ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായി യാത്ര ചോദിച്ചു. താൻ യാത്ര ചോദിച്ചതിനു നാലുദിവസം മുമ്പു ഗോവിന്ദസേന്റെ മകൻ കേശവചന്ദ്രസേൻ കല്പന അവസാനിച്ചതിനാൽ ബൊമ്പായിലേക്കു മടങ്ങിപ്പോയിരിക്കു ന്നു. ബാബു ഗോപിനാഥ ബാനർജി കൂട്ടുകച്ചവടത്തിലെ ഒരു ബ്രാഞ്ച് കച്ചവട സ്ഥലത്തി ലേക്കും അന്നുതന്നെ പോയി. അദ്ദേഹത്തിന്റെ സ്ഥിരമായ താമസം ആ ബ്രാഞ്ച് കച്ച വടം നടക്കുന്ന സ്ഥലത്തായിരുന്നു. മാധവൻ മലബാറിലേക്കു തല്ക്കാലം മടങ്ങുന്നില്ലെന്നും ബർമ്മാ, കാശി, അല്ലഹബാദ്, ആഗ്രാ, ഡെൽഹി, ലാഹൂർ മുതലായ സ്ഥലങ്ങളിൽ രണ്ടു മാസം സഞ്ചരിച്ചതിനുശേഷമേ മടങ്ങുന്നുള്ളൂ എന്നും പറഞ്ഞതിനാൽ കേശവചന്ദ്രസേനും ഗോപീനാഥ ബാനർജിയും മാധവനോടു താൻ എപ്പോഴെങ്കിലും മടങ്ങിപ്പോവുന്നതിനു മു മ്പ് ഗോപീനാഥബാനർജി താമസിക്കുന്നടേത്തു രണ്ടു ദിവസവും, മടക്കത്തിൽ ബൊമ്പാ യിൽ എത്തിയാൽ കേശവചന്ദ്രസേനിൻ്റെ കൂടെ രണ്ടു ദിവസവും താമസിച്ചിട്ടേ പോകയു ള്ളൂ എന്നുള്ള വാഗ്ദത്തം വാങ്ങീട്ടാണ് അവർ പുറപ്പെട്ടു പോയത്. അവർ പോയി നാലു ദിവസം കഴിഞ്ഞ ശേഷം മാധവനും യാത്ര പുറപ്പെട്ടു ഗോവിന്ദസേനെ അറിയിച്ചു. ഈ ബാബു ഗോവിന്ദസേൻ ധനത്തിൽതന്നയല്ല മര്യാദ, വിനയം, ഔദാര്യം, ദയ ഇതുകളിലും ആരാലും ജയിക്കപ്പെട്ടവനല്ല.
ഈ പുസ്തകത്തിൽ ഞാൻ പഞ്ചുമേനവനെയും മൂർക്കില്ലാത്ത നമ്പൂതിരിപ്പാട്ടിനേയും മഹാ ധനികന്മാർ എന്നും ഒന്നു രണ്ടു ദിക്കിൽ മൂർക്കില്ലാത്ത നമ്പൂതിരിപ്പാടിനെ "കുബേരൻ" എന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ബാബു ഗോവിന്ദസേനേയും ധനികൻ, കുബേരൻ എന്നെ ല്ലാം പറയുന്നുണ്ട്. എന്നാൽ എൻ്റെ വായനക്കാർ ഇവരെല്ലാം ധനത്തിൽ ഏദകേശം ഒ രുപോലെ എന്നു വിചാരിച്ചു പോവരുത്. ബങ്കാളിലെ കുബേരനും മദിരാശി സംസ്ഥാന ത്തിലെ കുബേരനും തമ്മിൽ വളരെ അന്തരമുണ്ട്. തമ്മിൽ ഉള്ള വ്യത്യാസം ദ്രവ്യത്തിനെ
ഗുണിക്കുന്നതു കൊണ്ടറിയാം. മദിരാശിയിൽ ഒരു അഞ്ചു ലക്ഷം ഉറുപ്പികയ്ക്കു സ്ഥിതിയു ള്ളവൻ നല്ല വലിയ ഒരു പ്രഭുവായി. ബങ്കാളത്ത് അഞ്ചു ലക്ഷക്കാർ നാലാംക്ലാസ്സ് ധനി കന്മാരാണ്. അവിടെ അഞ്ചുകോടി ദ്രവ്യസ്ഥന്മാർ ഒരു വക നല്ല പ്രഭുക്കളായി, മഹാധ നികൻ, കുബേരൻ എന്നു സംശയം കൂടാതെ ബങ്കാളത്തിൽ ഒരുവനെ പറയേണമെങ്കിൽ അയാൾക്ക് ഒരു പതിനഞ്ചു കോടിക്കുമേലെ ദ്രവ്യം വേണം. ഗോവിന്ദസേനും അനുജൻ ചിത്രപ്രസാദസേനും ഇങ്ങിനെ പതിനഞ്ചുകോടിക്കുമേലെ ദ്രവ്യം ഉള്ളവരിൽ അഗ്രഗണ്യ ന്മാരായിരുന്നു.
മാധവൻ യാത്ര പറഞ്ഞു പിരിയാറായപ്പോൾ ഗോവിന്ദസേൻ വളരെ വ്യസനിച്ചു.
ഗോവിന്ദസേൻ: നോം തമ്മിൽ വളരെ സ്നേഹിച്ചു പോയി. താങ്കൾ പിരിഞ്ഞു പോവു ന്നത് ഇപ്പോൾ എനിക്കു വളരെ വ്യസനമായിരിക്കുന്നു. നിവൃത്തിയില്ലല്ലൊ. താങ്കളുടെ യോഗ്യതയും സാമർത്ഥ്യവും മര്യാദയും എനിക്ക് അറിവായേടത്തോളം ഓർക്കുമ്പോൾ താങ്കൾ മദിരാശി ഗവർമ്മേണ്ടു കീഴിൽ വളരെ യോഗ്യതയായ ഒരു ഉദ്യോഗത്തിൽ വരുമെ ന്നു ഞാൻ വിശ്വസിക്കുന്നു. എൻ്റെ മകനെ എനിയത്തെ കൊല്ലം സിവിൽ സർവ്വീസിൽ എടുപ്പാൻ ഭാവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് അവൻ ഉദ്യോഗത്തിൽ ഇരിക്കേണമെന്ന് അത്ര മനസ്സില്ലാ. എങ്കിലും അവന് ഉദ്യോഗത്തിലാണ് രുചിയുള്ളത്. ഗൃഹസ്ഥവൃത്തിയും കാര്യാന്വേഷണവും കച്ചവടവും അവന് അത്ര രസമില്ല. താങ്കൾക്കു മനസ്സിന്നുണ്ടായ വ്യ സനമെല്ലാം തീർന്നു താങ്കളും അവനും ഒരേ കൊല്ലം സിവിൽസർവ്വീസിൽ ആയി എന്ന് അറിവാനും താങ്കൾ നാട്ടിൽ എത്തി പ്രിയപ്പെട്ട കുടുംബത്തോടു ചേർന്ന് സുഖമായിരിക്കു ന്നു എന്നു കേൾക്കാനും ഞാൻ സർവ്വശക്തനായിരിക്കുന്ന ദൈവത്തെ പ്രാർത്ഥിക്കുന്നു.
എന്നു പറഞ്ഞു ഗോവിന്ദസേൻ മാധവനെ പിടിച്ച് മാറത്ത് അണച്ച് ആലിംഗനം ചെയ്ത് വിശേഷമായ ഒരു പൊൻഗഡിയാളും, പൊൻചങ്ങലയും, തങ്കനിരാളത്തിന്റെ ഒരു സൂട്ട് ഉടുപ്പും, ആനക്കൊമ്പ്, വെള്ളി ഇതുകളെക്കൊണ്ടു വേല ചെയ്തിട്ടുള്ള അതിമനോഹരമായ ഒരു എഴുത്തുപെട്ടിയും സമ്മാനമായി കൊടുത്തു. ഗോപീനാഥബാനർജിയുടെ ബ്രാഞ്ച് ക ച്ചവട രാജ്യത്തിലേക്കു വണ്ടികയറുന്ന തീവണ്ടി സ്റ്റേഷനിലേക്കു തന്റെ ഗാഡിയിൽ കയ റ്റി ഗോവിന്ദസേൻ മാധവനെ കൊണ്ടു പോയി. വണ്ടി കയറാറായപ്പോൾ രണ്ടുപേർക്കും കണ്ണിൽ ജലം നിറഞ്ഞു.
മാധവൻ: എന്തോ ഒരു കാരണം നിമിത്തം ഇത്ര മഹാഭാഗ്യവാനും യോഗ്യനും ആയ താങ്കൾക്ക് എന്നിൽ ഈ ദയയും ആദരവും തോന്നി. ഇത് എനിക്ക് ഈ ജന്മത്തിൽ സാദ്ധ്യമായ ഒരു മഹാഭാഗ്യം എന്നുതന്നെ ഞാൻ എൻ്റെ ജീവനുള്ളിടത്തോളം വിചാരി ക്കും. സർവ്വഭാഗ്യ സമ്പൂർണ്ണനായിരിക്കുന്ന താങ്കൾക്ക് അല്പനായ എന്നാൽ എന്തൊരു പ്രത്യുപകാരമാണ് ഉണ്ടാവാൻ പോകുന്നത്. ഒന്നുംതന്നെ ഇല്ലാ. ഉണ്ടാവണമെന്ന് ആ ഗ്രഹിക്കുന്നതുമില്ല. എന്നാൽ താങ്കൾക്ക് എന്നിൽ ഉണ്ടായിട്ടുള്ള ഈ അധികമായ വാ ത്സല്യത്തിന്റെ വിലയെ ഞാൻ വിശ്വാസത്തോടെ അറിയുന്നുണ്ടെന്നും എല്ലായ്പ്പോഴും, ഈ ദേഹം ഉള്ള നാളോളം താങ്കളുടെ സ്മരണ എനിക്കു വിടുന്നതല്ലെന്നും താങ്കൾ എന്നെ ക്കുറിച്ചു വിശ്വസിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എൻ്റെ രാജ്യസഞ്ചാരം കഴിഞ്ഞു മടങ്ങിനാട്ടിലെത്തിയാൽ വിവരങ്ങൾക്കെല്ലാം എഴുതി അയച്ചു കൊള്ളാം. താങ്കളുടെ ആ ശ്രിതന്മാരിൽ ഒരുവനാണെന്ന് എന്നെ ദയയോട് എല്ലായ്പോഴും വിചാരിക്കുവാൻ വീണ്ടും ഞാൻ അപേക്ഷിക്കുന്നു.
ഗോവിന്ദസേൻ: കേശവചന്ദ്രസേൻ്റെ അഭ്യുദയത്തിൽ ഞാൻ എങ്ങിനെ കാംക്ഷിക്കു ന്നുവോ അപ്രകാരം താങ്കളുടെ അഭ്യുദയത്തിലും ഞാൻ കാംക്ഷിക്കുന്നു.
എന്നു പറഞ്ഞപ്പോഴേയ്ക്കു ബാബു ഗോവിന്ദസേന്ന് ഗൽഗദാക്ഷരങ്ങളായിപ്പോയി. ഏതെ ങ്കിലും തീവണ്ടിയിൽ മാധവനെ കയറ്റി കുണ്ഠിതത്തോടുകൂടി ഗോവിന്ദസേൻ മടങ്ങി. മാ ധവന്റെ മലയാളത്തിലേയും മദിരാശിയിലേയും വാസസ്ഥലവിവരങ്ങൾ എല്ലാം നോട്ടുബു ക്കിൽ ഗോവിന്ദസേൻ കുറിച്ച് എടുത്തു. വണ്ടിയിൽ കയറുമ്പോൾ തൻ്റെ ഒരു ഛായാചിത്രം എടുത്ത് മാധവന് കൊടുത്തു.
ഗോവിന്ദസേൻ പോയി, തീവണ്ടിയും ഇളകി. മാധവൻ അപ്പോൾ ഗോപീനാഥ ബാ നർജി താമസിക്കുന്ന ദിക്കിലേക്കാണ് ടിക്കറ്റു വാങ്ങിയിരിക്കുന്നത്. ഗോപീനാഥ ബാ നർജിയോടു പറഞ്ഞ പ്രകാരം അദ്ദേഹത്തിനെ കാണാതെ പോവാൻ പാടില്ലല്ലൊ. പലേ സംഗതികളും വിചാരിപ്പാനുണ്ടായത് കൊണ്ടു മാധവനു വഴി പോവുന്നതും ഒന്നും അറിഞ്ഞില്ലാ. അങ്ങിനെ ഇരിക്കുമ്പോൾ ഒരു വലിയ സ്റ്റേഷനിൽ എത്തി. പിന്നെ അ വിടെ നിന്നു ഗോപീനാഥബാനർജിയുടെ വാസസ്ഥലത്തിലേക്ക് അറുപത്തെട്ടു മൈൽസ് ദൂരമാണ് ഉള്ളത്. ആ സ്റ്റേഷനിൽ നിന്ന് അല്പം പലഹാരങ്ങളും മറ്റും കഴിച്ചു മാധവൻ അവിടെ നിന്നും പോന്നു.
ആ വലിയ സ്റ്റേഷൻ്റെ അടുത്ത് അപ്പുറമുള്ള സ്റ്റേഷനിൽ എത്തിയ ഉടനെ ചെറുപ്പക്കാര നായ ഒരു സുന്ദര പുരുഷൻ താൻ ഇരിക്കുന്ന വണ്ടിയുടെ വാതിൽ തുറന്ന് ആ വണ്ടിയിൽ തനിക്ക് അല്പനേരം ഇരിക്കുന്നതിന് ആർക്കെങ്കിലും വിരോധമുണ്ടോ എന്ന് ഇംഗ്ലീഷിൽ മാധവന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു. യാതൊരു വിരോധവുമില്ലെന്നു മാധ വൻ മറുപടി പറഞ്ഞും അതിൽ ഉള്ള രോഷം വഴിയാത്രക്കാർ ഇംഗ്ലീഷ് പരിചയമില്ലാ ഞ്ഞിട്ടായിരിക്കും ഒന്നും പറഞ്ഞില്ലാ. ഈ സുന്ദരപുരുഷൻ വണ്ടിയിൽ മാധവന്റെ അടു ക്കെ പോയി ഇരുന്നു.
അയാൾ കാഴ്ചയിൽ അതിസുമുഖനായും. അയാളുടെ ഉടുപ്പും പുറപ്പാടും ബഹുഭംഗിയായും ഇരുന്നു. ജാതിയിൽ ഒരു മുസൽമാനായി കാണപ്പെട്ടു. തലമുടി വളർത്തി ചുമലിന് അല്പം മീതെവച്ചു നിരത്തി മുറിച്ചിരിക്കുന്നു. അതിഭംഗിയുള്ള മേൽമീശ കൂടാതെ മുറത്തു രണ്ടു ഭാഗ ത്തും സൈഡോക്സ് എന്ന് ഇംഗ്ലീഷിൽ പറയുന്ന മാതിരിയിൽ രോമം കുറെ നീട്ടി നിരത്തി വെട്ടിമുറിച്ചിട്ടുണ്ട്. വർണ്ണം നല്ല പഴുത്ത നാരങ്ങയുടേതുതന്നെ. മുഖം ആകപ്പാടെ കണ്ടാൽ ബഹു ഭംഗി. തലയിൽ മൂർദ്ധാവുമാത്രം നല്ലവണ്ണം മൂടുന്ന മാതിരി മുഴുവൻ കട്ടിക്കസവായി ഒരു തൊപ്പി വച്ചിരിക്കുന്നു. ആ തൊപ്പിയും അതിനുചുറ്റും ഉള്ള കറുത്ത തലമുടിയും വെളുത്ത മുഖവും മേൽമീശയും കൂടി കാഴ്ചയിൽ അതിമനോഹരം എന്നേ പറവാനുള്ളൂ. ശരീരത്തിൽ അതിവിശേഷമായി വെളുത്ത മിന്നുന്ന കട്ടിവില്ലൂസ്സുകൊണ്ട് ഒരു അംഗർക്കാക്കുപ്പായം,
അതു മുട്ടു കഴിഞ്ഞു നാലഞ്ചുവിരൽ താണു നില്ക്കുന്നു. വെള്ള വില്ലൂസ് അംഗർക്കാ മുഴുവ നും സ്വർണ്ണ വർണ്ണങ്ങളായും കഴുത്തുമുതൽ കടിപ്രദേശം വരെ അടുത്തടുത്തു വെച്ചിട്ടുള്ള വയും ആയ കുടുക്കുകളാൽ കുടുക്കപ്പെട്ടിരിക്കുന്നു. കാലിൽ ഒന്നാന്തരം പച്ച നിറമായ പ ട്ടു കൊണ്ടുള്ള കാൽകുപ്പായം; കാലടികളിൽ ഒന്നാം തരം തിളങ്ങുന്ന ബൂട്ട്സ്, മാറത്തു സ്വർണ്ണവർണ്ണമായി മിന്നുന്ന ഒരു ഗഡിയാൾ ചങ്ങലയും തൂങ്ങുന്നുണ്ട്. ഇങ്ങിനെയാണ് ഇയാളുടെ വേഷം. ഇദ്ദേഹം മാധവൻ്റെ അടുത്തിരുന്നപ്പോൾത്തന്നെ മാധവന് അതികല ശലായ ഒരു പരിമളം ഉള്ളതായി തോന്നി. ലവൻഡിയറിൻ്റെയോ പനീരിൻ്റെയോ ബഹു കലശലായ പരിമളം. ഈ മഹാരസികനായ മനുഷ്യൻ ഇരുന്ന ഉടനെ തൻ്റെ പോക്കറ്റിൽ നിന്നു സ്വർണ്ണ വർണ്ണമായ ഒരു ചുരുട്ടു കേസ് (ചെറിയപെട്ടി) എടുത്തു തുറന്ന് ഒരു ചുരുട്ടു താൻ എടുത്തു കേസ്സു മാധവനു വെച്ചുകാണിച്ചു. താൻ ചുരുട്ടു വലിക്കാറില്ലെന്ന് ഇംഗ്ലീഷ് സമ്പ്രദായപ്രകാരം ഉപചാരത്തോടെ മാധവൻ പറഞ്ഞപ്പോൾ തനിക്കു വലിക്കുന്നതിന്നു വിരോധമുണ്ടോ എന്നു ചോദിച്ചതിന്ന് ഒട്ടും ഇല്ലെന്നു മാധവൻ ആദരവോടെ പറകയും അദ്ദേഹം ഉടനെ ചുരുട്ടു വലിക്കാൻ തുടങ്ങുകയും ചെയ്തു. കുറെ കഴിഞ്ഞശേഷം അയാൾ മാധവനോട് “താങ്കൾ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോവുന്നു? ഈ ദിക്കിൽ മുമ്പു സഞ്ചരിച്ചിട്ടില്ലെന്നു തോന്നുന്നു."
മാധവൻ: ഞാൻ ഇപ്പോൾ കല്ലത്താവിൽ നിന്നാണ് വരുന്നത്. ഒരു സ്നേഹിതനെ കാ ഞാൻ പോവുന്നു. എൻ്റെ രാജ്യം മലയാളമാണ് - മദിരാശി സംസ്ഥാനത്തിൽ. ഈ വടക്കേ ഇൻഡ്യാ സഞ്ചരിച്ചു കാണൻ വന്നതാണ്. താങ്കളുമായി പരിചയമാവാൻ എട വന്നത് എന്റെ ഒരു ഭാഗ്യം എന്നു ഞാൻ വിചാരിക്കുന്നു.
സുന്ദരപുരുഷൻ: അതെ, ഞാനും അങ്ങിനെതന്നെ വിചാരിക്കുന്നു. താങ്കളുടെ വല്ല സ്നേഹി തന്മാരോ ആൾക്കാരോ ഉണ്ടോ; അല്ല, താനേ പുറപ്പെട്ടുവോ?
മാധവൻ: ഒരാളുമില്ല; ഞാൻ താനേ ഉള്ളൂ.
സുന്ദരപുരുഷൻ: ശരി, ഞാൻ അലഹബാദിൽ ഒരു സബോർഡിനേറ്റ് ജഡ്‌ജിയാണ്. എ ന്റെ അച്ഛനെ കാണ്മാൻ എൻ്റെ സ്വന്തരാജ്യത്തേക്കു പോവുകയാണ്. എൻ്റെ അച്ഛൻ ഒരു വലിയ വർത്തകനാണ്. അദ്ദേഹത്തിന് ഞാൻ ഉദ്യോഗം ചെയ്യുന്നത് അത്ര ഇഷ്ടമില്ല. എന്റെ സ്വന്ത മനസ്സാൽ ഈ ഉദ്യോഗത്തിൽ ഇരിക്കുന്നതാണ്. ഞാൻ ഒന്നാം ക്ലാസ്സു വണ്ടിക്കാണ് ടിക്കറ്റു വാങ്ങീട്ടുള്ളത്. എന്റെ ഭാര്യയും രണ്ടു മക്കളും ആ വണ്ടിയിൽ ഉണ്ട്. വണ്ടിയിൽ ഇരുന്നു മുഷിഞ്ഞ് ഓരോ സ്റ്റേഷനിൽ എത്തിയാൽ എല്ലായ്പ്പോഴും ഞാൻ പ്ലാട്ടുഫോറമിൽ എറങ്ങി നടന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് ഈ വണ്ടിയിൽ ദൂര യാത്ര ചെയ്യുന്നത് ബഹു ഉപദ്രവമാണ്. താങ്കൾ ഈ വണ്ടിയിൽ ഇരിക്കുന്നതു കണ്ടു. കണ്ടപ്പോൾ തന്നെ എനിക്കു സംസാരിക്കേണമെന്നു തോന്നി. മുഖം നോക്കിയപ്പോൾ തന്നെ ഇംക്ലീഷ് അറിയാം എന്നു ഞാൻ നിശ്ചയിച്ചു. ഇപ്പോൾ വളരെ സന്തോഷമായി. എന്റെ പേർ ഷിയർ ആലിഖാൻ എന്നാണ്. നിങ്ങൾ ഒരു ബി.എ. ആയിരിക്കുമെന്നു ഞാൻ ഊഹിക്കുന്നു.
മാധവൻ: അതെ.
ഷിയർ ആലിഖാൻ: എനിയും ലക്ഷണം പറയട്ടെ? ബി.എൽ. കൂടിയാണ്, അല്ലേ?
മാധവൻ: (ചിറിച്ചും കൊണ്ട്) അതെ.
ഷിയർ ആലിഖാൻ: ഞാനും ഒരു ഗ്രാഡവെറ്റാണ്. നിങ്ങൾക്കു നിങ്ങളുടെ സ്നേഹിതനോ ടുകൂടി എത്രദിവസം താമസമുണ്ട്?
മാധവൻ: ഒരു ദിവസം.
ഷിയർ ആലിഖാൻ: വിശേഷവിധി ആവശ്യം ഒന്നും ഇല്ലെങ്കിൽ നുമ്മൾക്ക് ഒന്നായി എ ന്റെ രാജ്യത്തേക്കു പോവുക. രാജ്യസഞ്ചാരത്തിന്നു വന്നതല്ലേ? ഇന്ന ദിക്കിൽ തന്നെ ഒന്നാമതു പോവണമെന്നില്ലല്ലൊ. എൻ്റെ ഭവനത്തിൽ ഒരാഴ്ച താമസിച്ച് ആ രാജ്യത്തിൽ ഉള്ള വിശേഷങ്ങൾ എല്ലാം കണ്ടു പിന്നെ ഇഷ്ടംപോലെ ഏതെങ്കിലും ദിക്കിലേക്കു പോ കാമല്ലൊ.
മാധവൻ: ഞാൻ ഒരു സ്നേഹിതനെ കാണാമെന്നുവെച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തി ന്റെ വാസസ്ഥലത്ത് ഒന്നാമതു പോവണം എന്നു പറഞ്ഞതാണ്.
ഷിയർ ആലിഖാൻ: നിങ്ങൾക്ക് ഈ ദിക്കുകളിൽ ആരും പരിചയമില്ലെന്നു ഞാൻ ധരിച്ചു. ആരാണു സ്നേഹിതൻ?
മാധവൻ: ഗോപീനാഥ ബാനർജി. അദ്ദേഹത്തിനെ ഞാൻ ഇയ്യെടെ കല്ലത്താവിൽ നിന്ന് യദൃച്ഛയാ കണ്ടു പരിചയമായതാണ്. അദ്ദേഹം കല്ലത്ത വിടുമ്പോൾ എന്നെ ക്ഷണിച്ചിട്ടു ണ്ടായിരുന്നു. അതുപ്രകാരം പോവുന്നതാണ്.
ഷിയർ ആലിഖാൻ: ഓ! മിസ്റ്റർ ഗോപീനാഥ ബാനർജി എൻ്റെ വലിയ ഒരു ഇഷ്ടനാണ്. എന്റെ അച്ഛന്റെയും ഇഷ്ടനാണ്. ഞാൻ കുറെ ദിവസമായി അദ്ദേഹത്തിനെ കണ്ടിട്ടില്ലാ. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. വലിയ വർത്തകനാണ്. താങ്കൾ അദ്ദേഹത്തിന്റെ സ്നേഹിതനാണെന്ന് അറിയുന്നതിൽ എനിക്കു സന്തോഷം. എന്നാൽ ഞാൻ അദ്ദേഹ ത്തിന് ഒരു എഴുത്തു തരാം. അദ്ദേഹത്തേയും ക്ഷണിച്ചു കളയാം. നിങ്ങൾ രണ്ടുപേരും കൂടി എന്റെ രാജ്യത്തേക്കു വരുന്നത് എനിക്കു വലിയ സന്തോഷം. ഞാൻ നാലുമാസത്തെ കല്പനയെടുത്തു പോവുന്നതാണ്. നാലുമാസങ്ങൾക്കുള്ളിൽ എപ്പോഴെങ്കിലും നിങ്ങൾ വരു ന്നതായാൽ എനിക്കു വളരെ സന്തോഷം.
മാധവൻ: അങ്ങിനെതന്നെ - വരാം.
ഇങ്ങിനെ അവർ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴേക്കും വണ്ടി വേറെ ഒരു വലിയ സ്റ്റേഷനിൽ എത്തി. ആ സ്റ്റേഷനിൽ ഉള്ള തിരക്ക് ഏതു പ്രകാരം എന്നു പറഞ്ഞു കൂടാ. വണ്ടി ഇവിടെ എത്തുമ്പോഴേക്കു സൂര്യാസ്തമനമായിരിക്കുന്നു. സ്റ്റേഷനിൽ പ്ലാറ്റുഫോ റത്തിൽ എങ്ങും ജനങ്ങളും സാമാനങ്ങളും നിറഞ്ഞിരിക്കുന്നു. അന്യോന്യം നിലവിളിച്ചു പറഞ്ഞാൽകൂടി കേൾപ്പാൻ പ്രയാസം. വണ്ടി സ്റ്റേഷനിൽ നിന്ന ഉടനെ സബോർഡിനേറ്റ് ജഡ്‌ജി ഷിയർ ആലിഖാൻ അവർകൾ മാധവൻ്റെ കൈയും പിടിച്ചു വണ്ടിയിൽ നിന്നു പ്ലാറ്റുഫോറത്തിലേക്ക് എറങ്ങി. “പിയോൻ, പിയോൻ" എന്ന് ഉറക്കെ വിളിച്ചു അപ്പോൾ ഒരു കുപ്പായവും പിഗിഡിയും അരപ്പട്ടയും മറ്റും ഇട്ടു മുറുക്കിയ ഒരു താടിക്കാരൻ അതികൂറ്റൻ പട്ടാണി അടുത്ത ഒരു വണ്ടിയിൽ നിന്നു പുറത്തു ചാടി. "സാബ്" എന്ന് അതിഭയഭക്തി യോടെ പറഞ്ഞു കൊണ്ട് സബ്ബ് ജഡ്‌ജി അവർകളുടെ അടുക്കെ വന്നു നിന്നു.
ഷിയർ ആലിഖാൻ: ഈ വണ്ടിയിൽ കയറി ഇദ്ദേഹത്തിൻ്റെ ഈ സാമാനങ്ങൾ എല്ലാം നോക്കി ബന്തോവസ്മായി ഇവിടെ ഇരിക്കണം. ഞങ്ങൾ റിപ്രെഷമണ്ട് റൂമിൽ (പലഹാര ങ്ങൾ മുതലായതു സായ്‌വൻമാർക്കും മറ്റും തെയ്യാറാക്കി വെച്ചിരിക്കുന്ന മുറിയിൽ) പോയി വരട്ടെ" എന്ന് പറഞ്ഞു
“ഹൊ - സാബ്ബ്", എന്ന് പറഞ്ഞ് അവൻ മാധവൻ ഇരുന്ന വണ്ടിക്കകത്തുപോയി സാമാ നങ്ങളുടെ അടുക്കെ ബഹു ജാഗ്രതയോടെ നിന്നു.
സബോർഡിനേറ്റ് ജഡ്‌ജി അവർകൾ മാധവൻ്റെ കൈവിടാതെ പിടിച്ചും കൊണ്ട് ഓരോ നേരംപോക്കും പറഞ്ഞു റിഫ്രെഷ്ണ്ട് റൂമിലേക്കു കടന്നു.
ഷിയർ ആലിഖാൻ: എന്താണ് നമ്മൾ തിന്നുന്നത്? (എന്നു മാധവനോട്)
മാധവൻ: താങ്കളുടെ ഇഷ്ടംപോലെ.
ഷിയർ ആലിഖാൻ: മാംസാഹാരങ്ങൾക്കും വൈനിനും താങ്കൾക്ക് വിരോധമില്ലായിരി
മാധവൻ: വിരോധമില്ലാ.
ഷിയർ ആലിഖാൻ: “ശരി”
“ബോയിബോയി" എന്നു വിളിച്ചു.
ബോയ് “എസ്സാർ" എന്ന് നിലവിളിച്ചുകൊണ്ട് ഓടിയെത്തി.
ഷിയർ ആലിഖാൻ "മട്ടൻചോപ്സ്, കട്ളഡ്ഡ്, ബ്രെഡ്. ചീസ്സ്, ഷെറി വയിൻ" എന്നു കല്പി
ബോയി, “എസ്സാർ" എന്നു പറഞ്ഞു കല്പിച്ച സാധനങ്ങൾ കൊണ്ടു വരാൻ ഓടിപ്പോയി.
സബ്ബ് ജഡ്‌ജി അവർകളും മാധവനും ഓരോ കുസാലയിന്മേൽ ഇരുന്നു. ഉടനെ സബ്ബ് ജഡ്‌ജി അവർകൾ കസാലമേൽ നിന്ന് എഴുനേറ്റ് "ഓ! എൻ്റെ മകനെക്കൂടി ഞാൻ കൂട്ടി ക്കൊണ്ടു വരട്ടെ. അവൻ ഒന്നാം ക്ലാസ്സ് വണ്ടിയിൽ അവൻറെ അമ്മയോടുകൂടി ഇരിക്കുന്നു. ഞാൻ ആ വണ്ടിയിൽ നിന്ന് എറങ്ങുമ്പോൾ തന്നെ അവൻ ശാഠ്യം പിടിച്ച് ഒന്നിച്ചു വരാൻ കരഞ്ഞു. എന്നോടു കൂടി അല്ലാതെ ആ ചെക്കൻ ഭക്ഷണം കഴിക്കയില്ലാ. ഞാൻ ഒരു നി മിഷത്തിലകത്തു വരും" എന്ന് പറഞ്ഞ് ഗഡിയാൾ ഒന്ന് എടുത്തു നോക്കി, വണ്ടിപുറപ്പെ ടാൻ പതിനാലു മിനിട്ട് ഉണ്ട്, പറഞ്ഞു സബ്ബ്ജഡ്‌ജി വേഗം പുറത്തേക്കു പോയി. കുട്ടിയെ കൊണ്ടു വരാൻ പോയത് മാധവന് അതി സന്തോഷമായി. മാധവൻ അവിടെ ഇരുന്നു. അപ്പോഴേക്കും ബട്ടർ കല്പന പ്രകാരം ഓരോ സാധനങ്ങൾ കൊണ്ടുവന്നു വെച്ചുതുടങ്ങി. മാധവൻ സബ്ജഡ്‌ജിയുടെ വരവും കാത്തിരുന്നു. അഞ്ചുമിനിട്ടു കഴിഞ്ഞു - ആറു കഴിഞ്ഞു ഏഴ് - എട്ട് - ഒമ്പത് - പത്തുമിനിട്ടായി. അപ്പോൾ മാധവൻ എന്താ ആലോചിച്ചു. അടുക്കെ നില്ക്കുന്ന ബട്‌ലർ "എനി നാലു മിനിട്ടേ ഉള്ളൂ. ഈ സാധനങ്ങൾ എല്ലാം ആറി ചീത്തയായി തുടങ്ങി" എന്ന് പറഞ്ഞു.
മാധവൻ, "അദ്ദേഹം വന്നില്ലല്ലൊ," എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി - ആദ്യം ഒന്നാം ക്ലാസ്സുവണ്ടികൾ കെട്ടിയ ദിക്കിലേക്കു ഓടി. ആ വണ്ടികളുടെ വാതുക്കൽ എല്ലാം പോയി, ഷിയർ ആലിഖാൻ സബ്ബ് ജഡ്‌ജി! ഷിയർ ആലിഖാൻ സബ്ബ് ജഡ്‌ജി! എന്ന് ഉറ ക്കെ വിളിച്ചു. ആരും ഉരിയാടിയില്ല. മാധവൻ വല്ലാതെ പരിഭ്രമിച്ചു. താൻ കയറിയ വണ്ടിയിൽ വന്നുനോക്കുമ്പോൾ അവിടെ വച്ചിരുന്ന തൻ്റെ വക യാതൊരു സാമാനങ്ങ ളേയും കണ്ടില്ല. പിയോനുമില്ലാ സബ്ബ്ജഡ്‌ജിയുമില്ലാ. സമാനങ്ങൾ എല്ലാ ആ തടിച്ച പ്യൂൺ എടുത്തു കൊണ്ടുപോയി എന്ന് വണ്ടിയിൽ ഉണ്ടായിരുന്ന ഇംഗ്ലീഷ് അറിഞ്ഞുകൂടാ ത്ത ചില വഴിയാത്രക്കാർ കൈകൊണ്ടും മറ്റും കാണിച്ചു മാധവനെ മനസ്സിലാക്കി. മാ ധവൻ പിന്നെയും എന്തിനാണെന്നും എവിടേക്കാണെന്നും മാധവനു തന്നെ നിശ്ചയമി ല്ലാതെ പ്ലാട്ടുഫോറത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു ഭ്രാന്തൻ്റെ മാതിരി ഓടി. അപ്പോ ഴേക്കും വണ്ടി എളകി പോകയും ചെയ്തു.
മാധവന് അപ്പോൾ ഉണ്ടായ പരിഭ്രമവും വ്യസനവും മതിയാകും വണ്ണവും ശരിയാകും വണ്ണ വും പറഞ്ഞ് എൻ്റെ വായനക്കാരെ ധരിപ്പിപ്പാൻ എന്നാൽ പ്രയാസം. താൻ അപ്പോൾ ഇട്ടിട്ടുള്ള കുപ്പായവും തൊപ്പിയും കാലൊറയും ബൂട്ടിനും ഒരു ചെറിയ ഉറുമാലും രണ്ട് ഉറു പ്പികയ്യോ മറ്റോ ചില്ലറയും ഒരു റിവോൾവർ പോക്കറ്റിൽ ഉണ്ടായിരുന്നതും താൻ എല്ലാ യ്പ്പോഴും ധരിച്ചു വരുന്ന ഒരു സാധാരണ ഗഡിയാളും ഒരു റെയിൽവെ ടിക്കറ്റും ഒഴികെ മറ്റു സകല സാധനങ്ങളും പോയി. പോയ സാധനങ്ങളിൽ ഏറ്റവും വിലപിടിച്ച സാധ നങ്ങൾ, ബാബു ഗോവിന്ദസേൻ കൊടുത്ത പൊൻഗഡിയാളും ചങ്ങലയും ഒരു വിലയുള്ള ദന്തത്തിന്റെ എഴുത്തുപെട്ടിയും വിശേഷമായ നീരാളത്തിൻ്റെ ഉടുപ്പുകളും ആണ്. പാവം! സാധു മാധവൻ അന്ധനായി പ്ലാട്ടുഫോമിൽ കുറെ നിന്നു - വണ്ടിയും പോയി. സ്വത്തുക്കൾ സകലവും അലഹബാദിലെ സബ്ബ് ജഡ്‌ജിയും കൊണ്ടു പോയി.
ഈ ഷിയർ ആലിഖാൻ എന്നു കള്ളപ്പേർ പറഞ്ഞ പെരുങ്കള്ളൻ ഈ വക പ്രവൃത്തിയിൽ വളരെ പണം തട്ടിപ്പറിച്ചവനാണ്. മാധവനെ ഇവനും ഇവൻ്റെ കൂട്ടരും കൂടി വൈകുന്നേരം പലഹാരം കഴിപ്പാൻ എറങ്ങിയ സ്റ്റേഷനിൽ വെച്ചു കണ്ടു. ദിക്കു പരിചയമില്ലാത്തവനാ ണെന്നു മനസ്സിലായി, തൻ്റെ കൂറ്റുകള്ളന്മാർ രണ്ടാളോടുകൂടി മാധവനെ ഇങ്ങിനെ ചതിച്ച താണ്. ആ കള്ളന്മാർ മാധവൻ്റെ വണ്ടിയിൽ നിന്നു സമാനാവും എടുത്തു സ്റ്റേഷനിൽ നിന്നു കുതിച്ചു ഓടിപ്പൊയ്ക്കളയുകയും ചെയ്തു. എനി എന്തു നിവൃത്തി ഈശ്വരാ! എന്നു വിചാരിച്ചു മാധവൻ ഓടി സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽ ചെന്നു.
മാധവൻ: ഇതാ എൻ്റെ സാമാനങ്ങൾ എല്ലാം കളവു പോയിരിക്കുന്നു. ഞാൻ അന്യ രാജ്യ
ക്കാരനാണ്. എന്നെ ദയവുചെയ്തു സഹായിക്കണേ!.
17. поштат ал
സ്റ്റേഷൻ മാസ്റ്റർ: പൊല്ലീസ്സുകാരോടു പോയി പറയൂ.
മാധവൻ: പൊല്ലീസ്സുകാരെ ആരെയും കാണുന്നില്ലാ.
സ്റ്റേഷൻ മാസ്റ്റർ: അതിനു ഞാനെന്തു ചെയ്യും?
മാധവൻ: ഞാൻ അന്യദിക്കുകാരനാണ്.
സ്റ്റേഷൻ മാസ്റ്റർ: അതിനു ഞാനെന്തു ചെയ്യും?
മാധവൻ: എനിക്ക് ഈ ദിക്കിൽ ആരെയും പരിചയമില്ല.
സ്റ്റേഷൻ മാസ്റ്റർ: അതിനു ഞാനെന്തു ചെയ്യും?
മാധവൻ: നിങ്ങൾ എനിക്കു വല്ല സഹായവും ചെയ്യാഞ്ഞാൽ ഞാൻ വളരെ കുഴങ്ങിപ്പോ വുമല്ലൊ.
സ്റ്റേഷൻ മാസ്റ്റർ: പൊല്ലിസ്റ്റുകാരോടു പോയി പറയൂ. പോട്ടർ, ഈ മനുഷ്യനു പൊല്ലീസ്റ്റു കാരെ കാണിച്ചു കൊടുക്കൂ. ഇവിടെ പൊല്ലീസ്സുകാർ ആരും ഇല്ലെങ്കിൽ പൊല്ലീസ്സുകച്ചേരി കാണിച്ചു കൊടുക്കൂ.
പ്ലാറ്റൂ ഫോറത്തിൽ പൊല്ലിസ്റ്റുകാരെ കണ്ടില്ലാ. പൊല്ലീസ്സു കച്ചേരിയിൽ ചെന്നപ്പോൾ അവിടെ വാതിൽ അടച്ചിരിക്കുന്നു. ആ ദിക്കിൽ നുമ്മളുടെ ബ്രിട്ടീഷ് ഇൻഡ്യയിലെ പൊ ല്ലീസ്സുകാർ അല്ല. ഈ കളവു പോയതും ബ്രിട്ടീഷ് ഇൻഡ്യയ്ക്കു പുറത്തു ഒരു രാജ്യത്തു വെ ച്ചാണ്. മാധവന്റെറെ പിന്നാലെ തന്നെ ഹോട്ടലിലെ ബട്ളർ കൂടിയിരിക്കുന്നു. "സാമാനം ഉണ്ടാക്കിയതിന്ന് ഒന്നര ഉറുപ്പിക ചാർജ്ജുണ്ട് - വേണമെങ്കിൽ നിന്നോളണം, പണം തരണം" എന്ന് പറഞ്ഞു പിന്നാലെ വന്നു.
മാധവൻ: ഞാൻ സാധനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ആ കള്ളനല്ലേ പറഞ്ഞത്? ഞാൻ എന്തിനാണു പണം തരുന്നത്?
ബട്ളർ: നിങ്ങളാണു പറഞ്ഞത്. നിങ്ങൾ പണം തരണം. എന്നു പറഞ്ഞു പിന്നെയും പിന്നാലെ വിടാതെ കൂടി.
പൊല്ലീസ്സുകാരെ ഒരാളെയും കാണാത്തതിനാൽ മാധവൻ പിന്നെയും തീവണ്ടി സ്റ്റേഷനി ലേക്കു തന്നെ മടങ്ങി വന്നു. സ്റ്റേഷൻ മാസ്റ്ററുടെ അടുക്കെപ്പോയി.
മാധവൻ: പൊല്ലീസ്സുകാരെ ആരെയും കാണുന്നില്ല.
സ്റ്റേഷൻ മാസ്റ്റർ: അതിനു ഞാനെന്തു ചെയ്യും?
ബട്ളർ: (സ്റ്റേഷൻ മാസ്റ്ററോട്) അദ്ദേഹം ഹോട്ടലിൽ വന്നു സാമാനങ്ങൾക്കു കല്പന കൊ ടുത്തു. ഉണ്ടാക്കികൊണ്ടു വന്ന ശേഷം ഇപ്പോൾ വില തരുന്നില്ലാ.
സ്റ്റേഷൻ മാസ്റ്റർ: (മാധവനോട്) അത് എന്താണു കൊടുക്കാത്തത്?
മാധവൻ: നിങ്ങൾ കല്പിച്ചാൽ കൊടുക്കാം. എൻ്റെ കൈയിൽ ഉള്ള മുഴുവൻ പണവും കൊടു ക്കാം. എന്നാൽ നിങ്ങൾ എനിക്ക് ഒരു ഉപകാരം മാത്രം ചെയ്യണം. ഞാൻ ഇങ്ങിനെ സങ്ക ടത്തിൽപ്പെട്ട ഒരു മനുഷ്യനല്ലെ - എൻ്റെ സ്നേഹിതന് ഒരു ടെലിഗ്രാം (കമ്പി വർത്തമാനം) അയച്ചു തരണം.
സ്റ്റേഷൻ മാസ്റ്റർ: നേരം ആറുമണി കഴിഞ്ഞുവല്ലൊ. ആരാണ് സ്നേഹിതൻ?
മാധവൻ: മിസ്റ്റർ ഗോപീനാഥ ബാനർജി എൻ്റെ സ്നേഹിതനാണ്. അദ്ദേഹത്തിനെ കാ ണ്മാനാണു ഞാൻ പോവുന്നത്. അദ്ദേഹത്തിന് ഒരു കമ്പി ഇപ്പോൾത്തന്നെ അയച്ചു ത
രണം.
"ഗോപിനാഥ ബാനർജി" എന്ന പേരു കേട്ടപ്പോൾ എന്തോ സ്റ്റേഷൻമാസ്റ്ററുടെ പ്രകൃതം ഒന്നു വല്ലാതെ മാറി. ആ കോടീശ്വരൻ്റെ സ്വന്തം ആളാണ് ഈ സ്റ്റേഷൻമാസ്റ്റർ. ബഹുവി ധമായ സാമാനങ്ങൾ ഈ സ്റ്റേഷനിൽ കൂടി അദ്ദേഹത്തിന്നു വേണ്ടി ദിവസംപ്രതി വന്നും പോയിക്കൊണ്ടും ഇരിക്കും. വളരെ പണം സ്റ്റേഷൻമാസ്റ്റർക്ക് അദ്ദേഹത്തോടു സമ്മാന മായിട്ടും മറ്റും കിട്ടിവരുന്നുണ്ട്. അത്രയുമല്ല, ഒരു കുറി എന്തോ ഒരു വികടം കാണിച്ചതി നാൽ ഈ സ്റ്റേഷൻ മാസ്റ്ററുടെ കാല്ല ചങ്ങല വരാൻ പോയത് അദ്ദേഹത്തിൻ്റെ ദയയാൽ ഇല്ലാതെ ആയിരിക്കുന്നു. ഗോപീനാഥ ബാനർജി എന്നുവെച്ചാൽ ആ സ്റ്റേഷൻ മാസ്റ്റർക്ക് ഒരു ഈശ്വരനെപ്പോലെയാണ്, ആ പേരു പറഞ്ഞു കേട്ട ഉടനെ അദ്ദേഹം ഇരിപ്പിടത്തിൽ നിന്ന് എണീട്ടു.
സ്റ്റേഷൻ മാസ്റ്റർ: താങ്കൾ അദ്ദേഹത്തിൻ്റെ സ്നേഹിതനോ? അദ്ദേഹത്തിന്റെ അടുക്കലേ ക്കു പോവുന്നുവോ? പോട്ടർ, കസാല കൊണ്ടു വാ. ഇരിക്കിൻ. ടെലിഗ്രാം ഈ നിമിഷം അയയ്ക്കാം. അദ്ദേഹത്തിന്റെ ഒരു ടെലിഗ്രാമിന് ഇപ്പോൾ ഞാൻ മറുവപടി അയച്ചതേ ഉ ള്ളൂ, അദ്ദേഹം അദ്ദേഹത്തിന്റെ സ്ഥലത്തുള്ള റെയിൽവേ സ്റ്റേഷനിൽ തന്നെ ഇപ്പോൾ ഉണ്ടായിരിക്കണം. ടെലിഗ്രാം വേഗം എഴുതിത്തരികേ വേണ്ടൂ.
മാധവൻ ഉടനെ ടെലിഗ്രാം എഴുതി സ്റ്റേഷൻ മാസ്റ്റർ വശം കൊടുത്തു.
സ്റ്റേഷൻ മാസ്റ്റർ അഞ്ചുനിമിഷത്തിലകത്തു മറുപടി വരുത്തിത്തരാമെന്നു പറഞ്ഞു ടെ ലിഗ്രാം അടിച്ചു. മാധവനു കുറെ ചായയും മറ്റും ക്ഷണം വരുത്തിക്കൊടുത്തു. ഉടനെ പൊലീസ്സുകാരുടെ അടുക്ക ആളെ അയച്ചു. വേണ്ടതെല്ലാം ചെയ്തു. പണത്തിന്നു ചോദിച്ച ഹോട്ടൽ ബട്ളറെ തല്ക്കാലം കണ്ടതേ ഇല്ലാ. കഷ്ടിച്ചു ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ മറുവടി ടെലിഗ്രാം എത്തി. സ്റ്റേഷൻ മാസ്റ്റർക്ക്, നേരെ താഴെ പറയുന്ന പ്രകാരമായിരുന്നു ടെലിഗ്രാം.
“മലബാറിൽ നിന്നു വന്ന മാധവൻ്റെ ടെലിഗ്രാം കിട്ടി. ഇദ്ദേഹം എന്റെ പ്രാണപ്രിയനായ ഒരു മനുഷ്യനാണ്. ഇദ്ദേഹത്തിന്നു വേണ്ട സകല ഉപചാരങ്ങളും ചെയ്ത് വളരെ സുഖമാക്കി താങ്കൾ ഇന്നു രാത്രി അവിടെ പാർപ്പിക്കണം. മാധവൻ്റെ ടെലിഗ്രാം ഇവിടെ കിട്ടുമ്പോൾ ഇവിടുന്ന് അങ്ങോട്ടുള്ള ഒടുവിലത്തെ വണ്ടി പോയിരിക്കുന്നു. അല്ലെങ്കിൽ “ഈ രാത്രി യിൽ തന്നെ” ഞാൻ അവിടെ എത്തുമായിരുന്നു. മാധവനോട് അശേഷം വ്യസനിക്കരുതെന്നും താങ്കൾ പറയണം. താങ്കൾ അയാളുടെ കൂടെത്തന്നെ സകല ഉപചാരങ്ങളും ചെയ്തു ഞാൻ എത്തുന്നവരെ ഇരിക്കണം. ഞാൻ നാളെ ഒന്നാമത്തെ വണ്ടിക്ക് അവിടെ എത്തും. പൊലീസ്സിന്ന് ഇപ്പോൾ തന്നെ അറിവു കൊടുക്കണം. അതൊന്നും മാധവനറിയേണ്ട - വേണ്ടത് സകലം നിങ്ങൾ തന്നെ ചെയ്യണം."
ഈ ടെലിഗ്രാം എത്തിയ ശേഷം സ്റ്റേഷൻ മാസ്റ്റർ മാധവനു ചെയ്ത ഉപചാരങ്ങളും ആദരവു കളും ഒരു രാജാവിനോ വലിയ പ്രഭുവിനോ കൂടി അദ്ദേഹം ചെയ്യുമോ എന്നു സംശയമാണ്.
ഉടനെ പൊല്ലീസ്സിന്ന് ആളെ അയച്ചു. മാധവനു ഹോട്ടലിൽ കിടക്ക, കട്ടിൽ, മേശ, കസാല മുതലായ പലേ സാമാനങ്ങൾ ഉള്ള ഒരു വലിയ മുറി ഒഴിച്ചു അതിൽ ഇരിപ്പാൻ ശട്ടമാ ക്കി. ഒരു കാൽ മണിക്കൂറിനുള്ളിൽ ആ ദിക്കിലെ പൊല്ലീസ്സിൻ്റെ ഒരു ഹെഡാപ്സരും കുറെ ശിപായിമാരും കൂടി എത്തി. ഹെഡാപ്സർ ഒരു മുസൽമാനാണ്; അതിഭയങ്കര വേഷം, സ്റ്റേഷനിൽ എത്തിയ ഉടനെ സ്റ്റേഷൻ മാസ്റ്ററോട്.
ഹെഡാപ്സർ: കളവുപോയത് ആർക്കാണ്? എത്ര മുതൽ പോയി?
സ്റ്റേഷൻ മാസ്റ്റർ: മലയാളത്തിൽ നിന്ന് ഒരു രാജാവു വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വക ഒരു ലക്ഷം ഉറുപ്പികയ്ക്ക് മുതൽ പോയിപ്പോയി. ഗോപീനാഥ ബാനർജിയുടെ ഇഷ്ടനാണ് ഈ രാജാവ്. ഈ അകത്തിരിക്കുന്നുണ്ട് - വലിയ രാജാവാണ്. വിവരത്തിന്ന് ഗോപീനാ ഥബാനർജിക്ക് അദ്ദേഹം തന്നെ ടെലിഗ്രാം അയച്ചു. അതിനുവന്ന മറുവടി എനിക്കാണ്. ഇതാ നോക്കിൻ.
എന്നു പറഞ്ഞു ടെലിഗ്രാം ഹെഡാപ്ലറെ പക്കൽ കൊടുത്തു. സ്റ്റേഷൻമാസ്റ്റർ പറഞ്ഞതെ ല്ലാം മാധവൻ അകായിൽ നിന്നു കേട്ടു. വളരെ വ്യസനത്തിലാണ് തൻറെ അപ്പോഴത്തെ സ്ഥിതി എങ്കിലും, താൻ മലയാളത്തിലെ ഒരു രാജാവാണെന്നും ലക്ഷം ഉറുപ്പികയുടെ മു തൽ കളവു പോയി എന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞതു കേട്ടപ്പോൾ മാധവൻ ഉറക്കെ
ചിരിച്ചു പോയി. ഹെഡാപ്സർ ടെലിഗ്രാം വായിച്ചു തല ഒന്നു കുലുക്കി സ്റ്റേഷൻ മാസ്റ്ററോട്, ഹെഡാപ്സർ, “എനിക്ക് രാജാവിനെ ഒന്നു കാണണം. അന്യായത്തിന്റെ വിവരം കുറിച്ചെടുക്കണം"
എന്ന് പറഞ്ഞു.
സ്റ്റേഷൻ മാസ്റ്റർ അകത്തു പോയി ഹെഡാപ്സറോട് അകത്തേക്കു വരാമെന്നു പറഞ്ഞ ശേഷം അതികൂറ്റനായ ഈ തുലുക്കൻ ഉദ്യോഗസ്ഥൻ അകത്തേക്കു കടന്നു വളരെ ഭ ക്തിയോടെ മാധവന് ഒരു സെലാം ചെയ്തു കൈകൾ രണ്ടും താഴ്ത്തി ഡ്രിൽ ചെയ‌്വാൻ നിൽക്കുമ്പോലെ മാധവൻ്റെ മുന്‌പാകെ നിന്നു.
മാധവൻ വേഗം കസാലയിന്മേൽ നിന്ന് എണീറ്റ് ഇദ്ദേഹത്തിൻ്റെ കൈപിടിച്ച്, കണ്ടത് വളരെ സന്തോഷമായി, പറഞ്ഞ് അടുക്കെ കസാലമേൽ ഇരുത്തി വളരെ താഴ്ചയോടെ സംസാരിച്ചു. ഈ ഉദ്യോഗസ്ഥനു മാധവനെ പറ്റി വളരെ ബഹുമാനവും സന്തോഷവും തോന്നി. ഉദ്യോഗസ്ഥൻ: രാജാവവർകൾക്ക് ഈ വ്യസനം വന്നതിൽ ഞാൻ വളരെ വ്യസനിക്കുന്നു. എന്നാൽ കഴിയുന്നതു ശ്രമിച്ച് ഈ കുറ്റം തുമ്പുണ്ടാക്കാൻ നോക്കാം.
മാധവൻ: ഞാൻ രാജാവല്ലാ.
ഇതു പറഞ്ഞു കേട്ടപ്പോൾ സ്റ്റേഷൻ മാസ്റ്റർക്ക് ദേഷ്യം തോന്നി - കുറ്റമല്ലാ ഈ പൊട്ടച്ചാ രുടെ മുതൽ കട്ടുപോയത് എന്നു മനസ്സിൽ നിശ്ചയിച്ചു.
മാധവൻ: ഞാൻ രാജാവല്ലാ, മലയാളത്തിലെ ഒരു നായരാണ്. ഗവർമ്മേണ്ടിൽ ഉദ്യോഗ
ഉദ്യോഗസ്ഥൻ: ശരി, മുതൽ എത്ര പോയിട്ടുണ്ട്?
മാധവൻ: വില തിട്ടമായി പറവാൻ സാധിക്കില്ല.
സ്റ്റേഷൻ മാസ്റ്റർ: വളരെ മുതൽ പോയിട്ടുണ്ട്. വളരെ വളരെ.
മാധവൻ: ഏറെയും കുറയുമായി ഒരു രണ്ടായിരം ഉറുപ്പികയുടെ മുതൽ ഉണ്ടായിരിക്കാം. പോയ സാധനങ്ങളിൽ വില ഏറിയത് എല്ലാം എനിക്കു കല്ലത്താവിൽ നിന്നു പുറപ്പെടു മ്പോൾ മഹാരാജശ്രീ ഗോവിന്ദസേൻ സമ്മാനമായി തന്നതായിരുന്നു. അതുകളുടെ വില എനിക്കു നിശ്ചയമില്ല.
ഉദ്യോഗസ്ഥൻ: ഗോവിന്ദസേനും ഇവിടുത്തെ സ്നേഹിതനോ?
മാധവൻ: അതെ.
ഉദ്യോഗസ്ഥൻ: കളവുണ്ടായ വിവരം ഒന്നു പറഞ്ഞാൽ കൊള്ളമായിരുന്നു.
മാധവൻ ഉണ്ടായ സംഗതികൾ എല്ലാം വിവരമായി പറഞ്ഞു. ഉദ്യോഗസ്ഥൻ കേട്ടശേഷം ഒരു പത്തുമിനിട്ട് ഒന്നും മിണ്ടാതെ യോഗീശ്വരന്മാർ ധ്യാനത്തിന്ന് ഇരുന്നാലത്തെ സ മ്പ്രദായത്തിൽ നിശ്ചലനായി ആലോചിച്ചു. ആലോചനയുടെ അവസാനത്തിൽ ഒരു മ ന്ദഹാസം ചെയ്തു. വാതുക്കൽ നില്ക്കുന്ന തന്റെ പ്രധാന ശിപായിയുടെ മുഖത്തേക്ക് ഒന്നു നോക്കി പിന്നെയും ഒരു മന്ദഹാസം ചെയ്തു. തനിക്കു സകല സൂക്ഷ്മവും കിട്ടി എന്നു നടിച്ചു
കൊണ്ട്.
ഉദ്യോഗസ്ഥൻ: ഈ കളവുണ്ടായതു ഹോട്ടൽ ബട്ടറുടെ അറിവോടു കൂടിയാണെന്നുള്ളതി ലേക്ക് എനിക്ക് ലേശം പോലും സംശയമില്ലാ.
സ്റ്റേഷൻ മാസ്റ്റർ: ശരി - ശരി
പ്രാധാനശിപായി: ശരി - ശരി; എനിക്ക് ഒരു അണുമാത്രം സംശയമില്ലാ.
എന്നു പറഞ്ഞപ്പോഴേക്കും ശിപായിമാർ നിന്നേടത്തു നിന്ന് എളകി അന്യോന്യം മുഖ ത്തോടു മുഖം നോക്കി. കളവ് ഇത്ര വേഗം തങ്ങളുടെ യജമാനൻ തുമ്പുണ്ടാക്കിയത് ഓർത്ത് ആശ്ചര്യപ്പെട്ടു. തങ്ങൾക്കു കല്പന കിട്ടാൻ വൈകിയെന്ന ഭാവത്തോടെ ഉദ്യോഗ സ്ഥന്റെ മുഖത്തേക്കു നോക്കി കൊണ്ടു നിന്നു.
മാധവൻ: ഹോട്ടൽ ബട്ടറുടെ അറിവ് ഉണ്ടാവാൻ സംഗതി ഉണ്ടെന്ന് എനിക്കു തോന്നുന്നി
സ്റ്റേഷൻ മാസ്റ്റർ: (ബഹു ദേഷ്യത്തോടെ) താങ്കൾ എനി ഈ കാര്യത്തിൽ ഒന്നും ചെയ്യേ ണ്ടതില്ലാ. വേണ്ടതെല്ലാം ഉദ്യോഗസ്ഥന്മാർ ചെയ്തു കാര്യം തുമ്പുണ്ടാക്കട്ടെ. ഏകദേശം ലക്ഷം കാര്യങ്ങൾ ഇങ്ങിനെയുള്ളവ തുമ്പുണ്ടാക്കിയ മഹാന്മാരാണ് ഇവർ. അവരുടെ പ്ര വൃത്തി അവർ ചെയ്തു കൊള്ളട്ടെ.
മാധവൻ, "അങ്ങനെ തന്നെ എനി ഞാൻ ഒന്നും പറയുന്നില്ല" എന്ന് പറഞ്ഞു.
പ്രധാന ഉദ്യോഗസ്ഥൻ ഉടനെ അവിടുന്ന് എഴുനീറ്റു പുറത്തേക്കു വന്നു ഹോട്ടൽ ബട്ടറെ വിളിക്കാൻ പറഞ്ഞു. ബട്ടർ വളരെ ഭയപ്പെട്ടു വിറച്ചും കൊണ്ട് ഉദ്യോഗസ്ഥന്റെ അടുക്കെ വന്നു നിന്നു.
ഉദ്യോഗസ്ഥൻ: അദ്ദേഹത്തിന്റെ വക മുതൽ നീ കട്ടത് എവിടെ വെച്ചിരിക്കുന്നു? എടുക്ക്.
ബട്ടർ: ഞാനോ, ആരുടെ മുതൽ? കഷ്ടം, ഞാൻ കട്ടുവോ?
ഉദ്യോഗസ്ഥൻ: (ഒരു ശിപായിയോട്) ആ നായിനെ ഇടി.
ബട്ടർ: അയ്യോ!
ഉദ്യോഗസ്ഥൻ: ഇനിയും ഇടി.
ബട്ടർ: അയ്യയ്യോ! അയ്യയ്യോ! ഞാൻ ഒന്നും അറിയില്ലാ.
ഉദ്യോഗസ്ഥൻ: നല്ലവണ്ണം ഇടി - കഴുതെ. നിണക്കു ബലം ഇല്ലെ. പ്രധാന ശിപായി! നീ ഇടി, ഇടി. തലയ്ക്കു ഇടി.
ബട്ടർ: അയ്യോ! അപ്പാ! അപ്പപ്പാ! അപ്പപ്പാ! ചത്തു - ചത്തു - ഞാൻ ചത്തു - ദൈവമേ! എന്നെ കൊന്നു!
ഉദ്യോഗസ്ഥൻ: ഇടിക്ക്. എനിയും ആ നായിനെ ഇടിച്ചു കൊല്ല്.
ബട്ടർ: അപ്പാ! എനിക്കു വെള്ളം കുടിക്കണം. ഞാൻ മരിക്കാറായി.
ഉദ്യോഗസ്ഥൻ: അവൻ്റെ കയ്യ് പിടിച്ചു പിന്നോക്കം മുറുക്കിക്കെട്ടി മേലോട്ടു വലിച്ചു പൊ ന്തിക്ക. മറ്റൊരു ശിപായി അവന്റെ കാൽ മുന്നോട്ടു ബലത്തോടെ വലിക്കട്ടെ. കല്പ്പിച്ച പ്രകാരം ചെയ്തപ്പോൾ
ബട്ലർ: (വേദന സഹിക്കാൻ പാടില്ലാതെ) അയ്യോ! അയ്യോ! ഞാൻ മുതൽ എടുത്തു തരാം - എടുത്തു തരാം.
ഉദ്യോഗസ്ഥൻ: എവിടെ വെച്ചിരിക്കുന്നു?
ബട്ടർ: അവിടെ എങ്ങാനും വെച്ചിട്ടുണ്ട്. എന്നെ ഒന്ന് അഴിച്ചു വിടണം!
ഉദ്യോഗസ്ഥൻ: എവിടെ വെച്ചിരിക്കുന്നു?
ബട്ടർ: അയ്യയ്യോ! ഞാൻ കിടക്കുന്ന മുറിയിൽ വെച്ചിട്ടുണ്ട്. കെട്ട് അഴിക്കണേ! സ്റ്റേഷൻ മാസ്റ്റർ: (മാധവനോട്) കണ്ടില്ലെ - കള്ളൻ. ഇവനാണു കട്ടത്. താങ്കൾ മഹാദ യാബുദ്ധിയാണ്. ഇപ്പോൾ മുതൽ വരുന്നതു കാണാം.
മാധവന് ഇത് അശേഷം ബോദ്ധ്യമായില്ലാ. അവൻ വേദന സഹിക്കാൻ പാടില്ലാത്തതു കൊണ്ട് പറഞ്ഞതാണെന്നു തീർച്ചയായും വിശ്വസിച്ചു! കാര്യവും അതുപോലെ തന്നെ. അകത്തേക്കു പോയി ബട്ടർ വെറുതെ നിന്നു! അയാൾ വശം ഇല്ലാത്ത മുതൽ അയാൾ എങ്ങിനെ കൊടുക്കും? ഏതെങ്കിലും പിന്നെയും കുറെ അന്വേഷണങ്ങളും മറ്റും ചെയ്തു. ചില പോർട്ടർമാരെയും കൂലിക്കാരെയും വളരെ അടിച്ചു. ഒന്നും ഇമ്പാവാത്തതിനാൽ ഏകദേശം പന്ത്രണ്ട് മണിയായപ്പോൾ ഉദ്യോഗസ്ഥന്മാർ വെളിച്ചാകുമ്പോൾ വരാമെന്നു പറഞ്ഞു പോ കയും ചെയ്തു.
രാവിലത്തെ ഒന്നാമത്തെ വണ്ടിക്കു ഗോപീനാഥ ബാനർജി വന്നു. കളവു കാര്യത്തെക്കു റിച്ചു കുറെ അന്വേഷിച്ചു. ഒന്നും തുമ്പുണ്ടായില്ല. പിന്നെയും അന്വേഷിപ്പാൻ ഉദ്യോഗ സ്ഥന്മാരെയും മറ്റും ഏൽപ്പിച്ചു മാധവനേയും കൂട്ടി തൻറെ രാജ്യത്തേക്കു പോന്നു. ഈ വി വരങ്ങൾക്ക് എല്ലാം തന്റെ രാജ്യത്ത് എത്തിയ ഉടനെ ഗോവിന്ദസേന്നു കമ്പി അയച്ചു. അതിന്നു ഗോപീനാഥ ബാനർജിക്കു വന്ന മറുപടി കമ്പി താഴെ ചേർക്കുന്നു:
“മാധവന് നേരിട്ട നിർഭാഗ്യത്തെപ്പറ്റി ഞാൻ വ്യസനിക്കുന്നു. മാധവനു വടക്കൻ ഇൻഡ്യ യിൽ സഞ്ചാരത്തിന്നും മടങ്ങി മദിരാശിക്കു പോവാനും ഉള്ള സകല ചിലവുകൾക്കും ആയി രണ്ടായിരം ഉറുപ്പിക മാധവൻ്റെ അധീനത്തിൽ നിർത്തണം. എന്നാൽ ഉറുപ്പിക ഒന്നായി കൈയിൽ കൊണ്ടു പോവണ്ട. തൽക്കാലം ആവശ്യമുള്ളത് മാത്രം കൈയിൽ രൊക്കം നാണ്യമായി ഇരുന്നോട്ടെ. ശേഷം ആവശ്യമുള്ളത് അല്ലഹബാദ്, ആഗ്രാ, ഡെൽഹി, ലാഹൂർ ഈ ബാങ്കുകളിൽ നിന്ന് അതാതു സമയം വാങ്ങാൻ ചെക്കുകൾ കൊടുക്കണം. മാധവൻ ബൊമ്പായിൽ മടങ്ങിയെത്തുന്നതുവരെ കൂടെ സഞ്ചരിക്കാൻ നമ്മുടെ ബൈരാംഖാനെക്കൂടി അയക്കണം. അവൻ സഞ്ചരിച്ചു നല്ല പരിചയമുള്ളവ നാണ്. മുതലുകൾ പോയതിൽ മാധവൻ അശേഷം വ്യസനിക്കേണ്ടാ എന്നു തീർച്ചയായി മാധവനോടു പറയണം."
ഈ ടെലിഗ്രാം വായിച്ചപ്പോൾ മാധവന് മനസ്സിൽ ഗോവിന്ദസേനെ കുറിച്ച് ഉണ്ടായ ഒരു ബഹുമാനവും ഭക്തിയും എൻ്റെ വായനക്കാർക്കു തന്നെ അനുമാനിക്കാവുന്നതാണല്ലൊ. എ ന്നാലും ഗോവിന്ദസേനെക്കൊണ്ട് എനി ഒരു കാശുപോലും തനിക്കുവേണ്ടി ചിലവിടിയി ക്കുന്നത് മാധവനു പ്രാണസങ്കടമായി തോന്നി, ഗോപീനാഥ ബാനർജിയോടു പറയുന്നു.
മാധവൻ: മഹാ ഔദാര്യശാലിയായ ഗോവിന്ദസേൻ അധികംകാലം ലോകത്തിലെ ഗു ണത്തിനായി ജീവിച്ചിരിക്കട്ടെ. ഞാൻ ഇപ്പോൾ മദിരാശിക്കു മടങ്ങാനാണു വിചാരിക്കു ന്നത്. അവിടെ പോയിട്ടു കുറെ ദിവസം കഴിഞ്ഞു ഇങ്ങട്ടു വീണ്ടും വന്നു ഗോവിന്ദസേൻ അവർകളേയും താങ്കളേയും കണ്ടുകൊള്ളാം. എനിക്ക് ഇവിടുന്നു മദിരാശിയിലേക്കു വഴി
യാത്രയ്ക്കുള്ള പണം മാത്രം ഇപ്പോൾ കിട്ടിയാൽ മതി.
ഗോപീനാഥബാനർജി: അങ്ങിനെ തന്നെ. എന്നാൽ ഒരു നാലഞ്ചു ദിവസം എന്റെ കൂടെ ഇവിടെ താമസിച്ചിട്ടു പോവാം. എന്നാലേ എനിക്കു സുഖമുള്ളൂ.
എന്നു പറഞ്ഞതിനെ അനുവദിച്ചു നാലഞ്ചു ദിവസം കൂടി അവിടെ താമസിച്ചു.
ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടി മേനവനും ബൊമ്പായിൽ താമസിക്കുന്നതായി മുമ്പ ത്തെ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലൊ. ഗോവിന്ദപ്പണിക്കർക്കു ശരീരത്തിന്ന് ഇപ്പോഴും സുഖമായില്ല. ബർമ്മയിലേക്കു പുറപ്പാട് ഇന്ന്, നാളെ, മറ്റെന്നാൾ എന്നുവെച്ചു കഴിയുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം ഗോവിന്ദൻ കുട്ടി മേനവൻ ബൊമ്പായി എസ്പെ നെഡിനു സമീപം കാറ്റും കൊണ്ടു നില്ക്കുമ്പോൾ സമീപത്തുകൂടി ബാബു കേശവചന്ദ്രസേൻ കടന്നുപോയി. കേശവചന്ദ്രസേൻ ഗോവിന്ദൻകുട്ടി മേനവൻ്റെ മുഖം കണ്ടപ്പോൾ മാധവ ന്റെ മുഖച്ചായപോലെ തോന്നി. തിരിയെ ഇങ്ങട്ടുതന്നെ മടങ്ങി ഗോവിന്ദൻ കുട്ടിമേനവന്റെ അടുക്കെ വന്നു ചോദിക്കുന്നു:
കേശവചന്ദ്രസേൻ: താങ്കൾ ഏതു രാജ്യക്കാരനാണ്?
ഗോവിന്ദൻകുട്ടിമേനോൻ: മലബാർ രാജ്യക്കാരനാണ്.
കേശവചന്ദ്രസേൻ: ശരി, അങ്ങിനെ കണ്ടപ്പോൾ എനിക്കു തോന്നി. മലബാറിൽ മാധ വൻ എന്നൊരാളെ താങ്കൾ അറിയുമോ?
ഇതു കേട്ടപ്പോൾ ഗോവിന്ദൻ കുട്ടി മേനവൻ ഒന്നു ഞെട്ടി. വല്ലാതെ പരിഭ്രമിച്ചു. സന്തോ ഷവും സന്താപവും ആശ്ചര്യവും ഒക്കെക്കൂടി മനസ്സിൽ തിക്കിത്തിരക്കി വലഞ്ഞു പോയി. ഉടനെ -
ഗോവിന്ദൻകുട്ടിമേനോൻ: അദ്ദേഹം എവിടെ ഉണ്ട്? ഞാൻ അദ്ദേഹത്തിന്റെ ഒരു സം ബന്ധിയാണ്. അദ്ദേഹം ഞങ്ങടെ രാജ്യം വിട്ടു പൊയ്ക്കളഞ്ഞിട്ട് രണ്ടു മാസത്തോളമായി. അദ്ദേഹത്തിന്റെ അച്ഛനും ഞാനും കൂടി പലേ ദിക്കിലും അദ്ദേഹത്തെ തിരഞ്ഞു കാണാതെ വ്യസനിച്ചു വലഞ്ഞു നടക്കുന്നു. ഇവിടെ എട്ടുപത്തു ദിവസമായി ഞങ്ങൾ എത്തീട്ട്.
ഉടനെ കേശവചന്ദ്രസേൻ വിവരങ്ങളെല്ലാം പറഞ്ഞു. ഒടുവിൽ -
കേശവചന്ദ്രസേൻ: ഇപ്പോൾ അദ്ദേഹം കൽക്കത്താ വിട്ടിരിക്കാം. എന്നാൽ അച്ഛനു ഞാൻ ഒരു കമ്പി അയച്ചു അതിൻറെ വിവരം അറിയാം.
എന്നു പറഞ്ഞു കേശവചന്ദ്രസേനും ഗോവിന്ദൻകുട്ടി മേനവനും കൂടെ ടെലിഗ്രാഫ് ആഫീ സിൽ പോയി കമ്പി അയച്ചു. ഉടനെ ഗോവിന്ദപ്പണിക്കരുടെ അടുക്കെ കേശവചന്ദ്രസേൻ ഗോവിന്ദൻകുട്ടി മേനവനോടുകൂടെപോയി. അദ്ദേഹത്തേയും ആൾക്കാരെയും ഒന്നിച്ചു കൂട്ടി ക്കൊണ്ടു വന്നു തൻ്റെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു.
ഏകദേശം രാത്രി എട്ടുമണിക്കു മറുവടി കമ്പി എത്തി: "മാധവൻ കല്ലത്ത വിട്ടിരിക്കുന്നു. ഗോപീനാഥ ബാനർജിയുടെ അടുക്കെ ഉണ്ടായിരിക്കണം. അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ അച്ഛൻ ഒന്നും വ്യസനിപ്പാൻ ആവശ്യമില്ലാ. ഉടനെ സുഖമായി വന്നു ചേരും"
എന്നാണ് മറുവടി. അതു കിട്ടി. ഉടനെ ഗോപിനാഥ ബാനർജിക്ക് അദ്ദേഹത്തിന്റെ രാ ജ്യത്തിലേക്കു രാത്രി തന്നെ കമ്പി അടിച്ചു. മാധവൻ അവിടെ ഉണ്ടോ എന്നു മാത്രമാണു കമ്പിയിൽ ചോദിച്ചത്. അതിനു പ്രഭാതത്തിൽ മറുവടി കിട്ടി.
മറുവടി - “മാധവൻ ഇന്നു വൈകുന്നേരം ആറുമണിക്ക് ഇവിടെ നിന്നു ബൊമ്പായിക്കു വണ്ടി കയറി, സുഖക്കേടു യാതൊന്നുമില്ലാ. ബൊമ്പായിൽ എത്തിയ ഉടനെ താങ്കളെ കാണും."
ഈ കമ്പി വായിച്ചു കേട്ടപ്പോൾ ഗോവിന്ദപ്പണിക്കർക്കും ഗോവിന്ദൻകുട്ടി മേനവനും ഉ ണ്ടായ സന്തോഷത്തെക്കുറിച്ചു ഞാൻ എന്താണു പറയേണ്ടത്?
ബൊമ്പായിൽ മാധവൻ കയറിയ വണ്ടി എത്തുന്ന ദിവസം കേശവചന്ദ്രസേൻ സ്റ്റേഷ നിൽ എതിരേല്ലാൻ ഗാഡിയുമായി തയ്യാറായി നിന്നു. എന്നാൽ ഒരു നേരമ്പോക്ക് ഉ ണ്ടാക്കണം എന്നു കേശവചന്ദ്രസേൻ നിശ്ചയിച്ചു. ഗോവിന്ദപ്പണിക്കരോടും ഗോവിന്ദമേ നവനോടും അവരുടെ ആൾക്കാരോടും സ്റ്റേഷനിലേക്കു വരണ്ടാ എന്നും, താനും മാധവനും കൂടി വീട്ടിലേക്കു വരുമ്പോൾ അവരെ പുറത്തു കാണരുതെന്നും, താൻ മാധവനെ പെട്ടെന്നു കൊണ്ടുവന്നു കാണിക്കുമെന്നു പറഞ്ഞു ശട്ടം ചെയ്തിട്ടാണി കേശവചന്ദ്രസേൻ സ്റ്റേഷനി ലേക്കു പോയത്. സ്റ്റേഷനിൽ എത്തുമ്പോഴേക്കു വണ്ടിയും എത്തി. മാധവൻ വണ്ടിയിൽ നിന്ന് എറങ്ങിക്കൂടുമ്പോൾ കേശവചന്ദ്രസേനെ കണ്ടു. ഉടനെ കൈകൊടുത്തു രണ്ടുപേരും കൂടി വണ്ടിയിൽ കയറി കേശവചന്ദ്രസേൻ്റെ ബങ്കളാവിൽ എത്തി പുറത്തു ബ്രാന്തയിൽ ഇരുന്നു. കേശവചന്ദ്രസേൻ കൽക്കത്താ വിട്ടശേഷം നടന്ന വാസ്തവങ്ങൾ എല്ലാം മാധവൻ പറഞ്ഞു. കേശവചന്ദ്രസേൻ എല്ലാം കേട്ടു. ഒടുവിൽ -
കേശവചന്ദ്രസേൻ: ആട്ടെ, അലഹബാദിലെ സബ്ബ് ജഡ്‌ജിയുമായി പരിചയമായല്ലൊ. കുറെ ദ്രവ്യനാശം വന്നാലും തരക്കേടില്ല - നല്ല ഒരു സ്നേഹിതനെ കിട്ടിയല്ലോ! എന്നും മറ്റും പറഞ്ഞു രണ്ടുപേരും വളരെ ചിരിച്ചു.
കേശവചന്ദ്രസേൻ: എനിയത്തെ ഉദ്ദേശം എന്താണ്? മലബാറിലേക്കു തന്നെ മടങ്ങുകയ ല്ലേ നല്ലത്?
മാധവൻ: ഇല്ലാ. മലബാറിലേക്ക് ഇപ്പോൾ മടങ്ങുന്നില്ലാ. എന്നാൽ നാളെ ഞാൻ മദിരാ ശിക്കു പോയി എട്ടുപത്തു ദിവസത്തിനകത്ത് ഇങ്ങട്ടുതന്നെ മടങ്ങും.
കേശവചന്ദ്രസേൻ: മദിരാശിയോളം മാത്രം പോയി മടങ്ങുന്നുവോ? മലബാറിലേക്കുകൂടി പോവരുതോ? അച്ഛനേയും മറ്റും ഒന്നു കാണാമല്ലോ.
അച്ഛൻ എന്നു പറഞ്ഞപ്പോൾ മാധവനു ബഹു വ്യസനം തോന്നി. എങ്കിലും മറ്റെ സംഗതി ഓർത്തപ്പോൾ മലബാറിനെ മനസ്സുകൊണ്ട് ഒന്ന് ശപിച്ചുംകൊണ്ട്
മാധവൻ: അച്ഛനെ കാണ്മാൻ എനിക്കു വളരെ ആഗ്രഹമുണ്ടായിരുന്നു. തല്ക്കാലം സാധി ക്കില്ലെന്നു തോന്നുന്നു.
കേശവചന്ദ്രസേൻ: എന്നാൽ ഇനി നമുക്കു ഭക്ഷണം കഴിക്കാറായല്ലോ. കുളിക്കണ്ടേ? .
എന്നു പറഞ്ഞു മാധവൻ എണീറ്റു.
കേശവചന്ദ്രസേൻ: ഞാൻ ഇന്ന് എൻ്റെ സ്നേഹിതന്മാരിൽ രണ്ടാളേക്കൂടി താങ്കളുടെ പ്രീ തിക്കായി ഭക്ഷണത്തിന്നു വരാൻ ക്ഷണിച്ചിട്ടുണ്ട്. താങ്കൾക്ക് അവരെ കാണാൻ സന്തോ ഷമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
മാധവൻ: താങ്കളുടെ സ്നേഹിതന്മാർ എൻ്റെയും സ്നേഹിതന്മാർ തന്നെ. അവരെ ക്ഷണി ച്ചത് എനിക്ക് അത്യന്തം സന്തോഷമായി.
എന്നു പറഞ്ഞു മാധവൻ കുളിപ്പാൻ പോയി. കുളിപ്പാൻ പോയ ഉടനെ കേശവചന്ദ്രസേൻ ഗോവിന്ദപ്പണിക്കരേയും ഗോവിന്ദൻകുട്ടി മേനവനെയും ഭക്ഷണം ചെയ്യുന്ന മുറിയിലേക്കു വിളിച്ചു തീൻമേശയുടെ അടുക്കെ ഇരുത്തി. താനും ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ മാ ധവൻ കുളി കഴിഞ്ഞ് വരുന്നതു കണ്ടു കേശവചന്ദ്രസേൻ എതിരേറ്റ് ഈ മുറിയിലേക്കു കൂട്ടിക്കൊണ്ടു വന്നു.
കേശവചന്ദ്രസേൻ: ഇതാ ഈ ഇരിക്കുന്ന രണ്ടുപേരെയാണു ഞാൻ ക്ഷണിച്ചത്. താങ്കളു മായി മുമ്പു പരിചയമുണ്ടോ? ഞാൻ അറിയില്ലാ.
മാധവൻ നോക്കി പിന്നെ ഉണ്ടായത് എന്താണെന്നു പറയേണ്ടതില്ലല്ലൊ - "അച്ഛനെ ഞാൻ കണ്ടത് എൻ്റെ ഭാഗ്യം" എന്ന് പറയുമ്പോഴേക്കു ഗോവിന്ദപ്പണിക്കർ എഴുനീറ്റു മാധവനെ ആലിംഗനം ചെയ്തു! “അയ്യോ!എൻ്റെ കുട്ടാ! നീ എന്നെ ഇങ്ങിനെ വ്യസനിപ്പി ച്ചുവല്ലൊ," എന്ന് ഗൽഗദാക്ഷരമായി കരഞ്ഞുകൊണ്ടു പറഞ്ഞു.
കേശവചന്ദ്രസേൻ ഉടനെ ആ മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്കു പോയി. ഈ ആ ലിംഗനവും കരച്ചിലും ഒക്കെ കഴിഞ്ഞശേഷം ഒന്നാമത് ഗോവിന്ദപ്പണിക്കർ പറഞ്ഞത്.
"ഗോവിന്ദൻ കുട്ടി ഉടനെ നാട്ടിലേക്ക് ഒരു കമ്പി അടിക്കണം. ഇവന്റെ അമ്മയും പെണ്ണും
വ്യസനിച്ചു മരിച്ചിരിക്കുമോ എന്നറിഞ്ഞില്ല."
മാധവൻ: ഏതു പെണ്ണ്? ഏതു പെണ്ണാണ് എന്നെക്കുറിച്ചു വ്യസനിച്ചു മരിക്കാൻ?
ഗോവിന്ദമേനോൻ: എൻ്റെ മരുമകൾ ഇന്ദുലേഖാ. ഭ്രാന്താ! എന്തൊരു കഥയാണ് ഇതെ ല്ലാം? എന്തെല്ലാം ഗോഷ്ഠിയാണ് ഈ കാണിച്ചത്?
ഇയ്യെടെ മാധവനു പലപ്പോഴും വിചാരിയാതെ പലേ ആപത്തുകളും നേരിട്ടിട്ടുണ്ടായിരുന്നു. ചില സന്തോഷങ്ങളും ഇടയിൽ ഉണ്ടായിട്ടില്ലെന്നില്ലാ. എന്നാൽ അതിനാൽ ഒന്നും ഇ പ്പോൾ ഉണ്ടായതുപോലെ ഉള്ള ഒരു സ്തബ്ധത മാധവന് ഉണ്ടായിട്ടില്ലാ.
ഗോവിന്ദൻകുട്ടിമേനോൻ പറഞ്ഞതു കേട്ടപ്പോൾ മാധവൻ്റെ സർവ്വാംഗം തരിച്ചു മരം പോലെ ആയിപ്പോയി.
ഗോവിന്ദപ്പണിക്കർ: എന്തു കഷ്ടമാണു കുട്ടാ നീ ചെയ്തത്? നിൻ്റെ അമ്മയേയും ആ പെ ണ്ണിനേയും ഞങ്ങളേയും നീ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലൊ. നീ നാട്ടിൽ വന്നിട്ട് ഒരു പൊള്ളയും കേട്ട് അന്ധാളിച്ച് ഓടിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു. കഷ്ടം! നിണക്ക് എന്തോ ഒരു ശനിപ്പിഴ ഉണ്ടായിരുന്നു. അതു തീർന്നുവായിരിക്കാം.
മാധവന് ഒരക്ഷരവും ശബ്ദിക്കാൻ വയ്യാതെ കസാലമേൽ ഇരുന്നു.
ഉടനെ കേശവചന്ദ്രസേൻ വന്ന് ഇതെല്ലാം കണ്ടിട്ട് എന്തൊക്കെയോ ചില അപകടം ഉണ്ട് എന്ന് അദ്ദേഹത്തിന്നു തോന്നിയെങ്കിലും മാധവനോട് ഒന്നും ചോദിച്ചില്ലാ. എല്ലാവരും ഭക്ഷണത്തിന്ന് ആരംഭിച്ചു. മാധവനും ഭക്ഷണം കഴിക്കുന്നപോലെ കാട്ടിക്കൂട്ടി. ഭക്ഷണം കുഴിഞ്ഞ് ഉടനെ ഗോവിന്ദൻ കുട്ടി മേനവൻ വിവരത്തിന് ഒരു ടെലിഗ്രാം മലബാറിലേക്ക് അയച്ചു.
കേശവചന്ദ്രസേൻ വേറെ മുറിയിലേക്കു പോയ ശേഷം:
ഗോവിന്ദപ്പണിക്കർ: എന്താണു കുട്ടാ, നീ ഒന്നും മിണ്ടാത്തത്?
ഗോവിന്ദമേനോൻ: ഇത്ര വിഡ്ഢിത്തം കാണിച്ചിട്ട് എങ്ങനെയാണു മിണ്ടുന്നത്?
മാധവൻ: അച്ഛാ! എനിക്ക് ഇതെല്ലാം കേൾക്കുമ്പോൾ, അറബിയൻ നൈട്‌സിൽ ഉള്ള ഒരു കഥ വായിച്ചു കേൾക്കുമ്പോലെ തോന്നുന്നു.
ഗോവിന്ദപ്പണിക്കർ: നല്ല കഥയാണ് ഇത്. ഇന്ദുലേഖയെ നീ ഇങ്ങിനെ വ്യസനിപ്പിച്ചുവ ല്ലൊ. നിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടോ എന്നു സംശയം, അത്ര പരവശയായിരിക്കുന്നു.
മാധവൻ കണ്ണുനീർ വാർത്തുകൊണ്ട് മുഖം താഴ്ത്തി.
ആ ദിവസം കേശവചന്ദ്രസേൻ്റെ കൂടെ താമസിച്ച്, പിറ്റേ ദിവസത്തെ വണ്ടിക്കു മലയാള ത്തിലേക്കു പുറപ്പെടുവാൻ നിശ്ചയിക്കുകയും ചെയ്തു.
ബാബു കേശവചന്ദ്രസേൻ്റെ ഉന്നതമായ ഒരു വെണ്മാടസൌധത്തിൽ വിശേഷമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി അന്നു രാത്രി കാ റ്റുകൊള്ളുവാൻ ഇരുന്നപ്പോൾ ഇവർ തമ്മിൽ ഉണ്ടായ മുഖ്യമായ ചില സംഭാഷണങ്ങളെ ക്കുറിച്ചുകൂടി എന്റെ വായനക്കാരെ അറിയിപ്പാൻ എനിക്കു താല്പര്യമുണ്ടാകയാൽ അതിന്റെ വിവരം എനിയത്തെ അദ്ധ്യായത്തിൽ കാണിപ്പാൻ നിശ്ചയിക്കുന്നു.