shabd-logo

ഭാഗം -28

27 December 2023

0 കണ്ടു 0
വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."

നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള്ള ഹരിപഞ്ചാനനസിദ്ധൻ മാത്രം ആ രംഗത്തു ശേഷി ച്ചു. "ശരി! എല്ലാം കലാശിച്ചറുന്നു! ശകുനം നന്നല്ല. അച്ഛൻ ഗന്ധർവാംശജനെന്നു സംശയമില്ല. അവിടത്തെ കൽപനയ്ക്കു വിരോധമായി, അമ്മയെക്കണ്ടെന്നു് തുടങ്ങി ഗ്ര ഹപ്പിഴ. എങ്കിലും, ഹൈദർമഹാരാജാവിൻ്റെ ഉള്ളറിയുന്നതുവരെ പയറ്റുകതന്നെ. ഈ അകാലപ്പുറപ്പാടു്? ഉണ്ണിത്താനെപ്പോലെ ഇദ്ദേഹവും ബന്ധുവാണു്. അദ്ദേഹം പറഞ്ഞു് അച്ഛനെന്നു് മനസ്സിലാക്കി മൂപ്പിൽ ചാടിത്തിരിച്ചിരിച്ചിരിക്കയാണു്. വരട്ടെ, മനഃപൂർവവും കടന്നും നമ്മെ ദ്രോഹിക്കയില്ല. എങ്കിലും കരുതണം." ഇങ്ങനെ ആത്മഗതമായി സ്ഥിതി വിവേചനംചെയ്തു്, രണ്ടു ലഘുവായ നാരാചകഠാരികളെ എടുത്തു് അരയിൽ തിരുകിയും, യോഗവേഷ്ഠിയാൽ അതുകളെ മറച്ച് കടിതടത്തെ ദൃഢമായി ബന്ധിച്ചും, തമ്പിപ്രഭുവിനു് നൽകിയതുപോലുള്ള ഒരു വക്രവാൾ ഉറയോടു് വഹിച്ചും, രാജസച്ചാഞ്ചാട്ടത്തോടുകൂടി, അതിഥിസൽക്കാരശാലയിലേക്ക് യോഗീശ്വരൻ നടകൊണ്ടു. പടത്തലവർ ഹരിപഞ്ചാ നനനെക്കണ്ടപ്പോൾ, "ഉറങ്ങിപ്പൊകൂല്ലെന്നു ഞാൻ വിചാരിച്ചു. നാളത്തേക്ക് വേണ്ട ശ്ര മങ്ങളുണ്ടല്ലോ" എന്ന് തന്റെ അകാലഗമനത്തിനു് സമാധാനമായി പറഞ്ഞു. അദ്ദേഹം പുതച്ചിരുന്ന സാൽവകൊണ്ട് കണ്ഠത്തിനു് കീഴ്വശമുള്ള ഒരുക്കവും, തലക്കെട്ടിനാൽ അക ത്തുള്ള രക്ഷയും, മറയ്ക്കപ്പെട്ടിരുന്നു എങ്കിലും, ഹരിപഞ്ചാനനഗൃദ്ധ്റൻ്റെ നോട്ടത്തിനു് ആ സന്നാഹങ്ങളുടെ യാഥാർത്ഥ്യം ക്ഷണംകൊണ്ടു് മനസ്സിലായി. തന്റെ മുമ്പിൽ പ്രവേ ശിച്ചിരിക്കുന്നതു്, സ്വബന്ധുത്വകാംക്ഷിയായി, മുമ്പിൽ പിരിഞ്ഞ ഗൃഹസ്ഥനായ രാമവർ മ്മത്തുപിള്ളയല്ലെന്നും, ശ്രീപത്മനാഭദാസനായ കുലശേഖരപ്പെരുമാൾ കിരീടപതിയുടെ
സ്ഥാനാപതിയാണെന്നും ഹരിപഞ്ചാനനയോഗികൾ ധരിച്ചതിനാൽ, അതിനുമുമ്പിൽ അനുവദിച്ച ആസനപ്രദാനോപചാരം ചെയ്യാതെ, യുദ്ധാങ്കണനിയമത്തെ അനുകരിച്ചും, അഭിമുഖസ്ഥിതിയെ അവലംബിച്ചുനിന്നും, കാര്യാവലോകനം ചെയ്യാമെന്നു് നിശ്ചയിച്ചു എങ്കിലും ശിരസ്സും ലലാടച്ചൂ നേത്രങ്ങളും അധരങ്ങളും കുംബുഗ്രീവവും രക്തപ്രഭമായ ഹസ്ത പത്മങ്ങളും ചേർന്നു് ഒരു പത്മബാണവിലാസം അഭിനയിച്ചു്. സ്വാഗതാഭിനയത്തിൽ ഒരു പടിയും വിടാതെ, ഹരിപഞ്ചാനനപ്രവീണൻ സ്വാഗതചേഷ്ടാമര്യാദകളെ അനുഷ്ഠിച്ചു. "ഏകനല്ല... ഏകസഹസ്രമെങ്കിലും നമ്മെ വലയംചെയ്യുന്നു" എന്നു് ക്ഷണസങ്കലനഫല ത്തെ മനസ്സുകൊണ്ടു് കുറിച്ചു് ചഞ്ചലമനസ്കനായി. അതിനേയും ഹരിപഞ്ചാനനൻ തന്റെ യമിത വൈഭവംകൊണ്ടു് ഉപഗുഹനം ചെയ്തു. ആസനദാനം ചെയ്യാതുള്ള ഉപചാരത്തി ന്റെ ന്യൂനതയെ പടത്തലവരും പരിഗണനം ചെയ്തു. അയ്യോ! ഹരിപഞ്ചാനനൻന്റെ മന ക്കാമ്പു് നിയമവിരുദ്ധമായി കൂമ്പുകതന്നെ ചെയ്യുന്നല്ലോ! രാജരാജന്മാരോടും നേർക്കാൻ വീര്യസന്നദ്ധനായുള്ള ഹരിപഞ്ചാനനനു് പടത്തലവരായ 'വൃദ്ധൻ്റെ' സാന്നിദ്ധ്യമാത്രവും അസ്വാസ്ഥ്യകരമാകുന്നു. സാൽവ ആച്ഛാദനംചെയ്യുന്ന ഖഡ്‌ഗത്തിന്റെ ധാരയും ശരീരം ആവരണംചെയ്യുന്ന വിക്രമത്തിൻ്റെ ഉത്സാഹപ്രസരവും, വാർദ്ധക്യത്താൽ എത്രത്തോളം ക്ഷതമായിട്ടുണ്ടെന്നു് നിർണ്ണയിപ്പാൻ ശക്യമാകാത്തതിനാൽ, തന്നോടു് തുല്യനായ ഒരു അപരിച്ചേയബലിഷ്ഠൻതന്നെയാണു് തന്നെ നേർത്തുനിൽക്കുന്നതെന്നു് ഹരിപഞ്ചാന നൻ അഭിമാനിച്ചു. സ്വഖഡ്‌ഗത്തെ ഗാഢപരിരംഭണംചെയ്തുകൊണ്ടു്, "അവിടത്തേക്ക് ഒരു കാഴ്ചയായിട്ടാണിതിനെ കൊണ്ടുവന്നതു്. അന്നു് തിടുക്കത്തിൽ പിരിഞ്ഞു. ഇന്നു് സാവകാശമായി സംസാരിപ്പാൻ പോന്നതു് എത്ര സന്തോഷം! ഇവിടന്നു് യജ്ഞശാ ലയിലേക്കു് നാളെ മാറുന്നു. സംഗപരിത്യാഗേന്തുക്കൾക്കും പ്രാരബ്ധമൊഴിഞ്ഞിരിപ്പാൻ സൗകര്യം കിട്ടുന്നില്ല. അവരും ലോകകാര്യധുരന്ധരന്മാരായി, ഇങ്ങനെ പരിശ്രമവേ ദങ്ങൾ പരിചയിച്ചാലല്ലേ പ്രപഞ്ചത്രാസ് സമനിലയിൽ നിൽക്കൂ." എന്നു് ലളിതമായ്

പ്രസംഗിച്ചു.

പടത്തലവൻ: "വിഷമ വിഷയങ്ങളിൽ ഞാൻ അജ്ഞൻ.. അഭ്യസിപ്പിക്കാൻ തക്ക ഗു രുക്കന്മാരും ഉണ്ടായില്ല. അവിടത്തെ അഭിപ്രായത്തിനു് ശരിവയ്ക്കാനും കുറച്ചോത് പഠിപ്പ് വേണമല്ലോ." "അച്ഛൻ നമ്മെ അഭ്യസനംചെയ്യിച്ചതിനെ ഊന്നിപ്പറഞ്ഞ തല്ലേ ഇതു്? അങ്ങനെയാണെങ്കിൽ കഥ ഇവിടെങ്ങുമല്ല നിൽക്കുന്നതു്!" എന്നു് ചിന്തിച്ചുകൊണ്ടു്. ഹരിപഞ്ചാനനൻ സംഗീതത്തിൽ പൊട്ടിച്ചിരിച്ചു്, ആശ്ചര്യസാ ഭിനയമായി, ഒരു വിലാസനടനവും കഴിച്ച്, "ഞാൻ ചിരിച്ചതു് ലോകത്തിൻ്റെ വി പരീതഗതിയെ നിനച്ചാണു്. അവിടത്തെപ്പോലുള്ള 'അജ്ഞ'ന്മാരാണല്ലോ ഓരോ മണ്ഡലാധിപന്മാരുടെ ദോർദ്ദണ്ഡങ്ങളായി അവരുടെ പാണികൾക്കു് ഭരണഹരണ ശക്തികളെ നൽകുന്നതു്. ആശ്ചര്യമല്ലേ അതു്?"

പടത്തലവൻ: "അങ്ങേ നിന്ദാസ്തുതി വളരെ ഭംഗിയായി. എന്നാലിപ്പോൾ ഭംഗിപറഞ്ഞു് പരസ്പരം രസിപ്പിപ്പാനുള്ള കാലമല്ല. നമുക്ക് രണ്ടുപേർക്കും ഒരു ദുഃഖം നേരിടാൻ പോകുന്നു."

ഹരിപഞ്ചാനനൻ: "ആഹാ! പ്രമോദകരം! നമുക്ക് സമാന ദുഖഃമുണ്ടെങ്കിൽ നാം സഹൃദ യന്മാരാണു്. ഞാൻ ബന്ധുവിഹീനനുമല്ലാ. ഭവാദൃശനായുള്ള ഒരു മഹാപുരുഷന്റെ മാതുലത്വത്തിനു് സന്യസ്തമായ എൻ്റെ ഹൃദയവും സ്നേഹിക്കുന്നു."

പടത്തലവർ: "ആ നിലയിൽ തന്നെയാണു് ഇങ്ങോട്ട് പുറപ്പെട്ടിരിക്കുന്നതു്. അല്ലെങ്കിൽ ഈ സ്ഥലത്തും, ഈ സമയത്തും, ഞാൻ വരില്ലായിരുന്നു. അൽപദൂരത്തൊരു സ്ഥ ലത്ത് എന്നോടുകൂടി പുറപ്പെടണമെന്നു് ഒരപേക്ഷയുണ്ടു്."

ഹരിപഞ്ചാനനൻ: "ഞാൻ ഈ ചെറിയ വാൾ ഒന്നു് മാറ്റിക്കൊള്ളട്ടെ. അവിടന്ന് കൊണ്ടു വന്നിട്ടുള്ളതു് കൈയിലിരിക്കുന്നതുതന്നല്ലോ? രണ്ടും തുല്യമായിരിക്കണ്ടേ?"

പടത്തലവര: (തൻ്റെ ഖഡ്‌ഗത്തെ ഉറയോടു് പുറത്തു് കാണിച്ചിട്ടു് ) “ഒന്നാമതായി ഇതുത ന്നെ."

ഹരിപഞ്ചാനനൻ: (ചിരിച്ചുകൊണ്ടു്) "ഇതു് സ്നേഹബന്ധവും കവിഞ്ഞു് രക്തബന്ധത്തെ സന്ധിക്കുന്നതാണല്ലോ. ദൂരത്തെന്തിനു് പോകുന്നു? 'ശുഭസ്യശീഘ്രം' ഇവിടെവച്ചു തന്നെ കഥ കഴിയട്ടെ. സമീപത്തെ ക്ഷേത്രത്തിനു് അശുദ്ധി വരുമെന്നോ? അതു പേടിക്കേണ്ട. നമുക്കു് അതിനകത്തുതന്നെ സമാധിസ്ഥാപനയ്ക്ക് അവകാശമുണ്ട്. ഞാൻ അവിടത്തെ പ്രായത്തെ വിചാരിച്ച് നിരായുധനായി പരീക്ഷിക്കാം." ഇങ്ങ നെ പറഞ്ഞുകൊണ്ടു് യോഗീശ്വരൻ വിനോദഭാവത്തിൽ അരക്കച്ചയെ ഒന്നു് കൂടി മുറുക്കി.

പടത്തലവർ: "ഞാൻ വൃദ്ധനെങ്കിൽ അങ്ങ് ഐഹികനിവൃത്തനാണു്; നാം തമ്മിൽ കളി വാക്കുപോലും ചേരുന്നതല്ല. പിന്നെ, ദ്വന്ദ്വയുദ്ധക്കാര്യം ആലോചിക്കാനെങ്കിലുമു ണ്ടോ? അങ്ങ് ചെയ്യേണ്ട ഒരു കൃത്യത്തെ ചെയ്യിക്കാനാണ്, ഞാൻ ക്ഷണിച്ചതു്." ഹരിപഞ്ചാനനൻ പടത്തലവരുടെ ശാന്തതയും സ്ഥാനാപതിക്രമത്തിൽ കാര്യം തൊടാതെകണ്ടുള്ള കാര്യകഥനവും സൂക്ഷിച്ചു. തൻ്റെ മഹൽപ്രഭാവത്തെ പ്രദർശി പ്പിച്ചു് ആ കൂടിക്കാഴ്ചയെ അവസാനിപ്പിച്ചാലോ എന്നു് ആലോചിച്ചു. "പാടില്ലാ. വിഡ്ഢിത്തംകൊണ്ടു് തോറ്റു കൂടാ" എന്നിങ്ങനെ ചിന്തചെയ്തു പറയുന്നു: “എന്നേ ഞാ നും വിചാരിച്ചൊള്ളു. ചെറുപ്പംകൊണ്ടു് കളിവാക്കു് പറഞ്ഞുപോയി ക്ഷമിക്കണം!" (കുറച്ച് ആലോചിച്ചു് വിഷമത്തെ നടിച്ച് ) "അങ്ങോട്ടുകൂടിയുള്ള പ്രയാണത്തിനു് ഒരു വിഘാതമുണ്ടു്. ഏഴു വെളുപ്പിനു് ഒരു ഹോമം തുടങ്ങണം."

പടത്തലവർ: "ആ ഹോമത്തേക്കാൾ വലുതായ ഒരു കർമ്മം അങ്ങേ ആവശ്യപ്പെടുന്നു. മാതൃപൂജയേക്കാൾ വലുതായ കർമ്മം മനുഷ്യനു് മറ്റൊന്നുണ്ടോ?" ഹരിപഞ്ചാന നന്റെ ഹൃദയം കർപ്പൂരം പോലെ ക്ഷണത്തിൽ അഗ്നിസ്പഷ്ടമായി കത്തി. തന്റെ പരമാർത്ഥത്തെ പടത്തലവർ ഗ്രഹിച്ചു എന്നു് ആ പ്രഭുവിൻ്റെ ആദ്യമായ ഉത്തര ത്തിൽനിന്നു് സംശയിച്ചതു് സ്ഥിരപ്പെട്ടു. ഏതു സജ്ജനസമാജം കേട്ടാലും സമ്മ തിക്കുന്ന ഒരു കാരണത്തെയാണു് വൃദ്ധൻ ആഖ്യാനം ചെയ‌്വാൻപോകുന്നതെന്നു്
തീർച്ചയാവുകയാൽ, ഹരിപഞ്ചാനനൻ്റെ പാദങ്ങൾ ഒരു സാവധാനതാളം ചവുട്ടി. അദ്ദേഹത്തിന്റെ നാവിനെ സരസ്വതി ഇങ്ങനെ നടനവും ചെയ്യിച്ചു: "അല്ലേ! ഇതെ ന്ത് 'അജ്ഞ'ത്വം? ഇതിനു് മഹായോഗിമാരും ശിഷ്യപ്പെടുമല്ലോ. മാതൃപൂജാമാഹാ ത്മ്യം ഗ്രഹിച്ച മഹാനുഭാവൻ 'അജ്ഞത' നടിച്ചാൽ 'അ'കാര 'വി'കാരഭേദങ്ങൾ നശിച്ചുപോകൂല്ലേ? 'മാതൃപൂജ' തന്നെയാണ് നാമും എന്നും, ത്രികാലങ്ങളിലും അനു ഷ്ഠിക്കുന്നത്. അകത്തുണ്ടു്. കാണാം. അതിവിശേഷസാന്നിദ്ധ്യമുള്ള ദുർഗ്ഗാ വിഗ്ര ഹം. സാക്ഷാൽ ശ്രീഹലായുധസംസേവ്യമായിട്ടുള്ളതാണ്. അർജ്ജുനൻ, ശ്രീ പരീക്ഷിത്ത്..."

പടത്തലവര: (ഭാവഭേദമൊന്നും കൂടാതെ) "പ്രസവിച്ച അമ്മയുടെ സംഗതിയാണു് ഞാൻ പറയുന്നതു്."

ഹരിപഞ്ചാനന്ദൻ: "മഹാഭാഗ്യവാൻ! അമ്മ ജീവിച്ചിരിക്കുന്നു. ഇല്ലേ? പരമപുണ്യവതി! പുത്രധനത്തിൽ ..."

ഈ കന്നത്തം പടത്തലവരെ ചിരിപ്പിച്ചു. ഹരിപഞ്ചാനനൻ്റെ ദ്രുതയുക്തിസ്വാരസ്യ ത്തെ അഭിമാനിച്ച്, ആ മഹാ അവിവേകിയെ രക്ഷിക്കുകതന്നെ വേണമെന്നു് അദ്ദേഹം ഒന്നുകൂടി ഉറച്ചു. അതിനാൽ യോഗീശ്വരൻ്റെ വാക്കുകളെ തടഞ്ഞു്, "ആ ഭാഗ്യവതി വിഷ്ണു പദം ചേർന്നു കാലം കുറച്ചധികമായി" എന്നു പറഞ്ഞു.

ഹരിപഞ്ചാനനൻ: (പുരികം ഉയർത്തി നെറ്റിയെ ചുളുക്കി സംഗതിയുടെ ദുർഗ്രാഹ്യതയെ അഭിനയിച്ചു്) "നമുക്കു് കഥയൊന്നും മനസ്സിലാകുന്നില്ല. കുറച്ചുകൂടി സ്പഷ്ടമാക്കിപ്പ റയണം. അത്യാവശ്യമെങ്കിൽ യജ്ഞത്തെ ഉപേക്ഷിച്ചും അവിടത്തെ ഇഷ്ടത്തെ അനുഷ്ഠിക്കാം."

ഇപ്രകാരമുള്ള ഉദാരവചനകൗശലക്കാരനോടു് അന്തരംഗത്തെ ആ ഘട്ടത്തിൽവച്ചുത ന്നെ തുറന്നുകാട്ടണമെന്നു് പടത്തലവർ നിശ്ചയിച്ചു: "അതു് ഗുണബുദ്ധി! അങ്ങ് ഈയിടെ ചിലമ്പിനേത്ത് പോയിരുന്നില്ലേ?"

ഹരിപഞ്ചാനനന്ദ: (പുരികക്കൊടി പൊട്ടുമാറ് വക്രപ്പിച്ച്, ഏകനഖംകൊണ്ടു് നെറ്റി ചൊ റിഞ്ഞു് ) 'ചിലമ്പിനേടം' ചിലമ്പിനേടത്തെന്നാൽ?... ഹൊ ശരി! ചന്ദ്രകാരപ്രഭുവി ന്റെ മഠം. മനസ്സിലായി!... കഴൽക്കൂടം എന്ന സ്ഥലത്തല്ലേ? അവിടെ നമുക്കു് കേ മമായ ഒരു ഭിക്ഷാസൽക്കാരം നടന്നു."

പടത്തലവര: "അതിൻ്റെ തെക്കേവീട്ടുവാതുക്കൽ വച്ചുണ്ടായ സൽക്കാരവും ഒരുവിധം കേ മമായിരുന്നില്ലേ?"

ഈ ചോദ്യം ജീവഹതകമായ ശല്യമായിക്കൊണ്ടു്. ഹരിപഞ്ചാനനൻ്റെ എരിഞ്ഞു പൊരിഞ്ഞിരുന്ന കരൾ പൊടിഞ്ഞു. പാണ്ഡ്യദേശത്തു് തന്നോടു് ഉടമ്പെട്ടിരുന്ന സഹാ യികളെ തടഞ്ഞ ഈ ശനി സ്വവർഗ്ഗക്കാരായ കാട്ടാനകളെ പിടിപ്പാൻ പരിശീലിപ്പിക്ക പ്പെട്ട താപ്പാനകൾ സാധിക്കുംപോലെ, ഹരിപഞ്ചാനനയോഗിഗജത്തെ തടഞ്ഞു് ഇതാ
കൊപ്പത്തിലാക്കുന്നു. ഇദ്ദേഹം എങ്ങനെയോ സംഗതി ഏതാണ്ടല്ലാ... സൂക്ഷ്മമായി മുഴുവ നുംതന്നെ ... ഗ്രഹിച്ചിരിക്കുന്നു. ആഹാ! ഇവിടെ ഉണ്ണിത്താനോടനുഷ്ഠിച്ച നവനീതനയം സ്വാത്മനാശകമായ ഗരളാഗ്നിയായി ഭവിക്കും. ഹരിപഞ്ചാനനയോഗീശ്വരനും അനന്ത പത്മനാഭൻ പടത്തലവരും ഒന്നിച്ചു് ഭൂമിയിൽ ശത്രുനിലയിൽ വർത്തിക്കുക അസാധ്യം! മാർത്താണ്ഡവർമ്മമഹാരാജാവിൻ്റെ ധനുർവ്വേദസഹാന്തേവാസിയായ ഈ ഭീഷ്മസമൻ തന്നോടു് ജന്യപരീക്ഷയിൽ നിൽക്കുകയില്ലെന്നും, 'ഏകനല്ല, ഏക സഹസ്രം' എന്നു് താൻ മുമ്പിൽ വിചാരിച്ചതു് യഥാർത്ഥമായിരുന്നാലോ? തൻ്റെ സ്വന്തമായ ഭടന്മാർ അമ്പ തിൽപരവും, ഭക്തസംഘത്തിൽ ചിലരും ആ വാടത്തിനകത്തുണ്ടെങ്കിലും, രണ്ടാം വക ക്കാർക്ക് ഈ ദുർഘടസ്ഥിതിയുടെ ഗ്രഹണമില്ല. അവർ ആയുധവിതരണംകൊണ്ടു് സന്ന ദ്ധരാക്കപ്പെട്ടിട്ടുമില്ല. ഇതല്ല തർക്കം. ഹൈദർ മഹാരാജാവിൻ്റെ കൽപനമറുപടി രണ്ടു് ദിവസത്തിനകം എത്തുമെന്നുള്ളതുകൊണ്ടു്, യജ്ഞാവസാനംവരെ ഒന്നു് 'ഉരുളകതന്നെ' എന്നു് ഹരിപഞ്ചാനനൻ നിശ്ചയിച്ചു. തൻ്റെ ഹൃദ്വേദനയും അഗാധചിന്തകളും അതാതു് ഇന്ദ്രിയകേന്ദ്രങ്ങളിൽ വസിച്ചതല്ലാതെ, അദ്ദേഹത്തിൻറെ മുഖചേഷ്ടകളെ ഈഷലെങ്കിലും ഭേദപ്പെടുത്താൻ ബഹിർഗമനം ചെയ്തില്ല. “നാം ഓർമ്മിക്കുന്നു... ആ പാണ്ടിക്കിഴവി ശ്രീശ്വേതാംബികാലക്ഷണവതി..."

പടത്തലവൻ: "അതു് കണ്ടുപിടിക്കാനുണ്ടായ സംഗതി?...."

ഹരിപഞ്ചാനൻ: "അവർക്ക് നാം തന്നെ പ്രസാദം നൽകണമെന്നു് ചന്ത്രകാരൻ അപേ ക്ഷിച്ചു."

പടത്തലവർ: (സ്തോഭഭേദമൊന്നും കൂടാതെ സ്വർണ്ണജലതരംഗിണിപ്പാത്രത്തിൽനിന്നു് പു റപ്പെടുന്ന മഞ്ജുസ്വനത്തിൽ) “എന്നിട്ടു്, പ്രസാദം കൊടുത്തോ അനുഭവിച്ചോ?"

ഹരിപഞ്ചാനൻ: (കോപഘനം വിജ്രഭിച്ചതിനെ വൈഷ്ണവപ്രഭാവത്തോടമർത്തി) “അനു واعدي..."

പടത്തലവർ: (വർദ്ധിച്ച ഗൗരവത്തോടു്) “ആരു് ആരെ അനുഗ്രഹിച്ചു എന്നുകൂടി വ്യക്തമാ

ക്കണം."

ഹരിപഞ്ചാനനന്ദ: (തുല്യഗൗരവത്തോടു്) "അവകാശമുള്ള ആൾ ആവശ്യമുള്ള ആളെ."

പടത്തലവര: "അതെനിക്കറിയാം. എന്നാൽ, മന്ത്രക്കൂടത്ത് വാതുക്കൽവച്ച് വൃദ്ധയായ ആ അമ്മയെക്കണ്ട ... ആ സമയത്ത്, ആർക്കാണ് അനുഗ്രഹിപ്പാനും അതു് സ്വീകരി പ്പാനും കർത്തവ്യം ഉണ്ടായിരുന്നതു്? ത്രിപുരസുന്ദരിക്കുഞ്ഞമ്മ ..."

ഹരിപഞ്ചാനനന്ദ: (അത്യാശ്ചര്യം നടിച്ച്) "അതാരു്? എന്തായിത് പുതുക്കഥ? പാത്രങ്ങ ളും പെരുകിവരുന്നല്ലോ!"

പടത്തലവർ: (കാപട്യം കണ്ടു വർദ്ധിച്ച ഈർഷ്യയെ അമർത്തി) "എന്തായിതെന്നോ? പാത്രങ്ങളെന്നും ആയോ? 'പാത്രം' എന്നു് തന്നെ ഇരിക്കട്ടെ. ആ നിർഭാഗ്യ 'ഗർ ഭപാത്ര'കാരിയുടെ പാദത്തിൽ എന്തുകൊണ്ടു് കണ്ടയുടനെ നമസ്കരിച്ചില്ല? അങ്ങേ ആത്മാവിന്റെ കണ്ണ് പൊത്താതെ ഉത്തരം പറയണം."

ഈ ചോദ്യം കേൾക്കത്തക്ക സ്ഥിതിയിൽ നിന്നിരുന്ന കേശവ പിള്ളയ്ക്ക് അതിന്റെ അർത്ഥവും തന്റെയും ഉണ്ണിത്താന്റെയും ഊഹങ്ങളുടെ സ്ഖലിതങ്ങളും വ്യക്തമായി.

ഹരിപഞ്ചാനനൻ: (“എന്നെള്ളപ്പിടുവാനായ് സമയഖിലദിക്‌പാലരും നോക്കി വാഴുന്ന രാവണപ്രഭാവത്തെ നടിച്ചു.) "നാം നമസ്കരിക്കുകേ?"

പടത്തലവർ: "അതേ 'നാം' തന്നെ. അവിടെ കിടന്നു് പുഴുപ്പുളയ്പു പിടിച്ചതിനെക്കാൾ, തൊ ഴുതു കരഞ്ഞെങ്കിൽ ദൈവത്തിനും ലോകത്തിനും നിരക്കുമായിരുന്നല്ലോ?"

ഹരിപഞ്ചാനനൻ: "നന്തിയത്തുണ്ണിത്താൻ എന്നു് കേട്ടിട്ടില്ലേ? അദ്ദേഹത്തിനു് ഒരു പിച്ച് പിടിച്ചിരുന്നു. അവിടത്തേക്കും അതുപോലെ എന്തോ ഒരു ചിത്തഭ്രമം..."

പടത്തലവരുടെ ഹൃദയഝരത്തിലെ രക്തം മേൽപോട്ട് ഉയർന്നു. ആദ്ദേഹം നിലത്തൂ ന്നിയിരുന്ന ഉറയിൽ നിന്നു് വാൾപ്പിടിയും ഒന്നു് പൊങ്ങി. 'ക്ലിങ്ക്' എന്നു് ശബ്ദിച്ച്, പൂർ വസ്ഥിതിയിൽ അമർന്നു. അകത്തു നിന്നിരുന്ന കേശവ പിള്ള തൻ്റെ ഗുരുബന്ധുവിന്റെ പ്രവൃദ്ധഗൗരവപ്രഭയെ കണ്ട് തനിക്കു് സംഭാവന കിട്ടിയ ദിവസത്തെ ഓർത്തു. ഭക്ത്യാദ രഗുരുത്വങ്ങളോടുകൂടി തന്നെ ആദരിച്ചു് സംസാരിക്കേണ്ട ഒരാൾ വ്യാജവേഷത്തിലും നട ന്റെ സമ്പ്രദായത്തിലും തന്നോടു് ധിക്കാരവചനത്തെ പ്രയോഗിച്ചപ്പോൾ, ആത്മനിയമന പരീക്ഷയിൽ അതുവരെ സ്ഥിരപ്രവൃത്തനായിരുന്ന പടത്തലവർ, ആ ദുർമ്മദധിക്കാരിയോ ടു് പ്രത്യക്ഷത്തിൽ തോറ്റ് കോപഹാസ്യപ്രചുരതയോട്ട് ഇങ്ങനെ വചനകഠാരികളെ ചെ റുശൂലങ്ങളായി വിസർജ്ജിച്ചു: "സന്യാസപ്പകിട്ടുകൊണ്ടു് രാജ്യം നേടിക്കളയാമെന്നു് പു റപ്പെട്ടിരിക്കുന്ന ഗോസായിത്വമാണു് ചിത്തഭ്രമം! പണ്ടു് ചില വലിയവരെ കുഴിക്കടയി ലാക്കിയ ദുർമ്മദക്കോടാലികൊണ്ടു് ഒരു രാജ്യത്തിൻ്റെ ചോടിളക്കാമെന്നു് സ്വപ്നംകാണു ന്നതാണു് ചിത്തഭ്രമം! ഒരു ഒറ്റ വാൾവീശിനു് പോരാത്ത കാവിവസ്തുക്കൂട്ടം പീരങ്കിയുണ്ട യിൽ ഭസ്മം എന്നറിയാത്ത അന്ധതയാണു് ചിത്തഭ്രമം!" (ഹരിപഞ്ചനനൻ്റെ ഖഡ്‌ഗപ്ര വാളം ദർപ്പണപ്രഭയോടു് പുറത്ത് കണ്ടുതുടങ്ങി. മൃദുസ്മേരങ്ങൾ പകർന്നു്, ഖരതരക്രൗര്യം കലർന്ന ഭ്രുകുടിത്രുടിതങ്ങൾ മുഖത്തെ മഹാരൂക്ഷമാക്കി. വക്ഷസ്സിലെ മരതകപ്രവാളങ്ങൾ നീങ്ങി, രക്തമുക്താഹാരങ്ങൾ തിളങ്ങി. യോഗാഭ്യസന സാധനസമസ്തവും വൈരപ്രകോ പസംരംഭത്തിൽ അസ്തമിതമായി.) പടത്തലവർ ജയഘട്ടത്തെ സന്ദർശനംചെയ്തു്. പൈ താമഹാശാന്തതയോടു് തൻ്റെ വിമർശനത്തെ തുടർന്നു: "അതെല്ലാം പോട്ടെ... മീനാക്ഷി ക്കുട്ടിയായ മരുമകൾക്കു് ഭർത്താവുണ്ടാക്കാൻ പുറപ്പെടുവിച്ച സ്നേഹത്തെ ഇനിയെങ്കിലും പൂർണ്ണമായി ഫലിപ്പിക്കണം. വരണം. മരിക്കാൻ കിടക്കുന്ന അങ്ങേ പ്രസവിച്ച അമ്മ യെ തൊഴുതു്, ആശ്വസിപ്പിക്കണം. അവർക്കു് തീർത്ഥമൊഴിച്ച് സുഖപ്രയാണമാക്കണം. കർമ്മങ്ങൾ ചെയ്തു പരമഗതിയുണ്ടാക്കണം. കഴക്കൂട്ടത്ത് പിള്ളമാരുടെ സംബന്ധിയാണു് ഇങ്ങനെ ഗുണദോഷിക്കുന്നത്." പടത്തലവർ തന്റെ അന്തർഗ്ഗതത്തെ ഇങ്ങനെ സ്പഷ്ടമാ യി പറഞ്ഞപ്പോൾ, ഹരിപഞ്ചാനനൻ തനിക്കു് നേരിടാനുള്ള ആപത്തിൻ്റെ പരമകാഷ്ഠ യെ പ്രാപിച്ചു് എന്നു് ധരിച്ചു. തൻറെ ഖഡ്‌ഗത്തെ അടുത്ത ചുവരിൽ ചാരിവച്ചിട്ടു്. കുടിലാഭി നയചാതുരിയെ വീണ്ടും പ്രയോഗിച്ചു. ശൃംഗാരരസധാവള്യത്തോടു് ദന്തനിരകളെ പുറത്തു കാട്ടി, ചർവണഭാവത്തിൽ അതുകളെക്കൊണ്ടു് ചില താളങ്ങൾപിടിച്ച്, എങ്ങാണ്ടോ നോ ക്കി, ഏകനേത്രാന്തത്തിൻ്റെ സങ്കോചനംകൊണ്ടു് വൃദ്ധചാപല്യത്തിനുണ്ടായുള്ള അസ്വാ സ്ഥ്യത്തെ സ്ഫുടമായി പ്രകടിപ്പിച്ചു്, ഉദാരബുദ്ധിയിൽ ക്ഷമയെ അനുവർത്തിക്കുന്നു് എന്നു് പ്രത്യക്ഷപ്പെടുത്തി, അനന്യശക്യമായുള്ള ഒരു പ്രൗഢനിലയെ അവലംബിച്ചു് നിന്നു. പട ത്തലവരുടെ അപേക്ഷാവചനങ്ങൾ അവസാനിച്ചപ്പോൾ, 'കഴക്കൂട്ടത്തു പിള്ളമാരുടെ സം ബന്ധി'യായ അദ്ദേഹത്തിന്റെ ഖഡ്‌ഗത്തെ ഉറമുനക്കെട്ടുമുതൽ പിടിവരെ സഹാസനായി നോക്കീട്ടു്, ഹരിപഞ്ചാനനൻ 'ധിക്' പദത്തിൻ്റെ ഉൽസർജ്ജനം കൂടാതെ അതിന്റെ ഭാ വഭൂയിഷ്ഠമായ സ്വരത്തിൽ ഇങ്ങനെ ചോദ്യം ചെയ്തു: "ഇതല്ലേ കുടമൺപിള്ളയെ ജരാസ ന്ധഭേദനംചെയ്ത് സിദ്ധിചേർത്തതു്?" ഈ ചോദ്യമുണ്ടായതു് തൻ്റെ ബന്ധുത്വത്തെ അടി സ്ഥാനമാക്കി ഗുണദോഷിച്ചതുകൊണ്ടാണെന്നു് പടത്തലവർക്ക് മനസ്സിലായി. ദീപശിഖ കൾ കുട്ടികളുടെ വികൃതത്വത്താൽ ചിലപ്പോൾ ഒട്ടണയ്ക്കപ്പെട്ട് രക്ഷിജനങ്ങളുടെ ദ്രുതശാസ നകൊണ്ടു് ആ ക്രിയ പൂർത്തിയാകാതെ വീണ്ടും പൂർവപ്രഭയെ പ്രാപിക്കുമ്പോലെ കാര്യ ജ്ഞനായ പടത്തലവർ ഒന്ന് അന്ധാളിച്ചു എങ്കിലും, തൻ്റെ ക്രിയയുടെ ധർമ്മാനുസൃതിയെ സ്മരിച്ച്, അദ്ദേഹം തക്കൊരു പ്രത്യുത്തരദാനത്തിനു് സന്നദ്ധനായി. പക്ഷേ, ക്ഷിപ്രദണ്ഡ നനയത്തെ അനുകരിക്കേണ്ട ഘട്ടത്തെ പ്രാപിച്ചുപോയിരിക്കുന്ന സ്ഥിതിയിൽ സൗഹൃദ ത്തെ തുടരാനുള്ള വൈമനസ്യം പ്രബലപ്പട്ടു്. യോഗീശ്വരന്റെ ചോദ്യത്തെ തന്റെ ഒരു ചോ ദ്യവും അതിലെ അവസാന അർദ്ധാക്ഷരത്തിൻ്റെ അസാമാന്യഹ്രസ്വീകരണവുംകൊണ്ടു് എതിർത്തു: "ആണെങ്കിൽ?"

ഹരിപഞ്ചാനനൻ: "ഇപ്പോൾ വീട്ടിൽത്തന്നല്ലേ താമസം?"

പടത്തലവൻ: "അതേ, കണ്ട വേഷം ധരിച്ച് ആണ്ടവനേയും വേണ്ടവരേയും ദ്രോഹിക്കാ തെ പരമസുഖമായിട്ടു്."

പാരിപഞ്ചാനനൻ: "അതിനേ സംഗതിയുള്ളൂ. പക്ഷേ, ഫലകാംക്ഷകൂടാതെ കൊലതുട ങ്ങിയുള്ള വലിയ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനെ ചിലർ ചിത്തഭ്രമത്തിൽ ചേർ ക്കൂല്യേ എന്നു് ഒരു 'ശങ്ക' ഉദിച്ച് ചോദിച്ചു. അതല്ലാതെ അവിടത്തെ സ്വാതന്ത്ര്യകാം ക്ഷയെ അധിക്ഷേപിച്ചല്ല. അക്കാര്യം വിട്ടേക്കാം; വാദിക്കേണ്ട. ദർശനഭേദങ്ങൾ കൊണ്ടാണു് ഭിന്നമതങ്ങൾതന്നെ ലോകത്തിൽ ഉണ്ടാകുന്നതു്. അവിടത്തെ നേ ത്രമാണു് സൂക്ഷ്മദർശനംചെയ്യുന്നതെങ്കിൽ അങ്ങനെ ഇരിക്കട്ടെ. മഹാഭാവിയായ ബ്രഹ്മാണ്ഡഭാവി അനുഭവിപ്പിക്കും!"

പടത്തലവർ ആ ആത്മശക്തനാൽ അവിടത്തെ അൽപപ്രഭയ്ക്കിടയിലും വിസർജ്ജി ക്കപ്പെട്ട നേത്രരശ്മിയുടെ ഉഗ്രതയാൽ അന്ധനാക്കപ്പെട്ടു. ഹരിപഞ്ചാനനൻ മൃഗപ്രകൃതന ല്ലായിരുന്നു. ഒടുവിലത്തെ ദീർഘദർശിജ്ഞാനം വദിക്കപ്പെടുന്നതിനിടയിൽ അദ്ദേഹം ഒരു മഹാലോകോപദേഷ്ടാവിൻ്റെ വൈദ്യതതേജസ്സോടു് ശോഭിച്ചു. ആ വാക്കുകൾ ഉച്ച രിച്ചതോടുകൂടി അദ്ദേഹത്തിന്റെ വ്രതസമുദ്യാപനത്തെ സമാപിച്ചു. കേവല ബിരുദാർത്ഥി യായ ഒരു മല്ലന്റെ മത്സരകാലുഷ്യം തിളച്ചു് വാദത്തെ ദീർഘിപ്പിക്കാൻ ശ്രമിച്ചും, എന്നാൽ
തന്റെ മുമ്പിൽ നിൽക്കുന്ന രാജ്യാഭിമാനിയെ അഭിമാനിച്ചും, അദ്ദേഹം വിഷയത്തെ മാ റ്റി “എന്റെ അമ്മ നർമ്മദാതീരത്തിൽ, ഗൃഹത്തിൽ വച്ച് മരിച്ചു. അച്ചൻ, എന്നെക്കൊണ്ടു് കർമ്മവും ചെയ്യിച്ചു" എന്നു് പടത്തലവരെ ധരിപ്പിച്ചു. പടത്തലവരുടെ ബുദ്ധി ഈ വച നങ്ങളിൽ സ്ഫുടമായ പ്രകാരാന്തതയെ ഗ്രഹിച്ചു കലങ്ങി: "ഒരു മാതൃകർമ്മം കൂടി എന്റെ അപേക്ഷയിന്മേലും ആകട്ടെ."

ഹരിപഞ്ചാനനൻ: "ഭൂലോകത്തുള്ള സ്ത്രീകളെല്ലാം എൻ്റെ അമ്മമാർ തന്നെ. പിന്നെ, അവിടത്തെ അപേക്ഷയുംകൂടി ആകുമ്പോൾ ഞാനെന്താണ് ചെയ്യാതുള്ളതു്? ഈ യജ്ഞം എന്നു പറഞ്ഞില്ലേ? ആ തടസ്ഥത്തിനു പരിഹാരത്തെ ആലോചിക്കുന്ന തിനിടയിൽ അവിടന്നു ശണ്ഠകൂട്ടി."

പടത്തലവ: "യജ്ഞം അവിടെ നില്ലട്ടെ."

ഹരിപഞ്ചാനനൻ: "ഈ സംഭാരങ്ങളെല്ലാം കണ്ടില്ലേ? എത്ര പേർക്കു് ഇച്ഛാഭംഗമാകും?"

പടത്തലവൻ: "അതിനെ മാറ്റിവയ്ക്കണം. ഞാൻ കൂടിച്ചേർന്നു് ആവശ്യമുണ്ടെങ്കിൽ യജ്ഞ മായിത്തന്നെ പിന്നീടു് നടത്താം. അങ്ങേ ബന്ധുവായി ഞാൻ ഗുണദോഷിക്കുന്നു. നന്തിയത്തുണ്ണിത്താൻ്റെ ആൾ വന്നു്, അങ്ങേ അമ്മയ്ക്ക് ശ്വാസവികാരം മുറുകിയിരി ക്കുന്നു് എന്നു് തെര്യപ്പെടുത്തിപോയിരിക്കുന്നു. മറ്റുള്ള പുറപ്പാടുകളെല്ലാം നിറുത്തി വച്ച് ഉടനെ പുറപ്പെടണം."

ഹരിപഞ്ചാനനൻ: "മരണശ്വാസത്തെ ഒരു വാരം ആ സ്ഥിതിയിൽ നിറുത്തുന്നതിനു് മരു ന്നു ഞാൻ തരാം. ഞാൻ വരുന്നതിനകം മരിക്കയില്ലെന്നു് സത്യവും ചെയ്യാം.

യജ്ഞം നടത്തിട്ടു് വന്നാൽ പോരേ?" പടത്തലവരുടെ ക്ഷമ അസ്തമിച്ചു. അദ്ദേഹത്തിന്റെ സ്വരം ഒന്നു പൊങ്ങി: "മാതൃകർമ്മം കഴിഞ്ഞല്ലാതെ യജ്ഞകർമ്മത്തിനു് കോപ്പിടണ്ട" എന്നു് അദ്ദേഹം ഊർജ്ജിതപ്രഭാവനാ

യി ആജ്ഞാപിച്ചു.

ഹരിപഞ്ചാനനൻ: "അങ്ങനെ ഒരു കൽപന ഈ ധർമ്മരാജ്യത്ത് പുറപ്പെടുമോ?"

പടത്തലവർ: "ആശൗചം ഇന്നോ നാളെയോ തുടങ്ങും. അതു് കഴിയുന്നതുവരെ യജ്ഞദി ക്ഷ പാടില്ലെന്നുള്ളതിനെ ധർമ്മരാജ്യമല്ലയോ പ്രധാനമായി ഊർജ്ജിതപ്പെടുത്തേ me?"

ഹരിപഞ്ചാനനൻ: "ആ ആശൗചം നമ്മെ ബന്ധിക്കുന്നതെങ്ങനെ എന്നാണു് നാം ചോ ദിക്കുന്നതു്?"

പടത്തലവൻ: "ആശൗചമുണ്ടെന്നുള്ളതിനു് ഒന്നാമത്തെ സാക്ഷി ഞാൻതന്നെ. അവിട ത്തെ ആകൃതി, ശബ്ദം, ചേഷ്ടകൾ... എല്ലാം എനിക്കു് മുഖപരിചയമുള്ളതല്ലേ? കോ ന്തി അച്ഛന്റെ ആകൃതി എനിക്കു് നല്ല ഓർമ്മയില്ലേ? അദ്ദേഹത്തിന്റെ സൂക്ഷ്മച്ഛായ യിലുള്ള ഉഗ്രൻ കുട്ടിയെ കണ്ടാൽ അറിഞ്ഞുകൂടാത്ത കുരുടനാണോ ഞാൻ? ഉഗ്ര ശാന്തന്മാരെ പ്രസവിച്ച ആ ഉദരം തപിക്കുന്നതു്. ഉഗ്രനായ ത്രിവിക്രമനായ അങ്ങേ ജന്മാന്തരങ്ങളിലും തപിപ്പിക്കുകയില്ലേ? കഷ്ടം! ഈ താപസവേഷത്തെ രാജ്യ ദ്രോഹത്തിനുപയോഗിപ്പാൻ ധൈര്യപ്പെടുത്തിയ ദുഷ്ടത എവിടെ തീർത്ഥമാടിക്ക ഴുകാം? ഈ നാട്യവും കപടവുംകൊണ്ടു് എന്നെ വഞ്ചിപ്പാൻ സാധിച്ചാലും, രാജ്യ ത്തെ മുടിപ്പാൻ ഉപയോഗപ്പെട്ടാലും, പ്രസവിച്ച ജീവൻ്റെ ആവാഹനയെ തടയുന്ന തിനു് ഉപയോഗപ്പെടൂല്ലാ. അതു് അങ്ങുതന്നെ അനുഭവിച്ചറിഞ്ഞു. അങ്ങേ കണ്ട മാത്രയിൽ വാർദ്ധക്യംകൊണ്ടു് ശുഷ്ടിച്ച മുലകൾ ചുരന്നു് എന്നു് അവർ പറയുന്നതും ഞാൻ കേട്ടു. അവരുടെ ദുഃഖം കണ്ടു് ഇവൻ്റെ മനസ്സുതന്നെ എത്ര നൊന്തു! 'ഉഗ്ര ശാന്തന്മാർ' എന്ന പേരുകൾ പറയുന്നതിൻ്റെ അരിമതന്നെ ഏതു് മനസ്സിനെ അലി യിക്കുകയില്ല? ദൈവദ്രോഹത്തിനും മാതൃദ്രോഹത്തിനും ഇടയിൽ, അങ്ങേടെ രാ ജദ്രോഹം വിജയിക്കുമോ? പുറപ്പെടണം... ഇക്ഷണത്തിൽ പുറപ്പെടണം, അല്ലെ ങ്കിൽ മഹാപാതകം!"

ഹരിപഞ്ചാനനൻ പടത്തലവരുടെ അധിക്ഷേപശാസനങ്ങളെ കേട്ട് ശിലാനിശ്ചലത യേയും ശമമൗനത്തേയും അവലംബിച്ചും, എന്നാൽ അഗ്നിപർവതത്തിൻ്റെ സംഘർഷണ ത്തിനു് സന്നദ്ധനായി തിളച്ചും നിന്നു. പടത്തലവർ തുടരുന്നു: “ആപത്തൊഴിവാനും ദൈ വം കനിഞ്ഞുതരുന്ന വഴിയാണിതു്. കൈക്കൊള്ളണം." (വൃദ്ധയുടെ സ്വരത്തെ അഭിനയി ച്ച് ) "ശാന്താ!... ഉഗ്രാ!" എന്നു് അവർ ബോധക്ഷയത്തിനിടയിൽ നൊന്ത് വിളിച്ച് കരയു ന്നുപോലും."

'ശാന്താ' എന്ന ദയനീയരോദനപദം മാതൃസ്വരസാമ്യത്തിൽ പടത്തലവരുടെ നാവിൽ നിന്നു് ഉൽഗളിതമായമാത്രയിൽ, ശാന്തകിരണനായ ഒരു നവഹരിപഞ്ചാനനൻ ആ രംഗ ത്ത് പ്രത്യക്ഷമായി, അവിടെ നിന്നിരുന്ന അത്യുഗ്രകിരണനായ ഹരിപഞ്ചാനനനെതൊ ഴുതുകൊണ്ടു്, "ജ്യേഷ്ഠാ! നമ്മുടെ അമ്മ..." എന്നു് ഒരു പ്രാർത്ഥനയ്ക്ക് ആരംഭിച്ചു. ആ ദ്രുത പ്രവേശനദർശനത്തിൽ സാക്ഷാൽ പഞ്ചാനനൻ ഒരു സ്വപ്നഭ്രമത്തിൽനിന്നെന്നപോലെ ഉണർന്നു. പ്രാർത്ഥനാരംഭത്തെ കേട്ടപ്പോൾ, ഹരിപഞ്ചാനനൻ്റെ ദുഷ്പഥപ്രാപ്തമായുള്ള ക്ഷാത്രാഗ്നി വിഷതൈക്ഷ്ത്യനീലിമയോടു് പ്രജ്ജ്വലിച്ചു. ആ പ്രതിക്രിയാകർമ്മപ്രവൃത്തന്റെ ഹൃത്പ്രദ്യോതനത്തിനു് നിശ്ചലശിഖയായി കത്തിക്കൊണ്ടിരുന്ന രാജ്യതൃഷ്ണാഗ്നി ധൂമ രേഖയായിത്തീർന്നു് മേൽപോട്ടുയർന്നു. ആ നഷ്ടമോഹൻ്റെ അരയിൽ തിരുകിയിരുന്ന ലഘുകഠാരികളിൽ ഒന്നു് തൻ്റെ സഹജാതനും, പ്രതിച്ഛായയും, ത്രിപുരസുന്ദരി വലിയമ്മ യുടെ 'ജനാർദ്ദന'സന്താനവുമായ ശാന്തൻറെ വക്ഷോസ്ഥിയെ ഭേദിച്ചു്, ജീവകേന്ദ്രത്തിൽ സർജ്ജിച്ചു.

അകത്തെക്കെട്ടിൽ നിന്നു് 'ആഹാ' എന്ന ഒരു വിലാപഘോഷം പുറപ്പെട്ടു. എന്നാൽ ശാന്താനുചരന്മാരുടെ അമർഷസംഭ്രാന്തമായ പ്രവേശനാരംഭത്തെ ഹരിപഞ്ചാനനന്റെ വി കൃതമായുള്ള മുഖത്തിൻ്റെ കൃതാന്തകാളിമ പ്രതിബന്ധിച്ചു. 'ആഹാ' എന്നു് പടത്തലവരും നിലവിളിച്ചു. "ഈ മഹാദുരിതം കാൺമാനോ ഈ പ്രായത്തിൽ ഈ രാത്രിസമയത്ത് ദൈവം എന്നെ ഇവിടെ ചാടിച്ചതു്? അടടാ? ഇതെന്തു കർമ്മബന്ധം!" എന്നു് പടത്തല വർ പരിതപിച്ചതു്, ശാന്തഹരിപഞ്ചാനനൻ്റെ ഹൃദയത്തെ അദ്ദേഹത്തിൻ്റെ നേർക്ക് ഒന്നു
കൂടി ആകർഷിച്ചു. ഹതപ്രാണനായ ആ സിദ്ധയോഗി അത്യാർദ്രകടാക്ഷങ്ങളാൽ മാതു ലസ്ഥാനികനായ ആ പ്രഭുവിനെ അനുഗ്രഹിച്ചുകൊണ്ടു്, അത്യുഗ്രബലിഷ്ഠന്റെ വീരധർമ്മ ത്തെ അനുകരിച്ചു്, കഠാരിഗ്രസ്താംഗത്തോടെ ജ്യേഷ്ഠഗുരുപാദങ്ങളിൽ വീണു്. സാഷ്ടാംഗ പ്രണാമം ചെയ്തു. ആ കുടിലായുധത്തിനു് ഭൂദേശത്തുണ്ടായ സംഘടനത്തോടുകൂടി അതി ന്റെ വിഷലിപ്തമായ അഗ്രം വക്ഷോബന്ധത്തെ മുഴുവൻ ഭേദിച്ച്, പശ്ചാൽഭാഗപ്രവിഷ്ടമാ യി ആഘാതകനെ സൗഹാർദ്ദാഭിവാദനം ചെയ്തു. തൻ്റെ കഠോരക്രിയകളുടെ ഈ പരിണാ മം ഹരിപഞ്ചാനനൻ്റെ ശ്വാസനാളത്തിൽ ഒരു മാംസഖണ്ഡം ഉദയംചെയ്ത് വിലങ്ങിനിന്ന തുപോലെ തോന്നിച്ചു. എങ്കിലും, പടത്തലവരുടെ ധാർമ്മികത്വംകൊണ്ടുള്ള പരിദേവന ങ്ങളേയും തന്റെ അനുജൻ്റെ വീരധർമ്മാനുഷ്ഠാനത്തേയും കണ്ടപ്പോൾ ഹരിപഞ്ചാനനന്റെ ആസുരത്വം സഹസ്രശഃ അഭിവൃദ്ധമായി. തൻ്റെ കടിവേഷ്ടനത്തിൽനിന്നു് രണ്ടാമത്തെ കഠാരിയേയും ഹരിപഞ്ചാനനൻ വലിച്ചൂരി ക്രോധാന്ധതയോടുകൂടി, ആ രോധനത്തിൽ സന്നദ്ധനല്ലാതെ നിന്ന പടത്തലവരുടെ നേർക്കു്, ഒരു സിംഹക്കുതിപ്പുകൊണ്ടു. രാമവർ മഹാരാജധാർമ്മികൻ്റെ സമൃദ്ധമകരുണാപൂർവമുണ്ടായുള്ള ആജ്ഞയുടെ നിർവഹണം ഇതാ ഒരു ഭക്തജീവഹനനത്തിൽ പര്യവസാനിപ്പാൻ തുടങ്ങുന്നു! തൻറെ ചിന്താനേത്രങ്ങൾ അന്നു് പകൽസമയത്തു് ദർശനംചെയ്ത അതികോമളഗാത്രന്മാരായ ബാലയുഗളത്തെ ആ പരമദുർഘടസ്ഥിതിയിൽ കണ്ടതിനാൽ, പടത്തലവരുടെ മനസ്സ് അവരുടെ മാതാവായ വൃ ദ്ധരോഗിണിയുടെ പ്രാന്തത്തിൽ പ്രവേശിച്ചിരിക്കുന്നു. കാാരി ഉയരുന്നു. ഹരിപഞ്ചാന നൻ കുതംകൊണ്ടു് മുന്നോട്ടായുന്നു. ആ സംഹാരകർത്താവിൻ്റെ കഠാരിയുതമായുള്ള ദീർ ഘബാഹുദണ്ഡം ആകാശവീഥിയിൽ ഇന്ദ്രധനുസ്സിനെ ലേഖനം ചെയ്യുന്നു. തനിക്കു് നേരി ടുന്ന ആപത്തിനു് സംഭ്രമസഹിതം ജാഗരൂകനായ പടാത്തലവർക്കു് കഠാരിയുടെ ദ്രുതപത നത്തെക്കണ്ട് ദൈവഗതിയെന്നു് സമാധാനിപ്പാനേ സമയം കിട്ടുന്നുള്ളു. എന്നാൽ, ഹരിപ ഞ്ചാനനന്റെ കരദണ്ഡം ഒരു മഹാസാലകായൻ്റെ ഹസ്തങ്ങളാൽ അമോച്യമായി, ദൃഢതരം ബന്ധിക്കപ്പെടുന്നു. ദ്വാരപാലനെ മർദ്ദനംചെയ്തു്, മറ്റൊരു സാലശരീരനും ആ രംഗത്തിൽ പ്രവേശിച്ചു്, പടത്തലവരെ ബലേന പിടിച്ച് പുറകോട്ടു് മാറ്റി, ഹരിപഞ്ചാനനകഠാരിയെ സ്വഖഡ്‌ഗത്താൽ അങ്കണത്തിൽ തെറിപ്പിക്കുന്നു. ആ സാലകായനായ കുമാരൻതമ്പി തനിക്കു് അഭിമുഖനായി പ്രജ്ജ്വലിച്ച് നിൽക്കുന്ന മഹാസാലകായൻ വൃദ്ധസിദ്ധന്റെ നേർ ക്കു് സ്വപക്ഷാനുകൂലക്രിയനെന്നുള്ള സംഗതിയെ വിസ്മരിച്ചും, ഹരികഥാരംഗത്തിൽവച്ച് തന്റെ ഖഡ്‌ഗത്തെ പ്രതിബന്ധംചെയ്തതിനെ പ്രധാനമായി സ്മരിച്ചും, വാളോങ്ങി അടുക്കു ന്നു. വൃദ്ധസിദ്ധൻ്റെ നെടിയ ദണ്ഡം ഒരു മഹാഋഷഭസ്വരത്തെ, അതിൻ്റെ ആകാശവീജന തിനിടയിൽ ഗീതംചെയ്യുന്നു. എന്നേ അവമാനമേ! അജിതപരാക്രമസേനാനായകനായ കുമാരൻതമ്പിയുടെ ഖഡ്‌ഗത്തോടുകൂടിയ ഹസ്തത്തെ ഇതാ, ഒരു യുവസിദ്ധനും പ്രതിബ ന്ധിക്കുന്നു. ഈ പ്രതിബന്ധകൻ സ്വപക്ഷകനായ കേശവ പിള്ളയാണെന്നറിഞ്ഞു്, കുമാ രൻതമ്പി അടങ്ങുന്നു. ജെൺട്രാൾ കുമാരൻതമ്പിയുടെ പുറകിലായിത്തീർന്ന പടത്തലവരു ടെ നേത്രങ്ങൾ വിടർന്നു്, അതുകൾക്കു് സാദ്ധ്യമായുള്ള പരമവിസ്തൃതിയിൽ വികസിക്കുന്നു. നേത്രഗോളങ്ങൾ ദർശനസന്ദിഗ്ദതയിൽ ചടുലങ്ങളായി ഇളകി, പരമമോഹാവേശത്തെ സ്ഫുരണംചെയ്യുന്നു. "സ്വപ്നമോ മായമോ മന്മതിഭ്രാന്തിയോ" എന്നുള്ള ചിന്തയാൽ അദ്ദേ ഹം പരിഭൂതനാകുന്നു. വൃദ്ധസിദ്ധൻ പടത്തലവരുടെ പരവശഭാവം കണ്ടു് മുഖത്തെ നമ നംചെയ്തു നിലകൊള്ളുന്നു. സന്തോഷവാർത്താകഥനത്തിനു് ലബ്ദമാകുന്ന അഭിമാനം പ്ര ഥമമായി തനിക്കുതന്നെ സിദ്ധിക്കണമെന്നുള്ള മോഹാധിക്യത്തോടുകൂടി യുവസിദ്ധനായ കേശവ പിള്ള കുമാരൻതമ്പിയുടെ കൈയ്ക്ക് അർത്ഥവത്തായി ഒന്ന് അമർത്തി. അദ്ദേഹ ത്തേയും പുറകോട്ടു് നീക്കിക്കൊണ്ടു് പടത്തലവരുടെ അടുത്തണഞ്ഞു് "അതേ! അദ്ദേഹം തന്നെ. തിരുമനസ്സിലെ സൗഭാഗ്യം നമുക്കും ഭാഗ്യംചൊരിയുന്നു" എന്നു് ധരിപ്പിക്കുന്നു. പടത്തലവർ ദുഃഖാനന്ദതരംഗങ്ങളുടെ പ്രതിസന്താടനമധ്യസ്ഥനായി പരമവിവശതയിൽ പ്പെടുന്നു. ഇത്രയും ക്ഷണമാത്രത്തിനിടയിൽ കഴിയുന്നു. തൻ്റെ ക്രൂരകഠാരി സാധിക്കുമാ യിരുന്ന പിതൃപ്രീതികരകർമ്മത്തെ തടഞ്ഞതു് വൃദ്ധസിദ്ധനാണെന്നു് കണ്ടപ്പോൾ ഹരി പഞ്ചാനനനിൽ ഉണ്ടായ ദേഷ്യവും അപഹസനഭാവവും വൃദ്ധസിദ്ധനെ ഹനിക്കാഞ്ഞതു് ഒരു ആശ്ചര്യസംഭവമായിരുന്നു. വൃദ്ധസിദ്ധൻ ഹിന്ദുസ്ഥാനിയിൽ ചിലതു് പറഞ്ഞുകൊ ണ്ടു്, തന്റെ പിടി വിടുർത്തി, കുപ്പായത്തിനിടയിൽ തിരുകിയിരുന്ന ഒരു കടലാസ്സ് ലേഖ നത്തെ എടുത്ത് ഹരിപഞ്ചാനനൻ്റെ കൈയിൽ കൊടുത്തു. ഹരിപഞ്ചാനനൻ തന്റെ സം സ്ഥാനസുഹാഗ്നിപ്രഭയിൽ ആ ലേഖനത്തെ ക്ഷണത്തിൽ വായിച്ചു. രാമരാജാബഹദൂർ സംസ്ഥാനാധിപന്റെ നേർക്കുള്ള ഉപജാപങ്ങളെ നിറുത്തിവയ്ക്കണമെന്നു്, ഹൈദരാലിന വാബ് തിരുവുള്ളംകൊണ്ടു് അരുളിച്ചെയ്തിരിക്കുന്നു എന്നു് ധരിപ്പിപ്പാൻ അവിടത്തെ ഒരു സേവകപ്രധാനൻ, ആജ്ഞാനുസാരം എഴുതിയിരുന്ന ആ ലേഖനത്തെ ഹരിപഞ്ചാനനൻ ക്ഷണംകൊണ്ടു് അണുമാത്രങ്ങളായി ത്യജിച്ചു. അദ്ദേഹത്തിന്റെ ശാർദ്ദൂലനേത്രങ്ങൾ അനു ജനേയും വൃദ്ധസിദ്ധൻ, പടത്തലവർ, കുമാരൻതമ്പി എന്നിവരേയും വീക്ഷിച്ചില്ല. തന്റെ അനുചരന്മാരുടെ വേഷത്തെ ധരിച്ച് നിൽക്കുന്ന യുവസിദ്ധൻ കേശവ പിള്ളയുടെ നേർക്ക് അദ്ദേഹത്തിന്റെ ലോചനദ്വന്ദ്വം സുദർശനപാശുപതങ്ങൾപോലെ പ്രപാതംചെയ്തു. വൃദ്ധ സിദ്ധനും തടയാൻ കഴിയുന്നതിനുമുമ്പു്, സകല ജയമാർഗ്ഗങ്ങളും നഷ്ടമായിക്കണ്ട ഹരിപ ഞ്ചാനനൻ സമീപത്ത് ചുവരിൽ ചാരിവച്ചിരുന്ന ഖഡ്‌ഗത്തെ ഉറയിൽനിന്നു് ഊരി വീശി ക്കൊണ്ടു് ബുദ്ധിപ്രമാണനായ ആ യുവാവിന്റെ പ്രതിരോധത്തെ ശിക്ഷിപ്പാനായി, രുഗ്മി വധത്തിനു് ചാടിയ ബലരാമദേവന്റെ വീര്യോഗ്രതയോടുകൂടി സാഹസപ്ലവനംചെയ്തു. വൃ ദ്ധസിദ്ധൻ പടത്തലവരുടെ ആംഗ്യത്താൽ തടുക്കപ്പെട്ടു. ജെൺട്രാൾ കുമാരൻതമ്പിയും കേശവ പിള്ളയും പടത്തലവരുടെ ഒരു കൈവീശുകൊണ്ടു് മാറ്റിനിറുത്തപ്പെട്ടു. ഹരിപ ഞ്ചാനനയോഗിയുടെ അഭിനവഖഡ്‌ഗവും തമ്മിൽ ഇടഞ്ഞു. അംഗൃഹപ്രധാനന്മാരുടെ പൗ രുഷത്തിന്റെയും വഞ്ചിരാജശക്തിയുടെയും ചിരകാലമാത്സര്യത്തിൻ്റെ അവസാനതരംഗമാ യി മഹാപാടവത്തോടുകൂടി പ്രതിയോഗികളാൽ സമുചിതപ്രഗത്ഭതയോടു് ആ സംഗ്രാമം അഭിനീതമാകുന്നു. മദ്ധ്യവയസ്കനും ദൃഢഗാത്രനും മല്ലപ്രവീണനും സമരവിദഗ്ദ്ധനും ആയ ഹരിപഞ്ചാനനനെ പടത്തലവരുടെ വാൾ പ്രദക്ഷിണംചെയ്യുന്ന വേഗത്തിനിടയിൽ, യോ ഗിവര്യനായ ജന്യചതുരൻ സ്വഗാത്രത്തെ സൂക്ഷ്മതമമാക്കിക്കൊള്ളുന്നു. ഹരിപഞ്ചാനന ന്റെ ഭടജനങ്ങളും പടത്തലവരുടെ അനുകൂലികളും വൃദ്ധബാഹുവിക്രമിയുടെ പാദനിശ്ചല തയേയും കരഭ്രമണദ്രുതത്തെയും കണ്ടു് ആശ്ചര്യത്താൽ സ്തംഭിതന്മാരായി നിലകൊണ്ടു പോകുന്നു. അനന്തപത്മനാഭസേനാനിയുടെ ഖഡ്‌ഗം അനന്തമായ മിന്നൽപ്പിണർപോ ലെ പ്രകാശിച്ചും, അസ്തമിച്ചും, ഹരിപഞ്ചാനനൻ്റെ നേത്രങ്ങളെ ചലിപ്പിച്ചു്, സന്ധ്യാസമ യത്തു് ആ വാടത്തെ ലക്ഷ്മീപൂർണ്ണമാക്കിയ ദീപകോടികൾ അവിടെ ആവർത്തനം ചെയ്ത പോലെ തോന്നിക്കുന്നു. ഇത്രയൊക്കെ വരുമെന്നു് യോഗീശ്വരയോദ്ധാവ് വിചാരിച്ചിരു ന്നതല്ല. പടത്തലവരുടെ വാൾ, പാടും മാടും മുനയും വായും, എങ്ങനെയെന്നറിഞ്ഞില്ല, പ്രതിയോഗിയുടെ മുതുകും, ഭുജവും, വക്ഷസ്സും, പക്ഷങ്ങളും തലോടി, വസ്ത്രശകലങ്ങളെ മാ ത്രം അപഹരിച്ചു് സന്തുഷ്ടിയടയുന്നു. ഹരിപഞ്ചാനനൻ നടസരസതയെ സന്ധാനംചെ യ്ച് പടത്തലവരുടെ ഖഡ്‌ഗഭ്രമണത്തെ അഭിവാദനംചെയ്യുന്നു. എന്നാൽ, പടത്തലവരുടെ മോഹഭ്രമം അദ്ദേഹത്തിൻ്റെ നേത്രങ്ങളെ വൃദ്ധസിദ്ധൻ്റെ നേർക്ക് ഒന്നു നയിക്കുന്നു. ആ ക്ഷണത്തിൽ ഹരിപഞ്ചാനനൻ ആകാശചാരിയായപോലെ ഉയർന്ന്, തന്റെ പാരസിക ഖഡ്‌ഗത്തെക്കൊണ്ടു് സുദർശനചക്രകരങ്ങളാലെന്നപോലെ പടത്തലവരെ വലയംചെയ്തു്. അദ്ദേഹത്തിന്റെ ഖഡ്ഗത്തേയും അങ്കണത്തിൽ പതിപ്പിച്ചു. പാരസീകഖഡ്‌ഗം പടത്തല വരുടെ കവചത്താൽ പ്രതിബന്ധിക്കപ്പെടുകയാൽ, സാൽവയെ അപഹരിച്ചു്, രണ്ടാമതും സർപ്പബഹുലതുല്യം നാനാഭാഗങ്ങളിലും പ്രചലിച്ച് ശത്രുഗാത്രലക്ഷ്യമായി ധാരാനിപാതം ചെയ്തു. വൃദ്ധസിദ്ധൻ്റെ ദണ്ഡം ആ ഖഡ്‌ഗധാരിയായ ഹസ്തത്തെ ഒരു ലഘുപ്രപാതംകൊണ്ടു് അസ്തശക്തമാക്കി ഖഡ്‌ഗത്തെ നിലത്ത് പതിപ്പിച്ചു.

പടത്തലവരുടെ സാൽവ നീങ്ങിയപ്പോൾ അരയിൽ തിരുകപ്പെട്ടിരുന്ന കൈത്തോക്കു കളെക്കണ്ടു് ഹരിപഞ്ചാനനൻ്റെ മനസ്സിൽ ഒരു മഹായുക്തി ഉദയം ചെയ്തു. പ്രാണായാമപ്ര വൃത്തനായിരുന്ന ശാന്തനെ നോക്കി 'ഉറോ' എന്നു സിംഹനാദത്തിൽ ഒരു കല്പന കൊടു ത്തും, ആ ജീവാർദ്ധത്തെ തൻ്റെ പ്രയോഗശക്തമായ ഹസ്തത്തെ ഗ്രഹിച്ചും, ഉച്ചവും ഉഗ്രവു മായ സ്വരത്തിലും പടത്തലവർക്കും മനസ്സിലാകാത്തതായ ഒരു ഭാഷയിലും സ്വഭടന്മാർക്ക് ചില കൽപനകൾ നൽകിയും, ഹരിപഞ്ചാനനത്രിവിക്രമൻ ആ രംഗത്തുനിന്നു് മറഞ്ഞു. കിഴക്കും മറ്റുവശങ്ങളിലുമുള്ള വാതലുകൾ ഹരിപഞ്ചാനനൻ്റെ കൽപനയ്ക്കനുസരണമായി ക്ഷണത്തിൽ ബന്ധിക്കപ്പെട്ടു. "ഞങ്ങൾ ജ്യേഷ്ഠാനുജന്മാർ ഉഗ്രനും ശാന്തനും ഒന്നിച്ചു് കൂ ടിയുണ്ടെന്ന് അമ്മയെ ധരിപ്പിക്കണം. അമ്മേടെ അവസാനശുശ്രൂഷകൾ അവിടുന്നു് ചെ യ്യണം" എന്നു് പടത്തലവരോടു് പ്രാർത്ഥിച്ചുകൊണ്ടു് ശാന്തപഞ്ചാനനൻ ജ്യേഷ്ഠപഞ്ചാന നനോടു് സഹഗമനംചെയ്തു.

പടത്തലവർ ആദ്യമായി മഹാവമാനചകിതനായി, സന്ദർഭവിശേഷങ്ങളാൽ സംഭ്രമി തനായും, വൃദ്ധസിദ്ധദർശനത്തെ പുനഃകാംക്ഷിച്ച് ആ ശ്രമത്തിൽ ദത്തചിത്തനായും ഉഗ്ര ശാന്തന്മാരുടെ അനന്തരോദ്യമം എന്തെന്നു് ചിന്തിപ്പാൻ ശക്തനല്ലാതെയും നിന്നുപോയി. പടിഞ്ഞാറുള്ള ഒരു മുറിയിൽ എന്തോ തല്ലിത്തകർക്കുന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി. ഹരി പഞ്ചാനനന്റെ ദ്രുതഗമനം കണ്ട ഉടനേതന്നെ അദ്ദേഹത്തിൻ്റെ മഹാഘോരമായ ഉദ്ദേശ്യ ത്തെ ഊഹിച്ച കേശവ പിള്ള പടത്തലവരെ പിടികൂടി "വേഗം ഇവിടന്നു് കടക്കാം" എന്നു് പറഞ്ഞ് പുറകോട്ടു് നടത്താൻ ശ്രമിച്ചു. കേശവ പിള്ളയുടെ ശ്രമത്തെ വൃദ്ധസിദ്ധൻ സഹാ യിച്ചു. പടത്തലവർ നിന്നിരുന്ന നാലുകെട്ടിൽ ഭടന്മാർ പെരുകിത്തുടങ്ങി. പടിഞ്ഞാറുള്ള 
തകർപ്പ് അതിതകൃതിയിലായി. 'വിടരുതു്' എന്നു് ഹിന്ദുസ്ഥാനിയിലുള്ള ഹരിപഞ്ചാനന എൻ്റെ മേഘനാദം ആ കെട്ടിടത്തിൽ മുഴുങ്ങി, സേനാ കാഹളധ്വനിപോലെ സ്വഭടന്മാരെ മദോദ്ധതന്മാരാക്കി. അനന്തപത്മനാഭൻ പടത്തലവർ പൂർവവൽ ജീവപ്രസരസ്ഥനായി. ഒട്ടുകാലമായി അനുഭവിച്ചിരുന്ന വിശ്രമത്തിൽനിന്നു് വിരമിച്ചും, തങ്ങളുടെ സഹസേവി യായ ഖഡ്‌ഗം ഹരിപഞ്ചാനനനോടുണ്ടായ വിഹാരസമരത്തെ ആസ്വദിച്ചപ്പോൾ തൃഷയു ണർന്നും വർത്തിച്ചിരുന്ന അദ്ദേഹത്തിൻ്റെ കഠാരികൾ ഏറ്റവും പ്രീതിപരദമായുള്ള ക്രീഡ കളെ തുടർന്നു. പ്രതിയോഗികളുടെ ആയുധത്തലകളും തലകളും മുറിഞ്ഞു് വീണു. ആയുധ ത്തലകളുടെ പതനങ്ങളും ചിലരെ രക്തരസദ്രാവണം ചെയ്യിച്ചു. രക്തസ്പർശനവും മരണദർ ശനവും യോഗീശ്വരഭടജനങ്ങളെ പൃഥുലക്രൗര്യന്മാരാക്കി. അവർ വൃദ്ധസിദ്ധൻ്റെ യമദണ്ഡ മേറ്റു്. തെരുതെരെ വീഴുന്നു. കുമാരൻതമ്പിയുടെ നെടുനാന്ദകം പടത്തലവർക്കു് വഴിതെളി ക്കുന്നു. നാരാചസവ്യസാചിയായ കേശവ പിള്ളയും തൻ്റെ കഠാരനാരാചം കൊണ്ടു് ഒന്ന് രണ്ടു് ഗണപതിക്ക് കുറിക്കുന്നു. പരിപന്ഥികളെ നീക്കി, വാതൽ നോക്കി നടകൊള്ളു ന്നതിനിടയിൽ "തിരുമനസ്സുകൊണ്ടു് എവിടെ?" എന്നു് പടത്തലവർ കേശവ പിള്ളയോടു് മന്ത്രിക്കുന്നു. "അതെല്ലാം ഭദ്രമാക്കീട്ടുണ്ടു്" എന്നു് കേശവ പിള്ള മറുപടി പറയുന്നു. അക ത്തും പുറത്തുംനിന്നു് ബന്ധിപ്പെട്ടിരുന്ന വാതൽ വൃദ്ധസിദ്ധനാൽ ചുഴുക്കുറ്റികളിൽ നിന്നു് ഇളക്കിമാറ്റപ്പെടുന്നു. പടത്തലവരും അനുഗാമികളും പുറത്തുനിന്ന കാവൽക്കാരനെ തള്ളി യിട്ടു് പുറത്തുചാടുന്നു. "ഇവിടന്നു് പറക്കണം. അയാൾ തീവയ്ക്കാൻ അറ പൊളിക്കയാണു്. താക്കോൽ ഞാൻ എടുത്തൊളിച്ചുകളഞ്ഞു." എന്നു കേശവ പിള്ള ഉപദേശിക്കയാൽ, ആ സംഘം ഓടിത്തുടങ്ങി. മഹാരാജപ്രഭൃതികളോടു് സംഘടിച്ചു് പൂർവഭാഗത്തിൽ വിവരിച്ച പ്രകാരം പ്രവാഹോർജ്ജിതത്തോടു് ധാവനംചെയ്യുന്നു.

ശേഷം അതിഭയാനകമെന്നു് ഈ അദ്ധ്യത്തിലെ പ്രഥമഘട്ടത്തിൻ്റെ അവസാന ത്തിൽത്തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിഭയാനകമെന്നാൽ, ദർശനത്താലല്ലാതെ വർ നത്താൽ ഗ്രഹണത്തിനു് ദുസ്സാദ്ധ്യമായുള്ള ബ്രഹ്മാണ്ഡത്തിന്റെ അധിഷ്ഠാനുഭൂതമായ അഗ്നിഭഗവാന്റെ ഉഗ്രദാഹപ്രവർത്തനമാണു് ആ വൈഷ്ണവപ്രതിഷ്ഠാപ്രാന്തത്തിൽ സംഭൂത മായതു്. പടത്തലവരും ബന്ധുക്കളും അവരുടെ യുദ്ധവൈഭവംകൊണ്ടു് ആ ദസ്യുഗുഹാഗർ ഭത്തിൽ നിന്നു് ആകാശമണ്ഡിതമായ ക്ഷേത്രവീഥിയിൽ പ്രവേശിച്ചപ്പോൾ, സമരപ്രവൃ ആരായിരുന്ന യോഗിഭടന്മാർ ഹരിപഞ്ചാനനൻ വെടിമരുന്നറയെ തകർക്കുന്ന ശബ്ദത്തെ കേട്ടു് അവർക്കു് സമസ്ഥിതമാകുന്ന സംഭാവ്യത്തെ അനുമിച്ചു. ആ ക്ഷണത്തിൽത്തന്നെ ഹരിപഞ്ചാനനന്റെ കുണ്ഠീരവരവത്താൽ അവർ അനുക്ഷണം അനുവർത്തിക്കേണ്ട ചില വിനാശാജ്ഞകളും മറ്റും ഉക്തങ്ങളുമായി. അതുകളെത്തുടർന്നു്, ആ മന്ദിരഗഹ്വരങ്ങൾക്ക കുത്തു് സംഭരിക്കപ്പെട്ടിരുന്ന വിവിധ ശുഷ്കസാധനങ്ങൾക്കു് ആ ഭടന്മാർ തീ കൊളുത്തി, മൃതരും, അസ്വാധീനരും ആയ സഹചരന്മാരെ കൈവെടിഞ്ഞു്, അവിടെനിന്നും ഇരു തുരെ പറന്നു. ഇങ്ങനെ ഹരിപഞ്ചാനനൻ്റെ ചിരകാലനിശ്ചിതമായുള്ള യജ്ഞത്തിന്റെ പ്രഥമദീപം ശ്രീപത്മനാഭസങ്കേതത്തിൻ്റെ പരിസരത്തിൽ വച്ചുതന്നെ അദ്ദേഹത്തിന്റെ സ്വന്തമായ പുരോഹിതജനങ്ങളാലും ആ അമാനുഷഗുരുനിയോഗാനുസാരമായും പ്രതിഷ്ഠാ പിതമായി.

യോഗിവാടത്തിലെ അങ്കണങ്ങളിൽക്കൂടി ഓരോ ധൂമണങ്ങൾ ഉയർന്നു് ആ മന്ദിര ത്തിന്റെ പരിസരാകാശത്തിൽ മേഘസമുച്ചയങ്ങളായി പരന്നു. 'കിരുകിര' ശബ്ദത്തോടുകൂ ടി ബഹുദ്രവ്യങ്ങൾ എരിഞ്ഞു് ആ വാടത്തേയും അതിനകത്തു് കുടുങ്ങിയ ഭടജനങ്ങളേയും ലേഹനംചെയ്ത്, പഞ്ചാസ്യകുലജാതന്മാരുടെ മനോരാജ്യരാജസപ്രഭാവത്തിനും ഉചിതമാ യുള്ള ആതപത്രങ്ങൾപോലെ രക്തച്ഛവിയോടുയർന്നു. ഈ അപ്രതീക്ഷിതസംഭവത്തിന്റെ ദർശനത്തിൽ കുമാരൻതമ്പിയാൽ സജ്ജീകൃതമായിരുന്ന വ്യൂഹം ഭിന്നിച്ചു്. വീഥികളിലും മറ്റ് തുറന്ന സ്ഥലങ്ങളിലും തങ്ങൾക്കുണ്ടാകേണ്ടുന്ന അനന്തരാജ്ഞകളെ ദീക്ഷിച്ച് സന്നദ്ധ ന്മാരായി ആപൽപ്രദേശത്തിൽനിന്നു് ഒട്ടകന്നു് പ്രചരണംചെയ്തു. ഹരിപഞ്ചാനനഭക്തസം ഘം യോഗിവാടത്തിൻ്റെ രക്ഷയ്ക്ക് മുതിർന്നു. അഗ്നിഭയസംഭവത്താൽ സമീപത്തുള്ള അഗ്ര ഹാരങ്ങളിലേയും പാർപ്പുകാർ ഇളകി, വാടപ്രാന്തത്തിലേക്ക് ഓടിത്തുടങ്ങി. ഇങ്ങനെ ജനബഹളം പെരുകി, അഗ്നിശിഖാവിജ്രംഭണങ്ങളെ കണ്ടു് 'ഹാ ഹാ' ശബ്ദം മുഴക്കുന്നതി നിടയിൽ, ബ്രഹ്മാണ്ഡകടാഹഭേദകമായുള്ള ഒരു മഹാരവം വിശ്വകർമ്മ നിർമ്മിതമായുള്ള ‘മഹാഭൂകമ്പിനി പീരങ്കിപ്രയോഗത്താലെന്നപോലെ ആ സങ്കേതത്തെ, എന്നല്ലാ ഭൂമിയെ ത്തന്നെയും, പാതാളമേഖലവരെയ്ക്കും ഇളക്കിക്കുലുക്കി. ഹരിപഞ്ചാനനമന്ദിരമദ്ധ്യത്തിൽ നിന്നു് സഹസ്രസുദർശനങ്ങൾ യോജിച്ചെന്നപോലെ ഒരു അഗ്നിഗോപുരം, ബഹുഗജര വത്തോടു് മേൽപോട്ടുയർന്നു. സപ്തസമുദ്രങ്ങളും അഷ്ടഗിരികളും കല്പാഗ്നിരൂപമവലംബി ച്ചെന്നവണ്ണം, ഘോരഘോരവപടലികളോടു് വിഷ്ണുപദസങ്കർഷകകൂടങ്ങളായിത്തിരിഞ്ഞു് സമുദ്രഗിരികാനനപ്രാന്തങ്ങളേയും പ്രജ്ജ്വലിപ്പിച്ചു്, സഹസ്രകോടി അഗ്നേയശാലകളുടെ പ്രളയവർഷംകൊണ്ട് നക്ഷത്രപഥത്തേയും ഒട്ടുനേരം ക്ഷതംചെയ്തു. ഭൂഗർഭത്തിൽനിന്നു് ഏകമുഹൂർത്തജാതങ്ങളായ നിരവധി ധൂമകേതുക്കൾപോലെ ആ അഗ്നിനിര അന്തരി ക്ഷത്തിൽ വിടുർന്നെരിഞ്ഞു്, തങ്ങൾ വഹിച്ചിരുന്ന പാതകഭാരത്താൽ ക്ഷീണങ്ങളായി, അമർന്നും വീണ്ടും ഉജ്ജ്വലിച്ചും, പതിച്ചും കിളർന്നും ക്രമേണ പ്രഥമജ്ജ്വാലയുടെ നിരപ്പിൽ

അമർന്നു.

ആശ്ചര്യാരവം, ദീനാരവം, മരണാരവം, സജ്ജനശാപാരവം, ദുർജ്ജനഭത്സനാരവം, പ്രാണഭീതിയാൽ മണ്ടുന്ന പാദാരവം, അഗ്നിസംശമനത്തിനു് അടുക്കുന്ന ധീരജനങ്ങളു ടെ സാഹസാരവം, കാണികളായി ഓടിയടുക്കുന്ന വിവിധജനങ്ങളുടെ കൗതുകാരവം, പൊട്ടിയും തകർന്നും ഞെരിഞ്ഞു് പൊടിഞ്ഞും പടർന്നെരിയുന്ന അഗ്നികലാപാരവം ഇതുകൾക്കിടയിൽ അതാ, കുമാരൻതമ്പിയുടെ സേനാകാഹളം ഹരിപഞ്ചാനനവാ ടത്തിന്റെ ദാഹശംഖധ്വനികളായി അഷ്ടദിഗന്തരങ്ങളിലും അപനയാപജയബോധത്തെ ഉൽഘോഷണം ചെയ്തു. ഹരിപഞ്ചാനനയുഗളത്തിൻ്റെ മഹാത്യാഗവൈരാഗ്യയുതമായുള്ള വീര്യധാമങ്ങൾ ജനനത്തിലെന്നപോലെ മൃതിയിലും ഗാഢാലിംഗനംകൊണ്ടു് ഏകശരീ രത്തെ അവലംബിച്ച്, ആ കൽപാന്താഗ്നിസ്യന്ദനത്താൽ ആരൂഢന്മാരായി, ചതുരാശ്ര മങ്ങളിലും അനിവാര്യമായുള്ള അവസാനസംസ്കൃതിശാന്തിയെ, കുലധർമ്മാനുസൃതമായ 'മഹാബലി'ഷ്ഠതയോടു് പ്രാപിച്ചു്, ജീവിതസത്രത്തെയും സമാപിപ്പിച്ചു.

29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക