shabd-logo

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024

0 കണ്ടു 0
തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവും, പാടുള്ളേ ടത്ത് പ്രഹരവും തുടങ്ങി. ഒന്നാമത് ചാത്തരമേനോനെ വിളിക്കാൻ പറഞ്ഞു. വളരെ സാധുവും ക്ഷമാഗുണമുള്ളവനും ആയ ചാത്തരമേനോൻ്റെ മുമ്പിൽ വന്നു പഞ്ചപുച്ഛമടക്കി ഭയപ്പെട്ടുകൊണ്ട് നന്നു.

പഞ്ചുമേനോൻ: എടാ കുരുത്തംകെട്ട കറുവേറി, തെമ്മാടി, ശിന്നനെ മദിരാശിക്ക് അയ ച്ചുവോ? എടാ!

ചാത്തരമേനോൻ: ശിന്നനെ മദിരാശിക്ക് മാധവൻ കൊണ്ടുപോയി.

പഞ്ചുമേനോൻ: നിൻ്റെ സമ്മതം കൂടാതെയോ?

ചാത്തരമേനോൻ: എന്നോടു പ്രത്യേകം സമ്മതം ഒന്നും ചോദിച്ചിട്ടില്ലാ.

പഞ്ചുമേനോൻ: നിൻ്റെ സമ്മതം കൂടാതെയോ കൂടീട്ടോ കൊണ്ടുപോയത്? - അതു പറ, തെമ്മാടി. അതു പറ.

ചാത്തരമേനോൻ: ഞാൻ വിരോധിച്ചിട്ടില്ലാ.

പഞ്ചുമേനോൻ: എന്തുകൊണ്ട് നീ വിരോധിച്ചിട്ടില്ലാ? എനിക്ക് ഈ കാര്യം സമ്മതമല്ലെ ന്നു നിനക്ക് അറിയില്ലേ? പിന്നെന്തുകൊണ്ട് വിരോധിച്ചിട്ടില്ലാ?

ചാത്തരമേനോൻ: വലിയമ്മാമനോട് അച്ഛൻ ചോദിച്ചു സമ്മതം വാങ്ങി എന്നു പറഞ്ഞു.

പഞ്ചുമേനോൻ: ഏതു അച്ഛൻ? കോമട്ടിയോ ആ കുരുത്തംകെട്ട കോമട്ടിയെ തറവാട്ടിൽ കയറ്റിയ മുതൽ ഇവിടെ കരത്തക്കേടെ ഉണ്ടായിട്ടുള്ളൂ. ആ കോമട്ടി നിന്നോട് എന്താണ്
പറഞ്ഞത്?

ചാത്തരമേനോൻ: അച്ഛൻ ചോദിച്ചു സമ്മതം വാങ്ങി എന്ന് ഗോപാലനാണ് എന്നോടു പറഞ്ഞത്.

പഞ്ചുമേനോൻ: ഗോപാലനെ വിളിക്ക്.

ഈ ഗോപാലൻ കുറെ കൃതിക്കാരനും അവിവേകിയും ആയ ഒരു ചെറുപ്പക്കാരനാണ്. ക ല്പനപ്രകാരം ഗോപാലൻ കാരണവരുടെ മുമ്പിൽ വന്നു നിന്നു.

പഞ്ചുമേനോൻ: നിന്നോട് അച്ഛൻ കോമട്ടി എന്താണെടാ പറഞ്ഞത്? ശിന്നനെ അയ യ്ക്കാൻ ഞാൻ സമ്മതിച്ചു എന്നു പറഞ്ഞുവോ?

ഗോപാലൻ: എൻ്റെ അച്ഛൻ കോമട്ടി അല്ല - പട്ടരാണ്.

പഞ്ചുമേനോൻ: എന്തു പറഞ്ഞു നീ - കുരുത്തംകെട്ട ചെക്കാ !

എന്നു പറഞ്ഞ് പഞ്ചുമേനോൻ എഴുനീറ്റു ഗോപാലനെ രണ്ടുമൂന്നു പ്രഹരിച്ചു.

ഗോപാലൻ: എന്നെ വെറുതെ തല്ലണ്ട.

പഞ്ചുമേനോൻ: തല്ലിയാൽ എന്താണെടാ? ഇപ്പോൾ തല്ലിയില്ലേ? എന്നിട്ട് എന്താണ്, നീ കൊണ്ടില്ലേ?

അപ്പോഴേക്കും ശങ്കരമേനോൻ ഓടിയെത്തി. അമ്മാമൻ്റെ മുമ്പിൽ പോയിനിന്നു ഗോപാ ലനെ പിടിച്ച് അകറ്റി പിന്നിൽ നിർത്തി.

പഞ്ചുമേനോൻ: ശങ്കരാ, ഇവിടെ കാര്യമെല്ലാം തെറ്റിക്കാണുന്നു. കലിയുഗത്തിന്റെ വി ശേഷം! ആ കുരുത്തംകെട്ട മാധവൻ എന്നെ അവമാനിച്ചത് എല്ലാം നീ കേട്ടില്ലേ? അ വനെ എന്റെ കഷ്ടകാലത്തിന് ഞാൻ ഇങ്കിരീസ്സു പഠിപ്പിച്ചതിനാൽ എനിക്കു വന്ന ദോഷ മാണ് ഇത്. അത് ഇരിക്കട്ടെ. ഇപ്പോൾ ഈ തെക്കും വടക്കും തിരിയാത്ത ഈ ചെക്കൻ ഗോപാലൻ കൂടി എന്നോട് ഉത്തരം പറയുന്നു. ഇവൻ്റെ പല്ലു തള്ളിക്കളയണ്ടേ?

ശങ്കരമേനോൻ: ഈ കാലത്തു കുട്ടികളോട് അധികം സംസാരിക്കാൻ പോകാതെ ഇരി ക്കുന്നതാണ് നല്ലത്. ഗുരുത്വം ലേശമില്ലാത്ത കാലമാണ്. ഞാൻ ഇവറ്റകളോട് ഒന്നും പറയാറില്ല.

പഞ്ചുമേനോൻ: നീയ്യാണ് ഇവരെയെല്ലാം ഇങ്ങനെ തുമ്പില്ലാതെ ആക്കുന്നത്. ആട്ടെ ചാത്തര, ഇനിമേലിൽ ചെറുതുരുത്തിക്കളത്തിലെ കാര്യം ഒന്നും നോക്കണ്ട. കാര്യം ഇപ്പോൾ വെക്കണം. പിരിഞ്ഞ പണത്തിന്റെ കണക്കും കാണിക്കണം ഈ നിമിഷം വേണം.

ചാത്തരമേനോൻ: വലിയമ്മാമൻ്റെ കല്പനപോലെ നടക്കാം.

പഞ്ചുമേനോൻ: കഴുവേറി! നിണക്കു വലിയമ്മാമൻ്റെ കല്പനയോ? കോമട്ടിയുടെ മകൻ
അല്ലേ എടാ നീ? അതുകൊണ്ടാണ് നീ ഇങ്ങനെ കുരുത്തംകെട്ടു പോയത്. നിണക്കു വല്ലതും വേണമെങ്കിൽ ഇഷ്ടം കൂടാതെ ഉണ്ടാകയില്ല. മാധവന് അവൻ്റെ അച്ഛൻ അധിക പ്രസംഗി ഗോവിന്ദപ്പണിക്കർ കൊടുക്കും. ഗോവിന്ദപ്പണിക്കർക്ക് കുടുംബവും ഇല്ലാ. ആ അഹമ്മതിയാണ് മാധവന്. നിൻ്റെ അച്ഛൻ കോമട്ടിക്ക് എന്തു തരുവാൻ കഴിയും? സദ്യ യിൽ എച്ചിലിൽ നിന്നു വാരുന്ന പപ്പടവും പഴവും - അല്ലേ? മറ്റെന്തുണ്ട് ആ കോമട്ടിക്ക്? നീ എന്തിന്നു പിന്നെ ഇത്ര കുറുമ്പു കാണിക്കുന്നു. കുരുത്തംകെട്ട ചെക്കാ! നീ എന്താണ് മിണ്ടാത്തത്?

ചാത്തരമേനോൻ: എനിക്ക് എല്ലാറ്റിനും വലിയമ്മാമൻ തന്നെ ഗതിയുള്ളൂ.

പഞ്ചുമേനോൻ: പിന്നെ നീ എന്തിനു മാധവനെ പോലെ കുറുമ്പു കാണിക്കുന്നു? ആരെടാ ശിന്നന് ചെലവിന് പണം കൊടുത്തത്?

ചാത്തരമേനോൻ: അച്ഛനാണെന്നു പറഞ്ഞു ഗോപാലൻ.

പഞ്ചുമേനോൻ: (ഗോപാലനോട്) അങ്ങനെതന്നെയോ?

ഗോപാലൻ: അച്ഛനാണു കൊടുത്തത്.

പഞ്ചുമേനോൻ: അച്ചൻ - നിൻ്റെ അച്ഛൻ പാലക്കാട്ടു കോമട്ടി. കടക്കൊള്ളി ഉന്തിക്കഴി ഞ്ഞ എരപ്പാളി! അവന് എവിടുന്നായിരുന്നു പണം?

ഗോപാലൻ: എൻ്റെ അച്ഛൻ കോമട്ടിയല്ലാ.

പഞ്ചുമേനോൻ: അധിക പ്രസംഗം പറയണ്ടാ.

പഞ്ചുമേനോൻ എണീറ്റു തല്ലാൻ ഓടിയെത്തി. ശങ്കരമേനോൻ മദ്ധ്യത്തിൽ ചാടി. അമ്മാ മൻ്റെ കോപം ശമിപ്പിക്കാൻ ശ്രമിച്ചതിൽ രണ്ടുമൂന്നു പ്രഹരം അയാൾക്കും കിട്ടി.

പഞ്ചുമേനോൻ: ശങ്കരാ! ഗോപാലനെ ഏല്പിച്ച പറമ്പുകൾ എല്ലാം ഇപ്പോൾ തിരിയെ വാങ്ങണം. ഈ അസത്തിന്ന് എനി ഒരു കാശുപോലും ഞാൻ കൊടുക്കയില്ല.

ഗോപാലൻ: പറമ്പുകൾ എല്ലാം ഞാൻ ഒരു കൊല്ലത്തേക്ക് കുടിയാന്മാരെ പാട്ടത്തിന് ഏൽപ്പിച്ചിരിക്കുന്നു. കൊല്ലം കഴിഞ്ഞേ കുടിയാന്മാര് ഒഴികയുള്ളൂ.

പഞ്ചുമേനോൻ: നീ ഒഴിയില്ലേ?

ഗോപാലൻ: കുടിയാന്മാരാണ് ഒഴിയേണ്ടത്.

പഞ്ചുമേനോൻ: നീ ഒഴിയില്ലേ? നിണക്കു കാണണോ ഒഴിയുന്നത്. ഒഴിയുന്നത് നിണക്കു കാണണോ?

ഗോപാലൻ: ഒഴിയുന്നത് ഞാൻ കണ്ടോളാം.

പഞ്ചുമേനോൻ: നീ ഒഴിയുമോ ഇല്ലയോ?

ഗോപാലൻ: എൻ്റെ കൈവശം പറമ്പുകൾ ഇല്ല.

പഞ്ചുമേനോൻ: “എന്താണ് - എടാ കള്ളാ കളവു പറയുന്നുവോ?" നിന്നെ ഞാൻ പറമ്പുകൾ ഏല്പിച്ചിട്ടില്ലെന്നു പറയുന്നുവോ?

ഗോപാലൻ: ഏല്പിച്ചിട്ടില്ലെന്നു ഞാൻ പറഞ്ഞില്ല. ഞാൻ ഒരു കൊല്ലത്തേക്ക് വേറെ ആളെ ഏൽപ്പിച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്.

പഞ്ചുമേനോൻ: നീ ഓരോ ദുസ്തർക്കങ്ങൾ പറയുന്നുവോ?

എന്നു പറഞ്ഞ് മേനോൻ എണീറ്റു പിന്നെയും തല്ലാൻ ഓടിയെത്തി. ഗോപാലൻ ഓടി ക്കളഞ്ഞു. പിന്നാലെത്തന്നെ വൃദ്ധനും മുമ്പിൽ ഗോപാലനും ഓടി അകത്തു നിന്നു പുറ ത്തുചാടി. മിറ്റത്ത് ആസകലം ഓടി; ഒടുവിൽ കിടങ്ങിൻ്റെ വാതിൽ ഓടിക്കടക്കുമ്പോൾ പഞ്ചുമേനോൻ വീണ് കാലിൻ്റെ മുട്ടുകൾ പൊട്ടി. അപ്പോഴേക്കും ശങ്കരമേനോൻ ചെന്നു പിടിച്ച് എടുത്തു. പഞ്ചുമേനോൻ വലിയ ദേഷ്യത്തോടുകൂടി പിന്നെയും ഓടാൻ ഭാവിച്ചു. ശങ്കരമേനോൻ പിടിച്ചു നിർത്തി സാന്ത്വനവാക്കുകൾ പറഞ്ഞു.

പഞ്ചുമേനോൻ: നാരായണ! കാലവൈഭവം നോക്കൂ കലിയുഗത്തിന്റെ ഒരു വി ശേഷം. ആ കുരുത്തംകെട്ട ചെക്കൻ്റെ വഴിയെ ഓടിവീണ് ഇതാ എൻ്റെ കാലുകൾ പൊട്ടി. ഞാൻ ഇതെല്ലാം അനുഭവിക്കാറായല്ലോ. കുമ്മിണിക്കും ഈ കുരുത്തംകെട്ട കുട്ടികൾക്കും എനി അര പയിസ്സപോലും അനുഭവമുള്ള യാതൊരു വസ്തുവും കൊടുക്കരുത്; സകലവും ഇന്ന് ഏറ്റുവാങ്ങണം ശങ്കരാ. വാലിയക്കാരും ദാസിമാരും ചോറു തിന്നുന്നതുപോലെ ചോ റുമാത്രം തിന്നോട്ടെ

എന്നും പറഞ്ഞു പഞ്ചുമേനോൻ അതിദേഷ്യത്തോടെ മാധവൻ്റെ അച്ഛൻ ഗോവിന്ദപ്പണി ക്കരെ ഒരു ശകാരിക്കണം എന്നു നിശ്ചയിച്ച് അദ്ദേഹത്തിൻ്റെ ഭവനത്തിലേക്കു പുറപ്പെട്ടു. വഴിയിൽവെച്ച് ശീനുപ്പട്ടരെ കണ്ടു.

പഞ്ചുമേനോൻ: എന്താണു താൻ മിനിയാന്നു മാളികയിന്മേൽ നിന്നു പറഞ്ഞത്?

ശീനുപ്പട്ടർ: എന്തോ എനിക്ക് ഓർമ്മയില്ല.

പഞ്ചുമേനോൻ: കോമട്ടി! ഓർമ്മയില്ലേ?

ശീനുപ്പട്ടർ: എന്തിനു ബ്രാഹ്മണരെ വെറുതെ അപമാനവാക്കു പറയുന്നു?

പഞ്ചുമേനോൻ: ബ്രാഹ്മണൻ! താൻ ബ്രാഹ്മണനല്ല. താൻ എന്താണു പറഞ്ഞത്?

ശീനുപ്പട്ടർക്ക് കുറെ ദേഷ്യം വന്നു.

ശീനുപ്പട്ടർ: നിങ്ങൾ കുട്ടിയെ കഴുവിന്മേൽ കയറ്റാൻ പറഞ്ഞപ്പോൾ അങ്ങിനെയല്ല ഇങ്കി രീസ്സു പഠിപ്പിക്കാറ് എന്ന് ഞാൻ പറഞ്ഞു.

പഞ്ചുമേനോൻ: താൻ ഇനി മേലിൽ എൻ്റെ വീട്ടിൽ കടക്കരുത്.

ശീനുപ്പട്ടർ: ഓ ഹോ. എനിക്കു പൂർണ്ണ സമ്മതം. കടക്കുന്നില്ല.

പഞ്ചുമേനോൻ: ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുത്.

ശീനുപ്പട്ടർ: അതു നിങ്ങളുടെ കല്പനയല്ലാ. എല്ലാ ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മ ണനു പോവാം.

പഞ്ചുമേനോൻ: എൻ്റെ ഊട്ടിലും അമ്പലത്തിലും എൻ്റെ സമ്മതം കൂടാതെ താൻ കട ക്കുമോ? കാണട്ടെ എന്നാൽ.

ശീനുപ്പട്ടർ: എന്താണ് കാണാൻ? ശരിയായിട്ടും കടക്കും. വിരോധിച്ചാൽ ഞാൻ നിങ്ങ ളെമേൽ അന്യായം കൊടുക്കും.

പഞ്ചുമേനോൻ “എന്തു് പറഞ്ഞു കൊമട്ടി, എന്നു പറ പട്ടരുടെ നേരെ അടുത്തു. ഈ ഒച്ചയും കൂട്ടവും എല്ലാം കേട്ടു ശങ്കരമേനോൻ ഓടിയെത്തി. പട്ടരോട് ഓടിക്കോളാൻ ഭാവം കൊ ണ്ട് അറിയിച്ചു. താൻ അമ്മാവൻ്റെ അടുക്കെ പോയിനിന്നു സമാധാനം പറഞ്ഞു തുടങ്ങി.

പഞ്ചുമേനോൻ: ഈ ശീനുപ്പട്ടരെ ഈ ദിക്കിൽ എനി ഞാൻ കാണരുത്. എന്റെ മേൽ അന്യായം കൊടുക്കുമ്പോൾ! അസത്ത്, ദുഷ്ടൻ, പാപി, ദിവാൻജി അമ്മാമന്റെ കൂടി കു ട്ടിപ്പട്ടരായി നടന്നവനാണ് ഈ കോമട്ടി. എൻ്റെ വിഡ്ഢിത്തംകൊണ്ടു തറവാട്ടിൽ കയറ്റി. അവന്റെ മാതിരിത്തന്നെ അസത്തുക്കളായ രണ്ടുനാലു കുട്ടികളെയും ഉണ്ടാക്കിവെച്ചു. അ വരുനിമിത്തം ഇപ്പോൾ സ്വന്തം മരുമകൻ, എൻ്റെ സ്വന്തം കുട്ടി മാധവനുമായിട്ടുതന്നെ ഞാൻ ശണ്ഠ ഇടാൻ കാരണമായി.

"സ്വന്തം കുട്ടി മാധവൻ" എന്നു പറഞ്ഞപ്പോൾ ഈ ശുദ്ധാത്മാവിൻ്റെ എടത്തൊണ്ട് വിറച്ചു കണ്ണുനീർ വന്നുപോയി.

ശങ്കരമേനോൻ: മാധവൻ ഇങ്ങിനെയൊന്നും ആവുകയില്ല. അവൻ എന്തോ ഒരു ദേഷ്യ ത്തിന് അവിവേകമായി പറഞ്ഞുപോയി എന്നേയുള്ളു.

"അവിവേകമായി പറഞ്ഞുപോയി" എന്നു പറഞ്ഞു കേട്ടപ്പോൾ മാധവനെക്കുറിച്ചു പിന്നെ യും പഞ്ചുമേനോനു കലശലായി ദേഷ്യം വന്നു.

പഞ്ചുമേനോൻ: നീ ഒരു ബുദ്ധിയില്ലാത്ത കഴുതയാണ്. ശപ്പനാണ്, എരപ്പാളിയാണ്, അവിവേകമായി പറഞ്ഞുപോയോ? മാധവനോ? ആട്ടെ - കണ്ടോട്ടെ. അവനെ ഞാൻ, എന്നോടു പറഞ്ഞതിന് നല്ല വണ്ണും 'ദ്രോഹിക്കും'. അവൻ വ്യസനിച്ച് എന്റെ കാല്ലൽ വന്നു വീഴും. അവൻ്റെ അച്ഛൻ്റെ പണവും പുല്ലും എനിക്കു സമം.

എന്നു പറഞ്ഞ് പഞ്ചുമേനോൻ വടിയും കുത്തി ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്ക് പോയി. ശങ്കരമേനോൻ പിന്നാലെ പോയില്ല. ശങ്കരമേനോൻ കുറെ ബുദ്ധിയുള്ള ഒരു മനുഷ്യനാ യിരുന്നു. പഞ്ചുമേനോൻ അതിസമർത്ഥനായ ഗോവിന്ദപ്പണിക്കരുമായി കണ്ടാൽ ശണ്ഠ കൂടുവാൻ എടവരിയില്ലെന്ന് തനിക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് ശങ്കരമേനോൻ മടങ്ങി, പഞ്ചുമേനോൻ പതുക്കെ ഗോവിന്ദപ്പണിക്കരുടെ ഭവനത്തിലേക്ക് ചെന്നുകയറി. ഗോവിന്ദപ്പണിക്കർ വളരെ ആദരവോടെ പഞ്ചുമേനോനെ ഒരു കസാലയിന്മേൽ ഇരുത്തി;
താനും ഇരുന്നു.

പഞ്ചുമേനോൻ: ഈ മാധവൻ ഇങ്ങനെ വന്നുപോയല്ലോ വിവരങ്ങളെല്ലാം പണിക്കർ
അറിഞ്ഞുവോ?

ഗോവിന്ദപ്പണിക്കർ: അവന് ഇയ്യെടെ കുറെ അഹങ്കാരം വർദ്ധിച്ചിരിക്കുന്നു. ഒന്നാമതു
കുട്ടികൾ ഇംക്ലീഷുപഠിച്ചാൽ തന്നെ അഹം ഭാവം അധികമായിട്ടുണ്ടാവാം - പിന്നെ പരീ ക്ഷയും മറ്റും ജയിച്ചു. കുറെ ദിവസം മദിരാശിയിൽ തന്നെ താമസിക്കുന്നതായാലോ പറ യേണ്ടതില്ല. ഇവിടുത്തെ മുമ്പാകെ കുറെ ധിക്കാരമായ വാക്കുകൾ പറഞ്ഞു എന്നു ഞാൻ കേട്ടു. എനിക്ക് അശേഷം രസിച്ചില്ലാ. ഞാൻ അവനോട് ഒരക്ഷരവും ഇതിനെക്കുറിച്ചു ചോദിച്ചില്ല - ചോദിച്ചിട്ട് എന്തു ഫലം.

പഞ്ചുമേനോൻ: അങ്ങനെ ചോദിക്കാഞ്ഞാൽ കുട്ടികൾ കുരുത്തംകെട്ടു പോവുമല്ലോ. കുറെ ക്കാലം ദേഷ്യപ്പെടാഞ്ഞാൽ കട്ടികൾ മേൽകീഴ് ഇല്ലാതെ തുമ്പില്ലാതെ ആയിവരുമല്ലോ.

ഗോവിന്ദപ്പണിക്കർ: ശരിയാണ്. ഇവിടുത്തെ പറഞ്ഞതു വളരെ ശരിയാണ്. സംശയമി ല്ലാ. ഇങ്ങിനെ വിട്ടുകളഞ്ഞാൽ കുട്ടികൾ മേൽകീഴില്ലാതാവും.

പഞ്ചുമേനോൻ: എൻ്റെ പണിക്കരെ, ഞാൻ ചെറുപ്പമായിരുന്നപ്പോൾ (ഈ മാധവന്റെ പ്രായമായിരുന്ന കാലം) എൻ്റെ വലിയമ്മാമൻ്റെ മുമ്പിൽ ചെന്നാൽ ഭയപ്പെട്ടിട്ടു ഞാൻ കിടുകിടെ വിറയ്ക്കും. വല്ലതും ചോദിച്ചാൽ അതിന് ഉത്തരം പറവാൻ കൂടി ഭയപ്പെട്ടിട്ടു വയ്യാതെ ഞാൻ മിഴിക്കും. വലിയമ്മാമനെ കാണുമ്പോൾ ഒരു സിംഹത്തെയോ മറ്റോ കാ ണുമ്പോലെ എനിക്ക് ഭയമായിരുന്നു. ഇപ്പോൾ കൂടി വലിയമ്മാമനെ വിചാരിക്കുമ്പോൾ എനിക്ക് ഭയമാവുന്നു. വലിയമ്മാൻ ഉള്ള കാലത്ത് ഒരു ദിവസം ഉണ്ടായ കഥ പറയാം. അന്ന് എനിക്ക് കുറെ ഇഷ്ടനായി ഈ ദിക്കിൽ ഒരു മാപ്പിള ഉണ്ടായിരുന്നു കുഞ്ഞാലി ക്കുട്ടി എന്നു പേരായിട്ട്. അവനെ ഗോവിന്ദപ്പണിക്കർ അറിയില്ലാ. മരിച്ചിട്ട് വളരെക്കാ ലമായി. അവനും അന്ന് ഏകദേശം എൻ്റെ പ്രായം തന്നെയായിരുന്നു. അവൻ ഒരു കുറി ഏതോ ഒരു ദിക്കിൽ അവൻ്റെ ബാപ്പായുടെ കൂടെ കച്ചവടത്തിനു പോയിടത്തുനിന്ന് മടങ്ങി വന്നപ്പോൾ ഒരു ജോഡു ചെരിപ്പ് എനിക്ക് സമ്മാനമായി കൊണ്ടുവന്നു തന്നു. ഞാൻ അത് എത്രയോ ഗോപ്യമായി സൂക്ഷിച്ചു വച്ചു. വൈകുന്നേരം ഞാൻ പുറത്തെങ്ങാനും പോവുമ്പോൾ ചെരിപ്പു മുണ്ടിലോ മറ്റോ പൊതിഞ്ഞ് പൂവള്ളി നിന്ന് എറങ്ങിപ്പോവും. അ വിടെ നിന്ന് വളരെ ദൂരത്ത് എത്തിയാൽ മാത്രം കാൽക്കലിട്ട് നടക്കും. പിന്നെയും മടങ്ങി വരുമ്പോൾ അങ്ങനെത്തന്നെ ദൂരത്ത് നിന്ന് ചെരിപ്പഴിച്ച് ആരും കാണാതെ പൊതിഞ്ഞു കൊണ്ടുവരും. ഇങ്ങനെയായിരുന്നു പതിവ്. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം ഞാൻ പതിവു പ്രകാരം ചെരിപ്പ് മുണ്ടിൽ പൊതിഞ്ഞു കൊണ്ട് മടങ്ങി വരുമ്പോൾ വലിയമ്മാമൻ പൂമുഖത്ത് നിൽക്കുന്നതു കണ്ടു. ഒടുവിൽ മരിച്ച ദിവാൻജി അമ്മാമന്റെയും അമ്മാമനായിരുന്നു ഇദ്ദേഹം അതി ശൂരനായിരുന്നു. എന്നെ കണ്ടപ്പോൾ “എന്താണെടാ കൈയിൽ കൈയ്യിൽ പൊതിഞ്ഞ് എടുത്തിരിക്കുന്നത്?" എന്നു ചോദിച്ചു. ഞാൻ ഭയപ്പെട്ടിട്ട് ഒന്നും മിണ്ടാതെ നിന്നു. അമ്മാമൻ മിറ്റത്ത് എറങ്ങി വന്ന് എന്റെ
കൈയ് കടന്നു പിടിച്ചു; മുണ്ടു പൊതി അഴിക്കാൻ പറഞ്ഞു. അഴിച്ചു നോക്കിയപ്പോൾ ചെരിപ്പുകളെ കണ്ടു. “നീ ചെരിപ്പിട്ട് നടക്കാറായോ തെമ്മാടി?" എന്നു പറഞ്ഞ് എന്റെ കുടുമ അമ്മാമൻ കൈകൊണ്ട് ചുറ്റിപ്പിടിച്ച് വലിച്ചു പൂമുഖത്ത് കൊണ്ടുപോയി തല്ലാൻ തുടങ്ങി. നാരായണ! ശിവ! ശിവ! പിന്നെ ഞാൻ കൊണ്ട തല്ലിന് അവസാനമില്ല. കൈകൊണ്ട് ആദ്യം വളരെ തല്ലി. ദേഷ്യം പിന്നെയും സഹിക്കാതെ അകത്ത് കട ന്നുപോയി ഒരു ചൂരൽ എടുത്തുകൊണ്ടു വന്നു തല്ല് തുടങ്ങി. ഇതാ നോക്കൂ, എന്റെ ഈ തുടയിൽ കാണുന്ന ഈ വലിയ കല അന്നത്തെ തല്ലിൽ കിട്ടിയ മുറിയുടെ കലയാണ്. ഞാൻ ഉറക്കെ നിലവിളിച്ചു. അന്ന് ദിവാൻജിയമ്മാമൻ വീട്ടിൽ ഉള്ള കാലമായിരുന്നു. നിലവിളി പൂവരങ്ങിൽ കേട്ടിട്ട് അദ്ദേഹം ഓടി വന്നു. വലിയമ്മാമനെ പിടിച്ചു നീക്കി എന്നെ എടുപ്പിച്ച് പൂവരങ്ങിലേക്ക് കൊണ്ടുപോയി. എണ്ണയും മറ്റും ഇട്ട് ശരീരം ഉഴിയിച്ചു. ഞാൻ പതിനഞ്ച് ഇരുപത് ദിവസത്തേക്ക് എണീക്കാൻ പാടില്ലാതെ കിടപ്പിലായി പ്പോയി. എന്റെ ചെരിപ്പ് ചുട്ടു കരിയിച്ചു കളയാൻ അമ്മാമൻ കല്പിച്ചതു പ്രകാരം അത് വെണ്ണീറാക്കിക്കളഞ്ഞു. അതുമുതൽ ഇതുവരെ ഞാൻ ചെരിപ്പിട്ടിട്ടില്ല. ചെരിപ്പ് എങ്ങാനും കാണുമ്പോൾ എനിക്ക് ഇപ്പോഴും ഭയമാണ്. ഇപ്പോഴത്തെ കുട്ടികളുടെ കഥ വിചാരിച്ചു നോക്കു മാധവൻ പാപ്പാസ്സ് ഇട്ടിട്ടെ നടക്കാറുള്ളൂ ദിവാൻജി വലിയമ്മാമൻ അകത്തു പാപ്പാസിട്ട് നടക്കാറില്ല. ഇവൻ ചിലപ്പോൾ അകത്തു കൂടി പാപ്പാസിട്ട് നടക്കുന്നത് ഞാൻ തന്നെ കണ്ടിട്ടുണ്ട്. കുട്ടികൾ ഇങ്ങനെ കുരുത്തംകെട്ടു പോയാൽ എന്തു ചെയ്യും. ക ട്ടികളെ ഇങ്കിരീസ്സ് പഠിപ്പിക്കുന്നിടത്തോളം വിഡ്ഢിത്തം വേറെ ഒന്നുമില്ല. ഇന്ദുലേഖാ ഈ ഇങ്കിരീസ്സ് പഠിച്ചിരുന്നില്ലെങ്കിൽ ഇതിൽ എത്രയധികം നല്ല കുട്ടി ആയിരിക്കുമായിരുന്നു. എന്തു ചെയ്യാം! ഓരോ ഗ്രഹപ്പിഴയ്ക്ക് ഓരോ അപകടങ്ങൾ വന്നു ചേരുന്നു. ഈ ഇങ്കിരീസ്സ് പഠിച്ചവരുടെ മാതിരി കണ്ടിട്ട് അത് പഠിക്കാത്തവരും ആ മാതിരി ആയി തുടങ്ങി. ആ കള്ളച്ചെക്കൻ ഗോപാലൻ ആ കോമട്ടി ശീനുവിൻ്റെ മകൻ എന്നോട് അത്ര ധിക്കാരമായ വാക്കാണ് ഇപ്പോൾ പൂവരങ്ങിൽ വെച്ച് പറഞ്ഞത്. എനിക്ക് വല്ലാതെ ദേഷ്യം വന്നു. നല്ലവണ്ണം പ്രഹരിക്കേണമെന്ന് വിചാരിച്ച് ഞാൻ അവൻ്റെ പിന്നാലെ ഓടി. വഴിയിൽ വെച്ച് ഞാൻ വീണു. ഇതാ എൻ്റെ കാലിൻ്റെ മുട്ടു പൊട്ടിയിരിക്കുന്നു. നോക്കൂ - കലിയുഗ വൈഭവം നോക്കു.

ഗോവിന്ദപ്പണിക്കർ: കലിയുഗ വൈഭവം തന്നെ, സംശയമില്ല. ഒന്നാംതരം കലിയുഗ വൈ ഭവം. അല്ലാതെ ഈ വിധം ഒന്നും വീഴാനും പൊട്ടാനും എടവരുന്നതല്ലാ - സംശയമില്ലാ.

പഞ്ചുമേനോൻ: ഗോവിന്ദപ്പണിക്കർക്ക് ഇപ്പോൾ ഓർമ്മയുണ്ടോ എന്നറിഞ്ഞില്ല. നിങ്ങ ളുടെ കാരണവര് ഒരു ദിവസം നിങ്ങളെ കഠിനമായി തല്ലിയത്. ഞാനാണ് ഓടി വന്നു സമാധാനമാക്കിയത്. നിങ്ങളുടെ അമ്മാമൻ നാരായണപ്പണിക്കര് അതിശൂരനായിരുന്നു. നിങ്ങൾ ഒരു ദിവസം ഓണക്കാലത്ത് വേറെ ചില കുട്ടികളോടു കൂടി ഈ അമ്പലവളപ്പിൽ നിന്ന് ആട്ടക്കളം പിടിച്ചു കളിക്കുന്നത് അദ്ദേഹം കണ്ടിട്ട് അമ്പലവളപ്പിൽ നിന്ന് നിങ്ങളെ തല്ലു തുടങ്ങി. ഇവിടെ എത്തുന്നവരെ തല്ലി. പിന്നെ ഇവിടെ വന്നിട്ടും തല്ലി. വല്ലാതെ തല്ലിക്കളഞ്ഞു. നിലവിളകേട്ട് ഞാൻ ഓടി വന്നു സമാധാനമാക്കി. പിന്നെ അക്കുറി ഓണത്തിനു നിങ്ങള് പുറത്ത് എറങ്ങി നടന്നിട്ടേ ഇല്ല - ഇത് ഓർമ്മയുണ്ടോ?

ഗോവിന്ദപ്പണിക്കർ: എനിക്ക് സ്വപ്നം കണ്ടതുപോലെ ഓർമ്മ തോന്നുന്നുണ്ട്.

പഞ്ചുമേനോൻ: നിങ്ങൾക്ക് അന്നു കഷ്ടിച്ച് പതിന്നാലു വയസ്സേ ആയിട്ടുള്ളൂ. അക്കാലത്ത് നുമ്മൾക്ക് എല്ലാം നുമ്മളെ അമ്മാമന്മാരെ ഉണ്ടായിരുന്ന ഒരു ഭയം എനി ഈ ഭൂമിയുള്ള കാലം കാണുകയില്ലാ. ഇപ്പോഴത്തെ കുട്ടികൾക്ക് കുറെ ഇങ്കിരീസ്സു പഠിക്കുമ്പോഴേയ്ക്ക് എ ന്തോ ഒരു അഹമ്മതി തന്നെ വന്നു കൂടുന്നു. നുമ്മൾക്ക് ഒന്നും ഒരറിവും ഇല്ല. നുമ്മൾ ശുദ്ധ വിഡ്ഢികളാണെന്ന് അവർക്ക് തോന്നിപ്പോവുന്നു. ഇതു കലിയുഗധർമ്മം എന്നേ പറവാനു ള്ളൂ. ഇന്നാൾ ഒരു ദിവസം ഇന്ദുലേഖാ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതു ഞാൻ കണ്ടു. എന്താ പെണ്ണേ ആ പുസ്തകത്തിലെ സാരം എന്നു ഞാൻ ചോദിച്ചു. അവൾ മലയാ ളത്തിൽ ആ കഥയുടെ സാരം പറഞ്ഞു. ഞാൻ അത് കേട്ടിട്ട് നിർജ്ജീവനായിപ്പോയി.

ഗോവിന്ദപ്പണിക്കർ: എന്തായിരുന്നു കഥ എന്നറിഞ്ഞല്ല.

പഞ്ചുമേനോൻ: അതോ? പറയാം. അത് കള്ളക്കഥയാണെന്ന് അവൾതന്നെ പറഞ്ഞു. എന്നാലും അത് വായിച്ചാൽ കുട്ടികളുടെ മനസ്സ് എത്ര ചീത്തായായിപ്പോവുമെന്ന് നിങ്ങൾ തന്നെ ഓർത്തു പറയിൻ. കഥ ഞാൻ പറയാം. മുഴുവൻ എനിക്ക് നല്ലവണ്ണം ഓർമ്മയില്ല. ഒരു സായ്‌വിന് (എന്തോ ഒരു പേരു പറഞ്ഞു, ഇപ്പോൾ എനിക്ക് ഓർമ്മയില്ല) ഒരു മകൾ ഉണ്ടായിരുന്നുപോൽ. അവൾ ആ സായ് വിൻ്റെ മരുമകനെ കല്യാണം കഴിക്കണം എന്ന് നിശ്ചയിച്ചു. മരുമകനും പെണ്ണിൻ്റെ അച്ഛനും തമ്മിൽ രസക്കേടായിരുന്നു. അതു നിമിത്തം അച്ഛൻ സമ്മതിച്ചില്ലാ - എന്നല്ലാ - എന്തോ ഒരു വിദ്യ എടുത്ത് ഈ മരുമകന് വേറെ ഒരു സ്ത്രീയെ കല്യാണം കഴിപ്പിച്ചു കൊടുത്തുവത്രേ. ഇങ്ങനെ ചെയ്തതിൻ്റെ ശേഷം മകളെ കല്യാണം ചെയ്‌വാൻ യോഗ്യതയുള്ള പല ആളുകളെയും സായ്‌വ് വരുത്തി. അതൊന്നും മകൾ സമ്മതിക്കാതെ താൻ ഒരാളെയും കല്യാണം ചെയ്കയില്ലെന്ന് തീർച്ചയാക്കി ശാഠ്യം പിടിച്ചു. ഒടുവിൽ മനോവ്യസനം കൊണ്ട് അച്ഛനും ഉടനെ ചത്തുപോയി. ഇതാണ് കഥ യുടെ സാരം. നോക്കൂ ഗോവിന്ദപ്പണിക്കരെ, ഈ മാതിരി കഥ പെങ്കിടാങ്ങൾ വായി ച്ചാലോ?

ഗോവിന്ദപ്പണിക്കർ: വായിച്ചാൽ മഹാ കഷ്ടം! മഹാ കഷ്ടം! എനി എന്തു നിവൃത്തി യാണ്? ഇംക്ലീഷ് ഇവരെ പഠിപ്പിച്ചു പോയി. എനി ആ പഠിപ്പ് ഇല്ലാതാക്കാൻ നോം വിചാരിച്ചാൽ നിവൃത്തിയില്ലല്ലോ. ഈ കഥ പറഞ്ഞത് എന്നാണെന്നറിഞ്ഞില്ല.

പഞ്ചുമേനോൻ: കുറെ ദിവസങ്ങളായി.

ഗോവിന്ദപ്പണിക്കർ: ശരി ഇതൊക്കെ വായിച്ചിട്ട് എന്തൊരാവശ്യമാണ് - വല്ല രാമായ ണമോ മറ്റോ വയിക്കരുതേ?

പഞ്ചുമേനോൻ: അതാണ് ഞാൻ പറയുന്നത്. എന്തെല്ലാം ഗ്രന്ഥങ്ങൾ നുമ്മളും ശാസ്ത്ര ത്തിൽ ഉളളതു പൂവള്ളിയിലുണ്ട്. അതൊന്നും കൈകൊണ്ട് ഒരാളും തൊടാറേയില്ല. ഗ്രന്ഥ ങ്ങൾ അലേഖയിലുള്ളത് ഒക്കെ ദ്രവിച്ചു നാനാവിധമായിപ്പോയി. മാധവനോട് പണ്ടൊരു ദിവസം ഈ ഗ്രന്ഥങ്ങൾ തുടച്ചു നന്നാക്കി വെക്കാൻ പറഞ്ഞു അവൻ ചെയ്തിട്ടില്ല.

ഗോവിന്ദപ്പണിക്കർ: എന്നാൽ ഇന്ദുലേഖയ്ക്ക് ഇതുകളെല്ലാം നന്നാക്കി വെക്കരുതേ?

പഞ്ചുമേനോൻ: അലേഖഗ്രന്ഥങ്ങളെ അവൾക്കും പുച്ഛമാണ്. കടലാസ്ബുക്കുകളെ അ ല്ലാതെ ഇവരാരും കൈകൊണ്ട് തൊടുമോ? കലിയുഗത്തിൻ്റെ മൂർദ്ധന്യം - മറ്റെന്തു പ റയട്ടെ!

ഗോവിന്ദപ്പണിക്കർ: കലിയുഗത്തിൻ്റെ മൂർദ്ധന്യം തന്നെ. മറ്റൊന്നും ഞാൻ ഇതിന് പറ വാൻ കാണുന്നില്ല.

പഞ്ചുമേനോൻ: ഇങ്കിരിസ്സ് പഠിച്ചു പഠിച്ചു എനി ആ വേദത്തിൽ ഈ കുട്ടികൾ ചേരുമോ എന്നാണ് എനിക്ക് ഭയം.

ഗോവിന്ദപ്പണിക്കർ: അതിനെക്കുറിച്ച് എനിക്കും നല്ല ഭയമുണ്ട്. ദുർബുദ്ധികൾ ചെന്നു ചേർന്നു കളഞ്ഞാൽ എന്തു ചെയ്യും. രാജാവ് ഇംഗ്ലീഷ് രാജാവല്ലേ? നുമ്മളുടെ സങ്കടം ആരു കേൾക്കും?

പഞ്ചുമേനോൻ: ശരിശരി; ഗോവിന്ദപ്പണിക്കര് പറഞ്ഞത് നല്ല കാര്യമാണ്. എന്നാലും നമ്മൾ ചെയ്യേണ്ടത് എല്ലാ ചെയ്യണം. പിന്നെ വരുമ്പോലെ വരട്ടെ. നിങ്ങൾ മാധവനോട് ഇന്നാളത്തെ ശണ്ഠയെപ്പറ്റി നല്ലവണ്ണം ഒന്ന് ചോദിക്കണം. പണിക്കരു തന്നെ ചോദി ക്കണം.

ഗോവിന്ദപ്പണിക്കർ: ഞാൻ തന്നെ ചോദിക്കും യാതൊരു സംശയവുമില്ല.

പഞ്ചുമേനോൻ: ഞാനും നിങ്ങളും ഒരുപോലെ ദേഷ്യപ്പെട്ടാൽ മാധവൻ അടങ്ങിപ്പോവും. ഇപ്പോൾ ഈ ധിക്കാരം എന്നോട് കാണിക്കുന്നത് നിങ്ങളുടെ സഹായമുണ്ടെന്ന് വെച്ചി ട്ടാണ്. അത് ഉണ്ടാകയില്ലെന്നറിഞ്ഞാൽ മാധവൻ വളരെ ഒതുങ്ങിപ്പോവും.

ഗോവിന്ദപ്പണിക്കർ: ഒതുങ്ങിപ്പോവും, സംശയമില്ല.

പഞ്ചുമേനോൻ: പിന്നെ അതു കൂടാതെ ഞാൻ ഒരു വിദ്യ കൂടി എടുത്തു വച്ചിട്ടുണ്ട്. അതും പ ണിക്കരോട് പറയാം. പണിക്കര് ബുദ്ധിയുള്ള ആളാണെന്നു എനിക്ക് നല്ല നിശ്ചയമുണ്ട്. അതു കൊണ്ട് പറയാം. മാധവന് ഇന്ദുലേഖയെ ഭാര്യയായി കിട്ടേണമെന്ന് ഒരു ആഗ്രഹമു ണ്ട്. ഇന്ദുലേഖയ്ക്കും അങ്ങനെ ആയാൽ കൊള്ളാമെന്നു വിചാരമുണ്ടെന്ന് തോന്നുന്നു. ഇതു ഞാൻ തകരാറിലാക്കാൻ നിശ്ചയിച്ചിരിക്കുന്നു. ഒന്നാമത് മാധവനും ഇന്ദുലേഖയും വയസ്സു കൊണ്ട് തന്നെ ചേരുകയില്ല. പിന്നെ മാധവന് ഇത്ര കാലത്തേ സംബന്ധം തുടങ്ങുന്നതും വെടിപ്പില്ലാ. ഇന്ദുലേഖയ്ക്ക് വലിയ ധനവാന്മാരായ പ്രഭുക്കൾ ആരെങ്കിലും സംബന്ധം തുട ങ്ങുന്നതാണ് അവൾക്കും ശ്രേയസ്സ്. അതുകൊണ്ട് ഞാൻ അവളെ ഒരു വലിയ പ്രഭുവിന് കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നു. ആ പ്രഭു ഉടനെ ഇവിടെ വരും. പക്ഷേ, ആ പെണ്ണിനെ പറഞ്ഞു സമ്മതിപ്പിക്കാനാണ് പണി. അവൾ ഒരു മഹാശാഠ്യക്കാരത്തിയാണ്. അതിനു പണിക്കരും കൂടി ഒന്നു ഉത്സാഹിക്കണം - എങ്ങനെ?

ഗോവിന്ദപ്പണിക്കർ: ഓ - ഹോ അങ്ങനെ തന്നെ. വരാൻ പോകുന്ന പ്രഭു ആരാണെന്ന്
അറിഞ്ഞില്ല.

പഞ്ചുമേനോൻ: മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂതിരിപ്പാടാണ്, വലിയ ധനവാൻ - അതിമാ നുഷനത്രെ.

ഗോവിന്ദപ്പണിക്കർ: ശരി, അദ്ദേഹം വരട്ടെ.

പഞ്ചുമേനോൻ: ശിന്നന് ചിലവിന് ശീനുപ്പട്ടരു കൊടുപ്പാനാണത്രെ ഭാവം. അയാളുടെ കൈയിൽ പണം എവിടെയാണ് ഉള്ളത്? ഞാൻ ഒരു കാശ് പോലും കൊടുക്കയില്ല. കുമ്മിണിയുടെ മക്കളുടെ കൈയിലുള്ള വസ്തുക്കൾ ഒക്കെ ഒഴിപ്പിക്കാനാണ് ഭാവം. ഈ അസത്തുക്കൾ എന്തുകൊണ്ട് പഠിപ്പിക്കും? കാണട്ടെ.

ഗോവിന്ദപ്പണിക്കർ: അതെ - അതൊന്നു കാണട്ടെ.

പഞ്ചുമേനോൻ: നിങ്ങൾ പണം ഒന്നും സഹായിക്കരുത്.

ഗോവിന്ദപ്പണിക്കർ: പണം കൊടുത്തിട്ട് എനിക്ക് എന്താവശ്യം?

പഞ്ചുമേനോൻ: അതാണ് ഞാൻ പറയുന്നത്.

എന്നും പറഞ്ഞ് പഞ്ചുമേനോൻ അവിടെ നിന്നു കലഹവും ചീത്തപറയലും കൂടാതെയും തന്റെ ഗോപ്യമായ ആലോചന ഗോവിന്ദപ്പണിക്കരോട് വെളിവായി അറിയിച്ചതിന്റെ ശേ ഷവും വീട്ടിലേക്ക് മടങ്ങിപ്പോരികയും ചെയ്തു.

രണ്ടു ദിവസം കൊണ്ട് പഞ്ചുമേനോന് ക്രോധം കുറെ ഒന്നു ശമിച്ചു. എങ്കിലും നമ്പൂതിരിപ്പാ ട്ടിലെക്കൊണ്ടു സംബന്ധം ഉടനെ നടത്തിക്കളഞ്ഞാൽ നന്നായിരുന്നു എന്നുള്ള ആഗ്രഹം വർദ്ധിച്ചുകൊണ്ട് തന്നെ വന്നു.

ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക