സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമായി മരണം കണ്ടു. സുഹ്റായുടെ ബാപ്പ മരിച്ചു.
അതോടെ അവളും അവളുടെ രണ്ട് ഇളയ സഹോദരിമാരും ഉമ്മായും നിരാശയായി. എല്ലാം കൂടി അവർക്കുണ്ടായിരുന്നൽ ഒരു മുറി പുരയിടവും ചെറിയ ഒരു വീടുമാണ്. അടയ്ക്കാക്കച്ചവടം മൂലം കിട്ടിയിരുന്ന ലാഭം കൊണ്ടാണ് അവളുടെ ബാപ്പ ആ കുടുംബം പുലർത്തിയിരുന്നത്. വെളുത്ത തൊപ്പിയും ചെമ്മണ്ണു പുരണ്ട മുഷിഞ്ഞ മുണ്ടും, അതുപോലത്തെ തോർത്തുമാണ്. അദ്ദേഹം ധരിക്കുക. കറുത്ത താടിയുള്ള വെളുത്ത വട്ടമുഖത്തെ കറുത്ത മിഴികൾ പുഞ്ചിരിതൂകുന്നവയായിരുന്നു. മുന്നോട്ട് അല്പം വളവോടെ, മടക്കിയ ചാക്ക് കക്ഷത്തിൽ വെച്ച്, അദ്ദേഹം നടക്കും. നാട്ടിലുള്ള വീടുകളിൽ നിന്ന അടയ്ക്കു വാങ്ങിച്ച് ചാക്കിൽ നിറച്ചു കെട്ടി തന്നത്താൻ ചുമന്നുകൊണ്ടുപോയി പട്ടണത്തിൽ വിൽക്കും. വലിയ സംഭാഷണപ്രിയനാണ്. കണ്ടിട്ടുള്ള രാജ്യങ്ങളിലെ വിശേഷങ്ങളൊക്കെ മജീദിനോടു പറയും. വെളിയിലാണ് യഥാർഥ മുസൽമാന്മാരുള്ളത്. ആ ഗ്രാമത്തിലുള്ളവരോ, അന്ധ വിശ്വാസികൾ ഹൃദയകാഠിന്യമുള്ളവരും. നല്ലവരെ കാണണമെങ്കിൽ വെളിയിൽ പോകണം.
"ഇവിടോര് കരുതണത് ഇവര് മാത്രമാ ശെരിയായ
ഇസ്ളാമിങ്ങ്, അറിവില്ലാത്തതിന്റെറ ദൂഷ്യം. പടച്ചോൻ ബേണ്ട വെച്ചു നിങ്ങളൊക്കെ പടിച്ചു വലുതായി വരമ്പ് ഈ
സീതിയൊക്കെ പോകും. സുഹ്റായെ വലിയ പരീക്ഷകൾ പാസ്സാക്കണമെന്നുള്ള
തായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.
“പിന്നെ അദ്ദേഹം പറയും: 'അവളു ബല്യ ഉദ്യോഗം ബരിക്കുന്ന ഞമ്മളേക്കെ മറക്കും. അതെന്റെ ബാപ്പാ ആണെന്നു പറയാൻ അവക്കു ബല്യ നാണായിരിക്കും.
“അതു ശരിയാണ്. മജീദ് കള്ളനോട്ടത്തോടെ പറയും: "സുഹ്റാ വലിയ അന്തസ്സുകാരിയാ
അപ്പോൾ സുഹ്റ വാതിലിന്റെ മറവിൽ നിന്നുകൊണ്ട് കണ്ണുകൾ മിഴിച്ച്, പല്ലുകൾ ഞെരിച്ച്, അല്പം രൂക്ഷ പ്രദർശിപ്പിച്ചിട്ടു നിറമുണ്ടാക്കാതെ പറയും.
"ഉമ്മിണി വല്യ ഒന്ന്
അതുപോലുള്ള സന്ദർഭങ്ങളിൽ മജീദ് അവളെ ശിക്ഷിക്കും
അതൊരു പ്രത്യേക തരത്തിലാണ്. അവന്റെ പക്കൽ
എപ്പോഴുമുള്ള റബർ തൊലിയിൽ മടിയിൽ നിന്ന് ഒരു ചെറിയ ഉരുളൻ കല്ലെടുത്തു വച്ച് സുഹ്റായുടെ കണങ്കാൽ നോക്കി പതുക്കെ ഒന്നു വലിച്ചു വിടും ഉന്നം പിഴയ്ക്കാറില്ല. കണങ്കാലിൽ കൊണ്ടു കഴിയുമ്പോൾ അവൻ പറയും: ആ കതകിൽ പറ്റിയിരുന്ന ചുണ്ണാമ്പിൽത്തന്നെ ഞാൻ കൊള്ളിച്ച്
സുഹ്റാ അനങ്ങുകില്ല. അവളുടെ കണ്ണുകളിൽ നിന്ന് ഒന്നു രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീഴും; അത്രമാത്രം. അതൊന്നും
കാണാത്ത സുഹ്റായുടെ ഉമ്മാ മജീദിനോടു പറയും “നീ ഈ ഉന്നം നോക്കി നോക്കി ഞങ്ങടെ കലാം ചട്ടീം ഒക്കെ പൊട്ടിച്ചു തീർക്കും. മജീദേ, നിങ്ങളെപ്പോലെ മൊതലാണ്ടോ ഞങ്ങക്ക്? “ഓ, ഞാൻ ഇനി ഉന്നം നോക്കാൻ വരുന്നില്ല. ഞാൻ ഈ രാജ്യത്തു നിന്നൊക്കെ ദൂരെ ദൂരെ പോകാൻ പോകയാണ്
എവിടെ?
“ആറുമാസത്തെ വഴിക്കപ്പുറത്ത്
"എന്നിട്ട്, സുഹറാ പറയും: 'സന്ധ്യയ്ക്കു വീട്ടിലേക്കു പോരും!'
അതാണ് മജീദിനെപ്പറ്റിയുള്ള സുഹായുടെ അഭിപ്രായം.
സുഹ്റയെപ്പറ്റിയുള്ള മജീദിന്റെ അഭിപ്രായം അങ്ങനെയല്ല. “എന്നിട്ട് ഞാൻ നാടൊക്കെ ചുറ്റി മടങ്ങിവരുമ്പോൾ സുഹ്റാ വലിയ ഉദ്യോഗസ്ഥയായിരിക്കും. അപ്പോൾ ഈ ശ്രീമതി എന്നെക്കണ്ടാൽ കണ്ടിട്ടുള്ള ഭാവം പോലും കാണിക്കയില്ല
വിദൂരവും സംതൃപ്തവുമായ ഭാവിയെ കണ്ടിട്ടെന്നപോലെ നേരിയ മന്ദഹാസത്തിന്റെ ഉദയം അവളുടെ മുഖത്തുണ്ടാവും.
വളരെ ആലോചനയ്ക്കുശേഷം അവൾ പറയും: 'ചെക്കനല്ലേ പഠിച്ചു പഠിച്ച് വലിയ ഉദ്യോഗസ്ഥനാവാൻ പോവുന്നത് ഞങ്ങൾക്കു പണമില്ലല്ലോ!' സുഹ്റായുടെ ബാപ്പ പറയും
"പാക്കെ ഞമ്മക്ക് അല്ലാഹ് തരും. ഞമ്മക്കു മൂന്നു പേടിക്കും കൂടെ ഒന്നിച്ചുപോരാം, പാണത്തിലെ പള്ളിക്കൂടത്തിന്ന്. ഞാൻ അടയ്ക്കാ വിറച്ചു ദെവസോം പള്ളിക്കൂടത്തിന്റെ ബാത് വന്നു നിന്നോളാം.'
പക്ഷേ, അതിനു തരപ്പെട്ടില്ല. അദ്ദേഹം മഴ നനഞ്ഞു വന്നു രണ്ടു മൂന്നു ദിവസം പനിയായിട്ടു കിടന്നു. മൂന്നാം ദിവസം സന്ധ്യയ്ക്കു മരിച്ചു. മരാജയ്ക്കടുത്ത് മജീദും ഉണ്ടായിരുന്നു. കെട്ടുപോയ വിളക്കിന്റെ പുകപിടിച്ചു കറുത്ത ചിമ്മിനി പോലെ ആ മിഴികൾ രണ്ടും....വെളിച്ചവും ചൂടും പോയ അനക്കമില്ലാ ആ ശരീരം
പിറേറ ദിവസമാണ് മയ്യത്തു മറവു ചെയ്തത്. അന്നു സന്ധ്യയ്ക്ക് സുഹറായെ പ്രതീക്ഷിച്ച് പതിവുപോലെ മജീദ് മാവിൻ ചുവട്ടിൽ നില്ക്കുകയായിരുന്നു. അവൾ ദുഃഖഭാരത്തോടെ സാവധാനം മജീദിന്റെ അടുത്തു വന്നു. മജീദ് ആ മുഖത്തേക്കു നോക്കിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി. മജീദിന് ഒന്നും പറയുവാൻ കഴിഞ്ഞില്ല. അവന്റെ കണ്ണീർക്കണങ്ങൾ അവളുടെ മൂർദ്ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
ആ സമയത്ത് ഇരുണ്ട തെങ്ങുകൾക്കു മീതെ നീലാകാശത്ത് ചന്ദ്രക്കല തെളിഞ്ഞുനിന്നിരുന്നു.