shabd-logo

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024

0 കണ്ടു 0
നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം
ഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ ണീറ്റിരുന്നു ഗോവിന്ദനെ വിളിച്ചു രാത്രി പറഞ്ഞതെല്ലാം രണ്ടാമതും പറയിച്ചു. മനസ്സിന്നു കുറെ സുഖം തോന്നി.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി എവിടെയാണ് കിടക്കുന്നത്. ഉണർന്നുവോ?

ഗോവിന്ദൻ: കളിപ്പാൻ പോയി. ഇതിൻ്റെ തെക്കേ അറയിലാണ് ഉറങ്ങിയത്. ചെറുശ്ശേരി നമ്പൂതിരിയോട് അടിയൻ ഉണർത്തിച്ചതൊന്നും ഇപ്പോൾ അരുളി ചെയ്യരുതേ.

നമ്പൂതിരിപ്പാട് : എന്താ വിരോധം?

ഗോവിന്ദൻ: സ്ഥിതി ഒന്നറിഞ്ഞിട്ടുമതി എന്നടിയനു തോന്നുന്നു.

നമ്പൂതിരിപ്പാട്: മിടുക്കാ! നീ മഹാ മിടുക്കൻതന്നെ. എന്നാൽ ഈ കാര്യം സ്വകാര്യമാ യിരിക്കട്ടെ. ഞാൻ ഇന്ദുലേഖയെ ഇന്നുകൂടി ഒന്നു കാണാം. എന്നിട്ടും അവൾ വശത്തായി ല്ലെങ്കിൽ ക്ഷണേന മറ്റേ കാര്യം നടന്നു പുലർകാലെ അവളേയും കൊണ്ടു പൊയ്ക്കളയാം. ഇന്ദുലേഖയെതന്നെയാണു കൊണ്ടു പോയത് എന്നേ ഇവിടെ പുറത്തുള്ളാളുകൾ വിചാരി ക്കുകയുള്ളൂ. നോം പോയ്ക്കഴിഞ്ഞിട്ടു പിന്നെ അറിഞ്ഞോട്ടെ. പിന്നെ അറിയുന്നതുകൊണ്ട് ഒരു കുറവും നോക്ക് ഇല്ലെല്ലോ. അതുകൊണ്ട് ഈ കാര്യം ഗോപ്യമായിതന്നെ വെച്ചോ. ഇന്ദുലേഖയെത്തന്നെയാണ് സംബന്ധം കഴിച്ചു കൊണ്ടു പോവുന്നത് എന്നു നീ എല്ലാവ രോടും ഭോഷ്ക് പറഞ്ഞോ, അഥവാ ഇന്നു ഞാൻ കാണിപ്പാൻ ഭാവിച്ചിരിക്കുന്ന രസികത്വം കൊണ്ട് ഇന്ദുലേഖതന്നെ വശത്തായാൽ പിന്നെ അവളെത്തന്നെ കൊണ്ടു പോവുകയും ചെയ്യാം; അല്ലേ?

ഗോവിന്ദൻ: ഇപ്പോൾ അരുളി ചെയ്ത് ശരി. അങ്ങിനെ തന്നെയാണു വേണ്ടത്.

നമ്പൂതിരിപ്പാട് : എന്നാൽ ആ പെണ്ണിനെ ഒന്ന് എനിക്കു കാണേണമെല്ലോ. അതിനെ ന്താണു വിദ്യ?

ഗോവിന്ദൻ: അടിയൻ പോയി അന്വേഷിച്ചു വരാം അമ്പലത്തിൽ തൊഴാൻ വരും. അ പ്പോൾ കാണാം.

നമ്പൂതിരിപ്പാട് : രസികക്കുട്ടീ! സമർത്ഥാ! അതുതന്നെ നല്ല സമയം. നീ പോയി അന്വേ ഷിച്ചു വാ.

ഗോവിന്ദൻ ഉടനെ പോയി അന്വേഷിച്ചപ്പോൾ കല്യാണിക്കുട്ടി സ്ത്രീകളുടെ കുളപ്പുരയിൽ കുളിക്കുന്നതു കണ്ടു. ഉടനെ ഓടിവന്ന് നമ്പൂതിരിപ്പാടെ അറിയിച്ചു. നമ്പൂതിരിപ്പാട് പെ ടഞ്ഞ് എണീട്ട് കുളത്തിലേക്കു പുറപ്പെട്ടു. നമ്പൂതിരിപ്പാട്ടിലെ അപ്പോഴത്തെ വേഷം ബഹു ലഘുവാണ്. ഒരു പട്ടുക്കര മുണ്ട് മുലയ്ക്കുമേൽ ചുറ്റി ഉടുത്തതും മെതിയടിയും മാത്രമേ ഉള്ളൂ.

എന്റെ വായനക്കാർക്ക് കല്യാണിക്കുട്ടിയെക്കുറിച്ച് അവളുടെ പേരു പീഠികയിൽ വായിച്ച അറിവു മാത്രമേ ഉള്ളൂ. ഈ കുട്ടി ശീനുപ്പട്ടരുടെ മകളാണെന്നും പതിമൂന്നു വയസ്സ് പ്രാ യമാണെന്നും കൂടി അറിഞ്ഞിരിക്കാം. അവൾ നല്ല സുമുഖിയായ ഒരു പെങ്കിടാവുതന്നെ ആണെങ്കിലും ഇന്ദുലേഖയോടും മറ്റും സാമ്യമാണെന്നോ അതിൽ ഒരു ശതാംശം സൌന്ദ ര്യമുണ്ടെന്നോ ശങ്കിച്ചു പോവരുതേ. അതു കഥ വേറെ. ഇതു വേറെ കല്യാണിക്കുട്ടി ശുദ്ധ മലയാള സമ്പ്രദായ പ്രകാരം വളർത്തിയ ഒരു പെണ്ണായിരുന്നു. എഴുതാനും വായിപ്പാനും അറിയാം. കുറേശ്ശേ പാടാം. ഇത്രമാത്രമെ വിദ്യാപരിചയമുള്ളൂ. കണ്ടാൽ സുമുഖിയാണ്. പതിമൂന്നുവയസ്സിൽ മലയാളത്തിൽ ചില സ്ത്രീകൾക്കു പ്രസവംകൂടി കഴിയുന്നുണ്ടെങ്കിലും ക ല്യാണിക്കുട്ടിക്ക് ശരീര പ്രകൃതി കൊണ്ടും യൌവനം ഉദിച്ചു എന്നേ പറഞ്ഞുകൂടു. ആ കപ്പാടെ ലജ്ജാരസം ആധിക്യമായി കാണപ്പെടുന്ന ഒരു സാധുകുട്ടിയാണെന്നു മാത്രമേ എനിക്കു പറവാനുള്ളൂ. ഇവൾ കുളിച്ചു തോർത്തി തലമുടി വേർപെടുത്തുംകൊണ്ടു കുളപ്പുര യിൽ നിന്നു പുറത്തേയ്ക്കു വരുമ്പോഴാണ് നമ്പൂതിരിപ്പാട്ടിൻ്റെ അഭിമുഖമായ എഴുന്നള്ളത്ത്. കണ്ട ഉടനെ ഇവൾ കുളപ്പുരയിലേക്കു തന്നെ മാറി നിന്നു. നമ്പൂതിരിപ്പാടാണെന്നു ശങ്കി ച്ചിട്ടേയില്ല. അതു സ്വർണ്ണ വിഗ്രഹമായിട്ടല്ലേ തലേ ദിവസം കണ്ടത്. എന്നാൽ ഏതോ ഒരു പരിചയമില്ലാത്താളാണെന്നു വിചാരിച്ചു കല്യാണിക്കുട്ടി അകത്തേക്കു തന്നെ മാറിനി ന്നതാണ്. നമ്പൂതിരിപ്പാട് അങ്ങിനെ വിടുന്നാളോ? ഒരിക്കലും അല്ല. നേരെ ചെന്നു കുള പ്പുരയിൽ കടന്നു നോക്കി. നോക്കി കണ്ടു. തിരിഞ്ഞു ഗോവിന്ദനെ നോക്കി അസ്സൽ കുട്ടി എന്നു പറഞ്ഞു. അപ്പോഴേക്കു ഗോവിന്ദൻ ചെറുശ്ശേരി കുളിച്ചു വരുന്നതുകണ്ട് കുളപ്പുരയിൽ നിന്നു പുറത്തേക്കു ചാടിയത് ചെറുശ്ശേരിയുടെ മുമ്പിൽ നേരെ കുറിക്കു വെടിവച്ചതുപോലെ.

ചെറുശ്ശേരിനമ്പൂതിരി: ഇതെന്തു കഥാ! കളിക്കാറായോ?

നമ്പൂതിരിപ്പാട് : ആയി.

ചെറുശ്ശേരിനമ്പൂതിരി: ഇത്ര നേർത്തെയോ?

നമ്പൂതിരിപ്പാട്: അതെ.

ചെറുശ്ശേരിനമ്പൂതിരി: എന്നാൽ എന്താണു കുളപ്പുരയിൽ നിന്നു പുറത്തേക്കു വന്നത്?

നമ്പൂതിരിപ്പാട്: മൂത്ര ശങ്കയ്ക്ക്.

ഗോവിന്ദൻ: നീരാട്ടുകളി മറ്റെ കുളപ്പുരയിലാണു നല്ലത്.

നമ്പൂതിരിപ്പാട്: എന്നാൽ അങ്ങട്ടുതന്നെ പോവാം. ചെറുശ്ശേരി അമ്പലത്തിൽ പോയി ജപിച്ചോളൂ.

എന്നു പറഞ്ഞു വലിയ കുളപ്പുരയിലേക്കു നമ്പൂതിരിപ്പാടു വളരെ ഒരു ഘനഭാവം നടിച്ചും കൊണ്ടു ഗോവിന്ദനോടുകൂടെ പോയി.

ചെറുശ്ശേരിക്ക് ആകപ്പാടെ നമ്പൂതിരിപ്പാടു പറഞ്ഞതു ബോധിച്ചില്ലാ. നമ്പൂതിരിപ്പാട് സാ ധാരണ എട്ടുമണിക്കേ എണിക്കാറുള്ളൂ. കുളി സാധാരണ പത്തുമണി കഴിഞ്ഞിട്ടേ ഉള്ളൂ. കുളിപ്പാൻ വരുന്നതിനു മുമ്പ്പല്ലുതേപ്പും മറ്റും കുഴിയും. ഇന്ന് ആവിധമൊന്നുമല്ല കണ്ടത്. കിടന്ന് ഉറങ്ങിയ ദിക്കിൽ നിന്നു ബദ്ധപ്പെട്ട് എണീട്ടു മണ്ടിവന്നതുപോലെയാണു കണ്ടത്. പിന്നെ സ്ത്രീകൾ കുളിക്കുന്ന കുളപ്പുരയിൽ നിന്നാണ് പുറത്തേക്കു ചാടി വന്നത്. തലേദി വസം കുളിച്ച കുളപ്പുര കടന്നു പോരണം ഈ കുളപ്പുരയിലേക്കു വരുവാൻ. പിന്നെ മൂത്ര ശങ്കയ്ക്ക് പുറത്തു വന്നപ്പോൾ ഗോവിന്ദൻ മറ്റേ കുളപ്പുരക്കു തന്നെ പോവാമെന്നു പറഞ്ഞു. ഇതൊക്കെ ആലോചിച്ച് ഇതിലെന്തോ ഒരു വിദ്യയുണ്ട്, എന്താണെന്ന് അറിഞ്ഞില്ലല്ലോ എന്നു വിചാരിച്ചു ചെറുശ്ശേരി നമ്പൂതിരി കുറേ ദൂരം നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെങ്കിടാവ് ആ കുളപ്പുരയിൽ നിന്ന് എറങ്ങി പുറത്തു വന്ന് അമ്പലത്തിലേക്കു വരുന്നതു കണ്ടു. ശരി, ചെറുശ്ശേരിക്കു മനസ്സിലായി. ഉടനെ അടുക്കെക്കണ്ട ഒരാളോടു ചോദിച്ചപ്പോൾ ആ കുട്ടി പഞ്ചുമേനവൻ്റെ മരുമകളാണെന്നും അറിഞ്ഞു. അതി ബുദ്ധിമാനായ ചെറുശ്ശേരി ക്ഷണേന വളരെ എല്ലാം മനസ്സുകൊണ്ടു ഗണിച്ചു. ഇതിൽ എന്തോ ഒരു വിശേഷവിധിയു ണ്ട്. “ഇന്ദുലേഖയുടെ പാപമോചനമായി എന്നു തോന്നുന്നു" എന്നു വിചാരിച്ചു മനസ്സുകൊ ണ്ട് ഒന്നു ചിറിച്ച് മണ്ഡപത്തിൽ ജപിക്കാൻ പോയി ഇരുന്നു.

നമ്പൂതിരിപ്പാട് : (ഗോവിന്ദനോട്) എനിക്കു പൂർണ്ണസമ്മതം. ബഹു സന്തോഷം. ഇന്ദു ലേഖ എനിക്കു വേണ്ടാ. ഗോമാംസം തിന്നുന്നവരുടെ ഭാഷ പഠിച്ച ആ അധിക പ്രസം ഗിയെ എനിക്കു വേണ്ടാ. ഇവൾ നല്ല കുട്ടി. പ്രായം ബഹുവിശേഷം. എനിക്കു ഈ പ്രായത്തിലുള്ള സ്ത്രീകളെയാണ് ഈയിടെ ആഗ്രഹം. ഗോവിന്ദാ! ക്ഷണം പോയി ഉത്സാ ഹിച്ചോ. ഇന്ദുലേഖയെ കാണണ്ടാ എന്നുവെച്ചാലെന്താ?

ഗോവിന്ദൻ: എന്താണ് ഇങ്ങിനെ അരുളി ചെയ്തത്? നേർത്തെ അരുളി ചെയ്തത് മറ

ന്നുവോ? ഇന്ദുലേഖയെത്തന്നെയാണു സംബന്ധം കഴിച്ചു കൊണ്ടുപോകുന്നത് എന്ന് എ ല്ലാവർക്കും എഴുന്നെള്ളുന്നതുവരെ എങ്കിലും തോന്നണം. എന്നല്ലേ അരുളി ചെയ്തത്. പി ന്നെ ഇപ്പോൾ ഇങ്ങിനെ അരുളിച്ചെയ്താലോ ...ഇത് മഹാ ഗോപ്യമായിരിക്കണം എന്നല്ലേ അരുളി ചെയ്തത്?

നമ്പൂതിരിപ്പാട് : ഹാ - സമർത്ഥാ - സമർത്ഥാ - രസികാ! നിയ്യാണു സമർത്ഥൻ. ഞാൻ

അല്പം അന്ധാളിച്ചു. ഒരക്ഷരം എനി ഞാൻ പറയുകയില്ല. എല്ലാം നീ പറയുന്നതു പോലെ. പൊയ്യോ, പോയി എല്ലാം ശട്ടം ചെയ്യോ. ഇന്ദുലേഖയെ കണ്ടു കളയാം. പക്ഷെ, ഒരു ദോഷമാണുള്ളത്. അവളെ കാണുമ്പോൾ എനിക്ക് വേറെ ഒരു സ്ത്രീയും വേണ്ടെന്നു തോ ന്നി ഭ്രാന്ത് പിടിക്കുന്നു. എന്തു ചെയ്യട്ടെ. പോവുന്നതുവരെ എനി കാണാതെ കഴിച്ചാൽ മനസ്സിന്നു ബഹുസുഖം ഉണ്ടാവും. അതാണു ഞാൻ പറഞ്ഞത്.

ഗോവിന്ദൻ: തിരുമനസ്സ് കൊണ്ട് നല്ല ധൈര്യമായി ഉറപ്പിക്കണം. എത്ര പെണ്ണുങ്ങൾ ഉണ്ട് ലോകത്തിൽ, ഇവിടുത്തെ തിരുമേനി ഒന്നു കണ്ടാൽ മതി എന്നു വിചാരിച്ചിരിക്കുന്നു.

നമ്പൂതിരിപ്പാട് : ഹാ - സമർത്ഥാ! ഞാൻ ധൈര്യമായിരിക്കും ഇന്ദുലേഖയും ഒരു പുല്ലും എനിക്കു സമം. നീ പോയി ശ്രമിച്ചോ. വളരെ ഗോപ്യമായിരിക്കട്ടെ?

ഗോവിന്ദൻ അവിടെ നിന്നു പോയി. ഈ കാര്യത്തിലേക്കു ശ്രമിക്കാനായിട്ട് ആരോടാണു പറയേണ്ടത് - എന്താണ് പറയേണ്ടത് എന്ന് ആലോചിച്ച് അങ്ങട്ടും ഇങ്ങട്ടും നടന്നു വ ലഞ്ഞു. ആരോടും പറയാൻ ധൈര്യമായില്ലാ. ഗോവിന്ദന് വഷളത്വമുണ്ടെങ്കിലും നല്ല സാമർത്ഥ്യവും ഉണ്ട്. ഈ കാര്യം നമ്പൂതിരിപ്പാട് പൊയ്ക്കഴിഞ്ഞ ശേഷമേ പൊതുവിൽ അറിയാവൂ എന്നാണ് അവൻ്റെ ആഗ്രഹം. അതുകൊണ്ട് കേശവൻ നമ്പൂതിരിയോടു കൂടി പറവാൻ ധൈര്യമുണ്ടായില്ലാ. നമ്പൂതിരിപ്പാടു നേർത്തെ ഭക്ഷണവും മറ്റും കഴിഞ്ഞ് ഇന്ദു ലേഖയെ കാണാൻ പൂവരങ്ങിൽ എത്തി. ഇവിടെ നമ്പൂതിരിപ്പാട്ടിനെക്കുറിച്ച് ഒരു വാക്കു നന്നായിട്ട് എനിക്കു പറവാനുണ്ട്. ചെറുശ്ശേരി നമ്പൂതിരി എത്ര വിദ്യ നോക്കീട്ടും ഗോവി ന്ദന്റെ ഉപദേശം മുറുകെ പിടിച്ച് ഈ കല്യാണിക്കുട്ടിയുടെ സംബന്ധ ആലോചനയെപ്പറ്റി ഇതുവരെ ലേശം പോലും ചെറുശ്ശേരി നമ്പൂതിരിയെ അറിയിച്ചിട്ടില്ല. പിന്നെ ഒരു കാര്യം കൂടി ഉപദേശപ്രകാരം നടന്നിട്ടുണ്ട്. ഊണുകഴിഞ്ഞ് മാത്തിൻ്റെ കോലാമ്മൽ ഉലാത്തി ക്കൊണ്ടിരിക്കുമ്പോൾ സേവകൻ്റെ ഭാവത്തിൽ നടന്നിരുന്ന ശീനുപ്പട്ടരുമായി നമ്പൂതിരി പ്പാടു താഴെ കാണിക്കുന്ന ഭാവത്തിൽ ഒരു സംഭാഷണമുണ്ടായി.

നമ്പൂതിരിപ്പാട് : എന്താണു ശീനു, കാര്യം എല്ലാം ഇന്നുതന്നെ ശട്ടമായാൽ നാളെ രാവിലെ പുറപ്പെടാമായിരുന്നു.

ശീനുപട്ടർ: അതിനെന്താണ് വിഘ്നം! ഒക്കെ ശട്ടമല്ലെ.

ശീനുപട്ടരു പൂവരങ്ങിൽ അകത്തു വർത്തമാനം ഒന്നും അറിഞ്ഞിട്ടില്ലാ. പിന്നെ അന്നത്തെ ശണ്ഠ കഴിഞ്ഞശേഷം "പട്ടര് പൂവരങ്ങിലോ പൂവള്ളി വീട്ടിലോ എങ്ങും കണ്ടു പോവരുത്; കണ്ടാൽ ആ കോമട്ടിയെ തല്ലണം" എന്ന് പഞ്ചുമേനോൻ പറഞ്ഞതിനാൽ കുറെ ദിവസ മായി പൂവള്ളി വീട്ടിൽ കടക്കാറേ ഇല്ല. അതു കൊണ്ട് ഇയാൾ അവിടെ നടന്ന യാതൊരു വിവരങ്ങളും ശരിയായി അറിഞ്ഞിട്ടില്ലായിരുന്നു.

നമ്പൂതിരിപ്പാട്: എല്ലാം ശട്ടമായി എന്നു തന്നെ പറയാം. ദിവസം ഇന്നു തന്നെയോ എന്നു മാത്രം അന്വേഷിക്കണം. ഇന്നുതന്നെയാക്കണം.

ശീനുപട്ടർ: അതാണു നല്ലത് ശുഭസ്യ ശീഘ്രം.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയ്ക്ക് കയറാൻ പല്ലക്ക് ഇവിടെ ഉണ്ടല്ലോ.

ശീനുപട്ടർ: നാലഞ്ചു പല്ലക്ക് ഹാജരുണ്ട്.

ശീനുപ്പട്ടരുമായി ഇത്രത്തോളം സംസാരം കഴിഞ്ഞിട്ടാണു നമ്പൂതിരിപ്പാടു പൂവരങ്ങിലേക്കു പുറപ്പെട്ടത്. കാക്കയുടെ കഴുത്തിലെ മണിപോലെ നമ്പൂതിരിപ്പാട്ടു പറഞ്ഞ വാക്ക് അമ്പ ലത്തിലും കൊളവക്കിലും മഠത്തിലും വഴിയിലും ശീനുപ്പട്ടരു പത്തിനു പതിനാറാക്കി പറ ഞ്ഞു കൊണ്ടു നടന്നു. അന്നു ക്ഷേത്രത്തിൽ ചുരുങ്ങീട്ട് ഒരു അടിയന്തിരം ഉണ്ടായിരുന്നു.

അതിനു കുറെ നമ്പൂതിരിമാരും പട്ടന്മാരും കൂടീട്ടുണ്ടായിരുന്നു. അവിടെ വെച്ചും ശീനുപ്പട്ടര് ഇന്ദുലേഖയുടെ പാണിഗ്രഹണം അന്നു രാത്രി ഉണ്ടാവുമെന്നു ഘോഷിച്ചു. ആ കൂട്ടത്തിൽ അപ്പോൾ ഉണ്ടായിരുന്നതിൽ ശങ്കരശാസ്ത്രികൾക്കു മാത്രമാണ് ഇതു കേട്ടപ്പോൾ അധികവും വ്യസനമായത്. ഇന്ദുലേഖയ്ക്ക് എഴുത്തുകൊടുത്തു എന്നു തലേദിവസം വൈകുന്നേരം ന മ്പൂതിരിപ്പാട്ടിലെ ചോദ്യത്തിന് സമാധാനമായി അമ്പലത്തിൽവെച്ചു ഗോവിന്ദൻ ഉറക്കെ വളിച്ചുപറഞ്ഞു കേട്ടപ്പോൾ തന്നെ കുഞ്ഞിക്കുട്ടി അമ്മ തന്നോടു തലേദിവസം പറഞ്ഞ പ്ര കാരം കാര്യം നിശ്ചയിച്ചു പോയി എന്നു ശാസ്ത്രികൾ ഉറച്ചിരുന്നു. ഇപ്പോൾ ശീനുപട്ടരുകൂടി അന്നു രാത്രി അടിയന്തിരമാണെന്നു തീർച്ച പറഞ്ഞപ്പോൾ ശാസ്ത്രികൾ സംശയമെല്ലാം വിട്ട് ഒരു ദീർഘ നിശ്വാസം ചെയ്തു! “കഷ്ടം! ഇത്ര അന്തസ്സാര വിഹീനയായ ഒരു സ്ത്രീയെ ഞാൻ ഇത്ര ബുദ്ധിശാലി എന്ന് ഇത്രനാളും വിചാരിച്ചുവല്ലോ. അഞ്ചു നിമിഷം സംസാ രിച്ചാൽ ഈ നമ്പൂതിരിപ്പാടു പടു വങ്കനും കേവലം സ്ത്രീജിതനായ ഒരു അമര്യാദക്കാരനും ആണെന്ന് എത്ര താണതരം ബുദ്ധിയുള്ളവർക്കുംകൂടി അറിവാൻ കഴിയുമല്ലോ. ഇന്ദുലേ ഖയ്ക്ക് കഴിയുമോ എന്നുള്ളതിനു സംശയമുണ്ടോ? എന്നിട്ട് ഇന്ദുലേഖ, മന്മഥസദൃശനായ അതിബുദ്ധിമാനായി തന്നിൽ അത്യനുരാഗത്തോടുകൂടിയിരിക്കുന്ന മാധവനെ വിട്ട് പടുവ ങ്കനായ അശ്വമുഖൻ നമ്പൂതിരിയുടെ ഭാര്യയായി ഇരിക്കാമെന്നു നിശ്ചയിച്ചുവല്ലൊ. കഷ്ടം! ഇതിനു ദ്രവ്യത്തിന്മേൽ ഉള്ള മോഹമെന്നല്ലാതെ വേറെ ഒന്നും പറവാൻ കണ്ടില്ലാ." എ ന്നും മറ്റും ശങ്കരശാസ്ത്രി വിചാരിച്ചും കൊണ്ടു ഭക്ഷണം കുഴിച്ചു മാധവന്റെ അച്ഛനുമായി ഒന്നു കാണണമെന്നു നിശ്ചയിച്ചു ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കു ചെന്നു. അവിടെ ചെന്ന പ്പോൾ അദ്ദേഹം തലേദിവസം വൈകുന്നേരം പൊല്ലായിക്കളത്തിലേക്കു പോയിരിക്കുന്നു എന്നും പിറ്റേദിവസം രാവിലേക്കേ എത്തുകയുള്ളൂ എന്നും കേട്ടു. അതും ഒരു കുണ്ഠിതമായി. ശാസ്ത്രികൾ ആ വീട്ടിൽ കൊലാമ്മൽ പടിയിൽ കിടന്നുറങ്ങി.

നമ്പൂതിരിപ്പാടു ഭക്ഷണം കഴിഞ്ഞു പൂവരങ്ങിൽ എത്തി എന്നു പറഞ്ഞിട്ടുണ്ടല്ലോ. ചെറു ശ്ശേരി നമ്പൂതിരിയും കേശവൻ നമ്പൂതിരിയും കൂടെത്തന്നെ ഉണ്ടായിരുന്നു. നാലുകെട്ടിൽ എത്തിയ ഉടനെ നമ്പൂതിരിപ്പാട് ഒരു കസാലമേൽ അവിടെ ഇരിക്കുകയും കേശവൻ ന മ്പൂതിരി നമ്പൂതിരിപ്പാടു വന്ന വിവരം അറിയിപ്പാൻ ഇന്ദുലേഖയുടെ മാളികയിന്മേലേക്കു പോകയും ചെയ്തു.

കേശവൻ നമ്പൂതിരിക്ക് ഇന്ദുലേഖയുടെ മാളികയിലേക്കു കയറുവാൻ ധൈര്യം വന്നില്ലാ. കോണി പകുതിയോളം കയറും, പിന്നെ ഇങ്ങട്ടുതന്നെ ഇറങ്ങും; പിന്നെയും കയറും, പി
ന്നെയും ഇറങ്ങും. തൻ്റെ അറയിലെ ജാലകത്തിൽ കൂടെ ഇദ്ദേഹത്തിൻ്റെ ഈ പ്രാകൃതം കണ്ടിട്ട് ഇദ്ദേഹത്തിൻ്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സങ്കടം തോന്നി. ഉടനെ കോണിച്ചുവ ട്ടിലേക്കു ചെന്നു നമ്പൂതിരിയെ വിളിച്ചു.

ലക്ഷ്മിക്കുട്ടി അമ്മ: എന്താണ് ഇങ്ങിനെ കളിക്കുന്നത്? ഇന്ദുലേഖയെ പേടിച്ചിട്ടായിരി ക്കും. അല്ലേ? ഞാൻ ചെന്നു പറയാം. ഇന്ദുലേഖയെ പകൽ നമ്പൂതിരിപ്പാട്ടിലേക്കു കാ ണുന്നതിന് അവൾക്ക് അത്ര വിരോധമുണ്ടാകയില്ലെന്നു തോന്നുന്നു. ഞാൻ ഒന്നു പോയി പറഞ്ഞു നോക്കട്ടെ. എന്നു ലക്ഷ്മിക്കുട്ടി അമ്മ പറഞ്ഞപ്പോൾ കേശവൻ നമ്പൂതിരിക്ക് വലിയ ഒരു സുഖം തോന്നി. ഭാര്യയെ അനുഗ്രഹിച്ചു കോണിച്ചോട്ടിൽ നിന്നു.

ലക്ഷ്മിക്കുട്ടി അമ്മ മുകളിൽ ചെന്നപ്പോൾ ഇന്ദുലേഖ മാധവൻറെ എഴുത്തും വായിച്ചു സുഖിച്ചു കൊണ്ടു നില്കുകയായിരുന്നു. അമ്മ വരുന്നതു കണ്ടപ്പോൾ

ഇന്ദുലേഖ: എന്താണ് അമ്മെ, നമ്പൂതിരിപ്പാട്ടിലെ വരവുണ്ടായിരിക്കും. അതു പറവാനാ യിരിക്കും വന്നത്, അല്ലെ?

ലക്ഷ്മിക്കുട്ടി അമ്മ: അതെ മകളെ, ആ പടുവങ്കൻ നമ്പൂതിരിപ്പാടെ നീ ഇനി ഒട്ടും ഭയപ്പെ ടേണ്ടാ. ഇന്നലെ എൻ്റെ അകത്തു വന്ന് എന്തൊക്കെ ഗോഷ്ഠിയാണു കാണിച്ചത്! അച്ഛനു തന്നെ അദ്ദേഹത്തെ കുറിച്ച് നല്ല ബഹുമാനമില്ലാതായിരിക്കുന്നു. എന്നാലും നമുക്കു ലൌ കീകം വേണ്ടേ? അദ്ദേഹം ഇന്നോ നാളെയോ പോവും. ഇപ്പോൾ വന്നാൽ നല്ല വാക്കു സംസാരിച്ചേക്കണം, കുറച്ചു പിയാനോ വായിച്ചേക്കണം. അദ്ദേഹം ബ്രാഹ്മണനല്ലേ. കേ വലം അവമാനിച്ചു എന്ന് എന്തിനു വരുത്തണം? അദ്ദേഹം വരട്ടെയോ?

ഇന്ദുലേഖ: എനിക്ക് അദ്ദേഹത്തിനെയാവട്ടെ, ഈ ഭൂമണ്ഡലത്തിൽ വേറെയൊരാളെയു മാവട്ടെ ഒരു വിധത്തിലും അവമാനിക്കണമെന്നുള്ള ആഗ്രഹമില്ലാ. എന്നാൽ എന്നെ ഒ രാൾ അവമാനിക്കാൻ ഭാവിക്കുമ്പോൾ ഞാൻ അതിനെ തടുക്കാതെ നില്ലയില്ലാ. ആ ന മ്പൂതിരിപ്പാട് ഇന്നലെ എന്നോടു മര്യാദയായി സംസാരിച്ചിരുന്നാൽ ഞാൻ ഇന്നലെയും അദ്ദേഹത്തിന് ആവശ്യമുള്ള എല്ലാസമയവും പാടാനോ വീണ വായിക്കാനോ ഒരുക്കമായി രുന്നുവല്ലൊ. അമ്മേ, എനിക്ക് അശേഷം ദുർഗ്ഗർവ്വ് ഉണ്ടെന്നു വിചാരിക്കരുതേ, എന്നെ നിവൃത്തിയില്ലാത്ത വിധത്തിൽ ദ്രോഹിച്ചു. ഞാൻ മനുഷ്യനല്ലെ. കാമക്രോധലോഭാദികൾ ഇല്ലാത്ത ഒരു സാധനമല്ലെല്ലൊ. ഇന്നു നമ്പൂതിരിപ്പാടു നല്ല മര്യാദയായി സംസാരിക്കുമെ ങ്കിൽ അദ്ദേഹം വരട്ടെ, പാട്ടോ വീണവായനയോ ഞാൻ കേൾപ്പിച്ചു കൊടുക്കാമല്ലൊ. അ തുകൂടാതെ എന്നെ ഭാര്യയാക്കണം എന്നുള്ള വിചാരത്തോടുകൂടി ഇതിൻ്റെ മുകളിൽ നിന്നു വല്ല അംബന്ധവും പറഞ്ഞാൽ ഇന്നലത്തേതിലും വഷളായി പോവേണ്ടി വരും.

ലക്ഷ്മിക്കുട്ടി അമ്മ: നമ്പൂരിമാരുടെ സ്വഭാവത്തിലെ കുറെ അപകടം ഉണ്ട്. വിശേഷിച്ച്, ഈ നമ്പൂതിരിപ്പാട് ഒരു പടുവിഡ്ഢിയാണെന്നു സർവ്വ ജനസമ്മതമാണ്. ഭ്രാന്തന്മാരോട് കോപിക്കാറുണ്ടോ മകളേ?

ഇന്ദുലേഖ: നമ്പൂരിമാരിൽ എല്ലാ ജാതികളിലുമുള്ളതുപോലെ അതി സമർത്ഥന്മാരും ഉണ്ട്. അമ്മ ചെറുശ്ശേരി നമ്പൂതിരിയുമായി അരനാഴിക വിശേഷം പറഞ്ഞു നോക്കൂ - അപ്പോൾ
പറയും അതി സമർത്ഥന്മാരാണ് നമ്പൂതിരിമാരെന്ന്. പിന്നെ എനിക്ക് ഭ്രാന്തന്മാരുമായി വിനോദിച്ചിരിപ്പാൻ അത്ര രസവുമില്ല. ഭ്രാന്തന്മാർ തുമ്പില്ലാതെ പറഞ്ഞാൽ ഞാൻ അത് കേൾക്കാൻ നിൽക്കുകയുമില്ല, നിശ്ചയം തന്നെ.

ലക്ഷ്മിക്കുട്ടി അമ്മ: ആവട്ടെ, ഞാൻ അദ്ദേഹത്തോട് വരാം എന്ന് അറിയിക്കട്ടെ.

ഇന്ദുലേഖ: ആവലാതി തന്നെ. വന്നോട്ടെ. എന്നോട് ഇന്നലത്തെ മാതിരി സംസാരം തുടങ്ങിയാൽ ഞാൻ ഇന്നലത്തെ മാതിരിതന്നെ കാണിക്കും.

ലക്ഷ്മിക്കുട്ടി അമ്മ: ആവട്ടെ, അദ്ദേഹം ഒന്നു വന്നു പോവട്ടെ. അല്ലെ?

ഇന്ദുലേഖ: ഓ - ഹോ.

ലക്ഷ്മിക്കുട്ടി അമ്മ ചിറിച്ചും കൊണ്ടു താഴത്തിറങ്ങുമ്പോൾ സാധു കേശവൻ നമ്പൂതിരി മുമ്പ് നിന്നിരുന്ന സ്ഥലത്തു തന്നെ മുഖം മേല്പോട്ടു പൊന്തിച്ചു ദൃഷ്ടികൾ മേല്പ്പോട്ടാക്കി, വരുന്ന തും നോക്കിക്കൊണ്ട് ഒരു വിഗ്രഹം കൊത്തിവച്ചതുപോലെ നിൽക്കുന്നു.

കേശവൻ നമ്പൂതിരി: സമയമായോ, ഞാൻ വരാൻ അറിയിക്കട്ടെ?

ലക്ഷ്മിക്കുട്ടി അമ്മ: ഓ - ഹോ! വന്നോട്ടെ. പിന്നെ ഇന്നലത്തെ മാതിരി ഇന്ദുലേഖയോട് ഗോഷ്ഠി ഒന്നും പറയരുതെന്ന് നമ്പൂതിരിപ്പാടോട് പറയണം. അല്ലെങ്കിൽ ഇന്നലത്തെ പ്പോലെത്തന്നെ എല്ലാം.

കേശവൻ നമ്പൂതിരി: ആട്ടെ, ഇപ്പോൾ വരാൻ പറയാമോ?

ലക്ഷ്മിക്കുട്ടി അമ്മ: പറയാം.

കേശവൻ നമ്പൂതിരി ഇന്ദുലേഖയെ വിവരം അറിയിപ്പാൻ പോയശേഷം നമ്പൂതിരിപ്പാട് ചെറുശ്ശേരിയോടു തൻ്റെ സമീപം ഇരിക്കാൻ പറയുകയും, അദ്ദേഹം ഇരിക്കുകയും ചെയ്തു. അതിന്റെ ശേഷം താഴെപ്പറയുന്ന ഒരു ചുരുങ്ങിയ സംഭാഷണം ഇവർ തമ്മിൽ ഉണ്ടായി.

ഈ പ്രാവശ്യം ഇന്നത്തെപ്പോലെ കേശവൻ നമ്പൂതിരി മാളികയിൽപ്പോയി വരാത്തതി നാൽ നമ്പൂതിരിപ്പാട്ടിലേക്ക് അശേഷം ബദ്ധപ്പാടുണ്ടായിരുന്നില്ല. താൻ ഇന്ദുലേഖയുടെ മാളിക മുകളിൽപ്പോയാൽ എന്തൊക്കെയാണ് ഘനം നടിക്കേണ്ടത് എന്നു വിചാരിച്ചുറ യ്ക്കാൻ തുടങ്ങി. നമ്പൂതിരിപ്പാട്ടിലെ വിചാരം, "ഞാൻ ഇന്നലെ കണ്ടപ്പോഴേക്കു ഭൂമിച്ചു പരവശനായി എന്ന് ഇന്ദുലേഖയ്ക്ക് തോന്നിപ്പോയി. ഇന്നു നേരെ മറിച്ചു തോന്നിക്കണം. അശേഷം ഭൂമില്ലെന്നു തോന്നിക്കണം. എന്നാൽ അറിയാം സൂക്ഷ്മം. എന്താ ഇവളെ അത്ര ഭൂമിക്കാൻ ഗോമാംസഭുക്കുക്കളുടെ ഭാഷ പഠിച്ച തണ്ടുതപ്പിപ്പെണ്ണിനെ മഹാകുബേരനായ ഞാൻ എന്താണു ഭ്രമിക്കാൻ? പണം കൊടുത്താൽ ഏതുപെണ്ണിനെ കിട്ടാത്തു? എത്ര സ്ത്രീകളെ ഞാൻ ഭാര്യയാക്കിവെച്ചു! എത്ര ഉപേക്ഷിച്ചു! എനി എത്ര വെപ്പാൻപോവുന്നു! ഈ ഒരു പെൺകിടാവിനെ ഭ്രമിച്ചിട്ടു വിഡ്ഢിത്വം കാണിക്കുന്നതു മഹാ കുറവുതന്നെ. ഇ ന്നു കണ്ടോട്ടെ. അനങ്ങുകയില്ല. ബഹുഘനം. ഘനം! സകലതും ഘനമായിട്ടുതന്നെ. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നോക്കുമ്പോഴും സംസാരിക്കുമ്പോഴും എപ്പോഴും ഘനം.

ഇന്ദുലേഖ ഭയപ്പെട്ടുപോണം - കണ്ടുകൊള്ളട്ടെ. ഇത്ര കുറുമ്പ് ഇന്ദുലേഖയ്ക്കുണ്ടെങ്കിൽ അ ശേഷം ഞാനും കുറയുകയില്ല. ആരാണു തോൽക്കുക, കാണാമല്ലോ, പെണ്ണു പേടിച്ചു വിറ ച്ചു കാൽക്കവന്നു വീഴും സംശയമോ?" എങ്ങിനെ വിചാരിച്ച് ജയിച്ചു എന്നുറച്ചു നമ്പൂതിരി പ്പാട് ഒന്നു ചിറിച്ചു.

ചെറുശ്ശേരി നമ്പൂതിരിക്ക് ഈ നമ്പൂതിരിപ്പാട്ടിൻ്റെ പലവിധ ഗോഷ്ഠികൾ ആകപ്പാടെ ക ണ്ടിട്ടും ഇന്ദുലേഖയുടെ മനസ്സിനുണ്ടായ കുണ്ഠിതത്തെ ഓർത്തും തൻ്റെ സ്വജാതിയിൽ ശ്ലാ ഘ്യനും അതിദ്രവ്യസ്ഥനും ആയ ഒരു ദേഹം ഈ വിധം പരമവിടനും വിഡ്ഢിയും ആയി ത്തീർന്നുവല്ലോ എന്നു വിചാരിച്ച് ആ സമയം നമ്പൂതിരിപ്പാട്ടിനെപ്പറ്റി കേവലം ഒരു പരി ഹാസമല്ല ഉണ്ടായത്, ക്രോധസമ്മിശ്രമായ ഒരു ദുഃഖരസമാണ് ഉണ്ടായത്. "ഹാ! കഷ്ടം! ഇത്ര സമ്പത്തോടും കുലശ്ലാഘ്യതയോടും ഇരിക്കുന്ന ഇദ്ദേഹത്തിന്നു പൂർണ്ണയൌവനം ക ഴിയുന്നതുവരെ യോഗ്യതയുള്ള ഒരു സ്ത്രീയെ ഭാര്യയാക്കി വെക്കാൻ കഴിയാതെ ശുദ്ധവ്യഭി ചാരികളായ സ്ത്രീകളിൽ പ്രവേശിച്ചു ബുദ്ധിക്ക് ഇത്ര ചാപല്യം വരുത്തി; ഏതു സുഖത്തിന്ന് ഇദ്ദേഹം ഇത്രെയെല്ലാം ആഗ്രഹിക്കുന്നുവോ ആ സുഖം വഴിപോലെ അനുഭവിക്കാനുള്ള ശക്തിയും ശുദ്ധമായ രുചിയും ദുഷ്ടപ്രവൃത്തികൾ നിമിത്തം കേവലം നശിപ്പിച്ച് ഈ സ്ഥി തിയിൽ ഇദ്ദേഹത്തെ കാണാറായല്ലോ." എന്നിങ്ങനെ വിചാരിച്ച് ചെറുശ്ശേരി നമ്പൂതിരി വളരെ വ്യസനിച്ചു. ചെറുശ്ശേരി നമ്പൂതിരി ഇങ്ങിനെ വിചാരിച്ച സമയം തന്നെയാണ് നമ്പൂ തിരിപ്പാടും മേൽപ്പറഞ്ഞ പ്രകാരം ഘനം നടിച്ച് ഇരുന്നതും, ഘനം നടിച്ച് അവസാനിച്ച ശേഷം ഉടനെ തൻ്റെ ഈ ഘനത്തെപ്പറ്റി ചെറുശ്ശേരിയെ ഒന്ന് അറിയിക്കേണമെന്നും നി ശ്ചയിച്ച് നമ്പൂതിരിപ്പാട് താഴെ പറയും പ്രകാരം പറഞ്ഞു.

നമ്പൂതിരിപ്പാട് : എനിക്കു സ്ത്രീകളെ വളരെ ഭ്രമമാണെന്ന് ചെറുശ്ശേരിക്ക് തോന്നുണ്ടായിരി

ഈ ചോദ്യം കേട്ടപ്പോൾ ചെറുശ്ശേരിക്ക് അല്പം ക്രോധമാണ് ഉണ്ടായത്. എങ്കിലും ബുദ്ധി മാനായ അദ്ദേഹം അതു മനസ്സിലാക്കി താഴെ പറയുന്നപ്രകാരം കുറെ ഗൌരവത്തോടെ മറുപടി പറഞ്ഞു.

ചെറുശ്ശേരി നമ്പൂതിരി: സ്ത്രീകളെ പുരുഷന്മാർക്കു ഭ്രമമുണ്ടാവുമെന്നു ഞാൻ വിചാരിക്കുന്നു. എന്നാൽ ആ ഭ്രമം ഏറെയും കുറെയുമായി ചിലപ്പോൾ അബദ്ധമായും വന്നേക്കാമെന്നും എനിക്കു തോന്നുന്നു.

നമ്പൂതിരിപ്പാട് : ഭൂമിക്കുന്നതിലെന്താണ് അബദ്ധവും സുബദ്ധവും?

ചെറുശ്ശേരി നമ്പൂതിരി: വളരെ ഉണ്ട്. സ്ത്രീപുരുഷന്മാർക്ക് അന്യോന്യം അനുരാഗം സമ മായി ഉണ്ടായിട്ട് അന്യോന്യം ഭൂമിച്ചാൽ അത് സുബദ്ധമായ ഭ്രമം എന്നു ഞാൻ പറയും. സ്ത്രീപുരുഷന്മാർക്ക് അന്യോന്യം അനുരാഗമില്ലാതെ ഒരാൾ മാത്രം മറ്റെ ആളെ ഭ്രമിച്ചു കാം ക്ഷിക്കുകയും മറ്റെ ആൾക്ക് അശേഷം അനുരാഗം ഇല്ലാതിരിക്കുയും ചെയ്താൽ ആ ഭ്രമ ത്തിന് അബദ്ധഭ്രമമെന്നാണ് ഞാൻ പേരിടുന്നത്.

നമ്പൂതിരിപ്പാട് : രാവണനു രംഭയിൽ ഉണ്ടായ ഭ്രമം അബദ്ധമാണോ?


ചെറുശ്ശേരി നമ്പൂതിരി: രംഭയോട് അന്വേഷിക്കണം. രംഭ രാവണൻ്റെ ഭ്രമത്തെ അനുകരി ച്ച് അങ്ങട്ടും ഭ്രമിച്ചുവോ എന്നു ഞാൻ അറിഞ്ഞിട്ടില്ലാ.

നമ്പൂതിരിപ്പാട്: ഓ! രാവണനു രംഭയെ സാധിച്ചിരിക്കുന്നു.

ചെറുശ്ശേരി നമ്പൂതിരി: സാധിച്ചിരിക്കാം.

നമ്പൂതിരിപ്പാട്: അപ്പോൾ അത് എങ്ങനെ സാധിച്ചു?

ചെറുശ്ശേരി നമ്പൂതിരി: അബദ്ധമായ അനുരാഗം ഒരിക്കലും സഫലമാവുകയില്ലെന്നു ഞാൻ പറയുന്നില്ല. ഒരു സ്ത്രീയുമായി സഹവാസത്തിന്നു സാധിക്കുന്നത് സ്ത്രീക്ക് അനുരാഗം ഉണ്ടാ യിരുന്നാൽ മാത്രമെ പാടുള്ളൂ എന്നില്ലല്ലൊ.

നമ്പൂതിരിപ്പാട് : അങ്ങിനെ ഇല്ലേ?

ചെറുശ്ശേരി നമ്പൂതിരി: ഇല്ലാ.

നമ്പൂതിരിപ്പാട്: എന്നാൽ ചെറുശ്ശേരി പറഞ്ഞത് എനിക്ക് ഒട്ടും മനസ്സിലായില്ലാ. അബ ദ്ധമായ ഭ്രമം സാധിക്കില്ലാ എന്നല്ലേ പറഞ്ഞത് ഇപ്പോൾ?

ചെറുശ്ശേരി നമ്പൂതിരി: അങ്ങിനെ ഞാൻ പറഞ്ഞിട്ടില്ലാ. കള്ളന്മാർക്കും കവർച്ചക്കാർക്കും ചിലപ്പോൾ വിചാരിച്ചപോലെ മുതൽ കവർന്നുകൊണ്ടു പോവാൻ സാധിക്കുന്നില്ലേ? അതുപ്രകാരം അനുരാഗമില്ലാത്ത സ്ത്രീയേയോ പുരുഷനേയോ സാധിച്ചു എന്നു വരാം. എന്നാൽ ഒരു ഭാഗം അനുരാഗമില്ലാതിരിക്കുമ്പോൾ അങ്ങിനെ സാധിപ്പാൻ ശ്രമം ചെയ്തു സാധിക്കുന്നത് നിസ്സാരമായ പ്രവൃത്തിയാണ്.

നമ്പൂതിരിപ്പാട് : എന്താണ് നിസ്സാരം?

ചെറുശ്ശേരി നമ്പൂതിരി: സാരമില്ലാത്തതു തന്നെ. അങ്ങിനെ സാധിക്കുന്നതിൽ ഒരു സാര വുമില്ല. അങ്ങിനെ പ്രവർത്തിക്കുന്ന പുരുഷനോ സ്ത്രീയോ മൃഗപ്രായം. പശുക്കൾ, ശ്വാക്കൾ ഇവകളെപ്പോലെ.

നമ്പൂതിരിപ്പാട് : എന്നാൽ രാവണൻ എന്തിന് സീതയെ ഭൂമിച്ചു? സീതയ്ക്ക് രാവണനിൽ ഭ്രമം ഇല്ലെന്നല്ലെ രാമായണത്തിൽ പറഞ്ഞിട്ടുള്ളത്?

ചെറുശ്ശേരി നമ്പൂതിരി: അതെ; അങ്ങിനെ തന്നെ. രാവണൻ സീതയിൽ കാംക്ഷ ഉണ്ടായി. സീതയ്ക്ക് രാവണനിൽ അനുരാഗം അശേഷം ഇല്ലെന്നു രാവണൻ അറിഞ്ഞ തിനാൽ അനുരാഗം ഉണ്ടാക്കിതീർക്കാൻ വളരെ എല്ലാം രാവണൻ ശ്രമിച്ചു - ഫലിച്ചി ല്ലാ. പിന്നെ സീതയിൽ വിരോധമായി. രാവണൻ ഇതു നിമിത്തം നശിച്ചു. എങ്കിലും അനുരാഗം സീതയ്ക്കു തന്നിൽ ഉണ്ടാവുന്നതിന്നു മുമ്പ് സീതയുമായി രമിപ്പാൻ രാവണനു മനസ്സുണ്ടായില്ലാ. രാവണൻ പലേ ദോഷങ്ങളുള്ളവനാണെങ്കിലും ബുദ്ധിക്കു കേവലം രസികത്വമില്ലാത്തവനാണെന്നു സീതയുമായി ഉണ്ടായതായി രാമായണത്തിൽ കാണി ച്ചിട്ടുള്ള സംവാദങ്ങളിൽ നിന്ന് എനിക്കു തോന്നുന്നില്ലാ.


നമ്പൂതിരിപ്പാട് : എന്നാൽ ഒരു സ്ത്രീയെകണ്ടു ഭ്രമിച്ചാൽ രാവണൻ ചെയ്തേടത്തോളം എല്ലാം ചെയ്യാമല്ലോ.

ചെറുശ്ശേരി നമ്പൂതിരി: രാവണൻ അനുഭവിച്ചതുപോലെയുള്ള കഷ്ടങ്ങൾ എല്ലാം അനുഭവി പ്പാൻ ഉറച്ചാലും രാവണനെപ്പോലെ ശക്തി ഉണ്ടായാലും അങ്ങിനെ ചെയ്യാം.

നമ്പൂതിരിപ്പാട് : ശരി, സമ്മതിച്ചു. എന്നാൽ ഒരു പുരുഷന് ഒരു സ്ത്രീയെ കണ്ടു കലശലായ ഭ്രമമുണ്ടായി. ആ സ്ത്രീക്ക് ഈ പുരുഷനിൽ അശേഷം ഭ്രമമുണ്ടായതുമില്ല. ഇങ്ങിനെ വ ന്നാൽ ആ പുരുഷൻറെ ഭ്രമ നിവൃത്തിക്ക് എന്തുമാർഗ്ഗമാണുള്ളത്?

ചെറുശ്ശേരി നമ്പൂതിരി: "ഭ്രമം" "ഭ്രമം" എന്ന് ഇവിടുന്നു പറയുന്നതിൻ്റെ താൽപര്യം എ നിക്കു നല്ലവണ്ണം മനസ്സിലായില്ല. "ആഗ്രഹം" എന്നാണ് ഈ വാക്കിന് അർത്ഥം ഉദ്ദേശി ച്ചത് എന്നുവരികയിൽ സ്ത്രീക്ക് ഇങ്ങട്ട് ആഗ്രഹമില്ലെന്നറിഞ്ഞാൽ പുരുഷൻ ധൈര്യത്തിൽ തനിക്ക് അങ്ങട്ടുള്ള ആഗ്രഹത്തെ ജയിച്ച്, ആ സ്ത്രീയുമായുള്ള സുഖാനുഭവത്തിൽ ഉണ്ടാവു ന്ന കാംക്ഷയെ ത്യജിക്കണം.

നമ്പൂതിരിപ്പാട് : എന്തിനു കാംക്ഷ വിടുന്നു? കിട്ടുമോ എന്നു പരീക്ഷിക്കണ്ടേ?

ചെറുശ്ശേരി നമ്പൂതിരി: കിട്ടുമോ എന്നല്ല പരീക്ഷിക്കേണ്ടത്. അനുരാഗമുണ്ടാവുമോ എ ന്നാണ് പരീക്ഷിക്കേണ്ടത്. ഉണ്ടാവുന്നില്ലെങ്കിൽ ഉപേക്ഷിച്ചാല് മതി.

നമ്പൂതിരിപ്പാട്: ഇങ്ങട്ട് ഭ്രമമില്ലെങ്കിലും സാദ്ധ്യമായാലോ?

ചെറുശ്ശേരി നമ്പൂതിരി: അങ്ങിനെ സാധിപ്പാൻ ഇച്ഛിക്കുന്നവർ മൃഗപ്രായം എന്നു ഞാൻ പറഞ്ഞില്ലേ?

നമ്പൂതിരിപ്പാട് : ഇതു ചെറുശ്ശേരി പറയുന്നതു കുറെ വിഡ്ഢിത്വമാണെന്ന് എനിക്കു തോന്നു ന്നു. പുരുഷന് ഇഷ്ടപ്രകാരം ഒരു സ്ത്രീയെ സാധിക്കുന്നുവെങ്കിൽ പിന്നെ ആ സ്ത്രീക്ക് ആ പുരുഷനോട് ഇങ്ങട്ടു ഭ്രമമുണ്ടായിരുന്നുവോ ഇല്ലയോ എന്ന് എന്തിന് ചിന്തിക്കണം?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ പറഞ്ഞു മനസ്സിലാക്കാം. ഒരു സ്ത്രീസുഖം പുരുഷനു സാധി ച്ചു എന്നു പറയേണമെങ്കിൽ ആ സ്ത്രീയെ പുരുഷൻ രമിപ്പിച്ചു സുഖിപ്പിച്ചിട്ടുവേണം. ഒരു സ്ത്രീയെ താൻ രമിപ്പാക്കുന്നതിൽ നിന്നും തന്നാൽ അവൾ രമിച്ചു സുഖിക്കുന്നു എന്ന് അ റിയുന്നതിൽ നിന്നുമാണ് പുരുഷന് സുഖാനുഭവം ഉണ്ടാവേണ്ടത്. അപ്രകാരം തന്നെ ഒരു പുരുഷനുമായി സുഖിച്ചു എന്ന് ഒരു സ്ത്രീ പറയേണ്ടത് ആ പുരുഷനെ സ്ത്രീ രമിപ്പിച്ചു സുഖിപ്പി ച്ചാൽ മാത്രമാണ്. ആ സുഖാനുഭവം അന്യോന്യം സംപൂർത്തിയായി ഉണ്ടാവേണമെങ്കിൽ അന്യോന്യം കലശലായ അനുരാഗം ഉണ്ടായിരിക്കേണം. അങ്ങിനെയല്ലാതെ സ്ത്രീസുഖം സാധിക്കുവാൻ ഇച്ഛിക്കുന്നവർ മൃഗപ്രായം - സാധിച്ചാൽ എന്തോ അന്യോന്യം ചില ഗോ ഷ്ഠികൾ കാണിച്ചു എന്നു മാത്രമെ പറഞ്ഞു കൂടു

നമ്പൂതിരിപ്പാട് : ശിക്ഷ! ഇതു മഹാദുർഘടംതന്നെ ഇങ്ങിനെയായാൽ വളരെ സ്ത്രീകളു മായി സുഖിപ്പാൻ ഒരു പുരുഷനു സാധിക്കുകയില്ല, നിശ്ചയം.

ചെറുശ്ശേരി നമ്പൂതിരി: ശരി, സൂക്ഷ്മത്തിൽ ഒരു പുരുഷന് ഒരു സ്ത്രീ - ഒരു സ്ത്രീക്ക് ഒരു പുരു ഷൻ. അങ്ങിനെയാണു സൃഷ്ടിസ്വഭാവേന വെച്ചിട്ടുള്ളത്.

നമ്പൂതിരിപ്പാട് : ശ്രീകൃഷ്ണന് എത്ര ഭാര്യമാരുണ്ടായിരുന്നു?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ അറിയില്ലാ.

നമ്പൂതിരിപ്പാട് : പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നു. ശ്രീകൃഷ്ണൻ്റെ ബുദ്ധിക്കു ര സികത്വമുണ്ടെന്നോ ഇല്ലെന്നോ ചെറുശ്ശേരി വിചാരിക്കുന്നത്?

ചെറുശ്ശേരി നമ്പൂതിരി: പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നതു ശരിയാണെങ്കിലും ശ്രീകൃഷ്ണൻ നുമ്മളെപ്പോലെ ഒരു മനുഷ്യനായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ബുദ്ധിക്ക് അശേഷം രസികത്വമില്ലെന്നും അദ്ദേഹം വളരെ ഒരു വിടനായിരുന്നുവെന്നും ഞാൻ പറ യും. എന്നാൽ ഏതു ഗ്രന്ഥങ്ങളിൽ നിന്നു നോം ഇദ്ദേഹത്തിന് ഇത്ര അധികം ഭാര്യമാർ ഉണ്ടായിരുന്നു എന്ന് അറിഞ്ഞുവോ, അതുകളിൽ നിന്നു തന്നെ അദ്ദേഹം മനുഷ്യനായി രുന്നില്ലെന്നും അറിയുന്നുണ്ട്. ശ്രീകൃഷ്ണൻ ഗോവർദ്ധനപർവ്വതം എടത്തെ കൈകൊണ്ട് എടുത്ത് പൊന്തിച്ച് ഏഴു ദിവസം കൊടപോലെ പിടിച്ചു ഗോക്കളേയും ഗോപന്മാരെയും രക്ഷിച്ചതായും, ക്ഷേളപാനം കൊണ്ടു മരിച്ചു പോയ പലേ ജീവികളേയും തൻ്റെ കടാക്ഷ ത്താൽ ജീവിപ്പിച്ചതായും, മറ്റു മനുഷ്യശക്തികൾക്ക് അസാദ്ധ്യമായ അനേകം പ്രവൃത്തികൾ ചെയ്തതായും ഈ ഗ്രന്ഥങ്ങളിൽ നിന്നു കാണുന്നുണ്ട്. ഈ വക എല്ലാം ചെയ്വാൻ ശ ക്തിയുള്ള ഒരു ദേഹത്തിനു ഞാൻ ഇപ്പോൾ പറഞ്ഞപ്രകാരം സാധാരണ മനുഷ്യർക്കുള്ള പ്രമാണങ്ങളും നിശ്ചയങ്ങളും സംബന്ധിക്കുമോ എന്നു ഞാൻ സംശയിക്കുന്നു.

നമ്പൂതിരിപ്പാട് : പുരുഷന് അങ്ങട്ടു സ്നേഹമുണ്ടായാൽ സ്ത്രീക്ക് ഇങ്ങട്ടും ഉണ്ടാവാതെ ഇരി ക്കയില്ല. ഞാൻ പലേ സ്ത്രീകളുമായി സുഖാനുഭവം ചെയ്തിട്ടുണ്ട്. എല്ലാ സ്ത്രീകൾക്കും എന്നെ ബഹു ഭ്രമമായിരുന്നു - അല്ല, ചെറുശ്ശേരിക്ക് ഇതൊന്നും നിശ്ചയമില്ലെ? എന്താണ് ഇന്ന് ഒരു പുതിയമാതിരിയായി സംസാരിക്കുന്നത്? സകല സ്ത്രീകൾക്കും എന്നെ ഭ്രമമാണ്.

നമ്പൂതിരിപ്പാട്ടിലെ വാക്കു കേട്ടു ചെറുശ്ശേരി ചിറിച്ചു പോയി. നമ്പൂതിരിപ്പാട്ടിലെപ്പറ്റി സ്ഥാ യിയായി ഉണ്ടായിരുന്ന പരിഹാസംതന്നെ വീണ്ടും തോന്നി കഷ്ടമെന്നോർത്തു.

നമ്പൂതിരിപ്പാട് : എന്താണ് ചെറുശ്ശേരി ഒന്നും മിണ്ടാത്തത്? സകല സ്ത്രീകൾക്കും എന്നെ ഭ്രമമല്ലെന്നാണോ വിചാരം?

ചെറുശ്ശേരി നമ്പൂതിരി: ഇവിടത്തെക്കുറിച്ചു ഞാൻ ഒന്നും വിചാരിച്ചിട്ടില്ല. ഞാൻ സാ ധാരണ മനുഷ്യരുടെ കാര്യമാണു പറഞ്ഞത്.

ഇവർ ഇത്രത്തോളം സംസാരിക്കുമ്പോഴേക്കു കേശവൻ നമ്പൂതിരി ഓടി എത്തി, "എനി മുകളിലേക്കു പോവാം" എന്ന് പറഞ്ഞു കേട്ടപ്പോൾ

നമ്പൂതിരിപ്പാട്: വരട്ടെ - നില്ല. എന്താണ് ഇത്ര ബദ്ധപ്പാട്? എൻ്റെ സമയം കൂടി നോക്കണ്ടേ 


കേശവൻ നമ്പൂതിരി: സമയമായിട്ടു മതി.

കേശവൻ നമ്പൂതിരി ഒന്നത്ഭുതപ്പെട്ടു - ഇതെന്തു കഥാ? ഇദ്ദേഹം ഒരു കമ്പക്കാരൻ തന്നെ യാണ്. ഇത്രയും വിചാരിപ്പാനേ എടയായുള്ളൂ. അപ്പോഴേക്ക്,

നമ്പൂതിരിപ്പാട് : എന്നാൽ എനി പോവുക. കറുത്തേടം വരണ്ട. ഞാൻ മാത്രം പോവാം. ചെറുശ്ശേരി ഇവിടെ കിടന്ന് ഉറങ്ങിക്കോളൂ.

എന്നും പറഞ്ഞ് നമ്പൂതിരിപ്പാട് അതിഘനഭാവത്തോടുകൂടി തുപ്പട്ട മുതലായവ പുതച്ച് ഇന്ദു ലേഖയുടെ മാളിക മുകളിൽ കയറി. ഇന്ദുലേഖാ തലേദിവസത്തെപ്പോലെ വിസ്താരത്തിന്നു കൂട്ടിൽ നിർത്തിയ തടവുകാരന്റെ ഭാവത്തോടെ ചാരുപടിയും പിടിച്ച് നില്ക്കുന്നു. നമ്പൂതി രിപ്പാട് പുറന്തളത്തിൽ കടന്ന് ഇന്ദുലേഖയെ കണ്ടു. കണ്ട ക്ഷണത്തിൽ ഈ ഇളിഭ്യന്റെ ധൈര്യവും ഘനവും ആസകലം ഓടി ഒളിച്ചു. പല്ലിളിച്ചു "ശിവ ശിവ! സുന്ദരിയായ നിന്റെ കൂടെ ഇരിക്കാതെ എനിക്ക് ഈ ജന്മം സാധിക്കയില്ലാ. എന്തു മുഖം! എന്തു നിറം! എന്തു തലമുടി! എന്തു കണ്ണ്! ശിവ ശിവ! നാരായണാ! വലഞ്ഞു വലഞ്ഞു! ഘനവുമില്ല എനിക്കു ധൈര്യവുമില്ല. ദേവേന്ദ്രനു മഹർഷിയുടെ ഭാര്യ കണ്ടപ്പോൾ ഘനം എവിടെപ്പോയി? രാവണനു രംഭയെ കണ്ടപ്പോഴോ?" ഇങ്ങിനെ എല്ലാം ഇന്ദുലേഖയെ കണ്ട ക്ഷണത്തിൽ നമ്പൂതിരിപ്പാട്ടിലേക്കു തോന്നി. എങ്കിലും രണ്ടുമൂന്നു നിമിഷം കസാലമേൽ ഇരുന്നശേഷം ഒരു വിധമെല്ലാം ധൈര്യം ഉറപ്പിച്ചു പറയുന്നു:

നമ്പൂതിരിപ്പാട് : ധീരർക്ക് പുല്ലും തരുണീമണിമാരും സമം എന്നുള്ള പ്രമാണം ഇന്ദുലേഖ വായിച്ചിട്ടുണ്ടോ?

ഇന്ദുലേഖ: (വല്ലാതെ പൊട്ടിച്ചിരിച്ചും കൊണ്ട്) ഞാൻ പ്രമാണം വായിച്ചിട്ടില്ലെങ്കിലും ഇപ്പോൾ കേട്ടുവല്ലൊ. ഒന്നാന്തരം പ്രമാണമാണ്.

ഇന്ദുലേഖ ഉള്ളിൽ അടക്കാൻ നിവൃത്തിയില്ലാത്തവിധം മനോഹരമായ ശബ്ദത്തിൽ കുലുക ലുങ്ങനെ പൊട്ടിച്ചിറിച്ച ഭാവവികാരം കണ്ട ക്ഷണത്തിൽ നമ്പൂതിരിപ്പാട് വളരെ പ്രയത്ന പ്പെട്ട് ഉറപ്പിച്ച ഘനം എവിടെയോ പോയി. മുമ്പ് ഗോവിന്ദനുമായി ഉണ്ടായ ആലോചനക ളും നിശ്ചയങ്ങളും എല്ലാം കേവലം മറന്നു മനസ്സ് ഇന്ദുലേഖയിൽ വീണു ലയിച്ചു. എന്നിട്ട്.

ഇങ്ങനെ പറയുന്നു:

നമ്പൂതിരിപ്പാട് : ഇന്ദുലേഖാ ഒന്നുകൂടി ഉറക്കെ ചിരിച്ചാട്ടെ. ഇങ്കിരീസ്സിൽ ചിറിക്കാനും പഠിപ്പിക്കുമോ? ബഹുഭംഗി അങ്ങിനെ ചിറിക്കുന്നത്. ഒന്നു കൂടി ചിറിച്ചാട്ടെ.

ഇന്ദുലേഖ ചിറിച്ചു പരവശയായി അകത്തേക്കു മുഖം തുടയ്ക്കാൻ പോയി.

നമ്പൂതിരിപ്പാട്: അല്ല - മോശം! അകത്തേക്കു പോയിക്കഴിഞ്ഞുവോ? ഇന്നലത്തെപ്പോ ലെകൂടി സംസാരിപ്പാൻ ഇന്ന് എടയില്ലെന്നു തോന്നുന്നു. പിന്നെ എന്തിനാണ് എന്നോടു വരാൻ പറഞ്ഞത്?

ഇന്ദുലേഖ: അല്ല - ഞാൻ വരുന്നു.

എന്നു പറഞ്ഞു മുഖം കഴുകി രണ്ടാമതും പുറത്തു വന്നു.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് എത്ര വയസ്സായി?

ഇന്ദുലേഖ: പതിനെട്ട്.

നമ്പൂതിരിപ്പാട് : എനിക്ക് എത്ര വയസ്സായി എന്ന് ഇന്ദുലേഖയ്ക്കു തോന്നുന്നു?

ഇന്ദുലേഖ: എനിക്ക് വയസ്സു കാഴ്ചയിൽ ഗണിക്കാനുള്ള സമാർത്ഥ്യം ഉണ്ടെന്നു തോന്നുന്നി ല്ല. അതുകൊണ്ട് എനിക്കു പറവാൻ സാധിക്കയില്ല.

നമ്പൂതിരിപ്പാട്: എങ്കിലും ഏകദേശം മതിപ്പായി പറഞ്ഞുകൂടെ?

ഇന്ദുലേഖ: മതിപ്പായി പറഞ്ഞാൽ ശരിയാകയില്ല.

നമ്പൂതിരിപ്പാട്: എങ്കിലും ഏകദേശം പറയൂ.

ഇന്ദുലേഖ: എന്തെങ്കിലും പറഞ്ഞാൽ മതിയെങ്കിൽ പറയാം. ഇവിടേയ്ക്ക് ഒരു അമ്പതു വയസ്സു കഴിഞ്ഞു എന്ന് എനിക്കു തോന്നുന്നു.

നമ്പൂതിരിപ്പാട് : ഛീ! അബദ്ധം! എനിക്ക് പൂർണ്ണയൌവനം കഴിഞ്ഞു എന്നാണു തോ ന്നുന്നത്? കഷ്ടം ഇതെന്തു കഥയാണ്! അമ്പതു വയസ്സായോ? പൂർണ്ണയൌവനം കണ്ടാൽ നിശ്ചയിച്ചു കൂടെ?

ഇന്ദുലേഖ: ഞാൻ മുമ്പ് തന്നെ പറഞ്ഞില്ലെ എനിക്കു വയസ്സു ഗണിക്കാൻ അറിഞ്ഞുകൂടെ ന്ന്.

നമ്പൂതിരിപ്പാട് : പൂർണ്ണയൌവനമുള്ള ഒരു പുരുഷനെ കണ്ടാൽ എനിയും അറിഞ്ഞു കൂടെ? പതിനെട്ടു വയസ്സായാലും അറിഞ്ഞുകൂടെ?

ഇന്ദുലേഖ: എനിക്ക് അറിഞ്ഞു കൂട. പൂർണ്ണയൌവനം എന്നുവെച്ചാൽ തന്നെ എന്താണെ ന്ന് എനിക്കു മനസ്സിലായിട്ടില്ല.

നമ്പൂതിരിപ്പാട്: ഇങ്കിരീസ്സു പഠിച്ചിട്ടാണ് ഈ വക ഒന്നും ഇന്ദുലേഖയ്ക്കു മനസ്സിലാവാത്തത്. സംശയമില്ല.

ഇന്ദുലേഖ: അതുകൊണ്ടു തന്നെയായിരിക്കാം.

നമ്പൂതിരിപ്പാട്: ഞാൻ വേളി കഴിച്ചിട്ടില്ല.

ഇന്ദുലേഖ: ശരി, നല്ലകാര്യം.

നമ്പൂതിരിപ്പാട്: ഇല്ലത്തു സന്തതിക്ക് അനുജന്മാർ വേളി കഴിച്ചിട്ടുണ്ട്. ഞാൻ എല്ലായ്പോ ഴും വളരെ സുഖിച്ചു കാലം കഴിക്കുന്നു. സ്വജാതിയിൽ ക്രമപ്രകാരം വേളികഴിച്ചാൽ ന മ്പൂതിരിമാർക്കു സുഖം പോയി. ഞാൻ സ്ഥിരമായി ഇതുവരെ യാതൊരു ഭാര്യയെയും വെച്ചിട്ടില്ല. എന്താണ് ഇന്ദുലേഖാ ഒന്നും പറയാത്തത്?

ഇന്ദുലേഖ: ഇവിടുന്ന് ഇവിടുത്തെ വർത്തമാനങ്ങളെക്കുറിച്ച് പറയുമ്പോൾ ഞാനെന്താണ് എടയിൽ പറയേണ്ടത്?

നമ്പൂതിരിപ്പാട് : ഞാൻ ഇന്നലെ അയച്ച ശ്ലോകം കേൾക്കണോ? ഞാൻ ചൊല്ലാം.

ഇന്ദുലേഖ: വേണ്ട - ബുദ്ധിമുട്ടുണ്ട

നമ്പൂതിരിപ്പാട് : എന്തു ബുദ്ധിമുട്ടാണ്? ശ്ലോകം ചൊല്ലുന്നത് ഒരു രസികത്വമല്ലേ?

ഇന്ദുലേഖ: അതെന്തോ?

നമ്പൂതിരിപ്പാട്: അങ്ങിനെ തോന്നുന്നത് ഇങ്കിരീസ് പഠിച്ചിട്ടാണ്.

ഇന്ദുലേഖ; ആയിരിക്കാം.

നമ്പൂതിരിപ്പാട്: ഇങ്കിരിസ്സ് പഠിച്ചാൽ ശൃംഗാരം ഉണ്ടാവില്ല, നിശ്ചയം.

ഇന്ദുലേഖ: അതെ, ഉണ്ടാകയില്ല.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയ്ക്ക് നല്ല ശൃംഗാരം ഉണ്ട്.

ഇന്ദുലേഖ: ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.

നമ്പൂതിരിപ്പാട്: നൈഷധം പഠിച്ചിട്ടുണ്ടോ?

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട്: നൈഷധമല്ലേ പെണ്ണുങ്ങൾ പഠിക്കേണ്ടത്? നൈഷധത്തിൽ ഒരു ശ്ലോകം ചൊല്ലട്ടെ?

ഇന്ദുലേഖ: വേണ്ട. വെറുതെ ബുദ്ധിമുട്ടണ്ട.

നമ്പൂതിരിപ്പാട്: അതെന്തൊരു കഥയാണ്! ശ്ലോകം ചൊല്ലാൻ ഭാവിക്കുമ്പോൾ എല്ലാം എന്താണു ബുദ്ധിമുട്ടണ്ട എന്നു പറയുന്നത്?

ഇന്ദുലേഖ: ബുദ്ധിമുട്ട് ഉണ്ടാകകൊണ്ടുതന്നെ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് കല്ലുപതിച്ച തോടയാണ് നല്ല ചേർച്ച.

ഇന്ദുലേഖ: ശരി.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് കല്ലുപതിച്ച തോട ഉണ്ടോ?

ഇന്ദുലേഖ: എൻ്റെ കൈവശം ഇല്ല.

നമ്പൂതിരിപ്പാട് : ഞാൻ ഒരു ജോഡു പണിയിക്കാം. വിശേഷമായ കല്ലുകൾ എന്റെ പക്കലുണ്ട്.

ഇന്ദുലേഖ: എനിക്കു വേണ്ടി പണിയിക്കാൻ ആവശ്യവും സംഗതിയും ഇല്ല.

നമ്പൂതിരിപ്പാട്: ഞാൻ ഇവിടെ വന്നത് എനിക്ക് എഴുത്തയച്ചിട്ടാണ്.

ഇന്ദുലേഖ: ശരി.

നമ്പൂതിരിപ്പാട് : പഞ്ചു പറഞ്ഞിട്ട് കറുത്തേടം എഴുതി അയച്ചു. എന്നിട്ടാണു വന്നത്.

ഇന്ദുലേഖ: ശരി,

നമ്പൂതിരിപ്പാട്: ബാന്ധവത്തിന് വരാനാണ് എഴുതിയിരുന്നത്.

ഇന്ദുലേഖ: ആരേ? കേശവൻ നമ്പൂതിരിയെ ബാന്ധവിക്കാനാണോ?

നമ്പൂതിരിപ്പാട്: നേരംപോക്കു പോട്ടെ. എനിക്കു വളരെ വ്യസനം ഉണ്ട്.

ഇന്ദുലേഖ: ശരി.

നമ്പൂതിരിപ്പാട് : എന്താണ് - വ്യസനമുള്ളത് ശരിയെന്നോ?

ഇന്ദുലേഖ: അങ്ങിനെ അല്ലേ പറഞ്ഞത്?

നമ്പൂതിരിപ്പാട് : ഈ വെച്ചിരിക്കുന്ന വലിയ പെട്ടി എന്താണ്? സംഗീതപ്പെട്ടിയോ?

ഇന്ദുലേഖ: അതെ.

നമ്പൂതിരിപ്പാട് : ഇതിൻ്റെ വിദ്യ ഒന്നു കേൾപ്പിച്ചു തരാമോ?

ഇന്ദുലേഖ "അങ്ങനെ തന്നെ" എന്നു പറഞ്ഞു പിയാനോ വായിപ്പാൻ ആരംഭിച്ചു.

ഇന്നലത്തേയും ഇന്നത്തേയും സംഭാഷണത്തിൽ ഇന്ദുലേഖയുടെ ഭാവം കേവലം രണ്ടു വി ധമായിട്ടാണെന്ന് എൻ്റെ വായനക്കാർക്കു തോന്നാം. ഇന്നലെ ഇന്ദുലേഖയ്ക്ക് ഇദ്ദേഹത്തി ന്റെ സ്വഭാവവും അവസ്ഥയും ഇന്നത്തെപ്പോലെ മനസ്സിലായിരുന്നില്ല. തന്നെ തട്ടിപ്പറിച്ചു കൊണ്ടു പോവാൻ അതികബേരനായ ഒരു മനുഷ്യൻ വന്ന് പരീക്ഷിക്കാൻ പോവുന്നതിൽ ഉള്ള പുച്ഛവും ക്രോധവും ഇന്നലെ കലശലായിരുന്നു. ഇന്നെയ്ക്ക് ആ സ്ഥിതി മാറിപ്പോയി. തന്റെ വലിയച്ചനുതന്നെ ഇദ്ദേഹത്തിന്മേൽ നല്ല അഭിപ്രായമില്ലെന്നും എനി ഇദ്ദേഹത്തെ തന്റെ നേരെ കൊണ്ടു വന്നു പരീക്ഷിക്കയില്ലെന്നും ഇന്ദുലേഖാ അറിഞ്ഞു. പിന്നെ ഇദ്ദേ ഹത്തിനുതന്നെ ഇന്ദുലേഖയെ കിട്ടുകയില്ലെന്നുള്ള ഒരു വിശ്വാസം വന്നു തുടങ്ങി എന്ന് ഇദ്ദേഹത്തിന്റെ വാക്കിൽ തന്നെ അറിയാറായി. അതുകൊണ്ട് ഇന്നെയ്ക്ക് ആകപ്പാടെ നമ്പൂ തിരിപ്പാട്ടിലെ കഥ ഒരു പരിഹാസയോഗ്യമായിത്തീർന്നു. എന്നല്ല, ഇന്ദുലേഖയ്ക്ക് ഇദ്ദേഹ ത്തിന്റെ ബുദ്ധിയുടെ ഒരു ശക്തിയില്ലായ്മയും ചാപല്യവും കണ്ടിട്ട് കുറെ ഒരു പരിതാപവും ഉണ്ടായില്ലെന്നില്ല. ഏതുവിധവും ഇന്ദുലേഖയ്ക്ക് നമ്പൂതിരിപ്പാട്ടിലെ ബുദ്ധിയുടെ സ്വഭാവം കണ്ടിട്ട് ഒരു ദയയാണ് ഇന്നത്തെ സംസാരം കഴിഞ്ഞശേഷം ഉണ്ടായത്! "ഇദ്ദേഹം ഇങ്ങിനെ അറിവില്ലാത്തവനായി പോയല്ലോ," എന്ന് തോന്നി.

പിയാനോ വായന തുടങ്ങിയപ്പോഴേക്ക് മാളികയുടെ ചുവട്ടിൽ മിറ്റത്തും മതിലിന്മേലും കു ളവക്കിലും മനുഷ്യർ കൂടിത്തുടങ്ങി. മുമ്പത്തെപ്പോലെ ചില പട്ടന്മാരും മറ്റും മുകളിലേക്ക്  വായന കേൾക്കാൻ കയറുവാൻ ചെന്നപ്പോൾ കേശവൻ നമ്പൂതിരി കോണിക്കൽ ഒരു പാ റാവുകാരന്റെ നിലയിൽ നിന്ന്, "ആരും കയറണ്ട, കയറണ്ട" എന്നു പറഞ്ഞ് ആട്ടിപ്പാ യിച്ചു. ആട്ടുകൊണ്ട് കൂട്ടർ കുളക്കടവിൽ വന്ന് കേശവൻ നമ്പൂതിരിയെയും മറ്റും ശകാരം തുടങ്ങി.

ഒരു പട്ടര്: പകൽസമയം ഭാര്യയും ഭർത്താവും കൂടി ഇരിക്കുന്ന അകത്തു പാട്ടു കേൾക്കാൻ പോയാൽ എന്തൊരു വിരോധമാണെടോ?

ഒരു നായര്. നമ്പൂതിരിപ്പാട്ടിലേക്ക് വേറെ ആൾ കടന്നു ചെല്ലുന്നതും ഇഷ്ടമായിരിക്കയില്ല. പിന്നെ എന്തിനു നോം അദ്ദേഹത്തെ മുഷിപ്പിക്കുന്നു.

ഒരു പട്ടര്: എന്താണ്. മറ്റൊരാൾ ഇന്ദുലേഖയുടെ പാട്ടു കേട്ടുപോയാൽ നമ്പൂതിരിപ്പാട്ടിലേ ക്ക് ഇത്ര ചേതം?

ഒരു നമ്പൂരി: പുതിയ ഭാര്യയല്ലേ, അങ്ങിനെയിരിക്കും.

ഇങ്ങിനെ ആളുകൾ ഘോഷം കൂട്ടിക്കൊണ്ടിരിക്കുമ്പോൾ ശങ്കരശാസ്ത്രികൾ ഉണർന്നു ഗോ വിന്ദപ്പണിക്കരുടെ വീട്ടിൽ നിന്ന് എറങ്ങി പതുക്കെ അമ്പലത്തിലേക്കു പുറപ്പെട്ടു. ആളു കൾ വഴിയിൽവെച്ചു മേൽകാണിച്ച പ്രകാരം പറയുന്നതും ഘോഷം കൂട്ടുന്നതും കേട്ടു. ഇ ന്ദുലേഖയുടെ മാളികമുകളിൽ നിന്നു പിയാനോ വായിക്കുന്നതും കേട്ടു. ഒന്നും മിണ്ടാതെ നേരെ അമ്പലത്തിലേക്കു നടന്നുപോം വഴി ഗോവിന്ദനൻകുട്ടിമേനോനെ അന്വേഷിച്ചു. ഗോവിന്ദപ്പണിക്കരോടുകൂടി പൊയ്നായി കളത്തിലേക്കു പോയിരിക്കുന്നു എന്നു കേട്ടു ശാസ്ത്രി കൾ ബഹുവ്യസനത്താൽ പരവശനായി അമ്പലത്തിൽ പോയി കിടന്നു. നാട്ടിലേക്ക് അ ന്നു തന്നെ പോണമെന്നും ഉറച്ചു. ഒരു പത്തു നിമിഷം പിയാനോ വായന കഴിഞ്ഞശേഷം,

നമ്പൂതിരിപ്പാട്: എനി മതിയാക്കാം. ക്ഷീണം ഉണ്ടാവും. ഓമനയായ കൈകൊണ്ട് എത്രനേരം അദ്ധ്വാനിക്കാം.

ഇന്ദുലേഖ പുച്ഛിച്ച് ഒന്നു നോക്കി. നമ്പൂതിപ്പാട് തൻ്റെ വെള്ളിച്ചെല്ലവും സ്വർണ്ണപ്പനീർവീശി ക്കുപ്പിയും കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടു വന്നശേഷം ഇന്ദുലേഖയോട്!

നമ്പൂതിരിപ്പാട്: ഈ പെട്ടി നോക്കൂ. നല്ല മാതിരിയോ?

ഇന്ദുലേഖ പെട്ടിവാങ്ങി നോക്കി. പനിർവീശിയും വാങ്ങി നോക്കി. “വളരെ ഭംഗിയുണ്ട് എന്നു പറഞ്ഞ് താഴത്തു വെച്ചു.

നമ്പൂതിരിപ്പാട്: ഇത് ആവശ്യമുണ്ടെങ്കിൽ എടുക്കാം?

ഇന്ദുലേഖ: എനിക്ക് ആവശ്യമില്ലാ.

നമ്പൂതിരിപ്പാട്: എടുക്കാം. വിരോധമില്ലാ.

ഇന്ദുലേഖ; എനിക്കാവശ്യമില്ലാ.

നമ്പൂതിരിപ്പാട്: ഞാൻ ഇന്ദുലേഖയെ അല്ലാതെ വേറെ ഒരു സ്ത്രീയേയും കാമിക്കയില്ലാ.

ഇന്ദുലേഖ: അങ്ങിനെതന്നെ.

നമ്പൂതിരിപ്പാട് : ഓ - അതു സമ്മതിച്ചുവോ?

ഇന്ദുലേഖ: സമ്മതം.

നമ്പൂതിരിപ്പാട് ചിരിച്ച് എണീട്ടുനിന്നു. മേല്പട്ടെയ്ക്ക് ഒന്നു ചാടി.

ഇന്ദുലേഖ: ഇതെന്തു ഗോഷ്ഠിയാണ്?

നമ്പൂതിരിപ്പാട്: ഗോഷ്ഠിയോ? മഹാഭാഗ്യം ആയിരിക്കുന്നു എനിക്ക്. ഞാൻ നൃത്തം ചെയ്യട്ടെ. എനിക്ക് ഇന്ദുലേഖയെ കിട്ടിയില്ലേ. എൻ്റെ കാര്യം സാധിച്ചില്ലേ?

ഇന്ദുലേഖ: ഈവക ഗോഷ്ഠികൾ പറയരുതേ. ഞാൻ ഈ ജന്മം അങ്ങേ ഭാര്യയായി ഇരിക്കയില്ല. എന്നെ അങ്ങുന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല. അങ്ങുന്ന് എനി മേലിൽ എന്നോട് ഈ വക ഒരു വാക്കു പറഞ്ഞാൽ ഞാൻ അങ്ങെ ഒരിക്കലും കാണുകയും ഇല്ല. എനിക്ക് പ്രവൃത്തികൾ ഉണ്ട്.

എന്നും പറഞ്ഞ് ഇന്ദുലേഖ അകത്തേക്കു പോയി. നമ്പൂതിരിപ്പാട് ക്ഷണത്തിൽ ചുവട്ടി ലേക്ക് ഇറങ്ങിപ്പോരുകയും ചെയ്തു. കോണി എറങ്ങിക്കഴിയുന്നതുവരെ കഷ്ടിച്ചു സങ്കടമു ണ്ടായിരുന്നുവോ - സംശയം. അപ്പോഴേക്കു മനസ്സിൽ ഒന്നാമതു ലക്ഷ്മിക്കുട്ടി അമ്മയേയും ഉടനെ രണ്ടാമതു രാവിലെ കണ്ട പെണ്ണിനേയും ഓർമ്മ വന്നു. ചുവട്ടിൽ വന്ന ഉടനെ ഗോ വിന്ദനെ അന്വേഷിച്ചു. ഗോവിന്ദൻ വന്നു കുറെ സ്വകാര്യ സംസാരം ഉണ്ടായി. അതിന്റെ

വിവരം:

നമ്പൂതിരിപ്പാട്: എന്താണു ഗോവിന്ദാ, എല്ലാം ശട്ടമായോ?

ഗോവിന്ദൻ: അടിയൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാ. അങ്ങിനെ പറയാൻ പാടി ല്ലാ. അടിയൻ വിചാരിക്കുന്നതു തിരുമനസ്സുതന്നെ പഞ്ചുമേനോനെ വിളിച്ച് ഇതിനെപ്പറ്റി സ്വകാര്യമായി ഒന്ന് അരുളി ചെയ്താൽ ഒരു വിഷമവും ഉണ്ടാവില്ലെന്നാണ്.

നമ്പൂതിരിപ്പാട്: എന്നാൽ പഞ്ചുവെ വിളിക്കൂ. പറഞ്ഞു കളയാം. ഇന്ദുലേഖയുടെ കാര്യം തീർച്ചയായി. ഈ ജന്മം അവൾ എൻ്റെ ഭാര്യയായി ഇരിക്കില്ല പോൽ.

ഗോവിന്ദൻ: ശിവ ശിവ! എന്തു ധിക്കാരമാണ് ഇത്! ഇങ്ങിനെ കുറുമ്പ് പെണ്ണങ്ങൾക്ക് ഞാൻ കേട്ടിട്ടില്ല. അവളുടെ മുന്‌പാകെ കല്യാണിയേയും കൊണ്ടു രാവിലെ എഴുന്നള്ളാൻ ദൈവം സംഗതി വരുത്തണം എന്നാണ് അടിയൻ്റെ പ്രാർത്ഥന.

നമ്പൂതിരിപ്പാട്: ശരി. സമർത്ഥാ! ശരി. പഞ്ചുവെ വിളിക്ക

ഗോവിന്ദൻ: പടിമാളികമേൽ എഴുന്നള്ളിയിരിക്കുന്നതാണ് നല്ലത്. പഞ്ചുമേനവനെ അടി യൻ അവിടെ വിളിച്ചു കൊണ്ടു വരാം. പഞ്ചുമേനവൻ വരുമ്പോൾ ചെറുശ്ശേരി നമ്പൂതിരിയും കേശവൻ നമ്പൂതിരിയും ഒന്നിച്ചരുതേ, ഗോപ്യമായിരിക്കണം.

എന്നും പറഞ്ഞു ഗോവിന്ദൻ പഞ്ചുമേനോനെ തിരയാൻ പോയി.


നമ്പൂതിരിപ്പാട് കേശവൻ നമ്പൂതിരിയെ വിളിച്ചു താൻ ഇരിക്കുന്ന അറയുടെ തെക്കേ അറ യിൽത്തന്നെ ഇരിക്കണം; ചില കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനുണ്ട്; താൻ വിളിക്കു ന്നതുവരെ എങ്ങും പോവരുതെന്നു പറഞ്ഞ് അവിടെ ഇരുത്തി. ഇതും ഗോവിന്ദൻ്റെ ഒരു വിദ്യതന്നെയായിരുന്നു. കേശവൻ നമ്പൂതിരി അറയിൽ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ഉറങ്ങുകയും ചെയ്തു.

ഗോവിന്ദൻ പഞ്ചുമേനോനെ തീരഞ്ഞു പോവുമ്പോൾ സമയം മൂന്നുമണിയായിരിക്കുന്നു. പ ഞ്ചുമേനോൻ ഊണുകഴിഞ്ഞ് ഉറങ്ങുന്നു. ഗോവിന്ദൻ പഞ്ചുമേനവൻ കിടക്കുന്ന അകത്തി ന്റെ വാതുക്കൽ പോയി നിന്നു കുഞ്ഞിക്കുട്ടി അമ്മയെ കണ്ടു. പഞ്ചുമേനോനെ നമ്പൂതി രിപ്പാടു വിളിക്കുന്നു എന്നു പറഞ്ഞു. കുഞ്ഞിക്കുട്ടി അമ്മ അകത്തുപോയി ഭർത്താവിനെ വിളിച്ചുണർത്തി. ഉണർത്തിയ ദേഷ്യത്തോടെ -
പഞ്ചുമേനോൻ: അസത്തെ, എന്തിന് എന്നെ ഉപദ്രവിക്കുന്നു?

കുഞ്ഞിക്കുട്ടി അമ്മ: നമ്പൂതിരിപ്പാടു വിളിക്കുന്നുണ്ടുപോൽ.

പഞ്ചുമേനോൻ: നമ്പൂതിരിപ്പാട്! വിഡ്ഢി നമ്പൂതിരിപ്പാട്! വെറുതെ മനുഷ്യരെ ബുദ്ധിമുട്ടി ക്കുന്നു. ഈ അസത്തിന്നു കടന്നു പോവരുതേ? ഒന്നിനും കൊള്ളാത്ത മനുഷ്യൻ, ആ കേശവൻ നമ്പൂതിരിയെപ്പോലെ ഒരു കഴുതയെ ഞാൻ കണ്ടിട്ടില്ല.

കുഞ്ഞിക്കുട്ടി അമ്മ: അങ്ങിനെ ഒന്നുമില്ല. ഇന്ദുലേഖയും നമ്പൂതിരിപ്പാടും തമ്മിൽ ഇന്നു വളരെ എണങ്ങിയിരിക്കുന്നു. ഇന്ന് ഇത്ര നേരം മാളികയിൽവെച്ചു പാട്ടും ചിരിയും തകൃതി യായിരുന്നു. ബഹു ഉത്സാഹം. ഇന്ദുലേഖയ്ക്ക് വളരെ സന്തോഷമായിരിക്കുന്നുപോൽ.

പഞ്ചുമേനോൻ: (പതുക്കെ എണീട്ടിരുന്നിട്ട്) പാട്ടുണ്ടായോ? എപ്പഴ്?

കുഞ്ഞിക്കുട്ടി അമ്മ: ഇവിടുന്ന് കിഴക്കെ പറമ്പിൽ പോയ സമയം.

പഞ്ചുമേനോൻ: അതൊന്നും ഞാൻ കേട്ടില്ല. ഞാൻ പോയി അന്വേഷിക്കട്ടെ. എന്നു പറഞ്ഞു വൃദ്ധൻ കുറെ സന്തോഷത്തോടെ എണീട്ടു പുറപ്പെട്ട് ഗോവിന്ദനോടുകൂടി പടിമാളി കയിൽ ചെന്നു കയറി.



ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക