shabd-logo

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024

0 കണ്ടു 0
നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.

പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!

നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.

പഞ്ചുമേനോൻ: പാടുള്ളതാണെങ്കിൽ സാധിപ്പിക്കുന്നതിന് അടിയന് എന്താണു വി രോധം?

നമ്പൂതിരിപ്പാട്: പാടുള്ളതുതന്നെ.

പഞ്ചുമേനോൻ: അരുളിചെയ്തു കേട്ടാൽ നിശ്ചയിക്കാം.

നമ്പൂതിരിപ്പാട്: പഞ്ചുവിൻറെ മരുമകൾ കല്യാണിയോടുകൂടി എനിക്ക് ഇന്നു രാത്രി സംബന്ധം തുടങ്ങി നാളെ പുലരാൻ നാലഞ്ചുള്ളപ്പോൾ അവളേയും കൊണ്ട് ഇല്ലത്തേക്കു പോണം. ഇന്ദുലേഖയ്ക്ക് എന്നോടു ലേശം ഭ്രമമില്ലാ. ഇന്ദുലേഖ എൻറെ ഭാര്യയായി ഇരിക്കില്ലെന്ന് ഇന്നു തീർച്ചയായി പറഞ്ഞു. കല്യാണിക്കുട്ടിയെ ഞാൻ ഇന്നു രാവിലെ കണ്ടു. എനിക്കു ബോദ്ധ്യമായി. പഞ്ചു ഇതിനു സമ്മതിക്കണം. അല്ലെങ്കിൽ ഞാൻ വലിയ വ്യസനത്തിലും അവമാനത്തിലും ആവും. സംബന്ധം ഇന്നു രാത്രിതന്നെ വേണം. അതിനു സംശയമില്ല.

പഞ്ചുമേനോൻ ഇതു കേട്ടപ്പോൾ വല്ലാതെ ആശ്ചര്യപ്പെട്ടു. കുറെ നേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഒന്നു ചിറിച്ചു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു:

പഞ്ചുമേനോൻ: ഇത് ഇത്ര ബദ്ധപ്പെട്ടു നിശ്ചയിപ്പാൻ പ്രയാസമല്ലെ. അടിയൻ ആലോ ചിച്ചു പറയാം.

നമ്പൂതിരിപ്പാട് : വയ്യാ. അതൊന്നും വയ്യാ. പഞ്ചു എന്നെ അവമാനിക്കരുത്. പഞ്ചുഎന്നെ മാനമാക്കി അയയ്ക്കണം. എനി ഒട്ടും താമസിക്കരുത്. ഞാൻ വളരെ അവമാന ത്തിലായിരിക്കുന്നു. പഞ്ചു നിവൃത്തിച്ചു തരണം.

പഞ്ചുമേനോൻ: അടിയൻ അന്വേഷിച്ച് ആലോചിച്ച് പറയാം.

നമ്പൂതിരിപ്പാട്: അന്വേഷിക്കാൻ ഒന്നുമില്ല. പഞ്ചു സമ്മതിച്ചാൽ സകലം നടക്കും.

പഞ്ചുമേനോൻ: അടിയൻ വേഗം ഇങ്ങുതന്നെ വിടകൊള്ളാം.

നമ്പൂതിരിപ്പാട്: എന്നാൽ ഇതു സ്വകാര്യമായിരിക്കട്ടെ. ഞാൻ പോയതിൻറെ ശേഷമെ ആളുകൾ ഇതിനെക്കുറിച്ചു പുറത്ത് അറിയാവൂ.

പഞ്ചുമേനോൻ: സ്വകാര്യമായിട്ടു തന്നെ അടിയൻ വെച്ചിട്ടുള്ളൂ.

പഞ്ചുമേനോൻ മാളികയിൽ നിന്ന് പതുക്കെ താഴത്തിറങ്ങി. ഇതെന്തൊരു കഥാ! എ ന്താണ് ഇവിടെ ചെയ്യേണ്ടത് എന്നു വിചാരിച്ചും കൊണ്ടു തന്റെ അറയിൽ പോയി ഇരു ന്നു വിചാരിച്ചതു താഴെക്കാണിക്കുന്നു. “ഇന്ദുലേഖയ്ക് സംബന്ധം തുടങ്ങാൻ വരുത്തീട്ടു കല്യാണിക്കുട്ടിയെ സംബന്ധം കഴിച്ചു കൊണ്ടുപോയി. ഇത് ഒരു പരിഹാസമായി തീ രുമോ? എന്താണു പരിഹാസമായി തീരാൻ? പരിഹാസം ഉണ്ടെങ്കിൽ അതു നമ്പൂതി രിപ്പാടിനെപ്പറ്റിയെ ഉണ്ടാവുകയുള്ളൂ. ഇന്ദുലേഖയ്ക്ക് ഈ വങ്കൻ നമ്പൂതിരിപ്പാട്ടിനെ വേണ്ട എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട് കല്യാണിക്കുട്ടിയെ സംബന്ധം ചെയ്ത് കൊണ്ടു പോയി. ഇതിൽ ഇന്ദുലേഖയ്ക്ക് ഒരു അവമാനവും ഇല്ല, കല്യാണിക്കുട്ടിക്കും ഒരവമാനം ഇല്ല. വിഡ്ഡിയാണെങ്കിലും അദ്ദേഹം വലിയ ഒരാളല്ലെ. മഹാ ധനികൻ! ഇന്ദുലേഖാ ഉണ്ടായിരുന്നെങ്കിൽ ഈ ജന്മം കല്യാണിക്ക് ഈ ബന്ധം ഉണ്ടാകയില്ല. പിന്നെ ഈ തറവാട്ടിലേക്കു തന്നെ നമ്പൂതിരിപ്പാട്ടിലെ സംബന്ധം മാനമായിട്ടുള്ളതല്ലെ. അതുകൊണ്ട് ഇതു സമ്മതിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. ഏതായാലും അനുജൻ ശങ്കരനോട് ഒന്നു അന്വേഷിക്കണം." എന്നിങ്ങനെ വിചാരിച്ച് ഉറച്ചു ഭാര്യയെ വിളിച്ചു.

കുഞ്ഞിക്കുട്ടി അമ്മ: എന്താണ്, ഞാൻ പറഞ്ഞത് ശരിയായില്ലേ?

പഞ്ചുമേനോൻ: (ചിറിച്ചും കൊണ്ട്) ശരി തന്നെ, ശരി തന്നെ. ശങ്കരനോട് ഒന്നിത്ര ത്തോളം വരാൻ ഒരാളെ അയയ്ക്കൂ.

കുഞ്ഞിക്കുട്ടി അമ്മ: അയയ്ക്കാം. സംബന്ധം ഇന്നു നടക്കുമോ?

പഞ്ചുമേനോൻ: (ചിറിച്ചുംകൊണ്ട്) ഇന്നുതന്നെ, അതിന് എന്തു സംശയം?

വേഗം കുഞ്ഞിക്കുട്ടി അമ്മ ശങ്കരമേനവനെ വിളിക്കാൻ ആളെ അയച്ചു. കുഞ്ഞിക്കുട്ടി അ മ്മ പഞ്ചുമേനവൻ ദ്വയാർത്ഥമായി പറഞ്ഞ വാക്ക്, ഇന്ദുലേഖയെ സംബന്ധിച്ചാണെന്ന് നേരെ ധരിച്ച് ഇന്ദുലേഖയ്ക്ക് അന്നു രാത്രിയാണു സംബന്ധം എന്ന് അവിടെയുള്ള എല്ലാ വാലിയക്കാരോടും ദാസികളോടും കണ്ടവരെല്ലാവരോടും പറഞ്ഞു. പിന്നെ വർത്തമാനം ക്ഷണേന എങ്ങും പ്രചുരമായി. ശങ്കരമേനവനെ അന്വേഷിച്ചു കാണായ്ക കൊണ്ടു പഞ്ചു മേനവൻ തന്നെ അയാളെ അന്വേഷിപ്പാൻ പൂവള്ളി വീട്ടിൽ പോയി. ആ സമയം ശങ്കരശാസ്ത്രി പഞ്ചുമേനവനെ കാണാൻവേണ്ടി പൂവരങ്ങിലേക്ക് ചെന്നു. നാട്ടിൽ പോവാൻ യാത്ര ചോദിപ്പാനാണ് ചെന്നത്. ശങ്കരശാസ്ത്രി നിത്യം രാമായണ പാരായണത്തിന്നു പ ഞ്ചുമേനവനാൽ നിയമിക്കപ്പെട്ട ശാസ്ത്രികളാകുന്നു. ശങ്കരശാസ്ത്രി ഇന്ദുലേഖയുടെ സംബന്ധ വർത്തമാനം കേട്ടതിനാൽ ഉണ്ടായ കഠിന വിഷാദം കൊണ്ടോ? - അതല്ല, വല്ല കാര്യം ഉണ്ടായിട്ടോ എന്നറിഞ്ഞില്ല അന്നു തന്നെ നാട്ടിലേക്ക് ഒന്നു പോവണമെന്ന് ഉറച്ച, യാ ത്ര ചോദിക്കാനാണ് പൂവരങ്ങിൽ ചെന്നത്. ചെന്നപ്പോൾ പുറത്തു കണ്ടതു കുഞ്ഞിക്കുട്ടി അമ്മയെയാണ്.

ശാസ്ത്രികൾ: മൂപ്പര് എവിടെ?

കുഞ്ഞിക്കുട്ടി അമ്മ: മൂപ്പര് പൂവള്ളിയിലേക്ക് എറങ്ങി. ഇന്ദുലേഖയുടെ സംബന്ധം ഇന്നു രാത്രി നിശ്ചയിച്ചിരിക്കുന്നു. ശാസ്ത്രികൾ എന്താണ് ഒന്നും ഉത്സാഹിക്കാത്തത്? ഇങ്ങട് ഇന്നു കണ്ടതേ ഇല്ല.

ശാസ്ത്രികൾ: എനിക്കു ശരീരത്തിനു നല്ല സുഖമില്ല. ഞാൻ ഇപ്പോൾത്തന്നെ നാട്ടിലേക്കു പോവുന്നു. നിലാവസ്തമിക്കുമ്പോഴേക്കു നുമ്മളുടെ ഊട്ടുപുരയിൽ എത്തി കിടക്കാമെന്നു വി ചാരിക്കുന്നു.

കുഞ്ഞിക്കുട്ടി അമ്മ: ഇന്ന് ഇന്ദുലേഖയുടെ സംബന്ധ ദിവസം; പോവരുത്.

ശാസ്ത്രികൾ: എന്നു പറഞ്ഞാൽ നിവർത്തി ഇല്ല. എനിക്ക് ഇപ്പോൾ തന്നെ പോവണം. മൂപ്പരോട് നിങ്ങൾ പറഞ്ഞാൽ മതി. ഞാൻ ഏഴെട്ടു ദിവസത്തിലധികം മടങ്ങിവരും. ഇ വിടെ ഞാൻ വരുന്നതുവരെ പാരായണത്തിന്നും മറ്റും അണ്ണാത്തര വാദ്ധ്യാരെ ശട്ടം ചെയ്തി ട്ടുണ്ട്. ഞാൻ പോവുന്നു.

കുഞ്ഞിക്കുട്ടി അമ്മ: എന്നാൽ അങ്ങിനെയാവട്ടെ. ഞാൻ പറഞ്ഞേക്കാം. ശാസ്ത്രികൾ പൂവരങ്ങിൽ നിന്ന് മടങ്ങി അമ്പലത്തിൽ വന്ന്, പിറ്റേ ദിവസത്തെ വണ്ടി കയറാൻ ഒരു വ്യവഹാരകാര്യമായി അടിയന്തിരമായി പോവുന്ന രണ്ടു നമ്പൂതിരിമാരോടു കൂടി രാത്രി ഏ ഴുമണി സമയം പുറപ്പെടുവാൻ നിശ്ചയിച്ചു ചെമ്പാഴിയോട്ടു നിന്നു തീവണ്ടി സ്റ്റേഷനിലേക്കു നല്ലവണ്ണം നാലരക്കാതം വഴിയുണ്ട്. നല്ല ചന്ദ്രിക ഉണ്ടായിരുന്നതിനാൽ പകുതി വഴി രാത്രിതന്നെ നടക്കാമെന്നുറച്ചു.

പഞ്ചുമേനോൻ ശങ്കരമേനവനെ അന്വേഷിച്ചു കണ്ടുകിട്ടുമ്പോഴേക്കും നേരം ഏകദേശം ആ റുമണി സമയമായിരിക്കുന്നു.

പഞ്ചുമേനോൻ: നീ എവിടെയായിരുന്നു ശങ്കരാ?

ശങ്കരമേനവൻ: ഞാൻ പുതുതായി തൈവെക്കുന്ന പറമ്പിൽ പോയിരുന്നു. ആ ഉണ്ണിക്കി ട്ടയെ പറമ്പ് ഏല്പിച്ചതു നന്നായില്ല. കിള മഹാ അമാന്തം. തൈകൾ വളരെ അടുത്തു വെച്ചിരിക്കുന്നു.

പഞ്ചുമേനോൻ: അതെല്ലാം പിന്നെ പറയാം. നിണക്ക് ഒരു വർത്തമാനം കേൾക്കണോ?


ശങ്കരമേനവൻ: എന്താണെന്നറിഞ്ഞില്ല.

പഞ്ചുമേനോൻ: ആ നമ്പൂതിരിപ്പാട്ടിലേക്ക് നുമ്മടെ കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തു കൊണ്ടു പോവണം പോൽ.

ശങ്കരമേനവൻ: ഇതെന്തു കഥാ?

പഞ്ചുമേനോൻ: എന്നെ ഇപ്പോൾ വിളിച്ചു പറഞ്ഞു.

ശങ്കരമേനവൻ: അമ്മാമൻ എന്തു മറുപടി പറഞ്ഞുവോ?

പഞ്ചുമേനോൻ: ഞാൻ ഒന്നും തീർച്ച പറഞ്ഞില്ലാ. നിന്നോട് അന്വേഷിച്ചിട്ട് ആവാം എന്നു നിശ്ചയിച്ചു. ഗോവിന്ദപ്പണിക്കരെ ഒന്നു വരുത്തണ്ടെ - ആളെ അയക്കു..

ശങ്കരമേനവൻ: ഗോവിന്ദപ്പണിക്കർ ഇന്നലെ പൊല്ലായികളത്തിലേക്കു പോയിരിക്കുന്നു. ഗോവിന്ദൻ കുട്ടിയും കൂടെ പോയിരിക്കുന്നു. അവിടെ സമീപം നായാട്ടു നിശ്ചയിച്ചിട്ടുണ്ട ത്രെ. നാളെയെ അവർ മടങ്ങിയെത്തുകയുള്ളൂ.

പഞ്ചുമേനോൻ: ഇയ്യാളുടെ നായാട്ടു ഭ്രാന്ത് കുറെ അധികം തന്നെ! ആ കുട്ടിയെ എന്തിനു വലിച്ചു കൊണ്ടുപോയി? ഗോവിന്ദൻ കുട്ടിയും മാധവൻറെ മാതിരി തന്നെ ആയി എന്നു തോന്നുന്നു. അസത്തു കുട്ടികളെ ഇങ്കിരീയസ്സു പഠിപ്പിച്ചതിൻറെ ഫലം. ആട്ടെ, ഈ സം ബന്ധത്തെക്കുറിച്ചു നീ എന്തു വിചാരിക്കുന്നു?

ശങ്കരമേനവൻ: അമ്മാമന് എങ്ങിനെ ഇഷ്ടമോ അതുപോലെ.

പഞ്ചുമേനോൻ: നമ്പൂതിരിപ്പാട് വിഡ്ഢിയാണെങ്കിലും വലിയ ഒരാളല്ലെ? അദ്ദേഹത്തിൻറെ സംബന്ധം നുമ്മടെ തറവാട്ടിലേക്കു വളരെ ഭൂഷണമായിരിക്കും. അതിനു സംശയമില്ലാ. പിന്നെ ഈ കുമ്മിണിയമ്മയുടെ വർഗ്ഗത്തിൽ ഈ സംബന്ധമാകുന്നതിൽ മാത്രമെ എനി ക്കു സുഖക്കേടുള്ളൂ.

ശങ്കരമേനവൻ: അതു വിചാരിക്കാനില്ല. ആ പെണ്ണു സാധുവാണ്.

പഞ്ചുമേനോൻ: ആൺകുട്ടികളാണ് വികൃതികൾ. ആട്ടെ. എന്നാൽ ശങ്കരനു സമ്മത മായോ?

ശങ്കരമേനവൻ: അമ്മാമൻ ഇഷ്ടപ്പെടുന്നതു പോലെ ചെയ്യുന്നത് എനിക്കു സമ്മതമാണ്.

പഞ്ചുമേനോൻ: എന്നാൽ നീ ഒന്നു നമ്പൂതിരിപ്പാട്ടിലെ അടുക്കെ പോയി വിവരം അറിയി ക്കണം.

ശങ്കരമേനവൻ: ഇന്നുതന്നെ നടക്കണം എന്നാണോ നിശ്ചയിച്ചത്?

പഞ്ചുമേനോൻ: (ചിറിച്ചും കൊണ്ട്) അങ്ങിനെയാണ് നമ്പൂതിരിപ്പാടു പറഞ്ഞത്. ങ്ങിനെ ആയിക്കോട്ടെ. ഭാരം തീരട്ടെ - ഇന്നു നടന്നാൽ നാളെ രാവിലെ ഇവിടുന്നു പോവുമല്ലോ. ഇന്നുതന്നെ ആയ്യോട്ടെ. അല്ലേ?


ശങ്കരമേനവൻ: അങ്ങിനെ തന്നെ. ഞാൻ കേശവൻ നമ്പൂതിരിയോട് പറഞ്ഞയക്കാം - അതല്ലേ നല്ലത്?

പഞ്ചുമേനോൻ: വളരെ സ്വകാര്യമായിട്ടാണ് എന്നോട് നമ്പൂതിരിപ്പാട് ഈ കാര്യം പ റഞ്ഞത്. കേശവൻ നമ്പൂതിരിയോട് ഇപ്പോൾ പറയണ്ട. പക്ഷേ, നമ്പൂതിരിപ്പാട്ടിലെ കൂടെയുള്ള ഗോവിന്ദൻ എന്നവനെ വിളിച്ചു പറഞ്ഞയച്ചോ.

പഞ്ചുമേനവൻറെ കല്പന പ്രകാരം ശങ്കരമേനോൻ പടിമാളികയുടെ ചുവട്ടിൽ പോയി ഗോ വിന്ദനെ വിളിച്ചു വിവരം പറഞ്ഞു. ഗോവിന്ദൻ ഉടനെ നമ്പൂതിരിപ്പാടിരിക്കുന്ന അകത്തു ചെന്നു; നേരം രാത്രി ഏഴുമണിയായിരിക്കുന്നു. നമ്പൂതിരിപ്പാട് നരി എര കാത്തു കിടക്കു മ്പോലെ പടിമാളികമുകളിൽ തന്നെ ഇരിക്കുന്നു.

നമ്പൂതിരിപ്പാട് : എന്താണ് ഗോവിന്ദാ! എല്ലാം ശട്ടമായോ?

ഗോവിന്ദൻ: റാൻ. സകലം ശട്ടമായി. എനി നീരാട്ടു കുളിക്ക് എഴുന്നള്ളാൻ താമസിക്ക ണ്ട. ഈ കാര്യം എല്ലാവർക്കും സമ്മതമായിരിക്കുന്നു. എന്നാലും ആരോടും ഇവിടുന്ന് അരുളിചെയ്തു പോവരുത്. ഇന്ദുലേഖയ്ക്കാണു സംബന്ധം ഇന്നു രാത്രി എന്ന് എല്ലാവരോടും അടിയൻ പ്രസിദ്ധമാക്കിയിരിക്കുന്നു.

നമ്പൂതിരിപ്പാട് : എനി അതു പറഞ്ഞാൽ വിശ്വസിക്കുമോ?

ഗോവിന്ദൻ: നീരാട്ടുകുളി കഴിഞ്ഞ ഉടനെ മഠത്തിൽവച്ചു ബ്രാഹ്മണർക്കു ദക്ഷിണ കൊടു ത്തുകളഞ്ഞാൽ മതി. ദക്ഷിണ കഴിഞ്ഞാൽ ആളുകൾ പിരിയും പുറത്തേക്ക് എല്ലാം ഇന്ദു ലേഖയ്ക്കാണ് സംബന്ധം നടന്നത് എന്ന് അവർ ശ്രുതിപ്പെടുത്തുകയും ചെയ്യും.

നമ്പൂതിരിപ്പാട് : മിടുക്കൻ തന്നെ നീ - മിടുമിടുക്കൻ! അപ്പോൾ കറുത്തേടവും ചെറുശ്ശേരി യും ഈ വിവരം അറഞ്ഞില്ലേ?

ഗോവിന്ദൻ: ഇതുവരെ അറിഞ്ഞിട്ടില്ലാ. എന്തോ ചില സംശയങ്ങൾ ഉണ്ടെന്നു തോന്നുന്നു. സൂക്ഷ്മം ഒന്നും അറിയില്ലാ. വേഗം നീരാട്ടുകുളി കഴിഞ്ഞു ദക്ഷിണ കഴിയട്ടെ.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി എവിടെയാണ്?

ഗോവിന്ദൻ: അമ്പലത്തിലോ മറ്റോ പോയിരിക്കുന്നു. അടിയൻ കണ്ടില്ലാ.

നമ്പൂതിരിപ്പാട് : കറുത്തേടമോ? കറുത്തേടത്തോട് ഞാൻ ഇവിടെത്തന്നെ ഇരിക്കണമെ ന്ന് പറഞ്ഞിരുന്നു.

ഗോവിന്ദൻ: ഇപ്പോൾ ഉറങ്ങി എണീട്ടു തെക്കേ അറയിൽ ഇരുന്നു മുറുക്കുന്നു.

നമ്പൂതിരിപ്പാട്: എന്നാൽ നോക്കു കളിക്കാൻ പോവുക.

എന്നും പറഞ്ഞ് ഗോവിന്ദനെക്കൊണ്ടു ചങ്ങലവട്ടയും പിടിച്ചു നമ്പൂതിരിപ്പാട് താഴത്തിറ ങ്ങി. കൂടെ കേശവൻ നമ്പൂതിരിയും പുറപ്പെട്ടു. അമ്പലത്തിൻറെ ഉമ്മറത്തായപ്പോൾ ശങ്ക രശാസ്ത്രികളും രണ്ടു നമ്പൂതിരിമാരും കൂടി ഏഴുമണിക്ക് അത്താഴവും കഴിച്ചു തീവണ്ടി സ്റ്റേഷനിലേക്കു പുറപ്പെട്ടു മിറ്റത്തു നില്ക്കുന്നതു കണ്ടു. അതിൽ ഒരു നമ്പൂരിയെ നമ്പൂതിരിപ്പാട്ടിലേ ക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹവും ശാസ്ത്രികളും മറ്റേ നമ്പൂരിയും നമ്പൂതിരിപ്പാട്ടിലെ കണ്ടപ്പോൾ വഴിതെറ്റി അല്പം ഓച്ചാനിച്ചു നിന്നു.

നമ്പൂതിരിപ്പാട് : ഓ - ഹോ! കിള്ളിമങ്ങലം എപ്പഴെത്തി? എങ്ങട്ടാണ് ഇപ്പോൾ ഈ അസമയത്തു യാത്ര?

കിള്ളിമങ്ങലം: ഞാൻ അടിയന്തിരമായി കോടതിയിൽ ഒരു കാര്യമായി പോവുകയാണ്. വയ്യിട്ട് ഇവിടെ എത്തി. നാളത്തെ വണ്ടിക്കു പോയി കോടതിയിൽ ഹാജരാകേണ്ട കാര്യ മാണ്. അല്ലെങ്കിൽ ഇവിടുത്തെ കാണാതെ പുറപ്പെടുകയില്ലായിരുന്നു. സന്തോഷമായി. വന്ന വിവരവും മറ്റും ഞാൻ അറിഞ്ഞിരിക്കുന്നു. സന്തോഷമായി. ഞാൻ ഉടനെ അങ്ങട്ടു വന്നു കണ്ടുകൊള്ളാം.

നമ്പൂതിരിപ്പാട് : കിള്ളിമങ്ങലം ഇന്ദുലേഖയെ കണ്ടിട്ടുണ്ടോ?

കിള്ളിമങ്ങലം: ഇല്ല.

നമ്പൂതിരിപ്പാട് : എന്നാൽ എനി മനയ്ക്കൽ വന്നാൽ കാണാം. ഞാൻ പുലർച്ചയ്ക്ക് പുറപ്പെടും.

കിള്ളിമങ്ങലം: കൂടെത്തന്നെ കൊണ്ടുപോവുന്നുണ്ടായിരിക്കും.

നമ്പൂതിരിപ്പാട് : ഇന്ദുലേഖാ കൂടെ തന്നെ. എനി അതിനു സംശയമുണ്ടോ?

കിള്ളിമങ്ങലം: അങ്ങനെ തന്നെയാണു വേണ്ടത്. ഇവിടുത്തെ ഭാഗ്യം വേറെ ആർക്കും സിദ്ധിച്ചിട്ടില്ലാ. ഞാൻ ഉടനെ മനയ്ക്കൽ വന്നു കണ്ടു കൊള്ളാം.

ഈ സംഭാഷണം കഴിഞ്ഞ ഉടനെ ശാസ്ത്രികളും നമ്പൂതിരിമാരും കൂടി സത്രത്തിലേക്കു പു

റപ്പെട്ടു. തീവണ്ടി സ്റ്റേഷനിലേക്കുള്ള പകുതി വഴി അർദ്ധരാത്രി സമയമാവുമ്പോഴെക്കു നടന്നു. പൂവള്ളി വക സത്രത്തിൽ കയറിക്കിടന്ന് ഉറങ്ങുകയും ചെയ്തു.

നമ്പൂതിരിപ്പാട് ക്ഷണത്തിൽ കുളികഴിഞ്ഞു ബ്രാഹ്മണരെ മഠത്തിൽ വിളിച്ചു ദക്ഷിണ തുട ങ്ങി. ഇരുന്നൂറു പേർക്കു ദക്ഷിണ കഴിഞ്ഞ ഉടനെ ആളുകൾ എല്ലാം പിരിഞ്ഞു.

ചെറുശ്ശേരി അപ്പോഴേയ്ക്ക് എത്തി. അദ്ദേഹം അതുവരെ പൂവരങ്ങിൽ ഇന്ദുലേഖയുടെ മാളിക മുകളിൽ സംസാരിച്ചു കൊണ്ട് ഇരുന്നിരുന്നു. ശങ്കരമേനവൻ നമ്പൂതിരിപ്പാട്ടിനെ വിവരം അറിയിക്കാൻ ഗോവിന്ദനോടു പറഞ്ഞ ഉടനെ പൂവള്ളി വീട്ടിൽ വന്നു കല്യാണിക്കുട്ടിയുടെ അമ്മ കുമ്മിണി അമ്മയോടു വിവരം അറിയിച്ച്, എല്ലാം ശട്ടം ചെയ്തോളാൻ പറഞ്ഞു. ഈ വിവരം കേട്ടപ്പോൾ കുമ്മിണിയമ്മക്ക് ബഹു സന്തോഷമായി. ഉടനെ പാർവ്വതി അമ്മയെ അറിയിച്ചു. പാർവ്വതി അമ്മയ്ക്ക് ഇതു കേട്ടപ്പോൾ രണ്ടു പ്രകാരത്തിൽ സന്തോഷമുണ്ടായി. വിവരം ഇന്ദുലേഖയെ ഉടനെ അറിയിക്കേണമെന്നു നിശ്ചയിച്ചു. ക്ഷണത്തിൽ പാർവ്വതി അമ്മ ഇന്ദുലേഖയുടെ മാളികയിൽ കയറിച്ചെന്നു. ചെല്ലുമ്പോൾ ഇന്ദുലേഖ ചെറുശ്ശേരി ന മ്പൂതിരിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. പാർവ്വതി അമ്മ കടന്നു വരുന്നതു കണ്ട ഉ ടനെ ഇന്ദുലേഖ എഴുന്നീറ്റ് അടുത്തു ചെന്നു. സ്വകാര്യം ഒന്നു പറവാനുണ്ട്. എന്നു പാർവ്വതി
അമ്മ പറഞ്ഞു. രണ്ടാളും കൂടി അറയിലേക്കു പോയി.

പാർവ്വതി അമ്മ: ഇന്ദുലേഖാ ഒരു വിശേഷം കേട്ടുവോ?

ഇന്ദുലേഖ: ഇല്ലാ; എന്താണ്?

പാർവ്വതി അമ്മ: നമ്പൂതിരിപ്പാട് നുമ്മടെ കല്യാണിക്കുട്ടിക്ക് ഇന്നു രാത്രി സംബന്ധം തുട ങ്ങാൻ നിശ്ചയിച്ചിരിക്കുന്നുവത്രെ.

ഇന്ദുലേഖാ വല്ലാതെ ചിറിച്ചു പോയി. കുറെനേരം ചിറിച്ചു. ശ്വാസം നേരെ വന്നതിൽ പിന്നെ.

ഇന്ദുലേഖ: നിങ്ങളോട് ആരു പറഞ്ഞു?

പാർവ്വതി അമ്മ: എന്ത്, ശങ്കരൻ ജ്യേഷ്‌ഠൻ പൂവള്ളി വന്നു പറഞ്ഞു. അവിടെ കട്ടിലും കിടക്കയും പടിഞ്ഞാറ്റകത്തു കൊണ്ടു പോയി ഇട്ട് അറ വിതാനിക്കുന്ന തിരക്കായിരിക്കു ന്നു. അമ്മാമൻ പുറത്തു തന്നെ ഇരിക്കുന്നുണ്ട്. വിളക്കും മറ്റും അറയിൽ നിന്ന് എടുക്കാൻ പറഞ്ഞു.

ഇന്ദുലേഖ: കല്യാണിക്കുട്ടിയെ ഈ വിവരം അറിയിച്ചുവോ?

പാർവ്വതി അമ്മ: പറഞ്ഞിട്ടില്ലാ. അവളെ ഞാൻ കണ്ടില്ലാ. ജ്യേഷ്ഠത്തി പറഞ്ഞിരി ക്കുമോ എന്നറിഞ്ഞില്ല. ജ്യേഷ്ഠത്തിക്കു വളരെ സന്തോഷമുള്ളതുപോലെ തോന്നി.

ഇന്ദുലേഖ: കഷ്ടം! ആ പെണ്ണിന് സംബന്ധം തുടങ്ങുന്ന വിവരം അവളെ അറിയിച്ചിട്ടു വേണ്ടേ? ആട്ടെ, നിങ്ങൾ പൊയ്നോളിൻ. ഞാൻ പുറത്തിരിക്കുന്ന ആ നമ്പൂതിരിയെ പറഞ്ഞയിച്ചിട്ട് ഉടനെ പൂവള്ളി വരാം.

പാർവ്വതി അമ്മ പോയ ഉടനെ ഇന്ദുലേഖ പുറന്തളത്തിൽ വന്നു ചെറുശ്ശേരി നമ്പൂതിരിയുടെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

ഇന്ദുലേഖ: തിരുമനസ്സിന്ന് ഒരു വർത്തമാനം കേട്ടുവോ? നമ്പൂതിരിപ്പാടു വലിയച്ഛൻറെ മരുകൾ കല്യാണിക്കുട്ടിക്ക് ഇന്നു രാത്രി സംബന്ധം തുടങ്ങുന്നുവത്രെ.

ചെറുശ്ശേരി നമ്പൂതിരി: (ചിറിച്ചും കൊണ്ട്) ദൈവാധീനം! കല്യാണിക്കുട്ടിയേയും കിട്ടിയി ല്ലെങ്കിൽ വൃഷളി അമ്മുവെ എങ്കിലും നിശ്ചയമായി സംബന്ധം ഉണ്ടാവും. കഷ്ടം! ബുദ്ധി ക്കു വ്യവസ്ഥയും തൻറേടവും ഇല്ലാഞ്ഞാൽ ഒരു മനുഷ്യനെ എന്തിനു കൊള്ളാം! ഈ കേട്ട വർത്തമാനം ശരിയാണെങ്കിൽ യാത്ര പുലർച്ചെ ഉണ്ടാകുമെന്നു തോന്നുന്നു. മാധവൻ എ ത്തുമ്പോഴേക്ക് ഞാൻ ഇവിടെ വരാം. മദിരാശിക്ക് വന്ന പിറ്റേദിവസം തന്നെ യാത്രയാ ണെങ്കിൽ വിവരത്തിന് എനിക്ക് എഴുത്തയ്ക്കണം. ഞാൻ മദിരാശിക്ക് എത്തിക്കോളാം. ഇന്ദുലേഖയ്ക്കും മാധവനും മേൽക്കുമേൽ ശ്രേയസ്സുണ്ടാവട്ടെ.

എന്നും പറഞ്ഞ് ചെറുശ്ശേരി അവിടെ നിന്നും എറങ്ങി മഠത്തിൽ എത്തുമ്പോഴേയ്ക്ക് നമ്പൂതി രിപ്പാട് ദക്ഷിണ കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഊണു കഴിഞ്ഞു നമ്പൂതിരിപ്പാട് മുറുക്കാൻ
മഠത്തിന്റെ കോലാമ്മൽ ഇരുന്നു.

കേശവൻ നമ്പൂതിരിക്ക് ആകപ്പാടെ വല്ലാതെ ഒരു പരിഭ്രമമായി. ദക്ഷിണയും മറ്റും കൊടു ക്കുന്നത് കണ്ടതു കൊണ്ടും നമ്പൂതിരിപ്പാടു കിള്ളിമങ്ങലത്തു നമ്പൂതിരിയോടു പറഞ്ഞ വാ ക്കുകൾ ഓർത്തും ഉച്ചയ്ക്കു പാട്ടും മറ്റും നടന്ന അവസ്ഥ വിചാരിച്ചും ഇന്ദുലേഖയുടെ സംബന്ധം അന്നു തന്നെ ഉണ്ടാവും എന്നു വിചാരിച്ചുവെങ്കിലും പിന്നെയും ഒരു പരിഭ്രമം! പരിഭ്രമ ത്തിനു കാരണം എന്താണെന്ന് ഈ ശുദ്ധാത്മാവിനു തന്നെ നിശ്ചയമില്ലാ. നമ്പൂതിരി പ്പാട് ഇന്ദുലേഖയുടെ മാളികയിൽ നിന്നു പകൽ രണ്ടു മണിക്ക് എറങ്ങിയ മുതൽ നമ്പൂതി രിപ്പാട്ടിലെ കല്പനപ്രകാരം ടി മാളികയിൽ നിന്ന് ഒരു ദിക്കിലും കേശവൻ നമ്പൂതിരി പോ കയോ യാതൊരു വർത്തമാനവും അറികയോ ഉണ്ടായിട്ടില്ല. നമ്പൂതിരിപ്പാടു മുറുക്കാൻ കോലാമ്മൽ ഇരുന്ന ഉടനെ കേശവൻ നമ്പൂതിരി ചെറുശ്ശേരി നമ്പൂതിരിയെ കൈകൊണ്ട് മാടിവിളിച്ച് അകത്തേക്കു കൊണ്ടു പോയി.

കേശവൻ നമ്പൂതിരി: എന്താണു ചെറുശ്ശേരി. ഇതു കഥ? എനിക്ക് ഒന്നും മനസ്സിലായില്ല ല്ലൊ. ചെറുശ്ശേരി ഇത്രനേരം എവിടെയായിരുന്നു?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ ഇന്ദുലേഖയുടെ മാളികമേൽ ഉണ്ടായിരുന്നു.

കേശവൻ നമ്പൂതിരി: എന്താണ്, ഇന്നു സംബന്ധം ഉണ്ടെന്നു പറഞ്ഞു ദക്ഷിണയും മറ്റും ഉണ്ടായി. ഇന്ദുലേഖയ്ക്ക് സമ്മതമായി എന്നു തോന്നുന്നു.

ചെറുശ്ശേരി നമ്പൂതിരി: ഇന്നു സംബന്ധം ഉണ്ട് - അതു നിശ്ചയം. പക്ഷേ, ഇന്ദുലേഖയ്ക്കല്ല.

ഈ വാക്കു കേട്ടപ്പോൾ കേശവൻ നമ്പൂതിരിയുടെ ജീവൻ ഒന്നു ഞെട്ടി ബോധക്ഷയം പോലെ തോന്നി. അവിടെ തന്നെ കുത്തിരുന്നു. കുടിപ്പാൻ വെള്ളം വേണമെന്നു പറഞ്ഞു. ഒരു കിണ്ടി വെള്ളം കുടിച്ചു. തന്നെ പടിമാളികയിൽതന്നെ ഇരുത്തിയതിൻ്റെ കാരണവും, പഞ്ചുമേനവനും നമ്പൂതിരിപ്പാടുമായി സ്വാകാര്യം പറഞ്ഞതിൻ്റെ സംഗതിയും മനസ്സി ലായി. തൻറെ ഭാര്യ ലക്ഷ്മിക്കുട്ടി പോയി എന്നു നിശ്ചയിച്ച്, പ്രാണവേദന സഹിപ്പാൻ പാടില്ലാതെ ചെറുശ്ശേരിയുടെ മുഖത്തേക്ക് ഒന്നു നോക്കി. കേശവൻ നമ്പൂതിരി കുറെ ഒന്നു പഠിക്കണം എന്നു ചെറുശ്ശേരിക്കു നല്ല താല്പര്യം ഉണ്ടായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി: എന്താണു മുഖത്തു നോക്കുന്നത്? ഈ ഏഷാകൃതിയൊക്കെ കറു ത്തേടം തന്നെ ഉണ്ടാക്കിയതല്ലേ!

ഈ ചോദ്യം കേട്ടപ്പോൾ കേശവൻ നമ്പൂതിരിക്ക് സംശയം എല്ലാം തീർന്നു.

കേശവൻ നമ്പൂതിരി: ഞാൻ ഇതൊന്നും ഓർത്തില്ലാ. ചെറുശ്ശേരി! ഞാൻ മഹാ സാ ധ്രുവാണ്. എന്റെ ഗ്രഹപ്പിഴയ്ക്ക് എനിക്ക് ഇതെല്ലാം തോന്നി. ഞാൻ എനി ഇവിടെ ഒരു നിമിഷം താമസിക്കുകയില്ലാ. ഇപ്പോൾ ഈ നിമിഷം ഞാൻ ഇല്ലത്തേക്കു പോവും. എനി ഈ ദിക്കിൽ ഈ ജന്മം വരികയുമില്ലാ. ഞാൻ പുറപ്പെടട്ടെ?

ചെറുശ്ശേരി നമ്പൂതിരി: നമ്പൂതിരിയോടു യാത്ര ചോദിക്കാതെ പോവാൻ പാടുണ്ടോ?

കേശവൻ നമ്പൂതിരി: ഈ ജന്മം ഈ നമ്പൂതിരിയോടു ഞാൻ സംസാരിക്കില്ലാ. ഈ ജന്മം ഞാൻ മൂർക്കില്ലാത്ത മനയ്ക്കൽ കടക്കുകയും ഇല്ല. ഞാൻ ഈ നമ്പൂതിരിയുടെ കുടിയാനല്ല. ഇയാളുടെ ആശ്രയം വേണ്ടെന്നുവെച്ചാൽ എനിക്കു കഴിയില്ലെന്നു വന്നിട്ടില്ല. ഇത്ര വിക തിയും ദുഷ്ടനും ആണ് ഇയാൾ എന്നു ഞാൻ മുമ്പ് അറിഞ്ഞില്ലാ.

ചെറുശ്ശേരി നമ്പൂതിരി: ഇന്ദുലേഖയുടെ സംബന്ധകാര്യം കൊണ്ട് ഉത്സാഹിക്കണമെന്നു പണ്ട് എന്നോടു കറുത്തേടം പറഞ്ഞതും ഞാൻ കഴിയില്ലെന്നു പറഞ്ഞതും ഇപ്പോൾ ഓർമ്മ യുണ്ടോ?

കേശവൻ നമ്പൂതിരി: ഓർമ്മയുണ്ട്. ചെറുശ്ശേരി ബുദ്ധിമാനല്ലേ. ചെറുശ്ശേരിയുടെ ബുദ്ധി യിൽ നൂറിൽ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നുവെങ്കിൽ ഈ ആപത്ത് ഒന്നും എനിക്കു വരുന്നതല്ലായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി: ആട്ടെ, താങ്കൾക്ക് ആവശ്യമില്ലാതെ കാര്യത്തിൽ പ്രവേശിച്ചാൽ ഇങ്ങിനെയെല്ലാം വ്യസനിക്കേണ്ടി വരുമെന്ന് ഇപ്പോൾ ബോദ്ധ്യമായോ?

കേശവൻ നമ്പൂതിരി: നല്ല ബോദ്ധ്യമായി ചെറുശ്ശേരീ! ഞാൻ എനി പോവുന്നു. ഈ സംബന്ധവും കണ്ടുംകൊണ്ട് ഇവിടെ ഇരിക്കില്ലാ. ഞാൻ വാലിയക്കാരെ വിളിക്കട്ടെ.

ചെറുശ്ശേരി നമ്പൂതിരി: എന്താണ് ഈ സംബന്ധം കണ്ടാൽ കറുത്തേടത്തിന് വിരോധം?

കേശവൻ നമ്പൂതിരി: നല്ല ശിക്ഷ - ശിക്ഷ ശിക്ഷ! ബുദ്ധി തന്നെപ്പോലെ ഇല്ലെങ്കിലും ഞാൻ അത്ര ശപ്പനാണെന്നു താൻ വിചാരിക്കേണ്ട. ഞാൻ ഈ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താമസിക്കുന്നതു ബഹുയോഗ്യത, അല്ലേ?

ചെറുശ്ശേരി നമ്പൂതിരി: ഇത് എന്തു കഥയാണു ഹേ! - നമ്പൂതിരി കല്യാണിക്കുട്ടിക്കു സം ബന്ധം തുടങ്ങുന്ന സമയം കറുത്തേടം ഇവിടെ നിന്നാൽ കുറുത്തേടം ശപ്പനായിപ്പോവുമോ?

കേശവൻ നമ്പൂതിരി വല്ലാതെ ആശ്ചര്യപ്പെട്ടു വായ പിളർന്നു പോയി.

കേശവൻ നമ്പൂതിരി: കല്യാണിക്കുട്ടിക്കോ? കല്യാണിക്കുട്ടിക്കാണു സംബന്ധം?

ചെറുശ്ശേരി നമ്പൂതിരി: അതെ, കല്യാണിക്കുട്ടിക്കാണ്.

കേശവൻ നമ്പൂതിരി: ശിവ! ശിവ! നാരായണാ! ഞാൻ വല്ലാതെ അന്ധാളിച്ചു! ശിവ! ശിവ! ചെറുശ്ശേരി എന്നെ കഠിനമായി വ്യസനിപ്പിച്ചു.

ചെറുശ്ശേരി നമ്പൂതിരി: ഞാൻ ഒന്നും വ്യസനിപ്പിച്ചിട്ടില്ലാ. കറുത്തേടം വെറുതെ വ്യസനിച്ച താണ്. അതിനു ഞാൻ എന്തു ചെയ്യട്ടെ? ഇന്ന ആൾക്കാണു സംബന്ധം എന്നു ഞാൻ പ റഞ്ഞുവോ? എന്നോടു കറുത്തേടം ചോദിച്ചുവോ? - ഇല്ലാ. ഇന്ദുലേഖയ്ക്ക് അല്ലാ സംബന്ധം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. വെറുതെ അന്ധാളിച്ചു. കറുത്തേടത്തിന്റെ ഭാര്യയ്ക്കാണെന്നു വിചാരിച്ചു വ്യസനിച്ചാൽ ഞാൻ എന്തു ചെയ്യും?

കേശവൻ നമ്പൂതിരിയുടെ ജീവൻ നേരെയായി. രണ്ടുപേരും കൂടി നമ്പൂതിരിപ്പാട് ഇരിക്കു
ന്നിടത്തേക്കു ചെന്നു.

ഉടനെ നമ്പൂതിരിപ്പാടും ചെറുശ്ശേരി നമ്പൂതിരിയും കേശവൻ നമ്പൂതിരിയും മറ്റും പൂവരങ്ങി ലേക്ക് വന്നു. കുറേനേരം പഞ്ചുമേനോനുമായി അങ്ങട്ട് എഴുന്നെള്ളാം, പഞ്ചുമേനോൻ പറഞ്ഞ പ്രകാരം നമ്പൂതിരിപ്പാട്, ചെറുശ്ശേരി നമ്പൂതിരി, കേശവൻ നമ്പൂതിരി, തന്റെ ഭൃ ത്യ വർഗ്ഗങ്ങൾ ഇവരെല്ലാവരോടും കൂടി പൂവള്ളി വീട്ടിലേക്കു പോയി. സാധാരണ സ മ്പ്രദായപ്രകാരം നമ്പൂതിരിപ്പാടു കാൽ കഴുകി അകത്തേക്കു കടന്നു പടിഞ്ഞാറ്റ അറയിൽ അതിവിശേഷമായി വിരിച്ച പട്ടുകിടക്കയിൽ കിടന്നു. ആ അകത്തിൻ്റെ കിഴക്കേ വാതിൽ അടച്ചു. അപ്പോൾ ആ വീട്ടിൽ ഉള്ള സ്ത്രീകളെല്ലാം കൂടി തിക്കിത്തിരക്കി പടിഞ്ഞാറ്റയുടെ പടിഞ്ഞാറെ വാതിലിൽ കൂടി ഒരു ജീവനുള്ള പന്നിയേയോ മറ്റോ പിടിച്ചു കൂട്ടിലാക്കുന്ന തുപോലെ സാധു കല്യാണിക്കുട്ടിയെ പിടിച്ചു തിരക്കി തള്ളി പടിഞ്ഞാറ്റയിൽ ഇട്ടു. പടി ഞ്ഞാറെ വാതിലും ബന്ധിച്ചു. സംബന്ധവും കഴിഞ്ഞു. ഗോവിന്ദൻ അതിജാഗ്രതയോടെ ഹമാലന്മാരേയും മറ്റും ശട്ടം ചെയ്തു. പല്ലക്ക്, മഞ്ചൽ മുതലായതു രാത്രി തന്നെ എടുത്തു പുറത്തു വെപ്പിച്ച് ലേശം ഉറങ്ങാതെ നിന്നു. വഴിയിൽ വെച്ചോ മറ്റോ ആരെങ്കിലും ചോദി ച്ചാൽ ഇന്ദുലേഖയെതന്നെയാണു സംബന്ധം ചെയ്തുകൊണ്ടു പോവുന്നത് എന്നു പറയണം എന്നു നമ്പൂതിരിപ്പാട്ടിലെ കൂടെയുള്ള ശേഷം എല്ലാവരോടും താക്കീതു ചെയ്തു ഭദ്രമായി ഉറ പ്പിച്ചു. വെളിച്ചാവാൻ ഒരു പത്തുനാഴിക ഉള്ളപ്പോൾ തന്നെ പടിഞ്ഞാറ്റയിലെ വാതുക്കൽ ചെന്നുനിന്ന് ഗോവിന്ദൻ ചുമച്ചും ഒച്ച ഇട്ടും നമ്പൂതിരിപ്പാട്ടിലെ ഉണർത്തി. ഉടനെ വീട്ടിൽ എല്ലാവരും ഉണർന്നു. പൂവരങ്ങിൽ നിന്നു പഞ്ചുമേനവനും കേശവൻ നമ്പൂതിരിയും വന്നു. പെണ്ണിനെ പിടിച്ച് ഒരു പല്ലക്കിൽ ഇട്ടു പൂട്ടി. നമ്പൂതിരിപ്പാട് അദ്ദേഹത്തിൻറെ പല്ലക്കിൽ കേറി. കേശവൻ നമ്പൂതിരി അനുയാത്ര ചെയ് വാൻ നിശ്ചയിച്ച് ഒരു മഞ്ചലിലും ചെറു ശ്ശേരി ചിറിച്ചും കൊണ്ടു തന്റെ മഞ്ചലിലും കയറി, ആട്ടും തുപ്പും നിലവിളിയുമായി പുറപ്പെട്ടു പോവുകയും ചെയ്തു.


ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക