മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറുപ്പിക വിലപിടിക്കുമെന്നു തോന്നുന്നു. ലക്ഷപ്രഭു - മഹാ സുന്ദരൻ!
ശങ്കര ശാസ്ത്രി: എവിടെയാണ് താൻ സൌന്ദര്യം കണ്ടത്? തുപ്പട്ടിലോ, കുപ്പായത്തിലോ? അയാളുടെ മുഖം ഒരു കുതിരയുടെ മുഖം പോലെയാണ് എനിക്കു തോന്നിയത്.
മാനു: നിങ്ങൾക്ക് അസൂയ പറയുന്നതല്ലേ സ്വഭാവം. നമ്പൂതിരിപ്പാട്ടിലെ മുഖം കുതിരയുടെ മുഖം പോലെയോ? കഷ്ടം! നിങ്ങൾ എവിടെ നിന്നാണ് നോക്കിയത്? ഞാൻ അടുക്കെ ഉണ്ടായിരുന്നു പല്ലക്കു തൊട്ടു നിന്നിരുന്നു. തങ്കത്തിൻ്റെ നിറമാണ് നമ്പൂതിരിപ്പാട്! മഹാസുന്ദരൻ! കഴുത്തിൽ ഒരു പൊൻമാല ഇട്ടിട്ടുണ്ട്. അതുപോലെ ഒരു മാല ഞാൻ കണ്ടിട്ടില്ല.
സുബ്ബു്ക്കുട്ടി: ഹേ! അതു മാലയല്ല, നാഴികമണിയുടെ ചങ്ങലയാണ്. നാഴികമണി അരയി ലെങ്ങാനും താഴ്ത്തിയിട്ടുണ്ട്.
ശങ്കര ശാസ്ത്രി: എന്തു നിറമായാലും എത്ര മാലയിട്ടാലും അയാളുടെ മുഖം കുതിര മുഖമാണ്.
മാനു: ശാസ്ത്രികൾക്ക് ഭ്രാന്തുപിടിച്ചു എന്നു തോന്നുന്നു. ഇത്ര സുന്ദരനായിട്ട് ഒരാളില്ലെ ന്നാണു ഞങ്ങൾക്കൊക്കെ തോന്നിയത്. അല്ലേ ശീനു! സുബ്ബു്ക്കുട്ടി! എന്താ പറയൂ - നിങ്ങൾക്കൊക്കെ എന്താണു തോന്നിയത്?
സുബ്ബു്ക്കുട്ടി: ഞങ്ങൾക്കൊക്കെ തോന്നിയത് നല്ല സുന്ദരൻ എന്നു തന്നെ.
ശങ്കര ശാസ്ത്രി: നിങ്ങൾക്കൊക്കെ എന്തുതോന്നിയാലും വേണ്ടതില്ല. അയാളുടെ മുഖം ക തിര മുഖമാണ്. സംശയമില്ല.
അപ്പോൾ ഒരു വഴിയാത്രക്കാരൻ പട്ടർ: അടിയന്തിരം എന്നോ, അറിഞ്ഞില്ല.
സുബുക്കുട്ടി: നാളെയാണെന്നു കേട്ടു.
ശങ്കര ശാസ്ത്രി: ആരു പറഞ്ഞു?
സുബ്ബു്ക്കുട്ടി: ആരോ പറഞ്ഞു.
ശങ്കര ശാസ്ത്രി: ആ വഴിയാത്രക്കാരന്റെ യാത്ര മുടക്കണ്ടാ, (യാത്രക്കാരനോട്) ഹേ! താൻ മഠത്തിൽപോയി അന്വേഷിച്ചറിഞ്ഞോളൂ. ഇയ്യാൾ പറയുന്നതൊന്നും വിശ്വസിക്കേണ്ട.
അപ്പോൾ ഊട്ടിൽ കടന്നുവന്ന ഒരു പട്ടര്: അടിന്തരം ഇന്നുതന്നെ. കാക്കാൽ ഉറുപ്പിക ബ്രാഹ്മണർക്കും അരേരശ്ശ ഉറുപ്പിക നമ്പൂതിരിമാർക്കും ഉണ്ടത്രേ.
ശങ്കര ശാസ്ത്രി: തന്നോടാരു പറഞ്ഞു?
വന്നപട്ടര്. ആരോ കുളക്കടവിൽ പറഞ്ഞു.
ശങ്കര ശാസ്ത്രി: (വഴിയാത്രക്കാരനോട്) നിങ്ങൾപോയി അന്വേഷിക്കിൻ.
വഴിയാത്രക്കാരൻ: ഇന്നാണെങ്കിൽ സദ്യയ്ക്ക് ഇപ്പോൾ തന്നെ കൂട്ടണ്ടേ? ഒന്നും കാണുന്നി ല്ലല്ലോ.
ശങ്കര ശാസ്ത്രി: ഇന്നായിരിക്കില്ല.
കൃഷ്ണജ്യോത്സ്യര്: ജാതകവും മറ്റും നോക്കണ്ടെ?
സുബ്ബു്ക്കുട്ടി: പണത്തിനു മീതെ എന്തു ജാതകം? എല്ലാം പണം. പണം തന്നെ ജാതകം. ഒക്കാതെ വരുമോ?
കൃഷ്ണജ്യോത്സ്യര്: നമുക്ക് നാല് കാശ് കിട്ടുമായിരുന്നു. സകലം ശരിയാണെന്നും വിശേ
ഷയോഗ്യമാണെന്നും ഞാൻ പറഞ്ഞേക്കാമായിരുന്നു. നായന്മാർക്ക് എന്തു ജാതകം നോ
ക്കലാണ്! നമ്പൂതിരിപ്പാട്ടിന്നു രഹസ്യം പോവാൻ വന്നതുപോലെ വന്നതാണ്. ഇദ്ദേഹ
ത്തിന് ഒരു നൂറു ദിക്കിൽ സംബന്ധമുണ്ട്.
ശങ്കര ശാസ്ത്രി: രഹസ്യത്തിനു വന്നതാണെങ്കിൽ ആളെ മാറി നോക്കേണ്ടി വരും.
സുബ്ബുക്കുട്ടി: ശരി, ശരി, ശാസ്ത്രികൾ ഇന്നാൾ ഒരു ദിവസം പൂവരങ്ങിൽ മാളികയിൽപോയി ശാകുന്തളം മുതലായതു വായിച്ചു എന്നു കേട്ടിരിക്കുന്നു. ആ സമയം ആ കുട്ടിയുടെ ധൈര്യം അറിഞ്ഞിട്ടുണ്ടായിരിക്കാം - ശാസ്ത്രം പഠിച്ചാള് ഒക്കെ ഒരു പോലെ വിഡ്ഢികളാണ്.
മുത്തു: നമ്പൂതിരിപ്പാട്ടിലെ ഒരു മോതിരം കൊടുത്താൽ നൂറ് ഇന്ദുലേഖകൾ സമ്മതിക്കും.
ശങ്കരശാസ്ത്രികൾ ഇതിന് ഉത്തരം പറയാതെ എഴുനീറ്റ് അമ്പലത്തിലേക്കു പോയി. ഈ ശാസ്ത്രികൾ മാധവൻ്റെ വലിയ ഒരു സ്നേഹിതനും നല്ല വിദ്വാനും ആയിരുന്നു. ഇന്ദുലേഖയെ നല്ല പരിചയമുള്ള ആളും ആയിരുന്നു. അവളുടെ ബുദ്ധി അതിവിശേഷ ബുദ്ധിയാണെന്ന് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം കേട്ടപ്പോൾ ഇയാൾക്കു മനസ്സിന്ന് അശേഷം സുഖം തോന്നിയില്ല. പിന്നെ ശാസ്ത്രികളുടെ അഭിപ്രായത്തിലും ഇന്ദുലേഖയ്ക്ക് മാധവനാണ് അനുരൂപനായ പുരുഷൻ എന്നായിരുന്നു. ഇങ്ങിനെ വരുന്നതായൽ കഷ്ടം! ദ്രവ്യത്തിന്റെ വലിപ്പം കൊണ്ട് ഒരു സമയം ഇങ്ങിനെ വരാം എന്തു ചെയ്യാം! ഈ പ്രപഞ്ചത്തിൽ ദ്രവ്യത്തെ ജയിപ്പാൻ ഒന്നിനും ശക്തിയില്ല. ഇങ്ങിനെയെല്ലാം വിചാരിച്ചും വ്യസനിച്ചും ശാസ്ത്രികൾ അമ്പലത്തിൽ ചെന്ന് വാതിൽമാടത്തിൽ അങ്കവസ്തുവും വിരിച്ച് ഉറങ്ങാൻ ഭാ വിച്ചു കൊണ്ട് കിടന്നു. ശാസ്ത്രികൾക്ക് അവിടെയും ഗ്രഹപ്പിഴതന്നെ താൻ കിടന്നു രണ്ടു മൂന്നു നിമിഷം കഴിയുമ്പോഴേക്ക് വാതിൽമാടത്തിൽ ആൾക്കൂട്ടമായി. കഴകക്കാരൻ വാര്യ രും മാരാനുമാണ് അകായിൽ നിന്ന് ആദ്യം വന്നത്.
വാര്യർ: (ശാസ്ത്രികളോട്) എന്താണു ശാസ്ത്രികൾസ്വാമീ! ഇന്നു പൂവരങ്ങിൽ നാടകം വായ നയും മറ്റും ഇല്ലെന്നു തോന്നുന്നു. തിരക്കു തന്നെ. കുളക്കടവിൽ ജനക്കൂട്ടം. നമ്പൂതിരിപ്പാട് അമൃതേത്തു കഴിക്കുന്നു. സംബന്ധം ഇന്നുതന്നെ ഉണ്ടാവുമോ എന്നു ശാസ്ത്രികൾ വല്ലതും അറിഞ്ഞുവോ?
ശാസ്ത്രികൾ: ഞാൻ ഒന്നും അറിഞ്ഞില്ലപ്പാ. ഞാൻ കുറെ ഉറങ്ങട്ടെ.
അപ്പോഴേക്കും ശാന്തിക്കാരൻ എമ്പ്രാന്തിരിയും ഒരു രണ്ടു മൂന്നു നമ്പൂതിരിമാരും ഒന്നുരണ്ടു പട്ടന്മാരും കൂടി ഒരു കൂട്ടായ്മക്കവർച്ചക്കാരു കടക്കുംപോലെ വടക്കേ വാതിൽമാടത്തിന്റെ വടക്കേ വാതിലിൽക്കൂടി നിലവിളിയും കൂക്കിയുമായി കടന്നുവരുന്നതു കണ്ടു. സംസാരം എല്ലാം നമ്പൂതിരിപ്പാട്ടിനെപ്പറ്റിത്തന്നെ.
എമ്പ്രാന്തിരി: നമ്പൂതിരിപ്പാടു ബഹുസുന്ദരൻ. ഞാൻ കണ്ടു. എത്ര വയസ്സായോ?
ഒരു നമ്പൂതിരി: വയസ്സ് അമ്പതായിക്കാണണം.
മറ്റൊരു നമ്പൂതിരി: ഛീ! അത്രയൊന്നുമില്ല. നാല്പതുനാല്പത്തഞ്ചായിക്കാണണം.
ഒരു പട്ടര്: എത്ര വയസ്സായാലും ഇന്ദുലേഖയ്ക്ക് ബോധിക്കും. എന്തു കുപ്പായങ്ങൾ എ ന്തു ഢീക്ക് - വിചാരിച്ചു കൂടാ. ഞാൻ അനന്തശയനത്തെ രാജാവിനുകൂടി ഈമാതിരി കുപ്പായം കണ്ടിട്ടില്ലാ.
മറ്റൊരു നമ്പൂതിരി: ആ കുപ്പായവും പുറപ്പാടും തന്നേ ഉള്ളൂ. ഇല്ലത്തു ദ്രവ്യവും അനവധി ഉ ണ്ട്. നമ്പൂതിരി ആൾ കമ്പക്കാരനാണ്. ഒരു സ്ഥിരതയും തൻ്റേടവുമില്ല. ആ ഇന്ദുലേഖയെ കമ്പക്കാരനു കൊണ്ടു കൊടുക്കുന്നുവല്ലോ. സംബന്ധം ഇന്നുതന്നെയോ.
എമ്പ്രാന്തിരി: അതെ, ശാസ്ത്രികളോടു ചോദിച്ചറിയാം. ശാസ്ത്രികൾ ഇന്ദുലേഖയുടെ ഇഷ്ട നാണ്. ഏ! ശാസ്ത്രികളേ, പകൽ ഉറങ്ങുകയാണ്? ഉറങ്ങരുത്, എണീക്കൂ.
ശാസ്ത്രികൾ കണ്ണടച്ച് ഉറങ്ങുന്നതുപോലെ കിടന്നിരുന്നു. എമ്പ്രാന്തിരിയുടെ വിളികൊണ്ടു നിവൃത്തിയില്ലാതെ ആയപ്പോൾ എണീറ്റു കുത്തിയിരുന്നു.
എമ്പ്രാന്തിരി: ഇന്ദുലേഖയ്ക്ക് സംബന്ധം ഇന്നുതന്നെയോ?
ശങ്കരശാസ്ത്രികൾ: ഞാൻ ഒരു സംബന്ധവും അറിയില്ലാ. എന്നു പറഞ്ഞ് ശാസ്ത്രികൾ അ
മ്പലത്തിൽ നിന്ന് എറങ്ങിപ്പോയി.
നമ്പൂതിരിപ്പാടിന്റെ വരവ് കഴിഞ്ഞ ഉടനെ പൂവള്ളി വീട്ടിൽവെച്ച് അവിടെയുള്ളവർ ത മ്മിൽത്തന്നെ അന്യോന്യം വളരെ പ്രസ്താവങ്ങൾ ഉണ്ടായി.
കുമ്മിണി അമ്മ: ചാത്തരെ, ഇങ്ങിനെ കേമനായിട്ട് ഒരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹ ത്തിനെ കണ്ടിട്ട് എൻ്റെ കണ്ണ് മഞ്ഞളിച്ചുപോയി.
ചാത്തരമേനോൻ: അദ്ദേഹത്തിൻ്റെ കുപ്പായം കണ്ടിട്ട് എന്നു പറയിൻ.
കുമ്മിണി അമ്മ: അതെന്തോ, എന്റെ വയസ്സിൻകീഴിൽ ഈമാതിരി പുറപ്പാടു കണ്ടിട്ടില്ല. ദിവാൻജി വലിയമ്മാമനെ കണ്ട ഓർമ്മകൂടി ഉണ്ട് എനിക്ക്. അദ്ദേഹത്തിനും കൂടി ഈ മാതിരി പുറപ്പാടു ഞാൻ കണ്ടിട്ടില്ല. ഇന്ദുലേഖയുടെ ഭാഗ്യം നോക്കു! അവൾ അതിനുമാ ത്രം കേമിതന്നെ, എന്നാലും മാധവനെ വിചാരിക്കുമ്പോൾ വ്യസനം.
ചാത്തരമേനോൻ: എന്താണു വ്യസനം?
കുമ്മിണി അമ്മ: വ്യസനിക്കാനൊന്നുമില്ല. ഇത്ര വലിയ ആൾ വന്നാൽ മാധവന് ഒന്നും പറയാൻ പാടില്ലാ. ശരി തന്നെ. എന്നാലും എനിക്ക് അവനെ വിചാരിച്ച് ഒരു വ്യസനം.
ചാത്തരമേനോൻ: അമ്മയ്ക്ക് പ്രാന്താണ്. ഈ നമ്പൂതിരിപ്പാട്ടിലേക്ക് ഈ ജന്മം ഇന്ദുലേ ഖയെ കിട്ടുകയില്ലാ. ഇന്ദുലേഖ മാധവനു തന്നെ. ഇതൊക്കെ വലിയമ്മാമൻ്റെ ഒരു കമ്പ ക്കളി.
കുമ്മിണി അമ്മ: നിനക്കാണു പ്രാന്ത്.
അടുക്കളയിലും കുളപ്പുരയിലും കുളവക്കിലും ഉള്ള പ്രസ്താവങ്ങൾ പലേവിധം തന്നെ.
കുളവക്കിൽ നിന്നും സമീപവാസിയായ ഒരു ചെറുപ്പാക്കാരനോടു മറ്റൊരു ചെറുപ്പക്കാരൻ: “എന്താണെടോ, ഈ നമ്പൂതിരിപ്പാട്ടിലെ പേര്?"
മറ്റേവൻ: കണ്ണിൽ മൂക്കില്ലാത്ത വസൂരിനമ്പൂരിപ്പാട് എന്നാണത്രെ.
“പേര് നന്നായില്ല, നിശ്ചയം."
"പേരല്ല കാര്യം പണമല്ലേ. മനയ്ക്കൽ ആനച്ചങ്ങല പൊന്നുകൊണ്ടാണത്രെ. പിന്നെ മൂക്കി ല്ലാഞ്ഞാലെന്താണ് ... വസൂരിയായാലെന്താണ്?"
“എന്തു പണമുണ്ടായാലും ഇന്ദുലേഖ മാധവനെ തള്ളിക്കളഞ്ഞതു കൊണ്ട് ഞാൻ എനി അവളെ ബഹുമാനിക്കയില്ല. മാധവൻ മാത്രമാണ് അവൾക്ക് ശരിയായ ഭർത്താവ്."
“മാധവന് പൊന്നുകൊണ്ട് ആനച്ചങ്ങലയുണ്ടോ? താനെന്തു ഭോഷത്വം പറയുന്നുവെടോ! പെണ്ണുങ്ങൾക്കു പണത്തിനുമീതെ ഒന്നുമില്ല."
“ഇവളെ കൊച്ചുകൃഷ്ണമേനോൻ കൊണ്ടുപോയി ഇംക്ലീഷു പഠിപ്പിച്ചതും മറ്റും വെറുതെ. ഇം ക്ലീഷു പഠിച്ച കൊണ്ട് ഇപ്പോൾ എന്താ വിശേഷം കണ്ടത്! ഇംക്ലീഷു പഠിക്കുന്നതും പണത്തിനുതന്നെ."
"മാധവൻ ഈ വർത്തമാനം കേൾക്കുമ്പോൾ എന്തു പറയുമോ?"
"മാധവൻ ശിശുപാലൻ്റെ മാതിരി ക്രോധിക്കും. എന്നിട്ട് എന്തു ഫലം? ഇന്ദുലേഖ മൂക്കി ല്ലാത്ത വസൂരി നമ്പൂതിരിപ്പാടോടു കൂടി സുഖമായിരിക്കും."
"ഈ നമ്പൂതിരിപ്പാടിൻ്റെ ഇല്ലപ്പേരൊട്ടു പറ്റി. കുറെ മുമ്പ് കുളിച്ചു പോകുമ്പോൾ ഞാൻ അടുത്തു കണ്ടു. മൂക്കു കാണാനേയില്ല. മുഖം ഒരു കലം കമിഴ്ത്തിയമാതിരി. ഛീ! ഇന്ദുലേഖ യ്ക്ക് ഇങ്ങനെയൊരു യോഗം വന്നുവല്ലൊ. ഇയാളുടെ പണവും പുല്ലും എനിക്കു സമമാണ്. ആ ഗോവിന്ദൻ കുട്ടിമേനോനെ പോലെ ഞാൻ ഇന്ദുലേഖയുടെ അമ്മാമൻ ആയിരുന്നുവെ ങ്കിൽ ഞാൻ അവളെ ഒരിക്കലും ഈ വസൂരിക്കു കൊടുക്കയില്ലാ."
“ഇന്ദുലേഖക്ക് മനസ്സാണെങ്കിലോ?"
“എന്നാൽ നിവൃത്തിയില്ല. ഇന്ദുലേഖയ്ക്ക് മനസ്സുണ്ടാവുമോ? പഞ്ചുമേനോന്റെ നിർബന്ധ ത്തിന്മേലാണ് ഇതു നടക്കുന്നത് എന്നും കേട്ടു.
"ആ പഞ്ചുമേനോന് എനിയും ചാവരുതെ? എന്തിന് ആ പൂവള്ളി വീട്ടിൽ ഉള്ള സകല മനുഷ്യരെയും ചീത്തപറഞ്ഞ് ഉപദ്രവിച്ചും കൊണ്ട് കിടക്കുന്നു? കഷ്ടം! ഇന്ദുലേഖയ്ക്ക് ഇ ങ്ങിനെ വിരൂപൻ വന്നു ചേർന്നുവല്ലൊ."
“നിശ്ചയിക്കാറായിട്ടില്ലെടോ. ഇന്ദുലേഖ സമ്മതിക്കുമോ? എന്താണു നിശ്ചയം? ഒരു സമയം സമ്മതിച്ചില്ലെങ്കിലോ?"
“പഞ്ചുമേനോൻ തല്ലി പുറത്താക്കും. മാധവൻ കൂടി ഇവിടെ ഇല്ലാ. പിന്നെ ഇന്ദുലേഖയ്ക്ക് ഈ ജന്മം നമ്പൂതിരിപ്പാട്ടിലെ സമ്മതമില്ലാതെ വരികയില്ലാ. ഇത്ര ദ്രവ്യസ്ഥനായിട്ട് ഈ രാജ്യത്ത് ആരുമില്ലത്രെ. വലിയ ആഢ്യനുമാണ് - പിന്നെ എന്തുവേണം? മാധവൻ ഇപ്പോഴും സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ലേ?"
"മാധവനും ഇന്ദുലേഖയുമായി വളരെ സേവയായിട്ടാണെന്ന് ഞാൻ കേട്ടിട്ടുണ്ട്."
“അതൊന്നും എനി കാണുകയില്ലാ. മാധവനു ശുക്രദശ ഉണ്ടായിരുന്നുവെങ്കിൽ അതു കഴി ഞ്ഞു. നിശ്ചയം.സംശയമില്ലാ."
“എന്തു കഴുവെങ്കിലും ആവട്ടെ."
എന്നു പറഞ്ഞ് ഈ സംസാരിച്ചതിൽ ഒരാൾ കുളിപ്പാനും മറ്റേവൻ അവൻ്റെ വീട്ടിലേക്കും പോയി.
പൂവരങ്ങിൽ വെച്ചുതന്നെ നമ്പൂതിരിപ്പാട്ടിലെക്കുറിച്ചു പലരും പല വിധവും സംസാരിച്ചു. മദിരാശിയിൽ നിന്നു കത്തു കിട്ടിയശേഷം ഇന്ദുലേഖയ്ക്ക് വളരെ സന്തോഷവും ഉത്സാഹവും ഉണ്ടായി എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ സന്തോഷത്തിൻ്റെയും ഉത്സാഹത്തിന്റെയും കാരണം അറിയാത്ത ചില ഭൃത്യന്മാരും ദാസികളും മറ്റും ഇന്ദുലേഖയുടെ ഉത്സാഹവും സന്തോഷവും നമ്പൂതിരിപ്പാടു വന്നതിലുണ്ടായതാണെന്നു നിശ്ചയിച്ചു. കുഞ്ഞിക്കുട്ടി അമ്മ യുടെ ദാസി പാറു മുകളിൽ എന്തോ ആവശ്യത്തിനു പോയിരുന്നു. അപ്പോൾ ഇന്ദുലേഖയെ കണ്ടു. ഇന്ദുലേഖ ചിറിച്ചുകൊണ്ട് -
"എന്താ പാറൂ! നിൻ്റെ സംബന്ധക്കാരൻ വരാറില്ലേ ഈയ്യിടെ?"
പാറു: അയാള് ആറേഴു മാസമായി കളത്തിൽ തന്നെയാണു താമസം. അവിടെ വേറെ യൊരു സംബന്ധം വെച്ചിട്ടുണ്ടോൽ - കണ്ടര് നായരു പറഞ്ഞു.
ഇന്ദുലേഖ: ആട്ടെ, നിണക്ക് വേറെ ഒരാളെ സംബന്ധം ആക്കട്ടെ?
പാറു: എനിക്ക് ആരും വേണ്ടാ. എൻ്റെ കഴുത്തിലത്തെ താലി മുറിഞ്ഞു കിടക്കുന്നു അമ്മ. നാലുമാസമായിട്ടു ഞാൻ കഴുത്തിൽ ഒന്നും കെട്ടാറില്ല. വലിയമ്മയോടു ഞാൻ വളരെ പറഞ്ഞു - എന്തു ചെയ്തിട്ടും നന്നാക്കിച്ചു തരുന്നില്ലാ. ഞാൻ എന്തു ചെയ്യും.
ദാസിയുടെ ഈ സങ്കടം കേട്ടപ്പോൾ ഇന്ദുലേഖ തൻ്റെ ഒരു പെട്ടി തുറന്ന് അതിൽ നിന്ന് എട്ടുപത്ത് ഉറുപ്പിക വിലയ്ക്കു പോരുന്ന ഒരു താലിയെടുത്ത് ഒരു ചരടിന്മേൽ കോർത്ത് പാ റുവിന്റെ പക്കൽ കൊടുത്തു.
ഇന്ദുലേഖ: ഇതാ, ഈ താലി കെട്ടിക്കോളൂ. താലി ഇല്ലാഞ്ഞിട്ടു സങ്കടപ്പെടേണ്ട. പാറു സന്തോഷം കൊണ്ടു കരഞ്ഞു പോയി. താലിയും വാങ്ങി ഉടനെ താഴത്തിറങ്ങി വന്നശേഷം എല്ലാവരോടും തനിക്കു കിട്ടിയ സമ്മാനത്തിൻ്റെ വർത്തമാനം അതിഘോഷ മായി പറഞ്ഞു തുടങ്ങി. കുഞ്ഞിക്കുട്ടിയമ്മ പാറുവെ വിളിച്ചപ്പോൾ പാറു പുതിയ ഒരു താലി കെട്ടിയതു കണ്ടു.
കുഞ്ഞിക്കുട്ടി അമ്മ: നിണക്ക് ഈ താലി എവിടുന്നു കിട്ടി?
പാറു: ഞാൻ മുകളിൽ പോയപ്പോൾ ചെറിയമ്മ തന്നതാണ്.
കുഞ്ഞിക്കുട്ടി അമ്മ: ഇന്ദുലേഖയോ?
പാറു: അതെ.
കുഞ്ഞിക്കുട്ടി അമ്മ: എന്താ, ഇന്ദുലേഖയ്ക്ക് വളരെ സന്തോഷമുണ്ടോ ഇന്ന്? എങ്ങിനെ ഇരിക്കുന്നു ഭാവം?
പാറു: ബഹു സന്തോഷം. സന്തോഷമില്ലാതിരിക്കുമോ വലിയമ്മെ, ഇങ്ങിനത്തെ തമ്പു രാൻ സംബന്ധത്തിനു വരുമ്പോൾ?
ഇങ്ങിനെ ഇവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദുലേഖയെ ഒന്നു കണ്ടുകളയാം എ ന്നു നിശ്ചയിച്ച് ശങ്കരശാസ്ത്രികൾ ഇന്ദുലേഖയുടെ മാളികയിന്മേൽ പോകാൻ ഭാവിച്ചു പൂവ രങ്ങിൽ നാലുകെട്ടിൽ കയറി വരുന്നത് കുഞ്ഞിക്കുട്ടിയമ്മ കണ്ട് ശാസ്ത്രികളെ വിളിച്ചു.
കുഞ്ഞിക്കുട്ടി അമ്മ: ശങ്കരശാസ്ത്രികൾ എന്താണ് ഇപ്പോൾ വന്നത്.
ശാസ്ത്രികൾ: വിശേഷിച്ച് ഒന്നുമില്ലാ. ഇന്ദുലേഖയെ ഒന്നു കാണാമെന്നുവെച്ചു വന്നതാണ്. ഈ ശാസ്ത്രികൾ മാധവൻ്റെ വലിയ ഇഷ്ടനാണെന്ന് കുഞ്ഞിക്കുട്ടി അമ്മ അറിയും.
കുഞ്ഞിക്കുട്ടി അമ്മ: ഇപ്പോൾ അങ്ങട്ടു പോണ്ടാ. നമ്പൂതിരിപ്പാടും മറ്റും അമറേത്തു കഴിഞ്ഞ് എഴുന്നെള്ളാറായി. അമ്പലത്തിലേക്കു തന്നെ പോവുന്നതാണു നല്ലത്.
ശാസ്ത്രികൾ: അങ്ങിനെയാകട്ടെ. നമ്പൂതിരിപ്പാടു സംബന്ധം നിശ്ചയിച്ചു ആയിരിക്കും.
കുഞ്ഞിക്കുട്ടി അമ്മ: അതിനെന്താ സംശയം? എന്താ ശാസ്ത്രികൾക്ക് രസമായില്ലേ? ഇതിൽപ്പരം കേമനായിട്ട് ഇന്ദുലേഖയ്ക്ക് എനി ആരാണ് ഒരു ഭർത്താവ് വരാനുള്ളത്?
ശാസ്ത്രികൾ: ശരി തന്നെ - ശരി തന്നെ.
കുഞ്ഞിക്കുട്ടി അമ്മ: ഇന്ദുലേഖയ്ക്കും വളരെ സന്തോഷമായിരിക്കുന്നു. നമ്പൂതിരിപ്പാട്ടിലെ കാണാൻ വഴുകിനില്ക്കുന്നു. പെണ്ണിന് എന്തോ ബഹു ഉത്സാഹം. ഈ പാറു താലികെട്ടാതെ ഇന്നു മുകളിൽ ചെന്നിട്ട് ഇതാ ഒരു ഒന്നാന്തരം താലി പാറുവിന് ഇപ്പോൾ കൊടുത്തുവത്രെ. ബഹു ഉത്സാഹം. ഞാൻ ആദ്യം എന്തോ കുറെ പേടിച്ചു. ഈശ്വരാധീനം കൊണ്ട് എല്ലാം ശരിയായി വന്നു. കാരണവന്മാരുടെ അനുഗ്രഹം കൊണ്ട് എല്ലാം ശരിയായി വന്നു.
ശാസ്ത്രികൾ: എന്തിനാണ് ആദ്യം പേടിച്ചത് - പേടിക്കാൻ കാരണമെന്ത്?
കുഞ്ഞിക്കുട്ടി അമ്മ: അതോ - നിങ്ങൾ അറിയില്ലേ? മാധവനും ഇന്ദുലേഖയുമായി വലിയ സ്നേഹമല്ലേ? അതു വിട്ടുകിട്ടുവാൻ പ്രയാസമായാലോ എന്നു ഞാൻ പേടിച്ചു. ഗോവിന്ദൻ കുട്ടിയുടെ അച്ഛനും പേടിച്ചിരുന്നു. എനി ആ പേടി ഒന്നും ഞങ്ങൾക്കില്ലാ. മാധവനും നമ്പൂതിരിപ്പാടുമായാലത്തെ ഭേദം എത്രയുണ്ട്! ശാസ്ത്രികളേ, നിങ്ങൾ തന്നെ പറയിൻ.
ശാസ്ത്രികൾ: വളരെ ഭേദം ഉണ്ട്. വളരെ ഭേദം ഉണ്ട്. സംശയമില്ലാ. ഞാൻ പോണു.
എന്നും പറഞ്ഞ് ശാസ്ത്രികൾ വളരെ സുഖക്കേടോടു കൂടി അവിടെ നിന്ന് എറങ്ങി. വഴി യിൽവെച്ചു പൂവരങ്ങിലേക്കുള്ള നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര കണ്ടു. സ്വർണ്ണപ്പകിട്ട് എളവെയിലിൽ കണ്ട് ശാസ്ത്രികളുടെ കണ്ണ് ഒന്ന് മഞ്ഞളിച്ചു പോയി. ശാസ്ത്രികൾ അരയാൽ തറയിന്മേൽ കയറി ഇരുന്ന് വിചാരം തുടങ്ങി.
"കഷ്ടം! എനി ഈ കാര്യത്തിൽ അധികം സംശയമില്ലാത്തതു പോലെ തോന്നുന്നു. മാധ വൻ എത്ര വ്യസനപ്പെടും! ഈ മഹാപാപി ഇന്ദുലേഖ ഇത്ര കഠിനയായിപ്പോയല്ലോ! എന്തു കഠിനം! പണം ആർക്കധികം അവർ ഭർത്താവ്, എന്നു വയ്ക്കുന്ന ഈ ചണ്ടിനായന്മാ രുടെ പെണ്ണുങ്ങൾക്ക് എന്താണ് ചെയ്തു കൂടാത്തത്! ആ മാധവന്റെ ബുദ്ധിക്കു സദൃശമാണ് ഈ അസത്തിന്റെ ബുദ്ധിയെന്നു ഞാൻ വിചാരിച്ചു പോയല്ലോ. കഷ്ടം! എന്തു ചെയ്യാം. ആ കുട്ടിയുടെ പ്രാരാബ്ധം!"
ഇങ്ങിനെ ഓരോന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടിലെ പൂവരങ്ങിൽ കൊ ണ്ടാക്കി വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദനും നമ്പൂതിരിപ്പാട്ടിലെ ഒരു കുട്ടിപ്പട്ടരും കൂടി അര യാൽ തറയ്ക്കൽ വന്നു നിന്നു.
ശാസ്ത്രികൾ: നിങ്ങൾ നമ്പൂതിരിപ്പാട്ടിലെ കൂടെ വന്നവരോ?
ഗോവിന്ദൻ: അതെ.
ശാസ്ത്രികൾ: നമ്പൂതിരിപ്പാട്ടിലേക്ക് ഇവിടെ എത്ര ദിവസം താമസം ഉണ്ട്?
ഗോവിന്ദൻ: ഇന്നും നാളെയും നിശ്ചയമായും ഉണ്ടാവും. മറ്റന്നാൾ എഴുന്നള്ളമെന്നു തോ ന്നുന്നു. കൂടത്തന്നെ കൊണ്ടുപോവുന്നു?
ശാസ്ത്രികൾ: എന്തൊന്നു കൊണ്ടുപോവുന്നു?
ഗോവിന്ദൻ: ഭാര്യയെ.
ശാസ്ത്രികൾ: സംബന്ധം ഇന്നുതന്നെയോ?
ഗോവിന്ദൻ: ഒരു സമയം ഇന്നുതന്നെ. അല്ലെങ്കിൽ നാളെ ആവാനും മതി.
ശാസ്ത്രികൾ: നമ്പൂതിരിപ്പാടുന്നു വേളികഴിച്ചാല്ലാ - അല്ലേ?
ഗോവിന്ദൻ: അനുജന്മാർ രണ്ടു തമ്പുരാക്കന്മാർ വേളികഴിച്ചിട്ടുണ്ട്.
ശാസ്ത്രികൾ: നമ്പൂതിരിപ്പാട് ആൾ നല്ല കാര്യസ്ഥനോ?
ഗോവിന്ദൻ: ഒന്നാന്തരം കാര്യസ്ഥനാണ്. ഇതുപോലെ ആ മനയ്ക്കൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല. അതി കേമനാണ്. തമ്പുരാൻ ഇവിടെ എഴുന്നള്ളി ഈ സംബന്ധം കഴി ക്കുന്നത് ഈ തറവാട്ടിൻ്റെയും പഞ്ചുമേനോൻ്റെയും മഹാഭാഗ്യം. ഇങ്ങിനെ നായന്മാരുടെ വീടുകളിൽ ഒന്നും തമ്പുരാൻ എഴുന്നള്ളാറേയില്ല.
എന്നു പറഞ്ഞ് ഗോവിന്ദൻ അവിടെ നിന്ന് അമ്പലത്തിലേക്കോ മറ്റോ പോയി. കുട്ടിപ്പട്ടർ പിന്നെയും അവിടെ ഇരുന്നു.
ശാസ്ത്രികൾ: (കുട്ടിപ്പട്ടരോട്) തന്റെ ഗ്രാമം ഏതാണ്?
കുട്ടിപ്പട്ടര്: ഗോവിന്ദരാജപുരം.
ശാസ്ത്രികൾ: എത്രകാലമായി നമ്പൂതിരിപ്പാട്ടിലെ കൂടെ?
കുട്ടിപ്പട്ടര്: ആറു സംവത്സരമായി. ഇതുവരെ ഒരു കാശു മാസ്പടി തന്നിട്ടില്ല. ഒരു പ്രാവശ്യം ബുദ്ധിമുട്ടിച്ച് അമ്പത് ഉറുപ്പിക തന്നു, അതു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അങ്ങട്ട് തന്നെ വാങ്ങി. പിന്നെ ഇതുവരെ ഒന്നും തന്നിട്ടില്ല. വല്ലതും കിട്ടിയെങ്കിൽ കടന്നു പൊയ്കള യാമായിരുന്നു. പണത്തിനു ചോദിച്ചാൽ പലിശകൂട്ടി തരാമെന്നു പറയും. ഇയാൾ മഹാ കമ്പക്കാരനാണ്. ഒരു ഇതുപതു സംബന്ധത്തോളം ഇപ്പോൾ ഉണ്ട്. ഈരണ്ടു മാസത്തേ ക്ക് ഓരോ സ്ത്രീ. മനവക ഒരു കാര്യവും ഇയാൾ നോക്കാറില്ല. ആ ചെക്കൻ ഗോവിന്ദൻ ഇപ്പോൾ പറഞ്ഞു. ഇയാൾ നായന്മാരുടെ വീട്ടിൽ പൂവാറെ ഇല്ലെന്ന്. എന്തു കളവാണ്! പെണ്ണുള്ള സകല വീടുകളിലും കടന്നു പോവും, കൈയിൽ ഒരു സമയവും ഒരു കാശുപോലും ഉണ്ടാവുകയില്ല. രണ്ടു മൂന്നു മാപ്പിളമാർ കടം കൊടുക്കാൻ തെയ്യാറായിട്ടുണ്ട്. നൂറ്റിയഞ്ചുപലിശ വെയ്ക്കും. ഈ വിഢ്യാൻ പണം കിട്ടേണ്ടുന്ന ബദ്ധപ്പാടിൽ എന്തെങ്കിലും എഴുതി ക്കൊടുക്കും. ഒടുവിൽ വസ്തു ചാർത്തേണ്ടി വരും. ഇങ്ങിനെ അയാൾ ദ്രവ്യം മുടിക്കുന്നത് അസാരമോ! ഇപ്പോൾ വരുമ്പോൾ മുന്നൂറുറുപ്പിക നൂറ്റിനഞ്ചു പലിശക്കു കടം വാങ്ങീട്ടാണു പോന്നത്. മഹാ വല്ലാത്ത കമ്പമാണ്.
ശാസ്ത്രികൾ: ആട്ടെ. സ്വാമി ദ്രോഹമായി പറയേണ്ട. ആൾ അദ്ദേഹം എത്രമാതിരിയെങ്കി ലും ആവട്ടെ. ഞാൻ ഇതൊന്നും തന്നോടു ചോദിച്ചില്ലല്ലോ. ഞാൻ കുളിപ്പാൻ പോണു.
എന്നു പറഞ്ഞു ശാസ്ത്രികൾ കുളത്തിലേക്കും കുട്ടിപ്പട്ടർ മഠത്തിലേക്കും പോയി.