shabd-logo

ഭാഗം -11

22 December 2023

0 കണ്ടു 0
"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."

ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമുണ്ടാക്കിയില്ല. അതുകളൊഴിച്ചു് അവിടെയുണ്ടായ മാമാങ്കഘോഷത്തിലും മന്ത്രക്കൂടത്തെ അരിഷ്ടരംഗത്തിലും ചന്ത്രക്കാ റൻ പ്രകടിപ്പിച്ച നവരസാതീതമായുള്ള അഭിനയവിശേഷങ്ങളും മാമന്റെ ഉഭയഭാസ്സും ഉച്ചദീപ്തിയും അസ്തക്ലമവും മഹാരാജാവു് ഉടനുടൻ അറിഞ്ഞിരുന്നു. അടുത്ത പ്രഭാതത്തിൽ സങ്കീർത്തനക്കാരാൽ പള്ളിയുണർത്തപ്പെട്ടു് തിരുമുത്തുവിളക്കാനിരുന്നപ്പോൾ, മഹാരാ ജാവു് ഒരു പ്രഭാതവിനോദമായി സേവകജനങ്ങളോടു് ലോകവാർത്താന്വേഷണംചെയ്തു. അപ്പോൾ ഒരു വൈതാളികവിദഗ്ദ്ധൻ, മാമാവെങ്കിടൻ ബുളക്ഷാതിക്രമത്താൽ അന്തക ക്ഷേത്രതീർത്ഥാടനം ചെയ്ത് മടങ്ങി കാലഭൈരവാരാധനയ്ക്ക് ദീക്ഷകൊള്ളുന്ന കഥാരസ ത്തെ വക്താവിന്റെ മനോധർമ്മമാകുന്ന കൽക്കണ്ടത്തരിമേമ്പൊടികൊണ്ടു് മധുരമാക്കി മഹാരാജാവിന്റെ ആസ്വാദനത്തിനായി പകർന്നു. ഈ കഥയിലെ ആപൽസ്ഫന്ധത്തെ ക്കുറിച്ചു് ഓർമ്മവരികയാൽ, ആ ബ്രാഹ്മണൻ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കുതന്നെ അയാൾക്കുണ്ടായ മൂർച്ഛ നല്ലതിന്മണ്ണം നീങ്ങി ആ രാത്രിയിൽത്തന്നെ ഒരു സദ്യകൂടിയും ഉണ്ണാൻ തക്കവണ്ണം സുഖപ്പെട്ടിരുന്നതായി അവിടന്നു ധരിച്ചിരുന്നു എങ്കിലും, അയാളെ ഒന്നു് കാണുന്നതിനായി, അന്നുദയത്തിലെ വ്യായാമസഞ്ചാരത്തെ പലഹാരപ്പുര ലക്ഷ്യ മാക്കിച്ചെയ‌്വാൻ, അവിടത്തെ കൃപാർദ്രത പ്രോത്സാഹിപ്പിച്ചു. കേശവപിള്ളയുമായി കർണ്ണകഠിനമായ കണ്ഠസമരം ചെയ്തുകൊണ്ടിരുന്നു മാമാവെങ്കിടൻ, മഹാരാജാവിന്റെ ആഗമനദർശനത്തിൽ ചുടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ വേദനപ്പെട്ട് കുടഞ്ഞും സംഭ്രമിച്ചും പുറത്തുചാടി, ഹൃദയനാളത്തെക്കാളും അഗാധമായ ഒരു സഞ്ചികയിൽനിന്നു് ഉദ്ഗളിതമായ ഭക്തിയോടുകൂടി അഭിവാദനം ചെയ്തും, നാഭിയുടെ നിരപ്പിൽ നാസികാഗ്രം എത്തുംപടി കായത്തെ കുനിച്ച് വാപൊത്തി സവിനയം ബദ്ധശ്രമനായും, രാജകല്പനാപ്ര തീക്ഷകനായി നിന്നു. ഇതിനിടയിൽ ബന്ധനംചെയ‌്വാൻ തരപ്പെടാത്ത കേശം ഇരുപാ ടും ചിതറിവീണു്, ക്ഷോഭകലുഷമായുള്ള അയാളുടെ മുഖത്തിനു് ആ നിലയിലുണ്ടായ ഹനൂ മച്ഛായയെ സവിശേഷം പുഷ്ടീകരിച്ചു. തന്റെ ക്ലിപ്തപ്രകാരമുള്ള വസ്ത്രങ്ങളണിഞ്ഞുമാത്രം തിരുമുമ്പിൽ പരിചരിച്ചിട്ടുള്ള മാമൻ, അനേകം ധന്യാദിപദാർത്ഥങ്ങളുടെ ധൂളികൾകൊ ണ്ടു് കളമെഴുതപ്പെട്ട ശരീരത്തോടും, താംബൂലചർവ്വണത്താൽ നിണമെഴുകുന്ന വായോടും, വഡ്ഢിവൃത്തത്തിന്റെ ദൈർഘ്യത്തെ സൂക്ഷ്മമമാനം മാത്രം ചെയ്യുന്ന തോർത്തുമുണ്ടോടും തി രുമുമ്പിൽ പ്രവേശിച്ചപ്പോൾ, മഹാരാജാവു് അയാളുടെ രോഗബാധ മുഴുവൻ നീങ്ങി എന്നു് ആശ്വസിച്ചു. കേശവപിള്ള കേൾക്കെ കുശലഭാഷണം നടത്തേണ്ടെന്നു് ചിന്തിച്ചു്, മാ മൻകൂടി അനുഗമിപ്പാൻ ആംഗ്യത്താൽ ക്ഷണിച്ചുകൊണ്ടു്, പലഹാരപ്പുരവാതുക്കൽനിന്നും നടന്നുതുടങ്ങി. പുറകേ എത്തുന്നതിനിടയിൽ മാമൻ ഏറെക്കുറെ കുഴങ്ങി, തന്റെ കൃതജ്ഞ തയെ അറിയിച്ചുതുടങ്ങി: "തിരുവുള്ളത്താലെ നേത്തെയ്ക്ക് പെരിയ മഹാനുഗ്രഹമുണ്ടാച്ചു്. എണ്ണെയ്ക്കും ഏഴവർഗ്ഗത്തെ ഇപ്പടിയേ കാപ്പാത്തി, ഭരജഡതരാക... ജഡഭരതരാക... പ്രഥുല ... പൃഥുശക്രവർത്തിയാട്ടം ദീർഘായുഷ്മാനാക..."

മഹാരാജാവു്: "വല്ലടത്തുനിന്നും കിട്ടുന്ന അഷ്ടിക്കു് ഇവിടെയാണോ അനുഗ്രഹം?"

മാമാവെങ്കിടൻ: (പ്രാചീന ഭാരത ചക്രവർത്തികളുടെ നാമത്തെ തെറ്റി ഉച്ചരിച്ചിട്ടുണ്ടോ എന്നു സംശയിച്ചുണ്ടായ പരിഭ്രമത്തിനിടയിൽ) “എന്തപ്പയൽ തന്താലും അനുഗ്ര ഹദശാംശം... അല്ലെ, മുച്ചൂടും താൻ സ്വാമിപ്രഭാവത്തുക്കുതാനെ ഉടമയിലെ

കൊഞ്ചും ഏത്തവും, ശിന്നനുക്ക് ..."

തന്റെ അനുകമ്പാജന്യമായ ഒരു ക്രിയയെക്കുറിച്ചുള്ള പ്രശംസകൾ കേൾക്കുന്നതിലു ള്ള വൈമുഖ്യത്താലും, മാമനു് വിശേഷിച്ചൊരു സുഖക്കേടുമില്ലെന്നു് തൃപ്തിപ്പെട്ടതിനാലും, മഹാരാജാവു് അയാളുടെ സ്തോത്രങ്ങളെ തടഞ്ഞു. വലിയ അപകടമൊന്നുമുണ്ടാക്കാതെ ചി ലമ്പിനേത്തുനിന്നു് ഇയാൾ പോന്നതു് തൻ്റെ പ്രാർത്ഥനാവൈഭവം കൊണ്ടുതന്നെയെന്നു് ആശ്വസിച്ചു്, പലഹാരപ്പുരയ്ക്കകത്തിരിക്കുന്നതാരാണെന്നു് മാത്രം മഹാരാജാവു ചോദിച്ചു. മാമൻ തന്റെ യാത്രയുടെ പ്രേക്ഷകൻ ആരെന്നു പറയേണ്ടിവരുമെന്നു് ശങ്കിച്ചും, ഏകാക്ഷ രോച്ചാരണംകൊണ്ടു് തിരിച്ചറിയപ്പെടാൻ വേണ്ട പ്രസിദ്ധി തൻ്റെ പൂജാപുരുഷനുണ്ടെന്നു് വിചാരിച്ചും, 'കേ' എന്നു മാത്രം പറഞ്ഞു നിറുത്തി.

മഹാരാജാവു്: "ആരാണു്, കേളരോ?"

മാമാവെങ്കിടൻ: "നമ്മ... തൃപ്പാദ... കേശ..."

മഹാരാജാവു്: "ഓഹൊ! കേശവപുരത്ത് കുറുപ്പാണല്ലേ?"

മാമാവെങ്കിടൻ: "സ്വാമീ അവരല്ലെ. അന്ത, കേശവൻ ... കുഞ്ഞു് ..."

മഹാരാജാവു്: "അല്ലാ... അവനെ പിടിച്ചുകൊണ്ടുവരിക താൻ കഴിച്ചോ? കൊലയ്ക്ക് ശി ക്ഷ കൊട്ടാരത്തിൽ പാർപ്പും പലഹാരപ്പുരയിൽ ഭക്ഷണവും! ഇത്ര പരിഷ്കരിച്ചോ ന്യായത്തിന്റെ ഗതി!"


മാമാവെങ്കിടൻ: (ദുർഘടതാളം ചവുട്ടിക്കൊണ്ടു്) “അന്ത പരമദ്രോഹി അന്നു്, സ്വാമീ... നമ്മ നിട്ടെഴുത്ത്, തൃപ്പാദത്തൂടെ കേശവപിള്ളൈ."

മഹാരാജാവു്! "അതെ വാ തുറന്നെങ്കിൽ താൻ താളംതെറ്റിക്കും" എന്നുമാത്രം അരുളിച്ചെ യ്തുകൊണ്ടു് അവിടെനിന്നു് ഗമിച്ചു. കേശവപിള്ളയുടെ നാമത്തെ കേട്ടയുടനെ, തന്റെ താളവിഷയത്തിലുള്ള അഗാന്ധർവതയെ പുച്ഛിക്കമാത്രം ചെയ്തുകൊണ്ടു് പൊയ്കള ഞ്ഞതു് മഹാരാജാവിനു് കേശവപിള്ളയോടുള്ള തിരുവുള്ള പൂർത്തികൊണ്ടാണെ ന്നു് മാമൻ വ്യാഖ്യാനിച്ചു. പരിഭ്രമനാട്യോപായത്താൽ ജീവരക്ഷയടഞ്ഞു എന്നുള്ള ഉത്സാഹത്തോടുകൂടി മാമൻ തൻ്റെ മുറിയിലേക്ക് തിരിച്ചുചെന്നു്, മഹാരാജാവുമാ യുണ്ടായ സംഭാഷണത്തെ വേണ്ട ശുഭ്രവ്യാജങ്ങൾ ചേർത്തു ചമൽക്കരിച്ചു് ആ യുവാവിനെ ധരിപ്പിച്ചു: "അടെ അപ്പൻ! എന്നെല്ലാം കേട്ടുട്ടാർ? റെവെയും സംഗതി യും വെയ്ക്ക്, 'ഹരി: മുതൽക്കെ ശുഭമസ്തു' പര്യന്തം ശൊല്ലൂട്ടേൻ. മാമൻ കിട്ടുംകുവനാ? രാശാവുടെ അഷ്ടകലാശത്തുക്ക് മാമനുടെ ഡാവു്! തെരിഞ്ചിയാ?"

കേശവപിള്ള: (മാമനെ ചിലമ്പിനേത്തയച്ചതു് വിഫലമായതിനാലുള്ള ദേഷ്യത്തോടുകൂ ടി) “കെട്ടിയെടുപ്പാൻ പാടുകിടന്നു കൊടുത്തപ്പോൾ ഈ ഡാവെല്ലാം എവിടെ പൊ തിഞ്ഞുവച്ചിരുന്നു?"

മാമാവെങ്കിടൻ: "അടെ! ശെത്തുപോനാൽ എന്നത്തെത്താൻ ശെയ്വായ്? 'വാണാലുക്കു ടയവൻ വന്താൽ വരമാട്ടേനെന്റ്റാൽ വിടുവാനോ ശിത്തൻ'... യോശിക്കിറതെന്ന ?"

കേശവപിള്ള: "കാലൻ വന്നു് അങ്ങേടെ മധുരം ഒന്നു് നക്കിയാൽ ചുട്ടുതിന്നാതെ വിട്ടേക്കു മോ, മാമാ? ഉണ്ടാൽ, പണ്ടും മലർന്നു പോകുന്ന ആളുതന്നെയാണു് അങ്ങ്! എല്ലാം കേട്ടു കഥ... ഹരിപഞ്ചാനനൻ ശ്രീകൃഷ്ണസ്വാമി! ചന്ത്രക്കാറൻ ധർമ്മപുത്രരു്! അവി ടത്തെ ഘോഷം രാജസൂയം! എന്നിട്ടും, ഇന്നലെ രാത്രി കണ്ടപ്പോൾ നച്ചും നാക്കുമ ടഞ്ഞിരുന്നു. വെളുത്തപ്പോൾ ഇതാ സ്കാന്ദമഴിച്ചിരിക്കുന്നു. അമ്പമ്പോ! കള്ളങ്ങൾ കേട്ടു കാതു മരച്ചു."

മാമാവെങ്കിടൻ: “ഒന്നുടെ വായിലെ പടൈത്തതെല്ലാം ശൊല്ല്." (ശിമിട്ടുകളോടുകൂടി) “സ്വർണ്ണവർണ്ണമരയന്നം... മഞ്ജുനാദമിതു്... അന്തക്കഥ വരപ്പോക്കിറതു... പോ കിറ്!" (പരുഷഭാവത്തിൽ) “അടെ! നാൻ കള്ളുകുടിപ്പനാ, അപ്പാ? എപ്പടിയോ വിഴുന്തുട്ടേൻ! അതുക്കിവളവു ആർഭാടമാ?"

കേശവപിള്ള: "ഇരുന്നു ശൃംഗാരിക്കുന്നു! 'വിഴുന്തുട്ടേൻ' പോലും! ഊന്നുറയ്ക്കാതെ വിഴുന്ന തിനു് കാരണമെന്തു്? സത്യം പറയണം. വിളമ്പിത്തന്നതാരു്?"

മാമാവെങ്കിടൻ: "കരിപ്പപ്പൂ... ഇടതുകൈ... ഉണ്ടച്ചുപ്പു... ഏത്തൻകാ നാണു... ഇരിക്കാ നെ, അവൻ... അന്ത, മുട്ടാള കുപ്പൻ.. കോണച്ചാമി ..."
കേശവപിള്ള: "കുപ്പനും ചുപ്പനും മറ്റുമെല്ലാരെയും ഞാനുമറിയും. അങ്ങേ അവർക്കാർക്കും ഉരുട്ടിയിടാൻ കഴിയൂലാ. ഒന്നാമതുതന്നെ, മാമൻ നെടുമ്പുരയിലാണോ ഉണ്ടതു്?"

മാമാവെങ്കിടൻ: (ചെമ്പിൽ ചട്ടുകത്തിന്റെ സംഘട്ടനമുണ്ടാകുന്ന സ്വരത്തിൽ) “അതല്ലി യോ കാലത്തെതന്നെ പറഞ്ഞതു്? എത്രതരം പറഞ്ഞു? 'മനമങ്ങും മിഴിയങ്ങങ്ങും' എന്നു് പെണ്ണെ നിനച്ചുകൊണ്ടേ ഇരുന്നിട്ടു്. നമുക്കാണോ പ്രായശ്ചിത്തം വിധിക്കു ന്നതു്? എന്നാൽ കഥ ഒന്നുകൂടി കേൾക്കൂ, മഹാരാജാവിൻ്റെ പ്രതിനിധിയായി ഹരിപഞ്ചാനനയോഗിസ്വാമികൾ നമ്മെ കാൽ കഴുകിച്ചു ഗുരുപൂജയും ചെയ്തു, കുടി ക്കുനീർ വാർത്തു് യഥോക്തം ബഹുമാനിച്ചു. ഊണുകഴിഞ്ഞതിന്റെശേഷം, ബഹു പുണ്യസ്ഥലങ്ങളിലെ തീർത്ഥങ്ങളും തന്നു. പിന്നീടു് ഒരു കളിക്കൂട്ട്... ജവാതു്. പുനുക്, പച്ചക്കല്ലൂരം..."

കേശവപിള്ള "മതി മതി! അങ്ങാടിച്ചരക്ക് അമ്പത്തിഒരുനൂറിന്റേയും പരിമളം ചേർന്ന ചന്ദനം തേച്ചുതന്നു എന്നിരിക്കട്ടെ... മാമനു് തന്ന തീർഥവും പ്രസാദവും ചന്ദനവും മറ്റാർക്കെങ്കിലും കൊടുത്തോ?"

മാമാവെങ്കിടൻ: "അടെ, അന്ത രാജസൂയത്തിലെ 'മഹയമഹയമധുനിഷ്ഠൂദനം' ആക, അഗ്ര്യ പൂജ നമുക്കേ ആരാധിക്കപ്പെടും പോയതു്, എന്ത മാഗധവംശപാഞ്ചാലമിഥിലാചേ

ദിപനുക്കു്, നമുക്കു് സംഭാവിതമാനപ്പെട്ടതാന അന്ത വിഭൂതിവിഭാഗളത്തെ സാർ."

കേശവപിള്ള: "ഇതാ, നല്ലതിന്മണ്ണം ആലോചിച്ചു പറയണം. അങ്ങ് അവരുടെ സൽക്കാ രം കൊണ്ടു് ഒന്നിളകിപ്പോയി. ഇനിയെങ്കിലും തല തോളിൽ വച്ചോണ്ടു് ഓർമ്മിച്ചു നോക്കിപ്പറയണം. ഊണുകഴിഞ്ഞതിൻ്റെശേഷം തീർത്ഥം തന്ന വിശേഷവിധി ഒന്നിനെ മാത്രം ആലോചിച്ചുനോക്കണം." ഇതിനു് മുമ്പുതന്നെ കുലുങ്ങിത്തുടങ്ങിയി രുന്ന മാമൻ കേശവപിള്ളയുടെ ഈ ആജ്ഞ കേട്ടപ്പോൾ അയാളുടെ ഹസ്തിളിൽ വീണു. ഗാഢമായി കുറച്ചുനേരം ആലോചനയിൽ ഇരുന്നിട്ടു്. എഴുന്നേറ്റ് ഒരു മുഖപ്ര സാദത്തോടുകൂടി നിയമപ്രകാരം കേശവപിള്ളയുടെ തലയിൽ രണ്ടു കൈയും വച്ചു് അനുഗ്രഹിച്ചു: "അടേ ശൊല്ലലയാ? നീ രാശാ! ഒന്നുടെ മുഖത്തിലെ ശംഖചക്രാ ദിയിരുക്ക്." (ക്ലേശഭാവത്തിൽ) "ശതിച്ചൂട്ടാൻ മഹാപാപി! അന്ത തീർഥം താൻ കൊടുത്തതു്. കശകശെ കശച്ചത്... മാമാബ്രാഹ്മണൻ വിടുവിഡ്ഢിയായി വിട്ടുതേ അപ്പൻ ... അന്ത മറയപ്പയലെ കരിപ്പഞ്ചാസ്യരക്ഷസെ, ഇന്ത കൊട്ടാരത്തിലെ യെ ത്തവേകൂടാതിനിമേ..."

കേശവപിള്ള: "അപ്പോൾ ഞാൻ പറഞ്ഞതു് ശരിയായോ? അങ്ങോട്ടും ഇങ്ങോട്ടും കെ ട്ടിയിഴച്ചതുമാത്രം ലാഭം." (കടുതായ ഭത്സനരോഷത്തോടുകൂടി) "അയാളുടെ ഭസ്മം വാങ്ങിക്കരുതെന്നു് ഞാൻ എത്രതവണ ചെവിയിൽ അറഞ്ഞുകേറ്റിട്ടുണ്ടു്? അവി ടെ ചെന്നപ്പോൾ പ്രമാണിയായി ... പൊണ്ണക്കാര്യംകൊണ്ടെല്ലാം മറന്നു? കാര്യ മെല്ലാം നാശമാക്കി!"

മാമാവെങ്കിടൻ: (സാധുവായ വാദമല്ലെന്നറിഞ്ഞിരുന്നിട്ടും) “തീർത്ഥത്തിന്റെ കാര്യം പറ ഞ്ഞില്ലല്ലോ പിള്ളെ? അങ്ങനെയിരിക്കുമ്പോൾ ശുമ്മാ വീൺശണ്ട പിടിച്ചോണ്ടാ @en?"

കേശവപിള്ള: (പല്ലുകടിച്ചുകൊണ്ടു്) “കണ്ണു തുറന്നു്, ചെവിത്തയോടുകൂടി, ചുറ്റുപാടും നോ ക്കി, എല്ലാം നടത്തിക്കണമെന്നു് ഞാൻ പറഞ്ഞില്ലയോ? ചത്തതോടുകൂടി അതും മറന്നോ? പ്രസാദം പോലെതന്നല്ലയോ തീർത്ഥവും?"

മാമാവെങ്കിടൻ: (മഹാശാന്തഗാംഭീര്യത്തെ നടിച്ച് കാലിന്മേൽ കാലും മടക്കി ഇരുന്നു്) “ഇരിക്കണം പിള്ളേ... അത്ര ചാടണ്ട. പിള്ളയ്ക്ക് വേണ്ടതെല്ലാം ചുറ്റുപാടും, ചുഴ ഞ്ഞപാടും, നോക്കി അന്വേഷിച്ചുതന്നെ, മാമൻ പോന്നു. പട്ടനിൽ പൊട്ടനുണ്ട ന്നു് പിള്ള മാത്രം നടിക്കേണ്ട കേട്ടോ... മാമനെ അയച്ച കാര്യം സാധിച്ചുകൊണ്ടു തന്നെ വന്നിട്ടുണ്ടു്." ഇങ്ങനെ പറഞ്ഞുകൊണ്ടു് ശൃംഗാരഭാവത്തിൽ കണ്ഠം തെളി ച്ചു സ്വഗാനാനുഭസ്ഥനായി 'സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതര അമാം ഉർവ്വശീ...' എന്നു വിസ്തരിച്ചു ചൊല്ലി, ശ്ലോകപൂർവ്വാർദ്ധം കഴിഞ്ഞപ്പോൾ കേശവപിള്ളയുടെ ഗണ്ഡസ്ഥലങ്ങളിൽ രണ്ടു കൈകളും അണച്ചുകുലുക്കി, പിന്നെ യും ഗാനം തുടങ്ങി. 'അതുച്ഛമാം ജവംപൂണ്ടുൽ ...' എന്നു പാടിയപ്പോൾ, മാമാവെ ങ്കിടന്റെ ഗാനം എന്തിനെ സംബന്ധിച്ചെന്നു് കേശവപിള്ളയ്ക്ക് മനസ്സിലാകാത്തതി നാൽ, “ഇന്നലത്തെ മത്ത് ഇന്നും വിട്ടില്ലയോ" എന്നു് അയാൾ ചോദിച്ചു.

മാമാവെങ്കിടൻ: "അതെ! മത്തുതന്നെ ... സൗന്ദര്യലഹരി തലയ്ക്കുപിടിച്ച മത്ത്. 'സ്മരോപി ത്വാം നത്വാ രതിനയനലേഹേന വപുഷാ'... നോക്കണ്ട ... ആ കണ്ണുരുട്ടു് 'ഡ്രിക ടീംകടക' എന്നു ഞാൻ ധാരാളം കണ്ടിട്ടുള്ളതുതന്നെ. പിന്നെ ചുറ്റുപാടും എല്ലാം നോക്കി വരാനല്ലേ മാമൻ്റെ അടുത്ത് പറഞ്ഞയച്ചതു്?" (രണ്ടു് ചൂണ്ടുവിരലും നീട്ടി തുള്ളിച്ചുകൊണ്ടു് ) “കുട്ടിക്കേശവപിള്ള ഇത്ര സരസനാണെന്നു് മാമൻ അറിഞ്ഞിരു ന്നില്ല. എങ്ങനെ ഈ എഴുത്തൻകണ്ണ് അവിടെചെന്നു എന്നാണു് മാമൻ അതിശ യപ്പെടുന്നതു്. കേൾക്കൂ... കേശവൻകുഞ്ഞു് എന്നു പറഞ്ഞപ്പോൾത്തന്നെ 'കബരി തിരുകിനാൾ മേനകാ മാനവേ ന്ദ്... രാ' ഈ പൂച്ചസന്ന്യാസിത്തമൊന്നും നമ്മോ ടെടുക്കേണ്ട ... ചുരുക്കംപറഞ്ഞു് മാമൻ്റെ പാട്ടിനു പോട്ടെ." (അഭിനയത്തോടുകൂടി) "സന്ധിച്ചിപ്പേൻ തവ ഖലു മനം ഭൈമിതന്മാനസത്തോടിന്ദ്രൻ താനേ വരികിലിള കാ കാ കഥാന്യേഷു രാജൻ."

മാമാവെങ്കിടൻ സ്വയംകൃതിയായി തനിക്കുവേണ്ടി ഒരു പ്രേമദൗത്യത്തെ നിർവഹിച്ച് വിജയവാദം ചെയ്കയാണെന്നു് കേശവപിള്ളയ്ക്ക് തോന്നി. തന്റെ നാമത്തെ ഉച്ചരിച്ചപ്പോൾ പ്രണയപരവശയായ ആ സ്ത്രീ ആരെന്നറിവാൻ ആ തന്ത്രവിദഗ്ദ്ധനായ യുവാവിനു് ഒരു കൗ തുകമുണ്ടായി, മാമാവെങ്കിടനെ പിടിച്ചിരുത്തി. തൻ്റെ വാക്കുകളിൽനിന്നും യാതൊരു സൂ ചനയും ഉണ്ടാകാതെ സൂക്ഷിച്ചു്, ഇങ്ങനെ ചോദിച്ചു: "പറയണം മാമാ മുഴുവനും കേൾക്കട്ടെ. മാമൻ സാമാന്യനാണോ? എൻ്റെ മുഖസന്തോഷം കണ്ടില്ലയോ?"

മാമാവെങ്കിടൻ ഞെളിഞ്ഞിരുന്നു് ചുമന്ന പൂണൂലിനെ പിടിച്ചു് നഖംകൊണ്ടു് ശുഭൂതവ രുത്തുന്ന പ്രയോഗം ചെയ്യും മുറുക്കി വായ്ക്കൊണ്ടിരുണ താംബൂലാസവത്തെ സന്തോഷച്ചി രി വിളങ്ങുകയാൽ മൂക്കിലും വായ്ക്കിരുഭാഗത്തുമുള്ള ചാലിലും കൂടി പുറപ്പെടുവിച്ചും, തന്നാൽ നിർവഹിക്കപ്പെട്ട സന്ദേശവൃത്തത്തെ ഇതിന്മണ്ണം കഥിച്ചു: "അങ്ങനെ 'കഥയ കഥയ പു നരിനെ' യെന്നല്ലെ? പറയാം." (ഞൊടിച്ചു താളംപിടിച്ചുകൊണ്ടു്) "അതുച്ഛമാം ജവംപൂ ണ്ടുൽപ്പതിച്ചു കുണ്ഡിനപുരം' കുണ്ഡിനം എന്നു പറഞ്ഞതു പറയാനുണ്ടോ? ചിലമ്പിനേ ത്തിനടുത്ത മന്ത്രകഷായക്കുടം എന്ന ഭവനംതന്നെ. 'ഗമിച്ചു തദുപവനമതിൽച്ചെന്നുവസി ച്ചേൻ ഞാൻ...' ഉപവനം നമ്മുടെ കുഞ്ഞുകാമസന്യാസിടെ സങ്കേതസ്ഥലം ... അപ്പോൾ, 'അകിൽ ചെംകുങ്കുമച്ചാറും'..."

കേശവപിള്ള: "നാശമായി ... ഈ ആട്ടപ്പാട്ടെല്ലാം വെന്തുമുടിഞ്ഞെങ്കിൽ ..."

മാമാവെങ്കിടൻ: "ഒത്താശചെയ്താൽ, പിഴപ്പു് മുട്ടിപ്പാനാണോ അനുഗ്രഹം പിള്ളേ? അതി നു കരാറില്ല. പോട്ടെ, മുഷിയണ്ട. കഥയെല്ലാം ചൂരുക്കിപ്പറഞ്ഞേക്കാം. അസ്സൽപെ ണ്ണ്! 'കമനിരത്നകനക', അതു് വിട്ടു. പാലും പഞ്ചസാരയുംപോലെ നിങ്ങൾ രണ്ടു പേരും ദിവ്യമായിച്ചേരും. ഒരു വിരോധവുമില്ല. സ്ഥിതിയെല്ലാം എനിക്കറിയാം. വളരെ വളരെ നന്ന് ..."

കേശവപിള്ള: "ഏതു വീട്ടുകാരിയെന്നു് ഒന്നാമതു പറയണം. ഞാൻ അങ്ങനെ ഒരുത്തി യെ കണ്ടിട്ടും കേട്ടിട്ടുമില്ല."

ഉടനെ വീട്ടുപേരു് പറവാൻ മാമൻ തയ്യാറില്ലായിരുന്നു. പരസ്പരം പരിചയമില്ലെന്നു് കേശവപിള്ള പറയുന്നതിനെ വിശ്വസിക്കാതിരിപ്പാൻ ആ യുവാവിൻ്റെ മുഖഭാവം കണ്ടി ട്ടു് മാമാവെങ്കിടനു് തോന്നിയതുമില്ല. ആ അപകടക്കാരൻ്റെ ചോദ്യം മർമ്മചോദ്യവുമാണു്. അതിനാൽ, അങ്ങോട്ട് അതിന്മണ്ണമുള്ള ചോദ്യം ചെയ്യാഞ്ഞാൽ തോൽക്കേണ്ടിവരുമെന്നു് മാമാവെങ്കിടൻ നിശ്ചയിച്ചു: “കുഞ്ഞിന്റെ വീട്ടുപേരെന്താണു്? അതു പറഞ്ഞാൽ മറ്റതു് പറ യാം." എന്നു പറഞ്ഞു് കള്ളക്കുതിരയെപ്പോലെ നിലയൂന്നി.

കേശവപിള്ള: "മറ്റതു് എനിക്ക് കേൾക്കെണ്ടെന്നുവച്ചാലോ?"

മാമാവെങ്കിടൻ കുഴങ്ങി. ഈ യുവാവിൻ്റെ പേരു് പറഞ്ഞപ്പോൾ, ആ ബാലിക ശൃംഗാ രചേഷ്ടകളേയും, മറ്റവർ ഹർഷാശ്രുക്കളേയും വർഷിച്ചതുകൊണ്ടും മറ്റും, ഏതുവിധവും വി വാഹത്തെ നിർവഹിക്കാമെന്ന് താൻ വാഗ്ദത്തംചെയ്തു. അങ്ങനെ ഒരു കൂട്ടക്കാരെ ഒരുവി ധവും പരിചയമില്ലെന്നു് കേശവപിള്ള പറകയും ഭാവിക്കയും ചെയ്യുന്നു. എങ്കിലും തന്റെ ശ്ര മത്തെ ഒരു കടവടുപ്പിക്കണമെന്നു നിശ്ചയിച്ചു്, ഇങ്ങനെ വാദിച്ചുതുടങ്ങി: "അടെ അപ്പൻ! ഒന്നുടെ കൈയിലെ വീരശങ്കിലിയും പോട്ടു്, ഒടവാളെയും തന്താൽ, എപ്പടി ലസത്തുല സത്താക വിളംകുവായോ, അപ്പടിയേ, ഉൻപക്കത്തിലെ അന്തത്തങ്കക്കൊടിപ്പതിനിയാൾ കമലവാഹനമാട്ടം പ്രകാശിപ്പാൾ; ആകാശകുസുമമാട്ടം ഒന്നുടെ മനസ്സുക്കു് എപ്പോതും ഘുമു ഘുമാ സൗരഭ്യാമൃതത്തെ ധടധടായമാനമാക വരിഷിപ്പാൾ! ഗാനത്താലെ ഒന്നുടെ മരക്കർ ണ്ണത്തൂക്കു ഗന്ധർവസ്വർഗ്ഗാനന്ദത്തെ കുടുപ്പാൾ, ഗൃഹത്തുക്കു് ദീപസ്തംഭമാക അവൾ ശോഭി
പ്പോൾ, ശീലാവതിയാട്ടം ധർമ്മപത്നിശുശ്രൂഷയെ അനുഷ്ഠിപ്പാൾ. ബഹുകാലം തപസ്സുചെ യാക്കാലും അന്തപ്പടി ഒരു കന്യകയെ ഉനക്കു കിടയാതു്. അടെ ചൊല്ലവേണുമാ? എൻ കടുകട്ടിയപ്പനാകട്ടും, അപ്പൻ തലയിലെ മിതിത്തവനാകട്ടും, എന്ത അന്തകാന്തകനാഹട്ടും, അന്ത രതിവിലാസവിരാജമാനധാമത്തെ കണ്ണാലെ പാർത്തതോ, അവൻ കഥ... ചൂടി! പിള്ളായ്, ധൂടി!"

കേശവപിള്ള: "നാരായണ! ഇങ്ങനെയുള്ള പാരിജാതം എവിടെ വിടർന്നു നില്ക്കുന്നു?"

മാമാവെങ്കിടൻ: "ചിലമ്പിനേത്തുവീട്ടുക്കു് നേരെ തെക്കുപ്പക്കം"

കേശവപിള്ള: "അല്ല, മിനിഞ്ഞാന്നു് പോയ മാമൻ അവരെക്കുറിച്ച് ഇത്രമാത്രം സ്തുതിക്ക ണമെങ്കിൽ കഥ കേമമായിരിക്കണമല്ലോ..." എന്നു പറഞ്ഞുകൊണ്ടു്, കേശവപി ള്ള ആ കൂടിക്കാഴ്ചയെ നിറുത്തുന്നതിനു് തീർച്ചയാക്കി. ചിലമ്പിനേത്ത് ചന്ത്രക്കാറ ന്റെ സമീപത്തു് കുടുംബനാമം പറഞ്ഞുകൂടാത്തതായി താമസിക്കുന്ന സ്ത്രീകൾ ആരാ ണെന്നറിവാൻ അയാൾക്കു് ബലമായ ഒരുൽക്കണ്ഠയുണ്ടായി. തനിക്കു് ജോലിയു ണ്ടെന്നു് പറഞ്ഞു് അവിടെനിന്നും പിരിഞ്ഞു. കേശവപിള്ളയുടെ യാത്രയെ തടയാ തെ മാമൻ മനഃക്ഷീണത്തോടുകൂടി ഇങ്ങനെ ചിന്തചെയ്തു: "പാതാളമാട്ടം ആഴപ്പു ള്ളി. ആനാലും ഉത്തമൻ. ഇന്നലെ നമ്മുടെ വാർത്തയെ കേട്ടപ്പോൾ എത്ര സംഭൂമി ച്ചു? നമ്മെ വലിയ കൃപയാണു്. ആ കുഞ്ഞിട്ടി മീനാക്ഷിയെ ഇയാൾ ഗോപിതൊടി ക്കും. അങ്ങനെ മാമൻ്റെ വൈഭവം അങ്ങും പുകഞ്ഞു, ഇങ്ങും പുകഞ്ഞു. അങ്ങോട്ട് പോയതേ കണ്ടകശ്ശനിക്കു്. ഇനി ജന്മമുള്ളകാലം, പർണ്ണാദഭട്ടൻ്റെ വൃത്തി നമുക്കു വേണ്ടേ വേണ്ട. പട്ടർക്കും ഒരിക്കലൊക്കെ പറ്റിപ്പോവും."

മാമാവെങ്കിടൻ ഇങ്ങനെ ആത്മഗതപ്രകടനങ്ങൾ ചെയ്യുന്നതിനിടയിൽ, കേശവപി ള്ള തന്റെ ഉദ്യോഗസ്ഥലത്തുചെന്നു്, രാജസന്നിധിയിൽനിന്നു് ബഹിഷ്കരിക്കപ്പെട്ടിരുന്നതു കൊണ്ടു് നിരുത്സാഹനാകാതെ, തൻ്റെ ജോലികളെ ഭക്തിയോടും ഏകാഗ്രചിത്തതയോടും തീർത്തു്, താമസസ്ഥലത്തുചെന്നു് ഊണുകഴിച്ചു്, ഇങ്ങനെ മനോരാജ്യം തുടങ്ങി: "ഹരി പഞ്ചാനനനു് ദൈവാനുഗ്രഹംകൊണ്ടു് സിദ്ധിച്ചിട്ടുള്ള ശരീരത്തിൻ്റെ സുഭഗതയും പൂർണ്ണ സുഖവും രാക്ഷസമായുള്ള ബലവും ബുദ്ധിയുടെ ദർശനഗ്രഹണാദിശക്തിയും ജ്ഞാനസമ്പ ത്തിന്റെ വിവിധത്വവും, കാഷായവസ്ത്രത്താൽ ദൃഢീകൃതമായ ആത്മരക്ഷാവിശ്വാസത്തോ ടുകൂടി, അദ്ദേഹത്തിൻ്റെ നേർക്കു് യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത തന്റെ രാജ്യ സിംഹാസനത്തെ ഇളക്കാനും എടുത്തു മറിയ്ക്കാനും നിയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാവത്വത്തിനും എന്തോ മോഹഭ്രമത്തിനും അദ്ദേഹം അടിമപ്പെട്ട്, സ്വശിഷ്യസംഘ ത്തെ മാത്രമല്ല, ലക്ഷോപലക്ഷങ്ങളായ സഹോദരങ്ങളേയും അന്ധരാക്കി, നാശഗർത്ത ത്തിൽ വീഴിക്കുന്നു. ഇതിനെ നിരോധിക്കുന്നതിനു് ഗൃഹജനധനാദികളായ ഉപകരണ ങ്ങൾ ഇല്ലാത്തവനും രാജ്യകാര്യങ്ങളിലും തന്ത്രങ്ങളിലും കേവലം ബ്രഹ്മചര്യാശ്രമസ്ഥനും ആയ തന്നാൽ കഴിവു് എന്തുണ്ടു്? രാജ്യദ്രോഹത്തിനുതന്നെ യോഗീശ്വരന്റെ ശ്രമമെന്നു് മാമാവെങ്കിടനെ അകറ്റിയ ഉപായം വെളിപ്പെടുത്തുന്നു. ആട്ടെ നിശ്ശബ്ദമായി പണിചെയ്ത് ശത്രുസംഹാരത്തെ സാധിപ്പാൻ സത്യസ്വരൂപൻ തനിയ്ക്ക് പരമശക്തിയെ നൽകി അനുഗ്ര ഹിക്കട്ടെ." അങ്ങനെ ഒരു ശക്തി ഉണ്ടെന്നുള്ള ബോധം അയാളുടെ മനസ്സിൽ ശുക്രബ്രഹ്മർ ഷിക്കു് ജന്മനാ സിദ്ധമായ തപശ്ശക്തിപോലെ പ്രകാശിച്ചു. ചിലമ്പിനേത്ത് ‘കനക ശക്തി യും അതിന്റെ തെക്കേ ഗൃഹത്തിൽ 'കാമിനി' ശക്തിയും, ആ സ്ഥലത്തു് ഹരിപഞ്ചാനനസാ ന്നിദ്ധ്യവും സമ്മേളിച്ചിരിക്കുന്ന രഹസ്യാവസ്ഥയുടെ സൂക്ഷമഗ്രഹണം ആവശ്യമെന്ന് കേ ശവപിള്ള നിശ്ചയിച്ചു. യോഗീശ്വരമാന്ത്രികത്വത്തിനെ ഭഞ്ജിക്കാൻ പ്രതിമാന്ത്രികശക്തി തന്റെ കൈവശമുള്ളതിനെ ഓർത്തുണ്ടായ പുഞ്ചിരിയോടുകൂടി, അയാൾ തനിക്കുണ്ടായിട്ടു ള്ള രാജശിക്ഷാവൃത്താന്തത്തെ ധരിച്ചിട്ടുള്ള പാചകിയെ വരുത്തി അവരോടു് തന്ത്രത്തിൽ ഒരു സംഭാഷണം തുടങ്ങി:

കേശവപിള്ള: "അക്കാ, ഇന്നത്തെ കൂട്ടാനെല്ലാം അമൃത് അമൃതുപോലെ."

ഭഗവതി: "അമൃതുപോലെ കയ്ച്ചാ മക്കളെ? അങ്ങനെ വന്നതെന്തു്?"

കേശവപിള്ള: "അമൃതം... ദേവകടെ അമൃതേ, അതുപോലെ എന്നാണു് ഞാൻ പറഞ്ഞതു്. അത്ര രുചിയുണ്ടായിരുന്നു." നിയമത്തിലധികം താൻ ശ്ലാഘിക്കപ്പെടുന്നതു്, തന്റെ പ്രേമഭാജനമായ ആ യുവാവിൻ്റെ എന്തോ സ്വകാരേച്ഛാപ്രകടനത്തിന്റെ പൂർവ്വരം ഗമാണെന്നു്, അവരുടെ കുശാഗ്രബുദ്ധി ദർശിച്ചു എങ്കിലും, അതിനു പ്രതികൂലമായ കൗശലരീതിയെ അനുവർത്തിപ്പാൻ തൻ്റെ മാതൃഭാവംകൊണ്ടു് മനസ്സു വരായ്കയാൽ, അവർ ചിരിച്ചുകൊണ്ടു് സ്പഷ്ടമേ തന്റെ അന്തർഗ്ഗതത്തെ തുറന്നു്, "പവതി ആനയോ മറ്റോ ആണോ മക്കളെ? ഛി! ഛി! വിഛ്വാതമുണ്ടെങ്കിലേ മനുഷ്യരു കിടന്നുപൊ റുക്കു. പറവിൻ! ശുമ്മാ പറവിൻ! മിഞ്ഞി വിളിച്ചലോ ചൊല്ലണതു്." (വിവാഹ കാര്യത്തിനു ചേരുന്ന രസത്തെ അഭിനയിച്ച്) "എന്തരിനു് ഒളിക്കണു്? ചാതകം വാങ്ങിച്ചോ? തേയ്തി നിച്ചയിച്ചോ? ആരെയൊക്കെ വിളിക്കണു? ചരക്കെത്തറ പണത്തിനു്? അക്കൻകൂടി ഇത്തിരി കേക്കട്ടെ."

കേശവപിള്ള: (ആ സ്ത്രീയുടെ അഗാധബുദ്ധിയെക്കുറിച്ചുള്ള അഭിനന്ദനത്തെ അമർത്തി ക്കൊണ്ടും ഗൗരവമായുള്ള ആലോചനാഭാവത്തെ പ്രത്യേകം നടിച്ചും) "ശരിതന്ന ക്കാ... അക്കന്റടുത്തു്, അകത്തൊന്നു് മുഖത്തൊന്നു് എന്നുള്ള സമ്പ്രദായം കാണി ക്കാൻ എനിക്കു കഴിയുന്നില്ല. അക്കൻ്റെ കണ്ണിൽ ആർക്കുതന്നെ പൊടിയിടാൻ കഴിയും?" (അങ്ങനെ എന്നു് അവർ തലയാട്ടി) "ഒരു ... വല്ലടത്തുന്നും... അക്കൻ ചിരിക്കുണു... എനിക്കു് പെണ്ണും വേണ്ട മണ്ണും വേണ്ട."

ഭഗവതി: "അശ്ശശൊ ശതിക്കല്ലെ. അങ്ങനെ ചണ്ടപിടിച്ചോണ്ടു് സന്ന്യസിച്ചാൽ, പവതി ക്കു് താലോലിപ്പാൻ ഒരു ഇമ്പിടിക്കൊച്ചു് കിട്ടണ്ടയോ?"

കേശവപിള്ള: "ഒരുത്തിയെ കൊണ്ടെന്നാൽ അക്കനു് സഹായമാകുമല്ലോ എന്നൊരാലോ ചനയാണു്."


ഭഗവതി: "എക്കിപ്പം ഒരു തൊണയും വേണ്ടപ്പി. അതു മാത്തറമല്ല അതൊക്കെ കണ്ടും കരുതിയും ചെയ്യണം. ഛടഫടാന്നൊന്നും ചെയ്തുകൂടാത്ത കാര്യമല്യോ? എന്താ യാലും ഒരു പടികൂടി കേറീട്ടേ അതാവൂ മക്കളെ ആരാണ്ടെ കലം മഴക്കിയാലും, പോക്കില്ലാതെ പെണ്ണ് കൊണ്ടരരുതു്. എന്നും അടീം പിടീം ആവും. നമുക്കു് പോ ക്കു മൂത്തൻമൊതലാളി അറിഞ്ഞാല്, എന്തും താങ്ങും... എന്നാലും, ഛേ! അങ്ങനെ പാടില്ല. എന്റെ മക്കക്ക് വെല കൂടട്ടു മക്കളെ. വല്യ ഉദ്യോഗത്തിലായാല് ആകായം മുട്ടെ വെല കൂടും. അപ്പം എൻ്റെ മക്കക്കു, ഒത്ത പെണ്ണു തരാൻ കൊമ്പച്ചക്കറുപ്പമാരു വട്ടമിട്ടു് വരം കൊടക്കൂല്യോ?"

കേശവപിള്ള: "അതു ശരിതന്നെ ... എന്നാൽ അടുത്ത പടിയിൽ എന്തു ചെല്ലുമെന്നാർക്ക റിയാം? വയസ്സു് ഇരുപത്തിനാലുമായി. നല്ല പെണ്ണൊന്നു് ഒരിടത്തിരിക്കുന്നുമുണ്ടു്: അതിസുന്ദരി! നല്ല പ്രായം, നല്ല തരം, നല്ല ശീലം എന്നൊക്കെക്കേട്ടു."

ഭഗവതി: (മാമാവെങ്കിടൻ്റെ യാത്രാഫലമായിട്ടാണു് ഈ ദുർഘടം ഉണ്ടായിരിക്കുന്നതെന്നു് സംശയിച്ചു് ദ്വേഷ്യത്തിലും ആക്ഷപേഭാവത്തിലും) "അതെയതെ! ഇരുന്നോണ്ടു വെളിച്ചിലു് പറയണ കണ്ടിലൊ? അയ്യപ്പാണ്ടപ്പിള്ളകതയിൽപോലെ, 'നെറ്റിച്ചൂട്ടി യൊണ്ടു്, നാലുകാലിച്ചെലമ്പൊണ്ടു്, വാലിപ്പൂവാലൊണ്ടു്, അടിവയറ്റി മറയൊണ്ടു്, കാളവില കാണാൻ വാടി പൊന്നരീപൂമാലേ' എന്നലെ തൊടങ്ങണതു്? പൈ വൊ കാളയൊ മറ്റൊ ആണൊ പെണ്ണിൻ്റെ ചുഴിയും ചീലവും നോക്കാൻ ... എല്ലാ മൊക്കുമെങ്കിലും അവിടെ ഇരിക്കട്ടു!" (സാമവാദമായി) "എൻ്റെ പിള്ളയ്ക്ക് ചേർന്ന പെണ്ണൊണ്ട്... പവതി കൊണ്ടരിഞ്ചെയ്യും. അപ്പം കട്ടീം കവണീം ഉടുത്ത്. പൊ ന്നുകെട്ടിയ നാരായവും പിയ്യാത്തിയും ചെരുവി, ഒരഞ്ചാറു പട്ടക്കാറും, ഒക്കെക്കൂടി ചങ്ങലവെളക്കും പിടിച്ചു്, വേണ്ട കൂട്ടത്തിൻ്റെ നുയ്നിലു്, കയ്യും വീയി, പവതി കാണാം പോണ പെറവടി (പ്രൗഢി) എവിടെ? ഇപ്പഴത്തെ മേനിക്കു്, ചൂട്ടുംകെട്ടി, കൊച്ചാളമ്പി വേഴത്തിലു്, ഇരുട്ടുകൂത്തിനു് പോണ കൊഞ്ചത്തരമെവിടെ? ഛീ! ഛീ! വെളയട്ടു മക്കളെ, വെളയട്ട്... പിഞ്ചിലേ പറിച്ചാൽ നഞ്ചു്.” (സ്ത്രീകൾക്കു് സഹജമായുള്ള അനുസന്ധാനശീലത്തിൻ്റെ പ്രേരണകൊണ്ടു്) "ഇപ്പോഴത്തെ ലംഭ എവിടേന്നാണു്?"

കേശവപിള്ള: "ചിലമ്പിനേത്ത്..."

ഭഗവതി: (നെഞ്ചിലടിച്ച് മൂക്കത്തു വിരൽ വച്ചുകൊണ്ടു് ) "ചിലമ്പലത്തയൊ? എക്കു വയ്യേ ന്റമ്മച്ചി! അവരു വല്യ കൊവേരന്മാരും കൊമ്പിച്ച വൊയിസ്രവണന്മാരുമല്യോ? അവടന്നു് ഒരു പെമ്പൊടി നമുക്കു് കിട്ടുമോ? ഇതൊന്തൊരു കൂത്ത്!"

കേശവപിള്ള: "ചിലമ്പിനേത്തുകാരിയല്ല..."

ഭഗവതി: “പവതിക്കു് തെറ്റുമോന്നേ? പിന്നെ ഏതു കുടുംബത്തിലെ കുറുമ്പയാണു്?

കേശവപിള്ള: (പരിഭവിച്ചു് ) “എന്തക്കായിതു്?"

ഭഗവതി: “ഏതെന്തെരെന്നു്?"

കേശവപിള്ള: "ചിലമ്പിനേത്തു കഴിഞ്ഞാൽ കുറുമ്പയേ ഉള്ളോ?"

ഭഗവതി: "എന്റെ മക്കള്, ഇരുപത്താലു കഴിഞ്ഞപ്പം, പെണ്ണു കൊണ്ടരണമെന്നു ചൊല്ലിയ പ്പം, പവതിക്കു് ചെല്ലും ചേലും മറന്നപ്പം പോട്ടു്, പോട്ടു് ... പറവിൻ. ഏതു കുടുംബ ത്തിലെന്നാണു കേട്ടത്?"

കേശവപിള്ള: "അതിൻ്റെ അടുത്തു് തെക്കേവീട്ടിലൊള്ളവളാണു്." ആ സ്ത്രീക്കു് ചിലമ്പിനേ ത്തുനാമം കേട്ടപ്പോളുണ്ടായ ഉത്സാഹം ഭഗ്നമായി. താൻ ശ്രീവരാഹക്ഷത്രത്തിന്റെ തെക്കേഭവനത്തിൽ അണുമാത്രമെങ്കിലും തനിക്കുണ്ടോ? ഈ വിധമുള്ള ന്യായ നിഗമനത്തോടുകൂടി ആ സ്ത്രീ മിണ്ടാതെ നില്ക്കുന്നതിനിടയിൽ, തന്റെ പുറപ്പട്ട് ഋജ്ജു മാർഗ്ഗമായല്ലാതെ തുടങ്ങിയ തന്ത്രപ്പിഴയുടെ പരിഹാരത്തിനായി, കേശവപിള്ള തന്റെ ലളിതയുവത്വത്തെ നീക്കി, അയാളുടെ സാക്ഷാൽ പ്രകൃതമായ കാര്യസ്ഥ ഭാവത്തിൽ ഇങ്ങനെ പറഞ്ഞു: “അക്കൻ ഒന്നു പോയി പെണ്ണു കണ്ടിട്ടു വരണം. അങ്ങനെയാണു് സംഗതിയെല്ലാം വന്നുകൂടിയിരിക്കുന്നതു്."

അവർ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിൻ്റെ സ്ഥിതിക്കു് കേശവപിള്ളയുടെ അപ്പോ ഴത്തെ നിലയിലുണ്ടായ അപേക്ഷ ആ സ്ത്രീക്കു് ഒരു കല്പനതന്നെ ആയിരുന്നു. സാമാന്യമു ള്ളവർ കേശവപിള്ളയുടെ ഒടുവിലത്തെ വാക്കുകളിൽനിന്നു് അയാൾ വിവാഹത്തിനു് വാ ഗ്ദാനംചെയ്തുപോയി എന്നു് വ്യാഖ്യാനിക്കുമായിരുന്നു. എന്നാൽ ബുദ്ധിസൂക്ഷ്മതയുള്ള ആ സ്ത്രീ ആ വാക്കുകളെ അർത്ഥമാക്കിയതു് ഇങ്ങനെ ആയിരുന്നു. ചിലമ്പിനേത്ത് മൂത്തപി ള്ളയുടെ അനന്തരവനാണു് കൊലസ്സംഗതിയിൽ സംശയിക്കപ്പെട്ടിരിക്കുന്നതു്. അവിടെ അടുത്തുള്ള ഈ സുന്ദരി അതിൽ എന്തോ സംബന്ധപ്പെട്ടിട്ടുണ്ടു്. അതിലേയ്ക്ക് വേണ്ടതാരാ ഞ്ഞുവരാൻ ഈ അഗാധാശയൻ നമ്മെ നിയോഗിക്കുന്നു. അതിനാൽ അയാളുടെ അപേ ക്ഷയെ സ്വീകരിക്കയേ നിവൃത്തിയുള്ളൂ. വിവാഹത്തിനുതന്നെയാണു് പുറപ്പാടെന്നു് കാണു ന്നെങ്കിൽ അതിനെ തൻ്റെ യാത്രയിൽ വിഘാതപ്പെടുത്താൻ വേണ്ട സാമർത്ഥ്യം തനിക്കു ണ്ടു്. എന്തായാലും അയാളോടൊരു വാഗ്ദത്തത്തെ വാങ്ങിക്കൊണ്ടല്ലാതെ പുറപ്പെട്ടുകൂടാ. ഇങ്ങനെയുള്ള ആലോചനയോടും നിശ്ചയത്തോടും ആ സ്ത്രീ മന്ത്രാപദേശഗൗരവത്തിൽ പറയുന്നു: “എന്റെ പൊന്നുമക്കളെ കേൾപ്പിൻ. പെണ്ണു വേണമെങ്കിലു് പവതി കണ്ടുവച്ചി ട്ടൊണ്ടു്. വേഴ്ചയ്ക്കു ചന്തമല്ല നോക്കാനുള്ളതു് ... ഒന്നാമതു് കൊലം പൊരുന്തണം. അതാ ലോചിച്ചാൽ ഞാൻ പറയുന്ന നങ്കകൊയിക്കാലിനെതിരു് ഏതു തറവാടൊണ്ടു്? അവിട ന്നു് ഒരു പെണ്ണിനെ കൊണ്ടന്നെന്നു് തമ്പുരാൻതന്നെ കേട്ടാൽ ഒടനടി സർവാധിക്ക് നി ട്ടു! ഒന്നെന്നും രണ്ടെന്നുമില്ലതിനു്." ആ സ്ത്രീ ഇങ്ങനെ ദൗത്യം തനിക്കു ലബ്ധമാവുകയില്ലെ ന്നു വിചാരിച്ച് കേശവപിള്ള മിണ്ടാതിരുന്നു. 'രാജാകേശവദാസു്' എന്ന തിരുവിതാംകൂറി ലെ പ്രഥമദിവാൻ നങ്കകോയിക്കലെന്ന ഭവനത്തിൽനിന്നു് പരിഗ്രഹസ്വീകാരംചെയ്തിരു ന്ന പരമാർഥസംഭവത്തെ അറിഞ്ഞിട്ടുള്ളവർ കർമ്മബന്ധംകൊണ്ടാണു് നമ്മുടെ കഥായു വാവു് ഈ അവസരത്തിൽ മൗനാവലംബിയായിരുന്നതെന്നു് സമർത്ഥിച്ചേക്കാം. ആ സ്ത്രീ മനസ്സുവയ്ക്കുന്ന സംഗതിയെ ഉപേക്ഷിച്ചുകളയുന്നവളല്ലായ്മയാൽ, പുറങ്കാലൊടിഞ്ഞ കസാല യുടെ ആകൃതിയിൽ സംവിഷ്ടയായി, അവർ തുടങ്ങിയ പ്രസ്താവനയെ ഉത്സാഹപൂർവ്വം തു ടർന്നു. അവരുടെ ദീർഘമായ പ്രസംഗത്തിൽ തിരുവിതാംകൂർ ചരിത്രകഥകളിൽ ഒരു പ്ര ജാജീവബലിക്കഥ അടങ്ങിട്ടുള്ളതുകൊണ്ടു് അവരുടെ ദേശഭാഷാനിബിഡമായുള്ളതും പ്രാ ചീനമായ ഒരു സമ്പ്രദായത്തെത്തുടർന്നുള്ളതും ആയ കഥനത്തെ അതിന്റെ രീതിക്കു ഭം ഗംവരാതെ സ്വല്പം മാത്രം പരിഷ്കരിച്ചും പദസന്ധികൾക്കും ക്രിയാപദപൂരണത്തിനും വാ ചകാന്തസൂചകമായും പ്രയോഗിക്കപ്പെട്ട ശബ്ദങ്ങളെ കുറച്ചും കഴിയുന്നതും സംക്ഷേപിച്ചും ഇവിടെ ചേർക്കുന്നു:

"സർവാധിക്കു നീട്ടൊടനെ എന്നു പറഞ്ഞതെന്തുകൊണ്ടെന്നോ? (വിളവംകോട്ടു മണ്ഡ പത്തുംവാതുക്കൽ അരുമന അധികാരത്തിൽ) നങ്കകോയിക്കൽ വീട്ടിൽ കുറുപ്പു കുഞ്ചുപി രാട്ടി എന്ന പെരുമാനെ എൻ്റെ മകൻ കേട്ടിട്ടുണ്ടോ? ആ ലന്തപ്പട, പീരങ്കിനാട്ടിയ കപ്പ ലും ഉരുവും കൊണ്ടു് ആദ്യം കുളച്ചൽ തുറയിലടുത്ത്, കുടിമുടിച്ചു തുടങ്ങിയപ്പോൾ കപ്പൽപ്പട കാണാൻ അറക്കുട്ടി (ജനൽ ... ജാലകം) ഇട്ടു പള്ളിമാടവുംകെട്ടി, പള്ളിമാടത്തിനകത്തു തമ്പുരാനെഴുന്നള്ളി. 'അറക്കുട്ടി തുറക്കട്ടെ' എന്നു തമ്പുരാൻ കല്പന അരുളി. അപ്പോൾ “അയ്യോ ചതിക്കല്ലേ പൊന്നുതമ്പുരാനെ! കൊതിക്കുഴിഞ്ഞു തെറിക്കട്ടെ' എന്നുരച്ചു; ഉത്ര ത്തിൽ കാൽ പിറന്നു്, മുപ്പത്തിരണ്ടു വയസ്സും ചെന്നു്, അരുമയ്ക്കരുമയായി വളർന്നു്, തിരു മേനി കാവലുംചെയ്തു് പൊറുക്കും കുറുപ്പ്, മുൻനടക്കം തമ്പുരാനെത്തടഞ്ഞു പിന്നാക്കി, 'ചാ ക്കേവാ' എന്നു വിളിയുംകൊണ്ടു്, അറക്കുട്ടിത്തുറന്നു കടലിലോട്ടു കണ്ണുനീട്ടി. പിന്നത്തെ ക്കഥ ചൊൽക ആമോ? പള്ളിമാടം കെട്ടിയവേള മുതലേ, തിരുമുടി ചൂടിയ തല കാത്ത്, കൊക്കുപോൽ പതിയിരുന്ന അക്കപ്പലാണ്ട കരുമനക്കൂട്ടം, ചേരനാട്ടുടയാർ തമ്പുരാർക്കാ യി ഉഴിഞ്ഞെറിഞ്ഞ തല പോക്കാകുംവണ്ണം, ലന്തപ്പോരാളികൾ ഇടിമലപോലെ പീരങ്കി യണിത്തീവായ്കൾ തുറന്നു. ഇടിത്തീ താങ്ങിയ തടിപോലെ ഉടൽ ചാഞ്ഞു് കുറുപ്പു വീഴുംകാ ഴ്ച, തൃക്കണ്ണാൽ കണ്ടിറങ്ങി, തന്റെ ഉപ്പുറവിനു് എതിരുറവായ്, അത്തടി താങ്ങിക്കൊണ്ടാർ കുലശേഖരർ ശ്രീവീരമാർത്താണ്ഡവർമ്മർ, ചാക്കേറ്റു തലയറ്റ തടിയെ, മാൻതളിർവീരവാ ളിപ്പട്ടാൽ മൂടി, പൊൻതിളങ്ങും പള്ളിമേനാവേറ്റി, പെറ്റവയർ കാണുവാനായി, വളർകൊ മ്പും കുഴലുമൂതി, മുരശുപെരുമ്പറയും താക്കി, പാണിപഞ്ചവാദ്യവും മുഴക്കി, മുത്തുക്കുട കുത്തു വിളക്കു് എന്നു തുടങ്ങി രാജപ്രസാദമുറയ്ക്കടുത്ത ആചാരഭിമാനം അടക്കമേ ചേർത്തുകൊണ്ടു് തമ്പുരാനും തിരിച്ചാർ പടയുമാക. ഊരിലും പേരിലും പെരിയ പൊന്നുതമ്പുരാൻ തിരുവര വറിഞ്ഞു്, കുറുപ്പിന്റെ അമ്മയാർ ചെന്നു്, പട്ടുവിരിച്ചു പൂമുഖം കയറ്റി, പട്ടും പൊന്നും അടിയറ വച്ചു തൃച്ചേവടികൾ വണങ്ങി. തമ്പുരാൻ ഏങ്ങി വിങ്ങിക്കരഞ്ഞു. 'എന്തെൻ പൊന്മകനേ?" എന്നു് അമ്മയാൾ കനിവുകൊണ്ടു. നാട്ടിനും ആ വീട്ടിനും ഉടയാരായ തമ്പുരാൻ എന്തരുളൂ എന്നാലും വന്നവാക്കിനു് ചേർന്ന വാക്കായി 'ഇന്നാൾ മുതൽക്കിനി അമ്മയാർക്കു് അരുമ മകൻ ഞാൻതന്നേ' എന്നു പൊന്നുവായാലരുളിച്ചെയ്തു ശ്രീവീരവഞ്ചിരാജർ. അറിവും നെ റിവുമുള്ള ആ പെരുമചേർന്ന മങ്കയാർ, തൻതലയിൽകൊണ്ടു് വിനയെ മനംകൊണ്ടു താ ങ്ങി, 'അടിയൻ പെറ്റപേറേ പെരുമ്പേറു്!' എന്നു ചൊല്ലി; രാജരാജർ മനംതടവി, ഊരറി വാൻ ആളയച്ചു, ചന്ദനച്ചിതയും കൂട്ടി മകനെ എതിരേൽക്കാൻ നടയിലേ കാവൽനിന്നു.


അപ്പോൾ, അരുമനയിൽ പെറ്റെടുത്ത്, പെരുമയിൽ വളർന്നുവന്ന മകൻ പെരുമാൻ ഉടലു റങ്ങും വടിവെക്കണ്ടുരുകി പെരുകിയ കണ്ണുനീരെ ഉള്ളിറക്കി, അപ്പെരുംകുലം പിറന്ന മങ്ക, പൊൻമകനെ തഴുകിക്കൊണ്ടു് 'എന്നരശർ വാഴ്വീരോ.. അരുമക്കൊടിക്കഴകാ... ആശമ കനേടാ അഴകുള്ള മന്തിരിയേ' എന്നു കിഴക്കു് വിളിപ്പാടകത്തു നില്ലം ആ കൊട്ടാരത്തിൽ തന്റെ ഉടവാൾ ചാരിവച്ചു്. ഉടലോ സ്വർഗ്ഗം പോയ തമ്പുരാൻ കേൾക്കുമാറ്, ഒറ്റമൊഴി ഒപ്പാ രും ചൊല്ലി, പടുതടിയെ വീട്ടിനകത്തു കൊണ്ടുപോയി നീരാട്ടാടി... ദുഃഖപായും വച്ചു വീണു. ഇന്നും എഴിച്ചിട്ടില്ല മകനേ... എൺപത്തിനാലു കഴിഞ്ഞു. അവരുടെ താപത്തീ നീ അണ യ്ക്കു്. അതിനു സംഗതി വന്നാൽ നീ രാജ്യത്തിനു് തലവനാകും. പൊന്നുതമ്പുരാൻ ദഹനവും നടത്തി, അന്നവിടെ ദുഃഖപ്പട്ടിണിയും കിടന്നു. ശേഷം ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി തമ്പുരാൻ ചെയ്തിട്ടുള്ള ഏർപ്പാടുകളെ, എൻ്റെ മകൻ അന്വേഷിച്ചറിഞ്ഞുകൊള്ളുക. നിന ക്കു് പൊരുന്തിയ പ്രായത്തിൽ ഒരു കൊച്ചുനങ്ക കനകക്കനിപോലെ അവിടെയുണ്ടു്."

നങ്കകോയിക്കൽവീട്ടിൻ്റെ വകയായ ഇരണിയൽ തെക്കേ പൂമുഖത്തുവീടു് സംബന്ധിച്ചു ള്ള ഈ കഥയെ ബഹുവിധ സ്തോഭങ്ങളോടു് ആ സ്ത്രീ പറയുന്നതിനിടയിൽ, കേശവപിള്ള യുടെ നേത്രങ്ങൾ ഉജ്ജ്വലിച്ചു. ഹൃദയം വികസിച്ചു് വക്ഷോദേശാസ്ഥികളെ ഞെരിച്ചു. രക്ത നാഡികളിൽ കൃമിസഞ്ചയങ്ങളുടെ ദ്രുതസഞ്ചാരമുണ്ടായതു പോലെ ഒരു വികാരമുണ്ടായി. ഉഗ്രരാജ്യാഭിമാനിയായ രാജഭക്തശിരോമണിയുടെ നിര്യാണത്തെ അന്തശ്ചക്ഷസ്സുകൾ ദർ ശനംചെയ്തു. ആ മഹാപുരുഷൻ്റെ വർഗ്ഗത്തിൽ ജനിച്ച തൻ്റെ ഭാഗ്യത്തിനു് അനുരൂപമാ യി കണ്ണുനീരു മുറവിളിയും, ആ കഥയിലെ ധീരജനയിത്രിയെത്തുടർന്നു് അകമേ സ്തംഭിച്ചു. തന്റെ അഭിനവമാതാവിന്റെ അഭീഷ്ടത്തെ സാധിച്ചുകൊടുപ്പാൻ നൈസർഗ്ഗികമായ ധൃതി യോടെ മനഃപ്രതിജ്ഞയും ചെയ്തു. എന്നാൽ, തൽക്കാലകഥയെ സംബന്ധിച്ചു് അഭിപ്രായം പറഞ്ഞതു് തൊണ്ട ഇടറിക്കൊണ്ടായിരുന്നെങ്കിലും, ഇങ്ങനെ ആയിരുന്നു: "അങ്ങനെയു ള്ള വലിയവരോടു് നമുക്കടുക്കാമോ അക്കാ? നമുക്കു് ഞാൻ ആലോചിക്കുംപോലെയും, അക്കൻ പറയുംപോലെയും തന്നിലെളിയ സംബന്ധമല്ലയോ നല്ലതു്?"

ഭഗവതി: "അതെ... അതു് 'ഏട്ടിലപ്പടി', പയറ്റിലു് അങ്ങനെ വേണ്ടെന്നു് ആ നീതി പറ ഞ്ഞ ശാസ്ത്രിതന്നെ ചൊല്ലീട്ടൊണ്ടു്. എന്തായാലും ഒന്നു ചൊല്ലുണേ... പവതി അര ത്തം ഉഴിഞ്ഞു വീട്ടിനകത്തു കേറ്റണമോ, അവടെ മനമെണങ്ങിയ പെണ്ണായിരിക്ക ണം. കഴക്കൂട്ടത്ത് പോണ കാര്യത്തിനു് ഇവൾ ഇതാ തിരിച്ചു. ചെലമ്പിനേത്തി ?..."

കേശവപിള്ള: "നേരെ തെക്കേതു്."

ഭഗവതി: "വീട്ടുപേരു്?"

കേശവപിള്ള: "അതെനിക്കറിഞ്ഞുകൂടാ." എന്തു മായങ്ങളോ എന്നു് മന്ത്രിച്ചുകൊണ്ടു് കേശവപിള്ളയുടെ അപേക്ഷപ്രകാരമെല്ലാം നടത്തിവരാമെന്നു് വാഗ്ദത്തവും, വി വാഹം മാത്രം തൻ്റെ ഇഷ്ടപ്രകാരമല്ലാതെ നടക്കയില്ലെന്നു് ഉള്ളിലടക്കിയ ഒരു നിശ്ചയവും ചെയ്ത് ഭഗവതിഅക്കനും, ഏൽക്കുന്നതിലധികം നടത്തിവരുമെന്നു് സമാശ്വസിച്ചു് കേശവപിള്ളയും ആ സമ്മേളനത്തെ ശുഭമായി ഉപസംഹരിച്ചു.


29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക