മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മാതിരി ഉടുപ്പുകൾ), വേറെ ഒരു പെട്ടിയിൽ തന്റെ വിശേഷമായ തോക്കുകൾ, തിരകൾ, ഒരു ചെറിയ എഴുത്തു പെട്ടിയിൽ തന്റെ വക പണം, ഒരു എട്ടുപത്തു പുസ്തകങ്ങൾ - ഇത്രമാത്രമേ ഒന്നിച്ചെടുത്തിട്ടുള്ളൂ. വഴിയാ ത്രയിൽ മുഴുവൻ നല്ല യൂറോപ്യൻ ഡ്രസ്സും ബൂട്ട്സും ആണു നിശ്ചയിച്ച് ഇട്ടുവന്നത്. ആറു കുഴ ലുകൾ ഉള്ള ഒരു റിവോൾവർ കാൽക്കുപ്പായത്തിൻ്റെ വലിയ പോക്കറ്റിൽ ഇട്ടിട്ടു പലപ്പോഴും നടക്കാറുള്ള സമ്പ്രദായം വഴിയാത്ര ആരംഭിച്ചതു മുതൽ മാധവൻ എല്ലായ്പ്പോഴും ചെയ്തു വന്നു. “യൂറോപ്പിലേക്കു തൽക്കാലം പോവണ്ട", സായ്‌വിൻ്റെ ഉപദേശവും കൈയ്യിൽ ധാരാളം പണമില്ലായ്മയും നിമിത്തം മാധവൻ അരയാൽച്ചുവട്ടിൽവെച്ചു സഞ്ചരിപ്പാൻ നിശ്ചയിച്ച സ്ഥലങ്ങളെ എല്ലാ മനസ്സുകൊണ്ടുവിട്ട്, വടക്കേ ഇൻഡ്യയിലും ബർമ്മായിലും സഞ്ചരിക്കാമെന്നുറച്ചു. ബൊമ്പായിൽ എത്തിയ ഉടനെ അച്ഛൻ കൊടുത്ത ചുകപ്പു കടുക്കൻ രണ്ടും വിറ്റു. അപ്പോൾ വിൽക്കേണമെന്നില്ലായിരുന്നു. കൈയിൽ ഏകദേശം ഇരുന്നൂറ്റി അമ്പത് ഉറുപ്പിക നാണ്യമായും നോട്ടായും ഉണ്ടായിരുന്നു. എങ്കിലും തൻ്റെ ആ കാതിൽ കിടക്കുന്ന കടുക്കൻ രണ്ടും അപ്പോൾ തനിക്കു വളരെ ഭാരമായിട്ടും ഉപദ്രവകരമായിട്ടും തോന്നി അഴിച്ചു വിറ്റു. ഒരു പെരുംകള്ളൻ കച്ചവടക്കാരൻ നൂറ്റമ്പത് ഉറുപ്പികയ്ക്ക് സാധു മാധവനോടു കടുക്കൻ തട്ടിപ്പറിച്ചു. മാധവൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഉച്ചതിരി ഞ്ഞു മൂന്നരമണിക്കു കപ്പൽ കയറുന്ന ബന്തറിൽ പോയി. കടലിലേക്കു നോക്കിക്കൊണ്ടു നിന്നു. മാധവനു മനസ്സിന്നു വളരെ സുഖം തോന്നി, നമ്മുടെ മലയാളത്തിൽ കോഴി ക്കോടു മുതലായ ദിക്കിലെ കുടപ്പുറങ്ങൾ മാത്രം കണ്ടവർക്ക് ബൊമ്പായി ബന്തറിന്റെ സ്വഭാവം എങ്ങിനെ എന്നു മനസ്സിൽ യാതൊരു അനുമാനവും ചെയ്‌വാൻ കഴികയില്ലാ. ഇൻഡ്യയിൽനിന്നു ബിലാത്തിയിലേക്കും ബിലാത്തിയിൽ നിന്ന് ഇൻഡ്യയിലേക്കും നടക്കുന്ന സകല വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും ഒന്നാമത് എത്തുന്നത് ബൊ
മ്പായിൽ ആണ്. എല്ലാ സമയവും ഈ ബന്തറിൽ അതിഗംഭീരങ്ങളായ കപ്പലുകൾ നിറഞ്ഞു നിന്നുകൊണ്ടേ ഇരിക്കും. ബിലാത്തിയിൽ നിന്നു വരുന്ന മഹാന്മാരായ സകല ജനങ്ങളും ഇവിടെയാണ് ഒന്നാമത് ഇറങ്ങുന്നത്. അങ്ങിനെ തന്നെ ഇൻഡ്യയിൽ നിന്നു ബിലാത്തിക്കു പോകുന്നവരും ഇവിടെ നിന്നാണ് സാധാരണയായി കപ്പൽ കയറുന്നത്. പിന്നെ പ്രായേണ സകലവിധ വിശേഷചരക്കുകളും ഇൻഡ്യയിലേക്കു ബിലാത്തിയിൽ നിന്നു വരുന്നത് ഒന്നാമത് ഇറക്കുന്നതും ഈ മഹത്തായ ബന്തറിലാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്തിന്റെ മഹിമയെക്കുറിച്ചു ഞാൻ വല്ലതും വർണ്ണിക്കേണ്ടതുണ്ടോ?
വൈകുന്നേരം നാലുമണിമുതൽ ഏഴുമണിവരെ ഈ ബന്തറിൽ നടന്നു നോക്കിയാൽ കാ ണാവുന്ന കാഴ്ച വേറെ ഭൂമിയിൽ ഒരേടത്തും കാണാൻ പാടില്ലെന്നു പറവാൻ പാടില്ലെങ്കിൽ ഇൻഡ്യയിൽ വേറെ ഒരു സ്ഥലത്തും ഇല്ലെന്നു തീർച്ചയായും ഞാൻ പറയുന്നു.
പാൽനുരപോലെ അതിധവളങ്ങളായും, നീരുണ്ട മേഘം പോലെ ശ്യാമളങ്ങളായും കുങ്കുമ വർണ്ണങ്ങളായും, അരുണവർണ്ണങ്ങളായും, മിശ്ര വർണ്ണങ്ങളായും, ഉള്ള പലേ മാതിരി അ ത്യുന്നതങ്ങളായ ആറും നാലും രണ്ടും കുതിരകളാൽ വലിക്കപ്പെടുന്നതും, മഞ്ഞവെയിലിൽ അതിമനോഹരമായി മിന്നിത്തിളങ്ങിക്കൊണ്ടു കണ്ണുകളെ മയക്കുന്നതും ആയ ഗാഡികൾ അസംഖ്യം അന്യോന്യം തിക്കുതിരക്ക് ഇല്ലാതെ ഓടുന്നതുകളുടെയും, ചിത്രത്തിൽ നില്ക്കുന്ന തുപോലെ ബഹുസജ്ജമായിട്ടു സമുദ്രതീരത്തിൽ ചിലേടങ്ങളിൽ നിർത്തീട്ടുള്ളതുകളുടെയും കാഴ്ച പിന്നെ ആ ഗാഡികളിൽ തന്നെ ഇരുന്നു കടൽക്കാറ്റു കൊള്ളുന്നവരുടെയും പുറത്ത് എറങ്ങി നടന്നിട്ടും കടൽവക്കത്തു കെട്ടിയുണ്ടാക്കിയിട്ടുള്ള അതി മോനോഹരങ്ങളായ ഇ രിപ്പിടങ്ങളിൽ ഇരുന്നിട്ടും കാണാവുന്ന മഹാന്മാരായ പുരുഷന്മാരുടെയും ചന്ദ്രമുഖികളായ സ്ത്രീകളുടെയും വികസിച്ചു നില്ക്കുന്ന ചെന്താമരകളെപ്പോലെ ശോഭിച്ചു കാണുന്ന മുഖങ്ങളോ ടുകൂടിയ ചെറിയ കിടാങ്ങളുടെയും സംഘം സമുദ്രത്തിൽ നിന്നു വരുന്ന മന്ദസമീരണെ ഏറ്റു രസിച്ചു സല്ലപിച്ചിരിക്കുന്നതിനെ കാണുന്ന ആനന്ദകരമായ ഒരു കാഴ്ച. നിരന്ന് ഞാനോ നീയോ വലിയത് എന്നുള്ള ശണ്ഠയോടുകൂടി എന്നു തോന്നും, വരിവരിയായി നില്ക്കുന്ന ഇം ക്ലീഷ് സ്റ്റീമർ, ഫ്രഞ്ച് സ്റ്റീമർ, ജർമ്മൻ സ്റ്റീമർ, മറ്റോരോ വലിയ യൂറോപ്യൻ രാജ്യത്തേ ക്കുള്ള കപ്പലുകൾ ഇവകളുടെ കാഴ്ച. അങ്ങിനെ ഇരിക്കുമ്പോൾ അതിൽ ചില കപ്പലുകൾ യാ ത്രയ്ക്കു പുറപ്പെട്ട്, ധൂമം വലിയ കുഴലുകളിൽക്കൂടി തള്ളിത്തള്ളി ആകാശത്തിലേക്കു വിടുന്നതു നോക്കിനോക്കിയിരിക്കെ ആ കപ്പലുകളേയും ധൂമത്തേയും ക്രമേണ ക്രമേണ കാണാതെ ആയി വരുന്ന ഒരു കാഴ്ച അങ്ങിനെ തന്നെ ബന്തറുകളിലേക്കു വരുന്ന കപ്പലുകൾ ക്രമേണ ക്രമേണ അവകളുടെ വലിപ്പത്തെ കാണിച്ചും കൊണ്ടു കരയോട് അടുക്കുന്നതു കാണുന്ന കാഴ്ച. വയ്പുമ്പാടുള്ള മഞ്ഞവെയിൽ തട്ടി ഉളിയുന്നതായ അതി ഭംഗിയുള്ള ചെറിയ പിച്ച ളക്കഴുത്തുകൾ വെച്ച കുഴലുകളിൽ പുക വിട്ടു വിട്ടു ബഹുനോഹരമാകും വണ്ണം കപ്പലുകളുടെ സമീപത്തിൽ നിന്നു പീയറിലേക്കും പീയറിൽ നിന്നു കപ്പലുകളുടെ ചെറുകിടങ്ങൾ പാഞ്ഞു കളിക്കുന്നതോ എന്നു മനസ്സിൽ തോന്നിക്കുംവിധം അങ്ങട്ടും ഇങ്ങട്ടും ഓടുന്ന ചെറിയ തീ ബോട്ടുകളുടെ അതി കൌതുകമായ വ്യാപാരങ്ങളെ കാണുന്ന ഒരു കാഴ്ച.
ഒരേടത്തു സമുദ്രസഞ്ചാരത്തിനു പുറപ്പെട്ടുവന്ന അതിമഹാന്മാരായ ജനങ്ങളും പരിവാരങ്ങ
ളും കപ്പലിൽ കയറുവാൻ പുറപ്പെടുന്നതും അനുയാത്രയ്ക്കു വന്നവർ ആശീർവ്വചനങ്ങളോടുകൂടി യാത്രപറഞ്ഞു വ്യസനിച്ചും കൊണ്ടു പിരിഞ്ഞുപോവുന്നതും കാണാം. മറ്റൊരേടത്ത് അധികം കാലമായി ബിലാത്തിയിൽ സംഗതിവശാൽ പോയി താമസിക്കേണ്ടി വന്ന വളും തന്റെ പ്രാണപ്രിയയും ആയ ഭാര്യ കപ്പലിൽ നിന്ന് എറങ്ങുമ്പോൾ അത്യന്തം ആഗ്രഹത്തോടെ എതിരേല്ക്കാൻ ചെന്നു നില്ക്കുന്ന ഭർത്താവ് ഭാര്യയെ ബോട്ടിൽ നിന്ന് എറക്കി ഗാഢാലിംഗനം ചെയ്തു വിമാനസദൃശമായ ഗാഡിയിൽ കയറ്റി അതിസന്തോഷ ത്തോടുകൂടി ഓടിച്ചും കൊണ്ടു പോവുന്നതും കാണാം. മറ്റൊരേടത്ത് അപ്പോൾ കപ്പലിൽ നിന്ന് എറങ്ങിയവരും നാലും അഞ്ചും കൊല്ലങ്ങൾ അച്ഛനന്മമാരെ ഒരു നോക്കു കണ്ടി ട്ടില്ലാത്തവരും ആയ കിടാങ്ങളെ അച്ഛനമ്മമാർ വന്ന് എടുത്ത് അത്യന്തഹർഷത്തോടു കൂടി ചുംബിച്ചു സന്തോഷാശ്രുക്കളോടും ഗൽഗദാക്ഷരങ്ങളായ വാക്കുകളോടും കൂടി അ ന്യോന്യം പ്രേമ പരവശന്മാരായി നില്ക്കുന്നതും കാണാം. ഇതിനെല്ലാം പുറമെ ജനങ്ങളുടെ വിനോദത്തിനുവേണ്ടി അവിടെ വച്ചു പ്രയോഗിക്കുന്ന ബാൻഡുവാദ്യത്തിൻ്റെ സുഖമായ സംഗീത കോലാഹലം. പിന്നെ ഈ സകല കാഴ്ചകൾക്കും വിനോദങ്ങൾക്കും ജീവനും അതിശോഭയും കൊടുക്കുന്നതും വാചാമഗോചരമായി നിസ്തുല്യമായിരിക്കുന്നതും ആയ സൂര്യാസ്തമനശോഭാ. ഇതുകളെ എല്ലാം കണ്ടു കണ്ടു മാധവൻ ആനന്ദിച്ചു നിന്നുപോയി. പഴഞ്ചൊല്ലായി പറയും പ്രകാരം ചുങ്കം വീട്ടിയ മനുഷ്യൻ എന്നവനെപ്പോലെ തനിക്ക് അപ്പോൾ എന്തും യഥേഷ്ടം പ്രവർത്തിക്കാമെന്നുള്ള ഒരു സ്വാതന്ത്ര്യം ഉണ്ടായതുകൊണ്ടും മാധവനു മനസ്സിൽ വളരെ സുഖം തോന്നി. മുമ്പിൽക്കണ്ട ഏതെങ്കിലും കപ്പലിൽ ഒന്നു കയറി അല്പം സമുദ്രയാത്ര ചെയ്യണമെന്ന് മാധവന് ഒരു മോഹം തോന്നി. അന്ന് അസ്തമി ച്ച് ഒൻപതുമണിക്ക് കല്ലത്താവിലേക്കു പുറപ്പെടുന്ന സ്റ്റീമർ “മറീന" എന്ന കപ്പലിലേക്കു ടിക്കറ്റുവാങ്ങി രാത്രി എട്ടുമണിക്കു കപ്പലിൽ കയറുകയും ചെയ്തു.
ആപൽക്കാലത്ത് ഒന്നും സുഖമായി വരാൻ പാടില്ലല്ലോ. താൻ കയറിയ കപ്പൽ എന്നേക്കു കല്ലത്താവിൽ എത്തേണ്ടതാണെന്നുള്ള അന്വേഷണം മാധവൻ ചെയ്തിട്ടില്ലായിരുന്നു. ഈ കപ്പൽ കല്ലത്താവിലേക്ക് എത്തുന്നതിന്നു മുമ്പു പലേ ബന്തറുകളിലും താമസിക്കാൻ ഏർപ്പെട്ടതായിരുന്നു. രണ്ടു ദിവസം കൊണ്ടു മാധവനും സമുദ്രയാത്രയിൽ മോഹം തീർന്നു. എന്നല്ലാ ശരീരത്തിന്നു കുറേശ്ശെ സുഖക്കേടും തുടങ്ങി. മലബാറിന്നു നേരെ കപ്പൽ എത്തിയപ്പോൾതന്നെ പുറപ്പെട്ടിട്ട് ഒൻപതു ദിവസമായിരിക്കുന്നു. മലബാർ രാജ്യം കപ്പലിൽ നിന്നു കുഴൽ വെച്ചു നോക്കിയപ്പോൾ ക്ഷണേന മാധവനു വന്ന് വ്യസ നത്തെക്കുറിച്ച് എങ്ങിനെ പറയും? തൻ്റെ അമ്മയേയും അച്ഛനേയും, ഓർത്തു കണ്ണിൽ വെള്ളം വന്നു. ഇതിന് അല്പം വിശേഷവിധി കാരണവും അപ്പോൾ ഉണ്ടായിരുന്നു. തനിക്ക് അപ്പോൾ കുറേശ്ശേ പനിയും തുടയിന്മേൽ ഒരു വലിയ കുരുവും ഉണ്ടായിരുന്നു. എണീപ്പാനും നടപ്പാനും പ്രയാസം. കുപ്പലിലെ ആഹാരം ഒന്നും തനിക്കു പിടിക്കുന്നില്ല. തനിക്ക് ഇഷ്ടപ്പെട്ടിട്ടുള്ള ഒരു മുഖവും എങ്ങും കാണ്മാനില്ലതന്നെ. അതിപുച്ഛത്തോടെ നോക്കുന്ന ചില യൂറോപ്യന്മാരും ചില താടിക്കാരായ തുലുക്കരും മറ്റും അല്ലാതെ കപ്പലിൽ വേറെ ഒരാളുമില്ല. തനിക്ക് ഒരു ഭൃത്യൻ കൂടി ഇല്ല.
ഇങ്ങിനെയെല്ലാമിരിക്കുമ്പോഴാണ് മലയാളത്തിന്നു നേരെ തൂക്കിൽ കപ്പൽ എത്തിയത്.
കപ്പലിൽ നിന്നു കഴൽവെച്ചു നോക്കിയപ്പോൾ രാജ്യം നല്ലവണ്ണം കണ്ടു. തൻ്റെ പ്രിയപ്പെട്ട അച്ഛനേയും അമ്മയേയും ഓർത്തു കണ്ണിൽ വെള്ളം വന്നു. “കഷ്ടം! ദൈവമേ! എന്നെ ഈ സ്ഥിതിയിൽ ആക്കിയല്ലോ" എന്ന് ഓർത്തും കൊണ്ടു കുറെ കരഞ്ഞു. ഉടനെ ഇന്ദു ലേഖയുടെ ഓർമ്മ വന്നു. കുഴൽ അവിടെയിട്ടു. താൻ മരിച്ച ശവം കടലിൽ ഇട്ടു പോ യാലും മലയാളത്തിൽ അത്രവേഗം ചവിട്ടുകയില്ലെന്നു ധീരതയോടെ നിശ്ചയിച്ചു തന്റെ വിരിപ്പിൽതന്നെ കിടന്നു. കപ്പൽ അതിസാവധാനത്തിൽതന്നെയാണു പിന്നെയും യാത്ര. ചുരുക്കിപ്പറയാം. കലത്താവിൽ കപ്പൽ എത്തുമ്പോൾ ബൊമ്പായി വിട്ടിട്ട് ഇരുപത്തുമൂന്നു ദിവസമായിരിക്കുന്നു. എന്നാൽ കപ്പലിൽ നിന്ന് ഇറങ്ങുമ്പോൾ മാധവനു ശരീരത്തിന് നല്ല സുഖമായിരിക്കുന്നു. അധിക ദിവസം പരിചയിച്ചതിനാൽ സമുദ്രത്തിലെ കാറ്റും കപ്പലിലെ ആഹാരവും മാധവനു പിടിച്ചതിനാലായിരിക്കാം ഈ സുഖം ഉണ്ടായത്. എങ്കിലും കര യിൽ എറങ്ങിയ ഉടനെ, "ആവൂ! ഈശ്വരാധീനം, കുരയ്ക്കിറങ്ങിയല്ലോ," എന്നാണ് മാധ വന് ഒന്നാമതു തോന്നിയത്. കൽക്കത്താ പട്ടണം കണ്ടു മാധവൻ വിസ്മയിച്ചു. വിസ്മയിച്ച പ്രകാരം പറയാൻ ഞാൻ ഭാവിക്കുന്നില്ലാ. രണ്ടു ദിവസം കല്ലത്താവിൽ താമസിച്ചതിന്റെ ശേഷം ഒരു ദിവസം അവിടുത്തെ പാർക്ക് (മൃഗങ്ങളെ കാഴ്ചയ്ക്കായി വെച്ചിട്ടുള്ള സ്ഥലം) കാണ്മാൻ പോയി. ഓരോ വിശേഷങ്ങൾ കണ്ടുനടന്നു കൊണ്ടിരിക്കുമ്പോൾ വലിയ വി ശേഷമായ ഉടുപ്പുകൾ ഇട്ടിട്ടു മൂന്നുനാല് ആളുകൾ തനിക്ക് അഭിമുഖമായി വരുന്നതു കണ്ടു. അവർ മാധവന്റെ സമീപമെത്തി. മാധവൻ അപ്പോൾ നിന്നിരുന്നത് പാർക്കിൽ "ചീട്ടാ" എന്നു ഇംഗ്ലീഷിൽ പറയുന്ന ഒരുതരം ചെറുവക നരിയെ ഇട്ടിട്ടുള്ള ഒരു ഇരുമ്പഴിക്കൂട്ടിന്റെ സമീപമായിരുന്നു. അവിടെത്തന്നെയാണ് ഈ യോഗ്യരായ നാലുപേരും വന്നു നിന്നത്. ഈ ചെറുനരിക്ക് എര കൊടുക്കുന്ന സമയമായതിനാൽ അതു കാണ്മാൻ ഇവർ എല്ലവരും കൂടി കൂട്ടിന്ന് അടുത്തുപോയി നിന്നു. അങ്ങിനെ ഇരിക്കുമ്പോൾ എര തിന്നാൽ കൊടുക്കുന്ന കൂട്ടുസാക്ഷകൾ കൂട്ടിൻ്റെ ഒന്നാമത്തെ വാതിൽ ഊരി അതിൽ കുറെ മാംസം ഇട്ടു. പിന്നെ ആ വാതിൽ അടയ്ക്കാൻ അന്ധാളിച്ചു കൂട്ടിൻ്റെ മദ്ധ്യത്തിലുള്ള വാതിൽ തുറന്നു. ക്ഷണത്തിൽ ഒരു ചാട്ടത്തിന്ന് ഈ ചെറുനരി കൂട്ടിൻ്റെ പുറത്തായി. ഈ വന്ന നാലുപേരും ഭയപ്പെട്ടു നി ലവിളിച്ച് ഓടി. ആ ക്ഷണം മാധവൻ തൻ്റെ പോക്കറ്റിൽ നിന്നു റിവോൾവർ എടുത്ത് ഒരു വെടിവെച്ചു. ചെറുനരി ഒന്നു ചാടി. രണ്ടാമത് ഒരു വെടിവെച്ചു; മൃഗം ചത്തു വീണു. ഉടനെ അവിടെനിന്ന് ഓടിപ്പോയ ശൂരന്മാരെല്ലാം തിരിയെത്തന്നെ വന്നു. നാലുപേർ ഒന്നായി വന്നവരിൽ ഒരാൾ മാധവൻ്റെ കൈപിടിച്ച്, ഇംഗ്ലീഷിൽ "മിടുക്കൻ - മിടുക്കൻ" എന്നു പറഞ്ഞു - പിന്നെ ഇങ്ങിനെ ചോദിച്ചു:
"താങ്കൾ മലബാറിൽ നിന്നു വരുന്നാളാണെന്നു ഞാൻ വിചാരിക്കുന്നു."
(ഈ ചോദ്യത്തിന്നു സംഗതി ഉണ്ടായി, ചെറുനരിയുമായുണ്ടായ പിണക്കത്തിൽ മാധവ ന്റെ തലയിൽ ഉണ്ടായിരുന്ന തൊപ്പി താഴത്തു വീണപ്പോൾ അതിദീർഘമുള്ള മാധവൻ്റെ കുടുമ പുറത്തു വീണു കണ്ടതിനാലാണ് ഈ ചോദിച്ച ആൾ മാധവൻ മലബാർ രാജ്യക്കാര നാണെന്ന് ഊഹിച്ചത്. ഈ ചോദിച്ച മനുഷ്യൻ മദിരാശിയിൽ വെച്ചു ചില മലയാളികളെ കണ്ടു പരിചയമുള്ളാളായിരുന്നു.)
മാധവൻ: അതെ. ഈ രാജ്യത്ത് എപ്പോൾ വന്നു?
മാധവൻ: രണ്ടു ദിവസമായി.
"എവിടെ താമസിക്കുന്നു?"
മാധവൻ: ഒരു ഹോട്ടലിൽ.
"രാജ്യം കാണാൻ വന്നതായിരിക്കും?"
മാധവൻ: അതെ.
“താങ്കളുടെ മലബാർ രാജ്യക്കാരെ എനിക്കു വളരെ ബഹുമാനമാണ്. താങ്കളുടെ ചെറുപ്പ വയസ്സും കോമളാകൃതിയും അതിധൈര്യവും മിടുക്കും കണ്ടു ഞങ്ങൾ വളരെ സന്തോഷിക്കു ന്നു. ഞാൻ ഈ ദിക്കിൽ ഒരു കച്ചവടക്കാരനും ഗൃഹസ്ഥനുമാണ്. എൻ്റെ പേർ ബാബു ഗോവിന്ദസേൻ എന്നാണ്. എൻറ അടുക്കെ നില്ക്കുന്ന ഇയ്യാളുടെ പേർ ഗോപീനാഥ ബാ നർജ്ജി എന്നാണ്. ഇദ്ദേഹം എൻ്റെ കൂട്ടുകച്ചവടക്കാരനാണ്. ഈ നില്ക്കുന്നാളുടെ പേർ ബാബു ചിത്രപ്രസാദസേൻ എന്നാണ്. ഇദ്ദേഹം എൻ്റെ അനുജനാണ്. ഈ ചെറുപ്പക്കാ രൻ എന്റെ മകനാണ്. ഗവണ്മെൻറുദ്യോഗമായി ബൊമ്പായിൽ താമസമാണ്. ബാബു കേശവചന്ദ്രസേൻ എന്നാണ് പേർ. താങ്കൾ വേറെ പ്രകാരം നിശ്ചയങ്ങൾ ഒന്നും ചെയ്തു പോയിട്ടില്ലെങ്കിൽ ഈ കല്ലത്തായിൽ താമസം ഉള്ള ദിവസങ്ങളിൽ ഞങ്ങളുടെ ആതിഥ്യം ദയവുചെയ്തു സ്വീകരിച്ചു ഞങ്ങളുടെ ബങ്കളാവുകളിൽ താമസമാക്കാൻ ഞങ്ങൾ അപേക്ഷി ക്കുന്നു. എന്റെ മകൻ കേശവചന്ദ്രസേൻ ഒരാഴ്ചവട്ടത്തിനുള്ളിൽ ബൊമ്പായിലേക്കു പോവു ന്നുണ്ട്. ആ സമയത്തിനുള്ളിൽ താങ്കളും മലബാറിലേക്കു തിരിയെപ്പോവാൻ വിചാരിക്കു ന്നുവെങ്കിൽ രണ്ടുപേർക്കും കൂടി സുഖമായി ബൊമ്പായി വരെ പോവുകയും ചെയ്യാമല്ലൊ."
സവിനയം ഒന്നാന്തരം ഇംഗ്ലീഷിൽ അത്യാദരവോടെ ഈ മഹായോഗ്യനായ മനുഷ്യൻ പറഞ്ഞ വാക്കു മാധവൻ്റെ മനസ്സിൽ ലയിപ്പിച്ചു.
മാധവൻ: താങ്കളുടെ ആതിഥ്യം ഞാൻ ആദരവോടുകൂടി സ്വീകരിക്കുന്നു. എനിക്ക് ഈ രാജ്യത്തു യാതൊരു ബന്ധുക്കളും പരിചയക്കാരും ഇല്ലാ. താങ്കൾക്ക് അകാരണമായി ഈ ആദരവ് എന്നിൽ ഉണ്ടായത് എന്റെ ഭാഗ്യമാണെന്നു ഞാൻ വിചാരിക്കുന്നു.
ചത്ത നരിയുടെ ശവം കുറെനേരെ നോക്കിനിന്നു വിവരങ്ങൾ എല്ലാം പാർക്കുകീപ്പറെ അ റിയിച്ചു. എല്ലാവരും കൂടി പാർക്കുഗേറ്റിലേക്കു വന്നു അവിടെ നില്ക്കുന്ന നാല് അത്യുന്ന തങ്ങളായ കുതിരകളെ കെട്ടിയ ഒരു തുറന്ന ബഹുവിശേഷമായ വണ്ടിയിൽ ബാബുമാരും മാധവനും കയറി. ബാബു ഗോവിന്ദസേൻ്റെ വീട്ടിലേക്കു പോകയും ചെയ്തു.
ബാബു ഗോവിന്ദസേനും അനുജൻ ചിത്രപ്രസാദ സേനും കല്ലത്താവിൽ ഉള്ള കോടി ശ്വരന്മാരിൽ അഗ്രഗണ്യന്മാരായിരുന്നു. അവരുടെ ബങ്കളാവിൻ്റെ പേർ അമരാവതി എന്നാണ്. പ്രത്യേകിച്ചു തെരുക്കളിൽ നിന്നും വീട്ടു നാലുഭാഗവും അതിമനോഹരങ്ങ ളായ പുഷ്പവാടികളെക്കൊണ്ടു ചുറ്റപ്പെട്ടിട്ടാണ് ബങ്കളാവുകൾ നില്ക്കുന്നത്. ഈ വലിയ
തോട്ടത്തിലേക്ക് ഏകദേശം അടുക്കാറായപ്പോഴേക്കു തന്നെ മാധവൻ്റെ മനസ്സിൽ ബഹു ആശ്ചര്യരസമാണ് ഉണ്ടായത്. നാലഞ്ച് അത്യുന്നതങ്ങളായ മാളികകൾ ദൂരത്തുനിന്നു വെളുവെളെ ആകാശത്തിലേക്കു ഗോപുരങ്ങളോടു കൂടി ഉയർന്നു നില്ക്കുന്നതു കണ്ടു മാധവൻ വിസ്മയിച്ചുപോയി. ഇത്ര ഉയരമുള്ള മാളികകൾ ഇതിൽ മുമ്പു താൻ കണ്ടിട്ടില്ലെന്ന് ഉള്ളിൽ മാധവൻ നിശ്ചയിച്ചു. ഈ ബങ്കളാവുകളുടെ ഉന്നതങ്ങളായ ഗേറ്റു വാതിലുകൾ കടന്ന മുതൽ മാധവനു കാണപ്പെട്ട സകല സാധനങ്ങളും അത്യാശ്ചര്യകരമായിരുന്നു. ഇതു സാക്ഷാൽ ദേവേന്ദ്രൻ്റെ അമരാവതി തന്നെ ആയിരിക്കുമോ എന്നു തോന്നിപ്പോയി. ദ്രവ്യം നിർദ്ദാക്ഷിണ്യമായി ചിലവു ചെയ്തു ചെയ്യിപ്പിച്ചിട്ടുള്ള വേലകളല്ലാതെ അവിടെ ഒന്നും മാധവൻ കണ്ടില്ല. അത്യുന്നതങ്ങളായി അനല്പങ്ങളായ ശില്പവേലകളോടു കൂടിയ ഗേറ്റുവാതിൽ കടന്നപ്പോൾ ബങ്കളാവുകളുടെ ഉമ്രത്തേക്ക് അർദ്ധചന്ദ്രാകാരമായ ഒരു വ ഴിയാണ് കണ്ടത്. വിശേഷമായ ചരൽ പൂഴി ഇതുകൾ ഇട്ട് ഇടിച്ചു നിരത്ത് അതി വി സ്മാരത്തിൽ കിടക്കുന്ന ആ വഴിയും അതിന്റെ രണ്ടു ഭാഗങ്ങളിലും വലക്കെട്ടുമാതിരിയിൽ വെള്ളിപ്പച്ചായ ചെമ്പ് അഴികളെക്കൊണ്ടു വിചിത്രതരമായ പണിത്തരത്തിൽ വേലികൾ വെച്ച് അതുകളിൽ അതി സുരഭികളായും മനോഹരങ്ങലായും ഉള്ള പൂവള്ളികൾ പിടിപ്പിച്ചി രിക്കുന്നതും അതുകൾക്കു സമീപം അയ്യഞ്ച് ആറു ഫീറ്റ് ദൂരമായി റോഡിൽ മനോജ്ഞമായ ആകൃതികളിൽ മാർബൾ എന്ന കല്ലുകൊണ്ട് അവിടവിടെ ഉണ്ടാക്കിവെച്ച് കൃത്രിമ ജലാ ശയങ്ങളും കണ്ടാൽ ആരുടെ മനസ്സു വിനോദിക്കയില്ല. ആ അമരാവതിയിലെ എല്ലാ വാസ്തവങ്ങളും പറയുന്നതായാൽ ഞാൻ ഈ എഴുതുന്ന മാതിരിയിൽ നാലഞ്ചു പുസ്തകങ്ങൾ എഴുതേണ്ടി വരും. ബങ്കളാവുകളുടെ ഉഗ്രത്തു വണ്ടിയിൽ നിന്ന് ഇറങ്ങി നാലുഭാഗവും നോക്കിയപ്പോൾ താൻ എന്തോ ഒരു സ്വപ്നമോ മറ്റോ കാണുന്നതോ എന്നു മാധവനു തോന്നുപ്പോയി. മനസ്സിന്ന് അതികൌതുകരമല്ലാത്ത ഒരു സാധനവും എങ്ങും മാധവൻ കണ്ടില്ലാ. ബങ്കളാവിലെ ഓരോ മുറികളും അതിൽ ശേഖരിച്ചു ഭംഗിയായി വെച്ചിട്ടുള്ള സാമാനങ്ങളും കണ്ടിട്ടു മാധവൻ അത്ഭുതപ്പെട്ടു. പലേ മാതിരിയിൽ സ്വർണ്ണഗിൽട്ടിട്ട പച്ച വില്ലൂസ്സ്, നീരാളപ്പട്ട് മുതലായ വിശേഷമാതിരി തുണികൾകൊണ്ടു വേല ചെയ്തു കിടക്കൾ തറച്ചതും പലേവിധം അതിമോഹനമായ കൊത്തുവേലകളോടു കൂടിയതും ആയ കസാല കൾ, കോച്ചുകൾ, ഓരോ വിസ്തീർണ്ണങ്ങളായി അത്യുന്നതങ്ങളായ മുറികളിൽ നിരത്തി വരിവരിയായി വെച്ചവ അസംഖ്യം മാർബൾ എന്ന വെള്ളക്കല്ലുകൊണ്ടും വിശേഷമായ മരത്തരങ്ങൾ കൊണ്ടും ദന്തംകൊണ്ടും മറ്റും ഇംഗ്ലീഷ് മാതിരിയായി ഉണ്ടാക്കിയ അതി കൌതുകമായ പലേവിധം മേശകൾ, നാലുകോൽ ആറുകോൽ ദീർഘത്തിൽ തങ്കക്കൂടുകൾ ഇട്ടതും, അതുകൾക്ക് എതിരേ സമീപം വെച്ചിട്ടുള്ള അതിമനോഹരങ്ങളായ പലേവിധ സാധനങ്ങൾ അതുകളിൽ പ്രതിഫലിക്കുന്നതിനാൽ ആ വക സകല സാധനങ്ങളേയും എരട്ടിപ്പിച്ചു കാണിച്ചും കൊണ്ടു പരിചയമില്ലാത്ത മനുഷ്യനെ പരിഭ്രമിപ്പിക്കുന്നതും ആയ വലിയ നിലക്കണ്ണാടികൾ അസംഖ്യം. നാനൂറും അഞ്ഞൂറും ദീപങ്ങൾ വെവ്വേറെ ക ത്തിക്കാൻ ഉള്ള വെള്ളിക്കുഴലുകളിൽ ഗോളാകൃതിയായി ചെറിയ ചില്ലിൻ്റെ കൂടുകൾ വെച്ചു സ്വതേ അതിധവളങ്ങളാണെങ്കിലും സൂര്യപ്രഭയോ അഗ്നിപ്രഭയോ തട്ടുമ്പോൾ അനേകവിധമായ വർണ്ണങ്ങളെ ഉജ്ജ്വലിപ്പിച്ചുകൊണ്ടു തൂങ്ങുന്നതും അനേകവിധ കൊത്തുവേലയുള്ളതുമായ സ്ഫടികത്തൂക്കുമാലകളോടുകൂടിയ വിസ്താരത്തിൽ വൃത്തത്തിൽ നില്ല ന്നവകളും വിളക്കുവെച്ചാൽ ചന്ദ്രപ്രഭാപൂരം തന്നെ എന്നു തോന്നിക്കുന്നതും ആയ ലസ്റ്റർ വിളക്കുകൾ, അവിടവിടെ തങ്ക വാർണ്ണീസ്സും, പച്ചരെക്ക, മഞ്ഞരെക്ക മുതലായ പലേവിധ വർണ്ണച്ചായങ്ങളെ പിടിപ്പിച്ചു മിന്നിത്തിളങ്ങിക്കൊണ്ടു നില്ക്കുന്ന അത്യുന്നതങ്ങളായ മച്ചുക ളിൽ നിന്നും വെള്ളിച്ചങ്ങലകളിൽ തൂക്കിവിട്ട അനവധി. അത്യുന്നതങ്ങളായ ചുമരുകളിൽ പതിപ്പിച്ചിട്ടുള്ള അത്യാശ്ചര്യകരങ്ങളായ ചിത്രക്കണ്ണാടിക്കൂടുകളുടെ ഇടയ്ക്കിടെ സ്വർണ്ണ വർണ്ണങ്ങളായും രൂപ്യമയമായും ഉള്ള തണ്ടുകളിൽ എറക്കി ചുമരിൽ പതിച്ചുനിർത്തീട്ടുള്ള വാൾസെറ്റ് എന്ന് ഇംക്ലീഷിൽ പറയുന്ന വിളക്കുകൾ, സ്ഫടികത്തൂക്കുകളോടുകൂടിയ വെളു ത്തും നീലവർണ്ണങ്ങളായും മഞ്ഞനിറത്തിലും ഉള്ള ചായങ്ങളും വാർണ്ണീസ്സുകളും കൊടുത്ത് അതിഗംഭീരങ്ങളായി നില്ക്കുന്ന ചുമരുകളെ അലങ്കരിച്ചുംകൊണ്ടും നില്ക്കുന്നവ അനവധി. ചിലേടങ്ങളിൽ മുഴുവൻ പട്ടു പരവതാനികൾ വിരിച്ചും ചിലേടങ്ങളിൽ മാർബൾക്കൽ കടഞ്ഞുണ്ടാക്കിയ പലകകൾ പതിച്ചും ഉള്ള നിലങ്ങൾ. അത്യുന്നതങ്ങളായ സൌ ധങ്ങളിൽ കയറുവാൻ പത്മാകൃതിയിലും നാഗാകൃതിയിലും മറ്റും അതി മനോഹരമാം വണ്ണം ഉണ്ടാക്കപ്പെട്ടിട്ടുള്ളതും അതിഗംഭീരങ്ങളായും ഉള്ള കോണികൾ. കഴുത്തിന്നും അടിക്കും മാത്രം സ്വർണ്ണരെക്ക കൊടുത്തശേഷം മുഴുവനും വെള്ളച്ചായമോ പച്ചച്ചായമോ മഞ്ഞച്ചായമോ ഇട്ടു പീവരങ്ങളായി അത്യുന്നതങ്ങളായി നില്ക്കുന്ന സ്തംഭങ്ങൾ! മനോ ഹരങ്ങളായ ജാലകങ്ങൾ, വാതിലുക, വിലയേറിയ പട്ടുവളകൾ കൊണ്ട് ഉണ്ടാക്കിയ തിരകൾ, വെള്ളികൊണ്ടും സ്വർണ്ണം കൊണ്ടും ഗിൽട്ട് ഇട്ടു നീരാളപ്പട്ടുതിരയിട്ട വില്ലൂസ്സ് കൊണ്ടും പട്ടുകൊണ്ടും ഉള്ള കിടക്കകൾ, ഉപധാനങ്ങൾ, വെള്ളി മേക്കട്ടി ഇതുകളോടു ഉള്ള കുട്ടിലുകൾ, ഈവക ഓരോ സാധനങ്ങൾ മാധവൻ കണ്ടതുകളെക്കുറിച്ചു ശരിയായി വർണ്ണിക്കാൻ ആരാൽ കഴിയും!
മേല്ലുമേൽ അതിഗംഭീരങ്ങളായി നില്ക്കുന്ന സൌധങ്ങളുടെ അഗ്രത്തിൽ കാണപ്പെടുന്ന ചന്ദ്ര ശാലകളെ കണ്ടാൽ ആരുടെ മനസ്സു കുതൂഹലപ്പെടാതിരിക്കും! അഞ്ച് ആറ് നില മാളിക കൾ മേല്ലമേൽ കഴിഞ്ഞാൽ അതുകളുടെ ഉപരി ഓരോ ചന്ദ്രശാലകൾ എന്നു പറയപ്പെടുന്ന മേല്പ്പുരയില്ലാത്ത വെണ്മാടമേടകളെ കാണാം. ഈ ചന്ദ്രശാലകളുടെ സ്ഥലങ്ങൾ ചിലേട ങ്ങളിൽ ശുദ്ധ സ്ഫടികം പടുത്തും, ചിലേടങ്ങളിൽ കുപ്പിക്കിണ്ണക്കൂട്ട് ഉരുക്കി മെഴുകി ഉറപ്പിച്ച് പലവിധമായ ചായങ്ങളിൽ അതിന്മേൽ ലതാകൃതികളായും പുഷ്പാകൃതികളായുമുള്ള ചിത്ര ങ്ങളെക്കൊണ്ട് അലങ്കരിക്കപ്പെട്ടും, ചിലേടങ്ങൾ ശുദ്ധ മുത്തുശ്ശിപ്പി കടഞ്ഞു പലകയാക്കി പടുത്തും ചിലേടങ്ങളിൽ വിശേഷ വിധിയായി ഭംഗിയുള്ള പട്ടുപായകളെക്കൊണ്ടു മൂടിയും കാണാം. ചന്ദ്രശാലകളുടെ നാലു വക്കുകളിലും മുട്ടി നിന്ന് ഉയരം പൊങ്ങി നില്ലന്ന ഓരോ വിധം വേലികളുടെ മാതിരികളിലുള്ള ആവരണങ്ങളുടെ ഒരു ഭംഗി വാചാമ ഗോചരമെന്നു തന്നെ പറയാം. ചില സ്ഥലങ്ങളുടെ നാലുവക്കുകളും പൂവു കൊടുത്തതിനാൽ നിറത്തിന്നു മങ്ങൽ വരാത്ത തങ്കവർണ്ണമായ ചെറിയ പിച്ചളകമ്പികൾ കൊണ്ട് അവിടവിടെ രജത വർണ്ണമായ കുമിഴുകൾ അടിച്ചുള്ള വേലികൾ ലതാകൃതിയിലും പുഷ്പാകൃതിയിലും വേലചെ യൂതുകളെ കൊണ്ടു ചുറ്റപ്പെട്ടിട്ടു കാണാം. ചില സ്ഥലങ്ങൾ ശുദ്ധ മാർബൾ എന്ന ഉളയുന്ന വെള്ളക്കല്ലുകൾ കൊണ്ടു കടഞ്ഞുണ്ടാക്കിയ അസംഖ്യം അഴികളെക്കൊണ്ടു ചുറ്റപ്പെട്ടിട്ട് കാണാം. ചിലമേടകളുടെ നാലുവക്കിലും ലോഹങ്ങളെക്കൊണ്ടു വാർത്തതും, മാർബിൾ കു ഴിച്ചുണ്ടാക്കിയതും വിശേഷമായി മണ്ണുകൊണ്ട് ഉണ്ടാക്കി കടഞ്ഞെടുക്കപ്പെട്ടിട്ടുള്ളതുമായ പലവിധം പാത്രങ്ങളിൽ അതിസുരഭികളായും മനോഹരങ്ങളായും ഉള്ള പുഷ്പച്ചെടികൾ നട്ടുവളർത്തിയവകളെ നിരത്തി വരിവരിയായി വെച്ചിരിക്കുന്നതു കാണാം. ചില സ്ഥല ങ്ങളിൽ യന്ത്രപ്പണിയാൽ ചെമ്പുകുഴലിൽ കൂടി വളരെ അഗാധത്തിൽ നിന്ന് വലിച്ചുകൊ ണ്ടു വരുന്ന ജലം മാർബൾ, സ്ഫടികം ഇതുകളെകൊണ്ട് പത്മാകൃതിയിലും ഓരോ മൃഗങ്ങ ളുടെ മുഖാകൃതിയിലും ചക്രാകൃതിയിലും മറ്റും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഓരോ ദ്വാരങ്ങളിൽക്കൂടി നേത്രങ്ങളേയും ശ്രോത്രങ്ങളേയും ഒരുപോലെ ആനന്ദിപ്പിക്കുന്നവിധമുള്ള ആകൃതിയിലും ശബ്ദത്തോടും അനർഗ്ഗളമായി പതിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. ഇങ്ങിനെ അമ രാവതി ബങ്കളാവിൽ മാധവനാൽ കാണപ്പെട്ട സാധനങ്ങളുടെ അവസ്ഥയെപ്പറ്റി പറഞ്ഞു മനസ്സിലാക്കുവാനുള്ള വാഗ്മിത്വം എനിക്ക് ഇല്ലെന്നു ഞാൻ വിചാരിക്കുന്നതിനാൽ എനി ചുരുക്കി പറയാം.
മേൽ കാണിച്ച വിധമുള്ള ചന്ദ്രശാലകൾ മുതലായതും ഇതു കൂടാതെ വാപികൾ, മണിമ യഞ്ചങ്ങൾ, പുസ്തശാലകൾ, തോട്ടങ്ങൾ മുതലായ അനേകസാധനങ്ങളും കണ്ട് മാധവൻ അത്യാനന്ദപ്പെട്ടു എന്നേ പറവാനുള്ളൂ. മാധവന് ഈ ഭൂമി വിട്ട് ഏതോ ഇതുവരെ അനു ഭവിക്കാത്ത സുഖങ്ങളോടുകൂടിയ ഒരു സ്വർഗ്ഗലോകത്തോ മറ്റോ തന്നെ കൊണ്ടാക്കിയതു പോലെ തോന്നി.
മാധവൻ, ബാബു ഗോവിന്ദസേൻ്റെ ആതിഥ്യം പരിഗ്രഹിച്ച് ഈ സ്വർഗ്ഗതുല്യമായ അമരാ വതിയിൽ എട്ടുപത്തുദിവസം സുഖമായി താമസിച്ചു.
ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടി മേനോനും പുറപ്പെട്ടിട്ട് ഇരുപതിൽ അധികം ദിവ സമായല്ലൊ. അവരുടെ കഥ എന്തായി എന്ന് അറിവാൻ എൻ്റെ വായനക്കാർ ചോദി ക്കുന്നതായാൽ എനിക്ക് അല്പമേ പറവാനുള്ളൂ. “ഇന്‌ഡ്യ എങ്ങും തീവണ്ടി, കുമ്പിത്ത പാൽ - മാധവനെ കണ്ടുപിടിപ്പാൻ എന്തു പ്രയാസം?" എന്ന ധാർഷ്യം പറഞ്ഞു പുറ പ്പെട്ട ഗോവിന്ദൻകുട്ടി മേനവൻ്റെ സകല ഗർവും ശമിച്ചു. ബുദ്ധി ക്ഷയിച്ചു; തീവണ്ടിയും ടെലിഗ്രാഫും തീക്കപ്പലുകളും എന്തെല്ലാമുണ്ടായിരുന്നാലും ഭാഗ്യം ഇല്ലാതെ യാതൊന്നും മനുഷ്യനു വിചാരിക്കുന്നതുപോലെയും ആഗ്രഹിക്കുന്നതുപോലെയും സാധിക്കുകയില്ലെന്നു ഗോവിന്ദൻ കുട്ടിമേനവന് ഉള്ളിൽ നല്ല ബോദ്ധ്യമായി. കുറേശ്ശേ പുറത്തേക്കു പറഞ്ഞു തു ടങ്ങി. മദിരാശിയിൽ എത്തിയ ഉടനെ ഗോവിന്ദൻകുട്ടി മേനവൻ ഗിൽഹാം സായ്‌വിനെ ചെന്നു കണ്ടു. മാധവൻ അദ്ദേഹത്തെ കണ്ടതു വരെയുള്ള വിവരങ്ങൾ അറിഞ്ഞു. ഗോവി ന്ദൻകുട്ടിമേനവനും ഗോവിന്ദപ്പണിക്കർക്കും മനസ്സിന്ന് അപ്പോൾ കുറെ സമാധാനമായി. പിന്നെ അവർ നേരെ ബോമ്പായിക്കു വന്നു. ബൊമ്പായിൽ നിന്ന് അന്വേഷിച്ചുംകൊണ്ട് കാശിക്കു വന്നു. കാശിയിൽവെച്ചു ഗോവിന്ദപ്പണിക്കരുടെ ശരീരത്തിനു സുഖക്കേടായി ഒരു പത്തു ദിവസം അവിടെ താമസിക്കേണ്ടി വന്നു. മാധവൻ ബിലാത്തിയിലേക്കു തന്നെ പോയിരിക്കേണമെന്ന് അസംഗതിയായി ഗോവിന്ദൻ കുട്ടിമേനവന് ഒരു ഉദയം തോന്നി. ഭ്രാന്തന്മാരെപ്പോലെ പിന്നെയും ബൊമ്പായിലേക്കു ഗോവിന്ദൻകുട്ടിമേനവനും ഗോവിന്ദപ്പണിക്കരും മടങ്ങിപ്പോയി. പലവിധ അന്വേഷണങ്ങളും അതിസൂക്ഷ്മമായി അഞ്ചാറു ദിവസം ചെയ്തതിൽ മുൻ കുടുമയുള്ള ചെറുപ്പക്കാരനായ ഒരാൾ കുറെ ദിവസങ്ങൾക്കു മുമ്പു കപ്പൽ കയറീട്ടുണ്ടെന്നറിഞ്ഞു. ഉടനെ ബിലാത്തിക്കു കപ്പൽ കയറിയവരുടെ പേരു വി വരം പോർട്ടാഫീസിലും മറ്റും പോയി സൂക്ഷ്മമായി അറിഞ്ഞു. അതിൽ ഒന്നും മാധവന്റെ പേർ കാണ്മാനില്ല. പക്ഷേ, മാധവൻ പേരുമാറ്റി പറഞ്ഞിരിക്കാം എന്നു ശങ്കിച്ചു. എ ന്നാൽ സൂക്ഷ്മത്തിൽ അങ്ങിനെയല്ലാ, മാധവൻ ശരിയായ പേര് പറഞ്ഞിട്ടു തന്നെയാണു കപ്പൽ കയറിയത്. എന്നാൽ അതു കല്ലത്താവിലേക്കുള്ള കപ്പലുകളിൽ കയറി ആളുക ളുടെ പേർ കാണുന്ന പുസ്തകത്തിലാണു ചേർത്തിട്ടുള്ളത്. പിന്നെ ബ്രീൻഡ്സിവഴിക്കും മാർസെയിൽസ് വഴിക്കും ബിലാത്തിക്കുള്ള കപ്പലുകൾ കയറിയ ആളുകളുടെ പേർലിസ്റ്റ് നോക്കിയാൽ മാധവൻ്റെ പേർ കാണുമോ? ചെറുമനുഷ്യാ, നിൻ്റെ അവസ്ഥ എത്ര നി സ്സാരം. ഗോവിന്ദൻ കുട്ടി മേനവൻ പാസൻജർമാരുടെ ലിസ്റ്റ് ഏതു ബുക്കിൽ നിന്നു വാ യിച്ചുവോ അതിൽ മറ്റൊരിടത്ത് മാധവൻ്റെ പേർ വെളിവായി എഴുതിയിട്ടുണ്ട്. അവിടെ ഗോവിന്ദൻകുട്ടിമേനവൻ നോക്കാൻ ഭാവമില്ല. എന്തു ചെയ്യും! ഭാഗ്യത്തോടുകൂടിത്തന്നെ ഇരിക്കണം ബുദ്ധി സാമർത്ഥ്യം - അല്ലെങ്കിൽ കാര്യസിദ്ധി പ്രയാസം. ഗോവിന്ദപ്പണി ക്കർക്കു ബനാറീസ്സിൽ നിന്നു ബൊമ്പായിൽ മടങ്ങിയെത്തിയപ്പോൾ പിന്നെയും ശരീര ത്തിനു സുഖക്കേടായി. കൽക്കത്താവിലേക്കു പോയി അവിടെ നിന്നു ബർമ്മയിലേക്കു പോവണമെന്നാണ് ഇവർ ഉറച്ചത്. തല്ക്കാലം ഗോവിന്ദപ്പണിക്കർക്ക് പുറപ്പെടാൻ തക്ക സുഖമില്ലാത്തതിനാൽ രണ്ടുനാലുദിവസം കഴിഞ്ഞു പോവാമെന്നുവെച്ച് ബൊമ്പായിൽ ത ന്നെ താമസിച്ചു.
ഗോവിന്ദൻ കുട്ടിമേനവനു പലേ വിദ്യകളും തോന്നിയതിൽ ന്യൂസ് പേപ്പറിൽ പ്രസിദ്ധപ്പെ ടുത്തണം എന്നു തോന്നി. ആദ്യത്തിൽ ഒന്നുരണ്ടു പ്രാവശ്യം ചില ന്യൂസ്പേപ്പറുകളിൽ ഇ ന്ദുലേഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വർത്തമാനങ്ങളെക്കുറിച്ച് എഴുതിയിരുന്നു. ആ പ്ര സിദ്ധപ്പെടുത്തിയ ദിവസങ്ങളിൽ മാധവൻ കപ്പലിൽ കിടന്നു വിഷമിക്കുന്ന കാലമായിരി ക്കും എന്നു ഞാൻ വിചാരിക്കുന്നു. ഏതുവിധമായാലും മാധവൻ ഈ പ്രസിദ്ധപ്പെടുത്തിയ പേപ്പർ യാതൊന്നും കണ്ടതേ ഇല്ലാ. നിശ്ചയം തന്നെ.