാഗ ചേഷ്ഠകൾ എല്ലാം മാധവനിൽ നിന്ന് കേവലം മറച്ചുവച്ചിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം മാധവനും ഇന്ദുലേഖയും കൂടി ചതുരംഗം കളിച്ചു കൊണ്ടിരിക്കെ മാധവൻ താൻ വെക്കേണ്ട കരു കയ്യിൽ എടുത്ത് ഇന്ദുലേഖയുടെ മുഖത്തേ ക്ക് അസംഗതിയായി നോക്കിക്കൊണ്ട് കളിക്കാതെ നിന്നു.

ഇന്ദുലേഖ: എന്താണ് കളിക്കാത്തത്, കളിക്കരുതേ?

മാധവൻ: കളിക്കാൻ എനിക്കിന്നത്ര രസം തോന്നുന്നില്ല.

ഇന്ദുലേഖ: ഇയ്യെടെ കളി കുറെ അമാന്തമായിരിക്കുന്നു. പക്ഷേ, പരീക്ഷയുടെ കാര്യം അറിയാത്ത സുഖക്കേടു കൊണ്ടായിരിക്കാം. അതിനെക്കുറിച്ച് ഇപ്പോൾ വിചാരിച്ചിട്ട് ഒരു സാദ്ധ്യവും ഇല്ലല്ലോ. മനസ്സിന് വെറുതെ സുഖക്കേട് ഉണ്ടാക്കരുത്.

മാധവൻ: പരീക്ഷയുടെ കാര്യം ഞാൻ വിചാരിച്ചിട്ടേയില്ല. മനസ്സിന് സുഖക്കേട് വരു ത്താനും വരാതിരിപ്പാനും കാരണങ്ങൾ ഉണ്ടായിരിക്കുമ്പോഴും ആ കാരണങ്ങളെ പരിഹ രിപ്പാൻ കഴിയാതിരിക്കുമ്പോഴും ഒരുവന് എങ്ങനെ മനസ്സിനെ സ്വാധീനമാക്കിവെപ്പാൻ കഴിയും?

ഇന്ദുലേഖ: മനസ്സിനെ സ്വാധീനമാക്കി വെക്കണം അതാണ് ഒരു പുരുഷൻറെ യോഗ്യത.

മാധവൻ: സ്ത്രീയിന്റെ യോഗ്യതയോ?

ഇന്ദുലേഖ: ഒരു സ്ത്രീ ഇപ്പോൾ മനസ്സിന് സുഖക്കേടു തോന്നി കളിപ്പാൻ രസമില്ലെന്ന് പറ ഞ്ഞില്ല, മാധവനല്ലേ കളിപ്പാൻ ഇന്ന് അത്ര രസം തോന്നുന്നില്ലെന്ന് പറഞ്ഞത്?

മാധവൻ: പക്ഷേ, ഇന്ദുലേഖ മനസ്സിനെ സ്വാധീനാമാക്കി വച്ചിട്ടുണ്ടായിരിക്കാം.

ഇന്ദുലേഖ: ഞാൻ അത് പരീക്ഷിച്ചിട്ടില്ല, സ്വാധീനമില്ലെന്ന് തോന്നുമ്പോൾ അല്ലേ ഈ പരീക്ഷ ചെയ്യേണ്ടത്? സ്വാധീനമില്ലെന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ തോന്നാൻ സംഗതി ഉണ്ടായിട്ടില്ല.

മാധവൻ: മനസ്സിന്ന് ഇച്ഛിക്കുന്നത് സകലവും സാധിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സു നിമി ത്തം ഉപദ്രവം ഉണ്ടാവാൻ എടയില്ല. ഇന്ദുലേഖക്ക് അങ്ങനെ സകലതും സാധിച്ചു കൊ ണ്ടിരിക്കുന്നതിനാലായിരിക്കും മനസ്സിനെ പരീക്ഷിപ്പാൻ എടയാവാഞ്ഞത്.

ഇന്ദുലേഖ: എന്റെ മനസ്സ് സാധ്യമല്ലാത്തതിൽ ആഗ്രഹിക്കാറില്ലാ. ഇത് എന്റെ മനസ്സിന് സ്വതസ്സിദ്ധമായ ഒരു ഗുണമാണെന്ന് അറിഞ്ഞു ഞാൻ സന്തോഷിക്കുന്നു. അതു കൊണ്ട് മാധവൻ പറഞ്ഞത് ശരിതന്നെ. എൻ്റെ മനസ്സ് വ്യാപരിക്കുന്നതിൽ ഒന്നിലും എനിക്ക് വ്യസനിപ്പാൻ എട ഉണ്ടായിട്ടില്ല.

മാധവൻ: അങ്ങനെ എല്ലായ്പ്പോഴും വരുമോ? അങ്ങനെ വന്നാൽ തന്നെ അത് മന സ്സിനെ സ്വാധീനമാക്കീട്ടല്ലേ?

ഇന്ദുലേഖ: അല്ലാ; മനസ്സിനെ സ്വാധീനമാക്കണമെങ്കിൽ അതിന് വേറെ ചില സാധന ങ്ങൾ ഉപയോഗിച്ചിട്ട് വേണം, ധൈര്യം, ക്ഷമ മുതലായ സാധനങ്ങളെ ഉപയോഗിച്ചിട്ട് വേണം മനസ്സിനെ സ്വാധീനമാക്കാൻ. അങ്ങനെയുള്ള സാധനങ്ങളെ ഒന്നും ഉപയോ ഗിക്കാതെ തന്നെ എൻ്റെ മനസ്സ് സ്വസ്ഥതയിൽ നില്ക്കുന്നുണ്ടല്ലോ. അതുകൊണ്ട് എന്റെ മനസ്സിന്റെ സ്വസ്ഥത അതിനു സഹജമായ ഒരു ഗുണമാണെന്ന് ഞാൻ വിചാരിക്കുന്നു.

മാധവൻ: ഇന്ദുലേഖയ്ക്ക് ക്ഷണ സാദ്ധ്യമല്ലാത്ത യാതൊരു കാര്യത്തിലും ഇന്ദുലേഖയുടെ മനസ്സ് ഇതുവരെ വ്യാപരിച്ചിട്ടില്ലേ?

ഇന്ദുലേഖ: ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ക്ഷണസാദ്ധ്യമെന്ന് മാധവൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. സാദ്ധ്യാസാദ്ധ്യങ്ങളെക്കുറിച്ച് മാത്ര മാണ് ഞാൻ ഉദ്ദേശിച്ചത്.

മാധവൻ: ഞാൻ ദൃഷ്ടാന്തം പറയാം. ഇപ്പോൾ ഇന്ദുലേഖ അതിമനോഹരമായും അതി പരിമളത്തോടു കൂടിയും ഇരിക്കുന്ന ഒരു പുഷ്പത്തെ കാണുന്നു. അതിനെ കാണുമ്പോൾ ആ പുഷ്പത്തെ നിഷ്പ്രയാസേന കിട്ടാൻ തരമില്ലെന്ന് അറിവുണ്ടെങ്കിലും ഉടനെ അതിനെ തന്റെ കൈയ്യിൽ എടുത്ത് അതിൻ്റെ പരിമളത്തെ അനുഭവിക്കണമെന്ന് ഒരു മനസ്സ് അ ല്ലെങ്കിൽ ആഗ്രഹം ഇന്ദുലേഖയ്ക്ക് ഉണ്ടാവുന്നില്ലേ? അത് അപ്പോൾ തന്നെ സാദ്ധ്യമാണെ ങ്കിലേ ഉണ്ടാവുന്നുള്ളൂ? അതല്ലാ സാദ്ധ്യമോ, അസാദ്ധ്യമോ, ക്ഷണസാദ്ധ്യമോ വിളംബ സാദ്ധ്യമോ എന്നുള്ള ആലോചന കഴിഞ്ഞിട്ടു മാത്രമോ പുഷ്പത്തെപ്പറ്റി ആഗ്രഹം ഉണ്ടാവു ന്നത്?

ഇന്ദുലേഖ: പുഷ്പം ഭംഗിയും പരിമളവും ഉള്ളതാണെന്ന് അതിൻ്റെ കാഴ്ചയിൽ ബോദ്ധ്യം വ ന്നാൽ എന്റെ മനസ്സ് ആ പുഷ്പത്തെ ഉദ്ദേശിച്ച് ആഹ്ലാദപ്പെടുമായിരിക്കാം. അത് എടുപ്പാൻ യോഗ്യവും സാദ്ധ്യവും ആണെന്ന് കൂടി ബോദ്ധ്യമാവുന്നതിന് മുമ്പു അത് എടുത്ത് കൈ യ്യിൽ വെക്കണമെന്നുള്ള ആഗ്രഹം എനിക്ക് ഉണ്ടാവുകയില്ല. അതാണ് എൻ്റെ മനസ്സിന് ഒരു ഗുണം ഞാൻ കാണുന്നത്.

മാധവൻ: ഇപ്പോൾ ഇന്ദുലേഖ പറഞ്ഞതും ഞാൻ മുമ്പു പറഞ്ഞതും ഒന്നു തന്നെ. “മനസ്സു ആഹ്ലാദപ്പെടും?" എന്നു പറഞ്ഞതിൻ്റെ അർത്ഥം സൂക്ഷ്മത്തിൽ മനസ്സിൽ അതിനെപ്പറ്റി കൌതുകം ഉണ്ടാവുമെന്ന് മാത്രമല്ല. അങ്ങനെയുള്ള ആഹ്ലാദത്തിൽ അതിനെ അനുഭവി ക്കേണമെന്നുള്ള ആഗ്രഹവും അന്തർഭവിച്ചിരിക്കുന്നു. എന്നാൽ പിന്നെ ആ ആഗ്രഹം സാദ്ധ്യമോ, ദുസ്സാദ്ധ്യമോ എന്ന് ആലോചിച്ചിട്ടേ അതിൻ്റെ നിവൃത്തിക്ക് ഇന്ദുലേഖ ശ്രമി ക്കുകയുള്ളൂ. അത്രമാത്രമാണ് ഇന്ദുലേഖ ഇപ്പോൾ പറഞ്ഞതിൻ്റെ താത്പര്യം എന്ന് എനി ക്ക് തോന്നുന്നു. ഇതു ശരിയാണെങ്കിൽ ഇന്ദുലേഖാ ആഗ്രഹത്തെ ജയിക്കുന്നതു ധൈര്യം കൊണ്ടും ക്ഷമ കൊണ്ടുമാണെന്ന് സ്പഷ്ടമാണ്.

ഇന്ദുലേഖ: അങ്ങിനെയല്ലാ ഞാൻ പറഞ്ഞത്, മാധവന് മനസ്സിലായില്ലാ. ഒന്നാമതു മാധ

വന്റെ പുഷ്പത്തിന്റെ ഉപമ തന്നെ നന്നായില്ല. ഇതിലും നന്നായിട്ടു ഞാൻ ഒരു ഉപമ പറ

ഞ്ഞു മാധവനെ ബോദ്ധ്യപ്പെടുത്താം. ഞാൻ യൌവ്വന യുക്തയായ ഒരു സ്ത്രീയാണ്; ഞാൻ

സുന്ദരനായ ഒരു യുവാവെ കാണുന്നു. ആ യുവാവ് എൻ്റെ ഭർത്താവായിരിപ്പാൻ യോ

ഗ്യനോ എന്ന് എൻ്റെ മനസ്സിനു ബോദ്ധ്യപ്പെടുന്നതിന് മുന്പ് ആ പുരുഷനിൽ എന്റെ മന

സ്സ് പ്രവേശിക്കുകയില്ലാ. ഇവിടെ മനസ്സ് ഒന്നാമത് പ്രവേശിച്ചിട്ടു പിന്നെ ഞാൻ ധൈര്യം

കൊണ്ട് മനസ്സിനെ നിവർത്തിക്കുന്നതല്ലാ. എൻ്റെ മനസ്സ് ഒന്നാമത് പ്രവേശിക്കുന്നതേയി

ല്ല. അതു പ്രകാരം തന്നെ ധനത്തിൽ; ന്യായമായവിധം ആർജ്ജിക്കപ്പെടുന്ന ധനത്തിൽ

അല്ലാതെ എനിക്ക് ആഗ്രഹമേ ഉണ്ടാവുന്നില്ലാ. ഇതെല്ലാം മനസ്സിന് ചിലർക്ക് സഹജ

മായ ഗുണമായി ഉണ്ടാവും. ചിലർക്ക് അങ്ങിനെ അല്ലാ മനസ്സിന്റെ ധർമ്മം-കിട്ടുന്നതിലും,

കിട്ടാത്തതിലും വേണ്ടുന്നതിലും വേണ്ടാത്തതിലും ഒരുപോലെ മനസ്സു പ്രവേശിക്കും. പി

ന്നെ സാമർത്ഥ്യവും ധൈര്യവും ബുദ്ധിയും ഉള്ളവരായാൽ ആ മനസ്സിനെ നിവർത്തിപ്പിച്ച്

പാട്ടിൽ വെയ്ക്കും. അതുകൊണ്ട് മാധവൻ ഞാൻ ഒടുവിൽ പറഞ്ഞമാതിരിക്കാരുടെ കൂട്ടത്തിലാണെങ്കിൽ ബുദ്ധി സാമർത്ഥ്യമുള്ള ആളാകയാൽ ദുസ്സാദ്ധ്യമായതോ അസാദ്ധ്യമായതോ
ആയ വല്ല കാര്യത്തിലും മനസ്സു ചാടീട്ടുണെങ്കിൽ ആ മനസ്സിനെ മടക്കിയെടുക്കാൻ കഴിയു
മല്ലോ. അങ്ങിനെ മടക്കിയെടുക്കുന്നതിനു ശക്തി ഉണ്ടായാൽ മനസ്സു സ്വാധീനമായി.

മാധവൻ: ഞാൻ ഇന്ദുലേഖ പറഞ്ഞതിൽ യോജിക്കുന്നില്ല. എങ്കിലും ഈ സംഗതിയെപ്പ റ്റി ഞാൻ എനി തർക്കിക്കുന്നില്ല. എനിക്ക് മുന്നത്തെപ്പോലെ ഇന്ദുലേഖയുമായി തർക്കിച്ചു കൊണ്ടിരിക്കാൻ മനസ്സിന് സുഖമില്ല!

ഇന്ദുലേഖ: ഞാൻ വിചാരിച്ചു ചതുരംഗം കളിക്കാനേ രസമില്ലാതായിട്ടുള്ളൂ എന്ന്. ഇപ്പോൾ എന്നോട് സംസാരിക്കാനും രസമില്ലെന്ന് കേട്ടത് ആശ്ചര്യം!

മാധവൻ: എന്തിനാണ് ഇങ്ങനെയെല്ലാം പറയുന്നത്? ഞാൻ മഹാ ഒരു നിർഭാഗ്യവാനാ ണെന്നു തോന്നുന്നു വൃഥാ മനഃഖേദം ഉണ്ടാവുന്നത് നിർഭാഗ്യമല്ലേ?

ഇന്ദുലേഖ: ആ ഖേദത്തെ പരിഹരിക്കാൻ ശക്തിയില്ലാതെ പോകുന്നതു നിർഭാഗ്യം.

മാധവൻ: ആ ഖേദം എങ്ങിനെയാണ് പരിഹരിക്കേണ്ടതെന്ന് ഇന്ദുലേഖ പറഞ്ഞു ത ന്നാൽ വലിയ ഉപകാരമായിരുന്നു.

ഇന്ദുലേഖ: "ഖേദം എന്താണെന്നറിഞ്ഞാൽ ഞാൻ പരിഹരിക്കാൻ നോക്കാം," എന്നു പറഞ്ഞു ഒന്നു ചിറിച്ചു.

ഇന്ദുലേഖ: കളിക്കൂ. മാധവൻ്റെ കുതിരയെ ഞാൻ വെട്ടാൻ പോകുന്നു. കരു കൈയ്യിൽ പിടിച്ചു ഖേദം പറഞ്ഞു മേൽപ്പോട്ടു നോക്കിയത് മതി, കളിക്കൂ, കുതിരയെ രക്ഷിക്കാൻ കഴിയുമോ, കാണട്ടെ മിടുക്ക്.

മാധവവൻ: വരട്ടെ, ഞാൻ ഇപ്പോൾ കളിക്കുന്നില്ല. കളിച്ചാൽ ശരിയാവുകയില്ല. ഞാൻ കോച്ചിന്മേൽ കുറെ കിടക്കട്ടെ.

എന്ന് പറഞ്ഞ് കരു മേശമേൽ തന്നെ വെച്ചു മാധവൻ കോച്ചിന്മേൽ പോയി കിടന്നു. ഇന്ദുലേഖാ അവിടുന്നു ചിറിച്ചും കൊണ്ട് എഴുനീറ്റു ശാകുന്തളം നാടകം ബുക്ക് എടുത്ത് ഒരു കസാലമേൽ ഇരുന്നു വായിച്ചു തുടങ്ങി.

മാധവൻ: എന്താണ് ആ പുസ്തകം?

ഇന്ദുലേഖ: ശാകുന്തളം

മാധവൻ: എവിടെയാണ് വായിക്കുന്നത്?

ഇന്ദുലേഖ: എന്താണ് ഉറക്കെ വായിക്കണോ?

മാധവൻ: വായിക്കൂ.

ഇന്ദുലേഖ: (ഒരു ശ്ലോകം വായിക്കുന്നു.)

"ക്ഷാമക്ഷാരകുപോലമാനനമുരഖഃ കാഠിന്യമുക്തസ്തനാ

മദ്ധ്യ: ക്ലാന്തതരഃ പ്രകാമവിനതാ വംസൗ ഛവി: പാണ്ഡുരാശോച്യാ ച പ്രിയദർശനാ ച മദനക്ലീഷേയമാലക്ഷ്യതേ പത്രാണാമിവ ശോഷണേന മരുതാസൃഷ്ടാ ലതാ മാധവീ"

മാധവൻ: ശിവ, ശിവ, ഇങ്ങിനെ ഒന്നു കണ്ടിരുന്നാൽ എൻ്റെ വ്യസനം തീർന്നിരുന്നു.

ഇന്ദുലേഖ: ശകുന്തളയെ എങ്ങനെ എനി കാണാൻ കഴിയും? ശകുന്തളയെ മനസ്സിൽ നന്നായിട്ടു വിചാരിച്ച് കണ്ണ മുറുക്കെ അടച്ചു കിടന്നോളൂ; എന്നാൽ ഒരു സമയം സ്വപ്നം എങ്കിലും കാണാമായിരിക്കും.

മാധവൻ: ഇന്ദുലേഖ വളരെ സുന്ദരിയാണെങ്കിലും വിദുഷിയാണെങ്കിലും ഇന്ദുലേഖയുടെ മനസ്സ് വളരെ കഠിനമുള്ള മാതിരിയാണെന്നു ഞാൻ വിചാരിക്കുന്നു.

ഇന്ദുലേഖ: അതെ, എന്റെ മനസ്സു വളരെ കഠിനമാണ്. ആട്ടെ ശാകുന്തളത്തിൽ ഇനി ഒരു ശ്ലോകം ചൊല്ലട്ടെ.

മാധവൻ: എന്താണ്?

ഇന്ദുലേഖ: (മറ്റൊരു ശ്ലോകം വായിക്കുന്നു.)

അനാഘ്രാതം പുഷ്പം കിസലയമലൂനം കരരുഹൈ രനാവിദ്ധം രത്നം മധുനവമനാസ്വാദിതരസം അഖണ്ഡം പുണ്യാനാം ഫലമിവ ച തദ്രുപമനഘം ന ജാനേ ഭോക്താരം കമിഹ സമുപസ്ഥാസ്യതി വിധി:

മാധവൻ: അതു ഞാൻ ചൊല്ലേണ്ട ശ്ലോകമല്ലേ?

ഇന്ദുലേഖ: ശകുന്തളത്തിലുള്ളതാണ്; ആർക്കെങ്കിലും ചൊല്ലാം.

മാധവൻ: മനുഷ്യന്റെ ബുദ്ധിയുടെ ഒരു അഹങ്കാരം വിചാരിക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നുന്നു.

ഇന്ദുലേഖ: അത് എന്താണ്?

മാധവൻ: തന്റെ സമസൃഷ്ടികളിൽ കരുണ വേണ്ട ദിക്കിൽ അതിനു പകരം പരിഹസി ച്ചാൽ അത് അഹങ്കാരമല്ലേ? ദുഷ്ടതയായുള്ള അഹങ്കാരമല്ലെ?

ഇന്ദുലേഖ: പരിഹസിച്ചാൽ അങ്ങനെ തന്നെ.

മാധവൻ: ഇന്ദുലേഖ പരിഹസിക്കുന്നില്ലേ?

ഇന്ദുലേഖ: ഇംക്ലീഷു്പുസ്തകങ്ങൾ വല്ലതും വായിക്കണോ? ഞാൻ ബുക്ക് എടുത്തു തരാം.

മാധവൻ: എനിക്കൊന്നും വായിക്കണ്ട.

ഇന്ദുലേഖ: എന്നാൽ ഭർത്തൃഹരി വായിച്ചോളു.

മാധവൻ: എനിക്കൊന്നും വായിക്കണ്ട. ദയവ് ചെയ്ത് എന്നെ പരിഹസിക്കാതിരുന്നാൽ മതി.

ഇന്ദുലേഖ: എന്നാൽ ഞാൻ കുറെ വീണ വായിക്കട്ടെ, മനസ്സിന്നു കുണ്ഠിതം ഉണ്ടെങ്കിൽ അതു പോകും.

മാധവൻ: എനിക്ക് വീണ വായന കേൾക്കണ്ട.

ഇന്ദുലേഖ: എന്നാൽ ഉറങ്ങിക്കോളൂ; ശകുന്തളയേയും വിചാരിച്ചോളൂ; വേണമെങ്കിൽ ആ നാടക ബുക്കും അടുക്കെ വെച്ചോളു. എന്നും പറഞ്ഞ് ഇന്ദുലേഖ ബുക്കും എടുത്ത് മാധവന്റെ അടുക്കൽ പോയി, "പുസ്തകം വേണ്ടേ?" എന്ന് ചോദിച്ചു.
മാധവൻ: എന്തിനാണ് ഇങ്ങിനെ പരിഹസിക്കുന്നത്? ഇതിൽ എന്താണ് അങ്ങൊരു സുഖം?

ഇന്ദുലേഖ: ഇതു പരിഹാസമോ? ഞാൻ അറിയില്ല. എന്നാൽ എന്തായാലും എനിക്ക് ഇങ്ങനെയെല്ലാം കാണിക്കുന്നതും പറയുന്നതും ബഹു സന്തോഷമാണ്. ഞാൻ ഇങ്ങനെ യെല്ലാം പറഞ്ഞു കൊണ്ടിരിക്കും. അല്ലെങ്കിൽ മാധവൻ കളിക്കൂ; കുതിരയെ തടുക്കൂ: എ ണീക്കൂ.

മാധവൻ: എനിക്ക് കുതിരയും ആനയും ഒന്നും വേണ്ട.

ഇന്ദുലേഖ: ശകുന്തളയെ വിചാരിച്ചു കിടന്നാൽ മതി, അല്ലെ?

മാധവൻ: അതെ, ശരി - അതു മതി.

ഇന്ദുലേഖ: എന്നാൽ അങ്ങിനെയാവട്ടെ, ഇയ്യിടെ നായാട്ടിന്നു പോവാറില്ലെ? തോക്കുകളും വെടിയും ഘോഷവും എല്ലാം ഒന്നു നിലച്ചു കാണുന്നുവല്ലോ. ഇതിന് എന്ത് സംഗതി?

മാധവൻ: എനിക്ക് ഒന്നിനും മനസ്സില്ലാ.

ഇന്ദുലേഖ: എന്താണ് ബുദ്ധിക്ക് വല്ല സ്ഥിരക്കേടും തുടങ്ങാൻ ഭാവമുണ്ടോ?

മാധവൻ: ഒരു സമയം ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു.

ഇന്ദുലേഖ: എന്നാൽ അതിന്നു വല്ല ഉപശാന്തിയും വരുത്തുവാൻ നോക്കണ്ടെ?

മാധവൻ: നോക്കണം.

ഇന്ദുലേഖ: എന്നാൽ മാധവൻ്റെ അച്ഛനോട് ഉടനെ പറയണം. ഞാൻ പറഞ്ഞു കളയാം. എനിക്കു ചായ കുടിപ്പാൻ സമയമായി. മാധവനും ചായ കൊണ്ടു വരട്ടെ?

മാധവൻ: എനിക്ക് ചായ വേണ്ടാ.

ഇന്ദുലേഖ: പലഹാരം വേണമോ?

മാധവൻ: വേണ്ടാ.

ഇന്ദുലേഖ: എന്താണ് വയറ്റിന് സുഖക്കേടുണ്ടോ?

മാധവൻ: സകല ദിക്കിലും സുഖക്കേടുതന്നെ.

ഇന്ദുലേഖ: എന്നാൽ ഇത് വല്ലാത്ത സുഖക്കേടു തന്നെ.

മാധവൻ: വല്ലാത്ത രോഗം തന്നെയാണെന്ന് തോന്നുന്നു. ഒരു സമയം ഇതിൽ നിന്ന് സുഖപ്പെട്ടു വരാൻ പ്രയാസം. എൻ്റെ മനസ്സിന്ന് ഒരിക്കലും സമാധാനം വരുമെന്നു തോന്നു ന്നില്ല. ഇന്ദുലേഖാ ഈ കോച്ചിന്മേൽ കുറേ ഇരിക്കൂ - വിരോധം ഉണ്ടോ?

ഇന്ദുലേഖ: വളരെ വിരോധം ഉണ്ട്. മാധവൻ യൌവനയുക്തനായ ഒരു പുരുഷനായി. ഞാനും യൌവ്വനയുക്തയായ ഒരു സ്ത്രീയാണ്. പണ്ടു കുട്ടിയിൽ കളിച്ചപോലെ ഇനി കളിക്കാമോ?

മാധവൻ: കോച്ചിന്മേൽ ഒന്നായി ഇരിക്കുന്നതിന് എന്താണു വിരോധം?

ഇന്ദുലേഖ: ബഹുവിരോധം ഉണ്ട്. ഒരിക്കലും ഒന്നായി ഇരിപ്പാൻ നമ്മൾക്ക് ഇപ്പോൾ പാടില്ല.

മാധവൻ: എപ്പോഴെങ്കിലും പാടുള്ള ഒരു കാലം എനി ഉണ്ടാകുമോ എന്ന് അറിവാനും നിവൃത്തിയില്ല; അല്ലെ? എന്തു ചെയ്യാം!

ഇന്ദുലേഖ: അതെ, ഭാവിയായ കാര്യത്തെക്കുറിച്ച് തീർച്ച പറവാൻ ആർക്കും സാധിക്കു ന്നതല്ലല്ലോ.

മാധവൻ: (ദീർഘത്തിൽ ഒന്ന് നിശ്വസിച്ചിട്ട്) ആർക്കും പറവാൻ കഴിയില്ലാ ശരിത ന്നെ.

ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴേക്ക് കുട്ടിപ്പട്ടര് ചായയും പലഹാരങ്ങളും കൊ ണ്ടു വന്നു. മാധവൻ എഴുന്നീറ്റുപോയി. ഒന്നും വിചാരിച്ചപോലെ അന്നു സംസാരിപ്പാൻ കഴിഞ്ഞില്ല.

മാധവൻ പിന്നെ ദിവസം കഴിച്ചു കൂട്ടിയത് പറവാൻ കൂടി എനിക്ക് സങ്കടം. ഇന്ദുലേഖ എന്തുതന്നെ പറഞ്ഞാലും ചിറിച്ചാലും കളിച്ചാലും മാധവൻ ഒരു മൌനവ്രതത്തിലായി. ചിലപ്പോൾ ഇന്ദുലേഖ, “എന്താണ് മനസ്സിന് ഒരു മൌഢ്യം?" എന്നു ചോദിക്കും. അതിന് മാധവൻ ഉത്തരം പ റവാൻ പുറപ്പെടുന്നതിനുമുമ്പ് മറ്റൊന്ന് ചോദിക്കും. ഒരു ദിവസം വൈകുന്നേരം ഇന്ദുലേഖ മേൽ കഴുകാൻ പോകുമ്പോൾ മാധവൻ ഇന്ദുലേഖയുടെ മാളിക മേൽ ഉണ്ടായിരുന്നു. അവിടെ ഇരുന്ന് അരപ്പായ കടലാസ്സു നിറച്ച് തന്റെ മനോവ്യഥകളെ എല്ലാം എഴുതി ഇന്ദുലേഖയുടെ എഴുത്തു മേശമേൽ വെച്ചുപോയി. മാധവൻ പിറ്റേ ദിവസം രാവിലെ ഇന്ദുലേഖയുടെ മാളികമേൽ വന്ന്, "ഞാൻ ഇവിടെ ഒരു കടലാസ്സ് എഴുതി വ ച്ചിരുന്നുവല്ലൊ, അതു വായിച്ചുവോ?" എന്നു ചോദിച്ചു. അപ്പോൾ ഇന്ദുലേഖ, "എനിക്കു ഒന്നും നിശ്ചയമില്ല" എന്നു പറഞ്ഞു മാധവനോട് വേറെ ഒരു കാര്യം ചോദിച്ചു. മാധവൻ എന്തു തന്നെ സങ്കടം കാണിച്ചാലും അതുനിമിത്തം ഇന്ദുലേഖയ്ക്ക് യാതൊരു ഭാവഭേദവും ഉണ്ടായതായി കണ്ടില്ല. ഇന്ദുലേഖയ്ക്കുണ്ടായിരുന്ന അനുരാഗം കേവലം മറച്ചു വച്ചിരുന്നു.

അങ്ങിനെ ഇരിക്കുമ്പോൾ ഒരുനാൾ നല്ല ചന്ദ്രികയുള്ള ഒരു രാത്രിയിൽ മാധവൻ താനെ പൂവരങ്ങുമാളികയുടെ തെക്കേമിറ്റത്തു ചന്ദ്രനേയും നോക്കിക്കൊണ്ടു നടന്നു കൊണ്ടിരുന്നു. ഇന്ദുലേഖ മാളികയുടെ മുകളിൽ നിന്ന് ജാലകത്തിൽ കൂടി നോക്കിയപ്പോൾ മാധവനെക്ക ണ്ട്. "മാധവാ! മാധവാ!" എന്നു വിളിച്ചു.

മാധവൻ: എന്താണ്?

ഇന്ദുലേഖ: ചന്ദ്രോപാലംഭമോ? ചന്ദ്രിക മുകളിൽ ഈ അറയിലും ധാരാളം ഉണ്ട്. ഇങ്ങട്ടു കയറി വരുന്നതിന് വിരോധം ഉണ്ടോ?

മാധവൻ: ഞാൻ കയറി വരുന്നില്ല. ഒരു കോച്ചിന്മേൽ ഒന്നായിരിക്കുന്നതു വിരോധമുള്ള കാര്യമാണെങ്കിൽ രാത്രി ഒരറയിൽ നോം രണ്ടാളും കൂടി ഇരിക്കുന്നതിന് വിരോധമില്ലേ?

ഇന്ദുലേഖ: അതെ ശരിയാണ്, വിരോധമുള്ള കാര്യം തന്നെയാണ്. അതു ഞാൻ ഓർക്കാതെ പറഞ്ഞു പോയി. ഞാൻ എറങ്ങി മിറ്റത്ത് വരാം.

മാധവൻ: എനിക്ക് വേണ്ടി വരണമെന്നില്ലാ.

ഇന്ദുലേഖ: എനിക്കുവേണ്ടിതന്നെ വരാം.

മാധവൻ: അതിന്ന് എനിക്കു വിരോധമില്ല.

ഇന്ദുലേഖ മുകളിൽ നിന്ന് എറങ്ങി മിറ്റത്ത് ബഹുമനോഹരമായ ചന്ദ്രികയിൽ മാധവന്റെ അടുക്കപ്പോയി നിന്നു. കൈയിൽ താൻ തന്നെ അന്നു വൈകുന്നേരം കെട്ടി ഉണ്ടാക്കിയ ഒരു മുല്ല മാലയും ഉണ്ടായിരുന്നു. അതിധവളമായിരിക്കുന്ന ചന്ദ്രികയിൽ ഇന്ദുലേഖയുടെ മുഖവും കുന്തളഭാരവും ശരീരവും ആകപ്പാടെ കണ്ടപ്പോൾ മാധവന് വല്ലാതെ മനസ്സിന് ഒരു ഭ്രാന്തി ഉണ്ടായി. 'ഈശ്വരാ ഈ സുന്ദരിക്ക് എന്നിൽ അനുരാഗമുണ്ടായാൽ എ ന്നെപ്പോലെ ഉള്ള ഭാഗ്യവാൻ ആര്? ഇല്ലാതെപോയെങ്കിൽ ഞാൻ ജീവിച്ചിരിക്കുന്നത് എന്തിന്? ക്ഷണത്തിൽ ജീവത്യാഗം ഉത്തമം.' മാധവൻ വിചാരിച്ചു.

ഇന്ദുലേഖയ്യോ, അങ്ങുണ്ടായ വിചാരത്തിനും അശേഷം പ്രകൃതഭേദവും കുറവുണ്ടായിരുന്നി

ല്ലാ - ശക്തി അല്പം കൂടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇന്ദുലേഖ തന്റെ വിചാരങ്ങൾ മനസ്സിൽ അടക്കിയിരിക്കുന്നതിനാൽ തന്നെ. മനസ്സിന്നുണ്ടാവുന്ന സ്തോഭങ്ങൾ ബാഹ്യ ചേഷ്ടകളെക്കൊണ്ട് വളരെ ചുരുക്കുവാനും ലഘുവാക്കുവാനും കഴിയുന്നവകളാണ്. കഠിന വ്യസനത്തിൽ ഉറക്കെ കരയുന്നത് ഒരു വിധം വ്യസനോൽകർഷതയെ ശമിപ്പിക്കും. അ ങ്ങനെ തന്നെ ആഹ്ലാദത്തിലോ ഹാസ്യരസത്തിലോ ചിറിക്കുന്നതും. പിന്നെ തന്റെ വ്യ സനങ്ങളെക്കുറിച്ച് ഒരുവൻ തൻ്റെ സ്നേഹിതനോട് തുറന്നുവെളിവായി പറയുന്നതിനാൽ തന്നെ അല്പം വ്യസന ശാന്തി ഉണ്ടാവാം. കഠിനവ്യസനം ഉള്ളിൽ ഉള്ളതു കേവലം മ റച്ച് വേറെ ഒരു രസം നടിക്കുമ്പോഴാണ് ഒഴുകിപ്പോകുന്ന വെള്ളത്തെ എടയിൽ കെട്ടി നിർത്തിയാൽ ഉണ്ടാവുന്നതു പോലെ ഉള്ളിൽ നിർത്തുവാൻ നിവർത്തിയില്ലാത്ത വിധം അധികരിക്കുന്നതും ചിലപ്പോൾ വിചാരിക്കാതെ പുറത്തേക്ക് ചാടിപ്പോകുന്നതും.

മിറ്റത്തു വന്നു ചന്ദ്രികയിൽ മാധവൻ്റെ അതി കോമളമായ മുഖത്തിൽ നിന്ന് സ്പഷ്ടമായി കാണാവുന്ന വ്യഥയെ കണ്ടപ്പോൾ ഇന്ദുലേഖയ്ക്കും മനസ്സു സഹിച്ചില്ലെന്നു തന്നെ പറയാം.

ഒന്നാമത് ചന്ദ്രികാ എന്നതു തന്നെ മനസ്സിന് വളരെ ഉദ്ദീപനകരമായ ഒരു സാധനമാണ്. അങ്ങിനെയുള്ള ചന്ദ്രികയിൽ മാധവനെപ്പോലെ തന്നോടും തനിക്കും കഠിനമായ അനു രാഗം അന്യോന്യമുള്ള അതിസുന്ദരനായ ഒരു യുവാവെ താനെ അടുത്തു കാണുമ്പോൾ ഇ ന്ദുലേഖയ്ക്ക് കഠിനമായ വ്യഥ ഉണ്ടായി എന്നും പറയേണ്ടതില്ലല്ലോ.

ഇങ്ങിനെയെല്ലാം ഉണ്ടായി എങ്കിലും തൻ്റെ ബുദ്ധി സാമർത്ഥ്യം കൊണ്ടും ക്ഷമയാലും ധൈര്യത്താലും ഇന്ദുലേഖ തൻ്റെ മനോവ്യഥയെ ലേശം പുറത്തു കാട്ടാതെ തന്നെ നിന്നു
കുറെനേരം രണ്ടാളും ഒന്നും പറയാതെ ചന്ദ്രനെ നോക്കിക്കൊണ്ടു നിന്നു.

പിന്നെ ഇന്ദുലേഖ താഴെ കാണിക്കുന്ന ഒരു ശ്ലോകം ചൊല്ലി:

"സ്വൈരം കൈരവകോരകാൻ വിദലയനാം മനഃ ഖേദയ അംഭോജാനി നിമീലയൻ മൃഗദൃശാമ്മാനം സമുന്മൂലയൻ ജ്യോത്സാം കന്ദളയൻ ദിശോ ധവളയന്നംഭോധിമുദ്രലയൻ കോകാനാകുലയൻ തമഃ കബളയന്നിന്ദുസ്സമുജ്ജുംഭതേ."

മാധവൻ: ഈ ശ്ലോകം ഉണ്ടാക്കിയ ആൾ ചന്ദ്രൻ്റെ ഗുണങ്ങളെക്കുറിച്ച് എല്ലാം ശരിയായി അറിയുന്നു എന്നു ഞാൻ വിചാരിക്കുന്നില്ല.

ഇന്ദുലേഖ: അതെന്താണ്?

മാധവൻ: "മൃഗദൃശാമാനം സമുന്മൂലയൻ" എന്നു പറഞ്ഞ ഗുണം ശരിയായി ഉള്ളതാണെ ങ്കിൽ അത് ഇപ്പോൾ കാണണ്ടേ?

ഇന്ദുലേഖ: (ചിറിച്ചു കൊണ്ട്) എന്നാൽ വേറെ ഒരു ശ്ലോകം ചൊല്ലാം. യാമിനീകാമിനികർണ്ണകുണ്ഡലം ചന്ദ്രമണ്ഡലം മാരനാരാചനിർമ്മാണശാണചക്രമിവോദിതം

മാധവൻ: മാരനാരാചങ്ങൾ സ്ത്രീകളിൽ കുറേക്കാലമായി പ്രയോഗിച്ചുവരാറില്ലെന്നു തോന്നു

ഇന്ദുലേഖ: സ്ത്രീകൾ സാധുക്കളല്ലേ - ഭീരുക്കളല്ലെ? കാമദേവനു ദയതോന്നി വേണ്ടെന്നു വെച്ചതായിരിക്കാം.

മാധവൻ: എന്നാൽ ആ കാമദേവൻ മഹാദുഷ്ടൻ എന്നു മാത്രമല്ലാ ഒരു വിഡ്ഢിയാണെന്നു ഞാൻ പറയും. സ്ത്രീകളിൽ ദയകൊണ്ട് പ്രയോഗിക്കുന്നില്ലെങ്കിൽ പിന്നെ പുരുഷന്മാരിൽ പ്രയോഗിച്ചിട്ട് എന്താണ് ഒരു സാദ്ധ്യം? പുരുഷന്മാരെ പ്രയോജനമില്ലാതെ ഉപദ്രവിക്കു ന്നതെന്തിന്?

ഇന്ദുലേഖ: അതു ശരി; എന്നാൽ പുരുഷന്മാരെ ഉപദ്രവിച്ചാൽ അവർ ശക്തന്മാരാകയാൽ നിവൃത്തിയില്ലാതെ വരുമ്പോൾ സാധുക്കളായ സ്ത്രീകളെ പുരുഷന്മാർ നേരിട്ട് ഉപദ്രവിച്ചോ ളും എന്നു വിചാരിച്ചിട്ടായിരിക്കാം കാമദേവൻ ഇങ്ങനെ ചെയ്യുന്നത്. ഇതാ ഞാൻ ഒരു മുല്ലമാല കൊണ്ടു വന്നിരിക്കുന്നു. ഇത് ഇന്നു ഞാൻതന്നെ കെട്ടിയുണ്ടാക്കിയതാണ്. ഇ തിന്റെ നായകമണിയാക്കി കെട്ടിയിരിക്കുന്ന ഈ ചെറിയ താമരപ്പൂവ് ഞാൻതന്നെ ഇന്നു രാവിലെ പൂവള്ളി പടിഞ്ഞാറെ കുളത്തിൽ നിന്ന് പറിച്ചതാണ്. ഈ മാല മാധവന്റെ കുടുമയിൽ വെച്ചാൽ നല്ല ഭംഗി ഉണ്ടാവും. ഇതാ എടുത്തോളൂ.

മാധവൻ: മുല്ലമാല കൈകൊണ്ട് വാങ്ങി. വാങ്ങുമ്പോൾ മാധവൻ്റെ കൈ വിറക്കുന്നു എന്ന് ഇന്ദുലേഖയ്ക്ക് തോന്നി.

ഇന്ദുലേഖ: എന്താണ് കൈ വിറയ്ക്കുന്നത്

മാധവൻ: കാമദേവൻ്റെ ബാണമല്ലെ? - ഭയപ്പെട്ടിട്ടുള്ള വിറതന്നെ. ഇന്ദുലേഖ ഒന്നു ചിരിച്ചു.

മാധവൻ: (താമരപ്പൂവ് കൈയ്യിൽവെച്ചു നോക്കിക്കൊണ്ട്)

"ശോഭാസർവ്വസ്വമേഷാം പ്രഥമമപഹൃതംയത്ത്വയാ ലോചനാഭ്യാം മാദ്ധ്വീമാധുര്യസാര തവ കളവചസാ മാർദ്ദവം ത്വൽ പ്രതികൈ: സ്ഥാനഭ്രംശോ മഹീയാനപി ച വിരചിതഃ ത്വന്മുഖസ്പർദ്ധിനാം വൈ പത്മാനാം ബന്ധനാത്ത്വം വിരമ വരതനോപിഷ്ടപേഷേണ കിം സ്യാൽ."

ഇന്ദുലേഖ: ഒന്നാന്തരം ഒരു ശ്ലോകം - എനിക്ക് ഇത് പഠിക്കണം.

മാധവൻ: ഈ മാലയിൽ ഒരു ചെറിയ കഷ്ണം ഞാൻ മുറിച്ചെടുത്തു കുടുമയിൽ ചൂടാം. ശേഷം മുഴുവൻ ഇന്ദുലേഖയുടെ തലമുടിയിൽ തന്നെ വെയ്ക്കുന്നതാണു യോഗ്യത.

ഇന്ദുലേഖ: യോഗ്യത എങ്ങിനെയെങ്കിലുമാവട്ടെ - മാധവൻ്റെ ഇഷ്ടം പോലം ചെയ്തോളൂ.

മാധവൻ: ഇഷ്ടം പോലെ ചെയ്‌വാൻ സമ്മതമോ?

ഇന്ദുലേഖ: മാലയെ സംബന്ധിച്ചിടത്തോളം ഇഷ്ടം പോലെ ചെയ്തോളൂ.

മാധവൻ മാലകഷണിച്ച് ഒരു ചെറിയ കഷണം തൻ്റെ കുടുമയിൽ വെച്ചു. ശേഷം മുഴുവനും കൈയ്യിൽ തന്നെ പിടിച്ച് ഇന്ദുലേഖയുടെ മുഖത്തേക്ക് ഒന്നു നോക്കി.

ഇന്ദുലേഖ: അതെന്താണ്?

മാധവൻ: ഇതു ഞാൻ തന്നെ ഇന്ദുലേഖയുടെ തലമുടിയിൽ തിരുകട്ടെയോ?

ഇന്ദുലേഖ: എന്റെ തലമുടിയിലോ?

മാധവൻ: അതെ,

ഇന്ദുലേഖ: മാധവൻ്റെ കൈകൊണ്ടോ?

മാധവൻ: അതെ.

ഇന്ദുലേഖ ഒന്നും മിണ്ടാതെ മന്ദഹസിച്ചു കൊണ്ടു നിന്നു. മാധവൻ പുഷ്പമാല ഇന്ദുലേഖ യുടെ കുന്തളത്തിന്റെ ഭംഗിയായി വെച്ചു (വെച്ചു കഴിഞ്ഞ ഉടനെ)

ഇന്ദുലേഖ: ഇതെല്ലാം അക്രമമാണ്. മാധവൻ എൻ്റെ വലിയച്ഛൻ്റെ മരുമകനാണെങ്കിലും നോം ബാല്യം മുതൽ അന്യോന്യം കളിച്ചു വളർന്നവരാണെങ്കിലും എല്ലായ്പ്പോഴും നോം കുട്ടികളല്ലെന്ന് ഓർക്കേണ്ടതാണ്.

മാധവൻ: ഈ മാല ഇന്ദുലേഖയുടെ തലമുടിയിൽ വെച്ചപ്പോൾ ഞാൻ കുട്ടിയാണെന്ന് അ ശേഷം ഓർത്തില്ല - നല്ല യുവാവാണെന്നു തന്നെ വിചാരിച്ചു.

ഇന്ദുലേഖ: ആ സ്ഥിതിയിൽ മാധവൻ എന്നെ എങ്ങിനെ തൊടും?
മാധവൻ: തൊട്ടതു കണ്ടില്ലെ?

ഇന്ദുലേഖ: അതാണ് അക്രമമെന്നു പറഞ്ഞത്.

മാധവൻ: (കണ്ണിൽ വെള്ളം നിറച്ചും കൊണ്ട്) എന്നെ എന്തിന് ഇങ്ങിനെ വലപ്പിക്കുന്നു? ഇന്ദുലേഖയെ കൂടാതെ അരനിമിഷം ഈ ഭൂമിയിൽ ഇരിപ്പാൻ എനിക്ക് ആഗ്രഹമില്ലാ.

ഇന്ദുലേഖ: (മനസ്സിൽ വന്ന വ്യസനത്തെ സ്ഥിരമായി അടക്കിക്കൊണ്ട്) എന്നോടുകൂ ടാതെ ഇരിക്കേണമെന്ന് ആര് പറഞ്ഞു?

മാധവൻ: 'കൂടാതെ' പറഞ്ഞ വാക്കിനു ഞാൻ ഉദ്ദേശിച്ച അർത്ഥത്തിൽത്തന്നെയോ ഇന്ദു ലേഖാ എന്നോട് ഇപ്പോൾ പറയുന്നത്?

ഇന്ദുലേഖ: എന്താണ് മാധവൻ ഉദ്ദേശിച്ച അർത്ഥം?

മാധവൻ: 'കൂടാതെ' എന്നു പറഞ്ഞത്. ഇന്ദുലേഖയുമായി രാവും പകലും ഒരു പോലെ വിനോദിപ്പാനുള്ള സ്വാതന്ത്ര്യവും ഭാഗ്യവും കൂടാതെ - എന്നാണ്.

ഇന്ദുലേഖ: നേരം വൈകി. മഞ്ഞു വീഴുന്നുണ്ട്. പോയി കിടന്നോളൂ. നാളെ രാവിലെ ചായകുടിക്കാൻ മുകളിൽ വരണെ.

മാധവൻ: ശരീരവും മനസ്സും വ്രണപ്പെട്ടെപോലെ വേദനയുള്ള എനിക്ക് - കിടന്നുറങ്ങാൻ എങ്ങനെ സാധിക്കും?

ഇന്ദുലേഖ: അതിന് വ്രണവിരോപണമായ വല്ല മരുന്നും സേവിച്ച് സുഖം വരുത്തണം.

മാധവൻ: ഞാൻ അതിന്ന് ഒരു മരുന്നു കണ്ടിട്ടുണ്ട് - ഒരു പ്രമാണപ്രകാരം. ആ പ്രമാണം പറയാം മരുന്നു തരുമോ!

ഇന്ദുലേഖ: എന്താണ് പ്രമാണം? - കേൾക്കട്ടെ.

മാധവൻ:

ഇന്ദീവരാക്ഷി തവ തീക്ഷണകടാക്ഷബാണ- പാതവ്രണേ ദ്വിവിധമൌഷധമേവമന്യേ ഏകം തദ്വീയമധരാ മൃതപാനമന്യ-

ഇന്ദുലേഖ: ശരി; നല്ല പ്രമാണം. ഈ മരുന്ന് എവിടെ കിട്ടും.

മാധവൻ: ഇന്ദുലേഖയുടെ കൈവശമുണ്ടല്ലോ.

ഇന്ദുലേഖ: അത് ഇപ്പോൾ എടുപ്പാൻ പാടില്ല. മഞ്ഞു വളരെ. ഞാൻ പോണു. മാധവൻ പോയു കിടന്നുറങ്ങൂ - ഭ്രാന്തന്മാരെപ്പോലെ ആവരുത്.

മാധവൻ: ആട്ടെ. എനിക്ക് ആ മരുന്ന് എപ്പോഴെങ്കിലും കിട്ടുമോ? ഇന്ദുലേഖ കിട്ടും എന്ന് ഒരു വാക്കു പറഞ്ഞാൽ മതി, എന്നാൽ ഞാൻ പരമഭാഗ്യവാനായി. എന്നെ ഇങ്ങനെ
തപിപ്പിക്കരുതേ ആ വാക്കുമാത്രം ഒന്നു പറഞ്ഞു കേൾക്കണം. അതിനു എനിക്കു ഭാ ഗ്യമുണ്ടോ?

ഇന്ദുലേഖ: എനിക്ക് ഉറക്കുവല്ലാതെ വരുന്നു. ഞാൻ ഇതാ പോവുന്നു.

എന്നു പറഞ്ഞ് ഇന്ദുലേഖ ക്ഷണേമ മാളികയിലേക്ക് കയറിപ്പോയി. ഇന്ദുലേഖാ ക്ഷ ണേന മാളികയിലേയ്ക്ക് കയറിപ്പോയി.

ഇന്ദുലേഖ മുകളിലേക്കു പോയ വഴിയും നോക്കി മാധവൻ വിഷണ്ണനായി അതിപരിതാപ ത്തോടെ നിന്നു.

ഇന്ദുലേഖ മുകളിലേക്ക് പോയി എന്നേ ഉള്ളൂ - മുകളിൽ അറയിൽ എത്തിയമുതൽ ജാലക ത്തിൽ കൂടി മാധവൻ മിറ്റത്തുനിന്നു പോവുന്നതുവരെ മാധവനെ തന്നെ നോക്കി കൊണ്ടു നിന്നു.

ഇങ്ങനെ മാധവനും ഇന്ദുലേഖയുമായി അന്യോന്യം നടന്ന സല്ലാപങ്ങളെക്കുറിച്ചു പറയു ന്നതായാൽ വളരെ പറയേണ്ടി വരും. പിന്നെ വിശേഷിച്ച് ഇത് ഒരു പൂർവ്വകഥാപ്രസംഗം മാത്രമാണല്ലോ. എങ്കിലും ഒരു ദിവസം ഇവർ തമ്മിൽ ഉണ്ടായ സല്ലാപം കൂടി എന്റെ വാ യനക്കാരെ മനസ്സിലാക്കണമെന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടാവുന്നതിനാൽ പറയുന്നു.

ഇന്ദുലേഖയെത്തന്നെ രാവും പകലും വിചാരിച്ചു വിചാരിച്ചു മാധവന്റെ മനസ്സിന്ന് ഒരു പുക ച്ചിൽ ആയി തീർന്നു. ഒരു രാത്രിയിൽ മാധവൻ ഉറങ്ങാൻ ഭാവിച്ചു കിടക്കുന്നു; - ഉറക്കം എന്തു ചെയ്തിട്ടും വരുന്നില്ല. അങ്ങനെ കിടക്കുമ്പോൾ മാധവനു തോന്നി: "എന്തിനാണ് ഇ ങ്ങനെ സങ്കടപ്പെടുന്നത്? ഇന്ദുലേഖയ്ക്ക് എന്നോട് അനുരാഗമുണ്ടെങ്കിൽ ഇതിന്ന് എത്രയോ മുമ്പു എന്റെ ഭാര്യയായി ഇരിക്കുമായിരുന്നു. എൻ്റെ മേൽ സ്നേഹം ഉണ്ടായിരിക്കാം; അനു രാഗമുണ്ടോ എന്ന് എനിയും സംശയം. പിന്നെ എന്നെക്കാൾ എത്രയോ യോഗ്യന്മാരും ധ നവാന്മാരും ആയ ആളുകൾ ഇന്ദുലേഖയെ ആഗ്രഹിക്കുന്നുണ്ടെന്ന് ഇന്ദുലേഖയ്ക്കു തന്നെ അ റിവുള്ളതിനാൽ അങ്ങനെ യോഗ്യന്മാരായവരിൽ ഒരുവനുമായി ചേർച്ചയായി മനസ്സിനെ അന്യോന്യം രഞ്ജിപ്പിച്ചു ഭാര്യാഭർത്താക്കന്മാരായി ഇരിക്കണമെന്നായിരിക്കാം ഇന്ദുലേ ഖയുടെ താല്പര്യം. സ്ത്രീകളുടെ മനസ്സിനെ എങ്ങനെ അറിവാൻ കഴിയും? എത്രതന്നെ പഠിപ്പുണ്ടായാലും സ്ത്രീ സ്വഭാവമല്ലെ? പിന്നെ ഞാൻ എന്തിനു വൃഥാ ഖേദിക്കുന്നു എനി ഇന്ദുലേഖയെ കുറിച്ച് ഇങ്ങനെ എൻ്റെ മനസ്സിനെ ഞാൻ തപിക്കുകയില്ല - നിശ്ചയം, രാവിലെ തോക്കുകൾ എടുത്ത് ശിക്കാറിനു പോണം. അച്ഛനും വരുമായിരിക്കും. വളരെ ദിവസമായി ശിക്കാർ ചെയ്തിട്ട്. ഈ മനോവ്യഥകൊണ്ട് എന്റെ പൌരുഷങ്ങൾ എല്ലാം നശിക്കാറായി. അങ്ങിനെ വരുത്തരുത്. ഞാൻ ബുദ്ധിഹീനനായിട്ടാണ് ഇങ്ങനെ കി ടന്നു വലയുന്നത്. എനിക്ക് ചെറുപ്പമാണ്. ഇന്ദുലേഖയ്ക്ക് ഭർത്താവുണ്ടാകേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഞാൻ എനി ഒരു വലിയ ഉദ്യോഗസ്ഥനോ മറ്റോ ആകുന്നതുവരെ ഒരിക്കലും ഇന്ദുലേഖാ ഭർത്താവു വേണ്ടെന്നു വെച്ച് ഇരിക്കുകയില്ലാ. പിന്നെ ആ മോഹം വൃഥാ. എനി ഞാൻ ഇങ്ങനെ എൻ്റെ മനസ്സിനെ വ്യസനിപ്പിക്കയില്ലാ." എന്നു മനസ്സു കൊണ്ട് നിശ്ചയിച്ചു; ബഹു ധൈര്യത്തോടെ കണ്ണ് അടച്ച് ഉറങ്ങണം എന്നു ഉറച്ചു കിട്ന്നു. കണ്ണ് അടച്ച നിമിഷത്തിൽ ഇന്ദുലേഖയുടെ നീണ്ട കണ്ണുകളും ചെന്താമരപ്പൂവുപോലെ ശോഭയുള്ള മുഖവും കുന്തളഭാരവും അധരങ്ങളും മുമ്പിൽ വെളിവായി കാണുന്നതു പോലെ തോന്നി. കണ്ണ് മിഴിച്ചു; ഒന്നും കണ്ടതുമില്ല. മാധവൻ എണീറ്റ് ഇരുന്നു ബഹു ധൈര്യം നടിച്ച്, " എനി ഞാൻ ഇന്ദുലേഖയെ വിചാരിക്കയില്ല" എന്ന് തീർച്ചയായി ഉറച്ചു. അ പ്പോൾ തന്റെ അറയുടെ വാതുക്കൽ ഒരു സ്ത്രീ നില്ക്കുന്നതു കണ്ടു.

മാധവൻ: ആരാണത്?

“ഞാൻ തന്നെ. പൂവരങ്ങിൽ നിന്ന് ഒരു മാല തന്നയിച്ചിരിക്കുന്നു," എന്നു പറഞ്ഞ് ഇന്ദു

ലേഖയുടെ ദാസി അമ്മു എന്ന സ്ത്രീ മാധവൻ്റെ അറയിൽ കടന്നു തൻ്റെ കൈയിൽ ഉള്ള ഒരു പനിനീർ ചെമ്പകമാല മാധവൻ വശം കൊടുത്തു.

മാധവൻ മാല വാങ്ങി നോക്കി ദീർഘമായി ഒന്നു നിശ്വസിച്ചു.

അമ്മു: നാളെ രാവിലെ ചായകുടിക്കാൻ മുകളിൽ ചെല്ലേണമെന്നു പറഞ്ഞിരിക്കുന്നു. ചെ ല്ലാതിരിക്കരുതെന്നു തീർച്ചയായി പറഞ്ഞിരിക്കുന്നു.

മാധവൻ: ഞാൻ പുലരാൻ നാലു നാഴികയുള്ളപ്പോൾ നായാട്ടിന്നു അച്ഛനും വരുമായിരി ക്കും. നാളെ അസ്തമിച്ചിട്ടേ വരികയുള്ളൂ എന്നു പറയു.

അമ്മു: അങ്ങനെതന്നെ പറയാം. എന്നാൽ പുലർച്ചയ്ക്കു കാണണമെങ്കിൽ കാണാൻ ശരി യാവും. തിരുവാതിരക്കുളി ഉണ്ടല്ലോ അമ്മ ഏഴെട്ടു നാഴിക വെളിച്ചാവാനുള്ളപ്പോൾ ഉണർന്നു കുളിപ്പുരയിൽ കുളിപ്പാൻ പോവാറു പതിവാണ്.

മാധവൻ: രാത്രി എനിക്കു പെണ്ണുങ്ങളെ വന്നു കാണുവാൻ പാടില്ല. മറ്റന്നാൾ കാണാമെന്നു പറയൂ.

അമ്മു മന്ദഹസിച്ചു കൊണ്ട്, “പറയാം" എന്നു പറഞ്ഞ് ഇന്ദുലേഖയുടെ മാളികയിലേക്കു പോയി വിവരം പറഞ്ഞു.

ഇന്ദുലേഖ വീണ്ടും ദാസിയെ വേറൊരു വിവരം പറഞ്ഞ് മാധവൻ്റെ അടുക്കലേക്ക് അയച്ചു. അമ്മു രണ്ടാമതു ചൊല്ലുമ്പോൾ മാധവൻ മാലയെ കൈയിൽ വെച്ചുനോക്കി രസിച്ചും കൊ ണ്ടിരിക്കുന്നു. അമ്മുവെ രണ്ടാമതും കണ്ടപ്പോൾ എന്താണ് പിന്നേയും വന്നത് എന്നു ചോ

അമ്മു: അമ്മ വിശേഷമായി ഒരു തൊപ്പി തുന്നുന്നുണ്ടത്രേ. അതു നായാട്ടിനു പോകുമ്പോൾ തലയിൽ ഇട്ടു കൊണ്ടു പോകാം. പുലർച്ചയ്ക്കു മാളികയിൽ കയറി ചെല്ലാൻ യജമാനന്നു വി രോധമുണ്ടെങ്കിൽ മിറ്റത്തു കളിവാതിലിനു നേരെ നിന്നാൽ തൊപ്പി എടുത്തു തരാം എന്നു അമ്മ പറഞ്ഞിരിക്കുന്നു.

മാധവൻ: എന്നാൽ ഇപ്പോൾ ഇങ്ങട്ടു കൊടുത്തയയ്ക്കരുതേ?

അമ്മു: തൊപ്പി മുഴുവനും തീർന്നിട്ടില്ലായിരിക്കും.
മാധവൻ: എന്താണ് രാത്രിയിൽ തുന്നൽപ്പണി ചെയ്യാറുണ്ടോ?

അമ്മു: രാത്രി ഈയിടെ തുന്നലും പുസ്തകം വായനയും മറ്റും തന്നെയാണ്. ഉറക്കം വളരെ കുറഞ്ഞിരിക്കുന്നു.

മാധവൻ: അതിന് എന്താണ് സംഗതി?

"സംഗതി എന്തോ!" എന്നു പറഞ്ഞ് അമ്മു മന്ദഹസിച്ചു കൊണ്ട് തലതാഴ്ത്തി ലജ്ജാഭാവ ത്തോടെ നിന്നു.

മാധവൻ: അങ്ങിനെയാട്ടെ നീ പൊയ്ക്കോ. ഞാൻ പുലർച്ചെ പോകുമ്പോൾ ജാലകം തുറന്നു കണ്ടാൽ വിളിക്കും എന്ന് പറയൂ. ജാലകം തുറന്നു കണ്ടില്ലെങ്കിൽ നേരെ പോവും.

അമ്മുപോയ ഉടനെ മാധവനു പിന്നേയും വിചാരം തുടങ്ങി. "ഇന്ദുലേഖക്കു ഉറക്കമില്ലാ. എന്നോട് ഇന്ദുലേഖയ്ക്കും അനുരാഗം ഉണ്ടെന്നുള്ളതിനു സംശയമില്ലാ. എനിക്ക് ലേശം സം ശയമില്ലാ; എന്നാൽ പിന്നെ എന്താണ് അതു ഭാവിക്കാത്തത്? കുട്ടിക്കളികൾ അല്ലാതെ വേറെ ഒന്നും പുറത്തുകാണുന്നില്ലല്ലോ. ഇതിന് എന്തു സംഗതി?" എന്നിങ്ങനെ ആലോ ചിച്ചും കൊണ്ട് മാധവൻ കട്ടിലിന്മേൽ നിന്ന് എണീറ്റ് രാവിലെ ശിക്കാറിന്നു പോവാൻ ഉള്ള വട്ടങ്ങൾ ഒരുക്കി. ഒന്നാന്തരം ഒരു തോക്കെടുത്തു തുടച്ചു വെച്ചു; ആവശ്യമുള്ള തിര കൾ എടുത്തുവെച്ചു; പുലരാൻ നാലുനാഴികയ്ക്ക് ചായ വേണമെന്ന് വാലിയക്കാരനെ വിളിച്ചു പറഞ്ഞു കിടന്നു. നാലുമണിക്ക് എണീറ്റു കുപ്പായം, കാലുറ, ബൂട്ട്സ് ഇതുകൾ ഇട്ട് തന്റെ ഒരു വാലിയക്കാരനെയും വിളിച്ചുകൂട്ടി നായാട്ടിനു പുറപ്പെട്ടു. മേലോട്ടുനോക്കിയപ്പോൾ ഒരു ചന്ദ്രൻ ഉദിച്ചു പൊങ്ങിനില്ക്കുന്നതുപോലെ ഇന്ദുലേഖയുടെ മുഖം ജാലകത്തിൽക്കൂടെ മുക ളിൽ ഇന്ദുലേഖയുടെ സമീപം കത്തുന്ന അതിപ്രകാശമുള്ള വെളിച്ചത്തിൽ കണ്ട് മാധവൻ മയങ്ങിപ്പോയി.

ഇന്ദുലേഖ: എന്താണ് ഇത്ര നേർത്തെ പുറപ്പെട്ടത്? ജന്തു ഹിംസ ചെയ്യേണമെങ്കിൽ ജന്തു ക്കളെ കണ്ണുകൊണ്ടു കണ്ടിട്ടു വേണ്ടേ? ഇരുട്ടിൽ എങ്ങനെ കാണും?

മാധവൻ: കുറെദൂരം പോയിട്ടുവേണം നായാട്ടു തുടങ്ങുവാൻ.

ഇന്ദുലേഖ: ഓഹോ! വലിയ വട്ടംകൂട്ടീട്ടുള്ള നായാട്ടിനോ ഭാവം?

മാധവൻ: കുറെ വിസ്തരിച്ചു തന്നെയാണുഭാവം. അങ്ങിനെയായാൽ മനസ്സിനു കുറെ സുഖ മുണ്ടാവും എന്നു തോന്നുന്നു.

ഇന്ദുലേഖ: ശരി; ഇക്കുറി മദിരാശിയിൽ നിന്നു വരുമ്പോൾ എത്ര തോക്കുകൾ കൊണ്ടു വന്നിട്ടുണ്ട്?

മാധവൻ: ഒന്നു മാത്രം - ബ്രീച്ച് ലോഡർ.

ഇന്ദുലേഖ: അത് എനിക്ക് ഒന്നു കാണണം. ഇങ്ങട്ടു കൊടുത്തയയ്ക്കൂ.

മാധവന്റെ വാലിയക്കാരൻ ഉടനെ തോക്കു മുകളിലേക്കു കൊണ്ടു ചെന്നു. ഇന്ദുലേഖ വാങ്ങി അകത്തുവെച്ചു വാതിൽപൂട്ടി അമ്മുവോടു വെളിച്ചം എടുക്കാൻ പറഞ്ഞു കുളിപ്പാൻ ചുവട്ടിൽ ഇറങ്ങി, മാധവന്റെറെ അരികത്ത് എത്തിയപ്പോൾ പറഞ്ഞു:

ഇന്ദുലേഖ: ശരി; മാളികയിൽ ഇരിക്കട്ടെ. തൊപ്പിപണി മുഴുവൻ തീർന്നിട്ടില്ലാ. അതു കൊണ്ട് നാളെയോ, മറ്റെന്നാളെയോ നായാട്ടിനു പോവാം. സുഖമായി ഇപ്പോൾ പോയി കിടന്ന് ഉറങ്ങൂ.

മാധവൻ: ഇതു വലിയ സങ്കടം തന്നെ. എനിക്ക് നായാട്ടിനു പോവാൻ പാടില്ലെന്നോ?

ഇന്ദുലേഖ: അതെ; ഇന്നു പോവാൻ പാടില്ലെന്നുതന്നെ.

മാധവൻ: അതെന്താണ്?

ഇന്ദുലേഖ: തൊപ്പിപണി തീർന്നിട്ടില്ലാ, അതുതന്നെ.

മാധവൻ: ഞാൻ തൊപ്പി വേണമെന്നു പറഞ്ഞുവോ?

ഇന്ദുലേഖ: തൊപ്പി വേണ്ടാ എന്നു പറഞ്ഞുവോ! ഇന്നലെ അമ്മു വന്നു ചോദിച്ചപ്പോൾ വേണ്ടാ എന്നു പറയായിരുന്നില്ലെ?

മാധവൻ: വേണ്ടാ എന്നു ഞാൻ ഇപ്പോൾ പറയുന്നു.

ഇന്ദുലേഖ: അതു സാരമില്ല. അതു ഞാൻ കേൾക്കയില്ല; ഇന്നലെ വേണ്ടാ എന്നു പറ ഞ്ഞയച്ചിരുന്നുവെങ്കിൽ ഞാൻ രാത്രി ഉറക്ക് ഒഴിച്ച് പണിചെയ്യുന്നതല്ലായിരുന്നു. പിന്നെ ഇത്രയൊക്കെ എന്നെക്കൊണ്ട് ബുദ്ധിമുട്ടിച്ച് ഇപ്പോൾ വേണ്ടാ എന്നു പറഞ്ഞാൽ ആരു കേൾക്കും?

മാധവൻ: ഈ കുട്ടിക്കളിയിൽ ഒന്നും എനിക്ക് അശേഷം രസം തോന്നുന്നില്ല. മനുഷ്യരെ വെറുതെ ഉപദ്രവിച്ചിട്ട് എന്താ പ്രയോജനം.

ഇന്ദുലേഖ: ഞാൻ കുട്ടിയാണ്. മാധവനും കുട്ടിതന്നെയാണെന്നു ഇപ്പോഴും എനിക്കു തോ ന്നുന്നു. അതുകൊണ്ടു മുമ്പു നോം കളിച്ചതുപോലെ ഇപ്പോഴും കളിക്കാം.

മാധവൻ: ഇന്നാൾ അല്ലെ ഇന്ദുലേഖ പറഞ്ഞത് കുട്ടിക്കളി എനി പാടില്ലാ എന്നും മറ്റും.

ഇന്ദുലേഖ: അപ്പോൾ മാധവനെ കുട്ടിയുടെ മാതിരിയല്ല കണ്ടത്.

എന്നുപറഞ്ഞു ചിരിച്ചും കൊണ്ട് കുളിപ്പാൻ പോയി. മാധവൻ വിഷണ്ണനായി തോട്ടത്തിൽ നടന്നു കൊണ്ടിരുന്നു.

കുളികഴിഞ്ഞ് ഇന്ദുലേഖ വരുമ്പോഴേക്കും നേരം നല്ല വെളിച്ചമായിരിക്കുന്നു. മാധവനെക്ക ണ്ട് മുകളിലേക്ക് ഒന്നിച്ചു കൂട്ടിക്കൊണ്ടു പോയി. ചായ കുടിക്കാൻ ക്ഷണിച്ചു. ചായ താൻ കടിച്ചു. വേണ്ടെന്നു പറഞ്ഞു. പിന്നയും ഇന്ദുലേഖയുടെ നിർബന്ധത്താൽ അല്പം കുടിച്ചു. രണ്ടുപേരും ഓരോ കസാലയിൽ ഇരുന്നു.

ഇന്ദുലേഖ: ഇനി ഇന്ന് നായാട്ടിനു പോവാൻ തരമില്ലല്ലോ.

മാധവൻ: ഇന്ദുലേഖയ്ക്ക് കുട്ടിക്കളി മാറീട്ടില്ലെങ്കിൽ കളിപ്പാൻ വേറെ ആളെ അന്വേഷി ച്ചോളു. എനിക്ക് അതു സഹിപ്പാൻ പാടില്ലാതെ ആയിരിക്കുന്നു.

ഇന്ദുലേഖ: എന്താണ് സഹിപ്പാൻ പാടില്ലാത്തത് - നായാട്ടോ?

മാധവൻ: ഞാൻ വെളിവായിട്ട് പറയാം.

ഇന്ദുലേഖ: വരട്ടെ - അത്ര വെളിവായിട്ട് പറയേണമെന്നില്ലാ. മാധവൻ നല്ല ധീരനാണെ ന്ന് ഞാൻ മുമ്പു വിചാരിച്ചു. മാധവൻ്റെ ഇപ്പോഴത്തെ ഗോഷ്ടികൾ കാണുമ്പോൾ എന്റെ അഭിപ്രായം തെറ്റാണെന്നു ഞാൻ ഇപ്പോൾ വിചാരിക്കുന്നു.

മാധവൻ: എനിക്ക് ഈ കാര്യത്തിൽ ധൈര്യമില്ലാ. ഇന്ദുലേഖ സാധാരണ ഈ ദിക്കിൽ കാണാറുള്ള മാതിരി ഒരു കുട്ടിയാണ് ഞാൻ എന്നു ശങ്കിക്കേണ്ട. ഞാൻ ഇതുവരെ യാ തൊരു ദുർമ്മര്യാദയിലും ലേശം പ്രവേശിക്കാത്തവനാണ്. എനിക്ക് സ്ത്രീകളിൽ ചാപല്യം ഇന്ദുലേഖയെ കാണുന്നതിനുമുമ്പു ഉണ്ടായിട്ടേയില്ല. അതു കൊണ്ടായിരിക്കാം ഇപ്പോൾ ഉണ്ടാകുന്ന ഈ ചാപല്യത്തിന്നു അത്ര അധികം ശക്തി. എനിയും ഇന്ദുലേഖ എന്നെ

ചലിപ്പാക്കാനാണ് ഭാവമെങ്കിൽ ഞാൻ ഈ ദിക്കിൽ ഇരിപ്പാൻ തന്നെ ഭാവമില്ല. ഇന്ദുലേഖ: അപ്പോൾ വെറെ ദിക്കിൽ പോയാൽ ഈ വിചാരം ഉണ്ടാവുകയില്ല. അല്ലേ? അതിന്റെ താല്പര്യം കാണുമ്പോഴെ ഈ അനുരാഗവും ഗോഷ്ടികളും ഉണ്ടാവുന്നുള്ളൂ എ

ന്നാണ്.

മാധവൻ: അങ്ങിനെയല്ലാ അതിൻ്റെ താല്പര്യം. ഇന്ദുലേഖയുമായി എനിക്ക് ഹിതപ്രകാരം ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എൻ്റെ രാജ്യവും വീടും എനിക്കു വേണ്ടാ എന്നാ കുന്നു ഞാൻ പറഞ്ഞതിന്റെ അർത്ഥം.

ഇന്ദുലേഖ: ആട്ടെ, ശരി, മാധവന് എന്നോട് ഇത്ര അനുരാഗം ഉണ്ടായിട്ടും എനിക്ക് മാധവ നോട് ലേശം അനുരാഗം ഇല്ലെങ്കിലോ? പിന്നെ മാധവന് എന്നോട് പ്രിയം ഉണ്ടാകുമോ?

മാധവൻ: എന്നോട് ഇന്ദുലേഖയ്ക്ക് അനുരാഗമില്ലെന്ന് ഞാൻ ഒരിക്കലും വിചാരിക്കയില്ല.

ഇന്ദുലേഖ: പിന്നെ എന്താണ് ഈ തടസ്സം?

മാധവൻ: തടസ്സമോ?

ഇന്ദുലേഖ: അതെ, തടസ്സം എന്താണു പറയു.

മാധവൻ: പറയാം. ഈ തടസ്സത്തിനു കാരണം ഞാൻ വിചാരിക്കുന്നത്. ഒന്നാമത്. ഞാൻ വലിയ ഒരു സ്ഥിതിയിൽ എനിയും ആയിട്ടില്ലെന്ന് ഇന്ദുലേഖ വിചാരിക്കുന്നത് കൊണ്ട്. രണ്ടാമത് വേറെ വളരെ യോഗ്യരായ ധനികന്മാരും പ്രഭുക്കളും മഹാരാജാക്ക ന്മാരും ഇന്ദുലേഖയെ കാംക്ഷിച്ചു ഇരിക്കുന്നു എന്നു ഇന്ദുലേഖയ്ക്ക് അറിവുള്ളതു കൊണ്ട്.

ഇന്ദുലേഖ: മാധവൻ ഇത്ര ശപ്പനാണെന്നു ഞാൻ ഇതുവരെ വിചാരിച്ചില്ലാ, എന്നെ കാം ക്ഷിക്കുന്ന യോഗ്യരിലും മഹാരാജാക്കന്മാരിലും എനിക്ക് ഭ്രമമുണ്ടെങ്കിൽ എനിക്ക് അവരിൽ ഒരാളെ ഇതുവരെ ഭർത്താവാക്കിക്കൂടായിരുന്നുവോ? ഈ വിധം ഭോഷ്വത്വം പറ ഞ്ഞത് ആശ്ചര്യം. എനിക്ക് ഈ കാര്യത്തിൽ ധനവും പുല്ലും സമമാണ്. എന്റെ മനസ്സിന് അഭിരുചി തോന്നുന്നവൻ എൻ്റെ ഭർത്താവ് എന്നു മാത്രമാണ് ഞാൻ നിശ്ചയിച്ചിട്ടുള്ളത്.

മാധവൻ: അങ്ങനെ അഭിരുചി ഇതുവരെ ആരിലെങ്കിലും തോന്നീട്ടുണ്ടോ?

ഇന്ദുലേഖ: ഉണ്ടെങ്കിൽ അതു ശപ്പനായ മാധവനോട് ഞാൻ എന്തിനു പറയണം?

മാധവൻ: എന്തിനാണ് എന്നെ ശകാരിക്കുന്നത്? ഇതും കൂടി വേണമോ?

ഇന്ദുലേഖ: മതി. മതി. മഹാരസികൻ തന്നെ മാധവൻ. എനിക്കി മാധവനിൽ അനുരാഗ മുണ്ടെന്നു മാധവനു ബോദ്ധ്യമാണ്. എന്നാലും മഹാരാജാക്കന്മാരും എന്നെ ആവശ്യപ്പെ ടുന്നതു കൊണ്ട് എൻ്റെ അനുരാഗത്തിനും മനസ്സിന്നും വിരോധമായി അവരിൽ ആരെയെ ങ്കിലും സ്വീകരിച്ചു കളയും എന്നു വിചാരിക്കുന്നു. അല്ലേ? കഷ്ടം! ഇത്ര ബുദ്ധിഹീനനാണ് മാധവൻ കഷ്ടം! ഇത്ര നിസ്സാരയായ ഒരു സ്ത്രീയാണ് ഞാൻ എന്നു വിചാരിച്ചു പോയല്ലോ. ഇങ്ങനെയാണെങ്കിൽ എന്നിൽ മാധവന് എങ്ങനെ ഇത്ര പ്രിയം ഉണ്ടായത്?

ഈ വാക്കുകൾ കേട്ടപ്പോൾ മാധവന് കണ്ണിൽ ജലം നിറഞ്ഞു. സന്തോഷം കൊണ്ടോ ബഹുമാനം കൊണ്ടോ വ്യസനം കൊണ്ടോ ഈ അശ്രുക്കൾ ഉണ്ടായത് എന്ന് എന്റെ വാ യനക്കാർ ആലോചിച്ചു നിശ്ചയിക്കേണ്ടതാണ്.

ഇന്ദുലേഖ: എന്താണ് ഉത്തരം മുട്ടിയാൽ കുരയുന്നത്?

മാധവൻ: ഉത്തരം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് എല്ലായ്പ്പോഴും ഓരോന്ന് പറഞ്ഞ് തർക്കിച്ചു കൊണ്ടിരിപ്പാൻ സുഖമില്ലാ. ഇന്ദുലേഖാ ബുദ്ധിമുട്ടിച്ചിട്ടാണ് ഞാൻ ഇവിടെ ഇരുന്നത്. ഇരുന്നതിന്റെ ശേഷം ഒരു വാക്കെങ്കിലും മധുരമായി എന്നോട് പറഞ്ഞിട്ടില്ലാ. എല്ലാം വ ക്രോക്തികൾ തന്നെ. മലയാളത്തിൽ പെണ്ണങ്ങൾക്ക് പുരുഷന്മാരെ ഇട്ടു വലപ്പിക്കുന്നതിൽ വളരെ സ്വതന്ത്രതയും എടയും ഉള്ളതു കൊണ്ട് പുരുഷന്മാർ സങ്കടം അനുഭവിക്കുക എന്നേ

ഇന്ദുലേഖ: എന്തു കൊണ്ടാണ് ഞാൻ എൻ്റെ വാക്കുകളെ മധുരമാക്കേണ്ടത്? കുറേ തേൻ കുടിച്ചിട്ട് വാക്കു പറയട്ടെ? അല്ലെങ്കിൽ ഞാൻ വാക്കു പറയുമ്പോൾ മാധവൻ കുറെ തേൻ കുടിച്ചു കൊണ്ട് ഇരിക്കു. എന്നാൽ മധുരം തോന്നും. വല്ല ശപ്പത്തരവും പറഞ്ഞ് അതിന് നല്ല ഉത്തരം കിട്ടുമ്പോൾ ഉത്തരം പറയുന്ന ആളുടെ വാക്കിന് മധുരമില്ലാ, പുളിക്കുന്നു എ ന്നും മറ്റും പറഞ്ഞാൽ ആരു സമ്മതിക്കും? എന്താണു മലയാള സ്ത്രീകൾക്കു ദോഷം പറഞ്ഞത്? - പുരുഷന്മാരെ ഉപദ്രവിക്കാൻ വളരെ കഴിയുന്നവരാണെന്നോ?

മാധവൻ: അത്രമാത്രമല്ലാ, മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെ പ്പോലെ പാതിവ്രത്യ ധർമ്മം ആചരിക്കുന്നില്ലാ. ഭർത്താക്കന്മാരെ എടുക്കുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്നു. പിന്നയും പല സ്വതന്ത്രതകൾ ഉണ്ട്. അതുകൊണ്ട് മലയാള സ്ത്രീകൾക്ക് ഗർവ്വ് അധികം ഉണ്ട്, എന്നാണ് ഞാൻ പറഞ്ഞത്.
ഇന്ദുലേഖ: ശിക്ഷ! അതി മനോഹരമായ വാക്കു തന്നെ. മാധവന് ഇത്ര ഒക്കെ പഠിപ്പും അറിവും ഉണ്ടായിട്ട് ഇങ്ങനെയാണ് മലയാള സ്ത്രീകളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ആശ്ച ര്യം തന്നെ.

ഈ സംഗതിയിൽ ബുദ്ധിയുള്ള ഒരു മലയാള സ്ത്രീ മാധവനോടു താഴെപ്പറയും പ്രകാരം ഉ ത്തരം പറയും.

എന്താണ് പറഞ്ഞത്? - മലയാള സ്ത്രീകൾ പാതിവ്രത്യ ധർമ്മം ആചരിക്കുന്നില്ലെന്നോ? കഷ്ടം! ഇതര രാജ്യങ്ങളിൽ ഉള്ള സ്ത്രീകളെ പോലെ മലയാള സ്ത്രീകളും ധാരാളമായി പാതിവ്രത്യ ധർമ്മം ആചരിക്കുന്നുണ്ട് - അസംഖ്യം സ്ത്രീകൾ ആചരിക്കുന്നുണ്ട്. ഒരു സ്ത്രീ പതിവ്രതാ ധർമ്മം ആചരിക്കുന്നില്ലെന്നു പറഞ്ഞാൽ അവൾ വ്യഭിചാരിയാണെ ന്നാകുന്നു അർത്ഥം. കേരളത്തിലെ സ്ത്രീകൾ എല്ലാം. അല്ലെങ്കിൽ അധിക പക്ഷവും വ്യഭിചാരികളാണെന്നു മാധവൻ പറയുന്നുവോ? അങ്ങനെ പറയുന്നുവെങ്കിൽ അതു ഞാൻ വിശ്വസിക്കയില്ല - നിശ്ചയം. വ്യഭിചാരം എങ്ങും ഏതു ജാതിയിലും ഉണ്ടാവാം. എന്നാൽ ഞങ്ങൾ നായന്മാരുടെ സ്ത്രീകൾ അന്തർജ്ജനങ്ങളെപ്പോലെ അന്യജനങ്ങളോടു സംസാരിക്കാതെയും വിദ്യാഭ്യാസം ചെയ്യാതെയും ശുദ്ധമൃഗപ്രായമായി നടക്കുന്നില്ലാ ത്തതു കൊണ്ട് വ്യഭിചാരികളാണെന്നോ പതിവ്രതാധർമ്മം ഇല്ലെന്നോ മാധവൻ വിചാ രിക്കുന്നുണ്ടെങ്കിൽ ഇത്ര അബദ്ധമായ വിചാരം വെറെ യാതൊന്നും ഇല്ലാ. യൂറോപ്പ്, അമേരിക്കാ മുതലായ രാജ്യങ്ങളിലെ സ്ത്രീകളുടെ സ്ഥിതി ആലോചിച്ചു നോക്കു. ഈ രാജ്യങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പഠിപ്പ്, അറിവ്, സ്വതന്ത്രത ഇതെല്ലാം ഒരു പോലെയല്ലേ? ഈ സ്ത്രീകളെല്ലാം വ്യഭിചാരികളോ? ഈ ദിക്കിൽ സൌന്ദര്യമുള്ള സ്ത്രീകൾക്ക് വല്ല വിദ്യാഭ്യാസവുമുണ്ടായാൽ അവളുമായി സംസാരിച്ച് വിനോദിപ്പാൻ പോവുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്ന് ക്ഷണേന ഉഹിച്ചു ക ളയുന്നു. ഇതിൽ എത്ര കണ്ട് സത്യമുണ്ട്? സംഗീത വിദ്യ പരിചയിച്ച ഒരു സ്ത്രീ പാടുന്നത് കേട്ടപ്പോൾ ഒരു പത്തു പുരുഷന്മാർ ഒന്നായി ചെന്ന് ഇരുന്ന് കേട്ടു പോന്നാൽ ആ പത്തു പുരുഷന്മാരും അവളുടെ ജാരന്മാരായി എന്നു പറയും വിഡ്ഢികളായ നിങ്ങൾ. പുരുഷന്മാർ അങ്ങനെതന്നെ ചെയ്യുന്നതിന് ഞങ്ങൾ വിചാരിച്ചാൽ എന്തു നിവൃത്തിയാണുള്ളത്? നിങ്ങൾ പുരുഷന്മാർ തൻറേടമുള്ളവരാണെങ്കിൽ സ്വജാതി സ്ത്രീകൾക്ക് ഈ വിധം അ പമാനം ഉണ്ടാകുവാൻ എട വരുത്തുമോ? 6303 സ്ത്രീക്ക് പതിവ്രതാധർമ്മത്തെ പ കളയാതെ അന്യപുരുഷന്മാരുമായി പലേ വിധത്തിലും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം. അങ്ങനെ വിനോദിക്കുന്നതും രസിക്കുന്നതും എല്ലാം വ്യഭിചാരത്തിനുള്ള ഏക വിചാരത്തിൻമേലാണെന്ന് ദുർബുദ്ധികൾ ധരിച്ചു വെ റുതെ കേരളീയ സുന്ദരിമാരെ അപമാനിക്കുന്നതിൽ മാധവൻ കൂടി ചേർന്നത് എനിക്ക് അത്യത്ഭുതമായിരിക്കുന്നു. എന്റെ വിചാരത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കാതെ മൃഗങ്ങളെപ്പോലെ വളർത്തിക്കൊണ്ടു വരുന്നതാണ് വ്യഭിചാരത്തിന് അധികവും ഹേതു എന്നാകുന്നു. ഒരു പശുവിനോ ശ്വാവിനോ വ്യഭിചാരത്തിൽ ലജ്ജയുണ്ടോ? എന്നാൽ പഠിപ്പും അറിവും ഉള്ളവർക്ക് ഒരു കാലവും വ്യഭിചാരത്തിൽ സക്തി വരാൻ പാടില്ലെന്നല്ല ഞാൻ പറയുന്നത്. ദുർബുദ്ധിയും ദുർവ്യാപാരവും എത്ര പഠിപ്പുള്ളവർക്കും ചിലപ്പോൾ ഉണ്ടാവാം. അതു ഉണ്ടാകുന്നത് പഠിപ്പു കൊണ്ടും അറിവു കൊണ്ടുമാണെന്ന് ചില ഭോഷ ന്മാർ പറയുന്നതു കേൾക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നുന്നു. പഠിപ്പും അറിവും ഈ വക ദർബുദ്ധിയെ നശിപ്പിക്കാനുള്ള മുഖ്യകാരണങ്ങളാണ്. ഭർത്താവിനെ ഇഷ്ടം പോലെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ എന്ന് മാധവൻ ഒരു ദോഷം പറയുന്നുണ്ട്. മര്യാദയില്ലാത്ത ചില സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നുണ്ടായിരിക്കാം. എന്നാൽ ഇങ്ങിനെ ചെയ്യുവാനുള്ള ഒരു സ്വതന്ത്രത ഞങ്ങൾക്കുള്ളത് എത്രയോ ശ്ലാഘനീയമായ ഒരു അവസ്ഥയാണ്. യൂറോപ്പിൽ കൂടി ഈ സ്വാതന്ത്ര്യത ഇല്ല. യൂറോപ്പിൽ ഉള്ള ബുദ്ധിശാലികളായ ചില ആളുകളും അമേരിക്കാ രാജ്യത്തിലുള്ള വളരെ മഹാന്മാരും ഈ സ്വതന്ത്രത എല്ലായ്പ്പോഴും ഉണ്ടായിരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടതായി ഞാൻ വായിച്ചിട്ടുണ്ട്. ഈ സ്വതന്ത്രത ഇല്ലായ്മയാൽ എത്ര ഭാര്യാഭർത്താക്കന്മാർ യൂ റോപ്പിലും ഇന്ത്യയിലും സങ്കടം അനുഭവിക്കുന്നു. ഈ സ്വതന്ത്രതയെ ദുർവൃത്തിയായി ഉപയോഗിക്കാതെ ശരിയായി ആവശ്യമുള്ള ദിക്കിൽ മാത്രം ഉപയോഗിച്ചു വന്നാൽ അത് സ്ത്രീ പുരുഷന്മാർക്കു വളരെ ഉപകാരമായി വരുന്നതാണ്. ഈ സ്വതന്ത്രത ഉ ണ്ടെന്ന് വെച്ച് മലയാളത്തിൽ എത്ര സ്ത്രീകൾ ഭർത്താക്കന്മാരെ ഉപേക്ഷിക്കുന്നുണ്ട്? എത്ര ഭർത്താക്കൻമാർ ഭാര്യമാരെ ഉപേക്ഷിക്കുന്നുണ്ട്? ഈ മാതിരി എത്ര കാര്യങ്ങൾ കഴിഞ്ഞ പത്തു കൊല്ലങ്ങളിൽ ഈ മലയാളത്തിലെ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ ഉണ്ടായിട്ടുണ്ടെന്ന് മാധവന് കൃത്യമായി ഒരു കണക്ക് എടുപ്പാൻ കഴിയുമെങ്കിൽ അപ്പോൾ തോന്നും ആയിരത്തിൽ ഒന്നു കൂടി ഉണ്ടായി എന്നു പറവാൻ സംശയിക്കേണ്ടതാണെ ന്ന്. ചിലപ്പോൾ ചില ദിക്കിൽ ഉണ്ടാവും. അതിന്നു കാരണങ്ങളും ഉണ്ടായിരിക്കും. അകാരണമായും ഭാര്യാഭർത്താക്കന്മാരിൽ ഒരാളുടെ ദുർബുദ്ധിയാലും ദുർല്ലഭം ഉണ്ടായി എന്നു വന്നേക്കാം. എന്നാൽ അവ കേരളീയ സ്ത്രീകൾക്ക് സർവ സാധാരണയാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം അപമാനിക്കുന്നത് കഷ്ടമാണ്. ഈ സ്വതന്ത്രത ഉണ്ടാവുന്നത് നല്ലതാണ്. എന്നാൽ അത് വേണ്ട ദിക്കിലേ ഉപയോഗിക്കാവു. ചിലപ്പോൾ ചിലർ വേണ്ടാത്ത ദിക്കിലും ഉപയോഗിക്കുന്നുണ്ടായിരിക്കാം. അതുകൊണ്ട് അപമാനവും സി ദ്ധിക്കുന്നുണ്ടായിരിക്കാം. എന്നാൽ അത് ആ സ്വതന്ത്രതയുടെ ദോഷമല്ല. അതിനെ തെറ്റായി ഉപയോഗിക്കുന്നതിനാലുള്ള ദോഷമാണ്. അതു കൊണ്ട് മാധവന് എന്നോട് ദേഷ്യമുണ്ടെങ്കിലും എൻ്റെ മുഴുവൻ വർഗ്ഗക്കാരിൽ ഈ ദൂഷ്യാരോപണം ചെയ്യാൻ ഞാൻ സമ്മതിക്കുകയില്ല, നിശ്ചയം തന്നെ."

മാധവൻ: ഭാര്യാഭർത്താക്കന്മാർക്ക് വേണ്ടപ്പോഴെല്ലാം യഥേഷ്ടം അന്യോന്യമുള്ള സംബ ന്ധം വിടർത്താൻ അവരിരുവരിലാർക്കെങ്കിലും അധികാരമുണ്ടായി വരുന്നത് നല്ല സ്വ തന്ത്രതയാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ഈ നിലയായാൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ബന്ധം ഒരു കരാറിനാൽ ഉണ്ടാവുന്ന സംബന്ധം പോലെയായി. അതിൽ ഒരു രുചിയും ശ്ലാഘ്യതയും എനിക്ക് തോന്നുന്നില്ല.

ഇന്ദുലേഖ: (ചിരിച്ചും കൊണ്ട്) എന്നാൽ മലയാളമാതിരിയുള്ള സംബന്ധത്തിൽ മാധവന് രുചിയില്ലായിരിക്കും; അല്ലേ?
മാധവൻ: ഇല്ലാ.

ഇന്ദുലേഖ: അങ്ങനെയാണെങ്കിൽ മുമ്പു പറഞ്ഞില്ലെ അന്യരാജ്യത്തെങ്ങാനും പൊയ്കളയാ

മെന്ന്? അങ്ങനെ ചെയ്തോളൂ. അതാണ് നല്ലത്.

മാധവൻ: അതിനു തന്നെയാണ് ഭാവം. ഇന്ദുലേഖയ്ക്ക് അതിന് സമ്മതം തന്നെയോ?

ഇന്ദുലേഖ: എന്റെ സമ്മതം എന്തിനാണ്?

മാധവൻ: ഇന്ദുലേഖ എന്റെ ഭാര്യയായിരിക്കുമെങ്കിൽ എനിക്ക് മലയാളം തന്നെയാണ് സ്വർഗ്ഗം.

ഇന്ദുലേഖ: അപ്പോൾ മാലയാള മാതിരി സംബന്ധം സാരമില്ലാത്ത മാതിരിയാണെന്നല്ലേ പറഞ്ഞത്? പിന്നെ അതിൽ എന്തിന് കാംക്ഷിക്കുന്നു?

മാധവൻ: അത് ഇന്ദുലേഖയ്ക്കും എനിക്കും സംബന്ധിക്കുകയില്ല.

ഇന്ദുലേഖ: ശരി; നല്ല വാക്ക്.

ഇങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദുലേഖയുടെ അമ്മ മുകളിലേക്ക് വന്നും ര ണ്ടാളെയും പരിഹാസം തുടങ്ങി. അപ്പോഴത്തെ സ്വകാര്യ സല്ലാപവും അന്നത്തെ നായാ ട്ടും മാധവനു മുടങ്ങുകയും ചെയ്തു.

എനി ഈ പൂർവ്വകഥ ചുരുക്കിപ്പറയുന്നു.

മാധവൻ ക്രമേണ വ്യഥ സഹിപ്പാൻ പാടില്ലാതെ ആയിത്തുടങ്ങി. ഭക്ഷണം, നിദ്ര ഈ വകയിൽ അശേഷം ശ്രദ്ധയില്ലാതെ ആയി എന്നു തന്നെ പറയാം. ഇന്ദുലേഖയുടെ മാളി കയിൽ അധികം പോയി ഇരിക്കാറും ഇല്ലാതായി. ഒരു ദിവസം ഇന്ദുലേഖയുമായി മാധവ ന്റെ അമ്മ (പാർവ്വതി അമ്മ) സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സംഗതി വശാൽ മാധവ ന്റെ പ്രസ്താവം വന്നതിൽ. എന്തോ അകാരണമായി ഒരു കുണ്ഠിതം, എന്നു പാർവ്വതി അമ്മ പറഞ്ഞു.

ഇന്ദുലേഖ: അകാരണമായിരിക്കില്ല.

പാർവ്വതി അമ്മ: ഞാൻ ഒരു കാരണവും കാണുന്നില്ലാ, ചോറ് അവൻ ഉണ്ണുന്നില്ല; രണ്ടു നേരവും കൂടി കഷ്ടിച്ച് ഉരി അരി ചെല്ലുന്നില്ലാ. പാലോ ചായയോ ഒന്നും തന്നെ കഴിക്കു ന്നില്ലാ. രാത്രി അവന്ന് ഉറക്കവുമില്ലെന്ന് കൂടെയുള്ളവർ പറയുന്നു. എന്തോ വല്ല ദീനവും വന്നു പിടിക്കുമോ എന്നറിഞ്ഞില്ലാ.

ഇന്ദുലേഖ: എന്നാൽ ഞാൻ ഒന്നു ചോദിക്കാം. ഇങ്ങട്ടു വരാൻ പറയൂ.

പാർവ്വതി അമ്മ പോയി മാധവനോട് പറഞ്ഞു. മാധവൻ ഇന്ദുലേഖയുടെ മാളികയിന്മേൽ ചെന്നു.

ഇന്ദുലേഖ: എന്താ ഇയ്യെടെ ഇങ്ങട്ടു വരവ് ഒന്ന് ചുരുങ്ങിയിരിക്കുന്നു.

മാധവൻ: വരാൻ എനിക്ക് മനസ്സിന്ന് അശേഷം സുഖമില്ല.

ഇന്ദുലേഖ: ഇവിടെ വരുമ്പോഴാണ് സുഖക്കേട്?

മാധവൻ: അതെ സുഖക്കേട് അധികമാവുന്നത് ഇവിടെ വരുമ്പോഴാണ്. സുഖക്കേട് സാ ധാരണ എല്ലായ്പ്പോഴും ഉണ്ട്.

ഇന്ദുലേഖ: ഞാൻ മേല്കഴുകാൻ പോകുന്നു. ആ കോച്ചിന്മേൽ ന്യൂസ്പേപ്പർ വായിച്ചു കിടക്കൂ. ഞാൻ ക്ഷണം വരാം. എന്നിട്ട് വിവരങ്ങൾ പറയാം.

മാധവൻ കോച്ചിന്മേൽ കിടന്നു. ന്യൂസ്പേപ്പർ തൊട്ടില്ല. ഇന്ദുലേഖ, "ന്യൂസ് പേപ്പർ എന്തു പിഴച്ചു?" എന്ന് ചോദിച്ചു ചിറിച്ചും കൊണ്ട് മേൽ കഴുകാൻ താഴത്തിറങ്ങുമ്പോൾ മുകളി ലേക്ക് ഒരു വാലിയക്കാരൻ മാധവന് ഒരു കമ്പിവർത്തമാനലക്കോട്ടു കൊണ്ടു കയറുന്നതു കണ്ടു. എന്തോ പരീക്ഷയുടെ സംഗതിയായിരിക്കുമെന്നു വിചാരിച്ചു ലക്കോട്ട് ഇന്ദുലേഖാ സംശയം കൂടാതെ വാങ്ങി പൊളിച്ചു വായിച്ചപ്പോൾ ബഹു സന്തോഷമായി. ഉടനെ ഓ ടിക്കൊണ്ടു മുകളിൽ ചെന്ന് "ബി.എൽ . ജയിച്ചു" എന്നു പറഞ്ഞ് മാധവന്റെ അടുക്കെ കമ്പിവർത്തമാനക്കടലാസ്സും കൊണ്ടുപോയി നിന്നു.

മാധവൻ: "ശരി; നന്നായി," എന്നു മാത്രം പറഞ്ഞു. കടലാസ്സു വാങ്ങിയതേയില്ല. പിന്നെ ഒരക്ഷരവും ഉരിയാടിയില്ല. കിടന്നേടത്തു നിന്ന് ഇളകിയതേ ഇല്ല. ഇന്ദുലേഖയുടെ ച ന്ദ്രബിംബ സമമായ മുഖത്ത് ഒരു സങ്കടത്തോടുകൂടെ എന്നപോലെ നോക്കിക്കൊണ്ടു കിട ന്നതേ ഉള്ളൂ. ഇതു കണ്ടപ്പോൾ ഇന്ദുലേഖയ്ക്ക് അതികഠിനമായ ഒരു വ്യഥ ഉണ്ടായി എങ്കിലും അതിനെ ധൈര്യത്തോടെ അടക്കി.

ഇന്ദുലേഖ: ഇത് എന്ത് കഥയാണ്! ഒരു വ്യസന ഭാവം കാണുന്നത്? ബി.എൽ. ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ജയിച്ചു എന്ന് അറിയിച്ചാൽ ഇത്ര വ്യസനമോ? ഇങ്ങനെ അനാ സ്ഥനായി കിടക്കുന്നത് ആശ്ചര്യം! ആശ്ചര്യം!

മാധവൻ: എനിക്ക് ഇതിൽ ഒരാസ്ഥയും ഇല്ല. ബി.എൽ. പാസ്സായാലും ഇല്ലെങ്കിലും എല്ലാം എനിക്ക് ഒരു പോലെ.

ഇന്ദുലേഖ: ജയിച്ച വിവരം ഞാൻ പോയി വലിയച്ഛനോടും നമ്മൾ രണ്ടാളുടെ അമ്മമാരോ ടൂം പറയട്ടെ. ഞാൻ തന്നെ ഓടിപ്പോയി പറയും: അവർക്കെങ്കിലും സന്തോഷമുണ്ടാകും.

മാധവൻ: എന്തിന് ഇന്ദുലേഖ ഇത്ര ബുദ്ധി മുട്ടുന്നു? അവരോടൊക്കെ ഞാൻ തന്നെ പോയി സാവധാനത്തിൽ പറയാമല്ലൊ. എന്താണ് ബദ്ധപ്പാട്?

ഇന്ദുലേഖ: ഞാൻ തന്നെ ക്ഷണം പോയി പറയും. ടെലിഗ്രാം വായിക്കണ്ടേ? ഇതാ നോക്കൂ.

മാധവൻ: എനിക്കു വായിക്കണമെന്നില്ല. എനിക്ക് ഈ ബി.എൽ. പാസ്സായതിൽ ഒരു സന്തോഷവുമില്ല.

ഇന്ദുലേഖ: അതെന്തുകൊണ്ട്?

മാധവൻ: എന്റെ മനസ്സിൻ്റെ വ്യസനം കൊണ്ട്.

ഇന്ദുലേഖ: ബി.എൽ. പാസ്സായാൽ വ്യസനമാണോ?

മാധവൻ: ഇന്ദുലേഖയ്ക്ക് ഇത്ര കഠിനമായ കല്ലു പോലത്തെ ഹൃദയമായതു ഞാൻ മുമ്പു അറി ഞ്ഞിരുന്നുവെങ്കിൽ - എന്നു പറഞ്ഞു നിർത്തി.

ഇന്ദുലേഖ: അറിഞ്ഞിരുന്നുവെങ്കിൽ? എന്താണ് മുഴുവൻ പറയരുതെ?

മാധവൻ: അറിഞ്ഞിരുന്നുവെങ്കിൽ -

ഇന്ദുലേഖ: അറിഞ്ഞിരുന്നുവെങ്കിൽ? എന്താണ്?

ഇന്ദുലേഖ ഈ വാക്കും പറഞ്ഞു കൊണ്ടു മാധവൻ്റെ സമീപത്തിൽ കുറേക്കൂടി അടുത്തു നിന്നു.

മാധവൻ: അറിഞ്ഞിരുന്നുവെങ്കിൽ എനിക്ക് ഈ സങ്കടവും നാശവും വരികയില്ലായിരു m.

ഇന്ദുലേഖ: സങ്കടവും നാശവും - അല്ലെ?

മാധവൻ: മനസ്സ് ഇത്രയും നിർദ്ദയമായിപ്പോയല്ലൊ.

ഇന്ദുലേഖ: ആട്ടെ, ആ വിവരം ഞാൻ വന്നിട്ടു പറയാം. ബി.എൽ. ജയിച്ച വിവരം എനിക്കുതന്നെ പോയി വലിയച്ഛനോടും നമ്മടെ രണ്ടാളുടെയും അമ്മമാരോടും പറയണം. ഞാൻ ഇതാ പോവുന്നു. ഓടിപ്പോയി പറഞ്ഞു വരാം. ഇവിടെത്തന്നെ കിടക്കു. പരീക്ഷ യിൽ ജയിച്ചു എന്നു വന്ന് പറഞ്ഞാൽ ഇങ്ങിനെ സങ്കടപ്പെടുകയാണ് വേണ്ടത്?

മാധവൻ: ഇന്ദുലേഖ എനിക്കുവേണ്ടി ഇത്ര ബുദ്ധിമുട്ടുണ്ട്. എനിക്ക് പാസ്സായതിൽ ഒരു സന്തോഷവുമില്ല. എൻ്റെ ജീവനും ശരീരവും വേർവിടണം എന്നു ദൈവത്തോട് ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. പ്രാണവേദനയിൽ എനിക്ക് എന്തു പരീക്ഷ?

എന്നു പറഞ്ഞപ്പോഴേക്കു മാധവന് കണ്ണുനീർ ധാരധാരയായി ഒഴുകി.

മാധവന്റെ ഈ സ്ഥിതി കണ്ടപ്പോൾ ഇന്ദുലേഖയുടെ ഹൃദയം കഠിനമായി തപിച്ചു ദഹിച്ചു പോയി എന്നു തന്നെ പറയാം. തനിക്ക് തൽക്ഷണം ഒരു പ്രകാരത്തിലും അടക്കുവാൻ ശക്തിയില്ലാത്തവിധം അത്യുല്ലടമായി ഉണ്ടായ വ്യസനാനുരാഗങ്ങളാൽ കേവലം പരവശ യായി ഇന്ദുലേഖാ കോച്ചിന്മേലേക്ക് അടുത്തുചെന്നു മാധവൻ്റെ അതികോമളമായ മുഖം തന്റെ ചന്ദ്രവദനത്തിൽ ചേർത്തു ദീർഘനിശ്വാസത്തോടെ അധരങ്ങളിൽ ഒരു ചുംബനം ചെയ്തു.

"എന്റെ ജീവനാഥനായുള്ള ഭർത്താവേ! എന്തിന് ഇങ്ങനെ വ്യസനിക്കുന്നു. ഞാൻ അ ങ്ങെ രണ്ടു കൊല്ലങ്ങൾക്ക് മുന്പുതന്നെ എൻ്റെ മനസ്സിൽ ഭർത്താവാക്കി വെച്ചിരിക്കുന്നു.
വല്ലോ. യഥേഷ്ടം സുഖമായി ഇരുന്നു കൊള്ളണം. എൻ്റെ മനസ്സ്, ഇതുവരെ മാധവനെ ഒഴികെ ഒരാളെയും കാമിച്ചിട്ടില്ല - എനി കാമിക്കുന്നതുമല്ലാ," പറഞ്ഞു മാധവന്റെ മാറത്തു തന്നെ ഒരു നിമിഷനേരം കിടന്നു. മാധവൻ്റെ കണ്ണീർ തൻ്റെ കൈകൊണ്ടു തുടച്ചു. പിന്നെ എണീറ്റു നിന്നു.

ഇന്ദുലേഖാ ആദ്യം പറഞ്ഞ രണ്ടുനാലു വാക്കുകൾ മാത്രമേ മാധവൻ നന്നായി കേട്ടിട്ടുള്ളൂ. ഉടനെ ആനന്ദ സമുദ്രത്തിൽ മുങ്ങിപ്പോയതിനാൽ ഒന്നും കേൾക്കാതെയും കാണാതെയും ആയി അല്പനേരം കഴിഞ്ഞു സുബോധം വന്നതുപോലെ എഴുനീറ്റൂ.

മാധവൻ: എനി ഞാൻ ബി.എൽ. പാസ്സായി എന്ന് എല്ലാവരോടും പറഞ്ഞോളൂ. എനിക്ക് ഈ ജന്മം വരുന്ന സകല ശ്രേയസ്സുകളും അഭ്യുദയങ്ങളും ഇന്ദുലേഖ കൂടി എന്നേ~. നുഭവിക്കുന്നതായാലേ ഈ ഇഹലോകവാസത്തിന്നു ഞാൻ ഇച്ഛിക്കുന്നുള്ളൂക്കു സാദ്ധ്യമായി. ഞാൻ മാഹാഭാഗ്യവാൻ തന്നെ. സംശയമില്ല. എനി . വിവരം ഇന്ദുലേഖ തന്നെപ്പോയി അറിയിക്കുന്നതാണ് ഉത്തമം.

ഇങ്ങനെയാണ് ഇവരുടെ അന്തഃകരണവിവാഹം മുമ്പു തന്നെ കഴിച്ചുവെച്ചിരുന്നത്.

എന്നാൽ ഇവരു തമ്മിൽ ചേർച്ചയായിരിക്കുന്നു എന്നും ഒരു സമയം മാധവൻ തന്നെ യാണ് ഇന്ദുലേഖയുടെ ഭർത്താവായിരിപ്പാൻ എടയുള്ളത് എന്നും പഞ്ചുമേനോൻ അറി ഞ്ഞിട്ടുണ്ട്. തനിക്ക് അതിൽ വളരെ സുഖം തോന്നീട്ടില്ലെങ്കിലും കേവലം വിരസത അന്നു
ഭാവിച്ചിട്ടില്ലായിരുന്നു.







ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക