'സെക്യൂരിറ്റി'
വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.
കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാനാർഥം രാജമാർഗത്തുടനീളം കർശന മായ രക്ഷാനടപടികൾക്ക് കരാർ കൊടുത്തിരുന്നു. ആദ്യം ഒരു കരാറുകാര നായി, പിന്നെ രാജദൂതനായി, വീണ്ടും കരാറുപണിയിലേക്കു തിരിച്ചുവന്ന, ഒരു ശുക്രനായിരുന്നു പാതപ്പണിക്കും കാശ്.
നീചൻ, നിരത്താകെ ഉഴുതുമറിച്ച് അതിനിരുപുറവും വേലി കെട്ടി. രക്ഷാഭടന്മാർ പ്രച്ഛന്നവേഷത്തിൽ കയ്യാലപ്പുറത്ത് കാവലിരുന്നു. വേറെ ജനം രാജാവിനു പിന്നിൽ കൂടാതിരിക്കാൻ പരിസരത്തെ സർക്കാരാപ്പീസു കൾക്കും സ്വകാര്യ വ്യവസായസ്ഥാപനങ്ങൾക്കും പരമാവധി ശമ്പളത്തോ ടെയുള്ള അവധി കൊടുത്തു.
എന്നാലും ആർക്കു വേണച്ചാലും രാജാവിനെ കൊല്ലാം. അല്ലെങ്കിൽ അദ്ദേഹത്തിന് സ്വയം ചാവാം. ചത്തുന്നാക്കാം. (ഇതൊക്കെയാണ് ഒരു ഡെമോക്രസിയിലെ രസം.)
അപ്പോൾ ആശ്രിതർ പറയും:
ഈ രാജാവും ചത്തു. നന്നായി.
ആചാരമായി പിന്നീട് ഒഴിവോടെ പൊട്ടിക്കാൻ ഇരുപത്തൊന്ന് കതിനയും അതിനു വേണ്ട പച്ചമരുന്നും മാറ്റിവച്ച്, കിരീടം പിടിച്ചടക്കാനുള്ള ഘോഷ യാത്ര നിശ്ചിതദിവസത്തിനു തലേന്നു പുറപ്പെട്ടു.
നിരത്ത് വിലങ്ങെ എട്ടാന നീങ്ങി.
ഗജവിരാജിതമന്ദഗതിക്കു പിന്നിൽ നിയുക്ത രാജാവും മന്ത്രവാദികളായ നാല് അംഗരക്ഷകരും നടന്നു; ടെലിവിഷൻ ക്യാമറയോട് കുശലം പറഞ്ഞ്, ചിരിച്ച്.
തദനന്തരം രാജ്യത്തെ ഇന്റലിജൻസ് ചീഫ് രാമൻ നമ്പൂതിരി, ഏക നായി, നിരായുധനായി, വെച്ചടി മുന്നോട്ട്.
ഇൻഡോ-സൗത്ത് ഇൻഡോൻ, ടിബറ്റൻ, ലാമൻ, ബി.എസ്.എഫ്., സി.ആർ.പി.എഫ്. തുടങ്ങി കമാണ്ടോകളുടെ തലമൂത്ത പുലിയാണ് നമ്പൂരി. ഏകച്ഛത്രാധിപതി.
ഇന്നും വിഷുപ്പിറ്റേന്ന് ലോക്കൽ പാണൻ ഒരു വലിയ ഓലക്കുട ഇല്ലത്ത് കാഴ്ചവയ്ക്കും.
അവന് മൃഷ്‌ടാന്നോം തരാവും.
പരമഭാഗവതനായ രാമൻനമ്പൂതിരി ഒരു തോക്കുപോലും തൊടില്ല. ഒരിക്കൽ ഇവനെന്താ കേമത്തം എന്നു പരീക്ഷിക്കാൻ ഒന്നെടുത്തപ്പോൾ അവന്റെ പാത്തിയിൽ സർക്കാർതാക്കീത് അച്ചടിച്ചു കണ്ടു.
'തോക്കാൽ വെടിവച്ചു മരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.' അന്നു നിറുത്തിയതാണ്.
ഇന്റലിജൻസ് ഇല്ലാത്തപ്പോഴൊക്കെ അദ്ദേഹം ഗുരുവായൂരും ശുചീ ന്ദ്രത്തും ഭജനമിരിക്കും. ശിവനും വിഷ്‌ണുവും ഭേദമില്ലെന്നർഥം, അദ്ദേഹ ത്തിനറിയാം തൻ്റെ മിടുക്കുകൊണ്ടല്ല രാജ്യത്തെ രഹസ്യവകുപ്പ് പരസ്യ മായി പ്രവർത്തിക്കുന്നതെന്ന്. എല്ലാം ദൈവാധീനമാണ്. അതുകൊണ്ടു തന്റെ വരുതിയിലുള്ള സമസ്‌തവും അദ്ദേഹം സർവശക്തങ്കൽ സമർപ്പിച്ചിരി ക്കയാണ്.
നമ്പൂരിക്കു പിന്നിൽ ഒരു ചെനക്കത്തൂർപൂരത്തിനുള്ള കുതിരപ്പട്ടാളം കുളമ്പടിച്ചു.
വഴിയെ പിച്ചാത്തി നീർത്തിപ്പിടിച്ച അറുപത്തിനാലു നായന്മാർ. അവസാനം, രണ്ടാൾ വീതം നിരയായി നീങ്ങുന്ന പതിനാറ് കുറുവടി ക്കാർ.
കാഥികന്റെ പോയിൻ്റ് കടക്കുമ്പോൾ ഒരു വടിക്കാരൻ മറ്റേ കുറുവി നോട് പറഞ്ഞു.
ഞാനാണ് രാജാവ്. ആദ്യം പോയത് എന്റെ ഡബ്ലാണ്.
കൊട്ടാരത്തിൻ്റെ നടുമുറ്റത്തെ ഡർബാർ ഹാളിലാണ് ചടങ്ങ്. ശുഭസമൃദ്ധ മായ ഒറ്റമുണ്ടും തോർത്തുമുടുത്ത ഉപരാജാക്കന്മാർ, എടപ്രഭുക്കൾ, പടത്ത ലവന്മാർ എന്നിവർക്കേ പ്രവേശനം പാസുമൂലമുള്ളൂ.
നിയുക്തന്റെ പടയണി പ്രവേശിച്ചപ്പോൾ രജപുത്ര റെജിമെന്റിലെ
ഭാഗവതന്മാർ ലാസ്‌റ്റ് പോസ്‌റ്റ് ആലപിച്ചു.
എട്ടു പട്ടന്മാർ രാജാവിൻ്റെ തലയിൽ കിരീടം മേടിയിറക്കി, പയ്യനെ കോതമ്പരിയിട്ടു വാഴ്ത്തി.
രാഗര്ബാരിയിൽ അഞ്ചാം വേദമന്ത്രം ചൊല്ലി.
അപ്പോൾ പുരപ്പിറ്റേന്ന് പറമ്പിൽ ഒറ്റപ്പെട്ട ഒരോലപ്പടക്കം പൊട്ടുന്ന
മാതിരി ഒരു ശബ്ദം കേട്ടു.
ഒരു കമാണ്ടോ മൂളി. കൃഷ്ണപക്ഷക്കിളി ചിലച്ചു...
സൈക്കിൾ ലോണിന് അപേക്ഷിച്ചിരുന്ന ഒരു കൊട്ടാരം ക്ലാസ് ഫോർ
പറഞ്ഞു.
ഒലക്ക! സൈലൻസറില്ലാതെ ഓടിച്ചുപോയ ഒരു സ്‌കൂട്ടറാണത്. രാമൻ നമ്പൂരി പറഞ്ഞു:
എന്റെ ശിവനേ! ഞാൻ നിരീച്ചു ഭീരങ്കിയുമായി പട്ടാളത്തിന്റെ വരവാ ണെന്ന്. ഒക്കെ കഴിഞ്ഞുന്ന്. ആരാ അവടെ? ദാ, ബന് ഒരു മോട്ടോർ സൈക്കിൾ ഒരു സമ്മാനം കൊടുക്ക്.
ചക്രദാനം കഴിഞ്ഞ് ലഞ്ച് വിളമ്പാൻ പ്രോട്ടോക്കോൾ ആപ്പീസർ ഒരു അപേക്ഷ സമർപ്പിച്ചു.
രാമൻ നമ്പൂരി പറഞ്ഞു.
തരാവില്ലാന്നർഥം. ലഞ്ചങ്ങട് കഴിഞ്ഞാൽ അതിന്റെ ഉച്ഛിഷ്ടം തരാ ക്കാൻ ദരിദ്രരേഖ ഭേദിച്ച് മറ്റോറ്റ വരും. ബഹളാവും. അടികലശലാവും. വെടിവെപ്പിലേ കലാശിക്കൂ. പിന്നെ സർക്കാരും പത്രക്കാരും തമ്മിൽ ഗ്വഗ്വാദ *മാവും. ഒന്നേ ചത്തുള്ളൂ എന്ന് സർക്കാര്. ഒരു നൂറെണ്ണമെന്ന് പത്രക്കാര്. അതിനൊന്നും വയ്യച്ചാൽ സദ്യവട്ടത്തോടെയുള്ള എടുപ്പ് ശാപ്പാടോടെ ചടങ്ങ് തീർക്കാം എന്നർഥം.