shabd-logo

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024

0 കണ്ടു 0
കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.

നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവരേയും വിളിക്കൂ! - ചെറുശ്ശേരി എവിടെയുണ്ട്? ഇത്തിരി മുമ്പ് അരങ്ങത്ത് ഒരു കസാലയിന്മേൽ ഇരിക്കുന്നത് കണ്ടിരുന്നു. പോയിനോക്ക് - വേഗം വിളിച്ചു കൊണ്ടു വരൂ.

ഗോവിന്ദൻ ചെറുശ്ശേരി നമ്പൂതിരിയെ തിരഞ്ഞു പോയി. പടിമാളികയിൽ ഉറങ്ങാൻ പോ യിട്ടുണ്ടെന്നു കേട്ട് അവിടെ ചെന്നപ്പോൾ നമ്പൂതിരി കിടന്നിരിക്കുന്നു. ഉറങ്ങീട്ടില്ല.

ഗോവിന്ദൻ: അങ്ങട്ട് എഴുന്നെള്ളാൻ കല്പന ആയിരിക്കുന്നു. ചെമ്പാഴിയോട്ടെക്ക്. എഴു ന്നെള്ളത്ത് ഇപ്പോൾ തന്നെ ഉണ്ടത്രെ. അലമാലന്മാരെയും മറ്റും വിളിക്കുന്ന തിരക്കായിരി ക്കുന്നു. വേഗം എഴുന്നെള്ളണം.

ചെറുശ്ശേരി നമ്പൂതിരി: ശിക്ഷ! ഈ അർദ്ധ രാത്രിക്ക് അതിദുർഘടമായ വഴിയിൽ കൂടി എങ്ങനെ പോവും? ഇപ്പോൾ പുറപ്പെടാൻ പാടില്ല; നിശ്ചയം തന്നെ.

ഗോവിന്ദൻ: അത് ഇവിടുന്നുതന്നെ അരുളിച്ചെയ്തു ശരിയാക്കണം.

ചെറുശ്ശേരി നമ്പൂതിരി ഉടനെ നമ്പൂതിരിപ്പാട്ടിലെ മാളികയിലേക്കു ചെന്നു. നമ്പൂതിരിപ്പാ ട്ടിന്നു വളരെ ഉത്സാഹിച്ചു നിൽക്കുന്നതു കണ്ടു. ഉയർന്നതരം കസവു തുപ്പട്ടാവുകളിൽ ഒരു പതിനഞ്ചു വിധം, പട്ടക്കര കൊട്ടാരൻ പലേ മാതിരിയിൽ ഉള്ള മുണ്ടുകളിൽ പത്തിരുപത്. പല മാതിരി മോതിരങ്ങൾ അനവധി, ശുദ്ധകട്ടിവെള്ളികൊണ്ടുണ്ടാക്കി സ്വർണ്ണക്കുമിഴ് അടിച്ച വിശേഷമായ ഒരു ചെല്ലം, സ്വർണ്ണം കൊണ്ടുള്ള ചെറിയ വെറ്റിലച്ചുരുളുകൾ, വെ ള്ളിപ്പിടി മൊന്ത, വെള്ളിച്ചങ്ങലവട്ടം, വെള്ളി അടപ്പൻ, മാലയായി കഴുത്തിൽ കൂടി ഇടുന്ന സ്വർണ്ണ ചങ്ങലയോടുകൂടിയുള്ള സ്വർണ്ണ ഗഡിയാൾ, നീരാളക്കുപ്പായങ്ങൾ, തൊപ്പികൾ 
സ്വർണ്ണം കൊണ്ടുള്ള കുറിപ്പാത്രം, സ്വർണ്ണക്കൂടുള്ള കണ്ണാടി, സ്വർണ്ണം കൊണ്ടുള്ള പനി നീർ വിശറി, അത്തർ കുപ്പികൾ മുതലായുള്ള പലേ വിധ സാമാനങ്ങൾ ഒരു മേശമേൽ നിരത്തിവെച്ചിരിക്കുന്നു. നമ്പൂതിരിപ്പാട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, "രാഘവാ, ശങ്കരാ, കോമാ, രാമാ, കൊശവന്മാരെ ഉറക്കാണ് - കള്ളന്മാര്, ഒരു മനുഷ്യരെങ്കിലും കളിക്കും കൂടി വന്നിട്ടില്ലാ." എന്നും മറ്റും വിളിച്ചും പറഞ്ഞും കൊണ്ടു കൂട്ടിലിട്ട മെരു പോലെ പത്താ യപ്പുര മാളികയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടി കലശൽ കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ചെറുശ്ശേരി നമ്പൂതിരി ചെന്നത്.

നമ്പൂതിരിപ്പാട്: നല്ല ശിക്ഷ! ചെറുശ്ശേരിയെത്തന്നെയാണ് കാര്യസ്ഥനാക്കേണ്ടത്. നോ ക്കു പുറപ്പെടണ്ടേ? എനി അവിടെ എത്തിയാൽ ഉറങ്ങാൻ ചെറുശ്ശേരിക്കു ധാരാളം എടയൂ ണ്ടല്ലോ.

ചെറുശ്ശേരി നമ്പൂതിരി: ഇത് എന്തൊരു കഥയാണ്! ഈ അർദ്ധ രാത്രിക്ക് ഈ ചീത്തവഴി യിൽ കൂടി മൂന്നരക്കാതം വഴി പോവുന്നതു മഹാ പ്രയാസമല്ലേ? വെളിച്ചായിട്ടു പുറപ്പെടാം എന്നല്ലേ നിശ്ചയിച്ചിരുന്നത്.

നമ്പൂതിരിപ്പാട്: ചെറുശ്ശേരിയോട് ഒരു ശുഭ കാര്യത്തെക്കുറിച്ച് എത്ര ഉത്സാഹിച്ചു പറ ഞ്ഞാലും അത് അശുഭമാക്കിത്തീർക്കും. ഇപ്പോൾ പുറപ്പെടണം - ഈ നിമിഷം പുറപ്പെ ടണം. ചെറുശ്ശേരിക്കു മഞ്ചലിൽ കിടന്ന് ഉറങ്ങാമല്ലോ. വഴിയിൻ്റെ ദുർഘടം അലമാല ന്മാർക്കല്ലേ? നല്ല ദീപ്പട്ടി ഒരു നാലാൾ പിടിക്കട്ടെ. ഇപ്പോൾ പുറപ്പെടണം സംശയമില്ല.

ചെറുശ്ശേരി നമ്പൂതിരിക്ക് അപ്പോൾ പുറപ്പെടാൻ നന്ന മടിയുണ്ട്. വളരെ കുന്നുകളും രണ്ടു കടവുകളും കടക്കാനുണ്ട്. എനി അതൊന്നും ഈ കമ്പക്കാരനോട് പറഞ്ഞിട്ടു ഫലമില്ലാ എന്ന് ചെറുശ്ശേരി നമ്പൂതിരിക്കു തോന്നു. എന്താണ് ഈ രാത്രിയത്തെ യാത്ര മുടക്കാൻ തക്കതായ ഒരു വിദ്യയെടുക്കുന്നത് എന്നു കുറെ ആലോചിച്ചപ്പോൾ സമർത്ഥനായ നമ്പൂ തിരിക്ക് ഒരു സംഗതി കണ്ടു കിട്ടി. "ഇരിക്കട്ടെ, ഈ കമ്പത്തിന് രാത്രി പുറപ്പെടാൻ സമ്മതിക്കുകയില്ലാ." എന്നു ഉറച്ചു വേഗം നമ്പൂതിരിപ്പാടോട് മറുപടി പറഞ്ഞു.

ചെറുശ്ശേരി നമ്പൂതിരി: അങ്ങിനെതന്നെ. ഇപ്പോൾതന്നെ പുറപ്പെടുക. അത്രെ വേണ്ടൂ. ഞാൻ തെയ്യാർ.

നമ്പൂതിരിപ്പാട്ടിലേക്ക് സന്തോഷമായി. കൂക്കുവിളിയും കുലശൽ കൂട്ടലും ഒന്നു മുറുകി; ചെ ണ്ടയും മദ്ദളവും മിറ്റത്തുവെച്ച് അടിച്ചു പൊളിക്കുന്നതിൻ്റെ എടയിൽ അന്യോന്യം വിളി ച്ചാലും പറഞ്ഞാലും കേൾക്കാൻ ബഹു പ്രയാസം. എങ്കിലും ആ സമയം പത്തായപ്പുര മാളികയിൽ നിന്ന് ഇങ്ങോട്ടും മാളിയിലേക്ക് അങ്ങോട്ടും വാലിയക്കാരും കാര്യസ്ഥന്മാരും യാത്രയ്ക്ക് ഒരുക്കാൻ ഓടുന്നതും ചാടുന്നതും കണ്ടാൽ മനയ്ക്ക് എങ്ങാണ്ടു തീ പിടിച്ചിട്ടോ എ ന്നു കാണുന്നവര് ശങ്കിക്കും. അങ്ങിനെ ഇരിക്കുമ്പോൾ ചെറുശ്ശേരി നമ്പൂതിരി ഈ വിശേഷ സമാനങ്ങൾ മേശമേൽ വെച്ചതു നോക്കാൻ അടുത്തു ചെന്നു. നമ്പൂതിരിപ്പാട്ടിലേക്ക് ഇതു ബഹുസന്തോഷമായി. തൻ്റെ തുപ്പട്ടകളെയും ആഭരണങ്ങളെയും ചെല്ലപ്പെട്ടികളേയും മറ്റും കുറിച്ച് ആരെങ്കിലും കണ്ട് ആശ്ചര്യപ്പെടുന്നതും സ്തുതിക്കുന്നതും എല്ലായ്പ്പോഴും ഇദ്ദേഹത്തിന്നു ബഹു സന്തോഷവും തൃപ്തികരവുമായിരുന്നു.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി അതു നോക്കൂ. ആ വെള്ളിച്ചെല്ലം - ഇത് മുമ്പ് ചെറുശ്ശേരി കണ്ടിട്ടില്ലെന്നു തോന്നുന്നു.

ആയിരം പ്രാവശ്യം ചെറുശ്ശേരി കണ്ടിട്ടുണ്ടെങ്കിലും,
ചെറുശ്ശേരി നമ്പൂതിരി: എനിക്കു കണ്ടതായി നല്ല ഓർമ്മ തോന്നുന്നില്ല. പണി വിശേഷം തന്നെ. ഈ ദിക്കിൽ പണിയെടുത്തതോ?

ചെല്ലം യഥാർത്ഥത്തിൽ അവിടെ സമീപം ഒരു തട്ടാൻ പണിയെടുത്തതാണ്. അതു ചെ റുശ്ശേരിയും അറിയും. എങ്കിലും താൻ ചെയ്ത ചോദ്യം നമ്പൂതിരിപ്പാട്ടിലേക്കു ബഹു സന്തോ ഷകരമായിരിക്കുമെന്നു വിചാരിച്ച് ചോദിച്ചതായിരുന്നു.

നമ്പൂതിരിപ്പാട്: അല്ലാ ഇവിടെ പണിയെടുത്തതല്ലാ. ഈ ദിക്കിൽ ഇങ്ങനെ ആർ പണി യെടുക്കും? മൈസൂർക്കാരൻ ഒരു മൊതല എനിക്കു സമ്മാനമായി തന്നതാണ് - മലവാരം പാട്ടത്തിനു കൊടുത്തപ്പോൾ.

ചെറുശ്ശേരി നമ്പൂതിരി: മൈസൂർക്കാരൻ മൊതലയോ?

നമ്പൂതിരിപ്പാട്: അതെ - ഒരു മൊതല. മൊതലയെന്നാണ് അവനെ പറയാറ്.

ചെറുശ്ശേരി നമ്പൂതിരി: മുതലിയാർ ആയിരിക്കും.

നമ്പൂതിരിപ്പാട്: മുസലിയാർ എന്നു പറയും. ആ മീതെ വച്ച ദുപ്പട്ട ഒന്നു നോക്കു - ബഹു വിശേഷമാണ്. ബംക്രാസ്സ എന്നു പറയുന്ന ദിക്കിൽ ഉണ്ടാക്കുന്നതാണ്. ബഹു വിലപിടി ച്ചതാണ്. എനിക്ക് അത് മേഘദന്തൻ എന്നു പേരായി, ഏലമല പാട്ടത്തിന്നു വാങ്ങിയ ഒരു സായിപ്പു നെയ്യിച്ചു വരുത്തി തന്നതാണ്.

ചെറുശ്ശേരി തുപ്പട്ട എടുത്തു നോക്കി ആശ്ചര്യ ഭാവത്തോടെ,
ചെറുശ്ശേരി നമ്പൂതിരി: ഇത് എവിടെ നെയ്യുന്നതാണെന്നാണ് പറഞ്ഞത്?
നമ്പൂതിരിപ്പാട്: ബംക്രാസ്സ എന്നു പറയുന്ന രാജ്യത്ത്.

ചെറുശ്ശേരി നമ്പൂതിരി: ആ രാജ്യം എവിടെയാ!
നമ്പൂതിരിപ്പാട്: അതു വിലാത്തിയിൽ നിന്നും പിന്നേയും ഒരു പതിനാലായിരം നാഴിക തെക്കു പടിഞ്ഞാറാണത്രെ. ആ ദിക്കിൽ ആറു മാസം പകലും ആറുമാസം രാത്രിയുമാണെ ന്നു മേഘദന്തൻ എന്നോടു പറഞ്ഞു.

തുപ്പട്ട നോക്കി വച്ച ശേഷം ചെറുശ്ശേരി പതുക്കെ സ്വർണ്ണക്കണ്ണാടി എടുത്ത് അത്യാശ്ചര്യ ത്തോടെ നോക്കി, “വിശേഷമായ കണ്ണാടി" എന്ന് പറഞ്ഞു.

നമ്പൂതിരിപ്പാട്: അതു കൊച്ചി എളയരാജാവ് തൃശൂരിൽ വെച്ചു കഴിഞ്ഞ കൊല്ലം പൂരത്തു നാൾ എനിക്കു സമ്മാനമായി തന്നതാണ്.



കഴിഞ്ഞ കൊല്ലം പൂരത്തിനു നമ്പൂതിരിപ്പാടു പോയിട്ടില്ലെന്നു ചെറുശ്ശേരിക്കു നല്ല ഓർമ്മ യുണ്ട്.

ചെറുശ്ശേരി നമ്പൂതിരി: വിശേഷമായ കണ്ണാടി തന്നെ.

എന്നു പറഞ്ഞു കണ്ണാടി അവിടെ വെച്ചു. കൈകൊണ്ടു തൻ്റെ താടി ഒന്നു തടവി മന്ദഹാസം ചെയ്തു.

നമ്പൂതിരിപ്പാട്: എന്താണ് ചെറുശ്ശേരി ഒന്നു ചിറിച്ചത്?

ചെറുശ്ശേരി നമ്പൂതിരി: വിശേഷിച്ച് ഒന്നുമല്ല.

നമ്പൂതിരിപ്പാട്: ഹേ - പറയൂ. എന്താണ് ചിറിച്ചത്? പറയൂ. പറയൂ.

ചെറുശ്ശേരി നമ്പൂതിരി: സാരമില്ല - പറയാൻ മാത്രം ഒന്നുമില്ല. ക്ഷൌരം ഇന്നലെ കഴി ച്ചു കളയാമായിരുന്നു. അതു കഴിഞ്ഞില്ല. എന്നാൽ എൻ്റെ യാത്രയിൽ അതിനെക്കുറിച്ചു അത്ര ആലോചിപ്പാനില്ലല്ലോ. ക്ഷൌരവും മറ്റും ചെയ്തു സുന്ദരനായി പുറപ്പെടേണ്ടത് ഇ ന്ദുലേഖയുടെ ഭർത്താവല്ലേ? കൂടെയുള്ളവർ എങ്ങിനെ പുറപ്പെട്ടാലും വിരോധമില്ലല്ലോ? എന്നോർത്തു ചിറിച്ചു. അത്രേ ഉള്ളൂ.

ചെറുശ്ശേരി നമ്പൂതിരിയേക്കാൾ അധികം ദിവസമായിരിക്കുന്നു നമ്പൂതിരിപ്പാട് ക്ഷൌരം ചെയ്യിച്ചിട്ട്, കുറേശ്ശെ നരച്ച രോമങ്ങളും ഉണ്ട്. ഇതു കണ്ടിട്ടാണ് ചെറുശ്ശേരി ഈ പ്രസ്താവം ഉണ്ടാക്കിയത്. നമ്പൂതിരിപ്പാട് ഉടനെ കണ്ണാടി എടുത്ത് നോക്കി.

നമ്പൂതിരിപ്പാട്: അല്ലാ - ശിക്ഷ! കാര്യം ശുദ്ധ കമ്പം തന്നെ, ചെറുശ്ശേരി ഓർമ്മയാക്കിയതു നന്നായി. അബദ്ധം പറ്റുമായിരുന്നു. ശിവ ശിവ! നര കൂടി ഉണ്ട്. ഞാൻ വയസ്സനായി, ചെറുശ്ശേരി!

ചെറുശ്ശേരി നമ്പൂതിരി: അതു മാത്രം ഞാൻ സമ്മതിക്കില്ലാ.

നമ്പൂതിരിപ്പാട്: എന്നാൽ ക്ഷൌരം വേണ്ടേ?

ചെറുശ്ശേരി നമ്പൂതിരി: അതു മനസ്സുപോലെ.

നമ്പൂതിരിപ്പാട്: വെളക്കത്തുവെച്ച് ഇപ്പോൾ തന്നെ ചെയ്യിച്ചാലോ?

ചെറുശ്ശേരി നമ്പൂതിരി: രാത്രി ക്ഷൌരം വിധിച്ചിട്ടില്ല - വിശേഷിച്ചും നോം ഒരു ശുഭ കാ ര്യത്തിന്നു പോവുന്നതല്ലേ? അതു വയ്യാ എന്ന് എനിക്കു തോന്നുന്നു. പക്ഷേ, ക്ഷൌരം വേണ്ടെന്നുവെച്ചാലും കൊള്ളാം.

നമ്പൂതിരിപ്പാട്: അതു പാടില്ലാ. എന്നാൽ വെളിച്ചായി ക്ഷൌരം കഴിഞ്ഞിട്ടു പുറപ്പെടാനേ പാടുള്ളൂ. ക്ഷൌരം കഴിഞ്ഞാൽ കളിക്കാതെ പുറപ്പെടാൻ പാടുണ്ടോ?

ചെറുശ്ശേരി നമ്പൂതിരി: കുളിക്കാതെ പുറപ്പെടരുത്.

നമ്പൂതിരിപ്പാട്: കുളിച്ചു പുറപ്പെടാം.

ചെറുശ്ശേരി നമ്പൂതിരി: എന്നാൽ പ്രാതൽ കൂടി കഴിഞ്ഞിട്ടല്ലേ നല്ലത്?

നമ്പൂതിരിപ്പാട്: അങ്ങിനെ തന്നെ.

ചെറുശ്ശേരി നമ്പൂതിരി: എന്നാൽ ഞാൻ അതിനെല്ലാം ശട്ടം ചെയ്യട്ടെ.

എന്നു പറഞ്ഞ് ചെറുശ്ശേരി സന്തോഷത്തോടു കൂടി താഴത്തേക്കു പോന്നു. നമ്പൂതിരിപ്പാടു കുറെ മൌഢ്യത്തോടെ ഉറങ്ങാൻ അറയിലേക്കും പോയി.

പിറ്റേ ദിവസം രാവിലെ നിശ്ചയിച്ച പ്രകാരം പ്രാതലു കഴിഞ്ഞ് ഏകദേശം എട്ടരമണി സമയം നമ്പൂതിരിപ്പാടും ചെറുശ്ശേരിയും പരിവാരങ്ങളും കൂടി പുറപ്പെട്ടു.

രാവിലെ കുളിക്കാൻ എത്തുമെന്ന് അറിയിച്ച പ്രകാരം രണ്ടാമതും അതിഘോഷമായി സ ദ്യയ്ക്കു വട്ടംകൂട്ടി പഞ്ചുമേനോനും കേശവൻ നമ്പൂതിരിയും കൂടി ഏകദേശം പന്ത്രണ്ടു മണി വരെ കുളിക്കാതെ, കാത്തു നിന്നു. ഒടുക്കം പഞ്ചുമേനവന്നു കുറേശ്ശേ ദേഷ്യം വന്നു.

പഞ്ചുമേനോൻ: എന്താ തിരുമനസ്സുന്നെ ഇതു കഥ! ഞാൻ കുളിപ്പാൻ പോകുന്നു നമ്പൂതിരിപ്പാട്ടുന്ന് ഒരു സ്ഥിരത ഇല്ലാത്താളാണെന്നു തോന്നുന്നു.

കേശവൻ നമ്പൂതിരി: ഛീ - കഷ്ടം! ഇത്ര സ്ഥിരത ഉണ്ടായിട്ടു ഞാൻ ഒരു മനുഷ്യനെയും കണ്ടിട്ടില്ല. അവിടുത്തെ കാര്യങ്ങളുടെ അവസ്ഥ ഒന്ന് അറിഞ്ഞാൽ ഇങ്ങനെ പറവാൻ സംഗതി ഇല്ലാ ശിവ ശിവ! അവിടെ എന്തു തിരക്കാണ്! മനയ്ക്കൽ പോയി നോക്കിയാലെ അറിവാൻ പാടുള്ളൂ. മലവാരം വിചാരിപ്പ്, ആനവിചാരിപ്പ്, വാരം പാട്ടം വിചാരിപ്പ്, പൊ ളിച്ചെഴുത്ത് വിചാരിപ്പ്. ഇങ്ങിനെ പലവകയായും ഉള്ള കാര്യങ്ങൾ എന്തൊക്കെയുണ്ട്? പരമേശ്വരാ! അദ്ദേഹം ഒരുത്തനല്ലാതെ ഇതാരു നിവൃത്തിക്കും? ഇയ്യെടെ സ്വർണ്ണം കൊ ണ്ടൊരു ആനച്ചങ്ങല പണിയിച്ചിരിക്കുന്നു - ബഹു വിശേഷം കണ്ടാൽ.

പഞ്ചുമേനോൻ: സ്വർണ്ണം കൊണ്ട് കട്ടിയായിട്ടോ?

കേശവൻ നമ്പൂതിരി: സ്വർണ്ണം കൊണ്ട് കട്ടിയായിട്ട്.

പഞ്ചുമേനോൻ: ദ്രവ്യ ശക്തി തന്നെ. ഈ പെണ്ണ് എന്തൊക്കെയാണ് നുമ്മളെ വഷളാ ക്കാൻ പോകുന്നത് എന്നറിഞ്ഞില്ല.

കേശവൻ നമ്പൂതിരി: ആ ഭ്രമം വേണ്ടാ - നമ്പൂതിരിയുമായി അര നാഴിക നേരം സംസാ രിക്കട്ടെ. എന്നാൽ ഇന്ദുലേഖ തന്നെ നുമ്മളോട് ഈ കാര്യം നടത്തണമെന്നു പറയും.

പഞ്ചുമേനോൻ: ശരി ശരി. എന്നാൽ ഒരു ദുർഘടവുമില്ല. ശരി, തിരുമനസ്സിലെ ഈ വാക്കു കേൾക്കുമ്പോൾ മാത്രമാണ് എനിക്കു പിന്നെയും സന്തോഷമാവുന്നതും - ശരി. ഞാൻ ഇനി കുളിക്കട്ടെ. തിരുമനസ്സു കുറെ കൂടി താമസിക്കുന്നതാണ് നല്ലത്.

കേശവൻ നമ്പൂതിരി: അങ്ങിനെ തന്നെ.

കേശവൻ നമ്പൂതിരിയുടെ വാക്കു പഞ്ചുമേനോൻ വളരെ സുഖത്തെ കൊടുത്തു. "ന മ്പൂതിരിപ്പാടുമായി അരനാഴിക നേരം ഇന്ദുലേഖ സംസാരിച്ചാൽ നമ്പൂതിരിപ്പാടിനെ


ഭർത്താവാക്കും." ശരി - ഇതുതന്നെ നല്ല വിദ്യ. തനിക്ക് ഒരു ഭാരവും ഇല്ല. തനിക്കും കേശവൻ നമ്പൂതിരിക്കും ഈ കാര്യം നടത്തണമെന്നു താല്പര്യം. പെണ്ണിന് അല്പം ശാഠ്യം. അതു നമ്പൂതിരിപ്പാടുമായി കണ്ടാൽ തീരും എന്നു തീർച്ചയായി കേശവൻ നമ്പൂതിരി പറഞ്ഞു. അതുകൊണ്ട് എഴുത്തയച്ചു ശാഠ്യം കളഞ്ഞ് ഭാര്യയാക്കി എടുത്തോ ട്ടെ. ശാഠ്യം തീർന്നില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്വം ഒന്നും ഇല്ലാ. നമ്പൂതിരിപ്പാട് കൊള്ളരുതാഞ്ഞിട്ട് ശാഠ്യം തീർന്നില്ലെന്ന് താൻ പറയും. അല്ലാതെ എന്ത്! മാധവന് ഈ പെണ്ണിനെ കൊടുക്കയില്ലെന്നാണ് താൻ സത്യം ചെയ്തത് - നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കും എന്നു സത്യം ചെയ്തിട്ടില്ല. നമ്പൂതിരിപ്പാട്ടിലേക്ക് സാധിക്കുമെങ്കിൽ അയാൾ ഭാര്യയാക്കിക്കോട്ടെ. ഇല്ലെങ്കിൽ വേറെ ആളെ അന്വേഷിക്കണം - അല്ലാതെ എന്താണ്!

ഇങ്ങിനെ ആയിരുന്നു പഞ്ചുമേനോൻ കുളിപ്പാൻ പോവുമ്പോൾ മനസ്സുകൊണ്ട് വിചാരി ച്ചതും സന്തോഷത്തോടു കൂടി ഉറച്ചതും. എന്നാൽ കേശവൻ നമ്പൂതിരിയോട് ഒന്നുകൂടി ഇതിനെക്കുറിച്ചു പറഞ്ഞു വെളിവായി ധരിപ്പിക്കണം - എന്നാലേ തീർച്ചയാവുള്ളൂ എന്നു വിചാരിച്ചു പല്ലുതേപ്പിച്ചു കഴിഞ്ഞ ഉടനെ മടങ്ങി പൂമുഖത്തേക്കു തന്നെ വന്നു. കേശവൻ നമ്പൂതിരി പട്ടിണികിടന്നു പല്ലിളിഞ്ഞ് ഇരിക്കുന്നത് കണ്ടു.

കേശവൻ നമ്പൂതിരി: എന്താണു കുളിക്കാതെ മടങ്ങിയത്?

പഞ്ചുമേനോൻ: ഒന്നുമില്ലാ. നേർത്തെ, പറഞ്ഞ കാര്യത്തിൽ എനിക്ക് ഒന്നു കൂടി പറവാ നുണ്ട്. അടിയന്തിരമായി ഗോവിന്ദൻകുട്ടിയോട് ഒന്നു പറവാനുണ്ട്.

ഗോവിന്ദൻ കുട്ടിമേനോനെ വിളിച്ച് അടുക്കെ നിർത്തി.

പഞ്ചുമേനോൻ: കുട്ടനോട് ഞാൻ ഇന്ദുലേഖയുടെ ഒരു സംബന്ധത്തെക്കുറിച്ചു പറഞ്ഞില്ലേ, അതിന്റെ കാര്യം കൊണ്ടു കേശവൻ നമ്പൂതിരിയോട് നിൻ്റെ മുമ്പാകെ എനിക്ക് ഒന്നുകൂടി പറവാനുണ്ട്. ഇന്ദുലേഖയെ ഞാൻ മാധവനു കൊടുക്കുകയില്ലെന്നു മാത്രമേ സത്യം ചെയ്തി ട്ടുള്ളൂ. നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കുമെന്നു ഞാൻ പറഞ്ഞിട്ടില്ല. നമ്പൂതിരിപ്പാട്ടിന്നു വ ന്നു കണ്ട് അവൾക്കു ബോദ്ധ്യപ്പെട്ടാൽ മാത്രം ഈ സംബന്ധം നടത്തുന്നതല്ലാതെ ഇന്ദുലേ ഖയുടെ മനസ്സിനു വിരോധമായി നമ്പൂതിരിപ്പാടെക്കൊണ്ടു തന്നെ സംബന്ധം നടത്താൻ ആളല്ലെന്നു മുന്പെതന്നെ ഞാൻ കേശവൻ നമ്പൂതിരിയെ അറിയിച്ചിട്ടുള്ളതാണ്. അ തുകൊണ്ടു കാര്യം നടന്നില്ലെങ്കിൽ ഞാൻ നമ്പൂതിരിപ്പാട്ടിലേക്ക് ഉത്തരവാദിയല്ലേ, ഇതു ഞാൻ

ഇപ്പോൾ തന്നെ പറയുന്നു - കുട്ടൻ്റെ മുമ്പാകെ പറയുന്നു.

കേശവൻ നമ്പൂതിരി: സകലതിനും ഞാൻ ഉത്തരവാദി. നമ്പൂതിരിപ്പാട് ഇവിടെ എത്തേ ണ്ട താമസം, അത്രേ എനിക്ക് തോന്നീട്ടുള്ളൂ.

ഇങ്ങിനെ പറഞ്ഞു കേട്ടു സന്തോഷത്തോടു കൂടി വൃദ്ധൻ പിന്നെയും കുളിപ്പാൻ പോയി.

ഗോവിന്ദൻകുട്ടിമേനോൻ: (കേശവൻ നമ്പൂതിരിയോട്) നേരം ഒന്നരമണിയായല്ലോ. എ ന്തിനാണ് തിരുമനസ്സിന്ന് ഇങ്ങനെ പട്ടിണി കിടക്കുന്നത്?

കേശവൻ നമ്പൂതിരി: ഇല്ലാ, ഇപ്പൊഴെത്തും. അതാ കേൾക്കുന്നു ഒരു മൂളക്കം - ഇല്ലേ?

ഗോവിന്ദൻകുട്ടിമേനോൻ: ഉണ്ട്.

എന്നു പറഞ്ഞ് ഗോവിന്ദൻ കുട്ടി മേനോൻ അകത്തേക്കു പോയി.

അപ്പോൾ അവിടെ ഉണ്ടായ ഒരു ഘോഷത്തെക്കുറിച്ചു പറയുവാൻ പ്രയാസം. പല്ലക്കിന് എട്ടാൾ, മഞ്ചലിന് ആറാൾ, എടുത്തു വരുന്നവരും മാറ്റി കൊടുപ്പാൻ ഒന്നിച്ചു നടക്കുന്നവ രും ഒന്നായിട്ടു മൂളണം എന്നാണു കല്പന. പതിന്നാൽപേർ കൂടി ഒരു ശബ്ദത്തിൽ മൂളാൻ: രണ്ടുനാലാൾ മുമ്പിൽ നിന്നു ഹെ-ഹൂ-ഫോ-ഫോ-ഹൂ-ഹൂ- എന്ന ചില ശബ്ദങ്ങൾ. ഈ നിലവിളി നമ്പൂതിരിപ്പാട്ടിലേക്കുള്ള രാജചിഹ്നമാണത്രെ. ഇങ്ങിനെ ഘോഷത്തോടു കൂ ടിയാണ് പല്ലക്ക് മിറ്റത്ത് എത്തിയത്. ചെറുശ്ശേരി നമ്പൂതിരി പടിക്കൽ നിന്നു തന്നെ മഞ്ചലിൽ നിന്ന് എറങ്ങി. എങ്കിലും ആ മഞ്ചൽക്കാരും മിറ്റത്തോളം മൂളിക്കൊണ്ടു തന്നെ വന്നു. പഞ്ചുമേനോൻ്റെ തറവാട്ടു വീട്ടിലും സ്വന്തംമാളികയിലും താമസിക്കുന്ന ആബാല വൃദ്ധം (ഇന്ദുലേഖയും ഗോവിന്ദൻ കുട്ടിമേനോനും ഒഴികെ) ഒരു പടയോ മറ്റോ വരുമ്പോൾ ഉള്ള തിരക്കുപോലെ തിക്കി. ഓരോ ദിക്കിൽ ഓരോർത്തർക്ക് കഴിയുമ്പോലെയും കി ട്ടുമ്പോലെയും ഉള്ള സ്ഥലത്തുനിന്നു കണ്ണുപറിക്കാതെ ഈ വരവ് നോക്കി തന്നെ നിന്നു പോയി. വീട്ടിലുള്ള സ്ത്രീകൾ മാളികയുടെ മുകളിലുള്ള ജാലകങ്ങളിൽ കൂടി തിക്കിത്തിര ക്കീട്ട് അങ്ങിനെ, പുരുഷന്മാർ യജമാനന്മാർ സകലവും ബന്ധപ്പെട്ട് ഉണ്ണാതെ എതിരേ ല്ലാൻ വന്നു. പഞ്ചുമേനോനെ മുൻനിർത്തി പൂമുഖത്ത് ഒരു തിരക്ക്, കേശവൻ നമ്പൂതിരി എതിരേറ്റു പല്ലക്കിൽ നിന്നിറക്കുവാൻ മിറ്റത്തു ഇറങ്ങി നിന്നുകൊണ്ട് കാര്യസ്ഥന്മാർ, ഭ ത്യവർഗ്ഗങ്ങൾ മിറ്റത്ത് തിക്കിയും തിരക്കിയും അടുക്കളപ്പണിക്കാർ അടുക്കളയിലെ ജാല കങ്ങളിൽ കൂടിയും ചുവരിൽ ഉള്ള ചില ദ്വാരങ്ങളിൽ കൂടിയും കണ്ണുമാത്രം പുറത്താക്കീട്ട് അ ങ്ങിനെ: വൃഷളിവർഗ്ഗം ചില വാഴകൾ മറഞ്ഞിട്ടും വേലി മറഞ്ഞിട്ടും എത്തിനോക്കിക്കൊ ണ്ടും അങ്ങിനെ; ഈ ആഘോഷശബ്ദവും ആട്ടും വിളിയും കേട്ട് ഊട്ടുപുരയിൽ ഊണു കഴി ച്ചു വെയിൽ താണിട്ടു പുറപ്പെടാൻ നിശ്ചയിച്ചു കിടന്നുറങ്ങുന്ന വഴിയാത്രക്കാർ ബ്രാഹ്മണർ ആസകലവും ഞെട്ടി ഉണർന്ന് ഓടി കൊളത്തുവക്കത്തും പടിയിലും കയറി ഇരിക്കാൻ പാടുള്ള സകല സ്ഥലങ്ങളിലും വഴിക്കുടുമയും കെട്ടിക്കൊണ്ട് “എന്നഡാ ഇത്! ആരെഡാ ഇത്! - ഭൂകമ്പമായിരിക്കെ," ഇങ്ങനെ ചോദിച്ചും കൊണ്ട് ഒരു തെരക്ക് അങ്ങിനെ - എന്നു വേണ്ട ചെമ്പാഴിയാട്ടു പൂവള്ളി വീട്ടിന്നു സമീപവാസികളായ എല്ലാവരും ഭൂകമ്പം ഉണ്ടായാൽ എങ്ങിനെയോ അതുപോലെ ഒന്നു ഭ്രമിച്ചു പോയി. പല്ലക്കു മിറ്റത്ത് എത്തിയ ഉടനെ കേശവൻ നമ്പൂതിരി അതിൻ്റെ വാതിൽ തുറന്നു. അപ്പോൾ അതിൽ നിന്ന് ഒരു സ്വർണ്ണ വിഗ്രഹം പുറത്തേക്ക് ചാടി, അതെ, സ്വർണ്ണ വിഗ്രഹം - സ്വർണ്ണവിഗ്രഹം ത ന്നെ. തലമുഴുവൻ സ്വർണ്ണ വർണ്ണ തൊപ്പി, ശരീരം മുഴുവൻ സ്വർണ്ണവർണ്ണ കുപ്പായം, ഉടുത്ത പട്ടക്കരമുഴുവൻ സ്വർണ്ണം, കാലിൽ സ്വർണ്ണക്കുമിഴുള്ള മെതിയടി, കൈവിരലിൽ പത്തിലും സ്വർണ്ണ മോതിരങ്ങൾ, പോരാത്തതിന് സർവ്വം സ്വർണ്ണ വർണ്ണമായ ഒരു തു പ്പട്ട കുപ്പായത്തിൻ്റെ മീതെ പൊതച്ചിട്ട്, കൈയ്യിൽ കൂടെ കൂടെ നോക്കാൻ ചെറിയ ഒരു സ്വർണ്ണക്കൂടു കണ്ണാടി - സ്വർണ്ണം - സ്വർണ്ണം - സർവ്വം സ്വർണ്ണം! ഒന്നരമണി വെയിലിൽ നമ്പൂതിരിപ്പാട് പല്ലക്കിൽ നിന്ന് എറങ്ങി നിന്നപ്പോൾ ഉണ്ടായ ഒരു പ്രഭയെക്കുറിച്ച് എന്താണ് പറയേണ്ടത്. ഇദ്ദേഹം നിന്നതിൻ്റെ സമീപം ഒരു കോൽ വൃത്തത്തിൽ വെയിൽ സ്വർണ്ണപ്രഭയായി മഞ്ഞളിച്ചു തോന്നി. ഇതെല്ലാം കണ്ട ക്ഷണത്തിൽ പഞ്ചുമേനോന് തോന്നിയത് - ഹോ! കേശവൻ നമ്പൂതിരി പറഞ്ഞത് സൂക്ഷ്മം തന്നെ. ഇന്ദുലേഖ ഈ നമ്പൂതിരിയുടെ പിന്നാലെ ഓടും; ഓടും - സംശയമില്ല. പല്ലക്കിൽ നിന്ന് എറങ്ങിയ ഉടനെ അര നിമിഷനേരം ഈ സ്വർണ്ണപ്പകിട്ടിൽ മനുഷ്യരുടെ കണ്ണ് ഒന്നു മഞ്ഞളിച്ച് ആരും ഒന്നും പറയാതെ നിന്നുപോയി. തൻ്റെ വേഷം കണ്ട് എല്ലാവരും ഭ്രമിച്ചുപോയി. എന്നു നിശ്ചയിച്ചു നമ്പൂതിരിപ്പാടും വെറുതെ ആ വെയിലത്തുതന്നെ അരനിമിഷം നിന്നു. വെ റുതെ നിന്നു എന്നു പറവാൻ പാടില്ലാ - പൂമുഖത്തിലെ വാതിലിൽക്കൂടി ഇന്ദുലേഖ അ വിടെ എങ്ങാനും വന്നു നില്പുണ്ടോ എന്നറിവാൻ രണ്ടുമൂന്നു പ്രാവശ്യം എത്തിനോക്കുന്ന സമ്പ്രദായത്തിൽ താണുനോക്കി. ഉടനെ പഞ്ചുമേനോനും കേശവൻ നമ്പൂതിരിയും കൂടി കൈ താഴ്ത്തി വഴികാണിച്ചും കൊണ്ട് ഈ സ്വർണ്ണ വിഗ്രഹത്തെ പൂമുഖത്തിലേക്ക് കൊണ്ടു പോയി. അവിടെ തെയ്യാറാക്കി വെച്ചിരുന്ന വലിയ ഒരു കസാലയിന്മേൽ ഇരുത്തി ...

നമ്പൂതിരിപ്പാട്: പഞ്ചുവെ ഞാൻ കേട്ടറിയും.

പഞ്ചുമേനോൻ: ഇവിടെ എഴുന്നള്ളിയത് അടിയൻ്റെ ഭാഗ്യം

നമ്പൂതിരിപ്പാട്: കറുത്തേടം ഇരിക്കൂ - ചെറുശ്ശേരി എവിടെ?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ ഇവിടെ ഉണ്ട്.

നമ്പൂതിരിപ്പാട്: ഇരിക്കൂ - ഇരിക്കൂ, വിരോധമില്ലാ. ഇരിക്കൂ - ഇരുന്നോളൂ.

ചെറുശ്ശേരി നമ്പൂതിരി: ഇരിക്കാം.

നമ്പൂതിരിപ്പാട്: എന്താ കറുത്തേടം ഇരിക്കാത്തത്? ഇരിക്കൂ.

പഞ്ചുമേനോൻ: എഴുന്നള്ളത്ത് കുറെ വഴുകിയതിന് എന്തോ കാരണം എന്നറിഞ്ഞില്ലാ - അമറേത്തു കഴിഞ്ഞില്ലായിരിക്കാം.

നമ്പൂതിരിപ്പാട്: കഴിഞ്ഞു, രാവിലെ കഴിഞ്ഞു. ഒരു മലവാര കാര്യസംഗതിയാൽ വിചാരി ച്ചപോലെ പുറപ്പെടാൻ സാധിച്ചില്ലാ. അസാരം വഴുകി പ്രാതൽ കഴിഞ്ഞു പുറപ്പെട്ടു. എന്താണ്, താടി കളയിച്ച മലവാര സംഗതിയോ എന്നു ചെറുശ്ശേരി വിചാരിച്ചു ഉള്ളിൽ ചിറിച്ചു.

പഞ്ചുമേനോൻ: കാര്യങ്ങളുടെ തിരക്കായിരിക്കും എന്ന് അപ്പോൾ തന്നെ ഇവിടെ അടി യൻ ഓർത്തിരിക്കുന്നു.

കേശവൻ നമ്പൂതിരി: ഞാൻ പറഞ്ഞില്ലേ?-

പഞ്ചുമേനോൻ: എനി നീരാട്ടു കുളിക്കു താമസിക്കേണ്ട എന്നു തോന്നുന്നു. പ്രാതലമറേത്തു വളരെ നേർത്തെ കഴിഞ്ഞതല്ലേ.

കേശവൻ നമ്പൂതിരി: കുളിക്കാൻ താമസമില്ലായിരിക്കും.

നമ്പൂതിരിപ്പാട്: ഓ - ഹോ! കറുത്തേടം കുളികഴിഞ്ഞില്ലെന്നു തോന്നുന്നു.

കേശവൻ നമ്പൂതിരി: ഇല്ല.

നമ്പൂതിരിപ്പാട്: എന്നാൽ ഇനി നോക്കു കുളിക്കാൻ പോവുക,

എന്നു പറഞ്ഞ് എല്ലാവരും കൂടി പുറപ്പെട്ടു.

നമ്പൂതിരിപ്പാട് പൂമുഖത്ത് ഇരിക്കുന്ന മദ്ധ്യേ ഒരു ഏഴെട്ടു പ്രാവശ്യം അകത്തേക്ക് എത്തി നോക്കിയിരുന്നു. അപ്പോൾ കണ്ടതിൽ ഒന്നോ രണ്ടോ ആളെ ഇന്ദുലേഖയാണോ എന്നു ശങ്കിച്ചിട്ടും ഉണ്ട്. എല്ലാവരും കുളിപ്പാൻ പോയശേഷം പഞ്ചുമേനോൻ അകത്തു വന്ന് ഉണ്ണാനിരുന്നു.

പഞ്ചുമേനോൻ: (ഭാര്യയോട്) നമ്പൂതിരിപ്പാടു വലിയ കേമൻ തന്നെ.

കുഞ്ഞിക്കുട്ടി അമ്മ: ഞാൻ ഇങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടില്ലാ. ഇന്ദുലേഖയുടെ ജാ തകം ഒരു ജാതകമാണ്. ഇന്നാൾ ആ പണിക്കരു നോക്കിപ്പറഞ്ഞത് ഒത്തു. ഉടനെ അതികേമനായി ഒരു ഭർത്താവ് ഉണ്ടാകും എന്നു പറഞ്ഞിരിക്കുന്നു.

പഞ്ചുമേനോൻ: ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ - താഴത്തുണ്ടായിരുന്നുവോ?

കുഞ്ഞിക്കുട്ടി അമ്മ: താഴത്തു വന്നിട്ടില്ലാ. മുകളിൽ നിന്നു നോക്കീട്ടുണ്ടായിരിക്കണം.

പഞ്ചുമേനോൻ: നീ അന്വേഷിക്കണം. ലക്ഷ്മിക്കുട്ടി കണ്ടുവോ?

കുഞ്ഞിക്കുട്ടി അമ്മ: കണ്ടു. അവൾ എൻ്റെ കൂടെ കുറെ നേരം അകത്തു നിന്നു നോക്കിയി രിക്കുന്നു. പിന്നെ അവളുടെ അറയിലേക്കു പോയി.

പഞ്ചുമേനോൻ: ഈ ബന്ധം നടക്കും. നിശ്ചയം തന്നെ.

കുഞ്ഞിക്കുട്ടി അമ്മ: ഈ ബന്ധം നടന്നില്ലെങ്കിൽ ഞങ്ങളുടെ പുണ്യക്ഷയം.

പഞ്ചുമേനോൻ: നടക്കും എന്നു തന്നെ എനിക്കു തോന്നുന്നു.

കഞ്ഞിക്കുട്ടി അമ്മ: നടക്കുന്നില്ലെങ്കിൽ ഇതിൽപ്പരം ഒരു കഷ്ടം എനി ഞങ്ങൾക്കു വരേ ണ്ടതില്ലാ.

പഞ്ചുമേനോൻ: എനിക്ക് ഒരു സംശയമില്ലാ - നടക്കും.

കുഞ്ഞിക്കുട്ടി അമ്മ: എനിക്കും അശേഷം സംശയമില്ല. അത്ര ബുദ്ധിയില്ലാത്ത പെണ്ണല്ല ഇന്ദുലേഖ.

പഞ്ചുമേനോൻ: ആട്ടെ - ഉടനെ അറിയാം. ഇന്ദുലേഖ നിശ്ചയമായി സമ്മതിക്കും എന്നു തന്നെ എനിക്ക് ഉറപ്പായി തോന്നുന്നു. നീ വേഗം പോയി ഇന്ദുലേഖയുമായി ഒന്നു സംസാ രിച്ചു നോക്കൂ ...എന്നാൽ ഏതാണ്ട് അറിയാം.

കുഞ്ഞിക്കുട്ടി അമ്മ: ഞാൻ ഇതാ പോണു.

ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക