വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.
മാതാപിതാക്കൾ നഷ്ടപ്പെട്ട പൈതലിനെപ്പോലെയാണ് ഞാൻ അലഞ്ഞത്. ബ്രഹ്മാണ്ഡങ്ങളായ കെട്ടിടങ്ങൾ നിറഞ്ഞ തെരുവീഥി കളിലൂടെ, കൃത്യാന്തരബഹുലതയിൽ വിസ്മൃതരായ ലക്ഷോപലക്ഷം മനുഷ്യരെ മുട്ടിയുരുമ്മിക്കൊണ്ട്. വിശാലമായ നഗരം ശബ്ദായമാന വുമാണല്ലോ. അതെന്നെ വളരെ വിഷമിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നില്ല. എനിക്കുമാത്രം ഒരഭയസ്ഥാനമില്ല. ശരീരവും മനസ്സും നന്നെ ക്ഷീണിച്ചു. ആ ഉച്ചവെയിലിൽനിന്നു രക്ഷ നേടുന്നതിനാണ് ഞാൻ കാഴ്ചബംഗ്ലാവിൽ കയറിയത്. അവിടത്തെ തിരക്കിലൊന്നും ഞാൻ നിന്നില്ല. വൃക്ഷങ്ങളുടെ തണലിലുള്ള ബഞ്ചിൽ ഞാൻ ഇരിക്കുക യായിരുന്നു. ഏതാണ്ട് എന്റെ അടുത്തുതന്നെ ഒരു സ്ത്രീരൂപവും. മാർബിളിൽ നിർമിച്ചതാണത്. ഉറഞ്ഞ ചന്ദ്രിക സ്ത്രീരൂപമെടുത്തതാ ണെന്നു തോന്നും. പൂർണവളർച്ചയെത്തിയതാണ് അംഗങ്ങളെല്ലാം. മുന്തിരിയിലകൊണ്ടു നാണവും മറച്ചിട്ടുണ്ട്.
കലാസുഭഗമായ ആ നിശ്ശബ്ദസൗന്ദര്യത്തിൽ എന്റെ കണ്ണുകൾ പതിഞ്ഞുനിന്നു എങ്കിലും ചിന്തകൾ ദുഃഖസമ്പൂർണങ്ങളായിരുന്നു. അതേതാണ്ട്, മൂടൽമഞ്ഞിലൂടെയുള്ള നദിപോലെ എങ്ങോട്ടേക്കോ ഒഴുകിക്കൊണ്ടിരുന്നു. നഗരത്തിന്റെ ഹൃദയത്തിലാണ് ഞാൻ ഇരിക്കുന്നതെന്ന് ഓർമ തന്നെ മാഞ്ഞുപോയി. അപ്പോഴാണ് ഇടിവെട്ടും പോലുള്ള ശബ്ദത്തിൽ, ഹിന്ദുസ്ഥാനിയിൽ ആ ചോദ്യം:
'നീ ആര്?'
ചുവന്നുന്തിയ രണ്ടു കണ്ണുകൾ എന്നെ തുറിച്ചുനോക്കുകയാണ്. ചെമ്മണ്ണു പുരണ്ട വസ്ത്രം ധരിച്ച ഒരു പാഴ്സി യുവാവ്. ശക്തിയ വിയർപ്പിന്റെ ഗന്ധം - തന്നെയുമല്ല, ഏതോ ദുഷ്ടമൃഗത്തി അളയിൽ നിന്നുള്ള കെട്ട് വാടയും. ഭയപരവശനായി, സംഭരിച്ച് ഞാൻ ഇരുന്നു. ലക്കില്ലാത്ത ആ കണ്ണുകളിൽ ഒരു പ്രകാശം വീണു. കോപാരുണിതമായ ആ മുഖത്ത് ഒരു പുഞ്ചിരി നിഴലിച്ചു.
“ഓ, നിങ്ങളാണല്ലേ?' ചിരിച്ചുകൊണ്ട് അയാൾ എനിക്കു ക തന്നു. ആ ഭാവഭേദത്തിനു കാരണമെന്തെന്നു ഞാൻ അത്ഭുതപ്പെട്ടു. ആ മനുഷ്യനെ ആദ്യമായി അപ്പോൾ ഞാൻ കാണുകയാണ്.
“ഞാൻ വിചാരിച്ചു അവനാണെന്ന്!,,
'ഏവൻ?'
"അറിയില്ലേ ?' അത്ഭുതത്തോടെ അയാളെന്നെ നോക്കി. ലോകപ്രസിദ്ധനായ അവനെപ്പറ്റിയുള്ള എന്റെ അജ്ഞത
അക്ഷന്തവ്യമെന്ന മട്ടിൽ അയാൾ ചിരിച്ചു. “എന്റെ ജഡ്കവണ്ടിക്കാരൻ
"ജഡ്കവണ്ടിക്കാരൻ' “അവനെ എന്റെ, ഹൃദയനാഥയെ...
'ഹൃദയനാഥയെ? '
ആ ചോദ്യത്തിനു സമാധാനം കിട്ടിയില്ല. അയാൾ എല്ലാം മറന്നു എന്നെനിക്കു തോന്നി. ദുഃഖം നിറഞ്ഞ നയനങ്ങളോടെ, പ്രേമപാരവശ്യ ത്തോടെ, അയാൾ ആ പ്രതിമയെ സമീപിക്കുകയാണ്. ഒരു നാല്പതമ്പതു കണ്ണുകളും അയാളെ പിന്തുടർന്നു. ചിലത് അപഹാസ്യമന്ദഹാസം തൂവുന്നു. മറ്റു ചിലതു നിർവികാരവുമാണ്.
ആ മാർബിൾ പ്രതിമ മന്ദഹസിക്കാൻ ഭാവിക്കുകയാണ്. 'ദിൽബഹാർ ഉൽക്കണ്ഠയോടെ അയാൾ വിളിച്ചു. വേദനയോടെ ആ കണ്ണുകൾ ഉയർന്നു.
“ഞാൻ താമസിച്ചുപോയോ?' ദീനദീനമായ ആ സ്വരം
നിറഞ്ഞൊഴുകിയ കണ്ണുകളോടെ ആ മുഖത്തേക്കു നോക്കിക്കൊണ്ട് ആ പാദങ്ങളിൽ അയാൾ കവിൾ ചേർത്തു. ഉത്തരം കിട്ടായ്കയാൽ അയാൾ വീണ്ടും എണീറ്റ് ആ പ്രതിമയെ ആകെ ഒന്നു തടവി. അതിന്റെ
മാർവിടത്തിൽ മുഖം അമർത്തി അയാൾ പൊട്ടിക്കരഞ്ഞു. "നാഥ ഇന്നെങ്കിലും എന്നോടൊന്നു സംസാരിക്കൂ..